<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>funds &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/funds/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 Apr 2024 12:11:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>funds &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റഹീമിന്റെ മോചനം; രണ്ടു ദിവസത്തിനുള്ളില്&#x200d; തുക കൈമാറും, ഇനി ഫണ്ടുകള്&#x200d; സ്വീകരിക്കില്ല</title>
		<link>https://www.chandrikadaily.com/rahims-release-funds-will-be-transferred-within-two-days-and-no-further-funds-will-be-accepted.html</link>
					<comments>https://www.chandrikadaily.com/rahims-release-funds-will-be-transferred-within-two-days-and-no-further-funds-will-be-accepted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Apr 2024 12:11:46 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdu raheem]]></category>
		<category><![CDATA[funds]]></category>
		<category><![CDATA[release]]></category>
		<category><![CDATA[transferred]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295134</guid>

					<description><![CDATA[റഹീം നാട്ടില്&#x200d; എത്തുന്നതുവരെ ട്രസ്റ്റ് നിലനിര്&#x200d;ത്തും നിയമോപദേശം തേടിയശേഷമായിരിക്കും ബാക്കി കാര്യങ്ങള്&#x200d; തീരുമാനിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സഊദിയിലെ ജയിലില്&#x200d; കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്&#x200d; റഹീമിനെ മോചിപ്പിക്കാനാവശ്യമായ തുക രണ്ടു ദിവസത്തിനുള്ളില്&#x200d; കൈമാറുമെന്നു ലീഗല്&#x200d; അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികള്&#x200d; അറിയിച്ചു. സഊദി അറേബ്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; തീരുമാനിക്കുന്നതിനു 2 പേരെ ചുമതലപ്പെടുത്തി. ഇനി വരുന്ന ഫണ്ടുകള്&#x200d; സ്വീകരിക്കില്ലെന്നും ട്രസ്റ്റ് ഭാരവാഹികള്&#x200d; പറഞ്ഞു.</p>
<p>റഹീം നാട്ടില്&#x200d; എത്തുന്നതുവരെ ട്രസ്റ്റ് നിലനിര്&#x200d;ത്തും നിയമോപദേശം തേടിയശേഷമായിരിക്കും ബാക്കി കാര്യങ്ങള്&#x200d; തീരുമാനിക്കുന്നത്. ബാങ്കുമായി സംസാരിച്ചു രണ്ടു ദിവസത്തിനകം തന്നെ തുക കൈമാറാന്&#x200d; ശ്രമിക്കും. എംബസി വഴിയാണു പണം കൈമാറുന്നതെന്നും ലീഗല്&#x200d; അസിസ്റ്റന്റ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; സുരേഷ്, കണ്&#x200d;വീനര്&#x200d; ആലിക്കുട്ടി എന്നിവര്&#x200d; അറിയിച്ചു.</p>
<p>കഴിഞ്ഞ 18 വര്&#x200d;ഷമായി ജയിലില്&#x200d; കഴിയുകയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്&#x200d; റഹീം. 2006ല്&#x200d; 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്. ഡ്രൈവര്&#x200d; വിസയില്&#x200d; സൗദിയിലെത്തിയ റഹീമിന് സ്‌പോണ്&#x200d;സറുടെ, തലയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മകന്&#x200d; ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.</p>
<p>2006 ഡിസംബര്&#x200d; 24ന് ഫായിസിനെ കാറില്&#x200d; കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തില്&#x200d; കഴുത്തില്&#x200d; ഘടിപ്പിച്ച ഉപകരണത്തില്&#x200d; തട്ടുകയായിരുന്നു. ഇതേതുടര്&#x200d;ന്നു ബോധരഹിതനായ ഫായിസ് വൈകാതെ മരിക്കുകയും ചെയ്തു.</p>
<p>സംഭവത്തിനു പിന്നാലെ സഊദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്&#x200d; പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്&#x200d;കാന്&#x200d; തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്&#x200d;ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്&#x200d; ഇപ്പോള്&#x200d; മാപ്പുനല്&#x200d;കാന്&#x200d; ഫായിസിന്റെ കുടുംബം സമ്മതിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahims-release-funds-will-be-transferred-within-two-days-and-no-further-funds-will-be-accepted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫണ്ട് വിനിയോഗത്തിലെ അനിശ്ചിതത്വം; കുടിശ്ശിക കുരുക്കഴിയാതെ ഉച്ചഭക്ഷണ പദ്ധതി</title>
		<link>https://www.chandrikadaily.com/uncertainty-in-the-utilization-of-funds-arrears-free-midday-meal-plan.html</link>
					<comments>https://www.chandrikadaily.com/uncertainty-in-the-utilization-of-funds-arrears-free-midday-meal-plan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 13 Sep 2023 07:38:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[funds]]></category>
		<category><![CDATA[midday meal plan]]></category>
		<category><![CDATA[Uncertainty]]></category>
		<category><![CDATA[utilization]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274319</guid>

					<description><![CDATA[തുക കെെമാറിയെന്ന കേന്ദ്ര സര്&#x200d;ക്കാര്&#x200d; വാദത്തിനിടെ കുടിശ്ശിക തീര്&#x200d;ക്കലില്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന്റെ മെല്ലെപോക്കില്&#x200d; ധര്&#x200d;മസങ്കടത്തിലായി പ്രധാനാധ്യാപകര്&#x200d;.]]></description>
										<content:encoded><![CDATA[<p><strong>ഫെെസല്&#x200d; മാടായി</strong></p>
<p>കണ്ണൂര്&#x200d;: ദുര്&#x200d;വിനിയോഗത്തിനിടയിലും സ്കൂള്&#x200d; കുട്ടികളുടെ അന്നം മുടങ്ങുന്നതിലേക്കെത്തിച്ച് ഉച്ചഭക്ഷണ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാതെ സര്&#x200d;ക്കാര്&#x200d;. തുക കെെമാറിയെന്ന കേന്ദ്ര സര്&#x200d;ക്കാര്&#x200d; വാദത്തിനിടെ കുടിശ്ശിക തീര്&#x200d;ക്കലില്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന്റെ മെല്ലെപോക്കില്&#x200d; ധര്&#x200d;മസങ്കടത്തിലായി പ്രധാനാധ്യാപകര്&#x200d;.<br />
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട് ഹെെക്കോടതി ഇടപെടലുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സര്&#x200d;ക്കാറും തുടരുന്ന നിസംഗതയാണ് പ്രധാനാധ്യാപരെ ആശങ്കയിലാക്കുന്നത്. വിദ്യാലയങ്ങളില്&#x200d; കുട്ടികള്&#x200d;ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്&#x200d;കുന്നുണ്ടെന്ന അവകാശവാദം ആവര്&#x200d;ത്തിക്കുന്നതിനിടെയാണ് പ്രധാധാധ്യാപകരെ കടക്കെണിയിലാക്കി സര്&#x200d;ക്കാറിന്റെ ഒഴിഞ്ഞുമാറല്&#x200d;. ഉച്ചഭക്ഷണ പദ്ധതിയിനത്തില്&#x200d; പ്രധാധാധ്യാപകര്&#x200d;ക്ക് ലഭിക്കേണ്ട കുടിശ്ശിക തീര്&#x200d;ക്കാന്&#x200d; യാതൊരു നടപടിയും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.</p>
<p>എന്നാല്&#x200d; ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് എവിടെയും അസൗകര്യങ്ങള്&#x200d; ഉള്ളതായ വിവരം തന്റെ ശ്രദ്ധയില്&#x200d;പെട്ടിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസവും പ്രതികരിച്ചത്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരില്&#x200d; ഓരോരുത്തര്&#x200d;ക്കും ലക്ഷങ്ങളുടെ കുടിശ്ശികയുണ്ടെന്നിരിക്കെ വിഷയത്തെ നിസാരവല്&#x200d;ക്കരിക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. സ്കൂളിലെ ഉച്ചഭക്ഷണം ആശ്രയിക്കുന്ന കുട്ടികളുടെ അന്നം മുടങ്ങരുതെന്ന നിശ്ചയദാര്&#x200d;ഡ്യവും കരുതലുമായി സ്വന്തം നിലയില്&#x200d; തുക ചിലവഴിക്കുന്ന പ്രധാനാധ്യാപകരെ നിരാശരാക്കുന്നതാണ് മന്ത്രിയുടെ നിലപാട്.</p>
<p>ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പലവ്യഞ്ജനവും പച്ചക്കറിയും പാലും മുട്ടയും വാങ്ങുന്ന കടകളില്&#x200d; തുക സമയബന്ധിതമായി നല്&#x200d;കാനാകാത്തതിനാല്&#x200d; വഴിനടക്കാനാകാത്ത സാഹചര്യവുമുണ്ടെന്നാണ് പല സ്ഥലങ്ങളിലെയും അധ്യാപകര്&#x200d; പറയുന്നത്. ചില വിദ്യാലയങ്ങളില്&#x200d; പ്രധാധാധ്യാപകരും സഹ അധ്യാപകരും പിടിഎയും സ്വന്തം നിലയില്&#x200d; തുക മുടക്കിയാണ് ഉച്ചഭക്ഷണ വിതരണം.<br />
കേന്ദ്ര വിഹിതമായി നേരത്തെ കെെമാറിയ 132.99 കോടി രൂപയും സംസ്ഥാന വിഹിതമായ 76.78 കോടിയും ചേര്&#x200d;ത്ത് സ്റ്റേറ്റ് നോഡല്&#x200d; അക്കൗണ്ടിലേക്ക് മാറ്റിയിട്ടില്ലെന്നാണ് ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം.</p>
<p>ഈ തുക ഫലപ്രദമായി ഉപയോഗിക്കാന്&#x200d; കേരളം തയ്യാറായില്ലെന്ന വിമര്&#x200d;ശനവും ഉയര്&#x200d;ന്നിരുന്നു. എന്നാല്&#x200d; ഉച്ചഭക്ഷണ പദ്ധതി കേന്ദ്രാവിഷ്കൃത പദ്ധതിയെന്ന് ന്യായീകരിച്ച് പ്രതിരോധം തീര്&#x200d;ക്കുകയായിരുന്നു സംസ്ഥാന സര്&#x200d;ക്കാര്&#x200d;. പ്രധാനാനാധ്യാപകര്&#x200d;ക്ക് ലക്ഷങ്ങളുടെ കുടിശ്ശിക തന്നെ വരുത്തിവെച്ച വിഷയത്തില്&#x200d; തങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന നിലയിലാണ് വിഷയത്തെ സര്&#x200d;ക്കാര്&#x200d; നേരിടുന്നത്. 2021-22 വര്&#x200d;ഷം മുതല്&#x200d; സംസ്ഥാനങ്ങള്&#x200d;ക്ക് അര്&#x200d;ഹതപ്പെട്ട വിഹിതം അനുവദിക്കുന്നതില്&#x200d; വലിയ കാലതാമസമാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; വരുത്തുന്നതെന്ന പരാതിയും കേരള സര്&#x200d;ക്കാര്&#x200d; ഉയര്&#x200d;ത്തുന്നു. യു.ഡിഎഫ് ഭരണത്തില്&#x200d; സുതാര്യമായി നടന്നുപോയ പദ്ധതി കേന്ദ-സംസ്ഥാന സര്&#x200d;ക്കാറുകളുടെ പോരില്&#x200d; പരിഹരിക്കപ്പെടാതെ നീളുമ്പോള്&#x200d; തങ്ങളെന്ത് ചെയ്യുമെന്ന ചോദ്യമുയര്&#x200d;ത്തുകയാണ് ലക്ഷങ്ങളുടെ ബാധ്യത കുരുക്കിലായ പ്രധാനാധ്യാപര്&#x200d;.</p>
<p>&nbsp;</p>
<p><strong>തുക കിട്ടിയില്ല; പാൽ തരില്ലെന്ന്</strong><br />
<strong>ക്ഷീര സംഘങ്ങൾ</strong></p>
<p>ഉച്ചഭക്ഷണ പദ്ധതിയിനത്തിലെ തുക ലഭിക്കാത്തതിനാല്&#x200d; കടുത്ത പ്രതിസന്ധിയിലാണ് ഉച്ചഭക്ഷണ വിതരണം. അടുത്ത ദിവസം മുതൽ പാൽ നൽകില്ലെന്ന് പല ക്ഷീര സംഘങ്ങളും അറിയിച്ചിട്ടുണ്ട്. ജൂൺ മുതൽ ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവ നൽകിയ തുകയാണ് കിട്ടേണ്ടത്. സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്നത് അരി മാത്രമാണ്. ആഴ്ചയിൽ രണ്ട് ദിവസം 150 മി.ലിറ്റര്&#x200d; വീതം പാലും ഒരു ദിവസം പുഴുങ്ങിയ മുട്ടയും നൽകണം.</p>
<p>പലവ്യഞ്ജന, പച്ചക്കറിക്കടകളിൽ ആയിരക്കണക്കിന് രൂപ കുടിശ്ശികയാണ്. ചില വിദ്യാലയങ്ങളില്&#x200d; പ്രധാനാധ്യാപകരും ചുമതലപ്പെട്ട അധ്യാപകരും കൈയിൽ നിന്ന് ചിലവാക്കിയും കടം വാങ്ങിയും ബുദ്ധിമുട്ടിലായിരിക്കുകയാണ്. പാചകത്തൊഴിലാളികൾക്കും കൃത്യമായി കൂലി നല്&#x200d;കാനാകുന്നില്ല. 150 കുട്ടികൾ വരെ ഒരു കുട്ടിക്ക് എട്ട് രൂപയും തുടർന്ന് 500 കുട്ടികൾ വരെ ഏഴ് രൂപയും അതിന് മേൽ ആറ് രൂപയുമാണ് കിട്ടുന്നത്. ഈ തുക തന്നെ ഒന്നിനും തികയാതെയിരിക്കുമ്പോഴാണ് കുടിശ്ശിക കൂടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uncertainty-in-the-utilization-of-funds-arrears-free-midday-meal-plan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
