<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Gazzaisrayelwar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gazzaisrayelwar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 30 Dec 2025 05:52:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Gazzaisrayelwar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഴയില്‍ മുങ്ങി ഗസ്സ; കൂടാരങ്ങള്‍ തകര്‍ന്നു; തണുത്തു വിറച്ച് കുഞ്ഞുങ്ങള്‍</title>
		<link>https://www.chandrikadaily.com/gazza-drenched-in-rain-the-tents-were-broken-chilling-babies.html</link>
					<comments>https://www.chandrikadaily.com/gazza-drenched-in-rain-the-tents-were-broken-chilling-babies.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 30 Dec 2025 05:52:49 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[Gazza]]></category>
		<category><![CDATA[Gazzaisrayelwar]]></category>
		<category><![CDATA[rainseson]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371547</guid>

					<description><![CDATA[കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും അഭയാര്‍ത്ഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് കൂടാരങ്ങള്‍ വെള്ളത്തിനടിയിലായി.]]></description>
										<content:encoded><![CDATA[<p>ഗസ്സ: ഇസ്രാഈല്&#x200d; സേനയുടെ ആക്രമണത്തില്&#x200d; തകര്&#x200d;ന്നടിഞ്ഞ ഗസ്സയില്&#x200d; ദുരിതം വിതച്ച് ശീതകാല പേമാരി. കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും അഭയാര്&#x200d;ത്ഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് കൂടാരങ്ങള്&#x200d; വെള്ളത്തിനടിയിലായി. കൊടുംതണുപ്പിനെത്തുടര്&#x200d;ന്ന് ഈ മാസം മാത്രം ഗസ്സയില്&#x200d; മൂന്ന് നവജാത ശിശുക്കളടക്കം 15 പേര്&#x200d; മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരീരതാപനില അപകടകരമായി താഴുന്ന ഹൈപ്പോതെര്&#x200d;മിയ എന്ന അവസ്ഥ മൂലമാണ് മരണങ്ങള്&#x200d; ഏറെയും സംഭവിച്ചിരിക്കുന്നത്.</p>
<p>കൊടുങ്കാറ്റിനെത്തുടര്&#x200d;ന്നുണ്ടായ കനത്ത മഴയില്&#x200d; തെക്കന്&#x200d; ഗാസയിലെ ഖാന്&#x200d; യൂനിസ്, ദയ്‌റുല്&#x200d; ബലാഹ് എന്നിവിടങ്ങളിലെ തമ്പുകള്&#x200d; ചെളിയില്&#x200d; കുതിര്&#x200d;ന്നു. തുണിയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുണ്ടാക്കിയ ഏകദേശം 42,000 കൂടാരങ്ങള്&#x200d; ഭാഗികമായോ പൂര്&#x200d;ണ്ണമായോ നശിച്ചു. ഭക്ഷണവും വസ്ത്രങ്ങളും കിടക്കകളും ചെളിവെള്ളത്തില്&#x200d; മുങ്ങി. ഇസ്രാഈലിന്റെ ആക്രമണങ്ങളില്&#x200d; കേടുപാട് സംഭവിച്ച പതിനേഴോളം കെട്ടിടങ്ങള്&#x200d; മഴയില്&#x200d; തകര്&#x200d;ന്നു വീണു. തമ്പുകളില്&#x200d; ചെളിവെള്ളം കയറിയിരിക്കുകയാണ്. അപകടഭീഷണി നില നില്&#x200d;ക്കുന്ന കെട്ടിടങ്ങളില്&#x200d; നിന്ന് മാറിത്താമസിക്കാന്&#x200d; സിവില്&#x200d; ഡിഫന്&#x200d;സ് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ടെങ്കിലും പോകാന്&#x200d; ഒരിടവുമില്ലാത്ത അവസ്ഥയിലാണ് ഫലസ്തീനികള്&#x200d;.</p>
<p>വെടിനിര്&#x200d;ത്തല്&#x200d; നിലവിലുണ്ടെങ്കിലും ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളുടെ വരവ് ഇസ്രാഈല്&#x200d; തടഞ്ഞുവെക്കുന്നത് ദുരിതം ഇരട്ടിയാക്കുന്നു. നിലവില്&#x200d; മൂന്നു ലക്ഷത്തോളം പുതിയ കൂടാരങ്ങള്&#x200d; ആവശ്യമാണെങ്കിലും വെറും 72,000 എണ്ണം മാത്രമാണ് ഇസ്രാഈല്&#x200d; കടത്തിവിട്ടതെന്ന് യു.എന്&#x200d; അഭയാര്&#x200d;ത്ഥി ഏജന്&#x200d;സി വ്യക്തമാക്കി. വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോറുകള്&#x200d;, മണല്&#x200d; ചാക്കുകള്&#x200d;, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്&#x200d; എന്നിവ അതിര്&#x200d;ത്തിയില്&#x200d; തടഞ്ഞുവെച്ചിരിക്കുകയാണ്.</p>
<p>&#8216;രാത്രി ഞങ്ങള്&#x200d; വെള്ളത്തില്&#x200d; മുങ്ങിപ്പോയി. കൂടാരങ്ങള്&#x200d; കാറ്റില്&#x200d; പറന്നുപോയി. കുട്ടികള്&#x200d;ക്ക് ഒരു ഉണങ്ങിയ തുണി പോലുമില്ല.&#8217;- ഖാന്&#x200d; യൂനിസിലെ ക്യാമ്പില്&#x200d; കഴിയുന്ന മജ്ദോലിന്&#x200d; താരാബീന്&#x200d; അല്&#x200d; ജസീറയുടെ പറഞ്ഞു. രണ്ടു വര്&#x200d;ഷത്തെ ഇസ്രാഈല്&#x200d; ആക്ര മണത്തില്&#x200d; 71,000ത്തിലധികം പേര്&#x200d; കൊല്ലപ്പെട്ടിട്ടുണ്ട്. വെടിയൊച്ചകള്&#x200d; താല്&#x200d;ക്കാലികമായി നിലച്ചപ്പോഴും തണുപ്പും പട്ടിണിയും ഫലസ്തീനികളെ വേട്ടയാടു കയാണ്. ഇസ്രാഈലിനുമേല്&#x200d; അന്താരാഷ്ട്ര സമ്മര്&#x200d;ദ്ദം ഏറുന്നുണ്ടെങ്കിലും ഗസ്സയിലെ ജനതയുടെ മരവിച്ച രാത്രികള്&#x200d;ക്ക് എന്നാണ് അറുതിയുണ്ടാകുക എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gazza-drenched-in-rain-the-tents-were-broken-chilling-babies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
