<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>GENERAL QUOTA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/general-quota/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 28 Jan 2019 15:41:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>GENERAL QUOTA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്്‌ലിം യൂത്ത് ലീഗ് ജസ്റ്റിസ് മാര്&#x200d;ച്ച് ഫെബ്രുവരി 13 ന്</title>
		<link>https://www.chandrikadaily.com/myl-march-against-general-qouta-issue.html</link>
					<comments>https://www.chandrikadaily.com/myl-march-against-general-qouta-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 28 Jan 2019 14:40:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[GENERAL QUOTA]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117657</guid>

					<description><![CDATA[കോഴിക്കോട്: ഭരണഘടനയെ സംരക്ഷിക്കു; ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്&#x200d;ത്തി മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഫെബ്രുവരി 13 ന് പാര്&#x200d;ലമെന്റിനു മുന്നില്&#x200d; ജസ്റ്റിസ് മാര്&#x200d;ച്ച് സംഘടിപ്പിക്കാന്&#x200d; ദേശീയ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേന്ദ്ര സര്&#x200d;ക്കാരിന്റെ ജനദ്രോഹ നയങ്ങള്&#x200d;ക്കെതിരെയാണ് ഡല്&#x200d;ഹിയില്&#x200d; ജന്തര്&#x200d; മന്ദറില്&#x200d; യുവജന പ്രതിഷേധം സംഘടിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങള്&#x200d;ക്കും, ദളിതുകള്&#x200d;ക്കുമെതിരായ അതിക്രമങ്ങള്&#x200d; തടയുക, ഭരണകൂടം സ്‌പോണ്&#x200d;സര്&#x200d; ചെയ്യുന്ന ആള്&#x200d;ക്കൂട്ട ഭീകരത ചെറുക്കുക, തൊഴിലില്ലായ്മക്കെതിരെയും, അഴിമതിക്കെതിരെയും പ്രതിഷേധിക്കുക, സാമുദായിക സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ ചെറുക്കുക, ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി [&#8230;]]]></description>
										<content:encoded><![CDATA[
<p><br> കോഴിക്കോട്: ഭരണഘടനയെ സംരക്ഷിക്കു; ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്&#x200d;ത്തി മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഫെബ്രുവരി 13 ന് പാര്&#x200d;ലമെന്റിനു മുന്നില്&#x200d; ജസ്റ്റിസ് മാര്&#x200d;ച്ച് സംഘടിപ്പിക്കാന്&#x200d; ദേശീയ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേന്ദ്ര സര്&#x200d;ക്കാരിന്റെ ജനദ്രോഹ നയങ്ങള്&#x200d;ക്കെതിരെയാണ് ഡല്&#x200d;ഹിയില്&#x200d; ജന്തര്&#x200d; മന്ദറില്&#x200d; യുവജന പ്രതിഷേധം സംഘടിപ്പിക്കുന്നത്. <br> ന്യൂനപക്ഷങ്ങള്&#x200d;ക്കും, ദളിതുകള്&#x200d;ക്കുമെതിരായ അതിക്രമങ്ങള്&#x200d; തടയുക, ഭരണകൂടം സ്‌പോണ്&#x200d;സര്&#x200d; ചെയ്യുന്ന ആള്&#x200d;ക്കൂട്ട ഭീകരത ചെറുക്കുക, തൊഴിലില്ലായ്മക്കെതിരെയും, അഴിമതിക്കെതിരെയും പ്രതിഷേധിക്കുക, സാമുദായിക സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ ചെറുക്കുക, ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രതിഷേധമുയര്&#x200d;ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്&#x200d; യൂത്ത് ലീഗ് സമരത്തിന്റെ ഭാഗമായി ഉയര്&#x200d;ത്തിക്കൊണ്ട് വരും. </p>



<p>സമരത്തില്&#x200d; ഡല്&#x200d;ഹി, ഹരിയാന, ഉത്തര്&#x200d;പ്രദേശ്, പഞ്ചാബ്, ബീഹാര്&#x200d;, ബംഗാള്&#x200d;, ജാര്&#x200d;ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്&#x200d; എന്നീ സംസ്ഥാനങ്ങളില്&#x200d; നിന്ന് നൂറു കണക്കിന് സമരവളണ്ടിയര്&#x200d;മാരെത്തും. തമിഴ്‌നാട്ടില്&#x200d; നിന്നും  കേരളത്തില്&#x200d; നിന്നും പ്രാതിനിധ്യ സ്വഭാവത്തിലുള്ള പങ്കാളിത്തമാണ് ഉണ്ടാവുക. വിവിധ സംസ്ഥാനങ്ങളില്&#x200d; സമര പ്രഖ്യാപന കണ്&#x200d;വന്&#x200d;ഷനുകള്&#x200d; നടക്കും. മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എ ഖാദര്&#x200d; മൊയ്തീന്&#x200d;, ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, ട്രഷറര്&#x200d; പി.വി അബ്ദുള്&#x200d; വഹാബ് എം.പി എന്നിവര്&#x200d; സമരത്തില്&#x200d; പങ്കെടുക്കും.<br>
സെക്രട്ടറിയേറ്റ് മുസ്്‌ലിം യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് സാബിര്&#x200d; എസ് ഗഫാര്&#x200d; അദ്ധ്യക്ഷത വഹിച്ചു. ജനറല്&#x200d; സെക്രട്ടറി സി.കെ സുബൈര്&#x200d; സ്വാഗതവും ട്രഷറര്&#x200d; മുഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു. കേരള സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ:പി.കെ ഫിറോസ്, തമിഴ്‌നാട് ജനറല്&#x200d; സെക്രട്ടറി അന്&#x200d;സാരി മതാര്&#x200d;, ദേശീയ വൈസ് പ്രസിഡണ്ടുമാരായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്&#x200d;, അഡ്വ:വി.കെ ഫൈസല്&#x200d; ബാബു സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/myl-march-against-general-qouta-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക സംവരണം   കേന്ദ്രത്തിന് നോട്ടീസ്</title>
		<link>https://www.chandrikadaily.com/general-quota-issue-in-supreme-court.html</link>
					<comments>https://www.chandrikadaily.com/general-quota-issue-in-supreme-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Jan 2019 05:00:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[GENERAL QUOTA]]></category>
		<category><![CDATA[modi government]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117648</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്ന മുന്നാക്ക വിഭാഗക്കാര്&#x200d;ക്ക് പത്ത് ശതമാനം സംവരണം നല്&#x200d;കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സമര്&#x200d;പ്പിച്ച ഹര്&#x200d;ജികള്&#x200d; പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം ഹര്&#x200d;ജികളില്&#x200d; വാദം കേള്&#x200d;ക്കുമെന്നും കോടതി അറിയിച്ചു. ഹര്&#x200d;ജികളില്&#x200d; കേന്ദ്ര സര്&#x200d;ക്കാരിന് സുപ്രീംകോടതി നോട്ടീസും അയച്ചു. അതേ സമയം 10 ശതമാനം സംവരണം നല്&#x200d;കാനുള്ള കേന്ദ്ര തീരുമാനം സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. യൂത്ത് ഫോര്&#x200d; ഇക്വാലിറ്റിയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെ ഹര്&#x200d;ജി [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്ന മുന്നാക്ക വിഭാഗക്കാര്&#x200d;ക്ക് പത്ത് ശതമാനം സംവരണം നല്&#x200d;കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സമര്&#x200d;പ്പിച്ച ഹര്&#x200d;ജികള്&#x200d; പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്. <br> കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം ഹര്&#x200d;ജികളില്&#x200d; വാദം കേള്&#x200d;ക്കുമെന്നും കോടതി അറിയിച്ചു. ഹര്&#x200d;ജികളില്&#x200d; കേന്ദ്ര സര്&#x200d;ക്കാരിന് സുപ്രീംകോടതി നോട്ടീസും അയച്ചു. അതേ സമയം 10 ശതമാനം സംവരണം നല്&#x200d;കാനുള്ള കേന്ദ്ര തീരുമാനം സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. യൂത്ത് ഫോര്&#x200d; ഇക്വാലിറ്റിയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെ ഹര്&#x200d;ജി നല്&#x200d;കിയത്. വാര്&#x200d;ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ള മുന്നാക്ക വിഭാഗക്കാര്&#x200d;ക്ക് സംവരണത്തിന് യോഗ്യത നല്&#x200d;കുന്നതാണ് കേന്ദ്രം കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്&#x200d;. അമ്പത് ശതമാനത്തിലധികം സംവരണം നല്&#x200d;കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്&#x200d; പത്ത് ശതമാനം സാമ്പത്തിക സംവരണം കൂടി ഏര്&#x200d;പ്പെടുത്തിയതോടെ സംവരണം 50 ശതമാനത്തിനു മുകളിലാവും. <br> കേന്ദ്ര സര്&#x200d;ക്കാര്&#x200d; സാമ്പത്തിക സംവരണത്തിനായി കൊണ്ടു വന്ന പുതിയ ഭരണഘടനാ ഭേദഗതി സുപ്രീംകോടതി വിധിക്കെതിരാണെന്നാണ് ഹര്&#x200d;ജിക്കാരുടെ വാദം. സാമ്പത്തിക അടിസ്ഥാനത്തില്&#x200d; സംവരണം നല്&#x200d;കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്&#x200d;ജിക്കാര്&#x200d; വാദിക്കുന്നു. സര്&#x200d;ക്കാര്&#x200d; തീരുമാനം റദ്ദാക്കണമെന്നും സംവരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള നടപടികള്&#x200d;ക്ക് സര്&#x200d;ക്കാരിന് നിര്&#x200d;ദ്ദേശം നല്&#x200d;കണമെന്നും ഹര്&#x200d;ജി ആവശ്യപ്പെടുന്നു. <br> സാമ്പത്തിക സംവരണത്തിനായുള്ള ബില്&#x200d; പാര്&#x200d;ലമെന്റിന്റെ ഇരു സഭകളിലും പാസായിരുന്നു. ഇതിനു പിന്നാലെ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്&#x200d;കുകയും ചെയ്തു. നിയമം പ്രാപല്യത്തിലായതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്&#x200d; 10 ശതമാനം സാമ്പത്തിക സംവരണം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. പാര്&#x200d;ലമെന്റില്&#x200d; സാമ്പത്തിക സംവരണത്തിനെതിരെ മുസ്്‌ലിം ലീഗ്, ഡി.എം.കെ, എ. ഐ. എം. ഐ.എം, ആര്&#x200d;.ജെ.ഡി എന്നീ പാര്&#x200d;ട്ടികള്&#x200d; മാത്രമാണ് എതിര്&#x200d;പ്പുമായി രംഗത്തു വന്നത്. മുസ്്‌ലിം ലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്&#x200d;, പി.വി അബ്ദുല്&#x200d; വഹാബ് എന്നിവരുള്&#x200d;പ്പെടെ 10 എം.പിമാര്&#x200d; മാത്രമാണ് ബില്ലിനെ എതിര്&#x200d;ത്ത് വോട്ടു ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/general-quota-issue-in-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി</title>
		<link>https://www.chandrikadaily.com/10-general-caste-reservation-for-financially-backward-get-signed-by-president-now-becomes-law.html</link>
					<comments>https://www.chandrikadaily.com/10-general-caste-reservation-for-financially-backward-get-signed-by-president-now-becomes-law.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 Jan 2019 14:59:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bill in parliament]]></category>
		<category><![CDATA[GENERAL QUOTA]]></category>
		<category><![CDATA[Ramnath Kovind]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116012</guid>

					<description><![CDATA[സാമ്പത്തിക സംവരണ ബില്ലില്&#x200d; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. മുന്നാക്കക്കാരിലെ പിന്നാക്കാര്&#x200d;ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്&#x200d;പ്പെടുത്തുന്ന ബില്ലിലാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ലോക്‌സഭയിലും രാജ്യസഭയിലും നേരത്തേ ബില്&#x200d; പാസായിരുന്നു. ലോക്‌സഭയില്&#x200d; പാസാക്കിയ ബില്&#x200d; 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്&#x200d; പാസാക്കിയത്. രാഷ്ട്രപതി ഒപ്പു വച്ചതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതിയാണ് നിലവില്&#x200d; വന്ന് ബില്&#x200d; നിയമമായി. രാജ്യസഭയില്&#x200d; മുസ്‌ലിം ലീഗ്, ആം ആദ്മി, ഡി.എം.കെ തുടങ്ങിയ പാര്&#x200d;ട്ടികളില്&#x200d; നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്&#x200d;ത്തു വോട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>സാമ്പത്തിക സംവരണ ബില്ലില്&#x200d; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. മുന്നാക്കക്കാരിലെ പിന്നാക്കാര്&#x200d;ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്&#x200d;പ്പെടുത്തുന്ന ബില്ലിലാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ലോക്‌സഭയിലും രാജ്യസഭയിലും നേരത്തേ ബില്&#x200d; പാസായിരുന്നു. ലോക്‌സഭയില്&#x200d; പാസാക്കിയ ബില്&#x200d; 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്&#x200d; പാസാക്കിയത്. രാഷ്ട്രപതി ഒപ്പു വച്ചതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതിയാണ് നിലവില്&#x200d; വന്ന് ബില്&#x200d; നിയമമായി.</p>
<p>രാജ്യസഭയില്&#x200d; മുസ്‌ലിം ലീഗ്, ആം ആദ്മി, ഡി.എം.കെ തുടങ്ങിയ പാര്&#x200d;ട്ടികളില്&#x200d; നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്&#x200d;ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്&#x200d; സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവര്&#x200d;ക്ക് 10 ശതമാനം സംവരണം നല്&#x200d;കാന്&#x200d; കേന്ദ്രമന്ത്രിസഭാ യോഗത്തില്&#x200d; തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭായോഗം തിങ്കളാഴ്ച വിളിച്ചുചേര്&#x200d;ത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനം പ്രഖ്യാപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/10-general-caste-reservation-for-financially-backward-get-signed-by-president-now-becomes-law.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക സംവരണവും മുസ്‌ലിംലീഗ് നിലപാടും</title>
		<link>https://www.chandrikadaily.com/new-article-muslim-leage-stand-in-general-quota.html</link>
					<comments>https://www.chandrikadaily.com/new-article-muslim-leage-stand-in-general-quota.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Jan 2019 18:38:37 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[ET Mohammed Basheer MP]]></category>
		<category><![CDATA[GENERAL QUOTA]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115934</guid>

					<description><![CDATA[നജീബ് കാന്തപുരം ഇന്ത്യന്&#x200d; രാഷ്ട്രീയത്തെ എന്നും ചൂടുപിടിപ്പിച്ച ചര്&#x200d;ച്ചകളിലൊന്നാണ് സംവരണം. ജാതീയമായ അവഗണനയുടെയും മാറ്റിനിര്&#x200d;ത്തപ്പെടലുകളുടെയും പേരില്&#x200d; ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഭരണഘടനാപോംവഴിയായിട്ടുപോലും സംവരണം ഔദാര്യമായും പ്രീണനമായും മാറുന്നുവെന്നത് ആധുനിക സമൂഹത്തിന് ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിയാത്ത യാഥാര്&#x200d;ത്ഥ്യമാണ്. സംവരണം ഇന്ത്യയില്&#x200d; മാത്രം നിലനില്&#x200d;ക്കുന്ന പ്രതിഭാസമല്ല. വിവിധ രാജ്യങ്ങളില്&#x200d; വിവിധ പേരുകളിലായി പാര്&#x200d;ശ്വവത്കരിക്കപ്പെടുന്ന ഭാഷ, ലിംഗ, ജാതി ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള അഫര്&#x200d;മ്മറ്റീവ് ആക്ഷനുകളുണ്ട്. വ്യത്യസ്ത രാജ്യങ്ങളില്&#x200d; ഇത് വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. അമേരിക്ക, ബ്രിട്ടണ്&#x200d;, കാനഡ തുടങ്ങി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>നജീബ് കാന്തപുരം</strong></p>
<p>ഇന്ത്യന്&#x200d; രാഷ്ട്രീയത്തെ എന്നും ചൂടുപിടിപ്പിച്ച ചര്&#x200d;ച്ചകളിലൊന്നാണ് സംവരണം. ജാതീയമായ അവഗണനയുടെയും മാറ്റിനിര്&#x200d;ത്തപ്പെടലുകളുടെയും പേരില്&#x200d; ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഭരണഘടനാപോംവഴിയായിട്ടുപോലും സംവരണം ഔദാര്യമായും പ്രീണനമായും മാറുന്നുവെന്നത് ആധുനിക സമൂഹത്തിന് ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിയാത്ത യാഥാര്&#x200d;ത്ഥ്യമാണ്. സംവരണം ഇന്ത്യയില്&#x200d; മാത്രം നിലനില്&#x200d;ക്കുന്ന പ്രതിഭാസമല്ല. വിവിധ രാജ്യങ്ങളില്&#x200d; വിവിധ പേരുകളിലായി പാര്&#x200d;ശ്വവത്കരിക്കപ്പെടുന്ന ഭാഷ, ലിംഗ, ജാതി ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള അഫര്&#x200d;മ്മറ്റീവ് ആക്ഷനുകളുണ്ട്. വ്യത്യസ്ത രാജ്യങ്ങളില്&#x200d; ഇത് വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. അമേരിക്ക, ബ്രിട്ടണ്&#x200d;, കാനഡ തുടങ്ങി കമ്യൂണിസ്റ്റ് ചൈനയില്&#x200d; പോലും ഇത്തരത്തില്&#x200d; വിവിധ രൂപങ്ങളിലായി സംവരണം നിലവിലുണ്ട്.<br />
ഇന്ത്യയിലാവട്ടെ, സ്വാതന്ത്ര്യത്തിന്മുമ്പ് ബ്രിട്ടീഷ്‌രാജ് നിലനില്&#x200d;ക്കുമ്പോഴും രാജഭരണം തുടരുമ്പോഴും ഇത്തരത്തിലുള്ള സംവരണ നടപടികള്&#x200d; സ്വീകരിച്ചിട്ടുണ്ട്. 1882ല്&#x200d; ബ്രാഹ്മണരല്ലാത്ത ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്കുവേണ്ടി സംവരണം നടപ്പാക്കിയ ഷാഹു മഹാരാജ മുതല്&#x200d; 1909ല്&#x200d; ബ്രിട്ടീഷുകാര്&#x200d; നടപ്പാക്കിയ സംവരണം വരെ വിവിധ തലത്തില്&#x200d; അതിനെ കാണാന്&#x200d; കഴിയും. 1932ലെ വട്ടമേശ സമ്മേളനത്തിനിടയില്&#x200d; ഉയര്&#x200d;ന്നുവന്ന പ്രത്യേക മണ്ഡലങ്ങള്&#x200d;പോലും ഒരര്&#x200d;ത്ഥത്തില്&#x200d; പ്രാതിനിധ്യമുറപ്പാക്കുകയെന്ന സംവരണ താല്&#x200d;പര്യത്തിന്റെ ഭാഗമായി തന്നെയാണ് വിശകലനം ചെയ്യപ്പെടുന്നത്.<br />
സ്വതന്ത്ര ഇന്ത്യയില്&#x200d; ഭരണഘടന നിര്&#x200d;മ്മിക്കുമ്പോള്&#x200d;തന്നെ സംവരണം സുപ്രധാന ചര്&#x200d;ച്ചയായിരുന്നു. ഇതിലേക്ക് നയിച്ച പ്രധാനകാര്യം ഇന്ത്യയില്&#x200d; നിലനില്&#x200d;ക്കുന്ന സാമൂഹ്യ വിവേചനം തന്നെയാണ്. ഇന്ത്യയില്&#x200d; മനുഷ്യര്&#x200d; നേരിടുന്നത് സാമ്പത്തിക വിവേചനമല്ലെന്നും ജാതീയ വിവേചനമാണെന്നും ഉറച്ച ബോധ്യമുള്ളതിനാലാണ് ഇത് മറികടക്കാനുള്ള നിയമനിര്&#x200d;മ്മാണമുണ്ടായത്. ഇന്ത്യയുടെ ഭരണഘടനാനിര്&#x200d;മ്മാണസഭയില്&#x200d; അംഗമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്&#x200d; സംവരണവുമായി ബന്ധപ്പെട്ട മുസ്‌ലിംലീഗിന്റെ നിലപാടിന് ഏറെ പ്രസക്തിയുണ്ട്. സ്വാതന്ത്ര്യം ലഭിച്ചത് മുതല്&#x200d; ഇന്നുവരെ ഒരിക്കല്&#x200d;പോലും മുറിഞ്ഞുപോകാത്ത പാര്&#x200d;ലമെന്റ് അംഗത്വമുള്ള പാര്&#x200d;ട്ടി എന്ന നിലയില്&#x200d; സംവരണവുമായി ബന്ധപ്പെട്ട നിര്&#x200d;ണ്ണായകമായ പല ഘട്ടങ്ങളിലും ചരിത്ര പ്രധാനമായ നിലപാടുകള്&#x200d; കൈക്കൊള്ളാന്&#x200d; മുസ്‌ലിംലീഗ് അംഗങ്ങള്&#x200d;ക്ക് കഴിഞ്ഞിട്ടുണ്ട്. ഭരണഘടനാനിര്&#x200d;മ്മാണ സഭയില്&#x200d; മുസ്‌ലിംലീഗ് നേതാവ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്&#x200d; സാഹിബ് അനുവര്&#x200d;ത്തിച്ച നിലപാടുകളുടെ വ്യക്തത പില്&#x200d;ക്കാലത്ത് സച്ചാര്&#x200d; റിപ്പോര്&#x200d;ട്ടിന്റെ ആമുഖത്തില്&#x200d;പോലും പരാമര്&#x200d;ശിക്കപ്പെട്ടത് ഇത്തരമൊരു സാഹചര്യത്തിലാണ്. ഭരണഘടനാനിര്&#x200d;മ്മാണ സഭയുടെ അധ്യക്ഷനായ ഡോ. ബി.ആര്&#x200d; അംബേദ്കറെ കോണ്&#x200d;സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് മത്സരിപ്പിച്ചത് പോലും മുസ്‌ലിംലീഗ് ആണെന്നത് ചരിത്ര വസ്തുതയാണ്. മഹാരാഷ്ട്രയിലെ ബൊംബെയില്&#x200d;നിന്ന് 1946 മാര്&#x200d;ച്ചില്&#x200d; നടന്ന തെരഞ്ഞെടുപ്പില്&#x200d; പരാജയപ്പെട്ട ബി.ആര്&#x200d; അംബേദ്കറെ സര്&#x200d;വേന്ത്യാമുസ്‌ലിംലീഗിന്റെ പ്രത്യേക താല്&#x200d;പര്യപ്രകാരം ബംഗാളില്&#x200d; മുസ്‌ലിംലീഗിന്റെ ഉറച്ച സീറ്റില്&#x200d; നിര്&#x200d;ത്തി മത്സരിപ്പിച്ചാണ് കോണ്&#x200d;സ്റ്റിറ്റിയുവന്റ് അസംബ്ലിയിലെത്തിച്ചത്. ഭരണഘടനയുടെ 15, 16 അനുഛേദങ്ങളില്&#x200d; സംവരണം അവകാശമായി എഴുതിച്ചേര്&#x200d;ക്കുന്നതിന് പിന്നില്&#x200d; മുസ്‌ലിംലീഗിന് ചരിത്രപരമായ പങ്കാളിത്തമുണ്ടെന്ന് ഈ വസ്തുതകള്&#x200d; ബോധ്യപ്പെടുത്തുന്നു. (ക്രിസ്റ്റോഫ് ജെപ്രോര്&#x200d;ട്ടിന്റെ ഡോ. അംബേദ്കര്&#x200d; ആന്റ് അണ്&#x200d; ടച്ചബിളിറ്റി എന്ന പുസ്തകത്തോട് കടപ്പാട്)<br />
ഇന്ത്യന്&#x200d; ഭരണഘടനയുടെ നിര്&#x200d;മ്മാണഘട്ടം മുതല്&#x200d; സംവരണ ഭേദഗതിക്കായി വിവിധ ഘട്ടങ്ങളില്&#x200d; പാര്&#x200d;ലമെന്റില്&#x200d;വന്ന ബില്ലുകളുടെ ചര്&#x200d;ച്ചാവേളകളിലും മുസ്‌ലിംലീഗിന്റെ ശ്രദ്ധേയമായ സാന്നിധ്യമുണ്ടായിട്ടുണ്ട്. 1990ല്&#x200d; വി.പി സിങ് മണ്ഡല്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നടപ്പാക്കുന്ന ഘട്ടത്തിലും 2006ല്&#x200d; ഉന്നത വിദ്യാഭ്യാസ രംഗത്തും സ്വകാര്യ സ്ഥാപനങ്ങളിലും പിന്നാക്ക സംവരണം ഉറപ്പാക്കുന്ന നിയമം യു.പി.എ സര്&#x200d;ക്കാര്&#x200d; ആവിഷ്‌കരിക്കുന്ന ഘട്ടത്തിലുമെല്ലാം മുസ്‌ലിംലീഗിന്റെ അംഗങ്ങള്&#x200d; കൈക്കൊണ്ട ചരിത്ര പ്രധാനമായ നടപടികളുടെ തുടര്&#x200d;ച്ച തന്നെയാണ് ഇക്കഴിഞ്ഞ ദിവസം മുന്നാക്ക സംവരണ വിഷയത്തില്&#x200d; വിയോജിപ്പ് രേഖപ്പെടുത്തുന്നതിനും മുസ്‌ലിംലീഗ് കൈക്കൊണ്ട നടപടി. രജീന്ദര്&#x200d; സച്ചാര്&#x200d; റിപ്പോര്&#x200d;ട്ട് തയ്യാറാക്കുമ്പോള്&#x200d; തെളിവുകള്&#x200d; നല്&#x200d;കുന്ന കാര്യത്തിലും നരേന്ദ്രന്&#x200d; റിപ്പോര്&#x200d;ട്ട് നടപ്പാക്കുന്ന കാര്യത്തിലും മുസ്‌ലിംലീഗ് കാണിച്ച ജാഗ്രതയും ശ്രദ്ധയും പിന്നാക്ക ജനവിഭാഗങ്ങള്&#x200d;ക്ക് വിസ്മരിക്കാനാവില്ല. സംവരണം ദാരിദ്ര്യ നിര്&#x200d;മ്മാര്&#x200d;ജ്ജന പദ്ധതിയല്ലെന്നും അരികുവത്കരിക്കപ്പെടുകയും അദൃശ്യരായി തീരുകയും ചെയ്യുന്ന മനുഷ്യരെ രാഷ്ട്രനിര്&#x200d;മ്മാണ പ്രക്രിയയില്&#x200d; പങ്കാളികളാക്കാനുള്ള കരുത്തുറ്റ നടപടിയാണെന്നുമുള്ള തിരിച്ചറിവുള്ളത് കൊണ്ടാണ് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന നിയമനിര്&#x200d;മ്മാണത്തെ മുസ്‌ലിലീഗ് ശക്തമായി എതിര്&#x200d;ത്തത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; സവര്&#x200d;ണ സമുദായങ്ങളെ ഒപ്പംനിര്&#x200d;ത്താനുള്ള കണ്&#x200d;കെട്ട് വിദ്യയെന്നതിലപ്പുറം യാതൊരു പ്രത്യേകതയും ഈ ബില്ലിനില്ല.<br />
ഒന്നാമതായി ഒരു തരത്തിലുള്ള നിയമസാധുതയും ഈ ഭരണഘടനാഭേദഗതിക്കില്ല. 1962ലെ എം.ആര്&#x200d; ബാലാജി ആന്റ് അതേര്&#x200d;സ് / സ്റ്റേറ്റ് ഓഫ് മൈസൂര്&#x200d; കേസില്&#x200d; സുപ്രീംകോടതി ഇങ്ങനെ വ്യക്തമാക്കുന്നു. &#8216;പൊതുവായും ഒപ്പം മൊത്തത്തിലും പറയുമ്പോള്&#x200d; സംവരണം എന്നത് 50 ശതമാനത്തില്&#x200d; താഴെ നില്&#x200d;ക്കണം.&#8217; ഇന്ദിരാ സാഹ്‌നി കേസിലും (മണ്ഡല്&#x200d; വിധി) സുപ്രീം കോടതി ഈ വിധി ശരിവെക്കുകയാണുണ്ടായത്. മാത്രമല്ല, അന്ന് വിധി പ്രസ്താവിച്ച ഭരണഘടനാബെഞ്ച് പ്രസക്തമായ മറ്റൊരു ചോദ്യം കൂടി ഉന്നയിക്കുകയുണ്ടായി. &#8216;സാമ്പത്തിക സ്ഥിതിയുടെ മാത്രം അടിസ്ഥാനത്തില്&#x200d; ഒരു വിഭാഗത്തെ പിന്നാക്കക്കാര്&#x200d; എന്ന് പറയാന്&#x200d; സാധിക്കുമോ?&#8217; കോടതി അതിനു പറഞ്ഞ ഉത്തരം &#8216;സാമ്പത്തിക സ്ഥിതിയുടെ മാത്രം അടിസ്ഥാനത്തില്&#x200d; ഒരു വിഭാഗത്തെ പിന്നാക്കമായി അടയാളപ്പെടുത്താന്&#x200d; സാധിക്കില്ലെ&#8217;ന്നു തന്നെയാണ്. 49.5 ശതമാനം സംവരണം നിലനില്&#x200d;ക്കുന്ന ഘട്ടത്തില്&#x200d; 10 ശതമാനം സംവരണം കൂടി നടപ്പാക്കാനുള്ള ഭേദഗതി യഥാര്&#x200d;ത്ഥത്തില്&#x200d; ഭരണഘടനയുടെ 15, 16 വകുപ്പുകളോടുള്ള കയ്യേറ്റം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് നിയമവിരുദ്ധമാണ്.<br />
മാത്രമല്ല, പാര്&#x200d;ലമെന്റിന്റെ ഇരുസഭകളും മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയാല്&#x200d; മാത്രം പോരാ, പകുതിയിലധികം സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; ഇത് അംഗീകരിക്കുകയും വേണം. ഇത്രയേറെ കടമ്പകള്&#x200d; മുന്നിലുണ്ടായിട്ടും പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇത് ചുട്ടെടുക്കാന്&#x200d; കഴിയില്ലെന്നറിഞ്ഞിട്ടും ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നാടകം കണ്&#x200d;കെട്ട് വിദ്യയാണ്. ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്&#x200d; ഇക്കാര്യത്തില്&#x200d; ബി.ജെ.പിയുടെ വെട്ടില്&#x200d;വീഴുക തന്നെയാണ് ചെയ്തിരിക്കുന്നത്. ലോക്‌സഭയില്&#x200d; 323 അംഗങ്ങള്&#x200d; ഒറ്റക്കെട്ടായി ഭരണഘടനാഭേദഗതിക്കൊപ്പം നിന്നപ്പോള്&#x200d; എന്തുകൊണ്ട് മുസ്‌ലിംലീഗ് വേറിട്ട് നിന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇക്കാര്യത്തില്&#x200d; അഭിമാനത്തോടെ പറയാവുന്ന കാര്യം, ഇന്ത്യയിലെ സംവരണ സമുദായത്തോട് നീതിപുലര്&#x200d;ത്താന്&#x200d; മുസ്‌ലിംലീഗ് അംഗങ്ങളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഒപ്പം അസദുദ്ദീനും ഉവൈസിയും മാത്രമാണ് ഉണ്ടായിരുന്നത് എന്ന കാര്യമാണ്. നിയമവിരുദ്ധമായ ഈ ഭേദഗതി ബില്ല് സംവരണ തത്വങ്ങള്&#x200d;ക്ക് തന്നെ എതിരാണ്. സംവരണത്തിന്റെ ഉദ്ദേശ ശുദ്ധി സാമൂഹിക നീതി ഉറപ്പാക്കാന്&#x200d; വേണ്ടിയാണ്. എന്നാല്&#x200d; അതിനെ അപ്രസക്തമാക്കുകവഴി സംവരണ സമുദായങ്ങളെ തന്നെ ഈ നീക്കം പരിഹസിക്കുകയാണ്. ഈ സാഹചര്യത്തില്&#x200d; ഇന്ത്യയിലെ മുഴുവന്&#x200d; പാര്&#x200d;ലമെന്റ് അംഗങ്ങളും ഒരു പക്ഷത്ത് നിന്നാലും ഭരണഘടനയെയും സംവരണ തത്വങ്ങളെയും ആദരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്&#x200d; മുസ്‌ലിംലീഗ് വിയോജിപ്പ് പ്രകടിപ്പിക്കുകതന്നെയാണ് വേണ്ടത്. വളരെ നിരുപദ്രവകരം എന്ന് തോന്നാവുന്ന ചോദ്യമാണ് മുന്നാക്ക സംവരണത്തെ അനുകൂലിക്കുന്നവരില്&#x200d;നിന്ന് കേള്&#x200d;ക്കാറുള്ളത്. സംസ്ഥാന സര്&#x200d;ക്കാര്&#x200d; 2017ല്&#x200d; മുന്നാക്ക സമുദായത്തിന് 10 ശതമാനം സംവരണം നടപ്പാക്കാനുള്ള നിയമനിര്&#x200d;മ്മാണത്തിന് ശ്രമിക്കുമെന്ന് പറഞ്ഞപ്പോള്&#x200d; അതിനെ സാധൂകരിക്കുംവിധം മന്ത്രി കടകംപള്ളി സുരേന്ദ്രന്&#x200d; ഒരു ചോദ്യമുന്നയിച്ചിരുന്നു. പിന്നാക്കക്കാരുടെ സംവരണം കുറയാതെ മുന്നാക്കക്കാര്&#x200d;ക്ക് 10 ശതമാനം സംവരണം കൂടി നല്&#x200d;കുന്നതിലെന്താണ് തെറ്റെന്നതായിരുന്നു ചോദ്യം. സംവരണ വിരുദ്ധരുടെ സ്ഥിരം പല്ലവിയായ ഈ ചോദ്യത്തിനുള്ള മാന്യമായ ഉത്തരം സംവരണത്തെക്കുറിച്ചുള്ള പ്രാഥമിക അറിവ് പോലും നിങ്ങള്&#x200d;ക്കില്ലെന്നു തന്നെയാണ്. ഇന്ത്യയിലുടനീളം നിലനില്&#x200d;ക്കുന്ന ജാതീയ വിവേചനത്തെക്കുറിച്ച് സി.പി.ഐ.എമ്മിന് അറിവില്ലാത്തത് കൊണ്ടല്ല. മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ട്‌പോലും ജാതീയ അധിക്ഷേപത്തില്&#x200d;നിന്ന് രക്ഷപ്പെടാനാവാതെ മറുപടി പറയേണ്ടിവരുന്ന പിണറായി വിജയന് ഇതിന്റെ മറ്റൊരു വിശദീകരണം എന്തിനാണ്. ചെത്തുകാരന്റെ മകന്&#x200d; എന്തിന് മുഖ്യമന്ത്രിയായെന്ന ചോദ്യം തനിക്കെതിരെ ഉയര്&#x200d;ന്നുവരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിക്കുകയുണ്ടായി. പണമോ അധികാര സ്ഥാനങ്ങളോ അല്ല ജാതിയുടെ ഉച്ചനീചത്വങ്ങള്&#x200d; തന്നെയാണ് കേരളത്തില്&#x200d; പോലും പ്രധാനമെന്ന് വരുമ്പോള്&#x200d; സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാവണമെന്നതിന് എന്ത് കേവല യുക്തിയാണ് പറയാന്&#x200d; കഴിയുക.<br />
സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാന്&#x200d; സംവരണമല്ല ആവശ്യം. സാമ്പത്തിക സഹായ പാക്കേജുകളാണ് മുന്നാക്ക ജനവിഭാഗങ്ങളില്&#x200d; സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്&#x200d;ക്ക് അത്തരത്തില്&#x200d; എന്ത് സാമ്പത്തിക സഹായ പാക്കേജുകള്&#x200d; നല്&#x200d;കുന്നതിനും മുസ്‌ലിംലീഗ് എതിരല്ല. എന്നാല്&#x200d; സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് കരുതി അവര്&#x200d;ക്ക് സംവരണം നല്&#x200d;കാന്&#x200d; പാടില്ലെന്ന കോടതിവിധി തന്നെയാണ് ഇക്കാര്യത്തില്&#x200d; ഞങ്ങള്&#x200d;ക്ക് ഉയര്&#x200d;ത്തിപ്പിടിക്കാനുള്ളത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകര്&#x200d;ക്കുന്ന ഭരണഘടനാഭേദഗതി നിലനില്&#x200d;ക്കില്ലെന്ന കേശവാനന്ദ ഭാരതി കേസിലെ 11 അംഗ ബഞ്ചിന്റെ വിധി ഇക്കാര്യത്തിന് അടിവരയിടുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ഒരാളും സാമൂഹ്യമായി ബഹിഷ്‌കരിക്കപ്പെടുന്നില്ല. അവരുടെ പ്രശ്‌നം പണമുണ്ടായാല്&#x200d; തീരുന്നതേയുള്ളൂ. വില്ലുവണ്ടിയില്&#x200d; സന്ദര്&#x200d;ശിച്ച അയ്യങ്കാളി തഴയപ്പെട്ടത് അയ്യങ്കാളി ദരിദ്രനായതുകൊണ്ടല്ല. ദലിതനായതു കൊണ്ടാണ്. മുന്നാക്ക വിഭാഗം അനുഭവിക്കുന്ന ദാരിദ്ര്യം പരിഹരിക്കപ്പെടാന്&#x200d; ഭരണഘടനാവിരുദ്ധമായ നിയമം കൊണ്ട് വരികയെന്നത് ചെറുക്കപ്പെടേണ്ടതു തന്നെയാണ്. ആ ദൗത്യം ഇന്ത്യന്&#x200d; ജനാധിപത്യത്തില്&#x200d; മുസ്‌ലിംലീഗിന് നിര്&#x200d;വഹിക്കാന്&#x200d; കഴിഞ്ഞുവെന്നത് അഭിമാനകരമാണ്.<br />
സംവരണ വിരുദ്ധരുടെ മറ്റൊരു വാദം എഴുപത് വര്&#x200d;ഷമായിട്ടും ഇത് നിര്&#x200d;ത്താനായില്ലേ എന്നാണ്. ഇക്കാര്യത്തില്&#x200d; ഉത്തരം പറയുമ്പോള്&#x200d; അല്&#x200d;പ്പം പിറകോട്ട് സഞ്ചരിക്കേണ്ടതുണ്ട്. സംവരണം നടപ്പാക്കുമ്പോള്&#x200d; ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിന്റെ സ്വപ്‌നം പത്ത് വര്&#x200d;ഷം കൊണ്ട് ഈ അകലം ഇല്ലാതാകുമെന്നായിരുന്നു. അന്ന് 22 ശതമാനം മാത്രമായിരുന്നു സംവരണം. ഓരോ പത്ത് വര്&#x200d;ഷം കഴിയുമ്പോഴും ഈ വ്യവസ്ഥയുടെ കാലാവധി നീട്ടിയെന്നല്ലാതെ വിവേചനം കുറഞ്ഞില്ല. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ രംഗത്തും അസമത്വവും അസന്തുലിതാവസ്ഥയും വര്&#x200d;ധിക്കുക തന്നെയായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി-പട്ടിക വര്&#x200d;ഗ സമൂഹങ്ങളുടെയും സംവരണം 49.9ല്&#x200d; എത്തിയിട്ടും പ്രശ്‌ന പരിഹാരമാവുന്നില്ലെന്ന് കാണുമ്പോള്&#x200d; സംവരണമില്ലായിരുന്നുവെങ്കില്&#x200d; ഇന്ത്യയുടെ സാമുഹ്യ സാഹചര്യം എത്ര ബീഭല്&#x200d;സമാകുമായിരുന്നു എന്ന മുന്നറിയിപ്പാണ് നല്&#x200d;കുന്നത്. അതുകൊണ്ട് തന്നെ, കഞ്ഞിവെക്കാനില്ലാത്തവനുള്ള കഞ്ഞിയല്ല സംവരണം. അതില്ലാത്തവന് കൊടുക്കേണ്ടത് കഞ്ഞിക്കുള്ള അരിയാണ്. കഞ്ഞി കുടിക്കാന്&#x200d;വേണ്ടി ഉമ്മറത്തുകയറാന്&#x200d; പോലും അവകാശമില്ലാത്തവനുള്ളതാണ് സംവരണം. ഇന്ത്യയില്&#x200d; ചരിത്രപരമായ കാരണങ്ങളാലാണ് സംവരണ സമൂഹങ്ങള്&#x200d; പിറകോട്ട് പോയത്. അത് സാമൂഹ്യമായ ഒരു പ്രശ്‌നമാണ്. എല്ലാവിഭാഗം ജനങ്ങള്&#x200d;ക്കും ഒരുപോലെ നീതി ലഭ്യമായില്ലെന്നതാണ് ആ കുറ്റം. അത്തരത്തില്&#x200d; നീതി വിതരണം ചെയ്യപ്പെടാത്ത ഒരിടത്ത് എല്ലാ വിഭാഗം ജനങ്ങള്&#x200d;ക്കും നീതി ഉറപ്പാക്കാന്&#x200d; നിയമ സംരക്ഷണം കൂടിയേ തീരൂ. ഭരണഘടനാപരമായ ഈ വ്യവസ്ഥയെ തകരാറിലാക്കുകയാകും മുന്നാക്ക സംവരണം നടപ്പാക്കുമ്പോള്&#x200d; സംഭവിക്കുക. അതുകൊണ്ട് തന്നെ ഇന്ത്യന്&#x200d; യാഥാര്&#x200d;ത്ഥ്യങ്ങളെ ശരിയായി വീക്ഷിക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലയില്&#x200d; ഇന്ത്യന്&#x200d; ഭരണഘടനയെ ഉയര്&#x200d;ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പാര്&#x200d;ട്ടി എന്ന നിലയില്&#x200d; മുസ്‌ലിംലീഗ് ഈ ഭരണഘടനാഭേദഗതിയോട് വിയോജിക്കുന്നു. പാര്&#x200d;ലമെന്റ് മുഴുവനും ഏകസ്വരത്തില്&#x200d; ഒരു നിലപാടെടുക്കുമ്പോഴും ഞങ്ങള്&#x200d;ക്ക് വിയോജിക്കാന്&#x200d; കഴിയുന്നുവെന്നത് ഈ രാജ്യമുയര്&#x200d;ത്തിപ്പിടിക്കുന്ന ജനാധിപത്യത്തിന്റെ ഔന്നിത്യമായി കൂടെ തിരിച്ചറിയാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-article-muslim-leage-stand-in-general-quota.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക സംവരണം തത്വവിരുദ്ധം</title>
		<link>https://www.chandrikadaily.com/editorial-page-article-munavvararali-against-general-quota.html</link>
					<comments>https://www.chandrikadaily.com/editorial-page-article-munavvararali-against-general-quota.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Jan 2019 04:33:07 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[GENERAL QUOTA]]></category>
		<category><![CDATA[panakkad munavarali shihab thangal]]></category>
		<category><![CDATA[Sayyid Munawwalrali thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115743</guid>

					<description><![CDATA[പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; സാമൂഹികമായി മുന്നാക്കം നില്&#x200d;ക്കുന്ന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; പത്ത് ശതമാനം സംവരണം ഏര്&#x200d;പ്പെടുത്താനുള്ള തീരുമാനത്തിന് മോദി സര്&#x200d;ക്കാര്&#x200d; അംഗീകാരം നല്&#x200d;കിയിരിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന സംവരണ തത്വങ്ങള്&#x200d;ക്ക് വിരുദ്ധമായതിനാലും തൊഴില്&#x200d; സംവരണത്തിന്റെ പരിധി മൊത്തം അമ്പത് ശതമാനമായി നിശ്ചയിച്ച സുപ്രീംകോടതി വിധി നിലവിലുള്ളതിനാലും പുതിയ സംവരണ നയം നടപ്പിലാക്കാന്&#x200d; ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കം നടത്തുന്നത്. ഇത് ഭരണഘടനാ ശില്&#x200d;പികള്&#x200d; വിഭാവനം ചെയ്ത സാമുദായിക [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; </strong></p>
<p>സാമൂഹികമായി മുന്നാക്കം നില്&#x200d;ക്കുന്ന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; പത്ത് ശതമാനം സംവരണം ഏര്&#x200d;പ്പെടുത്താനുള്ള തീരുമാനത്തിന് മോദി സര്&#x200d;ക്കാര്&#x200d; അംഗീകാരം നല്&#x200d;കിയിരിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന സംവരണ തത്വങ്ങള്&#x200d;ക്ക് വിരുദ്ധമായതിനാലും തൊഴില്&#x200d; സംവരണത്തിന്റെ പരിധി മൊത്തം അമ്പത് ശതമാനമായി നിശ്ചയിച്ച സുപ്രീംകോടതി വിധി നിലവിലുള്ളതിനാലും പുതിയ സംവരണ നയം നടപ്പിലാക്കാന്&#x200d; ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കം നടത്തുന്നത്. ഇത് ഭരണഘടനാ ശില്&#x200d;പികള്&#x200d; വിഭാവനം ചെയ്ത സാമുദായിക സംവരണതത്വത്തിന്റെ ലംഘനമാണ്. ഭരണഘടനാ മൂല്യങ്ങളോടും സാമൂഹികനീതി സങ്കല്&#x200d;പത്തോടുമുള്ള വെല്ലുവിളിയാണ്; അത് അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്.<br />
സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനോ ദാരിദ്ര്യ നിര്&#x200d;മ്മാര്&#x200d;ജ്ജനത്തിനോ വേണ്ടിയുള്ള തൊഴില്&#x200d;ദാന പദ്ധതിയല്ല. അത് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്&#x200d; പിന്നാക്കം നില്&#x200d;ക്കുന്ന ജനവിഭാഗങ്ങള്&#x200d;ക്ക് സാമൂഹിക മുഖ്യധാരയിലും അധികാര വ്യവസ്ഥയിലും അര്&#x200d;ഹമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി വിഭാവനം ചെയ്യപ്പെട്ട സുരക്ഷാ പദ്ധതിയാണ്. പതിറ്റാണ്ടുകളായി നിലനില്&#x200d;ക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിന് വേണ്ടിയുള്ള തിരുത്തല്&#x200d; നടപടിയാണ്. മുന്നാക്ക വിഭാഗങ്ങളില്&#x200d; സാമ്പത്തിക ദുരിതം നേരിടുന്നവരുണ്ടെങ്കില്&#x200d; അത് പരിഹരിക്കാന്&#x200d; ബദല്&#x200d; പദ്ധതികള്&#x200d; ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്യേണ്ടത്.<br />
പിന്നാക്ക വിഭാഗങ്ങളില്&#x200d; പെട്ടവര്&#x200d;ക്ക് സംവരണ ആനുകൂല്യം ലഭിക്കുന്നതിന് വരുമാനപരിധി നിശ്ചയിച്ചുകൊണ്ടുള്ള ക്രീമിലെയര്&#x200d; വ്യവസ്ഥ ഇപ്പോള്&#x200d; തന്നെ നിലവിലുണ്ട്. എട്ടുലക്ഷം രൂപയാണ് നിലവിലുള്ള വരുമാനപരിധി. സംവരണത്തിന് സാമ്പത്തിക മാനദണ്ഡം നിശ്ചയിക്കപ്പെട്ടതോടുകൂടി, വളഞ്ഞ വഴിയിലൂടെ അപ്രഖ്യാപിത സാമ്പത്തിക സംവരണം നടപ്പാക്കുന്ന വ്യവസ്ഥയായി ക്രീമിലെയര്&#x200d; ഫലത്തില്&#x200d; മാറിയതായി ഈ രംഗത്തെ വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, ഓരോ സംവരണീയ സമുദായത്തിനകത്തും സംവരണത്തിന് അര്&#x200d;ഹരായവര്&#x200d;/അനര്&#x200d;ഹരായവര്&#x200d; എന്നിങ്ങനെ രണ്ട് വിഭാഗങ്ങളെ സൃഷ്ടിക്കുന്നതിനും അത് കാരണമായി. എങ്കിലും, കോടതി വിധിയുടെ അടിസ്ഥാനത്തില്&#x200d; അത് ഇപ്പോഴും തുടരുകയാണ്.<br />
സംവരണത്തിലൂടെ ലക്ഷ്യം വെക്കുന്ന സാമൂഹികനീതി സങ്കല്&#x200d;പത്തിന്റെ അന്തസ്സത്ത ദുര്&#x200d;ബലമാക്കുന്ന തരത്തിലുള്ള അട്ടിമറികളും നടന്നു വരുന്നുണ്ട്. സര്&#x200d;ക്കാര്&#x200d; നിശ്ചയിക്കുന്ന നിയമന വ്യവസ്ഥകളും മാനദണ്ഡങ്ങളുമനുസരിച്ച് യോഗ്യത നേടുന്ന സംവരണീയ സമുദായങ്ങളില്&#x200d; നിന്നുള്ള ഉദ്യോഗാര്&#x200d;ത്ഥികളെ പൊതുപട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്താതെ സംവരണ ലിസ്റ്റിലേക്ക് തള്ളിമാറ്റുന്നതായി വ്യാപകമായ പരാതികള്&#x200d; നിലവിലുണ്ട്. ഇത് സംബന്ധമായ നിരവധി പഠനങ്ങളും പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളില്&#x200d; നിന്നുള്ള ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്ക് സംവരണത്തിലൂടെ മാത്രമേ തൊഴില്&#x200d; ലഭിക്കുകയുള്ളൂ എന്ന നീതിരഹിതമായ സാഹചര്യമാണ് ഇതുവഴി സംജാതമായിരിക്കുന്നത്. ഇങ്ങനെ, പലതരത്തിലുള്ള വെല്ലുവിളികളും അട്ടിമറികളും അതിജീവിച്ചുകൊണ്ടാണ് നിലവിലുള്ള സാമുദായിക സംവരണ വ്യവസ്ഥയെ സംവരണീയ വിഭാഗങ്ങള്&#x200d; സംരക്ഷിച്ചു പോരുന്നത്. സംവരണം സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസിന്റെ ഗുണമേന്മ ഇല്ലാതാക്കുമെന്ന വിചിത്രവാദം സംവരണ വിരുദ്ധര്&#x200d; എല്ലാക്കാലത്തും ഉയര്&#x200d;ത്തിയിട്ടുണ്ട്.<br />
എന്നാല്&#x200d;, മുന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് സാമ്പത്തിക സംവരണം ഏര്&#x200d;പ്പെടുത്തുന്ന കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനം, ആ വാദത്തിന്റെ പൊള്ളത്തരം സ്വയം തുറന്നുകാട്ടുന്നു.<br />
ഇപ്പോള്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദ്ദേശിച്ച മാനദണ്ഡങ്ങള്&#x200d; പ്രകാരം മുന്നാക്ക വിഭാഗങ്ങള്&#x200d;ക്കുള്ള വരുമാനപരിധിയും എട്ടുലക്ഷം രൂപ തന്നെയാണ്. ഈ തീരുമാനമനുസരിച്ച് എട്ടുലക്ഷം രൂപയില്&#x200d; താഴെ വരുമാനമുള്ള മുന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; പുതുതായി സംവരണത്തിന് അര്&#x200d;ഹത നേടുന്നു. ഇതോടുകൂടി മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗങ്ങള്&#x200d;ക്കും സംവരണത്തിന് ഒരേ വരുമാനപരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. എട്ടുലക്ഷം രൂപയില്&#x200d; താഴെ വരുമാനമുള്ളവര്&#x200d; മാത്രമേ ഇനിമുതല്&#x200d; തൊഴില്&#x200d; സംവരണത്തിന് അര്&#x200d;ഹരായിരിക്കുകയുള്ളൂ എന്നാണ് ഈ തീരുമാനത്തിന്റെ യഥാര്&#x200d;ത്ഥ അര്&#x200d;ത്ഥം. ഇതിലൂടെ തത്വത്തിലും പ്രയോഗത്തിലും സാമ്പത്തിക സംവരണം നടപ്പിലാക്കുകയാണ് മോദി സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത്.<br />
സാമ്പത്തിക സംവരണ വാദം സംഘ്പരിവാറിന്റെയും ഇടതുപക്ഷത്തിന്റെയും പൊതു അജണ്ടയാണ്. സാമുദായികാടിസ്ഥാനത്തിലുള്ള സംവരണ വ്യവസ്ഥയോട് ഇടതുപക്ഷം തുടക്കം മുതല്&#x200d; എതിര്&#x200d;പ്പ് രേഖപെടുത്തിയിട്ടുണ്ട്. 1957 ലെ ആദ്യ കമ്യൂണിസ്റ്റ് സര്&#x200d;ക്കാര്&#x200d;, മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ചെയര്&#x200d;മാനായി രൂപവല്&#x200d;ക്കരിച്ച ഒന്നാം ഭരണ പരിഷ്‌കാര കമ്മീഷന്&#x200d; സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കാന്&#x200d; ശുപാര്&#x200d;ശ ചെയ്തിട്ടുണ്ട്. ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം എന്ന സാമൂഹികനീതി വിരുദ്ധ ആശയം മുന്നോട്ടു വെച്ചത് ഇഎംഎസാണ്. ഇപ്പോള്&#x200d; കേരള അഡ്മിനിസ്ട്രേറ്റീവ് സര്&#x200d;വീസിലെ രണ്ട് നിയമന ധാരകളില്&#x200d; പിണറായി വിജയന്&#x200d; സര്&#x200d;ക്കാര്&#x200d; സംവരണാവകാശം നിഷേധിച്ചിരിക്കുന്നു. ദേവസ്വം ബോര്&#x200d;ഡില്&#x200d; ഇതിനോടകം തന്നെ സാമ്പത്തിക സംവരണം നടപ്പാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ മോദി സര്&#x200d;ക്കാറിന്റെ സാമ്പത്തിക സംവരണ നയത്തെ പിന്തുണച്ചിരിക്കുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സംവരണ വിരുദ്ധ നിലപാടില്&#x200d; ഇടതുപക്ഷം ഇപ്പോഴും ഉറച്ചു നില്&#x200d;ക്കുന്നു എന്നാണ് പിണറായി സര്&#x200d;ക്കാറിന്റെ സമീപനം തെളിയിക്കുന്നത.് ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ ജനസമൂഹങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണിത്. ഒപ്പം, കാലങ്ങളായി ഇടതുപക്ഷത്തെ പിന്തുണച്ചുപോരുന്ന ജനവിഭാഗങ്ങളോട് ചെയ്യുന്ന വഞ്ചന കൂടിയാണ്.<br />
ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ ബഹുജന സമൂഹങ്ങളുടെ അതിജീവന സമരങ്ങള്&#x200d; സാമൂഹിക തലത്തിലും രാഷ്ട്രീയ തലത്തിലും ശക്തിപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദി സര്&#x200d;ക്കാര്&#x200d; സംവരണ ഗൂഢാലോചനയുമായി രംഗത്തുവരുന്നത്. ഇത് മുന്നാക്ക സാമൂഹിക വിഭാഗങ്ങളെ സംവരണീയ സമുദായങ്ങള്&#x200d;ക്കെതിരെ തിരിച്ചുവിടാനും സാമുദായിക സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് വഴിമരുന്നിടാനുമുള്ള ഫാഷിസ്റ്റ് ഗൂഢതന്ത്രമാണ്. അതോടൊപ്പം നരേന്ദ്രമോദി സര്&#x200d;ക്കാരിനെതിരെ രാജ്യത്താകമാനം ഉയര്&#x200d;ന്നു വരുന്ന ജനരോഷത്തെ മറികടക്കാനുള്ള രാഷ്ട്രീയ കുതന്ത്രം കൂടിയാണ്. നരേന്ദ്രമോദി ലക്ഷ്യം വെക്കുന്ന സാമൂഹിക വിഭജന അജണ്ടയെ ചെറുത്തുതോല്&#x200d;പ്പിക്കാന്&#x200d; സാമൂഹിക നീതിയിലും ബഹുസ്വര ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ മുഴുവന്&#x200d; ശക്തികളും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്.<br />
സാമൂഹിക നീതിയുടെ അടിസ്ഥാന വ്യവസ്ഥയായ സാമുദായിക സംവരണതത്വം അട്ടിമറിക്കാനുള്ള സംഘ്പരിവാര്&#x200d;-ഇടതുപക്ഷ കൂട്ടുകെട്ടിന്റെ ഗൂഢാലോചന തുറന്നുകാണിച്ചും. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഗൂഡശ്രമങ്ങളെ തിര്&#x200d;ത്തും ശക്തിമായി എതിര്&#x200d;ത്തും സംവരണീയ സമുദായങ്ങളുടെ ഭരണഘടനാ അവകാശങ്ങള്&#x200d; സംരക്ഷിക്കാന്&#x200d; ശക്തമായ സമരങ്ങള്&#x200d;ക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്&#x200d;കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-munavvararali-against-general-quota.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക സംവരണം; ഭരണഘടനക്കെതിരെന്ന് പി.വി അബ്ദുല്&#x200d; വഹാബ്</title>
		<link>https://www.chandrikadaily.com/pv-abdul-wahab-against-general-quota-bill-in-rajyasabha.html</link>
					<comments>https://www.chandrikadaily.com/pv-abdul-wahab-against-general-quota-bill-in-rajyasabha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Jan 2019 21:47:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[GENERAL QUOTA]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pv abdul vahab mp]]></category>
		<category><![CDATA[rajyasabha]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115760</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സാമ്പത്തിക സംവരണം എന്ന ആശയം തന്നെ രാജ്യത്തിന്റെ ഭരണഘടനക്ക് എതിരാണെന്നും സാമൂഹ്യ സംവരണത്തില്&#x200d; മായം ചേര്&#x200d;ത്ത് ഭരണഘടനയെ കൊല്ലരുതെന്നും പി.വി അബ്ദുല്&#x200d; വഹാബ് രാജ്യസഭയില്&#x200d; ആവശ്യപ്പെട്ടു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്&#x200d; സാഹിബും ബി പോക്കര്&#x200d; സാഹിബും പണ്ഡിറ്റ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനും ബി.ആര്&#x200d; അംബേദ്കര്&#x200d;ക്കും ഒപ്പം ചേര്&#x200d;ന്ന് ഉണ്ടാക്കിയതാണ് ഇന്ത്യന്&#x200d; ഭരണഘടനയുടെ താല്&#x200d;പര്യങ്ങളെ ഹനിക്കുന്നതാണ് ബില്ല്. സംവരണം ദാരിദ്ര നിര്&#x200d;മ്മാര്&#x200d;ജ്ജന പദ്ധതിയലല്ലെന്നും സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പരിഹാരമാണ് മുന്നോട്ടു വെക്കുന്നതെന്നുമുളള ഭരണഘടനയുടെ അന്തസത്തയെ തകര്&#x200d;ക്കുന്ന സാമ്പത്തിക സംവരണ ബില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സാമ്പത്തിക സംവരണം എന്ന ആശയം തന്നെ രാജ്യത്തിന്റെ ഭരണഘടനക്ക് എതിരാണെന്നും സാമൂഹ്യ സംവരണത്തില്&#x200d; മായം ചേര്&#x200d;ത്ത് ഭരണഘടനയെ കൊല്ലരുതെന്നും പി.വി അബ്ദുല്&#x200d; വഹാബ് രാജ്യസഭയില്&#x200d; ആവശ്യപ്പെട്ടു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്&#x200d; സാഹിബും ബി പോക്കര്&#x200d; സാഹിബും പണ്ഡിറ്റ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനും ബി.ആര്&#x200d; അംബേദ്കര്&#x200d;ക്കും ഒപ്പം ചേര്&#x200d;ന്ന് ഉണ്ടാക്കിയതാണ് ഇന്ത്യന്&#x200d; ഭരണഘടനയുടെ താല്&#x200d;പര്യങ്ങളെ ഹനിക്കുന്നതാണ് ബില്ല്. സംവരണം ദാരിദ്ര നിര്&#x200d;മ്മാര്&#x200d;ജ്ജന പദ്ധതിയലല്ലെന്നും സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പരിഹാരമാണ് മുന്നോട്ടു വെക്കുന്നതെന്നുമുളള ഭരണഘടനയുടെ അന്തസത്തയെ തകര്&#x200d;ക്കുന്ന സാമ്പത്തിക സംവരണ ബില്&#x200d; ഉപേക്ഷിക്കണമെന്നും പി.വി അബ്ദുല്&#x200d; വഹാബ് ആവശ്യപ്പെട്ടു.</p>
<p>അതേസമയം ബില്&#x200d; പാര്&#x200d;ലമന്റെിന്റെ ഇരു സഭകളും പാസാക്കിയതോടെ സുപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് ഇനി ന്യൂനപക്ഷങ്ങള്&#x200d;ക്കു മുന്നിലുള്ള പോംവഴി. ബില്&#x200d; പാസാക്കിയാല്&#x200d; കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുസ്്‌ലിംലീഗ് നേതൃത്വം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.</p>
<p>ഭരണഘടനാ ഭേദഗതിക്ക് പകുതിയിലധികം സംസ്ഥാന നിയമസഭകളുടെ കൂടി അംഗീകാരം വേണമെങ്കിലും, സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമല്ലാത്തതിനാല്&#x200d; സാമ്പത്തിക സംവരണ ബില്ലിന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. പാര്&#x200d;ലമെന്റിന്റെ അനുമതിക്കു ശേഷം രാഷ്ട്രപതി ഒപ്പുവെച്ചാല്&#x200d; ബില്&#x200d; നിയമമാകുമെന്ന് നിയമമന്ത്രി രവിശങ്കര്&#x200d; പ്രസാദ് രാജ്യസഭയില്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pv-abdul-wahab-against-general-quota-bill-in-rajyasabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക സംവരണ ബില്&#x200d; രാജ്യസഭയില്&#x200d; പാസായി; പി.വി അബ്ദുല്&#x200d; വഹാബ് എം.പിയടക്കം ഏഴുപേര്&#x200d; എതിര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/rajya-sabha-live-centres-10-quota-for-poor-from-general-category-cleared.html</link>
					<comments>https://www.chandrikadaily.com/rajya-sabha-live-centres-10-quota-for-poor-from-general-category-cleared.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Jan 2019 17:17:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[GENERAL QUOTA]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pv abdul vahab mp]]></category>
		<category><![CDATA[rajyasabha]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115728</guid>

					<description><![CDATA[മുന്നാക്ക സംവരണം നടപ്പാക്കാനായുള്ള സാമ്പത്തിക സംവരണ ബില്&#x200d; രാജ്യസഭയില്&#x200d; പാസായി.  നേരത്തെ ലോക്സഭയില്&#x200d; പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്&#x200d; പാസാക്കിയത്. ബില്&#x200d; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ 165 വോട്ടുകള്&#x200d;ക്കാണ് പാസായത്. മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുല്&#x200d; വഹാബ് എംപിയടക്കം ഏഴുപേര്&#x200d; എതിര്&#x200d;ത്തു വോട്ടു ചെയ്തു. ബില്ലില്&#x200d; രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്&#x200d; വരും. ബില്&#x200d; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഡി.എം.കെ എം.പി കനിമൊഴിയുടെ ആവശ്യത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>മുന്നാക്ക സംവരണം നടപ്പാക്കാനായുള്ള സാമ്പത്തിക സംവരണ ബില്&#x200d; രാജ്യസഭയില്&#x200d; പാസായി.  നേരത്തെ ലോക്സഭയില്&#x200d; പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്&#x200d; പാസാക്കിയത്. ബില്&#x200d; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ 165 വോട്ടുകള്&#x200d;ക്കാണ് പാസായത്. മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുല്&#x200d; വഹാബ് എംപിയടക്കം ഏഴുപേര്&#x200d; എതിര്&#x200d;ത്തു വോട്ടു ചെയ്തു. ബില്ലില്&#x200d; രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്&#x200d; വരും.</p>
<p>ബില്&#x200d; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഡി.എം.കെ എം.പി കനിമൊഴിയുടെ ആവശ്യത്തെ കോണ്&#x200d;ഗ്രസ്സ്, സി.പി.എം, തൃണമൂല്&#x200d;, ആര്&#x200d;.ജെ.ഡി, ടി.ഡി.പി അടക്കം മിക്ക പ്രതിപക്ഷ പാര്&#x200d;ട്ടികളും പിന്തുണച്ചു. എന്നാല്&#x200d; ബില്ലിനെ ആശയപരമായി ഇവര്&#x200d; എതിര്&#x200d;ത്തില്ല.</p>
<p>രാവിലെ ബില്ല് ചര്&#x200d;ച്ചയ്ക്കെടുത്തപ്പോള്&#x200d; സമവായമുണ്ടായില്ലെങ്കിലും ഉച്ചയോടെ പ്രതിപക്ഷ പാര്&#x200d;ട്ടികളെ ഒപ്പം നിര്&#x200d;ത്താന്&#x200d; സര്&#x200d;ക്കാറിന് സാധിച്ചതോടെയാണ് ബില്ല് പാസാക്കാനുള്ള വഴി തുറന്നത്. മുസ്‌ലിം ലീഗ്,  ആം ആദ്മി, ഡി.എം.കെ തുടങ്ങിയ പാര്&#x200d;ട്ടികളില്&#x200d; നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്&#x200d;ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്&#x200d; സഭ ബഹിഷ്കരിച്ചു.</p>
<p>ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടമമെന്ന പ്രമേയവും സ്വകാര്യ മേഖലയിലും സംവരണമേര്&#x200d;പ്പെടുത്തണമെന്ന ഭേദഗതി പ്രമേയത്തെയും പിന്തുണച്ചെങ്കിലും, പ്രമേയങ്ങള്&#x200d; തള്ളിയ ശേഷമുള്ള വോട്ടെടുപ്പില്&#x200d; ബില്ലിന് അനുകൂലമായി സി.പി.എം വോട്ട് ചെയ്തു.</p>
<p>അതേസമയം  കീഴ്‌വഴക്കവും ചട്ടവും മറികടന്നാണ് സര്&#x200d;ക്കാര്&#x200d; സുപ്രധാന ബില്ലുകള്&#x200d; അവതരിപ്പിക്കുന്നതെന്നും കൂടിയാലോചന ഇല്ലാതെയാണ് രാജ്യസഭാ സമ്മേളനം നീട്ടിയതെന്നും കോണ്&#x200d;ഗ്രസ്സ് കുറ്റപ്പെടുത്തി.</p>
<p>അതിനിടെ ലോക്‌സഭ പാസാക്കിയ മുന്നാക്ക സംവരണ ബില്&#x200d; ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് ഉപയോഗപ്രദമാകുന്നതാണ് ബില്ലെന്നും മോദി പറഞ്ഞു.</p>
<p>സര്&#x200d;ക്കാര്&#x200d; നീക്കത്തില്&#x200d; പ്രതിഷേധിച്ച് ലോക്‌സഭയില്&#x200d; നടന്ന വോട്ടെടുപ്പില്&#x200d; നിന്ന് വിട്ടുനിന്ന എ.ഐ.എ.ഡി.എം.കെ ഉള്&#x200d;പ്പെടെയുള്ള കക്ഷികളും രാജ്യസഭയില്&#x200d; വോട്ടെടുപ്പില്&#x200d; പങ്കെടുത്തു. ഭരണഘടനാ ഭേദഗതിക്ക് പകുതിയിലധികം സംസ്ഥാന നിയമസഭകളുടെ കൂടി അംഗീകാരം വേണമെങ്കിലും, സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമല്ലാത്തതിനാല്&#x200d; സാമ്പത്തിക സംവരണ ബില്ലിന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d;. പാര്&#x200d;ലമെന്റിന്റെ അനുമതിക്കു ശേഷം രാഷ്ട്രപതി ഒപ്പുവെച്ചാല്&#x200d; ബില്&#x200d; നിയമമാകുമെന്ന് നിയമമന്ത്രി രവിശങ്കര്&#x200d; പ്രസാദ് രാജ്യസഭയില്&#x200d; വ്യക്തമാക്കി.<br />
അതേസമയം ബില്&#x200d; പാര്&#x200d;ലമന്റെിന്റെ ഇരു സഭകളും പാസാക്കിയതോടെ സുപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് ഇനി ന്യൂനപക്ഷങ്ങള്&#x200d;ക്കു മുന്നിലുള്ള പോംവഴി. ബില്&#x200d; പാസാക്കിയാല്&#x200d; കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുസ്്‌ലിംലീഗ് നേതൃത്വം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.<br />
ബില്ലിനു പിന്നില്&#x200d; ദുരുദ്ദേശ്യമുണ്ടെന്ന് സി.പി.ഐ നേതാവ് ഡി രാജ ചര്&#x200d;ച്ചയില്&#x200d; ആരോപിച്ചിരുന്നു. കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്&#x200d;കിയത് ജനുവരി ഏഴിനാണ്. തൊട്ടടുത്ത ദിവസം ബില്&#x200d; ലോക്‌സഭ പാസാക്കി. ഇന്ന് രാജ്യസഭയിലും ചര്&#x200d;ച്ചക്കെടുത്തു. രാജ്യത്തെ മൊത്തം ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്&#x200d; ഭരണഘടനാ ഭേദഗതി ബില്&#x200d; കൊണ്ടുവരാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; കാണിക്കുന്ന അനാവശ്യ തിടുക്കം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്നും രാജ കുറ്റപ്പെടുത്തി.<br />
രാജ്യത്തെ ദരിദ്രരോടും ഉന്നത ജാതിക്കാരോടും ഒരുപോലെയുള്ള വഞ്ചനയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടിയെന്ന് ബി.എസ്.പി അംഗം സതീഷ് ചന്ദ്ര മിശ്ര ആരോപിച്ചു. ന്യൂനപക്ഷങ്ങള്&#x200d;ക്ക് രാജ്യത്ത് പ്രത്യേക സംവരണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajya-sabha-live-centres-10-quota-for-poor-from-general-category-cleared.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക സംവരണം; പാര്&#x200d;ലമെന്റില്&#x200d; ജുംലാ സ്‌ട്രൈക്കുമായി പി.കെ കുഞ്ഞാലിക്കുട്ടി എംപി</title>
		<link>https://www.chandrikadaily.com/pk-kunhalikutty-in-parlianment.html</link>
					<comments>https://www.chandrikadaily.com/pk-kunhalikutty-in-parlianment.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Jan 2019 15:58:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[GENERAL QUOTA]]></category>
		<category><![CDATA[MP Abdul vahab]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115718</guid>

					<description><![CDATA[കോഴിക്കോട്: രാജ്യത്തെ ജനകോടികളുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്ത് ഭരണഘടനയെ നോക്കു കുത്തിയാക്കി ഭൂരിപക്ഷ പിന്തുണയോടെ നടപ്പാക്കാന്&#x200d; ശ്രമിക്കുന്ന നിയമ നിര്&#x200d;മ്മാണങ്ങള്&#x200d;ക്കെതിരെ ഉറച്ച നിലപാടുമായി മുസ്്‌ലിം ലീഗ് എം.പിമാര്&#x200d;. ലോക്‌സഭയില്&#x200d; മുസ്്‌ലിം ലീഗ് എം.പിമാരായ ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പിയും രാജ്യസഭയില്&#x200d; പി.വി അബ്ദുല്&#x200d; വഹാബും നിലപാടിലൂടെ ശക്തമായ ശബ്്ദമായി. മുസ്്‌ലിം മതവിഭാഗത്തിനെതിരെ പ്രകടമായ വിവേചനം ഉള്&#x200d;കൊള്ളുന്ന പൗരത്വ ഭേതഗതി ബില്ല് സഭയില്&#x200d; പാസ്സാക്കിയെങ്കിലും ഇക്കാര്യത്തില്&#x200d; മുസ്്‌ലിം ലീഗ് ലോക്‌സഭാ പാര്&#x200d;ട്ടി ലീഡര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: രാജ്യത്തെ ജനകോടികളുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്ത് ഭരണഘടനയെ നോക്കു കുത്തിയാക്കി ഭൂരിപക്ഷ പിന്തുണയോടെ നടപ്പാക്കാന്&#x200d; ശ്രമിക്കുന്ന നിയമ നിര്&#x200d;മ്മാണങ്ങള്&#x200d;ക്കെതിരെ ഉറച്ച നിലപാടുമായി മുസ്്‌ലിം ലീഗ് എം.പിമാര്&#x200d;. ലോക്‌സഭയില്&#x200d; മുസ്്‌ലിം ലീഗ് എം.പിമാരായ ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പിയും രാജ്യസഭയില്&#x200d; പി.വി അബ്ദുല്&#x200d; വഹാബും നിലപാടിലൂടെ ശക്തമായ ശബ്്ദമായി.</p>
<p>മുസ്്‌ലിം മതവിഭാഗത്തിനെതിരെ പ്രകടമായ വിവേചനം ഉള്&#x200d;കൊള്ളുന്ന പൗരത്വ ഭേതഗതി ബില്ല് സഭയില്&#x200d; പാസ്സാക്കിയെങ്കിലും ഇക്കാര്യത്തില്&#x200d; മുസ്്‌ലിം ലീഗ് ലോക്‌സഭാ പാര്&#x200d;ട്ടി ലീഡര്&#x200d; പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുകളും പാര്&#x200d;ലമെന്റില്&#x200d; നടത്തിയ പ്രസംഗവും ദേശീയ മാധ്യമങ്ങള്&#x200d; പോലും വന്&#x200d; പ്രാധാന്യത്തോടെയാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>സാമ്പത്തിക സംവരണത്തിനായി തിടുക്കപ്പെട്ട് ഭരണഘടനാ ഭേതഗതിക്ക് ശ്രമിച്ചപ്പോള്&#x200d; പിന്നോക്ക ന്യൂനപക്ഷ ദളിത് ആദിവാസി സമൂഹങ്ങളെ കയ്യും കാലും കെട്ടിയിട്ട് ആക്രമിക്കുന്നതിന് സാക്ഷിയായപ്പോള്&#x200d; പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്&#x200d; ഉയര്&#x200d;ന്ന എതിര്&#x200d; ശബ്ദങ്ങള്&#x200d; ചരിത്രത്തിന്റെ ഭാഗമായി.</p>
<p>കഴിഞ്ഞ അഞ്ച് വര്&#x200d;ഷമായി സര്&#x200d;ക്കാര്&#x200d; എവിടെയായിരുന്നെന്നും വലിയ പ്രാധാന്യമര്&#x200d;ഹിക്കുന്ന ഇത്തരം നിയമങ്ങള്&#x200d; മതിയായ ചര്&#x200d;ച്ച പോലും സാധ്യമാക്കാതെ പെട്ടന്ന് പാസാക്കിയെടുക്കുന്നത് ശരിയല്ലന്ന കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച ശബ്ദം ലോക്‌സഭയില്&#x200d; മൂന്ന് എതിര്&#x200d; വോട്ടുകളില്&#x200d; ഒതുങ്ങിയെങ്കിലും രാജ്യ സഭയില്&#x200d; അതു വലിയ ചര്&#x200d;ച്ചയും പ്രതിരോധവുമായി.</p>
<p><div style="width: 378px;" class="wp-video"><!--[if lt IE 9]><script>document.createElement('video');</script><![endif]-->
<video class="wp-video-shortcode" id="video-115718-1" width="378" height="288" preload="metadata" controls="controls"><source type="video/mp4" src="https://www.chandrikadaily.com/wp-content/uploads/2019/01/pk-kunhalikutty.mp4?_=1" /><a href="https://www.chandrikadaily.com/wp-content/uploads/2019/01/pk-kunhalikutty.mp4">https://www.chandrikadaily.com/wp-content/uploads/2019/01/pk-kunhalikutty.mp4</a></video></div></p>
<p>മുസ്ലിം സമുദായത്തില്&#x200d; പെട്ടവര്&#x200d;ക്കെതിരെ സംഘപരിവാര്&#x200d; സംഘടനകള്&#x200d; നടത്തുന്ന വിവേചന നീക്കങ്ങള്&#x200d;ക്ക് ശക്തി പകരുന്നതാണ് അയല്&#x200d; രാജ്യങ്ങളില്&#x200d; നിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്&#x200d;ക്ക് ഇന്ത്യന്&#x200d; പൗരത്വം നല്&#x200d;കാനുള്ള ശ്രമം. ഇതിനെതിരെ പാര്&#x200d;ലമെന്റ് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ല് രാജ്യത്തിന്റെ അടിസ്ഥാന സങ്കല്&#x200d;പങ്ങള്&#x200d;ക്കെതിരെയുള്ള വെല്ലുവിളിയാണ്.<br />
ഈ ശ്രമം ഇന്ത്യയുടെ മതേതരത്വത്തിന് കടുത്ത വെല്ലുവിളിയാകുമെന്നതില്&#x200d; സംശയമില്ല.</p>
<p>മുസ്ലിം മതവിഭാഗത്തിനെതിരെ പ്രകടമായ വിവേചനം ഉള്&#x200d;കൊള്ളുന്ന ബില്ല് പാസാക്കരുതെന്ന് ഇന്ന് ലോക്സഭയില്&#x200d; ആവശ്യപ്പെട്ടു. മുസ്ലിം വിരുദ്ധ ബില്ലിലെ വ്യവസ്ഥകള്&#x200d; ഭരണഘടനാ വിരുദ്ധമാണ്, ഇത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാണ്.</p>
<p>ജാതി-മത, ഹിന്ദു -മുസ്ലിം പരിഗണനകള്&#x200d;ക്കതീതമായി തുല്ല്യ പരിഗണനയും സ്ഥാനവുമാണ് ഭരണഘടന രാജ്യത്തെ എല്ലാ പൗരന്&#x200d;മാര്&#x200d;ക്കും നല്&#x200d;കുന്നത്. ഭരണഘടനയുടെ ആദ്യ ഭേദഗതി പൗരാവകാശങ്ങള്&#x200d; സംരക്ഷിക്കാനുള്ളതായിരുന്നു. എന്നാല്&#x200d; വിവേചനത്തെ നിയമ വിധേയമാക്കാനാണ് ഇന്ന് ഭരണഘടനയെ ദേദഗതി ചെയ്യുന്നത്. ബില്ല് അവതരിപ്പിക്കപ്പെട്ട ഇന്ന് മതേതര ഇന്ത്യയുടെ ചരിത്രത്തിലേ കറുത്ത ദിനമായി രേഖപ്പെടുത്തപ്പെടും.</p>
<p>തിരഞ്ഞടുപ്പ് ലാഭത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള അവസരങ്ങള്&#x200d; നോക്കി നടക്കുകയാണ് സര്&#x200d;ക്കാര്&#x200d;. മുന്നോക്കക്കാരിലേ പിന്നോക്കക്കാര്&#x200d;ക്ക് സംവരണം ഏര്&#x200d;പ്പടുത്താനുള്ള ബില്ല് കൊണ്ടുവരാനുള്ള നീക്കമടക്കം അതിന്റെ ഭാഗമാണ്. കഴിഞ്ഞ അഞ്ച് വര്&#x200d;ഷമായി സര്&#x200d;ക്കാര്&#x200d; എവിടെയായിരുന്നെന്നും വലിയ പ്രാധാന്യമര്&#x200d;ഹിക്കുന്ന ഇത്തരം നിയമങ്ങള്&#x200d; മതിയായ ചര്&#x200d;ച്ച പോലും സാധ്യമാക്കാതെ പെട്ടന്ന് പാസാക്കിയെടുക്കാന്&#x200d; ശ്രമിക്കുന്നത് ഇവരുടെ അജണ്ടയാണ് വെളിവാക്കുന്നത്.</p>
<p>പൗരത്വ ഭേദഗതി ബില്ല് നിയമ പരമായി നിലനില്&#x200d;ക്കില്ല. അടിസ്ഥാനപരമായി ബില്ല് ഭരണഘടനയുടെ അനുഛേദം 14 ന്റെ ലംഘനമാണ്. ആസാം വിദ്യാര്&#x200d;ത്ഥി യൂനിയനുമായി കേന്ദ്ര ഗവണ്&#x200d;മെന്റ് ഒപ്പിട്ട അസ്സാം കാരാര്&#x200d; പ്രകാരം പരിഹരിക്കപ്പെട്ട പ്രശ്നത്തെ ബില്ല് കൊണ്ടുവന്നതിലൂടെ വീണ്ടും സജീവമാക്കുകയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത്. ഇത് രാഷ്ട്രത്തെ കബളിപ്പിക്കാനുള്ള ബിജെപിയുടെ മറ്റൊരു നീക്കം മാത്രമായേ കാണാനാവൂ.</p>
<p>മുസ്ലിം ലീഗ് പാര്&#x200d;ട്ടി ഇത് കൊണ്ടു തന്നെ ബില്ലിനെ ശക്തമായി എതിര്&#x200d;ക്കുകയാണ്. ഒന്നിനു പുറമേ മറ്റൊന്നായി പൊള്ളയായ വാഗ്ദ്ധാനങ്ങള്&#x200d; നല്&#x200d;കുകയാണ് ബിജെപി. ഇത്തരം പൊള്ളയായ വാഗ്ദ്ധാനങ്ങള്&#x200d;കൊന്നും വരാന്&#x200d; പോവുന്ന തിരഞ്ഞടുപ്പ് പരാജയത്തില്&#x200d; നിന്ന് ബിജെപിയെ രക്ഷിക്കാനാവില്ല. പാര്&#x200d;ലമെന്റിലും, പുറത്തും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയരുമെന്നതില്&#x200d; സംശയമില്ല, പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunhalikutty-in-parlianment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		<enclosure url="http://www.chandrikadaily.com/wp-content/uploads/2019/01/pk-kunhalikutty.mp4" length="4563481" type="video/mp4" />

			</item>
		<item>
		<title>പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്&#x200d;, അസദുദ്ദീന്&#x200d; ഒവൈസി; ചരിത്ര ബില്ലിനെ എതിര്&#x200d;ത്തത് ഇവര്&#x200d; മൂന്ന് പേര്&#x200d; മാത്രം </title>
		<link>https://www.chandrikadaily.com/only-three-votes-against-general-quota-bill.html</link>
					<comments>https://www.chandrikadaily.com/only-three-votes-against-general-quota-bill.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Jan 2019 18:55:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[asaduddin owaisi]]></category>
		<category><![CDATA[Bill in parliament]]></category>
		<category><![CDATA[ET Mohammed Basheer MP]]></category>
		<category><![CDATA[GENERAL QUOTA]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115666</guid>

					<description><![CDATA[കോഴിക്കോട്: രാജ്യത്ത് പത്ത്‌ ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന മുന്നാക്ക സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്&#x200d; ലോക്സഭ പാസായി. വേണ്ടത്ര ചർച്ചകൾ നടക്കാതെ ബിൽ കൊണ്ടുവന്ന നടപടിയെ പ്രതിപക്ഷ കക്ഷികൾ എതിർത്തു. അതേസമയം പാർലമെന്റിൽ വോട്ടിനിട്ട ബില്ലിനെ കോണ്&#x200d;ഗ്രസും സി.പി.ഐ.എമ്മും അടക്കം 323 അംഗങ്ങള്&#x200d; അനുകൂലിച്ചു. എന്നാൽ രാജ്യത്തെ സാമ്പത്തിക അസമത്വം വർധിപ്പിക്കാൻ ഇടയാക്കുമെന്ന വിമർശനം നേരിട്ട ചരിത്ര ബില്ലിനെ എതിര്&#x200d;ത്ത് വോട്ട് ചെയ്തത മൂന്ന് അംഗങ്ങള്&#x200d; മാത്രമാണ്. മുസ്ലിം ലീഗിന്റെ പി.കെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: രാജ്യത്ത് പത്ത്‌ ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന മുന്നാക്ക സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്&#x200d; ലോക്സഭ പാസായി.<br />
വേണ്ടത്ര ചർച്ചകൾ നടക്കാതെ ബിൽ കൊണ്ടുവന്ന നടപടിയെ പ്രതിപക്ഷ കക്ഷികൾ എതിർത്തു.<br />
അതേസമയം പാർലമെന്റിൽ വോട്ടിനിട്ട ബില്ലിനെ കോണ്&#x200d;ഗ്രസും സി.പി.ഐ.എമ്മും അടക്കം 323 അംഗങ്ങള്&#x200d; അനുകൂലിച്ചു. എന്നാൽ രാജ്യത്തെ സാമ്പത്തിക അസമത്വം വർധിപ്പിക്കാൻ ഇടയാക്കുമെന്ന വിമർശനം നേരിട്ട ചരിത്ര ബില്ലിനെ എതിര്&#x200d;ത്ത് വോട്ട് ചെയ്തത മൂന്ന് അംഗങ്ങള്&#x200d; മാത്രമാണ്. മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എം.ഐ.എം അദ്ധ്യക്ഷന്&#x200d; അസദുദ്ദീന്&#x200d; ഒവൈസിയുമാണ് ബില്ലിനെ എതിര്&#x200d;ത്ത് വോട്ടു ചെയ്തത്.</p>
<p>അതേസമയം അടുത്തകാലത്തൊന്നും കാണാത്ത ഐക്യമാണ് സാമ്പത്തിക സംവരണ വിഷയത്തില്&#x200d; ലോക്സഭയില്&#x200d; ദൃശ്യമായത്. കോണ്&#x200d;ഗ്രസും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസും എന്&#x200d;.സി.പിയും പിന്തുണച്ചു. എന്നാൽ ബില്ലിനെ ശക്തിയുക്തം എതിർത്ത എ.ഐ.എ.ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. ബില്&#x200d; രാജ്യസഭ ഇന്ന് പരിഗണിക്കും.</p>
<p>അതേസമയം ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത സിപി.ഐ.എമ്മിന്റെ നിലപാട് ചരിത്രപരമായ തെറ്റാണെന്നും മണ്ടത്തരമാണെന്നുമുള്ള വിമര്&#x200d;ശനമാണ് ഉയരുന്നത്. രാജ്യ താല്&#x200d;പര്യം മുന്&#x200d;നിര്&#x200d;ത്തി വിഷയത്തില്&#x200d; ചര്&#x200d;ച്ച വേണമെന്ന് സി.പി.ഐ.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്&#x200d;കണ്ടുള്ള ബി.ജെ.പിയുടെ സൂത്രവിദ്യയാണ് സാമ്പത്തിക സംവരണമെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. വിഎസ് അച്യുതാനന്ദനും ബില്ലിനെ എതിർത്തു പരസ്യമായി രംഗത്തെത്തി. എന്നാല്&#x200d; സഭയില്&#x200d; സംവരണ ബില്ലിനെ അനുകൂലിച്ച് ഇടതു എം.പിമാര്&#x200d; വോട്ടു ചെയ്യുകയായിരുന്നു.</p>
<p>മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് സംവരണം ഏര്&#x200d;പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലാണ് ലോക്സഭയില്&#x200d; പാസായത്. 10 ശതമാനം സംവരണം കൊണ്ടുവരാനുള്ള ഭേദഗതിക്ക് മോദി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്&#x200d;കിയിരുന്നു.</p>
<p>നിലവില്&#x200d; പട്ടികജാതി – പട്ടിക വര്&#x200d;ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്&#x200d;ക്കുള്ള 10 ശതമാനം സംവരണം ഏര്&#x200d;പ്പെടുത്താനുള്ള നീക്കം. ഭരണഘടനയുടെ 15, 16 അനുഛേദങ്ങളാണ് ഭേദഗതി ചെയ്യുക. ഇതോടൊപ്പം സാമൂഹ്യമായ പിന്നാക്കവസ്ഥയ്ക്കുള്ള പരിഹാരമെന്ന സംവരണത്തിന്റെ വ്യാഖ്യാനത്തിലും ഭേദഗതി വേണ്ടിവരും. ബില്&#x200d; ഇന്ന് ലോക്സഭയില്&#x200d; അവതരിപ്പിച്ചാലും ഈ സഭ സമ്മേളനത്തില്&#x200d; പാസാക്കാനാകില്ല. പാര്&#x200d;ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷത്തോടെ പാസാവണം. സംസ്ഥാന നിയമസഭകളിലും ബില്&#x200d; പാസാക്കേണ്ടതുണ്ട്.</p>
<p>ഗൌരവമുള്ള ഭരണഘടന ഭേദഗതിയായതിനാല്&#x200d; പാര്&#x200d;ലമെന്റിന്റെ സ്റ്റാന്&#x200d;ഡിങ് കമ്മിറ്റിക്ക് വിട്ട് പഠന റിപ്പോര്&#x200d;ട്ട് ലഭിച്ച ശേഷമേ ആ പ്രക്രിയയിലേക്ക് കടക്കൂ. എങ്കിലും ബില്ലുമായി ബന്ധപ്പെട്ട പ്രാഥമിക ചര്&#x200d;ച്ച നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കേ ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിനം ഇങ്ങനെയൊരു ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിലെ സര്&#x200d;ക്കാരിന്റെ ഉദ്ദേശശുദ്ധിയെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/only-three-votes-against-general-quota-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക സംവരണം: &#8220;വോട്ട് ബാങ്കാണ് ലക്ഷ്യം&#8221;; സി.പി.എം നിലപാട് തള്ളി വി.എസ്</title>
		<link>https://www.chandrikadaily.com/v-s-achuthanandan-against-cpim-stand-on-general-category-reservation.html</link>
					<comments>https://www.chandrikadaily.com/v-s-achuthanandan-against-cpim-stand-on-general-category-reservation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Jan 2019 07:32:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[GENERAL QUOTA]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115613</guid>

					<description><![CDATA[മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത സി.പി.എമ്മിന്റെയും സംസ്ഥാന സര്&#x200d;ക്കാരിന്റെയും നിലപാട് തള്ളി ഭരണപരിഷ്‌കാര കമ്മീഷന്&#x200d; ചെയര്&#x200d;മാനും മുതിര്&#x200d;ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്&#x200d;. സവര്&#x200d;ണ വോട്ടുകള്&#x200d; പരമാവധി സ്വരൂപിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി സംവരണം പ്രഖ്യാപിച്ചതെന്നും സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ജനാധിപത്യ അവകാശമാണ് സംവരണമെന്നും ഇതില്&#x200d; രാജ്യവ്യാപകമായ ചര്&#x200d;ച്ച നടന്ന ശേഷമേ തീരുമാനം എടുക്കാവൂ എന്നും വി.എസ് പറഞ്ഞു. കേന്ദ്രസര്&#x200d;ക്കാരിന്റെ സാമ്പത്തിക സംവരണത്തിനെതിരെ രാജ്യവ്യാപകമായി ചര്&#x200d;ച്ച ചെയ്ത ശേഷമേ, മുന്നാക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ [&#8230;]]]></description>
										<content:encoded><![CDATA[<p>മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത സി.പി.എമ്മിന്റെയും സംസ്ഥാന സര്&#x200d;ക്കാരിന്റെയും നിലപാട് തള്ളി ഭരണപരിഷ്‌കാര കമ്മീഷന്&#x200d; ചെയര്&#x200d;മാനും മുതിര്&#x200d;ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്&#x200d;. സവര്&#x200d;ണ വോട്ടുകള്&#x200d; പരമാവധി സ്വരൂപിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി സംവരണം പ്രഖ്യാപിച്ചതെന്നും സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ജനാധിപത്യ അവകാശമാണ് സംവരണമെന്നും ഇതില്&#x200d; രാജ്യവ്യാപകമായ ചര്&#x200d;ച്ച നടന്ന ശേഷമേ തീരുമാനം എടുക്കാവൂ എന്നും വി.എസ് പറഞ്ഞു.</p>
<p>കേന്ദ്രസര്&#x200d;ക്കാരിന്റെ സാമ്പത്തിക സംവരണത്തിനെതിരെ രാജ്യവ്യാപകമായി ചര്&#x200d;ച്ച ചെയ്ത ശേഷമേ, മുന്നാക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തില്&#x200d; തീരുമാനമെടുക്കാവൂ എന്ന നിലപാട് പ്രസ്താവനയിലൂടെയാണ് വി.എസ് വ്യക്തമാക്കിയത്.</p>
<p>&#8216;ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം, അടിച്ചമര്&#x200d;ത്തപ്പെട്ടവര്&#x200d;ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്. ഈ കാരണം കൊണ്ടു തന്നെ, സാമൂഹ്യനീതി നേടിയെടുക്കാനുള്ള ഉയര്&#x200d;ന്ന ലക്ഷ്യത്തെ, വ്യാപകവും സമഗ്രവുമായി ആശയരൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടത്.&#8217; വിഎസ് പ്രസ്താവനയില്&#x200d; വ്യക്തമാക്കി.</p>
<p>എന്നാല്&#x200d;, ഇതൊന്നും ചെയ്യാതെ, സവര്&#x200d;ണ വോട്ടുകള്&#x200d; പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്ന ആശയമാണ്, മുന്നോക്കക്കാരിലെ പിന്നോക്കക്കാര്&#x200d;ക്ക് പത്ത് ശതമാനം സംവരണം എന്നത്. ഇന്ത്യന്&#x200d; ജനാധിപത്യത്തില്&#x200d;, സംവരണം എന്ന ആശയത്തിന്റെ സത്ത ചോര്&#x200d;ത്തിക്കളയുന്ന തീരുമാനമാണ് ബി.ജെ.പി മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ളതെന്നും വി.എസ് പറഞ്ഞു.</p>
<p>മുന്നാക്കക്കാര്&#x200d;ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്&#x200d;പ്പെടുത്തിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനത്തെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വാഗതം ചെയ്തിരുന്നു. എന്നാല്&#x200d; പാര്&#x200d;ട്ടിയുടേയും സര്&#x200d;ക്കാരിന്റെയും നിലപാട് തള്ളിയാണ് മുതിര്&#x200d;ന്ന നേതാവായ വി.എസ് രംഗത്തുവന്നിരിക്കുന്നത്.</p>
<p>മുന്നോക്കവിഭാഗങ്ങളില്&#x200d; സാമ്പത്തികമായി പിന്നോക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് 10 ശതമാനം സംവരണം ഏര്&#x200d;പ്പെടുത്താനുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കം ഭരണഘടനാ വിരുദ്ധവും സംവരണമെന്ന അടിസ്ഥാന തത്വത്തിന്റെ ലംഘനവുമാണെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/v-s-achuthanandan-against-cpim-stand-on-general-category-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
