flowers – Chandrika Daily https://www.chandrikadaily.com Thu, 12 Sep 2024 09:10:23 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg flowers – Chandrika Daily https://www.chandrikadaily.com 32 32 പൊള്ളുന്ന വിലയുമായി പൂക്കള്‍; മുല്ലയ്‌ക്ക് വില 700 കടന്നു https://www.chandrikadaily.com/flowers-with-burning-prices-700-per-mulla.html https://www.chandrikadaily.com/flowers-with-burning-prices-700-per-mulla.html#respond Thu, 12 Sep 2024 09:10:23 +0000 https://www.chandrikadaily.com/?p=309209 തിരുവോണത്തിന് നാല് നാളുകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ പൂവിലയില്‍ കാര്യമായ വർധനവ്. പൂക്കളം ഒരു വികാരമായ മലയാളിയുടെ കീശ കീറുന്ന വിലക്കയറ്റം തന്നെയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നായിരുന്നു ഇത്രയും നാള്‍ കേരളത്തിലേക്ക് ഭൂരിഭാഗം പൂക്കളും എത്തിയിരുന്നതെങ്കില്‍ ഇക്കുറി കേരളത്തില്‍ വൻ തോതില്‍ കൃഷി ആരംഭിച്ചത് കൊണ്ട് മാത്രമാണ് വില ഈ നിലയ്‌ക്കെങ്കിലും പിടിച്ചു നിർത്താൻ കഴിഞ്ഞത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയിരുന്ന പൂക്കളുടെ വിലയില്‍ വൻവർധന ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തില്‍ പഞ്ചായത്തുകളുടെയും അല്ലാതെ മറ്റ് സംഘടനകളുടെയും ഒക്കെ നേതൃത്വത്തില്‍ വൻ തോതില്‍ കൃഷി ആരംഭിച്ചതോടെ പൂക്കളുടെ ലഭ്യത കൂടിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. എങ്കിലും ഓണം സീസണ്‍ ആയതോടെ മുല്ല ഉള്‍പ്പെടെയുള്ള ആവശ്യക്കാർ ഏറെയുള്ള പൂക്കള്‍ക്ക് വില കുത്തനെ ഉയർന്നിട്ടുണ്ട്.

മുല്ലപ്പൂവിന്‌ കിലോ 700 രൂപ വരെയാണ് ഇപ്പോഴത്തെ വില. പിച്ചിയുടെ വില 600 രൂപയാണ് നിലവില്‍. ഇതിന് പുറമേ മറ്റ് പ്രധാന പൂക്കള്‍ക്ക് കാര്യമായ വിലവർധനവ് ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജമന്തി മഞ്ഞ-150, ജമന്തി വെള്ള-200, വാടാമല്ലി-150 എന്നിങ്ങനെയാണ് മറ്റ് പൂക്കളുടെ വിലകള്‍.

എന്നാല്‍ വരും ദിവസങ്ങളില്‍ വില കൂടുതല്‍ ഉയരാനാണ്‌ സാധ്യത. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് ഓഫീസുകള്‍ എന്നിങ്ങനെ വിവിധ ഇടങ്ങളില്‍ ഓണാഘോഷം തകൃതിയായി നടക്കുന്ന സമയം കൂടിയാണിത്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ നിലവാരം മാറുമെന്നും വില കൂടുമെന്നും കരുതപ്പെടുന്നു. മലബാറിലേക്ക് ഇക്കുറി ഗുണ്ടല്‍പേട്ട് അടക്കമുള്ള മേഖലകളില്‍ നിന്നും പൂവെത്തുന്നുണ്ട്. പ്രാദേശിക കൃഷി ഇവിടെയും വിലയെ പിടിച്ചു നിർത്തും എന്നാണ് കരുതുന്നത്.

]]>
https://www.chandrikadaily.com/flowers-with-burning-prices-700-per-mulla.html/feed 0
കുട്ടികൾ പൂക്കൾ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്കറുത്ത് മധ്യവയസ്‌കൻ https://www.chandrikadaily.com/children-picked-flowers-anganwadi-workers-nose-cut-middle-aged-man.html https://www.chandrikadaily.com/children-picked-flowers-anganwadi-workers-nose-cut-middle-aged-man.html#respond Wed, 03 Jan 2024 10:49:16 +0000 https://www.chandrikadaily.com/?p=287215 കർണാടകയിൽ പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് മധ്യവയസ്‌കന്‍. ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം. കല്യാണി മോറെയെന്നയാളാണ് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്കറത്തത്.

കുട്ടികള്‍ പൂക്കള്‍ പറിച്ചുവെന്ന കാരണത്താല്‍ ഇയാൾ അങ്കണവാടി ജീവനക്കാരിയോട് വഴക്കിട്ടു. പരസ്പരം വാക്കു തര്‍ക്കം നടക്കുന്നതിനിടെയാണ് 50 വയസുകാരി സുഗന്ധ മോറെയുടെ മൂക്ക് ഇയാള്‍ അറുത്തത്. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.

അങ്കണവാടി ജീവനക്കാരിയെ ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. അമിതമായ രക്തസ്രാവം ഉണ്ടായ ഇവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

]]>
https://www.chandrikadaily.com/children-picked-flowers-anganwadi-workers-nose-cut-middle-aged-man.html/feed 0
അത്തമെത്തി; പൂക്കളത്തിന് ചാരുതയേകി അയല്‍നാട്ടിലെ ചെണ്ടുമല്ലി പാടങ്ങള്‍ https://www.chandrikadaily.com/atham-onam-festival-flowers-were-coming-from-other-states.html https://www.chandrikadaily.com/atham-onam-festival-flowers-were-coming-from-other-states.html#respond Tue, 03 Sep 2019 04:55:56 +0000 http://www.chandrikadaily.com/?p=137950 കല്‍പ്പറ്റ: ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പൂക്കളമൊരുക്കാന്‍ ഗുണ്ടല്‍പേട്ടില്‍ നിന്നും ചെണ്ടുമല്ലിയടക്കമുള്ള പൂക്കളെത്തിത്തുടങ്ങി. ഇന്നലെ അത്തം തുടങ്ങിയതോടെ ഇനിയുള്ള ഒമ്പത് നാളുകളിലാണ് പൂവിപണി സജീവമാകുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പൂക്കളമത്സരവും ആരംഭിച്ചുകഴിഞ്ഞു. കര്‍ണാടകയില്‍ പൂകര്‍ഷകരുടെ ഇനിയുള്ള പ്രതീക്ഷയും കേരളത്തിന്റെ ഓണനാളുകളാണ്. സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഗുണ്ടല്‍പ്പേട്ടയിലെ ഒട്ടുമിക്ക പൂപ്പാടങ്ങളെല്ലാം വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു. ഓറഞ്ച്, മഞ്ഞ, നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. വാടാമല്ലി, ജെമന്തി, റോസ് തുടങ്ങിയ മറ്റ് പൂവുകള്‍ക്ക് ചെണ്ടുമല്ലിയെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും പൂക്കളങ്ങള്‍ക്ക് മനോഹാരിത കൂട്ടാന്‍ ഇതിനും ആവശ്യക്കാരുണ്ട്. ഗുണ്ടല്‍പേട്ടിലെ പൂകൃഷി പ്രധാനമായും പെയിന്റിന്റെ നിര്‍മ്മാണത്തിനായാണ് ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍ ഒരു പതിറ്റാണ്ടിലേറെയായി ഓണത്തിന് പൂക്കളമൊരുക്കാനും വലിയൊരളവില്‍ പൂക്കള്‍ കേരളത്തിലേക്കെത്തുന്നുണ്ട്. വിവാഹമടക്കമുള്ള മംഗളകാര്യങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും ഇതോടൊപ്പം പൂക്കള്‍ ചിലവാകുന്നുണ്ട്. അതേസമയം, കര്‍ണാടകയിലെ പൂകര്‍ഷകര്‍ക്ക് സീസണ്‍ വേണ്ടത്ര പ്രയോജനകരമാവുന്നില്ല. കുറഞ്ഞ നിരക്കില്‍ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പൂക്കള്‍ കേരള ത്തിലേക്കെത്തുമ്പോള്‍ തീവിലയാണ്. ഇടനിലക്കാര്‍ ലാഭം കൊയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതാകട്ടെ തുച്ഛമായ വില മാത്രവും. രണ്ടേക്കര്‍ സ്ഥലത്ത് വ്യാവസായികമായി പുഷ്പ കൃഷി ചെയ്യുന്ന കര്‍ഷകരാണ് ഏറെയുമുള്ളത്. കിലോയ്ക്ക് വെറും ഇരുപത് രൂപ മുതല്‍ മുപ്പത് രൂപ വരെയാണ് പാടത്ത് നിന്നും പൂ പറിച്ച് കൊടുത്താല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍, ഇടനിലക്കാര്‍ വഴി കേരളത്തിലെ വിപണിയിലെത്തുമ്പോള്‍ നൂറ് രൂപക്ക് മുകളില്‍ വില്‍പന നടക്കുന്നു. ധാരാളം ആവശ്യക്കാരുള്ള മുല്ലപ്പൂവിന്റെ കാര്യത്തിലും സമാന സ്ഥിതിയാണുള്ളത്. ബംഗളൂരുവില്‍നിന്ന് എത്തിക്കുന്ന പൂക്കള്‍ക്കും തീവിലയാണ്. ദൈനംദിനം പൂക്കള്‍ക്ക് കേരളത്തില്‍ ആവശ്യക്കാരേറുന്നത് മുതലെടുത്ത് ലാഭക്കണ്ണുകളുമായി കച്ചവടക്കാരും സജീവമായിക്കഴിഞ്ഞു. ഗുണ്ടല്‍പേട്ടില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പൂ പാടങ്ങള്‍ ഇത്തവണ കുറവാണ്. ഒരു പതിറ്റാണ്ട് മുമ്പ് വരെ വയനാട് അടക്കമുള്ള കേരളത്തിലെ ജില്ലകളില്‍ തൊടികളില്‍ നിന്നും പറിച്ചെടുക്കുന്ന പൂക്കള്‍ കൊണ്ടായിരുന്നു അത്തമിട്ടിരുന്നതെങ്കില്‍ ഇന്ന് അത്തരം കാഴ്ചകള്‍ അപൂര്‍വമായി മാറിക്കഴിഞ്ഞു. അരിപൂവ്, ചെമ്പരത്തി പൂവ്, തുമ്പപൂവ്, കോളാമ്പിപൂവ്, തെച്ചിപ്പൂവ്, വിവിധയിധം ഇലകള്‍ തുടങ്ങിയ പൂക്കളെല്ലാം ഇന്ന് പൂക്കളങ്ങളില്‍ വിരളമായ കാഴ്ചയാണ്. കാലം മാറിയതോടെ കര്‍ണാടകയിലെ പൂപ്പാടങ്ങളിലെ പൂക്കളാണ് കേരളത്തിലെ അത്തപ്പൂക്കള്‍ക്ക് ചാരുത നല്‍കിവരുന്നത്.

]]>
https://www.chandrikadaily.com/atham-onam-festival-flowers-were-coming-from-other-states.html/feed 0