<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Gandhi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gandhi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 01 Oct 2025 17:04:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Gandhi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആർഎസ്എസിന്റെ പ്രവർത്തനം ഗാന്ധിവധത്തിനുള്ള അന്തരീക്ഷം സൃഷ്ടിച്ചു; ആര്‍എസ്എസിനെതിരെ സര്‍ദാര്‍ പട്ടേലിന്റെ നിരീക്ഷണങ്ങള്‍ മോദിയെ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/the-work-of-the-rss-created-tthe-atmosphere-for-gandhis-assassination-congress-reminds-modi-of-sardar-patels-observations-against-rss.html</link>
					<comments>https://www.chandrikadaily.com/the-work-of-the-rss-created-tthe-atmosphere-for-gandhis-assassination-congress-reminds-modi-of-sardar-patels-observations-against-rss.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 01 Oct 2025 17:03:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Gandhi]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[sardarpatel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356388</guid>

					<description><![CDATA[രാഷ്ട്രനിര്‍മ്മാണത്തില്‍ ആര്‍എസ്എസിന്റെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതിന് പിന്നാലെ, മഹാത്മാഗാന്ധിയെ കൊല്ലുന്നതിലേക്കുള്ള അന്തരീക്ഷം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചുവെന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്ന് പറഞ്ഞതായി കോണ്‍ഗ്രസ് അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു.
]]></description>
										<content:encoded><![CDATA[<p>രാഷ്ട്രനിര്&#x200d;മ്മാണത്തില്&#x200d; ആര്&#x200d;എസ്എസിന്റെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതിന് പിന്നാലെ, മഹാത്മാഗാന്ധിയെ കൊല്ലുന്നതിലേക്കുള്ള അന്തരീക്ഷം ആര്&#x200d;എസ്എസിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; സൃഷ്ടിച്ചുവെന്ന് സര്&#x200d;ദാര്&#x200d; വല്ലഭായ് പട്ടേല്&#x200d; അന്ന് പറഞ്ഞതായി കോണ്&#x200d;ഗ്രസ് അദ്ദേഹത്തെ ഓര്&#x200d;മ്മിപ്പിച്ചു.</p>
<p>എക്സില്&#x200d; ഒരു പോസ്റ്റില്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു, &#8221;പ്രധാനമന്ത്രി ഇന്ന് രാവിലെ ആര്&#x200d;എസ്എസിനെക്കുറിച്ച് പലതും സംസാരിച്ചു. 1948 ജൂലൈ 18 ന് സര്&#x200d;ദാര്&#x200d; പട്ടേല്&#x200d; ഡോ. ശ്യാമ പ്രസാദ് മുഖര്&#x200d;ജിക്ക് എഴുതിയത് എന്താണെന്ന് അദ്ദേഹത്തിന് അറിയാമോ?&#8221; അന്നത്തെ ആഭ്യന്തര മന്ത്രി പട്ടേല്&#x200d; മുഖര്&#x200d;ജിക്ക് എഴുതിയ കത്തില്&#x200d; നിന്ന് അദ്ദേഹം പങ്കുവെച്ചിരുന്നു, &#8221;ആര്&#x200d;എസ്എസിനെയും ഹിന്ദു മഹാസഭയെയും സംബന്ധിച്ചിടത്തോളം, ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സബ് ജുഡീഷ്യല്&#x200d; ആണ്, രണ്ട് സംഘടനകളുടെയും പങ്കാളിത്തത്തെക്കുറിച്ച് ഒന്നും പറയാന്&#x200d; ഞാന്&#x200d; ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങളുടെ റിപ്പോര്&#x200d;ട്ടുകള്&#x200d; സ്ഥിരീകരിക്കുന്നു, ഈ രണ്ട് സംഘടനകളുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതാണ്. ദാരുണമായ ദുരന്തം സാധ്യമായി&#8230;.</p>
<p>&#8216;ആര്&#x200d;.എസ്.എസിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; സര്&#x200d;ക്കാരിന്റെയും സംസ്ഥാനത്തിന്റെയും നിലനില്&#x200d;പ്പിന് വ്യക്തമായ ഭീഷണി ഉയര്&#x200d;ത്തുന്നു. നിരോധനം ഉണ്ടായിട്ടും ആ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് അസ്തമിച്ചിട്ടില്ലെന്ന് ഞങ്ങളുടെ റിപ്പോര്&#x200d;ട്ടുകള്&#x200d; കാണിക്കുന്നു. തീര്&#x200d;ച്ചയായും, കാലം മാറിയപ്പോള്&#x200d;, ആര്&#x200d;എസ്എസ് വൃത്തങ്ങള്&#x200d; കൂടുതല്&#x200d; ധിക്കാരികളാകുകയും അവരുടെ അട്ടിമറി പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെടുകയും ചെയ്യുന്നു. മൈക്രോബ്ലോഗിംഗ് വെബ്സൈറ്റിലെ മറ്റൊരു പോസ്റ്റില്&#x200d; രമേഷ് പറഞ്ഞു, &#8216;1948 ഡിസംബര്&#x200d; 19 ന് ജയ്പൂരില്&#x200d; നടന്ന ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ആര്&#x200d;എസ്എസിനെതിരെ ശക്തമായി സംസാരിച്ച സര്&#x200d;ദാര്&#x200d; പട്ടേല്&#x200d; അടുത്ത ദിവസം ഹിന്ദുസ്ഥാന്&#x200d; ടൈംസില്&#x200d; വന്ന ഒരു റിപ്പോര്&#x200d;ട്ട് ഇതാ.</p>
<p>&#8216;രാജ്യത്തെ അടിമത്തത്തിന്റെയോ ശിഥിലീകരണത്തിന്റെയോ പാതയിലേക്ക് തിരിച്ചുവിടാന്&#x200d; ആര്&#x200d;.എസ്.എസ്സിനെയോ മറ്റേതെങ്കിലും വര്&#x200d;ഗീയ സംഘടനകളെയോ ഞങ്ങള്&#x200d; അനുവദിക്കില്ല എന്നത് ഞങ്ങളുടെ ദൃഢനിശ്ചയമാണ്,&#8217; ജയ്പൂരിലെ ഗാന്ധിനഗറില്&#x200d; ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പട്ടേല്&#x200d; പത്ര റിപ്പോര്&#x200d;ട്ടില്&#x200d; പറഞ്ഞു.</p>
<p>ബുധനാഴ്ച ആര്&#x200d;എസ്എസിനെ അഭിനന്ദിച്ച മോദി, രാജ്യം ആദ്യം എന്ന തത്ത്വത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്നത് തുടരുന്നതിനാല്&#x200d; നിരവധി ആക്രമണങ്ങള്&#x200d; ഉണ്ടായിട്ടും സംഘടന ഒരിക്കലും കയ്‌പേറിയതായി കാണിച്ചിട്ടില്ലെന്നും പറഞ്ഞു.</p>
<p>ഇവിടെ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്&#x200d;എസ്എസ്) ശതാബ്ദി ആഘോഷങ്ങളില്&#x200d; പങ്കെടുത്ത പ്രധാനമന്ത്രി, രാഷ്ട്രനിര്&#x200d;മ്മാണത്തില്&#x200d; സംഘടനയുടെ സംഭാവനകളെ എടുത്തുപറഞ്ഞു.</p>
<p>&#8216;ബ്രിട്ടീഷുകാരുടെ അതിക്രമങ്ങള്&#x200d;ക്കെതിരെ സംഘ് പൊരുതി. രാഷ്ട്രത്തോടുള്ള സ്നേഹം മാത്രമായിരുന്നു അതിന്റെ ഏക താല്&#x200d;പര്യം,&#8217; അദ്ദേഹം പറഞ്ഞു, ആര്&#x200d;എസ്എസ് സന്നദ്ധപ്രവര്&#x200d;ത്തകര്&#x200d; സ്വാതന്ത്ര്യ സമര സേനാനികള്&#x200d;ക്ക് അഭയം നല്&#x200d;കി, സ്വാതന്ത്ര്യ സമരത്തില്&#x200d; അതിന്റെ നേതാക്കളും ജയിലില്&#x200d; കിടന്നു.</p>
<p>ആര്&#x200d;എസ്എസിനെതിരെ ആരോപണങ്ങള്&#x200d; ഉന്നയിച്ചും കള്ളക്കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തും ആര്&#x200d;എസ്എസിന്റെ ആത്മാവിനെ തകര്&#x200d;ക്കാന്&#x200d; നിരവധി ശ്രമങ്ങള്&#x200d; നടന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.</p>
<p>&#8216;ആര്&#x200d;.എസ്.എസിന് എതിരെ കള്ളക്കേസുകള്&#x200d; ചുമത്താനും നിരോധിക്കാനുള്ള ശ്രമങ്ങളും മറ്റ് വെല്ലുവിളികളും ഉണ്ടായിട്ടും ഒരിക്കലും കയ്‌പേറിയിട്ടില്ല, കാരണം ഞങ്ങള്&#x200d; നല്ലതും ചീത്തയും അംഗീകരിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ്,&#8217; ഗാന്ധി വധത്തിന് ശേഷമുള്ള സംഘ് നിരോധനത്തെക്കുറിച്ചുള്ള പരാമര്&#x200d;ശത്തില്&#x200d; അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-work-of-the-rss-created-tthe-atmosphere-for-gandhis-assassination-congress-reminds-modi-of-sardar-patels-observations-against-rss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിനെതിരെ വിമര്‍ശനം</title>
		<link>https://www.chandrikadaily.com/savarkar-over-gandhi-criticism-of-petroleum-ministrys-independence-day-poster.html</link>
					<comments>https://www.chandrikadaily.com/savarkar-over-gandhi-criticism-of-petroleum-ministrys-independence-day-poster.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 15 Aug 2025 07:06:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Gandhi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[petroleum]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[Savarkar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350467</guid>

					<description><![CDATA[സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്. ]]></description>
										<content:encoded><![CDATA[<p>പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്ററില്&#x200d; ഗാന്ധിക്ക് മുകളില്&#x200d; സവര്&#x200d;ക്കറുടെ ചിത്രം വെച്ചത് വിവാദത്തില്&#x200d;. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്ക് മുകളില്&#x200d; സവര്&#x200d;ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്. സവര്&#x200d;ക്കര്&#x200d;, ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെയാണ് ചിത്രം ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്&#x200d; ജവഹര്&#x200d;ലാല്&#x200d; നെഹ്റുവിന്റെ ചിത്രമില്ലെന്നതും ശ്രദ്ധേയമാണ്.</p>
<p>&#8216;നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്&#x200d;, ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും എല്ലാ ദിവസവും അതിനെ പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് നമുക്ക് ഓര്&#x200d;മ്മിക്കാം&#8217;, എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്. ഹര്&#x200d;ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് കേന്ദ്ര സഹമന്ത്രി.</p>
<p>കോണ്&#x200d;ഗ്രസ് അടക്കം വിമര്&#x200d;ശനം ശക്തമാക്കുന്നുണ്ട്. മുഴുവന്&#x200d; സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്റേത് എന്നാണ് കോണ്&#x200d;ഗ്രസിന്റെ വിമര്&#x200d;ശനം. ആരായിരുന്നു സവര്&#x200d;ക്കര്&#x200d; എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. വകുപ്പ് കൈകാര്യ ചെയ്യുന്നവര്&#x200d; മറുപടി പറയണം എന്ന ആവശ്യവും ശക്തമാകുന്നുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/savarkar-over-gandhi-criticism-of-petroleum-ministrys-independence-day-poster.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിജിയുടെ കൊച്ചുമകന്&#x200d; തുഷാര്&#x200d; ഗാന്ധിയെ തടഞ്ഞ് ആര്&#x200d;എസ്എസ്-ബിജെപി പ്രവര്&#x200d;ത്തകര്&#x200d;</title>
		<link>https://www.chandrikadaily.com/rss-bjp-workers-stopped-gandhijis-grandson-tushar-gandhi.html</link>
					<comments>https://www.chandrikadaily.com/rss-bjp-workers-stopped-gandhijis-grandson-tushar-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 12 Mar 2025 17:41:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Gandhi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Neyyatinkara]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[thushar gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333624</guid>

					<description><![CDATA[ഗാന്ധിയന്&#x200d; ഗോപിനാഥന്&#x200d; നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>നെയ്യാറ്റിന്&#x200d;കരയില്&#x200d; ഗാന്ധിജിയുടെ കൊച്ചുമകന്&#x200d; തുഷാര്&#x200d; ഗാന്ധിയെ തടഞ്ഞ് ആര്&#x200d;എസ്എസ്-ബിജെപി പ്രവര്&#x200d;ത്തകര്&#x200d;. ഗാന്ധിയന്&#x200d; ഗോപിനാഥന്&#x200d; നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. ചടങ്ങില്&#x200d; സംസാരിച്ച തുഷാര്&#x200d; ഗാന്ധി ബിജെപിയെയും ആര്&#x200d;എസ്സിനെയും വിമര്&#x200d;ശിച്ചു. ആര്&#x200d;എസ്എസും ബിജെപിയും രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ചിരിക്കുന്ന ക്യാന്&#x200d;സര്&#x200d; എന്ന പരാമര്&#x200d;ശമാണ് പ്രകോപനത്തിനിടയാക്കിയത്. പരിപാടിക്ക് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം. നിലപാടില്&#x200d; മാറ്റമില്ല എന്ന് അറിയിച്ചാണ് തുഷാര്&#x200d; ഗാന്ധി മടങ്ങിയത്. ഗാന്ധിജിക്ക് ജയ് വിളിച്ചും തുഷാര്&#x200d; ഗാന്ധി തിരികെ പ്രതിരോധിച്ചു.</p>
<p>നിലപാടില്&#x200d; മാറ്റമില്ലെന്നു പറഞ്ഞ് ഗാന്ധിജിക്ക് ജയ് എന്നും ആര്&#x200d;.എസ്.എസ് മൂര്&#x200d;ദാബാദ് എന്നും വിളിച്ച് തുഷാര്&#x200d; ഗാന്ധി മടങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-bjp-workers-stopped-gandhijis-grandson-tushar-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാപ്പ കേസ് പ്രതിയെ മഹാത്മഗാന്ധിയുമായി താരതമ്യം ചെയ്തത് പിന്&#x200d;വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/leader-of-opposition-wants-to-withdraw-comparison-of-kappa-case-accused-with-mahatma-gandhi.html</link>
					<comments>https://www.chandrikadaily.com/leader-of-opposition-wants-to-withdraw-comparison-of-kappa-case-accused-with-mahatma-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Feb 2025 07:34:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Gandhi]]></category>
		<category><![CDATA[Kappa case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329690</guid>

					<description><![CDATA[നിരവധി ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയായ ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖല പ്രസിഡന്റ് ഇഡ്ഡലി എന്നറിയപ്പെടുന്ന ശരണ്&#x200d; ചന്ദ്രനെ കാപ്പ കേസ് ചുമത്തി നാടുകടത്തിയതിനെ ന്യായീകരിക്കുയാണ് സിപിഎം പത്തനം തിട്ട ജില്ല സെക്രട്ടറി.]]></description>
										<content:encoded><![CDATA[<p>സിപിഎമ്മില്&#x200d; അംഗത്വമെടുത്താന്&#x200d; അയാളുടെ കുറ്റങ്ങള്&#x200d; ന്യായീകരിക്കാന്&#x200d; ഏതറ്റം വരെയും പോകുമെന്നതിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജൂ ഏബ്രഹാമിന്റെ നിലപാട്. നിരവധി ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയായ ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖല പ്രസിഡന്റ് ഇഡ്ഡലി എന്നറിയപ്പെടുന്ന ശരണ്&#x200d; ചന്ദ്രനെ കാപ്പ കേസ് ചുമത്തി നാടുകടത്തിയതിനെ ന്യായീകരിക്കുയാണ് സിപിഎം പത്തനം തിട്ട ജില്ല സെക്രട്ടറി.</p>
<p>‘കേസില്&#x200d; ഉള്&#x200d;പ്പെടുന്നത് പാതകമല്ല, പാര്&#x200d;ട്ടിയില്&#x200d; വരാന്&#x200d; കേസുകള്&#x200d; തടസ്സമല്ല. കാപ്പ കേസില്&#x200d; ഉള്&#x200d;പ്പെട്ട പലരും നിരപാധികളാണ്. സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിക്കെതിരെ പോലും കേസുകളുണ്ടായിരുന്നു’ എന്നാണ് ഒരു ക്രമിനലിനെ ന്യായീകരിച്ചുകൊണ്ട് രാജു ഏബ്രഹാം പറഞ്ഞത്. പത്തനംതിട്ട ജില്ലയില്&#x200d; നിന്ന് ഒരു വര്&#x200d;ഷത്തേക്കാണ് ശരണിനെ നാടുകടത്തിയത്.</p>
<p>കാപ്പ കേസ് പ്രതിയെ മഹാത്മഗാന്ധിയുമായി താരതമ്യം ചെയ്തത് പിന്&#x200d;വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; ആവശ്യപ്പെട്ടു. അല്ലെങ്കില്&#x200d; കേസുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്&#x200d; തിരുവനന്തപുരത്തു പറഞ്ഞു. കാപ്പക്കേസ് പ്രതിയെ ന്യായീകരിച്ച ജില്ലാ സെക്രട്ടറിയുടെ നിലപാടിനെ തള്ളിപ്പറയാന്&#x200d; സംസ്ഥാന നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>കഴിഞ്ഞ ജൂലൈയില്&#x200d; കുമ്പഴയില്&#x200d; നടന്ന പരിപാടിയിലായിരുന്നു ശരണ്&#x200d; അടക്കം 60 പേര്&#x200d; ബി.ജെ.പി. വിട്ട് സി.പി.എമ്മില്&#x200d; ചേര്&#x200d;ന്നത്. മന്ത്രി വീണാ ജോര്&#x200d;ജാണ് ശരണ്&#x200d; ചന്ദ്രനെ മാലയിട്ട് പാര്&#x200d;ട്ടിയിലേക്ക് സ്വീകരിച്ചത്. അന്നത്തെ ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു അടക്കമുള്ള നേതാക്കള്&#x200d; ചടങ്ങിലെത്തിയിരുന്നു. പാര്&#x200d;ട്ടിയില്&#x200d; ചേരുന്നതിന് ഒന്നരയാഴ്ച മുമ്പായിരുന്നു ശരണ്&#x200d; ജയിലില്&#x200d; നിന്നിറങ്ങിയത്. നിരവധി ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/leader-of-opposition-wants-to-withdraw-comparison-of-kappa-case-accused-with-mahatma-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെളി നിറഞ്ഞ ഷൂസും ചെരുപ്പും ഇട്ടു കയറി; ഗാന്ധി പ്രതിമയെ ഡിവൈഎഫ്ഐ പ്രവർത്തകർ അപമാനിച്ചതായി പരാതി</title>
		<link>https://www.chandrikadaily.com/put-on-muddy-shoes-and-sandals-complaint-that-dyfi-workers-insulted-gandhi-statue.html</link>
					<comments>https://www.chandrikadaily.com/put-on-muddy-shoes-and-sandals-complaint-that-dyfi-workers-insulted-gandhi-statue.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Aug 2024 12:01:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[Gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306351</guid>

					<description><![CDATA[യു.ഡി.എഫ്‌ ഭരിക്കുന്ന ഏലംകുളം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് നിർമ്മിക്കുന്ന ഗാന്ധി പ്രതിമയുടെ മുകളിൽ ചെളി നിറഞ്ഞ ഷൂസും ചെരുപ്പും ഇട്ടു കയറി ഗാന്ധിയെ അപമാനിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഗാന്ധി പ്രതിമയെ ഡിവൈഎഫ്ഐ പ്രവർത്തകർ അപമാനിച്ചതായി പരാതി. മലപ്പുറം ഏലംകുളം ഗ്രാമപഞ്ചായത്തിലാണ് സംഭവം. യു.ഡി.എഫ്‌ ഭരിക്കുന്ന ഏലംകുളം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് നിർമ്മിക്കുന്ന ഗാന്ധി പ്രതിമയുടെ മുകളിൽ ചെളി നിറഞ്ഞ ഷൂസും ചെരുപ്പും ഇട്ടു കയറി ഗാന്ധിയെ അപമാനിക്കുകയായിരുന്നു. സംഭവത്തിന്&#x200d;റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.</p>
<p>പഞ്ചായത്ത് കോമ്പൗണ്ടിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സംഭവത്തിൽ അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.  പ്രതിമയുടെ പ്രവർത്തി പൂർണ്ണമാകാത്തതിനാൽ അനാച്ഛാധനം ചെയ്തിരുന്നില്ല.</p>
<p>അതിന് മുൻപാണ് ഡിവെെഎഫ്ഐക്കാർ ഗാന്ധി പ്രതിമയെ അപമാനിച്ചത്. രാവിലെ ദേശീയ പതാക ഉയർത്തി ജനപ്രതിനിധികളും ജീവനക്കാരും പഞ്ചായത്ത് ഓഫീസിൽ നിന്ന് പോയതിനുശേഷമാണ് ഈ പ്രവർത്തിക്ക് ഡിവൈഎഫ്ഐ ഗുണ്ടകൾ നേതൃത്വം കൊടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/put-on-muddy-shoes-and-sandals-complaint-that-dyfi-workers-insulted-gandhi-statue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിയെ കൊന്നത് ആര്&#x200d;.എസ്.എസ്, ഗോഡ്‌സെ ഒരു വര്&#x200d;ഗീയ വാദി, ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിച്ചവന്&#x200d;; രാഹുല്&#x200d; മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്&#x200d;മക്കും ആര്&#x200d;.എസ്.എസിന്റെ വക്കീല്&#x200d; നോട്ടീസ്</title>
		<link>https://www.chandrikadaily.com/gandhi-was-killed-by-the-rss-godse-was-a-communalist-and-apologized-to-the-british-rahul-mangkoothil-and-tamil-writer-salmak-notice-from-rss.html</link>
					<comments>https://www.chandrikadaily.com/gandhi-was-killed-by-the-rss-godse-was-a-communalist-and-apologized-to-the-british-rahul-mangkoothil-and-tamil-writer-salmak-notice-from-rss.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Feb 2024 06:47:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[communalist]]></category>
		<category><![CDATA[Gandhi]]></category>
		<category><![CDATA[godse]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290090</guid>

					<description><![CDATA[മലപ്പുറം യൂത്ത് കോണ്&#x200d;ഗ്രസ് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച 'ഗാന്ധിയെ കൊന്നത് ആര്&#x200d;.എസ്.എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം' പരിപാടിയില്&#x200d; സംസാരിച്ചതിനാണ് വക്കീല്&#x200d; നോട്ടീസ് അയച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്&#x200d; മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്&#x200d;മക്കും ആര്&#x200d;.എസ്.എസിന്റെ വക്കീല്&#x200d; നോട്ടീസ്. മലപ്പുറം യൂത്ത് കോണ്&#x200d;ഗ്രസ് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച &#8216;ഗാന്ധിയെ കൊന്നത് ആര്&#x200d;.എസ്.എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം&#8217; പരിപാടിയില്&#x200d; സംസാരിച്ചതിനാണ് വക്കീല്&#x200d; നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി 30ന് ആണ് യൂത്ത് കോണ്&#x200d;ഗ്രസ് ഈ പരിപാടി സംഘടിപ്പിച്ചത്.</p>
<p>മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്&#x200d;.എസ്.എസ് ആണ് എന്ന് പറഞ്ഞതില്&#x200d; മാപ്പ് പറയണമെന്നാണ് നോട്ടീസില്&#x200d; ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറം ആര്&#x200d;.എസ്.എസ് സഹകാര്യവാഹക് ആണ് ഇരുവര്&#x200d;ക്കും നോട്ടീസ് അയച്ചിട്ടുള്ളത്.</p>
<p>രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്നത് ആര്&#x200d;.എസ്.എസ് തന്നെയാണെന്ന് ഒരായിരം തവണ കോണ്&#x200d;ഗ്രസ് ഉറക്കെ വിളിച്ചു പറയുമെന്ന് രാഹുല്&#x200d; മാങ്കൂട്ടത്തില്&#x200d; പരിപാടിക്കിടെ പറഞ്ഞിരുന്നു. &#8216;വൈ ഐ കില്&#x200d;ഡ് ഗാന്ധി&#8217; എന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പുസ്തകത്തില്&#x200d; താന്&#x200d; ഗാന്ധിയെ കൊന്നത് വ്യക്തിപരമായ കാരണങ്ങള്&#x200d; അല്ലെന്നും രാഷ്ട്രീയമായ കാരണങ്ങളാല്&#x200d; ആണെന്നും ഗോഡ്‌സെ പറഞ്ഞിട്ടുണ്ടെന്നും മാങ്കൂട്ടത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ഗാന്ധിജിക്കും അദ്ദേഹത്തിന്റെ ആശയങ്ങള്&#x200d;ക്കും പതിറ്റാണ്ടുകള്&#x200d; പിന്നിട്ടിട്ടും നിലനില്&#x200d;പ്പ് ഉള്ളതുകൊണ്ടാണ് ഗാന്ധിജിയെ കൊന്നവര്&#x200d;ക്ക് കൊന്നു എന്നു പറയുന്നത് കേള്&#x200d;ക്കുമ്പോള്&#x200d; അറപ്പുണ്ടാകുന്നതെന്നും രാഹുല്&#x200d; പറഞ്ഞു. ഗാന്ധിജിയെ ക്രൂശിക്കുന്ന കാര്യത്തില്&#x200d; കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിക്കും സംഘപരിവാറിനും തുല്യ പങ്കുണ്ടായിരുന്നുവെന്നും മാങ്കൂട്ടത്തില്&#x200d; പ്രസംഗത്തില്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;ഗാന്ധിയെ കൊന്നതിന്റെ പേരില്&#x200d; മുന്&#x200d; പ്രധാനമന്ത്രി ജവഹര്&#x200d;ലാല്&#x200d; നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സര്&#x200d;ക്കാര്&#x200d; ആര്&#x200d;.എസ്.എസിനെ 2 തവണ നിരോധിക്കുകയുണ്ടായി. ഗാന്ധിയെ കൊന്ന സംഘ്പരിവാറിനെതിരെ ഇന്ത്യയിലെ മതേതര വാദികള്&#x200d; അയിത്തം പ്രഖ്യാപിച്ചപ്പോള്&#x200d; സവര്&#x200d;ക്കറിന്റെയും ഗോള്&#x200d;വാര്&#x200d;ക്കറുടെയും ആര്&#x200d;.എസ്.എസിനോട് ആദ്യമായി സഖ്യം ചേര്&#x200d;ന്നത് നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ആണ്,&#8217; രാഹുല്&#x200d; മാങ്കൂട്ടത്തില്&#x200d; പറഞ്ഞു.</p>
<p>ഗോഡ്‌സെ ഒരു വര്&#x200d;ഗീയ വാദിയാണെന്നും മഹാത്മാ ഗാന്ധി ഒരു മതേതര വാദിയാണെന്നതുമാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും രാഹുല്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. ശരീരത്തെ കാര്&#x200d;ന്നു തിന്നുന്ന വൈറസുകളെ പോലെ രാജ്യത്തെ നശിപ്പിക്കുന്ന ഭീകരമായ വൈറസാണ് ആര്&#x200d;.എസ്.എസ് എന്ന് തമിഴ് എഴുത്തുകാരിയും ഡി.എം.കെ വക്താവുമായ സല്&#x200d;മ പരിപാടിയില്&#x200d; പറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനായി ഇന്ത്യന്&#x200d; ജനത ചോരനീരാക്കി പോരാട്ടം നടത്തുമ്പോള്&#x200d; ആര്&#x200d;.എസ്.എസ് ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിക്കുകയായിരുന്നുവെന്നും സല്&#x200d;മ പറഞ്ഞു.</p>
<p>ഗാന്ധിയോടൊപ്പം സ്വാതന്ത്ര്യത്തിനായി ഇന്ത്യന്&#x200d; പൗരന്മാര്&#x200d; ദണ്ഡി യാത്ര നടത്തുമ്പോള്&#x200d; സവര്&#x200d;ക്കര്&#x200d; ബ്രിട്ടീഷ് അധികാരികള്&#x200d;ക്ക് മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള കത്ത് എഴുതുന്ന തിരക്കില്&#x200d; ആയിരുന്നുവെന്നും സല്&#x200d;മ വിമര്&#x200d;ശിച്ചു. ഇരുവരുടെയും നിലപാടുകളും വാക്കുകളും ആര്&#x200d;.എസ്.എസിനെ പ്രകോപിതരാക്കി എന്നതിന്റെ സൂചനയാണ് ഈ വക്കീല്&#x200d; നോട്ടീസ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhi-was-killed-by-the-rss-godse-was-a-communalist-and-apologized-to-the-british-rahul-mangkoothil-and-tamil-writer-salmak-notice-from-rss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിജി സ്വപ്‌നം കണ്ടത് രാമരാജ്യം; മോദി അത് സാക്ഷാത്കരിക്കുന്നു- വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/gandhi-envisioned-ram-rajya-pm-modi-trying-to-fulfil-it-gujarat-chief-minister.html</link>
					<comments>https://www.chandrikadaily.com/gandhi-envisioned-ram-rajya-pm-modi-trying-to-fulfil-it-gujarat-chief-minister.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 02 Oct 2020 11:05:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Gandhi]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[vijay rupani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158325</guid>

					<description><![CDATA[രാമരാജ്യം ഗാന്ധിജിയുടെ ആശയമായിരുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കു പോലും ഹേ റാം എന്നായിരുന്നു. ഒരു സമ്പൂര്&#x200d;ണ ഭരണാധികാരിക്ക് വേണ്ട എല്ലാ ഗുണവും രാമനുണ്ടായിരുന്നു]]></description>
										<content:encoded><![CDATA[<p>ഗാന്ധിനഗര്&#x200d;: ഗാന്ധിജി സ്വപ്‌നം കണ്ട രാമരാജ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാത്കരിക്കുന്നത് എന്ന വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഗാന്ധിജയന്തി ദിനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്ര നിര്&#x200d;മാണം രാമരാജ്യത്തിന്റെ പ്രകാശനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;ഗാന്ധിജി രാമദേവനില്&#x200d; വിശ്വസിച്ചിരുന്നു. രാമരാജ്യം ഗാന്ധിജിയുടെ ആശയമായിരുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കു പോലും ഹേ റാം എന്നായിരുന്നു. ഒരു സമ്പൂര്&#x200d;ണ ഭരണാധികാരിക്ക് വേണ്ട എല്ലാ ഗുണവും രാമനുണ്ടായിരുന്നു. അദ്ദേഹം ജനങ്ങളെ സ്‌നേഹിച്ചു. അതു കൊണ്ടാണ് രാമന്റെ ഭരണം ഉദാത്തമായി കണക്കാക്കുന്നത്. അതു കൊണ്ടാണ് ഗാന്ധിജി രാമരാജ്യത്തെ കുറിച്ച് സ്വപ്‌നം കണ്ടത്&#8217; &#8211; രൂപാനി പറഞ്ഞു.</p>
<p>പോര്&#x200d;ബന്ധറിലെ ഗാന്ധിജിയുടെ ജന്മവീടായ കൃതി മന്ദിറിലെ അനുസ്മരണ പരിപാടിയില്&#x200d; വീഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദൗര്&#x200d;ഭാഗ്യകരമായ രീതിയില്&#x200d; ചിലര്&#x200d; രാമനെ ഒരു മതത്തിന്റെ വക്താവായി മാത്രം കാണുകയാണ്. അനാവശ്യ വിവാദങ്ങള്&#x200d; സൃഷ്ടിക്കുകയും ചെയ്യുന്നു.</p>
<p>സന്തോഷത്തോടു കൂടി പറയട്ടെ. അയോധ്യയിലെ രാമക്ഷേത്രം രാമരാജ്യത്തിന്റെ പ്രകാശനമാണ്. ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്നത്. ആത്മനിര്&#x200d;ഭര്&#x200d; ഭാരത് ഗാന്ധിജിയുടെ ആശയങ്ങളുടെ ഭാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhi-envisioned-ram-rajya-pm-modi-trying-to-fulfil-it-gujarat-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇത് ഗാന്ധിജിയുടെ ഇന്ത്യ</title>
		<link>https://www.chandrikadaily.com/this-is-mahatma-gandhijs-india.html</link>
					<comments>https://www.chandrikadaily.com/this-is-mahatma-gandhijs-india.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 01 Nov 2019 16:25:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Gandhi]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143476</guid>

					<description><![CDATA[ടി.എ അഹമ്മദ് കബീര്&#x200d; നമുക്ക് പരിചയമുള്ള പദാവലി ഉപയോഗിച്ച് ഗാന്ധിജിയുടെ അവധാനങ്ങള്&#x200d; ഒരു മാലയായി കോര്&#x200d;ക്കാന്&#x200d; കഴിയും. ശാലീനം, രമ്യം, സൗമ്യം, ദീപ്തം, വശ്യം, ധന്യം അങ്ങനെ ഏത് പദമെടുത്ത് ഉപയോഗിച്ചാലും മനസ്സില്&#x200d; നിറയുന്നൊരു ചിത്രമാണ് ഇന്നിവിടെ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ ആയുധം പുഞ്ചിരിയായിരുന്നു. അര്&#x200d;ധനഗ്നനായ ഫക്കീര്&#x200d; ധാര്&#x200d;മ്മികമായ ഒരു ജീവിതത്തിന്റെ ആള്&#x200d;രൂപമായി, സ്വരൂപമായി നമ്മുടെ മുന്നില്&#x200d; നിറഞ്ഞുനില്&#x200d;ക്കുകയാണ്. അഹിംസ, സത്യം, ഗീത, സത്യാന്വേഷണം, സത്യഗ്രഹം, പ്രാര്&#x200d;ത്ഥനായോഗങ്ങള്&#x200d; അങ്ങനെ ഏത് പദമെടുത്താലും ഗാന്ധിജിയുടെ ചിത്രം നമ്മുടെ മുമ്പിലുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><strong>ടി.എ അഹമ്മദ് കബീര്&#x200d;</strong></p>



<p>നമുക്ക് പരിചയമുള്ള പദാവലി ഉപയോഗിച്ച് ഗാന്ധിജിയുടെ അവധാനങ്ങള്&#x200d; ഒരു മാലയായി കോര്&#x200d;ക്കാന്&#x200d; കഴിയും. ശാലീനം, രമ്യം, സൗമ്യം, ദീപ്തം, വശ്യം, ധന്യം അങ്ങനെ ഏത് പദമെടുത്ത് ഉപയോഗിച്ചാലും മനസ്സില്&#x200d; നിറയുന്നൊരു ചിത്രമാണ് ഇന്നിവിടെ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ ആയുധം പുഞ്ചിരിയായിരുന്നു. അര്&#x200d;ധനഗ്നനായ ഫക്കീര്&#x200d; ധാര്&#x200d;മ്മികമായ ഒരു ജീവിതത്തിന്റെ ആള്&#x200d;രൂപമായി, സ്വരൂപമായി നമ്മുടെ മുന്നില്&#x200d; നിറഞ്ഞുനില്&#x200d;ക്കുകയാണ്. അഹിംസ, സത്യം, ഗീത, സത്യാന്വേഷണം, സത്യഗ്രഹം, പ്രാര്&#x200d;ത്ഥനായോഗങ്ങള്&#x200d; അങ്ങനെ ഏത് പദമെടുത്താലും ഗാന്ധിജിയുടെ ചിത്രം നമ്മുടെ മുമ്പിലുണ്ട്. പക്ഷേ തേരിന്&#x200d; വിണ്ണില്&#x200d; ഒരു പെരുമാള്&#x200d; ഇരിക്കുന്നുവെന്ന് പറയുന്നതുപോലെയുള്ള ധാര്&#x200d;മ്മികമായ ഒരു ചിത്രമല്ലത്. അത് വലിയ പൊളിറ്റിക്കല്&#x200d; ഡയമന്&#x200d;ഷനുള്ള ഒന്നായിരുന്നു. ഒരു ജനതയെ ഒന്നാകെ സ്വാതന്ത്ര്യസമരത്തിന്റെ പ്രോജ്വലമായ പൊതുവഴിയിലേക്ക് ആവേശകരമായി ആനയിക്കുന്ന വലിയ വലിയ പൊളിറ്റിക്കല്&#x200d; ഡയമന്&#x200d;ഷനുള്ള, ഒരുപക്ഷേ ഈ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയൊരു രാഷ്ട്രീയ നായകന്റെ ചിത്രമാണ് ഗാന്ധിജിയില്&#x200d; കാണാന്&#x200d; കഴിയുക. </p>



<p>പണിയാലകളിലും പണിശാലകളിലും പാടത്തും പണിയെടുക്കുന്ന സാധാരണക്കാരനായ തൊഴിലാളിയെപ്പോലെ ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനെ പോലെ, നേതാജി സുഭാഷ് ചന്ദ്രബോസിനെ പോലെ റാം മനോഹര്&#x200d; ലോഹ്യയേയും സര്&#x200d;ദാര്&#x200d; വല്ലഭായ് പട്ടേലിനേയും  മൗലാന അബ്ദുല്&#x200d; കലാം ആസാദിനേയും പോലെ, ഡോ. ബി.ആര്&#x200d; അംബേദ്കറെ പോലെയുള്ള നിരവധി നേതാക്കന്മാരെ തന്റെ ചുറ്റും അണിനിരത്താന്&#x200d; ശേഷിയുള്ള മഹാപ്രതിഭാശാലിയായ ഒരു നേതാവിന്റെ ചിത്രമാണ്  കാണുന്നത്. ഗ്രാമവും നഗരവും ഒരുപോലെ സമരസജ്ജമാകുന്ന ചിത്രവും നാട്ടുരാജാക്കന്മാരും പ്രഭുക്കളും അന്തംവിട്ട് നില്&#x200d;ക്കുന്ന ചിത്രവും ഈ അര്&#x200d;ധനഗ്നന്&#x200d; രാജ്യത്ത് സൃഷ്ടിച്ചു. അവര്&#x200d; സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പാടിയത്. മലയാളക്കരയില്&#x200d; വള്ളത്തോള്&#x200d; നാരായണമേനോനെ മാത്രമല്ലല്ലോ, പല മലയാള കവികളെയും സ്വാധീനിച്ച ശബ്ദമായിരുന്നു, സ്വാധീനിച്ച സമര രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം അഞ്ച് പ്രാവശ്യം കേരളത്തില്&#x200d; വന്നു. കോഴിക്കോട് രണ്ട് പ്രാവശ്യം. സ്വാതന്ത്ര്യ സമരത്തില്&#x200d; മലബാര്&#x200d; എന്നും വലിയ സ്വാധീനം ചെലുത്തിയിരുന്നു. മലബാര്&#x200d; സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാലായി ഉയര്&#x200d;ത്തിയ നാടാണ്. രണ്ട് പ്രാവശ്യം ഗാന്ധിജി അവിടെ വന്നു. അദ്ദേഹം അവിടെ വന്നപ്പോള്&#x200d; വൈക്കം സത്യഗ്രഹത്തിന്റെ പ്രചോദക കേന്ദ്രമായി മാറി. പ്രഭുക്കന്മാര്&#x200d; അദ്ദേഹത്തോട് അകലം പ്രഖ്യാപിച്ചപ്പോള്&#x200d; അങ്ങോട്ട് ചെന്നുകണ്ടു മഹാനായ ഗാന്ധിജി. </p>



<p>ക്ഷേത്രപ്രവേശന വിളംബരം തിരുവനന്തപുരത്ത് നടന്നപ്പോള്&#x200d; അവിടെയെത്തി. അതിന്റെ അര്&#x200d;ത്ഥം ഈ രാജ്യത്തെ ഒന്നാകെയും മുഴുവന്&#x200d; ആളുകളേയും ഒരുപോലെ കണ്ട് ഒരു ബാപ്പുജി ചിത്രമുണ്ട്. അവകാശ നിഷേധങ്ങളെ വെല്ലുവിളിച്ച ആ ശബ്ദം, മാനവികതയുടെ വിശാലത കൊതിച്ച ആയിരങ്ങളുടെ നിനവുകളെ നട്ടുനനച്ച് വളര്&#x200d;ത്താന്&#x200d; ശേഷിയുള്ള ഒരാളായിരുന്നു. ഇത് ഒന്ന് പെയ്ത് തോരുന്ന മഴയല്ല. ചില ആളുകള്&#x200d;ക്ക് ആ തെറ്റിദ്ധാരണയുണ്ട്. ഗാന്ധിജി പെട്ടെന്ന് പെയ്ത് തോരുന്ന മഴയാണെന്ന് ആരും കരുതേണ്ടതില്ല. താല്&#x200d;ക്കാലിക പ്രതിഭാസങ്ങള്&#x200d; ഏത് ജനായത്ത സംവിധാനത്തിനും വരാം. പക്ഷേ ഗാന്ധിജി ഗംഗയായി ഒഴുകുകയാണ്. ഗാന്ധിജി നിനവുകളില്&#x200d; നിറഞ്ഞ് നിന്ന് നിറകതില്&#x200d; തൂകുകയാണ്. പുതിയ രാജ്യം, എന്റെ അഭിപ്രായത്തില്&#x200d; ചെറുപ്പക്കാര്&#x200d; ഗാന്ധിജിയെ കണ്ടെത്താന്&#x200d; പോകുകയാണ്. അവര്&#x200d;ക്ക് അന്ധകാരം അറിയില്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം പ്രകാശമാനമായൊരു ഇന്ത്യ, ആ ഇന്ത്യയിലാണ് അന്ധകാര നിബിഡമായ, ഭീതിജനകമായ, സംഭ്രമജനകമായ സാംസ്‌കാരിക സ്വഭാവം വന്നിരിക്കുന്നത്. അതുകൊണ്ട്  ചെറുപ്പക്കാര്&#x200d; അവേശത്തിന്റെ പുത്തനുണര്&#x200d;വ്വിന്റെ ഒരു കുത്തൊഴുക്കായി മാറാന്&#x200d; പൊകുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യാരാജ്യത്ത് ഒരു പുതിയ സ്വാതന്ത്ര്യ സമര പ്രഖ്യാപനം വരാന്&#x200d; പോകുകയാണ്. </p>



<p>രാജ്യത്തിന്റെ വീണ്ടെടുപ്പ് അധികം താമസമില്ലാത്തവിധം ഈ രാജ്യം ഏറ്റെടുക്കും. കമ്പോട് കമ്പ് ജനങ്ങളുടെ കൂടെനിന്ന് ഒരു നേതാവ്. ജനക്കൂട്ടത്തിനിടയില്&#x200d; ഗാന്ധിജി ആരാണെന്ന് പറയാന്&#x200d; ഒരു സഹായമേ ഉണ്ടായിരുന്നുള്ളൂ. ആ അര്&#x200d;ധനഗ്നത, വടി, കണ്ണട, ആ പുഞ്ചിരി. ഇതെല്ലാമൊഴികെ ബാക്കിയെല്ലാം ഇന്ത്യയിലെ ശരാശരി ഗ്രാമീണരുടെ കൂടെയായിരുന്നു ഗാന്ധിജി. ആ ഗാന്ധിജി നമ്മുടെ മനസ്സുകളെ ഇന്നും സ്വാധീനിക്കുന്നു. ഗാന്ധിജി ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്തത്. നിര്&#x200d;ഭാഗ്യവശാല്&#x200d; ഭിന്നിപ്പിക്കാന്&#x200d; ശ്രമിക്കുന്ന ആളുകള്&#x200d;ക്ക് അതില്&#x200d; വിജയിക്കാന്&#x200d; കഴിഞ്ഞില്ല. ഗാന്ധിജിയുടെ  ഹിന്ദ് സ്വരാജ് ആവര്&#x200d;ത്തിച്ച് വായിക്കേണ്ട ഒരു പുസ്തകമാണ്. ഓണ്&#x200d;ലൈനില്&#x200d; ആ പുസ്തകം സൗജന്യമായി കിട്ടും. അതില്&#x200d; അദ്ദേഹം പ്രതിലോമകാരികളോട് സമരം പ്രഖ്യാപിക്കുന്ന ഒരു ചിത്രമുണ്ട്. ചോദ്യോത്തരമായിട്ടാണ്  ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. ചോദ്യകര്&#x200d;ത്താവ് തീവ്ര വലതുപക്ഷത്തിന്റെ പ്രതിനിധിയാണ്, പ്രതിലോമകാരിയുടെ മുഖമാണ്. അത് സവര്&#x200d;ക്കറോടും ഗോദ്‌സയോടുമാണ് സംസാരിക്കുന്നത്. ഹിന്ദ് സ്വരാജ് നാവടക്കാന്&#x200d; പറയുന്നവരുടെ കൂടെയല്ല, നാവടക്കപ്പെട്ടവരുടെ കൂടെയാണെന്ന് ഗാന്ധിജി ആവര്&#x200d;ത്തിച്ച് പറയുന്നത് ഹിന്ദ് സ്വരാജിലെ വരികള്&#x200d;ക്കിടയില്&#x200d;നിന്നും വായിച്ചെടുക്കാം.</p>



<p>നീണ്ടവഴി നടന്നു തീര്&#x200d;ക്കാന്&#x200d; ജനങ്ങളോടൊപ്പം നടന്ന ഗാന്ധിജി, പക്ഷേ ഒറ്റക്കാണോ; അവരുടെ രാഷ്ട്ര സങ്കല്&#x200d;പത്തിന്‌വേണ്ടി ജനങ്ങളാകെ അദ്ദേഹത്തോടൊപ്പം നടക്കുകയായിരുന്നു. മാറിനില്&#x200d;ക്കുന്നവരെ മാടിവിളിക്കുന്ന ഇന്&#x200d;ക്ലൂസീവിനസിന്റെ ആള്&#x200d;രൂപമാണ് ഗാന്ധിജി. മാറ്റിനിര്&#x200d;ത്തപ്പെട്ടവരെ ചേര്&#x200d;ത്തുപിടിക്കാന്&#x200d; വെമ്പുന്ന ആ ഹൃദയം തൊടാന്&#x200d; അദ്ദേഹത്തിന്റെ ശരീരഭാഷ ധാരാളമാണ്. അദ്ദേഹം ആരോടാണ് ശണ്ഠകൂടിയതെന്ന് വരികള്&#x200d;ക്കിടയില്&#x200d;നിന്നും വായിച്ചെടുക്കാം. പണ്ട് ഷേക്‌സ്പിയര്&#x200d; പറഞ്ഞതുപോലെ വേല റല്ശഹ രമി രശലേ രെൃശുൗേൃല ളീൃ വശ െുൗൃുീലെ. സ്ത്യത്തില്&#x200d; ഹിന്ദു സ്വരാജിന്റെ സന്ദേശം അതാണ്. സാത്താന്&#x200d; വേദങ്ങള്&#x200d; ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രമാണ് ഹിന്ദുസ്വരാജില്&#x200d; ഗാന്ധിജി അനാവരണം ചെയ്യുന്നത്. </p>



<p>കേരളത്തില്&#x200d; വന്നപ്പോള്&#x200d; നാടിന്റെ ഗുരുവായ ശ്രീനാരായണഗുരുവിനെ കാണാന്&#x200d; വര്&#x200d;ക്കലയില്&#x200d; പോയ, ഗുരുക്കന്മാരുടെ ഗുരുവാണ് ഗാന്ധിജി. അയ്യങ്കാളിയെ കാണാന്&#x200d; നടന്നുപോയ ആളാണ്. ഭാരതത്തില്&#x200d; ഒരു കഥയുണ്ട്. വില്ലാളി വീരനായ, കൃതഹസ്ഥനായ ജമദഗ്നി മഹര്&#x200d;ഷി, അസ്ത്രമെയ്യാന്&#x200d; വലിയ സ്വാധീനമുള്ള ഈ മഹര്&#x200d;ഷി സൂര്യന്&#x200d; തപിച്ചുനില്&#x200d;ക്കുമ്പോള്&#x200d; സൂര്യന്റെ അസാധാരണമായ പ്രഭാവം കണ്ട് ചൂട് സഹിക്കാനാവാതെ രോഷാകുലനായി അമ്പെയ്യുന്നു. അമ്പ് തീരുമ്പോള്&#x200d; അദ്ദേഹത്തിന്റെ ധര്&#x200d;മ്മപത്‌നി സൂര്യനെ താഴെയിടാന്&#x200d; വീണ്ടും വീണ്ടും അമ്പുകള്&#x200d; കൊണ്ടുവന്നു. അതുപോലെ ഗാന്ധിജിയെ താഴെയിടാന്&#x200d; കഴിയില്ല. ഗാന്ധിജി ഈ മഹാസന്ദേശത്തിന്റെ ഉജ്വലമായ സൂര്യശോഭയാണ്. സാഗരക്ഷോഭമാണ്, സാഗര ഗര്&#x200d;ജ്ജനമാണ്. അത് തലമുറകള്&#x200d; ഏറ്റെടുക്കും. ജമദഗ്നി മഹര്&#x200d;ഷി ആവേശത്തോടെ അമ്പെയ്തു. ഈ വൃത്തികേടും നാണക്കേടും അല്&#x200d;പത്തരവും കണ്ട് സാക്ഷാല്&#x200d; സൂര്യന്&#x200d; മനുഷ്യവേഷത്തില്&#x200d; വന്ന് ജമദഗ്നിക്ക് ഒരു കുടയും രണ്ട് ചെരുപ്പും കൊടുക്കുന്നു. ഇന്നത്തെ ആധുനിക ഗാന്ധി വിരോധികള്&#x200d;ക്ക് ഈ സൂര്യതേജസില്&#x200d;  നിന്നും രക്ഷപ്പെടാന്&#x200d; ഒരു കുടയും രണ്ട് ചെരുപ്പും വാങ്ങിക്കൊടുക്കാന്&#x200d; ഇന്ത്യ മുന്നോട്ടുവരും. </p>



<p>കൊമ്പനാന മുന്നില്&#x200d; പോകുമ്പോള്&#x200d; അതിന്റെ ചുവട് വയ്പ് എത്ര ആവേശകരമാണ്. തൊട്ടുപിന്നാലെ കൊച്ചുകൊമ്പനുണ്ടാകും. ആ കൊച്ചുകൊമ്പനും കൊമ്പനാനയുടെ ചുവടുവയ്പ് പഠിക്കാന്&#x200d; ശ്രമിക്കും. ഈ പുതിയ സാഹചര്യത്തില്&#x200d; കൊമ്പനാനയുടെ ഓരോ ചുവടുവയ്പും ചെറുകൊമ്പന്മാരുടെ ചുവടുവയ്പുകളാക്കി പരിവര്&#x200d;ത്തിപ്പിക്കാന്&#x200d; ചെറുപ്പക്കാര്&#x200d;ക്ക് അവസരം ഒരുക്കികൊടുക്കണം. യവന സംസ്‌കൃതിയില്&#x200d; ഒരു കഥാപാത്രമുണ്ട്. യവനരാജാവായ ആക്ടിയോണ്&#x200d;, അയാള്&#x200d; വലിയ വേട്ടക്കാരനായിരുന്നു. നിരവധി വേട്ടപ്പട്ടികളുമായി നായാട്ടിന് പോകുന്ന ആക്ടിയോണ്&#x200d;, അവസാനം സ്വന്തം വേട്ടപ്പട്ടികളാല്&#x200d; പിച്ചിച്ചീന്തപ്പെടുന്ന ഒരു ചിത്രമുണ്ട്. </p>



<p>ഇത് ഗാന്ധിജിയുടെ ഇന്ത്യയാണ്. സ്വാമി വിവേകാനന്ദന്റേയും ടാഗഗോറിന്റേയും നെഹ്രുവിന്റേയും ലോഹ്യയുടേയും അംബേദ്കറുടേയും ഇന്ത്യയാണ്. ആ ഇന്ത്യയില്&#x200d; ഗാന്ധിയന്&#x200d;-നെഹ്‌റുവിയന്&#x200d; സംസ്‌കൃതിയെ തമസ്‌കരിക്കാനും തകര്&#x200d;ക്കാനും ശ്രമിക്കുന്നവര്&#x200d; ആക്ടിയോണിനെപോലെ സ്വന്തം വേട്ടപ്പട്ടികളാല്&#x200d; പിച്ചിച്ചീന്തപ്പെടുന്ന കാലം വരും. ആ കാലത്തിന്‌വേണ്ടി ഈ രാജ്യത്തെ പ്രാപ്തമാക്കാന്&#x200d;സഹായിക്കട്ടെ. <br>
(രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്&#x200d;ഷികാഘോത്തോടനുബന്ധിച്ച് ചേര്&#x200d;ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്&#x200d; നടത്തിയ പ്രസംഗത്തിന്റെ പൂര്&#x200d;ണരൂപം)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-is-mahatma-gandhijs-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സവര്&#x200d;ക്കര്&#x200d;ക്ക് ഭാരത്‌രത്‌ന നല്&#x200d;കി യഥാര്&#x200d;ത്ഥ ധീരന്മാരെ അപമാനിക്കരുത്- തുഷാര്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/thushar-gandhi-against-bjp-decision-to-give-bharath-ratna-to-savarkar.html</link>
					<comments>https://www.chandrikadaily.com/thushar-gandhi-against-bjp-decision-to-give-bharath-ratna-to-savarkar.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 27 Oct 2019 06:19:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bharath ratna]]></category>
		<category><![CDATA[Gandhi]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[Savarkar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142667</guid>

					<description><![CDATA[ആര്&#x200d;എസ്എസ് ചിന്തകന്&#x200d; വി ഡി സവര്&#x200d;ക്കര്&#x200d;ക്ക് ഭാരത്‌രത്‌ന നല്&#x200d;കണമെന്ന മഹാരാഷ്ട്രയിലെ ബിജെപിയുടെ ആവശ്യത്തിനെതിരെ രൂക്ഷവിമര്&#x200d;ശനവുമായി തുഷാര്&#x200d; ഗാന്ധി. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്&#x200d; ഒത്താശ ചെയ്തയാളാണ് സവര്&#x200d;ക്കറെന്ന് തുഷാര്&#x200d; ഗാന്ധി ആരോപിച്ചു.സവര്&#x200d;ക്കറെ ആദരിക്കുന്നത് യഥാര്&#x200d;ഥ പോരാളികളെ അപമാനിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.സവര്&#x200d;ക്കര്&#x200d;ക്ക് ഭാരതരത്‌ന നല്&#x200d;കാമെന്നു പറയുന്നത് നീതികേടാണ്. സവര്&#x200d;ക്കര്&#x200d; മാതൃകയാണെന്നും ഭാരതരത്‌ന നല്&#x200d;കാമെന്നും പ്രധാനമന്ത്രി പറയുന്നത് ചോദ്യംചെയ്‌തേ മതിയാകൂ. ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്&#x200d; വിചാരണ നേരിട്ടയാളാണ് സവര്&#x200d;ക്കര്&#x200d;. കേസില്&#x200d; വെറുതെ വിട്ടെങ്കിലും സവര്&#x200d;ക്കര്&#x200d; നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും [&#8230;]]]></description>
										<content:encoded><![CDATA[
<p>ആര്&#x200d;എസ്എസ് ചിന്തകന്&#x200d; വി ഡി സവര്&#x200d;ക്കര്&#x200d;ക്ക് ഭാരത്‌രത്‌ന നല്&#x200d;കണമെന്ന മഹാരാഷ്ട്രയിലെ ബിജെപിയുടെ ആവശ്യത്തിനെതിരെ രൂക്ഷവിമര്&#x200d;ശനവുമായി തുഷാര്&#x200d; ഗാന്ധി. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്&#x200d; ഒത്താശ ചെയ്തയാളാണ് സവര്&#x200d;ക്കറെന്ന് തുഷാര്&#x200d; ഗാന്ധി ആരോപിച്ചു.സവര്&#x200d;ക്കറെ ആദരിക്കുന്നത് യഥാര്&#x200d;ഥ പോരാളികളെ അപമാനിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.സവര്&#x200d;ക്കര്&#x200d;ക്ക് ഭാരതരത്‌ന നല്&#x200d;കാമെന്നു പറയുന്നത് നീതികേടാണ്. സവര്&#x200d;ക്കര്&#x200d; മാതൃകയാണെന്നും ഭാരതരത്‌ന നല്&#x200d;കാമെന്നും പ്രധാനമന്ത്രി പറയുന്നത് ചോദ്യംചെയ്‌തേ മതിയാകൂ. </p>



<p>ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്&#x200d; വിചാരണ നേരിട്ടയാളാണ് സവര്&#x200d;ക്കര്&#x200d;. കേസില്&#x200d; വെറുതെ വിട്ടെങ്കിലും സവര്&#x200d;ക്കര്&#x200d; നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും തുഷാര്&#x200d; ഗാന്ധി കൂട്ടിച്ചേര്&#x200d;ത്തു. ഗാന്ധിജിയുടെ കൊലപാതകത്തില്&#x200d; കൂട്ടുനിന്നയാള്&#x200d;ക്ക് ഭാരത്‌രത്‌ന നല്&#x200d;കാന്&#x200d; ആവശ്യപ്പെടുന്ന സാഹചര്യത്തില്&#x200d; ബാപ്പുവിന്റെ കൊലപാതകത്തിന്റെ യഥാര്&#x200d;ത്ഥ ലക്ഷ്യവും അതിന് പിന്നിലെ ഗൂഢാലോചനയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് തുഷാര്&#x200d; ഗാന്ധി പറഞ്ഞു. നെഹ്‌റുവിന്റെ ആശയങ്ങള്&#x200d; കടമെടുക്കാതെ മുന്നോട്ട് പോകാന്&#x200d; സാധിക്കാത്തവര്&#x200d; വാക്കുകള്&#x200d; കൊണ്ട് അദ്ദേഹത്തെ അപമാനിക്കാന്&#x200d; ശ്രമിക്കുകയാണ്. സവര്&#x200d;ക്കറെ രാജ്യത്തിന് വേണ്ടി ജീവിച്ചവരുടെ ഇടയില്&#x200d; ചേര്&#x200d;ക്കു്‌നനത് തന്നെ പാപമായിരിക്കും തുഷാര്&#x200d; ഗാന്ധി പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thushar-gandhi-against-bjp-decision-to-give-bharath-ratna-to-savarkar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകം ഗാന്ധിജിക്കൊപ്പമാണ് ഗോദ്‌സെ കുറ്റവാളി മാത്രം</title>
		<link>https://www.chandrikadaily.com/gandhi-based-articlee-new.html</link>
					<comments>https://www.chandrikadaily.com/gandhi-based-articlee-new.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Oct 2019 04:05:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[Gandhi]]></category>
		<category><![CDATA[godse]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142175</guid>

					<description><![CDATA[പി. ഇസ്മായില്&#x200d; വയനാ മഹാത്മ ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി തുര്&#x200d;ക്കി, ഫലസ്തീന്&#x200d;, ഉസ്ബക്കിസ്ഥാന്&#x200d;, ലബനോന്&#x200d;, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങള്&#x200d; ഗാന്ധി സ്മാരക സ്റ്റാമ്പുകള്&#x200d; ഇറക്കികൊണ്ടായിരുന്നു അദ്ദേഹത്തെആദരിച്ചത്. വൈവിധ്യമാര്&#x200d;ന്ന പരിപാടികള്&#x200d; സംഘടിപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജ്വലിക്കുന്ന ഓര്&#x200d;മകള്&#x200d; ലോകം അയവിറക്കുമ്പോള്&#x200d; ഗാന്ധി പിറന്ന നാട്ടില്&#x200d; സംഘ്പരിവാരങ്ങള്&#x200d; അദ്ദേഹത്തെനിന്ദിക്കാന്&#x200d; മത്സരിക്കുകയാണ്. ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിലായിരുന്നു ഹിന്ദു മഹാസഭ നേതാവ് പൂജശകുന്&#x200d; പാണ്ഡയുടെ നേതൃത്വത്തില്&#x200d; പ്രതീകാത്മകമായി മഹാത്മാവിനെ വധിച്ചത്. 1948 മുതല്&#x200d; മധ്യപ്രദേശിലെ ലക്ഷമണ്&#x200d; ബാഗ് സന്&#x200d;സ്താനിലെ ബാപ്പു ഭവനില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>പി. ഇസ്മായില്&#x200d; വയനാ</strong></p>



<p>മഹാത്മ ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി തുര്&#x200d;ക്കി, ഫലസ്തീന്&#x200d;, ഉസ്ബക്കിസ്ഥാന്&#x200d;, ലബനോന്&#x200d;, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങള്&#x200d; ഗാന്ധി സ്മാരക സ്റ്റാമ്പുകള്&#x200d; ഇറക്കികൊണ്ടായിരുന്നു അദ്ദേഹത്തെആദരിച്ചത്. വൈവിധ്യമാര്&#x200d;ന്ന പരിപാടികള്&#x200d; സംഘടിപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജ്വലിക്കുന്ന ഓര്&#x200d;മകള്&#x200d; ലോകം അയവിറക്കുമ്പോള്&#x200d; ഗാന്ധി പിറന്ന നാട്ടില്&#x200d; സംഘ്പരിവാരങ്ങള്&#x200d; അദ്ദേഹത്തെനിന്ദിക്കാന്&#x200d; മത്സരിക്കുകയാണ്. ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിലായിരുന്നു ഹിന്ദു മഹാസഭ നേതാവ് പൂജശകുന്&#x200d; പാണ്ഡയുടെ നേതൃത്വത്തില്&#x200d; പ്രതീകാത്മകമായി മഹാത്മാവിനെ വധിച്ചത്. 1948 മുതല്&#x200d; മധ്യപ്രദേശിലെ ലക്ഷമണ്&#x200d; ബാഗ് സന്&#x200d;സ്താനിലെ ബാപ്പു ഭവനില്&#x200d; സൂക്ഷിച്ചുവരുന്ന അദ്ദേഹത്തിന്റെ ചിതാഭസ്മം മോഷ്ടിക്കാനും രാജ്യദ്രോഹി എന്നെഴുതിവെക്കാനും ജന്മദിനത്തില്&#x200d; ആളുകളുണ്ടായി.</p>



<p>ഗുജറാത്തിലെ സുഫലം ശാലാ വികാസ് സങ്കുല്&#x200d; എന്ന സംഘടനക്ക്കീഴില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സ്‌കൂളിലെ ഒന്&#x200d;പതാം ക്ലാസിലെ പരീക്ഷാചോദ്യപേപ്പറില്&#x200d; ഗാന്ധി എങ്ങിനെ ആത്മഹത്യ ചെയ്തു എന്ന ചോദ്യമുണ്ടായതും യാദൃച്ഛിക സംഭവമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാരും നേരിട്ട് ഗാന്ധി നിന്ദ നടത്തുകയാണ്. ഒന്നാം മോദി സര്&#x200d;ക്കാര്&#x200d; അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്‌ക്കാരം തുടര്&#x200d;ച്ചയായ നാല് വര്&#x200d;ഷമാണ് വിതരണം ചെയ്യുന്നതില്&#x200d; വിമുഖത കാട്ടിയത്. നോബേല്&#x200d; സമ്മാനത്തോട് കിടപിടിക്കുന്ന ഒന്നായാണ് ലോകം ഗാന്ധി സമാധാന പുരസ്‌ക്കാരത്തെ നോക്കികാണുന്നത്. ഗാന്ധിയുടെ 125ാം ജന്മദിനം കൊണ്ടാടിയ 1995ലാണ് പുരസ്‌ക്കാരം ഏര്&#x200d;പ്പെടുത്തിയത്. മോദി ഭരണം കയ്യാളിയ 2015, 2016, 2017, 2018 തുടങ്ങിയ വര്&#x200d;ഷങ്ങളില്&#x200d; പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചുവെങ്കിലും അവാര്&#x200d;ഡ് ജേതാക്കളെ പ്രഖ്യാപിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണ് വിതരണം  സാധ്യമാവാതിരുന്നത് എന്നായിരുന്നു കേന്ദ്ര സര്&#x200d;ക്കാര്&#x200d; കാരണം നിരത്തിയത്. കോര്&#x200d;പറേറ്ററുകളുടെ ലക്ഷം കോടി കടം എഴുതിതള്ളിയവര്&#x200d;ക്കും പട്ടേല്&#x200d; പ്രതിമക്കായി 3000 കോടി വിനിയോഗഗിച്ചവര്&#x200d;ക്കും ഗാന്ധി പുരസ്‌ക്കാരത്തിനായി വര്&#x200d;ഷം ഒരു കോടി മാറ്റിവെക്കാന്&#x200d; കഴിയാതെ പോയത് സാമ്പത്തിക പരാധീനതയല്ല, മറിച്ച് ഗാന്ധി വിരോധം കൊണ്ടുള്ള ഉദാസീനത മാത്രമായിരുന്നു. ശക്തമായപ്രതിഷേധത്തെ തുടര്&#x200d;ന്ന് നാല് വര്&#x200d;ഷത്തെ അവാര്&#x200d;ഡുകള്&#x200d; ഒറ്റ തവണ തീര്&#x200d;പ്പാക്കല്&#x200d; പദ്ധതിയിലൂടെ മനമില്ലാമനസ്സോടെ വിതരണം ചെയ്യാന്&#x200d; ഭരണകൂടം നിര്&#x200d;ബന്ധതിരാവുകയായിരുന്നു.</p>



<p>കേന്ദ്ര ഗവണ്&#x200d;മെന്റിനു കീഴിലുള്ള ഖാദി വില്ലേജ് ഇന്&#x200d;ഡസ്ട്രീസ് കമ്മീഷന്റെ വാര്&#x200d;ഷിക കലണ്ടറില്&#x200d;നിന്നും ഡയറിയില്&#x200d;നിന്നും ഗാന്ധിജിയുടെ സുപ്രസിദ്ധമായ നൂല്&#x200d;നൂല്&#x200d;ക്കുന്ന ചിത്രത്തിന് പകരം മോദി നൂല്&#x200d;നൂല്&#x200d;ക്കുന്ന ചിത്രം കഴിഞ്ഞ വര്&#x200d;ഷത്തിലാണ് തിരുകി കയറ്റിയത്. ചര്&#x200d;ക്ക, ഖാദി തുടങ്ങിയ ഗാന്ധിയുടെ സമരരൂപങ്ങള്&#x200d; കവര്&#x200d;ച്ച ചെയ്തുകൊണ്ടുള്ള മോദിയുടെ വേഷം കെട്ടിലിന് ഇന്നത്തെ കാലത്ത് ഗാന്ധിയേക്കാളും മോദിക്കാണ് വിപണന സാധ്യതയെന്ന ലജ്ജാവഹമായ തരത്തിലായിരുന്നു കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖര്&#x200d; അന്ന് വിശദീകരണം നല്&#x200d;കിയത്. പ്രധാനമന്ത്രിയുടെ അമേരിക്കന്&#x200d; സന്ദര്&#x200d;ശനത്തിന്റെ ഭാഗമായി നടന്ന ഹൗഡി മോദി പരിപാടിയില്&#x200d; അമേരിക്കന്&#x200d; പ്രസിഡണ്ട് ട്രംപ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നായിരുന്നു മോദിയെ വിശേഷിപ്പിച്ചത്. വേദിയിലുണ്ടായിരുന്ന മോദി ട്രംപിന്റെ തെറ്റ് തിരുത്താന്&#x200d; തയ്യാറായില്ല. മോദിയെ രാഷ്ട്രപിതാവായി കാണാന്&#x200d; കഴിയാത്തവരെ ഇന്ത്യക്കാരായി കണക്കാക്കാന്&#x200d; പറ്റില്ലെന്ന് ഇതോടനുബന്ധിച്ച് പ്രസ്താവനയിറക്കിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിനെയോ തനിക്ക് ജന്മദിനാശംസകള്&#x200d; നേര്&#x200d;ന്ന് രാഷ്ട്രപിതാവ് എന്ന് വിളിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫെഡ്‌നാവിസിനെയോ തിരുത്തിപ്പിക്കാനും മോദി ഇന്നോളം ശ്രമിച്ചിട്ടില്ല.</p>



<p>രാഷ്ട്രപിതാവായ ഗാന്ധിയെ നിന്ദിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ ഗോദ്‌സെയെ പൂജിക്കുന്നവരുടെയും പേരില്&#x200d; ശിക്ഷാനടപടികള്&#x200d; കൈക്കൊള്ളാന്&#x200d; പലപ്പോഴായി ഭരണകൂടം മടി കാട്ടുകയാണ്. &#8216;ഗോദ്‌സെ ഒരാളെ കൊന്നു. കസബ് 74 പേരെയും രാജീവ് ഗാന്ധി 17000 പേരെയും കൊന്നു. ആരാണ് ക്രൂരന്&#x200d; എന്ന് നിങ്ങള്&#x200d; വിലയിരുത്തണം&#8217;. വിഷലിപ്തമായ പ്രസ്താവന നടത്തിയ നളിന്&#x200d; കുമാര്&#x200d; കട്ടീലിനെ എം.പിയാക്കിയതും തുടര്&#x200d;ന്ന് കര്&#x200d;ണ്ണാടകയിലെ ബി.ജെ.പി അധ്യക്ഷനാക്കി വാഴ്ത്തിയതും മോദി &#8211; അമിത്ഷാ കുട്ടുകെട്ടായിരുന്നു. ഗോദ്‌സെയാണ് യഥാര്&#x200d;ത്ഥ ദേശസ്‌നേഹിയെന്നാവര്&#x200d;ത്തിച്ച പ്രജ്ഞാസിങ് ഠാക്കൂറിന് പാര്&#x200d;ലമെന്റിലേക്കാണ് സ്ഥാനക്കയറ്റം നല്&#x200d;കിയത്. നന്ദി ഗോദ്‌സെ 30.1.1948 എന്ന് ട്വീറ്റ് ചെയ്ത് ഗാന്ധിയുടെ കൊലപാതകത്തെ ന്യായീകരിച്ച നിധി ചൗധരി ഐ.എ.എസിന് സ്ഥാനചലനം സംഭവിക്കാത്തവിധം കസേര ഉറപ്പിച്ചതും ഗാന്ധി പാക്കിസ്താന്റെ രാഷ്ട്രപിതാവാണെന്ന് പറഞ്ഞ അനില്&#x200d; സൗമിത്രക്ക് കയ്യാമം വീഴാതെ രക്ഷപ്പെട്ടതുമെല്ലാം ബി.ജെ.പി നേതാക്കളുടെ ഇടപെടല്&#x200d; മൂലമാണ്.</p>



<p>ഇന്ത്യയിലെ പരമോന്നത സിവിലയന്&#x200d; ബഹുമതിയായ ഭാരതരത്‌നം ഗാന്ധി വധക്കേസിലെ ഏഴാം പ്രതിയായിരുന്ന സവര്&#x200d;ക്കറിന് നല്&#x200d;കി വന്ദിക്കാനുള്ള ആലോചനയിലാണിപ്പോള്&#x200d; ബി.ജെ. പി നേതൃത്വം മുഴുകിയിരിക്കുന്നത്. പാര്&#x200d;ലമെന്റിന്റെ സെന്&#x200d;ട്രല്&#x200d; ഹാളില്&#x200d; സവര്&#x200d;ക്കറുടെ ഛായാചിത്രം അനാഛാദനം ചെയ്ത ബി.ജെ.പിക്കാര്&#x200d; മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്&#x200d; പുറത്തിറക്കിയ പ്രകടനപത്രികയില്&#x200d; സവര്&#x200d;ക്കര്&#x200d;ക്ക് ഭാരതരത്‌നമെന്നത് മുഖ്യ വാഗ്ദാനങ്ങളിലൊന്നായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യാ വിഭജനത്തിന് വിത്തുപാകി ദ്വിരാഷ്ട്ര വാദം ആദ്യമായി മുഴക്കിയത് ഹിന്ദുമഹാസഭയുടെ സ്ഥാപകന്&#x200d;കൂടിയായ വിനായക് ദാമോദര്&#x200d; സവര്&#x200d;ക്കറായിരുന്നു. 1923 ലാണ് ഹിന്ദുത്വ എന്ന സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചത്. ഈ ചിന്തയിലൂന്നിയാണ് ആര്&#x200d;.എസ്.എസിന്റെ കാഴ്ചപാടുകള്&#x200d; ഉരവംകൊണ്ടത്. </p>



<p>ജയില്&#x200d; മോചിതനാകുന്നതിനായി ബ്രട്ടീഷുകാര്&#x200d;ക്ക് മുന്നില്&#x200d; 1913, 1920, 1921 എന്നീ വര്&#x200d;ഷങ്ങളിലായി ആറ് തവണയാണ് അദ്ദേഹം മാപ്പപേക്ഷ എഴുതികൊടുത്തിട്ടുള്ളത്. ഇന്ത്യക്കാരെ ബ്രിട്ടീഷ് അനുകൂലികളാക്കിമാറ്റാന്&#x200d; ശിഷ്ടകാലം ചിലവഴിക്കും എന്ന വ്യവസ്ഥയിലാണ് 1924ല്&#x200d;  ജയില്&#x200d; മോചിതനായത്. 1942 ല്&#x200d; നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത പൈതൃകത്തിനുടമയായ സവര്&#x200d;ക്കറും ഗോദ്‌സെയും തമ്മില്&#x200d; അഭേദ്യമായ ബന്ധമാണ് നില നിന്നിരുന്നത്. സവര്&#x200d;ക്കറുടെ അനുഗ്രഹാശിസ്സുകളോടെ ഗോദ്‌സെ ആരംഭിച്ച അഗ്രാണി എന്ന പത്രമാണ് പിന്നീട് ഹിന്ദു രാഷ്ട്രയായി മാറിയത്. സവര്&#x200d;ക്കര്&#x200d; എഴുതിയ ഹിന്ദുത്വ എന്ന ഗ്രന്ഥം ഗോദ്‌സെയുടെ ഇഷ്ട പുസ്തകമായിരുന്നു. വികാരത്തിന്റെ ഫലം എന്നാണ് ഗാന്ധിവധത്തെകുറിച്ച് സവര്&#x200d;ക്കര്&#x200d; പ്രതികരിച്ചത്. ഗാന്ധിയുടെ മതേതര വീക്ഷണമാണ് സവര്&#x200d;ക്കരുടെയും സംഘ്പരിവാരങ്ങളുടെയും വിരോധത്തിനടിസ്ഥാനം. എല്ലാ മത വിശ്വാസികളെയും ചേര്&#x200d;ത്ത്പിടിക്കുന്ന വിശാലമായ ചിന്താഗതിയുടെ പ്രചാരകനായിരുന്നു ഗാന്ധി. തങ്ങളുടെ ഹിന്ദുത്വരാഷ്ട്രം എന്ന അജണ്ടയുടെ മുനയൊടിച്ചത് ഭാരതീയന്റെ മനസ്സില്&#x200d; ആഴ്ന്നിറങ്ങിയ ഗാന്ധിജിയുടെ മതേതര ചിന്തകളാണ്. അക്കാരണത്താലാണ് 1948 ജനുവരി 30 ന് ഗാന്ധിയെ വധിച്ചത്.</p>



<p>രക്തസാക്ഷിത്വത്തിന്റെ എഴുപത് വര്&#x200d;ഷങ്ങള്&#x200d;ക്ക്‌ശേഷവും ഗാന്ധിയന്&#x200d; ആശയങ്ങളെ തുടച്ചുനീക്കാന്&#x200d; ശ്രമിക്കുന്നതും ഗോദ്‌സെയുടെ പേരില്&#x200d; ക്ഷേത്രം പണിയുന്നതും ഗാന്ധി വിരുദ്ധര്&#x200d;ക്ക് പരമോന്നത ബഹുമതികള്&#x200d; തൂക്കിവില്&#x200d;ക്കുന്നതുമെല്ലാം ദുഷ്ട ചിന്താഗതിയുടെ ഭാഗമാണ്. ഇന്ത്യയുടെ പാര്&#x200d;ലമെന്റില്&#x200d; അംഗങ്ങള്&#x200d; നാഥുറാം വിനായക് ഗോദ്‌സെ എന്ന് ഉച്ചരിച്ചാല്&#x200d; അത് ഔദ്യോഗിക രേഖകളില്&#x200d;നിന്ന് നീക്കംചെയ്യും. 1956 ലാണ് ഗോദ്‌സെയുടെ പേരുച്ചരിക്കുന്നതിന് പാര്&#x200d;ലമെന്റില്&#x200d; വിലക്കേര്&#x200d;പ്പെടുത്തിയത്. ഗാന്ധിയുടെ ഘാതകനെ അത്രത്തോളം അറുപ്പും വെറുപ്പോ ടെ യുമാണ് രാഷ്ട്രശില്&#x200d;പികള്&#x200d; നോക്കികണ്ടത്. ഗോദ്‌സെയെ രാജ്യസ്‌നേഹിയായി പ്രഖ്യാ പിക്കുന്നതും രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതും കടുത്ത രാജ്യദ്രോഹ കുറ്റമാണ്. ഗാന്ധി നിന്ദകരെ കല്&#x200d;തുറങ്കിലടക്കുംവിധമുള്ള നിയമനിര്&#x200d;മാണങ്ങള്&#x200d;ക്കായി ഗാന്ധി സ്‌നേഹികള്&#x200d; ശബ്ദമുയര്&#x200d;ത്തേണ്ടതുണ്ട്. ഗാന്ധിയെ ഫാസിസ്റ്റുകള്&#x200d; എത്രമാത്രം നിഷ്‌കാസിതനാക്കാന്&#x200d; ശ്രമിച്ചാലും മതേതരത്വത്തിന്റെ ജീവവായു ശ്വസിക്കുന്നവര്&#x200d; അതിനെ അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് മോദിയുടെ തട്ടകത്തില്&#x200d;നിന്നും ഉയര്&#x200d;ന്നുവന്ന ആയുഷ് ചതുര്&#x200d;വേദി എന്ന സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥിയുടെ പ്രസംഗം. വാരാണസിയിലെ സെന്&#x200d;ട്രല്&#x200d; ഹിന്ദു ബോയ്‌സ് സ്‌കൂളിലെ വിദ്യാര്&#x200d;ത്ഥിയായ ആയുഷ് ചതുര്&#x200d;വേദി ഗാന്ധിയുടെ 150ാം ജന്മവാര്&#x200d;ഷികത്തില്&#x200d; സ്‌കൂളില്&#x200d; നടത്തിയ പ്രസംഗത്തില്&#x200d; ഗോദ്‌സെ യുഗത്തില്&#x200d; ഞാന്&#x200d; ഗാന്ധിക്കൊപ്പമാണ് എന്നായിരുന്നു ഉറക്കെ പ്രഖ്യാപിച്ചത്. ന്യൂയോര്&#x200d;ക്കിലെ കാലാവസ്ഥ ഉച്ചകോടിയിയില്&#x200d; അമേരിക്കന്&#x200d; പ്രസിഡണ്ട് ട്രംപിനെ പേടിപ്പിച്ചത് ഗ്രേറ്റ തുന്&#x200d;ബര്&#x200d;ഗ് എന്ന സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥിയുടെ പ്രസംഗമായിരുന്നു. സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥിയായ ആയുഷിന്റെ പ്രസംഗമാണിപ്പോള്&#x200d; മോദിയുടെ ഉറക്കം കെടുത്തിയതും. ആയുഷ് ചതുര്&#x200d;വേദി ഒറ്റക്കല്ല ഭാരതത്തിലെ ജനകോടികളുടെ ചുണ്ടുകള്&#x200d; മന്ത്രിക്കുന്നതും ഞങ്ങളും ഗാന്ധിക്കൊപ്പമെന്നാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhi-based-articlee-new.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
