food policy – Chandrika Daily https://www.chandrikadaily.com Sun, 04 Feb 2018 14:23:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg food policy – Chandrika Daily https://www.chandrikadaily.com 32 32 സംസ്ഥാനത്തെ തട്ടുകടകള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്നു https://www.chandrikadaily.com/license-and-registration-mandatory-for-state-thattukada-and-hotel.html https://www.chandrikadaily.com/license-and-registration-mandatory-for-state-thattukada-and-hotel.html#respond Sun, 04 Feb 2018 14:23:12 +0000 http://www.chandrikadaily.com/?p=68236  

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്നു. ഇതിന്റെ ഭാഗമായി തട്ടുകടകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍ വരെയുള്ളവയുടെ കൃത്യമായ കണക്കെടുക്കാന്‍ നടപടി തുടങ്ങി. ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്ട്രേഷനോ നിര്‍ബന്ധമാക്കാനാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അവ എത്രപേര്‍ക്ക് ഗുണകരമാകുന്നുവെന്ന് വിലയിരുത്താനും നിര്‍ദേശമുണ്ട്. ഭക്ഷണോല്‍പാദനത്തിനും വിതരണത്തിനും വില്‍പനക്കും ലൈസന്‍സോ രജിസ്ട്രേഷനോ വേണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ ഇപ്പോഴും കുറെയേറെ സ്ഥാപനങ്ങള്‍ ഇതൊന്നും ഇല്ലാതെ പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ എത്ര സ്ഥാപനങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ കണക്ക് അധികൃതരുടെ പക്കല്‍ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

ഈ മാസം 18ന് മുന്‍പ് എല്ലാ സ്ഥാപനങ്ങളും ഇതുസംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര അതോറിറ്റിക്ക് നല്‍കാനാണ് നിര്‍ദേശം. നക്ഷത്ര ഹോട്ടലുകളും റസ്റ്റോറന്റുകളും കാറ്ററിംഗ് ഏജന്‍സികളും ഉള്‍പ്പടെയുള്ളവയുടെ കണക്ക് ശേഖരിക്കും. 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം 2014ലാണ് രാജ്യത്താകെ നിര്‍ബന്ധമായി നടപ്പാക്കാന്‍ ഉത്തരവുണ്ടായത്. തുടര്‍ന്ന് പല സംസ്ഥാനങ്ങളുടെയും ആവശ്യപ്രകാരം പലതവണ കാലാവധി നീട്ടുകയും ചെയ്തു. വ്യാപാരികളില്‍ നിന്നുള്ള സമ്മര്‍ദവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ അഭാവവും ഇതിന് തടസവുമായി. മിക്ക സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. കൃത്യമായ കണക്കില്ലാത്തതിനാല്‍ സുരക്ഷിത ഭക്ഷണവുമായി ബന്ധപ്പെട്ട് ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ശരിയായ തരത്തില്‍ നടപ്പാക്കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിട്ടു. അത് ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ളവക്കാണ് പുതിയ കണക്കെടുപ്പ്.

കേരളത്തില്‍ സമീപകാലത്തായി പരിശോധനകളും മറ്റും കര്‍ശനമാക്കിയതോടെ ലൈസന്‍സോ അല്ലെങ്കില്‍ രജിസ്ട്രേഷനോ നേടാന്‍ സ്ഥാപനമുടമകള്‍ തന്നെ മുന്നോട്ടുവന്നിരുന്നു. ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടുച്ചുപൂട്ടുകയോ പിഴയീടാക്കുകയോ ചെയ്തു തുടങ്ങിയതോടെയാണിത്. എങ്കിലും ഒട്ടേറെ സ്ഥാപനങ്ങള്‍ ഇനിയും അവശേഷിക്കുകയാണ്. സ്ഥാപനങ്ങളുടെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ ലൈസന്‍സാണോ റജിസ്ട്രേഷനാണോ വേണ്ടതെന്ന് തീരുമാനമെടുക്കുക.

]]>
https://www.chandrikadaily.com/license-and-registration-mandatory-for-state-thattukada-and-hotel.html/feed 0
ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഹൈഡ്രോപോണിക്‌സ് സഹായകമാകുന്നു https://www.chandrikadaily.com/qatar-food-policy-and-hydroponics.html https://www.chandrikadaily.com/qatar-food-policy-and-hydroponics.html#respond Thu, 09 Nov 2017 13:56:44 +0000 http://www.chandrikadaily.com/?p=52982  

ദോഹ: ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഹൈഡ്രേപോണിക്‌സ് സംവിധാനം വലിയതോതില്‍ സഹായകമാകുന്നതായി റിപ്പോര്‍ട്ട്. ആധുനിക കൃഷി രീതിയായ ഹൈഡ്രോപോണിക് സംവിധാനത്തിലൂടെ വ്യത്യസ്ത ഇനം പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പ്രാദേശിക ഫാമുടകള്‍.
ഫാമുകളിലെ ഉത്പാദനം വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നുണ്ട്. ഭക്ഷ്യ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിനടുത്തെത്താന്‍ ഇത്തരം പദ്ധതികളിലൂടെ സാധിക്കുന്നതായി ഫാമുടകമകളും കാര്‍ഷിക വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. മണ്ണിന്റെ ആവശ്യമില്ലാതെ വെള്ളത്തില്‍ പോഷക ധാതുക്കളുടെ സഹായത്തോടെയുള്ള ആധുനിക കൃഷി രീതിയാണ് ഹൈഡ്രോപോണിക്.
എഴുപത് ശതമാനത്തോളം വെള്ളത്തിന്റെ ഉപയോഗം കുറക്കാമെന്നതും ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതുമാണ് സവിശേഷത. വെള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള ഹൈഡ്രോപോണിക് കൃഷിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ഫാമുകളുടെ നീക്കം. കുറച്ച് സ്ഥലത്ത് കൂടുതല്‍ ഗുണനിലവാരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.
ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജവും പിന്തുണയും നല്‍കുകയാണ് ഫാം ഉടമകള്‍. ഇതിന്റെ ഭാഗമായിക്കൂടിയാണ് പരമ്പരാഗത കൃഷി രീതിയില്‍ നിന്ന് ഹൈഡ്രോപോണിക് സംവിധാനത്തിലേക്ക് മാറുന്നത്. ജൈവ പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കാനായി ഫാമുകളില്‍ ഹൈഡ്രോപോണിക് സംവിധാനത്തെ നവീകരിച്ചിട്ടുണ്ടെന്ന് ഖത്തറിലെ പ്രമുഖ ഫാം ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഹൈഡ്രോപോണിക്‌സ് സംവിധാനത്തിലൂടെ ഉത്പാദിപ്പിച്ച 30ടണ്ണിലധികം പച്ചക്കറി ഉത്പന്നങ്ങള്‍ പ്രാദേശിക വിപണിയിലെത്തിക്കുന്നുണ്ടെന്ന് ഗ്ലോബല്‍ ഫാം ഉടമ അലി അഹമ്മദ് അല്‍കാബി പറഞ്ഞു. തക്കാളി, എഗ് പ്ലാന്റ്, വെള്ളരിക്ക, ബ്രൊക്കോളി, കുരുമുളക് എന്നിവയാണ് പ്രധാനമായും വിപണിയില്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ ഗള്‍ഫ് പ്രതിസന്ധി ഹൈഡ്രോപോണിക്‌സ് സംവിധാനം ഉപയോഗിക്കാന്‍ ഫാമുടമകളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് കാര്‍ഷിക വിദഗ്ദ്ധന്‍ സഈദ് അല്‍ബലൂഷി പറഞ്ഞു.
പ്രവര്‍ത്തനമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ചില ഫാമുകള്‍ ഗള്‍ഫ് പ്രതിസന്ധിക്കുശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള കൃഷി രീതിയാണ് ഫാമുകളിലുള്ളത്. ഗ്രീ്ന്‍ഹൗസിലെ താപനില 16 ഡിഗ്രി സെല്‍ഷ്യസായി നിലനിര്‍ത്തുന്ന ശിതീകരണ സംവിധാനമാണ് പല ഫാമുകളിലും ക്രമീകരിച്ചിരിക്കുന്നത്.
പച്ചക്കറികളുടേയും പഴങ്ങളുടേയും ഇനം അനുസരിച്ച് അവക്കാവശ്യമായ തണുപ്പും ചൂടും നല്‍കും. ചിലയിനം പച്ചക്കറികള്‍ക്ക് 16 ഡിഗ്രി തണുപ്പാണ് ആവശ്യമെങ്കില്‍ മറ്റു ചിലവയ്ക്ക് 18, 20 ഡിഗ്രി സെല്‍ഷ്യസാണ് തണുപ്പ് വേണ്ടത്.

]]>
https://www.chandrikadaily.com/qatar-food-policy-and-hydroponics.html/feed 0