<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>foreign &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/foreign/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Jan 2024 08:36:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>foreign &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കരിപ്പൂരിൽ മാസം 2,03,262 യാത്രക്കാർ; വർധന മൂന്നിരട്ടി, കൂടുതൽ സർവീസുകളുമായി വിദേശ വിമാനക്കമ്പനികൾ</title>
		<link>https://www.chandrikadaily.com/203262-passengers-per-month-in-karipur-the-increase-tripled-foreign-airlines-with-more-services.html</link>
					<comments>https://www.chandrikadaily.com/203262-passengers-per-month-in-karipur-the-increase-tripled-foreign-airlines-with-more-services.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 09 Jan 2024 08:36:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[foreign]]></category>
		<category><![CDATA[increase]]></category>
		<category><![CDATA[karipoor airport]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287515</guid>

					<description><![CDATA[രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത വളർച്ചയാണിത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ നാലു വർഷങ്ങളിൽ മാസം ശരാശരി 70,782 യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചിരുന്നതെങ്കിൽ നിലവിൽ 2,03,262 യാത്രക്കാരാണ് ഇതുവഴി ഓരോ മാസവും യാത്രചെയ്യുന്നത്. രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത വളർച്ചയാണിത്. പൊതുമേഖലാ വിമാനത്താവളങ്ങളിൽ ചെന്നൈ മാത്രമാണ് കരിപ്പൂരിനു മുന്നിലുള്ളത്.</p>
<p>മുൻ വർഷങ്ങളിൽ 484 വിമാനസർവീസുകളാണ് കോഴിക്കോടിന്റെ പ്രതിമാസ ശരാശരിയെങ്കിൽ നിലവിൽ അത് മൂന്നിരട്ടിയിലധികം വർധിച്ച് 1334 സർവീസുകളായി. കോഴിക്കോട് സർവീസ് നിർത്തിവെച്ചിരുന്ന മിക്ക വിദേശ കമ്പനികളും മടങ്ങിയെത്തുകയാണ്. ഇത്തിഹാദ് വിമാനമാണ് ഈ പരമ്പരയിൽ ഒടുവിൽ എത്തിയത്.</p>
<p>ജനുവരി ഒന്നിന് സർവീസ് ആരംഭിച്ച ഇത്തിഹാദ് 158 പേർക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനമാണ് സർവീസ് തുടങ്ങാൻ ഉപയോഗിച്ചത്. എന്നാൽ യാത്രക്കാരുടെ ബാഹുല്യം നിമിത്തം തൊട്ടടുത്ത ദിവസം തന്നെ ഇത് 196 പേർക്ക് സഞ്ചരിക്കാവുന്ന എ 321 ആക്കി.</p>
<p>മിക്ക വിദേശ വിമാനകമ്പനികളും സർവീസുകൾ വർധിപ്പിക്കുകയോ കൂടുതൽ വലിയ വിമാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. റൺവേ വികസനം പൂർത്തിയാകുകയും വലിയ വിമാനങ്ങൾ കരിപ്പൂരിൽ എത്തുകയും ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനയുണ്ടാകുമെന്ന് കരുതുന്നു.</p>
<p>2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് ഉണ്ടായ വിമാന അപകടത്തെത്തുടർന്ന് പഠനം നടത്തിയ വിദഗ്ധസമിതി നിർദേശിച്ച സുരക്ഷാക്രമീകരണങ്ങൾ ഒന്നൊന്നായി പൂർത്തിയായി വരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/203262-passengers-per-month-in-karipur-the-increase-tripled-foreign-airlines-with-more-services.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെറ്റായ കൊവിഡ് പരിശോധന, യുവാവിന്റെ വിദേശയാത്ര മുടങ്ങി, 1.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി</title>
		<link>https://www.chandrikadaily.com/wrong-covid-test-young-mans-foreign-trip-stopped-verdict-to-pay-rs-1-79-lakh-compensation.html</link>
					<comments>https://www.chandrikadaily.com/wrong-covid-test-young-mans-foreign-trip-stopped-verdict-to-pay-rs-1-79-lakh-compensation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Dec 2023 10:40:31 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[compensation]]></category>
		<category><![CDATA[foreign]]></category>
		<category><![CDATA[stopped]]></category>
		<category><![CDATA[trip]]></category>
		<category><![CDATA[wrong covid test]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286992</guid>

					<description><![CDATA[അടൂർ കെയർ സ്കാൻസ് ഡയഗണോസ്റ്റിക്കിനും തിരുവനന്തപുരം ആസ്ഥാനമായ ദേവി സ്‌കാൻസിനുമാണ് പിഴ ചുമത്തിയത്.]]></description>
										<content:encoded><![CDATA[<p>കൊവിഡ് കാലത്ത് തെറ്റായ പരിശോധനാഫലം നൽകിയ ലാബുകൾക്ക് പിഴ ചുമത്തി പത്തനംതിട്ട ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ. അടൂർ കെയർ സ്കാൻസ് ഡയഗണോസ്റ്റിക്കിനും തിരുവനന്തപുരം ആസ്ഥാനമായ ദേവി സ്‌കാൻസിനുമാണ് പിഴ ചുമത്തിയത്.</p>
<p>1,79000 രൂപയും ഒമ്പത് ശതമാനം പലിശ സഹിതം നൽകണമെന്നാണ് വിധി. പലിശ തെറ്റായ പരിശോധനാഫലം നൽകിയ 2021 മെയ് 18 മുതൽ ലാബുകാർ പരാതിക്കാരനു നൽകണമെന്നാണ് ഉത്തരവ്.</p>
<p>കൂടാതെ 25000 രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവും നൽകാനും ഉത്തരവിട്ടു. വിദേശത്തേക്ക് പോകാൻ നടത്തിയ കൊവിഡ് പരിശോധന ഫലമാണ് തെറ്റായി നൽകിയത്. ഇതുമൂലം പരാതിക്കാരൻ്റെ യാത്ര തടസ്സപ്പെട്ടിരുന്നു. വിമാന ടിക്കറ്റ് നിരക്ക് ആയ 1, 70000 രൂപയും പലിശയും നൽകാനാണ് വിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wrong-covid-test-young-mans-foreign-trip-stopped-verdict-to-pay-rs-1-79-lakh-compensation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശത്തേക്കു വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ എന്തിനെന്ന് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/foreignstudiescmpinarayi.html</link>
					<comments>https://www.chandrikadaily.com/foreignstudiescmpinarayi.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 15 Apr 2023 01:47:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[foreign]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248001</guid>

					<description><![CDATA[കേരളത്തിൽനിന്നു നാലു ശതമാനത്തോളം വിദ്യാർഥികൾ ഓരോ വർഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്കെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ വേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരിപഠനത്തിനായി ധാരാളം വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർഥികൾ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി &#8216;നാം മുന്നോട്ട്&#8217;-ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.</p>
<p>കേരളത്തിൽനിന്നു നാലു ശതമാനത്തോളം വിദ്യാർഥികൾ ഓരോ വർഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്കെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാൾ കൂടുതലാണ്. ഇക്കാര്യത്തിൽ വലിയ ഉത്കണ്ഠ വേണ്ട. ലോകം കുട്ടികളുടെ കൈയിലാണ്. ഉപരിപഠനത്തിന് എവിടെ പോകണമെന്നും ഏതു സ്ഥാപനത്തിൽ പഠിക്കണമെന്നുമൊക്കെ ചേറുപ്പം മുതലേ അവരുടെ മനസിലുണ്ട്. മാറുന്ന കാലത്തിനനുസരിച്ചു കുട്ടികൾക്കു ലോകകാര്യങ്ങൾ അതിവേഗം ഉൾക്കൊള്ളാനും കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി അവർ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കുമൊക്കെ പഠനത്തിനും ജോലിക്കും പോകാൻ തത്പരരുമാണ്. അതിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/foreignstudiescmpinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശ വാഴ്‌സിറ്റികള്&#x200d; ഓടേണ്ടി വരുമോ-എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-49.html</link>
					<comments>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-49.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Jan 2023 17:44:10 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[foreign]]></category>
		<category><![CDATA[university]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232326</guid>

					<description><![CDATA[സങ്കുചിത ചിന്താഗതികളോടെ ഇംഗ്ലീഷ് വിരുദ്ധ സമീപനവും വിദ്യാഭ്യാസരംഗത്തെ പൂര്&#x200d;ണമായും വര്&#x200d;ഗീയവത്കരിക്കാനുള്ള നീക്കവും വിദേശ സര്&#x200d;വകലാശാലകളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവും ഇവിടെയുള്ള നിലനില്&#x200d;പ്പും എത്രമാത്രം വിജയിക്കുമെന്നത്് കണ്ട്തന്നെ അറിയേണ്ടിയിരിക്കുന്നു.]]></description>
										<content:encoded><![CDATA[<p>വിദ്യാഭ്യാസരംഗം വിദേശ സര്&#x200d;വകലാശാലകള്&#x200d;ക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഗൗരവമേറിയ ചര്&#x200d;ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിദേശ സര്&#x200d;വകലാശാലകള്&#x200d;ക്ക് ഇന്ത്യയില്&#x200d; പ്രവര്&#x200d;ത്തനം നല്&#x200d;കുന്നതിനുള്ള കരട് നയരേഖ യു.ജി.സി പുറത്തിറക്കിയതോടെ പുതിയ നീക്കത്തിന്റെ നേട്ടവും കോട്ടവും സംബന്ധിച്ചും രാജ്യത്തിന്റെ വിദ്യാഭ്യാസ താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ജാഗ്രത പുലര്&#x200d;ത്തേണ്ടത് സംബന്ധിച്ചും സര്&#x200d;ക്കാര്&#x200d; തലത്തിലും അല്ലാതെയും കാര്യക്ഷമമായ ചര്&#x200d;ച്ചകളാണ് നടന്നുവരുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ആഗോളതലത്തിലേക്ക് ഉയര്&#x200d;ത്തുന്നതിനും അന്താരാഷ്ട്ര തലത്തില്&#x200d; മറ്റേതൊരു രാജ്യത്തിന്റേയും വിദ്യാഭ്യാസ രംഗത്തോട് കിടപിടിക്കുന്നതിന് പ്രാപ്തമാക്കുന്നതിനും വിദേശ സര്&#x200d;വകലാശാലകള്&#x200d;ക്ക് അനുമതി നല്&#x200d;കണമെന്ന വാദത്തിനാണ് മേല്&#x200d;ക്കോയ്മ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്&#x200d; മെഡിക്കല്&#x200d; വിദ്യാഭ്യാസം ഹിന്ദിയിലേക്ക് മാറ്റുന്നതടക്കമുള്ള തലതിരിഞ്ഞ പരിഷ്‌കാരവുമായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; മുന്നോട്ടുപോകുമ്പോള്&#x200d; വിദേശ സര്&#x200d;വകലാശാലകള്&#x200d;ക്ക് ഇവിടെ എത്രമാത്രം പിടിച്ചുനില്&#x200d;ക്കാന്&#x200d; ആവുമെന്ന സംശയമാണ് ഇപ്പോള്&#x200d; ഉയര്&#x200d;ന്നുവരുന്നത്. മധ്യപ്രദേശ് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; വിദ്യാഭ്യാസം ഹിന്ദിയിലേക്ക് മാറ്റിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ചേര്&#x200d;ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. യു.പിയിലും മെഡിക്കല്&#x200d; വിദ്യാഭ്യാസരംഗത്ത് പഠനമാധ്യമം ഹിന്ദി ആക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>രാജ്യത്തെ ഉന്നത വിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായാണ് വിദേശ സര്&#x200d;വകലാശാലകെള ഇവിടേക്ക് സ്വാഗതം ചെയ്യുന്ന ഈ ചുവടുവയ്‌പ്പെന്നവകാശപ്പെടുന്ന കേന്ദ്രസര്&#x200d;ക്കാര്&#x200d; നിലവിലുള്ള വിദ്യാഭ്യാസരംഗം വര്&#x200d;ഗീയവത്കരിക്കാനുള്ള നീക്കങ്ങളില്&#x200d;നിന്ന് പിന്&#x200d;വാങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. മെഡിക്കല്&#x200d; വിദ്യാഭ്യാസം പോലും ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലും ആക്കണമെന്ന് വാദിക്കുന്ന ഭരണാധികാരികള്&#x200d; ഉള്ളപ്പോള്&#x200d; വിദേശ സര്&#x200d;വകലാശാലകളുടെ പ്രസക്തി ചോദ്യംചെയ്യപ്പെടുന്നതില്&#x200d; സന്ദേഹിക്കാനാവില്ല. മെഡിക്കല്&#x200d; വിദ്യാഭ്യാസം ഹിന്ദിയില്&#x200d; ആക്കിയ മധ്യപ്രദേശില്&#x200d; മൂന്നു മാസത്തിനിടെ കുട്ടികള്&#x200d; ഗണ്യമായി കൊഴിഞ്ഞുപോയത് പ്രായോഗിക തലത്തില്&#x200d; ഇത് വിജയിക്കില്ലെന്നതിന് നിദാനമാണ്. മെഡിസിനും എന്&#x200d;ജിനീയറിങും ഉള്&#x200d;പ്പെടെ ശാസ്ത്ര സാങ്കേതിക വിഷയങ്ങള്&#x200d; ഇംഗ്ലീഷില്&#x200d;തന്നെ പഠിക്കണം എന്ന് ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്&#x200d; സാക്ഷ്യപ്പെടുത്തുമ്പോഴാണ് രാജ്യത്തെ പിന്നോട്ട് നയിക്കുന്ന നടപടികളുമായി പ്രധാനമന്ത്രി അടക്കമുള്ളവര്&#x200d; എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കുന്നത് പൂര്&#x200d;ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്&#x200d;ക്കാരുകള്&#x200d; മുന്നോട്ടുപോകുന്നത്. ഹിന്ദി മാധ്യമത്തില്&#x200d; പഠിച്ചിറങ്ങുന്ന ഉദ്യോഗാര്&#x200d;ഥികള്&#x200d;ക്ക് മധ്യപ്രദേശിലോ മറ്റ് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലോ മാത്രമേ ജോലി ചെയ്യാന്&#x200d; കഴിയൂവെന്ന് വ്യക്തമാക്കി മധ്യപ്രദേശ് ജൂനിയര്&#x200d; ഡോക്‌ടേഴ്‌സ് അസോസിയേഷന്&#x200d; തന്നെ രംഗത്തുവന്നിട്ടുണ്ട്.</p>
<p>മികച്ച വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്ക് ഇന്ത്യയില്&#x200d; പ്രവര്&#x200d;ത്തനാനുമതി നല്&#x200d;കുമെന്ന് 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തില്&#x200d; വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിദേശ സര്&#x200d;വകലാശാലകള്&#x200d;ക്ക് അനുമതി നല്&#x200d;കാനുള്ള മാര്&#x200d;ഗരേഖയുടെ കരട് യു.ജി.സി പ്രസിദ്ധപ്പെടുത്തിയത്. വിദേശ സര്&#x200d;വകലാശാലകള്&#x200d; എത്തുന്നത് ഈ മേഖലയില്&#x200d; വന്&#x200d;തോതില്&#x200d; സ്വകാര്യവത്കരണത്തിന് വഴിവെക്കുമെന്നും സാധാരണക്കാര്&#x200d;ക്ക് ഉന്നത വിദ്യാഭ്യാസം എന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നുമാണ് വിദേശ സര്&#x200d;വകലാശാലകള്&#x200d;ക്കെതിരെയുള്ള പ്രധാന വിമര്&#x200d;ശനം. വിദ്യാഭ്യാസരംഗത്ത് രാജ്യത്ത് നിലനില്&#x200d;ക്കുന്ന സംവരണം വിദേശ സര്&#x200d;വകലാശാലകള്&#x200d; വരുന്നതോടെ ഇല്ലാതാകുമെന്നും ആക്ഷേപമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി വര്&#x200d;ഷംതോറും ഇവിടെനിന്ന് വിദേശങ്ങളിലേക്ക് ഒഴുകുന്ന കോടികള്&#x200d; ആഭ്യന്തരമായി ഉപയോഗപ്പെടുത്താം എന്നതാണ് വിദേശ സര്&#x200d;വകലാശാലകളെ സ്വാഗതം ചെയ്യുന്നത്‌വഴി ഏറ്റവും നേട്ടമായി കണക്കാക്കപ്പെടുന്നത്. നാലരലക്ഷം ഇന്ത്യന്&#x200d; വിദ്യാര്&#x200d;ത്ഥികളാണ് 2021ല്&#x200d; വിദേശരാജ്യങ്ങളില്&#x200d; ഉപരിപഠനത്തിന് പോയത്. കഴിഞ്ഞവര്&#x200d;ഷം ഇത് ഏഴ് ലക്ഷത്തോളമായി ഉയരുകയും ചെയ്തു. മൂന്നുലക്ഷം കോടി രൂപയാണ് ഇതുവഴി പുറം രാജ്യങ്ങളിലേക്ക് ഒഴുകുന്നത്. ചൈന യുക്രെയ്ന്&#x200d; റഷ്യ ജോര്&#x200d;ജിയ ഉസ്ബകിസ്ഥാന്&#x200d; തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യന്&#x200d; സമ്പത്ത് ഈ വിധത്തില്&#x200d; എത്തിച്ചേരുന്നത്.</p>
<p>വിദേശ സര്&#x200d;വകലാശാലകള്&#x200d; ഇന്ത്യയിലേക്ക് വരുമ്പോള്&#x200d; ഇവിടുത്തെ സാധാരണക്കാര്&#x200d;ക്കും ഈ കോഴ്‌സുകള്&#x200d; പ്രാപ്യമാകും എന്നാണ് യു.ജി.സി ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. ആഗോള റാങ്കിങില്&#x200d; 500 നുള്ളില്&#x200d; നില്&#x200d;ക്കുന്ന വിദേശ സര്&#x200d;വകലാശാലകളെ മാത്രമേ അനുവദിക്കുയെന്ന് യു.ജി.സി നിഷ്‌കര്&#x200d;ഷിക്കുന്നുണ്ട്. ഇടക്ക്‌വെച്ച് പ്രവര്&#x200d;ത്തനം അവസാനിപ്പിച്ചാല്&#x200d; ഈ സര്&#x200d;വകലാശാലയില്&#x200d; പഠിക്കുന്ന വിദ്യാര്&#x200d;ത്ഥികളുടെ ഭാവി പൂര്&#x200d;ണമായും സുരക്ഷിതമാക്കുന്നതരത്തിലും വ്യവസ്ഥകള്&#x200d; യു.ജി.സി മുമ്പോട്ട്‌വെക്കുന്നുണ്ട്. വിദേശ സര്&#x200d;വകലാശാലകള്&#x200d; ഇന്ത്യയില്&#x200d; വരുന്നതുമായി ബന്ധപ്പെട്ട ഉയര്&#x200d;ന്ന ആശങ്കകള്&#x200d;ക്ക് യു.ജി.സിതന്നെ പരിഹാരം കാണും എന്നാണ് പൊതുവേ ഉയര്&#x200d;ന്നിരിക്കുന്ന അഭിപ്രായം. എന്നാല്&#x200d; സങ്കുചിത ചിന്താഗതികളോടെ ഇംഗ്ലീഷ് വിരുദ്ധ സമീപനവും വിദ്യാഭ്യാസരംഗത്തെ പൂര്&#x200d;ണമായും വര്&#x200d;ഗീയവത്കരിക്കാനുള്ള നീക്കവും വിദേശ സര്&#x200d;വകലാശാലകളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവും ഇവിടെയുള്ള നിലനില്&#x200d;പ്പും എത്രമാത്രം വിജയിക്കുമെന്നത്് കണ്ട്തന്നെ അറിയേണ്ടിയിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-49.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശവനിത പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്&#x200d; സ്ഥിരീകരണം</title>
		<link>https://www.chandrikadaily.com/news-kerala-karippur-airport-forign-women-rape.html</link>
					<comments>https://www.chandrikadaily.com/news-kerala-karippur-airport-forign-women-rape.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 27 Dec 2022 02:40:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[foreign]]></category>
		<category><![CDATA[karippur airport]]></category>
		<category><![CDATA[Rape]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228975</guid>

					<description><![CDATA[കോഴിക്കോട്: കരിപ്പൂരില്&#x200d; മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശവനിത പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്&#x200d; സ്ഥിരീകരണം.വൈദ്യപരിശോധനാ റിപ്പോര്&#x200d;ട്ടിന്റെയും പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയുടെയും അടിസ്ഥാനത്തില്&#x200d; കോഴിക്കോട് ടൗണ്&#x200d; പൊലീസ് കേസെടുത്തു. വിമാനത്താവളത്തില്&#x200d;നിന്ന് രേഖകളില്ലാത്തതിനാല്&#x200d; സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; പിടികൂടി പൊലീസിനു കൈമാറിയ യുവതിയാണ്, താന്&#x200d; പീഡനത്തിനിരയായെന്ന് ഡോക്ടര്&#x200d;മാരോട് വെളിപ്പെടുത്തിയത്. ടൂറിസ്റ്റ് വീസയില്&#x200d; കോഴിക്കോട്ട് എത്തിയ കൊറിയന്&#x200d; യുവതി നാട്ടിലേക്കു തിരിച്ചുപോകാനായാണ് കഴിഞ്ഞ ദിവസം കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; എത്തിയത്. എന്നാല്&#x200d; ഇവരുടെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. തുടര്&#x200d;ന്ന് യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; തടഞ്ഞ് പൊലീസിനു [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കരിപ്പൂരില്&#x200d; മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശവനിത പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്&#x200d; സ്ഥിരീകരണം.വൈദ്യപരിശോധനാ റിപ്പോര്&#x200d;ട്ടിന്റെയും പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയുടെയും അടിസ്ഥാനത്തില്&#x200d; കോഴിക്കോട് ടൗണ്&#x200d; പൊലീസ് കേസെടുത്തു.</p>
<p>വിമാനത്താവളത്തില്&#x200d;നിന്ന് രേഖകളില്ലാത്തതിനാല്&#x200d; സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; പിടികൂടി പൊലീസിനു കൈമാറിയ യുവതിയാണ്, താന്&#x200d; പീഡനത്തിനിരയായെന്ന് ഡോക്ടര്&#x200d;മാരോട് വെളിപ്പെടുത്തിയത്. ടൂറിസ്റ്റ് വീസയില്&#x200d; കോഴിക്കോട്ട് എത്തിയ കൊറിയന്&#x200d; യുവതി നാട്ടിലേക്കു തിരിച്ചുപോകാനായാണ് കഴിഞ്ഞ ദിവസം കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; എത്തിയത്. എന്നാല്&#x200d; ഇവരുടെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. തുടര്&#x200d;ന്ന് യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; തടഞ്ഞ് പൊലീസിനു കൈമാറുകയായിരുന്നു.</p>
<p>കോഴിക്കോട് വനിതാ സെല്ലിനാണു കൈമാറിയത്.കൊറിയന്&#x200d; ഭാഷ മാത്രം സംസാരിക്കുന്ന ഇവര്&#x200d; പണം വേണമെന്നു മാത്രമാണ് ഇംഗ്ലിഷില്&#x200d; ചോദിച്ചിരുന്നത്. ഇതോടെ ദ്വിഭാഷിയെ കണ്ടെത്തി വിവരങ്ങള്&#x200d; തേടാന്&#x200d; പൊലീസ് ശ്രമിച്ചു. എന്നാല്&#x200d; ദ്വിഭാഷിയെ കണ്ടെത്തി കാര്യങ്ങള്&#x200d; ചോദിച്ചെങ്കിലും യുവതി ഒന്നും പറയാന്&#x200d; തയാറായിരുന്നില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണ് യുവതി പീഡനവിവരം വെളിപ്പെടുത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-karippur-airport-forign-women-rape.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ്പൂരില്‍ കാളയുടെ കുത്തേറ്റ വിദേശി മരിച്ചു</title>
		<link>https://www.chandrikadaily.com/argentinian-national-dies-in-jaipur-after-being-gored-by-stray-bull.html</link>
					<comments>https://www.chandrikadaily.com/argentinian-national-dies-in-jaipur-after-being-gored-by-stray-bull.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Nov 2017 15:19:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[bull attack]]></category>
		<category><![CDATA[Cow attack]]></category>
		<category><![CDATA[Cow Death]]></category>
		<category><![CDATA[foreign]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54947</guid>

					<description><![CDATA[ജയ്പൂര്‍: നഗരത്തിലെ മനാക് ചൗകിന് സമീപം ട്രിപ്പോളി ഗേറ്റില്‍ കാളയുടെ കുത്തേറ്റ് അര്‍ജന്റീനന്‍ പൗരന്‍ മരിച്ചു. 29കാരനായ ജോണ്‍ പാബ്ലോ ലാമ്പിയാണ് മരിച്ചത്. #Jaipur: A foreign national dies after being attacked by a bull in Manak Chowk police station area. He was rushed to a hospital after injuries, and later succumbed pic.twitter.com/v8TZNU6JUA — ANI (@ANI) November 19, 2017 കാളയുടെ കുത്തേറ്റ ഇയാളെ [&#8230;]]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: നഗരത്തിലെ മനാക് ചൗകിന് സമീപം ട്രിപ്പോളി ഗേറ്റില്&#x200d; കാളയുടെ കുത്തേറ്റ് അര്&#x200d;ജന്റീനന്&#x200d; പൗരന്&#x200d; മരിച്ചു. 29കാരനായ ജോണ്&#x200d; പാബ്ലോ ലാമ്പിയാണ് മരിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/Jaipur?src=hash&amp;ref_src=twsrc%5Etfw">#Jaipur</a>: A foreign national dies after being attacked by a bull in Manak Chowk police station area. He was rushed to a hospital after injuries, and later succumbed <a href="https://t.co/v8TZNU6JUA">pic.twitter.com/v8TZNU6JUA</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/932217254367731714?ref_src=twsrc%5Etfw">November 19, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
കാളയുടെ കുത്തേറ്റ ഇയാളെ ആസപ്ത്രിയല്&#x200d; പ്രവേശിപ്പിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. നഗരത്തിലൂടെ കാഴ്ച കണ്ടു നടക്കുന്നതിനിടെ കാള ഇയാളെ ആക്രമിക്കുകയായിരുന്നു.</p>
<p>അതിനിടെ അര്&#x200d;ജന്റീനന്&#x200d; പൗരന്റെ മരണത്തെ തുടര്&#x200d;ന്ന് നഗരത്തിലെ അനധികൃത ഗോശാലകള്&#x200d; പൊളിച്ചു നീക്കല്&#x200d; നടപടി മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argentinian-national-dies-in-jaipur-after-being-gored-by-stray-bull.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസികള്‍ കഴിഞ്ഞവര്‍ഷം ഇന്ത്യയിലേക്കയച്ചത് 6274 കോടി ഡോളര്‍</title>
		<link>https://www.chandrikadaily.com/indians-in-gulf-countries-would-be-helped-economy.html</link>
					<comments>https://www.chandrikadaily.com/indians-in-gulf-countries-would-be-helped-economy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Jun 2017 15:46:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[foreign]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[rupee and dollar]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32390</guid>

					<description><![CDATA[യുണൈറ്റഡ് നേഷന്‍സ്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് 6274 കോടി ഡോളര്‍. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്‌മെന്റ് (ഐഎഫ്എഡി) പുറത്തുവിട്ട കണക്കാണിത്. ഇന്ത്യയിലേക്ക് അയച്ച തുകയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ വര്‍ധന 68.6 ശതമാനമാണ്. ഒരു വര്‍ഷത്തിനിടെ വിദേശ ഇന്ത്യക്കാര്‍ അയച്ച തുക, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം വരും. ഇതില്‍ വലിയൊരു ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. മറ്റു രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ തുക എത്തിയത് അമേരിക്കയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>യുണൈറ്റഡ് നേഷന്&#x200d;സ്: കഴിഞ്ഞ ഒരു വര്&#x200d;ഷത്തിനിടെ പ്രവാസികള്&#x200d; ഇന്ത്യയിലേക്ക് അയച്ചത് 6274 കോടി ഡോളര്&#x200d;. ഐക്യരാഷ്ട്രസഭയുടെ ഇന്റര്&#x200d;നാഷണല്&#x200d; ഫണ്ട് ഫോര്&#x200d; അഗ്രിക്കള്&#x200d;ച്ചര്&#x200d; ഡെവലപ്‌മെന്റ് (ഐഎഫ്എഡി) പുറത്തുവിട്ട കണക്കാണിത്. ഇന്ത്യയിലേക്ക് അയച്ച തുകയില്&#x200d; കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ വര്&#x200d;ധന 68.6 ശതമാനമാണ്. ഒരു വര്&#x200d;ഷത്തിനിടെ വിദേശ ഇന്ത്യക്കാര്&#x200d; അയച്ച തുക, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം വരും. ഇതില്&#x200d; വലിയൊരു ശതമാനവും ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; നിന്നാണ്. മറ്റു രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്&#x200d; തുക എത്തിയത് അമേരിക്കയില്&#x200d; നിന്നാണ്. ലോകത്ത് 80 കോടിയിലധികം കുടുംബാംഗങ്ങളുടെ ജീവിതച്ചിലവുകള്&#x200d; 20 കോടിയിലധികം വരുന്ന കുടിയേറ്റ തൊഴിലാളികളിലൂടെയാണ് കണ്ടെത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indians-in-gulf-countries-would-be-helped-economy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം  വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍</title>
		<link>https://www.chandrikadaily.com/foreign-media-on-yogi-adityanath-he-praised-trump-travel-ban-on-muslims.html</link>
					<comments>https://www.chandrikadaily.com/foreign-media-on-yogi-adityanath-he-praised-trump-travel-ban-on-muslims.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Mar 2017 15:27:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[antimuslim]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[foreign]]></category>
		<category><![CDATA[up bjp]]></category>
		<category><![CDATA[up election]]></category>
		<category><![CDATA[yogi]]></category>
		<category><![CDATA[yogi adityanath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23414</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍. ദ ഗാര്‍ഡിയന്‍, ന്യുയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്‌ലീംകളുടെ യാത്ര നിരോധിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ആദിത്യനാഥ് പ്രകീര്‍ത്തിച്ചിരുന്നെന്നും വിദേശ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലും അതുപോലെ വിലക്കുകള്‍ കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു യോഗി ആദിത്യനാഥെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകാരനായ യോഗിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ മുമ്പ് വിവാദമായിരുന്നു. ഒരു ഹിന്ദു പെണ്‍കുട്ടിയെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്&#x200d;. ദ ഗാര്&#x200d;ഡിയന്&#x200d;, ന്യുയോര്&#x200d;ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്&#x200d;ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്‌ലീംകളുടെ യാത്ര നിരോധിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ നടപടിയെ ആദിത്യനാഥ് പ്രകീര്&#x200d;ത്തിച്ചിരുന്നെന്നും വിദേശ മാധ്യമങ്ങള്&#x200d; കുറ്റപ്പെടുത്തി. ഇന്ത്യയിലും അതുപോലെ വിലക്കുകള്&#x200d; കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു യോഗി ആദിത്യനാഥെന്നും മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകാരനായ യോഗിയുടെ വര്&#x200d;ഗീയ പ്രസംഗങ്ങള്&#x200d; മുമ്പ് വിവാദമായിരുന്നു. ഒരു ഹിന്ദു പെണ്&#x200d;കുട്ടിയെ മുസ്‌ലിം യുവാവ് വിവാഹം ചെയ്താല്&#x200d; നൂറു മുസ്‌ലീം പെണ്&#x200d;കുട്ടികളെ തങ്ങള്&#x200d; വിവാഹം കഴിക്കുമെന്നും ഒരു ഹിന്ദുവിനെ അവര്&#x200d; (മുസ്‌ലിംകള്&#x200d;) വധിച്ചാല്&#x200d; 100 മുസ്‌ലിംകളെ വധിക്കണമെന്നും പ്രസംഗിച്ചിരുന്നു. ഇന്ത്യയില്&#x200d; മാത്രമല്ല, ലോകത്താകമാനം ഹിന്ദുത്വത്തത്തിന്റെ നൂറ്റാണ്ടാണ് വരുന്നതെന്നും യോഗി പ്രസംഗിച്ചിരുന്നു.<br />
അപ്രതീക്ഷിത നീക്കത്തിലൂടെ യു.പി മുഖ്യമന്ത്രിയായിരിക്കുകയാണ് യോഗിയെന്നും മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് നരേന്ദ്രമോദി നടപ്പാക്കുന്ന വര്&#x200d;ഗീയ ധ്രുവീകരണം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തും ഉറപ്പിക്കാന്&#x200d; ശ്രമിക്കുകയാണ് ഇതിലൂടെയെന്നും വിദേശമാധ്യമങ്ങള്&#x200d; വിലയിരുത്തുന്നു. ഗാര്&#x200d;ഡിയനില്&#x200d; എഡിറ്റോറിയല്&#x200d; പേജിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ആദിത്യനാഥ് മുസ്‌ലിം വിരുദ്ധ തീവ്രവാദിയാണെന്നും ഇപ്പോള്&#x200d; ഏറെ ശക്തനായതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ന്യൂയോര്&#x200d;ക്ക് ടൈംസും ആദിത്യനാഥിനെ വിമര്&#x200d;ശിച്ച് ലേഖനം തയാറാക്കിയിട്ടുണ്ട്. തിപ്പൊരി ഹിന്ദു ആത്മീയ നേതാവിനെയാണ് ഉത്തര്&#x200d;പ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ചിരിക്കുന്നതെന്നും ഇതിനു പിന്നില്&#x200d; ഗൂഢലക്ഷ്യമുണ്ടെന്നും ന്യൂയോര്&#x200d;ക്ക് ടൈംസ് വിമര്&#x200d;ശിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/foreign-media-on-yogi-adityanath-he-praised-trump-travel-ban-on-muslims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ വിദേശ യാത്രകള്‍: ഫയലുകള്‍  ഹാജരാക്കണമെന്ന് വിവരാവകാശ കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/cic-demands-files-on-prime-ministers-foreign-travel-bills-malayalam.html</link>
					<comments>https://www.chandrikadaily.com/cic-demands-files-on-prime-ministers-foreign-travel-bills-malayalam.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Fri, 28 Oct 2016 12:39:18 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[bills]]></category>
		<category><![CDATA[cic]]></category>
		<category><![CDATA[foreign]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[travel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5282</guid>

					<description><![CDATA[ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഫയലുകള്‍ വേണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ വിദേശകാര്യ മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കൊമ്മൊഡോര്‍ ലോകേഷ് ബത്രയാണ് വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളില്ലാത്ത വിവരങ്ങള്‍ പുറത്തുവിടണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാഥുര്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ആദ്യം ഇത്തരത്തില്‍ ഏതെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഫയലുകള്&#x200d; വേണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്&#x200d; വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.<br />
ഇക്കാര്യം ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം നല്&#x200d;കിയ അപേക്ഷ വിദേശകാര്യ മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. മുന്&#x200d; നാവികസേനാ ഉദ്യോഗസ്ഥനായ കൊമ്മൊഡോര്&#x200d; ലോകേഷ് ബത്രയാണ് വിവരാവകാശപ്രകാരം അപേക്ഷ നല്&#x200d;കിയത്. എന്നാല്&#x200d; സുരക്ഷാ കാരണങ്ങള്&#x200d; ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളില്ലാത്ത വിവരങ്ങള്&#x200d; പുറത്തുവിടണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്&#x200d; രാധാകൃഷ്ണ മാഥുര്&#x200d; വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ആദ്യം ഇത്തരത്തില്&#x200d; ഏതെങ്കിലും ഒരു ഫയല്&#x200d; നല്&#x200d;കാന്&#x200d; വിവരാവകാശ കമ്മീഷന്&#x200d; ആവശ്യപ്പെട്ടു.<br />
മോദിയുടെ വിദേശയാത്രാ ചിലവുകള്&#x200d; കൃത്യമായി മനസിലാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ലോകേഷ് ബത്ര വ്യക്തമാക്കിയിട്ടുണ്ട്. ഇത് വളരെയധികം പൊതുതാല്&#x200d;പര്യമുള്ള വിഷയമാണെന്ന് ലോകേഷ് ബത്ര ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് കോടി രൂപ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്&#x200d;ക്ക് ചെലവാകുന്നതായും ഇത് പൊതുജനങ്ങളുടെ പണമാണെന്നും ബത്ര പറഞ്ഞു.<br />
മുന്&#x200d; പ്രധാനമന്ത്രിമാരുടെ വിദേശ യാത്രാ വിവരങ്ങളും ലോകേഷ് ബത്ര തേടിയിട്ടുണ്ട്. 2014 ജൂണ്&#x200d; 15 മുതല്&#x200d; 2016 സെപ്തംബര്&#x200d; എട്ട് വരെയുള്ള പ്രധാനമന്ത്രിയുടെ യാത്രകളുടെ പണം അടച്ചുവരികയാണെന്നാണ് പി.എം.ഒ വെബ്‌സൈറ്റില്&#x200d; കാണുന്നതെന്ന് ലോകേഷ് ബത്ര പറയുന്നു.<br />
സെപ്തംബര്&#x200d; 13ന് വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴായിരുന്നു ഇത്. എയര്&#x200d; ഇന്ത്യക്ക് ഇത്തരത്തില്&#x200d; പണം നല്&#x200d;കുന്നത് വൈകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. ഇത്തരം കാര്യങ്ങളില്&#x200d; പരിഷ്‌കരണം ആവശ്യമാണ്. എന്നാല്&#x200d; ബത്ര ആവശ്യപ്പെട്ട വിവരങ്ങള്&#x200d; സുരക്ഷാ കാരണങ്ങളാല്&#x200d; ആര്&#x200d; .ടി. ഐ നിയമത്തിന്റെ എട്ട് (1), (ജി) വകുപ്പുകള്&#x200d; പ്രകാരം വിവരാവകാശ പരിധിയില്&#x200d; നിന്ന് മാറ്റി നിര്&#x200d;ത്തിയിരിക്കുന്നതാണെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം അപേക്ഷ തള്ളുകയായിരുന്നു.<br />
ബത്ര ആവശ്യപ്പെട്ട വിവരങ്ങള്&#x200d; പുറത്തുവിട്ടാല്&#x200d; ഇന്ത്യയുടെ സുരക്ഷ, പരമാധികാരം, അഖണ്ഡത, രാജ്യതാല്&#x200d;പര്യങ്ങള്&#x200d; തുടങ്ങിയവയെ എല്ലാം ദോഷകരമായി ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cic-demands-files-on-prime-ministers-foreign-travel-bills-malayalam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
