<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fisherman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fisherman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 Dec 2025 15:36:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fisherman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം</title>
		<link>https://www.chandrikadaily.com/this-is-the-government-harmed-the-fishermen-students-shafi-chaliam.html</link>
					<comments>https://www.chandrikadaily.com/this-is-the-government-harmed-the-fishermen-students-shafi-chaliam.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 03 Dec 2025 11:55:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[fisherman]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[Scholarship]]></category>
		<category><![CDATA[shafichaliyam]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366623</guid>

					<description><![CDATA[സ്‌ക്കോളര്‍ഷിപ്പ് തുക പിടിച്ചു വെച്ചതിനാല്‍ ഫീസ് ഒടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകള്‍ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു. ]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്. എൺപത്തി നാലിൽ കരുണാകരൻ മുഖ്യമന്ത്രിയും ഫിഷറീസിന്റെ ചുമതലയും വഹിച്ച കാലത്ത് ഉപമുഖ്യമന്ത്രിയായിരുന്ന അവുകാദർ കുട്ടി നഹാ സാഹിബ്‌ മുന്നോട്ട് വെച്ച പ്രൊപോസൽ ആണ് പട്ടിക ജാതി വിദ്യാർത്ഥികൾക്ക് മാത്രമുണ്ടായിരുന്ന പഠന സ്കോളർഷിപ്പ് സർവ്വ മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കും ബാധകമാക്കാൻ തീരുമാനമായത്. ശേഷം, 2012 ലും 2013 ലും 2014 ലും കൂടുതൽ പരിഷകരണങ്ങൾ വിദ്യാഭ്യാസ &#8211; ഫിഷറീസ് മന്ത്രിമാരായിരുന്ന അബ്ദു റബ്ബും കെ. ബാബുവും യൂഡിഫ് ഭരണ കാലത്ത് കൊണ്ട് വന്നു. 2014 ലെ സമഗ്ര പരിഷ്കരണ ഉത്തരവിലൂടെ മെഡിക്കൽ എഞ്ചിനീയർ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളിലും മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കും എസ്സ്.ഇ ആനുകൂല്യങ്ങൾ നൽകി. എൻട്രൻസ് എക്സാമിന് യോഗ്യത നേടിയ മത്സ്യത്തൊഴിലാളി വിദ്യാർത്ഥിക്ക് ഒരു ലക്ഷത്തി പത്തായിരം രൂപ വരെ നൽകി. എന്നാൽ ഇടത് ഭരണം അതൊക്കെ അവതാളത്തിലാക്കിയിരിക്കയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കുറ്റപ്പെടുത്തി. സ്കോളർഷിപ്പ് തുക ഇരുപത്തി മൂന്ന് കോടി ഇടത് സർക്കാർ പിടിച്ചു വെച്ചിരിക്കയാണെന്നും, അത് മൂലം മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾ ഫീസ് കൊടുക്കാൻ കഴിയാതെ വലയുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ യു.ഡി.എഫ് കുടുംബ സംഗമങ്ങൾ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു  അദ്ദേഹം. </p>
<p>സ്ക്കോളർഷിപ് തുക പിടിച്ചു വെച്ചതിനാൽ ഫീസ് ഒടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകൾ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളി വിദ്യാർത്ഥികളുടെ മൂന്ന് കോടി ഇരുപത് ലക്ഷം രൂപയാണ് പിടിച്ച് വെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാവട്ടെ കഴിഞ്ഞ സെപ്റ്റംബർ വരെ ഒന്നര കോടിയാണ് കുടിശ്ശിക. സ്ക്കോളർഷിപ്പ് തുക നിഷേധിക്കുക വഴി സംസ്ഥാനത്താകെ ഇരുപത്തി രണ്ടായിരം കുട്ടികളുടെ മാനസിക ക്ലേശം വിവരണാദീതമാണ്. തീരദേശ മേഖലയോട് ഇടത് സർക്കാർ കാണിക്കുന്ന അവഗണനക്കും വിവേചനത്തിനുമെതിരെ മത്സ്യത്തൊഴിലാളികളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഷാഫി  ചാലിയം അഭ്യർത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-is-the-government-harmed-the-fishermen-students-shafi-chaliam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പുഴയില്‍ വള്ളത്തില്‍ നിന്ന് കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു</title>
		<link>https://www.chandrikadaily.com/1a-fisherman-died-after-falling-from-a-boat-into-the-sea-in-alappuzha.html</link>
					<comments>https://www.chandrikadaily.com/1a-fisherman-died-after-falling-from-a-boat-into-the-sea-in-alappuzha.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Oct 2025 05:23:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[fisherman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360414</guid>

					<description><![CDATA[ഇന്ന് പുലര്‍ച്ചെയാണ് ദേവസ്തി മീന്‍പിടിക്കാനായി പോയത്. കടലില്‍ വീണ ദേവസ്തിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ അര്&#x200d;ത്തുങ്കലില്&#x200d; വള്ളത്തില്&#x200d; നിന്ന് കടലില്&#x200d; വീണ് മത്സ്യത്തൊഴിലാളി മരിച്ചു. മീന്&#x200d; പിടിക്കുന്നതിനിടെ വള്ളം തിരമാലയില്&#x200d;പെട്ട് തെറിച്ചു വീണ് ചേര്&#x200d;ത്തല തെക്ക് തുമ്പോളിശ്ശേരി പോള്&#x200d; ദേവസ്തി ആണ് മരിച്ചത്. ഇന്ന് പുലര്&#x200d;ച്ചെയാണ് ദേവസ്തി മീന്&#x200d;പിടിക്കാനായി പോയത്. കടലില്&#x200d; വീണ ദേവസ്തിയെ പുറത്തെടുത്തെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>അതേസമയം,സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്&#x200d; കേരളതീരത്തെ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസര്&#x200d;കോഡ്,കണ്ണൂര്&#x200d;,കോഴിക്കോട് ജില്ലകളില്&#x200d; ഓറഞ്ച് അലര്&#x200d;ട്ടാണ്. വയനാട്,മലപ്പുറം,പാലക്കാട്,തൃശൂര്&#x200d;,ഇടുക്കി,എറണാകുളം,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്&#x200d;ട്ട്. നാളെ തിരുവനന്തപുരം മുതല്&#x200d; ഇടുക്കി വരെ യെല്ലോ അലര്&#x200d;ട്ടാണ്. മറ്റന്നാള്&#x200d; മുതല്&#x200d; മഴയ്ക്ക് ശമനമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴയ്‌ക്കൊപ്പം മണിക്കൂറില്&#x200d; 40 കിലോമീറ്റര്&#x200d; വേഗതയില്&#x200d; കാറ്റ് വീശാനും സാധ്യതയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-fisherman-died-after-falling-from-a-boat-into-the-sea-in-alappuzha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് ഹാര്‍ബറില്‍ വള്ളം മറിഞ്ഞ് അപകടം;ഒരു മരണം</title>
		<link>https://www.chandrikadaily.com/calicutfishermandeath.html</link>
					<comments>https://www.chandrikadaily.com/calicutfishermandeath.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 20 May 2025 10:39:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fisherman]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341832</guid>

					<description><![CDATA[മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലെക്ക് മാറ്റി]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോട് വെളളയില്&#x200d; ഹാര്&#x200d;ബറില്&#x200d; വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ഗാന്ധി നഗര്&#x200d; സ്വദേശി ഹംസയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീര്&#x200d; എന്നയാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുഞ്ഞാലിമരക്കാര്&#x200d; എന്ന വള്ളത്തിലാണ് സംഭവം. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലെക്ക് മാറ്റി.</p>
<p>ശക്തമായ മഴയെത്തുടര്&#x200d;ന്ന് പലഭാഗങ്ങളിലും കടല്&#x200d; ക്ഷോഭമുണ്ടായിരുന്നു. കാതി ഭാഗത്ത് വള്ളം അപകടത്തില്&#x200d; പെട്ട് മത്സ്യത്തൊഴിലാളികള്&#x200d;ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്&#x200d; ആളപായമില്ല. നിലവില്&#x200d; കടലിലിറങ്ങുന്നതിന് നിയന്ത്രങ്ങളില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/calicutfishermandeath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമുദ്രാതിര്&#x200d;ത്തി ലംഘിച്ചെന്നാരോപിച്ച് 32 ഇന്ത്യന്&#x200d; മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്&#x200d; നാവികസേന അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/32-indian-fishermen-1have-been-arrested-by-the-sri-lankan-navy-for-allegedly-violating-the-maritime-boundary.html</link>
					<comments>https://www.chandrikadaily.com/32-indian-fishermen-1have-been-arrested-by-the-sri-lankan-navy-for-allegedly-violating-the-maritime-boundary.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 23 Feb 2025 11:19:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Boat]]></category>
		<category><![CDATA[fisherman]]></category>
		<category><![CDATA[sreelankan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331256</guid>

					<description><![CDATA[അഞ്ച് യന്ത്രവല്&#x200d;കൃത ബോട്ടുകള്&#x200d; പിടിച്ചെടുത്തു.]]></description>
										<content:encoded><![CDATA[<p>അന്താരാഷ്ട്ര സമുദ്രാതിര്&#x200d;ത്തി ലംഘിച്ചുവെന്നാരോപിച്ച് 32 ഇന്ത്യന്&#x200d; മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്&#x200d; നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് യന്ത്രവല്&#x200d;കൃത ബോട്ടുകള്&#x200d; പിടിച്ചെടുത്തു.</p>
<p>രാമേശ്വരത്ത് നിന്ന് 450 ഓളം യന്ത്രവല്&#x200d;കൃത ബോട്ടുകളാണ് കഴിഞ്ഞ ദിവസം രാത്രി കടലില്&#x200d; പോയത്. സമുദ്രാതിര്&#x200d;ത്തിക്ക് സമീപം മത്സ്യബന്ധനത്തിലേര്&#x200d;പ്പെട്ടുകൊണ്ടിരിക്കെ ശ്രീലങ്കന്&#x200d; നാവികസേന പറഞ്ഞയച്ചു. എന്നാല്&#x200d; കടലില്&#x200d; തുടര്&#x200d;ന്നുകൊണ്ടിരുന്ന അഞ്ചു ബോട്ടുകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>അതേസമയം അറസ്റ്റിലായവരെ കൂടുതല്&#x200d; നിയമനടപടികള്&#x200d;ക്ക് മാന്നാര്&#x200d; ഫിഷറീസ് വകുപ്പിന് കൈമാറി.</p>
<p>മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്&#x200d; സേന അറസ്റ്റ് ചെയ്തതിനെത്തുടര്&#x200d;ന്ന്, ഫെബ്രുവരി 28 മുതല്&#x200d; നടത്താന്&#x200d; തീരുമാനിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് ശക്തമാക്കാന്&#x200d; രാമനാഥപുരത്തെ മത്സ്യത്തൊഴിലാളി സംഘടന തീരുമാനിച്ചു.</p>
<p>നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിലെടുത്ത ബോട്ടുകളും മോചിപ്പിക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; ഉടന്&#x200d; നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടന ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/32-indian-fishermen-1have-been-arrested-by-the-sri-lankan-navy-for-allegedly-violating-the-maritime-boundary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൂണ്ടയില്&#x200d; കിട്ടിയത് 400 കിലോ തൂക്കമുള്ള സ്രാവ്; വിറ്റുപോയത് 80,000 രൂപയ്ക്ക്</title>
		<link>https://www.chandrikadaily.com/a-400-kg-shark-was-caught-in-the-bait-sold-for-rs-80000.html</link>
					<comments>https://www.chandrikadaily.com/a-400-kg-shark-was-caught-in-the-bait-sold-for-rs-80000.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 13 Jan 2025 15:57:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Auction]]></category>
		<category><![CDATA[fisherman]]></category>
		<category><![CDATA[shark]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325558</guid>

					<description><![CDATA[ള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്&#x200d; ചേര്&#x200d;ന്ന് ഇറക്കാന്&#x200d; ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്&#x200d;ന്നാണ് വള്ളത്തില്&#x200d; നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന &#8216;അച്ചിണി സ്രാവി&#8217;നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്&#x200d;. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്&#x200d; സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്&#x200d; തൊഴിലാളികള്&#x200d; കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.</p>
<p>അതിരാവിലെ കടലില്&#x200d; പോയ വള്ളക്കാര്&#x200d; എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്&#x200d; ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്&#x200d; ചേര്&#x200d;ന്ന് ഇറക്കാന്&#x200d; ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്&#x200d;ന്നാണ് വള്ളത്തില്&#x200d; നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.</p>
<p>സ്രാവിനായി നാല്&#x200d;പ്പതിനായിരം രൂപയില്&#x200d; തുടങ്ങിയ ലേലം വിളി എണ്&#x200d;പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്&#x200d; പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.</p>
<p>അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്&#x200d; കാണാറുണ്ടെങ്കിലും ചൂണ്ടയില്&#x200d; കുരുങ്ങുന്നത് അപൂര്&#x200d;വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-400-kg-shark-was-caught-in-the-bait-sold-for-rs-80000.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് തിരയില്&#x200d;പ്പെട്ടു; മത്സ്യ തൊഴിലാളികളായ രണ്ടു പേരെയും രക്ഷപ്പെടുത്തി</title>
		<link>https://www.chandrikadaily.com/while-fishing-the-canoe-overturned-and-was-searched-two-fishermen-were-rescued.html</link>
					<comments>https://www.chandrikadaily.com/while-fishing-the-canoe-overturned-and-was-searched-two-fishermen-were-rescued.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 12 Oct 2024 14:25:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[beach]]></category>
		<category><![CDATA[fisherman]]></category>
		<category><![CDATA[kannoor]]></category>
		<category><![CDATA[save]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313144</guid>

					<description><![CDATA[ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; പഴയങ്ങാടി ചൂട്ടാട് ബീച്ചില്&#x200d; മത്സ്യബന്ധനത്തിനിടെ കടലില്&#x200d; തോണി മറിഞ്ഞ് തിരയില്&#x200d;പ്പെട്ട രണ്ട് മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. ലൈഫ് ഗാര്&#x200d;ഡ് ടി.ജെ അനീഷാണ് തിരയില്&#x200d; അകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.</p>
<p>ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അബോധാവസ്ഥയിലായ രണ്ടു പേരെയും കണ്ണൂര്&#x200d; ജില്ലാ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഇതര സംസ്ഥാനക്കാരായ മത്സ്യ തൊഴിലാളികളാണ് തോണി മറിഞ്ഞ് അപകടത്തില്&#x200d;പ്പെട്ടത്. വിവരമറിഞ്ഞെത്തിയ കോസ്റ്റു ഗാര്&#x200d;ഡും രക്ഷാപ്രവര്&#x200d;ത്തനത്തില്&#x200d; പങ്കാളികളായി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/while-fishing-the-canoe-overturned-and-was-searched-two-fishermen-were-rescued.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളെ വെട്ടിക്കൊലപ്പെടുത്താന്&#x200d; ശ്രമം; നാല് പേര്&#x200d; കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/trivandrum-attempted-to-kill-fishermen-four-people-are-in-custody.html</link>
					<comments>https://www.chandrikadaily.com/trivandrum-attempted-to-kill-fishermen-four-people-are-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 03 Oct 2024 13:57:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[fisherman]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311985</guid>

					<description><![CDATA[കടല്&#x200d;ത്തീരത്ത് നിന്ന് ജംഗ്ഷനിലെത്തിയ ഇവരെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് വര്&#x200d;ക്കലയില്&#x200d; മത്സ്യത്തൊഴിലാളികളായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസില്&#x200d; നാല് പേര്&#x200d; കസ്റ്റഡിയിലെടുത്തു. താഴെവെട്ടൂര്&#x200d; സ്വദേശികളായ ജഹാസ്, ജവാദ്, യൂസഫ്, നാസിമുദ്ദീന്&#x200d; എന്നിവരെയാണ പൊലീസ് കസ്റ്റഡിയിലെടുത്തത്. അരിവാളം ബീച്ചിന് സമീപത്തുനിന്നനാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 6.30നായിരുന്നു സംഭവം.</p>
<p>മത്സ്യത്തൊഴിലാളികളായ നൗഷാദ് (45), അല്&#x200d; അമീന്&#x200d; (31), ഷംനാദ് (49) എന്നിവര്&#x200d;ക്കാണ് വെട്ടേറ്റത്. കടല്&#x200d;ത്തീരത്ത് നിന്ന് ജംഗ്ഷനിലെത്തിയ ഇവരെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. മൂന്ന് പേരേയും പ്രതികള്&#x200d; വാള്&#x200d; ഉപയോഗിച്ച് വെട്ടിയും മര്&#x200d;ദ്ദിച്ചും ആക്രമിച്ചുവെന്നാണ് വിവരം.</p>
<p>സംഭവം അറിഞ്ഞ് നാട്ടുകാര്&#x200d; ഓടിക്കൂടിയപ്പോഴേക്കും പ്രതികള്&#x200d; രക്ഷപ്പെട്ടിരുന്നു. ഇരു സംഘവും തമ്മില്&#x200d; രാവിലെ വാക്കുതര്&#x200d;ക്കമുണ്ടായിരുന്നതായി നാട്ടുകാര്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trivandrum-attempted-to-kill-fishermen-four-people-are-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം</title>
		<link>https://www.chandrikadaily.com/chance-of-high-waves-on-kerala-coast-warning-to-fishermen.html</link>
					<comments>https://www.chandrikadaily.com/chance-of-high-waves-on-kerala-coast-warning-to-fishermen.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 04 Apr 2024 10:44:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fisherman]]></category>
		<category><![CDATA[high waves]]></category>
		<category><![CDATA[warning]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294536</guid>

					<description><![CDATA[മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്&#x200d;ദേശം നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>&#8216;കള്ളക്കടൽ&#8217; പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലയ്ക്കാണ് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>അതേസമയം, സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലര്&#x200d;ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.</p>
<p>കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്&#x200d;കോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chance-of-high-waves-on-kerala-coast-warning-to-fishermen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടലിൽ വെച്ച് ദേഹാസ്വാസ്ഥ്യം;  മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു</title>
		<link>https://www.chandrikadaily.com/seasickness-the-fisherman-collapsed-and-died.html</link>
					<comments>https://www.chandrikadaily.com/seasickness-the-fisherman-collapsed-and-died.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Oct 2023 13:12:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[collapsed]]></category>
		<category><![CDATA[died]]></category>
		<category><![CDATA[fisherman]]></category>
		<category><![CDATA[parappanangadi]]></category>
		<category><![CDATA[Seasicknes]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278381</guid>

					<description><![CDATA[പരപ്പനങ്ങാടിയിൽ മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സദ്ദാംബീച്ചിലെ കുപ്പാച്ചൻ സൈതലവിയുടെ മകൻ ജലീൽ (42) ആണ് മരിച്ചത്. പുലർച്ചെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ജലീലിന് കടലിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് കരയിലെത്തി പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് പോകുന്നതിനിടെ ആശുപത്രിക്ക് മുന്നിൽ വെച്ച് കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നു. മാതാവ്: അഫ്സാബി. ഭാര്യ: ഷറഫുന്നിസ. മക്കൾ: ജഹാന ഷെറിൻ, മുഹമ്മദ് നിഹാൽ, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് നാസിം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഖബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം [&#8230;]]]></description>
										<content:encoded><![CDATA[<p>പരപ്പനങ്ങാടിയിൽ മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സദ്ദാംബീച്ചിലെ കുപ്പാച്ചൻ സൈതലവിയുടെ മകൻ ജലീൽ (42) ആണ് മരിച്ചത്. പുലർച്ചെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ജലീലിന് കടലിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് കരയിലെത്തി പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് പോകുന്നതിനിടെ ആശുപത്രിക്ക് മുന്നിൽ വെച്ച് കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നു.</p>
<p>മാതാവ്: അഫ്സാബി. ഭാര്യ: ഷറഫുന്നിസ. മക്കൾ: ജഹാന ഷെറിൻ, മുഹമ്മദ് നിഹാൽ, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് നാസിം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഖബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് (ഞായർ ) അരയൻകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seasickness-the-fisherman-collapsed-and-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക് ജയിലിൽ മരിച്ച മത്സ്യതൊഴിലാളിയുടെ മയ്യിത്ത് ബന്ധുക്കൾ ഏറ്റുവാങ്ങും; സംസ്കാരംസംസ്കാരം അമൃതസറിൽ</title>
		<link>https://www.chandrikadaily.com/fisher-death-in-pakistan-jail.html</link>
					<comments>https://www.chandrikadaily.com/fisher-death-in-pakistan-jail.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 24 May 2023 05:58:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fisherman]]></category>
		<category><![CDATA[pakjail]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255641</guid>

					<description><![CDATA[പഞ്ചാബ് അതിർത്തിയിൽ എത്തിച്ച മയ്യിത്ത് അമൃത്സർ കളക്ടർ ഇന്നലെ ഏറ്റു വാങ്ങിയിരുന്നു]]></description>
										<content:encoded><![CDATA[<p>പാകിസ്ഥാൻ ജയിലിൽ മരിച്ച എടപ്പാൾ കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ മയ്യിത്ത് ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും. സുൾഫിക്കറിന്&#x200d;റെ വിദേശത്തുള്ള സഹോദരൻമാരിൽ ഒരാൾ അമൃത്സറിൽ എത്തി മൃതദേഹം സ്വീകരിക്കും. എന്നാല്&#x200d; മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു വരില്ല. അമൃത്സറിൽ തന്നെ കബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. പഞ്ചാബ് അതിർത്തിയിൽ എത്തിച്ച മയ്യിത്ത് അമൃത്സർ കളക്ടർ ഇന്നലെ ഏറ്റു വാങ്ങിയിരുന്നു.</p>
<p>5 വർഷമായി സുൾഫിക്കറ്റിനെ കുറിച്ച് വീട്ടുകാർക്ക് യാതൊരു വിവരവുമില്ലായിരുന്നു. മയ്യിത്ത് ഏറ്റുവാങ്ങേണ്ടതില്ലെന്ന എന്നായിരുന്നു നേരത്തെ ബന്ധുക്കൾ തീരുമാനിച്ചിരുന്നത്. സുൾഫിക്കറിന് ഐഎസ് ബന്ധമുണ്ടായിരുന്നുവെങ്കില്&#x200d; മയ്യിത്ത് സ്വീകരിക്കില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; പാകിസ്താൻ ജയിലില്&#x200d; മരണപ്പെട്ട മത്സ്യത്തൊഴിലാളി എന്നാണ് പൊലീസിൽ നിന്ന് വിവരം ലഭിച്ചിരിക്കുന്നത്.</p>
<p>അതിനാൽ മൃതദേഹം സ്വീകരിക്കാൻ പ്രയാസമില്ലെന്നും. നേരത്തെ ചില അന്വേഷണ ഏജൻസികൾ സുൾഫിക്കറെ കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും ബന്ധു പ്രതികരിച്ചിരുന്നു.</p>
<p>2017 ലാണ് സുള്&#x200d;ഫിക്കര്&#x200d; അവസാനമായി നാട്ടിലെത്തിയത്. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നുവെന്ന് സുള്&#x200d;ഫിക്കറിന്&#x200d;റെ പിതാവ് അബ്&#x200d;ദുള്&#x200d; ഹമീദ് നേരത്തെ വിശദമാക്കിയത്. എവിടെയാണന്നോ എന്താണ് ചെയ്യുന്നതെന്നോ ഉള്ള ഒരു വിവരവും കുടുംബത്തിന് ഉണ്ടായിരുന്നില്ല.</p>
<p>സ്പെഷ്യല്&#x200d; ബ്രാഞ്ചില്&#x200d; നിന്നും ഐബിയില്&#x200d; നിന്നും മുമ്പ് സുള്&#x200d;ഫിക്കറിനെ അന്വേഷിച്ച് എത്തിയിരുന്നു. എന്&#x200d;ഐഎ അന്വേഷിച്ച് വന്നിട്ടില്ലെന്നും അബ്&#x200d;ദുള്&#x200d; ഹമീദ് പറഞ്ഞിരുന്നു. ഇത്രയും കാലമായിട്ടും സുള്&#x200d;ഫിക്കറിനെ കാണാതായി എന്നുള്ള വിവരം മാത്രമാണ് അറിഞ്ഞിട്ടുണ്ടായിരുന്നത്. ഐബി അടക്കം അന്വേഷിച്ചിട്ടും വിവരങ്ങള്&#x200d; ഒന്നും ലഭിച്ചിരുന്നില്ല.</p>
<p>സുള്&#x200d;ഫിക്കര്&#x200d; എവിടെ പോയി എന്ന് പോലും സ്ഥിരീകരിക്കാൻ ഇത്രയും വര്&#x200d;ഷമായിട്ട് അവര്&#x200d;ക്ക് സാധിച്ചില്ലെന്നും സഹോദരൻ പ്രതികരിച്ചിരുന്നു. നേരത്തെ, ഭാര്യക്കും മക്കള്&#x200d;ക്കുമൊപ്പമാണ് സുള്&#x200d;ഫിക്കര്&#x200d; വിദേശത്ത് ഉണ്ടായിരുന്നത്. എന്നാല്&#x200d;, പിന്നീട് ഭാര്യ സുള്&#x200d;ഫിക്കറുമായി പിണങ്ങി നാട്ടിലേക്ക് വരികയായിരുന്നുവെന്ന് പ്രദേശവാസികള്&#x200d; വിശദമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fisher-death-in-pakistan-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
