<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gail pipe line &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gail-pipe-line/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 05 Jan 2021 07:16:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gail pipe line &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗെയ്ല്&#x200d; പൈപ്പ് ലൈന്&#x200d; ഉദ്ഘാടനം;  സി.പി.എം ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് പഴയ വീഡിയോ പ്രചരിക്കുന്നു</title>
		<link>https://www.chandrikadaily.com/gail-pipeline-protest-video.html</link>
					<comments>https://www.chandrikadaily.com/gail-pipeline-protest-video.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 05 Jan 2021 07:12:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[gail pipe line]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174961</guid>

					<description><![CDATA[അന്നു ഗെയ്ല്&#x200d; പദ്ധതിയ്‌ക്കെതിരെ സമരം ചെയ്തവര്&#x200d; ഇന്ന് തങ്ങളുടെ വികസനനേട്ടമായി ഉയര്&#x200d;ത്തിക്കാട്ടുന്നതിന്റെ വൈരുധ്യം ചോദ്യം ചെയ്യപ്പെടുന്നു
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി-മംഗളൂരു പ്രകൃതി വാതക പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി വീഡീയോ പ്രചരിക്കുന്നു. സി.പി.എം നടത്തിയ ഗെയ്ല്&#x200d;വിരുദ്ധ സമരത്തിന്റെ പഴയവീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. &#8216;ഗെയ്ല്&#x200d; ഗോബാക്ക്, പിറകോട്ടില്ല&#8230;ഗെയ്ല്&#x200d; സമരത്തില്&#x200d; നിന്ന് പിറകോട്ടില്ല&#8217; എന്ന മുദ്രാവാക്യം വിളികളാണ് വീഡിയോയിലുള്ളത്.</p>
<p>പാര്&#x200d;ട്ടികൊടികളുമേന്തി നിരവധിപ്രവര്&#x200d;ത്തകരാണ് സമരത്തില്&#x200d; അണിനിരന്നത്. അന്നു ഗെയ്ല്&#x200d; പദ്ധതിയ്‌ക്കെതിരെ സമരം ചെയ്തവര്&#x200d; ഇന്ന് തങ്ങളുടെ വികസനനേട്ടമായി ഉയര്&#x200d;ത്തിക്കാട്ടുന്നതിന്റെ വൈരുധ്യം ചൂണ്ടിക്കാട്ടി നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്&#x200d; രംഗത്തെത്തിയത്.</p>
<p>അതേസമയം, ഗെയില്&#x200d; പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്&#x200d;ലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, കര്&#x200d;ണാടകമുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്&#x200d;മേന്ദ്രപ്രധാന്&#x200d; എന്നിവര്&#x200d; ചടങ്ങില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-pipeline-protest-video.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഴിയടഞ്ഞ് വിഷാംശം കലര്&#x200d;ന്ന ലായനി പരന്നൊഴുകുന്നു ;ഗെയില്&#x200d; പൈപ്പ് ലൈന്&#x200d; പ്രവൃത്തി നാട്ടുകാര്&#x200d; തടഞ്ഞു</title>
		<link>https://www.chandrikadaily.com/gail-pipe-line-issue.html</link>
					<comments>https://www.chandrikadaily.com/gail-pipe-line-issue.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 01 Sep 2019 03:30:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[people protest]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137762</guid>

					<description><![CDATA[മുക്കം: ഗെയില്&#x200d; വാതക പൈപ്പ് ലൈന് എതിരെ നാട്ടുകാര്&#x200d; വീണ്ടും സമര രംഗത്ത്. പൈപ്പ് ലൈന്&#x200d; സ്ഥാപിക്കുന്നതു കാരണം റോഡ് ഇല്ലാതായതാണ് കാരശ്ശേരി പഞ്ചായത്തിലെ സര്&#x200d;ക്കാര്&#x200d; പറമ്പ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. ഇതിനു പുറമെ വിഷാംശം കലര്&#x200d;ന്ന ലായനി പരന്നൊഴുകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നവുമുണ്ടിവിടെ. പാറ തുളക്കുമ്പോള്&#x200d; ഉപയോഗിക്കുന്ന വിഷാംശം കലര്&#x200d;ന്ന ലായനി സംഭരിച്ച കുഴി ശക്തമായ മഴയില്&#x200d; നിറഞ്ഞും ഇടിഞ്ഞുമാണ് പരന്നൊഴുകുന്നത്. സമീപത്തെ പറമ്പുകളിലൂടെയും വീടുകളിലൂടെയും ഒഴുകി വയലിലാണ് ചെന്നെത്തുന്നത്. നൂറോളം കുടുംബങ്ങള്&#x200d; കുടിവെള്ളത്തിന് ആശ്രയിക്കുന്ന ജലനിധി, [&#8230;]]]></description>
										<content:encoded><![CDATA[
<p>മുക്കം: ഗെയില്&#x200d; വാതക പൈപ്പ് ലൈന് എതിരെ നാട്ടുകാര്&#x200d; വീണ്ടും സമര രംഗത്ത്. പൈപ്പ് ലൈന്&#x200d; സ്ഥാപിക്കുന്നതു കാരണം റോഡ് ഇല്ലാതായതാണ് കാരശ്ശേരി പഞ്ചായത്തിലെ  സര്&#x200d;ക്കാര്&#x200d; പറമ്പ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. ഇതിനു പുറമെ വിഷാംശം കലര്&#x200d;ന്ന ലായനി പരന്നൊഴുകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നവുമുണ്ടിവിടെ.  പാറ തുളക്കുമ്പോള്&#x200d; ഉപയോഗിക്കുന്ന വിഷാംശം കലര്&#x200d;ന്ന ലായനി സംഭരിച്ച കുഴി ശക്തമായ മഴയില്&#x200d; നിറഞ്ഞും ഇടിഞ്ഞുമാണ്  പരന്നൊഴുകുന്നത്. സമീപത്തെ പറമ്പുകളിലൂടെയും വീടുകളിലൂടെയും ഒഴുകി വയലിലാണ് ചെന്നെത്തുന്നത്. നൂറോളം കുടുംബങ്ങള്&#x200d; കുടിവെള്ളത്തിന് ആശ്രയിക്കുന്ന ജലനിധി, കിണറുകള്&#x200d;, കുളം എന്നീ ജല സ്രോതസുകള്&#x200d;ക്കെല്ലാം ഇതു ഭീഷണിയായിട്ടുണ്ട്. റോഡ് പുന:സ്ഥാപിക്കുന്നതു വരെ പ്രദേശത്തെ പ്രവൃത്തി തുടരാന്&#x200d; അനുവദിക്കുകയില്ലെന്ന നിലപാടിലാണ് നാട്ടുകാര്&#x200d;.<br> വീട്ടുമുറ്റത്തു നിര്&#x200d;ത്തിയിട്ട ഓംനി വാന്&#x200d; പുറത്തു കൊണ്ടുവരാനുള്ള റോഡ് താറുമാറായതിനാല്&#x200d; ഒരാഴ്ചയിലേറെയായി ജീവിത മാര്&#x200d;ഗം മുട്ടിയിരിക്കുകയാണെന്ന്  സി.പി.അബ്ദുറഹിമാന്&#x200d; പറഞ്ഞു. കാലിനു പരുക്കേറ്റു കഴിയുന്ന ചുങ്കത്ത് ഫൈസലിനെ ആശുപത്രിയില്&#x200d; പോകാന്&#x200d; റോഡിലെത്തിക്കുന്നത്  താങ്ങിയെടുത്താണ്. കുട്ടികള്&#x200d;ക്ക് സ്‌കൂളിലും മദ്‌റസയിലും പോകണമെങ്കില്&#x200d; അപകടം നിറഞ്ഞ ചളിക്കുളങ്ങള്&#x200d; നീന്തി വേണം റോഡിലെത്താന്&#x200d;. ദിവസങ്ങള്&#x200d; പിന്നിട്ടിട്ടും പരിഹാരം കാണാത്തതിനാല്&#x200d; ക്ഷമയറ്റ നാട്ടുകാര്&#x200d; കഴിഞ്ഞ ദിവസം പ്രവൃത്തി തടയുകയായിരുന്നു.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-pipe-line-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെയില്&#x200d;: സമരം നേരിടാന്&#x200d; പൊലീസിന്റെ വന്&#x200d; തയ്യാറെടുപ്പ്</title>
		<link>https://www.chandrikadaily.com/gail-pipe-line-project-in-kerala-strike-poliec.html</link>
					<comments>https://www.chandrikadaily.com/gail-pipe-line-project-in-kerala-strike-poliec.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 18 Dec 2017 16:23:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[mukkam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60091</guid>

					<description><![CDATA[മുക്കം: ജനവാസ മേഖലയില്&#x200d; കൂടിയുള്ള ഗെയില്&#x200d; പൈപ്പ് ലൈന്&#x200d; പദ്ധതി അലൈന്റ്‌മെന്റില്&#x200d; മാറ്റം വരുത്തണമെന്നും അര്&#x200d;ഹമായ നഷ്ടപരിഹാര തുക നല്&#x200d;കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്&#x200d; ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഉപരോധ വലയത്തെ നേരിടാന്&#x200d; പൊലീസിന്റെ വമ്പിച്ച തയ്യാറെടുപ്പ്. സമരസമിതിയുടെ നേതൃത്വത്തില്&#x200d; നെല്ലിക്കാപറമ്പില്&#x200d; പ്രവൃത്തി തടയാന്&#x200d; തീരുമാനിച്ചതോടെ സര്&#x200d;വ സന്നാഹവുമായി പൊലിസ് സേനയും ഒരുങ്ങി.ഒരാഴ്ചയായി മുക്കം പൊലീസുകാരുടെ വറുതിയിലാണ്. എല്ലാ ഭാഗത്തും പൊലീസ് വാഹനങ്ങളും പൊലീസുകാരുമാണ്. ജനങ്ങള്&#x200d; പേടിച്ച് പുറത്തിറങ്ങാതിരിക്കാനുള്ള പതിനെട്ടടവും പയറ്റുന്നുണ്ട്.ഏത് രീതിയിലും സമരത്തെ നേരിടുന്നതിനായി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മുക്കം:</strong> ജനവാസ മേഖലയില്&#x200d; കൂടിയുള്ള ഗെയില്&#x200d; പൈപ്പ് ലൈന്&#x200d; പദ്ധതി അലൈന്റ്‌മെന്റില്&#x200d; മാറ്റം വരുത്തണമെന്നും അര്&#x200d;ഹമായ നഷ്ടപരിഹാര തുക നല്&#x200d;കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്&#x200d; ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഉപരോധ വലയത്തെ നേരിടാന്&#x200d; പൊലീസിന്റെ വമ്പിച്ച തയ്യാറെടുപ്പ്.</p>
<p>സമരസമിതിയുടെ നേതൃത്വത്തില്&#x200d; നെല്ലിക്കാപറമ്പില്&#x200d; പ്രവൃത്തി തടയാന്&#x200d; തീരുമാനിച്ചതോടെ സര്&#x200d;വ സന്നാഹവുമായി പൊലിസ് സേനയും ഒരുങ്ങി.ഒരാഴ്ചയായി മുക്കം പൊലീസുകാരുടെ വറുതിയിലാണ്. എല്ലാ ഭാഗത്തും പൊലീസ് വാഹനങ്ങളും പൊലീസുകാരുമാണ്. ജനങ്ങള്&#x200d; പേടിച്ച് പുറത്തിറങ്ങാതിരിക്കാനുള്ള പതിനെട്ടടവും പയറ്റുന്നുണ്ട്.ഏത് രീതിയിലും സമരത്തെ നേരിടുന്നതിനായി വന്&#x200d; പൊലീസ് സംഘമാണ് മുക്കത്തും പരിസര പ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്&#x200d;, കാസര്&#x200d;കോട്, വയനാട് .പാലക്കാട് ജില്ലകളില്&#x200d; നിന്നായി 1000ല്&#x200d; അധികം പൊലീസുകാരാണ് ഇവിടെ എത്തിയത്.</p>
<p>ഇന്നത്തെ സമരത്തെ നേരിടുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി മുക്കത്ത് ഇന്നലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്&#x200d;ന്നു. മുക്കം ബാങ്ക് ഓഡിറ്റോറിയത്തില്&#x200d; ചേര്&#x200d;ന്ന യോഗത്തില്&#x200d; ഡി ജി പി രാജേഷ് ദിവാന്&#x200d;, കോഴിക്കോട് റൂറല്&#x200d; എസ്പി പുഷ്‌ക്കരന്&#x200d;, സിറ്റി പൊലീസ് കമ്മീഷണര്&#x200d; കാളി രാജ് മഹേഷ് കുമാര്&#x200d;, ഡെപ്യൂട്ടി കമ്മീഷണര്&#x200d; മെറിന്&#x200d; ജോസഫ്, വയനാട് എ.സി.പി. ചൈത്ര തെരേസ, വിവിധ എസ്.പി.മാര്&#x200d; തുടങ്ങിയവര്&#x200d; സംബന്ധിച്ചു. വൈകിട്ട് അഞ്ച് മണിയോടെ എരഞ്ഞിമാവിലും മുക്കത്തും നെല്ലിക്കാപറമ്പിലും റൂട്ട് മാര്&#x200d;ച്ചും നടന്നു.</p>
<p>പ്രവൃത്തി തടയാനാണ് ഭാവമെങ്കില്&#x200d; അതിനെ ഏത് രീതിയിലും നേരിടാനുള്ള ഒരുക്കമാണ് പൊലീസ് നടത്തുന്നത്. സ്ത്രീകള്&#x200d; അടക്കം സമരത്തിന്റെ ഭാഗമാവാനുള്ള സാധ്യത കണക്കിലെടുത്ത് നൂറോളം വനിത പൊലീസുകാര്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് ഒരാഴ്ചയോളം നീണ്ടു നിന്ന പ്രത്യേക പരിശീലനവും നല്&#x200d;കിയിരുന്നു. രാവിലെ 8.30 ഓടെ എരഞ്ഞിമാവ് കേന്ദ്രീകരിക്കുന്ന സമരക്കാര്&#x200d; പദ്ധതി പ്രദേശമായ നെല്ലിക്കാപറമ്പിലേക്ക് മാര്&#x200d;ച്ച് നടത്തുമെന്നറിയുന്നു.അതേ സമയം പദ്ധതി പ്രദേശത്തിന് തൊട്ടുമുമ്പ് നെല്ലിക്കാപറമ്പില്&#x200d; സമരക്കാരെ പൊലീസ് തടയാനാണ് സാധ്യത. റൂറല്&#x200d; എസ്പി.പുഷ്‌ക്കരന്&#x200d; ഇന്ന് രാവിലെ മുതല്&#x200d; മുക്കത്തുണ്ടാവും. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും പൊലീസ് സേന സമരത്തെ നേരിടുന്നത്. പൊലീസിന്റെ നീക്കങ്ങള്&#x200d; മനസിലാക്കി സമരസമിതി നേതാക്കളും ജാഗ്രതയിലാണ്. എം.ഐ.ഷാനവാസ് എം.പി, കെ.എം.ഷാജി എം.എല്&#x200d;.എ തുടങ്ങിയവര്&#x200d; ഇന്നത്തെ ഉപരോധത്തില്&#x200d; പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-pipe-line-project-in-kerala-strike-poliec.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി എന്ത്; നെടുവീര്&#x200d;പ്പോടെ ഗെയില്&#x200d; വിരുദ്ധ സമര നായകന്&#x200d;</title>
		<link>https://www.chandrikadaily.com/mukkam-gail-pipie-line.html</link>
					<comments>https://www.chandrikadaily.com/mukkam-gail-pipie-line.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Nov 2017 19:03:10 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[mukkam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55964</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; മുക്കം വീടിന്റെ ഇടുങ്ങിയ വരാന്തയിലിട്ട ചാരുകസേരയില്&#x200d; നടുക്കത്തോടെ ഗെയില്&#x200d; കാഴ്ചകളിലേക്ക് കണ്ണുംനട്ട് തളര്&#x200d;ന്നിരിക്കുകയാണ് ഗെയില്&#x200d; വിരുദ്ധ സമര നായകന്&#x200d; പി.ടി.സി.&#8217;എന്തു പറയാന്&#x200d;..? ഒക്കെ പോയില്ലേ..? ഇതാ&#8230; കണ്ടില്ലേ?&#8217; മൂര്&#x200d;ത്തീഭാവംപൂണ്ട് ഗെയിലിന്റെ ഹിറ്റാച്ചി വീടിന്റെ ഇറയത്ത് ഉഴുത് മറിക്കുന്നതിലേക്കദ്ദേഹം നെടുവീര്&#x200d;പ്പോടെ വിരല്&#x200d; ചൂണ്ടി. വീടിനു ചുറ്റും റോഡിലും പറമ്പിലുമെല്ലാം അപ്പോഴും ഗെയിലിനു വേണ്ടി പൊലീസുകാര്&#x200d; കാവലിരിക്കുന്നുണ്ടായിരുന്നു. വീടിന് മുന്&#x200d;വശത്തെ റോഡും കതിര്&#x200d; കുലകള്&#x200d; കാറ്റിലാടുന്ന നെല്&#x200d;വയലുമെല്ലാം ഹിറ്റാച്ചി ഈര്&#x200d;ഷ്യത്തോടെ ഞെരിക്കുന്നതും ഗെയില്&#x200d; പൈപ്പുകള്&#x200d; കൂട്ടിയിട്ടതും നെല്&#x200d;വയല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong><br />
<strong> മുക്കം</strong></p>
<p>വീടിന്റെ ഇടുങ്ങിയ വരാന്തയിലിട്ട ചാരുകസേരയില്&#x200d; നടുക്കത്തോടെ ഗെയില്&#x200d; കാഴ്ചകളിലേക്ക് കണ്ണുംനട്ട് തളര്&#x200d;ന്നിരിക്കുകയാണ് ഗെയില്&#x200d; വിരുദ്ധ സമര നായകന്&#x200d; പി.ടി.സി.&#8217;എന്തു പറയാന്&#x200d;..? ഒക്കെ പോയില്ലേ..? ഇതാ&#8230; കണ്ടില്ലേ?&#8217; മൂര്&#x200d;ത്തീഭാവംപൂണ്ട് ഗെയിലിന്റെ ഹിറ്റാച്ചി വീടിന്റെ ഇറയത്ത് ഉഴുത് മറിക്കുന്നതിലേക്കദ്ദേഹം നെടുവീര്&#x200d;പ്പോടെ വിരല്&#x200d; ചൂണ്ടി. വീടിനു ചുറ്റും റോഡിലും പറമ്പിലുമെല്ലാം അപ്പോഴും ഗെയിലിനു വേണ്ടി പൊലീസുകാര്&#x200d; കാവലിരിക്കുന്നുണ്ടായിരുന്നു. വീടിന് മുന്&#x200d;വശത്തെ റോഡും കതിര്&#x200d; കുലകള്&#x200d; കാറ്റിലാടുന്ന നെല്&#x200d;വയലുമെല്ലാം ഹിറ്റാച്ചി ഈര്&#x200d;ഷ്യത്തോടെ ഞെരിക്കുന്നതും ഗെയില്&#x200d; പൈപ്പുകള്&#x200d; കൂട്ടിയിട്ടതും നെല്&#x200d;വയല്&#x200d; മണ്ണിട്ടു നിരത്തുന്നതുമെല്ലാം കണ്ടിരിക്കാന്&#x200d; കെല്&#x200d;പ്പില്ലാതെ ആ സമര നായകന്&#x200d; അങ്ങുമിങ്ങും നടക്കുകയായിരുന്നു.</p>
<p>ഗെയില്&#x200d; പ്രവൃത്തി കാരശേരി ചീപ്പാന്&#x200d; കുഴിയിലെത്തുമ്പോള്&#x200d; പി.ടി.സിക്ക് എന്ത് സംഭവിക്കും..? എന്ന് നാട്ടുകാര്&#x200d; ആശങ്കപ്പെട്ടതില്&#x200d; അത്ഭുതപ്പെടാനില്ല. മലബാറിലെ ഗെയില്&#x200d; വിരുദ്ധ സമര ചരിത്രത്തില്&#x200d; മായാമുദ്ര പതിഞ്ഞ പേരാളിയാണ് പി.ടി.സി എന്നറിയപ്പെടുന്ന കാരശേരി പാറ തരിപ്പയില്&#x200d; ചെറിയ മുഹമ്മദ്. ജനവാസ മേഖലയില്&#x200d; കൂടിയുള്ള പൈപ്പ് ലൈന്&#x200d; പദ്ധതിക്കെതിരെ 2012-ല്&#x200d; രൂപീകരിച്ച സമര സമിതി വൈസ് ചെയര്&#x200d;മാന്&#x200d; പി.ടി.സിയായിരുന്നു. ചെയര്&#x200d;മാന്&#x200d; സി.പി.എം ഏരിയ സെക്രട്ടറി ജോണി എടശ്ശേരിയും. പി.ടി.സി ഇന്നും സമരമുഖത്ത് ധ്വജവാഹകനാണ്. പക്ഷേ മനസിനൊത്ത് ശരീരം വഴങ്ങുന്നില്ല. &#8216; സമരം യു.ഡി.എഫ് ഭരണത്തില്&#x200d; വന്&#x200d; വിജയമായിരുന്നു. ഇറക്കിയ പൈപ്പുകള്&#x200d; എടുത്തു കൊണ്ടുപോയില്ലേ&#8230; ഇത്തരം സ്ഥലങ്ങളിലെങ്കിലും മാറ്റം പ്രതീക്ഷിച്ചതായിരുന്നു. ഇവിടെ നൂറ് നൂറ്റമ്പത് മീറ്ററിനുള്ളില്&#x200d; എന്തൊക്കെയാണുള്ളത്? സ്‌കൂള്&#x200d;, പള്ളികള്&#x200d;, മദ്രസകള്&#x200d;, അങ്ങാടി, ജലനിധി കിണര്&#x200d;, തൊട്ടുരുമ്മി നില്&#x200d;ക്കുന്ന വീടുകള്&#x200d;, ഇവയ്ക്കിടയിലൂടെ വാഹനയോട്ടം നിലയ്ക്കാത്ത റോഡ്, നെല്&#x200d;വയല്&#x200d; .. . ഇതൊന്നും പരിഗണിക്കാതെയല്ലേ ഇപ്പോള്&#x200d; പൈപ്പ് ലൈന്&#x200d; സ്ഥാപിക്കുന്നത്. താമസക്കാര്&#x200d;ക്ക് ബുദ്ധിമുട്ടില്ലാതെ പുഴയോരത്തുകൂടി പദ്ധതിയിട്ടിരുന്നു. എന്തുകൊണ്ടോ അത് നടന്നില്ല, ഗെയില്&#x200d; പറഞ്ഞത് കേള്&#x200d;ക്കണം, അതായി മാറി അവസ്ഥ. അല്ലെങ്കില്&#x200d; പൊലീസ് നടപടി. പിന്നെയെന്തു ചെയ്യും?</p>
<p>ഗെയില്&#x200d; പൈപ്പിന് മുകളില്&#x200d; കിടന്നുറങ്ങാന്&#x200d; ധൈര്യമുണ്ടായിട്ടല്ല, എവിടേക്ക് പോകാന്&#x200d;? -വാര്&#x200d;ധക്യവും അനാരോഗ്യവും പിടിച്ചിരുത്തിയ എഴുപത്തിനാലുകാരന്&#x200d; ദു:ഖം പങ്കിട്ടു. 1965-മുതല്&#x200d; രാഷ്ട്രീയ രംഗത്ത് സജീവമായ പി.ടി.സി, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെല്ലാം നിറസാന്നിധ്യമാണ്. ജനതാദള്&#x200d; (യു) ജില്ലാ കമ്മറ്റിയംഗമായ അദ്ദേഹം ഗെയില്&#x200d; വിരുദ്ധ സമര രംഗത്തും ആത്മാര്&#x200d;ഥതയോടെ പോരാടി. വിശ്രമമില്ലാതെ പ്രവര്&#x200d;ത്തിച്ചു. പക്ഷേ ഇന്നദ്ദേഹം തളര്&#x200d;ന്നിരിക്കുകയാണ്. ആവേശവും ഉന്മേഷവും കെടുത്തിയത് ഗെയില്&#x200d; തന്നെ. പാവപ്പെട്ട കുടുംബത്തിന്റെ ആകെക്കൂടിയുള്ള സ്ഥലം പൈപ്പ്‌ലൈന്&#x200d; പദ്ധതിക്കായി ഹിറ്റാച്ചി ഉഴുതുമറിച്ചിട്ടത് കണ്ടാണിപ്പോള്&#x200d; ഉറങ്ങുന്നതും ഉണരുന്നതും. സെന്റിന് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിക്ക് ഗെയില്&#x200d; എന്ത് നല്&#x200d;കുമെന്നതാലോചിച്ചാല്&#x200d; ആര്&#x200d;ക്കാണ് പിടിച്ചു നില്&#x200d;ക്കാനാവുക?.. പി.ടി.സിയുടെ നോക്കിലും വാക്കിലും ഉത്തരം കിട്ടാത്തതും ഭരണകൂടഭീകരതയുടെ നേരെ &#8216;മാനിഷാദ&#8217; ഉദ്‌ഘോഷിക്കേണ്ടതുമായ ഒട്ടേറെ വസ്തുതകള്&#x200d; ഇതിനു പുറമെയും വായിച്ചെടുക്കാനുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mukkam-gail-pipie-line.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാര്‍ തീരുമാനങ്ങള്‍ തള്ളി; ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമര സമിതി</title>
		<link>https://www.chandrikadaily.com/gail-pipeline-protest-calicut.html</link>
					<comments>https://www.chandrikadaily.com/gail-pipeline-protest-calicut.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Nov 2017 13:19:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail pipe line]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53559</guid>

					<description><![CDATA[കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമര സമിതി. ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി ലഭ്യമാക്കണമെന്നും ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്‍മെന്റ് മാറ്റണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തിനിടെ അറസ്റ്റുചെയ്ത് ജയിലിലടച്ചവരെ വിട്ടയക്കണമെന്ന ആവശ്യവും സമര സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. സഹനസമരം തുടരാനാണ് തീരുമാനം. ഏഴ് ജില്ലകളില്‍ നിന്നുള്ള സമരസമിതി നേതാക്കളെ ഉള്‍പ്പെടുത്തി ഈമാസം 18 ന് മുക്കത്ത് യോഗം ചേരാനും സമര സമിതി തീരുമാനമെടുത്തിട്ടുണ്ട്. അതേ സമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലുണ്ടായ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഗെയില്&#x200d; വിരുദ്ധ സമരം തുടരുമെന്ന് സമര സമിതി. ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി ലഭ്യമാക്കണമെന്നും ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്&#x200d;മെന്റ് മാറ്റണമെന്നുമുള്ള ആവശ്യങ്ങള്&#x200d; ഉന്നയിച്ചാണ് സമരം. സമരത്തിനിടെ അറസ്റ്റുചെയ്ത് ജയിലിലടച്ചവരെ വിട്ടയക്കണമെന്ന ആവശ്യവും സമര സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. സഹനസമരം തുടരാനാണ് തീരുമാനം. ഏഴ് ജില്ലകളില്&#x200d; നിന്നുള്ള സമരസമിതി നേതാക്കളെ ഉള്&#x200d;പ്പെടുത്തി ഈമാസം 18 ന് മുക്കത്ത് യോഗം ചേരാനും സമര സമിതി തീരുമാനമെടുത്തിട്ടുണ്ട്.</p>
<p>അതേ സമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്&#x200d; കഴിഞ്ഞ ദിവസം ചേര്&#x200d;ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങള്&#x200d; സമര സമിതി തള്ളി. ഗെയില്&#x200d; പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്&#x200d;കിയവര്&#x200d;ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാനുള്ള തീരുമാനം അടക്കമുള്ളവയാണ് സമര സമിതി തള്ളിയത്.<br />
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങള്&#x200d; ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് സമര സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d;, സമരം തുടരാനാണ് ഞായറാഴ്ച ചേര്&#x200d;ന്ന യോഗത്തില്&#x200d; തീരുമാനമുണ്ടായത്. പുതുക്കിയ ന്യായവിലയുടെ പത്ത് മടങ്ങായി വിപണിവില നിജപ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിക്കാന്&#x200d; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന യോഗത്തില്&#x200d; തീരുമാനം എടുത്തിരുന്നു. പത്തുസെന്റോ അതില്&#x200d; താഴെയോ മാത്രം ഭൂമിയുള്ളവര്&#x200d;ക്ക് ആശ്വാസധനമായി അഞ്ച് ലക്ഷംരൂപ നല്&#x200d;കാനും തീരുമാനമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-pipeline-protest-calicut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം; മുന്‍ നിലപാടും &#8216;തീവ്രവാദ കൂട്ടുകെട്ടും&#8217; തിരിഞ്ഞുകുത്തുന്നു</title>
		<link>https://www.chandrikadaily.com/gail-pipe-line-cpm.html</link>
					<comments>https://www.chandrikadaily.com/gail-pipe-line-cpm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Nov 2017 18:51:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail pipe line]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52190</guid>

					<description><![CDATA[ലുഖ്മാന്‍ മമ്പാട് കോഴിക്കോട്‌: കൊച്ചി-മംഗലാപുരം ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ കടന്നു പോകുന്ന ഭാഗങ്ങളിലെ ഇരകളുടെ ചെറുത്തു നില്‍പ്പിനെതിരെ കൂടുതല്‍ വര്‍ഗീയ പ്രചാരണവുമായി സി.പി.എം നേതാക്കള്‍ രംഗത്ത്. &#8216;ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങള്‍&#8217; എന്ന ആരോപണത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ മന്ത്രി തോമസ് ഐസക്ക്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മായില്‍ കുറുമ്പൊയില്‍, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരാണ് രംഗത്തു വന്നത്. സി.പി.എം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>കോഴിക്കോട്‌: കൊച്ചി-മംഗലാപുരം ഗെയില്&#x200d; ഗ്യാസ് പൈപ്പ് ലൈന്&#x200d; കടന്നു പോകുന്ന ഭാഗങ്ങളിലെ ഇരകളുടെ ചെറുത്തു നില്&#x200d;പ്പിനെതിരെ കൂടുതല്&#x200d; വര്&#x200d;ഗീയ പ്രചാരണവുമായി സി.പി.എം നേതാക്കള്&#x200d; രംഗത്ത്. &#8216;ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്&#x200d; നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങള്&#x200d;&#8217; എന്ന ആരോപണത്തിന് പിന്നാലെ മുതിര്&#x200d;ന്ന നേതാക്കളായ മന്ത്രി തോമസ് ഐസക്ക്, കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി പി ജയരാജന്&#x200d;, ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മായില്&#x200d; കുറുമ്പൊയില്&#x200d;, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കുഞ്ഞിക്കണ്ണന്&#x200d; തുടങ്ങിയവരാണ് രംഗത്തു വന്നത്.</p>
<p>സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഇസ്‌ലാമിക വിരുദ്ധ പ്രസ്താവനക്കെതിരെ വിവിധ മേഖലകളിലെ പ്രമുഖരാണ് രംഗത്തു വന്നത്. &#8216;ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം&#8217; അതാണ് ഹൈലൈറ്റ്. കേരളത്തിലെ ബി.ജെ.പി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് പിണറായി വിജയന്റെ സി.പി.എമ്മില്&#x200d; ലയിക്കണം. ഇവിടെ നിങ്ങള്&#x200d; വെവ്വേറെയായി നില്&#x200d;ക്കേണ്ട ഒരു ആവശ്യവുമില്ല.&#8221;എന്ന വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഉള്&#x200d;പ്പെടെ ചര്&#x200d;ച്ചയായപ്പോഴാണ് കൂടുതല്&#x200d; പ്രകോപനപരമായ വാക്കുകളുമായ സി.പി.എം നേതാക്കള്&#x200d; രംഗത്തു വന്നത്.</p>
<p><strong><img loading="lazy" class="alignnone wp-image-52253 size-full" src="https://www.chandrikadaily.com/wp-content/uploads/2017/11/gail-1.jpg" alt="gail -1" width="888" height="468" srcset="https://www.chandrikadaily.com/wp-content/uploads/2017/11/gail-1.jpg 888w, https://www.chandrikadaily.com/wp-content/uploads/2017/11/gail-1-300x158.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/11/gail-1-768x405.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/11/gail-1-696x367.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/11/gail-1-797x420.jpg 797w" sizes="(max-width: 888px) 100vw, 888px" /> <img loading="lazy" class="alignnone wp-image-52254 size-medium" src="https://www.chandrikadaily.com/wp-content/uploads/2017/11/gail-2-207x300.jpg" alt="gail -2" width="207" height="300" srcset="https://www.chandrikadaily.com/wp-content/uploads/2017/11/gail-2-207x300.jpg 207w, https://www.chandrikadaily.com/wp-content/uploads/2017/11/gail-2-290x420.jpg 290w, https://www.chandrikadaily.com/wp-content/uploads/2017/11/gail-2.jpg 666w" sizes="(max-width: 207px) 100vw, 207px" /><img loading="lazy" class="alignnone size-medium wp-image-52255" src="https://www.chandrikadaily.com/wp-content/uploads/2017/11/gail-3-233x300.jpg" alt="gail -3" width="233" height="300" srcset="https://www.chandrikadaily.com/wp-content/uploads/2017/11/gail-3-233x300.jpg 233w, https://www.chandrikadaily.com/wp-content/uploads/2017/11/gail-3-326x420.jpg 326w, https://www.chandrikadaily.com/wp-content/uploads/2017/11/gail-3.jpg 666w" sizes="(max-width: 233px) 100vw, 233px" /></strong></p>
<p><img loading="lazy" class="alignnone size-full wp-image-52262" src="https://www.chandrikadaily.com/wp-content/uploads/2017/11/gail-4.jpg" alt="gail -4" width="888" height="744" srcset="https://www.chandrikadaily.com/wp-content/uploads/2017/11/gail-4.jpg 888w, https://www.chandrikadaily.com/wp-content/uploads/2017/11/gail-4-300x251.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/11/gail-4-768x643.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/11/gail-4-696x583.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/11/gail-4-501x420.jpg 501w" sizes="(max-width: 888px) 100vw, 888px" />(<strong><em>ഉന്നത സി.പി.എം നേതാക്കളും ജനപ്രതിനിധികളും നേതൃത്വം കൊടുത്ത ഗെയില്&#x200d; വിരുദ്ധ സമരത്തിന്റെ രേഖകള്&#x200d;)</em></strong></p>
<p>ചിലര്&#x200d; തടസം നില്&#x200d;ക്കുകയാണെന്നും വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്&#x200d; അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്&#x200d; തുറന്നടിച്ചതിന് പിറകെ, ഇത്തരം പ്രചാരണങ്ങളെ തള്ളിപ്പറയുമെന്ന പ്രതീക്ഷിച്ചിരുന്ന മന്ത്രി കെ.ടി ജലീലീലാവട്ടെ, &#8221;വിമാനം തടയാന്&#x200d; കഴിയാത്തതു കൊണ്ടാണ് വികസന വിരോധികള്&#x200d; അതിന് ശ്രമിക്കാത്തത്. അല്ലെങ്കില്&#x200d; മഹല്ല് കമ്മറ്റിയുടെ അനുവാദമില്ലാതെ പള്ളിപ്പറമ്പിന് മുകളിലൂടെ പറത്തുന്നതെങ്ങനെയെന്ന് പറയുമായിരുന്നു&#8221; എന്ന പരഹാസവുമായി രംഗം കൊഴുപ്പിച്ചത്.</p>
<p>&#8221;ആശങ്കകളെ പര്&#x200d;വ്വതീകരിച്ച് ഗവണ്മെന്റ് വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് മതതീവ്രവാദ ശക്തികള്&#x200d; പരിശ്രമിക്കുന്നത്. അതില്&#x200d; ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്&#x200d; ഫ്രണ്ടും മാവോയിസ്റ്റുകളുമുണ്ട്. കീഴാറ്റൂരില്&#x200d; വയല്&#x200d;ക്കിളികള്&#x200d; നടത്തിയ സമരത്തില്&#x200d; ഇവര്&#x200d; നുഴഞ്ഞുകയറി. മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇവിടെയും വ്യക്തമായത്&#8217; എന്ന് ഫെയ്‌സ്ബുക്കില്&#x200d; കുറിച്ച പി ജയരാജനെ കടത്തിവെട്ടിയാണ് ഡി.വൈ.എഫ്.ഐ മുന്&#x200d; കോഴിക്കോട് ജില്ലാ ജോയിന്&#x200d; സെക്രട്ടറിയും പനങ്ങാട് മുന്&#x200d; ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സി.പി.എം ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മയീല്&#x200d; കുറുമ്പൊയില്&#x200d; രംഗത്തെത്തിയത്. &#8221;അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിനു ശേഷം പള്ളികളില്&#x200d; കലാപം ആസൂത്രണം ചെയ്യുന്നു&#8221; എന്ന അത്യന്തം പ്രകോപനപമായാണ് അദ്ദേഹത്തിന്റെ ആരോപണം.</p>
<p>എസ്.ഡി.പി.ഐയുടെയും വെല്&#x200d;ഫെയര്&#x200d;പാര്&#x200d;ട്ടിയുടെയും പിന്തുണയോടെയാണ് ഗെയില്&#x200d; വിരുദ്ധ സമരം കൊടുമ്പിരികൊള്ളുന്ന കൊടിയത്തൂര്&#x200d; പഞ്ചായത്തിലും മുക്കം നഗരസഭയിലും സി.പി.എം ഭരണം നടത്തുന്നത്. മലപ്പുറത്തെ നിരവധി പഞ്ചായത്തുകളിലും ഈ കൂട്ടുകെട്ട് പ്രകടമാണ്. അത്തരം ഘടകക്ഷിയെ ഗെയിലിന് വേണ്ടി മോശമായ ആരോപണം ഉന്നയിക്കുന്നതും തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളാവുന്നതും മതേതര കക്ഷികളെ ഞെട്ടിച്ചിട്ടുണ്ട്. ഗെയില്&#x200d; വിരുദ്ധ സമരം നയിച്ച സി.പി.എം മുന്&#x200d; നിലപാടിന്റെ തെളിവുകള്&#x200d;ക്ക് മുമ്പില്&#x200d; ഉത്തരമില്ലാതെ ഒളിച്ചോടുകയാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം വികസനം നടത്തണമെന്നാണ് എല്ലാലത്തും യു.ഡി.എഫ് നിലപാട്.</p>
<p>അതേസമയം, ചട്ടപ്രകാരമുള്ള 3(1), 6(1) നോട്ടിഫിക്കേഷനിലൂടെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഭൂമി ഏറ്റെടുക്കല്&#x200d; പ്രക്രിയ ആരംഭിച്ചതെന്ന ഗെയിലിന്റെ വാദം പൊളിഞ്ഞതോടെ പ്രകോപനം സൃഷ്ടിച്ച് പൊലീസിനെ കൊണ്ട് അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്നു കോഴിക്കോട് കലക്‌ട്രേറ്റില്&#x200d; നടക്കുന്ന സര്&#x200d;വ്വകക്ഷി യോഗത്തില്&#x200d; വ്യക്തമായ തീരുമാനമുണ്ടായില്ലെങ്കില്&#x200d; സമരം പുതിയ ദിശയിലേക്ക് നീങ്ങും. സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; തിങ്ങിത്താമസിക്കുന്ന മേഖലകളിലൂടെയാണ് വരും ദിവസങ്ങളില്&#x200d; പദ്ധതി പ്രവൃത്തി നടക്കാനുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-pipe-line-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമാഅത്തെ ഇസ്‌ലാമി ഗെയിലില്‍ നിന്ന്  ആനുകൂല്ല്യം കൈപറ്റിയെന്ന് ആരോപണം</title>
		<link>https://www.chandrikadaily.com/gail-pipe-line-jama-ath-islami.html</link>
					<comments>https://www.chandrikadaily.com/gail-pipe-line-jama-ath-islami.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Nov 2017 18:17:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail pipe line]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52178</guid>

					<description><![CDATA[കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിന്റെ മുന്നണിയിലുള്ള വെല്‍ഫെയര്‍ പാട്ടിയുടെ മാതൃസംഘടനയായ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം. പൊതുവിലുള്ള മുസ്‌ലിം അസ്ഥിത്വമുള്ള സംഘടനകളുടെ സാനിധ്യത്തെ &#8216;ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങള്‍&#8217; എന്നാക്ഷേപിച്ചതിന് പുറമെയാണ് ഗെയിലില്‍ നിന്ന് ലക്ഷങ്ങള്‍ വാടകയിനത്തില്‍ സ്വന്തമാക്കിയതായി സി.പി.എം നേതാക്കള്‍ ആരോപിച്ചത്. കണ്ണൂര്‍ ജില്ലയില്‍ കൂടാളി പഞ്ചായത്തിലെ കൊളപ്പയില്‍ ഗെയിലിന്റെ പദ്ധതി തുടങ്ങിയ കാലം മുതല്‍ എട്ടു വര്‍ഷത്തോളമായി ജമാഅത്തെ ഇസ്ലാമിയുടെ അധീനതയിലുള്ള 100 ഏക്കര്‍ സ്ഥലത്ത് ഗെയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഗെയില്&#x200d; വിരുദ്ധ സമരത്തിന്റെ മുന്നണിയിലുള്ള വെല്&#x200d;ഫെയര്&#x200d; പാട്ടിയുടെ മാതൃസംഘടനയായ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം. പൊതുവിലുള്ള മുസ്‌ലിം അസ്ഥിത്വമുള്ള സംഘടനകളുടെ സാനിധ്യത്തെ &#8216;ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്&#x200d; നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങള്&#x200d;&#8217; എന്നാക്ഷേപിച്ചതിന് പുറമെയാണ് ഗെയിലില്&#x200d; നിന്ന് ലക്ഷങ്ങള്&#x200d; വാടകയിനത്തില്&#x200d; സ്വന്തമാക്കിയതായി സി.പി.എം നേതാക്കള്&#x200d; ആരോപിച്ചത്.</p>
<p>കണ്ണൂര്&#x200d; ജില്ലയില്&#x200d; കൂടാളി പഞ്ചായത്തിലെ കൊളപ്പയില്&#x200d; ഗെയിലിന്റെ പദ്ധതി തുടങ്ങിയ കാലം മുതല്&#x200d; എട്ടു വര്&#x200d;ഷത്തോളമായി ജമാഅത്തെ ഇസ്ലാമിയുടെ അധീനതയിലുള്ള 100 ഏക്കര്&#x200d; സ്ഥലത്ത് ഗെയില്&#x200d; പൈപ്പുകള്&#x200d; സൂക്ഷിക്കുന്നുണ്ട്. ഇതിന് പ്രതിമാസം 2,63,000 രൂപ വാടകയായി ജില്ലാ ശൂറാ സമിതി കൈപ്പറ്റുന്നു. ഈയിനത്തില്&#x200d; കോടിക്കണക്കിന് രൂപയാണ് കൈപ്പറ്റിയത്. ഇപ്പോള്&#x200d; പൈപ്പുകള്&#x200d; കൊണ്ടു പോയാല്&#x200d; വാടകയിനത്തിലുള്ള വരുമാനം നിലക്കും. ഇതുപോലുള്ള പല തെറ്റായ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഒരു വശത്ത് നടത്തി സാമ്പത്തിക ലാഭം കൊയ്യുകയും മറുവശത്ത് സര്&#x200d;ക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിച്ച് വര്&#x200d;ഗീയത പടര്&#x200d;ത്താനുമുള്ള ശ്രമങ്ങളാണ് ഗെയില്&#x200d; പൈപ്പ് ലൈന്&#x200d; പദ്ധതിയുമായി ബന്ധപ്പെട്ട് തുടരുന്നതെന്നുമാണ് ആരോപണം. നേതാക്കളുടെ സോഷ്യല്&#x200d; മീഡയകള്&#x200d;ക്ക് പുറമെ പാര്&#x200d;ട്ടി പ്രസിദ്ധീകരണങ്ങളില്&#x200d; ചിത്രം സഹിതമാണ് ഇവ നല്&#x200d;കിയത്.</p>
<p>മുമ്പ് ജമാഅത്തെ ഇസ്‌ലാമി വിശദീകരിച്ച സംഭവത്തെ അസ്ഥാനത്ത് പ്രചരണമാക്കുകയാണെന്നും കാരശ്ശേരി പഞ്ചായത്തില്&#x200d; ഉള്&#x200d;പ്പെടെ എല്&#x200d;.ഡി.എഫിനുള്ള പിന്തുണ പിന്&#x200d;വലിക്കണമെന്നുമാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്&#x200d;ത്തകരുടെ വികാരം. മുക്കം നഗരസഭാ ഭരണം താങ്ങി നിര്&#x200d;ത്തുന്നത് പോലും തങ്ങളാണെന്നിരിക്കെ സി.പി.എമ്മുമായി സഹകരിച്ച് പോവരുതെന്നാണ് അണികളുടെ പൊതു വികാരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-pipe-line-jama-ath-islami.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഞാന്‍ ഇനി എവിടെ താമസിക്കും?&#8217;; ഷരീഫാ ബീവി വിതുമ്പുന്നു</title>
		<link>https://www.chandrikadaily.com/gail-pipeline-karasheri-dhareefa-beevi.html</link>
					<comments>https://www.chandrikadaily.com/gail-pipeline-karasheri-dhareefa-beevi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Nov 2017 18:06:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail pipe line]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52175</guid>

					<description><![CDATA[മുഹമ്മദ് കക്കാട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍ പറമ്പ് കുയ്യില്‍ തച്ചമ്മത്തൊടിക ഷരീഫാ ബീവിയുടെ നെഞ്ചിടിപ്പ് കൂടി ക്കൊണ്ടിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല, ഗെയില്‍ വാതകക്കുഴല്‍ സ്ഥാപിക്കുന്നതിനായി നിലമൊരുക്കുന്ന ജെ.സി.ബി കണ്ണെത്തും ദൂരത്തെത്തി. ഇന്നൊ നാളെയൊ ഇവരുടെ വീട് പോകും. &#8216;ഞാന്‍ ഇനി എവിടെ താമസിക്കും?&#8217; ഷരീഫാ ബീവി വിതുമ്പി. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് അവിവാഹിതയായ ഷരീഫാ ബീവി. ഇവരൊറ്റയ്ക്കാണിവിടെ താമസം. വേറെ വീ ടോ പറമ്പോ ഒന്നുമില്ല. മകളുടെ കാര്യത്തില്‍ കുഞ്ഞിക്കോയ തങ്ങളും ബീക്കുട്ടി ബീവിയും ബേജാറിലാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p><em>മുഹമ്മദ് കക്കാട്</em><br />
<em>മുക്കം</em></p>
<p>കാരശ്ശേരി പഞ്ചായത്തിലെ സര്&#x200d;ക്കാര്&#x200d; പറമ്പ് കുയ്യില്&#x200d; തച്ചമ്മത്തൊടിക ഷരീഫാ ബീവിയുടെ നെഞ്ചിടിപ്പ് കൂടി ക്കൊണ്ടിരിക്കുന്നതില്&#x200d; അത്ഭുതപ്പെടാനില്ല, ഗെയില്&#x200d; വാതകക്കുഴല്&#x200d; സ്ഥാപിക്കുന്നതിനായി നിലമൊരുക്കുന്ന ജെ.സി.ബി കണ്ണെത്തും ദൂരത്തെത്തി. ഇന്നൊ നാളെയൊ ഇവരുടെ വീട് പോകും.</p>
<p>&#8216;ഞാന്&#x200d; ഇനി എവിടെ താമസിക്കും?&#8217; ഷരീഫാ ബീവി വിതുമ്പി. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് അവിവാഹിതയായ ഷരീഫാ ബീവി. ഇവരൊറ്റയ്ക്കാണിവിടെ താമസം. വേറെ വീ ടോ പറമ്പോ ഒന്നുമില്ല. മകളുടെ കാര്യത്തില്&#x200d; കുഞ്ഞിക്കോയ തങ്ങളും ബീക്കുട്ടി ബീവിയും ബേജാറിലാണ്. മാനസിക രോഗിയായ പിതാവിനും വൃദ്ധയായ മാതാവിനുമുള്ള വീടും കുടിയായാണ് ഷരീഫാ ബീവി തന്റെ വീടിനെ കണ്ടിരുന്നത്. എല്ലാവരും ഇപ്പോള്&#x200d; ആശങ്കയിലാണ്.</p>
<p>സര്&#x200d;ക്കാറും ഗെയില്&#x200d; അധികൃതരും പറയുന്നതുപോലെ വീട് പൂര്&#x200d;ണമായി ഒഴിവാക്കുക എന്നത് ഇവിടെ പ്രായോഗികമല്ല. ഇതാണ് ആശങ്ക കൂടാന്&#x200d; കാരണം. അയവാസിയായ അയ്യൂബ് സഖാഫിയും ഏറെ ഭീതിയിലാണ്. ലക്ഷങ്ങള്&#x200d; ചെലവഴിച്ച വീടിന്റെ പണി ഏറക്കുറെ പൂര്&#x200d;ത്തിയായിട്ടേയുള്ളൂ. ഈ മാസം താമസമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഗെയില്&#x200d; ഭീഷണിയുണ്ടായത്. നേരത്തേ കേട്ടതാണെങ്കിലും വീടുകള്&#x200d; ഒഴിവാക്കുമെന്ന പ്രതീക്ഷയിലായിരുന്നു. സഖാഫിയുടെയും ഷരീഫാ ബീവിയുടെയും വീടുകള്&#x200d; തമ്മിലുള്ള അകലം അഞ്ചോ ആറോ മീറ്റര്&#x200d; മാത്രം. ഇതിനിടയിലൂടെയാണ് വാതകക്കുഴല്&#x200d; അടയാളമിട്ടത്. വീടുകള്&#x200d; തകര്&#x200d;ക്കാതെ ഇവിടെ പത്ത് മീറ്റര്&#x200d; പോലും ലഭ്യമല്ല. ജനവാസ മേഖല ഒഴിവാക്കാന്&#x200d; തയ്യാറാകാത്ത ക്രൂരതയുടെ നിത്യസ്മാരകമായിരിക്കും ഇവിടം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-pipeline-karasheri-dhareefa-beevi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെയില്‍: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി</title>
		<link>https://www.chandrikadaily.com/gail-pipe-line-calicut-cpm-kerala-government.html</link>
					<comments>https://www.chandrikadaily.com/gail-pipe-line-calicut-cpm-kerala-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Nov 2017 19:11:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail pipe line]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51950</guid>

					<description><![CDATA[ഗെയില്‍ വാതകപൈപ്പിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടക്കുന്ന ജനകീയ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമെന്നും അധോലോക സംഘങ്ങളുടെ സമരമെന്നും വിശേഷിപ്പിക്കുന്ന സര്‍ക്കാറിനെയും സി.പി.എം നേതൃത്വത്തെയും വെട്ടിലാക്കുന്ന നിരവധി ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നു. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാറിന് ആവില്ല. കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുന്ന പാവങ്ങളുടെ രോദനം മുക്കം, എരഞ്ഞിമാവ്, അരീക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഉയരുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെയും കേരള സര്‍ക്കാറിന്റെയും പൂര്‍ണ പിന്തുണ ഉറപ്പായ ഗെയിലിന് എന്തും ചെയ്യാം എന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ഗെയില്&#x200d; വാതകപൈപ്പിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; കോഴിക്കോട്, മലപ്പുറം ജില്ലകളില്&#x200d; നടക്കുന്ന ജനകീയ സമരത്തെ സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രക്ഷോഭമെന്നും അധോലോക സംഘങ്ങളുടെ സമരമെന്നും വിശേഷിപ്പിക്കുന്ന സര്&#x200d;ക്കാറിനെയും സി.പി.എം നേതൃത്വത്തെയും വെട്ടിലാക്കുന്ന നിരവധി ചോദ്യങ്ങള്&#x200d; പൊതുസമൂഹത്തില്&#x200d; നിന്ന് ഉയരുന്നു. ഇത് കണ്ടില്ലെന്ന് നടിക്കാന്&#x200d; സര്&#x200d;ക്കാറിന് ആവില്ല. കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുന്ന പാവങ്ങളുടെ രോദനം മുക്കം, എരഞ്ഞിമാവ്, അരീക്കോട് എന്നിവിടങ്ങളില്&#x200d; നിന്ന് ഉയരുകയാണ്.</p>
<p>കേന്ദ്ര സര്&#x200d;ക്കാറിന്റെയും കേരള സര്&#x200d;ക്കാറിന്റെയും പൂര്&#x200d;ണ പിന്തുണ ഉറപ്പായ ഗെയിലിന് എന്തും ചെയ്യാം എന്ന അവസ്ഥയാണുള്ളത്. ഇന്നലെ മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് മുന്നില്&#x200d; എത്തിയ കമ്പനിയുടെ ഡെപ്യൂട്ടി ജനറല്&#x200d; മാനേജര്&#x200d; എം. ബിജുവിന്റെ ശരീരഭാഷയും അത്തരത്തിലായിരുന്നു. കണ്ണീരൊലിപ്പിച്ചിട്ട് കാര്യമില്ല, രേഖയുടെ അടിസ്ഥാനത്തിലാണ് കമ്പനി മുന്നോട്ട് പോവുക എന്നായിരുന്നു സമരക്കാരെ പരാമര്&#x200d;ശിച്ച് ബിജുവിന്റെ പരാമര്&#x200d;ശം. ഭൂമി ഏറ്റെടുക്കുന്നില്ലെന്നും ഉപയോഗാവകാശം മാത്രമാണ് നടത്തുന്നതെന്നുമുള്ള വാദമാണ് ഗെയില്&#x200d; ഉന്നയിക്കുന്നത്. ഭൂമി സംബന്ധമായ രേഖകള്&#x200d; പലതും കമ്പനി ഇരകള്&#x200d;ക്ക് നല്&#x200d;കിയിട്ടില്ല.</p>
<p>ഇക്കാര്യത്തിലും ഗെയില്&#x200d; അധികാരികള്&#x200d; മൗനത്തിലാണ്. കോടതിവഴി തങ്ങള്&#x200d;ക്ക് അനുകൂലമായതെല്ലാം നേടിയെടുക്കാം എന്ന വിധത്തിലാണ് കമ്പനി അധികൃതര്&#x200d; സംസാരിക്കുന്നത്. ഇരകള്&#x200d;ക്കുള്ള നഷ്ടപരിഹാരം കുറച്ചതും പലരുടെയും ഭൂമി നിശ്ചയിച്ചതിനേക്കാള്&#x200d; കൂടുതല്&#x200d; ഏറ്റെടുത്തതും ചര്&#x200d;ച്ചയായതാണ്. ഇക്കാര്യത്തിലൊന്നും വ്യക്തമായ ഉത്തരം നല്&#x200d;കാന്&#x200d; ഗെയിലിന് സാധിക്കുന്നില്ല. പദ്ധതിക്ക് ആരും എതിരല്ലെന്ന് സമരസമിതി വ്യക്തമാക്കുന്നു.</p>
<p>79 കിലോമീറ്റര്&#x200d; വരുന്ന പ്രദേശങ്ങളിലാണ് അലൈന്&#x200d;മെന്റ് മാറ്റണമെന്ന ആവശ്യം ഉയര്&#x200d;ന്നിട്ടുള്ളത്. ജനവാസകേന്ദ്രം, വീടുകളുടെ പരിസരം, സ്ഥിരംകെട്ടിടങ്ങള്&#x200d; ഉള്ള സ്ഥലം എന്നിവ ഇത്തരം പദ്ധതികള്&#x200d;ക്കായി ഏറ്റെടുക്കരുതെന്ന് നിര്&#x200d;ദേശമുണ്ട്. ഇതെല്ലാം കാറ്റില്&#x200d; പറത്തിയാണ് ഗെയില്&#x200d; നീങ്ങുന്നത്. പദ്ധതി പ്രദേശത്ത് റീ-സര്&#x200d;വേ നടക്കാത്തതാണ് സ്ഥലം ഏറ്റെടുക്കുന്നതിന്റെ പേരില്&#x200d; ഉണ്ടായ പ്രശ്‌നങ്ങള്&#x200d;ക്ക് കാരണം എന്നാണ് ഗെയില്&#x200d; അധികൃതരുടെ വാദം. എന്നാല്&#x200d;, ദേശീയപാതക്കുവേണ്ടി റീ-സര്&#x200d;വേ നടത്താത്ത ഭൂമിയും ഏറ്റെടുത്തതായി ചൂണ്ടികാണിക്കപ്പെടുന്നു. എഴുത്തും വായനയും അറിയാത്ത പാവപ്പെട്ട ഗൃഹനാഥന്മാരെ കബളിപ്പിച്ച് പല രേഖകളിലും ഒപ്പിട്ടതായി ആക്ഷേപമുണ്ട്. 16 സെന്റ് ഏറ്റെടുത്തതായി രേഖയില്&#x200d; ഉള്ളപ്പോള്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; 26 സെന്റ് ഏറ്റെടുത്തതായി കാണുന്നു. ഒട്ടും സുതാര്യതയില്ലാതെയാണ് ഗെയിലിന്റെ പ്രവര്&#x200d;ത്തനമെന്ന് ഇതില്&#x200d; നിന്ന് വ്യക്തമാവുന്നു.</p>
<p><strong>പൊലീസ് വേട്ട തുടര്&#x200d;ന്നാല്&#x200d; ഗെയില്&#x200d; സമരം ശക്തമാക്കും മുസ്ലിം ലീഗ്</strong></p>
<p>സായുധ സേനയെ ഉപയോഗിച്ച് പുന:രാരംഭിച്ച ഗെയില്&#x200d; പ്രവൃത്തി നിര്&#x200d;ത്തിവെച്ച് ജനകീയ സമരസമിതി നേതാക്കള്&#x200d; ഉള്&#x200d;പ്പെടുന്ന സര്&#x200d;വ്വകക്ഷി യോഗം ചേര്&#x200d;ന്ന് പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുന്നതിനു പകരം പൊലീസ് വേട്ട തുടര്&#x200d;ന്നാല്&#x200d; ഗെയില്&#x200d; സമരം ശക്തമാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d;, എം.എല്&#x200d;.എമാരായ കെ.എന്&#x200d;.എ ഖാദര്&#x200d;, എം.ഉമ്മര്&#x200d; ,ടി.വി.ഇബ്രാഹീം എന്നിവര്&#x200d; പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന സര്&#x200d;വകക്ഷി യോഗത്തെ കുറിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും കെ.എന്&#x200d;.എ ഖാദര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു പോലീസിറേത് നിഷ്ഠൂരമായ നടപടിയാണ് . ഇതെല്ലാം ബ്രിട്ടീഷ് കാലത്ത് മാത്രമാണ് കാണാനായത്. . പദ്ധതി നടപ്പാക്കുമ്പോള്&#x200d; ജനവാസ മേഖല ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഉള്&#x200d;പ്പെടെയുള്ളവര്&#x200d; സ്ഥലം സന്ദര്&#x200d;ശിക്കണമെന്നും അടിച്ചമര്&#x200d;ത്തുന്ന നടപടി തുടര്&#x200d;ന്നാല്&#x200d; സമരം ശക്തമാവുമെന്നും കെ.എന്&#x200d;.എ ഖാദര്&#x200d; പറഞ്ഞു. പോലീസിന്റെത്കിരാതമായ നടപടിയാണന്ന് ടി.വി.ഇബ്രാഹീം എം.എല്&#x200d;.എയും പറഞ്ഞു.</p>
<p>അതിനിടെ പ്രവൃത്തി ഇന്നലെയും നടന്നു. വന്&#x200d; പോലീസ് സാനിധ്യത്തിലാണ് പ്രവൃത്തി നടന്നത് . പ്രവൃത്തിക്കായി കൂടുതല്&#x200d; പൈപ്പുകള്&#x200d; എരഞ്ഞിമാവിലെത്തിച്ചിട്ടുണ്ട്. അതിനിടെ പ്രവൃത്തി നിര്&#x200d;ത്തിവെക്കില്ലന്ന് ആവര്&#x200d;ത്തിച്ച് ഗെയില്&#x200d; അധികൃതര്&#x200d; രംഗത്തെത്തി. ഗെയില്&#x200d; ജില്ലാ ജനറല്&#x200d; മാനേജര്&#x200d; വിജുമാണ് നിലപാട് ആവര്&#x200d;ത്തിച്ചത്.പ്രവൃത്തി നിര്&#x200d;ത്തിവെക്കില്ലന്ന് ജോര്&#x200d;ജ് എം തോമസ് എം.എല്&#x200d;.എയും വ്യക്തമാക്കിയിരുന്നു.</p>
<p><strong>മലപ്പുറത്തും കോഴിക്കോടുമെത്തുമ്പോള്&#x200d; മാത്രം പ്രകൃതിവാതക പൈപ്പ് ലൈന്&#x200d; ഭൂഗര്&#x200d;ഭ ബോംബായി മാറുമോയെന്ന് ഐസക്</strong></p>
<p>ഗെയില്&#x200d; വിരുദ്ധ സമരത്തിന് മതപരിവേഷം നല്&#x200d;കി മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തെമ്പാടും സുരക്ഷിതമെന്ന് കരുതുന്ന പ്രകൃതിവാതക പൈപ്പ് ലൈന്&#x200d; ശൃംഖല മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്&#x200d; വരുമ്പോള്&#x200d; ഭൂഗര്&#x200d;ഭ ബോംബായി മാറുന്നതെങ്ങനെയെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ഇവിടെയാണ് എസ്.ഡി.പി.ഐ പോലുള്ള ചില വര്&#x200d;ഗീയ പ്രസ്ഥാനങ്ങളുടെ പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങളുയര്&#x200d;ത്തി ജനപിന്തുണ നേടാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്&#x200d; വെളിപ്പെടുന്നത്. ദേശീയപാതയുടെ വീതി കൂട്ടുന്നതിനും എം.ആര്&#x200d; വാക്‌സിനും ഇവര്&#x200d; എതിരാണ് . മതചിഹ്നങ്ങളെ ഈ പ്രക്ഷോഭങ്ങളില്&#x200d; ഉപയോഗപ്പെടുത്തി വര്&#x200d;ഗീയമായി ചേരി തിരിക്കാനും അവര്&#x200d;ക്ക് മടിയില്ല. ഇത് അത്യന്തം അപകടകരമായ ഒരു പ്രവണതയാണെന്നും കേരളത്തിന്റെ വികസനത്തിന് പ്രകൃതിവാതകം ആവശ്യമില്ലെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്&#x200d; ഐസക് പറയുന്നു.</p>
<p>പ്രകൃതിവാതക പൈപ്പ് ലൈന്&#x200d; കേരളത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവില്ല. നമ്മുടെ പ്രധാന വ്യവസായങ്ങള്&#x200d; പലതും താപോര്&#x200d;ജത്തിനെയും മറ്റും ആശ്രയിച്ചാണ് പ്രവര്&#x200d;ത്തിക്കുന്നത്. ഈ പശ്ചാത്തലത്തില്&#x200d; പ്രകൃതിവാതകം കേരളത്തിന് വലിയ അനുഗ്രഹമായിത്തീരും. ഇതിലുപരി നഗരങ്ങളിലെ വീടുകളിലേക്ക് പൈപ്പു വഴി പാചകവാതകത്തിനു പകരം പ്രകൃതിവാതകം ലഭ്യമാക്കുന്നത് ജീവിത ചെലവ് കുറക്കും. ഇന്ത്യയിലെ പ്രകൃതിവാതക ഗ്രിഡിനോട് കേരളത്തിലെ എല്&#x200d;.എന്&#x200d;.ജി ടെര്&#x200d;മിനലിനെ ബന്ധിപ്പിച്ചാല്&#x200d; മാത്രമേ രാജ്യത്ത് ഉല്&#x200d;പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ സംസ്ഥാനവിഹിതം നമുക്ക് ലഭിക്കൂ. രാജ്യത്ത് ഉല്&#x200d;പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തേക്കാള്&#x200d; താഴ്ന്നവിലയാണ്. ഇതിന്റെ ഉപയോഗമാണ് ഗുജറാത്ത്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ വ്യവസായക്കുതിപ്പിന് പിന്നിലെ ഒരു ഘടകം. ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് ചിലര്&#x200d; കൊച്ചിയില്&#x200d; നിന്ന് മംഗലാപുരത്തേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈന്&#x200d; മറ്റു സംസ്ഥാനങ്ങളിലെ വ്യവസായ കുത്തകകള്&#x200d;ക്ക് ഇന്ധനം എത്തിക്കാനുള്ള ഗൂഡാലോചനയാണ് എന്നും മറ്റും പ്രചരണം നടത്തുന്നതെന്നും മന്ത്രി പറയുന്നു.</p>
<p><strong>സര്&#x200d;ക്കാര്&#x200d; ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്&#x200d;</strong></p>
<p>ഗെയില്&#x200d; പൈപ്പ്‌ലൈനുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെട്ട ഭൂവുടമകള്&#x200d;ക്ക് ഗെയില്&#x200d; അധികൃതര്&#x200d; നഷ്ടപരിഹാരം നല്&#x200d;കിയിട്ടില്ലെന്ന് പരാതി ഉയര്&#x200d;ന്ന പശ്ചാത്തലത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്&#x200d;.<br />
1962 ലെ പെട്രോളിയം ആന്റ് മിനറല്&#x200d; പൈപ്പ് ലൈന്&#x200d; അക്വിസിഷന്&#x200d; നിയമം അനുസരിച്ചാണ് ഗയില്&#x200d; പൈപ്പ് ലയിന്&#x200d; സ്ഥാപിക്കുന്നതെങ്കിലും സ്ഥലം ഏറ്റെടുക്കാന്&#x200d; തദ്ദേശ വാസികള്&#x200d;ക്ക് നോട്ടീസ് നല്&#x200d;കിയില്ലെന്ന് വ്യക്തമാണെന്ന് കമ്മീഷന്&#x200d; ആക്റ്റിംഗ് അദ്ധ്യക്ഷന്&#x200d; പി.മോഹദനാസ് ഉത്തരവില്&#x200d; പറഞ്ഞു.</p>
<p>പ്രമുഖ കോണ്&#x200d;ഗ്രസ് നേതാവ് വി.എം. സുധീരന്&#x200d; നല്&#x200d;കിയ പരാതിയിലാണ് നടപടി. സ്ഥലം ഏറ്റെടുക്കുമ്പോള്&#x200d; കൃത്യമായും നോട്ടിഫിക്കേഷന്&#x200d; നല്&#x200d;കിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നതായി കമ്മീഷന്&#x200d; ആക്റ്റിംഗ് അദ്ധ്യക്ഷന്&#x200d; പി.മോഹദനാസ് പറഞ്ഞു. പാവപ്പെട്ട പ്രദേശവാസികളെ സഹായിക്കുവാനുള്ള ബാധ്യത ഉത്തരവാദപ്പെട്ടവര്&#x200d;ക്കുണ്ട്.</p>
<p>ചീഫ് സെക്രട്ടറിയും ഡി ജി പിയും കോഴിക്കോട് ജില്ലാ കളക്ടും ജില്ലാപോലീസ് മേധാവിയും ഗയില്&#x200d; അധികൃതരും സംഭവത്തെ കുറിച്ച് അനേ്വഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്ന് കമ്മീഷന്&#x200d; ആവശ്യപ്പെട്ടു. കേസ് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്&#x200d; പരിഗണിക്കും.</p>
<p>യാതൊരു നോട്ടീസും നല്&#x200d;കാതെ ജെ സി ബിയുമായെത്തുന്ന ഗയില്&#x200d; അധികൃതര്&#x200d; പാവപ്പെട്ടവരുടെ വീടുകള്&#x200d; തകര്&#x200d;ക്കുകയാണെന്ന് പരാതിയില്&#x200d; പറയുന്നു. പോലീസ് ഗയില്&#x200d; അധികൃതര്&#x200d;ക്ക് പിന്തുണ നല്&#x200d;കുകയാണെന്നും പരാതിയില്&#x200d; കുറ്റപ്പെടുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-pipe-line-calicut-cpm-kerala-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെയില്‍ പദ്ധതിക്ക് സര്‍ക്കാറിന് നിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം എം.എല്‍.എ</title>
		<link>https://www.chandrikadaily.com/vt-balram-posts-his-suggessions-to-government-in-gale-pipeline-issu.html</link>
					<comments>https://www.chandrikadaily.com/vt-balram-posts-his-suggessions-to-government-in-gale-pipeline-issu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Nov 2017 14:45:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51894</guid>

					<description><![CDATA[കോഴിക്കോട്: ഗെയില്‍ പദ്ധതിക്ക് സര്‍ക്കാറിന് നിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം എം.എല്‍.എ. സ്ഥലത്തിന്റെ ഇന്നത്തെ വിപണിവിലയുടെ 25% തുക ആദ്യം തന്നെ നല്‍കുക. റൈറ്റ് ഓഫ് യൂസിന് പ്രതിഫലമായി സ്ഥലവിലയുടെ 10% എല്ലാ വര്‍ഷവും ഉടമകള്‍ക്ക് ആന്യുറ്റി ആയി നല്‍കുക. തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ബല്‍റാം മുന്നോട്ട് വെക്കുന്നത്. ഗെയില്‍ പദ്ധതിക്കായി കടലിലൂടെയും മറ്റുമുള്ള പുതിയ അലൈന്‍മെന്റ് പരിഗണിക്കാതെ ഇപ്പോഴുള്ള അലൈന്‍മെന്റ് തന്നെ തുടരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സ്ഥലമെടുപ്പില്‍ ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമേകാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയാണെന്ന് വി.ടി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കോഴിക്കോട്:</strong> ഗെയില്&#x200d; പദ്ധതിക്ക് സര്&#x200d;ക്കാറിന് നിര്&#x200d;ദ്ദേശങ്ങളുമായി വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ. സ്ഥലത്തിന്റെ ഇന്നത്തെ വിപണിവിലയുടെ 25% തുക ആദ്യം തന്നെ നല്&#x200d;കുക. റൈറ്റ് ഓഫ് യൂസിന് പ്രതിഫലമായി സ്ഥലവിലയുടെ 10% എല്ലാ വര്&#x200d;ഷവും ഉടമകള്&#x200d;ക്ക് ആന്യുറ്റി ആയി നല്&#x200d;കുക. തുടങ്ങി നിരവധി നിര്&#x200d;ദ്ദേശങ്ങളാണ് ബല്&#x200d;റാം മുന്നോട്ട് വെക്കുന്നത്.</p>
<p>ഗെയില്&#x200d; പദ്ധതിക്കായി കടലിലൂടെയും മറ്റുമുള്ള പുതിയ അലൈന്&#x200d;മെന്റ് പരിഗണിക്കാതെ ഇപ്പോഴുള്ള അലൈന്&#x200d;മെന്റ് തന്നെ തുടരാനാണ് സര്&#x200d;ക്കാര്&#x200d; ഉദ്ദേശിക്കുന്നതെങ്കില്&#x200d; സ്ഥലമെടുപ്പില്&#x200d; ജനങ്ങള്&#x200d;ക്ക് അല്&#x200d;പ്പമെങ്കിലും ആശ്വാസമേകാന്&#x200d; ചില നിര്&#x200d;ദ്ദേശങ്ങള്&#x200d; മുന്നോട്ടുവെക്കുകയാണെന്ന് വി.ടി ബല്&#x200d;റാം പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം നിര്&#x200d;ദ്ദേശങ്ങള്&#x200d; മുന്നോട്ട് വച്ചത്</p>
<p>&#8216;ആശങ്കള്&#x200d; അകറ്റുന്നതിനുള്ള ശാസ്ത്രീയ വിശദീകരണങ്ങള്&#x200d; നല്&#x200d;കാനും സുരക്ഷാ ക്രമീകരണങ്ങള്&#x200d; കര്&#x200d;ശനമായി പാലിക്കപ്പെടുന്നു എന്നുറപ്പ് വരുത്താനും സാങ്കേതിക വിദഗ്ദരും ജനങ്ങളും ഉള്&#x200d;പ്പെടുന്ന സ്ഥിരം പരിശോധനാ സംവിധാനങ്ങള്&#x200d; ഉണ്ടാക്കാനും സര്&#x200d;ക്കാര്&#x200d; ഔദ്യോഗികമായിത്തന്നെ കടന്നുവരണം&#8217;</p>
<p>പാലക്കല്&#x200d;പീടിക, മുക്കം, എന്നിവിടങ്ങളിലും മറ്റിടങ്ങളിലും സമരക്കാര്&#x200d;ക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളേക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ദുരഭിമാനം വെടിഞ്ഞ് സര്&#x200d;ക്കാര്&#x200d; തയ്യാറാകണം. സമരവുമായി ബന്ധപ്പെട്ട് ജനങ്ങള്&#x200d;ക്കെതിരെ എടുത്തിട്ടുള്ള ക്രിമിനല്&#x200d; കേസുകള്&#x200d; പിന്&#x200d;വലിക്കണം.</p>
<p>ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി മുദ്രകുത്തി അടിച്ചമര്&#x200d;ത്തിക്കൊണ്ടല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഓരോ വികസനപദ്ധതിയും നടപ്പിലാക്കപ്പെടേണ്ടത്. നന്ദിഗ്രാമും സിംഗൂരും നമുക്ക് മാതൃകയാവരുത്</p>
<p><strong>ഫേസ്ബുക്കിന്റെ പൂര്&#x200d;ണ്ണരൂപം</strong></p>
<p>ഗെയ്ല്&#x200d; പദ്ധതിക്കായി കടലിലൂടെയും മറ്റുമുള്ള പുതിയ അലൈന്&#x200d;മെന്റ് പരിഗണിക്കാതെ ഇപ്പോഴുള്ള അലൈന്&#x200d;മെന്റ് തന്നെ തുടരാനാണ് സര്&#x200d;ക്കാര്&#x200d; ഉദ്ദേശിക്കുന്നതെങ്കില്&#x200d; സ്ഥലമെടുപ്പില്&#x200d; ജനങ്ങള്&#x200d;ക്ക് അല്&#x200d;പ്പമെങ്കിലും ആശ്വാസമേകാന്&#x200d; ചില നിര്&#x200d;ദ്ദേശങ്ങള്&#x200d; മുന്നോട്ടുവെക്കാന്&#x200d; ആഗ്രഹിക്കുന്നു.</p>
<p>1) ഗെയ്ല്&#x200d; ഏറ്റെടുക്കുന്ന 20 മീറ്റര്&#x200d; വീതിയിലെ സ്ഥലം ഇനി ഏതായാലും കാര്യമായ മറ്റ് ആവശ്യങ്ങള്&#x200d;ക്ക് ഉപയോഗിക്കാനോ വില്&#x200d;ക്കാനോ ഉടമകള്&#x200d;ക്ക് കഴിഞ്ഞുവെന്ന് വരില്ല. ഭൂമി തുണ്ടുതുണ്ടായി മാറിക്കഴിഞ്ഞിരിക്കുന്ന, അങ്ങേയറ്റം ജനസാന്ദ്രമായ കേരളം പോലുള്ള ഒരു നാട്ടില്&#x200d; ഇത് ചെറുകിട ഭൂവുടമകള്&#x200d;ക്ക് അങ്ങേയറ്റം ദോഷകരമാണ്. ആയതിനാല്&#x200d; സ്ഥലത്തിന്റെ ഇന്നത്തെ വിപണിവിലയുടെ 25% തുക ആദ്യം തന്നെ നല്&#x200d;കുക. റൈറ്റ് ഓഫ് യൂസിന് പ്രതിഫലമായി സ്ഥലവിലയുടെ 10% എല്ലാ വര്&#x200d;ഷവും ഉടമകള്&#x200d;ക്ക് ആന്യുറ്റി ആയി നല്&#x200d;കുക. സ്ഥലം വിട്ടുനല്&#x200d;കുന്നവര്&#x200d;ക്ക് ഇതൊരു ഉപജീവനമാര്&#x200d;ഗ്ഗമായി മാറും.</p>
<p>2) സുരക്ഷയേക്കുറിച്ചുള്ള ആശങ്കകള്&#x200d; ഇന്നും ശക്തമാണ്. മുന്&#x200d;കാലത്ത് സിപിഎമ്മിന്റെ അടക്കം നേതാക്കള്&#x200d; ഗെയ്ല്&#x200d; വിരുദ്ധ സമരങ്ങളില്&#x200d; പങ്കെടുത്ത് പ്രചരിപ്പിച്ച് പൊലിപ്പിച്ച &#8216;വാതക ബോംബ്&#8217; എന്നൊക്കെയുള്ള ഭീഷണികള്&#x200d; ജനങ്ങളുടെ മനസ്സില്&#x200d; ഇപ്പോഴും പ്രബലമാണ്. ഭരണം മാറുന്നതിനനുസരിച്ച് ഒറ്റയടിക്ക് നിലപാട് മാറ്റേണ്ട അവസ്ഥ സാധാരണ ജനങ്ങള്&#x200d;ക്കില്ലല്ലോ! ആയതിനാല്&#x200d; അത്തരം ആശങ്കള്&#x200d; അകറ്റുന്നതിനുള്ള ശാസ്ത്രീയ വിശദീകരണങ്ങള്&#x200d; നല്&#x200d;കാനും സുരക്ഷാ ക്രമീകരണങ്ങള്&#x200d; കര്&#x200d;ശനമായി പാലിക്കപ്പെടുന്നു എന്നുറപ്പ് വരുത്താനും സാങ്കേതിക വിദഗ്ദരും ജനങ്ങളും ഉള്&#x200d;പ്പെടുന്ന സ്ഥിരം പരിശോധനാ സംവിധാനങ്ങള്&#x200d; ഉണ്ടാക്കാനും സര്&#x200d;ക്കാര്&#x200d; ഔദ്യോഗികമായിത്തന്നെ കടന്നുവരണം.</p>
<p>3) പാലക്കല്&#x200d;പീടിക, മുക്കം, എന്നിവിടങ്ങളിലും മറ്റിടങ്ങളിലും സമരക്കാര്&#x200d;ക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളേക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ദുരഭിമാനം വെടിഞ്ഞ് സര്&#x200d;ക്കാര്&#x200d; തയ്യാറാകണം. സമരവുമായി ബന്ധപ്പെട്ട് ജനങ്ങള്&#x200d;ക്കെതിരെ എടുത്തിട്ടുള്ള ക്രിമിനല്&#x200d; കേസുകള്&#x200d; പിന്&#x200d;വലിക്കണം.</p>
<p>ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി മുദ്രകുത്തി അടിച്ചമര്&#x200d;ത്തിക്കൊണ്ടല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഓരോ വികസനപദ്ധതിയും നടപ്പിലാക്കപ്പെടേണ്ടത്. നന്ദിഗ്രാമും സിംഗൂരും നമുക്ക് മാതൃകയാവരുത്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10155320012829139&amp;width=500" width="500" height="332" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vt-balram-posts-his-suggessions-to-government-in-gale-pipeline-issu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
