<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>flight &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/flight/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Dec 2025 14:52:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>flight &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍, മുതലെടുത്ത് വിമാന കമ്പനികള്‍</title>
		<link>https://www.chandrikadaily.com/thiruvananthapuram-to-delhi-up-to-rs-67000-airlines-take-advantage-of-indigo-crisis.html</link>
					<comments>https://www.chandrikadaily.com/thiruvananthapuram-to-delhi-up-to-rs-67000-airlines-take-advantage-of-indigo-crisis.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 05 Dec 2025 14:52:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[indigo]]></category>
		<category><![CDATA[passangers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367054</guid>

					<description><![CDATA[എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഇന്&#x200d;ഡിഗോ വിമാന സര്&#x200d;വ്വീസുകള്&#x200d; പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്&#x200d;. ടിക്കറ്റുകള്&#x200d;ക്ക് വിമാന കമ്പനികള്&#x200d; വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്&#x200d;ട്ട്. എയര്&#x200d; ഇന്ത്യ അടക്കമുള്ള കമ്പനികള്&#x200d; ടിക്കറ്റ് നിരക്കില്&#x200d; വന്&#x200d; വര്&#x200d;ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്&#x200d; 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്&#x200d; എയര്&#x200d; ഇന്ത്യ 60000 രൂപ വരെയായി ഉയര്&#x200d;ത്തി.</p>
<p>കൊച്ചിയില്&#x200d; നിന്നും ഇന്ന് ഡല്&#x200d;ഹിയിലേക്കുള്ള 4 സര്&#x200d;വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്&#x200d; 24676 രൂപ നല്&#x200d;കിയാല്&#x200d; മതി. തിരുവനന്തപുരം-ഡല്&#x200d;ഹി റൂട്ടില്&#x200d; കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്&#x200d;ഹിയിലേക്ക് നേരിട്ടുള്ള സര്&#x200d;വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്&#x200d; ഇന്ത്യയുടെ കണക്ഷന്&#x200d; സര്&#x200d;വ്വീസിന് 32000 രൂപയില്&#x200d; അധികം നല്&#x200d;കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.</p>
<p>സമാനമായ രീതിയില്&#x200d; മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്&#x200d;ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്&#x200d;ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്&#x200d; ഡയറക്ടറേറ്റ് ജനറല്&#x200d; ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d; (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്&#x200d; ടിക്കറ്റ് നിരക്കില്&#x200d; നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്&#x200d; തയ്യാറായിട്ടുണ്ട്.</p>
<p>പുതിയ നിയമം നടപ്പാക്കലാണ് ഇന്&#x200d;ഡിഗോയുടെ പ്രവര്&#x200d;ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്&#x200d; നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്&#x200d;ഡിങ് ആറ് മണിക്കൂറില്&#x200d; നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്&#x200d; പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.</p>
<p>അതേസമയം, വിമാനം റദ്ദാക്കലില്&#x200d; നിരവധി യാത്രക്കാര്&#x200d; വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്&#x200d;ക്കുള്ള പുതിയ മാര്&#x200d;ഗനിര്&#x200d;ദേശം ഡിജിസിഎ പിന്&#x200d;വലിച്ചിട്ടുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvananthapuram-to-delhi-up-to-rs-67000-airlines-take-advantage-of-indigo-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഡിസംബര്‍ 10നും 15നുമിടയില്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കും&#8217;; ക്ഷമാപണം നടത്തി ഇന്‍ഡിഗോ സി.ഇ.ഒ</title>
		<link>https://www.chandrikadaily.com/the-problem-will-be-fully-resolved-between-december-10-and-15-indigo-ceo-apologized.html</link>
					<comments>https://www.chandrikadaily.com/the-problem-will-be-fully-resolved-between-december-10-and-15-indigo-ceo-apologized.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 05 Dec 2025 13:27:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[indigo]]></category>
		<category><![CDATA[passangers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367042</guid>

					<description><![CDATA[യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യവ്യാപകമായി യാത്രാക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇന്&#x200d;ഡിഗോ എയര്&#x200d;ലൈന്&#x200d; പ്രതിസന്ധി ഡിസംബര്&#x200d; 10നും 15നുമിടക്ക് എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് സി.ഇ.ഒ പീറ്റര്&#x200d; എല്&#x200d;ബേര്&#x200d;സ്. 1000ത്തോളം സര്&#x200d;വീസുകള്&#x200d; നാളെയും റദ്ദാക്കപ്പെടാം. എന്നാല്&#x200d; ഡിസംബര്&#x200d; 15ഓടെ പൂര്&#x200d;ണമായും പ്രശ്‌നം പരിഹരിക്കാന്&#x200d; സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്&#x200d;ക്കുണ്ടായ വിഷമത്തില്&#x200d; രാജ്യത്തോട് അദ്ദേഹം പൊതുമാപ്പ് അഭ്യര്&#x200d;ഥിച്ചു.</p>
<p>അതിനിടെ യാത്രക്കാര്&#x200d;ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്&#x200d; യാത്രക്കാര്&#x200d;ക്ക് മുഴുവന്&#x200d; തുകയും തിരികെ നല്&#x200d;കുമെന്നും ഇന്&#x200d;ഡിഗോ എയര്&#x200d;ലൈന്&#x200d;സ് അധികൃതര്&#x200d; പ്രഖ്യാപിച്ചു.</p>
<p>സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രാലയത്തിന്റെ വെബ്സൈറ്റില്&#x200d; പുറത്തുവിട്ട കണക്കുകള്&#x200d; പ്രകാരം ആറ് പ്രധാന മെട്രോ വിമാനത്താവളങ്ങളിലെ ഇന്&#x200d;ഡിഗോയുടെ കൃത്യസമയത്തെ പ്രകടനം വ്യാഴാഴ്ച 8.5 ശതമാനമായി കുറഞ്ഞു. അതേസമയം, ഡല്&#x200d;ഹി വിമാനത്താവളത്തില്&#x200d; നിന്ന് പുറപ്പെടുന്ന എല്ലാ ആഭ്യന്തര വിമാനങ്ങളും അര്&#x200d;ദ്ധരാത്രി വരെ റദ്ദാക്കിയതായി എയര്&#x200d;ലൈന്&#x200d; അറിയിച്ചു. 400 ലധികം വിമാനങ്ങള്&#x200d; റദ്ദാക്കി, വിവിധ വിമാനത്താവളങ്ങളില്&#x200d; ധാരാളം വിമാനങ്ങള്&#x200d; വൈകി.</p>
<p>കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ശൃംഖല കാര്യമായി തകരാറിലായെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഇന്&#x200d;ഡിഗോ പ്രസ്താവനയില്&#x200d; പറഞ്ഞു. ഡിസംബര്&#x200d; 8 മുതല്&#x200d; ഫ്ളൈറ്റുകള്&#x200d; വെട്ടിക്കുറയ്ക്കുമെന്നും 2026 ഫെബ്രുവരി 10-നകം സ്ഥിരതയുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; പൂര്&#x200d;ണമായി പുനഃസ്ഥാപിക്കുമെന്നും എയര്&#x200d;ലൈന്&#x200d; ഡിജിസിഎയെ അറിയിച്ചു. എഫ്ഡിടിഎല്&#x200d; മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ തെറ്റായ വിലയിരുത്തലും ആസൂത്രണത്തിലെ പാളിച്ചകളും വ്യാപകമായ തടസ്സങ്ങള്&#x200d;ക്ക് കാരണമായെന്ന് എയര്&#x200d;ലൈന്&#x200d; സമ്മതിച്ചു.</p>
<p>സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രി കെ രാംമോഹന്&#x200d; നായിഡു ഇന്&#x200d;ഡിഗോയുടെ മാസ് ഫ്ളൈറ്റ് തടസ്സങ്ങള്&#x200d; അവലോകനം ചെയ്യുകയും വിമാന നിരക്കുകള്&#x200d; നിയന്ത്രണത്തിലാക്കി പ്രവര്&#x200d;ത്തനം അടിയന്തരമായി സ്ഥിരപ്പെടുത്താന്&#x200d; എയര്&#x200d;ലൈനിനോട് നിര്&#x200d;ദേശിക്കുകയും ചെയ്തു. പുതിയ FDTL മാനദണ്ഡങ്ങള്&#x200d;ക്കായി തയ്യാറെടുക്കാന്&#x200d; എയര്&#x200d;ലൈനിന് മതിയായ സമയമുണ്ടെങ്കിലും സുഗമമായ പരിവര്&#x200d;ത്തനം ഉറപ്പാക്കുന്നതില്&#x200d; പരാജയപ്പെട്ടുവെന്ന് അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-problem-will-be-fully-resolved-between-december-10-and-15-indigo-ceo-apologized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്‍ഡിഗോ വിമാനയാത്രയ്ക്കിടെ സ്യൂട്ട്‌കേസുകള്‍ മുറിച്ച് 40,000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് പരാതി</title>
		<link>https://www.chandrikadaily.com/suitcases-cut-open-and-goods-worth-rs-40000-stolen-during-indigo-flight.html</link>
					<comments>https://www.chandrikadaily.com/suitcases-cut-open-and-goods-worth-rs-40000-stolen-during-indigo-flight.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 11:19:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[indigo]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[theft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364784</guid>

					<description><![CDATA[റിതിക അറോറ എന്ന യുവതിയാണ് ലിങ്ക്ഡ് ഇന്‍-പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: ഇന്&#x200d;ഡിഗോ വിമാനത്തില്&#x200d; മുംബൈയില്&#x200d; നിന്ന് ഡല്&#x200d;ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ സ്യൂട്ട്‌കേസുകള്&#x200d; മുറിച്ച് 40,000 രൂപ വിലമതിക്കുന്ന വസ്തുക്കള്&#x200d; മോഷ്ടിച്ചതായി യുവതി പരാതി ഉന്നയിച്ചു. റിതിക അറോറ എന്ന യുവതിയാണ് ലിങ്ക്ഡ് ഇന്&#x200d;-പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്. പോസ്റ്റ് സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപക ശ്രദ്ധ നേടുകയാണ്.</p>
<p>എന്നാല്&#x200d; ഈ ആരോപണം ഇന്&#x200d;ഡിഗോ തള്ളി. &#8216;മോഷണത്തിന്റെയോ ക്രമരഹിതമായ കൈകാര്യമെന്നതിന്റെ സൂചനകളൊന്നും കണ്ടെത്താനായില്ല&#8217; എന്നതാണ് കമ്പനിയുടെ നിലപാട്.</p>
<p>ലിങ്ക്ഡ് ഇന്&#x200d;-പോസ്റ്റില്&#x200d; റിതിക അറോറ കീറിമുറിച്ച സ്യൂട്ട്‌കേസുകളുടെ ചിത്രങ്ങള്&#x200d; പങ്കുവെച്ച്,<br />
&#8216;ഇന്&#x200d;ഡിഗോയില്&#x200d; യാത്രയ്ക്കിടെ രണ്ട് ചെക്ക്-ഇന്&#x200d; സ്യൂട്ട്‌കേസുകള്&#x200d; മുറിച്ച് 40,000 രൂപയുടെ വസ്തുക്കള്&#x200d; മോഷ്ടിക്കപ്പെട്ടു. ഇന്&#x200d;ഡിഗോയുടെ ഉത്തരവാദിത്തമില്ലായ്മയില്&#x200d; അത്യന്തം നിരാശയുണ്ട്&#8217; എന്ന് എഴുതി.</p>
<p>&#8221;മിസ് അറോറ, ഞങ്ങളോട് സംസാരിക്കാന്&#x200d; നല്&#x200d;കിയ സമയം നന്ദി. നിങ്ങളുടെ അനുഭവത്തില്&#x200d; ഞങ്ങള്&#x200d; ഖേദിക്കുന്നു. സിസിടിവി ദൃശ്യങ്ങള്&#x200d; ഉള്&#x200d;പ്പെടെ നടത്തിയ സമഗ്രമായ അന്വേഷണത്തില്&#x200d; മോഷണമോ തെറ്റായ കൈകാര്യമോ ഒന്നും കണ്ടെത്താനായില്ല.&#8221;പരാതിക്ക് മറുപടിയായി ഇന്&#x200d;ഡിഗോ വ്യക്തമാക്കി.</p>
<p>അതേസമയം, ഇത്തരം സംഭവങ്ങള്&#x200d; തങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന്, ഇന്&#x200d;ഡിഗോ ഉപയോഗിക്കുമ്പോള്&#x200d; ബാഗേജ് കേടുപാടുകള്&#x200d; നേരിട്ടിട്ടുണ്ടെന്ന്, ഈ പോസ്റ്റിന് കീഴില്&#x200d; നിരവധി ലിങ്ക്ഡ് ഇന്&#x200d; ഉപയോക്താക്കള്&#x200d; പ്രതികരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suitcases-cut-open-and-goods-worth-rs-40000-stolen-during-indigo-flight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തേജസ് വിമാനാപകടം: പൈലറ്റിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും</title>
		<link>https://www.chandrikadaily.com/tejas-plane-crash-the-body-of-the-pilot-will-be-brought-to-delhi-today.html</link>
					<comments>https://www.chandrikadaily.com/tejas-plane-crash-the-body-of-the-pilot-will-be-brought-to-delhi-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 22 Nov 2025 05:17:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[crash]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[PILOTDEATH]]></category>
		<category><![CDATA[TEJAS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364715</guid>

					<description><![CDATA[ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ ശക്തം
]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ദുബൈ വ്യോമ പ്രദര്&#x200d;ശനത്തിനിടെ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകര്&#x200d;ന്നുവീണ സംഭവത്തില്&#x200d; അന്വേഷണം ശക്തമാക്കി വ്യോമസേന. അപകടത്തിന്റെ കാരണം അറിയാന്&#x200d; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്&#x200d; ഊര്&#x200d;ജിതമാക്കി. ഇതിനായി ദുബൈ ഏവിയേഷന്&#x200d; അധികൃതരുടെ സഹായം വ്യോമസേന തേടിയതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>ഒരു എയര്&#x200d;മാര്&#x200d;ഷലിന്റെ നേതൃത്വത്തിലാണ് കോര്&#x200d;ട്ട് ഓഫ് എന്&#x200d;ക്വയറി വ്യോമസേന നടത്തുകയെന്നാണ് വിവരം. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സി.സി.ടി.വി അടക്കമുള്ള വിഡിയോകള്&#x200d; അന്വേഷണ സംഘം വിശദമായി പരിശോധിക്കും.</p>
<p>അതേസമയം, അപകടത്തില്&#x200d; മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാന്&#x200d;ഡര്&#x200d; നമന്&#x200d;ഷ് ശ്യാലിന്റെ മൃതദേഹം ഇന്ന് ഡല്&#x200d;ഹിയില്&#x200d; എത്തിക്കും.</p>
<p>ദുബൈ ആല്&#x200d; മക്തൂം വിമാനത്താവളത്തില്&#x200d; നടന്ന വ്യോമ പ്രദര്&#x200d;ശനത്തിനിടെ വെള്ളയാഴ്ചയാണ് ഇന്ത്യയുടെ തേജസ് എം.കെ -1 എ യുദ്ധവിമാനം തകര്&#x200d;ന്നുവീണത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tejas-plane-crash-the-body-of-the-pilot-will-be-brought-to-delhi-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുബായ് എയര്‍ഷോയ്ക്കിടെ അപകടം; ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു</title>
		<link>https://www.chandrikadaily.com/accident-during-dubai-airshow-indian-fighter-plane-tejas-crashed.html</link>
					<comments>https://www.chandrikadaily.com/accident-during-dubai-airshow-indian-fighter-plane-tejas-crashed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 21 Nov 2025 11:09:31 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[flight]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364645</guid>

					<description><![CDATA[പൈലറ്റിന് ഗുരുതര പരിക്ക്
]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ദുബായ് എയര്&#x200d;ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്&#x200d;ന്ന് വീണു. വ്യോമാഭ്യാസത്തിനിടെയാണ് തകര്&#x200d;ന്നുവീണത്. പൈലറ്റിന്റെ നില ഗുരുതരമാണെന്നാണ് വിവരം. പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.</p>
<p>ഉച്ചകഴിഞ്ഞ് 2.10 ഓടെയായിരുന്നു അപകടം. പിന്നാലെ അപകടസ്ഥലത്ത് കനത്ത പുക ഉയര്&#x200d;ന്നു. ഇന്ത്യന്&#x200d; വ്യോമസേനയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവരേണ്ടതുണ്ട്. നിലവില്&#x200d; എയര്&#x200d;ഷോ നിര്&#x200d;ത്തിവെച്ചിട്ടുണ്ട്.</p>
<p>2024 മാര്&#x200d;ച്ചില്&#x200d; രാജസ്ഥാനിലെ ജയ്സാല്&#x200d;മറില്&#x200d; വെച്ച് ഒരു തേജസ് യുദ്ധവിമാനം തകര്&#x200d;ന്ന് വീണിരുന്നു. 2001 ലെ ആദ്യ പരീക്ഷണ പറക്കലിനുശേഷം വിമാനത്തിന്റെ 23 വര്&#x200d;ഷത്തെ ചരിത്രത്തിലെ ആദ്യത്തെ അപകടമായിരുന്നു ഇത്. അപകടത്തില്&#x200d; പൈലറ്റ് രക്ഷപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-during-dubai-airshow-indian-fighter-plane-tejas-crashed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി</title>
		<link>https://www.chandrikadaily.com/bomb-threat-to-air-india-express-flight.html</link>
					<comments>https://www.chandrikadaily.com/bomb-threat-to-air-india-express-flight.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 12 Nov 2025 13:48:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[airindiaexpress]]></category>
		<category><![CDATA[bombthreat]]></category>
		<category><![CDATA[flight]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363414</guid>

					<description><![CDATA[ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നീ അഞ്ച് പ്രധാന വിമാനത്താവളങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ഇന്‍ഡിഗോയ്ക്ക് ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ബുധനാഴ്ച വാരണാസിയിലേക്കുള്ള എയര്&#x200d; ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; നിയോഗിച്ച ബോംബ് ഭീഷണി വിലയിരുത്തല്&#x200d; സമിതിയെ ഉടന്&#x200d; അറിയിക്കാന്&#x200d; എയര്&#x200d;ലൈന്&#x200d;സിനെ പ്രേരിപ്പിച്ചു.</p>
<p>&#8216;വാരണാസിയിലേക്കുള്ള ഞങ്ങളുടെ ഒരു വിമാനത്തിന് സുരക്ഷാ ഭീഷണിയുണ്ട്. പ്രോട്ടോക്കോള്&#x200d; അനുസരിച്ച്, ഉടന്&#x200d; തന്നെ മുന്നറിയിപ്പ് നല്&#x200d;കി, ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും ഉടനടി ആരംഭിച്ചു,&#8217; എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.</p>
<p>&#8216;വിമാനം സുരക്ഷിതമായി ലാന്&#x200d;ഡ് ചെയ്തു, എല്ലാ യാത്രക്കാരെയും ഇറക്കി. എല്ലാ നിര്&#x200d;ബന്ധിത സുരക്ഷാ പരിശോധനകളും പൂര്&#x200d;ത്തിയാകുമ്പോള്&#x200d; വിമാനം പ്രവര്&#x200d;ത്തനത്തിനായി വിട്ടുകൊടുക്കും,&#8217; പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p>ഡല്&#x200d;ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നീ അഞ്ച് പ്രധാന വിമാനത്താവളങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ഇന്&#x200d;ഡിഗോയ്ക്ക് ലഭിച്ചതായി വൃത്തങ്ങള്&#x200d; അറിയിച്ചു. സുരക്ഷാ ഭീഷണി ഡിജിറ്റലായി ലഭിച്ചു.</p>
<p>ഇമെയിലിനുപകരം ബദല്&#x200d; ഡിജിറ്റല്&#x200d; രീതികളാണ് ഭീഷണി കൈമാറാന്&#x200d; ഉപയോഗിച്ചതെന്ന് വൃത്തങ്ങള്&#x200d; പറഞ്ഞു.</p>
<p>ഡല്&#x200d;ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം കാര്&#x200d; സ്ഫോടനത്തില്&#x200d; 12 പേര്&#x200d; മരിച്ചതിനെ തുടര്&#x200d;ന്ന് രാജ്യവ്യാപകമായി സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്. </p>
<p>കശ്മീര്&#x200d;, ഹരിയാന, ഉത്തര്&#x200d;പ്രദേശ് എന്നിവിടങ്ങളിലായി നടത്തിയ ഓപ്പറേഷനില്&#x200d; 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്&#x200d; പോലീസ് പിടിച്ചെടുത്തു. </p>
<p>ആക്രമണത്തിന്റെ നേരിട്ടുള്ള പ്രതികരണമെന്ന നിലയില്&#x200d; ഡല്&#x200d;ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; സുരക്ഷാ പ്രോട്ടോക്കോളുകള്&#x200d; കൂടുതല്&#x200d; ശക്തമാക്കി. &#8216;നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ സ്‌ക്രീനിംഗ് പ്രക്രിയയ്ക്ക് കൂടുതല്&#x200d; സമയമെടുക്കാന്&#x200d; സാധ്യതയുണ്ട്&#8217; എന്ന് എയര്&#x200d;പോര്&#x200d;ട്ട് ഓപ്പറേറ്ററായ DIAL യാത്രക്കാര്&#x200d;ക്ക് മുന്നറിയിപ്പ് നല്&#x200d;കി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-threat-to-air-india-express-flight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീവ്ര ചുഴലിക്കാറ്റായി മോന്‍താ; ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി</title>
		<link>https://www.chandrikadaily.com/monta-as-severe-cyclone-trains-and-flights-were-cancelled.html</link>
					<comments>https://www.chandrikadaily.com/monta-as-severe-cyclone-trains-and-flights-were-cancelled.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 06:32:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Andhrapradesh]]></category>
		<category><![CDATA[Cyclone]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[montha]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360656</guid>

					<description><![CDATA[തീരദേശ ജില്ലകളില്‍ മഴ കനത്തതോടെ ആന്ധ്രയിലെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മോന്&#x200d;താ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറിയതായി റിപ്പോര്&#x200d;ട്ട്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങള്&#x200d;ക്ക് കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രത നിര്&#x200d;ദേശം നല്&#x200d;കി. മണിക്കൂറില്&#x200d; 110 കിലോമീറ്റര്&#x200d; വേഗത്തില്&#x200d; കാറ്റ് വീശും.</p>
<p>അതേസമയം സുരക്ഷയെ മുന്&#x200d;നിര്&#x200d;ത്തി ഒഡീഷയിലെ തെക്കന്&#x200d; ജില്ലകളില്&#x200d; നിന്ന് 3000 പേരെ ഒഴിപ്പിച്ചതായാണ് വിവരം.  തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്&#x200d; നിന്നുള്ള ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി. ടാറ്റാ നഗര്&#x200d;- എറണാകുളം എക്സ്പ്രസ് റായ്പൂര്&#x200d; വഴി തിരിച്ചുവിട്ടു. വിജയവാഡ, രാജമുന്&#x200d;ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകള്&#x200d; റദ്ദാക്കി.</p>
<p>നാളെയും ട്രെയിനുകള്&#x200d; ഓടില്ലെന്നാണ് റിപ്പോര്&#x200d;ട്ട്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണം- ചെന്നൈ റൂട്ടില്&#x200d; ആറ് വിമാന സര്&#x200d;വീസുകളാണ് റദ്ദാക്കിയത്. എയര്&#x200d; ഇന്ത്യയും ഇന്&#x200d;ഡിഗോയുമാണ് വിമാന സര്&#x200d;വീസുകള്&#x200d; റദ്ദാക്കിയത്. തീരപ്രദേശങ്ങളില്&#x200d; നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന ദൗത്യം തുടരുകയാണ്.</p>
<p>ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്&#x200d; മാത്രം അകലെയുള്ള മോന്&#x200d;താ വൈകിട്ടോടെ കര തൊടാനാണ് സാധ്യത. തിരമാലകള്&#x200d; നാലു മീറ്റര്&#x200d; വരെ ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശ ജില്ലകളില്&#x200d; മഴ കനത്തതോടെ ആന്ധ്രയിലെ 16 ജില്ലകളില്&#x200d; റെഡ് അലര്&#x200d;ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/monta-as-severe-cyclone-trains-and-flights-were-cancelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം; നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ യാത്രക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം</title>
		<link>https://www.chandrikadaily.com/gold-hidden-in-plane-lavatory-investigation-focused-on-passengers-in-nedumbassery.html</link>
					<comments>https://www.chandrikadaily.com/gold-hidden-in-plane-lavatory-investigation-focused-on-passengers-in-nedumbassery.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 12 Oct 2025 12:34:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[indigo]]></category>
		<category><![CDATA[NEDUMBASSERI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358041</guid>

					<description><![CDATA[വ്യാപകമായി സംഘം ചേര്‍ന്ന് സ്വര്‍ണം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഡി.ആര്‍.ഐയുടെ പരിശോധന.]]></description>
										<content:encoded><![CDATA[<p>നെടുമ്പാശ്ശേരി: ഇന്&#x200d;ഡിഗോ വിമാനത്തിലെ ശുചിമുറിയില്&#x200d; പ്രഷര്&#x200d; പമ്പില്&#x200d; ഒളിപ്പിച്ച് കടത്താന്&#x200d; ശ്രമിച്ച സ്വര്&#x200d;ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്&#x200d; ഡി.ആര്&#x200d;.ഐ പിടികൂടി. വ്യാപകമായി സംഘം ചേര്&#x200d;ന്ന് സ്വര്&#x200d;ണം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്&#x200d;ന്നായിരുന്നു ഡി.ആര്&#x200d;.ഐയുടെ പരിശോധന.</p>
<p>റാസല്&#x200d; ഖൈമയില്&#x200d; നിന്നും വന്ന ഇന്&#x200d;ഡിഗോ വിമാനത്തിലെ ശുചിമുറിയില്&#x200d; നിന്നാണ് ഒളിപ്പിച്ച നിലയില്&#x200d; 625 ഗ്രാം സ്വര്&#x200d;ണം കണ്ടെത്തിയത്. സംഭവത്തില്&#x200d; വിമാനത്തിലെത്തിയ 181 യാത്രക്കാരെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് നീക്കം. </p>
<p>റാസല്&#x200d; ഖൈമയില്&#x200d; നിന്നും എത്തിച്ച സ്വര്&#x200d;ണം കസ്റ്റംസ് പരിശോധന ഒഴിവാക്കി വിമാനത്താവളവുമായി ബന്ധപ്പെട്ട ഏതെങ്കിലും യാത്രക്കാരെ ഉപയോഗിച്ചോ  ആഭ്യന്തര യാത്രക്കാരെ ഉപയോഗിച്ചോ പുറത്തു കടത്താനാകാം ലക്ഷ്യമിട്ടതെന്നും സംശയിക്കുന്നു. സംഭവത്തില്&#x200d; വിമാനത്തിനകത്ത് ശുചീകരണ ചുമതലയുള്ളവരെയും ചോദ്യം ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-hidden-in-plane-lavatory-investigation-focused-on-passengers-in-nedumbassery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റദ്ദാക്കി; യാത്രികര്‍ വലയുന്നു</title>
		<link>https://www.chandrikadaily.com/flight-cancelled-at-karipur-airport-passengers-stranded.html</link>
					<comments>https://www.chandrikadaily.com/flight-cancelled-at-karipur-airport-passengers-stranded.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 06 Oct 2025 10:29:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[karipur airport]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357140</guid>

					<description><![CDATA[വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് റദ്ദാക്കലിന്റെ വിവരം യാത്രികരെ അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കരിപ്പൂര്&#x200d; അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ അപ്രതീക്ഷിത റദ്ദാക്കലോടെ യാത്രികര്&#x200d; കനത്ത ബുദ്ധിമുട്ടില്&#x200d;. രാവിലെ പത്തരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ആദ്യം റദ്ദാക്കിയത്. പകരമായി രാത്രി ഒമ്പതിന് ക്രമീകരിച്ച മറ്റൊരു വിമാനവും പിന്നീട് റദ്ദാക്കപ്പെട്ടു.</p>
<p>വിമാനത്താവളത്തില്&#x200d; എത്തിയതിന് ശേഷമാണ് റദ്ദാക്കലിന്റെ വിവരം യാത്രികരെ അറിയിച്ചത്. റിഫ്രാഷ്‌മെന്റ് സൗകര്യം പോലും ഒരുക്കാതിരുന്നതില്&#x200d; യാത്രികര്&#x200d; ശക്തമായി പ്രതിഷേധിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്&#x200d; കാരണമാണെന്ന് അധികൃതര്&#x200d; വ്യക്തമാക്കിയെങ്കിലും മതിയായ പരിഹാരം കണ്ടെത്താന്&#x200d; ശ്രമിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി.</p>
<p>&#8221;വിമാനം റദ്ദാക്കിയ വിവരം വിമാനത്താവളത്തില്&#x200d; എത്തിയശേഷമാണ് പറഞ്ഞത്. മണിക്കൂറുകളോളം കാത്തിരിപ്പിച്ചിട്ടും ഭക്ഷണമോ കുടിവെള്ളമോ ലഭിച്ചില്ല,&#8221; യാത്രക്കാരി പറഞ്ഞു.</p>
<p>റദ്ദാക്കലിനെ തുടര്&#x200d;ന്ന് മുംബൈയില്&#x200d; നിന്ന് ഡല്&#x200d;ഹിയിലേക്കുള്ള കണക്ഷന്&#x200d; വിമാനങ്ങളും നഷ്ടപ്പെട്ടതില്&#x200d; നിരാശയിലാണ് പലരും. യാത്രികര്&#x200d;ക്ക് നേരിട്ട ബുദ്ധിമുട്ടില്&#x200d; ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എയര്&#x200d;പോര്&#x200d;ട്ട് അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/flight-cancelled-at-karipur-airport-passengers-stranded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാന സര്‍വീസുകള്‍ കുറയ്ക്കാനുള്ള എയര്‍ ഇന്ത്യാ നീക്കം ഉപേക്ഷിക്കണം: കെസി വേണുഗോപാല്‍ എംപി</title>
		<link>https://www.chandrikadaily.com/air-indias-move-to-reduce-flight-services-should-be-abandoned-kc-venugopal-mp.html</link>
					<comments>https://www.chandrikadaily.com/air-indias-move-to-reduce-flight-services-should-be-abandoned-kc-venugopal-mp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 02 Oct 2025 12:27:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[KC Venugopal MP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356544</guid>

					<description><![CDATA[വ്യോമയാന മന്ത്രിക്ക് കത്തു നല്‍കി]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ നാലു വിമാനത്താവളങ്ങളില്&#x200d; നിന്നുള്ള വിദേശ,ആഭ്യന്തര സര്&#x200d;വീസുകള്&#x200d; കൂട്ടത്തോടെ ഒഴിവാക്കാനുള്ള എയര്&#x200d; ഇന്ത്യയുടെ നടപടി ഉപേക്ഷിക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കണമെന്നും വിമാനസര്&#x200d;വീസുകള്&#x200d; നിലനിര്&#x200d;ത്താനുള്ള അടിയന്തര ഇടപെടല്&#x200d; ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് എഐസിസി ജനറല്&#x200d; സെക്രട്ടറി കെസി വേണുഗോപാല്&#x200d; എംപി വ്യോമയാന മന്ത്രിക്ക് കത്തുനല്&#x200d;കി.</p>
<p>കേരളത്തില്&#x200d; നിന്നുളള സര്&#x200d;വീസ് ഗണ്യമായി എയര്&#x200d; ഇന്ത്യ കുറവുവരുത്തിയാല്&#x200d; ഗള്&#x200d;ഫില്&#x200d; നിന്ന് കുറഞ്ഞ ചെലവില്&#x200d; നാട്ടിലെത്താനുള്ള സൗകര്യമാണ് ഇതോടെ ഇല്ലാതാക്കുന്നത്. എയര്&#x200d; ഇന്ത്യാ എക്സ്പ്രസിന്റെ പിന്&#x200d;മാറ്റത്തോടെ മറ്റു വിമാനകമ്പനികള്&#x200d; നിരക്ക് ഉയര്&#x200d;ത്തി യാത്രക്കാരെ ചൂഷണം ചെയ്യാന്&#x200d; സാധ്യതയുണ്ട്. ഇത് പ്രവാസികള്&#x200d;ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഉത്സവകാലങ്ങളിലും പ്രധാന അവധി ദിനങ്ങളിലും നിലവില്&#x200d; ഉയര്&#x200d;ന്ന നിരക്കാണ് വിമാനകമ്പനികള്&#x200d; ഈടാക്കുന്നത്.</p>
<p>എയര്&#x200d; ഇന്ത്യയുടെ ഈ നടപടി കൂടി പ്രാബല്യത്തില്&#x200d; വന്നാല്&#x200d; കാര്യങ്ങള്&#x200d; കൂടുതല്&#x200d; വഷളാകും. ഈ മാസം 26 മുതല്&#x200d; ബഹ്‌റൈന്&#x200d;, അബുദാബി ഉള്&#x200d;പ്പെടെയുള്ള പ്രധാന ഗള്&#x200d;ഫ്  വിമാനത്താവളങ്ങളിലേക്കുള്ള എയര്&#x200d; ഇന്ത്യ എക്സ്പ്രസ് സര്&#x200d;വീസുകള്&#x200d; റദ്ദാക്കുന്നതായാണ് അറിയാന്&#x200d; കഴിഞ്ഞത്. ലക്ഷക്കണക്കിന് മലയാളികളായ പ്രവാസികള്&#x200d; ജോലിക്കും പഠനത്തിനും മറ്റുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; കഴിയുന്നുണ്ട്. ഗള്&#x200d;ഫ് മേഖലയില്&#x200d; തുച്ഛവരുമാനത്തില്&#x200d; ജോലി ചെയ്യുന്നുവരാണ് പ്രവാസികളിലേറെയും. അവര്&#x200d; ആശ്രയിക്കുന്ന സര്&#x200d;വീസുകളാണ് എയര്&#x200d; ഇന്ത്യ ഒഴിവാക്കുന്നവയില്&#x200d; ഏറെയും. ഇത് കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണ്. പ്രവാസികളുടെ യാത്രാ ദുരിതവും വിമാനകമ്പനികളുടെ അമിത ടിക്കറ്റ് നിരക്കും സംബന്ധിച്ച് നിരവധി തവണ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്&#x200d;പ്പെടുത്തിയിട്ടും കാര്യമായ ഇടപെടല്&#x200d; ഉണ്ടാകാത്തത് നിരാശാജനകമാണെന്നും വേണുഗോപാല്&#x200d; കുറ്റപ്പെടുത്തി. ഗള്&#x200d;ഫ് റൂട്ടുകളില്&#x200d; കേരളത്തിലേക്ക് കൂടുതല്&#x200d; സര്&#x200d;വീസുകള്&#x200d; നടത്താനും അനാവശ്യ നിരക്ക് വര്&#x200d;ധനവ് തടയാനും കേന്ദ്ര സര്&#x200d;ക്കാരിന്റെ അടിയന്തര ഇടപെടല്&#x200d; വേണമെന്നും കെസി വേണുഗോപാല്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/air-indias-move-to-reduce-flight-services-should-be-abandoned-kc-venugopal-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
