<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>funeral &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/funeral/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Sep 2025 07:22:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>funeral &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്‌കാരച്ചെലവ് വഹിക്കാന്‍ ബിജെപി വിസമ്മതിച്ചു; പാര്‍ട്ടിയില്‍ പൊട്ടിത്തെറി</title>
		<link>https://www.chandrikadaily.com/bjp-refuses-to-bear-funerall-expenses-of-ex-gujarat-cm-vijay-rupani-explosion-at-the-party.html</link>
					<comments>https://www.chandrikadaily.com/bjp-refuses-to-bear-funerall-expenses-of-ex-gujarat-cm-vijay-rupani-explosion-at-the-party.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Sep 2025 07:21:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[VIJAYROOPANI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354391</guid>

					<description><![CDATA[ ഏകദേശം 25 ലക്ഷം രൂപയുടെ ബില്ലുകള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. ]]></description>
										<content:encoded><![CDATA[<p>അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ശവസംസ്‌കാരച്ചടങ്ങിന്റെ ചെലവ് വഹിക്കാന്&#x200d; ബിജെപി വിസമ്മതിച്ചുവെന്ന വെളിപ്പെടുത്തലുകളെ തുടര്&#x200d;ന്ന് പാര്&#x200d;ട്ടിയില്&#x200d; പൊട്ടിത്തെറി. ഏകദേശം 25 ലക്ഷം രൂപയുടെ ബില്ലുകള്&#x200d; തീര്&#x200d;ക്കാന്&#x200d; അദ്ദേഹത്തിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. </p>
<p>മുന്&#x200d; മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ശവസംസ്‌കാരച്ചെലവിന് പാര്&#x200d;ട്ടി നല്&#x200d;കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്&#x200d;ക്ക് ഉത്തരം നല്&#x200d;കാന്&#x200d; സംസ്ഥാന ബിജെപി അധ്യക്ഷനും കേന്ദ്ര ജലവിഭവ മന്ത്രിയുമായ സിആര്&#x200d; പാട്ടീല്&#x200d; വിസമ്മതിച്ചു. </p>
<p>2025 ജൂണ്&#x200d; 16 ന് രാജ്കോട്ടില്&#x200d; നടന്ന രൂപാണിയുടെ ശവസംസ്‌കാര ഘോഷയാത്രയ്ക്ക് മൂന്ന് മാസത്തിന് ശേഷമാണ് വിവാദം വെളിച്ചത്ത് വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നിരവധി ബിജെപി നേതാക്കളും അന്തരിച്ച നേതാവിന് വിടപറയാന്&#x200d; എത്തിയിരുന്നു. </p>
<p>പൂക്കള്&#x200d;, കൂടാരങ്ങള്&#x200d;, മറ്റ് ക്രമീകരണങ്ങള്&#x200d; എന്നിവയുടെ ബില്ലുകള്&#x200d; ബിജെപിയുടെ പരിധിയില്&#x200d;പ്പെടുന്നതിന് പകരം പാര്&#x200d;ട്ടി രൂപാണിയുടെ കുടുംബത്തിന്  കൈമാറുകയായിരുന്നു. ജൂലൈ മാസത്തോടെ, ശവസംസ്‌കാര സാമഗ്രികള്&#x200d; വിതരണം ചെയ്ത വ്യാപാരികള്&#x200d; പണം ആവശ്യപ്പെട്ട് രൂപാണിയുടെ വീട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങള്&#x200d; സത്യം കണ്ടെത്തിയത്.</p>
<p>ഞായറാഴ്ച പാട്ടീല്&#x200d; രാജ്കോട്ടില്&#x200d; റേസ്‌കോഴ്സ് ഗ്രൗണ്ടിലെ &#8216;നമോത്സവ്&#8217; പരിപാടിയില്&#x200d; പങ്കെടുക്കാന്&#x200d; എത്തിയപ്പോഴാണ് ഈ സ്ഫോടനാത്മകമായ വിഷയം പരസ്യമായി പൊട്ടിപ്പുറപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-refuses-to-bear-funerall-expenses-of-ex-gujarat-cm-vijay-rupani-explosion-at-the-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിട നല്‍കി കേരളം; നടൻ ഷാനവാസിന്റെ സംസ്കാരം പൂർത്തിയായി</title>
		<link>https://www.chandrikadaily.com/kerala-bids-farewell-actor-shanavas-funeral-complete.html</link>
					<comments>https://www.chandrikadaily.com/kerala-bids-farewell-actor-shanavas-funeral-complete.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 05 Aug 2025 13:26:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[actor shanavas]]></category>
		<category><![CDATA[funeral]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349569</guid>

					<description><![CDATA[നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസിന്റെ മൃതദേഹം പാളയം മുസ്ലിം ജുമാ മസ്ജിദിൽ ഖബറടക്കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു അന്ത്യം. നാലുവർഷമായി വൃക്ക ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ രോഗം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൈകിട്ട് 3 മണി വരെ മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ ഫ്ലാറ്റിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മന്ത്രി സജി ചെറിയാൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. പ്രേംനസീറിന്റെ നാലുമക്കളിൽ ഏക മകനാണ് ഷാനവാസ്. 1981ൽ [&#8230;]]]></description>
										<content:encoded><![CDATA[<p>നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസിന്റെ മൃതദേഹം പാളയം മുസ്ലിം ജുമാ മസ്ജിദിൽ ഖബറടക്കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു അന്ത്യം. നാലുവർഷമായി വൃക്ക ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ രോഗം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.</p>
<p>വൈകിട്ട് 3 മണി വരെ മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ ഫ്ലാറ്റിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മന്ത്രി സജി ചെറിയാൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. പ്രേംനസീറിന്റെ നാലുമക്കളിൽ ഏക മകനാണ് ഷാനവാസ്. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസിന്റെ അരങ്ങേറ്റം.</p>
<p>80കളിലെ ക്യാമ്പസ് ജീവിതവും പ്രണയവും അവതരിപ്പിച്ച പ്രേമ ഗീതങ്ങൾ വലിയ വിജയമായതോടെ ഷാനവാസും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലും തമിഴിലുമായി 80 ഓളം ചിത്രത്തിൽ അഭിനയിച്ചു. ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് ഇടവേളക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത്. പൃഥ്വിരാജ് ചിത്രം ജനഗണമനയിലാണ് അവസാനമായി അഭിനയിച്ചത്. കടമറ്റത്ത് കത്തനാർ അടക്കമുള്ള സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-bids-farewell-actor-shanavas-funeral-complete.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം കെ സാനുവിന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട്</title>
		<link>https://www.chandrikadaily.com/kerala-to-bid-farewell-to-mk-sanu-funeral-with-official-honours-this-evening.html</link>
					<comments>https://www.chandrikadaily.com/kerala-to-bid-farewell-to-mk-sanu-funeral-with-official-honours-this-evening.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 03 Aug 2025 04:47:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[prof. mk sanu]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349263</guid>

					<description><![CDATA[രാവിലെ ഒമ്പതുമണി മുതല്‍ 10 വരെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം]]></description>
										<content:encoded><![CDATA[<p>പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസര്&#x200d; എം കെ സാനുവിന് വിട നല്&#x200d;കാന്&#x200d; കേരളം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തില്&#x200d; നടക്കും. രാവിലെ ഒമ്പതുമണി മുതല്&#x200d; 10 വരെ വീട്ടിലും തുടര്&#x200d;ന്ന് എറണാകുളം ടൗണ്&#x200d;ഹാളിലും പൊതുദര്&#x200d;ശനം. മുഖ്യമന്ത്രി ടൗണ്&#x200d;ഹാളില്&#x200d; എത്തി ആദരാഞ്ജലി അര്&#x200d;പ്പിക്കും.</p>
<p>ഇന്നലെ വൈകിട്ട് 5.35 നായിരുന്നു എം കെ സാനുവിന്റെ അന്ത്യം. വീണ് പരുക്കേറ്റതിനെ തുടര്&#x200d;ന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്നു എം കെ സാനു. ഇതിനിടയില്&#x200d; ന്യൂമോണിയ ബാധിച്ചതും ആരോഗ്യപ്രശ്‌നം ഗുരുതരമാക്കിയിരുന്നു.</p>
<p>നാലു വര്&#x200d;ഷത്തോളം സ്‌കൂള്&#x200d; അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്&#x200d; അധ്യാപനായി പ്രവര്&#x200d;ത്തിച്ചു. 1958ല്&#x200d; അഞ്ചു ശാസ്ത്ര നായകന്മാര്&#x200d; എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്&#x200d; വിമര്&#x200d;ശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ല്&#x200d; അധ്യാപനത്തിലും നിന്ന് വിരമിച്ചു.</p>
<p>1986ല്&#x200d; പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. വിമര്&#x200d;ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്&#x200d;ത്താവാണ് എം.കെ. സാനു. കര്&#x200d;മഗതി എന്നാണ് ആത്മകഥയുടെ പേര്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-to-bid-farewell-to-mk-sanu-funeral-with-official-honours-this-evening.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലാഭവൻ നവാസിന് വിടചൊല്ലി നാട്</title>
		<link>https://www.chandrikadaily.com/kerala-bids-farewell-to-kalabhavan-navas.html</link>
					<comments>https://www.chandrikadaily.com/kerala-bids-farewell-to-kalabhavan-navas.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 02 Aug 2025 15:22:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[kalabhavan navas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349256</guid>

					<description><![CDATA[കൊച്ചി: മലയാളിയെ പൊട്ടിച്ചിരിപ്പിച്ച കലാഭവൻ നവാസ് ഒടുവിൽ എല്ലാവരെയും കണ്ണീരണിയിച്ച് മടങ്ങി. വിയോഗ വിവരം വിശ്വസിക്കാനാകാതെ ഓടിയെത്തിയവർ ചേതനയറ്റ ഭൗതിക ശരീരം കണ്ട് വിങ്ങിപ്പൊട്ടി. നൊമ്പരം നിറയുന്ന കാഴ്ചകൾക്കാണ് ആശുപത്രിയും നവാസിന്‍റെ വീടും ആലുവ ടൗൺ ജുമാമസ്ജിദ് പരിസരവും സാക്ഷ്യംവഹിച്ചത്. ഭാര്യയും നടിയുമായ രഹ്നയുടെയും മക്കളുടെയും കണ്ണീർ നാടിന്‍റെയാകെ വേദനയായി. താങ്ങാനാകാത്ത സങ്കടം കണ്ണീരായൊഴുകിയപ്പോൾ സഹോദരനും നടനുമായ നിയാസിനെ ആശ്വസിപ്പിക്കാനും സഹപ്രവർത്തകർ വിഷമിച്ചു. നവാസിന്‍റെ ഓർമകൾ പങ്കുവെച്ച സിനിമ സുഹൃത്തുക്കളൊക്കെ കണ്ണീരടക്കാൻ പാടുപെട്ടു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: മലയാളിയെ പൊട്ടിച്ചിരിപ്പിച്ച കലാഭവൻ നവാസ് ഒടുവിൽ എല്ലാവരെയും കണ്ണീരണിയിച്ച് മടങ്ങി. വിയോഗ വിവരം വിശ്വസിക്കാനാകാതെ ഓടിയെത്തിയവർ ചേതനയറ്റ ഭൗതിക ശരീരം കണ്ട് വിങ്ങിപ്പൊട്ടി. നൊമ്പരം നിറയുന്ന കാഴ്ചകൾക്കാണ് ആശുപത്രിയും നവാസിന്&#x200d;റെ വീടും ആലുവ ടൗൺ ജുമാമസ്ജിദ് പരിസരവും സാക്ഷ്യംവഹിച്ചത്.</p>
<p>ഭാര്യയും നടിയുമായ രഹ്നയുടെയും മക്കളുടെയും കണ്ണീർ നാടിന്&#x200d;റെയാകെ വേദനയായി. താങ്ങാനാകാത്ത സങ്കടം കണ്ണീരായൊഴുകിയപ്പോൾ സഹോദരനും നടനുമായ നിയാസിനെ ആശ്വസിപ്പിക്കാനും സഹപ്രവർത്തകർ വിഷമിച്ചു. നവാസിന്&#x200d;റെ ഓർമകൾ പങ്കുവെച്ച സിനിമ സുഹൃത്തുക്കളൊക്കെ കണ്ണീരടക്കാൻ പാടുപെട്ടു.</p>
<p>ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഹോട്ടൽ മുറിയിലെത്തിയ നവാസിനെ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് നിഗമനം. വെള്ളിയാഴ്ച അർധരാത്രിയോടെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലേക്ക് മൃതദേഹം എത്തിച്ചു. സഹോദരൻ നിയാസ് ഉൾപ്പെടെ കുടുംബാംഗങ്ങൾ അനുഗമിച്ചു. ഈ നേരം സിനിമ മേഖലയിലുള്ളവരടക്കം മെഡിക്കൽ കോളജിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.</p>
<p>രാവിലെ ഒമ്പതോടെ ചോറ്റാനിക്കര സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളജിലെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം 12.30ഓടെ ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് ഒന്നുമുതൽ മൂന്നുവരെ ആലുവ നാലാംമൈലിലെ വീട്ടിലും ശേഷം അഞ്ചുവരെ ആലുവ ടൗൺ ജുമാമസ്ജിദിലും പൊതുദർശനത്തിന് വെച്ചു. ബന്ധുക്കൾ, സുഹൃത്തുക്കൾ, സിനിമ-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് ആലുവ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.</p>
<p>മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, സിനിമ താരങ്ങളായ ദിലീപ്, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, കലാഭവൻ റഹ്മാൻ, കെ.എസ്. പ്രസാദ്, അസീസ്, കലാഭവൻ പ്രജോദ്, സിദ്ദീഖ്, ദേവൻ, സായ്കുമാർ, ബിന്ദു പണിക്കർ, വിനോദ് കോവൂർ, കോട്ടയം നസീർ, ലാൽ, ഷാജു ശ്രീധർ, അസീസ്, പ്രിയങ്ക, സാജു നവോദയ, ധർമജൻ, പൗളി വിത്സൻ തുടങ്ങിയവർ രാത്രി മുതൽതന്നെ ആശുപത്രിയിലും വീട്ടിലുമൊക്കെ എത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെ നവാസിനെ അനുസ്മരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-bids-farewell-to-kalabhavan-navas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്ഷരങ്ങളുടെ സ്‌നേഹഭാജനത്തിന് വിട നല്‍കി കേരളം; സംസ്‌കാരം നാളെ</title>
		<link>https://www.chandrikadaily.com/kerala-bids-farewell-to-beloved-poet-funeral-tomorrow.html</link>
					<comments>https://www.chandrikadaily.com/kerala-bids-farewell-to-beloved-poet-funeral-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 02 Aug 2025 15:11:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[prof. mk sanu]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349253</guid>

					<description><![CDATA[ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്]]></description>
										<content:encoded><![CDATA[<p>അന്തരിച്ച പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എംകെ സാനുവിന്റെ സംസ്കാരം നാളെ. രവിപുരം ശ്മശാനത്തിൽ നാളെ വൈകിട്ട് അഞ്ച് മണിക്ക് സംസ്കാരം നടക്കും. ഇന്ന് രാത്രി 9 വരെ അമൃത ആശുപത്രിയിൽ പൊതുദർശനം ഉണ്ടാകും. ഇന്ന് വൈകുന്നേരമാണ് മരണം സംഭവിച്ചത്. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയിരുന്നു.</p>
<p>നാലു വർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അധ്യാപനായി പ്രവർത്തിച്ചു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ൽ അധ്യാപനത്തിലും നിന്ന് വിരമിച്ചു.</p>
<p>1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-bids-farewell-to-beloved-poet-funeral-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി.എസിന് വിട; ആലപ്പുഴ നഗരത്തില്‍ നാളെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിയന്ത്രണം</title>
		<link>https://www.chandrikadaily.com/farewell-to-vs-restrictions-on-ksrtc-long-distance-services-tomorrow-in-alappuzha-city.html</link>
					<comments>https://www.chandrikadaily.com/farewell-to-vs-restrictions-on-ksrtc-long-distance-services-tomorrow-in-alappuzha-city.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 22 Jul 2025 15:34:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348221</guid>

					<description><![CDATA[വി.എസിന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ നാളെ (23) ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മുന്&#x200d; മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വിടചൊല്ലി കേരളം. വി.എസിന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്&#x200d; നാളെ (23) ഗതാഗത നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചേര്&#x200d;ത്തല ഭാഗത്തുനിന്ന് വരുന്ന ദീര്&#x200d;ഘദൂര സര്&#x200d;വീസുകള്&#x200d; രാവിലെ ഒമ്പത് മണി മുതല്&#x200d; വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളര്&#x200d;കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണെന്നും അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീര്&#x200d;ഘദൂര സര്&#x200d;വീസുകള്&#x200d; കളര്&#x200d;കോട് ബൈപ്പാസ് കയറി ചേര്&#x200d;ത്തല ഭാഗത്തേക്ക് പോകേണ്ടതാണെന്നും കെഎസ്ആര്&#x200d;ടിസി അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farewell-to-vs-restrictions-on-ksrtc-long-distance-services-tomorrow-in-alappuzha-city.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചേതനയറ്റ് സ്‌കൂള്‍ മുറ്റത്തെത്തി മിഥുന്‍; അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തി പതിനായിരങ്ങള്‍</title>
		<link>https://www.chandrikadaily.com/mithun-reached-chetanayet-school-yard-tens-of-thousands-flocked-to-catch-one-last-glimpse.html</link>
					<comments>https://www.chandrikadaily.com/mithun-reached-chetanayet-school-yard-tens-of-thousands-flocked-to-catch-one-last-glimpse.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 19 Jul 2025 08:39:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347874</guid>

					<description><![CDATA[സ്‌കൂളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം അല്‍പസമയത്തിനുള്ളില്‍ വിലാപയാത്രയായി ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും.]]></description>
										<content:encoded><![CDATA[<p>കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്&#x200d; ഷോക്കേറ്റ് മരിച്ച വിദ്യാര്&#x200d;ഥി മിഥുനെ അവസാനമായി കാണാന്&#x200d; സ്‌കൂള്&#x200d; മുറ്റത്ത് ഇരച്ചെത്തിയത് ആയിരങ്ങള്&#x200d;. സ്‌കൂളിലെ പൊതുദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കി മൃതദേഹം അല്&#x200d;പസമയത്തിനുള്ളില്&#x200d; വിലാപയാത്രയായി ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പില്&#x200d; മിഥുന്റെ സംസ്‌കാരം നടക്കും. വിദേശത്തായിരുന്ന അമ്മ സുജ രാവിലെ നാട്ടിലെത്തിയിരുന്നു.</p>
<p>സ്‌കൂളിലെ സൈക്കിള്&#x200d; ഷെഡിന് മുകളില്&#x200d; വീണ ചെരുപ്പെടുക്കാന്&#x200d; കയറിയപ്പോഴാണ് മിഥുന്&#x200d; മനു (13) ഷോക്കേറ്റ് മരിച്ചത്. തറയില്&#x200d; നിന്ന് ലൈനിലേക്കും സൈക്കിള്&#x200d; ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്&#x200d; കണ്ടെത്തിയിരുന്നു. പിന്നാലെ സ്‌കൂള്&#x200d; മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്&#x200d;ട്ട് പുറത്തുവിട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mithun-reached-chetanayet-school-yard-tens-of-thousands-flocked-to-catch-one-last-glimpse.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ സംസ്‌കാരം ഇന്ന്</title>
		<link>https://www.chandrikadaily.com/the-funeral-of-the-student-who-died-of-shock-in-kollam-today.html</link>
					<comments>https://www.chandrikadaily.com/the-funeral-of-the-student-who-died-of-shock-in-kollam-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 19 Jul 2025 04:11:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347857</guid>

					<description><![CDATA[മൃതദേഹം ആദ്യം സ്‌കൂളിലും പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും.]]></description>
										<content:encoded><![CDATA[<p>കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്&#x200d; ഷോക്കേറ്റ് മരിച്ച വിദ്യാര്&#x200d;ഥി മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. വിദേശത്തുള്ള മിഥുന്റെ മാതാവ് ഇന്ന് നാട്ടിലെത്തും. മൃതദേഹം ആദ്യം സ്‌കൂളിലും പിന്നീട് വീട്ടിലും പൊതുദര്&#x200d;ശനത്തിന് വയ്ക്കും. വീട്ടിലെ ചടങ്ങുകള്&#x200d;ക്ക് ശേഷം വൈകിട്ട് നാല് മണിക്ക് സംസ്‌കാരം നടത്തും. മന്ത്രിമാര്&#x200d; അടക്കമുള്ള ജനപ്രതിനിധികള്&#x200d; സംസ്‌കാര ചടങ്ങുകള്&#x200d;ക്കെത്തും.</p>
<p>അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ നിര്&#x200d;ദേശ പ്രകാരം സ്‌കൂള്&#x200d; പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്‌മെന്റ് സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആന്റണി പീറ്ററില്&#x200d; നിന്നും വിശദീകരണം തേടിയിട്ടുണ്ട്. സ്‌കൂളില്&#x200d; ഫിറ്റ്‌നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടര്&#x200d;ക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-funeral-of-the-student-who-died-of-shock-in-kollam-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാരം ഇന്ന്</title>
		<link>https://www.chandrikadaily.com/cp-chackos-funeral.html</link>
					<comments>https://www.chandrikadaily.com/cp-chackos-funeral.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 09 Jun 2025 06:28:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[film actor]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[shinetomchako]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344015</guid>

					<description><![CDATA[സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഷൈനിനെയും അമ്മയെയും വീട്ടിലെത്തിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>നടന്&#x200d; ഷൈന്&#x200d; ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാരം ഇന്ന്. തൃശ്ശൂരിലെ മുണ്ടൂര്&#x200d; പരികര്&#x200d;മ്മല പള്ളിയില്&#x200d; വെച്ച് സംസ്‌കാര ചടങ്ങുകള്&#x200d; നടന്നു.മുണ്ടൂരിലെ വീട്ടില്&#x200d; നിന്നായിരിക്കും മൃതദേഹം പള്ളിയില്&#x200d; എത്തിക്കുക. സംസ്‌കാര ചടങ്ങുകളില്&#x200d; പങ്കെടുക്കാന്&#x200d; ഷൈനിനെയും അമ്മയെയും വീട്ടിലെത്തിച്ചിരുന്നു.</p>
<p>ഇന്നലെ വൈകിട്ടോടെ തൃശ്ശൂരിലെ ജൂബിലി മിഷന്&#x200d; ആശുപത്രിയില്&#x200d; നിന്നും ചാക്കോയുടെ മൃതദേഹം എത്തിച്ചിരുന്നു. തമിഴ് നാട്ടില്&#x200d; വെച്ചുണ്ടായ വാഹനാപകടത്തില്&#x200d; വെച്ചാണ് സി.പി ചാക്കോ മരിച്ചത്. അപകടത്തില്&#x200d; ഷൈന്&#x200d; ടോം ചാക്കോക്ക് പരിക്കുകള്&#x200d; പറ്റിയിട്ടുണ്ട്. അമ്മയും കാര്&#x200d;മലും സണ്&#x200d; ആശുപത്രിയില്&#x200d; ചികിത്സയിലാണ്.</p>
<p>ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് ഷൈന്&#x200d; ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്&#x200d; ധര്&#x200d;മപുരിക്ക് സമീപം നല്ലെപള്ളിയില്&#x200d; വെച്ച് അപകടത്തില്&#x200d; പെട്ടത്. ഷൈനിനോപ്പം പിതാവ് ചാക്കോ (73), അമ്മ മരിയ (68), സഹോദന്&#x200d; ജോ ജോണ്&#x200d; (39), ഡ്രൈവര്&#x200d; അനീഷ്(42), എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സംസ്‌കാര ചടങ്ങുകള്&#x200d;ക്ക് ശേഷം ഷൈനിനെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കാനാണ് തീരുമാനം. ഇന്നലെ വൈകിട്ട് നടന്ന പൊതു ദര്&#x200d;ശനത്തില്&#x200d; നിരവധി പേരാണ് ആദരാഞ്ജലിയര്&#x200d;പ്പിക്കാന്&#x200d; എത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cp-chackos-funeral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വെളിച്ചം പകര്‍ന്ന അക്ഷരസേവന താരകം മറഞ്ഞു&#8217;; കെ. വി റാബിയയുടെ വിയോഗത്തില്‍ അനുസ്മരിച്ച് സമദാനി</title>
		<link>https://www.chandrikadaily.com/the-shining-star-of-letter-service-has-faded-k-samadani-in-remembrance-of-v-rabias-demise.html</link>
					<comments>https://www.chandrikadaily.com/the-shining-star-of-letter-service-has-faded-k-samadani-in-remembrance-of-v-rabias-demise.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 04 May 2025 13:47:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dr mp abdusamad samadani mp]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[KV RABIYA]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340022</guid>

					<description><![CDATA[വീടിന്റെ ഒരു ഭാഗം നാട്ടുകാര്‍ക്ക് വേണ്ടി ഒഴിച്ചിട്ടിരുന്നു. അവിടെയാണ് അവര്‍ സാക്ഷരതാ ക്ലാസുകളും മറ്റു വൈജ്ഞാനിക പരിപാടികളും നടത്തിവന്നതെന്നും സമദാനി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പത്മശ്രീ കെ. വി റാബിയയുടെ വിയോഗത്തില്&#x200d; അനുസ്മരിച്ച് ഡോ. എം. പി അബ്ദുസ്സമദ് സമദാനി എം. പി. വെളിച്ചം പകര്&#x200d;ന്ന അക്ഷരസേവന താരകം മറഞ്ഞുവെന്ന് ഡോ. എം. പി അബ്ദുസ്സമദ് സമദാനി എം. പി പറഞ്ഞു. ഒരു ഗ്രാമത്തില്&#x200d; നിന്ന് ഉയര്&#x200d;ന്നുവന്ന പെണ്&#x200d;കുട്ടി തന്റെ നാടിനും പരിസരങ്ങള്&#x200d;ക്കും നാട്ടുകാര്&#x200d;ക്കും ഒരു ആലംബമായിത്തീര്&#x200d;ന്ന അത്ഭുത കഥയാണ് പത്മശ്രീ. കെ.വി. റാബിയയുടേതെന്നും, വ്യക്തിപരമായ പ്രയാസങ്ങളെയും ശാരീരികാവശതകളെയും വിശ്വാസത്തിന്റെയും കര്&#x200d;മ്മശേഷിയുടെയും കരുത്തുകൊണ്ട് നേരിട്ട് വിജയിച്ച ശക്തിയും സൗന്ദര്യവും ആ ജീവിതകഥയ്ക്കുണ്ടെന്ന് സമദാനി പറഞ്ഞു.</p>
<p>കഠിനാധ്വാനം കൊണ്ട് അസാധാരണമായ നേട്ടങ്ങള്&#x200d; കൈവരിച്ചപ്പോഴും ബഹുമതികള്&#x200d; പലതും തേടിയെത്തിയപ്പോഴും റാബിയ തന്റെ നാട്ടുകാര്&#x200d;ക്ക് സാധാരണക്കാരിയായ ആ ഗ്രാമീണ വനിത തന്നെയായിരുന്നു. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി ഒരു ജനപ്രതിനിധിയെ പോലെയാണ് അവര്&#x200d; പ്രവര്&#x200d;ത്തിച്ചുകൊണ്ടിരുന്നതെന്നും രോഗം വന്ന് കിടപ്പിലാകുന്നത് വരെ അവര്&#x200d; ഓരോരോ സേവന പ്രവര്&#x200d;ത്തനങ്ങളില്&#x200d; മുഴുകിയിരുന്നതെന്നും സമദാനി കൂട്ടിച്ചേര്&#x200d;ത്തു. വീടിന്റെ ഒരു ഭാഗം നാട്ടുകാര്&#x200d;ക്ക് വേണ്ടി ഒഴിച്ചിട്ടിരുന്നു. അവിടെയാണ് അവര്&#x200d; സാക്ഷരതാ ക്ലാസുകളും മറ്റു വൈജ്ഞാനിക പരിപാടികളും നടത്തിവന്നതെന്നും സമദാനി പറഞ്ഞു.</p>
<p>അനന്യസാധാരണമായ തന്റെ വ്യക്തിത്വവും കര്&#x200d;മ്മസമരവും കൊണ്ട് മലപ്പുറം ജില്ലയില്&#x200d; നിന്നും കേരളത്തില്&#x200d; നിന്നുപോലും വിശാലമായ ഒരു ലോകത്തേക്ക് ഉയര്&#x200d;ന്നു പരന്ന ശേഷമാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി റാബിയ വിടപറഞ്ഞിരിക്കുന്നതെന്നും സമദാനി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-shining-star-of-letter-service-has-faded-k-samadani-in-remembrance-of-v-rabias-demise.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
