<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gaza &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gaza/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Nov 2025 01:59:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gaza &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിറിയയില്‍ ഇസ്രാഈല്‍ സേനയുടെ കടന്നു കയറ്റം: 13 പേര്‍ കൊല്ലപ്പെട്ടു; ഗസ്സയിലും വെസ്റ്റ് ബാങ്കിലും അക്രമം തുടരുന്നു</title>
		<link>https://www.chandrikadaily.com/israeli-forces-invade-syria-13-killed-violence-continues-in-gaza-and-the-west-bank.html</link>
					<comments>https://www.chandrikadaily.com/israeli-forces-invade-syria-13-killed-violence-continues-in-gaza-and-the-west-bank.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 29 Nov 2025 01:59:44 +0000</pubDate>
				<category><![CDATA[World]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israel attack]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365845</guid>

					<description><![CDATA[ഗ്രാമത്തിലേക്ക് അതിക്രമിച്ച് കടന്ന സൈന്യം ചിലരെ പിടികൂടാന്‍ ശ്രമിച്ചപ്പോഴുണ്ടായ ചെരിവുപ്രക്ഷോഭമാണ് രൂക്ഷ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ]]></description>
										<content:encoded><![CDATA[<p>തെല്&#x200d; അവീവ് :സിറിയയിലെ ദക്ഷിണഗ്രാമമായ ബെയ്ത് ജിനില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; ഇസ്രാഈല്&#x200d; സേന 13 പേരെ വെടിവെച്ചു കൊന്നു. ഗ്രാമത്തിലേക്ക് അതിക്രമിച്ച് കടന്ന സൈന്യം ചിലരെ പിടികൂടാന്&#x200d; ശ്രമിച്ചപ്പോഴുണ്ടായ ചെരിവുപ്രക്ഷോഭമാണ് രൂക്ഷ സംഘര്&#x200d;ഷത്തിലേക്ക് വഴിമാറിയത്. ഗ്രാമീണര്&#x200d; നടത്തിയ കല്ലേറും പ്രതിഷേധവും ശക്തമാകുമ്പോള്&#x200d; സൈന്യം വെടിവെപ്പിനൊടുങ്ങുകയായിരുന്നു. സംഭവത്തില്&#x200d; 6 ഇസ്രാഈല്&#x200d; സൈനികര്&#x200d;ക്ക് പരിക്കേറ്റതായി അധികൃതര്&#x200d; അറിയിച്ചു.</p>
<p>ഗസ്സയിലെ ഖാന്&#x200d; യൂനുസില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ വ്യോമാക്രമണത്തില്&#x200d; രണ്ട് ഫലസ്തീന്&#x200d; പൗരന്മാരും കൊല്ലപ്പെട്ടു. ഗസ്സയിലേക്ക് മനുഷ്യാവകാശ സഹായം എത്താന്&#x200d; വൈകുന്നത് പ്രദേശത്തെ ജനങ്ങളുടെ ദുരിതം വര്&#x200d;ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജന്&#x200d;സികള്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>വെസ്റ്റ് ബാങ്കിലും അക്രമം തുടരുന്നു. ജെനിന്&#x200d; നഗരത്തില്&#x200d; സൈന്യത്തിന് കീഴടങ്ങാനെത്തിയ രണ്ട് ഫലസ്തീനികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നതോടെ വ്യാപക വിമര്&#x200d;ശനം ഉയര്&#x200d;ന്നിട്ടുണ്ട്. 26കാരന്&#x200d; അല്&#x200d;-മുന്&#x200d;താസിര്&#x200d; ബില്ല അബ്ദുള്ളയും 37കാരന്&#x200d; യൂസഫ് അസസയും ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്&#x200d; 3 ഇസ്രാഈല്&#x200d; സൈനികര്&#x200d;ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി സൈന്യം അറിയിച്ചു.</p>
<p>ഇസ്രാഈലിന്റെ നീക്കങ്ങള്&#x200d; തികഞ്ഞ യുദ്ധക്കുറ്റങ്ങളാണെന്നാണ് ഫലസ്തീന്&#x200d; വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇതിന്റെ പശ്ചാത്തലത്തില്&#x200d; അധിനിവേശ ഫലസ്തീന്&#x200d; പ്രദേശങ്ങള്&#x200d;ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ ചെയര്&#x200d;മാനായി ഒഡിഷ ഹൈക്കോടതിയിലെ മുന്&#x200d; ചീഫ് ജസ്റ്റിസ് ഡോ. എസ്. മുരളീധര്&#x200d;യെ നിയമിച്ചിട്ടുണ്ട്.</p>
<p>അതേസമയം, ഇസ്രാഈലുമായി തുറന്ന ഏറ്റുമുട്ടലിന് തയ്യാറാകണമെന്ന് ലബനാനിലെ ഹിസ്ബുല്ലാ മേധാവി നഈം ഖാസിം മുന്നറിയിപ്പ് നല്&#x200d;കി. കൊല്ലപ്പെട്ട കമാന്&#x200d;ഡര്&#x200d; ഹൈതം അലി തബ്തബായിയുടെ &#8221;ചോരയ്ക്ക് പകരം ചോദിക്കുമെന്നും&#8221; അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-forces-invade-syria-13-killed-violence-continues-in-gaza-and-the-west-bank.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘനം; വെസ്റ്റ് ബാങ്കില്‍ ഇസ്രാഈലിന്റെ സൈനിക നീക്കം ശക്തമാക്കി</title>
		<link>https://www.chandrikadaily.com/ceasefire-violation-in-gaza-israels-military-presence-in-the-west-bank-has-intensified.html</link>
					<comments>https://www.chandrikadaily.com/ceasefire-violation-in-gaza-israels-military-presence-in-the-west-bank-has-intensified.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 02:17:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365509</guid>

					<description><![CDATA[ റഫഹിലെ തുരങ്കത്തില്‍ ഒളിച്ചിരുന്ന ഹമാസ് പോരാളികളില്‍ ശേഷിച്ച അഞ്ച് പേരെ കൊലപ്പെടുത്തിയതായി ഇസ്രാഈല്‍ സേന അവകാശപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>തെല്&#x200d; അവിവ്: ഗസ്സയില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; ലംഘിച്ചുകൊണ്ട് ആക്രമണം തുടരുന്നതിനിടെ വടക്കന്&#x200d; വെസ്റ്റ് ബാങ്ക് മേഖലയിലേക്കും ഇസ്രാഈല്&#x200d; സേന സൈനിക നടപടികള്&#x200d; വ്യാപിപ്പിച്ചു. റഫഹിലെ തുരങ്കത്തില്&#x200d; ഒളിച്ചിരുന്ന ഹമാസ് പോരാളികളില്&#x200d; ശേഷിച്ച അഞ്ച് പേരെ കൊലപ്പെടുത്തിയതായി ഇസ്രാഈല്&#x200d; സേന അവകാശപ്പെട്ടു.</p>
<p>അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തുബ പ്രദേശത്തേക്കും സൈന്യത്തിന്റെ വ്യാപകമായ അതിക്രമം നടന്നു. പത്തിലധികം ഫലസ്തീനികള്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില വിഷമകരമാണ്. സൈന്യത്തിനു നേരെ ശക്തി സമാഹരിക്കുന്ന ഫലസ്തീന്&#x200d; പോരാളികളെ അമര്&#x200d;ത്താനാണ് നടപടി എന്നാണ് പ്രതിരോധ മന്ത്രി ഇസ്രാഈല്&#x200d; കാറ്റ്സ് വ്യക്തമാക്കുന്നത്. ഡസന്&#x200d;കണക്കിന് സൈനിക വാഹനങ്ങള്&#x200d; തുബയില്&#x200d; ക്യാമ്പ് ചെയ്തിരിക്കുകയാണ്.</p>
<p>ഫലസ്തീനികളെ പുറത്താക്കി വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമാണ് ഇസ്രായേല്&#x200d; നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു. പ്രശ്‌നത്തില്&#x200d; അടിയന്തരമായി ഇടപെടാന്&#x200d; യു.എന്നിനോടും അറബ് ലീഗിനോടും ഹമാസ് അഭ്യര്&#x200d;ഥിച്ചു.</p>
<p>അതേസമയം ഗസ്സയില്&#x200d; സാഹചര്യം കൂടുതല്&#x200d; ദുരിതകരമാകുകയാണ്. ശൈത്യവും പ്രതികൂല കാലാവസ്ഥയും ജനജീവിതം വിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ആവശ്യത്തിന് ടെന്റുകളും ഭക്ഷ്യവസ്തുക്കളും ഇന്ധനവും നല്&#x200d;കണമെന്ന യുഎന്&#x200d; ഏജന്&#x200d;സികളുടെ അഭ്യര്&#x200d;ഥനയ്ക്കും ഇതുവരെ പ്രതികരണമില്ല. ചൊവ്വാഴ്ച രാത്രി കൈമാറിയ ഒരു ബന്ദിയുടെ മൃതദേഹത്തിന് മറുപടിയായി 15 ഫലസ്തീന്&#x200d; മൃതദേഹങ്ങള്&#x200d; ഇസ്രാഈല്&#x200d; ഇന്നലെ വിട്ടുനല്&#x200d;കി. ഇനി രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്&#x200d; കൂടി ഹമാസ് കൈമാറാനുണ്ട്.</p>
<p>ഇതിനിടെ, ഇസ്രാഈലില്&#x200d; പ്രതിരോധ മന്ത്രി ഇസ്രാഈല്&#x200d; കാറ്റ്സിനും സൈനിക മേധാവി ഇയാല്&#x200d; സാമിറിനും ഇടയില്&#x200d; തര്&#x200d;ക്കം കടുത്തിട്ടുണ്ട്. സൈന്യത്തിലെ പുതിയ നിയമനങ്ങളാണ് ഭിന്നതയുടെ കാരണം. പ്രതിരോധ മന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കാന്&#x200d; പ്രധാനമന്ത്രി ബിന്യാമിന്&#x200d; നെതന്യാഹു നീക്കം തുടങ്ങിയെന്ന വാര്&#x200d;ത്ത അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു.</p>
<p>സ്ഥിതി കൂടുതല്&#x200d; ഉത്കണ്ഠാജനകമാകുന്നതിനിടെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലിനായുള്ള ആവശ്യം ശക്തമാകുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ceasefire-violation-in-gaza-israels-military-presence-in-the-west-bank-has-intensified.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനത്ത മഴയില്‍ ഗസ്സ; കുടിയിറക്കപ്പെട്ടവര്‍ നരകാവസ്ഥയില്‍</title>
		<link>https://www.chandrikadaily.com/heavy-rains-lashed-gaza-displaced-people-in-living-hell.html</link>
					<comments>https://www.chandrikadaily.com/heavy-rains-lashed-gaza-displaced-people-in-living-hell.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 26 Nov 2025 09:40:26 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[climate]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365436</guid>

					<description><![CDATA[ഗസ്സ സിറ്റി: ഗസ്സയില്‍ തുടരുന്ന മോശം കാലാവസ്ഥയും കനത്ത മഴയും ഇതിനകം തന്നെ യുദ്ധത്തില്‍ തകര്‍ന്നുപോയ ജനങ്ങളുടെ ദുരിതം ഭീകരമാക്കിയിരിക്കുകയാണ്. ഖാന്‍ യൂനിസ്, അല്‍ വാസി മേഖലകള്‍ ഉള്‍പ്പെടെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ താമസിക്കുന്ന ഡസന്‍ കണക്കിന് ടെന്റുകള്‍ മഴവെള്ളത്തില്‍ മുങ്ങുകയും ശക്തമായ കാറ്റില്‍ പലതും തകര്‍ന്നുവീഴുകയുമായിരുന്നു. പലരും വര്‍ഷങ്ങളായി ഉപയോഗിച്ച പഴകിയ തുണി ടെന്റുകളിലാണ് കഴിയുന്നത്. ടെന്റുകള്‍, ഷെല്‍ട്ടറുകള്‍, അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്‍ എന്നിവ അത്യാവശ്യമാണെങ്കിലും ഇസ്രായേല്‍ അതിര്‍ത്തി അടച്ചതിനാല്‍ സഹായ സാമഗ്രികള്‍ ഗസ്സയില്‍ എത്തിക്കാനാവാത്ത സ്ഥിതിയാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഗസ്സയില്&#x200d; തുടരുന്ന മോശം കാലാവസ്ഥയും കനത്ത മഴയും ഇതിനകം തന്നെ യുദ്ധത്തില്&#x200d; തകര്&#x200d;ന്നുപോയ ജനങ്ങളുടെ ദുരിതം ഭീകരമാക്കിയിരിക്കുകയാണ്. ഖാന്&#x200d; യൂനിസ്, അല്&#x200d; വാസി മേഖലകള്&#x200d; ഉള്&#x200d;പ്പെടെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്&#x200d; താമസിക്കുന്ന ഡസന്&#x200d; കണക്കിന് ടെന്റുകള്&#x200d; മഴവെള്ളത്തില്&#x200d; മുങ്ങുകയും ശക്തമായ കാറ്റില്&#x200d; പലതും തകര്&#x200d;ന്നുവീഴുകയുമായിരുന്നു. പലരും വര്&#x200d;ഷങ്ങളായി ഉപയോഗിച്ച പഴകിയ തുണി ടെന്റുകളിലാണ് കഴിയുന്നത്.</p>
<p>ടെന്റുകള്&#x200d;, ഷെല്&#x200d;ട്ടറുകള്&#x200d;, അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്&#x200d; എന്നിവ അത്യാവശ്യമാണെങ്കിലും ഇസ്രായേല്&#x200d; അതിര്&#x200d;ത്തി അടച്ചതിനാല്&#x200d; സഹായ സാമഗ്രികള്&#x200d; ഗസ്സയില്&#x200d; എത്തിക്കാനാവാത്ത സ്ഥിതിയാണ്. ചളിവെള്ളത്തിലും മഴയിലും കിടന്ന് രാത്രികള്&#x200d; കഴിയേണ്ട അവസ്ഥയിലാണെന്ന് ദൃക്‌സാക്ഷികള്&#x200d; പറയുന്നു. ഇസ്രായേല്&#x200d; ആക്രമണങ്ങളില്&#x200d; ഗസ്സയിലെ റോഡുകളും ജല-മലിനജല ശൃംഖലകളും തകര്&#x200d;ന്നതോടെ നഗരത്തിലെ സ്ഥിതി കൂടുതല്&#x200d; ദയനീയമായി. ഖാന്&#x200d; യൂനിസ് മുനിസിപ്പാലിറ്റി വക്താവ് സൈബ് ലുഖാന്&#x200d; പ്രകാരം 900,000ത്തിലധികം ആളുകള്&#x200d; ഇപ്പോള്&#x200d; ദുരന്തപൂര്&#x200d;ണമായ ജീവിതം നയിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്&#x200d;ഷത്തിനിടെ 220,000 മീറ്റര്&#x200d; റോഡ് ശൃംഖലകള്&#x200d; നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>മോശം കാലാവസ്ഥയില്&#x200d; കുടുങ്ങിയവരെ സഹായിക്കാന്&#x200d; മുനിസിപ്പല്&#x200d; ടീമുകള്&#x200d;ക്കു വേണ്ട ഉപകരണങ്ങളും വിഭവങ്ങളും ഇല്ലാത്തതിനാല്&#x200d; രക്ഷാപ്രവര്&#x200d;ത്തനം മങ്ങിക്കിടക്കുകയാണ്. ഹമാസ് വക്താവ് അസം ഖാസിം, ഇസ്രായേല്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാറിലെ ബാധ്യതകള്&#x200d; പാലിക്കാത്തതിനാല്&#x200d; അടിസ്ഥാന അഭയകേന്ദ്രങ്ങള്&#x200d; പോലും ലഭ്യമല്ലെന്ന് ആരോപിച്ചു. തുടര്&#x200d;ച്ചയായ ഉപരോധവും അതിര്&#x200d;ത്തി അടച്ചിടലും പുനര്&#x200d;നിര്&#x200d;മാണത്തിന് തടസ്സമാവുന്നതും &#8216; വംശഹത്യയുടെ തുടര്&#x200d;ച്ച &#8216; ആണെന്ന് അദ്ദേഹം വിലയിരുത്തി. ഗസ്സയിലെ 1.5 ദശലക്ഷത്തിലധികം പേര്&#x200d; ഇപ്പോള്&#x200d; കുടിയിറക്കപ്പെട്ട നിലയില്&#x200d; കഴിയുകയാണെന്ന് ഗസ്സ ഗവണ്&#x200d;മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.</p>
<p>ഭക്ഷണം, മരുന്ന്, ശുചിത്വം, ശുദ്ധജലം, വൈദ്യുതി എന്നിവയുള്&#x200d;പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്&#x200d; അതീവ പരിമിതമാണ്. ശൈത്യകാലം കടുക്കുന്ന സാഹചര്യത്തില്&#x200d; ചെറുകുട്ടികള്&#x200d;, രോഗികള്&#x200d;, സ്ത്രീകള്&#x200d; എന്നിവരിലെ ദുരിതം രൂക്ഷമാവുകയാണ്. 2023 ഒക്ടോബര്&#x200d; മുതല്&#x200d; ഇസ്രായേല്&#x200d; സൈനിക പ്രവര്&#x200d;ത്തനങ്ങളില്&#x200d; 70,000ത്തിലധികം ഗസ്സക്കാരെ കൊന്നിട്ടുണ്ടെന്നും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു. കൂടാതെ 170,900ത്തിലധികം ആളുകള്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്്. ഗസ്സയിലെ മനുഷ്യാവകാശ ദുരന്തം വഷളാകുന്ന സാഹചര്യത്തില്&#x200d; അറബ് ലീഗ്, OIC, ഐക്യരാഷ്ട്രസഭ എന്നിവ അടിയന്തര ഇടപെടലുകള്&#x200d; നടത്തണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഹമാസ് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rains-lashed-gaza-displaced-people-in-living-hell.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പോപ്പ്‌മൊബൈല്‍&#8217; ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി: ഫ്രാന്‍സിസ് മാര്‍പാപ്പ സഞ്ചരിച്ച വാഹനം മൊബൈല്‍ ആശുപത്രിയായി</title>
		<link>https://www.chandrikadaily.com/1popemobile-for-children-in-gaza-pope-francis-vehicle-becomes-mobile-hospital.html</link>
					<comments>https://www.chandrikadaily.com/1popemobile-for-children-in-gaza-pope-francis-vehicle-becomes-mobile-hospital.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Nov 2025 06:24:44 +0000</pubDate>
				<category><![CDATA[health]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[mobilehospital]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Pope Francis]]></category>
		<category><![CDATA[Popemobile]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365402</guid>

					<description><![CDATA[മിറ്റ്സുബിഷി പിക്കപ്പ് മോഡലിലുള്ള ഈ വാഹനം ഗസ്സയിലെ കുട്ടികള്‍ക്കായി മൊബൈല്‍ പീഡിയാട്രിക് ക്ലിനിക്കായി മാറ്റിയൊരുക്കിയാണ് കൈമാറുന്നത്.]]></description>
										<content:encoded><![CDATA[<p>ബെത്ലഹേം: 2014-ല്&#x200d; ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ ബെത്ലഹേം സന്ദര്&#x200d;ശിക്കുമ്പോള്&#x200d; ഉപയോഗിച്ച &#8216;പോപ്പ്‌മൊബൈല്&#x200d;&#8217; ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്&#x200d;ക്കുള്ള ചികിത്സയ്ക്കായി ഓടിയെത്തുന്നു. മിറ്റ്സുബിഷി പിക്കപ്പ് മോഡലിലുള്ള ഈ വാഹനം ഗസ്സയിലെ കുട്ടികള്&#x200d;ക്കായി മൊബൈല്&#x200d; പീഡിയാട്രിക് ക്ലിനിക്കായി മാറ്റിയൊരുക്കിയാണ് കൈമാറുന്നത്.</p>
<p>ദിവസം 200 കുട്ടികള്&#x200d; വരെ ചികിത്സിക്കാനാകുന്ന വിധത്തില്&#x200d; വാഹനം പൂര്&#x200d;ണ്ണമായി ആശുപത്രി സൗകര്യങ്ങളോടെ സജ്ജമാക്കിയിട്ടുണ്ട്. കത്തോലിക്ക സംഘടനയായ കാരിത്താസ് ആണ് ഈ പ്രവര്&#x200d;ത്തനത്തിന് നേതൃത്വം നല്&#x200d;കുന്നത്.</p>
<p>ഗസ്സയ്ക്ക് നല്&#x200d;കുന്നതൊരു വാഹനം മാത്രമല്ലെന്നും, &#8221;മുറിവേറ്റ കുഞ്ഞുങ്ങളെ ലോകം മറന്നിട്ടില്ല&#8221; എന്ന സന്ദേശവുമാണിതെന്നും കാരിത്താസ് സ്വീഡന്&#x200d; സെക്രട്ടറി ജനറല്&#x200d; പീറ്റര്&#x200d; ബ്രൂണെ വ്യക്തമാക്കി.</p>
<p>ഏപ്രില്&#x200d; 21ന് അന്തരിച്ച ഫ്രാന്&#x200d;സിസ് മാര്&#x200d;പാപ്പ, ഗസ്സയിലെ ഇസ്രാഈല്&#x200d; ആക്രമണം അവസാനിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഈ വാഹനം അന്നത്തെ ഫലസ്തീന്&#x200d; പ്രസിഡന്റ് മഹമൂദ് അബ്ബാസ് മാര്&#x200d;പാപ്പയ്ക്ക് സമ്മാനിച്ചതാണ്.</p>
<p>അതേസമയം, ഇസ്രാഈല്&#x200d; ആക്രമണം തുടരുന്ന പശ്ചാത്തലത്തില്&#x200d; ഈ മൊബൈല്&#x200d; ക്ലിനിക്ക് ഗസ്സയില്&#x200d; എപ്പോള്&#x200d; പ്രവര്&#x200d;ത്തനം ആരംഭിക്കാനാകുമെന്നത് ഇതുവരെ വ്യക്തമല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1popemobile-for-children-in-gaza-pope-francis-vehicle-becomes-mobile-hospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിലെ വെടിനിര്‍ത്തല്‍ ലംഘനം; 497 ആക്രമണങ്ങള്‍, 342 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/ceasefire-violation-in-gaza-497-attacks-342-killed.html</link>
					<comments>https://www.chandrikadaily.com/ceasefire-violation-in-gaza-497-attacks-342-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Nov 2025 05:27:50 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[palastine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364896</guid>

					<description><![CDATA[തുടര്‍ന്നുള്ള ആക്രമണങ്ങളിലായി 342 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും അധികാരികള്‍ വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: അമേരിക്കയുടെ മധ്യസ്ഥതയില്&#x200d; ഒക്ടോബര്&#x200d; 10 മുതല്&#x200d; പ്രാബല്യത്തില്&#x200d; വന്ന വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ഇസ്രാഈല്&#x200d; കുറഞ്ഞത് 497 തവണ ലംഘിച്ചതായി ഗസ്സ ഗവണ്&#x200d;മെന്റ് മീഡിയ ഓഫീസ് റിപ്പോര്&#x200d;ട്ട് ചെയ്തു. തുടര്&#x200d;ന്നുള്ള ആക്രമണങ്ങളിലായി 342 സാധാരണക്കാര്&#x200d; കൊല്ലപ്പെട്ടതായും അധികാരികള്&#x200d; വ്യക്തമാക്കി. മരിച്ചവരില്&#x200d; ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമാണ്.</p>
<p>മീഡിയ ഓഫീസ് പ്രസ്താവനയില്&#x200d; ഇസ്രാഈല്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങള്&#x200d; തുടരുന്നതിനെ ശക്തമായി അപലപിച്ചു.</p>
<p>അവസാന 24 മണിക്കൂറിനുള്ളില്&#x200d; ഗസ്സയില്&#x200d; നടന്ന ഇസ്രഈലി വ്യോമാക്രമണത്തില്&#x200d; 24 പേര്&#x200d; കൊല്ലപ്പെട്ടു. കുട്ടികള്&#x200d; ഉള്&#x200d;പ്പെടുന്നു. 87 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. ഗസ്സയിലെ തിരക്കേറിയ തെരുവില്&#x200d; ഇസ്രഈലി ഡ്രോണ്&#x200d; പൊട്ടിത്തെറിച്ചതില്&#x200d; 5 പേര്&#x200d; മരിക്കുകയും 7 പേര്&#x200d;ക്ക് ഗുരുതരമായി പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>ഇസ്രാഈല്&#x200d; അധീനതയിലുള്ള പ്രദേശത്ത് ഹമാസ് സേന ഇസ്രാഈല്&#x200d; സൈനികരെ ആക്രമിച്ചതിനൊടുവിലാണ് തിരിച്ചാക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.</p>
<p>അമേരിക്കയുടെ നേതൃത്വത്തില്&#x200d; ഗസ്സയില്&#x200d; വിന്യസിക്കാന്&#x200d; പോകുന്ന അന്താരാഷ്ട്ര സേനയിലേക്ക് സ്വന്തം സൈനികരെ അയക്കാന്&#x200d; തയാറാണെന്ന് തുര്&#x200d;ക്കി അറിയിച്ചു. ഇസ്രാഈലിന്റെ എതിര്&#x200d;പ്പുകള്&#x200d; വകവെയ്ക്കാതെ തന്നെയാണ് തുര്&#x200d;ക്കിയുടെ തീരുമാനം.</p>
<p>ഗസ്സയില്&#x200d; അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനുള്ള കരട് പ്രമേയത്തിന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി അംഗീകാരം നല്&#x200d;കി. അതിര്&#x200d;ത്തി സുരക്ഷിതമാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഫലസ്തീന്&#x200d; പൊലീസിനൊപ്പം ഇസ്രാഈലും ഈജിപ്തും സഹകരിക്കും എന്ന് പ്രമേയം വ്യക്തമാക്കുന്നു.</p>
<p>വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പ്രാബല്യത്തില്&#x200d; എത്തിയിട്ടും ഗസ്സയിലെ സംഘര്&#x200d;ഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണിപ്പോള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ceasefire-violation-in-gaza-497-attacks-342-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ പദ്ധതി: പുതിയ സംഘര്‍ഷങ്ങളിലേക്കോ</title>
		<link>https://www.chandrikadaily.com/the-gaza-project-towards-new-conflicts.html</link>
					<comments>https://www.chandrikadaily.com/the-gaza-project-towards-new-conflicts.html#respond</comments>
		
		<dc:creator><![CDATA[Sreenitha]]></dc:creator>
		<pubDate>Thu, 20 Nov 2025 04:04:41 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[gaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364431</guid>

					<description><![CDATA[15 അംഗ രക്ഷാ സമിതിയിലെ 13 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സായ പ്രമേയം, ഗസ്സയെ കീറിമുറിക്കാനും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>അമേരിക്കന്&#x200d; പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപ് അവതരിപ്പിച്ച ഗസ്സ പദ്ധതിക്ക് യു.എന്&#x200d; രക്ഷാ സമിതി അംഗീകാരം നല്&#x200d;കിയതോടെ, ഫലസ്തീന്&#x200d; വീണ്ടും ലോകശ്രദ്ധയുടെ കേന്ദ്രബിന്ദുവായിരിക്കുകയാണ്. 15 അംഗ രക്ഷാ സമിതിയിലെ 13 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സായ പ്രമേയം, ഗസ്സയെ കീറിമുറിക്കാനും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്&#x200d;, ഒരു &#8216;നിര്&#x200d;ണ്ണായക ചുവടുവെപ്പ്&#8217; എന്ന് യു.എന്&#x200d; സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ച ഈ നീക്കം, മേഖലയില്&#x200d; നിലവിലെ സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് ശമനം നല്&#x200d;കുമോ, അതോ പുതിയ അസ്വാരസ്യങ്ങള്&#x200d;ക്ക് വഴി തുറക്കുമോ എന്നതാണ് ഉയരുന്ന അടിസ്ഥാന ചോദ്യം.</p>
<p>റഷ്യയും ചൈനയും വോട്ടെടുപ്പില്&#x200d; നിന്ന് വിട്ടുനിന്നെങ്കിലും, ശക്തമായ പിന്തുണയോടെയാണ് പ്രമേയം രക്ഷാസമിതി അംഗീകരിച്ചത്. രണ്ടാംഘട്ട വെടിനിര്&#x200d;ത്തലിനും ദ്വിരാഷ്ട്ര പരിഹാരമെന്ന ദീര്&#x200d;ഘകാല ലക്ഷ്യത്തിലേക്കും ഇത് വഴിയൊരുക്കുമെന്നാണ് ഗുട്ടറസ് പ്രതീക്ഷിക്കുന്നത്. ഫലസ്തീനികളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുന്നതും സ്വയം നിര്&#x200d;ണയാവകാശം അംഗീകരിക്കുന്നതുമാണ് പ്രമേയമെന്ന നിലപാടാണ് ഫലസ്തീന്&#x200d; അതോറിറ്റിയും സ്വീകരിച്ചിരിക്കുന്നത്. പ്രമേയത്തെ സമാധാന ശ്രമമായി ഇവരൊക്കെ കാണാന്&#x200d; ശ്രമിക്കുമ്പോഴും അതിന്റെ ഉള്ളടക്ക ത്തെക്കുറിച്ചുള്ള ആശങ്കകള്&#x200d; ശക്തമാണ്.</p>
<p>ഗസ്സയുടെ പ്രതിരോധ ശക്തിയായ ഹമാസ് യു.എന്&#x200d; നീക്കത്തെ ശക്തമായി എതിര്&#x200d;ക്കുകയാണ്. അന്താരാഷ്ട്ര സേനയുടെ സാന്നിധ്യം അംഗീകരിക്കില്ലെന്നും നടപടി ഗുണം ചെയ്യില്ലെന്നുമാണ് അവരുടെ നിലപാട്. ഗസ്സയുടെ ഭൂമിശാസ്ത്രപരമായ സമഗ്രതയെ തകര്&#x200d;ക്കുന്നതും വിദേശ ശക്തിക്ക് മേഖലയില്&#x200d; നേരിട്ടുള്ള സ്വാധീനം നല്&#x200d;കുന്നതുമാണ് പദ്ധതി. ഇസ്രാഈലിന്റെ അധിനിവേശത്തെ തടയാനോ, ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്&#x200d; നിറവേ റ്റാനോ അല്ലാതെ, മേഖലയെ നിയന്ത്രിക്കാന്&#x200d; വരുന്ന അന്താ രാഷ്ട്ര സൈന്യത്തിന്റെ സാന്നിധ്യം പുതിയ സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് തിരികൊളുത്താന്&#x200d; സാധ്യതയുണ്ട്. ഫലസ്തീന്&#x200d; അതോറിറ്റി ഈ നീക്കത്തെ പിന്തുണയ്ക്കുമ്പോഴും, ഈ പ്രമേയം ഫലസ്തീനികളുടെ അടിസ്ഥാന ആവശ്യങ്ങളെ എത്രത്തോളം നിറവേറ്റുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്.</p>
<p>പ്രമേയം രണ്ടാംഘട്ട വെടിനിര്&#x200d;ത്തലിന് ഊന്നല്&#x200d; നല്&#x200d;കുന്നുണ്ടെങ്കിലും, ഒരു സ്ഥിരമായ വെടിനിര്&#x200d;ത്തലിനെക്കുറിച്ച് വ്യക്തമായ ഉറപ്പുകളില്ല. ഇസ്രാഈല്&#x200d; അധിനിവേശത്തില്&#x200d; നിന്നുള്ള സംരക്ഷണം എന്ന ഫലസ്തീന്&#x200d; ആവശ്യം പ്രമേയത്തില്&#x200d; വേണ്ടത്ര പരിഗണിക്കുന്നില്ല. അന്താരാഷ്ട്ര സേനയുടെ വി ന്യാസം ഇസ്രാഈലിന്റെ സൈനിക നടപടികളെ എത്രത്തോളം നിയന്ത്രിക്കുമെന്നതിലും വ്യക്തതയില്ല. ഗസ്സയിലേക്കുള്ള അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പുവരുത്തേണ്ടത് അടിയന്തര ആവശ്യമാണ്. എന്നാല്&#x200d;, ഈ പദ്ധതി ഇതിനെക്കുറിച്ച് കൃത്യമായ ഉറപ്പുകള്&#x200d; നല്&#x200d;കുന്നില്ല. ദ്വിരാഷ്ട്ര പരിഹാരമെന്ന ലക്ഷ്യത്തിലേക്ക് വഴിതുറക്കും എന്ന് പറയുന്നുണ്ടെങ്കിലും സ്വതന്ത്ര ഫലസ്തീന്&#x200d; രാഷ്ട്രത്തിന്റെ രൂപീകരണത്തിന് പദ്ധതി നേരിട്ട് ഉറപ്പുനല്&#x200d;കുന്നില്ല. ഫലസ്തീനികളുടെ അതിജീവനത്തിനും സ്വയംനിര്&#x200d;ണ്ണയാ വകാശത്തിനും വേണ്ടി നിലകൊള്ളുന്നതിനേക്കാള്&#x200d;, ഗസ്സ യിലെ സാഹചര്യം &#8216;നിയന്ത്രിക്കാന്&#x200d;&#8217; വേണ്ടിയുള്ള താല്&#x200d;ക്കാലിക പരിഹാരമായേ പദ്ധതിയെ കാണാനാകൂ എന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>നിലവിലെ ഗസ്സയെ മൂന്ന് ഭാഗങ്ങളാക്കി വിഭജിക്കുന്നതാണ് ട്രംപ് മുന്നോട്ടുവച്ച ഗസ്സ പദ്ധതി. ഇസ്രാഈലി സൈന്യത്തിന്റെയും അന്താരാഷ്ട്ര സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള ഗ്രീന്&#x200d; സോണ്&#x200d; നിര്&#x200d;മ്മിക്കാനുള്ള വന്&#x200d; പദ്ധതിക്കാണ് യു.എസ് കോപ്പുകൂട്ടുന്നത്. ഇതോടെ ഫലസ്തീനി കള്&#x200d; മുഴുവന്&#x200d; നിലവിലെ ഗസ്സയുടെ പകുതി ഭൂപ്രദേശം മാത്രം വരുന്ന റെഡ്‌സോണിലേക്ക് ആട്ടിയോടിക്കപ്പടും. ഗ്രീന്&#x200d;, റെഡ് സോണുകള്&#x200d;ക്കിടയിലെ ഇടനാഴിയായ യെല്ലോ സോണില്&#x200d; ഇസ്രാഈല്&#x200d; &#8211; അന്താരാഷ്ട്ര സൈന്യം നിലയുറപ്പിക്കും. മാത്രമല്ല, അന്താരാഷ്ട്ര സൈന്യം എന്ന പേരില്&#x200d; വിന്യ സിക്കപ്പെടുന്നത് യു.എന്&#x200d; സമാധാന സേനയായിരിക്കില്ല. പകരം യു.എസ് നിര്&#x200d;ദേശിക്കുന്ന ഏതാനും രാജ്യങ്ങളില്&#x200d; നിന്നുള്ള സൈന്യത്തെ ഉള്&#x200d;പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സേനയായിരിക്കും. പരിശീലനം ലഭിച്ച ഫലസ്തീന്&#x200d; പൊലീസ് സേനക്കൊപ്പമായിരിക്കും ഇവരുടെ പ്രവര്&#x200d;ത്തനം. ഫ ലത്തില്&#x200d; ഇസ്രാഈല്&#x200d; താല്&#x200d;പര്യങ്ങളെ പൂര്&#x200d;ണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.</p>
<p>ഗസ്സ പദ്ധതിയുടെ അംഗീകാരം ഒരു വഴിത്തിരിവാണ്. ഇത് സമാധാനത്തിന്റെ ദിശയിലേക്ക് വഴി തുറക്കുമോ, അതോ ഗസ്സയുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ അഖണ്ഡതയെ തകര്&#x200d;ത്ത് പുതിയ അധികാര കേന്ദ്രങ്ങളെ സൃ ഷ്ടിക്കുമോ എന്നത് വരും ദിവസങ്ങളിലെ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും. ഫലസ്തീനികളുടെ ന്യായമായ ആവശ്യങ്ങള്&#x200d; പൂര്&#x200d;ണ്ണമായി അംഗീകരിക്കാതെ ഒരു സമാധാന ശ്രമവും വിജയിക്കില്ല. അതിനാല്&#x200d;, യു.എന്&#x200d; രക്ഷാ സമിതിയുടെ ഈ നീക്കം ഒരു &#8216;നിര്&#x200d;ണ്ണായക ചുവടുവെപ്പാകണമെങ്കില്&#x200d;&#8217;, അത് തദ്ദേശീയ ജനതയുടെ അതിജീവനത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള ഉറപ്പുകള്&#x200d; നല്&#x200d;കേണ്ടതുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-gaza-project-towards-new-conflicts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രാഈല്‍ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/28-people-were-killed-in-an-israeli-attack-in-gaza-in-violation-of-the-ceasefire.html</link>
					<comments>https://www.chandrikadaily.com/28-people-were-killed-in-an-israeli-attack-in-gaza-in-violation-of-the-ceasefire.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 20 Nov 2025 02:42:49 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[gaza city]]></category>
		<category><![CDATA[israeel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364410</guid>

					<description><![CDATA[ഗസ്സ സിറ്റിയിലും ഖാന്‍ യൂനുസിലുമുണ്ടായ ആക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു.]]></description>
										<content:encoded><![CDATA[<p>ഗസ്സയും തെക്കന്&#x200d; ലബനാനിലുമുണ്ടായ ഇസ്രാഈല്&#x200d; വ്യോമാക്രമണങ്ങളില്&#x200d; 28 പേര്&#x200d; കൊല്ലപ്പെട്ടു. ഗസ്സയില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ച് നടത്തിയ ആക്രമണങ്ങളില്&#x200d; സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പെടെയാണ് മരിച്ചത്. ഗസ്സ സിറ്റിയിലും ഖാന്&#x200d; യൂനുസിലുമുണ്ടായ ആക്രമണത്തില്&#x200d; എണ്&#x200d;പതിലേറെ പേര്&#x200d;ക്ക് പരിക്കേറ്റു. ഒക്ടോബര്&#x200d; 10നും പ്രാബല്യത്തില്&#x200d; വന്ന വെടിനിര്&#x200d;ത്തലിന് പിന്നാലെ ഇസ്രാഈല്&#x200d; നാനൂറിലേറെ തവണ കരാര്&#x200d; ലംഘിച്ചതായി റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇതോടെ 300ല്&#x200d; അധികം ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടതായി പറയുന്നു.</p>
<p>വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; മറയാക്കി ക്രൂരമായ നടപടികള്&#x200d; തുടരുന്ന ഇസ്രാഈലിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥ അതീവ ഗുരുതരമാണെന്ന് യു.എന്&#x200d; ഏജന്&#x200d;സികളും ചൂണ്ടിക്കാട്ടി. ഗസ്സയില്&#x200d; കൂടുതല്&#x200d; സഹായം എത്താഞ്ഞാല്&#x200d; മാനുഷിക പ്രതിസന്ധി വഷളാകുമെന്ന് യു.എന്&#x200d; അഭയാര്&#x200d;ഥി ഏജന്&#x200d;സി മേധാവി ഫിലിപ്പെ ലസ്സാരിനി മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>അതേസമയം അധിനിവിഷ്ട ദക്ഷിണ സിറിയന്&#x200d; പ്രദേശത്ത് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹു നടത്തിയ സന്ദര്&#x200d;ശനത്തിനെതിരെ സിറിയ, ജോര്&#x200d;ദാന്&#x200d; ഉള്&#x200d;പ്പെടെ അറബ് രാഷ്ട്രങ്ങള്&#x200d; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നെതന്യാഹുവിന്റെ നടപടി ആശങ്കാജനകമാണെന്ന് യു.എന്&#x200d; സെക്രട്ടറി ജനറല്&#x200d; ആന്റോണിയോ ഗുട്ടറസ് വിലയിരുത്തി.</p>
<p>തെക്കന്&#x200d; ലബനാനിലെ ഐനുല്&#x200d; ഹില്&#x200d;വ ഫലസ്തീന്&#x200d; അഭയാര്&#x200d;ഥി ക്യാമ്പില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ബോംബാക്രമണത്തില്&#x200d; 14 പേര്&#x200d; കൊല്ലപ്പെട്ടു. മസ്ജിദിന്റെ പാര്&#x200d;ക്കിങ്ങിനോടു ചേര്&#x200d;ന്ന പ്രദേശത്താണ് ആക്രമണം നടന്നത്. ഏകദേശം 64,000 പേര്&#x200d; താമസിക്കുന്ന രാജ്യത്തിലെ ഏറ്റവും വലിയ അഭയാര്&#x200d;ഥി ക്യാമ്പുകളിലൊന്നാണിത്. ഇത്, ഹിസ്ബുല്ലയുമായി ഒരു വര്&#x200d;ഷം മുമ്പുണ്ടായ വെടിനിര്&#x200d;ത്തല്&#x200d; കരാറിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ആക്രമണമായാണ് വിലയിരുത്തുന്നത്. ഗസ്സയിലും ലബനാനിലും ഫലസ്തീന്&#x200d; ജനതയെ ലക്ഷ്യമിട്ട് നടക്കുന്ന ഇസ്രാഈല്&#x200d; നീക്കങ്ങളെ ഹമാസ് ശക്തമായി അപലപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/28-people-were-killed-in-an-israeli-attack-in-gaza-in-violation-of-the-ceasefire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israeli-drone-attack-on-palestinian-refugee-camp-in-lebanon-13-people-killed.html</link>
					<comments>https://www.chandrikadaily.com/israeli-drone-attack-on-palestinian-refugee-camp-in-lebanon-13-people-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 02:59:19 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israel attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364265</guid>

					<description><![CDATA[തെക്കന്‍ നഗരമായ സിഡോണിന്റെ അതിരപ്രദേശമായ ഐന്‍ അല്‍-ഹില്വേ അഭയാര്‍ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്.]]></description>
										<content:encoded><![CDATA[<p>ബെയ്റൂത്ത്: ലബനാനിലെ ഫലസ്തീന്&#x200d; അഭയാര്&#x200d;ഥി ക്യാമ്പിനു നേരെ ഇസ്രാഈല്&#x200d; നടത്തിയ ഡ്രോണ്&#x200d; ആക്രമണത്തില്&#x200d; 13 പേര്&#x200d; കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്&#x200d; നഗരമായ സിഡോണിന്റെ അതിരപ്രദേശമായ ഐന്&#x200d; അല്&#x200d;-ഹില്വേ അഭയാര്&#x200d;ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്.</p>
<p>ക്യാമ്പിനോട് ചേര്&#x200d;ന്നുള്ള ഒരു പള്ളിയുടെ പുറത്ത് പാര്&#x200d;ക്ക് ചെയ്തിരുന്ന കാറിന്മേലാണ് ഡ്രോണ്&#x200d; ആക്രമണം നടന്നതെന്ന് ലബനീസ് നാഷണല്&#x200d; ന്യൂസ് ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. ആക്രമണത്തില്&#x200d; പരിക്കേറ്റ നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്&#x200d; അറിയിച്ചു.</p>
<p>ഇസ്രാഈല്&#x200d; സൈന്യത്തിന്റെ അറബിക് വക്താവ് അവിചേ ആഡ്രി, ക്യാമ്പില്&#x200d; ഹമാസ് പ്രവര്&#x200d;ത്തകരിക്ക് പരിശീലനം നല്&#x200d;കുന്നുണ്ടെന്നാരോപിച്ച് ഉത്തര അതിര്&#x200d;ത്തിയിലെ ഭീഷണികളോട് ഇളവ് കാണിക്കില്ലെന്നും ആക്രമണം തുടരുമെന്നും വ്യക്തമാക്കി.</p>
<p>എന്നാല്&#x200d;, ഇസ്രാഈലിന്റെ ആരോപണങ്ങള്&#x200d; തള്ളി ഹമാസ് രംഗത്തെത്തി. ലബനാനിലെ അഭയാര്&#x200d;ഥി ക്യാമ്പുകളില്&#x200d; തങ്ങള്&#x200d;ക്ക് പരിശീലന കേന്ദ്രങ്ങളൊന്നുമില്ലെന്ന് ഹമാസ് വക്താക്കളും വ്യക്തമാക്കി.</p>
<p>ലബനാനിലെ പതിവ് ജീവോപാധികള്&#x200d; നേരത്തെ തന്നെ ഇസ്രായേല്&#x200d; ആക്രമണങ്ങള്&#x200d; മൂലം പ്രതിസന്ധിയിലായിരിക്കെ, പുതിയ ആക്രമണത്തെതിരെ ലബനാന്&#x200d; സര്&#x200d;ക്കാര്&#x200d; ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.</p>
<p>അതേസമയം, ഇസ്രാഈല്&#x200d;-ഹമാസിനെതിരെ നടത്തിയ ആക്രമണങ്ങളില്&#x200d; ഇതുവരെ 69,483 ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടതായും 170,706 പേര്&#x200d;ക്ക് പരിക്കേറ്റതായും റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-drone-attack-on-palestinian-refugee-camp-in-lebanon-13-people-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലനം; അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹം ഇ​സ്രായേലിനുമേൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം&#8217;: ഒ​മാ​ൻ</title>
		<link>https://www.chandrikadaily.com/international-community-should-put-pressure-on-israel-to-uphold-ceasefire-in-palestine-oman.html</link>
					<comments>https://www.chandrikadaily.com/international-community-should-put-pressure-on-israel-to-uphold-ceasefire-in-palestine-oman.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 18 Nov 2025 06:24:49 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364121</guid>

					<description><![CDATA[ഫ​ല​സ്തീ​ൻ രാ​ജ്യ​ത്തെ അ​ധീ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ലി​ന്റെ സൈ​നി​ക​ന​ട​പ​ടി​ക​ൾ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​ക്ക് അ​പ​ക​ട​ക​ര​മാ​യ വെ​ല്ലു​വി​ളി​യാ​ണ്]]></description>
										<content:encoded><![CDATA[<p>മ​സ്‌​ക​ത്ത്: ഫ​ല​സ്തീ​നി​ലെ വെ​ടി​നി​ർ​ത്ത​ൽ പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്‌​ട്ര​സ​മൂ​ഹം ഇ​സ്രാ​യേ​ലി​നു​മേ​ൽ ഫ​ല​പ്ര​ദ​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ഫ​ല​സ്തീ​നി​ലെ പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ വെ​ടി​നി​ർ​ത്ത​ൽ അ​നി​വാ​ര്യ​മ​ണെ​ന്നും ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. ഒ​മാ​നി​ലെ അം​ബാ​സ​ഡ​ർ​മാ​രും ന​യ​ത​ന്ത്ര​പ്ര​തി​നി​ധി മി​ഷ​നു​ക​ളു​ടെ​യും അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​ക​ളു​ടെ​യും മേ​ധാ​വി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഡി​പ്ലോ​മാ​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ആ​റാം വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫ​ല​സ്തീ​ൻ​പ്ര​ദേ​ശ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഗ​സ്സ​യി​ലെ ദു​ര​വ​സ്ഥ​യും യോ​ഗം ച​ർ​ച്ച ചെ​യ്തു.</p>
<p>ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നു​ണ്ടാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നാ​യു​ള്ള മ​ധ്യ​സ്ഥ​ത​യി​ൽ അ​മേ​രി​ക്ക, ഖ​ത്ത​ർ, ഈ​ജി​പ്ത്, തു​ർ​ക്കി​യ, ഫ​ല​സ്തീ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ പ​ങ്കി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. എ​ന്നാ​ൽ ഇ​സ്രാ​യേ​ൽ ഈ ​വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ആ​വ​ർ​ത്തി​ച്ച് ലം​ഘി​ച്ചു. ഇ​തു​മൂ​ലം നൂ​റു​ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. വെ​ടി​നി​ർ​ത്ത​ൽ പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്‌​ട്ര​സ​മൂ​ഹം ഇ​സ്രാ​യേ​ലി​ന്മേ​ൽ ഫ​ല​പ്ര​ദ​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം.</p>
<p>പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം. ഭാ​വി​യി​ലു​ള്ള ഏ​ത് രാ​ഷ്ട്രീ​യ​പ്ര​ക്രി​യ​യി​ലും പാ​ല​സ്തീ​ൻ ജ​ന​ത​യു​ടെ യ​ഥാ​ർ​ഥ പ്രാ​തി​നി​ധി​ത്യം ഉ​റ​പ്പാ​ക്ക​ണം. ഗ​സ്സ​യു​ടെ ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് ക്ര​മീ​ക​ര​ണ​വും പു​റ​ത്തു​നി​ന്ന് നി​യ​ന്ത്രി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ഫ​ല​സ്തീ​നി​യ​ൻ വി​ഭാ​ഗ​ത്തെ ഒ​ഴി​വാ​ക്കി​യും ആ​വ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.</p>
<p>ഫ​ല​സ്തീ​ൻ രാ​ജ്യ​ത്തെ അ​ധീ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ലി​ന്റെ സൈ​നി​ക​ന​ട​പ​ടി​ക​ൾ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​ക്ക് അ​പ​ക​ട​ക​ര​മാ​യ വെ​ല്ലു​വി​ളി​യാ​ണ്. ഫ​ല​സ്തീ​നെ പൂ​ർ​ണ ന​യ​ത​ന്ത്ര അം​ഗീ​കാ​ര​മു​ള്ള രാ​ജ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച രാ​ജ്യ​ങ്ങ​ൾ​ക്ക് ഒ​മാ​ന്റെ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം, ഇ​ത് ഫ​ല​സ്തീ​നി​ക​ളു​ടെ സ്വ​യം നി​ർ​ണ​യാ​വ​കാ​ശ​ത്തെ​യും സ്വ​ത​ന്ത്ര രാ​ഷ്ട്ര​സ്ഥാ​പ​നം എ​ന്ന ല​ക്ഷ്യ​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന ആ​ഗോ​ള ഭൂ​രി​പ​ക്ഷ​ത്തി​ന്റെ നി​ല​പാ​ട് ശ​ക്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.</p>
<p>സി​വി​ൽ, രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ഉ​ട​മ്പ​ടി​യെ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അം​ഗീ​ക​രി​ച്ച തീ​രു​മാ​ന​ത്തെ മ​നു​ഷ്യാ​വ​കാ​ശ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി ഒ​മാ​ൻ ചേ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലേ​ക്കു​ള്ള പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി മ​ന്ത്രി വി​ല​യി​രു​ത്തി.</p>
<p>മേ​ഖ​ല​യി​ലെ സ​മ​കാ​ലീ​ന വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ദേ​ശീ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടും ഒ​മാ​ൻ മി​ഷ​ൻ 2040 പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ന്റെ ല​ക്ഷ്യം.രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് അം​ബാ​സ​ഡ​ർ​മാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ അ​ർ​മേ​നി​യ, അ​സ​ർ​ബൈ​ജാ​ൻ, യു​ക്രെ​യ്ൻ എം​ബ​സി​ക​ളും ലോ​ക​ബാ​ങ്ക് ഓ​ഫി​സും ഒ​മാ​നി​ൽ തു​റ​ന്ന​ത് അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്തു.</p>
<p>അ​ന്ത​ർ​ദേ​ശീ​യ വ്യാ​പാ​രം, നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം, സം​യു​ക്ത പ​ദ്ധ​തി​ക​ൾ, സാ​ങ്കേ​തി​ക പു​രോ​ഗ​തി, ഗ്രീ​ൻ ട്രാ​ൻ​സി​ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഒ​മാ​ൻ മി​ഷ​ൻ 2040 ന്റെ ​സ​മീ​പ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ജീ​വി​ക്കാ​നും തൊ​ഴി​ൽ ചെ​യ്യാ​നും നി​ക്ഷേ​പി​ക്കാ​നും ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​കാ​ൻ ഒ​മാ​ൻ നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/international-community-should-put-pressure-on-israel-to-uphold-ceasefire-in-palestine-oman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്‍ കനത്ത മഴ; ഖാന്‍ യൂനിസിലെ ടെന്റ് ക്യാമ്പുകള്‍ വെള്ളത്തില്‍ മുങ്ങി</title>
		<link>https://www.chandrikadaily.com/heavy-rain-in-gaza-tent-camps-in-khan-yunis-were-submerged.html</link>
					<comments>https://www.chandrikadaily.com/heavy-rain-in-gaza-tent-camps-in-khan-yunis-were-submerged.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Nov 2025 02:40:58 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[heavyrain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363767</guid>

					<description><![CDATA[പടിഞ്ഞാറന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പുകളിലെ നിരവധി ടെന്റുകള്‍ വെള്ളത്തില്‍ മുങ്ങിയതായി ഗസ്സ സിവില്‍ ഡിഫന്‍സ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഗസ്സ: കനത്ത മഴയും ശീതക്കാറ്റും തുടര്&#x200d;ന്നതോടെ ഖാന്&#x200d; യൂനിസിലെ അല്&#x200d; മവാസി മേഖലയിലെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്&#x200d; താമസിക്കുന്ന ടെന്റ് ക്യാമ്പുകള്&#x200d; ദുരിതത്തിലായി. പടിഞ്ഞാറന്&#x200d; ഖാന്&#x200d; യൂനിസിലെ അഭയാര്&#x200d;ഥി ക്യാമ്പുകളിലെ നിരവധി ടെന്റുകള്&#x200d; വെള്ളത്തില്&#x200d; മുങ്ങിയതായി ഗസ്സ സിവില്&#x200d; ഡിഫന്&#x200d;സ് അറിയിച്ചു.</p>
<p>വെള്ളിയാഴ്ച പുലര്&#x200d;ച്ചെയോടെയാണ് ശക്തമായ മഴയും കാറ്റും പ്രദേശത്ത് തുടങ്ങിയത്. ഇതിനോടകം തന്നെ ഇസ്രാഈല്&#x200d; ആക്രമണത്തില്&#x200d; ഭവനരഹിതരായ ഏകദേശം 1.5 മില്യണ്&#x200d; പേരുടെ ജീവിതം കാലാവസ്ഥ കൂടി വഷളാക്കി.</p>
<p>കാലാവസ്ഥാ വ്യതിയാനവും യുദ്ധം സൃഷ്ടിച്ച വ്യാപക നാശനഷ്ടങ്ങളും കാരണം ഗസ്സയിലെ പുറന്തള്ളപ്പെട്ട ജനങ്ങള്&#x200d; ഉപയോഗിക്കുന്ന 135,000 ടെന്റുകളില്&#x200d; 125,000 എണ്ണം താമസയോഗ്യമല്ലെന്ന് ഗസ്സ ഗവണ്&#x200d;മെന്റ് മാധ്യമങ്ങളോട് അറിയിച്ചു.</p>
<p>മഴക്കെടുതിയെത്തുടര്&#x200d;ന്ന് ക്യാമ്പുകളില്&#x200d; ശുദ്ധജലത്തിനും ഭക്ഷണത്തിനും തണുപ്പില്&#x200d; നിന്നും സംരക്ഷണത്തിനുമായി അടിയന്തര സഹായം ആവശ്യമായ സാഹചര്യമാണിപ്പോള്&#x200d;. ഗസ്സയില്&#x200d; ഇതിനകം നിലനില്&#x200d;ക്കുന്ന മനുഷ്യാവകാശ പ്രതിസന്ധി കാലാവസ്ഥ കൂടി കൂടുതല്&#x200d; ഗുരുതരമാക്കുന്ന സാഹചര്യമാണുണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rain-in-gaza-tent-camps-in-khan-yunis-were-submerged.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
