<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fraud &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fraud/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 09 Jul 2025 05:58:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fraud &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ന്യൂസിലൻഡ് ജോലി വാഗ്ദാന തട്ടിപ്പ്: ചിഞ്ചു അനീഷിൻ്റേത് സമാനതകളില്ലാത്ത തട്ടിപ്പുകൾ, കൂടുതൽ വിവരങ്ങൾ പുറത്ത്</title>
		<link>https://www.chandrikadaily.com/new-zealand-job-offer-scam-chinchu-anishs-unparalleled-scams-more-details-out.html</link>
					<comments>https://www.chandrikadaily.com/new-zealand-job-offer-scam-chinchu-anishs-unparalleled-scams-more-details-out.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 09 Jul 2025 05:58:00 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[chinju aneesh]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[police]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347089</guid>

					<description><![CDATA[ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ചിഞ്ചു അനീഷ് സംസ്ഥാനത്തുടനീളം നടത്തിയിരിക്കുന്നത് സമാനതകളില്ലാത്ത തട്ടിപ്പുകൾ. തൃശൂർ തൃപ്പയാറുള്ള കർമ അസിസ്റ്റൻസ് എന്ന ട്രാവൽ ഏജൻ്റിനെ കബളിപ്പിച്ച് ഒരു കോടി 94 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്ന് ചിഞ്ചു അനീഷ് വാങ്ങിയ രേഖകളാണ് ലഭിച്ചത്. 97 ഉദ്യോഗാർഥികളിൽ നിന്നാണ് ട്രാവൽ ഏജൻറ് ഈ പണം ചിഞ്ചുവിന് വാങ്ങി നൽകിയത്. നേരിട്ടും അല്ലാതെയുമായി രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കൂടാതെ ഓസ്ട്രേലിയ, [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ചിഞ്ചു അനീഷ് സംസ്ഥാനത്തുടനീളം നടത്തിയിരിക്കുന്നത് സമാനതകളില്ലാത്ത തട്ടിപ്പുകൾ. തൃശൂർ തൃപ്പയാറുള്ള കർമ അസിസ്റ്റൻസ് എന്ന ട്രാവൽ ഏജൻ്റിനെ കബളിപ്പിച്ച് ഒരു കോടി 94 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്ന് ചിഞ്ചു അനീഷ് വാങ്ങിയ രേഖകളാണ് ലഭിച്ചത്. 97 ഉദ്യോഗാർഥികളിൽ നിന്നാണ് ട്രാവൽ ഏജൻറ് ഈ പണം ചിഞ്ചുവിന് വാങ്ങി നൽകിയത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നേരിട്ടും അല്ലാതെയുമായി രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കൂടാതെ ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതി, വ്യാജമായി പ്രിൻറ് ചെയ്ത് നൽകിയ വിസയുടെ പകർപ്പുകളും പുറത്ത് വന്നിട്ടുണ്ട്‌.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഒറിജിനലിനെ വെല്ലുന്ന വ്യാജനിൽ ട്രാവൽ ഏജൻ്റ് പോലും കമ്പളിപ്പിക്കപ്പെട്ടു. 2022 മുതലാണ് കർമ അസിസ്റ്റൻ്റ് തട്ടിപ്പിന് വിധേയമായത്. 2023ൽ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയതോടെയാണ് തങ്ങളും കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്. തുടർന്ന് കർമ്മാ അസിസ്റ്റൻസ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചിഞ്ചു അനീഷ് ഒന്നാം പ്രതിയാണ്. പക്ഷേ പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസിന് കഴിഞ്ഞിട്ടില്ല. ചിഞ്ചു അനീഷ് പിടിയിലായിട്ടും വലപ്പാട് പൊലീസ് ഫോർമൽ അറസ്റ്റിനൊ, പ്രൊഡക്ഷൻ വാറൻ്റ് നൽകാനോ മുതിരുന്നില്ലെന്നും ആക്ഷേപമുണ്ട്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ചിഞ്ചു ജയിലിലായ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് കർമ അസിസ്റ്റൻ്റ്സ് ഉടമകളുടെ തീരുമാനം. അതേസമയം, കാലടി പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്ത പ്രതിയെ പ്രോഡക്ഷൻ വാറൻ്റിലൂടെ കസ്റ്റഡിയിൽ വാങ്ങാൻ കടവന്ത്ര പൊലീസും നീക്കങ്ങൾ ആരംഭിച്ചു. ചിഞ്ചു പിടിയിലായ ശേഷം കരുനാഗപ്പള്ളി പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.</p>
<p>&nbsp;</p>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-zealand-job-offer-scam-chinchu-anishs-unparalleled-scams-more-details-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിഎസ്‌സി പരീക്ഷാ തട്ടിപ്പ്: പൂജ ഖേദ്കറുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/upsc-exam-scam-supreme-court-stays-pooja-khedkars-arrest.html</link>
					<comments>https://www.chandrikadaily.com/upsc-exam-scam-supreme-court-stays-pooja-khedkars-arrest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 15 Jan 2025 11:20:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[upsc exam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325767</guid>

					<description><![CDATA[മുന്&#x200d;കൂര്&#x200d; ജാമ്യം തേടിയുള്ള പൂജ ഖേദ്കറുടെ ഹര്&#x200d;ജിയില്&#x200d; ഡല്&#x200d;ഹി പോലീസിനും യുപിഎസ്സിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.]]></description>
										<content:encoded><![CDATA[<p>2022ലെ യുപിഎസ്&#x200d;സി സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; കൃത്രിമം കാണിച്ചെന്നാരോപിച്ച് മുന്&#x200d; ഐഎഎസ് പ്രൊബേഷണറി ഓഫീസര്&#x200d; പൂജ ഖേദ്കറുടെ അറസ്റ്റ് സ്റ്റേ ചെയ്യാന്&#x200d; ഉത്തരവിട്ട് സുപ്രീം കോടതി. മുന്&#x200d;കൂര്&#x200d; ജാമ്യം തേടിയുള്ള പൂജ ഖേദ്കറുടെ ഹര്&#x200d;ജിയില്&#x200d; ഡല്&#x200d;ഹി പോലീസിനും യുപിഎസ്സിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.</p>
<p>ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്&#x200d;മ്മ എന്നിവരടങ്ങിയ ബെഞ്ച് ഫെബ്രുവരി 14 ന് കേസ് വീണ്ടും പരിഗണിക്കാന്&#x200d; മാറ്റി. പൂജയ്‌ക്കെതിരെ നിര്&#x200d;ബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു.</p>
<p>സംവരണ ആനുകൂല്യങ്ങള്&#x200d; ലഭിക്കുന്നതിനായി യുപിഎസ്സി സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയ്ക്കുള്ള അപേക്ഷയിലെ വിവരങ്ങള്&#x200d; തെറ്റായി പ്രതിനിധീകരിച്ചുവെന്നാണ് പൂജ ഖേദ്കറിനെതിരെയുള്ള ആരോപണം. എന്നാല്&#x200d; തനിക്കെതിരായ എല്ലാ ആരോപണങ്ങളും പൂജ നിഷേധിച്ചു.</p>
<p>വികലാംഗ, പിന്നാക്ക വിഭാഗ ക്വോട്ടകൾ ചൂഷണം ചെയ്താണ് പൂജ സർവീസിൽ എത്തിയെന്നാണ് ആരോപണം. ഇതിനെക്കുറിച്ച് അന്വേഷിക്കാന്&#x200d; കേന്ദ്രം പാനൽ രുപീകരിച്ചിരുന്നു. 2023 ഐഎഎസ് ബാച്ചിലെ പ്രൊബേഷണറി ഓഫീസർ ആയ പൂജയുടെ സർട്ടിഫിക്കറ്റുകളും മറ്റ് വിശദാംശങ്ങളും പരിശോധിക്കാൻ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തിയത്.</p>
<p>അഖിലേന്ത്യാ തലത്തിൽ 841 ആണ് ആയിരുന്നു പൂജ ഖേദ്കറുടെ റാങ്ക്. എന്നാൽ കാഴ്ച, മാനസിക വെല്ലുവിളി നേരിടുന്നയാൾ ആണെന്ന രേഖകൾ സമർപ്പിച്ചും ഒബിസി ആണെന്ന് അവകാശപ്പെട്ടുമാണ് പൂജ നിയമനം നേടിയത്. കുറഞ്ഞ മാർക്ക് ഉണ്ടായിരുന്നിട്ടു കൂടി ഈ ഇളവുകൾ കൊണ്ടാണ് പൂജ നിയമനം സാധ്യമാക്കിയത്.</p>
<p>പൂജയുടെ വൈകല്യങ്ങൾ പരിശോധിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകണമെന്ന് യുപിഎസ്‌സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആറ് തവണയും വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് പൂജ വൈദ്യപരിശോധനയിൽ നിന്ന് ഒഴിവാകുകയായിരുന്നു.</p>
<p>ആദ്യ മെഡിക്കൽ പരിശോധന 2022 ഏപ്രിലിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് പോസിറ്റീവ് ആയെന്ന് അറിയിച്ച് പൂജ ഈ പരിശോധന ഒഴിവാക്കി. പിന്നീട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രണ്ടുതവണ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഓരോരോ കാരണങ്ങളാൽ പൂജ പരിശോധനക്ക് എത്തിയില്ല.ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് വെച്ചതും അഡീഷണൽ കളക്ടറുടെ മുറി കൈയേറിയതും സംബന്ധിച്ച വിവാദങ്ങളും പൂജയ്ക്കെതിരെ ഉയർന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/upsc-exam-scam-supreme-court-stays-pooja-khedkars-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/fraud-by-offering-foreign-jobs-the-main-accused-is-under-arrest.html</link>
					<comments>https://www.chandrikadaily.com/fraud-by-offering-foreign-jobs-the-main-accused-is-under-arrest.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 30 Oct 2024 12:17:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[foreign job]]></category>
		<category><![CDATA[fraud]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315483</guid>

					<description><![CDATA[രണ്ടുതവണകളായി പരാതിക്കാരനില്&#x200d; നിന്ന് 3,74000 രൂപയും സുഹൃത്തില്&#x200d; നിന്ന് 1,10000 രൂപയും തട്ടിയെടുത്തതായി പറയുന്നു.]]></description>
										<content:encoded><![CDATA[<p>വിദേശരാജ്യങ്ങളില്&#x200d; ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്&#x200d;. മാര്&#x200d;ത്താണ്ഡം സ്വദേശി കനകരാജിനെ കടവന്ത്ര പൊലീസ് പിടികൂടി. കനകരാജിനെ കൂടാതെ അനില്&#x200d;കുമാര്&#x200d;, സുനില്&#x200d;കുമാര്&#x200d; എന്നീ രണ്ടുപേരെ കൂടി പ്രതിചേര്&#x200d;ത്തിട്ടുണ്ട്.</p>
<p>കടവന്ത്രയില്&#x200d; മൂന്നുപേരും ചേര്&#x200d;ന്ന് നടത്തിയ സ്ഥാപനം വഴി വിദേശത്ത് ഡ്രൈവര്&#x200d; ജോലി വാഗ്ദാനം ചെയ്ത് യുവാവിനെയും സുഹൃത്തിനെയും കബളിപ്പിച്ചതായാണ് പരാതി.</p>
<p>രണ്ടുതവണകളായി പരാതിക്കാരനില്&#x200d; നിന്ന് 3,74000 രൂപയും സുഹൃത്തില്&#x200d; നിന്ന് 1,10000 രൂപയും തട്ടിയെടുത്തതായി പറയുന്നു. പിന്നീട് വിളിച്ചപ്പോള്&#x200d; മൂന്നുപേരും ഫോണെടുത്തിരുന്നില്ല എന്നും പരാതിയില്&#x200d; പറയുന്നു.</p>
<p>കനകരാജിന്റെ സുഹൃത്തുക്കള്&#x200d;ക്കായി പൊലീസ് തെരച്ചില്&#x200d; ഊര്&#x200d;ജിതമാക്കിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fraud-by-offering-foreign-jobs-the-main-accused-is-under-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; ചെയ്ത കൊടും ചതി; കവളപ്പാറയിലെ 32 കുടുംബങ്ങള്&#x200d; നാല് വര്&#x200d;ഷം കഴിഞ്ഞത് ഓഡിറ്റോറിയത്തില്&#x200d;</title>
		<link>https://www.chandrikadaily.com/a-gross-fraud-by-the-government-32-families-of-kavalapara-spent-four-years-in-the-auditorium.html</link>
					<comments>https://www.chandrikadaily.com/a-gross-fraud-by-the-government-32-families-of-kavalapara-spent-four-years-in-the-auditorium.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 08 Aug 2024 13:29:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[auditorium]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[kavalapara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305560</guid>

					<description><![CDATA[നാല് വർഷത്തിന് ശേഷം ഹൈക്കോടതിയിൽ പോയിട്ടാണ് ഇവർക്ക് വീടുകൾ ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p>കവളപ്പാറയിലെ ദുരന്തബാധിതരോട് സർക്കാർ ചെയ്തത് കൊടുംചതി. വീടോ വാടക വീടോ ലഭിക്കാത്തതിനാൽ 32 കുടുംബങ്ങൾ 4 വർഷം കഴിഞ്ഞത് ഓഡിറ്റോറിയത്തിലെ ഹാളിൽ. നാല് വർഷത്തിന് ശേഷം ഹൈക്കോടതിയിൽ പോയിട്ടാണ് ഇവർക്ക് വീടുകൾ ലഭിച്ചത്.</p>
<p>തുണിവെച്ച് മറച്ചും പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മറച്ചുമാണ് നാലുവർഷക്കാലം ഓഡിറ്റോറിയത്തിലെ ഒരു ഹാളിൽ 32 ആദിവാസി കുടുംബങ്ങൾ കഴിഞ്ഞുകൂടിയത്. വസ്ത്രം മാറ്റാൻ പോലും സൗകര്യമുണ്ടായിരുന്നില്ല. സങ്കടം പറഞ്ഞും പരാതിപ്പെട്ടും സമരം ചെയ്തും കോടതിയെ സമീപിച്ചുമാണ് അവസാനം ഒരു വിധം ഇവർക്ക് കിടപ്പാടം തിരികെ കിട്ടിയത്.</p>
<p>ആനക്കല്ലിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. ഈ 32 കുടുംബങ്ങൾക്ക് അടക്കം ദുരിതബാധിതരായ 156 കുടുംബങ്ങൾക്കാണ് സർക്കാർ അന്ന് പുരധിവാസം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇവർക്ക് മാത്രമാണ് വീട് ലഭിച്ചത്. 124 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് സന്നദ്ധ സംഘടനകളാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-gross-fraud-by-the-government-32-families-of-kavalapara-spent-four-years-in-the-auditorium.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണപ്പുറം ഫിനാന്&#x200d;സില്&#x200d; നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി</title>
		<link>https://www.chandrikadaily.com/the-young-woman-drowned-with-rs-20-crore-from-manappuram-finance.html</link>
					<comments>https://www.chandrikadaily.com/the-young-woman-drowned-with-rs-20-crore-from-manappuram-finance.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 26 Jul 2024 06:48:06 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[Manappuram Finance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303834</guid>

					<description><![CDATA[വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്.]]></description>
										<content:encoded><![CDATA[<p>ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്.</p>
<p>2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.</p>
<p>ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു. പിടിയിലാകും എന്ന് മനസ്സിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി ആരുടെയോ സഹായത്തോടുകൂടി രക്ഷപ്പെടുകയായിരുന്നു. വലപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതി ഒളിവിൽ പോകുന്നതിനു തൊട്ടുമുമ്പ് വരെ 18 വർഷത്തോളമായി തിരു പഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചുവന്നിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-young-woman-drowned-with-rs-20-crore-from-manappuram-finance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വമ്പൻ ശമ്പളം വാഗ്ദാനം, മലയാളികളെ വലയിൽ വീഴ്ത്തൽ ജോലി; ടാർഗറ്റ് തികച്ചില്ലെങ്കിൽ ക്രൂരത, പിന്നിൽ ചൈനീസ് സംഘം</title>
		<link>https://www.chandrikadaily.com/big-salary-promise-work-to-trap-malayalis-if-the-target-is-not-met-brutality-the-chinese-group-behind.html</link>
					<comments>https://www.chandrikadaily.com/big-salary-promise-work-to-trap-malayalis-if-the-target-is-not-met-brutality-the-chinese-group-behind.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jun 2024 09:46:57 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[chinese]]></category>
		<category><![CDATA[cyber crime]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[trap]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300846</guid>

					<description><![CDATA[വിദേശത്തെ കോൾ സെന്&#x200d;ററിൽ ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്തുള്ള കോളാണ് രജിനെ കുടുക്കിയത്.]]></description>
										<content:encoded><![CDATA[<p>മലയാളികളെ വിദേശത്തേക്ക് കടത്തി സൈബർ തട്ടിപ്പിന്&#x200d;റെ കണ്ണികളാക്കുന്ന ചൈനീസ് സംഘത്തിന്&#x200d;റെ പ്രവർത്തനം വ്യാപകം. സൈബർ തട്ടിപ്പിന്&#x200d;റെ കേന്ദ്രങ്ങളായ വിദേശത്തെ കാൾ സെന്&#x200d;ററുകളുടെ ദൃശ്യങ്ങൾ പുറത്ത് . ടാർഗറ്റ് തികച്ചില്ലെങ്കിൽ അതിക്രൂരമായ മർദ്ദനത്തിനിരയാകുമെന്ന് ഇരയായ പുല്ലുവിള സ്വദേശി പറഞ്ഞു.</p>
<p>വിദേശത്തെ കോൾ സെന്&#x200d;ററിൽ ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്തുള്ള കോളാണ് രജിനെ കുടുക്കിയത്. കൊല്ലത്തെ ഏജന്&#x200d;റ് മൂന്ന് ലക്ഷം വാങ്ങിയാണ് ജോലി ഓഫർ ചെയ്തത്. ആദ്യം മുംബെയിലേക്ക്. പിന്നെ വിയറ്റ്നാമിലേക്ക്. അവിടെ നിന്ന് കമ്പോഡിയ. ജയിലിന് സമാനമായ കെട്ടിടത്തിലായിരുന്നു ജോലി. വ്യാജ പ്രൊഫൈലുണ്ടാക്കി മലയാളികളെ വലയിൽ വീഴ്ത്തി പണം തട്ടുന്ന സംഘത്തിലേക്കാണ് നിയമനമെന്ന് അറിഞ്ഞത് പിന്നീടാണ്. ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ള കോൾ സെന്&#x200d;ററുകളുടെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്.</p>
<p>ഓരോ ദിവസവും സൈബർ വലയിൽ കുരുക്കാനുള്ള ആളുകളുടെ എണ്ണം നിശ്ചയിച്ച് നൽകും. അത് പാലിച്ചില്ലെങ്കിൽ ക്രൂരമായ മർദ്ദനമാണെന്ന് രജിൻ പറയുന്നു. രജിനെ പോലെ ക്രൂര പീഡനത്തിനിരയായവർ നിരവധിയാണ്. ചിലരുടെ ഫോട്ടോകളും ലഭിച്ചു. പലരും കോൾ സെന്&#x200d;ററിൽ അടിമകളെ പോലെ കഴിയുകയാണ്. കോൾ സെന്&#x200d;ററിൽ നിന്ന് സംഘത്തിന്&#x200d;റെ കണ്ണ് വെട്ടിച്ച് കമ്പോഡിയയിലെ എംബസിയിൽ എത്തി ഭാഗ്യം കൊണ്ടാണ് രജിൻ രക്ഷപ്പെട്ടത്.</p>
<p>മ്യാൻമാറിലും കമ്പോഡിയയിലും ലാവോസിലുമെല്ലാം ഇത്തരം നിരവധി കോൾ സെന്&#x200d;ററുകള്&#x200d; പ്രവർത്തിക്കുന്നുണ്ട്. സൗഹൃദം സ്ഥാപിച്ച് വിഡോയോ കോള്&#x200d; വിളിക്കുക, നഗ്നദൃശ്യങ്ങള്&#x200d; റെക്കോർഡ് ചെയ്ത് ആളെ പറ്റിച്ച് പണം തട്ടുക, കൈമാറിയ കൊറിയറിൽ മയക്കുമരുന്ന് പിടികൂടിയെന്ന പേരിൽ സിബിഐയോ കസ്റ്റംസ് ചമഞ്ഞ് ഫോൺ വിളിക്കുക.</p>
<p>അങ്ങനെ തട്ടിപ്പിന് പല രീതികളുമുണ്ട്. കേരളത്തിൽ തട്ടിപ്പ് നടത്താൻ മലയാളികള്&#x200d;, തമിഴ്നാടുകാരെ കുടുക്കാൻ തമിഴന്മാർ , അങ്ങനെ ഓരോ നാട്ടുകാരെയും കോള്&#x200d; സെന്&#x200d;ററിലെത്തിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ചൈനീസ് സംഘത്തിന്&#x200d;റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട എംബസികളിൽ അഭയം തേടിയ രജിനെ പോലെ ചിലർ നാട്ടിലെത്തിയിട്ടുണ്ട്. ഇവരിൽ നിന്നുള്ള വിവരത്തിന്&#x200d;റെ അടിസ്ഥാനത്തിലാണ് മനുഷ്യക്കടത്ത് സംഘത്തെ കുറിച്ച് കേന്ദ്ര- സംസ്ഥാന ഏജൻസികള്&#x200d; അന്വേഷിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-salary-promise-work-to-trap-malayalis-if-the-target-is-not-met-brutality-the-chinese-group-behind.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെവൈസി തട്ടിപ്പ്; ജാഗ്രത പാലിക്കാൻ നിര്&#x200d;ദേശിച്ച്‌ ആര്&#x200d;ബിഐ</title>
		<link>https://www.chandrikadaily.com/kyc-fraud-rbi-advised-to-be-cautious.html</link>
					<comments>https://www.chandrikadaily.com/kyc-fraud-rbi-advised-to-be-cautious.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 05 Feb 2024 13:38:44 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[kyc]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[scam call]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289675</guid>

					<description><![CDATA[തട്ടിപ്പ് നടത്തുന്നവർ, ഉപഭോക്താക്കള്&#x200d;ക്ക് ആദ്യം ഫോണ്&#x200d; കോളിലൂടെയോ എസ്‌എംഎസ് വഴിയോ ഇമെയില്&#x200d; വഴിയോ സന്ദേശം അയക്കും]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: കെവൈസി അപ്‌ഡേറ്റിന്റെ പേരില്&#x200d; നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ മറവില്&#x200d; നിരവധി ഉപഭോക്താക്കള്&#x200d; തട്ടിപ്പിന് ഇരയായതായി ആർബിഐ പറഞ്ഞു.<br />
ഇത്തരത്തില്&#x200d; നിരവധി പരാതികള്&#x200d; പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്&#x200d;, നഷ്ടം ഒഴിവാക്കാനും തട്ടിപ്പുകളില്&#x200d; നിന്ന് സ്വയം പരിരക്ഷ നേടാനും ജാഗ്രത പുലർത്തണമെന്ന് ആർബിഐ ആവശ്യപ്പെട്ടു.</p>
<p>തട്ടിപ്പ് നടത്തുന്നവർ, ഉപഭോക്താക്കള്&#x200d;ക്ക് ആദ്യം ഫോണ്&#x200d; കോളിലൂടെയോ എസ്‌എംഎസ് വഴിയോ ഇമെയില്&#x200d; വഴിയോ സന്ദേശം അയക്കും. ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്&#x200d; നേടിയെടുത്ത് അവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ഇതുകൂടാതെ, അവരുടെ അക്കൗണ്ടിൻന്റെ ലോഗിൻ വിശദാംശങ്ങള്&#x200d; ചോദിക്കുന്നു അല്ലെങ്കില്&#x200d; ലിങ്ക് അയച്ച്‌ അവരുടെ മൊബൈല്&#x200d; ഫോണില്&#x200d; വ്യാജ ആപ്പ് ഇൻസ്റ്റാള്&#x200d; ചെയ്യാൻ ആവശ്യപ്പെടുന്നു.</p>
<p>അത്തരം സന്ദേശങ്ങളില്&#x200d;, ഉപഭോക്താവ് അനുസരിച്ചില്ലെങ്കില്&#x200d;, അനാവശ്യ തിടുക്കം കാണിക്കാൻ ശ്രമിക്കുകയോ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഉപഭോക്താവിന്മേല്&#x200d; സമ്മർദ്ദം ചെലുത്തുന്നു. ഉപഭോക്താക്കള്&#x200d; അവരുടെ പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങളോ ലോഗിൻ വിശദാംശങ്ങളോ പങ്കിടുമ്പോള്&#x200d;, തട്ടിപ്പുകാരന് അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിക്കുകയും തുടർന്ന് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു.</p>
<p>സാമ്പത്തിക സൈബർ തട്ടിപ്പ് കേസുകളില്&#x200d;, ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്&#x200d; (www.cybercrime.gov.in) അല്ലെങ്കില്&#x200d; 1930 എന്ന സൈബർ ക്രൈം ഹെല്&#x200d;പ്പ് ലൈൻ ഡയല്&#x200d; ചെയ്തുകൊണ്ട് ഉടൻ പരാതി നല്&#x200d;കണമെന്ന് ആർബിഐ നിർദേശിച്ചു. എന്തുചെയ്യണം, എന്തുചെയ്യരുത് എന്നതിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങളും ആർബിഐ നല്&#x200d;കിയിട്ടുണ്ട്.</p>
<p><strong>എന്തു ചെയ്യണം?</strong></p>
<p>KYC അപ്‌ഡേറ്റിനായി അഭ്യർത്ഥിക്കുമ്പോള്&#x200d;, ആദ്യം നിങ്ങളുടെ ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ നേരിട്ട് ബന്ധപ്പെടുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക.</p>
<p>ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും ഉറവിടങ്ങളിലൂടെയും മാത്രം ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കോണ്&#x200d;ടാക്റ്റ് നമ്ബറുകളോ കസ്റ്റമർ കെയർ ഫോണ്&#x200d; നമ്പറുകളോ നേടുക.</p>
<p>സൈബർ തട്ടിപ്പ് ഉണ്ടായാല്&#x200d; ഉടൻ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ അറിയിക്കുക.</p>
<p><strong>എന്തു ചെയ്യാൻ പാടില്ല?</strong></p>
<p>ബാങ്ക് അക്കൗണ്ട് ലോഗിൻ വിശദാംശങ്ങള്&#x200d;, കാർഡ് വിവരങ്ങള്&#x200d;, പിൻ, പാസ്‌വേഡ്, ഒടിപി എന്നിവ ആരുമായും പങ്കിടരുത്.<br />
KYC ഡോക്യുമെൻറിന്റെ പകർപ്പ് അജ്ഞാതരായ വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ പങ്കിടരുത്.</p>
<p>സ്ഥിരീകരിക്കാത്ത അനധികൃത വെബ്‌സൈറ്റുകളിലൂടെയോ ആപ്ലിക്കേഷനുകളിലൂടെയോ സെൻസിറ്റീവ് ഡാറ്റ വിവരങ്ങളൊന്നും പങ്കിടരുത്.<br />
മൊബൈലിലോ ഇമെയിലിലോ ലഭിക്കുന്ന സംശയാസ്പദമായതോ സ്ഥിരീകരിക്കാത്തതോ ആയ ലിങ്കുകളില്&#x200d; ക്ലിക്ക് ചെയ്യരുത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kyc-fraud-rbi-advised-to-be-cautious.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വരനില്ല, നേരത്തെ വിവാഹിതര്&#x200d;, വധൂവരന്മാരായി സഹോദരങ്ങള്&#x200d;; യു.പി മുഖ്യമന്ത്രി യോഗിയുടെ സമൂഹവിവാഹ പദ്ധതിയില്&#x200d; വന്&#x200d; തട്ടിപ്പ്- വീഡിയോ</title>
		<link>https://www.chandrikadaily.com/no-groom-already-married-siblings-as-bridegroom-massive-fraud-in-up-chief-minister-yogis-community-marriage-scheme-video.html</link>
					<comments>https://www.chandrikadaily.com/no-groom-already-married-siblings-as-bridegroom-massive-fraud-in-up-chief-minister-yogis-community-marriage-scheme-video.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jan 2024 14:22:29 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[community marriage]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[Massive fraud]]></category>
		<category><![CDATA[UP Chief Minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289341</guid>

					<description><![CDATA[ഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയില്&#x200d; നിന്ന് ലഭിക്കുന്ന 51,000 രൂപ തട്ടിയെടുക്കാനാണ് ഈ രീതിയിലുള്ള തട്ടിപ്പ് അരങ്ങേറിയത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയില്&#x200d; വന്&#x200d; തട്ടിപ്പ്. ചടങ്ങില്&#x200d; വിവാഹിതരാകാന്&#x200d; എത്തിയ യുവതികളില്&#x200d; പലരും നേരത്തെ വിവാഹം കഴിച്ചവരായിരുന്നു. മറ്റുചിലര്&#x200d;ക്കാകട്ടെ, വരന്മാരും ഇല്ല. വധൂവരന്മാരെന്ന വ്യാജേന സഹോദരങ്ങളും താലിചാര്&#x200d;ത്തി. മൂഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയില്&#x200d; നിന്ന് ലഭിക്കുന്ന 51,000 രൂപ തട്ടിയെടുക്കാനാണ് ഈ രീതിയിലുള്ള തട്ടിപ്പ് അരങ്ങേറിയത്.</p>
<p>സംഭവത്തില്&#x200d; സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫിസര്&#x200d;ക്കും എട്ട് &#8216;വധു&#8217;ക്കള്&#x200d;ക്കുമെതിരെ എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തതായി മണിയാര്&#x200d; എസ്എച്ച്ഒ മന്തോഷ് സിങ് അറിയിച്ചു. ജനുവരി 25ന് മണിയാര്&#x200d; ഇന്റര്&#x200d; കോളജിലായിരുന്നു സംസ്ഥാനത്തിന് നാണക്കേടായി മാറിയ സമൂഹ വിവാഹം.</p>
<p>അസി. ഡെവലപ്‌മെന്റ് ഓഫിസര്&#x200d; സുനില്&#x200d; കുമാര്&#x200d; യാദവ്, ചടങ്ങില്&#x200d; വ്യാജവിവാഹം കഴിച്ച അര്&#x200d;ച്ചന, രഞ്ജന യാദവ്, സുമന്&#x200d; ചൗഹാന്&#x200d;, പ്രിയങ്ക, സോനം, പൂജ, സഞ്ജു, രമിത എന്നീ എട്ട് ഗുണഭോക്താക്കള്&#x200d; എന്നിവര്&#x200d;ക്കെതിരെയാണ് ജില്ലാ സാമൂഹ്യക്ഷേമ ഓഫിസര്&#x200d; ദീപക് ശ്രീവാസ്തവയുടെ പരാതിയില്&#x200d; ഇന്നലെ രാത്രി കേസെടുത്തത്. നേരത്തെ വിവാഹിതരായ വധൂവരന്മാര്&#x200d; വീണ്ടും പദ്ധതിപ്രകാരം വിവാഹിതരായത് ശ്രദ്ധയില്&#x200d;പ്പെട്ടതായി ശ്രീവാസ്തവ പരാതിയില്&#x200d; പറയുന്നു. ഇവര്&#x200d;ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">UP के जिला बलिया में बिना दूल्हों वाली शादी &#8211;</p>
<p>मुख्यमंत्री सामूहिक विवाह योजना से 25 जनवरी को 568 जोड़ों की शादी हुई। बड़ी संख्या में दूल्हे के बिना ही दुल्हनों को माला पहना दी गई। कइयों की शादी कई साल पहले हो चुकी थी। कई आपस में भाई-बहन थे। ये सब हुआ सिर्फ कपल्स बनकर फोटो… <a href="https://t.co/UNkYDLwj0h">pic.twitter.com/UNkYDLwj0h</a></p>
<p>&mdash; Sachin Gupta (@SachinGuptaUP) <a href="https://twitter.com/SachinGuptaUP/status/1752545970938626215?ref_src=twsrc%5Etfw">January 31, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സംഭവം വിവാദമായതോടെ ജനുവരി 29ന് ചീഫ് ഡെവലപ്‌മെന്റ് ഓഫിസറുടെ നേതൃത്വത്തില്&#x200d; അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. പ്രതികളില്&#x200d; ഒരാളായ മണികപൂര്&#x200d; സ്വദേശി അര്&#x200d;ച്ചന 2023 ജൂണില്&#x200d; വിവാഹിതയായതാണെന്ന് അന്വേഷണത്തില്&#x200d; കണ്ടെത്തി. രഞ്ജന യാദവും സുമന്&#x200d; ചൗഹാനും 2023 മാര്&#x200d;ച്ചിലും രമിത 2023 ജൂലൈയിലും വിവാഹം കഴിച്ചവരാണ്.</p>
<p>2023 നവംബറിലായിരുന്നു പ്രിയങ്കയുടെ വിവാഹം. പൂജ ഒരു വര്&#x200d;ഷം മുമ്പും സഞ്ജു 3 വര്&#x200d;ഷം മുമ്പും വിവാഹിതരായെന്നും അന്വേഷണത്തില്&#x200d; തെളിഞ്ഞു. സോനം എന്ന പ്രതിയുടെ വിവാഹം ഇതുവരെ തീരുമാനിച്ചിട്ടുപോലുമില്ല. ഇവര്&#x200d; ആരും സമൂഹ വിവാഹ പദ്ധതി പ്രകാരം ധനസഹായത്തിന് അര്&#x200d;ഹരല്ലെന്നും അന്വേഷണ സമിതി റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>നിര്&#x200d;ധന കുടുംബാംഗങ്ങളുടെ വിവാഹത്തിനാണ് മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതി രൂപവത്കരിച്ചത്. എന്നാല്&#x200d;, അര്&#x200d;ഹതയില്ലാത്ത അപേക്ഷകര്&#x200d; ആനുകൂല്യം ലഭിക്കുന്നതിന് കൂട്ടത്തോടെ വ്യാജവിവാഹം കഴിക്കുകയായിരുന്നു. അപേക്ഷകള്&#x200d; പരിശോധിക്കുന്നതില്&#x200d; സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫിസര്&#x200d; അലംഭാവം കാട്ടിയതാണ് തട്ടിപ്പിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.</p>
<p>അതേസമയം, ചടങ്ങില്&#x200d; വിവാഹിതരായവര്&#x200d;ക്ക് ഇതുവരെ ധനസഹായം വിതരണം ചെയ്തിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്&#x200d; പറഞ്ഞു. നിലവില്&#x200d; പ്രതികളായ ഒമ്പത് പേര്&#x200d;ക്ക് പുറമേ മറ്റാരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്&#x200d; നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഈ പദ്ധതി പ്രകാരം 51,000 രൂപയാണ് വധൂവരന്മാര്&#x200d;ക്ക് നല്&#x200d;കുകയെന്ന് സര്&#x200d;ക്കാര്&#x200d; വെബ്‌സൈറ്റില്&#x200d; പറയുന്നു. അതില്&#x200d; 35,000 രൂപ പെണ്&#x200d;കുട്ടിക്കാണ്. 10,000 രൂപ വിവാഹ സാമഗ്രികള്&#x200d; വാങ്ങുന്നതിനും 6,000 രൂപ ചടങ്ങ് നടത്തുന്നതിനും നല്&#x200d;കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-groom-already-married-siblings-as-bridegroom-massive-fraud-in-up-chief-minister-yogis-community-marriage-scheme-video.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടൂർ പാക്കേജ് തട്ടിപ്പ്, പണം നഷ്ടമായവരിൽ മലയാളികളും</title>
		<link>https://www.chandrikadaily.com/tour-package-fraud-malayalees-among-the-losers.html</link>
					<comments>https://www.chandrikadaily.com/tour-package-fraud-malayalees-among-the-losers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Jan 2024 07:24:38 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[Tour package]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288768</guid>

					<description><![CDATA[എഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാവൽ ആൻഡ് ടൂറിസം കമ്പനിയാണ് ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതി ഉയരുന്നത്.]]></description>
										<content:encoded><![CDATA[<p>യുഎഇയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ടൂർ പാക്കേജ് നൽകി നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി. യുഎഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാവൽ ആൻഡ് ടൂറിസം കമ്പനിയാണ് ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതി ഉയരുന്നത്. തട്ടിപ്പിൽ അകപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നൂറിലധികം പേർ ആണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് ആണ് കമ്പനി ആളുകളിൽ നിന്നും പണം സ്വന്തമാക്കിയത്.</p>
<p>യുഎഇയിലെ കരാമയിലെ അൽ റെയാമി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്രാവൽ ഏജൻസിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വേൾഡ് ടൂർ പാക്കേഡ് കാണിച്ചാണ് ചിലരിൽ നിന്നും പണം തട്ടിയിരിക്കുന്നത്. എട്ടംഗ കുടുംബത്തിന് യു.എസ് സന്ദർശനത്തിന് അനുമതി ലഭിച്ചു എന്ന് പറഞ്ഞാണ് മറ്റൊരു കുടുംബത്തിൽ നിന്നും ഇവർ പണം തട്ടിയിരിക്കുന്നത്. ദുബായ് ക്രീക്കിൽ സംഘടിപ്പിച്ച ലക്കി ഡ്രോയിൽ വിജയിച്ചുവെന്നും സമ്മാനമായ ടൂർ പോകാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് മറ്റു ചിലരെ പറ്റിച്ചിരിക്കുന്നത്.</p>
<p>ഇവരിൽ നിന്നെല്ലാം വലിയ തുക ട്രാവൽ ഏജൻസിക്കാൻ കെ ൈക്കലാക്കി. നൂറിലധികം പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. പണമടച്ച് അവധിക്കാലം ആഘോഷിക്കാനായി കാത്തിരിക്കുന്നതിനിടയിൽ ചിലർക്ക് ചില സംശയങ്ങൾ തോന്നി അപ്പോഴാണ് പലരും കമ്പനിയെ കുറിച്ച് അന്വേഷിക്കുന്നത്. അപ്പോഴാണ് സ്ഥാപനം അടച്ചു പൂട്ടിയ വിവരം അറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി.</p>
<p>യുഎസ് മാത്രമല്ല, സിംഗപ്പൂർ, ഓസ്ട്രേലിയ, മനേഷ്യ, ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കമ്പനി ടൂർ പാക്കേജ് വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും പണം കെ ൈപറ്റിയിരിക്കുന്നത്. 40,000 ദിർഹം മുതൽ 9,000 ദിർഹം വരെ പണം നഷ്ടപ്പെട്ടവർ ഈ കൂട്ടത്തിലുണ്ട്. ഉംറക്ക് പോകാൻ വേണ്ടി പണം നൽകിയവരും ഇതിൽ ഉൾപ്പെടും. ഉംറക്കായി 7000 ദിർഹം ആണ് പലരിൽ നിന്നും വാങ്ങിയിരിക്കുന്നത്. ജനുവരി 12 മുതൽ ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണെന്നും, ബന്ധപ്പെട്ടവരെ വിളിച്ചിട്ട് ഫോണിൽ കിട്ടുന്നുന്നെല്ലെന്നും ആണ് പരാതി ഉയരുന്നത്.</p>
<p>നിയമപരമായി പരാതി നൽകി നീങ്ങണം എന്ന് പണം നഷ്ടപ്പെട്ടവർ ചിന്തിക്കുന്നുണ്ട്. എന്നാൽ അതിനും വലിയ തുക ചെലവ് വരുമെന്നതിനാൽ ആരും മുന്നോട്ടു വരുന്നില്ല. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൻറെ ട്രേഡ് ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബർ 11ന് ഈ കമ്പനിയുടെ ലെൻസ് കാലാവധി കഴിഞ്ഞതായി കാണുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tour-package-fraud-malayalees-among-the-losers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ്; മള്&#x200d;ട്ടി ലെവല്&#x200d; മാര്&#x200d;ക്കറ്റിംഗ് കമ്പനി തട്ടിച്ചത് 126 കോടി</title>
		<link>https://www.chandrikadaily.com/states-biggest-gst-evasion-126-crore-cheated-by-a-multi-level-marketing-company.html</link>
					<comments>https://www.chandrikadaily.com/states-biggest-gst-evasion-126-crore-cheated-by-a-multi-level-marketing-company.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 06 Dec 2023 09:31:13 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285127</guid>

					<description><![CDATA[126 കോടി രൂപയുടെ വെട്ടിപ്പാണ് കമ്പനി നടത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ  ഏറ്റവും വലിയ നികുതി വെട്ടിപ്പ് കേരള ജിഎസ്ടി വകുപ്പ് പിടികൂടി. തൃശൂര്&#x200d; ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന മള്&#x200d;ട്ടി ലെവല്&#x200d; മാര്&#x200d;ക്കെറ്റിങ് കമ്പനിയായ ഹൈറിച്ച് ഓണ്&#x200d;ലൈന്&#x200d; ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിലാണ് നികുതി വെട്ടിപ്പ് നടത്തിയത്.</p>
<p>126 കോടി രൂപയുടെ വെട്ടിപ്പാണ് കമ്പനി നടത്തിയിരിക്കുന്നത്. കാസര്&#x200d;ഗോഡ് ജിഎസ്ടി ഇന്റലിജന്&#x200d;സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്&#x200d; കണ്ടെത്തിയത്.</p>
<p>സംഭവത്തില്&#x200d; കമ്പനിയുടെ ഡയറക്ടര്&#x200d; പ്രതാപന്&#x200d; കോലാട്ട് ദാസിനെ ഡിസംബര്&#x200d; ഒന്നിന് ജിഎസ്ടി ഇന്റലിജന്&#x200d;സ് വിഭാഗം അറസ്റ്റ് ചെയ്തു. കേസിനെ സംബന്ധിക്കുന്ന കൂടുതല്&#x200d; വിവരങ്ങള്&#x200d; ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. പല വിവരങ്ങളും മറച്ചു വക്കാനുള്ള ശ്രമം നടക്കുന്നതായാണ് ആരോപണം.</p>
<p>നവംബര്&#x200d; 24 ന് ഇന്റലിജന്&#x200d;സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കമ്പനി 703 കോടി രൂപയുടെ ലാഭം മറച്ചു വച്ചതായി കണ്ടെത്തിയത്. തുടര്&#x200d;ന്ന് പ്രതാപനെ അറസ്റ്റ് ചെയ്യുകയായിരുന്നു.</p>
<p>ജിഎസ്ടി വകുപ്പിന്റെ റെയ്ഡിനെ തുടര്&#x200d;ന്ന് കമ്പനി ഡയറക്ടര്&#x200d;മാരായ പ്രതാപനെയും സെറീനയെയും നവംബര്&#x200d; 30 ന് തൃശ്ശൂരിലെ ഇന്റലിജന്&#x200d;സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്&#x200d; ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. നവംബര്&#x200d; 24 നും 27 നുമായി 1.5 കോടി രൂപയും 50 കോടി രൂപയും കമ്പനി പിഴ അടച്ചിരുന്നു.</p>
<p>എറണാകുളം അഡീഷണല്&#x200d; ചീഫ് ജൂഡീഷ്യല്&#x200d; മജിസ്ട്രേറ്റിന് മുന്നില്&#x200d; ഹാജരാക്കിയ പ്രതാപനെ പിന്നീട് ജൂഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; വിട്ടു. കമ്പനിക്ക് കേരളത്തിനു പുറത്തും പ്രവര്&#x200d;ത്തനങ്ങള്&#x200d; ഉള്ളതിനാല്&#x200d; കമ്പനിയുടെ ലാഭം ഇതിലും അധികമായിരിക്കും എന്നും പറയപ്പെടുന്നു.</p>
<p>സാധാരണ ഗതിയില്&#x200d; ഇങ്ങനെ കമ്പനികള്&#x200d;ക്ക് മുകളില്&#x200d; കേസുകള്&#x200d; ചുമത്തപ്പെടുമ്പോള്&#x200d; കമ്പനിയുടെ അക്കൗണ്ടുകള്&#x200d; മരവിപ്പിയ്ക്കാറുണ്ട്, എന്നാല്&#x200d; ഈ കേസില്&#x200d; അത് സംഭവിച്ചിട്ടില്ല എന്ന് ജിഎസ്ടി വകുപ്പില്&#x200d; ഉള്ളവര്&#x200d; തന്നെ ചൂണ്ടിക്കാട്ടുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/states-biggest-gst-evasion-126-crore-cheated-by-a-multi-level-marketing-company.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
