<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gail strike &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gail-strike/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 04 Nov 2017 14:20:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gail strike &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മലപ്പുറത്തും കോഴിക്കോടുമെത്തുമ്പോള്‍ മാത്രം പ്രകൃതിവാതക പൈപ്പ് ലൈന്‍  ഭൂഗര്‍ഭ ബോംബായി മാറുമോയെന്ന് ഐസക്</title>
		<link>https://www.chandrikadaily.com/thomas-isaaq-fb-post-against-release.html</link>
					<comments>https://www.chandrikadaily.com/thomas-isaaq-fb-post-against-release.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Nov 2017 14:08:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr.Thomas Issac]]></category>
		<category><![CDATA[Gail]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[gail strike]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51889</guid>

					<description><![CDATA[തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ സമരത്തിന് മതപരിവേഷം നല്‍കി മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തെമ്പാടും സുരക്ഷിതമെന്ന് കരുതുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ ശൃംഖല മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വരുമ്പോള്‍ ഭൂഗര്‍ഭ ബോംബായി മാറുന്നതെങ്ങനെയെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ഇവിടെയാണ് എസ്.ഡി.പി.ഐ പോലുള്ള ചില വര്‍ഗീയ പ്രസ്ഥാനങ്ങളുടെ പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങളുയര്‍ത്തി ജനപിന്തുണ നേടാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ വെളിപ്പെടുന്നത്. ദേശീയപാതയുടെ വീതി കൂട്ടുന്നതിനും എം.ആര്‍ വാക്‌സിനും ഇവര്‍ എതിരാണ് . മതചിഹ്നങ്ങളെ ഈ പ്രക്ഷോഭങ്ങളില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഗെയില്&#x200d; വിരുദ്ധ സമരത്തിന് മതപരിവേഷം നല്&#x200d;കി മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തെമ്പാടും സുരക്ഷിതമെന്ന് കരുതുന്ന പ്രകൃതിവാതക പൈപ്പ് ലൈന്&#x200d; ശൃംഖല മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്&#x200d; വരുമ്പോള്&#x200d; ഭൂഗര്&#x200d;ഭ ബോംബായി മാറുന്നതെങ്ങനെയെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ഇവിടെയാണ് എസ്.ഡി.പി.ഐ പോലുള്ള ചില വര്&#x200d;ഗീയ പ്രസ്ഥാനങ്ങളുടെ പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങളുയര്&#x200d;ത്തി ജനപിന്തുണ നേടാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്&#x200d; വെളിപ്പെടുന്നത്. ദേശീയപാതയുടെ വീതി കൂട്ടുന്നതിനും എം.ആര്&#x200d; വാക്‌സിനും ഇവര്&#x200d; എതിരാണ് . മതചിഹ്നങ്ങളെ ഈ പ്രക്ഷോഭങ്ങളില്&#x200d; ഉപയോഗപ്പെടുത്തി വര്&#x200d;ഗീയമായി ചേരി തിരിക്കാനും അവര്&#x200d;ക്ക് മടിയില്ല. ഇത് അത്യന്തം അപകടകരമായ ഒരു പ്രവണതയാണെന്നും കേരളത്തിന്റെ വികസനത്തിന് പ്രകൃതിവാതകം ആവശ്യമില്ലെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്&#x200d; ഐസക് പറയുന്നു.</p>
<p>പ്രകൃതിവാതക പൈപ്പ് ലൈന്&#x200d; കേരളത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവില്ല. കേരളം ഊര്&#x200d;ജ ദരിദ്രമായ സംസ്ഥാനമാണ്. നമ്മുടെ പ്രധാന വ്യവസായങ്ങള്&#x200d; പലതും താപോര്&#x200d;ജത്തിനെയും താരതമ്യേന വളരെ ഉയര്&#x200d;ന്ന വിലയുള്ള ഫ്യൂയല്&#x200d; ഓയിലിനെയും മറ്റും ആശ്രയിച്ചാണ് പ്രവര്&#x200d;ത്തിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രകൃതിവാതകലഭ്യത കേരളത്തിലെ വ്യവസായവല്&#x200d;ക്കരണത്തിന് വലിയ അനുഗ്രഹമായിത്തീരുക. കെ.എസ്.ആര്&#x200d;.ടി.സി അടക്കം നഷ്ടത്തിലോടുന്ന പലസ്ഥാപനങ്ങളും ലാഭകരമാക്കാന്&#x200d; പ്രകൃതിവാതക ലഭ്യത സഹായിക്കും. ഇതിലുപരി നഗരങ്ങളിലെ വീടുകളിലേക്ക് പൈപ്പു വഴി പാചകവാതകത്തിനു പകരം പ്രകൃതിവാതകം ലഭ്യമാക്കുന്നത് ജീവിത ചെലവ് കുറക്കും.</p>
<p><img loading="lazy" class="alignnone size-full wp-image-51891" src="https://www.chandrikadaily.com/wp-content/uploads/2017/11/As_protest.jpg" alt="As_protest" width="1283" height="737" srcset="https://www.chandrikadaily.com/wp-content/uploads/2017/11/As_protest.jpg 1283w, https://www.chandrikadaily.com/wp-content/uploads/2017/11/As_protest-300x172.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/11/As_protest-768x441.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/11/As_protest-1024x588.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/11/As_protest-696x400.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/11/As_protest-1068x613.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/11/As_protest-731x420.jpg 731w" sizes="(max-width: 1283px) 100vw, 1283px" />ഏകദേശം 15,000 കി.മീ. ദൈര്&#x200d;ഘ്യം വരുന്ന ഇന്ത്യയിലെ പ്രകൃതിവാതക ഗ്രിഡിനോട് കേരളത്തിലെ എല്&#x200d;.എന്&#x200d;.ജി ടെര്&#x200d;മിനലിനെ ബന്ധിപ്പിച്ചാല്&#x200d; മാത്രമേ രാജ്യത്ത് ഉല്&#x200d;പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ സംസ്ഥാനവിഹിതം നമുക്ക് ലഭിക്കൂ. രാജ്യത്ത് ഉല്&#x200d;പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തേക്കാള്&#x200d; വളരെ താഴ്ന്നവിലയാണ്. വില കുറഞ്ഞ പ്രകൃതിവാതകത്തിന്റെ സുലഭമായ ലഭ്യതയാണ് ഗുജറാത്തിലെയും ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെയും വ്യവസായക്കുതിപ്പിന് പിന്നിലെ ഒരു ഘടകം. ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് ചിലര്&#x200d; കൊച്ചിയില്&#x200d; നിന്ന് മംഗലാപുരത്തേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈന്&#x200d; മറ്റു സംസ്ഥാനങ്ങളിലെ വ്യവസായ കുത്തകകള്&#x200d;ക്ക് ഇന്ധനം എത്തിക്കാനുള്ള ഗൂഡാലോചനയാണ് എന്നും മറ്റും പ്രചരണം നടത്തുന്നതെന്നും മന്ത്രി പറയുന്നു.<br />
ഗെയില്&#x200d; പൈപ്പ് ലൈനിന്റെ കാര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഭൂമി ഏറ്റെടുക്കുന്നില്ല. 20 മീറ്റര്&#x200d; വീതിയില്&#x200d; ഭൂഉപയോഗത്തിന് ചില നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തുകയേ ചെയ്യുന്നുള്ളൂ. വിളകള്&#x200d;ക്കും മറ്റും ന്യായമായിട്ടുള്ള നഷ്ടപരിഹാരം നല്&#x200d;കുന്നുണ്ടെന്നാണ് സര്&#x200d;ക്കാറിന്റെ നിലപാട്. മറിച്ചാണ് ആരുടെയെങ്കിലും അഭിപ്രായമെങ്കില്&#x200d; അവ ചര്&#x200d;ച്ച ചെയ്യാം. ആരുടെയെങ്കിലും വീടിന് നഷ്ടമോ അപകടമോ വരുന്നുണ്ടെങ്കില്&#x200d; അതും പൂര്&#x200d;ണമായിട്ടും പരിഹരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയാറാണ്. പക്ഷെ പൈപ്പ് ലൈന്&#x200d; വേണോ വേണ്ടയോയെന്നത് ഇനി ചര്&#x200d;ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമല്ല. കേരളത്തിലെ ജനങ്ങളോട് വോട്ട് ചോദിച്ചപ്പോള്&#x200d; മാനിഫെസ്റ്റോയില്&#x200d; വ്യക്തമാക്കി അംഗീകാരം നേടിയ നിലപാടാണിതെന്നും ഐസക് പറഞ്ഞു.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fthomasisaaq%2Fposts%2F1924177850931680&amp;width=500" width="500" height="500" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thomas-isaaq-fb-post-against-release.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മിനെ വെട്ടിലാക്കി തീവ്രവാദ ആരോപണം</title>
		<link>https://www.chandrikadaily.com/cpim-locked-in-terror-argument.html</link>
					<comments>https://www.chandrikadaily.com/cpim-locked-in-terror-argument.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Nov 2017 06:12:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[gail strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51796</guid>

					<description><![CDATA[ഗെയില്‍ പദ്ധതിയെയും ഇരകള്‍ക്കെതിരായ പൊലീസ് നടപടിയെയും അന്ധമായി ന്യായീകരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തിറക്കി &#8216;ഇസ്‌ലാമിക തീവ്രവാദ&#8217; ആരോപണം തിരിഞ്ഞുകുത്തുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലഘട്ടത്തെയും പ്രബോധനത്തെയും അടച്ചാക്ഷേപിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനം വിവാദമായി. ഇസ്‌ലാമിനു നേരെ സംഘപരിവാര്‍ സംഘടനകള്‍ പോലും ആക്ഷേപിക്കാത്ത പദങ്ങള്‍ സി.പി.എം ഔദ്യോഗിക പത്രകുറിപ്പില്‍ ഉള്‍പ്പെട്ടതും ഇടതു എം.എല്‍.എമാര്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതും മതേതര വിശ്വാസികളെയാകെ ഞെട്ടിച്ചിട്ടുണ്ട്. ഗെയില്‍വിരുദ്ധ സമരത്തിന്റെ മറവില്‍ മുക്കത്തും [&#8230;]]]></description>
										<content:encoded><![CDATA[<p>ഗെയില്&#x200d; പദ്ധതിയെയും ഇരകള്&#x200d;ക്കെതിരായ പൊലീസ് നടപടിയെയും അന്ധമായി ന്യായീകരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തിറക്കി &#8216;ഇസ്‌ലാമിക തീവ്രവാദ&#8217; ആരോപണം തിരിഞ്ഞുകുത്തുന്നു. പ്രവാചകന്&#x200d; മുഹമ്മദ് നബിയുടെ കാലഘട്ടത്തെയും പ്രബോധനത്തെയും അടച്ചാക്ഷേപിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്&#x200d; നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനം വിവാദമായി. ഇസ്‌ലാമിനു നേരെ സംഘപരിവാര്&#x200d; സംഘടനകള്&#x200d; പോലും ആക്ഷേപിക്കാത്ത പദങ്ങള്&#x200d; സി.പി.എം ഔദ്യോഗിക പത്രകുറിപ്പില്&#x200d; ഉള്&#x200d;പ്പെട്ടതും ഇടതു എം.എല്&#x200d;.എമാര്&#x200d; ഉള്&#x200d;പ്പെടെ സോഷ്യല്&#x200d; മീഡിയകളിലൂടെ പ്രചരിപ്പിച്ചതും മതേതര വിശ്വാസികളെയാകെ ഞെട്ടിച്ചിട്ടുണ്ട്.<br />
ഗെയില്&#x200d;വിരുദ്ധ സമരത്തിന്റെ മറവില്&#x200d; മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘര്&#x200d;ഷം പടര്&#x200d;ത്താനുള്ള ചില തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കങ്ങള്&#x200d;ക്കെതിരെ ജാഗ്രതപുലര്&#x200d;ത്തണമെന്ന് തുടങ്ങുന്ന സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അഭ്യര്&#x200d;ത്ഥിനയാണ് ഇസ്‌ലാമിക വിരുദ്ധതയുടെ തുറന്നുപറച്ചിലായത്. നിര്&#x200d;ദ്ദിഷ്ട കൊച്ചി ബാംഗ്ലൂര്&#x200d; വാതകക്കുഴല്&#x200d; പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്&#x200d;ഷമുണ്ടാക്കിയത് മലപ്പുറം ജില്ലയില്&#x200d; നിന്നുവന്ന എസ്.ഡി.പി.ഐ, പോപ്പുലര്&#x200d;ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വര്&#x200d;ഗീയതീവ്രവാദി സംഘങ്ങളാണ്. കടുത്ത വികസനവിരോധികളും ഇടതുപക്ഷ വിരോധികളും ഇവരുടെകൂടെ ചേര്&#x200d;ന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയാണുണ്ടായ തെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്&#x200d; ചൂണ്ടിക്കാട്ടി.<br />
കുഴപ്പമുണ്ടായപ്പോള്&#x200d; അക്രമികളായ തീവ്രവാദസംഘടനയില്&#x200d;പെട്ടവര്&#x200d; രക്ഷപ്പെടുകയും ഇതില്&#x200d; പങ്കാളികളായ നാട്ടുകാര്&#x200d; പോലീസ് പിടിയിലാവുകയുമാണുണ്ടായത്&#8230;. കേരളത്തിന്റെ ഊര്&#x200d;ജ്ജവികസനരംഗത്ത് വലിയ സംഭാവനകള്&#x200d; നല്&#x200d;കാന്&#x200d; കഴിയുന്ന വ്യവസായ വികസനപദ്ധതിയായ ഗെയ്‌ലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്&#x200d; നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യു.ഡി.എഫും കോണ്&#x200d;ഗ്രസ്‌ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പോലീസ് സ്‌റ്റേഷന്&#x200d; ഉപരോധിക്കാനെത്തിയെന്നത് ഗൗരവാവഹമായ പ്രശ്‌നമായിതന്നെ ജനാധിപത്യമതനിരപേക്ഷ ശക്തികള്&#x200d; കാണണം.<br />
അനാവശ്യമായി കുഴപ്പങ്ങള്&#x200d; സൃഷ്ടിക്കുന്നവരെ മാറ്റിനിര്&#x200d;ത്തി ജനങ്ങളുടെ പദ്ധതിക്കെതിരായ തെറ്റിദ്ധാരണകള്&#x200d; മാറ്റാന്&#x200d; ബാധ്യസ്ഥനായ ഷാനവാസിനെപോലുള്ള ജനപ്രതിനിധി തീവ്രവാദി സംഘത്തോടൊപ്പം ചേര്&#x200d;ന്ന് അക്രമം പടര്&#x200d;ത്താനാണ് ശ്രമിച്ചത്. എന്നു തുടരുന്ന പ്രസ്താവന, ഇത്തരം മതതീവ്രവാദികളുടെയും നിക്ഷിപ്തതാല്പര്യക്കാരുടെയും നീക്കങ്ങളെ തിരിച്ചറിയണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും അഭ്യര്&#x200d;ത്ഥിച്ചാണ് അവസാനിക്കുന്നത്. ദേശാഭിമാനി പത്രം ഒന്നാം പേജിന് പുറമെ മുഴുനീള പേജിലും വന്&#x200d; പ്രാധാന്യത്തോടെയാണ് ഇതു പ്രസിദ്ധീകരിച്ചത്.<br />
നഷ്ടപരിഹാരം വര്&#x200d;ധിപ്പിക്കണമെന്ന് എല്&#x200d;.ഡി.എഫ് ഭരിക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്ത് തന്നെ പ്രമേയം പാസാക്കിയിട്ടുണ്ട്. സി.പി.എം മെമ്പറായ ജി അക്ബര്&#x200d; ഉള്&#x200d;പ്പെടെ സമര രംഗത്തുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-locked-in-terror-argument.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെയില്‍ ജനകീയ സമരം; തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ല: കാനം രജേന്ദ്രന്‍</title>
		<link>https://www.chandrikadaily.com/kanam-rajendran-take-stand-in-mukkam-gail-issue.html</link>
					<comments>https://www.chandrikadaily.com/kanam-rajendran-take-stand-in-mukkam-gail-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Nov 2017 11:52:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Gail]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[gail strike]]></category>
		<category><![CDATA[kanam rajendran]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51682</guid>

					<description><![CDATA[തിരുവനന്തപുരം: മുക്കത്തെ ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍. എറണാകുളം പ്രസ്‌ക്ലബില്‍ സംസാരിക്കുകയായിരുന്നു കാനം. സമരത്തിന് ഉടന്‍ പരിഹാരം കാണണം. സമരത്തെ അടിച്ചമര്‍ത്തുകയല്ല, സമവായത്തിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. തെളിവില്ലാത്തതിനാല്‍ മുക്കം സമരത്തില്‍ തീവ്രവാദം ആരോപിക്കാന്‍ തയാറല്ല, കാനം അഭിപ്രായപ്പെട്ടു. ജനകീയ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുക എന്നതാണ് എല്‍.ഡി.എഫ് നയം. അതേസമയം മുക്കം ഒറ്റപ്പെട്ട സംഭവമാണെന്നും കാനം പറഞ്ഞു. ഗെയില്‍ സമരത്തില്‍ സമവായം ഉണ്ടാക്കുന്നതില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുക്കത്തെ ഗെയില്&#x200d; പ്രകൃതിവാതക പൈപ്പ് ലൈന്&#x200d; വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്&#x200d;. എറണാകുളം പ്രസ്‌ക്ലബില്&#x200d; സംസാരിക്കുകയായിരുന്നു കാനം. സമരത്തിന് ഉടന്&#x200d; പരിഹാരം കാണണം. സമരത്തെ അടിച്ചമര്&#x200d;ത്തുകയല്ല, സമവായത്തിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. തെളിവില്ലാത്തതിനാല്&#x200d; മുക്കം സമരത്തില്&#x200d; തീവ്രവാദം ആരോപിക്കാന്&#x200d; തയാറല്ല, കാനം അഭിപ്രായപ്പെട്ടു.<br />
ജനകീയ സമരങ്ങള്&#x200d;ക്ക് പൂര്&#x200d;ണ പിന്തുണ നല്&#x200d;കുക എന്നതാണ് എല്&#x200d;.ഡി.എഫ് നയം. അതേസമയം മുക്കം ഒറ്റപ്പെട്ട സംഭവമാണെന്നും കാനം പറഞ്ഞു. ഗെയില്&#x200d; സമരത്തില്&#x200d; സമവായം ഉണ്ടാക്കുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടു എന്നു കരുതുന്നില്ല. മുക്കത്തെ സംഭവത്തെ കുറിച്ച് സര്&#x200d;ക്കാര്&#x200d; പരിശോധിക്കും. ശേഷം ഉചിതമായ നടപടിയുണ്ടാവുമെന്നും കാനം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanam-rajendran-take-stand-in-mukkam-gail-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി ഹിറ്റ്‌ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/ramesh-chennithala-in-gail-strike-against-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/ramesh-chennithala-in-gail-strike-against-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Nov 2017 11:13:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Gail]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[gail strike]]></category>
		<category><![CDATA[pinarai vjayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51676</guid>

					<description><![CDATA[കണ്ണൂര്‍: ഗെയില്‍ സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താ ഹിറ്റ്‌ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ ജനകീയ സമരങ്ങളോടു സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുത ദൗര്‍ഭാഗ്യകരമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പടയൊരുക്കം യാത്രയ്ക്കു കണ്ണൂർ പഴയങ്ങാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഗെയില്‍ സമരം ഇതുവരെ യു.ഡി.എഫ് ഏറ്റെടുത്തിട്ടില്ല. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണു സര്‍ക്കാര്‍ നീക്കമെങ്കില്‍ യു.ഡി.എഫിന് സമരം ഏറ്റെടുക്കേണ്ടിവരുമെന്നും ചെന്നിത്തല താക്കീതു നല്‍കി. നാട്ടില്‍ വികസനം വരണം എന്നാണു [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: ഗെയില്&#x200d; സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടാന്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; എന്താ ഹിറ്റ്‌ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോള്&#x200d; ജനകീയ സമരങ്ങളോടു സര്&#x200d;ക്കാര്&#x200d; കാണിക്കുന്ന അസഹിഷ്ണുത ദൗര്&#x200d;ഭാഗ്യകരമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പടയൊരുക്കം യാത്രയ്ക്കു കണ്ണൂർ പഴയങ്ങാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.</p>
<p>ഗെയില്&#x200d; സമരം ഇതുവരെ യു.ഡി.എഫ് ഏറ്റെടുത്തിട്ടില്ല. ജനകീയ സമരങ്ങളെ ചോരയില്&#x200d; മുക്കിക്കൊല്ലാനാണു സര്&#x200d;ക്കാര്&#x200d; നീക്കമെങ്കില്&#x200d; യു.ഡി.എഫിന് സമരം ഏറ്റെടുക്കേണ്ടിവരുമെന്നും ചെന്നിത്തല താക്കീതു നല്&#x200d;കി. നാട്ടില്&#x200d; വികസനം വരണം എന്നാണു യു.ഡി.എഫ് നിലപാട്. അതേസമയം ജനത്തിന്റെ ദുരിതം കണ്ടില്ലെന്നു നടിച്ചുള്ള വികസനം ശരിയല്ല, ചെന്നിത്തല പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennithala-in-gail-strike-against-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെയില്‍ വിരുദ്ധ സമരം; സി.പി.എം ഇറക്കിയ പത്രക്കുറിപ്പില്‍ ഇസ്‌ലാം വിരുദ്ധത</title>
		<link>https://www.chandrikadaily.com/cpm-against-anti-islam-gail-strike.html</link>
					<comments>https://www.chandrikadaily.com/cpm-against-anti-islam-gail-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Nov 2017 08:05:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Gail]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[gail strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51637</guid>

					<description><![CDATA[കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. &#8216;ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്നു&#8217; -എന്ന കുറിപ്പിലെ പരാമര്‍ശമാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്. ഏഴാം നൂറ്റാണ്ടിലാണ് പ്രവാചകന്‍ മുഹമ്മദ് നബി ഇസ്‌ലാമിക പ്രബോധനം നടത്തിയത്. ഗെയില്‍ വിരുദ്ധ സമരത്തിനു പിന്നില്‍ മലപ്പുറം ജില്ലയില്‍ നിന്ന് വന്ന എന്‍.ഡി.എഫുകാരാണെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് അനാവശ്യമായി ഏഴാം നൂറ്റാണ്ടിനെ പരാമര്‍ശിച്ചിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഗെയില്&#x200d; വിരുദ്ധ സമരത്തിനെതിരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്&#x200d; ഇസ്‌ലാം വിരുദ്ധ പരാമര്&#x200d;ശങ്ങള്&#x200d;. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്&#x200d;പ്പെടെ കടുത്ത വിമര്&#x200d;ശനങ്ങളാണ് ഉയരുന്നത്. &#8216;ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്&#x200d; നിന്ന് ജനങ്ങളെ ഇളക്കിവിടുന്നു&#8217; -എന്ന കുറിപ്പിലെ പരാമര്&#x200d;ശമാണ് ഏറെ വിമര്&#x200d;ശിക്കപ്പെടുന്നത്.</p>
<p>ഏഴാം നൂറ്റാണ്ടിലാണ് പ്രവാചകന്&#x200d; മുഹമ്മദ് നബി ഇസ്‌ലാമിക പ്രബോധനം നടത്തിയത്. ഗെയില്&#x200d; വിരുദ്ധ സമരത്തിനു പിന്നില്&#x200d; മലപ്പുറം ജില്ലയില്&#x200d; നിന്ന് വന്ന എന്&#x200d;.ഡി.എഫുകാരാണെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് അനാവശ്യമായി ഏഴാം നൂറ്റാണ്ടിനെ പരാമര്&#x200d;ശിച്ചിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്&#x200d; മീഡിയയില്&#x200d; നിരവധി പേര്&#x200d; പ്രതികരിച്ചിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone wp-image-51638 size-full" src="https://www.chandrikadaily.com/wp-content/uploads/2017/11/23172934_1611085578934578_8728391660854580146_n.jpg" alt="23172934_1611085578934578_8728391660854580146_n" width="674" height="762" srcset="https://www.chandrikadaily.com/wp-content/uploads/2017/11/23172934_1611085578934578_8728391660854580146_n.jpg 674w, https://www.chandrikadaily.com/wp-content/uploads/2017/11/23172934_1611085578934578_8728391660854580146_n-265x300.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/11/23172934_1611085578934578_8728391660854580146_n-371x420.jpg 371w" sizes="(max-width: 674px) 100vw, 674px" /></p>
<p>ഗെയ്ല്&#x200d; വിരുദ്ധ സമരത്തിന്റെ മറവില്&#x200d; മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘര്&#x200d;ഷം പടര്&#x200d;ത്താന്&#x200d; തീവ്രവാദസംഘടനകള്&#x200d; ശ്രമിക്കുന്നുവെന്നാണ് കുറിപ്പില്&#x200d; പറയുന്നത്. സമരപ്രദേശത്ത് സംഘര്&#x200d;ഷം ഉണ്ടായ സാഹചര്യത്തില്&#x200d; ഇടപെട്ട യുഡിഎഫ്-ലീഗ് നേതാക്കളേയും അവര്&#x200d; വിമര്&#x200d;ശിക്കുന്നുണ്ട്. &#8216;പദ്ധതിക്കെതിരേ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിധരിപ്പിച്ചു സംഘര്&#x200d;ഷമുണ്ടാക്കിയത് മലപ്പുറത്ത് നിന്നെത്തിയ എസ്.ഡി.പി.ഐ, പോപുലര്&#x200d; ഫ്രണ്ട്, സോളിഡാരിറ്റി തീവ്രവാദ സംഘങ്ങളാണ്. ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്&#x200d; നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിനു പകരം യു.ഡി.എഫും ലീഗ്‌കോണ്&#x200d;ഗ്രസ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പോലിസ് സ്‌റ്റേഷന്&#x200d; ഉപരോധിക്കാനെത്തിയത് ഗൗരവമായ പ്രശ്‌നമായി മതനിരപേക്ഷ ശക്തികള്&#x200d; കാണണം&#8217;. -കുറിപ്പില്&#x200d; പറയുന്നു.</p>
<p>കഴിഞ്ഞ രണ്ടു ദിവസമായി ഗെയ്ല്&#x200d; വിരുദ്ധസമരം സംഘര്&#x200d;ഷത്തിലെത്തിയിരുന്നു. പ്രദേശത്ത് സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; യു.ഡി.എഫ് നേതാക്കള്&#x200d; ഇന്ന് രാവിലെ പ്രദേശം സന്ദര്&#x200d;ശിച്ചു. മുന്&#x200d; കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്&#x200d;, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്&#x200d; സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്&#x200d;ശനം. പി.കെ.ബഷീര്&#x200d; എം.എല്&#x200d;.എ, എം.ഐ.ഷാനവാസ് എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു. സര്&#x200d;ക്കാര്&#x200d; ഇടപെടലുണ്ടായില്ലെങ്കില്&#x200d;, മുക്കത്തെ ഗെയില്&#x200d; സമരം ഏറ്റെടുക്കേണ്ടി വരുമെന്ന് വി.എം സുധീരന്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-against-anti-islam-gail-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെയില്‍: മുക്കം സമരത്തില്‍ ചര്‍ച്ചയില്ലെന്ന് കളക്ടകര്‍ യു.വി ജോസ്</title>
		<link>https://www.chandrikadaily.com/uv-jose-about-gail-strike.html</link>
					<comments>https://www.chandrikadaily.com/uv-jose-about-gail-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Nov 2017 03:04:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Gail]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[gail strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51600</guid>

					<description><![CDATA[കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടക്കുന്ന സമരത്തില്‍ ചര്‍ച്ചയില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ്. സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ല. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു. ഇത് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നിലപാടാണ്. മംഗലാപുരം-കൊച്ചി വാതകപൈപ്പ്‌ലൈന്‍ കോഴിക്കോട് ജില്ലയിലൂടെ കടന്ന് പോകുന്നത് പൂര്‍ണ്ണമായും ജനവാസ കേന്ദ്രത്തിലൂടെയാണ്. അതിനാല്‍ പൈപ്പ് ലൈന്‍ പോകുന്ന പാതമാറ്റാതെ പിന്നോട്ടില്ലെന്ന് സമരക്കാരും പറയുന്നു. കഴിഞ്ഞ ദിവസവും എരഞ്ഞിമാവില്‍ പൊലീസ് വേട്ട തുടര്‍ന്നു. വീടുകളിലെത്തി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഗെയില്&#x200d; പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടക്കുന്ന സമരത്തില്&#x200d; ചര്&#x200d;ച്ചയില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്&#x200d; യു.വി ജോസ്. സ്ഥലം സന്ദര്&#x200d;ശിക്കാനോ വിലയിരുത്താനോ സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദ്ദേശമില്ല. സംഘര്&#x200d;ഷത്തില്&#x200d; സര്&#x200d;ക്കാര്&#x200d; റിപ്പോര്&#x200d;ട്ട് തേടിയിട്ടില്ലെന്നും കളക്ടര്&#x200d; അറിയിച്ചു. ഇത് പദ്ധതിയില്&#x200d; നിന്ന് പിന്നോട്ടില്ലെന്ന് ആവര്&#x200d;ത്തിക്കുന്ന സര്&#x200d;ക്കാരിന്റെ നിലപാടാണ്. മംഗലാപുരം-കൊച്ചി വാതകപൈപ്പ്‌ലൈന്&#x200d; കോഴിക്കോട് ജില്ലയിലൂടെ കടന്ന് പോകുന്നത് പൂര്&#x200d;ണ്ണമായും ജനവാസ കേന്ദ്രത്തിലൂടെയാണ്. അതിനാല്&#x200d; പൈപ്പ് ലൈന്&#x200d; പോകുന്ന പാതമാറ്റാതെ പിന്നോട്ടില്ലെന്ന് സമരക്കാരും പറയുന്നു.</p>
<p>കഴിഞ്ഞ ദിവസവും എരഞ്ഞിമാവില്&#x200d; പൊലീസ് വേട്ട തുടര്&#x200d;ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ് നിരപരാധികളെ മര്&#x200d;ദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട്ട് 21ഉം മഞ്ചേരിയില്&#x200d; 12ഉം ഉള്&#x200d;പ്പെടെ 33 പേരെയാണ് റിമാന്റ് ചെയ്തത്. ഇന്നലെ പതിനൊന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uv-jose-about-gail-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിഷേധ മാര്‍ച്ചില്‍ മലപ്പുറം സ്തംഭിച്ചു</title>
		<link>https://www.chandrikadaily.com/gail-protest-in-malappuram.html</link>
					<comments>https://www.chandrikadaily.com/gail-protest-in-malappuram.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Nov 2017 16:43:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail strike]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51539</guid>

					<description><![CDATA[&#160; മലപ്പുറം: ജനങ്ങളുടെ ആശങ്ക ബാക്കിവെച്ച് ജനവാസ കേന്ദ്രങ്ങളുടെ നെഞ്ച് പിളര്‍ത്തി കടന്നു പോകുന്ന ഗെയില്‍ പദ്ധതിക്കെതിരെ ജില്ലയില്‍ സമരം ശക്തമാകുന്നു. പദ്ധതിക്കെതിരെ സമരം ചെയ്തവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി ഇന്നലെ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ മലപ്പുറം സ്തംഭിച്ചു. നിര്‍ദിഷ്ട ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത പ്രദേശ വാസികളെ മാറാക്കരയിലും എരഞ്ഞിമാവിലും കഴിഞ്ഞ ദിവസം പൊലീസ് ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനെതിരെയുയര്‍ന്ന പ്രതിഷേധ ജ്വാലയാണ് ഒരു മണിക്കൂറോളം നഗരത്തെ നിശ്ചലമാക്കിയത്. രാവിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മലപ്പുറം: ജനങ്ങളുടെ ആശങ്ക ബാക്കിവെച്ച് ജനവാസ കേന്ദ്രങ്ങളുടെ നെഞ്ച് പിളര്&#x200d;ത്തി കടന്നു പോകുന്ന ഗെയില്&#x200d; പദ്ധതിക്കെതിരെ ജില്ലയില്&#x200d; സമരം ശക്തമാകുന്നു. പദ്ധതിക്കെതിരെ സമരം ചെയ്തവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്&#x200d;ത്തുന്നതില്&#x200d; പ്രതിഷേധിച്ച് ജനകീയ സമര സമിതി ഇന്നലെ നടത്തിയ കലക്ടറേറ്റ് മാര്&#x200d;ച്ചില്&#x200d; മലപ്പുറം സ്തംഭിച്ചു. നിര്&#x200d;ദിഷ്ട ഗെയില്&#x200d; പൈപ്പ്‌ലൈന്&#x200d; സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത പ്രദേശ വാസികളെ മാറാക്കരയിലും എരഞ്ഞിമാവിലും കഴിഞ്ഞ ദിവസം പൊലീസ് ക്രൂരമായി മര്&#x200d;ദിച്ചിരുന്നു. ഇതിനെതിരെയുയര്&#x200d;ന്ന പ്രതിഷേധ ജ്വാലയാണ് ഒരു മണിക്കൂറോളം നഗരത്തെ നിശ്ചലമാക്കിയത്.<br />
രാവിലെ 10.30 ഓടെ കിഴക്കേതല സുന്നി മഹല്&#x200d; പരിസരത്തു നിന്നാണ് നേതാക്കളുടെ നേതൃത്വത്തില്&#x200d; മാര്&#x200d;ച്ച് ആരംഭിച്ചത്. ആയിരങ്ങള്&#x200d; പങ്കെടുത്ത മാര്&#x200d;ച്ച് സിവില്&#x200d; സ്‌റ്റേഷന്&#x200d; പരിസരത്ത് മലപ്പുറം ഡിവൈ.എസ്.പി ജലീല്&#x200d; തോട്ടത്തിലിന്റെ നേതൃത്വത്തില്&#x200d; പൊലീസ് തടഞ്ഞു. കലക്ടറേറ്റിലേക്കല്ലെന്നും കുന്നുമ്മല്&#x200d; ജങ്ഷന്&#x200d; ഉപരോധിക്കാനാണ് തീരുമാനമെന്നും പൊലീസിനെ അറിയിച്ചെങ്കിലും സമരക്കാരെ കടത്തി വിട്ടില്ല. നേതാക്കളുമായുള്ള ചര്&#x200d;ച്ചക്കൊടുവില്&#x200d; സമരക്കാര്&#x200d; പൊലീസ് സ്‌റ്റേഷന്&#x200d; റോഡ് വഴി കുന്നുമ്മലില്&#x200d; കോഴിക്കോട്, തിരൂര്&#x200d; റോഡുകള്&#x200d; ഉപരോധിക്കുകയായിരുന്നു. ഇതോടെ കലക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് കെ.എസ്.ആര്&#x200d;.ടി. സി പരിസരത്തെത്തി. സമരക്കാരും പൊലീസും റോഡില്&#x200d; നിറഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. ഇതോടെ വാഹനങ്ങള്&#x200d; മഞ്ചേരി റോഡ് വഴിയും കലക്ടറേറ്റിന് സമീപത്തെ താമരക്കുഴി റോഡ് വഴിയും തിരിച്ചുവിട്ടു.<br />
12.30 നാണ് സമരം അവസാനിപ്പിച്ചത്. പ്രതിഷേധ സമ്മേളനം പി. ഉബൈദുല്ല എം.എല്&#x200d;.എ ഉദ്ഘാടനം ചെയ്തു. സമര സമതി കണ്&#x200d;വീനര്&#x200d; പി.എ സലാം അധ്യക്ഷനായി. കെ.പി.സി.സി അംഗം എം വിജയകുമാര്&#x200d;, കെ.ടി അഷ്‌റഫ് (യൂത്ത്‌ലീഗ്), മുസ്തഫ മാസ്റ്റര്&#x200d; (എസ്.ഡി.പി.ഐ), അഷ്‌റഫ് പുല്&#x200d;പ്പറ്റ (പി.ഡി.പി), ശിഹാബ് പുല്&#x200d;പറ്റ (ഡി.വൈ.എഫ്.ഐ), എം.ഐ റഷീദ് (വെല്&#x200d;ഫെയര്&#x200d; പാര്&#x200d;ട്ടി), പി.കെ ബാവ, മന്&#x200d;സൂര്&#x200d; പള്ളിമുക്ക് പ്രസംഗിച്ചു.<br />
വി. മുസ്തഫ, സി.പി ഷാജി, കെ.എന്&#x200d; ഹമീദ് മാസ്റ്റര്&#x200d;, അഷ്‌റഫ് പറച്ചോടന്&#x200d;, ഷൗക്കത്ത് കാവനൂര്&#x200d;, അഡ്വ. സാദിഖ് നടുത്തൊടി, മുനീബ് കരക്കുന്ന്, കെ. സലീന, വി.പി സുമയ്യ, സി.ടി നൗഷാദ്, ഉസ്മാന്&#x200d; പൂക്കോട്ടൂര്&#x200d; നേതൃത്വം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-protest-in-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെയില്‍: പൊലീസ് വേട്ട തുടരുന്നു; 33 പേര്‍ റിമാന്റില്‍, വീടുകളിലും അതിക്രമം</title>
		<link>https://www.chandrikadaily.com/gale-strike-issue-on-second-day.html</link>
					<comments>https://www.chandrikadaily.com/gale-strike-issue-on-second-day.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Nov 2017 16:41:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[gail strike]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[mukkam]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51535</guid>

					<description><![CDATA[കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തെ മുക്കം എരഞ്ഞിമാവില്‍ അടിച്ചമര്‍ത്തിയ പൊലീസ് തുടര്‍ച്ചയായ രണ്ടാം ദിനവും പൊലീസ് വേട്ട തുടര്‍ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ് നിരപരാധികളെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കോഴിക്കോട്ട് 21ഉം മഞ്ചേരിയില്‍ 12ഉം ഉള്‍പ്പെടെ 33 പേരെയാണ് റിമാന്റ് ചെയ്തത്.  ഇന്ന് പതിനൊന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിര്&#x200d;ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്&#x200d; വാതക പൈപ്പ് ലൈന്&#x200d; വിരുദ്ധ സമരത്തെ മുക്കം എരഞ്ഞിമാവില്&#x200d; അടിച്ചമര്&#x200d;ത്തിയ പൊലീസ് തുടര്&#x200d;ച്ചയായ രണ്ടാം ദിനവും പൊലീസ് വേട്ട തുടര്&#x200d;ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ് നിരപരാധികളെ മര്&#x200d;ദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കോഴിക്കോട്ട് 21ഉം മഞ്ചേരിയില്&#x200d; 12ഉം ഉള്&#x200d;പ്പെടെ 33 പേരെയാണ് റിമാന്റ് ചെയ്തത്.  ഇന്ന്<br />
പതിനൊന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കാവലില്&#x200d; ഗെയില്&#x200d; പദ്ധതിയുടെ പൈപ്പിടല്&#x200d; പ്രവൃത്തി പുനഃരാരംഭിച്ചു. ഒരു വിഭാഗം സമരക്കാര്&#x200d; പൊലീസിന് നേരെ കല്ലെറിഞ്ഞതിന്റെ പേരില്&#x200d; കണ്ണില്&#x200d; കണ്ടവരെയെല്ലാം അടിച്ചോടിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും പോലീസ് തകര്&#x200d;ത്തു.  രാവിലെ എട്ടു മണി മുതല്&#x200d; തന്നെ സമരക്കാര്&#x200d; കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയില്&#x200d; കറുത്തപറമ്പ് മുതല്&#x200d; വാലില്ലാപുഴ വരെയുള്ള എട്ടു കിലോമീറ്റര്&#x200d; റോഡില്&#x200d; പത്തോളം സ്ഥലങ്ങളില്&#x200d; റോഡില്&#x200d; ടയറുകള്&#x200d; കൂട്ടിയിട്ടും മരങ്ങള്&#x200d; കൂട്ടിയിട്ടും കത്തിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചു.</p>
<p>10 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് തടസ്സം നീക്കിയെങ്കിലും വൈകാതെ സമരക്കാര്&#x200d; വീണ്ടും ഗതാഗത തടസ്സം സൃഷ്ടിച്ചു. അതിനിടെ വലിയപറമ്പില്&#x200d; പൊലീസും സമരക്കാരും നേര്&#x200d;ക്ക് നേര്&#x200d; ഏറ്റുമുട്ടി. പോലീസ് കണ്ണില്&#x200d; കണ്ടവര്&#x200d;ക്ക് നേരെയെല്ലാം ആക്രമണം അഴിച്ചുവിട്ടു. ഇരുചക്രവാഹനങ്ങളില്&#x200d; യാത്ര ചെയ്ത നിരവധി ചെറുപ്പക്കാര്&#x200d;ക്ക് പൊലീസ് മര്&#x200d;ദ്ദനമേറ്റു. കേസ്സ് ഭയന്ന് ഇതിലേറെ പേരും ചികിത്സ പോലും തേടിയില്ല.</p>
<p>കണ്ണില്&#x200d; കണ്ടവരെ മാത്രമല്ല വീടുകളിലും വാടക കെട്ടിടങ്ങളിലുമെല്ലാം അതിക്രമിച്ചു കയറിയും നൂറുകണക്കിനാളുകളെ ബലമായി പിടിച്ചു കൊണ്ടുപോയി. സ്ത്രീകളും കുട്ടികളും വാതിലടച്ച് പുറത്തിറങ്ങാന്&#x200d; ധൈര്യപ്പെടാതെ അകത്തളങ്ങളില്&#x200d; കഴിയുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. വീട്ടുകാര്&#x200d; മക്കളെ പുറത്ത് വിടാന്&#x200d; ധൈര്യപ്പെടുന്നില്ല. കടയില്&#x200d; സാധനങ്ങള്&#x200d; വാങ്ങാന്&#x200d; പോയവരും മുടി മുറിക്കാന്&#x200d; പോയവരും ഹോട്ടലില്&#x200d; ഭക്ഷണം കഴിക്കുന്നവരുമെല്ലാം പൊലീസ് പിടിയിലായവരിലുണ്ട്.</p>
<p>പരീക്ഷക്ക് സലാമിന്റെ നബീല്&#x200d; ഉള്&#x200d;പ്പെടെ നിരപരാധികളായ പലരെയും പൊലീസ് പിടിച്ചുകൊണ്ടുപോയതായി നാട്ടുകാര്&#x200d; പരാതിപ്പെടുന്നു. സമരക്കാര്&#x200d; ഓടിക്കയറിയതായി ആരോപിച്ച് ആദം പടി യു.എ മുനീറിന്റെ വീട്ടിലാണ് പോലീസ് അതിക്രമിച്ച് കയറി, അകത്ത് നിന്ന് കുറ്റിയിട്ട വാതില്&#x200d; ചവിട്ടിപൊളിക്കാന്&#x200d; പൊലീസ് ശ്രമിച്ചു. മുനീറിന്റെ സഹോദരന്റെ മകന്&#x200d; വിദ്യാര്&#x200d;ത്ഥിയായ നബീലിനെ പിടിച്ച് കൊണ്ട് പോവുകയും ജനല്&#x200d;ചില്ലുകള്&#x200d; ലാത്തി കൊണ്ടടിച്ച് തകര്&#x200d;ക്കുകയും ചെയ്തു. ഈ സമയം തന്റെ മകനാണെന്ന് പറഞ്ഞ് പിതാവ് സലാം പോലീസിനോട് പറഞ്ഞിട്ടും മകനെ വിട്ടു നല്&#x200d;കാന്&#x200d; തയ്യാറായില്ല. പൊലീസ് അതിക്രമത്തില്&#x200d; ഭയന്ന് വിറച്ചതായി മുനീറിന്റെ ഭാര്യ പറഞ്ഞു.</p>
<p>നെല്ലിക്കാപറമ്പിലും വലിയപറമ്പിലും ഉള്&#x200d;പ്പെടെയുള്ള സ്ഥലങ്ങളിലും പൊലീസ് വീട്ടില്&#x200d; കയറിയതായി പരാതിയുണ്ട്. പലര്&#x200d;ക്കെതിരെയും വൈകാരികമായാണ് പൊലീസ് പെരുമാറിയത്. ഒരു മാസത്തിലധികമായി നടന്നു വരുന്ന ഗെയില്&#x200d; വിരുദ്ധ സമരങ്ങളെ തുടര്&#x200d;ന്ന് നിര്&#x200d;ത്തിവെച്ചിരുന്ന ഗെയില്&#x200d; വാതക പൈപ്പ് ലൈന്&#x200d; പ്രവൃത്തികളാണ് ജനകീയ ഹര്&#x200d;ത്താല്&#x200d; ദിനത്തില്&#x200d; തന്നെ പുനരാരംഭിച്ചത് പ്രകോപനപമാണെന്നാണ് ആക്ഷന്&#x200d; കമ്മിറ്റി ആരോപണം. പന്നിക്കോട് പൂവാട്ട് ഭാഗത്താണ് വന്&#x200d; പൊലീസ് സാന്നിധ്യത്തില്&#x200d; ഇന്നലെ പ്രവൃത്തി നടക്കുന്നത്.<br />
അതിനിടെ, പ്രതിഷേധം കത്തുന്നതിനിടെ ആവശ്യമായ രേഖകള്&#x200d; ഹാജരാക്കിയാല്&#x200d; 15 ദിവസത്തിനകം നഷ്ടപരിഹാരം സംബന്ധിച്ച ചെക്ക് നല്&#x200d;കുമെന്ന് ഗെയില്&#x200d; അധികൃതര്&#x200d; പറഞ്ഞു. ആധാരത്തിന്റെ കോപ്പി, നികുതി ചീട്ടിന്റെ കോപ്പി, തിരിച്ചറിയല്&#x200d; രേഖയുടെ കോപ്പി, കൈവശ സര്&#x200d;ട്ടിഫിക്കറ്റിന്റെ ഒറിജിനല്&#x200d; എന്നിവയാണ് ഹാജരാകേണ്ടത്. ഭൂമിയുടെ ആധാര വിലയുടെ 50 ശതമാനമാണ് നഷ്ടപരിഹാരമായി നല്&#x200d;കുക. പക്ഷെ, ഇപ്പോഴുള്ളത് 2014ലെ ഫെയര്&#x200d; വാല്യു ആണ്.</p>
<p>ഭൂമി വില സംബന്ധിച്ച് വാല്യു പുനര്&#x200d; ക്രമീകരിക്കുന്നതിന് കലക്ടര്&#x200d; സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയൊന്നു മുണ്ടായിട്ടില്ലെന്ന് ഗെയില്&#x200d; അധികൃതരും പറയുന്നു. പൊലീസ് നടപടിയിലും അതിക്രമത്തിലും പ്രതിഷേധിച്ച് ഗെയില്&#x200d; വിക്ടിംസ് ഫോറവും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്&#x200d;ത്താല്&#x200d; നാട് ഒന്നാകെ ഏറ്റെടുത്തതോടെ പരിപൂര്&#x200d;ണ്ണമായി.</p>
<p><strong>കുഞ്ഞാലിക്കുട്ടിയും സുധീരനും </strong><strong>നാളെ എരഞ്ഞിമാവിലെത്തും</strong></p>
<p>കോഴിക്കോട്: മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മുന്&#x200d; കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഇന്ന് ഗെയില്&#x200d; വിരുദ്ധ സമരത്തിന്റെ കേന്ദ്രഭൂമിയായ എരഞ്ഞിമാവിലെത്തും. രാവിലെ 10.30ന് എത്തുന്ന നേതാക്കള്&#x200d; ഗെയില്&#x200d; ഇരകളെയും പൊലീസ് അതിക്രമത്തിന് ഇരയായവരെയും സന്ദര്&#x200d;ശിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gale-strike-issue-on-second-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെയില്‍ സമരം: രാത്രിയിലും പോലീസ് നായാട്ട് , അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം, സാഹചര്യം അതീവവ ഗൗരവമെന്ന് ഷാനവാസ് എം പി</title>
		<link>https://www.chandrikadaily.com/gail-strikee.html</link>
					<comments>https://www.chandrikadaily.com/gail-strikee.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 01 Nov 2017 14:05:19 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[gail strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51298</guid>

					<description><![CDATA[ഗെയില്‍ വിരുദ്ധ സമരത്തില്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയ നാട്ടുകാരെ വിട്ടു ക്ിട്ടണമെന്നാവശ്യപ്പെട്ട് എം ഐ ഷാനവാസ് എം പി യുടെ നേതൃത്വത്തില്‍ മുക്കം പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നതിനിടയില്‍ പോസീല് ലാത്തിച്ചാര്‍ജ്ജ് പ്രയോഗം നടത്തി. രാത്രിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുയാണ്. ജനപ്രതിനിധികള്‍ അടക്കം എത്തിയിട്ടും പോലീസ് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകുന്നില്ല. എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കടുത്ത നീക്കങ്ങള്‍ നടത്തുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. യാതൊരു പ്രകോപനവുമില്ലാതെ സമരം നടത്തിയിട്ടും 33 പേരെ അറസ്റ്റ് ചെയ്തുകൊണ്ടു [&#8230;]]]></description>
										<content:encoded><![CDATA[<p>ഗെയില്&#x200d; വിരുദ്ധ സമരത്തില്&#x200d; പോലീസ് അന്യായമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയ നാട്ടുകാരെ വിട്ടു ക്ിട്ടണമെന്നാവശ്യപ്പെട്ട് എം ഐ ഷാനവാസ് എം പി യുടെ നേതൃത്വത്തില്&#x200d; മുക്കം പോലീസ് സ്‌റ്റേഷന്&#x200d; ഉപരോധിക്കുന്നതിനിടയില്&#x200d; പോസീല് ലാത്തിച്ചാര്&#x200d;ജ്ജ് പ്രയോഗം നടത്തി. രാത്രിയിലും സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കുയാണ്. ജനപ്രതിനിധികള്&#x200d; അടക്കം എത്തിയിട്ടും പോലീസ് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകുന്നില്ല. എന്നാല്&#x200d; മുകളില്&#x200d; നിന്നുള്ള നിര്&#x200d;ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കടുത്ത നീക്കങ്ങള്&#x200d; നടത്തുന്നതെന്നാണ് പോലീസ് നല്&#x200d;കുന്ന സൂചന. യാതൊരു പ്രകോപനവുമില്ലാതെ സമരം നടത്തിയിട്ടും 33 പേരെ അറസ്റ്റ് ചെയ്തുകൊണ്ടു പോവുകയായിരുന്നുവെന്ന് എം ഐ ഷനവാസ് എം പി പറഞ്ഞു. സാഹചര്യങ്ങള്&#x200d; അതീവ ഗൗരവതരമാണെന്നും സമാനമായ പോലീസ് നായാട്ട് സമീപ കാലത്തൊന്നും കേരളത്തില്&#x200d; ഉണ്ടായിട്ടില്ലെന്നും എം പി പറഞ്ഞു.</p>
<p>ഗെയില്&#x200d; പൈപ്പ് ലൈനിനെതിരെ ബഹുജന സമരം നടക്കുന്ന കോഴിക്കോട് മുക്കം അരീക്കോട് റോഡിലെ എരഞ്ഞിമാവില്&#x200d; സമരക്കാര്&#x200d;ക്ക് നേരെ പൊലീസ് ലാത്തിച്ചാര്&#x200d;ജ് നടത്തിയിരുന്നുസംഭവം. സമരം ശക്തമായ ഇവിടെ ഇന്ന് ധാരാളം പേര്&#x200d; സമരപ്പന്തലിലെത്തിയിരുന്നു. പ്രവൃത്തി തടഞ്ഞ സമരക്കാര്&#x200d;ക്ക് നേരെ പൊലീസ് കണ്ണീര്&#x200d;വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്&#x200d;ജില്&#x200d; നിരവധി സമരക്കാര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. സമരപന്തലും നിരവധി വാഹനങ്ങളും പൊലീസ് അടിച്ചു തകര്&#x200d;ത്തു. സമരക്കാരെ അന്വേഷിച്ച് സമീപത്തെ വീടുകളിലും ആരാധനാലയങ്ങളിലും പൊലീസ് തിരച്ചില്&#x200d; നടത്തുകയും ചെയ്തിരുന്നു. ഇവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് സ്ഥലം എം പി എം ഐ ഷാനവാസിന്റെ നേതൃത്വത്തില്&#x200d; പോലീസ് സ്‌റ്റേഷന്&#x200d; ഉപരോധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-strikee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെയില്‍ വിരുദ്ധ സമരം: മൂന്നു പഞ്ചായത്തുകളില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍</title>
		<link>https://www.chandrikadaily.com/gail-udf-harthal-news.html</link>
					<comments>https://www.chandrikadaily.com/gail-udf-harthal-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 01 Nov 2017 10:40:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[gail strike]]></category>
		<category><![CDATA[harthal]]></category>
		<category><![CDATA[udf harthal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51253</guid>

					<description><![CDATA[കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം നടത്തിയവര്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലും നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. മുക്കം എരഞ്ഞി മാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം നടക്കുന്ന കോഴിക്കോട് മുക്കം അരീക്കോട് റോഡിലെ എരഞ്ഞിമാവിലായിരുന്നു സംഭവം. സമരം ശക്തമായ ഇവിടെ ഇന്ന് ധാരാളം പേര്‍ സമരപ്പന്തലിലെത്തിയിരുന്നു. പ്രവൃത്തി തടഞ്ഞ സമരക്കാര്‍ക്ക് നേരെ പൊലീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഗെയില്&#x200d; വിരുദ്ധ സമരം നടത്തിയവര്&#x200d;ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്&#x200d; പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൊടിയത്തൂര്&#x200d; പഞ്ചായത്തുകളിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലും നാളെ യു.ഡി.എഫ് ഹര്&#x200d;ത്താല്&#x200d; ആചരിക്കും.</p>
<p>മുക്കം എരഞ്ഞി മാവില്&#x200d; ഗെയില്&#x200d; വിരുദ്ധ സമരക്കാര്&#x200d;ക്ക് നേരെയാണ് പൊലീസ് ലാത്തിച്ചാര്&#x200d;ജ് നടത്തിയത്. ഗെയില്&#x200d; പൈപ്പ് ലൈനിനെതിരെ ബഹുജന സമരം നടക്കുന്ന കോഴിക്കോട് മുക്കം അരീക്കോട് റോഡിലെ എരഞ്ഞിമാവിലായിരുന്നു സംഭവം. സമരം ശക്തമായ ഇവിടെ ഇന്ന് ധാരാളം പേര്&#x200d; സമരപ്പന്തലിലെത്തിയിരുന്നു. പ്രവൃത്തി തടഞ്ഞ സമരക്കാര്&#x200d;ക്ക് നേരെ പൊലീസ് കണ്ണീര്&#x200d;വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്&#x200d;ജില്&#x200d; നിരവധി സമരക്കാര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. സമരപന്തലും നിരവധി വാഹനങ്ങളും പൊലീസ് അടിച്ചു തകര്&#x200d;ത്തു. സമരക്കാരെ അന്വേഷിച്ച് സമീപത്തെ വീടുകളിലും ആരാധനാലയങ്ങളിലും പൊലീസ് തിരച്ചില്&#x200d; നടത്തുകയും ചെയ്തിരുന്നു. ഇതില്&#x200d; പ്രതിഷേധിച്ചാണ് നാളെ മൂന്നു പഞ്ചായത്തുകളില്&#x200d; ഹര്&#x200d;ത്താല്&#x200d; നടത്താന്&#x200d; തീരുമാനിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-udf-harthal-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
