<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>flooded &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/flooded/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 27 Jun 2024 12:03:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>flooded &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രാമക്ഷേത്ര സുരക്ഷക്കുള്ള ജവാന്മാരുടെ ക്യാമ്പുകളിൽ വെള്ളം കയറി​; അയോധ്യയിലും പരിസരത്തും വെള്ളപ്പൊക്കം</title>
		<link>https://www.chandrikadaily.com/camps-of-ram-temple-security-guards-flooded-flooding-in-and-around-ayodhya.html</link>
					<comments>https://www.chandrikadaily.com/camps-of-ram-temple-security-guards-flooded-flooding-in-and-around-ayodhya.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 12:03:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[flooded]]></category>
		<category><![CDATA[Ram Temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301152</guid>

					<description><![CDATA[ക്ഷേത്രപരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ഭക്തരും പ്രദേശവാസികളും കടുത്തപ്രയാസത്തിലാണ്.]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ രാമക്ഷേത്ര ശ്രീകോവിലില്&#x200d; ചോര്&#x200d;ച്ചയുണ്ടെന്നും പരിഹരിച്ചില്ലെങ്കില്&#x200d; ആരാധന തടസ്സപ്പെടുമെന്നുമുള്ള മുഖ്യപൂജാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, ക്ഷേത്ര സുരക്ഷാ ചുമതലയുള്ള ജവാന്&#x200d;മാരുടെ ക്യാമ്പുകളില്&#x200d; വെള്ളം കയറി. ക്ഷേത്രപരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ഭക്തരും പ്രദേശവാസികളും കടുത്തപ്രയാസത്തിലാണ്.</p>
<p>ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പ്രൊവിന്&#x200d;ഷ്യല്&#x200d; ആംഡ് കോണ്&#x200d;സ്റ്റാബുലറി ജവാന്മാരുടെ ക്യാമ്പുകളിലാണ് കനത്തമഴയില്&#x200d; വെള്ളം കയറിയത്. ജവാന്&#x200d;മാര്&#x200d;ക്കുള്ള കട്ടിലുകള്&#x200d;ക്ക് താഴെ വെള്ളം കെട്ടിക്കിടക്കുന്ന ദൃശ്യം സംഘ്പരിവാര്&#x200d; അനുകൂല ചാനലായ റിപബ്ലിക് അടക്കം പുറത്തുവിട്ടിട്ടുണ്ട്. മിര്&#x200d;സാപൂര്&#x200d; കാന്&#x200d;ഷിറാം കോളനിക്ക് എതിര്&#x200d;വശത്തുള്ള 39-ാം ബറ്റാലിയന്&#x200d; പി.എ.സി ക്യാമ്പിലാണ് വെള്ളക്കെട്ട്. ജവാന്&#x200d;മാരുടെ സാധനസാമഗ്രികള്&#x200d; വെള്ളത്തില്&#x200d; ഒഴുകുന്നത് ദൃശ്യങ്ങളില്&#x200d; കാണാം</p>
<p>അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേല്&#x200d;ക്കൂരയില്&#x200d; ചോര്&#x200d;ച്ചയുണ്ടെന്ന് ക്ഷേത്രം മുഖ്യ പുരോഹിതന്&#x200d; ആചാര്യ സത്യേന്ദ്ര ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഞ്ചുമാസം മുന്&#x200d;പ് പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്&#x200d; ഇത്ര വേഗം ചോര്&#x200d;ച്ചയുണ്ടായത് ആശ്ചര്യപ്പെടുത്തിയെന്ന് അ?ദ്ദേഹം പറഞ്ഞു.</p>
<p>&#8216;ജനുവരി 22നാണ് ക്ഷേത്രത്തില്&#x200d; പ്രാണപ്രതിഷ്ഠ നടന്നത്. എത്രയോ എന്&#x200d;ജിനീയര്&#x200d;മാര്&#x200d; ഇവിടെയുണ്ടായിരുന്നു. എന്നിട്ടും ചോരുന്നുവെന്നത് ആശ്ചര്യമാണ്. മേല്&#x200d;ക്കൂരയില്&#x200d; നിന്നും വെള്ളം ചോര്&#x200d;ന്നൊലിക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമഴയില്&#x200d; തന്നെ രാംലല്ല വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേല്&#x200d;ക്കൂര ചോര്&#x200d;ന്നൊലിക്കാന്&#x200d; തുടങ്ങി. ഈ വെള്ളം ഒഴുകിപ്പോകാനുള്ള ഒരു സൗകര്യവുമില്ല. വിഷയത്തില്&#x200d; അതീവ ശ്രദ്ധചെലുത്തണം. കനത്ത മഴ പെയ്താല്&#x200d; മേല്&#x200d;ക്കൂരക്ക് താഴെ പ്രാര്&#x200d;ഥന നടത്തുന്നത് ബുദ്ധിമുട്ടാകും&#8217; -ആചാര്യ സത്യേന്ദ്ര ദാസ് വാര്&#x200d;ത്ത ഏജന്&#x200d;സിയായ പി.ടി.ഐയോട് പറഞ്ഞു.</p>
<p>എന്നാല്&#x200d;, രാമക്ഷേത്രത്തിന്റെ ഡിസൈനിലോ നിര്&#x200d;മാണത്തിലോ ഒരു പ്രശ്‌നവും ഇല്ലെന്നാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ അവകാശവാദം. ക്ഷേത്ര കോംപ്ലെക്‌സിന്റെ നിര്&#x200d;മാണം പൂര്&#x200d;ത്തിയാകാത്തത് കൊണ്ട് ഉണ്ടായ പ്രശ്‌നമാവും ചോര്&#x200d;ച്ചയെന്നും ട്രസ്റ്റ് അധികൃതര്&#x200d; പറഞ്ഞു. മുഖ്യപൂജാരിയുടെ പരാതിക്ക് പിന്നാലെ ട്രസ്റ്റ് ചെയര്&#x200d;പേഴ്‌സണ്&#x200d; നൃപേന്ദ്ര മിശ്ര ക്ഷേത്രത്തില്&#x200d; പരിശോധന നടത്തിയിരുന്നു. ക്ഷേത്ര ശ്രീകോവിലിനുള്ളില്&#x200d; വെള്ളം വരുന്നുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.</p>
<p>വൈദ്യുതി കമ്പികള്&#x200d; സ്ഥാപിക്കാനായുള്ള പൈപ്പുകളില്&#x200d; നിന്നാണ് വെള്ളം ഒഴുകിയതെന്നും രണ്ടാംനിലയുടെ പണി പൂര്&#x200d;ത്തിയായാല്&#x200d; വെള്ളം വരുന്നത് നില്&#x200d;ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകോവിലിന് കിഴക്ക് ഭാഗത്തുള്ള മണ്ഡപത്തിന്റെ പണി പൂര്&#x200d;ത്തിയാക്കിയ ശേഷം രണ്ടാംനിലയുടെ മേല്&#x200d;ക്കൂരയുടെ നിര്&#x200d;മാണവും നടത്തും.</p>
<p>ഇതോടെ വെള്ളം വരുന്നത് നില്&#x200d;ക്കും. താല്&#x200d;ക്കാലികമായി മണ്ഡപം മൂടിയാണ് ഇപ്പോള്&#x200d; ഭക്തര്&#x200d;ക്ക് ദര്&#x200d;ശനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ ഇലക്ട്രിക്കല്&#x200d;, വാട്ടര്&#x200d; പ്രൂഫിങ്, തറയുടെ ജോലികള്&#x200d; എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്&#x200d;ത്തിയായാല്&#x200d; വൈദ്യുതികമ്പികള്&#x200d;ക്ക് വേണ്ടി ഇട്ടിട്ടുള്ള പെപ്പുകളിലൂടെ വെള്ളം വരുന്നത് നില്&#x200d;ക്കും -ട്രസ്റ്റ് അവകാശപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/camps-of-ram-temple-security-guards-flooded-flooding-in-and-around-ayodhya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനത്ത മഴ; കോഴിക്കോട് മെഡിക്കൽ കോളജ് വാർഡിൽ വെള്ളം കയറി, പൊലീസ് സ്റ്റേഷന്റെ സീലിങ് അടർന്നുവീണു</title>
		<link>https://www.chandrikadaily.com/heavy-rain-kozhikode-medical-college-ward-was-flooded-and-the-ceiling-of-the-police-station-collapsed.html</link>
					<comments>https://www.chandrikadaily.com/heavy-rain-kozhikode-medical-college-ward-was-flooded-and-the-ceiling-of-the-police-station-collapsed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 May 2024 04:44:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flooded]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[kozhikode medical college]]></category>
		<category><![CDATA[news]]></category>
		<category><![CDATA[WARD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298420</guid>

					<description><![CDATA[കൂടാതെ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തിൽ തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. ]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് മഴ കനത്തതോടെ പരക്കെ നാശനഷ്ടം. നിർത്താതെ പെയ്യുന്ന മഴ എറണാകുളം, കോഴിക്കോട്, തൃശൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ദുരിതം വിതയ്ക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിലും അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വെള്ളം കയറി. കൂടാതെ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തിൽ തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്.</p>
<p>കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അശ്വനി ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വെള്ളം കയറിയതോടെ പ്രവർത്തനം മുകൾ നിലയിലേക്ക് മാറ്റുകയായിരുന്നു.</p>
<p>കോഴിക്കോട് നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ മതിൽ തകർന്നു. തൂണേരി തണൽ മരം കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കൽ മതിൽ തകർന്ന് വീണത്. പത്ത്മീറ്റർ പൊക്കത്തിലും അമ്പതിലേറെ മീറ്റർ നീളത്തിലുമുള്ള മതിൽ തകർന്ന് റോഡിൽ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡിൽ വാഹനങ്ങളില്ലാതെ പോയതിനാൽ അപകടം ഒഴിവായി.</p>
<p>കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുങ്ങി. തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കാനകളും വലിയ തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണു നഗരത്തെ മുക്കിയത്. കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rain-kozhikode-medical-college-ward-was-flooded-and-the-ceiling-of-the-police-station-collapsed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;2,700 കോടി രൂപ ചെലവിട്ട ജി20 വേദി ഒറ്റ മഴയില്&#x200d; വെള്ളത്തിലായി&#8217;; രൂക്ഷവിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/rs-2700-crore-g20-venue-flooded-in-one-rain-congress-with-severe-criticism.html</link>
					<comments>https://www.chandrikadaily.com/rs-2700-crore-g20-venue-flooded-in-one-rain-congress-with-severe-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 10 Sep 2023 09:17:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[flooded]]></category>
		<category><![CDATA[G20 venue]]></category>
		<category><![CDATA[one rain']]></category>
		<category><![CDATA[severe criticism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273825</guid>

					<description><![CDATA[പൊള്ളയായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും ട്വിറ്റര്&#x200d; പോസ്റ്റിലൂടെ കോണ്&#x200d;ഗ്രസ് രൂക്ഷവിമര്&#x200d;ശനം ഉന്നയിച്ചു]]></description>
										<content:encoded><![CDATA[<p>18ാമത് ജി20 ഉച്ചകോടി വേദിയായ പ്രഗതി മൈതാനില്&#x200d; വെള്ളം കയറിയതിനെ പരിഹസിച്ച് കോണ്&#x200d;ഗ്രസ്. 2700 കോടി രൂപ ചെലവിട്ടിട്ടും ഒറ്റമഴയില്&#x200d; വെള്ളം കയറി. പൊള്ളയായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും ട്വിറ്റര്&#x200d; പോസ്റ്റിലൂടെ കോണ്&#x200d;ഗ്രസ് രൂക്ഷവിമര്&#x200d;ശനം ഉന്നയിച്ചു. ഇന്നലെ ഡല്&#x200d;ഹിയിലുടനീളം പെയ്ത മഴയിലാണ് പ്രഗതി മൈതാനിലും വെള്ളം കയറിയത്.</p>
<p>അതേസമയം രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി ഇന്ന് ഉച്ചയോടെ സമാപിച്ചു. ലോകത്തിന് ഗുണകരമായ ചര്&#x200d;ച്ചകള്&#x200d; ഉച്ചകോടിയില്&#x200d; നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ന്&#x200d; യുദ്ധം പരാമര്&#x200d;ശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നല്&#x200d;കുന്നതെന്ന് ഉച്ചകോടി വിലയിരുത്തി.</p>
<p>ലോകത്തെ സുപ്രധാന വിഷയങ്ങളില്&#x200d; വിശദമായ ചര്&#x200d;ച്ചകളാണ് 2 ദിവസത്തെ ജി 20 ഉച്ചകോടിയില്&#x200d; നടന്നത്. യുക്രെയ്ന്&#x200d; റഷ്യ യുദ്ധം പ്രതിപാദിച്ചുള്ള സംയുക്ത പ്രസ്താവന ജി20 അംഗീകരിച്ചു. സംയുക്ത പ്രഖ്യാപനത്തില്&#x200d; റഷ്യയുക്രെയ്ന്&#x200d; യുദ്ധ വിഷയത്തില്&#x200d; സമവായം ഉണ്ടാക്കാന്&#x200d; വേണ്ടി 200 മണിക്കൂറെടുത്താണ് പലപ്പോഴായി ചര്&#x200d;ച്ചകള്&#x200d; നടന്നത്. 300 യോഗങ്ങളിലായി 15 ഡ്രാഫ്റ്റ് തയ്യാറാക്കി.</p>
<p>യുക്രെയ്ന്&#x200d; യുദ്ധത്തില്&#x200d; രാജ്യങ്ങള്&#x200d;ക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ ജി20യുടെ ഡല്&#x200d;ഹി പ്രഖ്യാപനം അംഗീകരിച്ചത് ഇന്ത്യയുടെ വന്&#x200d; വിജയമായാണ് വിലയിരുത്തപ്പെടുന്നത്. സംയുക്ത പ്രഖ്യാപനമുണ്ടായിരുന്നില്ലെങ്കില്&#x200d; നയതന്ത്രപരമായും അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. ഉച്ചകോടിയില്&#x200d; പ്രഖ്യാപനമുണ്ടായില്ലെങ്കില്&#x200d; അത് സമ്മേളനത്തിന്റെ പരാജയമായി കണക്കാക്കപ്പെടും എന്ന വിലയിരുത്തലാണ് ഇന്ത്യയെ ഇക്കാര്യത്തില്&#x200d; കഠിന പ്രയത്‌നത്തിനു പ്രേരിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rs-2700-crore-g20-venue-flooded-in-one-rain-congress-with-severe-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
