<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#gandhiji &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gandhiji/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Mar 2025 12:57:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#gandhiji &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സവര്&#x200d;ക്കര്&#x200d;ക്ക് ഗാന്ധിജിയോട് കട്ടപിടിച്ച വെറുപ്പായിരുന്നു; സ്വാതന്ത്ര്യസമരത്തില്&#x200d; ഒരു പങ്കുമില്ല, ജിന്നയെ സഹായിച്ചതൊഴിച്ചാല്&#x200d;: അരുണ്&#x200d; ഷൂരി</title>
		<link>https://www.chandrikadaily.com/savarkar-had-a-deep-hatred-for-gandhiji-had-no-role-in-the-freedom-struggle-except-helping-jinnah-arun-shourie.html</link>
					<comments>https://www.chandrikadaily.com/savarkar-had-a-deep-hatred-for-gandhiji-had-no-role-in-the-freedom-struggle-except-helping-jinnah-arun-shourie.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Mar 2025 12:57:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#gandhiji]]></category>
		<category><![CDATA[Savarkar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332476</guid>

					<description><![CDATA[പശുക്കളെ ആരാധിക്കുന്നതിനെയും ഗോമൂത്രത്തില്&#x200d; നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം പ്രസാദമായി നല്&#x200d;കുന്നതിനെയും ശക്തമായി എതിര്&#x200d;ത്തയാളാണ് സവര്&#x200d;ക്കര്&#x200d; എന്ന് സവര്&#x200d;ക്കറുടെ രചനകളില്&#x200d;നിന്ന് ഉദ്ധരിച്ച് അരുണ്&#x200d; ഷൂരി തന്റെ പുസ്തകത്തില്&#x200d; പറയുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>സവര്&#x200d;ക്കര്&#x200d;ക്ക് ഗാന്ധിജിയോട് കട്ടപിടിച്ച വെറുപ്പായിരുന്നെന്നും സ്വാതന്ത്ര്യസമരത്തില്&#x200d; സവര്&#x200d;ക്കര്&#x200d;ക്ക് ഒരു പങ്കുമില്ലെന്നും പത്രപ്രവര്&#x200d;ത്തകനും എഴുത്തുകാരനുമായ അരുണ്&#x200d; ഷൂരി. സവര്&#x200d;ക്കറിന്റെ രചനകളെയും ബ്രിട്ടീഷ് സര്&#x200d;ക്കാര്&#x200d; രേഖകളെയുമൊക്കെ അടിസ്ഥാനപ്പെടുത്തി അരുണ്&#x200d; ഷൂരി എഴുതിയ പുതിയ പുസ്തകമായ ദി ന്യൂ ഐക്കണ്&#x200d;: സവര്&#x200d;ക്കര്&#x200d; ആന്&#x200d;ഡ് ദി ഫാക്ട്‌സിനെ മുന്&#x200d;നിര്&#x200d;ത്തിയായിരുന്നു അഭിമുഖം.</p>
<p>സവര്&#x200d;ക്കറിന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവൃത്തികളെക്കുറിച്ചും ഇപ്പോള്&#x200d; ധാരാളമായി ചര്&#x200d;ച്ചകള്&#x200d; നടക്കുന്നുണ്ടെന്നും അത് രാജ്യത്തിന് വലിയ ദോഷംചെയ്യുമെന്നും അരുണ്&#x200d; ഷൂരി പറഞ്ഞു. ഇപ്പോഴുള്ള വെറുപ്പിന്റെ വേരുകള്&#x200d; എവിടെനിന്നാണ് തുടങ്ങുന്നതെന്ന് അന്വേഷിക്കാനാണ് ഈ പുസ്തകത്തിലൂടെ താന്&#x200d; ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;സവര്&#x200d;ക്കറുടെ രചനകളില്&#x200d;ത്തന്നെ ഞാനതിന്റെ ഉത്തരം കണ്ടെത്തി. തന്റെ ജീവിതത്തെക്കുറിച്ചും അക്കാലത്തെ ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും സവര്&#x200d;ക്കര്&#x200d;തന്നെ സൃഷ്ടിച്ച മിഥ്യകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോഴിറങ്ങുന്ന മിക്ക പുസ്തകങ്ങളും,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>പശുക്കളെ ആരാധിക്കുന്നതിനെയും ഗോമൂത്രത്തില്&#x200d; നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം പ്രസാദമായി നല്&#x200d;കുന്നതിനെയും ശക്തമായി എതിര്&#x200d;ത്തയാളാണ് സവര്&#x200d;ക്കര്&#x200d; എന്ന് സവര്&#x200d;ക്കറുടെ രചനകളില്&#x200d;നിന്ന് ഉദ്ധരിച്ച് അരുണ്&#x200d; ഷൂരി തന്റെ പുസ്തകത്തില്&#x200d; പറയുന്നുണ്ട്. മാട്ടിറച്ചി കഴിക്കുന്നത് മതപരമായ പ്രശ്‌നമല്ലെന്നും ആമാശയത്തിന്റെ മാത്രം പ്രശ്‌നമാണെന്നും അദ്ദേഹം എഴുതിയിട്ടുള്ളതായും പുസ്തകത്തില്&#x200d; ഉദ്ധരിച്ചിട്ടുണ്ട്.</p>
<p>ഈ വിഷയങ്ങളില്&#x200d; സവര്&#x200d;ക്കറുടെ പിന്&#x200d;ഗാമികള്&#x200d; എന്നവകാശപ്പെടുന്നവര്&#x200d; ഇന്ന് മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങള്&#x200d;ക്ക് നേരെ തിരിച്ചാണ് സവര്&#x200d;ക്കറിന്റെ നിലപാടുകള്&#x200d;. സവര്&#x200d;ക്കറിന്റെ പ്രചാരകര്&#x200d; സവര്&#x200d;ക്കറിനെ ശരിയായി വായിച്ചിട്ടില്ല എന്നാണോ ഇതില്&#x200d;നിന്ന് മനസിലാക്കേണ്ടതെന്ന ചോദ്യത്തിന് കാര്യമായി വായിക്കുന്ന പാരമ്പര്യം ആര്&#x200d;.എസ്.എസിനില്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു.</p>
<p>ഒപ്പം സവര്&#x200d;ക്കറുടെ രചനകള്&#x200d; മറ്റാരും വായിക്കില്ലെന്ന് സവര്&#x200d;ക്കര്&#x200d; പ്രചാരകര്&#x200d;ക്ക് ഉറപ്പുണ്ടായിരിക്കാമെന്നും അതിനാല്&#x200d; ഈ വിഷയങ്ങളില്&#x200d; തങ്ങള്&#x200d; പറയുന്നതും സവര്&#x200d;ക്കര്&#x200d; എഴുതിയതും തമ്മിലുള്ള വൈരുധ്യം ആരും തിരിച്ചറിയില്ല എന്നും അവര്&#x200d; കരുതുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കൂടാതെ ഹിന്ദുവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തില്&#x200d; സവര്&#x200d;ക്കര്&#x200d; ഒരു യുക്തിവാദിയായിരുന്നെന്നും ദ്വിരാഷ്ടം എന്ന നിലപാട് സവര്&#x200d;ക്കര്&#x200d; മുന്നോട്ട് വെച്ചത് ബ്രിട്ടീഷുകാരെ പ്രീണിപ്പിക്കാനും ഗാന്ധിജിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും നിലപാടുകളില്&#x200d;നിന്ന് വേര്&#x200d;തിരിച്ചറിയപ്പെടാന്&#x200d; വേണ്ടിയുമായിരുന്നു അതെന്ന് അരുണ്&#x200d; ഷൂരി പറഞ്ഞു.</p>
<p>കവിയും തത്ത്വചിന്തകനുമായ മുഹമ്മദ് ഇഖ്ബാലുമായി സവര്&#x200d;ക്കറെ താരതമ്യം ചെയ്ത ഒരു ചോദ്യത്തിന് മുസ്‌ലിങ്ങള്&#x200d;ക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന് ശഠിച്ചു എന്നതൊഴിച്ചാല്&#x200d; മുഹമ്മദ് ഇഖ്ബാലിനെ ഒരുതരത്തിലും സവര്&#x200d;ക്കറുമായി താരതമ്യംചെയ്യാന്&#x200d; പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഗാന്ധിവധത്തില്&#x200d; സവര്&#x200d;ക്കറിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്&#x200d; ഇല്ലെന്ന് തോന്നിയതിനാലാവാം സവര്&#x200d;ക്കറെ കോടതി വെറുതേ വിട്ടതെന്നും എന്നാല്&#x200d; ഗോഡ്‌സെയും ആപ്‌തേയും അദ്ദേഹത്തിന്റെ ഭക്തരായിരുന്നു എന്നതില്&#x200d; സംശയമില്ലെന്നും അരുണ്&#x200d; ഷൂരി പറഞ്ഞു.</p>
<p>ഒപ്പം ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതില്&#x200d; സവര്&#x200d;ക്കാര്&#x200d;ക്ക് യാതൊരുവിധ പങ്കും ഉള്ളതായി താന്&#x200d; കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. &#8216;ഇന്ത്യ ഒരു രാഷ്ട്രമല്ല, രണ്ട് രാജ്യങ്ങളെ ഉള്&#x200d;ക്കൊള്ളുന്നുവെന്നും അതിനാല്&#x200d; അത് വിഭജിക്കണമെന്നുമുള്ള സവര്&#x200d;ക്കറുടെ വാദം ജിന്നയ്ക്ക് ഉപയോഗപ്രദമായിത്തീര്&#x200d;ന്നു എന്നതൊഴിച്ചാല്&#x200d; മറ്റൊരു സംഭാവനയും സവര്&#x200d;ക്കറില്&#x200d; നിന്നുണ്ടായിട്ടില്ല,&#8217; അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/savarkar-had-a-deep-hatred-for-gandhiji-had-no-role-in-the-freedom-struggle-except-helping-jinnah-arun-shourie.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിയുടെ ചരമവാര്&#x200d;ഷികത്തില്&#x200d; ആര്&#x200d;.എസ്.എസ്- ബി.ജെ.പി നേതാക്കള്&#x200d;ക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/on-gandhis-death-anniversary-congress-strongly-criticized-rss-bjp-leaders.html</link>
					<comments>https://www.chandrikadaily.com/on-gandhis-death-anniversary-congress-strongly-criticized-rss-bjp-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 30 Jan 2025 11:51:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#gandhiji]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[godse]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328098</guid>

					<description><![CDATA[അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസം ഇന്ത്യയുടെ 'യഥാര്&#x200d;ത്ഥ സ്വാതന്ത്ര്യം' സ്ഥാപിക്കപ്പെട്ടുവെന്ന ആര്&#x200d;.എസ്.എസ് നേതാവ് മോഹന്&#x200d; ഭാഗവതിന്റെ പരാമര്&#x200d;ശത്തെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്&#x200d;ശം]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡോ. അംബേദ്കറെ പരിഹസിച്ചതുപോലെ ഗാന്ധിജിയെയും പരിഹസിച്ചവരും 2024 ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസമാണ് ഇന്ത്യ സ്വതന്ത്രമായതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളുകളാണ് ഭരണസംവിധാനത്തിന്റെ ഉന്നത തലങ്ങളിലിരിക്കുന്നതെന്ന് ആര്&#x200d;.എസ്.എസ്- ബി.ജെ.പി നേതാക്കള്&#x200d;ക്കെതിരെ രൂക്ഷ വിമര്&#x200d;ശനം ഉന്നയിച്ച് കോണ്&#x200d;ഗ്രസ്.</p>
<p>77 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. നാഥുറാം ഗോഡ്സെയാണ് ഗാന്ധിയുടെ ശരീരത്തിലേക്ക് വെടിയുണ്ടകള്&#x200d; ഉതിര്&#x200d;ത്തത്. എന്നാല്&#x200d; അതിന്റെ പിന്നില്&#x200d; ഒരു പ്രത്യയശാസ്ത്രവും ഉണ്ടായിരുന്നുവെന്നും കോണ്&#x200d;ഗ്രസ് കമ്യൂണിക്കേഷന്&#x200d;സിന്റെ ചുമതലയുള്ള ജനറല്&#x200d; സെക്രട്ടറി ജയറാം രമേശ് &#8216;എക്സി&#8217;ലെ പോസ്റ്റില്&#x200d; കുറിച്ചു. ഡോ. അംബേദ്കറെ പരിഹസിച്ചതുപോലെ ഗാന്ധിജിയെയും പരിഹസിച്ചവരാണ് ഇന്ത്യയുടെ അധികാരസ്ഥാനങ്ങളില്&#x200d; ഇന്ന് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസം ഇന്ത്യയുടെ &#8216;യഥാര്&#x200d;ത്ഥ സ്വാതന്ത്ര്യം&#8217; സ്ഥാപിക്കപ്പെട്ടുവെന്ന ആര്&#x200d;.എസ്.എസ് നേതാവ് മോഹന്&#x200d; ഭാഗവതിന്റെ പരാമര്&#x200d;ശത്തെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്&#x200d;ശം.മഹാത്മാഗാന്ധിയുടെ കണ്ണടയും വടിയും സ്വയം ഉയര്&#x200d;ത്തിക്കാട്ടാന്&#x200d; ഉപയോഗിക്കുന്നവരും അതേസമയം രാജ്യത്തുടനീളമുള്ള ഗാന്ധിയന്&#x200d; സ്ഥാപനങ്ങള്&#x200d; നശിപ്പിക്കുന്നവരുണ്ടെന്നും രമേശ് ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ പൈതൃകം സംരക്ഷിക്കലും പ്രോത്സാഹിപ്പിക്കലും ഇപ്പോള്&#x200d; അത്യന്താപേക്ഷിതമാണ്. ഇന്ത്യ എന്ന ആശയത്തിന്റെ നിലനില്&#x200d;പ്പ് അതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും രമേശ് പറഞ്ഞു.</p>
<p>മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയും രാഹുല്&#x200d; ഗാന്ധിയും അദ്ദേഹത്തിന് ആദരാഞ്ജലികള്&#x200d; അര്&#x200d;പ്പിച്ചു. ഗാന്ധിജി വെറുമൊരു വ്യക്തിയായിരുന്നില്ല അദ്ദേഹം ഇന്ത്യയുടെ ആത്മാവാണെന്നും എല്ലാ ഇന്ത്യക്കാരനിലും ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും മുന്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി പറഞ്ഞു. സത്യത്തിന്റെയും അഹിംസയുടെയും നിര്&#x200d;ഭയത്വത്തിന്റെയും ശക്തി ഏറ്റവും വലിയ സാമ്രാജ്യങ്ങളുടെ പോലും വേരുകള്&#x200d; ഇളക്കും. ലോകം മുഴുവന്&#x200d; ഈ ആദര്&#x200d;ശങ്ങളില്&#x200d; നിന്ന് പ്രചോദനം ഉള്&#x200d;ക്കൊള്ളുന്നു. രാഷ്ട്രപിതാവ്, മഹാത്മാ, നമ്മുടെ ബാപ്പുവിന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തില്&#x200d; നൂറുനൂറു അഭിവാദനങ്ങള്&#x200d; -&#8216;എക്സി&#8217;ലെ പോസ്റ്റില്&#x200d; രാഹുല്&#x200d; പറഞ്ഞു.<br />
നമ്മുടെ രാജ്യത്തിന്റെ വഴികാട്ടിയായ ബാപ്പുവിന് ഞങ്ങള്&#x200d; അഗാധമായ ആദരാഞ്ജലികള്&#x200d; അര്&#x200d;പ്പിക്കുന്നു. സത്യം, അഹിംസ, സര്&#x200d;വോദയ തുടങ്ങിയ അദ്ദേഹത്തിന്റെ ആശയങ്ങള്&#x200d; നമ്മുടെ പാത പ്രകാശിപ്പിക്കുന്നത് തുടരുന്നു&#8217;വെന്ന് ഖാര്&#x200d;ഗെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/on-gandhis-death-anniversary-congress-strongly-criticized-rss-bjp-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാജ്പെയി ജന്മദിനാഘോഷത്തില്&#x200d; &#8216;രഘുപതി രാഘവ&#8217; ആലാപനം തടഞ്ഞ് ബിജെപി നേതാക്കള്&#x200d;; ഗായികയെക്കൊണ്ട് &#8216;ജെയ് ശ്രീറാം&#8217; വിളിപ്പിച്ച് മാപ്പുപറയിപ്പിച്ചു</title>
		<link>https://www.chandrikadaily.com/bjp-leaders-stop-singing-of-raghupathi-raghava-at-vajpayees-birthday-celebration-the-singer-called-jai-sriram-and-apologized.html</link>
					<comments>https://www.chandrikadaily.com/bjp-leaders-stop-singing-of-raghupathi-raghava-at-vajpayees-birthday-celebration-the-singer-called-jai-sriram-and-apologized.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 27 Dec 2024 10:51:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#gandhiji]]></category>
		<category><![CDATA[ab vajpayee]]></category>
		<category><![CDATA[BJP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323498</guid>

					<description><![CDATA[ഭജനിലെ 'ഈശ്വര്&#x200d; അല്ലാഹ് തെരേ നാം' ആണ് പ്രവര്&#x200d;ത്തകരെ ചൊടിപ്പിച്ചത്]]></description>
										<content:encoded><![CDATA[<p>പാട്ന: സര്&#x200d;ക്കാര്&#x200d; പരിപാടിയില്&#x200d; മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജന്&#x200d; &#8216;രഘുപതി രാഘവ രാജാറാം&#8217; ആലാപനം തടഞ്ഞ് നാടോടി ഗായികയ്ക്ക് നേരെ ഇളകി ബിജെപി നേതാക്കളും പ്രവര്&#x200d;ത്തകരും. മുന്&#x200d; പ്രധാനമന്ത്രി എബി വാജ്പെയിയുടെ നൂറാം ജന്മദിന വാര്&#x200d;ഷികത്തിന്റെ ഭാഗമായി ബിഹാര്&#x200d; സര്&#x200d;ക്കാര്&#x200d; സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. ഭജനിലെ &#8216;ഈശ്വര്&#x200d; അല്ലാഹ് തെരേ നാം&#8217; ആണ് പ്രവര്&#x200d;ത്തകരെ ചൊടിപ്പിച്ചത്. മുന്&#x200d; കേന്ദ്രമന്ത്രിമാര്&#x200d; ഉള്&#x200d;പ്പെടെ പങ്കെടുത്ത ചടങ്ങില്&#x200d; നേതാക്കള്&#x200d; ഗായികയെക്കൊണ്ട് &#8216;ജെയ് ശ്രീറാം&#8217; വിളിപ്പിച്ച് ക്ഷമാപണം നടത്തിച്ചു.</p>
<p>ഡിസംബര്&#x200d; 25ന് &#8216;മേ അടല്&#x200d; രഹൂംഗാ&#8217; എന്ന പേരില്&#x200d; ബിഹാര്&#x200d; തലസ്ഥാനമായ പാട്നയിലാണ് ചടങ്ങ് നടന്നത്. പരിപാടി ആരംഭിച്ചതിന്റെ ഭാഗമായി ഭോജ്പുരി നാടോടി ഗായിക ദേവിയാണ് &#8216;രഘുപതി രാഘവ&#8217; പാടിത്തുടങ്ങിയത്. ആലാപനത്തിനിടെ &#8216;ഈശ്വര്&#x200d; അല്ലാഹ് തേരേ നാം&#8217; എന്നു തുടങ്ങുന്ന ഗാന്ധി കൂട്ടിച്ചേര്&#x200d;ത്ത ഭാഗം എത്തിയപ്പോള്&#x200d; ഹാളിലെ വിവിധ ഭാഗങ്ങളില്&#x200d;നിന്ന് ബഹളവും പ്രതിഷേധവും ഉയര്&#x200d;ന്നു. കാരണം വ്യക്തമാകാതെ പരിഭ്രമിച്ച ഗായിക പ്രതിഷേധം നിര്&#x200d;ത്താനും ബഹളം അവസാനിപ്പിക്കാനും അപേക്ഷിച്ചു.</p>
<p>എന്നാല്&#x200d;, ബിജെപി നേതാക്കള്&#x200d; ദേവിയോട് ആലാപനം നിര്&#x200d;ത്തി മാപ്പുപറയാന്&#x200d; നിര്&#x200d;ദേശിക്കുകയായിരുന്നു. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്&#x200d; മാപ്പുപറയുന്നുവെന്ന് ഉടന്&#x200d; തന്നെ അവര്&#x200d; പരസ്യമായി പറയുകയും ചെയ്തു. എന്നിട്ടും പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധം നിര്&#x200d;ത്തിയില്ല. പ്രതിഷേധസൂചകമായി ഇവര്&#x200d; ഹാളില്&#x200d;നിന്ന് ഇറങ്ങിപ്പോക്കും നടത്തി. പിന്നാലെ മുന്&#x200d; കേന്ദ്രമന്ത്രി അശ്വിനി കുമാര്&#x200d; ചൗബെ ഗായികയെ മാറ്റി മൈക്കിലൂടെ &#8216;ജയ് ശ്രീറാം&#8217; മുഴക്കുകയാണു ചെയ്തത്.</p>
<p>സംഭവത്തില്&#x200d; രാജ്യത്ത് വന്&#x200d; പ്രതിഷേധമുയരുകയാണ്. രാഷ്ട്രപിതാവ് ഗാന്ധിയെയാണ് ബിജെപിയും ആര്&#x200d;എസ്എസും അവഹേളിച്ചിരിക്കുന്നതെന്ന് കോണ്&#x200d;ഗ്രസ് വിമര്&#x200d;ശിച്ചു. ആര്&#x200d;എസ്എസും ബിജെപിയും എത്രമാത്രം ഗാന്ധിയെ വെറുക്കുന്നുവെന്നതിന്റെ തെളിവാണിത്. ഗോഡ്സെയുടെ പ്രത്യയശാസ്ത്രം കൊണ്ടുനടക്കുന്നവര്&#x200d;ക്ക് ഗാന്ധിയെ ആദരിക്കാന്&#x200d; കഴിയില്ല. ഇത് ഗാന്ധിയുടെ പ്രത്യയശാസ്ത്രം മുന്നോട്ടുനയിക്കുന്ന രാജ്യമാണെന്നും ഗോഡ്സെയുടെ രാജ്യമല്ലെന്നും അവര്&#x200d; ഓര്&#x200d;ക്കണമെന്നും കോണ്&#x200d;ഗ്രസ് പ്രതികരിച്ചു.</p>
<p>ബാപ്പുവിന്(ഗാന്ധി) പുഷ്പാര്&#x200d;ച്ചനയൊക്കെ നടത്തി &#8216;ഷോ ഓഫ്&#8217; നടത്തുന്ന ബിജെപിയുടെ തനിനിറമാണിതെന്ന് കോണ്&#x200d;ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ബിജെപി അദ്ദേഹത്തെ ആദരിക്കുന്നില്ല. ബി.ആര്&#x200d; അംബേദ്കറുടെ പേരും വെറുതെ കാണിക്കാന്&#x200d; വേണ്ടിയാണ് ബിജെപി ഉപയോഗിക്കുന്നത്. യഥാര്&#x200d;ഥത്തില്&#x200d; അവരെയെല്ലാം അവഹേളിക്കുകയാണു ചെയ്യുന്നത്. രാജ്യത്തിന്റെ സഹിഷ്ണുത നിറഞ്ഞ, എല്ലാവരെയും ഉള്&#x200d;ക്കൊള്ളുന്ന സംസ്‌കാരത്തെ വെറുക്കുന്നവരാണ് ബിജെപിക്കാരെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.</p>
<p>ചടങ്ങില്&#x200d; അതിഥിയായി പങ്കെടുത്ത മുന്&#x200d; കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഷാനവാസ് ഹുസൈനും സംഭവത്തില്&#x200d; പ്രതിഷേധവുമായി രംഗത്തെത്തി. അസഹിഷ്ണുതയുടെ പാരമ്യമാണിതെന്ന് അദ്ദേഹം വിമര്&#x200d;ശിച്ചു. സംഭവം ലജ്ജാകരമാണ്. ചെറിയ ഹൃദയം കൊണ്ട് വലിയ കാര്യങ്ങള്&#x200d; ചെയ്യാനാകില്ലെന്ന് വാജ്പെയി തന്നെ എപ്പോഴും പറയാറുള്ളതാണെന്നും ഷാനവാസ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനു പുറമെ വാജ്പെയി സര്&#x200d;ക്കാരില്&#x200d; മന്ത്രിമാരായിരുന്ന ഡോ. സിപി താക്കൂറും സഞ്ജയ് പാസ്വാനും ചടങ്ങില്&#x200d; സംബന്ധിച്ചിരുന്നു.</p>
<p>സീതാ ദേവിയെ പ്രകീര്&#x200d;ത്തിക്കുന്നതുകൊണ്ടാണ് സംഘികളും ബിജെപിക്കാരും &#8216;ജയ് സീതാറാം&#8217; മുദ്രാവാക്യത്തെ വെറുക്കുന്നതെന്ന് ആര്&#x200d;ജെഡി നേതാവും മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് കുറ്റപ്പെടുത്തി. പണ്ടുതൊട്ടേ സ്ത്രീവിരുദ്ധരാണ് ഇവര്&#x200d;. &#8216;ജയ് ശ്രീറാം&#8217; മുദ്രാവാക്യത്തിലൂടെ രാജ്യത്തെ ജനസംഖ്യയുടെ പാതി വരുന്ന സ്ത്രീകളെയാണ് അവര്&#x200d; അവഹേളിച്ചിരിക്കുന്നതെന്നും ലാലു വിമര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-leaders-stop-singing-of-raghupathi-raghava-at-vajpayees-birthday-celebration-the-singer-called-jai-sriram-and-apologized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ഞൂറിന്റെ നോട്ടില്&#x200d; ഗാന്ധിജിക്ക് പകരം ശ്രീരാമന്&#x200d;; ചെങ്കോട്ടയ്ക്കു പകരം രാമക്ഷേത്രം, സോഷ്യല്&#x200d; മീഡിയകളില്&#x200d; സംഘപരിവാര്&#x200d; വ്യാപകമായി പ്രചരിപ്പിക്കുന്നു</title>
		<link>https://www.chandrikadaily.com/sri-rama-instead-of-gandhiji-in-anjoor-note-ram-temple-instead-of-red-fort-sangh-parivar-is-widely-promoted-on-social-media.html</link>
					<comments>https://www.chandrikadaily.com/sri-rama-instead-of-gandhiji-in-anjoor-note-ram-temple-instead-of-red-fort-sangh-parivar-is-widely-promoted-on-social-media.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 06:00:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#gandhiji]]></category>
		<category><![CDATA[500 note]]></category>
		<category><![CDATA[instead]]></category>
		<category><![CDATA[Ram Temple]]></category>
		<category><![CDATA[red fort]]></category>
		<category><![CDATA[sangh parivar]]></category>
		<category><![CDATA[Sri Rama]]></category>
		<category><![CDATA[widely promoted]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288383</guid>

					<description><![CDATA[റിസര്&#x200d;വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നോട്ടുകള്&#x200d; പുറത്തിറക്കുന്നുവെന്നാണു വാദം.]]></description>
										<content:encoded><![CDATA[<p>രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 500 രൂപാ നോട്ടുകളില്&#x200d; മഹാത്മാ ഗാന്ധിക്കു പകരം ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രം കൊണ്ടുവരുമെന്ന് സോഷ്യല്&#x200d; മീഡിയയില്&#x200d; സംഘ്പരിവാര്&#x200d; ഹാന്&#x200d;ഡിലുകള്&#x200d; വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. റിസര്&#x200d;വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നോട്ടുകള്&#x200d; പുറത്തിറക്കുന്നുവെന്നാണു വാദം.</p>
<p>പുതിയ 500 രൂപാ നോട്ടുകളുടെ മാതൃകകള്&#x200d; എന്ന പേരില്&#x200d; ഗാന്ധിയുടെ സ്ഥാനത്ത് ശ്രീരാമന്റെ ചിത്രമടങ്ങിയ കറന്&#x200d;സികള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നുണ്ട്. ചെങ്കോട്ടയ്ക്കു പകരം രാമക്ഷേത്രവും കണ്ണടയ്ക്കു പകരം അമ്പും വില്ലും കറന്&#x200d;സികളില്&#x200d; ഇടംപിടിച്ചിട്ടുണ്ട്. രാമക്ഷേത്രത്തില്&#x200d; പ്രാണപ്രതിഷ്ടാ ചടങ്ങ് നടക്കുന്ന ജനുവരി 22നു പുതിയ നോട്ടുകള്&#x200d; പുറത്തുവിടുമെന്നാണ് സംഘ്പരിവാര്&#x200d; ഹാന്&#x200d;ഡിലുകള്&#x200d; വാദിക്കുന്നത്.</p>
<p>എന്നാല്&#x200d;, പ്രചാരണം തെറ്റാണെന്ന് ദേശീയ മാധ്യമങ്ങളായ ഹിന്ദുസ്ഥാന്&#x200d; ടൈംസും ഇന്ത്യാ ടുഡേയും റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങളാണു പ്രചരിക്കുന്നതെന്നും ഇത്തരത്തിലൊരു നീക്കവും ഇപ്പോള്&#x200d; നടക്കുന്നില്ലെന്നും അന്വേഷണത്തില്&#x200d; വ്യക്തമായതായി റിപ്പോര്&#x200d;ട്ടില്&#x200d; സൂചിപ്പിക്കുന്നു.</p>
<p>രഘുമൂര്&#x200d;ത്തി 07 എന്ന എക്‌സ് ഹാന്&#x200d;ഡിലില്&#x200d; പ്രത്യക്ഷപ്പെട്ട ചിത്രമാണ് വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. രാമഭക്തനായ ഗാന്ധിക്കും ഇതേ ആവശ്യമായിരിക്കും ഉണ്ടായിരിക്കുക എന്ന അടിക്കുറിപ്പോടെയാണ് സ്വന്തമായി എഡിറ്റ് ചെയ്ത ചിത്രങ്ങള്&#x200d; ഇയാള്&#x200d; പോസ്റ്റ് ചെയ്തത്.</p>
<p>https://twitter.com/raghunmurthy07/status/1746475657473958073?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1746475657473958073%7Ctwgr%5Efc945dbd06baf67ce5030cd96425c29aa706230e%7Ctwcon%5Es1_&#038;ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Flord-ram-instead-of-mahatma-gandhi-on-rs-500-notes-fact-check-243069</p>
<p>എഡിറ്റ് ചെയ്ത ചിത്രം കൈയില്&#x200d;നിന്നു പോയതോടെ രഘു മൂര്&#x200d;ത്തിയുടെ ഹാന്&#x200d;ഡിലില്&#x200d; വിശദീകരണവും വന്നിട്ടുണ്ട്. തന്റെയൊരു സര്&#x200d;ഗാത്മകമായൊരു സൃഷ്ടി വ്യാജവാര്&#x200d;ത്ത പ്രചരിപ്പിക്കാനായി ആരോ ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്&#x200d; പറഞ്ഞു.</p>
<p>എന്റെ സൃഷ്ടിയുമായി ചേര്&#x200d;ത്തുവച്ചു പ്രചരിപ്പിക്കുന്ന വ്യാജവിവരങ്ങളെ പിന്തുണയ്ക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നില്ല. തന്റെ സര്&#x200d;ഗാത്മകതയെ മറ്റൊരു തരത്തിലും തെറ്റായി അവതരിപ്പിക്കപ്പെടരുതെന്നും രഘുമൂര്&#x200d;ത്തി വ്യക്തമാക്കി.</p>
<p>https://twitter.com/raghunmurthy07/status/1747517473568719110?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1747517473568719110%7Ctwgr%5Efc945dbd06baf67ce5030cd96425c29aa706230e%7Ctwcon%5Es1_&#038;ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Flord-ram-instead-of-mahatma-gandhi-on-rs-500-notes-fact-check-243069</p>
<p>അതേസമയം ചടങ്ങില്&#x200d; പങ്കെടുക്കില്ലെന്ന് കോണ്&#x200d;ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്&#x200d;ഡ്യ സഖ്യത്തിലെ ഭൂരിഭാഗം പാര്&#x200d;ട്ടി നേതാക്കളും സമാനമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sri-rama-instead-of-gandhiji-in-anjoor-note-ram-temple-instead-of-red-fort-sangh-parivar-is-widely-promoted-on-social-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമായി വി ഡി സവര്&#x200d;ക്കറെ ഉള്&#x200d;പ്പെടുത്തി ഡല്&#x200d;ഹി സര്&#x200d;വകലാശാല</title>
		<link>https://www.chandrikadaily.com/delhiuniversitysavrakerlesson.html</link>
					<comments>https://www.chandrikadaily.com/delhiuniversitysavrakerlesson.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 01 Jun 2023 07:15:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#gandhiji]]></category>
		<category><![CDATA[delhiuniversity]]></category>
		<category><![CDATA[vdsavarker]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257092</guid>

					<description><![CDATA[ദേശഭക്തി ഗാനത്തിന്റെ രചയിതാവും എഴുത്തുകാരനുമായ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗങ്ങള്&#x200d; പാഠ്യപദ്ധതിയില്&#x200d; നിന്ന് നീക്കാന്&#x200d; കഴിഞ്ഞ ദിവസം ഡല്&#x200d;ഹി സര്&#x200d;വകലാശാല തീരുമാനിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമായി വി ഡി സവര്&#x200d;ക്കറെ ഉള്&#x200d;പ്പെടുത്തി ഡല്&#x200d;ഹി സര്&#x200d;വകലാശാല. ബിഎ പൊളിറ്റിക്കല്&#x200d; സയന്&#x200d;സ് സിലബസിലാണ് ഹിന്ദുത്വ വാദിയെ കുറിച്ച് പുതിയ പാഠഭാഗം ചേര്&#x200d;ക്കാന്&#x200d; സര്&#x200d;വകലാശാല അക്കാഡമിക് കൗണ്&#x200d;സില്&#x200d; തീരുമാനിച്ചിരിക്കുന്നത്.അഞ്ചാം സെമസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമാണ് സവർക്കറെ ഉൾപ്പെടുത്തുന്നത്.കഴിഞ്ഞ ദിവസം ചേർന്ന അക്കാദമിക് കൗൺസിലിലാണ് സവർക്കറിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രമേയം പാസാക്കിയത്. ദേശഭക്തി ഗാനത്തിന്റെ രചയിതാവും എഴുത്തുകാരനുമായ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗങ്ങള്&#x200d; പാഠ്യപദ്ധതിയില്&#x200d; നിന്ന് നീക്കാന്&#x200d; കഴിഞ്ഞ ദിവസം ഡല്&#x200d;ഹി സര്&#x200d;വകലാശാല തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്&#x200d; ഗാന്ധിയെയും മാറ്റുന്നത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhiuniversitysavrakerlesson.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിജിയുടെ കണ്ണട ഇനി അമേരിക്കക്കാരന് സ്വന്തം</title>
		<link>https://www.chandrikadaily.com/mahatma-gandhi-gold-plated-glasses-e-auctioned-in-uk.html</link>
					<comments>https://www.chandrikadaily.com/mahatma-gandhi-gold-plated-glasses-e-auctioned-in-uk.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 22 Aug 2020 03:40:21 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[#gandhiji]]></category>
		<category><![CDATA[glass]]></category>
		<category><![CDATA[sale]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146802</guid>

					<description><![CDATA[കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒന്&#x200d;പതിന് ഓക്ഷന്&#x200d; ഹൗസിന്റെ ലെറ്റര്&#x200d; ബോക്‌സില്&#x200d; ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ഗാന്ധിജിയുടെ നൂറു വര്&#x200d;ഷത്തിലേറെ പഴക്കമുള്ള കണ്ണട ബ്രിട്ടനില്&#x200d; ലേലത്തില്&#x200d; വിറ്റു. രണ്ടര കോടി രൂപയ്ക്ക് അമേരിക്കക്കാരനായ ഒരാളാണ് ഗാന്ധിജിയുടെ സ്വര്&#x200d;ണനിറമുള്ള കണ്ണട ഓണ്&#x200d;ലൈന്&#x200d; ലേലത്തിലൂടെ സ്വന്തമാക്കിയത്. 2.60 ലക്ഷം പൗണ്ടാണ് അമേരിക്കക്കാരനായ ഇയാള്&#x200d; ഓണ്&#x200d;ലൈന്&#x200d; ബിഡ്ഡിങ്ങില്&#x200d; കണ്ണടയ്ക്കു വിലയിട്ടത്. ഇന്നത്തെ വിനിമയ നിരക്കില്&#x200d; 2.5 കോടിക്കു തുല്യമായ തുകയാണിത്.</p>
<p>സ്വാതന്ത്ര്യസമരത്തിലേക്ക് കേരളത്തെ കൈപിടിച്ചുയര്&#x200d;ത്തിയ ആ ഗാന്ധിയാത്രയ്ക്ക് 100 വയസ്സ് ബ്രിസ്‌റ്റോള്&#x200d; ഓക്ഷന്&#x200d; ഹൗസില്&#x200d; ഇതുവരെയുള്ള റെക്കോര്&#x200d;ഡ് തുകയാണു ഗാന്ധിജിയുടെ വട്ടക്കണ്ണടയ്ക്കു ലഭിച്ചതെന്ന് ഓക്ഷണിയര്&#x200d; ആന്&#x200d;ഡ്രൂ സ്‌റ്റോവ് വ്യക്തമാക്കി. കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒന്&#x200d;പതിന് ഓക്ഷന്&#x200d; ഹൗസിന്റെ ലെറ്റര്&#x200d; ബോക്‌സില്&#x200d; ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്.</p>
<p>ബ്രിസ്‌റ്റോള്&#x200d; മാംഗോട്‌സ് ഫീല്&#x200d;ഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ലേലത്തില്&#x200d; കിട്ടിയ വന്&#x200d; തുക മകള്&#x200d;ക്കൊപ്പം വീതിച്ചെടുക്കാനാണു തീരുമാനം. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയില്&#x200d;നിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട. കുടുബത്തിലെ ഒരാള്&#x200d; 1920ല്&#x200d; സൗത്ത് ആഫ്രിക്കയില്&#x200d;വച്ച് ഗാന്ധിജിയെ സന്ദര്&#x200d;ശിച്ചപ്പോള്&#x200d; അദ്ദേഹത്തിന് സമ്മാനമായി നല്&#x200d;കിയതാണ് ഈ കണ്ണട എന്നാണ് അറിവ്. എന്നാല്&#x200d; ഇത് ആരാണെന്ന് ഉടമയ്ക്കു വ്യക്തമായി അറിയില്ല. ചരിത്രരേഖകളില്&#x200d; ഗാന്ധിജി കണ്ണട ധരിച്ചു തുടങ്ങിയ വര്&#x200d;ഷം പരിശോധിക്കുമ്പോള്&#x200d; ഇത് അദ്ദേഹത്തിന്റെ ആദ്യകാല കണ്ണടകളില്&#x200d; ഒന്നായിരിക്കും എന്നാണ് ഓക്ഷന്&#x200d; ഹൗസ് അവകാശപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mahatma-gandhi-gold-plated-glasses-e-auctioned-in-uk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തില്‍ സംഘിസുഹൃത്തുക്കള്‍ പുതിയ ചരിത്ര കഥകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്</title>
		<link>https://www.chandrikadaily.com/savarkar-ghandhi-articlr-kj-jacob.html</link>
					<comments>https://www.chandrikadaily.com/savarkar-ghandhi-articlr-kj-jacob.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Oct 2017 14:34:28 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[#gandhiji]]></category>
		<category><![CDATA[Savarkar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51057</guid>

					<description><![CDATA[കെ.ജെ ജേക്കബ് വിനായക് ദാമോദര്‍ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തില്‍ സംഘി സുഹൃത്തുക്കള്‍ നമ്മളോട് പുതിയ ചരിത്ര കഥകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഒരു മഹാരാജ്യത്തിന്റെ ബൃഹത്തായ ഇന്നലെകളില്‍, അതിന്റെ നീണ്ടു നീറിക്കിടക്കുന്ന സമരപഥങ്ങളില്‍ എവിടെയെങ്കിലും ഒരിരിപ്പിടം കിട്ടുമോയെന്നു നോക്കി പാഞ്ഞു നടക്കുകയാണ് അവര്‍, കൂട്ടത്തില്‍ ഈ കുത്തിത്തിരിപ്പിന്റെയൊക്കെ പ്രത്യയയശാസ്ത്ര പരിസരമൊരുക്കിയ സവര്‍ക്കര്‍ക്കു ഇരിക്കാന്‍ മാന്യമായ ഒരിടവും അവര്‍ തേടുന്നുണ്ട്. അതിന്റെ ഭാഗമായായിരിക്കണം ഇപ്പോള്‍ പുതുതായി ഇറങ്ങിയിരിക്കുന്ന സീരിയല്‍ &#8216;നന്ദിയില്ലാത്ത വര്‍ഗ്ഗം&#8217;. സംഘി സാഹിത്യത്തില്‍ പതിവില്ലാത്ത നിലവിളി ശബ്ദമാണ് ഇത്. &#8216;നിങ്ങളില്ലെങ്കില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><em>കെ.ജെ ജേക്കബ്</em></p>
<p><strong>വി</strong>നായക് ദാമോദര്&#x200d; സവര്&#x200d;ക്കറെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തില്&#x200d; സംഘി സുഹൃത്തുക്കള്&#x200d; നമ്മളോട് പുതിയ ചരിത്ര കഥകള്&#x200d; പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഒരു മഹാരാജ്യത്തിന്റെ ബൃഹത്തായ ഇന്നലെകളില്&#x200d;, അതിന്റെ നീണ്ടു നീറിക്കിടക്കുന്ന സമരപഥങ്ങളില്&#x200d; എവിടെയെങ്കിലും ഒരിരിപ്പിടം കിട്ടുമോയെന്നു നോക്കി പാഞ്ഞു നടക്കുകയാണ് അവര്&#x200d;, കൂട്ടത്തില്&#x200d; ഈ കുത്തിത്തിരിപ്പിന്റെയൊക്കെ പ്രത്യയയശാസ്ത്ര പരിസരമൊരുക്കിയ സവര്&#x200d;ക്കര്&#x200d;ക്കു ഇരിക്കാന്&#x200d; മാന്യമായ ഒരിടവും അവര്&#x200d; തേടുന്നുണ്ട്.</p>
<p>അതിന്റെ ഭാഗമായായിരിക്കണം ഇപ്പോള്&#x200d; പുതുതായി ഇറങ്ങിയിരിക്കുന്ന സീരിയല്&#x200d; &#8216;നന്ദിയില്ലാത്ത വര്&#x200d;ഗ്ഗം&#8217;. സംഘി സാഹിത്യത്തില്&#x200d; പതിവില്ലാത്ത നിലവിളി ശബ്ദമാണ് ഇത്. &#8216;നിങ്ങളില്ലെങ്കില്&#x200d; നിങ്ങളില്ലാതെ&#8230;&#8217; എന്ന് നെഞ്ചുവിരിച്ചുനടന്ന പാര്&#x200d;ട്ടികള്&#x200d; ആ വര്&#x200d;ഗ്ഗത്തിന്റെ നന്ദിയെക്കുറിച്ച് ആകുലപ്പെടുന്നു, അതും ആ മഹ്ദവാക്യത്തിന്റെ ഉപജ്ഞാതാവിന്റെ പേരില്&#x200d;ത്തന്നെ. കാലത്തിന്റെ കളി!</p>
<p>പുതുചരിത്ര രചനയിലെ ആദ്യത്തെ അധ്യായത്തിന്റെ കാമ്പ് ഇതാണ്: ഇന്ത്യന്&#x200d; സ്വാതന്ത്ര്യ സമരത്തില്&#x200d; മഹാത്മാ ഗാന്ധിയുടെ അഭിനന്ദനം ഏറ്റുവാങ്ങാന്&#x200d; പറ്റിയ, ഏതൊരാളുടെ ജയിലിലെ വാസം അനീതിയാണെന്ന് ഗാന്ധിജിയ്ക്കുപോലും തോന്നിയ ആ വീര സേനാനിയെ ആണ് നിങ്ങള്&#x200d; മാപ്പു വീരനായി ട്രോളുന്നത്.</p>
<p>ഒരു വിശിഷ്ട വ്യക്തി സവര്&#x200d;ക്കറെ പ്രശംസിച്ചതും അദ്ദേഹത്തിന്റെ ജയില്&#x200d; മോചനത്തിന് വേണ്ടി പ്രവര്&#x200d;ത്തിക്കാം എന്ന് വാഗ്ദാനം ചെയ്തതും ഒക്കെ വിവരിച്ചതിനുശേഷം സാഹിത്യം ഇങ്ങിനെയാണ് അവസാനിക്കുന്നത്:<br />
&#8216;പിന്നീട് 1945 മാര്&#x200d;ച്ച് 22 ന് വീര്&#x200d; സവര്&#x200d;ക്കറുടെ സഹോദരന്&#x200d; മരിച്ചപ്പോള്&#x200d; അദ്ദേഹം നേരിട്ട് കത്തെഴുതി അനുശോചനവും അറിയിച്ചു . വീര്&#x200d; സവര്&#x200d;ക്കറെന്ന് തന്നെ അഭിസംബോധന ചെയ്തായിരുന്നു കത്തയച്ചത്.</p>
<p>വിനായക് ദാമോദര്&#x200d; സവര്&#x200d;ക്കറുടെ പേരില്&#x200d; സ്റ്റാമ്പിറക്കിയതും അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് ഫിലിം ഡിവിഷന്&#x200d; വഴി ഡോക്യുമെന്ററി പുറത്തിറക്കിയതും ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരായിരുന്നു .<br />
ഈ പ്രമുഖ വ്യക്തിക്ക് ഇന്ദിരാഗാന്ധിയുമായി ബന്ധമൊന്നുമില്ല.</p>
<p>പക്ഷേ 1920 മെയ് 26 ന്റെ യംഗ് ഇന്ത്യയില്&#x200d; സവര്&#x200d;ക്കര്&#x200d; സഹോദരന്മാരുടെ വിപ്‌ളവ പ്രവര്&#x200d;ത്തനങ്ങളെപ്പറ്റിയും അവരുടെ മോചനത്തെപ്പറ്റിയും വളരെ വിശദമായി എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പേരിന്റെ അവസാനവും ഒരു ഗാന്ധിയുണ്ട് .<br />
മോഹന്&#x200d;ദാസ് കരംചന്ദ് ഗാന്ധി ..&#8217;</p>
<p><img loading="lazy" class="aligncenter" src="http://www.frontline.in/static/html/fl2919/images/20121005291911401.jpg" width="537" height="279" /></p>
<p>ഒരു പോയിന്റില്&#x200d; തുടങ്ങുകയും മറ്റൊരു പോയിന്റില്&#x200d; അവസാനിക്കുന്ന കൊച്ചു കഷണങ്ങളായി ചരിത്രം നിലനില്&#x200d;ക്കാറില്ല. അവയ്‌കൊക്കെ ഒരു പൂര്&#x200d;വ്വഭാഗവും ഉത്തരഭാഗവും ഉണ്ടായിരിക്കും. അവകാശവാദങ്ങളും കുയുക്തികളും കൊണ്ട് ഭരണപരാജയങ്ങളെ വെളുപ്പിച്ചെടുക്കുന്നതുപോലെയാവില്ല ചരിത്രത്തില്&#x200d; കൈവച്ചാല്&#x200d;. അസുഖകരമായതെല്ലാം ഒഴിവാക്കി കഷ്ടപ്പെട്ട് കെട്ടിയുണ്ടാക്കുന്ന പൊളപ്പിലേക്ക് ആരെങ്കിലും ഒരു ലൈറ്റടിച്ചാല്&#x200d; അപ്പോള്&#x200d; തീരും. നെഞ്ചുവിരിച്ചുള്ള നില്&#x200d;പ്പ്.<br />
ആരെങ്കിലും അന്വേഷിച്ച് കണ്ടുപിടിക്കുന്നതുവരെ സാഹിത്യത്തില്&#x200d; പറഞ്ഞതൊക്കെ ശരിയാണ് എന്ന് തന്നെ വയ്ക്കുക. അങ്ങിനെ വന്നാല്&#x200d; ആ പോസ്റ്റിനു ഒരു തുടര്&#x200d;ച്ചയുണ്ട്. അതിനുള്ള വിവരങ്ങള്&#x200d; വിഖ്യാത നിയമജ്ഞനും എഴുത്തുകാരനുമായ <strong><a href="http://www.frontline.in/static/html/fl2919/stories/20121005291911400.htm">എ ജി നൂറണി</a> </strong>കാലങ്ങള്&#x200d;ക്കുമുന്പ് രേഖപ്പെടുത്തിയിട്ടുണ്ട് (1*),<strong> <a href="https://thewire.in/140667/savarkar-gandhi-assassination/">ദി വയര്&#x200d;</a> </strong>വിശദമായ ഒരു റിപ്പോര്&#x200d;ട് പ്രസിദ്ധീകരിച്ചിട്ടുമുണ്ട് (2*). ഈ രണ്ട് റിപ്പോര്&#x200d;ട്ടുകളും അതില്&#x200d; പറഞ്ഞിരിക്കുന്ന രേഖകളുടെ ബന്ധപ്പെട്ട മിക്കവാറും ഭാഗങ്ങളും വായിച്ചതിനുശേഷം &#8216;നന്ദിയില്ലാത്ത വര്&#x200d;ഗ്ഗം&#8217; എന്ന സോദ്ദേശ സാഹിത്യത്തിന് ഒരു തുടര്&#x200d;ച്ച എഴുതിയാല്&#x200d; ഏകദേശം ഇതുപോലിരിക്കും.<br />
***<br />
പോസ്റ്റില്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; നടന്നുകഴിഞ്ഞു കാലം മുന്&#x200d;പോട്ടു പോയി. ഡല്&#x200d;ഹിയില്&#x200d; ഒരു കൊലപാതകം നടന്നു. സവര്&#x200d;ക്കര്&#x200d; ആ വധക്കേസില്&#x200d; പ്രതിയായി വിചാരണ ചെയ്യപ്പെട്ടു. ഗൂഡാലോചനായിരുന്നു സവര്&#x200d;ക്കറുടെ പേരിലുള്ള കുറ്റം. മാപ്പുസാക്ഷിയായിരുന്ന ദിഗംബര്&#x200d; ബാഡ്‌ഗേയുടെ മൊഴിയായിരുന്നു സവര്&#x200d;ക്കര്&#x200d;ക്കെതിരെ ഉണ്ടായിരുന്നത്.</p>
<p><img src="https://i0.wp.com/thewire.in/wp-content/uploads/2017/05/savarkar-godse-apte-.gif?fit=863%2C630&amp;ssl=1" alt="Image result for savarkar" /></p>
<p>കൊലപാതകത്തിന് രണ്ടാഴ്ച മുന്&#x200d;പ് ബോംബെയിലെ സവര്&#x200d;ക്കര്&#x200d; സദനില്&#x200d;വെച്ച് ഒന്നാം പ്രതിയും രണ്ടാം പ്രതിയും സവര്&#x200d;ക്കറെ കണ്ടു എന്നായിരുന്നു ബാഡ്‌ഗേ പറഞ്ഞത്, അത് ഗൂഢാലോചനയ്ക്കായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്&#x200d; വാദം. യാത്രയാകുമ്പോള്&#x200d; &#8216;വിജയിച്ചുവരൂ&#8217; എന്ന് സവര്&#x200d;ക്കര്&#x200d; പറഞ്ഞു എന്നും ബാഡ്‌ഗേ പറഞ്ഞു.<br />
<strong><a href="https://scontent.fmaa1-2.fna.fbcdn.net/v/t1.0-9/20246127_10212567701723070_9014120062052725475_n.jpg?oh=9fe7e6e6bec5469eca90a74e0f23a487&amp;oe=5AAD8803">വിചാരണയില്&#x200d; നിന്ന് </a></strong></p>
<p>ചോദ്യം:</p>
<p><strong>On 17th January 1948 Nathuram Godse, Apte and Badge went to your house. Nathuram Godse and Apte went upstairs, and Badge waited in the room on the ground floor. Nathuram Godse and Apte then came down after 5-10 minutes. They were followed immediately by you. You said &#8216;yashasvi houn ya&#8217;.</strong><br />
<strong>Would you like to suggest anything ?</strong><br />
<strong>D¯cw: This is altogether false.</strong></p>
<p>ചോദ്യം: ജനുവരി 17നു നാഥുറാം ഗോഡ്‌സെ, ആപ്‌തെ, ബാഡ്‌ഗേ എന്നിവര്&#x200d; നിങ്ങളുടെ വീട്ടില്&#x200d; വന്നു. നാഥുറാം ഗോഡ്‌സെ, ആപ്‌തെ എന്നിവര്&#x200d; മുകള്‌നിലയിലേക്കു കയറിപ്പോയി, ബാഡ്‌ഗേ താഴെത്തെ നിലയിലെ മുറിയില്&#x200d; ഇരുന്നു. നാഥുറാം ഗോഡ്‌സെ, ആപ്‌തെ എന്നിവര്&#x200d; അഞ്ചു പത്തു നിമിഷങ്ങള്&#x200d;ക്കകം ഇറങ്ങിവന്നു. നിങ്ങളും അപ്പോള്&#x200d;ത്തന്നെ ഇറങ്ങിവന്നു. വിജയിച്ചു വരൂ എന്നി നിങ്ങള്&#x200d; പറഞ്ഞു. എന്താണ് ഇതിനെക്കുറിച്ച് നിങ്ങള്&#x200d;ക്ക് പറയാനുള്ളത്?<br />
ഉത്തരം: ഒട്ടും ശരിയല്ല.</p>
<p>കോടതിയില്&#x200d; എഴുതി സമര്&#x200d;പ്പിച്ച സ്‌റ്റേയ്റ്റ്‌മെന്റില്&#x200d; സവര്&#x200d;ക്കര്&#x200d; ഇങ്ങിനെ പറയുന്നു:<br />
<strong>&#8216;Firstly, I submit.. that Apte and Godse did not see me on 17th January 1948 or any other day near about and I did not say to them, &#8216;Be successful and come back&#8217;…)</strong></p>
<p>&#8216;&#8230;.1948 ജനുവരി 17നോ അതിനടുത്ത ദിവസങ്ങളിലോ ആപ്‌തെയോ ഗോഡ്‌സെയോ എന്നെ കണ്ടിട്ടില്ല, അവരോടു വിജയിച്ചു വരിക എന്ന് <strong><a href="http://savarkar.org/en/encyc/2017/5/28/Written-Statement-of-Savarkar.html">ഞാന്&#x200d; പറഞ്ഞിട്ടില്ല</a></strong>.</p>
<p>മാപ്പുസാക്ഷിയായ ബാഡ്‌ഗേ വിശ്വസിക്കാന്&#x200d; കൊള്ളാവുന്ന ആളാണ് എന്ന് സാക്ഷ്യപ്പെടുത്തിയ കോടതി പക്ഷെ മൊഴി പൂര്&#x200d;ണ്ണമായി ശരിവയ്ക്കുന്ന മറ്റു സാക്ഷിമൊഴികളുടെ അഭാവത്തില്&#x200d; സവര്&#x200d;ക്കറെ ശിക്ഷിക്കാന്&#x200d; തയ്യാറായില്ല. അത് സുരക്ഷിതമല്ല (അണ്&#x200d;സെയ്ഫ്) എന്നാണ് കോടതി പറഞ്ഞത്. സവര്&#x200d;ക്കറെ കണ്ടു എന്ന് ബാഡ്‌ഗേ പറഞ്ഞ രണ്ടുപേരും പിന്നീട് കൊലപാതകം നടത്തി, കോടതി അവരെ വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് അവര്&#x200d; തൂക്കിക്കൊല്ലപ്പെട്ടു.</p>
<p>കാലം കുറച്ചു കഴിഞ്ഞു. 1966ഇല്&#x200d; ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഒരു ജുഡീഷ്യല്&#x200d; കമ്മീഷനെ നിയമിച്ചു. സുപ്രീം കോടതി ജഡ്ജിയായി റിട്ടയര്&#x200d; ചെയ്ത ജസ്റ്റിസ് ജീവന്&#x200d; ലാല്&#x200d; കപൂര്&#x200d; കമ്മീഷന്&#x200d; അന്വേഷിച്ചത് ആ വിശിഷ്ട വ്യക്തിയുടെ കൊലപാതകത്തെക്കുറിച്ച് ആര്&#x200d;ക്കൊക്കെ മുന്നറിവുണ്ടായിരുന്നു എന്നായിരുന്നു. ആ കമ്മീഷന് രണ്ടു പുതിയ മൊഴികള്&#x200d; കിട്ടി. ഒരാള്&#x200d; സവര്&#x200d;ക്കറുടെ സെക്രട്ടറി ആയിരുന്ന ഗജാനനന്&#x200d; വിഷ്ണു ആംലെ; മറ്റെയാള്&#x200d; ബോഡി ഗാര്&#x200d;ഡായിരുന്ന അപ്പ രാമചന്ദ്ര കസര്&#x200d;.</p>
<p>ആംലെയുടെ മൊഴിയെപ്പറ്റി കപൂര്&#x200d; കമ്മീഷന്റെ റിപ്പോര്&#x200d;ട്ടില്&#x200d;<strong><a href="http://www.sacw.net/IMG/pdf/jlkapur-report-vol01.pdf"> ഇങ്ങിനെ പറയുന്നു</a></strong>: ജനുവരി പകുതിയോടെ ഗോഡ്‌സെയും ആപ്‌തെയും സവര്&#x200d;ക്കറെ സന്ദര്&#x200d;ശിച്ചിരുന്നു.<br />
രാമചന്ദ്ര കസറുടെ മൊഴിയെപ്പറ്റി കപൂര്&#x200d; കമ്മീഷന്റെ റിപ്പോര്&#x200d;ട്ടില്&#x200d; ഇങ്ങിനെ പറയുന്നു:</p>
<p><strong>&#8216;On or about 13th or 14th January, Karkare came to Savarkar with a Punjabi youth (Madanlal) and they had an interview with Savarkar for about 15 or 20 minutes. On or about 15th or 16th Apte and Godse had an interview with Savarkar at 9.30 P.M. After about a week so, may be 23rd or 24th January, Apte and Godse again came to Savarkar and had a talk with him.. for about haIf an hour.&#8217;</strong></p>
<p>&#8216;കര്&#x200d;ക്കരെ ഒരു പഞ്ചാബി യുവാവിനോടൊപ്പം* 13നോ 14നോ സവര്&#x200d;ക്കര്&#x200d; സദനിലെത്തി സവര്&#x200d;ക്കറോട് പതിനഞ്ചോ ഇരുപതോ മിനിറ്റ് സംസാരിച്ചിട്ടുണ്ട്. ജനുവരി 15നോ 16നോ അതിനടുത്ത ദിവസങ്ങളിലോ ആപ്‌തെ, ഗോഡ്‌സെ എന്നിവര്&#x200d; സവര്&#x200d;ക്കറെ കണ്ടിട്ടുണ്ട്. അതിനു ഒരാഴ്ചയ്ക്കു ശേഷം 23നോ 24നോ ആപ്‌തെയും ഗോഡ്‌സെയും സവര്&#x200d;ക്കറെ വീണ്ടും കണ്ടിരുന്നു..ഏകദേശം അര മണിക്കൂര്&#x200d; നേരത്തേക്ക്.&#8217; (6*)</p>
<p>(ആരൊക്കെയാണ് ഈ ആളുകള്&#x200d;? ആ വിശിഷ്ട വ്യക്തിയ്ക്ക് നേരെ ജനുവരി 20നു ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതികളാണ് ഹിന്ദു മഹാസഭ പ്രവര്&#x200d;ത്തകനായ വിഷ്ണു ആര്&#x200d; കര്&#x200d;ക്കാരെയും പഞ്ചാബ് വിഭജനത്തിന്റെ ഇരയായ മദന്&#x200d;ലാല്&#x200d; പഹ്വായും. ജനുവരി 30നു ആ വിശിഷ്ട വ്യക്തിയെ വെടിവച്ച ആളാണ് ഗോഡ്‌സെ, അയാളുടെ കൂടെയുണ്ടായിരുന്ന ആളാണ് നാരായണ്&#x200d; ആപ്‌തെ. സവര്&#x200d;ക്കറുടെ സന്ദര്&#x200d;ശകര്&#x200d;!)</p>
<p>അതായത്, വിശ്വസിക്കാന്&#x200d; കൊള്ളാമെന്നു കണ്ടെത്തിയിട്ടും അതുറപ്പിക്കാനാവശ്യമായ മറ്റു മൊഴികള്&#x200d; ഇല്ലാതിരുന്നതുകൊണ്ടു കോടതി കണക്കിലെടുക്കാതെ പോയ മാപ്പുസാക്ഷി ബാഡ്‌ഗേയുടെ മൊഴി ഉറപ്പിക്കാന്&#x200d; പോന്ന മൊഴിയായിരുന്നു സവര്&#x200d;ക്ക്ള്&#x200d;രുടെ അംഗരക്ഷകന്റേത്.</p>
<p>വിചാരണക്കോടതിയ്ക്കു ലഭ്യമാകാതിരുന്ന മൊഴികള്&#x200d; കൂടി കണക്കിലെടുത്ത് അന്തിമ റിപ്പോര്&#x200d;ട്ടില്&#x200d; ജസ്റ്റിസ് കപൂര്&#x200d; ഇങ്ങിനെ എഴുതി:</p>
<p><strong>&#8216;All these facts taken together were destructive of any theory other than the conspiracy to murder by Savarkar and his group.&#8217;</strong></p>
<p>&#8216;ഈ വസ്തുതകള്&#x200d; എല്ലാം കൂട്ടിച്ചേര്&#x200d;ത്തു നോക്കുമ്പോള്&#x200d; സവര്&#x200d;ക്കരും അയാളുടെ ഗ്രൂപ്പും ചേര്&#x200d;ന്ന് കൊലപാതകത്തിനുള്ള ഗൂഡാലോചന നടത്തി എന്നതല്ലാതെ മറ്റൊരു സിദ്ധാന്തത്തിനും നിലനില്&#x200d;പ്പില്ല.&#8217; (7*)<br />
പക്ഷെ അപ്പോഴേക്കും സവര്&#x200d;ക്കര്&#x200d; മരിച്ചിരുന്നു.</p>
<p>ആ ഗൂഡാലോചനയുടെ ഇര ആരായിരുന്നു? സവര്&#x200d;ക്കര്&#x200d; ഒരു വീരനാണ് എന്നും, അയാളുടെ മോചനത്തിന് വേണ്ടി ശ്രമിക്കും എന്നും പറഞ്ഞ അതേ വിശിഷ്ട വ്യക്തിയായിരുന്നു ആ ഇര.<br />
ആ പേര് നിങ്ങള്&#x200d; കേട്ട് കാണണം.<br />
<strong><em>മോഹന്&#x200d; ദാസ് കരം ചാന്ദ് ഗാന്ധി.</em></strong><br />
<strong>നന്ദിയില്ലാത്ത വര്&#x200d;ഗ്ഗം.</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/savarkar-ghandhi-articlr-kj-jacob.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധി വധം: പുനരന്വേഷണത്തിനെതിരെ തുഷാര്‍ ഗാന്ധി സുപ്രീംകോടതിയില്‍</title>
		<link>https://www.chandrikadaily.com/thushar-ghandhi-ghandhiji-india-godse.html</link>
					<comments>https://www.chandrikadaily.com/thushar-ghandhi-ghandhiji-india-godse.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Oct 2017 16:55:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#gandhiji]]></category>
		<category><![CDATA[godse]]></category>
		<category><![CDATA[thushar ghandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50840</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്ന കേസ് വീണ്ടും അന്വേഷിക്കുന്നതിനെതിരെ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി. 70 വര്‍ഷങ്ങള്‍ക്കുശേഷം കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയെത്തുടര്‍ന്നാണ് തുഷാര്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി നല്‍കിയതിലൂടെ തുഷാര്‍ ഗാന്ധി ഉദ്ദേശിക്കുന്നത് എന്തെന്ന് കോടതി ആരാഞ്ഞു. കക്ഷികള്‍ക്കു നോട്ടിസ് അയക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോ ള്‍ തുഷാറിന്റെ നിലപാട് അറിയിക്കാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഇന്ദിരാ ജയ്‌സിങ് അറിയിച്ചു. എന്നാല്‍, കേസിനെക്കുറിച്ച് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് ജസ്റ്റിസുമാരായ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്ന കേസ് വീണ്ടും അന്വേഷിക്കുന്നതിനെതിരെ ഗാന്ധിജിയുടെ ചെറുമകന്&#x200d; തുഷാര്&#x200d; ഗാന്ധി. 70 വര്&#x200d;ഷങ്ങള്&#x200d;ക്കുശേഷം കേസില്&#x200d; പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്&#x200d;ജിയെത്തുടര്&#x200d;ന്നാണ് തുഷാര്&#x200d; ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്&#x200d;ജി നല്&#x200d;കിയതിലൂടെ തുഷാര്&#x200d; ഗാന്ധി ഉദ്ദേശിക്കുന്നത് എന്തെന്ന് കോടതി ആരാഞ്ഞു. കക്ഷികള്&#x200d;ക്കു നോട്ടിസ് അയക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോ ള്&#x200d; തുഷാറിന്റെ നിലപാട് അറിയിക്കാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഇന്ദിരാ ജയ്‌സിങ് അറിയിച്ചു. എന്നാല്&#x200d;, കേസിനെക്കുറിച്ച് അമിക്കസ് ക്യൂറിയുടെ റിപ്പോര്&#x200d;ട്ട് ലഭിച്ചശേഷം കൂടുതല്&#x200d; പ്രതികരിക്കാമെന്ന് ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എം.എം. ശാന്തനഗൗഡര്&#x200d; എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.</p>
<p>നാഷനല്&#x200d; ആര്&#x200d;ക്കൈവ്സില്&#x200d;നിന്ന് ആവശ്യമായ രേഖകള്&#x200d; ലഭിക്കാന്&#x200d; കാലതാമസമുണ്ടെന്നും നാലാഴ്ചത്തെ സാവകാശം അനുവദിക്കണമെന്നും അമിക്കസ് ക്യൂറി അമരേന്ദര്&#x200d; ഷാരണ്&#x200d; അറിയിച്ചു. കേസില്&#x200d; ഒക്ടോബര്&#x200d; ആറിനാണ് ഷാരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. മുംബൈ സ്വദേശിയും അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദി സംഘടനയുടെ ട്രസ്റ്റിയുമായ പങ്കജ് ഫഡ്‌നിസാണ് ഗാന്ധിജിയുടെ വധക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ ബോംബെ ഹൈക്കോടതി പങ്കജിന്റെ ഹര്&#x200d;ജി തള്ളിയിരുന്നു. ഹര്&#x200d;ജിക്കാരന്റെ ഗൂഢലക്ഷ്യത്തെയും ഇന്ദിരാ ജയ്‌സിങ് ചോദ്യം ചെയ്തു. നാഥുറാം ഗോഡ്‌സെയെയും നാരായണ്&#x200d; ആപ്‌തെയെയും തൂക്കിലേറ്റിയ കേസില്&#x200d; തെളിവുകള്&#x200d; ഇനി എങ്ങനെ കണ്ടെത്തുമെന്നും മറ്റും കോടതി ചോദിച്ചു.</p>
<p>1949 നവംബര്&#x200d; 15നാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. തെളിവില്ലാത്തതിനാല്&#x200d; സംശയത്തിന്റെ ആനുകൂല്യം നല്&#x200d;കി വിനായക് ദാമോദര്&#x200d; സവര്&#x200d;ക്കറെ വിട്ടയക്കുകയുമായിരുന്നു. 1948 ജനുവരി 30നായിരുന്നു ഹിന്ദുത്വ ഭീകരന്&#x200d; നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thushar-ghandhi-ghandhiji-india-godse.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധി വധം: പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി; സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു</title>
		<link>https://www.chandrikadaily.com/sc-asks-senior-lawyer-to-examine-whether-mahatma-gandhi-assassination-can-be-probed-again.html</link>
					<comments>https://www.chandrikadaily.com/sc-asks-senior-lawyer-to-examine-whether-mahatma-gandhi-assassination-can-be-probed-again.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 06 Oct 2017 12:38:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#gandhiji]]></category>
		<category><![CDATA[gandhi assassination]]></category>
		<category><![CDATA[mahatma gandhi]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46545</guid>

					<description><![CDATA[ന്യൂഡല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുംബൈ സ്വദേശി ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മുംബൈ സ്വദേശിയും അഭിനവ് ഭാരതിന്റെ ട്രസ്റ്റിയുമായ പങ്കജ് ഫഡ്നിസാണ് ഗാന്ധി വധത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഗാന്ധി വധത്തില്‍ മൂന്നാമതൊരാള്‍കൂടി പങ്കാളിയായിരുന്നെന്നും എന്നാല്‍ ഇക്കാര്യം അന്വേഷണത്തില്‍ വന്നില്ലെന്നുമാണ് പങ്കജ് ഹര്‍ജിയില്‍ ആരോപിക്കുന്നത്്. രാഷ്ട്രീയ വികാരങ്ങളുടെ പുറത്ത് തങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞ കോടതി നിങ്ങള്‍ക്ക് കേസില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മഹാത്മാഗാന്ധി വധത്തില്&#x200d; പുനരന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കാന്&#x200d; സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കേസില്&#x200d; പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്&#x200d; മുംബൈ സ്വദേശി ഹര്&#x200d;ജി നല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് നടപടി. മുംബൈ സ്വദേശിയും അഭിനവ് ഭാരതിന്റെ ട്രസ്റ്റിയുമായ പങ്കജ് ഫഡ്നിസാണ് ഗാന്ധി വധത്തില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഗാന്ധി വധത്തില്&#x200d; മൂന്നാമതൊരാള്&#x200d;കൂടി പങ്കാളിയായിരുന്നെന്നും എന്നാല്&#x200d; ഇക്കാര്യം അന്വേഷണത്തില്&#x200d; വന്നില്ലെന്നുമാണ് പങ്കജ് ഹര്&#x200d;ജിയില്&#x200d; ആരോപിക്കുന്നത്്.</p>
<p>രാഷ്ട്രീയ വികാരങ്ങളുടെ പുറത്ത് തങ്ങള്&#x200d;ക്ക് മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞ കോടതി നിങ്ങള്&#x200d;ക്ക് കേസില്&#x200d; പുനരന്വേഷണം ആവശ്യമാണോയെന്നും പരാതിക്കാരനോട് ചോദിച്ചു. തുടര്&#x200d;ന്ന് ഹര്&#x200d;ജിയുടെ സാധുത പരിശോധിക്കാന്&#x200d; അമിക്കസ് ക്യൂറിയെ നിയമിക്കുകയായിരുന്നു. മുതിര്&#x200d;ന്ന അഭിഭാഷകനും മുന്&#x200d; അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറലുമായ അമരീന്ദ്രസരണിനെയാണ് സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്.</p>
<p>ഹര്&#x200d;ജി സ്വീകരിച്ച ജസ്റ്റിസ് എസ് എ ബോഡ്ബെ, എല്&#x200d; നാഗേശ്വര റാവു എന്നിവരുടെ ബെഞ്ച് വെള്ളിയാഴ്ചയാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.</p>
<p>1948 ജനുവരി 30 നായിരുന്നു രാജ്യതലസ്ഥാനത്തുവച്ച് തീവ്ര ഹിന്ദുത്വ വാദിയായ നാഥുറാം വിനായക ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sc-asks-senior-lawyer-to-examine-whether-mahatma-gandhi-assassination-can-be-probed-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിയെ കൊന്നത് &#8216;ഏതോ ഒരാള്‍&#8217; എന്ന് ഗുജറാത്തിലെ ചരിത്ര മ്യൂസിയം</title>
		<link>https://www.chandrikadaily.com/no-mention-of-godse-in-indias-largest-gandhi-museum-in-gujarat.html</link>
					<comments>https://www.chandrikadaily.com/no-mention-of-godse-in-indias-largest-gandhi-museum-in-gujarat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Jul 2017 19:16:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#gandhiji]]></category>
		<category><![CDATA[gandhi memorial]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[mahatma gandhi]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[sangh parivar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34247</guid>

					<description><![CDATA[ഗാന്ധിനഗര്‍: ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ ആണെന്ന സത്യം മറച്ചുവെച്ച് ഗുജറാത്തിലെ ഗാന്ധി മ്യൂസിയം. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ മ്യൂസിയമാണ് ദണ്ഡി കുതിരിലേത്. 4ഡി വിര്‍ച്വല്‍ റിയാലിറ്റി, ലേസര്‍ ഷോ, ത്രിഡി ഹോളോഗ്രാഫി, എല്‍ഇഡി ഫ്‌ളോര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍ നിന്ന് മഹാത്മാ ഗാന്ധി എന്ന നിലയിലേക്ക് ഗാന്ധിജിയുടെ വളര്‍ച്ച വിശദികരിക്കുന്നതാണ് മ്യൂസിയത്തിലെ പ്രധാന ഭാഗം. ഗാന്ധി കൊല്ലപ്പെട്ട 1948 ജനുവരി 30 ലെ സംഭവം വിശദീകരിക്കുന്നതില്‍ ഗോഡ്‌സെ ഗാന്ധിജിക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ഗാന്ധിനഗര്&#x200d;: ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ ആണെന്ന സത്യം മറച്ചുവെച്ച് ഗുജറാത്തിലെ ഗാന്ധി മ്യൂസിയം. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്&#x200d; കോര്&#x200d;ത്തിണക്കിയ മ്യൂസിയമാണ് ദണ്ഡി കുതിരിലേത്. 4ഡി വിര്&#x200d;ച്വല്&#x200d; റിയാലിറ്റി, ലേസര്&#x200d; ഷോ, ത്രിഡി ഹോളോഗ്രാഫി, എല്&#x200d;ഇഡി ഫ്‌ളോര്&#x200d; തുടങ്ങിയ ആധുനിക സംവിധാനങ്ങള്&#x200d; ഉപയോഗിച്ച് മോഹന്&#x200d;ദാസ് കരംചന്ദ് ഗാന്ധിയില്&#x200d; നിന്ന് മഹാത്മാ ഗാന്ധി എന്ന നിലയിലേക്ക് ഗാന്ധിജിയുടെ വളര്&#x200d;ച്ച വിശദികരിക്കുന്നതാണ് മ്യൂസിയത്തിലെ പ്രധാന ഭാഗം.</p>
<div id="attachment_34250" style="width: 640px" class="wp-caption alignnone"><img aria-describedby="caption-attachment-34250" loading="lazy" class="wp-image-34250 size-full" src="https://www.chandrikadaily.com/wp-content/uploads/2017/07/http-2F2Fo.aolcdn.com2Fhss2Fstorage2Fmidas2F7cc3651503e98b46694b830a3fcaa27a2F2042776362F141551763.jpg" alt="ഗാന്ധിജിയെ കൊന്നതിനെ തുടര്&#x200d;ന്ന തൂക്കിലേറ്റാന്&#x200d; വിധിക്കപ്പെട്ട നാഥൂറാം ഗോഡ്‌സെ (കടപ്പാട്: ഗെറ്റി ഇമേജ്)" width="630" height="315" srcset="https://www.chandrikadaily.com/wp-content/uploads/2017/07/http-2F2Fo.aolcdn.com2Fhss2Fstorage2Fmidas2F7cc3651503e98b46694b830a3fcaa27a2F2042776362F141551763.jpg 630w, https://www.chandrikadaily.com/wp-content/uploads/2017/07/http-2F2Fo.aolcdn.com2Fhss2Fstorage2Fmidas2F7cc3651503e98b46694b830a3fcaa27a2F2042776362F141551763-300x150.jpg 300w" sizes="(max-width: 630px) 100vw, 630px" /><p id="caption-attachment-34250" class="wp-caption-text">ഗാന്ധിജിയെ കൊന്നതിനെ തുടര്&#x200d;ന്ന തൂക്കിലേറ്റാന്&#x200d; വിധിക്കപ്പെട്ട നാഥൂറാം ഗോഡ്‌സെ (കടപ്പാട്: ഗെറ്റി ഇമേജ്)</p></div>
<p>ഗാന്ധി കൊല്ലപ്പെട്ട 1948 ജനുവരി 30 ലെ സംഭവം വിശദീകരിക്കുന്നതില്&#x200d; ഗോഡ്‌സെ ഗാന്ധിജിക്ക് നേരെ നിറയൊഴിച്ചു എന്ന് പറയുന്നതിന് പകരം ഒരാള്&#x200d; ഗാന്ധിക്ക് മുന്നിലെത്തി കാലില്&#x200d; തൊട്ട് നമസ്‌കരിച്ചതിന് ശേഷം നിറയൊഴിച്ചു എന്നാണ് ശബ്ദരേഖയില്&#x200d; വിശദികരിക്കുന്നത്. കൊലയാളിയെ &#8216;ഒരാള്&#x200d;&#8217; എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്&#x200d; ടൈംസ് ആണ് വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>അതേസമയം ഗാന്ധിവധം ഇപ്പോഴും ഗവേഷണ വിഷയമാണെന്ന് മ്യൂസിയം ഡറക്ടര്&#x200d; എംഎച്ച് ബഡ്ഗയുടെ അഭിപ്രായപ്പെട്ടു. ഗോഡ്സെയുടെ പേര് പരാമര്&#x200d;ശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.<br />
മ്യൂസിയത്തിന്റെ പുതിയ നീക്കം ചരിത്രം വളച്ചൊടിക്കാന്&#x200d; കാരണമാകുമെന്നാണ് വിലയിരുത്തല്&#x200d;. ഗോഡ്സെയുടെ പേര് ചരിത്രത്തില്&#x200d; നിന്ന് ഒഴിവാക്കി പകരം ഭാവിയില്&#x200d; ഒരാള്&#x200d; ഗാന്ധിജിയെ വധിച്ചുവെന്നും അയാളെ പിന്നീട് തൂക്കിലേറ്റിയെന്ന് വായിക്കപ്പെടാന്&#x200d; ഇത് കാരണമാകുമെന്നും റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>എന്നാല്&#x200d; ഗാന്ധിയുടെ ജീവിതത്തില്&#x200d; ഗോഡ്സെയ്ക്ക് പ്രധാന പങ്കുണ്ടെന്ന ആരോപണവുമായി കോണ്&#x200d;്ഗ്രസ് രംഗത്തെത്തി. ഗോഡ്സെയുടെ പേര് ഒഴിവാക്കിയത് മനപ്പൂര്&#x200d;വമാണെന്നും കോണ്&#x200d;ഗ്രസ് ആരോപിച്ചു. പേര് ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയ കോണ്&#x200d;ഗ്രസ്, വിഷയത്തില്&#x200d; രാജ്യത്തെ ജനങ്ങളോട് അധികൃതര്&#x200d; മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-mention-of-godse-in-indias-largest-gandhi-museum-in-gujarat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
