<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>flight ticket &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/flight-ticket/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Sep 2025 08:41:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>flight ticket &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിമാന ടിക്കറ്റ് റീഫണ്ട് കിട്ടാത്ത ബുദ്ധിമുട്ട്; മേക്ക് മൈ ട്രിപ്പിന് പിഴയിട്ട് ഉപഭോക്തൃകോടതി</title>
		<link>https://www.chandrikadaily.com/difficulty-in-not-getting-a-refund-for-flight-tickets-consumer-court-fined-make-my-trip.html</link>
					<comments>https://www.chandrikadaily.com/difficulty-in-not-getting-a-refund-for-flight-tickets-consumer-court-fined-make-my-trip.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 27 Sep 2025 08:41:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight ticket]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[Make My Trip]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355785</guid>

					<description><![CDATA[കോട്ടയം സ്വദേശിയും റിട്ടയേര്‍ഡ് ബാങ്ക് ജീവനക്കാരനുമായ എം.ടി. തോമസ് നല്‍കിയ പരാതിയിലാണ് വിധി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: വിമാന ടിക്കറ്റ് റീഫണ്ട് നല്&#x200d;കാതെ ഉപഭോക്താവിനെ ബുദ്ധിമുട്ടിച്ച കേസില്&#x200d;, ഓണ്&#x200d;ലൈന്&#x200d; യാത്രാ ബുക്കിങ് പ്ലാറ്റ്‌ഫോമായ മേക്ക് മൈ ട്രിപ്പ് െ്രെപവറ്റ് ലിമിറ്റഡിന് 32,284 രൂപ നഷ്ടപരിഹാരം നല്&#x200d;കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്&#x200d;ക്ക പരിഹാര കോടതി ഉത്തരവിട്ടു. കോട്ടയം സ്വദേശിയും റിട്ടയേര്&#x200d;ഡ് ബാങ്ക് ജീവനക്കാരനുമായ എം.ടി. തോമസ് നല്&#x200d;കിയ പരാതിയിലാണ് വിധി.</p>
<p>2024 ഫെബ്രുവരിയില്&#x200d; പരാതിക്കാരി മേക്ക് മൈ ട്രിപ്പ് വഴി ചെന്നൈകൊച്ചി യാത്രക്ക് രണ്ട് ടിക്കറ്റുകള്&#x200d; ബുക്ക് ചെയ്തു. വിമാന കമ്പനി ഫ്‌ലൈറ്റുകള്&#x200d; രണ്ടുതവണ റീഷഡ്യൂള്&#x200d; ചെയ്യുന്നതോടെ, ആരോഗ്യ പ്രശ്‌നങ്ങള്&#x200d; കാരണം അദ്ദേഹം യാത്ര റദ്ദാക്കി. ഇന്&#x200d;ഡിഗോ എയര്&#x200d;ലൈന്&#x200d;സ് റീഫണ്ട് തുക 7,284 രൂപ മേക്ക് മൈ ട്രിപ്പിന് കൈമാറിയെങ്കിലും, ഇത് പരാതിക്കാരന് നല്&#x200d;കിയില്ല. പലതവണ ആവശ്യപ്പെടുകയും വക്കീല്&#x200d; നോട്ടീസ് അയക്കുകയും ചെയ്തിട്ടും എതിര്&#x200d;കക്ഷി റീഫണ്ട് നല്&#x200d;കാന്&#x200d; തയ്യാറായില്ല.</p>
<p>കോടതി മേക്ക് മൈ ട്രിപ്പിന്റെ &#8216;ഫെസിലിറ്റേറ്റര്&#x200d; മാത്രമാണ്&#8217; എന്ന വാദം തള്ളി, റീഫണ്ട് ലഭിച്ചതിന് ശേഷം ഉപഭോക്താവിന് നല്&#x200d;കാതിരുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി. നേരിട്ടുണ്ടായ മാനസിക ബുദ്ധിമുട്ടുകളും സമയനഷ്ടവും സാമ്പത്തിക നഷ്ടവും പരിഗണിച്ച്, നിയമവിധാനങ്ങള്&#x200d; ഇത്തരത്തെ വീഴ്ചകള്&#x200d;ക്കെതിരെ നിലകൊള്ളണമെന്നും കോടതി അഭിപ്രായപ്പെട്ടു.</p>
<p>വീതി പ്രകാരം, റീഫണ്ട് തുക 7,284 രൂപയും, മാനസികശാരീരിക ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരം 20,000 രൂപയും, കോടതി ചെലവുകള്&#x200d; 5,000 രൂപയും 45 ദിവസത്തിനകം എതിര്&#x200d;കക്ഷിക്ക് നല്&#x200d;കേണ്ടതായി ഉത്തരവിട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/difficulty-in-not-getting-a-refund-for-flight-tickets-consumer-court-fined-make-my-trip.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാന ടിക്കറ്റ് ചാര്&#x200d;ജ്ജ് കൊള്ളയ്‌ക്കെതിരെ സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രാലയം ഇടപെടണമെന്ന് സമദാനി</title>
		<link>https://www.chandrikadaily.com/samdani-asked-the-ministry-of-civil-aviation-to-intervene-against-air-ticket-charge-robbery.html</link>
					<comments>https://www.chandrikadaily.com/samdani-asked-the-ministry-of-civil-aviation-to-intervene-against-air-ticket-charge-robbery.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Dec 2024 06:37:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[abdu samad samadani]]></category>
		<category><![CDATA[flight ticket]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320346</guid>

					<description><![CDATA[വ്യാപാരത്തിലെ മര്യാദകള്&#x200d;ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്&#x200d;ക്കോ ഒരു വിലയും കല്&#x200d;പ്പിക്കാതെയാണ് വിമാന കമ്പനികള്&#x200d; യാത്രക്കാരെ വലിയ പ്രയാസത്തില്&#x200d; അകപ്പെടുത്തിയിരിക്കു ന്നത്.]]></description>
										<content:encoded><![CDATA[<p>വിമാന ടിക്കറ്റ് ചാര്&#x200d;ജ്ജ് കുത്തനെ ഉയര്&#x200d;ത്തുന്ന നടപടി അവസാനിപ്പിക്കാന്&#x200d; സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രാലയം ഉടന്&#x200d; ഇടപടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പാര്&#x200d;ലിമെന്റിന്റെ സ്ഥിരസമിതി യോഗത്തില്&#x200d; ആവശ്യപ്പെട്ടു.</p>
<p>വ്യാപാരത്തിലെ മര്യാദകള്&#x200d;ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്&#x200d;ക്കോ ഒരു വിലയും കല്&#x200d;പ്പിക്കാതെയാണ് വിമാന കമ്പനികള്&#x200d; യാത്രക്കാരെ വലിയ പ്രയാസത്തില്&#x200d; അകപ്പെടുത്തിയിരിക്കു ന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അധികൃതര്&#x200d; ഇടപെടാത്തതെന്ന് പാര്&#x200d;ലിമെന്റിന്റെ ടൂറിസം ആന്റ് ട്രാന്&#x200d;സ് പോര്&#x200d;ട്ട് സ്റ്റാന്റിങ് കമ്മിറ്റി സിവില്&#x200d; ഏവിയേന്&#x200d; മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ യോഗത്തില്&#x200d; സമദാനി ചോദിച്ചു. ആവശ്യം വര്&#x200d;ധിക്കുമ്പോള്&#x200d; നിരക്ക് കുറക്കുക എന്നതാണ് ഏത് വ്യാപാരത്തിലും പാലിക്കുന്ന തത്വം.</p>
<p>എന്നാല്&#x200d; വന്&#x200d;തോതില്&#x200d; യാത്രക്കാര്&#x200d; ടിക്കറ്റെടുക്കുന്ന അവധിക്കാലങ്ങളിലും ആ ഘോഷവേളകളിലുമാണ് എയര്&#x200d;ലൈന്&#x200d; കമ്പനികള്&#x200d; ടിക്കറ്റ് ചാര്&#x200d;ജ് ഇരട്ടിയാക്കുന്നത്. ഈ ചൂഷണത്തിന് മുഖ്യമായും വിധേയമാകുന്നത് ഗള്&#x200d;ഫില്&#x200d; ജോലി ചെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പ്രവാസികളാണ്. അവരുടെ വിഷമാവസ്ഥ പരിഹരിക്കാന്&#x200d; പലതലങ്ങളിലും ഈ ആവശ്യം ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാകുന്നില്ല.</p>
<p>ഇക്കാര്യത്തില്&#x200d; സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രാലയത്തിന്റെ നയം വ്യക്തമാക്കണം. ടിക്കറ്റ് വില നിര്&#x200d;ണ്ണയി ക്കുന്ന പ്രക്രിയ പൂര്&#x200d;ണമായും മറ്റുള്ളവരുടെ കാരുണ്യ ത്തിന് വിട്ടുകൊടുക്കുന്നതിന് പകരം അതിലിടപെട്ട് ഇക്കാര്യത്തില്&#x200d; പൊറുതിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്&#x200d; നടപടി അനിവാര്യമാണെ ന്ന് സമദാനി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samdani-asked-the-ministry-of-civil-aviation-to-intervene-against-air-ticket-charge-robbery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്&#x200d;ത്തുന്ന നടപടി നിര്&#x200d;ത്തണം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി</title>
		<link>https://www.chandrikadaily.com/dr-mp-abdus-samad-samadani-mp-should-stop-raising-air-ticket-prices.html</link>
					<comments>https://www.chandrikadaily.com/dr-mp-abdus-samad-samadani-mp-should-stop-raising-air-ticket-prices.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 03 Dec 2024 13:09:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dr mp abdusamad samadani mp]]></category>
		<category><![CDATA[flight ticket]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[money]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320240</guid>

					<description><![CDATA[യാതൊരു നീതീകരണവുമില്ലാതെ വിമാന ടിക്കറ്റ് ചാര്&#x200d;ജ്ജ് കുത്തനെ ഉയര്&#x200d;ത്തുന്ന നടപടി അവസാനിപ്പിക്കാന്&#x200d; സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രാലയം അടിയന്തിരമായി ഇടപടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പാര്&#x200d;ലിമെന്റിന്റെ സ്ഥിരസമിതി യോഗത്തില്&#x200d; ആവശ്യപ്പെട്ടു. വ്യാപാരത്തിലെ മര്യാദകള്&#x200d;ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്&#x200d;ക്കോ ഒരു വിലയും കല്&#x200d;പ്പിക്കാതെയാണ് വിമാന കമ്പനികള്&#x200d; യാത്രക്കാരെ വിശേഷിച്ചും ഉപജീവനത്തിനുള്ള തൊഴില്&#x200d;തേടി ഗള്&#x200d;ഫില്&#x200d; പോയ പ്രവാസികളെ വലിയ പ്രയാസത്തില്&#x200d; അകപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഇതിന് അറുതിവരുത്താന്&#x200d; അധികൃതര്&#x200d; ഇടപെടാത്തതെന്ന് പാര്&#x200d;ലിമെന്റിന്റെ ടൂറിസം &#38; ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് സ്റ്റാന്റിംഗ് കമ്മിറ്റി സിവില്&#x200d; ഏവിയേന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>യാതൊരു നീതീകരണവുമില്ലാതെ വിമാന ടിക്കറ്റ് ചാര്&#x200d;ജ്ജ് കുത്തനെ ഉയര്&#x200d;ത്തുന്ന നടപടി അവസാനിപ്പിക്കാന്&#x200d; സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രാലയം അടിയന്തിരമായി ഇടപടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പാര്&#x200d;ലിമെന്റിന്റെ സ്ഥിരസമിതി യോഗത്തില്&#x200d; ആവശ്യപ്പെട്ടു. വ്യാപാരത്തിലെ മര്യാദകള്&#x200d;ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്&#x200d;ക്കോ ഒരു വിലയും കല്&#x200d;പ്പിക്കാതെയാണ് വിമാന കമ്പനികള്&#x200d; യാത്രക്കാരെ വിശേഷിച്ചും ഉപജീവനത്തിനുള്ള തൊഴില്&#x200d;തേടി ഗള്&#x200d;ഫില്&#x200d; പോയ പ്രവാസികളെ വലിയ പ്രയാസത്തില്&#x200d; അകപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഇതിന് അറുതിവരുത്താന്&#x200d; അധികൃതര്&#x200d; ഇടപെടാത്തതെന്ന് പാര്&#x200d;ലിമെന്റിന്റെ ടൂറിസം &amp; ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് സ്റ്റാന്റിംഗ് കമ്മിറ്റി സിവില്&#x200d; ഏവിയേന്&#x200d; മന്ത്രാലയത്തിന്റെ സെക്രട്ടറിയുമായി നടത്തിയ യോഗത്തില്&#x200d; സമദാനി ചോദിച്ചു.</p>
<p>ആവശ്യം വര്&#x200d;ദ്ധിക്കുമ്പോള്&#x200d; നിരക്ക് കുറക്കുക എന്നതാണ് പൊതുവേ ഏത് വ്യാപാരത്തിലും പാലിക്കുന്ന തത്വം. എന്നാല്&#x200d; വന്&#x200d;തോതില്&#x200d; യാത്രക്കാര്&#x200d; ടിക്കറ്റെടുക്കുന്ന അവധിക്കാലങ്ങളിലും ആഘോഷവേളകളിലുമാണ് എയര്&#x200d;ലൈന്&#x200d; കമ്പനികള്&#x200d; ടിക്കറ്റ് ചാര്&#x200d;ജ് ഇരട്ടികളായി വര്&#x200d;ദ്ധിപ്പിക്കുന്നത്. യാത്രക്കാര്&#x200d;ക്ക് വിശേഷിച്ചും അതിലെ സാധാരണക്കാര്&#x200d;ക്ക് താങ്ങാവുന്നതല്ല ഈ വര്&#x200d;ദ്ധന. ഈ ചൂഷണത്തിന് മുഖ്യമായും വിധേയമാകുന്നത് ഗള്&#x200d;ഫില്&#x200d; ജോലി ചെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ധാരാളക്കണക്കിന് പ്രവാസികളാണ്. അവരുടെ വിഷമാവസ്ഥ പരിഹരിക്കാന്&#x200d; പലതലങ്ങളിലും പലരും ഈ ആവശ്യം ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാകുന്നില്ല. ഇക്കാര്യത്തില്&#x200d; സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രാലയത്തിന്റെ നയം വ്യക്തമാക്കണം. ടിക്കറ്റ് വില നിര്&#x200d;ണ്ണയിക്കുന്ന പ്രക്രിയ പൂര്&#x200d;ണമായും മറ്റുള്ളവരുടെ കാരുണ്യത്തിന് വിട്ടുകൊടുക്കുന്നതിന് പകരം അതിലിടപെട്ട് ഇക്കാര്യത്തില്&#x200d; പൊറുതിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്&#x200d; നടപടി അനിവാര്യമാണെന്ന് സമദാനി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dr-mp-abdus-samad-samadani-mp-should-stop-raising-air-ticket-prices.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാന കമ്പനികളുടെ അവധിക്കാല കൊള്ള; ടിക്കറ്റിന് മൂന്നിരട്ടി തുക</title>
		<link>https://www.chandrikadaily.com/airline-vacation-looting-three-times-the-ticket-price.html</link>
					<comments>https://www.chandrikadaily.com/airline-vacation-looting-three-times-the-ticket-price.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 12 Dec 2023 08:09:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[flight ticket]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285543</guid>

					<description><![CDATA[കേരളത്തില്&#x200d; നിന്ന് യു എ ഇ സെക്ടറില്&#x200d; കൂടുതല്&#x200d; സര്&#x200d;വീസ് നടത്തുന്ന എയര്&#x200d; ഇന്ത്യാ എക്സ്പ്രസ്സ് ഈ മാസം ഒന്ന് മുതല്&#x200d; നാല് മുതല്&#x200d; ആറിരട്ടി വരെ നിരക്ക് വര്&#x200d;ധിപ്പിച്ചു]]></description>
										<content:encoded><![CDATA[<p>ഗള്&#x200d;ഫ് യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്&#x200d;. ക്രിസ്മസ് സീസണ്&#x200d; മുന്നില്&#x200d;ക്കണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ ടിക്കറ്റ് നിരക്ക് വര്&#x200d;ധിപ്പിച്ചതോടെ യാത്രക്കാര്&#x200d; പ്രയാസത്തിലായി. വിമാനക്കമ്പനികളുടെ സീസണ്&#x200d; കണ്ടുള്ള വര്&#x200d;ധനവിന് പുറമേ ട്രാവല്&#x200d; ഏജന്&#x200d;സികള്&#x200d; കൂട്ടത്തോടെ ടിക്കറ്റുകള്&#x200d; ബുക്ക് ചെയ്യുന്നതും ഗള്&#x200d;ഫിലേക്കും തിരിച്ചുമുള്ള നിരക്ക് കുത്തനെ കൂട്ടി.</p>
<p>ക്രിസ്മസ് അവധി ആഘോഷിക്കാന്&#x200d; ഗള്&#x200d;ഫിലേക്ക് പോകുന്നവര്&#x200d;ക്കും നാട്ടിലേക്ക് യാത്രയാകുന്നവരെയുമാണ് നിരക്ക് വര്&#x200d;ധനവ് വെട്ടിലാക്കിയത്. കേരളത്തില്&#x200d; നിന്ന് ഗള്&#x200d;ഫിലേക്ക് ടിക്കറ്റിന് മൂന്നിരട്ടിയോളമാണ് വര്&#x200d;ധിപ്പിച്ചത്.</p>
<p>കമ്പനികള്&#x200d; മാസങ്ങള്&#x200d;ക്ക് മുമ്പേ ഏജന്&#x200d;സികളുമായി നിരക്കില്&#x200d; ധാരണയുണ്ടാക്കി, ഗ്രൂപ്പ് ടിക്കറ്റിന്റെ മറവില്&#x200d; പകുതിയോളം ടിക്കറ്റുകള്&#x200d; മറിച്ചുനല്&#x200d;കും. ഇതോടെ വെബ്സൈറ്റുകളില്&#x200d; ടിക്കറ്റുകളുടെ എണ്ണം കുറയുകയും ആവശ്യക്കാര്&#x200d; കൂടുകയും ചെയ്യും.</p>
<p>ശേഷിക്കുന്ന ടിക്കറ്റുകള്&#x200d;ക്ക് കമ്പനികള്&#x200d;ക്ക് തോന്നിയപോലെ നിരക്ക് വര്&#x200d;ധിപ്പിക്കാം. നിരക്കിളവ് പ്രതീക്ഷിച്ച് മുന്&#x200d;കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കില്ല. എയര്&#x200d; ഇന്ത്യയുടെ സൈറ്റില്&#x200d; ഈ മാസം 20ന് കോഴിക്കോട് നിന്ന് ദുബൈ സെക്ടറിലേക്ക് 35,000 രൂപക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഇതേ ദിവസം തന്നെ ദുബൈയില്&#x200d; നിന്ന് കോഴിക്കോട്ടേക്ക് 30,000 രൂപക്ക് മുകളിലാണ് നിരക്ക്.</p>
<p>10,000 രൂപയില്&#x200d; താഴെയാണ് സാധാരണഗതിയില്&#x200d; ദുബൈ- കോഴിക്കോട് സര്&#x200d;വീസിന് വരാറ്. ഇനി ഈ നരക്കില്&#x200d; ടിക്കറ്റെടുക്കാമെന്ന് വെച്ചാലോ, ആവശ്യത്തിന് ടിക്കറ്റ് ഇല്ലെന്ന മറുപടിയാകും കമ്പനികള്&#x200d; തരിക. ടിക്കറ്റ് കൂട്ടത്തോടെ എടുത്ത് ട്രാവല്&#x200d; ഏജന്&#x200d;സികള്&#x200d; പൂഴ്ത്തിവെക്കുന്നതാണ് ഇതിന് കാരണമെന്നാണ് പ്രവാസികള്&#x200d; പറയുന്നത്. പൂഴ്ത്തിവെച്ച ടിക്കറ്റുകള്&#x200d; സീസണ്&#x200d; ആരംഭിക്കുമ്പോള്&#x200d; ട്രാവല്&#x200d; ഏജന്&#x200d;സികള്&#x200d; പുറത്തെടുക്കും. സൈറ്റുകളിലുള്ളതിനേക്കാള്&#x200d; 1,000 രൂപ വരെ ഏജന്&#x200d;സികള്&#x200d; കുറച്ച് നല്&#x200d;കുമെങ്കിലും പലമടങ്ങ് ലാഭം ഇവരിലേക്കെത്തും. കണ്ണൂര്&#x200d;, കരിപ്പൂര്&#x200d;, കൊച്ചി വിമാനത്താവളങ്ങളില്&#x200d; നിന്ന് ദുബൈ, അബൂദബി, ഷാര്&#x200d;ജ വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യണമെങ്കില്&#x200d; ഈ മാസം 26 മുതല്&#x200d; ജനുവരി എട്ടുവരെ 35,555 മുതല്&#x200d; 44,037 രൂപ വരെയാണ് നിരക്ക്. 12,000ത്തില്&#x200d; നിന്നാണ് ഈ വര്&#x200d;ധന.</p>
<p>ക്രിസ്മസ്, പുതുവത്സരാഘോഷവും ഗള്&#x200d;ഫില്&#x200d; വിദ്യാലയങ്ങളുടെ അവധിക്കാലവും മുന്&#x200d;കൂട്ടിക്കണ്ടാണ് ഈ കൊള്ള. കേരളത്തില്&#x200d; നിന്ന് യു എ ഇ സെക്ടറില്&#x200d; കൂടുതല്&#x200d; സര്&#x200d;വീസ് നടത്തുന്ന എയര്&#x200d; ഇന്ത്യാ എക്സ്പ്രസ്സ് ഈ മാസം ഒന്ന് മുതല്&#x200d; നാല് മുതല്&#x200d; ആറിരട്ടി വരെ നിരക്ക് വര്&#x200d;ധിപ്പിച്ചു.</p>
<p>നിലവിലെ 13,500 രൂപ 78,000 ആകും. ദുബൈയില്&#x200d; നിന്ന് കണ്ണൂര്&#x200d;, കരിപ്പൂര്&#x200d;, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഈ മാസം എട്ട് മുതല്&#x200d; 22 വരെ 32,880 മുതല്&#x200d; 42,617 രൂപ വരെയാണ് എയര്&#x200d; ഇന്ത്യ ഈടാക്കുന്നത്. ഷാര്&#x200d;ജ, അബൂദബി വിമാനത്താവളങ്ങളില്&#x200d; നിന്ന് കേരളത്തിലേക്ക് ഈ മാസം അവസാനത്തില്&#x200d; 31,907 മുതല്&#x200d; 42,117 രൂപ വരെയാണ് യാത്രാനിരക്ക്. വിമാനക്കമ്പനികള്&#x200d;ക്ക് തോന്നുംപടി നിരക്ക് കൂട്ടാനുള്ള അവകാശം നല്&#x200d;കിയതാണ് ഇതിന് കാരണമെന്ന് ഗള്&#x200d;ഫ് മലയാളി കോ-ഓര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റി ചെയര്&#x200d;മാന്&#x200d; അഷ്റഫ് കളത്തിങ്ങല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/airline-vacation-looting-three-times-the-ticket-price.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാന കമ്പനികള്&#x200d; യാത്ര നിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്നു; നാട്ടിലേക്കു വരുന്ന ആളുകള്&#x200d; ചൂഷണത്തിനു വിധേയരാവുകയാണ്: ഇ.ടി.മുഹമ്മദ് ബഷീര്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/airlines-keep-raising-fares-people-coming-home-are-being-exploited-et-muhammad-basheer-mp.html</link>
					<comments>https://www.chandrikadaily.com/airlines-keep-raising-fares-people-coming-home-are-being-exploited-et-muhammad-basheer-mp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 08 Dec 2023 05:12:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[et muhammed basheer]]></category>
		<category><![CDATA[flight ticket]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285327</guid>

					<description><![CDATA[അവധിക്കാലങ്ങളില്&#x200d; വിമാന ടിക്കറ്റ് നിരക്ക് യാതൊരു മാനന്തമാനദണ്ഡവും ഇല്ലാതെയാണ് വര്&#x200d;ദ്ധിപ്പിക്കുന്നത്]]></description>
										<content:encoded><![CDATA[<p>വിമാന കമ്പനികള്&#x200d; യാതൊരു തത്വദീക്ഷിതയുമില്ലാതെ യാത്ര നിരക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്&#x200d; ഗവണ്മെന്റ് തങ്ങള്&#x200d;ക്കൊന്നും ചെയ്യാനില്ലെന്ന ഭാവേന നിഷ്‌ക്രിയമായി നില്&#x200d;ക്കുന്നത് അംഗീകരിക്കാന്&#x200d; കഴിയാത്തതാണെന്നും മുസ്ലിം ലീഗ് പാര്&#x200d;ലിമെന്ററി പാര്&#x200d;ട്ടി ലീഡറും ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീര്&#x200d; എം.പി പാര്&#x200d;ലിമെന്റില്&#x200d; ചോദ്യോത്തര വേളയില്&#x200d; വ്യക്താമാക്കി.</p>
<p>ഒഴിവുകാലത്തും, ലീവിനും, ചികിത്സക്കും എല്ലാമായി നാട്ടിലേക്കു വരുന്ന ആളുകള്&#x200d; ചൂഷണത്തിനു വിധേയരാവുകയാണ്. വിമാന ടിക്കറ്റ് നിരക്ക് വര്&#x200d;ധനവിന്റെ കാര്യത്തില്&#x200d; എത്ര ആവശ്യമുന്നയിച്ചാലുംതങ്ങള്&#x200d;ക്ക് ഇക്കാര്യത്തില്&#x200d; ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ് സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചുവരുന്നത്. നികുതിദായകരോടും, യാത്രക്കാരോടും ഗവണ്മെന്റിന് ഉള്ള ഉത്തരവാദിത്തം സര്&#x200d;ക്കാര്&#x200d; മറക്കുന്നു. ആ ഉത്തരവാദിത്വത്തില്&#x200d; നിന്നെല്ലാം ഒഴിഞ്ഞു യാത്രക്കാരെ ചൂഷണം ചെയ്യുന്നതിന് വിമാന കമ്പനികള്&#x200d;ക്ക് സാഹചര്യം ഒരുക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്തുകൊണ്ടിരിക്കുന്നത്.</p>
<p>അവധിക്കാലങ്ങളില്&#x200d; വിമാന ടിക്കറ്റ് നിരക്ക് യാതൊരു മാനന്തമാനദണ്ഡവും ഇല്ലാതെയാണ് വര്&#x200d;ദ്ധിപ്പിക്കുന്നത്. ഈ പ്രവണതയ്ക്ക് അറുതി വരുത്തണമെന്നും പാര്&#x200d;ലമെന്റില്&#x200d; ആവശ്യപ്പെട്ടു.</p>
<p>വിമാന ടിക്കറ്റ് നിരക്കില്&#x200d; ഉണ്ടാകുന്ന മാറ്റങ്ങള്&#x200d; നിരീക്ഷിക്കുന്നതിന് താരിഫ് മോണിറ്ററിംഗ് സിസ്റ്റം എന്ന സംവിധാനം നിലവിലുണ്ടെന്നും കോവിഡിന് ശേഷം പല വിമാന കമ്പനികളും പ്രതിസന്ധിയിലാണെന്നും ന്യായമായ നിരക്കാണ് വിമാന കമ്പനികള്&#x200d; ഇപ്പോള്&#x200d; ഈടാക്കിക്കൊണ്ടിരിക്കുന്നതെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാതിത്യ സിന്ധ്യ, എം. പിയുടെ ചോദ്യത്തിന് മറുപടിയായി പാര്&#x200d;ലമെന്റില്&#x200d; വ്യക്തമാക്കി.</p>
<p>വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുന്നതിനും, വിമാന ടിക്കറ്റിനെ കുറിച്ചുള്ള യാത്രക്കാരുടെ ആശങ്കകള്&#x200d; പരിഹരിക്കുന്നതിനും, യാത്രക്കാര്&#x200d;ക്ക് താങ്ങാവുന്ന തരത്തിലുള്ള വില ഉറപ്പുവരുത്തുവാനും ഗവണ്മെന്റ് എന്തെങ്കിലും നടപടികള്&#x200d; സ്വീകരിച്ചിട്ടുണ്ടോ എന്ന എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>ഇക്കാര്യത്തില്&#x200d; ആഗോളതലത്തില്&#x200d; പിന്തുടരുന്ന അതേ രീതി തന്നെയാണ് നമ്മുടെ രാജ്യത്തും സ്വീകരിച്ചു വരുന്നതെന്നും വിപണി, ഡിമാന്&#x200d;ഡ്, സീസണ്&#x200d;, ഇന്ധന വിലയിലെ മാറ്റങ്ങള്&#x200d; തുടങ്ങിയ ഘടകങ്ങള്&#x200d; കണക്കിലെടുത്താണ് വിമാന കമ്പനികള്&#x200d; ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. സര്&#x200d;ക്കാര്&#x200d; വ്യോമയാന മേഖലയിലെ നിയന്ത്രണം എടുത്ത് കളഞ്ഞതോടെ വിമാന കമ്പനികള്&#x200d; തമ്മിലുള്ള മത്സരം വര്&#x200d;ദ്ധിക്കുകയും ഇത് വിമാന ടിക്കറ്റ് നിരക്ക് കുറയുന്നതിന് കാരണമായെന്നും താഴ്ന്ന വരുമാനമുള്ളവര്&#x200d;ക്ക് പോലും വിമാന യാത്ര ചെയ്യുവാന്&#x200d; ഇത് ഇടയാക്കിയെന്നും മന്ത്രി മറുപടിയില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/airlines-keep-raising-fares-people-coming-home-are-being-exploited-et-muhammad-basheer-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാനയാത്രാ നിരക്ക്‌ ആറിരട്ടി കൂട്ടി; പതിനൊന്നു മാസത്തിനിടെ ഏഴാമത്തെ വർധന</title>
		<link>https://www.chandrikadaily.com/flight-fares-increased-sixfold-seventh-increase-in-eleven-months.html</link>
					<comments>https://www.chandrikadaily.com/flight-fares-increased-sixfold-seventh-increase-in-eleven-months.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 20 Nov 2023 15:15:11 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight ticket]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283601</guid>

					<description><![CDATA[തുടർച്ചയായി വിമാനനിരക്ക്‌ ഉയരുമ്പോഴും കേന്ദ്രം ഇടപെടുന്നില്ല]]></description>
										<content:encoded><![CDATA[<p>കരിപ്പൂർ: കേരളത്തിൽനിന്ന്‌ ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്‌ ആറിരട്ടി വർധിപ്പിച്ച്‌ വിമാനക്കമ്പനികൾ. ഡിസംബർ ഒന്നുമുതൽ വർധന പ്രാബല്യത്തിൽവരും. 11 മാസത്തിനിടെ ഏഴാംതവണയാണ് നിരക്കുവർധന. എന്നാൽ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ള നിരക്കിൽ വർധനയില്ല.</p>
<p>ക്രിസ്‌മസ്, പുതുവത്സരാഘോഷവും ഗൾഫിൽ വിദ്യാലയങ്ങളുടെ അവധിക്കാലവും മുൻകൂട്ടിക്കണ്ടാണ്‌ കൊള്ള. തുടർച്ചയായി വിമാനനിരക്ക്‌ ഉയരുമ്പോഴും കേന്ദ്രം ഇടപെടുന്നില്ല. ഇത്തിഹാദ് എയർവേയ്സിൽ പുതുവത്സര ദിനത്തിൽ തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് ഇക്കണോമി ക്ലാസിന് 75,000 രൂപയാണ് നിരക്ക്. നിലവിൽ പതിനായിരത്തിനുതാഴെയാണ്‌ നിരക്ക്‌.</p>
<p>നിലവിൽ 50,000 രൂപയുള്ള ബിസിനസ്‌ ക്ലാസിന് 1,61,213 രൂപ നൽകണം. കരിപ്പൂർ, നെടുമ്പാശേരി നിരക്കിലും കാര്യമായ മാറ്റമില്ല. നിലവിൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ്‌ ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ്‌ ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് എയർലൈൻസ് ഈടാക്കുന്നത്. ഇത് യഥാക്രമം അരലക്ഷവും 83,527 രൂപയുമാവും. മറ്റു വിമാനക്കമ്പനികളുടെ നിരക്കും ഇതേപോലെ വർധിക്കും.</p>
<p>കേരളത്തിൽനിന്ന്‌ യുഎഇ സെക്ടറിൽ കൂടുതൽ സർവീസ് നടത്തുന്ന എയർ ഇന്ത്യാ എക്സ്പ്രസ് ഡിസംബർ ഒന്നുമുതൽ നാലിരട്ടിമുതൽ ആറിരട്ടിവരെ നിരക്ക് വർധിപ്പിച്ചു. നിലവിലെ 13,500 രൂപ 78,000 ആകും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽനിന്നും യുഎഇയിലേക്ക് പറക്കാൻ 60,000 മുതൽ 78,000 രൂപവരെ നൽകേണ്ടിവരും.</p>
<p>ദുബായിൽനിന്ന് കണ്ണൂർ, കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഡിസംബർ എട്ടുമുതൽ 22വരെ 32,880 മുതൽ 42,617 രൂപവരെയാണ് എയർഇന്ത്യ ഈടാക്കുക. നിലവിൽ 12,000 രൂപയാണ്‌. ഷാർജ, അബുദാബി വിമാനത്താവളങ്ങളിൽനിന്ന്‌ കേരളത്തിലേക്ക് ഡിസംബർ രണ്ടും മൂന്നും വാരങ്ങളിൽ 31,907മുതൽ 42,117 രൂപവരെയാണ് യാത്രാനിരക്ക്.</p>
<p>കണ്ണൂർ, കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ്, അബുദാബി, ഷാര്&#x200d;ജ വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യണമെങ്കിൽ ഡിസംബർ 26 മുതൽ ജനുവരി എട്ടുവരെ 35,555 മുതൽ 44,037 രൂപവരെയാണ് നിരക്ക്. 12,000 രൂപയിൽനിന്നാണ്‌ ഈ വർധന. അവധിക്കാലം മുതലെടുത്ത് കാലങ്ങളായി തുടരുന്ന വിമാനക്കമ്പനികളുടെ ആകാശക്കൊള്ളയ്‌ക്കെതിരെ പ്രതിഷേധം കനക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/flight-fares-increased-sixfold-seventh-increase-in-eleven-months.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താങ്ങാനാവാത്ത വിമാന നിരക്ക്; നിരാശരായി പ്രവാസികള്&#x200d;</title>
		<link>https://www.chandrikadaily.com/unaffordable-airfare-desperate-expatriates.html</link>
					<comments>https://www.chandrikadaily.com/unaffordable-airfare-desperate-expatriates.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 11 Nov 2023 07:25:30 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight ticket]]></category>
		<category><![CDATA[money]]></category>
		<category><![CDATA[passengers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282679</guid>

					<description><![CDATA[നാട്ടില്&#x200d;പോകാന്&#x200d; കാത്തിരുന്ന സാധാരണക്കാരായ അനേകം പ്രവാസികള്&#x200d;ക്ക് കടുത്ത നിരാശയും സാമ്പത്തിക ബാധ്യതയുമാണ് ഇതിലൂടെ ഉണ്ടാകുന്നത്]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: ഗള്&#x200d;ഫ് നാടുകളിലെ അവധിക്കാലത്തെ നിരക്കിന് സമാനമായി ഡിസംബറിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്&#x200d;ത്തി എയര്&#x200d;ലൈനുകള്&#x200d;. നാട്ടില്&#x200d;പോകാന്&#x200d; കാത്തിരുന്ന സാധാരണക്കാരായ അനേകം പ്രവാസികള്&#x200d;ക്ക് കടുത്ത നിരാശയും സാമ്പത്തിക ബാധ്യതയുമാണ് ഇതിലൂടെ ഉണ്ടാകുന്നത്.</p>
<p>ഡിംസബറില്&#x200d; പോയി ജനുവരിയില്&#x200d; തിരികെ വരുന്നവര്&#x200d;ക്ക് മുക്കാല്&#x200d; ലക്ഷം രൂപയാണ് എയര്&#x200d;ഇന്ത്യ എക്‌സ്പ്രസ്സ് ഉള്&#x200d;പ്പെടെയുള്ള പല എയര്&#x200d;ലൈനുകളും ഇരുവശത്തേക്കുള്ള നിരക്കായി ഈടാക്കുന്നത്. സാധാരണ നിലയില്&#x200d; ഇരുപത്തിഅയ്യായിരം രൂപക്ക് ലഭിക്കുന്ന ടിക്കറ്റിനാണ് ഇത്രയും ഉയര്&#x200d;ന്ന തുക ഈയാക്കുന്നത്.</p>
<p>നാലംഗ കുടുംബം യാത്ര ചെയ്യണമെങ്കില്&#x200d; മൂന്നുലക്ഷം രൂപ വേണമെന്നതാണ് അവസ്ഥ. ഗള്&#x200d;ഫ് നാടുകളില്&#x200d; കുടുംബവുമായി കഴിയുന്ന പലരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. വീട്ടുവാടക, നിത്യച്ചെലവുകള്&#x200d;, മക്കളുടെ പഠനം, നാട്ടിലേക്ക് പണമയക്കല്&#x200d; തുടങ്ങി ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളില്&#x200d; രണ്ടറ്റം മുട്ടിക്കാനുള്ള പ്രയാസത്തിലാണ് നിരവധി പേര്&#x200d; കഴിയുന്നത്.</p>
<p>രണ്ടോ മൂന്നോ വര്&#x200d;ഷം കൂടുമ്പോഴാണ് പലരും നാട്ടില്&#x200d; പോകുന്നത്. മൂന്നും നാലും വര്&#x200d;ഷമായിട്ടും നാട്ടില്&#x200d; പോകാത്തവരുമുണ്ട്. മക്കള്&#x200d;ക്ക് മികച്ച പഠനം നല്&#x200d;കുകയെന്നതാണ് പലരെയും ഇവിടെ തുടരാന്&#x200d; പ്രേരിപ്പിക്കുന്നത്. കുടുംബ സാഹചര്യങ്ങളും മറ്റൊരു ഘടകമാണ്.</p>
<p>ടിക്കറ്റ് നിരക്ക് വര്&#x200d;ധനവിനെതിരെയുള്ള പ്രവാസികളുടെ പ്രതികരണത്തിന് അര നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്&#x200d; യാതൊരുവിധ അനുകൂല തീരുമാനങ്ങളും അധികൃതരില്&#x200d;നിന്നുണ്ടായിട്ടില്ല. പ്രവാസികളോടുള്ള അനീതിക്കെതിരെ നാട്ടില്&#x200d; പലരും നിയമപരമായ പോരാട്ടങ്ങളും നടത്തിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.</p>
<p>കുറഞ്ഞ നിരക്കില്&#x200d; യാത്ര ചെയ്യാനുള്ള പ്രഖ്യാപനവുമായാണ് എയര്&#x200d;ഇന്ത്യ എക്‌സ്പ്രസ്സ ആരംഭിച്ചതെങ്കിലും അവധിക്കാലത്തും വിശേഷ കാലങ്ങളിലും ഇതര എയര്&#x200d;ലൈനുകളുടെ നിരക്ക് തന്നെയാണ് എയര്&#x200d;ഇന്ത്യ എക്‌സ്പ്രസ്സും ഈടാക്കിക്കൊണ്ടിരിക്കുന്നത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unaffordable-airfare-desperate-expatriates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെട്ടി മുറുക്കി പ്രവാസികള്&#x200d;; ടിക്കറ്റെടുക്കാതെ ഇനിയും അനേകങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/expatriates-who-tightened-the-box-many-more-without-taking-tickets.html</link>
					<comments>https://www.chandrikadaily.com/expatriates-who-tightened-the-box-many-more-without-taking-tickets.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 17 Jun 2023 09:11:16 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight ticket]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259768</guid>

					<description><![CDATA[വന്&#x200d;തോതില്&#x200d; നിരക്ക് ഉയര്&#x200d;ന്നതുമൂലം പലരും യാത്ര തന്നെ മാറ്റിവെച്ചിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: അവധിക്കാലം അടുത്തതോടെ നിരവധി പ്രവാസികള്&#x200d; പ്രിയപ്പെട്ടവര്&#x200d;ക്കുള്ള സാധനങ്ങള്&#x200d; വാങ്ങി പെട്ടിമുറുക്കിയെങ്കിലും ഇനിയും ടിക്കറ്റെടുക്കാന്&#x200d; കഴിയാതെ നൂറുകണക്കിനുപേര്&#x200d; പ്രയാസപ്പെടുന്നു.അമിതമായ ടിക്കറ്റ് നിരക്ക്മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മൂലമാണ് പലരും ഇനിയും ടിക്കറ്റെടുക്കാതെ കടുത്തമാനസിക സംഘര്&#x200d;ഷവുമായി കഴിയുന്നത്. ഗള്&#x200d;ഫ് നാടുകളിലെ വേനല്&#x200d; അവധിയും പെരുന്നാള്&#x200d; ആഘോഷവും ഒന്നിച്ചു വന്നതോടെ ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിലേറെയാക്കിയാണ് ഉയര്&#x200d;ത്തിയിട്ടുള്ളത്.</p>
<p>വന്&#x200d;തോതില്&#x200d; നിരക്ക് ഉയര്&#x200d;ന്നതുമൂലം പലരും യാത്ര തന്നെ മാറ്റിവെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസങ്ങളില്&#x200d; പല റൂട്ടുകളിലും വളരെ കുറച്ചുമാത്രം യാത്രക്കാരുമായി വിമാനം പറന്ന വസ്തുതയും സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ചിരുന്നു. സീറ്റ് എത്ര ഒഴിഞ്ഞുകിടന്നാലും വിരോധമില്ല, നിരക്ക് കുറയ്ക്കുന്ന പ്രശ്നമില്ല എന്ന നിലപാടാണ് ചില എയര്&#x200d;ലൈനുകള്&#x200d; സ്വീകരിച്ചിട്ടുള്ളത്.</p>
<p>പ്രിയപ്പെട്ടവരെ കാണാന്&#x200d; വെമ്പിക്കഴിയുന്ന കുടുംബാംഗങ്ങള്&#x200d; ശരിക്കും കടുത്ത നിരാശയിലാണ് കഴിയുന്നത്. ബാപ്പ എന്നുവരുമെന്ന് ചോദിക്കുന്ന കുഞ്ഞുങ്ങള്&#x200d;ക്കുമുമ്പില്&#x200d; വ്യക്തമായ മറുപടി പറായനാവാതെ വിതുമ്പുന്ന പ്രവാസികള്&#x200d; ഏറെയാണ്.അവധിക്കാലത്തെ കൊള്ളയടിയില്&#x200d; സാധാരാണക്കാരായ തൊഴിലാളികളും ഉള്&#x200d;പ്പെടുന്നുവെന്നത് സങ്കടകരമാണ്. പ്രതിമാസം 1000 ദിര്&#x200d;ഹം വേതനത്തിന് ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളി നാട്ടില്&#x200d; പോയി വരുന്നതിന് ഒരുലക്ഷം രൂപ ടിക്കറ്റിന് നല്&#x200d;കണമെന്നത് തികച്ചും കടുത്ത അനീതി തന്നെയാണ്. കുടുംബവുമായി കഴിയുന്ന ഇടത്തരക്കാരാണെങ്കില്&#x200d; കുടുംബസമേതം പോയിവരുന്നതിന് നാല് ലക്ഷത്തോളെ രൂപ വരെ ചെലവഴിക്കണമെന്നതാണ് അവസ്ഥ.</p>
<p>ഈ ദുരവസ്ഥയില്&#x200d; മനംനൊന്ത് കഴിയുന്ന പ്രവാസികളോട് പതിറ്റാണ്ടുകളായി തുടരുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/expatriates-who-tightened-the-box-many-more-without-taking-tickets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>8.2 ലക്ഷത്തിന്റെ ടിക്കറ്റ് 25,000 രൂപയ്ക്ക്; വിമാനക്കമ്പനിക്ക് പറ്റിയ അബദ്ധത്തില്&#x200d; കോളടിച്ച് യാത്രക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/8-2-lakh-tickets-for-rs-25000-passengers-hit-by-the-airlines-mistake.html</link>
					<comments>https://www.chandrikadaily.com/8-2-lakh-tickets-for-rs-25000-passengers-hit-by-the-airlines-mistake.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Apr 2023 09:31:29 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[airline]]></category>
		<category><![CDATA[five star rating]]></category>
		<category><![CDATA[flight ticket]]></category>
		<category><![CDATA[mistake]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249295</guid>

					<description><![CDATA[ജപ്പാനില്&#x200d; വിമാനക്കമ്പനിക്ക് സംഭവിച്ച പിഴവില്&#x200d; 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് വിറ്റത് 25,000 രൂപയ്ക്ക്. ഫൈവ് സ്റ്റാര്&#x200d; റേറ്റിങ്ങുള്ള പ്രമുഖ കമ്പനിയാണ് അബദ്ധത്തില്&#x200d; ബിസിനസ് ക്ലാസ് ടിക്കറ്റുകള്&#x200d; നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത്. ഓള്&#x200d; നിപ്പോണ്&#x200d; എയര്&#x200d;വെയ്‌സ് ആണ് ജക്കാര്&#x200d;ത്തയില്&#x200d; നിന്നും ജപ്പാനിലേക്കും അവിടെനിന്ന് ന്യൂയോര്&#x200d;ക്കിലേക്കും തിരിച്ച് സിങ്കപ്പൂരിലേക്കും പറക്കാനുള്ള ടിക്കറ്റ് നിസ്സാര തുകയ്ക്ക് വിറ്റത്. ഒരു യാത്രക്കാരന്&#x200d; ജക്കാര്&#x200d;ത്തയില്&#x200d; നിന്നും ടോക്കിയോ വഴി കരീബിയനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തത് 73,000 രൂപയ്ക്കാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>ജപ്പാനില്&#x200d; വിമാനക്കമ്പനിക്ക് സംഭവിച്ച പിഴവില്&#x200d; 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് വിറ്റത് 25,000 രൂപയ്ക്ക്. ഫൈവ് സ്റ്റാര്&#x200d; റേറ്റിങ്ങുള്ള പ്രമുഖ കമ്പനിയാണ് അബദ്ധത്തില്&#x200d; ബിസിനസ് ക്ലാസ് ടിക്കറ്റുകള്&#x200d; നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത്. ഓള്&#x200d; നിപ്പോണ്&#x200d; എയര്&#x200d;വെയ്‌സ് ആണ് ജക്കാര്&#x200d;ത്തയില്&#x200d; നിന്നും ജപ്പാനിലേക്കും അവിടെനിന്ന് ന്യൂയോര്&#x200d;ക്കിലേക്കും തിരിച്ച് സിങ്കപ്പൂരിലേക്കും പറക്കാനുള്ള ടിക്കറ്റ് നിസ്സാര തുകയ്ക്ക് വിറ്റത്.</p>
<p>ഒരു യാത്രക്കാരന്&#x200d; ജക്കാര്&#x200d;ത്തയില്&#x200d; നിന്നും ടോക്കിയോ വഴി കരീബിയനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തത് 73,000 രൂപയ്ക്കാണ്. സാധാരണ ഗതിയില്&#x200d; ഈ ടിക്കറ്റുകള്&#x200d;ക്ക് 6.8 ലക്ഷം മുതല്&#x200d; 8.5 ലക്ഷം വരെയാണ് ചാര്&#x200d;ജ് ഈടാക്കുന്നത്.</p>
<p>അതേ സമയം എയര്&#x200d;ലൈനിന്റെ വിയറ്റ്‌നാം വെബ്‌സൈറ്റില്&#x200d; കറന്&#x200d;സി കൈമാറ്റം നടത്തിയപ്പോള്&#x200d; മൂല്യ നിര്&#x200d;ണയത്തില്&#x200d; വന്ന പിഴവാണ് നിസ്സാര വിലയ്ക്ക് ടിക്കറ്റ് വിറ്റുപോകാന്&#x200d; കാരണമെന്ന് കമ്പനി അധികൃതര്&#x200d; അറിയിച്ചു. എത്ര യാത്രക്കാര്&#x200d;ക്ക് ഇത്തരത്തില്&#x200d; നിസ്സാര വിലയ്ക്ക് ടിക്കറ്റ് ലഭ്യമായി എന്ന് വ്യക്തമാക്കാന്&#x200d; കമ്പനി തയാറായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/8-2-lakh-tickets-for-rs-25000-passengers-hit-by-the-airlines-mistake.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
