<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fund &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fund/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 30 Aug 2025 11:03:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fund &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തദ്ദേശ സ്ഥാപനങ്ങള്‍ തനതു ഫണ്ടിന്റെ അപര്യാപ്തത നേരിടുമ്പോള്‍ സര്‍ക്കാര്‍ പ്രചാരണം തദ്ദേശ ചെലവില്‍ നടത്താന്‍ നീക്കം</title>
		<link>https://www.chandrikadaily.com/when-the-local-bodies-are-facinng-insufficiency-of-their-own-funds-the-government-has-moved-to-conduct-the-campaign-at-local-expense.html</link>
					<comments>https://www.chandrikadaily.com/when-the-local-bodies-are-facinng-insufficiency-of-their-own-funds-the-government-has-moved-to-conduct-the-campaign-at-local-expense.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 30 Aug 2025 10:52:20 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[fund]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352224</guid>

					<description><![CDATA[ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും തനതു ഫണ്ടിന്റെ അപര്യാപ്തത നേരിടുമ്പോഴാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിക്കു പണം കണ്ടെത്തേണ്ടി വരുന്നത്. ]]></description>
										<content:encoded><![CDATA[<p>തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സര്&#x200d;ക്കാര്&#x200d; നടത്തുന്ന പ്രചാരണ പരിപാടിയായ &#8216;വികസന സദസ്സു&#8217;കളുടെ നടത്തിപ്പ് ഭാരം അതതു തദ്ദേശ സ്ഥാപനങ്ങളുടെ ചുമലില്&#x200d; വെക്കാന്&#x200d; നീക്കം. നികുതിയായും ലൈസന്&#x200d;സ്- പെര്&#x200d;മിറ്റ് ഫീസായും ജനങ്ങളില്&#x200d; നിന്നും പിരിക്കുന്ന തനതു ഫണ്ടാണ് ഇതിനു ചെലവിടേണ്ടത്.</p>
<p>സെപ്റ്റംബര്&#x200d; 20 മുതല്&#x200d; ഒക്ടോബര്&#x200d; 20 വരെയായാണ് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്&#x200d;പറേഷന്&#x200d; തലങ്ങളില്&#x200d; സദസ്സുകള്&#x200d; സംഘടിപ്പിക്കേണ്ടത്. എന്നാല്&#x200d; അതേസമയം സര്&#x200d;ക്കാരിന്റെ നേട്ടങ്ങളും സദസ്സുകളില്&#x200d; പ്രചരിപ്പിക്കണമെന്നാണ് നിബന്ധന. നവംബറിലാണ് തദ്ദേശ തിരഞ്ഞെടുപ്പ്.</p>
<p>ഗ്രാമപഞ്ചായത്തുകള്&#x200d;ക്ക് പരമാവധി 2 ലക്ഷം രൂപ, നഗരസഭകള്&#x200d;ക്ക് 4 ലക്ഷം, കോര്&#x200d;പറേഷനുകള്&#x200d;ക്ക് 6 ലക്ഷം എന്നിങ്ങനെ ചെലവിടാനാണ് അനുമതി. തനത് / പ്ലാന്&#x200d; ഫണ്ടില്&#x200d;നിന്നു പണം ചെലവഴിക്കണമെന്നാണ് തദ്ദേശ വകുപ്പ് സ്‌പെഷല്&#x200d; സെക്രട്ടറിയുടെ ഉത്തരവ്. ആവശ്യമെങ്കില്&#x200d; സ്‌പോണ്&#x200d;സര്&#x200d;ഷിപ് തേടാം.</p>
<p>ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും തനതു ഫണ്ടിന്റെ അപര്യാപ്തത നേരിടുമ്പോഴാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിക്കു പണം കണ്ടെത്തേണ്ടി വരുന്നത്. പരിപാടിയുടെ ഭാഗമാകുന്നത് സംബന്ധിച്ച് യുഡി എഫ് തീരുമാനമെടുത്തിട്ടില്ല. നവകേരള സദസ്സ് യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു.</p>
<p>അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്&#x200d; എത്തിനില്&#x200d;ക്കുകയാണ്  കേരളം. എന്നാല്&#x200d; മുഖ്യമന്ത്രി നിക്ഷേപത്തിനായി 25 രാജ്യങ്ങള്&#x200d; സഞ്ചരിച്ചിരുന്നു. ഒരു രൂപ പോലും നിക്ഷേപം വന്നില്ലെന്നാണ് വ്യവസായ വകുപ്പ് പറഞ്ഞത്. കേരളത്തിലേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാന്&#x200d; നടത്തിയ ചില യാത്രകളില്&#x200d; കുടുംബവും കൂടെയുണ്ടായിരുന്നു. യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്&#x200d;, ദക്ഷിണകൊറിയ, ഫിന്&#x200d;ലാന്റ്, നോര്&#x200d;വേ, സ്വിറ്റ്‌സര്&#x200d;ലാന്റ്, ഫ്രാന്&#x200d;സ്, ബഹറൈന്&#x200d;, നെതര്&#x200d;ലന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലാണ് പത്ത് വര്&#x200d;ഷത്തിനുള്ളില്&#x200d; മുഖ്യമന്ത്രി സഞ്ചരിച്ചത്. ഇതിന്&#x200d; അമേരിക്ക ഒഴിച്ചുള്ളതെല്ലാം ഖജനാവില്&#x200d;നിന്നും കോടികള്&#x200d; ചെലവിട്ട് നടത്തിയ ഔദ്യോഗിക യാത്രകള്&#x200d;. കേരളത്തിലേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാന്&#x200d; എന്ന പേരിലായിരുന്നു ഈ യാത്രകളെല്ലാം. ബിസിനസ്സ് സമ്മിറ്റ്, റോഡ്‌ഷോ, നിക്ഷേപ ഉച്ചകോടി അങ്ങനെ എല്ലാം കേമമായി നടത്തി. </p>
<p>കേരളത്തില്&#x200d; വ്യവസായ നിക്ഷേപത്തിനുള്ള നോഡല്&#x200d; ഏജന്&#x200d;സിയായ കേരള സംസ്ഥാന വ്യവസായ വികസന കോര്&#x200d;പ്പറേഷന്&#x200d; ലിമിറ്റഡ് (കെഎസ്‌ഐഡിസി) നല്&#x200d;കിയ മറുപടി കാണുക. വിദേശ യാത്രകളില്&#x200d; ധാരണ പത്രം ഒപ്പുവെച്ചതിനെ കുറിച്ച് വിവരമില്ല. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്&#x200d; കെഎസ്‌ഐഡിസി ഇടപ്പെട്ട് താല്&#x200d;പ്പര്യ പത്രങ്ങള്&#x200d; ഒപ്പുവെച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്&#x200d; ഏതെങ്കിലും താല്&#x200d;പ്പര്യ പത്രം ഒപ്പിട്ടതില്&#x200d; കെഎസ്‌ഐഡിസി നേരിട്ട് പങ്കാളി ആയിട്ടില്ലെന്നും മറുപടിയില്&#x200d; പറയുന്നു. </p>
<p>ജനീവയില്&#x200d; നിക്ഷേപ ഉച്ചകോടിക്ക് പോയത് ഭാര്യയെയും മകളെയും കൊച്ചുമകനെയും ഒപ്പം കൂട്ടി. ഇതില്&#x200d; ഓരോ യാത്രയും കഴിഞ്ഞ് നിയമസഭയില്&#x200d; മുഖ്യമന്ത്രി നല്&#x200d;കിയ മറുപടി കാണുക. 2022ലെ നോര്&#x200d;വേ യാത്രയില്&#x200d; ഒരു കമ്പനി മാത്രം 150 കോടി രൂപ നിക്ഷേപിക്കുമെന്നായിരുന്നു മറുപടി. ഇലക്ട്രോണിക് ബാറ്ററി ഉല്&#x200d;പാദന ഫാക്ടറി, ഗി്ര്രഫ് സിറ്റിയില്&#x200d; നിക്ഷേപം എന്നിവ വേറെ. </p>
<p>2022ലെ ഇംഗ്ലണ്ട് സന്ദര്&#x200d;ശനത്തിന് ശേഷം പറഞ്ഞത് ഹിന്ദുജ ഗ്രൂപ്പ് വക കോടികളുടെ നിക്ഷേപം പരുമെന്നാണ്. 2019ല്&#x200d; സന്ദര്&#x200d;ശനം നടത്തിയത് ദുബൈ, ജപ്പാന്&#x200d;, കൊറിയ എന്നിവിടങ്ങളിലാണ്. ജപ്പാനും കൊറിയയില്&#x200d; നിന്നുമായി 300 കോടി രൂപയുടെ നിക്ഷേപം വരുമെന്നും പ്രഖ്യാപിച്ചു. ജപ്പാനിലേക്ക് സര്&#x200d;ക്കാര്&#x200d; ചെലവില്&#x200d; കൊണ്ടുപോയത് വന്&#x200d; സംഘത്തെയാണ്. സംഘാഗങ്ങള്&#x200d;ക്ക് പ്രതിദിന ചെലവിനായി 100 ഡോളര്&#x200d; വേറെയും നല്&#x200d;കിയിരുന്നു. യുഎഇ സര്&#x200d;ക്കാര്&#x200d; 500 മില്യണ്&#x200d; ഡോളറിന്റെ നിക്ഷേപം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/when-the-local-bodies-are-facinng-insufficiency-of-their-own-funds-the-government-has-moved-to-conduct-the-campaign-at-local-expense.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും</title>
		<link>https://www.chandrikadaily.com/karnataka-minister-and-speaker-hand-over-rs-15-lakh-to-mangaluru-lynching-victim-ashrafs-family.html</link>
					<comments>https://www.chandrikadaily.com/karnataka-minister-and-speaker-hand-over-rs-15-lakh-to-mangaluru-lynching-victim-ashrafs-family.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 08 Jul 2025 12:30:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fund]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[mangalore]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347050</guid>

					<description><![CDATA[കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിൽ മംഗളൂരുവിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശി അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്. 15 ലക്ഷം രൂപയുടെ ചെക്ക് മരിച്ച അശ്റഫിന്റെ മാതാപിതാക്കൾക്ക് ​കൈമാറി. ഈ വിഷയത്തിൽ തുടക്കം മുതൽ നിതിക്കായി കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും, എ. പി അനിൽകുമാറും കർണ്ണാടക സർക്കാരിനോടും,കോൺഗ്രസ്സ് നേതാക്കളുമായും ഇടപെട്ടിട്ടുണ്ടായിരുന്നു.</p>
<p>ബംഗളൂരുവിൽ യു.ടി.ഖാദറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്,ആക്ഷൻ കമ്മിറ്റി ചെയർമാനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നാസർ പറപ്പൂർ എന്നിവരടങ്ങിയ സംഘം മന്ത്രി സമീർഖാനെ സന്ദർശിച്ചു. കർണാടക സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണന്നും കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നും,പ്രതികളെ മാത്രകാപരമായി ശിക്ഷിക്കാനുള്ള നിയമനടപടികൾക്ക് സർക്കാർ നേത്രത്വം നൽകുമെന്നും ഉറപ്പുനൽകി.ബി.കെ.ഹരിപ്രസാദ് എംഎൽസി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, കോൺഗ്രസ് നേതാവ് ജി.എ.ബാവ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി ,കമ്മറ്റി കൺവീനർ ഹബീബ് ജഹാൻ,ജലിൽ മംഗലാപുരം,ഫൈസി പുൽപ്പള്ളി,അഡ്വ മാനവി എന്നിവർ സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-minister-and-speaker-hand-over-rs-15-lakh-to-mangaluru-lynching-victim-ashrafs-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് കേന്ദ്ര സഹായം വൈകലിന് കാരണം ബിജെപി നേതാക്കളുടെ കുത്തിത്തിരുപ്പ്: മന്ത്രി റിയാസ്</title>
		<link>https://www.chandrikadaily.com/intrusion-by-bjp-leaders-is-the-reason-for-delay-in-central-assistance-to-wayanad-minister-riaz.html</link>
					<comments>https://www.chandrikadaily.com/intrusion-by-bjp-leaders-is-the-reason-for-delay-in-central-assistance-to-wayanad-minister-riaz.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 18 Sep 2024 08:35:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[fund]]></category>
		<category><![CDATA[muhammed riyas]]></category>
		<category><![CDATA[wayand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309821</guid>

					<description><![CDATA[വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്&#x200d; കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മറ്റിടങ്ങളില്&#x200d; ദുരന്തം ഉണ്ടായപ്പോള്&#x200d; സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്. കേരള സര്&#x200d;ക്കാര്&#x200d; ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല. മറിച്ച് അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. &#160;]]></description>
										<content:encoded><![CDATA[<p>വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്&#x200d; കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മറ്റിടങ്ങളില്&#x200d; ദുരന്തം ഉണ്ടായപ്പോള്&#x200d; സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്.</p>
<p>കേരള സര്&#x200d;ക്കാര്&#x200d; ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല. മറിച്ച് അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/intrusion-by-bjp-leaders-is-the-reason-for-delay-in-central-assistance-to-wayanad-minister-riaz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>36 കോടിയുടെ പുണ്യം: മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണം സമാപിച്ചു</title>
		<link>https://www.chandrikadaily.com/36-crore-virtue-muslim-league-concludes-wayanad-rehabilitation-fund-collection.html</link>
					<comments>https://www.chandrikadaily.com/36-crore-virtue-muslim-league-concludes-wayanad-rehabilitation-fund-collection.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 01 Sep 2024 04:56:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[for wayand]]></category>
		<category><![CDATA[fund]]></category>
		<category><![CDATA[landslide]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[wayand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308064</guid>

					<description><![CDATA[ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദനകളിൽ നീറുന്ന വയനാടിന് വേണ്ടി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ട് സമാഹരണം സമാപിച്ചു. പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടന്നത്. 36,08,11,688 കോടി രൂപയാണ് ആപ്പ് വഴി സമാഹരിച്ചത്. 22 വീടുകളുടെ നിർമ്മാണത്തിനുള്ള തുക സുമനസ്സുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2 ഏക്കർ 10 സെന്റ് ഭൂമിയും സംഭാവനയായി ലഭിച്ചിട്ടുണ്ട്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ ഫണ്ട് സമാഹരണത്തോടൊപ്പം തന്നെ മുസ്ലിംലീഗ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദനകളിൽ നീറുന്ന വയനാടിന് വേണ്ടി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ട് സമാഹരണം സമാപിച്ചു. പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടന്നത്. 36,08,11,688 കോടി രൂപയാണ് ആപ്പ് വഴി സമാഹരിച്ചത്. 22 വീടുകളുടെ നിർമ്മാണത്തിനുള്ള തുക സുമനസ്സുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2 ഏക്കർ 10 സെന്റ് ഭൂമിയും സംഭാവനയായി ലഭിച്ചിട്ടുണ്ട്.</p>
<p>മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ ഫണ്ട് സമാഹരണത്തോടൊപ്പം തന്നെ മുസ്ലിംലീഗ് നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതവും 57 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതവും അടിയന്തര സഹായം വിതരണം ചെയ്തു. വാഹനങ്ങൾ നഷ്ടമായവർക്ക് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി. 100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്ലിംലീഗ് നടപ്പാക്കുന്നത്.</p>
<p>വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പിൽ പ്രദർശിപ്പിക്കുന്നത് ക്യാമ്പയിൻ അവസാനിച്ച ശേഷവും തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ അഹോരാത്രം അധ്വാനിച്ച പാർട്ടി ഘടകങ്ങൾക്കും പ്രവർത്തകർക്കും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രത്യേകം കൃതജ്ഞത അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/36-crore-virtue-muslim-league-concludes-wayanad-rehabilitation-fund-collection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎമ്മിന്റെ അഭിമന്യു ഫണ്ട് കാണാനില്ല; വിദ്യാഭ്യാസ സ്‌കോളര്&#x200d;ഷിപ്പ് നല്&#x200d;കാനെന്ന പേരില്&#x200d; ആറര വര്&#x200d;ഷം മുന്&#x200d;പ് പിരിച്ച തുകയാണ് അപ്രത്യക്ഷമായത്‌</title>
		<link>https://www.chandrikadaily.com/abhimanyu-fund-of-cpm-missing-the-amount-collected-six-and-a-half-years-ago-in-the-name-of-providing-educational-scholarship-has-disappeared.html</link>
					<comments>https://www.chandrikadaily.com/abhimanyu-fund-of-cpm-missing-the-amount-collected-six-and-a-half-years-ago-in-the-name-of-providing-educational-scholarship-has-disappeared.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 14 Aug 2024 18:43:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abhimanyu]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[fund]]></category>
		<category><![CDATA[money]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306292</guid>

					<description><![CDATA[മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്ന ഇടത് സംഘടനയാണ് പിരിവിന് നേതൃത്വം നൽകിയത്]]></description>
										<content:encoded><![CDATA[<p>അഭിമന്യൂ രക്തസാക്ഷി ഫണ്ട് കാണാനില്ല. മഹാരാജിസിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സി.പി.എം പിരിച്ച പണമാണ് കാണാതായത്. വിദ്യാഭ്യാസ സ്‌കോളർഷിപ്പിനെന്ന പേരിലാണ് ലക്ഷങ്ങൾ പിരിച്ചത്.</p>
<p>മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്ന ഇടത് സംഘടനയാണ് പിരിവിന് നേതൃത്വം നൽകിയത്. ഫണ്ട് തട്ടിപ്പിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം സി.പി.എം പ്രവർത്തകർ പാർട്ടിക്ക് പരാതി നൽകിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abhimanyu-fund-of-cpm-missing-the-amount-collected-six-and-a-half-years-ago-in-the-name-of-providing-educational-scholarship-has-disappeared.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താനൂർ ബോട്ട് അപകടം: ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സർക്കാർ ചികിത്സ ധനസഹായം ലഭിച്ചില്ല</title>
		<link>https://www.chandrikadaily.com/tanur-boat-accident-government-for-children-undergoing-treatment-treatment-was-not-funded.html</link>
					<comments>https://www.chandrikadaily.com/tanur-boat-accident-government-for-children-undergoing-treatment-treatment-was-not-funded.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 08 Mar 2024 10:11:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fund]]></category>
		<category><![CDATA[hospital expance]]></category>
		<category><![CDATA[money]]></category>
		<category><![CDATA[state govt]]></category>
		<category><![CDATA[tanur boat accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292393</guid>

					<description><![CDATA[മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സർക്കാർ ഇതുവരെ ചികിത്സാ ധനസഹായം നൽകിയില്ലെന്ന് കുടുംബങ്ങൾ. അപകട സമയത്ത് സർക്കാർ ചികിത്സ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു . എന്നാൽ, സർക്കാർ പണം നൽകിയില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ഇതിനോടകം ചെലവഴിച്ചത്. 2023 മെയ്‌ 7ന് വൈകുന്നേരമാണ് 22 പേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ താനൂർ ബോട്ട് അപകടം സംഭവിക്കുന്നത്. ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫിസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സർക്കാർ ഇതുവരെ ചികിത്സാ ധനസഹായം നൽകിയില്ലെന്ന് കുടുംബങ്ങൾ. അപകട സമയത്ത് സർക്കാർ ചികിത്സ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു . എന്നാൽ, സർക്കാർ പണം നൽകിയില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ഇതിനോടകം ചെലവഴിച്ചത്. 2023 മെയ്‌ 7ന് വൈകുന്നേരമാണ് 22 പേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ താനൂർ ബോട്ട് അപകടം സംഭവിക്കുന്നത്.</p>
<p>ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫിസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് മുഹമ്മദ് ജാബിർ പറഞ്ഞു. ജില്ലാ കലക്ടർക്കും വില്ലേജ് ഓഫിസിലും പരാതി നൽകി. നഗരസഭയിലും പരാതി കൊടുത്തു. മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് കൊടുത്തു. എം.എൽ.എ മുഖാന്തരവും കത്ത് നൽകി. എന്നിട്ടും ഇതുവരെ ധനസഹായം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അപകടത്തിൽ ജാബിറിന്റെ ഭാര്യയും മകനും മരണപെട്ടിരുന്നു. കൂടെയുണ്ടായിരുന്ന 10ഉം 8ഉം വയസ്സുള്ള രണ്ട് പെൺമക്കളാണ് രക്ഷപ്പെട്ടത്. ഇവരുടെ ചികിത്സക്കായി ലക്ഷങ്ങളാണ് ചെലവായത്. സർക്കാർ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചതോടെ മറ്റു സഹായങ്ങൾ ലഭിക്കാത്ത സാഹചര്യമാണെന്ന് ജാബിർ പറയുന്നു.</p>
<p>സർക്കാറിന് ചികിത്സാസഹായം തരാൻ കഴിയില്ലെങ്കിൽ അത് അറിയിക്കണം. എങ്കിൽ മറ്റുള്ള സഹായങ്ങൾ ലഭ്യമാകും. ഒമ്പത് മാസത്തിനുള്ളിൽ രണ്ട് കുട്ടികൾക്കുമായി 24 ലക്ഷം രൂപ ചെലവായെന്നും ജാബിർ പറഞ്ഞു.</p>
<p>ജാബിറിന്റെ രണ്ട് സഹോദരങ്ങളുടെ ഭാര്യമാരും ഏഴ് മക്കളും ഉൾപ്പെടെ 11 പേരാണ് കുടുംബത്തിൽനിന്ന് മരണപ്പെട്ടത്. രക്ഷപ്പെട്ടവരിൽ ജാബിറിന്റെ സഹോദരിയും മകളും ഉൾപ്പെടും. ഈ കുടുംബത്തിനും ധനസാഹയം ലഭിച്ചിട്ടില്ല. രണ്ടു വയസ്സുകാരി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ 16,000 രൂപ മാത്രമാണ് ലഭിച്ചത്. അതിനുശേഷം ഇതുവരെ ധനസഹായം ഒന്നും ലഭിച്ചില്ല. കടം വാങ്ങിയും ലോണെടുത്തുമാണ് ചികിത്സ നടത്തുന്നതെന്ന് കുടുംബം പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tanur-boat-accident-government-for-children-undergoing-treatment-treatment-was-not-funded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തദ്ദേശസ്ഥാപനങ്ങളില്&#x200d; ഫണ്ടില്ല; പണിമുടങ്ങി</title>
		<link>https://www.chandrikadaily.com/lack-of-funds-in-local-bodies-work-has-stopped.html</link>
					<comments>https://www.chandrikadaily.com/lack-of-funds-in-local-bodies-work-has-stopped.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 06 Nov 2023 05:21:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[fund]]></category>
		<category><![CDATA[local bodies]]></category>
		<category><![CDATA[stopped]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282022</guid>

					<description><![CDATA[സാമ്പത്തിക വര്&#x200d;ഷം അവസാനിക്കാന്&#x200d; 5 മാസം മാത്രം ബാക്കിനില്&#x200d;ക്കെ തദ്ദേശ സ്ഥാപനങ്ങള്&#x200d;ക്ക് നല്&#x200d;കിയത് പദ്ധതിചെലവിന്റെ 21 ശതമാനം തുക മാത്രമാണ്.]]></description>
										<content:encoded><![CDATA[<p>കോടികള്&#x200d; ചെലവിട്ട് കേരളീയവും നവകേരള സദസും ഒരുവശത്ത് അരങ്ങേറുമ്പോള്&#x200d; സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്&#x200d; സര്&#x200d;ക്കാരില്&#x200d; നിന്നുള്ള ഫണ്ട് ലഭിക്കാതെ പ്രതിസന്ധിയില്&#x200d;. സാമ്പത്തിക വര്&#x200d;ഷം അവസാനിക്കാന്&#x200d; 5 മാസം മാത്രം ബാക്കിനില്&#x200d;ക്കെ തദ്ദേശ സ്ഥാപനങ്ങള്&#x200d;ക്ക് നല്&#x200d;കിയത് പദ്ധതിചെലവിന്റെ 21 ശതമാനം തുക മാത്രമാണ്. ബജറ്റ് വിഹിതത്തിലെ രണ്ടാം ഗഡുവും കേന്ദ്രവിഹിതവും അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.നിരവധി പദ്ധതികള്&#x200d; ഫണ്ടില്ലാതെ മുടങ്ങിയെന്നും കണക്കുകള്&#x200d; വ്യക്തമാക്കുന്നു. ഏപ്രില്&#x200d;, ജൂലൈ, ഡിസംബര്&#x200d; മാസങ്ങളില്&#x200d; 3 തുല്ല്യ ഗഡുക്കളായാണ് തദ്ദേശ സ്ഥാപനങ്ങള്&#x200d;ക്കുള്ള ബജറ്റ് വിഹിതം നല്&#x200d;കാറുള്ളത്.</p>
<p>എന്നാല്&#x200d; ഇത്തവണ നവംബറായിട്ടും രണ്ടാം ഗഡു അനുവദിച്ചിട്ടില്ല. 7460.65 കോടി രൂപയാണ് ബജറ്റ് വിഹിതം. ഇതില്&#x200d; 1566.91 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. അതായത് 21 ശതമാനം മാത്രം കേന്ദ്രവിഹിതമായ ധനകാര്യ കമ്മീഷന്&#x200d; ഗ്രാന്&#x200d;ഡിനത്തിലെ 651,04 കോടി രൂപയില്&#x200d; ആദ്യ ഗഡു സംസ്ഥാനത്തിന് അനുവദിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.</p>
<p>ആകെ 106.73 കോടി രൂപയുടെ 4,014 ബില്ലുകള്&#x200d; പണം ലഭിക്കാതെ ട്രഷറിയില്&#x200d; കെട്ടിക്കിടക്കുകയാണെന്നും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വൈബ്‌സൈറ്റില്&#x200d; വ്യക്തമാക്കുന്നു. പുറമേ, റോഡ് മരാമത്ത് സംസ്ഥാന ബജറ്റില്&#x200d; അനുവദിച്ച തുകയില്&#x200d; പിന്നീട് കുറവ് വരുത്തിയതും തദ്ദേശസ്ഥാപനങ്ങള്&#x200d;ക്ക് തിരിച്ചടിയായി.</p>
<p>കഴിഞ്ഞ സാമ്പത്തിക വര്&#x200d;ഷം 85.28 ശതമാനമായിരുന്നു ആകെ പദ്ധതി ചെലവ്. സര്&#x200d;ക്കാര്&#x200d; അഭിമാന പദ്ധതികളായി വിശേഷിപ്പിക്കുന്നവയുള്&#x200d;പ്പെടെയാണ് ഫണ്ടില്ലാതെ മുടങ്ങുന്നത്. തുക എന്ന് നല്&#x200d;കുമെന്നും വ്യക്തതയില്ലാത്തതിനാല്&#x200d; ഉറപ്പിന്&#x200d;മേല്&#x200d;പ്പോലും പദ്ധതി പ്രവര്&#x200d;ത്തനങ്ങള്&#x200d; മുന്നോട്ടുകൊണ്ടുപോകാനാകാതെ കടുത്ത പ്രതിസന്ധിയിലാണ് തദ്ദേശസ്ഥാപനങ്ങള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lack-of-funds-in-local-bodies-work-has-stopped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രക്തസാക്ഷി ഫണ്ടില്&#x200d; തട്ടിപ്പ് നടത്തിയ വഞ്ചിയൂര്&#x200d; ഏരിയ കമ്മിറ്റിയംഗത്തിന് സസ്‌പെന്&#x200d;ഷന്&#x200d;</title>
		<link>https://www.chandrikadaily.com/vanchiur-area-committee-member-suspended-for-defrauding-martyrs-fund.html</link>
					<comments>https://www.chandrikadaily.com/vanchiur-area-committee-member-suspended-for-defrauding-martyrs-fund.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Jul 2023 04:37:48 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[committe meber]]></category>
		<category><![CDATA[fund]]></category>
		<category><![CDATA[vanchiyoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266948</guid>

					<description><![CDATA[ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകനായിരുന്ന വിഷ്ണുവിന്റെ പേരില്&#x200d; പിരിച്ച രക്തസാക്ഷിഫണ്ട് തട്ടിയെടുത്തെന്ന കേസില്&#x200d; വഞ്ചിയൂര്&#x200d; ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടി. ഫണ്ട് മുക്കിയതിന് ടി. രവീന്ദ്രന്&#x200d; നായരെ സസ്‌പെന്&#x200d;ഡ് ചെയ്തു. 11 ലക്ഷം രൂപയാണ് വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറിയത്. എന്നാല്&#x200d; കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി എത്ര രൂപ പിരിച്ചു എന്നതിനു രേഖകളില്ല. ബാക്കി പണം നിയമ സഹായ ഫണ്ട് എന്ന പേരില്&#x200d; രവീന്ദ്രന്&#x200d; പ്രസിഡന്റായിരുന്ന കൈതമുക്ക് ചുമട്ടു തൊഴിലാളി സഹകരണ സംഘത്തില്&#x200d; പാര്&#x200d;ട്ടി അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇതില്&#x200d; നിന്ന് അഞ്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകനായിരുന്ന വിഷ്ണുവിന്റെ പേരില്&#x200d; പിരിച്ച രക്തസാക്ഷിഫണ്ട് തട്ടിയെടുത്തെന്ന കേസില്&#x200d; വഞ്ചിയൂര്&#x200d; ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടി. ഫണ്ട് മുക്കിയതിന് ടി. രവീന്ദ്രന്&#x200d; നായരെ സസ്‌പെന്&#x200d;ഡ് ചെയ്തു. 11 ലക്ഷം രൂപയാണ് വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറിയത്. എന്നാല്&#x200d; കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി എത്ര രൂപ പിരിച്ചു എന്നതിനു രേഖകളില്ല. ബാക്കി പണം നിയമ സഹായ ഫണ്ട് എന്ന പേരില്&#x200d; രവീന്ദ്രന്&#x200d; പ്രസിഡന്റായിരുന്ന കൈതമുക്ക് ചുമട്ടു തൊഴിലാളി സഹകരണ സംഘത്തില്&#x200d; പാര്&#x200d;ട്ടി അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇതില്&#x200d; നിന്ന് അഞ്ച് ലക്ഷം രൂപ രവീന്ദ്രന്&#x200d; നായര്&#x200d; സ്വന്തം അക്കൗണ്ടിലേക്കു വക മാറ്റിയെന്ന് ലോക്കല്&#x200d; കമ്മിറ്റിയുടെ അന്വേഷണത്തില്&#x200d; കണ്ടെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vanchiur-area-committee-member-suspended-for-defrauding-martyrs-fund.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മില്&#x200d; വീണ്ടും ഫണ്ട് തട്ടിപ്പ്: എട്ട് ലക്ഷം ജാമ്യത്തുക വെട്ടിച്ചു; ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി</title>
		<link>https://www.chandrikadaily.com/another-fund-fraud-in-cpm-8-lakh-bail-amount-was-cut-complaint-against-district-committee-member.html</link>
					<comments>https://www.chandrikadaily.com/another-fund-fraud-in-cpm-8-lakh-bail-amount-was-cut-complaint-against-district-committee-member.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 12 Jul 2023 05:55:23 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ANOTHER]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[fund]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264231</guid>

					<description><![CDATA[തിരുവനന്തപുരത്തെ ഒരു സമരവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട പാർട്ടി പ്രവർത്തകരെ ജാമ്യത്തിലിറക്കാൻ എട്ടു ലക്ഷം രൂപ സിപിഎം പിരിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സി.പി.എമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്. കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്നാരോപിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചു. തിരുവനന്തപുരത്തെ ഒരു സമരവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട പാർട്ടി പ്രവർത്തകരെ ജാമ്യത്തിലിറക്കാൻ എട്ടു ലക്ഷം രൂപ സി.പി.എം പിരിച്ചിരുന്നു.</p>
<p>എന്നാൽ കോടതി കേസിലെ പ്രതികളെ വെറുതെ വിട്ടതിനാൽ ഈ തുക തിരികെ ലഭിച്ചു. എന്നാൽ ഇത് പാർട്ടിക്ക് നൽകിയില്ലെന്നാണ് ജില്ലാ കമ്മറ്റിയംഗത്തിനെതിരെ മുൻ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതി. ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-fund-fraud-in-cpm-8-lakh-bail-amount-was-cut-complaint-against-district-committee-member.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മില്&#x200d; വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വഞ്ചിയൂര്&#x200d; ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം</title>
		<link>https://www.chandrikadaily.com/martyrs-fund-scam-again-in-cpm-investigation-against-vanchiur-area-committee-member.html</link>
					<comments>https://www.chandrikadaily.com/martyrs-fund-scam-again-in-cpm-investigation-against-vanchiur-area-committee-member.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 09 Jul 2023 15:13:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[fund]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263807</guid>

					<description><![CDATA[കേസ് നടത്തിപ്പിന് നല്&#x200d;കിയ ഫണ്ടില്&#x200d; നിന്ന് 5 ലക്ഷം രൂപ തട്ടിയെന്നാണ് ഏരിയ കമ്മിറ്റി രവീന്ദ്രന്&#x200d; നായര്&#x200d;ക്കെതിരായ പരാതി.]]></description>
										<content:encoded><![CDATA[<p>സി.പി.എമ്മിനെ പിടിച്ചുലച്ച് വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; വിഷ്ണു രക്തസാക്ഷി ഫണ്ടില്&#x200d; തിരിമറി നടത്തിയെന്ന പരാതിയില്&#x200d; സി.പി.എം വഞ്ചിയൂര്&#x200d; ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാര്&#x200d;ട്ടി അന്വേഷണം. കേസ് നടത്തിപ്പിന് നല്&#x200d;കിയ ഫണ്ടില്&#x200d; നിന്ന് 5 ലക്ഷം രൂപ തട്ടിയെന്നാണ് ഏരിയ കമ്മിറ്റി രവീന്ദ്രന്&#x200d; നായര്&#x200d;ക്കെതിരായ പരാതി.</p>
<p>2008 ലാണ് ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകനായ വഞ്ചിയൂര്&#x200d; വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനായും പാര്&#x200d;ട്ടി, പിരിച്ച ഫണ്ടില്&#x200d; തട്ടിപ്പ് നടന്നെന്നാണ് പരാതി. വഞ്ചിയൂര്&#x200d; ഏരിയ കമ്മിറ്റി അംഗമായ ടി രവീന്ദ്രന്&#x200d; നായരായിരുന്നു അന്ന് ലോക്കല്&#x200d; കമ്മിറ്റി സെക്രട്ടറി. രവീന്ദ്രന്&#x200d; നായരുടെ അക്കൗണ്ടിലേക്കായിരുന്നു പണം ശേഖരിച്ചത്. ഇതില്&#x200d; 11 ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറി. ബാക്കി പണം നിയമസഹായ ഫണ്ടെന്ന പേരില്&#x200d; സൂക്ഷിച്ചു. ഇതില്&#x200d; 5 ലക്ഷം രൂപ, രവീന്ദ്രന്&#x200d; നായരുടെ മറ്റൊരു അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തല്&#x200d;.</p>
<p>ലോക്കല്&#x200d; കമ്മിറ്റിയാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. ലോക്കല്&#x200d; കമ്മിറ്റി ഏരിയ കമ്മിറ്റിയെ വിവരം അറിയിച്ചു. ഇന്നലെ ചേര്&#x200d;ന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് തട്ടിപ്പ് അന്വേഷിക്കാന്&#x200d; തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി വി ജോയ് ആണ് അന്വേഷണം നടത്തുക.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/martyrs-fund-scam-again-in-cpm-investigation-against-vanchiur-area-committee-member.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
