GCC – Chandrika Daily https://www.chandrikadaily.com Thu, 04 Sep 2025 06:35:27 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg GCC – Chandrika Daily https://www.chandrikadaily.com 32 32 കരുണയുടെ സ്പർശം-ജിസിസി കെഎംസിസി പൈക്ക സോൺ പത്താം വാർഷിക നിറവിൽ https://www.chandrikadaily.com/1touch-of-karuna-gcc-kmcc-paika-zone-on-10th-anniversary-celebration.html https://www.chandrikadaily.com/1touch-of-karuna-gcc-kmcc-paika-zone-on-10th-anniversary-celebration.html#respond Thu, 04 Sep 2025 06:34:20 +0000 https://www.chandrikadaily.com/?p=352768 ദുബൈ: അര കോടിയിലധികം രൂപയുടെ കാരുണ്യ പ്രവർത്തനം നടത്തിയ ജിസിസി കെഎംസിസി പൈക്ക സോണിന്റെ ഓൺലൈനിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗം നെല്ലിക്കട്ട ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഹംസത്ത് സഹദി ബെളിഞ്ചം ഉസ്താദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

പ്രസിഡണ്ട് ഇസ്മായിൽ പൈക്ക(ഐഎസ്ബി)യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഖത്തർ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു.
ദുബൈ കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി പി.ഡി. നൂറുദ്ദീൻ മുഖ്യാതിഥിയായ ചടങ്ങിൽ ഷാർജ കെഎംസിസി കാസറഗോഡ് ജില്ല വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക, ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് എം എസ് ശരീഫ്, അബുദാബി കെഎംസിസി നേതാവ് അബ്ദുല്ല കൊയർകൊച്ചി, ഖത്തർ കെഎംസിസി നേതാകളായ ഷാനിഫ് പൈക്ക, ജമാൽ പൈക്ക, നൗഷാദ് പൈക്ക, ജിസിസി കെഎംസിസി നേതാകളായ എംകെ ഇബ്രാഹിം, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ഖാദർ അർക്ക, അഷ്‌റഫ്‌ എ എം, മുസ്തഖ് ചെന്നടുക്കം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അഡ്വ. അഷ്‌റഫും വരവ്–ചിലവ് കണക്ക് ട്രഷറർ കരീം ഗോൾഡൻവീലും അവതരിപ്പിച്ചു.

ജനറൽ കൗൺസിലിൽ 2025-26 ലേക്കുള്ള ഭാരവാഹികളെ ജൂറി അംഗം ഷെരീഫ് പൈക്ക പ്രഖ്യാപിച്ചു. മുൻകമ്മിറ്റി നിശ്ചയിച്ച ജൂറി അംഗകളായ ഷെരീഫ് പൈക്ക, എംഎസ് ഷെരീഫ്, അഷ്‌റഫ്‌ AM, ഹമീദ് ഗോവ ചേർന്നാണ് ഐക്യകണ്ഠേന പാസ്സാക്കിയ പാനൽ തയ്യാറാക്കിയത്.

2025-26 ലേക്കുള്ള പുതിയ കമ്മിറ്റി
പ്രസിഡന്റ്: ബഷീർ മാഷ്, ജനറൽ സെക്രട്ടറി: അൻഷിദ് ഹിൽട്ടൻ, ട്രഷറർ: ഹമീദ് പി.എം.എ, വൈസ് പ്രസിഡന്റ്മാർ നാസർ ഖത്തർ, മൻഷാദ് പൈക്ക, ജോയിന്റ് സെക്രട്ടറിമാർ റഷീക്ക് ബാവ, സൈഫുദ്ദീൻ ചാത്തപ്പാടി, രക്ഷാധികാരികൾ ബക്കർ പൈക്ക, അബ്ദുല്ല കോയർ കൊച്ചി, ഷെരീഫ് പൈക്ക, ഷെരീഫ് എം.എസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ
ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ISB ഇസ്മായിൽ, അഡ്വ. അഷ്‌റഫ്, അഷ്‌റഫ് എ.എം, ജമാൽ ഖത്തർ, കരീം ഗോൾഡൻവീൽ, ജെ.പി ഇസ്മായിൽ, എം.കെ ഇബ്രാഹിം, നൗഷാദ് KE, അർക്ക ഖാദർ, ഖാദർ പൈക്ക, ഹമീദ് ഗോവ, ബി.എ. ഹമീദ്, അഷ്‌റഫ് ചെർക്കള, അഷ്‌റഫ് KVR, നിസാം പൈക്ക എന്നിവരാണ്.

ജനറൽ സെക്രട്ടറി അഡ്വ:അഷ്‌റഫ്‌ സ്വാഗതവും ട്രെഷറർ ഹമീദ് പിഎംഎ നന്ദിയും പറഞ്ഞു.

]]>
https://www.chandrikadaily.com/1touch-of-karuna-gcc-kmcc-paika-zone-on-10th-anniversary-celebration.html/feed 0
ജിസിസി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത് കമ്മിറ്റി ഏഴാമത് ജനറൽ ബോഡി ചേർന്നു പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു https://www.chandrikadaily.com/gcc-kmcc-papinissery-panchayat-committee-7th-general-body-joined-and-elected-new-committee.html https://www.chandrikadaily.com/gcc-kmcc-papinissery-panchayat-committee-7th-general-body-joined-and-elected-new-committee.html#respond Thu, 25 Jan 2024 04:52:43 +0000 https://www.chandrikadaily.com/?p=288813 19/01/2024 വെള്ളിയാഴ്ച്ച ഇന്ത്യൻ സമയം 4.00 മണിക്ക് ഹനീഫ് മൗലവിയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡന്റ് മുഹമ്മദ് സുനീർ ഇ ടി യുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ്‌ അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ്‌ ജന സെക്രട്ടറി സി പി റഷീദ് ഉൽഘാടനം ചെയ്തു.

ജന സെക്രട്ടറി മർസൂഖ് കെപി മാങ്കടവ് സ്വാഗതം പറഞ്ഞു ചെയർമാൻ അബ്ദു പാപ്പിനിശ്ശേരി, മുസ്ലിം ലീഗ്,യൂത്ത് ലീഗ്‌ എം എസ് എഫ് ‌ ജില്ലാ മണ്ഡലം പഞ്ചായത് നേതാക്കൾ,വാർഡ് മെമ്പർമാർ ,ജിസിസി കെഎംസിസി നേതാക്കൾ ആശംസ അറിയിച്ചു സംസാരിച്ചു.

ജന സെക്രട്ടറി മർസൂഖ് റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷർ മുഹമ്മദലി കണക്ക് അവതരിപ്പിച്ചു ജനറൽ ബോഡി പാസ് ആക്കി.

തുടർന്ന് പുതിയ കമ്മിറ്റി രൂപീകരണത്തിനായി റിട്ടേണിങ് ഓഫീസർമാരായി ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കെപി റഷീദ് മണ്ഡലം ജന സെക്രട്ടറി സി പി റഷീദ്
പഞ്ചായത്ത് മുസ്ലിം ലീഗ്‌ ഭാരവാഹികൾ ആയ ഓക്കേ മൊയ്‌ദീൻ സി എച്ച് ഇസ്മായിൽ ഹാജി എന്നിവർ യോഗ നിയന്ത്രണം ഏറ്റെടുത്തു

പുതിയ ഭാരവാഹികൾ ആയി

ചെയർമാൻ അബ്ദു പാപ്പിനിശ്ശേരി ഖത്തർ
പ്രസിഡന്റ് മുസ്തഫ കെ എൻ റിയാദ്
ജന സെക്രട്ടറി മർസൂഖ് കെപി ഖത്തർ
ട്രഷർ മുഹമ്മദലി വി പി ഒമാൻ
വൈസ് പ്രസിഡണ്ട്മാരായി
ഇക്ബാൽ കെഎം ഷാർജ
ഷമീം വി പി ഷാർജ
ഷാഫി ടി യാമ്പൂ
റിയാസ് ഇ ദമാം
അൻവർ കെ പി ബി കുവൈറ്റ്

ഓർഗ സെക്രട്ടറിമാരായി
ഉവൈസ് പി കെ ജിദ്ദ
ജൗഹർ ടി വി ദുബായ്
അബ്ദുള്ള എം വി അബുദാബി
മുഹമ്മദ് അസ്അദി മസ്കത്

സെക്രട്ടറി മാരായി
ഫൈസൽ കണ്ണൂർ ബഹ്‌റൈൻ
അക്‌സർ കെപി ദുബായ്
ജാസിർ ടി വി ഖത്തർ
നൗഷാദ് എം ബി ടി ദുബായ്
ബഷീർ പി അജ്‌മാൻ
എന്നിവരെ തിരഞ്ഞെടുത്തു.

]]>
https://www.chandrikadaily.com/gcc-kmcc-papinissery-panchayat-committee-7th-general-body-joined-and-elected-new-committee.html/feed 0
ആസിയാൻ ജിസിസി മുന്നേറ്റത്തിന് റോഡ് മാപ്പ് https://www.chandrikadaily.com/road-map-for-asean-gcc-advancement.html https://www.chandrikadaily.com/road-map-for-asean-gcc-advancement.html#respond Wed, 25 Oct 2023 05:40:48 +0000 https://www.chandrikadaily.com/?p=280709 മുറാസിൽ

റിയാദ് : വ്യസ്ത്യസ്ത മേഖലകളിൽ കൈകോർക്കാനുള്ള സഹകരണ പാതക്ക് രൂപം നൽകി പ്രഥമ ആസിയാൻ ജിസിസി സംയുക്ത ഉച്ചകോടി. റോഡ് മാപ്പിലൂടെ ഭാവി പദ്ധതികൾ നിർണയിക്കാനും ഇരുമേഖലകളുടെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കാനും ധാരണയായി. 7.8 ട്രില്യൺ ഡോളറിന്റെ ജിഡിപിയും 700 ദശലക്ഷം ജനസംഖ്യയും ജിസിസി ആസിയാൻ രാഷ്ട്രങ്ങളുടെ സംഘടിത മുന്നേറ്റങ്ങൾക്ക് കരുത്താകും. ആഗോള ശരാശരിയേക്കാൾ ഏഴര ശതമാനം ജിസിസി രാജ്യങ്ങളിലും 5.3 ശതമാനം ആസിയാൻ രാജ്യങ്ങളിലും സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയ ഘട്ടത്തിലാണ് പ്രഥമ ഉച്ചകോടിക്ക് റിയാദ് സാക്ഷ്യം വഹിച്ചത്.

ജിസിസി രാജ്യങ്ങൾക്കും ആസിയാനും വലിയ മാനവശേഷിയും വാണിജ്യ അവസരങ്ങളുമുണ്ടെന്ന് ഉച്ചകോടി വിലയിരുത്തി . ജി.സി.സിയും ആസിയാൻ രാജ്യങ്ങളും തമ്മിൽ സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കാനും എല്ലാ മേഖലകളിലും ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനും നടപടികൾ ഉണ്ടാകും . വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നുള്ള ഊർജത്തിന്റെ സുരക്ഷിതവും വിശ്വസനീയവുമായ സ്രോതസ്സ് ആയി ഗൾഫ് രാജ്യങ്ങൾ തുടരും. ആഗോള ഊർജ വിപണിയുടെ സ്ഥിരത കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളും തുടരും. ശുദ്ധവും കാർബൺ കുറഞ്ഞതുമായ ഊർജ സാങ്കേതികവിദ്യകളും പെട്രോകെമിക്കൽ വിതരണ ശൃംഖലകളും വികസിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ അതിവേഗം ശ്രമിക്കും .

ജി.സി.സി രാജ്യങ്ങളും ആസിയാൻ രാജ്യങ്ങളും തമ്മിൽ ലോജിസ്റ്റിക്കൽ വിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംയുക്ത ഉപയോഗം പരമാധിയാക്കാനും ടൂറിസം, സാംസ്‌കാരിക മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഉച്ചകോടിയിൽ ധാരണയായി. 2030 എക്‌സ്‌പോക്ക് ആതിഥ്യം വഹിക്കാനുള്ള സഊദി അറേബ്യയുടെ നോമിനേഷന് പിന്തുണ പ്രഖ്യാപിച്ച ആസിയാൻ രാജ്യങ്ങളെ സഊദി കിരീടാവകാശി അഭിനന്ദിച്ചു.

ആദ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ആസിയാൻ നേതാക്കൾ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി. ആസിയാൻ സെക്രട്ടറി ജനറൽ ഡോ. കാവോ കിം ഹോൺ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങ്, മലേഷ്യൻ വിദേശകാര്യ മന്ത്രി സാംബ്രി അബ്ദുൾ കാദിർ, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, ഫിലിപ്പൈൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ തുടങ്ങി ആസിയാൻ രാജ്യങ്ങളിലെ ഭരണാധികാരികളും ജിസിസി രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ സംബന്ധിച്ചു. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം, ബ്രൂണെ , കംബോഡിയ, ലാവോസ്, മ്യാൻമർ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ ചേർന്നതാണ് ആസിയാൻ കൂട്ടായ്മ..

]]>
https://www.chandrikadaily.com/road-map-for-asean-gcc-advancement.html/feed 0
ഗള്‍ഫ് പ്രതിസന്ധിക്ക് വിരാമം; ജിസിസി ഉച്ചകോടിയില്‍ കരാര്‍ ഒപ്പിട്ടു https://www.chandrikadaily.com/gulf-leaders-signed-agreement-towards-ending-spat-with-qatar.html https://www.chandrikadaily.com/gulf-leaders-signed-agreement-towards-ending-spat-with-qatar.html#respond Wed, 06 Jan 2021 02:00:42 +0000 https://www.chandrikadaily.com/?p=175090 റിയാദ്: മൂന്നര വര്‍ഷത്തിലേറെയായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) കരാറില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ ഒപ്പുവച്ചു. സൗദിയിലെ പൈതൃക നഗരമായ അല്‍ ഉലയില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് ‘ഗള്‍ഫ് ഐക്യത്തിനും സ്ഥിരതയ്ക്കുമുള്ള’ കരാറായത്. പുനരൈക്യത്തെ വിവിധ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. സൗദിക്കു പിന്നാലെ, ഖത്തറിനു മുന്നില്‍ അതിര്‍ത്തി തുറന്ന ഈജിപ്തും ഉപരോധം ഉടന്‍ പിന്‍വലിക്കും.

ഗള്‍ഫ് ജനതയുടെ ആഗ്രഹം സഫലമാക്കുന്ന കരാറാണിതെന്നും മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്നും ആഹ്വാനം ചെയ്തു. സുരക്ഷാഭീഷണിക്കെതിരെ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയും തേടി. ഗള്‍ഫ്, അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് അടിവരയിട്ട പ്രഖ്യാപനത്തില്‍ സാഹോദര്യം ശക്തിപ്പെടുത്തണമെന്നും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ കൈകോര്‍ക്കണമെന്നും പറയുന്നു.

ഗള്‍ഫ് ഐക്യം ലക്ഷ്യമിട്ട് ഏറെ പ്രയത്‌നിച്ച കുവൈത്ത് മുന്‍ അമീര്‍ ഷെയ്ഖ് സബാഹിനെയും അന്തരിച്ച ഒമാന്‍ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനെയും ഉച്ചകോടി അനുസ്മരിച്ചു. ഉച്ചകോടിക്കെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉള്‍പ്പെടെയുള്ളവരെ മുഹമ്മദ് ബിന്‍ സല്‍മാനാണു സ്വീകരിച്ചത്. 2017 ജൂണ്‍ 5ന് ആരംഭിച്ച ഉപരോധത്തിനുശേഷം ആദ്യമായാണു ഖത്തര്‍ അമീര്‍ സൗദിയിലെത്തിയത്. ഉപരോധം പിന്‍വലിക്കുന്നതിനു മുന്നോടിയായി, കുവൈത്തിന്റെ മധ്യസ്ഥതയില്‍ തിങ്കളാഴ്ച രാത്രി തന്നെ സൗദി കര, നാവിക, വ്യോമ അതിര്‍ത്തി തുറന്നിരുന്നു. പുതിയ അധ്യായത്തിന് തുടക്കമിട്ടതായി യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പ്രതികരിച്ചു.

]]>
https://www.chandrikadaily.com/gulf-leaders-signed-agreement-towards-ending-spat-with-qatar.html/feed 0
ജി.സി.സി ഉച്ചകോടി ഇന്ന്; പ്രതീക്ഷയോടെ ഗൾഫ് https://www.chandrikadaily.com/gcc-gulf-summit.html https://www.chandrikadaily.com/gcc-gulf-summit.html#respond Tue, 05 Jan 2021 04:23:48 +0000 https://www.chandrikadaily.com/?p=174924 റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ ( ജി.സി.സി) 41-ാമത് ഉച്ചകോടി ഇന്ന് സഊദി സാംസ്‌കാരിക നഗരമായ അൽ ഉലയിൽ നടക്കും. കോവിഡ് ഭീതിക്കിടെ നടക്കുന്ന ജി.സി.സി ഉച്ചകോടി ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉച്ചകോടിയിൽ നിർണ്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നര വർഷമായി പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്തിന്റെ മധ്യസ്ഥതയിൽ ശ്രമം തുടരുകയാണ്. പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന് സഊദിയും യു.എ.ഇയും നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ക്രിയാത്മക ഇടപെടലിലൂടെ കുവൈത്തിന്റെ മധ്യസ്ഥ ശ്രമം വിജയിക്കുമെന്നാണ് പ്രതീക്ഷ.

ബഹ്‌റൈനിലായിരുന്നു നേരത്തെ ഉച്ചകോടി നിശ്ചയിച്ചിരുന്നത്. ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് വേദി സഊദിയിലേക്ക് മാറ്റിയതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ രാജാവ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി വ്യാപകമായ ശേഷം ഇതാദ്യമായാണ് ജിസിസി ഉച്ചകോടിയിൽ ഗൾഫ് രാജ്യങ്ങളുടെ തലവന്മാർ നേരിട്ടെത്തുന്നത്. ജി 20 ഉച്ചകോടിയെല്ലാം കോവിഡ് നിയന്ത്രണം മൂലം വിർച്വൽ പ്ലാറ്റ്‌ഫോമിലായിരുന്നു ഒത്തുചേർന്നിരുന്നത്. കോവിഡ് വ്യാപനത്തെ കർശനമായ മുൻകരുതൽ നടപടികളിലൂടെ നിയന്ത്രിക്കാൻ സാധിച്ച സാഹചര്യത്തിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾ തമ്മിൽ ഏകീകൃത നിലപാടുകളും നടപടികളും ആവശ്യമെന്ന് ജിസിസി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്റഫ് വ്യക്തമാക്കിയിരുന്നു. ഗൾഫ് പൊതു വിപണി, കസ്റ്റംസ് യൂണിയൻ, ഇൻറർകണക്റ്റീവ് പവർ ഗ്രിഡ്, സ്വതന്ത്ര മൂലധന പ്രസ്ഥാനം, ഗൾഫ് റെയിൽവേ അതോറിറ്റി തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും.

]]>
https://www.chandrikadaily.com/gcc-gulf-summit.html/feed 0
മക്ക ഉച്ചകോടി: തീരുമാനങ്ങളിൽ വിയോജിപ്പുണ്ടെന്ന് ഖത്തർ, ഇപ്പോഴല്ല പറയേണ്ടതെന്ന് സൗദിയും യു.എ.ഇയും https://www.chandrikadaily.com/qatar-reserves-decisions-in-makkah-summits.html https://www.chandrikadaily.com/qatar-reserves-decisions-in-makkah-summits.html#respond Mon, 03 Jun 2019 12:43:25 +0000 http://www.chandrikadaily.com/?p=129249 ദോഹ: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) മക്കയിൽ നടന്ന ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ കൈക്കൊണ്ട തീരുമാനങ്ങളിൽ വിയോജിപ്പുണ്ടെന്ന് അംഗരാജ്യമായ ഖത്തർ. ഇറാനെ അപലപിച്ചു കൊണ്ടുള്ള ഉച്ചകോടിയിലെ പരാമർശങ്ങളോട് യോജിക്കാനാവില്ലെന്നും തെഹ്‌റാനുമായി സംഭാഷണം നടത്തുന്നത് സംബന്ധിച്ച് ഉച്ചകോടി തീരുമാനമെടുത്തില്ലെന്നും ഖത്തർ വിദേശമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി പറഞ്ഞു.

‘ഉച്ചകോടി ഇറാനെതിരായ അമേരിക്കയുടെ നയങ്ങൾ അതേപടി ഏറ്റെടുക്കുകയായിരുന്നു. അതേസമയം, ഗൾഫ് മേഖലയെ പരിഗണനക്കെടുത്തില്ല.’ അൽതാനി പറഞ്ഞു. മേഖലയിലെ രാജ്യങ്ങളെല്ലാം ഐക്യത്തോടെ നിലകൊള്ളുന്നുവെന്ന് ഉച്ചകോടി പ്രഖ്യാപിച്ചെങ്കിലും ഖത്തറിനെതിരായ ഉപരോധം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽതാനിയാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഒ.ഐ.സി, അറബ് ലീഗ്, ജി.സി.സി രാജ്യങ്ങളിൽ നിന്നായി 50-ലേറെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

അതേസമയം, ഉച്ചകോടി കഴിഞ്ഞ ശേഷം വിയോജിപ്പ് രേഖപ്പെടുത്തിയ ഖത്തർ നിലപാടിനെതിരെ സൗദി അറേബ്യയും യു.എ.ഇയും രംഗത്തെത്തി. ഉച്ചകോടി നടക്കുമ്പോഴാണ് രാജ്യങ്ങൾ തങ്ങളുടെ നിലപാടുകളും വിയോജിപ്പുകളും അറിയിക്കേണ്ടതെന്നും ഉച്ചകോടി അവസാനിച്ച ശേഷം വ്യത്യസ്തമായ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ ട്വീറ്റ് ചെയ്തു. ഖത്തറിന്റെ നിലപാട് സമ്മർദത്തിന് അടിമപ്പെട്ടാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഘാഷ് ആരോപിച്ചു. ‘ഉച്ചകോടിയിൽ പങ്കെടുക്കുകയും കരാറിലെത്തുകയും ചെയ്തതിനു ശേഷം അതിൽ നിന്ന് പിന്മാറുന്നത് സമ്മർദത്തിന് അടിമപ്പെട്ടാണ്. ഇത് വിശ്വാസ്യതയില്ലായ്മയെയാണ് കാണിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ മൂന്ന് അടിയന്തര ഉച്ചകോടികളാണ് മക്കയിൽ നടന്നത്. രണ്ട് സൗദി ഇന്ധന ടാങ്കറുകളടക്കം മേഖലയിൽ ഇന്ധന കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങളുണ്ടായ സാഹചര്യത്തിലായിരുന്നു ഉച്ചകോടികൾ. മേഖലയുടെ സ്ഥിരതക്കും അന്താരാഷ്ട്ര സുരക്ഷക്കും മേൽ കടന്നുകയറുകയാണ് ഇറാനെന്ന് സൗദി രാജാവ് സൽമാൻ ആരോപിച്ചിരുന്നു.

]]>
https://www.chandrikadaily.com/qatar-reserves-decisions-in-makkah-summits.html/feed 0
ഒപെകില്‍ നിന്ന് ജനുവരി ഒന്നു മുതല്‍ ഖത്തര്‍ പിന്‍മാറും https://www.chandrikadaily.com/qatar-retreat-from-opec-january-1.html https://www.chandrikadaily.com/qatar-retreat-from-opec-january-1.html#respond Tue, 04 Dec 2018 06:17:03 +0000 http://www.chandrikadaily.com/?p=112752 ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍മാറുന്നു. അടുത്തമാസം ഒന്നു മുതല്‍ ഒപെകില്‍നിന്നു പിന്‍മാറുമെന്ന് ഖത്തര്‍ ഊര്‍ജ സഹമന്ത്രി സഅദ് ശരീദ അല്‍കഅബി പറഞ്ഞു. പ്രകൃതിവാതക (എല്‍.എന്‍.ജി) ഉത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണു ഒപെകില്‍ നിന്നുള്ള പിന്‍മാറ്റം.

പ്രകൃതിവാതക ഉത്പാദനം പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍ നിന്ന് 11 കോടി ടണ്ണാക്കി ഉയര്‍ത്താന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു. 15 രാഷ്ട്രങ്ങളാണു ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ്(ഒപെക്) അംഗങ്ങളായിട്ടുള്ളത്. ഒപെകിലെ താരതമ്യേന ചെറിയ അംഗമാണു ഖത്തര്‍. എല്‍.എന്‍.ജി രംഗത്തെ വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ടു ഭാവി നയം രൂപപ്പെടുത്താന്‍ ഖത്തര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശ്രദ്ധാപൂര്‍വം ശ്രമിക്കുകയായിരുന്നു. വളര്‍ച്ചാനയം ലക്ഷ്യമിട്ട് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള ശ്രമങ്ങളും പ്രതിജ്ഞാബദ്ധതയും ആവശ്യമാണ്. അതുവഴി മാത്രമേ എല്‍.എന്‍.ജി ഉത്പാദന രംഗത്തെ മികവ് ശക്തമാക്കാന്‍ കഴിയൂ. 57 വര്‍ഷത്തെ ഒപെക് ബന്ധം ഉപേക്ഷിക്കുന്നതു എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും അല്‍കഅബി പറഞ്ഞു.

ഒപെകിലെയും സൗഹൃദ രാഷ്ട്രങ്ങളുടെയും യോഗം ഈ മാസം ആറ്, ഏഴ് തീയതികളില്‍ നടക്കാനിരിക്കെയാണു ഖത്തറിന്റെ പ്രഖ്യാപനം. അതിനിടെ, അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ വളര്‍ച്ചയാണു രാജ്യം കൈവരിച്ചതെന്നു കഅബി അവകാശപ്പെട്ടു. ഭക്ഷ്യസുരക്ഷാ മേഖലയില്‍ വലിയ നേട്ടമുണ്ടാക്കാനും പെട്രോളിയം, പ്രകൃതി വാതക കയറ്റുമതി വന്‍ തോതില്‍ വര്‍ധിച്ചതായും ഉപരോധവുമായി ഇപ്പോഴത്തെ തീരുമാനത്തിനു ബന്ധമില്ലെന്നും അല്‍കഅബി അറിയിച്ചു.

]]>
https://www.chandrikadaily.com/qatar-retreat-from-opec-january-1.html/feed 0
കേരള ബാങ്കിലൂടെ സര്‍ക്കാര്‍ പിടിച്ചുപറി നടത്തുന്നുവെന്ന് കെ.പി.എ.മജീദ് https://www.chandrikadaily.com/kerala-bank-kpa-majeed-comments.html https://www.chandrikadaily.com/kerala-bank-kpa-majeed-comments.html#respond Sun, 28 Oct 2018 09:27:26 +0000 http://www.chandrikadaily.com/?p=108608 ദുബൈ: കേരള ബാങ്ക് രൂപീകരണം സര്‍ക്കാരിന്റെ ദുരുദ്ദേശ്യപരമായ നടപടിയാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. സഹകരണ ബാങ്കുകളെ പിടിച്ചു പറിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭവിഷ്യത്തുകള്‍ സംബന്ധിച്ച് യാതൊരു ആലോചനയുമില്ല. കേരള ബാങ്കിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.പി.എ മജീദ് പറഞ്ഞു. ദുബൈയില്‍ നടന്ന സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോണ്‍ഗ്രസിലെ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം സി.പി.ജോണ്‍ പ്രബന്ധം അവതരിപ്പിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ ലോകത്തിന്റെ നിറുകയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളില്‍ ഇഫ്‌കോയും ഗുജറാത്ത് കോ ഓപ്പറേറ്റിവ് മില്‍ക് സൊസൈറ്റിയും മാത്രമാണ് ആഗോള തലത്തില്‍ മുന്‍ നിരയില്‍ എത്തിയിട്ടുള്ളത്. ഈ സ്ഥിതിക്ക് മാറ്റം വരണം. ചെറുകിട രാജ്യങ്ങളില്‍ പോലും വലിയ സഹകരണ പ്രസ്ഥാനങ്ങള്‍ ഉണ്ടാകുന്നു. വലിയ രാജ്യമായിട്ടും ഇന്ത്യക്ക് അതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ പ്രസ്ഥാനങ്ങളെ നിയമാവലികള്‍ക്കപ്പുറത്തേക്ക് കെട്ടഴിച്ച് വിടണം. ഒരാള്‍ക്കു തന്നെ പല സൊസൈറ്റികളിലും അംഗമാവാനും പ്രവര്‍ത്തിക്കാനും സാധിക്കണം. എങ്കിലേ പൂര്‍ണ തോതില്‍ വളര്‍ച്ച കൈവരിക്കാനാവൂ. രണ്ട് കോടി ജീവനക്കാരാണ് ലോകത്താകമാനം സഹകരണ ജീവനക്കാരായുള്ളത്. അത് ഇനിയും വര്‍ധിക്കണം. ഫ്രാന്‍സ്, ന്യൂസിലാന്റ്, ചൈന, നെതര്‍ലാന്റ്‌സ്, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളെല്ലാം സഹകരണ പ്രസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റം നേടിയ രാജ്യങ്ങളാണ്.
ഇനിയും ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. രാജ്യത്തിന്റെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള താക്കോലായി സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും സി.പി.ജോണ്‍ പറഞ്ഞു.
സഹകരണ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല, വൈസ് ചെയര്‍മാന്‍മാരായ പി.ആര്‍.എന്‍ നമ്പീശന്‍, കെ.സുരേഷ് ബാബു, ട്രഷറര്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

]]>
https://www.chandrikadaily.com/kerala-bank-kpa-majeed-comments.html/feed 0
ഖത്തറിനെതിരായ ഉപരോധം; ഖത്തര്‍ പൗരന്‍മാര്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തി ബഹ്‌റൈന്‍ https://www.chandrikadaily.com/bahrain-to-enforce-visa-ban-on-qataris.html https://www.chandrikadaily.com/bahrain-to-enforce-visa-ban-on-qataris.html#respond Sun, 26 Aug 2018 15:00:55 +0000 http://www.chandrikadaily.com/?p=100317 മനാമ: ഖത്തര്‍ പൗരന്‍മാര്‍ക്ക് ബഹ്‌റൈനിലേക്ക് വിസ അനുവദിക്കുന്നത് ബഹ്‌റൈന്‍ ഭരണകൂടം നിര്‍ത്തലാക്കി. ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരേ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയത്. ആഭ്യന്തരമന്ത്രാലയം എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കി.

തീരുമാനം ഈദ് അവധിക്കു മുന്‍പേ എടുത്തിരിന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ലഭിച്ചത്. ഖത്തറിനെതിരായ ജി.സി.സി ഉപരോധത്തില്‍ ബഹ്‌റൈന്‍ പങ്കാളിയാണെങ്കിലും വിസ അനുവദിക്കുന്നതിന് ഇതുവരെ തടസ്സങ്ങളുണ്ടായിരുന്നില്ല.

ഖത്തരി പൗരന്‍മാര്‍ക്ക് എതിരായ നടപടിയല്ല ഇത്. അവരുമായി സഹോദരസമാനമായ ബന്ധമാണ് ബഹ്‌റൈന്‍ പുലര്‍ത്തിപ്പോരുന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് ഖത്തര്‍ തുടര്‍ച്ചയായി ചെയ്തുവരുന്നതെന്നും അതുകൊണ്ട് തന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ബഹ്‌റൈനില്‍ പഠിക്കുന്ന ഖത്തര്‍ പൗരന്മാരായ വിദ്യാര്‍ഥികള്‍ക്ക് വിസാ വിലക്ക് ബാധിക്കില്ല. മാനുഷിക മൂല്യങ്ങള്‍ കണക്കിലെടുത്ത് ഖത്തര്‍ പൗരന്മാരായ വിദ്യാര്‍ഥികളെ വിലക്കില്‍ നിന്നും ഒഴിവാക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികളെ വിസ നിരോധത്തില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ മനാമ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സ്വാഗതം ചെയ്തു.

]]>
https://www.chandrikadaily.com/bahrain-to-enforce-visa-ban-on-qataris.html/feed 0
ഗള്‍ഫ് പ്രതിസന്ധി അപ്രതീക്ഷിതമായി അവസാനിക്കാന്‍ സാധ്യത: ഡോ. മെഹ്‌റന്‍ https://www.chandrikadaily.com/gulf-crisis-suddenly-end-qatar-gcc-news.html https://www.chandrikadaily.com/gulf-crisis-suddenly-end-qatar-gcc-news.html#respond Fri, 10 Aug 2018 03:59:11 +0000 http://www.chandrikadaily.com/?p=98281 ദോഹ: ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയത് വളരെ അപ്രതീക്ഷിതമാിയിട്ടാണെന്നും അതുപോലെതന്നെ പരിഹാരവും അപ്രതീക്ഷിതമായി സംഭവിച്ചേക്കാമെന്നും നയതന്ത്രവിദഗ്ദ്ധന്‍ ചൂണ്ടിക്കാട്ടി. മിഡില്‍ഈസ്റ്റ് പഠനങ്ങളില്‍ വിദഗ്ദ്ധനും ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആന്റ് റീജിയണല്‍ സ്റ്റഡീസ്(സിഐആര്‍എസ്) ഡയറക്ടറുമായ ഡോ.മെഹ്‌റന്‍ കംറവയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

2017 ജൂണ്‍ അഞ്ചിന് വളരെ പെട്ടന്നും അപ്രതീക്ഷിതവുമായിട്ടായിരുന്നു ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയത്. അതുപോലെതന്നെ അതേരീതിയില്‍ തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ ദീര്‍ഘകാലമായി മിഡില്‍ഈസ്റ്റ് വിഷയങ്ങളില്‍ ശ്രദ്ധപതിപ്പിക്കുകയും പഠനങ്ങളും വിലയിരത്തലുകളും നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഡോ.മെഹ്‌റന്‍. സഊദി, യുഎഇ ഭരണാധികാരികള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത് വ്യക്തിഗത തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധത്തെ വളരെ മികച്ച രീതിയിലാണ് ഖത്തര്‍ കൈകാര്യം ചെയ്തത്. വ്യക്തിഗത തലത്തില്‍ വളരെ പെട്ടെന്നും അപ്രതീക്ഷിതവുമായിട്ടാണ് തുടങ്ങിയത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ സഊദി രാഷ്ട്രീയത്തിലും മുഹമ്മദ് ബിന്‍ സായിദ് യുഎഇ രാഷ്ട്രീയത്തിലും വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഉപരോധത്തോട് ചേര്‍ത്ത് അദ്ദേഹം വ്യക്തമാക്കി. പബ്ലിക് റിലേഷന്‍ പ്രവര്‍ത്തികള്‍ക്കായി വലിയ തുകയാണ് സഊദിയും യുഎഇയും ചെലവഴിച്ചത്. എന്നാല്‍ അവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായിതുടങ്ങിയിട്ടുണ്ടെന്ന് കരുതാം. പ്രതിസന്ധി തുടങ്ങിയതുപോലെ അപ്രതീക്ഷിതമായി അവസാനിച്ചേക്കും.

ഉപരോധം പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലോ അതല്ലെങ്കില്‍ ഒരുമാസത്തിനുള്ളിലോ ഖത്തര്‍ വഴിക്കുവരുമെന്നാണ് യുഎഇയും സഊദിയും കരുതിയിരുന്നതെന്ന് താന്‍ വിശ്വസിക്കുന്നു. എന്നാല്‍ പതിനാല് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഖത്തര്‍ ഉപരോധത്തെ അതിജീവിച്ചുവെന്നു മാത്രമല്ല, കൂടുതല്‍ ശക്തമാകുകയും ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തര്‍ ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്തെടുക്കുകയും പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റുകയുമായിരുന്നു.

ഉപരോധത്തെ നേരിടുന്നതില്‍ ഖത്തറിന്റേത് ശരിയായ അടിത്തറയായിരുന്നു. യൂണിവേഴ്‌സിറ്റികളിലും ഗേേവഷണ സ്ഥാപനങ്ങളിലും ഉള്‍പ്പടെ രാജ്യം നടത്തിയ നിക്ഷേപങ്ങള്‍ സഹായകമായി. പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും വരുംമാസങ്ങളില്‍ ജിസിസി ഉച്ചകോടിയ്ക്ക് സാധ്യതയുണ്ടെന്നും ഡോ.മെഹ്‌റന്‍ സൂചിപ്പിച്ചു. നേരത്തെ മേയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യുഎസ്- ജിസിസി ഉച്ചകോടി ഒക്ടോബറില്‍ നടക്കാനാണ് സാധ്യത. പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് അമേരിക്കയ്ക്ക് വലിയ താല്‍പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
https://www.chandrikadaily.com/gulf-crisis-suddenly-end-qatar-gcc-news.html/feed 0