<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gaza city &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gaza-city/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 20 Dec 2025 10:43:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gaza city &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സയിൽ ക്ഷാമം കുറഞ്ഞെങ്കിലും പട്ടിണി ഗുരുതരമായി തുടരുന്നു: യു.എൻ</title>
		<link>https://www.chandrikadaily.com/famine-eases-in-gaza-but-hunger-remains-serious-un.html</link>
					<comments>https://www.chandrikadaily.com/famine-eases-in-gaza-but-hunger-remains-serious-un.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 20 Dec 2025 10:43:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[gaza city]]></category>
		<category><![CDATA[HUNGER]]></category>
		<category><![CDATA[un]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369790</guid>

					<description><![CDATA[ക്ഷാമ വർഗ്ഗീകരണം അവസാനിച്ചിട്ടും ഗസ്സ മുനമ്പ് മുഴുവൻ ഇപ്പോഴും അടിയന്തരാവസ്ഥയിലാണ് എന്ന് ഐ.പി.സി വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: പരിമിതമായ തോതിൽ മാനുഷിക സഹായങ്ങൾ എത്തിത്തുടങ്ങിയതോടെ ഗസ്സ മുനമ്പിലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്ന ക്ഷാമാവസ്ഥ അവസാനിച്ചുവെന്ന് ഐക്യരാഷ്ട്രസഭ. എന്നാൽ പട്ടിണിയുടെ തോതും മാനുഷിക സാഹചര്യവും ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. ഗസ്സയിലെ ഓരോ എട്ടുപേരിൽ ഒരാൾക്ക് ഇപ്പോഴും ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുന്നുണ്ടെന്ന് യു.എൻ വ്യക്തമാക്കി.</p>
<p>ശൈത്യകാല വെള്ളപ്പൊക്കങ്ങളും കനത്ത തണുപ്പും കാരണം വിശപ്പിന്റെ കാഠിന്യം കൂടുതൽ രൂക്ഷമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷമായി നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്രായേൽ ഭവനങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും വ്യാപകമായി നശിപ്പിച്ചതിനാൽ ഗസ്സയിലെ ഭൂരിഭാഗം ജനങ്ങളും ടെന്റുകളിലോ നിലവാരമില്ലാത്ത അഭയകേന്ദ്രങ്ങളിലോ ആണ് കഴിയുന്നത്.</p>
<p>ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ നിലവിൽ വന്ന വെടിനിർത്തലിന് പിന്നാലെ സഹായ വിതരണത്തിനുള്ള നിയന്ത്രണങ്ങൾ ഇസ്രായേൽ ഭാഗികമായി ലഘൂകരിച്ചിരുന്നു. എന്നാൽ സഹായ വിതരണ സംവിധാനം ഇപ്പോഴും പരിമിതവും അസ്ഥിരവുമാണെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിന്റെ ഭക്ഷ്യസഹായ നിയന്ത്രണങ്ങൾ മൂലം വൻതോതിൽ പട്ടിണി രൂപപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ ഗസ്സയുടെ ചില ഭാഗങ്ങളിൽ യു.എൻ അനുബന്ധ സ്ഥാപനമായ ഐ.പി.സി ആദ്യമായി ക്ഷാമം പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് കുറഞ്ഞത് 450 പേരെങ്കിലും പട്ടിണി മൂലം മരിച്ചതായാണ് കണക്കുകൾ.</p>
<p>ക്ഷാമ വർഗ്ഗീകരണം അവസാനിച്ചിട്ടും ഗസ്സ മുനമ്പ് മുഴുവൻ ഇപ്പോഴും അടിയന്തരാവസ്ഥയിലാണ് എന്ന് ഐ.പി.സി വ്യക്തമാക്കി. വെടിനിർത്തലിന് മുമ്പ് ഗസ്സയിലേക്കുള്ള സഹായ പ്രവേശനത്തിന് ഇസ്രായേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. യു.എസ് മധ്യസ്ഥതയിലുള്ള വെടിനിർത്തലിന് ശേഷം സഹായങ്ങൾ അനുവദിക്കാൻ തുടങ്ങിയെങ്കിലും, കരാർ ദുർബലമാണെന്നും ഇസ്രായേൽ പ്രദേശത്ത് ഇപ്പോഴും ദിവസേന ആക്രമണങ്ങൾ തുടരുകയാണെന്നും സഹായ പ്രവർത്തകർ പറയുന്നു. വെടിനിർത്തൽ തകർന്നാൽ ഗസ്സ വീണ്ടും കഠിനമായ ക്ഷാമത്തിലേക്ക് വഴുതിവീഴാൻ സാധ്യതയുണ്ടെന്ന് ഐ.പി.സി മുന്നറിയിപ്പ് നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/famine-eases-in-gaza-but-hunger-remains-serious-un.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രാഈല്‍ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/28-people-were-killed-in-an-israeli-attack-in-gaza-in-violation-of-the-ceasefire.html</link>
					<comments>https://www.chandrikadaily.com/28-people-were-killed-in-an-israeli-attack-in-gaza-in-violation-of-the-ceasefire.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 20 Nov 2025 02:42:49 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[gaza city]]></category>
		<category><![CDATA[israeel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364410</guid>

					<description><![CDATA[ഗസ്സ സിറ്റിയിലും ഖാന്‍ യൂനുസിലുമുണ്ടായ ആക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു.]]></description>
										<content:encoded><![CDATA[<p>ഗസ്സയും തെക്കന്&#x200d; ലബനാനിലുമുണ്ടായ ഇസ്രാഈല്&#x200d; വ്യോമാക്രമണങ്ങളില്&#x200d; 28 പേര്&#x200d; കൊല്ലപ്പെട്ടു. ഗസ്സയില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ച് നടത്തിയ ആക്രമണങ്ങളില്&#x200d; സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പെടെയാണ് മരിച്ചത്. ഗസ്സ സിറ്റിയിലും ഖാന്&#x200d; യൂനുസിലുമുണ്ടായ ആക്രമണത്തില്&#x200d; എണ്&#x200d;പതിലേറെ പേര്&#x200d;ക്ക് പരിക്കേറ്റു. ഒക്ടോബര്&#x200d; 10നും പ്രാബല്യത്തില്&#x200d; വന്ന വെടിനിര്&#x200d;ത്തലിന് പിന്നാലെ ഇസ്രാഈല്&#x200d; നാനൂറിലേറെ തവണ കരാര്&#x200d; ലംഘിച്ചതായി റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇതോടെ 300ല്&#x200d; അധികം ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടതായി പറയുന്നു.</p>
<p>വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; മറയാക്കി ക്രൂരമായ നടപടികള്&#x200d; തുടരുന്ന ഇസ്രാഈലിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥ അതീവ ഗുരുതരമാണെന്ന് യു.എന്&#x200d; ഏജന്&#x200d;സികളും ചൂണ്ടിക്കാട്ടി. ഗസ്സയില്&#x200d; കൂടുതല്&#x200d; സഹായം എത്താഞ്ഞാല്&#x200d; മാനുഷിക പ്രതിസന്ധി വഷളാകുമെന്ന് യു.എന്&#x200d; അഭയാര്&#x200d;ഥി ഏജന്&#x200d;സി മേധാവി ഫിലിപ്പെ ലസ്സാരിനി മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>അതേസമയം അധിനിവിഷ്ട ദക്ഷിണ സിറിയന്&#x200d; പ്രദേശത്ത് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹു നടത്തിയ സന്ദര്&#x200d;ശനത്തിനെതിരെ സിറിയ, ജോര്&#x200d;ദാന്&#x200d; ഉള്&#x200d;പ്പെടെ അറബ് രാഷ്ട്രങ്ങള്&#x200d; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നെതന്യാഹുവിന്റെ നടപടി ആശങ്കാജനകമാണെന്ന് യു.എന്&#x200d; സെക്രട്ടറി ജനറല്&#x200d; ആന്റോണിയോ ഗുട്ടറസ് വിലയിരുത്തി.</p>
<p>തെക്കന്&#x200d; ലബനാനിലെ ഐനുല്&#x200d; ഹില്&#x200d;വ ഫലസ്തീന്&#x200d; അഭയാര്&#x200d;ഥി ക്യാമ്പില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ബോംബാക്രമണത്തില്&#x200d; 14 പേര്&#x200d; കൊല്ലപ്പെട്ടു. മസ്ജിദിന്റെ പാര്&#x200d;ക്കിങ്ങിനോടു ചേര്&#x200d;ന്ന പ്രദേശത്താണ് ആക്രമണം നടന്നത്. ഏകദേശം 64,000 പേര്&#x200d; താമസിക്കുന്ന രാജ്യത്തിലെ ഏറ്റവും വലിയ അഭയാര്&#x200d;ഥി ക്യാമ്പുകളിലൊന്നാണിത്. ഇത്, ഹിസ്ബുല്ലയുമായി ഒരു വര്&#x200d;ഷം മുമ്പുണ്ടായ വെടിനിര്&#x200d;ത്തല്&#x200d; കരാറിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ആക്രമണമായാണ് വിലയിരുത്തുന്നത്. ഗസ്സയിലും ലബനാനിലും ഫലസ്തീന്&#x200d; ജനതയെ ലക്ഷ്യമിട്ട് നടക്കുന്ന ഇസ്രാഈല്&#x200d; നീക്കങ്ങളെ ഹമാസ് ശക്തമായി അപലപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/28-people-were-killed-in-an-israeli-attack-in-gaza-in-violation-of-the-ceasefire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ വംശഹത്യ;  24 മണിക്കൂറിനിടെ 43 മരണം</title>
		<link>https://www.chandrikadaily.com/gaza-genocide-43-deaths-in-24-hours.html</link>
					<comments>https://www.chandrikadaily.com/gaza-genocide-43-deaths-in-24-hours.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 20 Sep 2025 05:01:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza city]]></category>
		<category><![CDATA[israeel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354962</guid>

					<description><![CDATA[5 ലക്ഷം പേര്‍ ഇതിനകം പലായനം ചെയ്തുവെങ്കിലും ലക്ഷക്കണക്കിന് പേരും ഇപ്പോഴും നഗരത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. ]]></description>
										<content:encoded><![CDATA[<p>തെല്&#x200d; അവിവ്: ഗസ്സ സിറ്റി നേടാനായി ഇസ്രാഈല്&#x200d; നടത്തുന്ന നിരന്തര വ്യോമ കരയാക്രമണത്തില്&#x200d; 24 മണിക്കൂറിനിടെ 43 പേര്&#x200d; കൊല്ലപ്പെട്ടു. കുഞ്ഞുങ്ങളടക്കം 441 പേര്&#x200d; പട്ടിണിയും ആക്രമണങ്ങളും മൂലം ഇതുവരെ ജീവന്&#x200d; നഷ്ടപ്പെട്ടതായി റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>യുഎന്&#x200d; ഏജന്&#x200d;സികള്&#x200d; പ്രകാരം, ഗസ്സ സിറ്റിയില്&#x200d; സിവിലിയന്&#x200d; സുരക്ഷ പൂര്&#x200d;ണ്ണമായും ഇല്ലാതായിരിക്കുകയാണ്. 5 ലക്ഷം പേര്&#x200d; ഇതിനകം പലായനം ചെയ്തുവെങ്കിലും ലക്ഷക്കണക്കിന് പേരും ഇപ്പോഴും നഗരത്തിനുള്ളില്&#x200d; കുടുങ്ങിക്കിടക്കുന്നു. ഭക്ഷ്യസഹായം നിര്&#x200d;ത്തലായതും ആശുപത്രികളുടെ പ്രവര്&#x200d;ത്തനം തകരാറിലായതും അവസ്ഥയെ ഗുരുതരമാക്കുന്നു.</p>
<p>റിമോട്ട് ട്രോള്&#x200d; റോബോട്ടുകള്&#x200d; ഉപയോഗിച്ച് നിരവധി കെട്ടിടങ്ങള്&#x200d; തകര്&#x200d;ക്കപ്പെടുകയും, വ്യാപകമായ വ്യോമാക്രമണങ്ങള്&#x200d; തുടരുകയും ചെയ്യുന്നു. അതേസമയം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്രാഈല്&#x200d; സുരക്ഷാ വിഭാഗം ശക്തമായ അതിക്രമങ്ങള്&#x200d; തുടരുകയാണ്; നൂറിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.</p>
<p>ഗസ്സയിലെ അവസ്ഥയില്&#x200d; അന്താരാഷ്ട്ര തലത്തിലും പ്രതികരണം ശക്തമാകുന്നു. സ്വതന്ത്ര ഫലസ്തീന്&#x200d; രാഷ്ട്രത്തെ പിന്തുണയ്ക്കുമെന്ന് ഫ്രാന്&#x200d;സ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഗസ്സയിലെ വംശഹത്യക്കേസില്&#x200d; അന്താരാഷ്ട്ര ക്രിമിനല്&#x200d; കോടതിയില്&#x200d; ഇടപെടണമെന്ന് ബ്രസീല്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gaza-genocide-43-deaths-in-24-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; പതിനായിരങ്ങള്‍ കുടുങ്ങി</title>
		<link>https://www.chandrikadaily.com/1israel-intensifies-attack-on-gaza-city-tens-of-thousands-were-trapped.html</link>
					<comments>https://www.chandrikadaily.com/1israel-intensifies-attack-on-gaza-city-tens-of-thousands-were-trapped.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 19 Sep 2025 06:15:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza city]]></category>
		<category><![CDATA[gazaattack]]></category>
		<category><![CDATA[israeeral]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354863</guid>

					<description><![CDATA[ഇതിനകം ലക്ഷക്കണക്കിന് പേര്‍ ഒഴിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പോകാനിടമില്ലാതെ പതിനായിരങ്ങള്‍ മരണഭീതിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍]]></description>
										<content:encoded><![CDATA[<p>തെല്&#x200d; അവിവ്: അന്താരാഷ്ട്ര സമ്മര്&#x200d;ദങ്ങളെ അവഗണിച്ച് ഗസ്സ സിറ്റിക്ക് നേരെയുള്ള ആക്രമണം ശക്തമാക്കി ഇസ്രായേല്&#x200d;. നഗരത്തിന്റെ മധ്യഭാഗത്തേക്ക് രണ്ടു ദിശകളില്&#x200d; നിന്നുമുള്ള മുന്നേറ്റത്തിലൂടെ ഗസ്സക്കാരെ പുറത്താക്കാനാണ് ശ്രമം. ഇതിനകം ലക്ഷക്കണക്കിന് പേര്&#x200d; ഒഴിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പോകാനിടമില്ലാതെ പതിനായിരങ്ങള്&#x200d; മരണഭീതിയിലാണെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. മുഴുവന്&#x200d; പേരും ഉടന്&#x200d; നഗരം വിടണമെന്ന് ഇസ്രായേല്&#x200d; സേന ആവര്&#x200d;ത്തിച്ചു.</p>
<p>ഒഴിവാക്കാനുള്ള ഏക പാതയായി അല്&#x200d; റഷീദ് തീരദേശ റോഡിനെയാണ് ഇസ്രായേല്&#x200d; സേന അനുവദിച്ചിരിക്കുന്നത്. വ്യോമസേനയുടെ പിന്തുണയോടെ ടാങ്കുകളും പീരങ്കികളും ഉള്&#x200d;പ്പെടുന്ന കരസേന നഗരത്തിലേക്ക് കടന്നുകയറുകയാണെന്ന് ഇസ്രായേല്&#x200d; സൈനിക വക്താവ് അറിയിച്ചു.</p>
<p>ഡ്രോണുകള്&#x200d;, യുദ്ധവിമാനങ്ങള്&#x200d;, റോബോട്ടുകള്&#x200d; തുടങ്ങി തുടര്&#x200d;ച്ചയായ ആക്രമണങ്ങള്&#x200d; ഗസ്സയില്&#x200d; ഭീതിയും പരിഭ്രാന്തിയും വിതക്കുകയാണ്. വ്യാഴാഴ്ച മാത്രം കുറഞ്ഞത് 40 പേര്&#x200d; കൊല്ലപ്പെട്ടതായി മെഡിക്കല്&#x200d; വൃത്തങ്ങള്&#x200d; അറിയിച്ചു. ഏകദേശം 7.4 ലക്ഷം ആളുകള്&#x200d; ഇനിയും വടക്കന്&#x200d; ഗസ്സയില്&#x200d; തുടരുന്നതായി പലസ്തീന്&#x200d; സെന്&#x200d;ട്രല്&#x200d; ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.</p>
<p>സഹായം എത്തിക്കാനുള്ള മാര്&#x200d;ഗങ്ങള്&#x200d; അടച്ചുപൂട്ടി ജനങ്ങളെ നിരോധനത്തിലാക്കുന്നതായി യുഎന്&#x200d; ഹ്യുമാനിറ്റേറിയന്&#x200d; ഓഫീസ് ഇസ്രായേലിനെ കുറ്റപ്പെടുത്തി. ഹൂതികള്&#x200d; ഇസ്രായേലിലെ തുറമുഖ നഗരം ഈലാത്തില്&#x200d; നടത്തിയ ഡ്രോണാക്രമണത്തില്&#x200d; ഒരു ഹോട്ടലിന് തീപിടിച്ചു. അതേസമയം, ദക്ഷിണ ലബനാനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്&#x200d; ഇസ്രായേല്&#x200d; വീണ്ടും ആക്രമണം നടത്തി.</p>
<p>ഗസ്സയില്&#x200d; അടിയന്തര വെടിനിര്&#x200d;ത്തല്&#x200d; ആവശ്യപ്പെട്ട് യുഎന്&#x200d; രക്ഷാസമിതിയില്&#x200d; അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തതോടെ, യുദ്ധം കൂടി രൂക്ഷമാകുമെന്ന ആശങ്ക ശക്തമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1israel-intensifies-attack-on-gaza-city-tens-of-thousands-were-trapped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാസയില്‍ വീണ്ടും ആക്രമണം; കൊല്ലപ്പെട്ടത് 53പേര്‍, പട്ടിണിയാല്‍ രണ്ട് മരണം</title>
		<link>https://www.chandrikadaily.com/1gaza-strikes-again-53-people-were-killed-two-died-of-starvation.html</link>
					<comments>https://www.chandrikadaily.com/1gaza-strikes-again-53-people-were-killed-two-died-of-starvation.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 15 Sep 2025 05:32:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza city]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354170</guid>

					<description><![CDATA[ഈ മാസം മാത്രം 13000 അഭയാര്‍ത്ഥികൂടാരങ്ങള്‍ക്ക് പുറമേ ഗാസ സിറ്റിയില്‍ 1600 പാര്‍പ്പിട കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഗാസ അധികൃതര്‍ അറിയിച്ചു. ]]></description>
										<content:encoded><![CDATA[<p>ജറുസലം: ഗാസ സിറ്റിയില്&#x200d; ആക്രമണം കടുപ്പിച്ച് ഇസ്രഈല്&#x200d;. അവശേഷിക്കുന്ന മുഴുവന്&#x200d; മനുഷ്യരെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. ഇന്നലെ 53 പേര്&#x200d; കൊല്ലപ്പെട്ടു. 30 പാര്&#x200d;പ്പിട സമുച്ചയങ്ങള്&#x200d; ബോംബിട്ട് തകര്&#x200d;ക്കുകയും ചെയ്തു.</p>
<p>ഈ മാസം മാത്രം 13000 അഭയാര്&#x200d;ത്ഥികൂടാരങ്ങള്&#x200d;ക്ക് പുറമേ ഗാസ സിറ്റിയില്&#x200d; 1600 പാര്&#x200d;പ്പിട കേന്ദ്രങ്ങള്&#x200d; തകര്&#x200d;ത്തെന്ന് ഗാസ അധികൃതര്&#x200d; അറിയിച്ചു. ഇന്നലെ രണ്ട് പേര്&#x200d; പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 145 കുട്ടികളടക്കം 422 ആയി.<br />
ഇസ്രഈല്&#x200d; ആക്രമണത്തില്&#x200d; ഗാസയില്&#x200d; ഇതുവരെ 64,871 പേര്&#x200d; കൊല്ലപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1gaza-strikes-again-53-people-were-killed-two-died-of-starvation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആക്രമണം തുടര്&#x200d;ന്ന് ഇസ്രാഈല്&#x200d;; ഫലസ്തീന്&#x200d; മാധ്യമപ്രവര്&#x200d;ത്തക ഇമാന്&#x200d; ശാന്തിയും കുടുംബവും കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israel-followed-the-attack-palestinian-journalist-iman-shanti-and-his-family-were-killed.html</link>
					<comments>https://www.chandrikadaily.com/israel-followed-the-attack-palestinian-journalist-iman-shanti-and-his-family-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 12 Dec 2024 10:14:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza city]]></category>
		<category><![CDATA[palastine journalist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321502</guid>

					<description><![CDATA[ഗസ്സ സിറ്റിയിലെ ഷെയ്ഖ് റദ്‌വാന്&#x200d; പരിസരത്തുള്ള കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിലാണ് ഇമാന്&#x200d; ശാന്തിയും കുടുംബവും കൊല്ലപ്പെട്ടത്]]></description>
										<content:encoded><![CDATA[<p>ഗസ്സയില്&#x200d; ആക്രമണം അവസാനിപ്പിക്കാതെ ഇസ്രാഈല്&#x200d;. ഇന്നലെ നടത്തിയ ബോംബാക്രമണത്തില്&#x200d; ഫലസ്തീന്&#x200d; പത്രപ്രവര്&#x200d;ത്തകയായ ഇമാന്&#x200d; ശാന്തിയും ഭര്&#x200d;ത്താവും അവരുടെ മൂന്ന് മക്കളും ഉള്&#x200d;പ്പെടെ 33 പേര്&#x200d; കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ഷെയ്ഖ് റദ്‌വാന്&#x200d; പരിസരത്തുള്ള കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിലാണ് ഇമാന്&#x200d; ശാന്തിയും കുടുംബവും കൊല്ലപ്പെട്ടത്.</p>
<p>പ്രാദേശികമായി പ്രവര്&#x200d;ത്തിക്കുന്ന അല്&#x200d;അഖ്‌സ റേഡിയോയിലാണ് 38 കാരനായ ഇമാന്&#x200d; ജോലി ചെയ്തിരുന്നത്. സാമൂഹി പ്രവര്&#x200d;ത്തക എന്ന നിലയിലും ഇമാനെ നാട്ടുകാര്&#x200d;ക്ക് അറിയാം. &#8221; ഇനിയും നമ്മള്&#x200d; ജീവിച്ചിരിക്കാന്&#x200d; സാധ്യതയുണ്ടോ?&#8221; തന്റെ മരണത്തിന് ഏകദേശം മൂന്ന് മണിക്കൂര്&#x200d; മുമ്പ് ഇമാന്&#x200d; ശാന്തി എഴുതിയ കുറിപ്പായിരുന്നു ഇത്.</p>
<p>ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ച് വിവരങ്ങള്&#x200d; നല്&#x200d;കുന്ന നിരവധി ഫലസ്തീന്&#x200d; പത്രപ്രവര്&#x200d;ത്തകരെയാണ് ഇസ്രാഈല്&#x200d; ലക്ഷ്യമിടുന്നത്. മാധ്യമപ്രവര്&#x200d;ത്തകരെ കൊന്നുതള്ളിയും മാരകമായി മുറിവേല്&#x200d;പ്പിച്ചും മേഖലയിലെ യാഥാര്&#x200d;ഥ്യം മറച്ചുവെക്കുകയാണ് ഇസ്രാഈല്&#x200d;.</p>
<p>ഇമാന്&#x200d; ശാന്തിയുടെ വിയോഗത്തില്&#x200d; ഫലസ്തീന്&#x200d; ജേര്&#x200d;ണലിസ്റ്റ് ഫോറം അനുശോചനം രേഖപ്പെടുത്തി. 2023 ഒക്ടോബര്&#x200d; 7 മുതല്&#x200d; ഇസ്രാഈല്&#x200d; ബോംബാക്രമണത്തില്&#x200d; കൊല്ലപ്പെട്ട മാധ്യമപ്രവര്&#x200d;ത്തകരുടെ എണ്ണം 193 ആയി ഉയര്&#x200d;ന്നുവെന്ന് ഫോറം ചൂണ്ടിക്കാട്ടി.</p>
<p>അതേസമയം ഇതുവരെയുള്ള ഇസ്രാഈല്&#x200d; ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടവരുടെ എണ്ണം 44,805 ആയി. 106,257 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തതായി ഫലസ്തീന്&#x200d; ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഫലസ്തീന്&#x200d; മാധ്യമപ്രവര്&#x200d;ത്തക ഇമാന്&#x200d; ശാന്തിയും കുടുംബവും കൊല്ലപ്പെട്ടു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-followed-the-attack-palestinian-journalist-iman-shanti-and-his-family-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
