<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>flood relief &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/flood-relief/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Jul 2024 05:23:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>flood relief &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; മുന്നിട്ടിറങ്ങണം: കെ സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/congress-workers-should-come-forward-for-relief-work-k-sudhakaran.html</link>
					<comments>https://www.chandrikadaily.com/congress-workers-should-come-forward-for-relief-work-k-sudhakaran.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 17 Jul 2024 05:23:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[k sudhakaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302915</guid>

					<description><![CDATA[ദുരിതമുഖത്ത് കര്&#x200d;മനിരതരായി പ്രവര്&#x200d;ത്തിച്ച വലിയ പാരമ്പര്യമാണ് കോണ്&#x200d;ഗ്രസിനുള്ളത്']]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വ്യാപകമായ മഴയില്&#x200d; ജനങ്ങള്&#x200d; സംസ്ഥാനത്തുടനീളം കെടുതികള്&#x200d; അനുഭവിക്കുന്ന സാഹചര്യത്തില്&#x200d; എല്ലാ കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരും ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്&#x200d;.</p>
<p>ദുരിതമുഖത്ത് കര്&#x200d;മനിരതരായി പ്രവര്&#x200d;ത്തിച്ച വലിയ പാരമ്പര്യമാണ് കോണ്&#x200d;ഗ്രസിനുള്ളത്. മാലിന്യ പ്രശ്നം, വെള്ളക്കെട്ട്, മണ്ണിടിച്ചില്&#x200d; ഉള്&#x200d;പ്പെടെ നിരവധി പ്രശ്നങ്ങളാണ് ജനം അനുഭവിക്കുന്നത്. കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ കൂടാതെ യൂത്ത് കോണ്&#x200d;ഗ്രസിന്റെയും കെഎസ്‌യുവിന്റെയും സേവാദളിന്റെയും പ്രവര്&#x200d;ത്തകര്&#x200d; സജീവമായി രംഗത്തിറങ്ങണം.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണം. ജനങ്ങള്&#x200d;ക്ക് ആവശ്യമായ സഹായങ്ങളും രക്ഷാപ്രവര്&#x200d;ത്തനങ്ങളും നല്&#x200d;കുന്നതില്&#x200d; എല്ലാവരും സജീവ പങ്കാളികളാകണമെന്നും കെ സുധാകരന്&#x200d; അഭ്യര്&#x200d;ത്ഥിച്ചു.</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-workers-should-come-forward-for-relief-work-k-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; സഹായം നിഷേധിച്ച സംഭവം; നാളെ പുത്തുമലക്കാര്&#x200d;ക്കായി പ്രത്യേക ക്യാമ്പ്</title>
		<link>https://www.chandrikadaily.com/flood-special-camp-for-puthumala-on-tommorrow.html</link>
					<comments>https://www.chandrikadaily.com/flood-special-camp-for-puthumala-on-tommorrow.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Sep 2019 07:28:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[puthumala]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139090</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: പുത്തുമലയില്&#x200d; കഴിഞ്ഞ മാസം 8നുണ്ടായ വന്&#x200d;ഉരുള്&#x200d;പൊട്ടലില്&#x200d; കിടപ്പാടം നഷ്ടപ്പെട്ട 93 കുടുംബങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സഹായം നല്&#x200d;കുന്നതിനായി നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന സര്&#x200d;ക്കാരിന്റെ അടിയന്തിര പ്രളയസഹായധനമായ 10000 രൂപ ലഭ്യമാക്കുന്നതിനായാണ് ക്യാമ്പ്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്&#x200d; നടക്കുന്ന ക്യാമ്പില്&#x200d; രേഖകള്&#x200d; നഷ്ടപ്പെട്ടവര്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; സഹായം ഉറപ്പാക്കുമെന്ന് സബ് എന്&#x200d;.എസ്.കെ ഉമേഷ് ചന്ദ്രികയോട് പറഞ്ഞു. വീട് തകര്&#x200d;ന്ന 87 കുടുംബങ്ങളുടെയും എസ്‌റ്റേറ്റ് പാടി തകര്&#x200d;ന്ന് കിടപ്പാടം നഷ്ടമായ 6 കുടുംബങ്ങളുടെയും സഹായം രേഖകളില്ലെന്ന കാരണം പറഞ്ഞ് [&#8230;]]]></description>
										<content:encoded><![CDATA[
<p>കല്&#x200d;പ്പറ്റ: പുത്തുമലയില്&#x200d; കഴിഞ്ഞ മാസം 8നുണ്ടായ വന്&#x200d;ഉരുള്&#x200d;പൊട്ടലില്&#x200d; കിടപ്പാടം നഷ്ടപ്പെട്ട 93 കുടുംബങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സഹായം നല്&#x200d;കുന്നതിനായി നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന സര്&#x200d;ക്കാരിന്റെ അടിയന്തിര പ്രളയസഹായധനമായ 10000 രൂപ ലഭ്യമാക്കുന്നതിനായാണ് ക്യാമ്പ്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്&#x200d; നടക്കുന്ന ക്യാമ്പില്&#x200d; രേഖകള്&#x200d; നഷ്ടപ്പെട്ടവര്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; സഹായം ഉറപ്പാക്കുമെന്ന് സബ് എന്&#x200d;.എസ്.കെ ഉമേഷ് ചന്ദ്രികയോട് പറഞ്ഞു. വീട് തകര്&#x200d;ന്ന 87 കുടുംബങ്ങളുടെയും എസ്‌റ്റേറ്റ് പാടി തകര്&#x200d;ന്ന് കിടപ്പാടം നഷ്ടമായ 6 കുടുംബങ്ങളുടെയും സഹായം രേഖകളില്ലെന്ന കാരണം പറഞ്ഞ് സര്&#x200d;ക്കാര്&#x200d; തടഞ്ഞുവെക്കുന്നതായി കഴിഞ്ഞ ദിവസം ചന്ദ്രിക വാര്&#x200d;ത്ത നല്&#x200d;കിയിരുന്നു.<br> പുത്തുമലയില്&#x200d; കിടപ്പാടം നഷ്ടപ്പെട്ടവരില്&#x200d; ആര്&#x200d;ക്കും സഹായം നഷ്ടമാവില്ലെന്ന് സബ് കലക്ടര്&#x200d; ഉറപ്പുനല്&#x200d;കി. റവന്യൂ വകുപ്പില്&#x200d; നിന്ന് ഇത് സംബന്ധിച്ച് ഫയലുകളെല്ലാം അയച്ചതാണ്. ജില്ലയിലെ ദുരിതാശ്വാസത്തിന് അര്&#x200d;ഹരായ എണ്ണായിരത്തോളം പേരില്&#x200d; 2900 പേര്&#x200d;ക്കാണ് ഇതിനകം തുക ലഭിച്ചത്. അവശേഷിക്കുന്നവര്&#x200d;ക്കും ഉടന്&#x200d; തന്നെ തുക അവരുടെ അക്കൗണ്ടിലെത്തും. പുത്തുമല ഉരുള്&#x200d;പൊട്ടലില്&#x200d; മരണപ്പെട്ടവര്&#x200d;ക്ക് 4 ലക്ഷം രൂപ ഇതിനകം നല്&#x200d;കിക്കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു.<br> 38 ദിവസം മുമ്പാണ് പുത്തുമലയില്&#x200d; ഉരുള്&#x200d;പൊട്ടലുണ്ടായത്. ദുരന്തത്തില്&#x200d; നിരവധി വീടുകളും പ്രദേശത്തെ തോട്ടം തൊഴിലാളികള്&#x200d; താമസിച്ചിരുന്ന രണ്ട് ലയങ്ങളും തകര്&#x200d;ന്നു. വീട് തകര്&#x200d;ന്ന 87 കുടുംബങ്ങളുടെയും എസ്‌റ്റേറ്റ് പാടി തകര്&#x200d;ന്ന് കിടപ്പാടം നഷ്ടമായ 6 കുടുംബങ്ങളുടെയും ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്തില്&#x200d; നിന്നും സര്&#x200d;ക്കാരിന് നല്&#x200d;കിയിട്ടും ഇവര്&#x200d;ക്ക് ധനസഹായം നിഷേധിക്കപ്പെടുന്നത് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. <br> ദുരന്തത്തെ തുടര്&#x200d;ന്ന് ആദ്യം മേപ്പാടി ഗവ. സ്‌കൂളിലെ ക്യാമ്പിലേക്കാണ് 93 കുടുംബങ്ങളെയും മാറ്റിയത്. ക്യാമ്പ് അടച്ചതോടെ ബന്ധുവീടുകളിലും വാടകക്കും മറ്റുമായാണ് ഇവരിപ്പോഴും താമസിക്കുന്നത്. ജിയോളജി വകുപ്പിന്റെ നിര്&#x200d;ദ്ദേശമുള്ളതിനാല്&#x200d; പുത്തുമലയിലേക്ക് മടങ്ങാന്&#x200d; ഈ കുടുംബങ്ങള്&#x200d;ക്ക് കഴിയുന്നുമില്ല. തീര്&#x200d;ത്തും ദുരിതത്തിലായ ഇവര്&#x200d;ക്കാണ് രേഖകളില്ലെന്ന കാരണം പറഞ്ഞ് സര്&#x200d;ക്കാര്&#x200d; സഹായം നിഷേധിക്കപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/flood-special-camp-for-puthumala-on-tommorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രളയത്തില്&#x200d; തകര്&#x200d;ന്ന വഖഫ് സ്ഥാപനങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; പുനര്&#x200d; നിര്&#x200d;മ്മിക്കണമെന്ന് വഖഫ് സംരക്ഷണ സമിതി</title>
		<link>https://www.chandrikadaily.com/kerala-flood-wakf-board-fund-updates.html</link>
					<comments>https://www.chandrikadaily.com/kerala-flood-wakf-board-fund-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Aug 2019 14:30:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood 2019]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[Wakf]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137283</guid>

					<description><![CDATA[കോഴിക്കോട്: പ്രളയത്തില്&#x200d; തകര്&#x200d;ന്ന വഖഫ് സ്ഥാപനങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; പുനര്&#x200d; നിര്&#x200d;മ്മിക്കണമെന്ന് വഖഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. രണ്ട് വര്&#x200d;ഷമായി തുടര്&#x200d;ച്ചയായി വന്ന പ്രളയത്തില്&#x200d; മദ്രസകളും പള്ളികളും അനാഥാലയങ്ങളും ഉള്&#x200d;പ്പടെ നിരവധി വഖഫ് സ്വത്തുക്കള്&#x200d;ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. വരുമാനം കുറഞ്ഞ മഹല്ല നിവാസികള്&#x200d; പ്രളയത്തില്&#x200d; സ്വന്തമായുള്ളതു പോലും നഷ്ടപ്പെട്ട സാഹചര്യത്തിലാണ്. ഇത്തരം കമ്മിറ്റികള്&#x200d; വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും പൂര്&#x200d;വ്വ സ്ഥിതിയിലാക്കാന്&#x200d; പ്രയാസമനുഭവിക്കുകയാണെന്നും അഖില കേരള വഖഫ് സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങള്&#x200d;ക്ക് പരിഹാരം നല്&#x200d;കി പുനര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: പ്രളയത്തില്&#x200d; തകര്&#x200d;ന്ന വഖഫ് സ്ഥാപനങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; പുനര്&#x200d; നിര്&#x200d;മ്മിക്കണമെന്ന് വഖഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. രണ്ട് വര്&#x200d;ഷമായി തുടര്&#x200d;ച്ചയായി വന്ന പ്രളയത്തില്&#x200d; മദ്രസകളും പള്ളികളും അനാഥാലയങ്ങളും ഉള്&#x200d;പ്പടെ നിരവധി വഖഫ് സ്വത്തുക്കള്&#x200d;ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. വരുമാനം കുറഞ്ഞ മഹല്ല നിവാസികള്&#x200d; പ്രളയത്തില്&#x200d; സ്വന്തമായുള്ളതു പോലും നഷ്ടപ്പെട്ട സാഹചര്യത്തിലാണ്. ഇത്തരം കമ്മിറ്റികള്&#x200d; വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും പൂര്&#x200d;വ്വ സ്ഥിതിയിലാക്കാന്&#x200d; പ്രയാസമനുഭവിക്കുകയാണെന്നും അഖില കേരള വഖഫ് സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. </p>



<p>പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങള്&#x200d;ക്ക് പരിഹാരം നല്&#x200d;കി പുനര്&#x200d; നിര്&#x200d;മ്മാണത്തിലൂടെ ആശ്വാസം പകരാന്&#x200d; സര്&#x200d;ക്കാറും വഖഫ് ബോര്&#x200d;ഡും മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. പരിതാപകരമായ അവസ്ഥക്ക് പരിഹാരം കാണും വരെ വാര്&#x200d;ഷിക വിഹിതം പിരിക്കുന്നതില്&#x200d; നിന്നും വഖഫ് ബോര്&#x200d;ഡ് മാറി നില്&#x200d;ക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.<br>
കാലിക്കറ്റ് ഇസ്‌ലാമിക് സെന്ററില്&#x200d; ചേര്&#x200d;ന്ന യോഗത്തില്&#x200d; സംസ്ഥാന പ്രസിഡണ്ട് എഞ്ചിനീയര്&#x200d; പി മാമുക്കോയ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്&#x200d; സെക്രട്ടറി അബ്ദുല്&#x200d; ഖാദര്&#x200d; കാരന്തൂര്&#x200d;, ഡോ. കെ.എം മുഹമ്മദ്, പ്രൊഫ. വീരാന്&#x200d; മൊയ്തീന്&#x200d;, ജമാല്&#x200d; കുറ്റ്യാടി, പി.ടി മൊയ്തീന്&#x200d; കുട്ടി മാസ്റ്റര്&#x200d;, അഹമ്മദ്കുട്ടി മാസ്റ്റര്&#x200d; കൊണ്ടോട്ടി, വല്ലാഞ്ചിറ മുഹമ്മദലി ഹാജി മഞ്ചേരി, ടി.പി നസീര്&#x200d; ഹുസൈന്&#x200d;, അഡ്വ. മൊയ്തീന്&#x200d;കുട്ടി, അബ്ദുല്&#x200d; കരീം ഹാജി എറണാകുളം, ടി.കെ അബ്ദുല്&#x200d; കരീം തൃശൂര്&#x200d;, സന്നാഫ് പാലക്കണ്ടി, സീതിക്കുട്ടി മാസ്റ്റര്&#x200d; സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-flood-wakf-board-fund-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രളയ ബാധിതരെ പുനരധിവസിപ്പിക്കും: മുസ്‌ലിംലീഗ്    ആദ്യഘട്ടം മൂന്ന് ഏക്കര്&#x200d; ഭൂമി നല്&#x200d;കും  വീടും ജീവനോപാധിയും നഷ്ടപ്പെട്ടവര്&#x200d;ക്ക് പ്രത്യേക പദ്ധതി  20 ദിവസത്തിനിടെ നല്&#x200d;കിയത് നാലുകോടിയുടെ സഹായം</title>
		<link>https://www.chandrikadaily.com/muslim-league-news.html</link>
					<comments>https://www.chandrikadaily.com/muslim-league-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 26 Aug 2019 15:50:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137167</guid>

					<description><![CDATA[മലപ്പുറം: ഒരായുസ്സിന്റെ സമ്പാദ്യവും സ്വപ്‌നങ്ങളും ഒറ്റദിവസം കൊണ്ട് പ്രളയമെടുത്തവര്&#x200d;ക്ക് കൂട്ടായ്മയിലൂടെ ജീവിതമൊരുക്കാന്&#x200d; മുസ്‌ലിംലീഗ്. ഭൂമിയും വീടും ഉപജീവനവും നഷ്ടപ്പെട്ടവരെ വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറ്റാന്&#x200d; പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും ആദ്യഘട്ടമായി ഭൂരഹിതരായവര്&#x200d;ക്ക് മൂന്ന് ഏക്കര്&#x200d; ഭൂമി മുസ്‌ലിംലീഗ് നല്&#x200d;കുമെന്നും ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; മലപ്പുറത്ത് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു. സംഭാവനയായി ലഭിച്ച ഭൂമിക്കുപുറമെ ആവശ്യമെങ്കില്&#x200d; വിലക്ക് വാങ്ങിയും അര്&#x200d;ഹരായവര്&#x200d;ക്ക് ഭൂമി നല്&#x200d;കും. പ്രളയത്തില്&#x200d; ജീവനോപാധികളെല്ലാം നഷ്ടപ്പെട്ട് ദരിദ്രരായ ഒരുപാട് പേരുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[
<p> </p>



<p>മലപ്പുറം: ഒരായുസ്സിന്റെ സമ്പാദ്യവും സ്വപ്‌നങ്ങളും ഒറ്റദിവസം കൊണ്ട് പ്രളയമെടുത്തവര്&#x200d;ക്ക് കൂട്ടായ്മയിലൂടെ ജീവിതമൊരുക്കാന്&#x200d; മുസ്‌ലിംലീഗ്. ഭൂമിയും വീടും ഉപജീവനവും നഷ്ടപ്പെട്ടവരെ വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറ്റാന്&#x200d; പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും ആദ്യഘട്ടമായി ഭൂരഹിതരായവര്&#x200d;ക്ക് മൂന്ന് ഏക്കര്&#x200d; ഭൂമി മുസ്‌ലിംലീഗ് നല്&#x200d;കുമെന്നും ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; മലപ്പുറത്ത് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു. സംഭാവനയായി ലഭിച്ച ഭൂമിക്കുപുറമെ ആവശ്യമെങ്കില്&#x200d; വിലക്ക് വാങ്ങിയും അര്&#x200d;ഹരായവര്&#x200d;ക്ക് ഭൂമി നല്&#x200d;കും. പ്രളയത്തില്&#x200d; ജീവനോപാധികളെല്ലാം നഷ്ടപ്പെട്ട് ദരിദ്രരായ ഒരുപാട് പേരുണ്ട്. ഇത്തരം കുടുംബങ്ങള്&#x200d;ക്ക് ഉപജീവനമാര്&#x200d;ഗമൊരുക്കുന്നതിനും മുസ്‌ലിംലീഗ് പദ്ധതികളാവിഷ്‌കരിക്കും. വീടുകള്&#x200d; ഭാഗികമായി തകര്&#x200d;ന്നവര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സഹായം പരിമിതമായാല്&#x200d; ഈ കുടുംബങ്ങള്&#x200d;ക്കാവശ്യമായ സഹായങ്ങളും നല്&#x200d;കും. <br>
പ്രളയബാധിത മേഖലകളില്&#x200d; അടിയന്തരമായി സഹായമെത്തിക്കുന്നതിനും രക്ഷാ പ്രവര്&#x200d;ത്തനങ്ങളിലും പുനരധിവാസ പ്രവര്&#x200d;ത്തനങ്ങളിലും വ്യവസ്ഥാപിതവും കൃത്യതയുമാര്&#x200d;ന്ന പ്രവര്&#x200d;ത്തനമാണ് മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകര്&#x200d; നടത്തിയത്. പ്രളയമുണ്ടായ എട്ടാം തീയതി മുതല്&#x200d; കഴിഞ്ഞ 25 വരെയുള്ള ദിവസങ്ങളിലായി 40535000 (നാല് കോടി അഞ്ച് ലക്ഷത്തി മുപ്പത്തി അയ്യായിരം) രൂപയുടെ സഹായം മുസ്‌ലിംലീഗ് നല്&#x200d;കിയിട്ടുണ്ടെന്നും സാദിഖലി തങ്ങള്&#x200d; പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്&#x200d; താമസിക്കുന്നവര്&#x200d;ക്ക് ഭക്ഷണം, വസ്ത്രം, പുതപ്പ് മറ്റ് സാമഗ്രികളും വീടുകളിലെ പുനരധിവാസത്തിന് കട്ടില്&#x200d;, ബെഡ്, വീട്ടുപകരണങ്ങള്&#x200d;, പുതപ്പ്, പായ, വസ്ത്രങ്ങള്&#x200d;, വീട്ടുപകരണങ്ങള്&#x200d;, പഠനോപകരണങ്ങള്&#x200d;, തുടങ്ങിയ മുഴുവന്&#x200d; സാധനസാമഗ്രികളും മുസ്‌ലിംലീഗും പോഷകഘടകങ്ങളും പ്രാദേശികമായി സമാഹരിച്ച് നിലമ്പൂരില്&#x200d; മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്&#x200d; ആരംഭിച്ച കളക്ഷന്&#x200d; സെന്റര്&#x200d; മുഖേനയും ക്യാമ്പുകളിലും വീടുകളിലും നേരിട്ടും എത്തിച്ച് വിതരണം ചെയ്തു. ഗൃഹോപകരണങ്ങളുടെയും വനിതാ ലീഗിന്റെ നേതൃത്വത്തിലുള്ള അടുക്കള കിറ്റിന്റെയുമെല്ലാം വിതരണം നടന്നുവരികയുമാണ്.  പ്രത്യേക പരിശീലനം നേടിയ 6000 വൈറ്റ് ഗാര്&#x200d;ഡ് വളണ്ടിയര്&#x200d;മാരാണ് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്&#x200d; സേവനത്തിനെത്തിയത്. കവളപ്പാറ ദുരന്തഭൂമിയിലും പാതാറിലും വിവിധ സ്ഥലങ്ങളിലെ റിലീഫ് ക്യാമ്പുകളിലും മുഴുവന്&#x200d; സമയ സേവനം ചെയ്തു. പ്രളയജലത്തില്&#x200d; കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തല്&#x200d;, വീടുകള്&#x200d; മണ്ണിനടിയിലായ സ്ഥലങ്ങളിലെ രക്ഷാപ്രവര്&#x200d;ത്തനങ്ങള്&#x200d;, ദുരിതാശ്വാസ ക്യാമ്പുകളില്&#x200d; പാര്&#x200d;പ്പിക്കപ്പെട്ടവര്&#x200d;ക്ക് ആശ്വാസപ്രവര്&#x200d;ത്തനങ്ങള്&#x200d;, താമസയോഗ്യമല്ലാതായ വീടുകള്&#x200d; വൃത്തിയാക്കല്&#x200d;, കിണറുകള്&#x200d; വൃത്തിയാക്കല്&#x200d;, റോഡുകളില്&#x200d; ഗതാഗതം പുന:സ്ഥാപിക്കല്&#x200d;,നടപ്പാലങ്ങളുടെ പുനര്&#x200d;നിര്&#x200d;മാണം, പ്രളയംകാരണം വീട് വിട്ട്‌പോയവരെ സ്വന്തംവീടുകളില്&#x200d; പുനരധിവസിപ്പിക്കല്&#x200d;, ഭക്ഷണങ്ങള്&#x200d; വീട്ടുപകരണങ്ങള്&#x200d; തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്യല്&#x200d; തുടങ്ങിയ പ്രവര്&#x200d;ത്തനങ്ങളിലെല്ലാം മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകര്&#x200d; സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. 2018 ലെ പ്രളയത്തില്&#x200d; ജില്ലക്കുണ്ടായ നാശത്തേക്കള്&#x200d; ഏറെ ഇത്തവണത്തെ പ്രളയത്തിലുണ്ടായി. നാശനഷ്ടങ്ങളുടെ പൂര്&#x200d;ണമായ കണക്കെടുക്കാന്&#x200d; പോലും സാധിച്ചിട്ടില്ല. വലിയ ആള്&#x200d;നാശവുമുണ്ടായി. സര്&#x200d;ക്കാര്&#x200d; സഹായ വാഗ്ദാനങ്ങളൊന്നും സംഭവിച്ച നഷ്ടങ്ങള്&#x200d; നികത്തുവാന്&#x200d; പര്യാപ്തമാവില്ല. ഈ സാഹചര്യത്തിലാണ് മുസ്‌ലിംലീഗ് ദുരന്തബാധിതരെ പുനരധിവാസത്തിലൂടെ കൈപിടിക്കുകയെന്ന ദൗത്യവും ഏറ്റെടുത്തിരിക്കുന്നതെന്നും സയ്യിദ് സാദിഖലി തങ്ങള്&#x200d; പറഞ്ഞു. <br>
ദുരന്തത്തില്&#x200d; മരണപ്പെട്ടവരുടെ ആശ്രിതരെയും വീടും സമ്പാദ്യവും നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും സഹായം നല്&#x200d;കുന്നതിനും കാലതാമസം ഒഴിവാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; സംവിധാനവും ഉദ്യോഗസ്ഥരും കൂടുതല്&#x200d; ജാഗ്രത പുലര്&#x200d;ത്തണമെന്നും ഇത്തരം പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് എല്ലാ പിന്തുണയും നല്&#x200d;കുമെന്നും സയ്യിദ് സാദിഖലി ശിഹാബ്  തങ്ങള്&#x200d; പറഞ്ഞു. <br>
ജില്ലാ ജനറല്&#x200d; സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, എം.എ ഖാദര്&#x200d;, ഉമ്മര്&#x200d; അറക്കല്&#x200d;, ഇസ്മയില്&#x200d; പി. മൂത്തേടം, പി.കെ.സി അബ്ദറഹ്മാന്&#x200d;, നൗഷാദ് മണ്ണിശ്ശേരി എന്നിവര്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പങ്കെടുത്തു. <br>
കോട്ടക്കുന്ന് പാര്&#x200d;ക്ക് തുറക്കാനല്ല; <br>
ദുരിതബാധിതരെ പുനരധിവസിപ്പിക്കാനാണ് തിടുക്കം കാണിക്കേണ്ടത്<br>
മലപ്പുറം: കോട്ടക്കുന്നില്&#x200d; മണ്ണിടിച്ചില്&#x200d; ഭീഷണി തുടരുന്നതിനാല്&#x200d; ഇവിടെ നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് സര്&#x200d;ക്കാര്&#x200d; ആലോചിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായ മഴ പെയ്താല്&#x200d; ഇനിയും മണ്ണിടിയാന്&#x200d; സാധ്യതയുണ്ടെന്ന ജിയോളജി വകുപ്പിന്റെ കണ്ടെത്തല്&#x200d; സര്&#x200d;ക്കാര്&#x200d; ഗൗരവത്തോടെ കാണണം. എന്നാല്&#x200d; ഓണക്കാലത്തെ വരുമാനം ലക്ഷ്യമിട്ട് ഭീഷണി വകവെക്കാതെ കോട്ടക്കുന്ന് പാര്&#x200d;ക്ക് വീണ്ടും തുറന്ന ടൂറിസം വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ല. നഗരസഭയുമായോ എം.എല്&#x200d;.എയുമായോ കൂടിയാലോചനകള്&#x200d; നടത്താതെയാണ് പാര്&#x200d;ക്ക് വീണ്ടും തുറന്നത്. മണ്ണിടിച്ചിലില്&#x200d; മൂന്ന് പേരുടെ ജീവന്&#x200d; നഷ്ടപ്പെട്ടിട്ടും ഇനിയും ദുരന്തമുണ്ടാകാന്&#x200d; സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിട്ടും ഇത് വകവെക്കാതെയാണ് കഴിഞ്ഞ ദിവസം പാര്&#x200d;ക്ക് വീണ്ടും തുറന്നത് സംബന്ധിച്ച അധികൃതര്&#x200d; പുനരാലോചന നടത്തണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറല്&#x200d; സെക്രട്ടറി അഡ്വ.യു.എ ലത്തീഫും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്&#x200d; ഗള്&#x200d;ഫില്&#x200d; തട്ടിപ്പ് നടത്തിയയാള്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/flood-relief-scam.html</link>
					<comments>https://www.chandrikadaily.com/flood-relief-scam.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 25 Aug 2019 03:35:00 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood 2019]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137027</guid>

					<description><![CDATA[നെടുമ്പാശേരി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്&#x200d; ഗള്&#x200d;ഫില്&#x200d; പണപ്പിരിവ് നടത്തി കിട്ടിയ തുകക്ക് സ്വര്&#x200d;ണം വാങ്ങി കടത്താന്&#x200d; ശ്രമിച്ച മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുല്&#x200d; റഹ്മാനാണ് പിടിയിലായത്. അനധികൃതമായി സ്വര്&#x200d;ണം കടത്താന്&#x200d; ശ്രമിച്ച കോഴിക്കോട് മുട്ടന്&#x200d;ഞ്ചേരി തല്ലച്ചേരി ഷാജര്&#x200d; കമാല്&#x200d; എന്നയാളും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ഇരുവരില്&#x200d; നിന്നുമായി 56 ലക്ഷം രൂപയുടെ സ്വര്&#x200d;ണമാണ് പിടിച്ചെടുത്തത്. 31 ലക്ഷം രൂപ വില വരുന്ന 860 ഗ്രാം സ്വര്&#x200d;ണമാണ് മലപ്പുറം സ്വദേശി അബ്ദുള്&#x200d; റഹ്മാന്&#x200d; കടത്താല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p><br> നെടുമ്പാശേരി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്&#x200d; ഗള്&#x200d;ഫില്&#x200d; പണപ്പിരിവ് നടത്തി കിട്ടിയ തുകക്ക് സ്വര്&#x200d;ണം വാങ്ങി കടത്താന്&#x200d; ശ്രമിച്ച മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുല്&#x200d; റഹ്മാനാണ് പിടിയിലായത്. അനധികൃതമായി സ്വര്&#x200d;ണം കടത്താന്&#x200d; ശ്രമിച്ച കോഴിക്കോട് മുട്ടന്&#x200d;ഞ്ചേരി തല്ലച്ചേരി ഷാജര്&#x200d; കമാല്&#x200d; എന്നയാളും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ഇരുവരില്&#x200d; നിന്നുമായി 56 ലക്ഷം രൂപയുടെ സ്വര്&#x200d;ണമാണ് പിടിച്ചെടുത്തത്. 31 ലക്ഷം രൂപ വില വരുന്ന 860 ഗ്രാം സ്വര്&#x200d;ണമാണ് മലപ്പുറം സ്വദേശി അബ്ദുള്&#x200d; റഹ്മാന്&#x200d; കടത്താല്&#x200d; ശ്രമിച്ചത്. ജിദ്ദയില്&#x200d; നിന്നും എയര്&#x200d; ഇന്ത്യ വിമാനത്തിലാണ് ഇയാള്&#x200d; നെടുമ്പാശേരിയിലെത്തിയത്. <br>   സ്വദേശമായ മലപ്പുറത്ത് പ്രകൃതി ദുരന്തത്തില്&#x200d;പ്പെട്ട് നിരവധി പേര്&#x200d; വിഷമം അനുഭവിക്കുകയാണെന്നും അവരെ സഹായിക്കണമെന്നും അഭ്യര്&#x200d;ത്ഥിച്ചാണ് മുഹമ്മദ് അബ്ദുല്&#x200d; റഹ്മാന്&#x200d;  സുഹൃത്തുക്കളില്&#x200d; നിന്നും മറ്റുമായി പണം പിരിച്ചത്. ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങളും, ഫോട്ടോകളും സോഷ്യല്&#x200d; മീഡിയ വഴി പ്രചരിപ്പിച്ചായിരുന്നു സഹായ ഫണ്ട് സ്വരൂപിച്ചത്. താന്&#x200d; നാട്ടിലെത്തി നേരിട്ട് വിതരണം ചെയ്യുമെന്നാണ് ഇയാള്&#x200d; അറിയിച്ചിരുന്നത്. എന്നാല്&#x200d; ഈ തുകയും കൈവശമുണ്ടായിരുന്ന തുകയും ചേര്&#x200d;ത്ത് സ്വര്&#x200d;ണം വാങ്ങി ഇയാള്&#x200d; അനധികൃതമായി നാട്ടിലേക്ക് കടത്താന്&#x200d; ശ്രമിക്കുകയായിരുന്നു. ആകെ 860 ഗ്രാം തൂക്കം വരുന്ന 7 സ്വര്&#x200d;ണ ബിസ്‌ക്കറ്റുകളാണ് ഇയാളില്&#x200d; നിന്നും പിടികൂടിയിട്ടുള്ളത്. സ്വര്&#x200d;ണം ബാഗേജില്&#x200d; തേയിലക്കകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഷാജര്&#x200d; കമാലില്&#x200d; നിന്നും 909 ഗ്രാം സ്വര്&#x200d;ണ മിശ്രതമാണ് പിടികൂടിയത്. ഇന്ന് പുലര്&#x200d;ച്ചെ ഒരു മണിയോടെ ഷാര്&#x200d;ജയില്&#x200d; നിന്നുള്ള എയര്&#x200d; ഇന്ത്യ എക്‌സ്പ്രസിലാണ് ഷാജര്&#x200d; കമാല്&#x200d; കൊച്ചിയിലെത്തിയത്. <br> ലഗേജ് പരിശോധനയിലാണ് ഇയാള്&#x200d; പിടിയിലായത്. സ്വര്&#x200d;ണത്തിന് വന്&#x200d;തോതില്&#x200d; വില വര്&#x200d;ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്&#x200d; വിമാനത്താവളങ്ങള്&#x200d; വഴിയുള്ള സ്വര്&#x200d;ണക്കടത്ത് വര്&#x200d;ധിക്കാന്&#x200d; സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് വിഭാഗത്തിനോട് ജാഗ്രത പാലിക്കാന്&#x200d; ഇന്റലിജന്&#x200d;സ് വിഭാഗം മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; വിമാനത്താവളത്തില്&#x200d; പരിശോധനകള്&#x200d; കര്&#x200d;ശനമാക്കിയിട്ടുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/flood-relief-scam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒന്&#x200d;പതര സെന്റില്&#x200d; നിന്ന് നാലു സെന്റ് പ്രളയബാധിതര്&#x200d;ക്ക് വീടുവെക്കാന്&#x200d; നല്&#x200d;കി ഒരു കുടുംബം</title>
		<link>https://www.chandrikadaily.com/land-giving-for-house-making.html</link>
					<comments>https://www.chandrikadaily.com/land-giving-for-house-making.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 25 Aug 2019 03:05:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood relief]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137012</guid>

					<description><![CDATA[അത്തോളി: നാലു സെന്റ് ഭൂമി പ്രളയബാധിതര്&#x200d;ക്ക് വീടുവെക്കാന്&#x200d; നല്&#x200d;കി മാതൃകയാകുകയാണ് അത്തോളി കൊങ്ങന്നൂര്&#x200d; അരിയാട്ടുമീത്തല്&#x200d; ബൈജുവും ഭാര്യ ഷജിതയും കുടുംബവും. കുടുംബ സ്വത്തില്&#x200d; നിന്നും കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ഇവര്&#x200d; വീടുവെച്ചു താമസിക്കുന്നത്. വീടിന്റെ നിര്&#x200d;മ്മാണമാകട്ടെ പാതി വഴിയിലാണ്. കൂലിപ്പണിയെടുത്താണ് ബൈജു കുടുംബം പുലര്&#x200d;ത്തുന്നത്. കൃഷ്ണഗീത, കൃഷ്ണദേവ്, അഭിനന്ദ് കൃഷ്ണ, അജയ് കൃഷ്ണ എന്നിവരാണ് മക്കള്&#x200d;. ഉരുള്&#x200d;പ്പൊട്ടലില്&#x200d; വീടു നഷ്ടപ്പെട്ടവരുടെ നടുക്കുന്ന കാഴ്ചകളും ദുരിതവും പത്രത്തില്&#x200d; വായിച്ചറിഞ്ഞോടെയാണ് കുട്ടികള്&#x200d;ക്കിടയില്&#x200d; നിന്ന് ആദ്യം നിര്&#x200d;ദ്ദേശം വന്നത്. നമുക്ക് [&#8230;]]]></description>
										<content:encoded><![CDATA[
<p><br> അത്തോളി: നാലു സെന്റ് ഭൂമി പ്രളയബാധിതര്&#x200d;ക്ക് വീടുവെക്കാന്&#x200d; നല്&#x200d;കി മാതൃകയാകുകയാണ് അത്തോളി കൊങ്ങന്നൂര്&#x200d; അരിയാട്ടുമീത്തല്&#x200d; ബൈജുവും ഭാര്യ ഷജിതയും കുടുംബവും.  <br> കുടുംബ സ്വത്തില്&#x200d; നിന്നും കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ഇവര്&#x200d; വീടുവെച്ചു താമസിക്കുന്നത്. വീടിന്റെ നിര്&#x200d;മ്മാണമാകട്ടെ പാതി വഴിയിലാണ്. കൂലിപ്പണിയെടുത്താണ് ബൈജു കുടുംബം പുലര്&#x200d;ത്തുന്നത്.<br> കൃഷ്ണഗീത, കൃഷ്ണദേവ്, അഭിനന്ദ് കൃഷ്ണ, അജയ് കൃഷ്ണ എന്നിവരാണ് മക്കള്&#x200d;. ഉരുള്&#x200d;പ്പൊട്ടലില്&#x200d; വീടു നഷ്ടപ്പെട്ടവരുടെ നടുക്കുന്ന കാഴ്ചകളും ദുരിതവും പത്രത്തില്&#x200d; വായിച്ചറിഞ്ഞോടെയാണ് <br> കുട്ടികള്&#x200d;ക്കിടയില്&#x200d; നിന്ന് ആദ്യം നിര്&#x200d;ദ്ദേശം വന്നത്. നമുക്ക് വയനാട്ടില്&#x200d; ഒന്&#x200d;പതര സെന്റില്ലേ?. ഉടനെ കൂടിയാലോചന നടത്തി നാലു സെന്റ് ഭൂമി നല്&#x200d;കാന്&#x200d; കടുംബം ഒന്നിച്ച് തീരുമാനിക്കുകയായിരുന്നു. കല്&#x200d;പറ്റയില്&#x200d; നിന്നും അഞ്ചു കിലോമീറ്റര്&#x200d; അകലെ കോട്ടാം ചിറയില്&#x200d; റോഡരുകിലാണ് സ്ഥലം.വയനാട്ടുകാരിയായ ഭാര്യ ഷജിതയുടെ പേരില്&#x200d; വാങ്ങിയ ഭൂമിയാണിത്. ഇവിടെയാണിവര്&#x200d; മനുഷ്യ സ്‌നേഹത്തിന്റെ ചിറകെട്ടാന്&#x200d; നല്&#x200d;കിയിരിക്കുന്നത്. <br> ആവശ്യവുമായി വയനാട് ജില്ലാ കലക്ടറെ കണ്ടപ്പോള്&#x200d; ആദ്യം തന്റെ അവസ്ഥയറിഞ്ഞ് തീരുമാനം പുനഃപരിശോധിക്കാന്&#x200d; ആവശ്യപ്പെടുകയാണുണ്ടായത്. എന്നാല്&#x200d; നാലു കുട്ടികളുമായി മൂന്നു സെന്റില്&#x200d; താമസിക്കുന്ന കൂലി പണിക്കാരനായ നിര്&#x200d;ധനരായ കുടുംബത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. പൂര്&#x200d;ണ്ണ പിന്തുണയുമായി ഭാര്യ കൂടെ നിന്നു. കുട്ടികള്&#x200d; ആരെങ്കിലും ഒരാള്&#x200d; എതിരു പറഞ്ഞിരുന്നെങ്കില്&#x200d; കാര്യം നടക്കില്ലായിരുന്നു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി വസ്തുവിന്റെ രേഖകള്&#x200d; റവന്യൂ അധികൃതര്&#x200d; ഏറ്റുവാങ്ങിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/land-giving-for-house-making.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രളയബാധിതര്&#x200d;ക്ക് സാന്ത്വനമേകാന്&#x200d; രാഹുല്&#x200d; ഗാന്ധി വീണ്ടും വയനാട്ടിലെത്തുന്നു</title>
		<link>https://www.chandrikadaily.com/rahul-gandhi-come-again-for-flood-areas-in-wayanad.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-come-again-for-flood-areas-in-wayanad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Aug 2019 08:57:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood 2019]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<category><![CDATA[wayanad constituency]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136864</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പ്രളയദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; വിലയിരുത്തുന്നതിനായി രാഹുല്&#x200d; ഗാന്ധി എംപി വീണ്ടും വയനാടിലെത്തുന്നു. പ്രളയബാധിതരെ സന്ദര്&#x200d;ശിക്കുന്നതിനും മറ്റുമായി മൂന്ന് ദിവസത്തെ വയനാട് സന്ദര്&#x200d;ശനത്തിനായി തിങ്കളാഴ്ച രാഹുല്&#x200d; കേരളത്തില്&#x200d; എത്തും. തിങ്കള്&#x200d;, ചൊവ്വ ദിവസങ്ങളിലാകും രാഹുല്&#x200d; മണ്ഡലത്തില്&#x200d; സന്ദര്&#x200d;ശനം നടത്തുക. കേരളത്തില്&#x200d; പ്രളയം ബാധിച്ച ഉടനെ സന്ദര്&#x200d;ശനം നടത്തിയ രാഹുല്&#x200d;ഗാന്ധി പ്രളയദുരിതാശ്വാസത്തിനുള്ള നടപടികളും കേന്ദ്രസര്&#x200d;ക്കാരില്&#x200d; പ്രളയത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്&#x200d;ന്നാണ് ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രാഹുല്&#x200d; ഗാന്ധി വയനാട്ടില്&#x200d; എത്തുന്നത്. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: പ്രളയദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; വിലയിരുത്തുന്നതിനായി രാഹുല്&#x200d; ഗാന്ധി എംപി വീണ്ടും വയനാടിലെത്തുന്നു. പ്രളയബാധിതരെ സന്ദര്&#x200d;ശിക്കുന്നതിനും മറ്റുമായി മൂന്ന് ദിവസത്തെ വയനാട് സന്ദര്&#x200d;ശനത്തിനായി തിങ്കളാഴ്ച രാഹുല്&#x200d; കേരളത്തില്&#x200d; എത്തും. <br>
തിങ്കള്&#x200d;, ചൊവ്വ ദിവസങ്ങളിലാകും രാഹുല്&#x200d; മണ്ഡലത്തില്&#x200d; സന്ദര്&#x200d;ശനം നടത്തുക. </p>



<p>കേരളത്തില്&#x200d; പ്രളയം ബാധിച്ച ഉടനെ സന്ദര്&#x200d;ശനം നടത്തിയ രാഹുല്&#x200d;ഗാന്ധി പ്രളയദുരിതാശ്വാസത്തിനുള്ള നടപടികളും കേന്ദ്രസര്&#x200d;ക്കാരില്&#x200d; പ്രളയത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്&#x200d;ന്നാണ് ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രാഹുല്&#x200d; ഗാന്ധി വയനാട്ടില്&#x200d; എത്തുന്നത്. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ ഉള്&#x200d;പ്പടെയുള്ള പ്രളയബാധിത മേഖലകള്&#x200d; രാഹുല്&#x200d; ഗാന്ധി സന്ദര്&#x200d;ശിച്ചിരുന്നു.  </p>



<p>മഴയും ഉരുള്&#x200d;പൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്&#x200d;ക്കാര്&#x200d; സഹായം എത്തണമെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞിരുന്നു.  കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തില്&#x200d; ഒരുമിച്ച് നില്&#x200d;ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാനന്തര പുനര്&#x200d;നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുല്&#x200d; കത്തയക്കുകയും ചെയ്തിരുന്നു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">As per the directions of Shri. <a href="https://twitter.com/RahulGandhi?ref_src=twsrc%5Etfw">@RahulGandhi</a> , his office delivered 50000 Kg food grains to the flood affected people of Wayanad. <a href="https://twitter.com/RGWayanadOffice?ref_src=twsrc%5Etfw">@RGWayanadOffice</a> <a href="https://t.co/cCBE5H69fD">pic.twitter.com/cCBE5H69fD</a></p>&mdash; Congress Kerala (@INCKerala) <a href="https://twitter.com/INCKerala/status/1162248708102033410?ref_src=twsrc%5Etfw">August 16, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>കനത്ത മഴയില്&#x200d; ദുരിതത്തില്&#x200d;പ്പെട്ടവര്&#x200d;ക്കായി 50,000 കിലോ അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും വിതരണത്തിനായി വയനാട്ടില്&#x200d; എത്തിച്ചിരുന്നു. ജില്ലയിലെ വിവിധ ക്യാമ്പുകള്&#x200d; സന്ദര്&#x200d;ശിച്ച രാഹുല്&#x200d;ഗാന്ധിയുടെ നിര്&#x200d;ദേശപ്രകാരമായിരുന്നു സാധനങ്ങള്&#x200d; ജില്ലയിലേക്കെത്തിയത്. വിവിധ ഘട്ടങ്ങളായിട്ടായിരുന്നു രാഹുല്&#x200d;ഗാന്ധിയുടെ സഹായങ്ങള്&#x200d;. ആദ്യഘട്ടത്തില്&#x200d; പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്&#x200d; എത്തിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചത്.</p>



<p>മൂന്നാം ഘട്ടമായി ക്ലീനിംഗ് സാധനങ്ങള്&#x200d; എത്തിച്ചുതുടങ്ങിയിട്ടുണ്ട്. ദുരന്തത്തിനിരയായ മുഴുവന്&#x200d; കുടുംബങ്ങള്&#x200d;ക്കും ബാത്ത്‌റൂം, ഫ്ലോര്&#x200d; ക്ലീനിംഗ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും. സ്ഥിതിഗതികള്&#x200d; വീണ്ടും അവലോകനം ചെയ്യാനായി ഈ മാസം അവസാനം രാഹുല്&#x200d;ഗാന്ധി വീണ്ടും വയനാട്ടില്&#x200d; എത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.</p>



<p>വയനാട്ടില്&#x200d; കൂടാതെ മലപ്പുറത്തെയും ദുരിതബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാഹുല്&#x200d;ഗാന്ധി സന്ദര്&#x200d;ശനം നടത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്&#x200d;ശനത്തില്&#x200d; ആദ്യത്തെ ദിവസം ഉരുള്&#x200d;പൊട്ടലില്&#x200d; വന്&#x200d;നാശം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചില്&#x200d; ഏഴ് പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുല്&#x200d; സന്ദര്&#x200d;ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം ചെയ്യാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയത്. 5 കിലോ അരി അടങ്ങിയ ഭക്ഷ്യസാധന കിറ്റ് പതിനായിരം കുടുംബങ്ങള്&#x200d;ക്കു വിതരണം ചെയ്യാനാണ് രാഹുല്&#x200d;ഗാന്ധി നല്&#x200d;കിയിരിക്കുന്ന നിര്&#x200d;ദ്ദേശം. പ്രാദേശിക പാര്&#x200d;ട്ടി ഘടകങ്ങള്&#x200d; വഴി ഇതിന്റെ വിതരണം ആരംഭിച്ചു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="ml" dir="ltr">വയനാട്ടിൽ ഉണ്ടായ പ്രളയത്തെ കുറിച്ചും മണ്ണിടിച്ചിലിനെ പറ്റിയും പ്രധാനമന്ത്രിയെ കത്ത് മുഖാന്തരം അറിയിച്ചിട്ടുണ്ട്. വയനാട് ഉൾപ്പെടെയുള്ള പ്രളയ ബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുമുണ്ട് <a href="https://t.co/RWuRiCVKHS">pic.twitter.com/RWuRiCVKHS</a></p>&mdash; Rahul Gandhi &#8211; Wayanad (@RGWayanadOffice) <a href="https://twitter.com/RGWayanadOffice/status/1161293462651723780?ref_src=twsrc%5Etfw">August 13, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>ഉരുള്&#x200d;പൊട്ടലുണ്ടായ മേഖലകളില്&#x200d; മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കില്&#x200d; നിരവധി ജീവന്&#x200d; രക്ഷിക്കാമായിരുന്നു. വന നശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ദുരന്തം ആവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; ദീര്&#x200d;ഘകാലാടിസ്ഥാനത്തില്&#x200d; പദ്ധതികള്&#x200d; ആവിഷ്‌കരിക്കണമെന്നും ദുരന്തബാധിത മേഖലകള്&#x200d;ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുല്&#x200d; ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-come-again-for-flood-areas-in-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആനുകൂല്യങ്ങള്&#x200d;ക്കായി ഓഫീസുകള്&#x200d; കയറിയിറങ്ങി ഫൈസലും കുടുംബവും</title>
		<link>https://www.chandrikadaily.com/flood-relief-mananthavady-updates.html</link>
					<comments>https://www.chandrikadaily.com/flood-relief-mananthavady-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Aug 2019 08:37:17 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[flood 2019]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136861</guid>

					<description><![CDATA[മാനന്തവാടി: അര്&#x200d;ഹതപ്പെട്ട ആനുകൂല്യങ്ങള്&#x200d;ക്കായി ഓഫീസുകള്&#x200d; കയറിയിറങ്ങി നടക്കുകയാണ് എടവക, അമ്പലവയല്&#x200d; എടച്ചേരി ഫൈസലും കുടുംബവും. രണ്ട് വര്&#x200d;ഷം മുമ്പ് വരെ ഈ യുവാവ് തൊഴിലുറപ്പ് ജോലിയുള്&#x200d;പ്പെടെയുള്ള തൊഴിലുകള്&#x200d;ക്ക് പോയിരുന്നു എന്നാല്&#x200d; എഴുപത്തി അഞ്ച് ശതമാനം അന്ധത ബാധിച്ച തൊടെയാണ് ജീവിതം ദുരിതമായി മാറി തുടങ്ങിയത്. കോയമ്പത്തൂരിലെ ആസ്പത്രിയില്&#x200d; പരിശോധന നടത്തിയപ്പോള്&#x200d; ഞെരമ്പിന് തകരാര്&#x200d; ഉള്ളതിനാല്&#x200d; ചികിത്സകൊണ്ട് അന്ധത മാറ്റാന്&#x200d; കഴിയില്ലെന്നാണ് അറിയിച്ചത്. കട്ട കൊണ്ട് ആകെയുള്ള 5 സെന്റ് സ്ഥലത്ത് നിര്&#x200d;മ്മിച്ച വീട്ടിലാണ് ഫൈസലും ഭാര്യ സൈനബയും [&#8230;]]]></description>
										<content:encoded><![CDATA[
<p>മാനന്തവാടി: അര്&#x200d;ഹതപ്പെട്ട ആനുകൂല്യങ്ങള്&#x200d;ക്കായി ഓഫീസുകള്&#x200d; കയറിയിറങ്ങി നടക്കുകയാണ് എടവക, അമ്പലവയല്&#x200d; എടച്ചേരി ഫൈസലും കുടുംബവും. രണ്ട് വര്&#x200d;ഷം മുമ്പ് വരെ ഈ യുവാവ് തൊഴിലുറപ്പ് ജോലിയുള്&#x200d;പ്പെടെയുള്ള  തൊഴിലുകള്&#x200d;ക്ക് പോയിരുന്നു എന്നാല്&#x200d;  എഴുപത്തി അഞ്ച് ശതമാനം അന്ധത ബാധിച്ച തൊടെയാണ് ജീവിതം ദുരിതമായി മാറി തുടങ്ങിയത്. കോയമ്പത്തൂരിലെ ആസ്പത്രിയില്&#x200d; പരിശോധന നടത്തിയപ്പോള്&#x200d; ഞെരമ്പിന് തകരാര്&#x200d; ഉള്ളതിനാല്&#x200d; ചികിത്സകൊണ്ട് അന്ധത മാറ്റാന്&#x200d; കഴിയില്ലെന്നാണ് അറിയിച്ചത്. കട്ട കൊണ്ട് ആകെയുള്ള 5 സെന്റ് സ്ഥലത്ത് നിര്&#x200d;മ്മിച്ച വീട്ടിലാണ് ഫൈസലും ഭാര്യ സൈനബയും 6 വയസ്സ് കാരന്&#x200d; മകനും കഴിയുന്നത്. മഴക്കാലത്ത് വീട് മുഴുവന്&#x200d; ചോര്&#x200d;ന്നോലിക്കും. വീട്ടിലേക്ക് വഴിയുമില്ല. ചെറിയ രണ്ട് തോടുകളിലുടെയുള്ള പാലത്തിലൂടെ വീട്ടിലെത്തുമ്പോള്&#x200d; ഫൈസലിന് അപകടങ്ങള്&#x200d; സംഭവിക്കുന്നതും പതിവാണ്.ഇത്രയെറെ ബുദ്ധിമുട്ടുകള്&#x200d; സഹിച്ച് ജീവിക്കുന്ന ഈ കുടുംബത്തിന്റ് റേഷന്&#x200d; കാര്&#x200d;ഡ് എ പി എല്&#x200d; വിഭാഗത്തില്&#x200d; ഉള്&#x200d;പ്പെട്ടതാണെന്നാണ് ഏറെ വിചിത്രകരം.ഇത് മാറ്റി കിട്ടാന്&#x200d; ജില്ലാ കളക്ടര്&#x200d; അടക്കമുള്ളവര്&#x200d;ക്ക് നിരവധി നിവേദനങ്ങള്&#x200d; നല്&#x200d;കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഫൈസല്&#x200d; പറഞ്ഞു. വീട് പുനര്&#x200d; നിര്&#x200d;മ്മിക്കാന്&#x200d; ഫണ്ട് അനുവദിക്കാനായി അപേക്ഷകള്&#x200d; നല്&#x200d;കിയെങ്കിലും ഇതും ലഭിച്ചില്ല. സൈനബ തൊഴിലുറപ്പിന് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. അന്ധതയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഫൈസലിനെയും കുടുംബത്തെയും കണ്ണുള്ള അധികൃതര്&#x200d; ഇനിയെങ്കിലും കണ്&#x200d; തുറന്ന് കാണുകയാണ് വേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/flood-relief-mananthavady-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൈത്താങ്ങായി കേരള ഹൗസ്, ആറ് ടണ്&#x200d; മരുന്നുകള്&#x200d; കേരളത്തിലെത്തി</title>
		<link>https://www.chandrikadaily.com/first-step-emergency-medicines-from-delhi-reached-to-kerala.html</link>
					<comments>https://www.chandrikadaily.com/first-step-emergency-medicines-from-delhi-reached-to-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Aug 2019 13:06:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood 2019]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[kerala house]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136207</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കേരളം ബാധിച്ച പ്രളയ ദുരിതത്തിന് ആശ്വാസമായി ഡല്&#x200d;ഹിയിലെ കേരള ഹൗസില്&#x200d; നിന്നും എത്തിക്കുന്നത് 22.45 ടണ്&#x200d; മരുന്നുകളും മെഡിക്കല്&#x200d; സാമഗ്രികളും. ഇന്ന് രാത്രിയോടെ 12 ടണ്&#x200d; മരുന്നുകള്&#x200d; കൊച്ചിയിലെത്തും. ഇതില്&#x200d; ആദ്യത്തെ കസൈന്&#x200d;മെന്റായി ആറു ടണ്&#x200d; മരുന്നുകള്&#x200d; ഇന്ന് രാവിലെ കൊച്ചിയിലെത്തി. തുടര്&#x200d;ന്നുള്ള ആറു ടണ്&#x200d; കൂടി രാത്രിയോടെ കൊച്ചിയിലെത്തും. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്&#x200d;ത്ഥപ്രകാരം മരുന്നുകള്&#x200d; ലഭ്യമാക്കുന്നത്. ചണ്ഢിഗഡില്&#x200d; നിന്നും ഭോപ്പാലില്&#x200d; നിന്നും ഡല്&#x200d;ഹിയിലെത്തിച്ചാണ് വിമാനമാര്&#x200d;ഗ്ഗം മരുന്നുകള്&#x200d; കൊച്ചിയിലെത്തിക്കുത്. ഇന്&#x200d;സുലിന്&#x200d;, ഗ്ലൗസുകള്&#x200d;, ആന്റിബയോട്ടിക്കുകള്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: കേരളം ബാധിച്ച പ്രളയ ദുരിതത്തിന് ആശ്വാസമായി ഡല്&#x200d;ഹിയിലെ കേരള ഹൗസില്&#x200d; നിന്നും എത്തിക്കുന്നത് 22.45 ടണ്&#x200d; മരുന്നുകളും മെഡിക്കല്&#x200d; സാമഗ്രികളും.  ഇന്ന് രാത്രിയോടെ 12 ടണ്&#x200d; മരുന്നുകള്&#x200d; കൊച്ചിയിലെത്തും.  ഇതില്&#x200d; ആദ്യത്തെ കസൈന്&#x200d;മെന്റായി ആറു ടണ്&#x200d; മരുന്നുകള്&#x200d; ഇന്ന് രാവിലെ കൊച്ചിയിലെത്തി. തുടര്&#x200d;ന്നുള്ള ആറു ടണ്&#x200d; കൂടി രാത്രിയോടെ കൊച്ചിയിലെത്തും. </p>



<p>കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്&#x200d;ത്ഥപ്രകാരം മരുന്നുകള്&#x200d; ലഭ്യമാക്കുന്നത്.  ചണ്ഢിഗഡില്&#x200d; നിന്നും ഭോപ്പാലില്&#x200d; നിന്നും ഡല്&#x200d;ഹിയിലെത്തിച്ചാണ്  വിമാനമാര്&#x200d;ഗ്ഗം മരുന്നുകള്&#x200d; കൊച്ചിയിലെത്തിക്കുത്.</p>



<p>ഇന്&#x200d;സുലിന്&#x200d;, ഗ്ലൗസുകള്&#x200d;, ആന്റിബയോട്ടിക്കുകള്&#x200d;, ഒ.ആര്&#x200d;.എസ്. എന്നിവ ഉള്&#x200d;പ്പെടെയുള്ള അവശ്യമരുന്നുകള്&#x200d;  വിസ്താര, എയര്&#x200d; ഇന്ത്യ എന്നിവയുടെ ഡല്&#x200d;ഹി &#8211; കൊച്ചി വിമാനങ്ങളിലാ യി ഘട്ടം ഘട്ടമായി തുടര്&#x200d;ന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/first-step-emergency-medicines-from-delhi-reached-to-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റൗളാ ശരീഫ് കാണാന്&#x200d; മൂന്നു കൊല്ലമായി കുടുക്കയിലിട്ടു സ്വരുക്കൂട്ടിയ   സമ്പാദ്യം മുഴുവന്&#x200d; പ്രളയ ദുരിതാശ്വാസത്തിനു നല്&#x200d;കി കൊച്ചുപയ്യന്&#x200d;</title>
		<link>https://www.chandrikadaily.com/relirf-fund-from-a-child.html</link>
					<comments>https://www.chandrikadaily.com/relirf-fund-from-a-child.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 14 Aug 2019 15:23:22 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[KERALA FLOOD RELIEF FUND]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136105</guid>

					<description><![CDATA[മലപ്പുറം: മഴക്കെടുതിയില്&#x200d; ദുരിതമനുഭവിക്കുന്നവര്&#x200d;ക്ക് കൈതാങ്ങായി കൊച്ചു മിടുക്കന്&#x200d;. പ്രവാചകന്&#x200d; മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീനയില്&#x200d; പോകാന്&#x200d; മോഹിച്ച് വയസു മൂന്നു തൊട്ട് കൂട്ടി വെച്ച സമ്പാദ്യം മുഴുവന്&#x200d; മഴക്കെടുതിയാശ്വാസ ഫണ്ടിലേക്ക് നല്&#x200d;കുകയായിരുന്നു. വിളയില്&#x200d; കണ്ണാംപുറത്ത് സ്വദേശി ദര്&#x200d;വേശ് മുഹമ്മദ് എന്ന ആറര വയസുകാരനാണ് ഈ മിടുക്കന്&#x200d;. വിളയില്&#x200d; പ്രദേശത്ത് കേന്ദ്രീകരിച്ചു പ്രവര്&#x200d;ത്തിക്കുന്ന &#8216;ടീം കിത്തി&#8217;ന്റെ പ്രളയ ബാധിതര്&#x200d;ക്കായുള്ള കലക്ഷന്&#x200d; പോയിന്റിലേക്കാണ് ഈ ഫണ്ട് സമര്&#x200d;പ്പിച്ചിരിക്കുന്നത്. പ്രളയ ദുരിതത്തിലകപ്പെട്ടവരെ കുറിച്ചും അവരുടെ മണ്ണും കിടപ്പാടം വരെയും നഷ്ടപ്പെട്ടതിനെ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>മലപ്പുറം: മഴക്കെടുതിയില്&#x200d; ദുരിതമനുഭവിക്കുന്നവര്&#x200d;ക്ക് കൈതാങ്ങായി കൊച്ചു മിടുക്കന്&#x200d;. പ്രവാചകന്&#x200d; മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീനയില്&#x200d; പോകാന്&#x200d; മോഹിച്ച് വയസു മൂന്നു തൊട്ട് കൂട്ടി വെച്ച സമ്പാദ്യം മുഴുവന്&#x200d; മഴക്കെടുതിയാശ്വാസ ഫണ്ടിലേക്ക് നല്&#x200d;കുകയായിരുന്നു. വിളയില്&#x200d; കണ്ണാംപുറത്ത് സ്വദേശി ദര്&#x200d;വേശ് മുഹമ്മദ് എന്ന ആറര വയസുകാരനാണ് ഈ മിടുക്കന്&#x200d;. </p>



<p> വിളയില്&#x200d; പ്രദേശത്ത് കേന്ദ്രീകരിച്ചു പ്രവര്&#x200d;ത്തിക്കുന്ന &#8216;ടീം കിത്തി&#8217;ന്റെ പ്രളയ ബാധിതര്&#x200d;ക്കായുള്ള കലക്ഷന്&#x200d; പോയിന്റിലേക്കാണ് ഈ ഫണ്ട് സമര്&#x200d;പ്പിച്ചിരിക്കുന്നത്.</p>



<ul class="wp-block-gallery columns-1 is-cropped"><li class="blocks-gallery-item"><figure><img loading="lazy" width="960" height="720" src="https://www.chandrikadaily.com/wp-content/uploads/2019/08/68303697_2525184520930965_6945290669745242112_n.jpg" alt="" data-id="136107" data-link="https://www.chandrikadaily.com/?attachment_id=136107" class="wp-image-136107"/><figcaption>വിളയില്&#x200d; ടീം കിത്തിന്റെ ആഭിമുഖ്യത്തില്&#x200d; നടത്തിയ ദുരിതാശ്വാസ കലക്ഷന്&#x200d; ഫണ്ടിലേക്ക് ദര്&#x200d;വേശ് മുഹമ്മദ് പണം കൈമാറുന്നു</figcaption></figure></li></ul>



<p>പ്രളയ ദുരിതത്തിലകപ്പെട്ടവരെ കുറിച്ചും അവരുടെ മണ്ണും കിടപ്പാടം വരെയും നഷ്ടപ്പെട്ടതിനെ കുറിച്ചും ഉമ്മ കുട്ടിയോട് വിവരിച്ചു നല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് കുടുക്ക പൊട്ടിക്കാനുള്ള തീരുമാനത്തിലെത്തിയത്. കഴിഞ്ഞ മൂന്നു കൊല്ലമായി ഒരാവശ്യത്തിനും വിട്ടു നല്&#x200d;കാതെ, മദീന ഉള്ളിന്റെ ഉരുക്കമായി കാത്തു സൂക്ഷിച്ചു വെച്ചു കൊണ്ടു നടന്ന പണപ്പെട്ടിയായിരുന്നു. </p>



<p>ദര്&#x200d;വേശിനെ മൂന്നാമത്തെ വയസ്സില്&#x200d; ഖുര്&#x200d;ആന്&#x200d; പഠിപ്പിക്കുന്ന സ്ഥാപനത്തില്&#x200d; ചേര്&#x200d;ത്തിരുന്നു. അവിടുത്തെ അധ്യാപികയാണ് പ്രവാചകന്&#x200d; മുഹമ്മദ് നബിയെ കുറിച്ചും മദീനയുടെ മാഹാത്മ്യത്തെ കുറിച്ചും കുട്ടികള്&#x200d;ക്ക് അറിവു പകര്&#x200d;ന്നത്. നബിയുടെ റൗള സന്ദര്&#x200d;ശിക്കാന്&#x200d; പോവാന്&#x200d; പണം കണ്ടെത്തുന്നതിനായി കിട്ടുന്ന സമ്പാദ്യമെല്ലാം ഒരു കുടുക്കയില്&#x200d; നിക്ഷേപിക്കണമെന്ന് അന്നു ടീച്ചര്&#x200d; കുട്ടികളോട് പറഞ്ഞിരുന്നു. അതേ തുടര്&#x200d;ന്ന് മൂന്നു വര്&#x200d;ഷമായി നിക്ഷേപിച്ചു വെച്ച തുകയാണ് ഇപ്പോള്&#x200d; മഴക്കെടുതിയാശ്വാസത്തിനായി വിട്ടു നല്&#x200d;കാന്&#x200d; പയ്യന്&#x200d; തയ്യാറായത്. </p>



<p>വിളയില്&#x200d; കണ്ണാംപുറത്ത് മുഹമ്മദ് ശരീഫിന്റെയും ആബിദയുടെയും മകനായ ദര്&#x200d;വേശ് മുഹമ്മദ്, ചെറിയാപറമ്പ് നൈസസ് സ്‌കൂളില്&#x200d; ഒന്നാം ക്ലാസ് വിദ്യാര്&#x200d;ഥിയാണ്. </p>



<h4>കുട്ടിയുടെ മാതാവിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം: </h4>



<p><em>അല്&#x200d;ഹംദുലില്ലാഹ്, ജീവിതത്തില്&#x200d; ഏറ്റവും കൂടുതലായി സന്തോഷിച്ച ദിവസത്തിലൊന്നായിരുന്നു ഇന്ന്. വയസ്സ് മൂന്നു തൊട്ട് മുത്ത്‌നബിയെ കാണാന്&#x200d; പോകണം എന്ന ആഗ്രഹത്തോടെ ലഭിക്കുന്ന ഒരോ നാണയതുട്ടും കുടുക്കയില്&#x200d; നിറക്കുമായിരുന്നു എന്റെ മോന്&#x200d;. വിശുദ്ധ ഖുര്&#x200d;ആന്&#x200d; ഓതാന്&#x200d; പഠിപ്പിക്കാന്&#x200d; വിട്ട സ്ഥാപനത്തിലെ ടീച്ചര്&#x200d; പറഞ്ഞതു പ്രകാരമാണ് മുത്തു നബിയുടെ റൗള കാണണമെന്ന പൂതി പെരുത്തത്. അതിനുള്ള വഴിയും ടീച്ചര്&#x200d; തന്നെ പറഞ്ഞു. കുടുക്കയില്&#x200d; പൈസ നിറച്ചു വെക്കാന്&#x200d;. അതു പ്രകാരം അന്നു തൊട്ട് നിറച്ചു വെച്ചതാണ്.</em></p>



<p><em>ഇന്ന് പ്രളയ ദുരിതത്തിലകപ്പെട്ടവരെ കുറിച്ചും അവരുടെ മണ്ണും കിടപ്പാടം വരെയും നഷ്ടപ്പെട്ടതിനെ കുറിച്ചും പറഞ്ഞു കൊടുത്തപ്പോള്&#x200d; &#8216;നമ്മെളെന്താ ചെയ്യ മ്മച്ച്യേ?! &#8216;എന്നവന്റെ ചോദ്യത്തില്&#x200d; നിന്നാണ് കുടുക്ക പൊട്ടിക്കുന്ന ആശയം ഞാന്&#x200d; പറഞ്ഞത്. കേട്ട ഉടനെ അവന് നൂറു സമ്മതമായിരുന്നു. മുത്ത് നബിക്ക് അതാണ് കൂടുതല്&#x200d; ഇഷ്ടം എന്നും അവന്&#x200d; ഉറപ്പിച്ചിരിക്കണം. അവന്റെ കുഞ്ഞുമനസിലെ വലിയ സമ്പാദ്യമാണ് ഈ തുക. മൂന്നര കൊല്ലത്തെ നീക്കിവെപ്പ്. നിറഞ്ഞ മനസ്സോടെ അവനിത് ദുരിതമനുഭവിക്കുന്നവര്&#x200d;ക്കായി ദാനം ചെയ്യുകയാണ്.</em></p>



<p><em>മൊത്തം ആയിരത്തി ഇരുന്നൂറ്റി ഇരുപത്തിനാല് രൂപയുണ്ട്.</em></p>



<p><em>മോന്റെ പ്രയാസ ങ്ങളെല്ലാം നീ മാറ്റി കൊടുക്കണേ റബ്ബേ,<br> തിരുനബിയുടെ ചാരത്ത് എത്തിക്കണേ അല്ലാഹ്..</em></p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/relirf-fund-from-a-child.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
