<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fishermen &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fishermen/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 25 Mar 2024 06:15:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fishermen &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ</title>
		<link>https://www.chandrikadaily.com/the-sea-is-burning-fishermen-are-not-getting-fish.html</link>
					<comments>https://www.chandrikadaily.com/the-sea-is-burning-fishermen-are-not-getting-fish.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Mar 2024 06:15:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[fish]]></category>
		<category><![CDATA[fishermen]]></category>
		<category><![CDATA[Sea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293605</guid>

					<description><![CDATA[കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.]]></description>
										<content:encoded><![CDATA[<p>ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.</p>
<p>കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.</p>
<p>മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.</p>
<p>30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.</p>
<p>നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.</p>
<p>പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-sea-is-burning-fishermen-are-not-getting-fish.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമ്പത് ഇന്ത്യന്&#x200d; മത്സ്യ തൊഴിലാളികളെ ശ്രീലങ്കന്&#x200d; നാവികസേന അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/sri-lanka-arrested-indian-fishermen.html</link>
					<comments>https://www.chandrikadaily.com/sri-lanka-arrested-indian-fishermen.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 10 Jan 2021 09:18:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fishermen]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Sri Lanka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175806</guid>

					<description><![CDATA[സമുദ്രാതിര്&#x200d;ത്തി ലംഘിച്ചുവെന്നാരോപിച്ച് ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്&#x200d; നാവികസേന അറസ്റ്റ് ചെയ്തു]]></description>
										<content:encoded><![CDATA[<p>സമുദ്രാതിര്&#x200d;ത്തി ലംഘിച്ചുവെന്നാരോപിച്ച് ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്&#x200d; നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ട് പിടിച്ചെടുത്തതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. വാര്&#x200d;ത്താ ഏജന്&#x200d;സിയായ പിടിഐയാണ് ഇതുസംബന്ധിച്ച വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>നെടുന്&#x200d;തീവിന് സമീപത്തുവെച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. സമുദ്രാതിര്&#x200d;ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച് ശ്രീലങ്കന്&#x200d; നാവികസേന മറ്റൊരു ബോട്ടിലെ മത്സ്യവല നശിപ്പിച്ചതായും അധികൃതര്&#x200d; പറഞ്ഞു. ശനിയാഴ്ച കച്ചത്തീവിന് സമീപമാണ് സംഭവം.</p>
<p>ഇന്ത്യന്&#x200d; മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്&#x200d;ക്ക് നേരെ കല്ലും കുപ്പിയും എറിഞ്ഞതായും ആരോപണമുണ്ട്. ശ്രീലങ്കന്&#x200d; നാവിക സേനയുടെ നടപടി അംഗീകരിക്കാന്&#x200d; ആവില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sri-lanka-arrested-indian-fishermen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് അതിര്&#x200d;ത്തികടന്നുളള മത്സ്യബന്ധനത്തിന് വിലക്ക്; കടുത്ത പിഴ ചുമത്താനുള്ള ബില്&#x200d; പാസാക്കി</title>
		<link>https://www.chandrikadaily.com/gujarat-passes-bill-to-penalise-outside-fishermen.html</link>
					<comments>https://www.chandrikadaily.com/gujarat-passes-bill-to-penalise-outside-fishermen.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Sep 2020 07:58:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fishermen]]></category>
		<category><![CDATA[gujarat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156930</guid>

					<description><![CDATA[ഭേദഗതിക്കെതിരെ മഹാരാഷ്ട്രയടക്കം സമീപ സംസ്ഥാനങ്ങളില്&#x200d; നിന്ന് പ്രതിഷേധം ശക്തമാണ്. കടല്&#x200d; കടന്നുളള തീവ്രവാദ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഇല്ലാതാക്കുക. ഗുജറാത്തിലെ മല്&#x200d;സ്യതൊഴിലാളികള്&#x200d;ക്ക് മല്&#x200d;സ്യ ലഭ്യത ഉറപ്പാക്കുക എന്നിവക്ക് വേണ്ടിയാണ് ഇത്തരം ഒരു ബില്&#x200d; പാസാക്കിയതെന്നാണ് ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; പറയുന്നത്.]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: സംസ്ഥാന അതിര്&#x200d;ത്തിക്കകത്ത് മറ്റ് സംസ്ഥാനത്തുള്ളവര്&#x200d; മത്സ്യബന്ധനം നടത്തുന്നത് കുറ്റകരമാക്കി ഗുജറാത്ത് സര്&#x200d;ക്കാര്&#x200d;. മറ്റ് സംസ്ഥാനത്തുള്ളവര്&#x200d; ഗുജറാത്തിന്റെ അതിര്&#x200d;ത്തി കടന്നാല്&#x200d; പിഴ ചുമത്താനുള്ള ബില്&#x200d; ഗുജറാത്ത് നിയമസഭാ പാസാക്കി. കുറ്റം പിടിക്കപ്പെട്ടാല്&#x200d; ഒരു ലക്ഷം രൂപ പിഴയും, പിടിച്ച മത്സ്യത്തിന്റെ അഞ്ച് ഇരട്ടി തുകയും നല്&#x200d;കേണ്ടി വരുമെന്ന് ബില്ലാണ് സഭ പാസാക്കിയത്. 2003ലെ ഫിഷറീസ് നിയമമാണ് പുതിയ ബിജെപി സര്&#x200d;ക്കാര്&#x200d; ഭേദഗതി ചെയ്തത്. ഗുജറാത്ത് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായ വെള്ളിഴാഴ്ച ആഭ്യന്തര സഹമന്ത്രി പ്രദീപ് സിങ് ജഡേജയാണ് ബില്&#x200d; അവതരിപ്പിച്ചത്.</p>
<p>കേരളം ഉള്&#x200d;പ്പെടയുള്ള സംസ്ഥാനങ്ങളിലെ മല്&#x200d;സ്യബന്ധന തൊഴിലാളികളെയാണ് നിയമം സാരമായെങ്കിലും ബാധിക്കുക. ഗുജറാത്തിന്റെ കടലില്&#x200d; മറ്റ് സംസ്ഥാനങ്ങളില്&#x200d; നിനുള്ളവര്&#x200d; മത്സ്യബന്ധനത്തിന് എത്തുന്നത് പരിശോധിക്കാനും ബോട്ട് പിടിച്ചെടുക്കാനും സബ് ഇന്&#x200d;സ്പെക്ടര്&#x200d; മുതല്&#x200d; മുകളിലൊട്ടുളള ഉദ്യോഗസ്ഥര്&#x200d;ക്ക് അധികാരം നല്&#x200d;കിയിട്ടുണ്ട്.</p>
<p>അതേ സമയം ഭേദഗതിക്കെതിരെ മഹാരാഷ്ട്രയടക്കം സമീപ സംസ്ഥാനങ്ങളില്&#x200d; നിന്ന് പ്രതിഷേധം ശക്തമാണ്. കടല്&#x200d; കടന്നുളള തീവ്രവാദ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഇല്ലാതാക്കുക. ഗുജറാത്തിലെ മല്&#x200d;സ്യതൊഴിലാളികള്&#x200d;ക്ക് മല്&#x200d;സ്യ ലഭ്യത ഉറപ്പാക്കുക എന്നിവക്ക് വേണ്ടിയാണ് ഇത്തരം ഒരു ബില്&#x200d; പാസാക്കിയതെന്നാണ് ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; പറയുന്നത്. ഗുജറാത്തിലെ രണ്ട് യൂണിവേഴ്‌സിറ്റികളെ സുരക്ഷ സംബന്ധിച്ച നിയമങ്ങള്&#x200d; കഴിഞ്ഞ ദിവസം പാര്&#x200d;ലമെന്റില്&#x200d; കേന്ദ്ര സര്&#x200d;ക്കാറും പാസാക്കിയിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-passes-bill-to-penalise-outside-fishermen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഴ കനക്കുന്നു; മത്സ്യത്തൊഴിലാളികള്&#x200d;ക്ക് മുന്നറിയിപ്പ് നല്&#x200d;കി</title>
		<link>https://www.chandrikadaily.com/fishermen-warning-heavy-rain-wind-news.html</link>
					<comments>https://www.chandrikadaily.com/fishermen-warning-heavy-rain-wind-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Aug 2019 09:34:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fishermen]]></category>
		<category><![CDATA[warning]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135674</guid>

					<description><![CDATA[കേരളതീരത്ത് കടലില്&#x200d; ശക്തമായ തിരമാല ഉണ്ടാവുമെന്നതിനാല്&#x200d; കടലില്&#x200d; പോകരുതെന്ന് മത്സ്യത്തൊഴിലാളികള്&#x200d;ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നു മുതല്&#x200d; മൂന്നര മീറ്റര്&#x200d;വരെ ഉയരത്തിലുള്ള തിരമാലകള്&#x200d; നാളെ രാത്രി 11.30 വരെ പൊഴിയൂര്&#x200d; മുതല്&#x200d; കാസര്&#x200d;കോട് വരെ തീരത്തുണ്ടാവുമെന്നാണ് അധികൃതര്&#x200d; പറയുന്നത്. തെക്ക് പടിഞ്ഞാറന്&#x200d; ഭാഗത്ത് നിന്ന് 40 മുതല്&#x200d; 50 വരെ കിലോ മീറ്റര്&#x200d; വേഗതയില്&#x200d; കാറ്റുണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്&#x200d;, മലപ്പുറം, കണ്ണൂര്&#x200d; ജില്ലകളില്&#x200d; ഇടിയും മിന്നലോടുകൂടിയ മഴ പെയ്യുമെന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>കേരളതീരത്ത് കടലില്&#x200d; ശക്തമായ തിരമാല ഉണ്ടാവുമെന്നതിനാല്&#x200d; കടലില്&#x200d; പോകരുതെന്ന് മത്സ്യത്തൊഴിലാളികള്&#x200d;ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നു മുതല്&#x200d; മൂന്നര മീറ്റര്&#x200d;വരെ ഉയരത്തിലുള്ള തിരമാലകള്&#x200d; നാളെ രാത്രി 11.30 വരെ പൊഴിയൂര്&#x200d; മുതല്&#x200d; കാസര്&#x200d;കോട് വരെ തീരത്തുണ്ടാവുമെന്നാണ് അധികൃതര്&#x200d; പറയുന്നത്. തെക്ക് പടിഞ്ഞാറന്&#x200d; ഭാഗത്ത് നിന്ന് 40 മുതല്&#x200d; 50 വരെ കിലോ മീറ്റര്&#x200d; വേഗതയില്&#x200d; കാറ്റുണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്.</p>



<p>കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്&#x200d;, മലപ്പുറം, കണ്ണൂര്&#x200d; ജില്ലകളില്&#x200d; ഇടിയും മിന്നലോടുകൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എട്ടുമുതല്&#x200d; 11ാം തീയതി വരെ കേരള, ലക്ഷദ്വീപ്, കര്&#x200d;ണാടക തീരങ്ങളില്&#x200d; ശക്തമായ കാറ്റ് വീശാന്&#x200d; സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 12ാം തീയതി വരെ അറബിക്കടലിന്റെ മറ്റ് ഭാഗങ്ങളില്&#x200d; ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fishermen-warning-heavy-rain-wind-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി മറന്ന  &#8216;കേരള സൈന്യം&#8217;</title>
		<link>https://www.chandrikadaily.com/editorial-14-june-2019.html</link>
					<comments>https://www.chandrikadaily.com/editorial-14-june-2019.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Jun 2019 20:46:50 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[fishermen]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[KERALA FLOOD]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130080</guid>

					<description><![CDATA[&#8216;കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ് നാടിന്റെ സ്വന്തം സൈന്യം. മത്സ്യത്തൊഴിലാളി മേഖലക്ക് എന്തു ചെയ്താലും അധികമാവില്ലെന്നാണ് എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരിന്റെ നിലപാട്…&#8217; മഹാപ്രളയത്തിന്റെ ആഴക്കയത്തില്&#x200d;നിന്ന് മനുഷ്യജീവനുകള്&#x200d; കോരിയെടുത്തു മാറോടുചേര്&#x200d;ത്ത മത്സ്യത്തൊഴിലാളികള്&#x200d;ക്ക് &#8216;ബിഗ് സല്യൂട്ട്&#8217; നല്&#x200d;കി മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ് മേലുദ്ധരണി. കൃത്യം ഒരു വര്&#x200d;ഷം പിന്നിട്ടപ്പോള്&#x200d; ഈ വാക്കുകള്&#x200d; &#8216;പൊന്നാ&#8217;യില്ലെന്നു മാത്രമല്ല, കേവലം പാഴ്‌വാക്കായിരുന്നുവെന്ന് തീരദേശത്തെ പട്ടിണിപ്പാവങ്ങള്&#x200d; സാക്ഷ്യപ്പെടുത്തുകയാണ്. പൊതുവെ ദുരിതക്കടലില്&#x200d; തുഴയെറിയുന്ന മത്സ്യത്തൊഴിലാളികളെ ഇടതു സര്&#x200d;ക്കാറിന്റെ ദുര്&#x200d;ഭരണം വഞ്ചനയുടെ കൊടും ചുഴിയിലേക്ക് വാരിവലിച്ചെറിയുകയായിരുന്നു. പ്രത്യേകിച്ച്, കഴിഞ്ഞ ഒരു വര്&#x200d;ഷം മത്സ്യത്തൊഴിലാളികളുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p style="text-align:left">&#8216;കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ് നാടിന്റെ സ്വന്തം സൈന്യം. മത്സ്യത്തൊഴിലാളി മേഖലക്ക് എന്തു ചെയ്താലും അധികമാവില്ലെന്നാണ് എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരിന്റെ നിലപാട്…&#8217; മഹാപ്രളയത്തിന്റെ ആഴക്കയത്തില്&#x200d;നിന്ന് മനുഷ്യജീവനുകള്&#x200d; കോരിയെടുത്തു മാറോടുചേര്&#x200d;ത്ത മത്സ്യത്തൊഴിലാളികള്&#x200d;ക്ക് &#8216;ബിഗ് സല്യൂട്ട്&#8217; നല്&#x200d;കി മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ് മേലുദ്ധരണി. കൃത്യം ഒരു വര്&#x200d;ഷം പിന്നിട്ടപ്പോള്&#x200d; ഈ വാക്കുകള്&#x200d; &#8216;പൊന്നാ&#8217;യില്ലെന്നു മാത്രമല്ല, കേവലം പാഴ്‌വാക്കായിരുന്നുവെന്ന് തീരദേശത്തെ പട്ടിണിപ്പാവങ്ങള്&#x200d; സാക്ഷ്യപ്പെടുത്തുകയാണ്. പൊതുവെ ദുരിതക്കടലില്&#x200d; തുഴയെറിയുന്ന മത്സ്യത്തൊഴിലാളികളെ ഇടതു സര്&#x200d;ക്കാറിന്റെ ദുര്&#x200d;ഭരണം വഞ്ചനയുടെ കൊടും ചുഴിയിലേക്ക് വാരിവലിച്ചെറിയുകയായിരുന്നു. പ്രത്യേകിച്ച്, കഴിഞ്ഞ ഒരു വര്&#x200d;ഷം മത്സ്യത്തൊഴിലാളികളുടെ പേരില്&#x200d; മേനി നടിച്ച് പൊങ്ങച്ച വാക്കുകളില്&#x200d; അഭിരമിച്ച പിണറായി സര്&#x200d;ക്കാര്&#x200d; പ്രായോഗിക സമീപനങ്ങളില്&#x200d; വട്ടപ്പൂജ്യമാണെന്ന് കടലിന്റെ മക്കള്&#x200d; പറയും. വറുതിയുടെ വറച്ചട്ടിയില്&#x200d; തീരം വിശന്നു പൊരിയുമ്പോള്&#x200d; വാഗ്ദാനങ്ങളില്&#x200d; വയറു നിറയ്ക്കാമെന്ന വ്യാമോഹത്തിലാണ് ഇടതു സര്&#x200d;ക്കാര്&#x200d;. ബി.പി.എല്&#x200d; കാര്&#x200d;ഡില്&#x200d; നിന്നു വെട്ടിമാറ്റി &#8216;വെള്ളക്കാര്&#x200d;ഡ്&#8217; നല്&#x200d;കി മത്സ്യത്തൊഴിലാളികളെ കണ്ണീരു കുടിപ്പിച്ച സര്&#x200d;ക്കാറിന്റെ സൗജന്യ റേഷന്&#x200d; പ്രഖ്യാപനവും പേരിലൊതുങ്ങുമെന്ന കാര്യം തീര്&#x200d;ച്ച. <br> രണ്ടു വര്&#x200d;ഷമായി കേരളത്തിന്റെ കടല്&#x200d; സമ്പത്തില്&#x200d; ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. ഇടക്കിടെ കാലാവസ്ഥാ കേന്ദ്രം നല്&#x200d;കുന്ന മുന്നറിയിപ്പുകളും മത്സ്യബന്ധന നിരോധനവുമെല്ലാം മത്സ്യമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാറിന്റെ കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്&#x200d;ക്ക് ലഭിച്ചിരുന്ന 170 ലിറ്റര്&#x200d; മണ്ണെണ്ണയുടെ സ്ഥാനത്ത് ഇടതു സര്&#x200d;ക്കാര്&#x200d; നല്&#x200d;കിക്കൊണ്ടിരിക്കുന്നത് കേവലം 40 ലിറ്റര്&#x200d; മാത്രമാണ്. തീര പരിപാലന നിയമത്തിന്റെ പേരു പറഞ്ഞ് തീരദേശവാസികളുടെ ഭവനപദ്ധതി പാടെ നിര്&#x200d;ത്തിലാക്കിയ പിണറായി സര്&#x200d;ക്കാര്&#x200d; ലക്ഷക്കണക്കിന് പാവങ്ങളെ വഴിയാധാരമാക്കി. കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; ഒത്തുകളിച്ചാണ് കടലിന്റെ മക്കളെ ക്രൂരമായി പീഢിപ്പിച്ചുകൊണ്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്&#x200d;ക്ക് അര്&#x200d;ഹതപ്പെട്ട സമ്പാദ്യാശ്വാസ പദ്ധതി തുക ജൂണ്&#x200d; പകുതിയായിട്ടും വിതരണം ചെയ്തിട്ടില്ല. പ്രതിമാസം 250 രൂപ പ്രകാരം ആറു മാസം ഓരോ തൊഴിലാളിയും അടവാക്കിയ 1500ഉം സംസ്ഥാന-കേന്ദ്ര സര്&#x200d;ക്കാര്&#x200d; വിഹിതമായ 1500 വീതവും ഉള്&#x200d;പ്പെടെ 4500 രൂപ യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; കൃത്യമായി പഞ്ഞമാസങ്ങളില്&#x200d; വിതരണം ചെയ്തുവന്നതാണ്. എന്നാല്&#x200d; ഇടതു സര്&#x200d;ക്കാര്&#x200d; ഈ തുകയും തടഞ്ഞുവെച്ചിരിക്കുകയാണ്. പെരുന്നാള്&#x200d; ആവശ്യങ്ങള്&#x200d;ക്കും സ്‌കൂള്&#x200d; തുറക്കുന്ന സമയത്ത് കുട്ടികള്&#x200d;ക്ക് പഠനോപകരണങ്ങള്&#x200d;ക്കുംവേണ്ടി മത്സ്യത്തൊഴിലാളികള്&#x200d; കരുതിവച്ച ചെറിയ സമ്പാദ്യത്തിലാണ് സര്&#x200d;ക്കാര്&#x200d; കയ്യിട്ടുവാരിയിരിക്കുന്നത്. തങ്ങള്&#x200d;ക്ക് അവകാശപ്പെട്ട പണത്തിനായി ബാങ്കിലെത്തി നിരാശയോടെ മടങ്ങുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണീരിന്റെ ശാപം ഈ സര്&#x200d;ക്കാറിനെ വേട്ടയാടുക തന്നെ ചെയ്യും. <br> മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്&#x200d;ഡില്&#x200d;നിന്ന് പെന്&#x200d;ഷന്&#x200d; കിട്ടിയിരുന്നവര്&#x200d;ക്ക് മറ്റു സാമൂഹിക പെന്&#x200d;ഷനുകളും ലഭിച്ചിരുന്നു. എന്നാല്&#x200d; ഇടതു സര്&#x200d;ക്കാര്&#x200d; അധികേരത്തിലേറിയതോടെ ഇവയില്&#x200d; ഏതെങ്കിലും ഒരു പെന്&#x200d;ഷനു മാത്രമേ കടലിന്റെ മക്കള്&#x200d;ക്ക് അര്&#x200d;ഹതയുള്ളൂവെന്ന് മാറ്റിയെഴുതുകയായിരുന്നു. 60 വയസു കഴിഞ്ഞ മത്സ്യത്തൊഴിലാളികള്&#x200d; ജീവവായു പോലെ കരുതിയിരുന്ന ക്ഷേമ പെന്&#x200d;ഷനാണ് യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ പിണറായി സര്&#x200d;ക്കാര്&#x200d; നിര്&#x200d;ത്തലാക്കിയത്. മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷന്&#x200d; ഫീസ് 160 രൂപയില്&#x200d; നിന്ന് ഒറ്റയടിക്ക് 2600 രൂപയാക്കി തൊഴിലാളികളുടെ വയറ്റത്തടിച്ച സര്&#x200d;ക്കാര്&#x200d; ഇന്&#x200d;ബോര്&#x200d;ഡ് വള്ളങ്ങള്&#x200d;ക്ക് കടലിലിറങ്ങാന്&#x200d; വര്&#x200d;ഷാവര്&#x200d;ഷം അരലക്ഷം രൂപയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം പുറമെ കേരള മറൈന്&#x200d; ഫിഷറീസ് ആക്ടിന് വിരുദ്ധമായി പ്രവര്&#x200d;ത്തിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി പാവപ്പെട്ട മത്സ്യത്തൊഴിലാളികളില്&#x200d;നിന്ന് രണ്ടുമുതല്&#x200d; മൂന്നു ലക്ഷം വരെ പിഴ ഈടാക്കി കുംഭ വീര്&#x200d;പ്പിക്കുകയാണ് സര്&#x200d;ക്കാര്&#x200d;. &#8216;കേരളത്തിന്റെ സ്വന്തം സൈന്യം&#8217; എന്ന വിശേഷണത്തിന് അര്&#x200d;ഹരായ മത്സ്യത്തൊഴിലാളികളെ നോക്കുകുത്തിയാക്കി കോസ്റ്റല്&#x200d; ഗാര്&#x200d;ഡിലേക്ക് സ്വന്തക്കാരെ തിരുകിക്കയറ്റി നീചമായ രാഷ്ട്രീയം കളിക്കുന്ന പിണറായി സര്&#x200d;ക്കാറിനെതിരെ ശക്തമായ പ്രതിഷേധം ആളിപ്പടരുകയാണ്. നിഷ്പക്ഷനാകേണ്ട സ്പീക്കറുടെ മണ്ഡലത്തില്&#x200d; പോലും ഇവ്വിധം പക്ഷപാതിത്വമുണ്ടായത് മത്സ്യത്തൊഴിലാളികളോട് പൊറുക്കാനാവാത്ത പാതകമാണ്. <br> പിണറായി സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയ ശേഷം രണ്ട് വലിയ ദുരന്തങ്ങള്&#x200d;ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഓഖിയും മഹാപ്രളയവും. രണ്ട് ഘട്ടങ്ങളിലും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് രക്ഷകരായെത്തിയത്. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും സേനാവിഭാഗങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു കടലിന്റെ മക്കളുടെ രക്ഷാപ്രവര്&#x200d;ത്തനം. എന്നാല്&#x200d; ഓഖി ദുരന്തത്തില്&#x200d; രക്ഷാപ്രവര്&#x200d;ത്തനം നടത്തിയവരോട് കാണിച്ച അതേ അവഗണന മഹാപ്രളയത്തിലെ രക്ഷകരോടും സര്&#x200d;ക്കാര്&#x200d; ആവര്&#x200d;ത്തിക്കുകയായിരുന്നു. <br> എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും വീടില്ലാത്തവര്&#x200d;ക്ക് വീടുണ്ടാക്കിക്കൊടുക്കുമെന്നും സ്ഥലം നഷ്ടപ്പെട്ടവര്&#x200d;ക്ക് സ്ഥലം നല്&#x200d;കുമെന്നും പറഞ്ഞ സര്&#x200d;ക്കാര്&#x200d; പിന്നീട് പലയിടത്തേക്കും തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. കഴിഞ്ഞ ബജറ്റില്&#x200d; തീരദേശ മേഖലക്കും മത്സ്യത്തൊഴിലാളി ക്ഷേമത്തിനും അനുവദിച്ച കോടിക്കണക്കിനു രൂപയുടെ പദ്ധതികളില്&#x200d; പലതും ജലരേഖയായിരിക്കുകയാണ്.<br> കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്&#x200d;ക്കാര്&#x200d; സഹായങ്ങളൊന്നും ചെയ്യാതെ കേരള തീരത്തോട് അനീതി കാണിക്കുമ്പോള്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന്റെ ഈ കടുത്ത അവഗണന സഹിക്കാന്&#x200d; മത്സ്യത്തൊഴിലാളികള്&#x200d;ക്ക് ശേഷിയില്ലെന്ന് ഇനിയെങ്കിലും പിണറായി സര്&#x200d;ക്കാര്&#x200d; മനസിലാക്കണം. പകലന്തിയോളം പണിയെടുത്താലും പട്ടിണി മാറാത്ത അവസ്ഥയാണ് മത്സ്യത്തൊഴിലാളികളുടേത്. പ്രളയത്തിന് ശേഷം മത്സ്യമേഖലയെ പുനരുദ്ധരിക്കാന്&#x200d; 2000 കോടി രൂപയുടെ പാക്കേജാണ് സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചത്. കൂടാതെ 1000 കോടി രൂപ ബജറ്റില്&#x200d; വകയിരുത്തുകയും ചെയ്തു. ഇവ പ്രായോഗികമായി മത്സ്യത്തൊഴിലാളികളിലെത്തിയാല്&#x200d; തന്നെ അവരുടെ പകുതി പട്ടിണി മാറ്റാമായിരുന്നു. എന്നാല്&#x200d; വലപ്പാട് മുതല്&#x200d; ജനീവ വരെ മുഖ്യമന്ത്രി നടത്തിയത് വെറും വീരവാദങ്ങളും വാചകക്കസര്&#x200d;ത്തുകളുമാണെന്ന കാര്യം സുതരാം സുവ്യക്തമാണ്. കടലിന്റെ മക്കളെ കണ്ണീരു കുടിപ്പിക്കുന്ന ഈ കൊടുംവഞ്ചകരെ &#8216;കേരള സൈന്യം&#8217;  പാഠം പഠിപ്പിക്കുന്ന കാഴ്ച കാത്തിരുന്ന് കാണാം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-14-june-2019.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജൂണ്&#x200d; ഒമ്പത് മുതല്&#x200d; ജൂലൈ 31 വരെ ട്രോളിങ് നിരോധനം</title>
		<link>https://www.chandrikadaily.com/trolling-in-fishing-banned-on-june-9.html</link>
					<comments>https://www.chandrikadaily.com/trolling-in-fishing-banned-on-june-9.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 01 Jun 2019 10:46:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fishermen]]></category>
		<category><![CDATA[trolling fishing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129047</guid>

					<description><![CDATA[ഈ മാസം ഒമ്പത് മുതല്&#x200d; ജൂലൈ 30 വരെ ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചു. ഒമ്പത് അര്&#x200d;ധരാത്രി മുതല്&#x200d; ജൂലൈ 31 അര്&#x200d;ധരാത്രി വരെയാണ് ട്രോളിങ് നിരോധനം. കേരളത്തിന്റെ പരിധിയില്&#x200d; വരുന്ന 12 മൈല്&#x200d; പ്രദേശത്താണ് ട്രോളിങ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്&#x200d;ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്&#x200d; തടസമില്ല. 4200 ഓളം മത്സ്യബന്ധന ബോട്ടുകള്&#x200d;ക്ക് നിരോധനം ബാധകമാകും. മത്സ്യത്തൊഴിലാളി കുടുംബങ്ങള്&#x200d;ക്ക് ട്രോളിങ് നിരോധന സമയത്ത് സര്&#x200d;ക്കാര്&#x200d; സൗജന്യ റേഷന്&#x200d; നല്&#x200d;കും. അയല്&#x200d; സംസ്ഥാന ബോട്ടുകള്&#x200d; നിരോധനം പ്രാബല്യത്തില്&#x200d; വരുന്നതിന് [&#8230;]]]></description>
										<content:encoded><![CDATA[
<p>ഈ മാസം ഒമ്പത് മുതല്&#x200d; ജൂലൈ 30 വരെ ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചു. ഒമ്പത് അര്&#x200d;ധരാത്രി മുതല്&#x200d; ജൂലൈ 31 അര്&#x200d;ധരാത്രി വരെയാണ് ട്രോളിങ് നിരോധനം. കേരളത്തിന്റെ പരിധിയില്&#x200d; വരുന്ന 12 മൈല്&#x200d; പ്രദേശത്താണ് ട്രോളിങ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. </p>



<p>പരമ്പരാഗത മത്സ്യത്തൊഴിലാളികള്&#x200d;ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്&#x200d; തടസമില്ല.  4200 ഓളം മത്സ്യബന്ധന ബോട്ടുകള്&#x200d;ക്ക് നിരോധനം ബാധകമാകും. മത്സ്യത്തൊഴിലാളി കുടുംബങ്ങള്&#x200d;ക്ക് ട്രോളിങ് നിരോധന സമയത്ത് സര്&#x200d;ക്കാര്&#x200d; സൗജന്യ റേഷന്&#x200d; നല്&#x200d;കും. അയല്&#x200d; സംസ്ഥാന ബോട്ടുകള്&#x200d; നിരോധനം പ്രാബല്യത്തില്&#x200d; വരുന്നതിന് മുന്&#x200d;പ് കേരള തീരം വിടണമെന്ന് മുന്നറിയിപ്പ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trolling-in-fishing-banned-on-june-9.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഴക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യത;   ജാഗ്രത നിര്&#x200d;ദേശങ്ങള്&#x200d; പുറപ്പെടുവിച്ചു</title>
		<link>https://www.chandrikadaily.com/heavy-rain-with-thunder-caution-alert.html</link>
					<comments>https://www.chandrikadaily.com/heavy-rain-with-thunder-caution-alert.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 Apr 2019 09:00:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[fishermen]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[Rain fall]]></category>
		<category><![CDATA[Thunder and Lightening]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125264</guid>

					<description><![CDATA[കേരളത്തില്&#x200d; ഇപ്പോള്&#x200d; ലഭിക്കുന്ന വേനല്&#x200d; മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടുമണി മുതല്&#x200d; വൈകിട്ട് എട്ടുമണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തരം ഇടിമിന്നല്&#x200d; അപകടകാരികള്&#x200d; ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്&#x200d;ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്&#x200d; പൊതുജനങ്ങള്&#x200d; മുന്&#x200d;കരുതല്&#x200d; സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്&#x200d; ദൃശ്യമല്ല എന്നതിനാല്&#x200d; ഇത്തരം മുന്&#x200d;കരുതല്&#x200d; സ്വീകരിക്കുന്നതില്&#x200d; നിന്നും വിട്ടുനില്&#x200d;ക്കരുത്. ഉച്ചക്ക് 2 [&#8230;]]]></description>
										<content:encoded><![CDATA[
<p>കേരളത്തില്&#x200d; ഇപ്പോള്&#x200d; ലഭിക്കുന്ന വേനല്&#x200d; മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടുമണി മുതല്&#x200d; വൈകിട്ട് എട്ടുമണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തരം ഇടിമിന്നല്&#x200d; അപകടകാരികള്&#x200d; ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്&#x200d;ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.<br> അതിനാല്&#x200d; പൊതുജനങ്ങള്&#x200d; മുന്&#x200d;കരുതല്&#x200d; സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്&#x200d; ദൃശ്യമല്ല എന്നതിനാല്&#x200d; ഇത്തരം മുന്&#x200d;കരുതല്&#x200d; സ്വീകരിക്കുന്നതില്&#x200d; നിന്നും വിട്ടുനില്&#x200d;ക്കരുത്. ഉച്ചക്ക് 2 മണി മുതല്&#x200d; വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്&#x200d;നിന്നും വിലക്കുക.<br> മഴക്കാര്&#x200d; കാണുമ്പോള്&#x200d; ഉണക്കാനിട്ട വസ്ത്രങ്ങള്&#x200d; എടുക്കാന്&#x200d; മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക.മുന്&#x200d; അനുഭവങ്ങളില്&#x200d; മഴക്കാറ് കണ്ട് വളര്&#x200d;ത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസില്&#x200d; ഉണക്കാനിട്ട വസ്ത്രങ്ങള്&#x200d; എടുക്കാനും പോയ വീട്ടമ്മമാരില്&#x200d; കൂടുതലായി ഇടിമിന്നല്&#x200d; ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളില്&#x200d; ഏര്&#x200d;പ്പെടുന്ന വീട്ടമ്മമാര്&#x200d; പ്രത്യേകമായി ശ്രദ്ധിക്കുക. <br> ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്&#x200d; ഉടന്&#x200d; തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്&#x200d;ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോണ്&#x200d; ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തര്&#x200d; ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്&#x200d;ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കില്&#x200d; വൃക്ഷങ്ങളുടെ ചുവട്ടില്&#x200d; നില്&#x200d;ക്കരുത്. വാഹനത്തിനുള്ളില്&#x200d; ആണങ്കില്&#x200d; തുറസ്സായ സ്ഥലത്ത് നിര്&#x200d;ത്തി, ലോഹ ഭാഗങ്ങളില്&#x200d; സ്പര്&#x200d;ശിക്കാതെ ഇരിക്കണം. ഇടിമിന്നല്&#x200d; ഉണ്ടാകുമ്പോള്&#x200d; ജലാശയത്തില്&#x200d; ഇറങ്ങുവാന്&#x200d; പാടില്ല.<br> പട്ടം പറത്തുവാന്&#x200d; പാടില്ല. തുറസ്സായ സ്ഥലത്താണങ്കില്&#x200d; പാദങ്ങള്&#x200d; ചേര്&#x200d;ത്തുവച്ച് തല കാല്&#x200d; മുട്ടുകള്&#x200d;ക്ക് ഇടയില്&#x200d; ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത് അയയില്&#x200d; കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്&#x200d; എടുക്കാതിരിക്കുക. ഇടിമിന്നലില്&#x200d;നിന്ന് സുരക്ഷിതമാക്കാന്&#x200d; കെട്ടിടങ്ങള്&#x200d;ക്കു മുകളില്&#x200d; മിന്നല്&#x200d; ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്&#x200d;ജ്ജ് പ്രോട്ടക്ടര്&#x200d; ഘടിപ്പിക്കാം.<br>  മിന്നലിന്റെ ആഘാതത്താല്&#x200d; പൊള്ളല്&#x200d; ഏല്&#x200d;ക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്&#x200d; വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്&#x200d; മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്&#x200d;കുവാന്&#x200d; മടിക്കരുത്. മിന്നല്&#x200d; ഏറ്റാല്&#x200d; ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവര്&#x200d;ണ്ണ നിമിഷങ്ങളാണ്. വളര്&#x200d;ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്&#x200d; തുറസായ സ്ഥലത്തെക്ക് പോകരുത്.</p>



<p><strong>മല്&#x200d;സ്യത്തൊഴിലാളികള്&#x200d; ശ്രദ്ധിക്കണം</strong><br> കോഴിക്കോട്: കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1.5 മീറ്റര്&#x200d; മുതല്&#x200d; 2.2 മീറ്റര്&#x200d; വരെ ഉയരത്തില്&#x200d; തിരമാലയുണ്ടാവുന്നതിനാല്&#x200d; കടല്&#x200d; പ്രക്ഷുബ്ദ്ധമാവും. ഇന്ത്യന്&#x200d; മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറന്&#x200d; ബംഗാള്&#x200d; ഉള്&#x200d;ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ന്യൂനമര്&#x200d;ദ്ദം രൂപംകൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. <br> ഈ മേഖലയില്&#x200d; ഇന്നു കാറ്റിന്റെ വേഗത മണിക്കൂറില്&#x200d; 30 മുതല്&#x200d; 40 കിലോമീറ്റര്&#x200d; വരെയാവാനും. നാളെ കാറ്റിന്റെ വേഗത മണിക്കൂറില്&#x200d; 40 മുതല്&#x200d; 50 കിലോമീറ്റര്&#x200d; വരെയാവാനും സാധ്യതയുണ്ട്. 27ന് കാറ്റിന്റെ വേഗത മണിക്കൂറില്&#x200d; 60 മുതല്&#x200d; 70കിലോമീറ്റര്&#x200d; വരെയാവും. 28ന് കേരള തീരത്ത് മണിക്കൂറില്&#x200d; 80 മുതല്&#x200d; 90 കിലോമീറ്റര്&#x200d; വരെയും തമിഴ്‌നാട് തീരത്ത് മണിക്കൂറില്&#x200d; 40 മുതല്&#x200d; 50 കിലോമീറ്റര്&#x200d; വരെയും വേഗത്തില്&#x200d; കാറ്റടിക്കും. <br> മത്സ്യത്തൊഴിലാളികള്&#x200d; 27 മുതല്&#x200d; ഇന്ത്യന്&#x200d; മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്&#x200d;ന്നുള്ള തെക്ക് പടിഞ്ഞാറന്&#x200d; ബംഗാള്&#x200d; ഉള്&#x200d;ക്കടലിലും, തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. കടല്&#x200d; പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്&#x200d; സാധ്യതയുള്ളതിനാല്&#x200d; ആഴകടലില്&#x200d; മത്സ്യബന്ധനത്തില്&#x200d; ഏര്&#x200d;പ്പെട്ടിരിക്കുന്നവര്&#x200d; 27ന് പുലര്&#x200d;ച്ചെ 12 മണിയോടെ ഏറ്റവും അടുത്തുള്ള തീരത്തെത്തണമെന്ന് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rain-with-thunder-caution-alert.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എൽനിനോ പ്രതിഭാസം; വരും വർഷങ്ങളിൽ മത്തി കുറഞ്ഞേക്കുമെന്ന് സി.എം.എഫ്ആർ.ഐ</title>
		<link>https://www.chandrikadaily.com/el-nino-disturbances-force-keralas-oil-sardines-to-migrate.html</link>
					<comments>https://www.chandrikadaily.com/el-nino-disturbances-force-keralas-oil-sardines-to-migrate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 Jan 2019 10:02:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arabian sea]]></category>
		<category><![CDATA[el nino]]></category>
		<category><![CDATA[fishermen]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115474</guid>

					<description><![CDATA[കൊച്ചി: വരും വർഷങ്ങളിൽ കേരളത്തിന്റെ തീരങ്ങളിൽ മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). എൽനിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് നിരീക്ഷണം. മുൻ വർഷങ്ങളിൽ വൻതോതിൽ കുറഞ്ഞ ശേഷം 2017ൽ മത്തിയുടെ ലഭ്യതയിൽ നേരിയ വർധനവുണ്ടായെങ്കിലും അവയുടെ സമ്പത്ത് പൂർവസ്ഥിതിയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത എൽനിനോ ശക്തി പ്രാപിക്കാൻ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാനിടയാക്കുന്നത്. മത്തിയുടെ ഉൽപാദനത്തിലെ കഴിഞ്ഞ 60 വർഷത്തെ ഏറ്റക്കുറച്ചിലുകൾ പഠനവിധേയമാക്കിയതിൽ നിന്നും എൽനിനോയാണ് കേരള തീരത്തെ മത്തിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: വരും വർഷങ്ങളിൽ കേരളത്തിന്റെ തീരങ്ങളിൽ മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). എൽനിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് നിരീക്ഷണം.</p>
<p>മുൻ വർഷങ്ങളിൽ വൻതോതിൽ കുറഞ്ഞ ശേഷം 2017ൽ മത്തിയുടെ ലഭ്യതയിൽ നേരിയ വർധനവുണ്ടായെങ്കിലും അവയുടെ സമ്പത്ത് പൂർവസ്ഥിതിയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത എൽനിനോ ശക്തി പ്രാപിക്കാൻ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാനിടയാക്കുന്നത്.</p>
<p>മത്തിയുടെ ഉൽപാദനത്തിലെ കഴിഞ്ഞ 60 വർഷത്തെ ഏറ്റക്കുറച്ചിലുകൾ പഠനവിധേയമാക്കിയതിൽ നിന്നും എൽനിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആർഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം നിഗമനത്തിലെത്തിയത്. 2012ൽ കേരളത്തിൽ റെക്കോർഡ് അളവിൽ മത്തി ലഭിച്ചിരുന്നു. എന്നാൽ, എൽ നിനോയുടെ വരവോടെ അടുത്ത ഓരോ വർഷങ്ങളിലും ഗണ്യമായി കുറവുണ്ടായി. 2015ൽ എൽനിനോ തീവ്രതയിലെത്തിയതിനെ തുടർന്ന് 2016ൽ മത്തിയുടെ ലഭ്യത വൻതോതിൽ കുറഞ്ഞു. പിന്നീട,് എൽനിനോയുടെ ശക്തി കുറഞ്ഞതോടെ 2017ൽ മത്തിയുടെ ലഭ്യതയിൽ നേരിയ വർധനവുണ്ടായി. എൽനിനോ വീണ്ടും സജീവമായത് കഴിഞ്ഞ വർഷം (2018) മത്തിയുടെ ഉൽപാദനത്തിൽ മാന്ദ്യം അനുഭവപ്പെടാനും കാരണമായി.</p>
<p>വരും നാളുകളിൽ എൽനിനോ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് അന്താരാഷ്ട്ര ഏജൻസിയായ അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്‌മോസഫറിക് അഡ്മിനിസ്‌ട്രേഷൻ കഴിഞ്ഞ മാസം  (ഡിസംബർ 2018) മുന്നറിയിപ്പ് നൽകിയിരുന്നു. 2018ൽ എൽനിനോ തുടങ്ങിയെന്നും 2019ൽ താപനിലയിൽ കൂടുതൽ വർധനവുണ്ടാകുമെന്നും ലോക കാലാവസ്ഥാ സംഘനയും ദേശീയ കാലാവസ്ഥാ വകുപ്പും (ഐഎംഡി) പ്രസ്താവിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വരും വർഷങ്ങളിൽ മത്തിയുടെ ലഭ്യതയിൽ കുറവുണ്ടായേക്കുമെന്ന് സിഎംഎഫ്ആർഐ മുന്നറിയിപ്പ് നൽകുന്നത്.</p>
<p>2015-16 വർഷങ്ങളിൽ എൽനിനോ തീവ്രതയിലെത്തിയതിനെ തുടർന്ന് കേരള തീരങ്ങളിലെ മത്തിയിൽ വളർച്ചാ മുരടിപ്പും പ്രജനന പരാജയവും സംഭവിച്ചിരുന്നുവെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. ഇതിൽ നിന്നും മുക്തി നേടി മത്തിയുടെ സമ്പത്ത് കടലിൽ പൂർണ സ്ഥിതിയിലെത്തുന്നതിന് മുമ്പ് അടുത്ത എൽനിനോ ആരംഭിച്ചതാണ് ഇപ്പോൾ ആശങ്കയുളവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ വരെ മത്തിയെ ബാധിക്കും. ഇന്ത്യൻ തീരങ്ങളിൽ, എൽനിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് കേരള തീരത്താണ്. അത് കൊണ്ട് തന്നെ, മത്തിയുടെ ഉൽപാദനത്തിൽ ഏറ്റവും കൂടുതൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നതും ഇവിടെയാണ്. എൽനിനോ പ്രതിഭാസം ഈ തീരങ്ങളിലെ മത്തിയുടെ വളർച്ചയെയും പ്രത്യുൽപാദന പ്രക്രിയയെും സാരമായി ബാധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല, എൽനിനോ കാലത്ത് കേരള തീരങ്ങളിൽ നിന്നും മത്തി ചെറിയ തോതിൽ മറ്റ് തീരങ്ങളിലേക്ക് പാലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/el-nino-disturbances-force-keralas-oil-sardines-to-migrate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രാഹ്മണരുടെ മതവികാരം വ്രണപ്പെടും, ഗുജറാത്തില്&#x200d; മത്സ്യബന്ധനം വിലക്കി ഹൈക്കോടതിയുടെ നോട്ടീസ്</title>
		<link>https://www.chandrikadaily.com/gujarat-fishing-licenses-suspended-as-fishing-hurts-brahmin-communitys-religious-sentiments.html</link>
					<comments>https://www.chandrikadaily.com/gujarat-fishing-licenses-suspended-as-fishing-hurts-brahmin-communitys-religious-sentiments.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 02 Sep 2018 06:52:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fishermen]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101184</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്തിലെ പ്രതാപ് സാഗര്&#x200d; തടാകത്തില്&#x200d; മീന്&#x200d; പിടിക്കുന്നതിന് മത്സ്യത്തൊഴിലാളികള്&#x200d;ക്ക് വിലക്കേര്&#x200d;പ്പെടുത്തിയ സംഭവത്തില്&#x200d; ഗുജറാത്ത് ഹൈക്കോടതി സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. ബ്രാഹ്മണ സമുദായത്തില്&#x200d; പെട്ട ചിലരുടെ പരാതിയെ തുടര്&#x200d;ന്നാണ് വിലക്കേര്&#x200d;പ്പെടുത്തിയത്. വിലക്ക് പിന്&#x200d;വലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്&#x200d; ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതാപ് സാഗര്&#x200d; തടാകത്തില്&#x200d; മത്സ്യത്തൊഴിലാളികള്&#x200d; മീന്&#x200d;പിടിക്കുന്നത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്നായിരുന്നു ഒരുവിഭാഗം ബ്രാഹ്മണരുടെ പരാതി. പരാതിയെ തുടര്&#x200d;ന്ന് ഗുജറാത്തിലെ സബര്&#x200d;കന്ധ ജില്ലാ ഭരണകൂടം മത്സ്യത്തൊഴിലാളികളുടെ ഫിഷിംഗ് കോണ്&#x200d;ട്രാക്ട് ലൈസന്&#x200d;സ് കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് റദ്ദാക്കിയത്. നടപടി സംബന്ധിച്ച് സെപ്തംബര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്തിലെ പ്രതാപ് സാഗര്&#x200d; തടാകത്തില്&#x200d; മീന്&#x200d; പിടിക്കുന്നതിന് മത്സ്യത്തൊഴിലാളികള്&#x200d;ക്ക് വിലക്കേര്&#x200d;പ്പെടുത്തിയ സംഭവത്തില്&#x200d; ഗുജറാത്ത് ഹൈക്കോടതി സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. ബ്രാഹ്മണ സമുദായത്തില്&#x200d; പെട്ട ചിലരുടെ പരാതിയെ തുടര്&#x200d;ന്നാണ് വിലക്കേര്&#x200d;പ്പെടുത്തിയത്. വിലക്ക് പിന്&#x200d;വലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്&#x200d; ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.</p>
<p>പ്രതാപ് സാഗര്&#x200d; തടാകത്തില്&#x200d; മത്സ്യത്തൊഴിലാളികള്&#x200d; മീന്&#x200d;പിടിക്കുന്നത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്നായിരുന്നു ഒരുവിഭാഗം ബ്രാഹ്മണരുടെ പരാതി. പരാതിയെ തുടര്&#x200d;ന്ന് ഗുജറാത്തിലെ സബര്&#x200d;കന്ധ ജില്ലാ ഭരണകൂടം മത്സ്യത്തൊഴിലാളികളുടെ ഫിഷിംഗ് കോണ്&#x200d;ട്രാക്ട് ലൈസന്&#x200d;സ് കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് റദ്ദാക്കിയത്. നടപടി സംബന്ധിച്ച് സെപ്തംബര്&#x200d; ഒമ്പതിനകം മറുപടി നല്&#x200d;കണമെന്ന്് ജസ്റ്റിസുമാരായ അനന്ത് എസ്.ദവെ, ബൈരന്&#x200d; വൈഷ്ണവ് എന്നിവരടങ്ങുന്ന ഡിവിഷന്&#x200d; ബെഞ്ച്് ഉത്തരവിട്ടത്.</p>
<p>തടാകത്തില്&#x200d; നിന്നും മീന്&#x200d;പിടിക്കാനുള്ള ടെണ്ടര്&#x200d; 2017 ജൂണിലാണ് സര്&#x200d;ക്കാര്&#x200d; പുറപ്പെടുവിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്&#x200d; ഒക്ടോബര്&#x200d; 24 നാണ് തങ്ങള്&#x200d;ക്ക് ടെണ്ടര്&#x200d; ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികളുടെ സംഘടനയായ ആശ മത്സ്യബന്ധന ഖെദുത് മംഗളം മണ്ഡല്&#x200d; ഹര്&#x200d;ജിയില്&#x200d; പറയുന്നു. 2017 ജൂലായ് മുതല്&#x200d; 2022 ജൂണ്&#x200d; വരെ അഞ്ചുവര്&#x200d;ഷത്തേക്കാണ് അനുമതി ലഭിച്ചത്.</p>
<p>ലണ്ടര്&#x200d; നല്&#x200d;കിയ സമയത്ത്, ഹിരലാല്&#x200d; പുനംലാല്&#x200d; ജോഷി എന്നയാള്&#x200d; തടാകത്തിലെ മത്സ്യബന്ധനം ബ്രാഹ്മണരുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് ഹൈക്കോടതിയില്&#x200d; ഒരു പൊതുതാല്&#x200d;പ്പര്യ ഹര്&#x200d;ജി ഫയല്&#x200d; ചെയ്തിരുന്നു. എന്നാല്&#x200d; കഴിഞ്ഞ ഏപ്രിലില്&#x200d; ഇയാള്&#x200d; ഈ പരാതി പിന്&#x200d;വലിച്ചിരുന്നു. മത്സ്യബന്ധനത്തില്&#x200d; തനിക്ക് എതിര്&#x200d;പ്പില്ലെന്ന് ജില്ലാ ഭരണകൂടത്തിന് എഴുതുകയും ചെയ്തിരുന്നു. എന്നിട്ടും ജില്ലാ ഭരണകൂടം വിലക്ക് തുടരുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-fishing-licenses-suspended-as-fishing-hurts-brahmin-communitys-religious-sentiments.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
