<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fruitsrate &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fruitsrate/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 11 Feb 2026 05:25:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fruitsrate &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പഴവര്‍ഗ വിപണി പൊള്ളുന്നു; കൂടിയും കുറഞ്ഞും പച്ചക്കറി വില</title>
		<link>https://www.chandrikadaily.com/the-fruit-market-is-booming-higher-and-lower-prices-of-vegetables.html</link>
					<comments>https://www.chandrikadaily.com/the-fruit-market-is-booming-higher-and-lower-prices-of-vegetables.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Wed, 11 Feb 2026 05:25:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fruitsrate]]></category>
		<category><![CDATA[vegitablesrate]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=377421</guid>

					<description><![CDATA[പേരക്കയും പൈനാപ്പിളും ഉറുമാന്‍പഴവുമെല്ലാം കീശ കാലിയാക്കുന്ന സഹചര്യമാണുള്ളത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വിപണിയില്&#x200d; പൊള്ളുന്ന വിലക്കയറ്റം തീര്&#x200d;ത്ത് പഴവും പച്ചക്കറിയും. ശക്തമായ ചൂടും നിലവില്&#x200d; പല പഴവര്&#x200d;ഗങ്ങളുടെ കാലമല്ലാത്തതുമാണ് പഴം വിപണിയിലെ വില വര്&#x200d;ധനവിന് കാരണം. പച്ചക്കറിവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്ന സാഹചര്യമാണുള്ളത്. തമിഴ്നാട്, കര്&#x200d;ണാടക സംസ്ഥാനങ്ങളിലെ കലാവ സ്ഥ വ്യതിയാനമാണ് പച്ചക്ക റിക്ക് കീശകാലിയാക്കുന്നത്. പഴം വിപണിയില്&#x200d; ഏറ്റവും കൂടുതല്&#x200d; ആവശ്യക്കാര്&#x200d; ആപ്പിളിനാണ്. ഇന്ത്യയില്&#x200d; ഇപ്പോള്&#x200d; ആപ്പിള്&#x200d; ലഭ്യമല്ലാത്തത് കൊണ്ടു തന്നെ വിദേശി ആപ്പിളുകളാണ് വിപണിയില്&#x200d; ലഭിക്കുന്നത്. ന്യൂസിലാന്റ്, ഇറ്റലി, ജര്&#x200d;മ്മനി, യു.എസ്, തുര്&#x200d;ക്കി എന്നിവിടങ്ങളില്&#x200d; നിന്നാണ് പ്രധാനമായും ആപ്പിള്&#x200d; എത്തുന്നത്. കിലോക്ക് 200 രൂപ മുതല്&#x200d; തുടങ്ങി 300 രൂപ വരെയാണ് ആപ്പിള്&#x200d; വില.</p>
<p>ഓറഞ്ച് ഉള്&#x200d;പ്പെടെ ഇന്ത്യയില്&#x200d; ഉല്&#x200d;പാദിപ്പിക്കുന്ന പഴ വര്&#x200d;ഗങ്ങള്&#x200d; കാര്യമായി ഒന്നും ലഭ്യമല്ല എന്നതാണ് വസ്തുത. മധുരമുള്ള ഇന്ത്യന്&#x200d; ഓറഞ്ച് ഇപ്പോള്&#x200d; ലഭ്യമല്ല. ഉള്ളത് തന്നെ മധുരമില്ലാതെ 130 രൂപ വരെ കിലോയുള്ള ഓറഞ്ചുകളാണ്. മറ്റു പഴങ്ങള്&#x200d; നോക്കിയാല്&#x200d; വിദേശ പഴങ്ങളുടെ ആധിപത്യമാണ് ജില്ലയിലെ വിപണിയിലെങ്ങും. പേരക്കയും പൈനാപ്പിളും ഉറുമാന്&#x200d;പഴവുമെല്ലാം കീശ കാലിയാക്കുന്ന സഹചര്യമാണുള്ളത്.</p>
<p>നേരത്തെ 50ല്&#x200d; താഴെ വിലയുണ്ടായിരുന്ന പൈനാപ്പിളിന് വില 80 രൂപയായി ഉയര്&#x200d;ന്നു. വിളവെടുക്കാന്&#x200d; റമസാന്&#x200d; മാസം കാത്തിരിക്കുന്നതാണ് വിലവര്&#x200d;ധ നവിന് പ്രധാന കാരണം. ഉത്തരേന്ത്യയില്&#x200d; വിവാഹ സീസണായതും മറ്റൊരു കാരണമാണെന്ന് വ്യാപാരികള്&#x200d; പറയുന്നു. 120-150നുമിടയില്&#x200d; ലഭിച്ചിരുന്ന ഉറുമാന്&#x200d; പഴത്തിന് വില 230 ആയി ഉയര്&#x200d;ന്നിട്ടുണ്ട്. പേരക്ക വില 60ല്&#x200d; നിന്നും നേരെ ഇരട്ടിയായി 120ല്&#x200d; എത്തി. മാമ്പഴ മാര്&#x200d;ക്കറ്റിലേക്ക് വന്നാല്&#x200d; നീലന്&#x200d; മാമ്പഴമാണ് വിപണിയില്&#x200d; ഉള്ളത്. 120 മുതല്&#x200d; 150 രൂപ വരെയാണ് കിലോക്ക് വില നല്&#x200d;കേണ്ടത്. വേനലില്&#x200d; പ്രധാനമായും ദാഹമകറ്റുന്ന തണ്ണിമത്തന് 20 മുതല്&#x200d; 35 രൂപ വരെ വിലയുണ്ട്. 40 രൂപയാണ് പപ്പായയുടെ വില.</p>
<p>പച്ചക്കറി വിലയിലേക്ക് വന്നാല്&#x200d; വെളുത്തുള്ളി വില 200 രൂപയിലേക്ക് കുതിക്കുകയാണ്. കോവക്ക, പയര്&#x200d; എന്നിവക്കും വില വര്&#x200d;ധിച്ചിട്ടുണ്ട്. വെ ളുത്തുള്ളിയുടെ ചില്ലറ വില്&#x200d;പ്പന വില 170 ആയിരുന്നത് നിലവില്&#x200d; 200 ആയി വര്&#x200d;ധിച്ചിട്ടുണ്ട് മൈസൂര്&#x200d;, ബാംഗ്ലൂര്&#x200d; എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞായതിനാല്&#x200d; പച്ചക്കറി ലഭ്യത കുറഞ്ഞതാണ് ബീന്&#x200d;സ്, കോവക്ക, പയര്&#x200d; തുടങ്ങിയവക്ക് വില വര്&#x200d;ധിക്കാനിടയായത്.</p>
<p>കഴിഞ്ഞയാഴ്ച് കിലോക്ക് 40 രൂപയുണ്ടായിരുന്ന ബീന്&#x200d;സിന് മൊത്തവ്യാപാരവില 50 രൂപയായും ചില്ലറ വില്&#x200d;പ്പന വില 80 രൂപയായും വര്&#x200d;ധിച്ചു. കഴിഞ്ഞയാഴ്ച 40 &#8211; 45 നും ഇടയില്&#x200d;നിന്ന കോവക്കയുടെ ചില്ലറ വില്&#x200d;പ്പന വില ഒരാഴ്ചക്കിടെ 70 മുതല്&#x200d; 80 രൂപവരെയായി വര്&#x200d;ധിച്ചിട്ടുണ്ട്.<br />
ഏതാനും ദിവസം മുമ്പുവരെ 60 രൂപ വരെയുണ്ടായിരുന്ന വള്ളിപ്പയറിന്റെ മൊത്ത വ്യാപാരവില 75 രൂപയാണ്. ചില്ലറ വില്&#x200d;പ്പനവില 90 മുതല്&#x200d; 100 രൂപ വരെയായി. എന്നാല്&#x200d; മുരിങ്ങാകായ വില ഇടിഞ്ഞതും ആശ്വാസമായി. 350 രൂപ വരെ കിലോക്കുണ്ടായിരുന്ന മുരിങ്ങാകായ ഇപ്പോള്&#x200d; 150 മുതല്&#x200d; 170 രൂപക്ക് വരെ ലഭിക്കുന്നുണ്ട്. എന്നാല്&#x200d; കാരറ്റ്, തക്കാളി, കിഴങ്ങ്, വലിയ ഉള്ളി, ചെറിയ ഉള്ളി, ബീറ്റ് റൂട്ട് എന്നിവക്ക് വലിയ കുറവുണ്ട്. ബാംഗ്ലൂരിലെ തണുത്ത കാലവസ്ഥയാണ് കാരറ്റ് വിലയിലെ കുറവിന് കാരണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-fruit-market-is-booming-higher-and-lower-prices-of-vegetables.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
