general election 2019 – Chandrika Daily https://www.chandrikadaily.com Wed, 03 Jul 2019 06:27:08 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg general election 2019 – Chandrika Daily https://www.chandrikadaily.com 32 32 വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് https://www.chandrikadaily.com/devendra-fadnaviz-statement.html https://www.chandrikadaily.com/devendra-fadnaviz-statement.html#respond Wed, 03 Jul 2019 06:27:06 +0000 http://www.chandrikadaily.com/?p=131862

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന് വോട്ടങ് യന്ത്രത്തിന് ഉത്തരവാദിത്വമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന രീതി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് വിധി ജനങ്ങളുടെ നിര്‍ണയമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത ജനങ്ങള്‍ നിങ്ങളെ പടിക്കു പുറത്തു നിര്‍ത്തിയതിനാലാണ് തെരഞ്ഞെടുപ്പില്‍ തോറ്റത്. ഇതാണ് സത്യം. ഇത് അംഗീകരിക്കാന്‍ തയ്യാറാവണം. ഞാന്‍ പോലും ഒരിക്കല്‍ ഇതിന്റെ ഇരയായിട്ടുണ്ട്-ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ബാലറ്റ് പേപ്പറില്‍ വോട്ടു ചെയ്തിരുന്ന കാലത്ത് കള്ളവോട്ട് ആരോപിച്ച് ഞങ്ങള്‍ ബോംബെ ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പക്ഷേ അന്നു ഞങ്ങള്‍ പരാജയപ്പെട്ടു. എന്തെന്നാല്‍ ജനങ്ങളാണ് തോല്‍പിച്ചതെന്ന് അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് മനസില്ലായിരുന്നു-ഫഡ്‌നാവിസ് വ്യക്തമാക്കുന്നു.

]]>
https://www.chandrikadaily.com/devendra-fadnaviz-statement.html/feed 0
അമേത്തിയില്‍ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് വോട്ട് മറിച്ചു തോല്‍വിക്ക് കാരണം കണ്ടെത്തി കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍ https://www.chandrikadaily.com/ec.html https://www.chandrikadaily.com/ec.html#respond Sun, 02 Jun 2019 04:12:16 +0000 http://www.chandrikadaily.com/?p=129076


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ തോല്‍ക്കാന്‍ കാരണം എസ്.പി-ബി.എസ.പി സഖ്യമെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും പ്രതികരണം തേടിയ ശേഷമാണ് കമ്മീഷന്‍ പ്രാഥമികമായി ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.
എസ്.പി-ബിഎസ്.പി, ആര്‍.എല്‍.ഡി സഖ്യം തങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചതായി കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ അന്വേഷണ കമ്മീഷനോട് പറഞ്ഞു. കോണ്‍ഗ്രസ് സെക്രട്ടറിമാരായ സുബൈര്‍ ഖാനും, കെഎല്‍ ശര്‍മ്മയുമാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. രാഹുലിനെ സഹായിക്കാനായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് എസ്.പി-ബി.എസ്.പി സഖ്യം നേതൃത്വം തീരുമാനിച്ചെങ്കിലും പ്രാദേശിക ബി.എസ്.പി, എസ്.പി പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2014ല്‍ രാഹുല്‍ 4,08,651 വോട്ടു നേടിയിരുന്ന സ്ഥാനത്ത് ഇത്തവണ 4,13,994 വോട്ടുകളാണ് നേടിയത്. അതേ സമയം 2014ല്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി നേടിയ 57,000 വോട്ടുകളുടെ സ്ഥാനത്ത് ഇത്തവണ സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ ഈ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിയുകയായിരുന്നു. 55120 വോട്ടുകള്‍ക്കാണ് സമൃതി ഇറാനി ഇത്തവണ രാഹുലിനെ തോല്‍പിച്ചത്. ബി.എസ്.പി വോട്ടുകള്‍ ഇത്തവണ ബി.ജെ.പിയിലേക്കാണ് പോയതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് യോഗേന്ദ്ര മിശ്ര അന്വേഷണ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പുറമെ എസ്.പി സര്‍ക്കാറില്‍ ഖനന വകുപ്പ് മന്ത്രിയായിരുന്ന ഗായത്രി പ്രജാപതിയുടെ മകനും ഗൗരിഗഞ്ചില്‍ നിന്നുള്ള എസ്.പി എം.എല്‍.എയുമായ രാകേഷ് പ്രതാപ് സിങ് പരസ്യമായി ബി.ജെ.പിയെ പിന്തുണച്ച് രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് പ്രതാപ് സിങ് രാഹുലിന് പിന്തുണ നല്‍കാന്‍ അവസാന നിമിഷം തീരുമാനിച്ചെങ്കിലും അപ്പോഴേക്കും പ്രവര്‍ത്തകര്‍ പൂര്‍ണമായും ബി.ജെ.പിക്കൊപ്പം നിന്നു കഴിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. അമേത്തി ലോക്‌സഭാ മണ്ഡലത്തിലെ തിലോയി, ഗൗരിഗഞ്ച്, ജഗദീശ്പൂര്‍, സലോണ്‍ മണ്ഡലങ്ങളിലാണ് രാഹുല്‍ പിന്നില്‍ പോയത്. രണ്ടംഗ കമ്മീഷന്റെ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് അടുത്ത ആഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കമ്മീഷന്‍ കൈമാറും.

]]>
https://www.chandrikadaily.com/ec.html/feed 0
ദേശീയ തലത്തില്‍ സഖ്യസാധ്യതകള്‍ പ്രയോജനപ്പെടുത്താത്തത് പരാജയ കാരണമായി: കെ മുരളീധരന്‍ https://www.chandrikadaily.com/k-muralidharan.html https://www.chandrikadaily.com/k-muralidharan.html#respond Thu, 30 May 2019 04:17:30 +0000 http://www.chandrikadaily.com/?p=128786


തിരുവനന്തപുരം: ദേശീയ തലത്തില്‍ ചെറുകക്ഷികളുമായുള്ള സഖ്യസാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് നിയുക്ത വടകര എം.പിയും കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചെയര്‍മാനുമായ കെ. മുരളീധരന്‍. തിരുവനന്തപുരം പ്രസ്സ് കല്‍ബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യു.ഡി.എഫ് ശക്തമായ വിജയം നേടി. അതേ വിജയം തമിഴ്‌നാട്ടില്‍ ഡി.എം.കെ, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ ഉള്‍പ്പെടെയുള്ള സഖ്യത്തിനും നേടാനായി. അവിടെ ശക്തമായാണ് പ്രതിപക്ഷ സഖ്യമുന്നണി പ്രവര്‍ത്തിച്ചത്. എന്നാല്‍ അതേനേട്ടം കര്‍ണാടകയില്‍ ജനതാദള്‍-കോണ്‍ഗ്രസ് സഖ്യത്തിന് നേടാനായില്ല. ഇവിടെ സഖ്യത്തിലെ ഉലച്ചിലുകളാണ്് പരാജയത്തിന് കാരണമായത്. ആം ആദ്മി പാര്‍ട്ടിയുമായി സംഖ്യമുണ്ടായെങ്കില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാമായിരുന്നു. ബംഗാളില്‍ ഇടതുപക്ഷം പൂര്‍ണമായി തോറ്റപ്പോള്‍ രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ത്രിപുരയില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസ് നേടി. മൂന്നാം സ്ഥാനത്തേയക്ക് സി.പി.എം തള്ളപ്പെട്ടു.
ദേശീയ തലത്തിലെ പരാജയകാരണങ്ങല്‍ വിലയിരുത്തിയശേഷം കേരളത്തിലെ വിജയം കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കും. മോദിക്കെതിരെ രാഹുല്‍ഗാന്ധി എടുത്ത ശക്തമായ നിലപാടുകള്‍ സംസ്ഥാനതലങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന തോന്നല്‍ രാഹുല്‍ഗാന്ധിക്ക് ഉണ്ട്. അതാണ് അദ്ദേഹം രാജിക്ക് ഒരുങ്ങിയത്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിയാന്‍ പാടില്ല. ഒരു തെരഞ്ഞെടുപ്പ് പരാജയവും ജനാധിപത്യത്തില്‍ അവസാനമല്ല. തെറ്റുകള്‍ തിരുത്തി വീണ്ടും തിരിച്ചുവരും. നേതാക്കള്‍മാത്രം പ്രവര്‍ത്തിച്ചാല്‍ പോരാ താഴേത്തട്ടിലും പ്രവര്‍ത്തനം വേണം. അഖിലേന്ത്യാ തലത്തില്‍ സി.പി.എം കോണ്‍ഗ്രസിന്റെ ശത്രുവല്ല. കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമരാഷ്ട്രീയമാണ് ഇവിടത്തെ പ്രശ്‌നം. ആലപ്പുഴയിലെ ചെറിയ പരാജയം പാര്‍ട്ടി വിലയിരുത്തുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
വടകരയില്‍ ഇടതുപക്ഷത്തിന്റെ വോട്ടുകളില്‍ ശക്തമായ അടിയൊഴുക്കകള്‍ ഉണ്ടായിട്ടുണ്ട്. ജയരാജന്റെ സ്വന്തം ബൂത്തില്‍ 200 വോട്ടുകളാണ് യു.ഡി.എഫ് നേടിയത്. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള കൂത്തുപറമ്പില്‍ 4300 വോട്ടുകള്‍ ലീഡ് നേടി. സംസ്ഥാനത്തുടനീളം സി.പി.എം വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/k-muralidharan.html/feed 0
മോദി സര്‍ക്കാറിന്റെ രണ്ടാമൂഴം ഇന്ന് തുടങ്ങും https://www.chandrikadaily.com/modi-govt-2.html https://www.chandrikadaily.com/modi-govt-2.html#respond Thu, 30 May 2019 03:15:41 +0000 http://www.chandrikadaily.com/?p=128764


രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ 8000ത്തോളം പേര്‍ അതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഏറ്റവും വലിയ ചടങ്ങായി ഇതോടെ എന്‍.ഡി.എ സര്‍ക്കാറിന്റെ സ്ഥാനാരോഹണം മാറും. മോദിക്കൊപ്പം മന്ത്രിസഭയിലെ പ്രമുഖരും ഇന്ന് ചുമതലയേല്‍ക്കും. അതേസമയം മന്ത്രിസഭാ വികസനവും വകുപ്പ് വിഭജനവും പിന്നീടേ ഉണ്ടാകൂവെന്നാണ് സൂചന. വിപുലമായ ഒരുക്കങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി നടക്കുന്നത്.
പ്രൗഢമായ സദസ്സിനു മുന്നില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുതിര്‍ന്ന ബി. ജെ.പി നേതാക്കള്‍ക്കും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും പുറമെ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നദ്, ഷാങ്ഹായ് കോര്‍പ്പറേഷന്‍(എസ്.സി.ഒ) അധ്യക്ഷന്‍ കൂടിയായ കിര്‍ഗിസ്ഥാന്‍ പ്രസിഡണ്ട് സൊറോന്‍ബേ ജീന്‍ബെക്കോവ് എന്നിവരേയും ബിംസ്റ്റെക് രാഷ്ട്ര തലവന്മാരേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് രണ്ടാം മോദി മന്ത്രിസഭയിലേക്കില്ലെന്ന് നിലവില്‍ ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വകുപ്പില്ലാ മന്ത്രിയായി തുടണമെന്ന് ജെയ്റ്റ്‌ലിയോട് മോദി നേരിട്ട് ആവശ്യപ്പെട്ടതായാണ് വിവരം. മോദി ഇന്നലെ രാത്രി ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചിരുന്നു.
നിലവിലെ മന്ത്രിസഭാംഗങ്ങളില്‍ സീനിയര്‍ അംഗങ്ങളെ നിലനിര്‍ത്തിയും കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുമാവും രണ്ടാം മോദി സര്‍ക്കാറിന്റെ സ്ഥാനാരോഹണമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ മന്ത്രിസഭയില്‍ ചേരില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. അദ്ദേഹം ബി.ജെ.പി അധ്യക്ഷനായി തുടര്‍ന്നേക്കും. അങ്ങനെയെങ്കില്‍ അധ്യക്ഷ സ്ഥാനത്തേക്ക് അമിത് ഷാക്ക് പകരക്കാരനായി പരിഗണിച്ചിരുന്ന ജെ.പി നദ്ദ മന്ത്രിസഭയില്‍ തുടരും. നിലവില്‍ കേന്ദ്രമന്ത്രിമരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മ്മലാ സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, ധര്‍മ്മേന്ദ്ര പ്രഥാന്‍, നരേന്ദ്രസിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‌വാള്‍, പ്രകാശ് ജാവദേക്കര്‍ എന്നിവരും തുടരും. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് സുപ്രധാന വകുപ്പ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഘടക കക്ഷികളായ ജെ.ഡി.യുവിനും ശിവസേനക്കും രണ്ടു വീതം മന്ത്രിപദവികള്‍ ലഭിക്കും. എസ്.എ.ഡി, അപ്‌നാദള്‍, എല്‍. ജെ.പി, അണ്ണാഡി.എം. കെ എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിമാര്‍ വീതമുണ്ടാകും.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച മാരണത്തണ്‍ ചര്‍ച്ചകളാണ് നടന്നുവരുന്നത്. മോദി, അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗം അഞ്ചു മണിക്കൂറിലേറെ നീണ്ടു നിന്നിരുന്നു. ഇന്നു കാലത്തു ചേരുന്ന ഉന്നതതല യോഗം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ ഔദ്യോഗിക പട്ടികക്ക് അംഗീകാരം നല്‍കി രാഷ്ട്രപതി ഭവനു കൈമാറും.

]]>
https://www.chandrikadaily.com/modi-govt-2.html/feed 0
ചന്ദ്രാനി മുര്‍മു ലോക്‌സഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗം https://www.chandrikadaily.com/bhubaneswar-indis-youngest-mp-chandrani-murmu.html https://www.chandrikadaily.com/bhubaneswar-indis-youngest-mp-chandrani-murmu.html#respond Sun, 26 May 2019 16:33:46 +0000 http://www.chandrikadaily.com/?p=128502 പതിനേഴാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ഒഡിഷയുടെ പെങ്ങളൂട്ടി ചന്ദ്രാനി മുര്‍മു. ഒഡിഷയിലെ കിയോജ്ഞരി മണ്ഡലത്തില്‍ നിന്നുള്ള ബിജു ജനതാദള്‍ (ബി.ജെ.ഡി) എം.പിയാണ് ഇരുപത്തഞ്ചുകാരിയായ ചന്ദ്രാനി മുര്‍മു. 25 വര്‍ഷവും 11 മാസവും പത്ത് ദിവസവുമാണ് പ്രായം.

എഞ്ചിനീയറിങ് ബിരുദധാരിയായ ചന്ദ്രാനിയെ അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ഥിത്വം തേടിയെത്തിയത്. സംവരണ മണ്ഡലമായ കിയോജ്ഞരിയില്‍ രണ്ടു തവണ എം.പിയായിട്ടുള്ള ബിജെപിയിലെ അനന്ദ നായകിനെ തോല്‍പ്പിച്ചാണ് ചന്ദ്രാനി മുര്‍മു പതിനേഴാം ലോക്‌സഭയിലെത്തിയത്.

ആദിവാസി ഭൂരിപക്ഷ പ്രദേശമായ കിയോജ്ഞരിയില്‍ 66203 വോട്ടിനാണ് മുര്‍മുവിന്റെ വിജയം. 2014ല്‍ ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.പി ദുശ്യന്ത് ചൗട്ടാലയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ അംഗം. ദേശീയ ലോക് ദള്‍ (ഐ.എന്‍.എല്‍.ഡി) സ്ഥാനാര്‍ത്ഥിയായ ചൗട്ടാല്ക്ക് 26 വയസ്സായിരുന്നു തെരഞ്ഞെടുക്കപ്പെടുമ്പോഴുള്ള പ്രായം.

]]>
https://www.chandrikadaily.com/bhubaneswar-indis-youngest-mp-chandrani-murmu.html/feed 0
അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരകന്‍ വെടിയേറ്റു മരിച്ചു https://www.chandrikadaily.com/shot-dead-in-ameti.html https://www.chandrikadaily.com/shot-dead-in-ameti.html#respond Sun, 26 May 2019 05:46:38 +0000 http://www.chandrikadaily.com/?p=128424

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. ബരോളിയ ഗ്രാമത്തിലെ മുന്‍ തലവന്‍ കൂടിയായ സുരേന്ദ്ര സിങ് (50) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11.30ഓടെ ബൈക്കിലെത്തിയ സംഘം സുരേന്ദ്ര സിങ്ങിന്റെ വീടിനു മുന്നിലെത്തി അദ്ദേഹത്തിനു നേരെ വെടിവക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്ര സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എ.എസ്.പി ദയാറാം അറിയിച്ചു.

]]>
https://www.chandrikadaily.com/shot-dead-in-ameti.html/feed 0
വോട്ടുചോര്‍ച്ച: സകലരേയും സംശയിച്ച് സി.പി.എം നേതൃത്വം https://www.chandrikadaily.com/cpm-vote-2.html https://www.chandrikadaily.com/cpm-vote-2.html#respond Sun, 26 May 2019 04:47:35 +0000 http://www.chandrikadaily.com/?p=128420


കോഴിക്കോട്: ജില്ലയില്‍ ശക്തികേന്ദ്രങ്ങളിലുള്‍പ്പെടെയുണ്ടായ വന്‍വോട്ട് ചോര്‍ച്ചക്ക് ഉത്തരമില്ലാതെ സി.പി.എം ജില്ലാ നേതൃത്വം. വോട്ട് ചോര്‍ച്ചയുടെ കണക്കുകള്‍ ശേഖരിച്ച് വിലയിരുത്തി നടപടിയെടുക്കാന്‍ സി പി എമ്മിന് സംഘടനാ സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മുതല്‍ താഴോട്ട് ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെ സംശയ നിഴലിലാണ്. ആരില്‍ നിന്ന് ആധികാരികമായ് വോട്ട് ചോര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തെ അലട്ടുന്നത്.
താഴെത്തലത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ എത്ര ആധികാരികമാവും എന്ന സംശയം നേതൃത്വത്തിലെ ഉന്നതര്‍ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ എ പ്രദീപ്കുമാര്‍ കോഴിക്കോട് 5000 മുതല്‍ 12000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നായിരുന്നു താഴെത്തലത്തില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട്. വടകരയില്‍ രണ്ടായിരം മുതല്‍ ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് കൂട്ടിയും കുറച്ചും പാര്‍ട്ടി കൈമാറിയത്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നും ഈ വിവരങ്ങള്‍ നല്‍കിയ നേതാക്കള്‍ തന്നെ എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തതിനാലാണ് ഇത്രയും വലിയ തോല്‍വി ഉണ്ടായതെന്ന് നേതൃത്വം സമ്മതിക്കുന്നു.
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ഡി വൈ എഫ് ഐ ജില്ലാ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് രണസമിതി സാരഥികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്കെതിരെ ഇതിനകം പരാതി ഉയര്‍ന്നു കഴിഞ്ഞു. താഴെത്തലത്തില്‍ നേതാക്കള്‍ തമ്മില്‍ വോട്ടുചോര്‍ച്ചയുടെ പേരില്‍ പരസ്യമായ ഏറ്റമുട്ടുലും തുടങ്ങി. കഴിഞ്ഞ ദിവസം വോട്ട് ചോര്‍ച്ചയുടെ പേരില്‍ ചെലവൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് മൂഴിക്കല്‍ ബ്രാഞ്ച് അടിയന്തര യോഗം ചേര്‍ന്ന് ബ്രാഞ്ച് സെക്രട്ടറിയെ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയായിരുന്നു.

]]>
https://www.chandrikadaily.com/cpm-vote-2.html/feed 0
സര്‍ക്കാര്‍ രൂപീകരണം: ബി.ജെ.പിയെ രാഷ്ട്രപതി ക്ഷണിച്ചു പുതിയ ഇന്ത്യക്കുവേണ്ടിയുള്ള തുടക്കമെന്ന് മോദി https://www.chandrikadaily.com/modi-to-power.html https://www.chandrikadaily.com/modi-to-power.html#respond Sun, 26 May 2019 04:37:24 +0000 http://www.chandrikadaily.com/?p=128413


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു. ഇന്നലെ നടന്ന ബി.ജെ.പിയുടേയും എന്‍.ഡി.എയുടേയും പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ മോദിയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് രാത്രിയോടെ മോദി രാഷ്ട്രപതിഭവനിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കത്തു നല്‍കി. ഇത് സ്വീകരിച്ചാണ് രാഷ്ട്രപതിയുടെ ക്ഷണം. 30ന് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കും. പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭാംഗങ്ങളുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ രാഷ്ട്രപതി ഭവന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടു. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗം.
പുതിയ ഇന്ത്യക്കു വേണ്ടി പുതിയ ഊര്‍ജ്ജവുമായുള്ള പുതിയ തുടിക്കമാണിതെന്ന് മോദി പറഞ്ഞു. ജനങ്ങളെ സേവിച്ചതിനുള്ള അംഗീകാരമാണ് എന്‍.ഡി.എയുടെ രണ്ടാംവരവ്. ജനങ്ങളുടെ പ്രതീക്ഷകള്‍ സംരക്ഷിച്ച് മുന്നോട്ടു പോകണം. ന്യൂനപക്ഷങ്ങള്‍ ഭയത്തിന്റെ അന്തരീക്ഷത്തിലാണ് രാജ്യത്ത് ജീവിക്കുന്നത്. അതിന് മാറ്റം വരണമെന്നും മോദി പറഞ്ഞു. മാധ്യമശ്രദ്ധ നേടാനുള്ള അതിരുകവിഞ്ഞ നീക്കങ്ങളില്‍ എം.പിമാരില്‍നിന്ന് ഉണ്ടാകരുതെന്നും വാക്കുകളിലും പ്രവൃത്തികളിലും മിതത്വം പാലിക്കണമെന്നും മോദി എം.പിമാരോട് ഉപദേശിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിലും തുടര്‍ പ്രവര്‍ത്തനങ്ങളിലും എല്ലാ എം.പിമാരുടേയും സഹകരണം തേടുന്നതായി അദ്ദേഹം പറഞ്ഞു. എസ്.എ.ഡി നേതാവ് പ്രകാശ് സിങ് ബാദല്‍ ആണ് നരേന്ദ്രമോദിയെ കക്ഷി നേതാവായി നിര്‍ദേശിച്ചത്. ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍, ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ എന്നിവര്‍ പിന്തുണച്ചു. ഐകകണ്‌ഠ്യേനയാണ് യോഗത്തില്‍ പങ്കെടുത്ത 353 എന്‍.ഡി.എ അംഗങ്ങളും മോദിയെ കക്ഷി നേതാവായി അംഗീകരിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അവസാന യോഗം പതിനാറാം ലോക്‌സഭ പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ ചെയ്തിരുന്നു.
തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിസഭയുടെ രാജിക്കത്തും രാഷ്ട്രപതിക്ക് കൈമാറി. തുടര്‍ന്ന് പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടതായി രാഷ്ട്രപതി ഭവന്‍ വിജ്ഞാപനമിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രപതിയെ അറിയിച്ചു. 542 മണ്ഡലങ്ങളിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ലിസ്റ്റ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കൈമാറി.

]]>
https://www.chandrikadaily.com/modi-to-power.html/feed 0
മുഖ്യമന്ത്രി പദം രാജി വെക്കാനൊരുങ്ങി മമത https://www.chandrikadaily.com/mamatha-to-resign-cm-chair.html https://www.chandrikadaily.com/mamatha-to-resign-cm-chair.html#respond Sat, 25 May 2019 14:46:58 +0000 http://www.chandrikadaily.com/?p=128400

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെവന്നും മമത അറിയിച്ചു. ബംഗാളിലെ പരാജയത്തോടെ ഇനി മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ല. പാര്‍ട്ടിയുടെ അധ്യക്ഷനായി തുടരാം എന്നാണ് മമത പാര്‍ട്ടി വക്താക്കളെ അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും മമത അറിയിച്ചു.

അധികാരവും സ്ഥാനവും താന്‍ ഒരു ഘട്ടത്തിലും ആഗ്രഹിച്ചിട്ടില്ല. അതിനാല്‍ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഞാന്‍ പാര്‍ട്ടിയെ അറിയിച്ചു. പക്ഷെ പാര്‍ട്ടി തന്റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.

അതേസമയം പണവും അധികാരവും ദുരുപയോഗം ചെയ്താണ് മോദി വീണ്ടും അധികാരത്തിലെത്തിയതെന്നും ഇതിന്റെ വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മമത അറിയിച്ചു. വിജയത്തില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനിടയില്‍ രാജ്യത്തുടനീളം വ്യാപകമായി പണം ഒഴുകി. പലരുടെയും ബാങ്ക് അക്കൗണ്ടിലേക്ക്് അനധികൃതമായി പണം എത്തിയിട്ടുണ്ട്. വര്‍ഗീയത പ്രചരിപ്പിച്ച് വോട്ട് നേടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി കൂട്ടു പിടിച്ചെന്നും മമത ആരോപിക്കുന്നു.

ബംഗാളിലെ 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളിലാണ് ഇത്തവണ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വിജയിക്കാനായത്. 2014 ല്‍ 34 സീറ്റുകളില്‍ വിജയിച്ച മമതയ്ക്ക് പക്ഷെ ഇത്തവണ ബംഗാളിലും മോദി തരംഗം ആഞ്ഞടിച്ചതോടെ പഴയ വിജയം ആവര്‍ത്തിക്കാനായില്ല. 2014 ല്‍ രണ്ട് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 18 സീറ്റുകള്‍ നേടിയാണ് ബംഗാളില്‍ കരുത്ത് കാട്ടിയത്.

]]>
https://www.chandrikadaily.com/mamatha-to-resign-cm-chair.html/feed 0
രാഹുല്‍ തന്നെ നയിക്കും; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം https://www.chandrikadaily.com/congress-president-offering-his-resignation-are-incorrect-says-cwc-meeting-delhi.html https://www.chandrikadaily.com/congress-president-offering-his-resignation-are-incorrect-says-cwc-meeting-delhi.html#respond Sat, 25 May 2019 07:52:31 +0000 http://www.chandrikadaily.com/?p=128339 ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തന്നെ നയിക്കണമെന്നും രാജ്യത്ത് രാഹുലിന്റെ നേതൃത്വം ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.

അധ്യക്ഷ പദവി ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചതായ ദേശീയ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ നേതൃത്വമാറ്റം ആവശ്യമില്ലെന്നും രാഹുല്‍ രാജിവയ്ക്കണ്ടതില്ലെന്നുമാണ് യോഗ തീരുമാനം. അതേസമയം നാലു വര്‍ക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ച് സംഘടന സംവിധാനം ദേശീയ തലത്തില്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യംപാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്താണ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സംഘടനാ രംഗത്തും സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും സംഭവിച്ച കാര്യങ്ങളില്‍ യോഗം അവലോകനം നടത്തി.

കോണ്‍ഗ്രസിന്റെ നാലോളം തെരഞ്ഞെടുപ്പ് സമിതികളാണ് ഓരോ ഘട്ടത്തിലേയും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പിലാക്കിയത്. അതിനാല്‍ പരാജയ കാരണം എല്ലാവർക്കുമാണെന്നും, രാഹുലിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും യോഗം വിലയിരുത്തി. പാർട്ടിയുടെ പ്രവർത്തക സമിതി യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്.

പരാജയത്തില്‍ കോണ്‍ഗ്രസ് തളരില്ലെന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ ഘട്ടമാണിതെന്നും യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ സാന്നിദ്ധ്യം കേരളത്തിലെ പ്രവര്‍ത്തകരില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയത്. വന്‍ വിജയത്തിന് പിന്നിലെ ശക്തി രാഹുലാണെന്നം ഉമ്മന്‍ചാണ്ടി പറഞ്ഞു.

]]>
https://www.chandrikadaily.com/congress-president-offering-his-resignation-are-incorrect-says-cwc-meeting-delhi.html/feed 0