<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>g20 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/g20/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 10 Sep 2023 06:16:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>g20 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചേരിചേരാനയം ഉപേക്ഷിച്ച് ഇന്ത്യ; രാജ്യം പാശ്ചാത്യ പക്ഷത്തേക്കോ?</title>
		<link>https://www.chandrikadaily.com/india-abandoned-the-accession-policy-is-the-country-to-the-west.html</link>
					<comments>https://www.chandrikadaily.com/india-abandoned-the-accession-policy-is-the-country-to-the-west.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 10 Sep 2023 06:16:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[g20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273798</guid>

					<description><![CDATA[ഇന്ത്യയുടെ പരമ്പരാഗതമായ ലോക ചേരിചേരാ നയം രാജ്യം ഉപേക്ഷിച്ചുവോ? ഈ ചോദ്യമാണ് ചരിത്രപ്രസിദ്ധമായ ന്യൂഡൽഹി ജി 20 ഉച്ചകോടി സമാപിക്കുമ്പോൾ പല നയതന്ത്രജ്ഞരുടെയും മനസ്സിൽ ഉയരുന്നത് .]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ പരമ്പരാഗതമായ ലോക ചേരിചേരാ നയം രാജ്യം ഉപേക്ഷിച്ചുവോ? ഈ ചോദ്യമാണ് ചരിത്രപ്രസിദ്ധമായ ന്യൂഡൽഹി ജി 20 ഉച്ചകോടി സമാപിക്കുമ്പോൾ പല നയതന്ത്രജ്ഞരുടെയും മനസ്സിൽ ഉയരുന്നത് .ജി 20 ഗ്രൂപ്പ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്ന ഇന്ത്യയെ പ്രതിസന്ധിയിലാക്കിയാണ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങളും ലോക വനശക്തികളു മായ റഷ്യയും ചൈനയും ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.</p>
<p>ഇന്ത്യ അമേരിക്കയുമായി കൂടുതൽ അടുക്കുന്നു എന്ന വാർത്തകൾക്കിടയാണ് ചൈനയുടെയും ന്യൂഡൽഹി ഉച്ചകോടി ബഹിഷ്കരണം. ഇന്ത്യ സ്വയം അഭിമാനിക്കുന്ന ഉച്ചകോടിയിൽ നിന്ന് ഇരു രാഷ്ട്രത്തലവന്മാരും വിട്ടുനിന്നത് വലിയ ചർച്ചാവിഷയമായിരുന്നു .മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തെങ്കിലും റഷ്യൻ പ്രസിഡണ്ട് പുട്ടിനും ചൈനീസ് പ്രസിഡണ്ട് ഷിപ്പിങ്ങും ഉച്ചകോടി ബഹിഷ്കരിക്കുകയായിരുന്നു .ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന ഉണ്ടായെങ്കിലും ഇക്കാര്യത്തിൽ അമേരിക്കക്കാണ് മുൻതൂക്കം ലഭിച്ചത് .രാജ്യങ്ങളിൻ മേലുള്ള കടന്നുകയറ്റത്തെ അപലപിക്കുന്ന പ്രമേയമാണ് സംയുക്ത പ്രസ്താവനയിൽ ഉള്ളത്. ഇത് യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശം ഉന്നംവെച്ചാണ് .ഇതുകൊണ്ട് തന്നെയാണ് പുട്ടിൻ നേരത്തെ തന്നെ ബഹിഷ്കരണം പ്രഖ്യാപിച്ചത്.</p>
<p>റഷ്യക്കെതിരെ യൂറോപ്പിലും അമേരിക്കയിലും മറ്റും കടുത്ത രോഷം ഉയർന്നതിനിടയാണ് ഉച്ചകോടി നടക്കുന്നത്. ഇത് പ്രസ്താവനയിൽ പ്രതിഫലിക്കും എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഒരുദിവസം മുമ്പ് ഡൽഹീലെത്തിയ അമേരിക്കൻ പ്രസിഡൻറ് ജോബൈഡൻ ഇന്ത്യയുമായി വിവിധ കരാറുകളിൽ ഏർപ്പെട്ടു കഴിഞ്ഞു .റഷ്യയുമായും ചൈനയുമായും ഇതിന് കഴിഞ്ഞിട്ടുമില്ല. ചൈനയാകട്ടെ അമേരിക്കയുടെയും യൂറോപ്പിന്റെയും പ്രധാനശത്രുവും . ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ കയ്യേറിയ ചൈനയ്ക്കെതിരെ വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട് .പാകിസ്ഥാൻ അടക്കമുള്ള രാഷ്ട്രങ്ങൾ ചൈനയെ അനുകൂലിക്കുകയാണ് .ഇന്ത്യയുടെ ബംഗ്ലാദേശ് ഒഴികെയുള്ള രാഷ്ട്രങ്ങളെല്ലാം ചൈനയുടെ നിയന്ത്രണത്തിന് കീഴിലായി കഴിഞ്ഞു. ഇന്ത്യ പൂർണമായും അമേരിക്കൻ ചേരിയിലേക്ക് മാറിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത് . നാം റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിന് വിൽക്കുന്നുണ്ടെങ്കിലും റഷ്യക്ക് അത് ആവശ്യമാണ് .ഇന്ത്യയുടെ ഈ മധ്യസ്ഥത സാമ്പത്തികമായി മാത്രമാണ് റഷ്യയെ സന്തോഷിപ്പിക്കുന്നത് .രാഷ്ട്രീയപരമായി ചൈനയുടെ പക്ഷത്താണ് റഷ്യയും ഉത്തരകൊറിയയും. അറേബ്യൻ രാജ്യങ്ങളും ഇന്ത്യയും യൂറോപ്പും അമേരിക്കയും ഒരുമിക്കുന്ന കാഴ്ചയാണ് ന്യൂഡൽഹി ജി 20 സമ്മാനിച്ചിരിക്കുന്നത്. കടൽ മാർഗ്ഗവും റെയിൽ മാർഗ്ഗവും ഇന്ത്യ &#8211; യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കാനുള്ള കരാറും ഇന്ത്യ യൂറോപ്യൻ ചേരിയിലേക്ക് മാറി എന്നതിന്റെ സൂചനയാണ്.</p>
<p>സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ അതിൻ്റെ ചേരിചേരാനയം ഉപേക്ഷിക്കുന്നത്. പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചേരിചേരാ സംഘടന ഇനി നിലനിൽക്കുമോ എന്ന് ആശങ്ക ഉയരുകയാണ് .ഇന്ത്യക്ക് ഈ ഘട്ടത്തിൽ രാഷ്ട്രീയമായും തന്ത്രപരമായും മെച്ചം അമേരിക്കയും യൂറോപ്പുമായി ചേർന്നു നിൽക്കുകയാണ് എന്നതാണ് സത്യമെങ്കിലും വലിയൊരു നയതന്ത്ര മാറ്റത്തിനാണ് മോദി സർക്കാരിന് കീഴിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത് .ഇത് ചൈനയെയും റഷ്യയെയും എത്രകണ്ട് ചൊടിപ്പിക്കുമെന്ന് വരും നാളുകളിൽ കണ്ടറിയണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-abandoned-the-accession-policy-is-the-country-to-the-west.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഴ മാറിനിന്നു; രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരമര്&#x200d;പ്പിച്ച് ലോകനേതാക്കള്&#x200d; (വീഡിയോ)</title>
		<link>https://www.chandrikadaily.com/the-rain-stopped-world-leaders-visit-rajghat-to-pay-respects-to-mahatma-gandhi-video.html</link>
					<comments>https://www.chandrikadaily.com/the-rain-stopped-world-leaders-visit-rajghat-to-pay-respects-to-mahatma-gandhi-video.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 10 Sep 2023 05:59:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[g20]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273790</guid>

					<description><![CDATA[കനത്ത മഴയെ തുടര്&#x200d;ന്ന് സന്ദര്&#x200d;ശനം മാറ്റി വെക്കേണ്ടി വരുമോ എന്ന് സംശയിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>മഹാത്മാഗാന്ധിക്ക് ആദരമര്&#x200d;പ്പിച്ച് ജി20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കള്&#x200d;. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ലോക നേതാക്കള്&#x200d; രാജ്ഘട്ടില്&#x200d; എത്തിയത്.</p>
<p>കനത്ത മഴയെ തുടര്&#x200d;ന്ന് സന്ദര്&#x200d;ശനം മാറ്റി വെക്കേണ്ടി വരുമോ എന്ന് സംശയിച്ചിരുന്നു. പിന്നീട് മഴ മാറിയതോടെ രാജ്ഘട്ടിലേക്ക് പോവുകയായിരുന്നു. ഒരു മിനിറ്റ് മൗനം ആചരിച്ചു. ലോക നേതാക്കളെ ഖാദി ഷോള്&#x200d; അണിയിച്ചാണ് സ്വീകരിച്ചത്. അമേരിക്കന്&#x200d; പ്രസിഡണ്ട് ജോബൈഡന്&#x200d;, ബ്രിട്ടീഷ് പ്രധാനമന്ത്രിയടക്കമുള്ളവര്&#x200d; ഉണ്ടായിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | G 20 in India: Heads of state and government and Heads of international organizations pay homage to Mahatma Gandhi and lay a wreath at Delhi&#39;s Rajghat. <a href="https://t.co/v4VhHsdxsD">pic.twitter.com/v4VhHsdxsD</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1700724976456978922?ref_src=twsrc%5Etfw">September 10, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പിന്നാലെ ഉച്ചകോടി നടപടികള്&#x200d;ക്ക് വേണ്ടി ഭാരത് മണ്ഡപത്തിലേക്ക് നീങ്ങി. ഒരു ഭാവി എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെക്ഷന്&#x200d; ഇന്ന് നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-rain-stopped-world-leaders-visit-rajghat-to-pay-respects-to-mahatma-gandhi-video.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനം; ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്&#x200d;ച്ച നടത്തും</title>
		<link>https://www.chandrikadaily.com/g20-summit-concludes-today-prime-minister-will-hold-bilateral-talks-with-world-leaders.html</link>
					<comments>https://www.chandrikadaily.com/g20-summit-concludes-today-prime-minister-will-hold-bilateral-talks-with-world-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 10 Sep 2023 01:43:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[g20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273754</guid>

					<description><![CDATA[ഒരു ഭാവി എന്ന പ്രമേയത്തില്&#x200d; പ്രത്യേക ചര്&#x200d;ച്ച നടക്കും.]]></description>
										<content:encoded><![CDATA[<p>ഇന്ത്യ ആതിഥേയത്വം ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം. ഒരു ഭാവി എന്ന പ്രമേയത്തില്&#x200d; പ്രത്യേക ചര്&#x200d;ച്ച നടക്കും. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്&#x200d;ച്ചകള്&#x200d; നടത്തും.ഒരു ഭാവി എന്ന വിഷയത്തില്&#x200d; മാനവരാശി നേരിടാന്&#x200d; പോകുന്ന വെല്ലുവിളികള്&#x200d;, സാങ്കേതിക വിഷയങ്ങള്&#x200d;, പരിസ്ഥിതി സംരക്ഷണം അടക്കമുള്ള വിഷയങ്ങളില്&#x200d; ചര്&#x200d;ച്ചകള്&#x200d; നടക്കും.</p>
<p>അതേസമയം യുക്രെയ്ന്&#x200d; യുദ്ധത്തിന് യുഎന്&#x200d; ചാര്&#x200d;ട്ടര്&#x200d; പ്രകാരം പരിഹാരമുണ്ടാകണമെന്ന് ജി20 സംയുക്ത പ്രഖ്യാപനം. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ല. ഭക്ഷ്യഊര്&#x200d;ജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ല. കോവിഡിനു ശേഷമുള്ള മനുഷ്യദുരിതം കൂട്ടാന്&#x200d; യുക്രെയ്ന്&#x200d; യുദ്ധം ഇടയാക്കിയെന്നും സംയുക്ത പ്രഖ്യാപനത്തില്&#x200d; പറയുന്നു.</p>
<p>&#8216;യുഎന്&#x200d; ചാര്&#x200d;ട്ടറിന് അനുസൃതമായി, എല്ലാ രാജ്യങ്ങളും ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി പ്രദേശിക ഏറ്റെടുക്കല്&#x200d; നടത്താനുള്ള ഭീഷണിയോ ബലപ്രയോഗമോ ഒഴിവാക്കണം. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്&#8217;.രാജ്യാന്തര നിയമത്തിന്റെ തത്വങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കാന്&#x200d; എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു.</p>
<p>സംഘര്&#x200d;ഷങ്ങളില്&#x200d; സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചര്&#x200d;ച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തില്&#x200d; ഒന്നിക്കുകയും യുക്രെയ്‌നില്&#x200d; സമഗ്രവും നീതിപൂര്&#x200d;വവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതവും ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്നും സംയുക്ത പ്രഖ്യാപനത്തില്&#x200d; പറയുന്നു. കോവിഡിനെത്തുടര്&#x200d;ന്നുണ്ടായ പ്രതിസന്ധികളില്&#x200d;നിന്ന് കരകയറാന്&#x200d; ശ്രമിക്കുന്ന, വിശേഷിച്ച് വികസ്വര രാജ്യങ്ങളേയും കുറഞ്ഞ വികസിത രാജ്യങ്ങളേയും യുക്രെയ്ന്&#x200d; യുദ്ധം മോശമായി ബാധിച്ചുവെന്ന് പ്രസ്താവനയിലുണ്ട്.</p>
<p>ആഗോള ഭക്ഷ്യ ഊര്&#x200d;ജ്ജ സുരക്ഷ, വിതരണ ശൃംഖല, മാക്രോ ഫിനാന്&#x200d;ഷ്യല്&#x200d; സ്ഥിരത, പണപ്പെരുപ്പം, വളര്&#x200d;ച്ച എന്നിവയുമായി ബന്ധപ്പെട്ട് യുക്രെയ്‌നിലെ യുദ്ധം കഷ്ടപ്പാടുകളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിയിരിക്കുന്നുവെന്നും പ്രഖ്യാപനത്തിലുണ്ട്. അതേ സമയം ഇന്ത്യ-മിഡില്&#x200d; ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ജി20 ഉച്ചകോടിയില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യയില്&#x200d; തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി വഴി രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. അമേരിക്കയുടെ പങ്കാളികളോടൊപ്പം സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് സഹകരിച്ച് പ്രവര്&#x200d;ത്തിക്കുമെന്ന് ബൈഡന്&#x200d; വ്യക്തമാക്കി. നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഫ്രാന്&#x200d;സും വിജയത്തിനായി പ്രവര്&#x200d;ത്തിക്കുമെന്ന് ജര്&#x200d;മ്മനിയും അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/g20-summit-concludes-today-prime-minister-will-hold-bilateral-talks-with-world-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടു ദിവസത്തെ ജി20 ഉച്ചകോടിക്ക് മോടി പിടിപ്പിക്കാന്&#x200d; ചിലവിട്ടത് 4100 കോടി രൂപ</title>
		<link>https://www.chandrikadaily.com/4100-crore-rupees-were-spent-to-hold-the-two-day-g20-summit.html</link>
					<comments>https://www.chandrikadaily.com/4100-crore-rupees-were-spent-to-hold-the-two-day-g20-summit.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 09 Sep 2023 15:20:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[g20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273732</guid>

					<description><![CDATA[ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ 50 ഓളം നഗരങ്ങളിലായി നടന്ന 200ഓളം ഷെര്&#x200d;പ്പകളുടെ സമ്മേളനത്തിന് ചെലവിട്ട തുകയും ഇതില്&#x200d; ഉള്&#x200d;പ്പെടും.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രണ്ടു ദിവസത്തെ ജി20 ഉച്ചകോടിക്ക് ഒരുങ്ങാന്&#x200d; ചെലവ് 4100 കോടി. വേദികളുടെ സജ്ജീകരണവും ഡല്&#x200d;ഹിയുടെ സൗന്ദര്യ വല്&#x200d;ക്കരണവും റോഡുകളുടെ പുനരുദ്ധാരണവും അതിഥികളെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളും അടക്കം വിവിധ ഘട്ടങ്ങളിലായി ചെലവഴിച്ച തുകകളുടെ കണക്കാണിത്.</p>
<p>ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ 50 ഓളം നഗരങ്ങളിലായി നടന്ന 200ഓളം ഷെര്&#x200d;പ്പകളുടെ സമ്മേളനത്തിന് ചെലവിട്ട തുകയും ഇതില്&#x200d; ഉള്&#x200d;പ്പെടും. കേരളത്തിലെ കുമരകവും ഷെര്&#x200d;പ്പ (ഉദ്യോഗസ്ഥര്&#x200d;) സംഗമത്തിന് വേദിയായിരുന്നു. പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപം കണ്&#x200d;വന്&#x200d;ഷന്&#x200d; സെന്റര്&#x200d; ആണ് ഉച്ചകോടിയുടെ വേദി. കോടികള്&#x200d; ചെലവിട്ടാണ് കണ്&#x200d;വന്&#x200d;ഷന്&#x200d; സെന്റര്&#x200d; സജ്ജീകരിച്ചിരിക്കുന്നത്. ഭാരത് മണ്ഡപം അലങ്കാര വെളിച്ചത്തില്&#x200d; കുളിച്ചുനില്&#x200d;ക്കുമ്പോള്&#x200d;, അതേ രീതിയില്&#x200d; തന്നെ ചര്&#x200d;ച്ച ചെയ്യപ്പെടുന്ന മറ്റൊരു ഇടമുണ്ട്. ഡല്&#x200d;ഹിയിലെ ചേരികളാണ് അവ. വിദേശ രാഷ്ട്ര തലവന്മാരുടെ കണ്ണില്&#x200d; പെടാതിരിക്കാന്&#x200d; കൂറ്റന്&#x200d; മറകള്&#x200d; സ്ഥാപിച്ചാണ് ചേരികളെ മറച്ചിരിക്കുന്നത്. പച്ച നിറത്തില്&#x200d; തുണികൊണ്ട് നിര്&#x200d;മ്മിച്ച മറകളില്&#x200d; ലോക നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്‌ളക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്.</p>
<p>പ്രധാന വേദിയായ പ്രഗതി മൈതാനിക്കു സമീപമുള്ള ചേരി ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. ശതകോടികള്&#x200d; ചെലവിട്ട് നടത്തുന്ന മഹാസമ്മേളനങ്ങള്&#x200d;ക്കു വേണ്ടി കുടിയിറക്കപ്പെടുമ്പോള്&#x200d;, ഞങ്ങളെ പുനരധിവസിപ്പിക്കാന്&#x200d; എന്തുകൊണ്ട് അതില്&#x200d; ചെറിയൊരു തുക നീക്കിവച്ചുകൂട എന്ന ചേരി നിവാസികളുടെ ചോദ്യം ഉത്തരംകിട്ടാതെ നില്&#x200d;ക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്&#x200d; അവതരിപ്പിച്ച ബജറ്റില്&#x200d; 980 കോടിയാണ് ജി20 ഒരുക്കങ്ങള്&#x200d;ക്ക് അനുവദിച്ചത്. വിദേശ കാര്യ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതത്തിലാണ് തുക വകയിരുത്തിയത്. തൊട്ടു മുമ്പത്തെ ബജറ്റില്&#x200d; നീക്കിവച്ച തുകക്കു പുറമെയായിരുന്നു ഇത്. ഭാരത് മണ്ഡപം ഒരുക്കാന്&#x200d; മാത്രം 2017ല്&#x200d; 2400 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ജി 20 ഒരുക്കങ്ങള്&#x200d;ക്ക് തുക അനുവദിച്ചതിലും ചെലവഴിച്ചതിലും പൊരുത്തക്കെടുണ്ടെന്ന് നേരത്തെ സി. എ.ജി റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/4100-crore-rupees-were-spent-to-hold-the-two-day-g20-summit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;രാജ്യങ്ങളെ ബന്ധിപ്പിക്കും&#8217;; ഇന്ത്യ-ഗള്&#x200d;ഫ്-യൂറോപ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/will-connect-nations-india-gulf-europe-economic-corridor-announced.html</link>
					<comments>https://www.chandrikadaily.com/will-connect-nations-india-gulf-europe-economic-corridor-announced.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 09 Sep 2023 14:09:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[g20]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273720</guid>

					<description><![CDATA[ഇടനാഴിയെ യുഎസ് പ്രസിഡണ്ട് ജോ ബൈഡനും പിന്തുണച്ചു.]]></description>
										<content:encoded><![CDATA[<p>ഇന്ത്യ-ഗള്&#x200d;ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് ജി20 ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക ഇടനാഴി പുതിയ തലത്തിലേക്ക് രാജ്യങ്ങളെ ഉയര്&#x200d;ത്തുമെന്ന് മോദി പറഞ്ഞു. രാജ്യങ്ങളെ തമ്മില്&#x200d; ബന്ധിപ്പിക്കുകയാണ് ഇടനാഴിയുടെ ലക്ഷ്യമെന്ന് മോദി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഇടനാഴിയെ യുഎസ് പ്രസിഡണ്ട് ജോ ബൈഡനും പിന്തുണച്ചു. സുസ്ഥിരവും ദൃഢവുമായ വികസന ലക്ഷ്യങ്ങളാണ് മുന്നോട്ടു ഉള്ളത്. നല്ല നാളെക്കായി കൂടുതല്&#x200d; നന്നായി പ്രവര്&#x200d;ത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു</p>
<p>അതേസമയം റഷ്യയുടെ പേര് പരാമര്&#x200d;ശിക്കാതെ യുക്രെയിന്&#x200d; യുദ്ധത്തെക്കുറിച്ച് ജി20 നേതാക്കളുടെ സംയുക്ത പ്രസ്താവന. യുക്രെയിനില്&#x200d; സമാധാനം പുലരണമെന്ന് പ്രസ്താവനയില്&#x200d; പറയുന്നു. ഒരു രാജ്യത്തേക്ക് കടന്നു കയറ്റം പാടില്ല ആണാവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാവില്ല- ജി 20 യോഗത്തിലെ സംയുക്ത പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p>ആഗോള സമ്പത്ത് വ്യവസ്ഥയില്&#x200d; യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തിനായി ഒന്നിക്കണം. സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികള്&#x200d; സ്വാഗതം ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്നും സംയുക്ത പ്രസ്താവനയില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-connect-nations-india-gulf-europe-economic-corridor-announced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുക്രെയ്‌നില്&#x200d; സമാധാനം പുലരണം; റഷ്യയുടെ പേര് പരാമര്&#x200d;ശിക്കാതെ ജി20 സംയുക്ത സംയുക്ത പ്രസ്താവന</title>
		<link>https://www.chandrikadaily.com/peace-must-dawn-in-ukraine-g20-joint-statement-without-mentioning-russia-by-name.html</link>
					<comments>https://www.chandrikadaily.com/peace-must-dawn-in-ukraine-g20-joint-statement-without-mentioning-russia-by-name.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 09 Sep 2023 13:43:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[g20]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273717</guid>

					<description><![CDATA[ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്നും സംയുക്ത പ്രസ്താവനയില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>റഷ്യയുടെ പേര് പരാമര്&#x200d;ശിക്കാതെ യുക്രെയിന്&#x200d; യുദ്ധത്തെക്കുറിച്ച് ജി20 നേതാക്കളുടെ സംയുക്ത പ്രസ്താവന. യുക്രെയിനില്&#x200d; സമാധാനം പുലരണമെന്ന് പ്രസ്താവനയില്&#x200d; പറയുന്നു. ഒരു രാജ്യത്തേക്ക് കടന്നു കയറ്റം പാടില്ല ആണാവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാവില്ല- ജി 20 യോഗത്തിലെ സംയുക്ത പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p>ആഗോള സമ്പത്ത് വ്യവസ്ഥയില്&#x200d; യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തിനായി ഒന്നിക്കണം. സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികള്&#x200d; സ്വാഗതം ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്നും സംയുക്ത പ്രസ്താവനയില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peace-must-dawn-in-ukraine-g20-joint-statement-without-mentioning-russia-by-name.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിഥികളില്&#x200d; നിന്ന് ഇന്ത്യന്&#x200d; യാഥാര്&#x200d;ഥ്യങ്ങള്&#x200d; മറച്ചുവെക്കേണ്ട കാര്യമില്ല -രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/there-is-no-need-to-hide-indian-realities-from-guests-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/there-is-no-need-to-hide-indian-realities-from-guests-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 09 Sep 2023 12:01:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[g20]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273705</guid>

					<description><![CDATA[പാവപ്പെട്ട ജനങ്ങളെയും മൃഗങ്ങളെയും കേന്ദ്രസര്&#x200d;ക്കാര്&#x200d; മറച്ചുവെക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ജി20 ഉച്ചകോടിയുടെ ആദ്യ ദിനത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി. ഇന്ത്യന്&#x200d; യാഥാര്&#x200d;ത്ഥ്യം അത്തരത്തില്&#x200d; മറച്ചു വെക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം കുറിച്ചു.</p>
<p>പാവപ്പെട്ട ജനങ്ങളെയും മൃഗങ്ങളെയും കേന്ദ്രസര്&#x200d;ക്കാര്&#x200d; മറച്ചുവെക്കുകയാണ്. നേരത്തെ ഡല്&#x200d;ഹിയിലെ തെരുവുകളെ പച്ച പായ കൊണ്ട് മറച്ചു വെക്കുന്നതും നായ്ക്കളെ ക്രൂരമായി പിടികൂടി കൊണ്ടുപോകുന്ന വീഡിയോയും കോണ്&#x200d;ഗ്രസ് നേതൃത്വം പങ്കുവെച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-need-to-hide-indian-realities-from-guests-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ  തുടക്കം; ലോക നേതാക്കളെ സ്വീകരിച്ച് പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/g20summit-delhi-story1.html</link>
					<comments>https://www.chandrikadaily.com/g20summit-delhi-story1.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 09 Sep 2023 05:39:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[g20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273650</guid>

					<description><![CDATA[. അമേരിക്കന്&#x200d; പ്രസിഡന്&#x200d;റ് ജോ ബൈഡന്&#x200d;, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്&#x200d; ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി നേതാക്കള്&#x200d; ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനമായ ഡൽഹിയിൽ തുടക്കമായി.ലോക നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചില്&#x200d; കൊണാര്&#x200d;ക്ക് ചക്രത്തിന്&#x200d;റെ മാതൃകക്ക് മുന്നില്&#x200d; വച്ച് സാംസ്‌കാരിക തനിമയോടെ ഹസ്‌തദാനം നല്&#x200d;കിയാണ് പ്രധാനമന്ത്രി നേതാക്കളെ സ്വാഗതം ചെയ്‌തത്‌. അമേരിക്കന്&#x200d; പ്രസിഡന്&#x200d;റ് ജോ ബൈഡന്&#x200d;, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്&#x200d; ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി നേതാക്കള്&#x200d; ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.</p>
<p>സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎൻ സെകട്ടറി ജനറൽ അന്&#x200d;റേണിയോ ഗുട്ടറസ്, ലോക ബാങ്ക് തലവന്&#x200d; അജയ് ബാങ്ക, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദ്‌നോം ഗബ്റേസിസ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സ്പെയിൻ ഉപരാഷ്ട്രപതി നാദിയ കാൽവിനോ, യുഎഇ പ്രസിഡന്&#x200d;റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, ജര്&#x200d;മന്&#x200d; ചാന്&#x200d;സലര്&#x200d; ഉലാഫ് ഷോയല്&#x200d;സ്, ഇറ്റലി പ്രധാനമന്ത്രി ജോര്&#x200d;ജിയ മെലോനി, ബ്രസീല്&#x200d; പ്രസിഡന്&#x200d;റ് ലുലാ ഡിസില്&#x200d;വ തുടങ്ങിയവര്&#x200d; ഉച്ചകോടിക്കായി ഡൽഹിയിൽ എത്തിയിട്ടുണ്ട്.ഇന്നും നാളെയുമായി നടക്കുന്ന ജി20 ഉച്ചകോടിയില്&#x200d; നിരവധി വിഷയങ്ങള്&#x200d; ചര്&#x200d;ച്ചയാവും. ഇതിന് പുറമെ ഇന്ത്യയും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ചര്&#x200d;ച്ചകളും പുതിയ പ്രഖ്യാപനങ്ങളുമുണ്ടാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/g20summit-delhi-story1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി20; ലഘുലേഖയില്&#x200d; രാമനും മഹാഭാരതവും</title>
		<link>https://www.chandrikadaily.com/g20-rama-and-mahabharata-in-pamphlet.html</link>
					<comments>https://www.chandrikadaily.com/g20-rama-and-mahabharata-in-pamphlet.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 06 Sep 2023 09:13:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[g20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273190</guid>

					<description><![CDATA[ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; രണ്ട് ലഘുലേഖകള്&#x200d; പുറത്തിറക്കി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; രണ്ട് ലഘുലേഖകള്&#x200d; പുറത്തിറക്കി. ബിസി 6000 മുതലുള്ള രാജ്യത്തിന്റെ &#8216;ചരിത്രം&#8217; ഉള്&#x200d;പ്പെടുത്തിയാണ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്. ഭാരതം, ജനാധിപത്യത്തിന്റെ മാതാവ്, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്&#x200d; എന്നീ തലക്കെട്ടുകളോടെയാണ് ലഘുലേഖകള്&#x200d; പുറത്തിറക്കിയത്. ഇതിന്റെ സോഫ്റ്റ് കോപ്പി ജി20യുടെ ഓഫീഷ്യല്&#x200d; വെബ്‌സൈറ്റില്&#x200d; പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.</p>
<p>40 പേജുകളുള്ള ബുക്ക്‌ലെറ്റില്&#x200d; രാമായണം, മഹാഭാരതം, ഛത്രപതി ശിവജി, അക്ബര്&#x200d;, പൊതുതിരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ അധികാര പരിവര്&#x200d;ത്തനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ജി20 ഉച്ചകോടിയില്&#x200d; പങ്കെടുക്കുന്ന വിശിഷ്ട അതിഥികള്&#x200d;ക്ക് ഇവ നല്&#x200d;കുമെന്നാണ് റിപ്പോര്&#x200d;ട്ട്. 26 പേജുള്ള ആദ്യ ബുക്ക്‌ലെറ്റില്&#x200d; ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായാണ് ചിത്രീകരിക്കുന്നത്. ഋഗ്വേദത്തില്&#x200d; നിന്നുള്ള ശ്ലോകത്തോടെയാണ് ബുക്കലറ്റ് ആരംഭിക്കുന്നത്. 5000 വര്&#x200d;ഷം പഴക്കമുള്ള നൃത്തം ചെയ്യുന്ന ഒരു പെണ്&#x200d;കുട്ടിയുടെ വെങ്കല പ്രതിമയുടെ ചിത്രവും ഇതില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കാലത്തെ ജനാധിപത്യ വ്യവസ്ഥിതിയെക്കുറിച്ചും ബുക്ക്‌ലറ്റില്&#x200d; പറയുന്നുണ്ട്.</p>
<p>ശ്രീരാമന്&#x200d; ജനാധിപത്യ രീതിയില്&#x200d; തിരഞ്ഞെടുക്കപ്പെട്ട രാജാവാണെന്നാണ് ബുക്ക്‌ലറ്റിലെ പരാമര്&#x200d;ശം. മഹാഭാരതം നല്ല ഭരണത്തിന്റെ മാതൃകയാണെന്നും അവകാശപ്പെടുന്നു. രാമനെ രാജാവാക്കുന്നതിനു മുമ്പ് മന്ത്രിമാരോട് കൂടിയാലോചന നടത്തിയിരുന്നുവെന്നും ഇത് ജനാധിപത്യ രീതിയുടെ ഉത്തമ ഉദാഹരണമാണെന്നും മഹാഭാരതത്തില്&#x200d; മരണാസന്നനായ പിതാമഹന്&#x200d; ഭീഷ്മര്&#x200d; രാജാവായ യുധിഷ്ടിരനോട് സദ്ഭരണത്തിന്റെ നിയമങ്ങള്&#x200d; പറഞ്ഞു നല്&#x200d;കിയെന്നുമെല്ലാം ഇതി ല്&#x200d; പറയുന്നു. അശോകന്&#x200d;, ചന്ദ്രഗുപ്ത മൗര്യ, കൃഷ്ണദേവരായര്&#x200d;, ശിവജി തുടങ്ങിയവരുള്&#x200d;പ്പെടെയുള്ള രാജാക്കന്മാരുടെ ഭരണകാലവും ബുദ്ധമതത്തിന്റെ ആവിര്&#x200d;ഭാവവും എങ്ങനെ ഇന്ത്യന്&#x200d; ജനാധിപത്യം രൂപപ്പെടുത്തിയെന്നും വിവരിക്കുന്നുണ്ട്.</p>
<p>15 പേജുള്ള രണ്ടാമത്തെ ബുക്ക്‌ലറ്റില്&#x200d; സ്വാതന്ത്ര്യാനന്തര ഭാരതം, ഇന്ത്യന്&#x200d; ഭരണഘടന, ജനാധിപത്യ മാതൃക, ജനാധിപത്യ റിപ്പബ്ലിക്കിന്റെ രൂപരേഖ എന്നിവയാണ് ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 1951 മുതല്&#x200d; 2019 വരെ ഇന്ത്യയില്&#x200d; നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രവും വിശദീകരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/g20-rama-and-mahabharata-in-pamphlet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി20ക്ക് ഒരുങ്ങി ഡല്&#x200d;ഹി; ബൈഡന്&#x200d; ഉള്&#x200d;പ്പെടെ ലോക നേതാക്കള്&#x200d; പങ്കെടുക്കും</title>
		<link>https://www.chandrikadaily.com/delhi-ready-for-g20-world-leaders-including-biden-will-attend.html</link>
					<comments>https://www.chandrikadaily.com/delhi-ready-for-g20-world-leaders-including-biden-will-attend.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 06 Sep 2023 05:46:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[g20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273143</guid>

					<description><![CDATA[കനത്ത് സുരക്ഷയാണ് ഡല്&#x200d;ഹിയിലും സമീപ പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജി20ക്ക് ഒരുങ്ങി ഡല്&#x200d;ഹി. കനത്ത് സുരക്ഷയാണ് ഡല്&#x200d;ഹിയിലും സമീപ പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ഡല്&#x200d;ഹിയില്&#x200d; ആരംഭിക്കുന്ന ജി20 ഉച്ചകോടിയില്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ജോ ബൈഡന്&#x200d; ഉള്&#x200d;പ്പെടെ ലോക നേതാക്കള്&#x200d; പങ്കെടുക്കും. വ്യാഴാഴ്ചയോടെ ഡല്&#x200d;ഹിയിലെത്തുന്ന ബൈഡന്&#x200d; പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചര്&#x200d;ച്ച നടത്തും.കോവിഡ് 19 സ്ഥിരീകരിച്ചതോടെ യു.എസ് പ്രഥമ വനിത ജില്&#x200d; ബൈഡന്&#x200d; യാത്ര ഒഴിവാക്കി. ചൈനയില്&#x200d; നിന്ന് പ്രധാനമന്ത്രി ലി കിയാങാണ് ഉച്ചകോടിയില്&#x200d; പങ്കെടുക്കുക. പ്രസിഡന്റ് ഷി ജിന്&#x200d;പിങ് പങ്കെടുത്തേക്കില്ല.</p>
<p>അടുത്തിടെ പുറത്തുവിട്ട ഭൂപടത്തില്&#x200d; ഇന്ത്യന്&#x200d; സംസ്ഥാനമായ അരുണാചല്&#x200d; പ്രദേശും ലഡാക്കിലെ അക്‌സായി ചിന്നും ചൈനീസ് ഭൂപടത്തിന്റെ ഭാഗമാക്കിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഷി ജിന്&#x200d;പിങ് പങ്കെടുക്കില്ലെന്ന് അറിയിപ്പു വന്നത്. 2008ലെ ആദ്യ ഉച്ചകോടി മുതല്&#x200d; ഇതാദ്യമായാണ് ജിന്&#x200d;പിങ് ജി20-ല്&#x200d; നിന്ന് വിട്ടു നല്&#x200d;കുന്നത്. കോവിഡ്19 വ്യാപിച്ച 2020-ലും 2021-ലും വിര്&#x200d;ച്വലായി അദ്ദേഹം ഉച്ചകോടിയില്&#x200d; പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്‌ട്രേലിയന്&#x200d; പ്രധാനമന്ത്രി ആന്റണി അല്&#x200d;ബനേസ്, കനേഡിയന്&#x200d; പ്രധാനമന്ത്രി ജസ്റ്റിന്&#x200d; ട്രൂഡോ, ജര്&#x200d;മന്&#x200d; ചാന്&#x200d;സലര്&#x200d; ഒലാഫ് സ്‌കോള്&#x200d;സ്, ജപ്പാന്&#x200d; പ്രധാമന്ത്രി ഫുമിയോ കിശിദ, ദക്ഷിണ കൊറിയന്&#x200d; പ്രസിഡന്റ് യൂന്&#x200d; സുക്യോ, ഫ്രാന്&#x200d;സ് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d;, സഊദി അറേബ്യന്&#x200d; കിരീടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d;, ദക്ഷിണാഫ്രിക്കന്&#x200d; പ്രസിഡന്റ് സിറില്&#x200d; രാമഫോസ, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, തുര്&#x200d;ക്കി പ്രസിഡന്റ് ത്വയ്യബ് ഉര്&#x200d;ദുഗാന്&#x200d;, അര്&#x200d;ജന്റീന പ്രസിഡന്റ് അല്&#x200d;ബെര്&#x200d;ട്ടോ ഫെര്&#x200d;ണാണ്ടസ്, നൈജീരിയ പ്രസിഡന്റ് ബോല തിനുബു തുടങ്ങിയവരാണ് ഉച്ചകോടിക്കെ ത്തുന്ന മറ്റ് നേതാക്കള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-ready-for-g20-world-leaders-including-biden-will-attend.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
