<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>general_blog &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/general_blog/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Sep 2018 18:43:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>general_blog &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശ്രീനാരായണ ഗുരുവിന്റെ ബഹുസ്വര വ്യക്തിത്വം</title>
		<link>https://www.chandrikadaily.com/article-about-sree-narayana-guru-by-av-firdouse.html</link>
					<comments>https://www.chandrikadaily.com/article-about-sree-narayana-guru-by-av-firdouse.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 19 Sep 2018 18:42:25 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[general_blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103900</guid>

					<description><![CDATA[എ.വി ഫിര്&#x200d;ദൗസ് ഒട്ടുമിക്ക ഇന്ത്യന്&#x200d; നവോത്ഥാന നായകരുടെയും മനുഷ്യോന്മുഖ ചിന്തകള്&#x200d; പുലര്&#x200d;ത്തിയ ധിഷണകളുടെയും കാര്യത്തില്&#x200d; നേരിടേണ്ടിവന്ന ദുരനുഭവമാണ് അവര്&#x200d; ജാതീയമായ ഒരു സങ്കുചിത പക്ഷത്തിന്റെ നേതൃരൂപങ്ങളായോ വര്&#x200d;ഗീയ അധമ വികാരങ്ങളുടെ ആശയ സ്രോതസ്സുകളായോ പില്&#x200d;ക്കാലങ്ങളില്&#x200d; തെറ്റായി ചിത്രീകരിക്കപ്പെടാനിടയായി എന്നത്. ഈ ദുരനുഭവം ഏറെ നേരിടേണ്ടിവന്ന മഹാ പുരുഷനാണ് ശ്രീനാരായണ ഗുരുദേവന്&#x200d;. സഹജവും സ്വാഭാവികവുമായ മനുഷ്യജന്മാനുഭവമെന്ന വിധത്തില്&#x200d; ഒരു പ്രത്യേക ജാതി സമുദായ സാമൂഹ്യ പശ്ചാത്തലത്തില്&#x200d; ജനിച്ചു ജീവിക്കാനും ആ ജന്മത്തിന്റെതായ അനുഭവങ്ങളിലൂടെ കടന്നുപോകാനും ഇടയായി എന്നതിന്റെ അടിസ്ഥാനത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.വി ഫിര്&#x200d;ദൗസ്</strong></p>
<p>ഒട്ടുമിക്ക ഇന്ത്യന്&#x200d; നവോത്ഥാന നായകരുടെയും മനുഷ്യോന്മുഖ ചിന്തകള്&#x200d; പുലര്&#x200d;ത്തിയ ധിഷണകളുടെയും കാര്യത്തില്&#x200d; നേരിടേണ്ടിവന്ന ദുരനുഭവമാണ് അവര്&#x200d; ജാതീയമായ ഒരു സങ്കുചിത പക്ഷത്തിന്റെ നേതൃരൂപങ്ങളായോ വര്&#x200d;ഗീയ അധമ വികാരങ്ങളുടെ ആശയ സ്രോതസ്സുകളായോ പില്&#x200d;ക്കാലങ്ങളില്&#x200d; തെറ്റായി ചിത്രീകരിക്കപ്പെടാനിടയായി എന്നത്. ഈ ദുരനുഭവം ഏറെ നേരിടേണ്ടിവന്ന മഹാ പുരുഷനാണ് ശ്രീനാരായണ ഗുരുദേവന്&#x200d;.</p>
<p>സഹജവും സ്വാഭാവികവുമായ മനുഷ്യജന്മാനുഭവമെന്ന വിധത്തില്&#x200d; ഒരു പ്രത്യേക ജാതി സമുദായ സാമൂഹ്യ പശ്ചാത്തലത്തില്&#x200d; ജനിച്ചു ജീവിക്കാനും ആ ജന്മത്തിന്റെതായ അനുഭവങ്ങളിലൂടെ കടന്നുപോകാനും ഇടയായി എന്നതിന്റെ അടിസ്ഥാനത്തില്&#x200d; മാത്രമാണ് നാരായണഗുരു പില്&#x200d;ക്കാലത്ത് ജാതി ദൈവവും സമുദായ വിഗ്രഹവുമായി പ്രതിഷ്ഠിക്കപ്പെട്ടത്. അതേസമയം തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലുമെന്ന വിധത്തില്&#x200d; ജാതി, മതം, സമുദായം, സാമൂഹിക സങ്കുചിതത്വങ്ങള്&#x200d; എന്നിവക്കെല്ലാമെതിരെ പൊരുതുകയും പോരാടുകയും ചെയ്ത തീഷ്ണ വിപ്ലവ വ്യക്തിത്വമായിരുന്നു അദ്ദേഹം. ചെമ്പഴന്തിയിലെ വയല്&#x200d;വാരത്തു വീട്ടില്&#x200d; മാടനാശാന്&#x200d; എന്ന ഈഴവ പിതാവിന്റെ പുത്രനായി ജനിക്കേണ്ടി വന്നതിന് താന്&#x200d; എക്കാലവും ഈഴവ സമുദായത്തിന്റെ മാത്രം വക്താവായി ജീവിക്കാന്&#x200d; വിധിക്കപ്പെട്ടവനാണ് എന്ന അര്&#x200d;ത്ഥമൊന്നും നാരായണഗുരു കല്&#x200d;പ്പിച്ചിരുന്നില്ല.</p>
<p>ജീവിതത്തിന്റെ ഏതെങ്കിലും സന്ദര്&#x200d;ഭങ്ങളില്&#x200d; താന്&#x200d; ഒരു സവിശേഷ ജാതിയുടെ പ്രതിനിധിയാണെന്ന് അദ്ദേഹത്തിന് സ്വയമായി ചിന്തിക്കേണ്ടിവരികയും ഉണ്ടായിട്ടില്ല. ഈ നാരായണ ഗുരുവിനെയാണ് പില്&#x200d;ക്കാലത്ത് ചില തല്&#x200d;പര കക്ഷികള്&#x200d; ജാതിവിഗ്രഹമാക്കി ചിത്രീകരിച്ചതും മറ്റെല്ലാ ജനവിഭാഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ മനുഷ്യാത്മക ബന്ധങ്ങളെ നിര്&#x200d;ബന്ധ ബുദ്ധിയോടെ നിഷേധിക്കുകയും ചെയ്തത്. ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച് പില്&#x200d;ക്കാലത്ത് തെറ്റായി ആരോപിക്കപ്പെട്ട രണ്ടു പ്രശ്‌നങ്ങളിലൊന്ന് ഇപ്പറഞ്ഞ ജാതി വിഗ്രഹവത്കരണം ആയിരുന്നെങ്കില്&#x200d; മറ്റൊന്ന് ഹിന്ദുത്വ രാഷ്ട്രീയ സജ്ജീകരണങ്ങളുടെ ഭാഗമായുള്ള ഹൈന്ദവ ഏകോപനത്തിന്റെ ഉപാധിയായി അദ്ദേഹത്തെ ചിത്രീകരിക്കുന്നതിന്റെ അടിസ്ഥാന പശ്ചാത്തലമെന്നവിധം സംഭവിച്ച സവര്&#x200d;ണ ആചാര്യനെന്ന ചിത്രീകരണമായിരുന്നു.</p>
<p>ജാതിവാദികള്&#x200d; അദ്ദേഹത്തെ ഈഴവ ദൈവം മാത്രമാക്കി മരവിപ്പിച്ച് വിഗ്രഹക്കൂടുകളില്&#x200d; തടവിലാക്കിയപ്പോള്&#x200d; സംഘ്പരിവാര രാഷ്ട്രീയക്കാര്&#x200d; അദ്ദേഹത്തെ ആചാര്യത്രയങ്ങളില്&#x200d; ഒന്ന് എന്ന് ഹൃസ്വവത്കരിക്കുകയാണ് ചെയ്തത്. നാരായണഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി എന്നീ മൂന്ന് നവോത്ഥാന വിപ്ലവകാരികളെ സ്വന്തം സങ്കുചിത രാഷ്ട്രീയത്തിന്റെ ഉപകരണങ്ങളാക്കുന്നതിന് വേണ്ടിയാണ് സംഘ്പരിവാര്&#x200d; വക്താക്കള്&#x200d; അവരെ ആചാര്യത്രയം എന്നു ചിത്രീകരിച്ചത്. സവര്&#x200d;ണ ഭാവുകത്വത്തിന്റെ ഭാഗമായി വരുന്നതാണ് ഈ വിശേഷണം. ഈ മൂന്ന് മഹാ പുരുഷന്മാരുടെയും ജീവിത ദൗത്യനിര്&#x200d;വഹണങ്ങള്&#x200d; കേവലം സ്വന്തം ജാതി-സമുദായങ്ങളുടെ പരിമിതിയില്&#x200d; മാത്രം ഒതുങ്ങി നിന്നവയും സവര്&#x200d;ണമായ ഒരു കാല്&#x200d;പനിക ഹൈന്ദവ ബോധത്തിന്റെ ഉള്ളടക്കങ്ങള്&#x200d; അടങ്ങിയവയും ആയിരുന്നു എന്നു വരുത്തിതീര്&#x200d;ക്കാനാണ് ആചാര്യത്രയ വിശേഷണം സംഘ്പരിവാര്&#x200d; വക്താക്കള്&#x200d; മുന്നോട്ടുവെക്കുന്നത്.</p>
<p>സ്വസമുദായത്തിനകത്തെ ആചാരാനുഷ്ഠാന ക്രമങ്ങളില്&#x200d; സവര്&#x200d;ണ താല്&#x200d;പര്യങ്ങള്&#x200d;ക്ക് അനുസൃതമായ പരിഷ്‌കരണങ്ങള്&#x200d;ക്കായി ശ്രമിച്ചവര്&#x200d; മാത്രമാണ് ഈ മൂവരുമെന്ന ധ്വനി മേല്&#x200d;പറഞ്ഞ വിശേഷണത്തിലുണ്ട്. എന്നാല്&#x200d; സ്വന്തം പ്രവര്&#x200d;ത്തനങ്ങളെ കേരളീയ പൊതു മണ്ഡലത്തില്&#x200d; നിന്ന് വേരറുത്തുനിര്&#x200d;ത്തി സ്വജാതി-സമുദായ വൃത്തത്തിനകത്ത് മാത്രമായി പരിമിതപ്പെടുത്തിയവര്&#x200d; ആയിരുന്നില്ല. മറിച്ച് കേരളീയ പൊതു മണ്ഡലത്തിന്റെ അനിവാര്യമായ ഘടകങ്ങളും തുടര്&#x200d;ച്ചകളുമാണ് സ്വന്തം സമുദായ ജനവിഭാഗങ്ങളെന്ന യാഥാര്&#x200d;ത്ഥ്യ ബോധത്തോടെ നടത്തിയ സാമൂഹ്യ പരിഷ്‌കരണങ്ങള്&#x200d; ആയിരുന്നു അവരുടേത്. പൊതുവായ ഒരു സാമൂഹികതയുടെ തന്നെ ഭാഗമായി സ്വസമുദായങ്ങളെ പരിവര്&#x200d;ത്തിപ്പിച്ചെടുക്കാനാണ് മൂവരും ശ്രമിച്ചത്. അങ്ങനെയാണ് കേരളീയ പൊതു മണ്ഡലത്തില്&#x200d; അവരെക്കുറിച്ച് സമൂഹത്തിന്റെ പൊതുവായ മാനാഭിമാന പ്രതിനിധാനങ്ങളെന്ന ചിന്തയും അവബോധവും വ്യാപിച്ചതും. കേരളീയര്&#x200d; മൊത്തത്തില്&#x200d; പൊതുവായി ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമിയെയും അയ്യങ്കാളിയെയുമെല്ലാം ജാതിമത സമുദായ പരിഗണനകള്&#x200d;ക്കതീതമായി സ്വന്തമെന്ന് വിചാരിക്കുന്ന ശീലത്തെ അട്ടിമറിച്ച് ഈ മൂവരെയും സവര്&#x200d;ണവത്കരണത്തിന്റെ ആചാര്യന്മാരായി ചിത്രീകരിക്കാനാണ് സംഘ്പരിവാര്&#x200d; വക്താക്കള്&#x200d; ശ്രമിച്ചതും ഇപ്പോഴും ശ്രമിച്ചുവരുന്നതും എന്നര്&#x200d;ത്ഥം.</p>
<p>യഥാര്&#x200d;ത്ഥ നാരായണ ഗുരുവിനെ മനസ്സിലാക്കുകയാണെങ്കില്&#x200d; ഏതൊരാളും അമ്പരക്കുക തന്നെ ചെയ്യും. ആ അമ്പരപ്പാവട്ടെ അദ്ദേഹത്തെ ദൈവമാക്കുന്നവരില്&#x200d; ചിലര്&#x200d; കാണിക്കുന്നത് പോലുള്ള വ്യാജമായ ഭാവപ്രകടനവും ആയിരിക്കില്ല. കെട്ടുകഥകളെയും ബാലിശ ഭാവനകളെയും അടിസ്ഥാനമാക്കി മനുഷ്യോത്തമനായ നാരായണ ഗുരുവിനെ ദൈവവും വിഗ്രഹവുമാക്കി മാറ്റി അദ്ദേഹത്തെ പൊതു മാനവരാശിയില്&#x200d; നിന്നകറ്റുന്നവര്&#x200d;ക്ക് സത്യത്തില്&#x200d; ആ വ്യക്തിത്വത്തിന്റെ മാഹാത്മ്യങ്ങള്&#x200d; മനസ്സിലായിട്ടില്ല. മനുഷ്യോത്തമനായ ഒരു മഹാ കര്&#x200d;മ്മയോഗിയായി ഗുരുവിനെ അംഗീകരിക്കാവുന്നതിലുപരിയായ ഒരാദരവും സത്യത്തില്&#x200d; അദ്ദേഹത്തിന് നല്&#x200d;കാനില്ല. കാരണം സംശുദ്ധ മനുഷ്യനായിരിക്കാനും താനുമായി ബന്ധപ്പെട്ടവരെ അത്തരത്തില്&#x200d; ഒരായിത്തീരലിലേക്ക് നയിക്കാനുമാണ് എന്നും എക്കാലവും ഗുരു പരിശ്രമിച്ചത്. ജാതീയവും ഹൈന്ദവികവും എന്ന് പില്&#x200d;ക്കാലത്ത് ചിത്രീകരിക്കപ്പെട്ട ഗുരുവിന്റെ പ്രവര്&#x200d;ത്തനങ്ങളില്&#x200d; പോലും ജാതി- മതാതീതങ്ങളായ വിശാല മനുഷ്യത്വത്തിന്റെ മാനദണ്ഡങ്ങള്&#x200d; കാണാവുന്നതുമാണ്. സ്വന്തം അനുയായികളില്&#x200d; ചിലരുടെ ആവശ്യ പ്രകാരം അമ്പലങ്ങളും ക്ഷേത്ര പ്രതിഷ്ഠകളും നിര്&#x200d;മ്മിച്ചുകൊണ്ട് സഞ്ചരിച്ച ഗുരുവിനോട് തന്റെ ഉല്&#x200d;പ്പതിഷ്ണുക്കളായ ചില ശിഷ്യന്മാര്&#x200d; അതേക്കുറിച്ച് സംശയങ്ങള്&#x200d; ഉന്നയിക്കുന്ന ഘട്ടങ്ങളില്&#x200d; ഗുരു നല്&#x200d;കിക്കൊണ്ടിരുന്ന മറുപടികള്&#x200d; പഠനമര്&#x200d;ഹിക്കുന്നവയാണ്. അമ്പലങ്ങളില്&#x200d; വിഗ്രഹങ്ങള്&#x200d; പ്രതിഷ്ഠിക്കാന്&#x200d; നടന്ന ഗുരു നല്&#x200d;കിയ വിശദീകരണങ്ങളെ മൊത്തത്തില്&#x200d; പരിശോധിച്ചാല്&#x200d; അവയില്&#x200d; ചില അസാധാരണങ്ങളായ സാമൂഹ്യ ലക്ഷ്യങ്ങളുണ്ടായിരുന്നതായി കണ്ടെത്താന്&#x200d; കഴിയും.</p>
<p>1. കേവലം ക്ഷേത്ര ഭക്തി വളര്&#x200d;ത്തുക എന്നതിലുപരി സ്വന്തം ജനവിഭാഗങ്ങളെ വൃത്തിയിലും വെടിപ്പിലും ജീവിക്കാന്&#x200d; ശീലിപ്പിക്കുകയും ദൈനംദിന പ്രവൃത്തികളില്&#x200d; ഒരു ചിട്ടയും ക്രമവും വരുത്തുകയും ചെയ്യുക. 2. അമ്പലങ്ങളും ക്ഷേത്രങ്ങളുമെല്ലാം വിശാലവും ഹരിതാഭവുമായ പരിസരങ്ങളില്&#x200d; ആയിരിക്കുകയും അവക്ക് ചുറ്റും ഉദ്യാനങ്ങളും സ്വച്ഛവായു ലഭ്യമാക്കുംവിധമുള്ള അന്തരീക്ഷവും ഉണ്ടാക്കുകയും വേണം. 3. പുരാണേതിഹാസങ്ങളെ കുറിച്ചുള്ള ഉദ്‌ബോധന പ്രസംഗങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള മൂല്യവത്തും ജീവിതത്തില്&#x200d; ഉപകാരപ്രദവുമായ ജ്ഞാനവിനിമയ-പാരസ്പര്യ പ്രവര്&#x200d;ത്തനങ്ങള്&#x200d; ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി വളര്&#x200d;ന്നുവരികയും അങ്ങനെ ജനങ്ങള്&#x200d; കൂടുതലായി ഉദ്ബുദ്ധ മനസ്‌കരും ഉല്&#x200d;പ്പതിഷ്ണുക്കളുമായി വളര്&#x200d;ന്നുകൊണ്ടിരിക്കുകയും വേണം. 4. സമൂഹത്തില്&#x200d; നിലനില്&#x200d;ക്കുന്ന ഉച്ചനീചത്വങ്ങള്&#x200d;ക്കും അസമത്വങ്ങള്&#x200d;ക്കും എതിരായ ആശയ രൂപീകരണങ്ങളുടെ പൊതു ഇടങ്ങളായി ക്ഷേത്രങ്ങള്&#x200d; വര്&#x200d;ത്തിക്കണം. സവര്&#x200d;ണ ഉന്നത സമുദായങ്ങള്&#x200d; അവരുടെ ദേവാലയങ്ങളില്&#x200d;നിന്ന് തങ്ങളെ അകറ്റിനിര്&#x200d;ത്തുന്നു എന്ന് പരിഭവിച്ചുകൊണ്ടിരുന്ന ഈഴവര്&#x200d;ക്ക് സ്വന്തമായി ക്ഷേത്രങ്ങള്&#x200d; ഉണ്ടാക്കിക്കൊടുത്ത ഗുരു അവരോടാവശ്യപ്പെട്ട പ്രധാന കാര്യം താഴെ എന്ന് കരുതപ്പെടുന്ന ജാതികളില്&#x200d; ഉള്ളവര്&#x200d;ക്ക് സ്വന്തം ക്ഷേത്രങ്ങളിലെല്ലാം പ്രവേശനം നല്&#x200d;കാന്&#x200d; തയ്യാറാവണം എന്നായിരുന്നു. കുളിച്ച് വൃത്തിയായി ചിട്ടകള്&#x200d; പാലിച്ച് ഭക്തിയോടെ കടന്നുവരുന്ന ഏതൊരാള്&#x200d;ക്ക്മുമ്പിലും ഏതൊരു ദേവാലയത്തിന്റെയും വാതിലുകള്&#x200d; അടഞ്ഞുകിടക്കരുത് എന്നുള്ള വിമോചനാത്മകമായ ആത്മീയ ബോധത്തിന്റെ അടിത്തറകളിലാണ് ശ്രീനാരായണഗുരു തന്റെ ക്ഷേത്ര പ്രതിഷ്ഠകളെല്ലാം നിര്&#x200d;വഹിച്ചത്. 5. കണ്ണാടി, ഓംകാരം, ദീപം പോലെയുള്ള ചിഹ്നങ്ങളെയും പ്രതീകങ്ങളെയും പ്രതിഷ്ഠിച്ചതുവഴി ക്ഷേത്ര പ്രതിഷ്ഠ പാരമ്പര്യത്തിലെ സവര്&#x200d;ണ താന്ത്രിക ബോധങ്ങളെ മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് വെല്ലുവിളിക്കുകയാണ് നാരായണഗുരു ചെയ്തത്. ഇത്തരം ചിഹ്നങ്ങളോ, പ്രതീകങ്ങളോ ഒന്നും ആരുടെയും കുത്തകയോ, ചിലര്&#x200d;ക്ക് മാത്രമായി ഉപയോഗിക്കാനവകാശപ്പെട്ടവയോ അല്ലെന്നും അവ കേവലം മൃതങ്ങളായ പരമ്പരാഗത ചിഹ്നാവലികള്&#x200d; മാത്രമല്ലെന്നും അവക്ക് ആദ്ധ്യാത്മിക വ്യാഖ്യാന ക്ഷമതകള്&#x200d; നിറഞ്ഞ തലങ്ങള്&#x200d; വേണ്ടത്ര ഉണ്ടെന്നും ഗുരു തെളിയിച്ചു.<br />
(തുടരും)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-sree-narayana-guru-by-av-firdouse.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യദ്രോഹ കുറ്റത്തിന്റെ മാനദണ്ഡം</title>
		<link>https://www.chandrikadaily.com/the-criteria-of-sedition-article-by-sufiyan-abdusalam.html</link>
					<comments>https://www.chandrikadaily.com/the-criteria-of-sedition-article-by-sufiyan-abdusalam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 05 Sep 2018 18:14:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[general_blog]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[urban nexal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101797</guid>

					<description><![CDATA[സുഫ്് യാന്&#x200d; അബ്ദുസ്സലാം ഭീമ-കൊരെഗാവ് സംഘര്&#x200d;ഷത്തിന്റെ പേരില്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നും മാവോയിസ്റ്റ് ബന്ധവും തീവ്രവാദ പ്രോത്സാഹനവും ആരോപിച്ച് മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെയും മാധ്യമ സാഹിത്യ രംഗങ്ങളില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവരെയും അറസ്റ്റ് ചെയ്തതും അവരുടെ വീടുകള്&#x200d; റെയ്ഡ് ചെയ്തതും കോടതികളുടെയും നിയമവിശാരദന്മാരുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ എതിര്&#x200d;പ്പുകള്&#x200d; നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യമെന്ന പ്രഷര്&#x200d; കുക്കറിന്റെ സേഫ്റ്റി വാല്&#x200d;വാണ് വിമര്&#x200d;ശനമെന്നും വിമര്&#x200d;ശനം ഇല്ലാതാകുമ്പോള്&#x200d; ആ കുക്കര്&#x200d; പൊട്ടിത്തെറിക്കുമെന്നുമാണ് പൊലീസ് നടപടിയെ അതിരൂക്ഷമായി വിമര്&#x200d;ശിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ടവരെ ജയിലിലടക്കരുതെന്ന ശക്തമായ നിര്&#x200d;ദ്ദേശം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സുഫ്് യാന്&#x200d; അബ്ദുസ്സലാം</strong></p>
<p>ഭീമ-കൊരെഗാവ് സംഘര്&#x200d;ഷത്തിന്റെ പേരില്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നും മാവോയിസ്റ്റ് ബന്ധവും തീവ്രവാദ പ്രോത്സാഹനവും ആരോപിച്ച് മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെയും മാധ്യമ സാഹിത്യ രംഗങ്ങളില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവരെയും അറസ്റ്റ് ചെയ്തതും അവരുടെ വീടുകള്&#x200d; റെയ്ഡ് ചെയ്തതും കോടതികളുടെയും നിയമവിശാരദന്മാരുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ എതിര്&#x200d;പ്പുകള്&#x200d; നേരിട്ടുകൊണ്ടിരിക്കുകയാണ്.</p>
<p>ജനാധിപത്യമെന്ന പ്രഷര്&#x200d; കുക്കറിന്റെ സേഫ്റ്റി വാല്&#x200d;വാണ് വിമര്&#x200d;ശനമെന്നും വിമര്&#x200d;ശനം ഇല്ലാതാകുമ്പോള്&#x200d; ആ കുക്കര്&#x200d; പൊട്ടിത്തെറിക്കുമെന്നുമാണ് പൊലീസ് നടപടിയെ അതിരൂക്ഷമായി വിമര്&#x200d;ശിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ടവരെ ജയിലിലടക്കരുതെന്ന ശക്തമായ നിര്&#x200d;ദ്ദേശം പൊലീസിന് നല്&#x200d;കുകയും കേസ് പരിഗണിക്കുന്നതുവരെ വീട്ടുതടങ്കലില്&#x200d; വെക്കാമെന്നുമാണ് കോടതി പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്&#x200d;ത്തകര്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; ഭീകര പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് പദ്ധതിയിട്ടിട്ടുണ്ടെന്ന് കോടതിയില്&#x200d; പൊലീസ് പറഞ്ഞുനോക്കിയെങ്കിലും കോടതി അതിനു പുല്ലുവില നല്&#x200d;കിയില്ല.</p>
<p>സര്&#x200d;ക്കാരിനെ വിമര്&#x200d;ശിച്ചതുകൊണ്ട് ഒരാളെ രാജ്യദ്രോഹിയായി മുദ്ര കുത്താന്&#x200d; ഇന്ത്യയില്&#x200d; നിലവിലുള്ള രാജ്യവിരുദ്ധ നിയമം (124 എ) അനുവദിക്കുന്നില്ലെന്ന് ദേശീയ നിയമ കമ്മീഷന്&#x200d; അധ്യക്ഷന്&#x200d; ജസ്റ്റിസ് ബി.എസ് ചൗഹാനും അഭിപ്രായപ്പെട്ടത് പൊലീസ് നടപടിക്കേറ്റ തിരിച്ചടിയാണ്. സര്&#x200d;ക്കാര്&#x200d; പറയുന്ന പല്ലവികള്&#x200d; ആവര്&#x200d;ത്തിച്ചു പാടുകയെന്നതല്ല രാജ്യസ്‌നേഹത്തിന്റെ ലക്ഷണമെന്നും ജനാധിപത്യ സംവിധാനത്തില്&#x200d; ജനങ്ങള്&#x200d;ക്ക് നിയമവിധേയമായ മാര്&#x200d;ഗങ്ങളില്&#x200d; വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശമുണ്ടെന്നും നിയമ കമ്മീഷന്&#x200d; പറഞ്ഞു.</p>
<p>അഖിലേന്ത്യാ തലത്തില്&#x200d; ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുണ്ടാക്കി ബ്രാഹ്മണ ഹിന്ദുത്വ ശക്തികള്&#x200d;ക്കെതിരെ പൊരുതാന്&#x200d; പട്ടികജാതി വര്&#x200d;ഗ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളിലെ സായുധരായവരെ ഉപയോഗപ്പെടുത്താന്&#x200d; അറസ്റ്റ് ചെയ്യപ്പെട്ടവര്&#x200d;ക്ക് പദ്ധതിയുണ്ടെന്നാണ് മഹാരാഷ്ട്ര സര്&#x200d;ക്കാരിന്റെ പബ്ലിക്ക് പ്രോസിക്യൂട്ടര്&#x200d; പൂനെ കോടതിയില്&#x200d; സമര്&#x200d;പ്പിച്ച രേഖയിലുള്ളത്. തമിഴ്നാട്ടിലും ഗുജറാത്തിലും ദലിത് സംഘങ്ങള്&#x200d; വളര്&#x200d;ന്നുവരുന്നുവെന്നും കേരളം, മഹാരാഷ്ട്ര, കര്&#x200d;ണ്ണാടക എന്നിവിടങ്ങളില്&#x200d; മുസ്ലിം സംഘടനകള്&#x200d; സായുധ പരിശീലനം നല്&#x200d;കുന്നുണ്ടെന്നുമൊക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്&#x200d; ഉജ്ജ്വല പവാറിന്റെ രേഖയിലുള്ളതെന്ന് ഇന്ത്യന്&#x200d; എക്‌സ്പ്രസ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>പ്രധാനമന്ത്രിയെ വധിക്കാന്&#x200d; പദ്ധതിയിട്ടു എന്നൊക്കെയുള്ള ഗുരുതരമായ കുറ്റങ്ങള്&#x200d; ചാര്&#x200d;ത്തി യു.എ.പി.എ ചുമത്തി എക്കാലത്തേക്കും ഇവരെ ജയിലിലടക്കാന്&#x200d; മാത്രം ഇവരോട് സര്&#x200d;ക്കാരിനും പൊലീസിനും ഇത്രമാത്രം വിരോധമുണ്ടായതിന്റെ പിന്നിലുള്ള ചില പ്രത്യയശാസ്ത്രപരമായ അസുഖങ്ങളെ കുറിച്ച് ചര്&#x200d;ച്ച ചെയ്യപ്പെടാതെ പോവുന്നത് ശരിയല്ല. പൊലീസ് റെയ്ഡിന് വിധേയമായ പ്രമുഖ എഴുത്തുകാരനും ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിന്&#x200d; ലാംഗ്വേജസ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ കെ. സത്യനാരായണയോട് റെയ്ഡിന് വന്ന പൊലീസുകാര്&#x200d; ചോദിച്ച ചോദ്യങ്ങള്&#x200d; ഇതിലേക്ക് വിരല്&#x200d;ചൂണ്ടുന്നു. ദൈവങ്ങളുടെയും ദേവിയുടെയും ചിത്രങ്ങള്&#x200d;ക്ക് പകരം എന്തിനാണ് അംബേദ്കറുടെയും ജ്യോതിറാവു ഫുലെയുടെയും ചിത്രങ്ങള്&#x200d; ചുമരില്&#x200d; തൂക്കിയിടുന്നതെന്നും കിട്ടുന്ന ശമ്പളംകൊണ്ട് ജീവിച്ചാല്&#x200d; പോരേയെന്നും ബുദ്ധിജീവി ചമയണോ എന്നുമെല്ലാം പൊലീസ് ചോദിച്ചതായി അദ്ദേഹം മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് മുമ്പില്&#x200d; പറഞ്ഞു. ജാതീയതക്കെതിരെയും അയിത്താചരണത്തിനെതിരെയും അതിശക്തമായി പോരാടിയ അംബേദ്കറിനെക്കുറിച്ചും ഫുലെയെക്കുറിച്ചുമെല്ലാം പൊലീസ് ഇങ്ങനെ സംസാരിക്കണമെങ്കില്&#x200d; പ്രശ്‌നം അറസ്റ്റ് ചെയ്യപ്പെട്ടവര്&#x200d; പിന്നാക്ക ജാതിക്കാര്&#x200d;ക്ക് വേണ്ടി സംസാരിക്കുന്നവരായതുകൊണ്ടും പട്ടികജാതി വര്&#x200d;ഗ സമൂഹത്തോട് അവര്&#x200d;ക്കുള്ള ആഭിമുഖ്യംകൊണ്ടും മാത്രമാണെന്ന് മനസ്സിലാക്കാന്&#x200d; കൂടുതല്&#x200d; ചിന്തിക്കേണ്ടതില്ല.</p>
<p>ബ്രാഹ്മണര്&#x200d;ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്&#x200d; പ്രവര്&#x200d;ത്തിക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുകയെന്നതാണ് സംഘ്പരിവാര്&#x200d; നേതൃത്വം നല്&#x200d;കുന്ന സര്&#x200d;ക്കാരുകള്&#x200d; സ്വീകരിച്ചിട്ടുള്ള നയം. കഴിഞ്ഞ ഫെബ്രുവരിയില്&#x200d; ഗുജറാത്തിലെ പ്രതാപ് സാഗര്&#x200d; തടാകത്തില്&#x200d; മത്സ്യബന്ധനം നടത്താനുള്ള അനുമതി സബര്&#x200d;ഗന്ധ ജില്ലാ ഭരണകൂടം നിഷേധിച്ചപ്പോള്&#x200d; അതിനുള്ള കാരണം അവര്&#x200d; കോടതിയില്&#x200d; ബോധ്യപ്പെടുത്തിയത് പ്രതാപസാഗറില്&#x200d; മത്സ്യബന്ധനം നടത്തുന്നത്‌വഴി ബ്രാഹ്മണരുടെ വികാരം വ്രണപ്പെടും എന്നായിരുന്നു. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഒരു പൊതു സ്വഭാവമായി ഇത് മാറിയിരിക്കുന്നു. ഉന്നതര്&#x200d;ക്കും വരേണ്യവര്&#x200d;ഗങ്ങള്&#x200d;ക്കും പാദസേവ ചെയ്യുകയും പിന്നാക്കക്കാരെയും മതന്യൂനപക്ഷങ്ങളെയും ഇടിച്ചുതാഴ്ത്തുകയും ചെയ്യുകയെന്ന ശൈലിയാണ് ബി.ജെ.പി സര്&#x200d;ക്കാരുകള്&#x200d; സ്വീകരിച്ചിരിക്കുന്നത്. ഈ നയത്തിന്റെ ഭാഗമായി മാത്രമേ ഇപ്പോള്&#x200d; നടന്ന അറസ്റ്റിനെയും റെയ്ഡിനെയും കാണാന്&#x200d; സാധിക്കുകയുള്ളൂ. കഴിഞ്ഞ ജനുവരിയില്&#x200d; ഭീമ-കൊരെഗാവില്&#x200d; ഉണ്ടായ സംഘര്&#x200d;ഷത്തിന് വഴിമരുന്നിട്ട് സഹായിച്ചുവെന്നതാണ് ഇപ്പോള്&#x200d; അറസ്റ്റ് ചെയ്യപ്പെട്ടവര്&#x200d;ക്കെതിരെയുള്ള കുറ്റപത്രം. പക്ഷേ സംഘ്പരിപാറുകാര്&#x200d; ഒളിപ്പിച്ചുവെക്കുന്ന പരസ്യമായ ചില രഹസ്യങ്ങളുണ്ട്. കൊരെഗാവില്&#x200d; ഡിസംബര്&#x200d; 31ന് എല്&#x200d;ദാര്&#x200d; പരിഷത്തിന്റെ പേരില്&#x200d; നടന്ന പരിപാടിയുടെ പശ്ചാത്തലവും ആ പരിപാടി എങ്ങനെയാണ് സംഘര്&#x200d;ഷത്തില്&#x200d; കലാശിച്ചത് എന്നുമുള്ള കാര്യങ്ങളെ കുറിച്ച് പഠനം നടത്തുന്ന ഏതൊരാള്&#x200d;ക്കും ആ രഹസ്യം വളരെ പെട്ടെന്ന് മനസ്സിലാവും.</p>
<p>മഹാരാഷ്ട്രയില്&#x200d; പൂനെക്കടുത്ത പ്രദേശമാണ് ഭീമ-കൊരെഗാവ്. 1818ല്&#x200d; മറാഠ സാമ്രാജ്യത്തിന്റെ അവസാന ചക്രവര്&#x200d;ത്തി പേഷ്വ ബാജിറാവു രണ്ടാമന്&#x200d; ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നയിച്ച യുദ്ധത്തില്&#x200d; ബാജിറാവു പരാജയപ്പെടുകയുണ്ടായി. അതിന്റെ അനുസ്മരണമെന്നോണമാണ് പട്ടികജാതി വര്&#x200d;ഗ സംഘടനകള്&#x200d; പരിപാടി സംഘടിപ്പിച്ചത്. ബ്രിട്ടീഷുകാര്&#x200d; വിജയിച്ച ഒരു യുദ്ധം എന്തുകൊണ്ട് അനുസ്മരിക്കപ്പെടുന്നുവെന്ന ചോദ്യം സ്വാഭാവികമാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തിന്റെ കൂടെയായിരുന്നു ആ പ്രദേശത്തെ പട്ടികജാതി വര്&#x200d;ഗ വിഭാഗത്തില്&#x200d;പെട്ട മഹര്&#x200d; സമുദായക്കാര്&#x200d;. അവരുടെ ഒരു പട്ടാള യൂണിറ്റ് ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കാന്&#x200d; ഉണ്ടായിരുന്നു. ബാജിറാവു രണ്ടാമന്&#x200d; ബ്രിട്ടീഷുകാര്&#x200d;ക്കെതിരെ പോരാടിയപ്പോള്&#x200d; മഹര്&#x200d; സമുദായക്കാര്&#x200d; ബാജിറാവുവിനെതിരെ ബ്രിട്ടീഷുകാര്&#x200d;ക്ക് പിന്തുണ നല്&#x200d;കിയതിന് അവര്&#x200d;ക്ക് ന്യായമായ കാരണങ്ങളുണ്ടായിരുന്നു.</p>
<p>സ്വന്തം നാട്ടുകാര്&#x200d;ക്ക് പിന്തുണ നല്&#x200d;കാതെ ബ്രിട്ടീഷുകാര്&#x200d;ക്ക് എന്തുകൊണ്ട് പട്ടികജാതി വര്&#x200d;ഗ വിഭാഗമായ മഹര്&#x200d; സമുദായം പിന്തുണ നല്&#x200d;കിയെന്ന കാര്യം അറിയേണ്ടതുണ്ട്. 1674ല്&#x200d; ഛത്രപതി ശിവജി പ്രാരംഭം കുറിച്ച മറാഠ സാമ്രാജ്യം നാമാവശേഷമായത് 1818ല്&#x200d; പേഷ്വാ ബാജിറാവു രണ്ടാമന്&#x200d; നയിച്ച ഈ യുദ്ധത്തോട് കൂടിയായിരുന്നു. മറാഠ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിലും അതിന്റെ പട്ടാള സംവിധാനങ്ങളിലും വലിയ സംഭാവനകള്&#x200d; നല്&#x200d;കിയവരായിരുന്നു മഹര്&#x200d; സമുദായമടക്കമുള്ള ദലിത് സമൂഹം. 1761ല്&#x200d; അഫ്ഗാനിലെ അഹ്മദ് ഷാക്കെതിരെ മറാഠകള്&#x200d; നടത്തിയ മൂന്നാം പാനിപ്പറ്റ് യുദ്ധത്തില്&#x200d; പോലും മഹര്&#x200d; സമുദായം മറാഠകളുടെ കൂടെയായിരുന്നു. എന്നാല്&#x200d; ബാജിറാവു ഒന്നാമന് ശേഷം 1795ല്&#x200d; ബാജിറാവു രണ്ടാമന്&#x200d; ഭരണത്തിലേറിയതോടെ സ്ഥിതിഗതികള്&#x200d; മാറി. മറാഠയിലെ ബ്രാഹ്മണ പ്രമാണിമാരുടെ പാവ മാത്രമായിരുന്ന ബാജിറാവു താഴ്ന്ന ജാതിക്കാരെ വളരെയധികം ദ്രോഹിച്ചു. സൈന്യത്തില്&#x200d;നിന്നും അവരെ പുറത്താക്കി. ഈ സമയത്ത് തന്നെയാണ് മറാഠകളും ബറോഡയിലെ ഗെയ്ക്ക്വാദുകളും തമ്മില്&#x200d; റവന്യൂ വരുമാനങ്ങള്&#x200d; പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് തര്&#x200d;ക്കങ്ങള്&#x200d; ഉണ്ടാവുന്നത്. ഗെയ്ക്ക്വാദുകള്&#x200d; മഹര്&#x200d; സമുദായമടക്കമുള്ള പട്ടിക ജാതിക്കാര്&#x200d; ഉള്&#x200d;പ്പെടുന്ന വിഭാഗമാണ്. സുപ്രസിദ്ധ തമിഴ് നടന്&#x200d; രജനികാന്തിന്റെ യഥാര്&#x200d;ത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്വാദ് എന്നാണ്. അദ്ദേഹം ഗെയ്ക്ക്വാദ് വിഭാഗത്തില്&#x200d;പെട്ട ആളാണത്രെ. മറാഠ സാമ്രാജ്യത്തിലെ ഏറ്റവും ഉന്നത സ്ഥാനം ഛത്രപതിയാണ്. അതിന്റെ തൊട്ടുതാഴെയാണ് പേഷ്വ അഥവാ പ്രധാനമന്ത്രി എന്ന സ്ഥാനം. പക്ഷേ ഫലത്തില്&#x200d; പേഷ്വകള്&#x200d; ആയിരുന്നു അധികാര കേന്ദ്രം. പേഷ്വ ബാജിറാവുവും ഗെയ്ക്ക്വാദുകളും തമ്മിലുള്ള റവന്യൂ തര്&#x200d;ക്കത്തില്&#x200d; ഗെയ്ക്ക്വാദുകള്&#x200d;ക്ക് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാര്&#x200d; സ്വീകരിക്കുകയും പേഷ്വയോട് കരാറില്&#x200d; ഒപ്പുവെക്കാന്&#x200d; ആവശ്യപ്പെടുകയും ചെയ്തു. അവര്&#x200d; ഒപ്പ്‌വെക്കാന്&#x200d; നിരസിച്ചു. ഇതാണ് പേഷ്വാ ബാജിറാവുവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുണ്ടായ യുദ്ധത്തിന്റെ അടിസ്ഥാന കാരണം.</p>
<p>രാജ്യത്തിന്റെ സ്വാതന്ത്ര്യവുമായി അതിനു യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. തങ്ങളെ ജാതിയുടെ പേരില്&#x200d; അകറ്റി നിര്&#x200d;ത്തിയ ബാജിറാവുവിനോടുള്ള ശക്തമായ വിരോധം കാരണം മഹറുകള്&#x200d; ബ്രിട്ടീഷുകാരെ പിന്തുണച്ചു. തങ്ങളുടെ സഹോദരങ്ങളായ ഗെയ്ക്ക്വാദുകള്&#x200d;ക്ക് വേണ്ടിയാണല്ലോ ബ്രിട്ടീഷുകാര്&#x200d; യുദ്ധം നയിച്ചത്. യുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാര്&#x200d; അവിടെ ഒരു വിജയ സ്തംഭം സ്ഥാപിച്ചു. കൊരെഗാവ് യുദ്ധത്തില്&#x200d; ബാജിറാവുവിന്റെ കൂടെ 28000 പേരടങ്ങുന്ന മറാഠ സൈന്യം പോരാടിയിട്ടും മഹര്&#x200d; സമുദായത്തിന്റെ അഞ്ഞൂറോളം വരുന്ന തുച്ഛമായ കാലാള്&#x200d;പ്പടക്ക് മുമ്പില്&#x200d; പട്ടികജാതി വര്&#x200d;ഗവിരോധിയും ബ്രാഹ്മണരുടെ തോഴനുമായിരുന്ന ബാജിറാവുവിന് അടിയറവു പറയേണ്ടിവന്നു. ലജ്ജാകരമായ ഈ ഓര്&#x200d;മ്മകള്&#x200d; സംഘ്പരിവാറിനെയും വരേണ്യവര്&#x200d;ഗത്തെയും 200 വര്&#x200d;ഷം കഴിഞ്ഞിട്ടും വേട്ടയാടുന്നുവെന്നതാണ് ഈ അനുസ്മരണ പരിപാടിയോടുള്ള സംഘ്പരിവാറിന്റെ വിരോധത്തിന് കാരണം.</p>
<p>ഇപ്പോള്&#x200d; സംഘ്പരിവാറുകാര്&#x200d; പ്രചരിപ്പിക്കുന്നത് രാജ്യത്തിന് വേണ്ടി പോരാടിയ മറാഠകള്&#x200d;ക്കെതിരെ ബ്രിട്ടീഷുകാര്&#x200d; ജയിച്ച യുദ്ധത്തിന്റെ അനുസ്മരണം നടത്തുന്നത് രാജ്യവിരുദ്ധമാണ് എന്നാണ്. സത്യത്തില്&#x200d; പട്ടികജാതി വര്&#x200d;ഗ ക്കാര്&#x200d; അയിത്തത്തിനെതിരെയും അടിച്ചമര്&#x200d;ത്തലിനെതിരെയുമാണ് ബാജിറാവുവിനോട് യുദ്ധത്തിലേര്&#x200d;പ്പെട്ടത് എന്ന കാര്യം സംഘ്പരിവാറുകാര്&#x200d; മറച്ചുവെക്കുകയാണ്. 1927ല്&#x200d; രാജ്യത്തിന്റെ ഭരണഘടന ശില്&#x200d;പി ഡോ. ബി.ആര്&#x200d; അംബേദ്കര്&#x200d; ഈ സ്ഥലം സന്ദര്&#x200d;ശിക്കുകയും യുദ്ധത്തില്&#x200d; പങ്കെടുത്ത മഹര്&#x200d; സമുദായക്കാരെ അനുസ്മരിക്കുകയും ചെയ്തതോടെ ഈ സ്ഥലത്തിനും സംഭവത്തിനും പുതുജീവന്&#x200d; വന്നു. മഹര്&#x200d; സമുദായാംഗമായിരുന്നതിന്റെ പേരില്&#x200d; അദ്ദേഹവും വളരെയധികം കഷ്ടതകള്&#x200d; അനുഭവിച്ചിട്ടുണ്ട്. 2005ല്&#x200d; ആ പ്രദേശത്തുകാര്&#x200d; &#8216;ഭീമ-കൊരെഗാവ് രണ്&#x200d;സ്തംഭ് സേവാ സംഘ്&#8217; (ആഗഞടട) എന്ന പേരില്&#x200d; സംഘടന രൂപീകരിക്കുകയുണ്ടായി. ഇന്ത്യാചരിത്രത്തിലെ തന്നെ തങ്ങളുടെ സമുദായം നടത്തിയ ധീരോദാത്തമായ പോരാട്ടത്തെ അനുസ്മരിക്കുന്നതിനും ആത്മാഭിമാനം കാത്തുസൂക്ഷിച്ചുകൊണ്ട് യുദ്ധം ചെയ്ത പട്ടികജാതി വര്&#x200d;ഗ സഹോദരങ്ങള്&#x200d;ക്ക് ആദരാഞ്ജലികള്&#x200d; അര്&#x200d;പ്പിക്കുന്നതിനും വേണ്ടിയാണ് സംഘടന പ്രവര്&#x200d;ത്തിക്കുന്നത്. ഇപ്പോള്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d;നിന്നും വിശേഷിച്ചും ഗുജറാത്ത്, ഉത്തര്&#x200d;പ്രദേശ്, കര്&#x200d;ണ്ണാടക എന്നീ സംസ്ഥാനങ്ങളില്&#x200d; നിന്നും പട്ടികജാതി വര്&#x200d;ഗ വിഭാഗങ്ങളില്&#x200d;പെട്ട ലക്ഷക്കണക്കിനാളുകളാണ് ജനുവരി ഒന്നിന് പ്രദേശം സന്ദര്&#x200d;ശിക്കാറുള്ളത്. സൈന്യങ്ങളില്&#x200d;നിന്നും വിരമിച്ച ധാരാളം പട്ടികജാതി വര്&#x200d;ഗ ഉദ്യോഗസ്ഥരും ആദരാഞ്ജലികള്&#x200d; അര്&#x200d;പ്പിക്കാന്&#x200d; എത്താറുണ്ട്.</p>
<p>2018 ജനുവരി ഒന്നിന് സംഭവത്തിന്റെ ഇരുന്നൂറാം വാര്&#x200d;ഷികം വിപുലമായ രൂപത്തില്&#x200d; തന്നെ ആഘോഷിക്കാന്&#x200d; പട്ടികജാതി വര്&#x200d;ഗ സംഘടനകള്&#x200d; മുന്നോട്ട് വന്നതാണ് തീവ്ര വലതുപക്ഷ ഹിന്ദുത്വ ബ്രാഹ്മണ സംഘടനകള്&#x200d; സംഘര്&#x200d;ഷമുണ്ടാക്കാനുള്ള കാരണം. പട്ടികജാതി വര്&#x200d;ഗ സമൂഹം ഇന്നും അനുഭവിക്കുന്ന പ്രശ്‌നങ്ങള്&#x200d; സംഗമവേദിയില്&#x200d; പ്രഭാഷകര്&#x200d; അനുസ്മരിച്ചു. രാജ്യം ഇപ്പോള്&#x200d; ഭരിക്കുന്നത് ആധുനിക പേഷ്വകള്&#x200d; ആണെന്ന പരാമര്&#x200d;ശമാണ് സംഘ്പരിവാറുകാരെ കൂടുതല്&#x200d; പ്രകോപിപ്പിച്ചത്. പേഷ്വകള്&#x200d; സ്ഥാപിക്കുകയും അവരുടെ അധികാര കേന്ദ്രമായി അവസാനംവരെ കൊണ്ട് നടന്നിരുന്ന പൂനയിലെ ശനിവാര്&#x200d;വഡ കോട്ടയില്&#x200d; വെച്ചുതന്നെ ഈ പരിപാടി നടന്നതില്&#x200d; സംഘ്പരിവാറുകാര്&#x200d; കൂടുതല്&#x200d; കുപിതരായി. അവര്&#x200d; പരിപാടി അലങ്കോലമാക്കുകയും സംഘര്&#x200d;ഷം സൃഷ്ടിക്കുകയും ചെയ്തു. രണ്ടു പട്ടികജാതി വര്&#x200d;ഗ പ്രവര്&#x200d;ത്തകര്&#x200d; അവിടെ വെച്ച് കൊല്ലപ്പെട്ടു. പിറ്റേദിവസം മുതല്&#x200d; സംസ്ഥാന വ്യാപകമായി ദലിതര്&#x200d; ബന്ദ് സംഘടിപ്പിച്ചത് മഹാരാഷ്ട്ര സര്&#x200d;ക്കാരിനെയും ആര്&#x200d;.എസ്.എസിനെയും കൂടുതല്&#x200d; പ്രതിരോധത്തിലാക്കി. ബന്ദിലും അക്രമത്തിലുമായി ഒരാള്&#x200d;കൂടി കൊല്ലപ്പെട്ടു. മനോഹര്&#x200d; സംബാജി, മിലിന്&#x200d;ഡ് എക്ബോട്ട് എന്നീ തീവ്ര ഹിന്ദുത്വ നേതാക്കള്&#x200d;ക്കെതിരെ പൊലീസ് എഫ്.ഐ. ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. ഇവര്&#x200d;ക്കെതിരെയുള്ള അന്വേഷണത്തില്&#x200d; മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; ഉഴപ്പിയപ്പോള്&#x200d; സുപ്രീംകോടതി ശക്തമായ വിമര്&#x200d;ശനം നടത്തി. സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന പട്ടികജാതി വര്&#x200d;ഗ പെണ്&#x200d;കുട്ടി പൂജ സകത് കൊല്ലപ്പെടുകയുണ്ടായി. ഇതുകൊണ്ടൊന്നും സംഘ്പരിവാര്&#x200d; അടങ്ങിയില്ല. പട്ടികജാതി വര്&#x200d;ഗക്കാരെയും മുസ്‌ലിംകളെയും മാത്രമല്ല അവര്&#x200d; വേട്ടയാടുന്നത്. മനുഷ്യാവകാശ പ്രവര്&#x200d;ത്തകരും സാഹിത്യകാരന്മാരും ജേര്&#x200d;ണലിസ്റ്റുകളും അഭിഭാഷകരുമെല്ലാം അവരുടെ ക്രൂരവിനോദങ്ങള്&#x200d;ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. ദേശീയ നിയമ കമ്മീഷനും സുപ്രീംകോടതിയും രാജ്യത്തെ നിരവധി മാധ്യമങ്ങളും നീതിയുടെയും സത്യത്തിന്റെയും പക്ഷത്തു നിന്നുകൊണ്ട് &#8216;സര്&#x200d;ക്കാര്&#x200d;-പൊലീസ്&#8217; ഏകാധിപത്യ പ്രവണതകള്&#x200d;ക്കെതിരെ രംഗത്തുവരുന്നത് ശുഭോദര്&#x200d;ക്കമാണ്. രാജ്യം ഒരു ഫാസിസത്തിനും കീഴ്‌പ്പെടാന്&#x200d; തയ്യാറല്ല എന്നതിന്റെ പ്രഖ്യാപനമായി അതിനെ നിരീക്ഷിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-criteria-of-sedition-article-by-sufiyan-abdusalam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഴ നിന്നാലുടന്&#x200d; മല തുരക്കണം; മരം മുറിക്കണം</title>
		<link>https://www.chandrikadaily.com/article-by-p-ismail-wayanad-on-26-08-2018.html</link>
					<comments>https://www.chandrikadaily.com/article-by-p-ismail-wayanad-on-26-08-2018.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Aug 2018 17:58:29 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[general_blog]]></category>
		<category><![CDATA[KERALA FLOOD]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100328</guid>

					<description><![CDATA[പി. ഇസ്മായില്&#x200d; വയനാട് കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയുടെ കണക്കെടുപ്പില്&#x200d; ഇടനാടെന്നോ മലനാടെന്നോ വ്യത്യാസമില്ലാതെ ദുരിതബാധിതപ്രദേശങ്ങളില്&#x200d; യുദ്ധാനന്തരമുള്ള അവസ്ഥാവിശേഷമാണ് നിലവിലുള്ളത്. വര്&#x200d;ഷങ്ങളുടെ അധ്വാനത്താല്&#x200d; കെട്ടിപ്പൊക്കിയ സര്&#x200d;വ്വവും ഒറ്റ രാത്രി കൊണ്ടാണ് പ്രളയം കശക്കിയെറിഞ്ഞത്. തോരാമഴയുടെയും മണ്ണിടിച്ചിലിന്റെയും ഉരുള്&#x200d;പൊട്ടലിന്റെയും ദുരന്തഫലമായി 200ല്&#x200d;പരം ആളുകള്&#x200d;ക്കാണ് ജീവഹാനി സംഭവിച്ചത്. മത്സ്യതൊഴിലാളികളും ജീവന്&#x200d; രക്ഷാപ്രവര്&#x200d;ത്തകരും സ്വന്തം ജീവന്&#x200d; പണയം വെച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നടത്തിയ രക്ഷാപ്രവര്&#x200d;ത്തനങ്ങളാണ് ഒരു പരിധി വരെ മരണസംഖ്യ കുറച്ചത്. ഒട്ടേറെ കുടുംബങ്ങള്&#x200d; അനാഥകളായി തീര്&#x200d;ന്നു. ചിലര്&#x200d;ക്കെല്ലാം അംഗ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി. ഇസ്മായില്&#x200d; വയനാട്</strong></p>
<p>കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയുടെ കണക്കെടുപ്പില്&#x200d; ഇടനാടെന്നോ മലനാടെന്നോ വ്യത്യാസമില്ലാതെ ദുരിതബാധിതപ്രദേശങ്ങളില്&#x200d; യുദ്ധാനന്തരമുള്ള അവസ്ഥാവിശേഷമാണ് നിലവിലുള്ളത്. വര്&#x200d;ഷങ്ങളുടെ അധ്വാനത്താല്&#x200d; കെട്ടിപ്പൊക്കിയ സര്&#x200d;വ്വവും ഒറ്റ രാത്രി കൊണ്ടാണ് പ്രളയം കശക്കിയെറിഞ്ഞത്. തോരാമഴയുടെയും മണ്ണിടിച്ചിലിന്റെയും ഉരുള്&#x200d;പൊട്ടലിന്റെയും ദുരന്തഫലമായി 200ല്&#x200d;പരം ആളുകള്&#x200d;ക്കാണ് ജീവഹാനി സംഭവിച്ചത്. മത്സ്യതൊഴിലാളികളും ജീവന്&#x200d; രക്ഷാപ്രവര്&#x200d;ത്തകരും സ്വന്തം ജീവന്&#x200d; പണയം വെച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നടത്തിയ രക്ഷാപ്രവര്&#x200d;ത്തനങ്ങളാണ് ഒരു പരിധി വരെ മരണസംഖ്യ കുറച്ചത്.</p>
<p>ഒട്ടേറെ കുടുംബങ്ങള്&#x200d; അനാഥകളായി തീര്&#x200d;ന്നു. ചിലര്&#x200d;ക്കെല്ലാം അംഗ വൈകല്യങ്ങള്&#x200d; സംഭവിച്ചു. ആയുഷ്‌ക്കാല സമ്പാദ്യം കൊണ്ട് നിര്&#x200d;മിച്ച വീടുകള്&#x200d; പലതും നിലംപൊത്തി. ആയിരക്കണക്കിനു വളര്&#x200d;ത്തു മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. 2.80 ലക്ഷം കര്&#x200d;ഷകരുടെ 50000 ഹെക്ടര്&#x200d; കൃഷിഭൂമിയിലെ കാര്&#x200d;ഷിക വിളകള്&#x200d; പൂര്&#x200d;ണ്ണമായും നശിച്ചു. റോഡുകള്&#x200d;, പാലങ്ങള്&#x200d;, വൈദ്യുതി വിതരണ ശൃംഖലകള്&#x200d;, ആസ്പത്രികള്&#x200d;, സ്‌കൂളുകള്&#x200d;, ബാങ്കുകള്&#x200d;, എ ടി എം കൗണ്ടറുകള്&#x200d;, കെട്ടിടങ്ങള്&#x200d; എന്നിവയെല്ലാം മഴവെള്ള പാച്ചിലില്&#x200d; തകര്&#x200d;ച്ചയെ നേരിട്ടു.സ്‌കൂളുകളിലെ പരീക്ഷകളും സര്&#x200d;വ്വകലാശാലകളിലെ കോളജ് യൂനിയന്&#x200d; തെരഞ്ഞെടുപ്പും നീട്ടിവെക്കുകയും കല്യാണങ്ങളടക്കം മാറ്റിവെക്കേണ്ടിയും വന്നു. നാലു ഭാഗം വെള്ളം മൂടിയിട്ടും കുടിവെള്ളത്തിനായി കേഴുന്ന മനുഷ്യരെ വരെ കാണുകയുണ്ടായി.</p>
<p>ആരാധനാലയങ്ങളും സ്‌കൂളും മതപഠന ശാലകളുമെല്ലാം നിമിഷങ്ങള്&#x200d;ക്കകം അഭയകേന്ദ്രങ്ങളായി മാറി. ലക്ഷകണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്&#x200d; അഭയാര്&#x200d;ത്ഥികളായെത്തിയത്. അവര്&#x200d;ക്കാവശ്യമായ ഭക്ഷണവും മരുന്നും വസ്ത്രവും എത്തിച്ചു കൊടുക്കുന്നതില്&#x200d; സര്&#x200d;ക്കാരിനെ കാത്തു നില്&#x200d;ക്കാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത സാമുദായിക സംഘടനകളും സന്നദ്ധ പ്രവര്&#x200d;ത്തകരുമെല്ലാം നടത്തിയ പ്രവര്&#x200d;ത്തനങ്ങളെ എത്രകണ്ട് പ്രശംസിച്ചാലും അധികമാവില്ല. സ്വന്തം ശരീരത്തിന്റെ പുറം ഭാഗം മറ്റുള്ളവര്&#x200d;ക്ക് ചവിട്ടുപടിയാക്കി മാറ്റിയ ജൈസലും ചെറുതോണി പാലം മുങ്ങുന്നതിന് മുമ്പ് കൈ കുഞ്ഞിനെ മാറോട് ചേര്&#x200d;ത്തോടിയ കനയ്യകുമാറും വില്&#x200d;പനക്കായി കൊണ്ടുവന്ന പുതപ്പുകള്&#x200d; ദാനം ചെയ്ത അയല്&#x200d; സംസ്ഥാന തൊഴിലാളിയുമെല്ലാം ദുരന്തമുഖത്തെ അവിസ്മരണീയമാക്കിയ നാമങ്ങളില്&#x200d; ചിലത് മാത്രമാണ്.</p>
<p>1924ലാണ് ഇതുപോലൊരു പ്രളയ ദുരന്തം കേരളത്തിലുണ്ടായത്. ഇത്രത്തോളം നാശനഷ്ടം കേരളം മുഴുക്കെ അന്നുണ്ടായിരുന്നില്ല. ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ 90 ശതമാനം ഉത്തരവാദിത്വവും മനുഷ്യനിര്&#x200d;മ്മിതമാണ്. മുന്നറിയിപ്പുകളില്ലാതെ ഡാമുകള്&#x200d; തുറന്നുവെന്നത് അനവധി കാരണങ്ങളില്&#x200d; ഒന്നു മാത്രമാണ്. കാട്ടാറുകളെ കയ്യേറിയും കാട്ടുമരങ്ങളെ കട്ടു മുറിച്ചും വിഷവിത്തുകള്&#x200d; വിതറിയും മണല്&#x200d; വാരി പുഴ നശിപ്പിച്ചും പരിസ്ഥിതിക്ക് മുകളില്&#x200d; ഇന്നലകളില്&#x200d; നടത്തിയ കവര്&#x200d;ച്ചക്ക് പ്രകൃതി തന്നെ നല്&#x200d;കിയ തിരിച്ചടിയാണിപ്പോഴുണ്ടായിട്ടുള്ളത്. പ്രകൃതിയെ പശുവിനോടും മനുഷ്യനെ കറവുകാരനോടും ഉപമിക്കുന്നത് നന്നായിരിക്കും. പശുവിന് തീറ്റ കൊടുത്താല്&#x200d; അത് നന്നായി പാല്&#x200d; ചുരത്തും.പ്രകൃതിയാവട്ടെ തന്റെ വിഭവങ്ങളെല്ലാം എല്ലാവര്&#x200d;ക്കും ദാനമായിട്ടാണ് നല്&#x200d;കാറുള്ളത്. കിടാവിനു നല്&#x200d;കാനുള്ള പാല്&#x200d; ബാക്കി വെച്ചാണ് കറവുകാരന്&#x200d; കറവ നടത്താറുള്ളത്. കശാപ്പുകാരന്&#x200d; ആര്&#x200d;ക്കും വേണ്ടി ഒന്നും തന്നെ കരുതിവെക്കാറില്ല. പശുവിനെ കശാപ്പുചെയ്ത് വില്&#x200d;പ്പന നടത്തുമ്പോള്&#x200d; ഒരു കിലോ ഇറച്ചിക്ക് കിട്ടുന്ന വിലയും ഒരു ലിറ്റര്&#x200d; പാലിന്റെ വിലയും തമ്മില്&#x200d; അജഗജാന്തരമുണ്ട്. കറവുകാരനില്&#x200d; നിന്നും മാറി ആര്&#x200d;ത്തി പണ്ടാരമായ കശാപ്പുകാരന്റെ മനസ്സോടെയാണ് ഇന്ന് കേരളീയര്&#x200d; പരിസ്ഥിതിയെ നോക്കി കാണുന്നത്.</p>
<p>ഒരു കുന്ന് കണ്ടാല്&#x200d; അത് ഇടിച്ചു നിരപ്പാക്കി എത്ര ടണ്&#x200d; മണ്ണ് കടത്താനാവുമെന്നാണ് ശരാശരി മലയാളി ആലോചിക്കാറുള്ളത്. ഒരു മരം കണ്ടാല്&#x200d; പക്ഷികളും ഉറുമ്പുകളുമടക്കം അനേകം ജീവികളുടെ പാര്&#x200d;പ്പിടമാണ് അതെന്ന ചിന്തക്കു പകരം മരം മുറിച്ചു മാറ്റിയാല്&#x200d; കിട്ടാവുന്ന വാതിലും ജനാലയും ഗോവണിപ്പടിയും ഉള്&#x200d;പ്പെടെയുള്ള ഉരുപ്പടികളുടെ കണക്കുകളാണ് മനസ്സില്&#x200d; തെളിയാറുള്ളത്. പുഴകളും അരുവികളും കുളങ്ങളും കാണുമ്പോള്&#x200d; മത്സ്യങ്ങളും സസ്യങ്ങളുമടക്കമുള്ള ജീവജാലങ്ങള്&#x200d; കണ്ണില്&#x200d; പതിയുന്നതിന് പകരം എത്രമാത്രം വെള്ളവും മണലും ഊറ്റിയെടുക്കാനാവുമെന്ന ഗവേഷണമാണ് നടത്താറുള്ളത്. പാറക്കെട്ടുകള്&#x200d; കാണുമ്പോള്&#x200d; ഇത്ര അളവില്&#x200d; കല്ലുകള്&#x200d; പൊട്ടിച്ചെടുക്കാന്&#x200d; കഴിയുമെന്നാണ് മലയാളിയുടെ മനസ്സുകള്&#x200d; മന്ത്രിക്കുന്നത്.</p>
<p>&#8216;പുഴയെ കാറ്റിനെ വെയിലിനെ വില്&#x200d;ക്കാന്&#x200d;/ മഴയെ മണ്ണിന്റെ തരികളെ വില്&#x200d;ക്കാന്&#x200d;/ പതിനാലാം രാവിന്നഴകിനെ വില്&#x200d;ക്കാന്&#x200d;/ പുലരിതന്&#x200d; സപ്തസ്വരങ്ങളെ വില്&#x200d;ക്കാന്&#x200d;&#8217; വായുവും വെള്ളവുമടക്കം എല്ലാ വിഭവങ്ങളും വില്&#x200d;പ്പന ചരക്കായി കാണുന്ന ദുരമൂത്ത കേരളീയന്റെ നേര്&#x200d; ചിത്രമാണ് വിജയലക്ഷമിയുടെ കവിതയില്&#x200d; അടങ്ങിയിട്ടുള്ളത്. പ്രകൃതി വിഭവങ്ങള്&#x200d; നീതിപൂര്&#x200d;വ്വകമായി വിനിയോഗിക്കുന്നതിലും വീതിച്ചെടുക്കുന്നതിലും അടുത്ത തലമുറക്കായി കാത്തു സൂക്ഷിക്കുന്നതിലും മുമ്പ് ജീവിച്ചവര്&#x200d; അതീവ ജാഗ്രത പുലര്&#x200d;ത്തിയിരുന്നു. അങ്ങിനെയുള്ള കരുതലിന്റെ ഗുണഫലമായിട്ടാണ് ഇന്ന് ഭൂമുഖത്ത് വസിക്കുന്നവര്&#x200d;ക്കെല്ലാം തന്നെ ശുദ്ധവായുവും ശുദ്ധജലവും നല്ല ആവാസ വ്യവസ്ഥിതിയും ലഭിക്കാനിടയായത്. പ്രകൃതിയോട് ഇണങ്ങിയും ആദരിച്ചും പരിപാലിച്ചും കഴിഞ്ഞിരുന്ന അവസ്ഥയില്&#x200d; നിന്നും ഭൂമിയിലെ എല്ലാ വസ്തുക്കളും തനിക്ക് കൊള്ളയടിക്കാനുളള താണെന്നും താന്&#x200d; മാത്രമാണ് ഭൂമിയുടെ അവകാശിയെന്നുമുള്ള ചിന്തയിലേക്കാണ് മനുഷ്യര്&#x200d; വഴി മാറി നടന്നിട്ടുള്ളത്. പ്രളയം, ചുഴലികാറ്റ്, കൊടുങ്കാറ്റ്, ഉരുള്&#x200d;പൊട്ടല്&#x200d;, കാട്ടുതീ, വരള്&#x200d;ച്ച, ഭൂചലനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെല്ലാം നമ്മുടെ നാട്ടിലെത്തിയത് മേല്&#x200d; പരാമര്&#x200d;ശിച്ച ദുഷ്ടചിന്തയുടെ ഫലമായിട്ടാണ്.</p>
<p>ഇന്നിപ്പോള്&#x200d; പ്രകൃതി വിഭവങ്ങള്&#x200d; ചൂഷണം ചെയ്യുന്നത് ആവശ്യങ്ങളേക്കാളുപരി ആഡംബരങ്ങള്&#x200d;ക്ക് വേണ്ടിയാണ്. വന്&#x200d;കിട കെട്ടിട സമുച്ചയങ്ങളും ഫാക്ടറികളും റിസോര്&#x200d;ട്ടുകളും നിര്&#x200d;മിക്കുന്നതിന് വേണ്ടിയാണ് ഖനനങ്ങളിധകവും നടക്കുന്നത്. ചതുപ്പുനിലങ്ങളും വയലുകളും നികത്തി കൊണ്ടാണ് ആകാശം മുട്ടെയുള്ള അംബരചുംബികള്&#x200d; തലയുയര്&#x200d;ത്തി നില്&#x200d;ക്കുന്നത്. അവിടം നികത്താനാവശ്യമായ മണ്ണിനു വേണ്ടിയാണ് കുന്നുകളായ കുന്നുകളും മലകളുമെല്ലാം നിരപ്പാക്കുന്നത്. കോര്&#x200d;പ്പറേറ്റ് കമ്പനികളുടെയും ധനാഢ്യരുടെയും ലാഭ കൊയ്ത്തിനു വേണ്ടി നടത്തുന്ന ഇത്തരം കയ്യേറ്റങ്ങളുടെ ദുരന്തഫലം ഇന്നത്തെ തലമുറയില്&#x200d; മാത്രം അവസാനിക്കുന്നതല്ല.</p>
<p>&#8216;സമാധാന കാലത്ത് വിയര്&#x200d;പ്പൊഴുക്കിയാല്&#x200d; യുദ്ധകാലത്ത് ചോരയൊലിപ്പിന്റെ അളവ് കുറക്കാം&#8217;. ഇന്ത്യന്&#x200d; ആര്&#x200d;മി ക്യാമ്പിലെ ചുമരുകളില്&#x200d; കാണുന്ന ആപ്തവാക്യം ഭാവിയെ മുന്നില്&#x200d; കണ്ട് കൊണ്ടുള്ള ദീര്&#x200d;ഘവീക്ഷണമാണ് വിളംബരം ചെയ്യുന്നത്. പ്രളയാനന്തരം അതിജീവനത്തിനായുള്ള ശ്രമങ്ങള്&#x200d; നടക്കുന്ന ഘട്ടത്തില്&#x200d; ഭാവിയെ കരുപിടിപ്പിക്കും വിധമുള്ള ആലോചനകളും തീരുമാനങ്ങളും രൂപാന്തരപ്പെടേണ്ടതുണ്ട്. ഇനിയൊരിക്കലും ഇത്തരം ദുരന്തം ആവര്&#x200d;ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് പ്രധാനമായും നടത്തേണ്ടത്. പരിസ്ഥിതിയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളില്&#x200d; അടിമുടി മാറ്റം അനിവാര്യമാണ്. &#8216;ഒരഞ്ഞുറു കൊല്ലത്തിനകത്ത് ഈ ഭൂമിയിലെ സര്&#x200d;വ്വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം മനുഷ്യര്&#x200d; കൊന്നൊടുക്കും. മരങ്ങളെയും ചെടികളേയും നശിപ്പിക്കും. മനുഷ്യന്&#x200d; മാത്രം ഭൂമിയില്&#x200d; അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും&#8217;. പ്രകൃതിയുമായുള്ള പൊക്കിള്&#x200d;ക്കൊടി ബന്ധം അറുത്തുമാറ്റി സര്&#x200d;വ്വ ജീവജാലങ്ങളെയും കൊന്നൊടുക്കുവാനും എല്ലാം നശിപ്പിക്കുവാനും ഇറങ്ങി തിരിച്ച മനുഷ്യന്റെ ഹിംസാത്മകതയെ പറ്റി വൈക്കം മുഹമ്മദ് ബഷീര്&#x200d; മുമ്പേ പ്രവചിച്ച കാര്യമാണിത്. പക്ഷികളും മ്യഗങ്ങളും പൂക്കളും പുഴുക്കളും പൂമ്പാറ്റകളും മരങ്ങളും മലകളും വനങ്ങളും പുഴകളും അരുവികളും അതിസൂക്ഷമ ജീവികളും എല്ലാം കൂടി ചേര്&#x200d;ന്നതാണ് പ്രപഞ്ചം. ഈ ജീവജാലങ്ങളൊന്നുമില്ലാതെ മനുഷ്യര്&#x200d;ക്ക് മാത്രമായി ഭൂമിയില്&#x200d; സുഖവാസം സാധ്യമാവില്ലന്ന കാര്യം ഇനിയെങ്കിലും നമ്മള്&#x200d; തിരിച്ചറിയണം.</p>
<p>കുന്നുകള്&#x200d;ക്കും മലകള്&#x200d;ക്കും നേരെ ലാഭേഛയോടെയുള്ള നോട്ടങ്ങള്&#x200d;ക്ക് പകരം അവയെല്ലാം കോടിക്കണക്കിന് ലിറ്റര്&#x200d; വെള്ളം സംഭരിച്ചു വെക്കുന്ന ജല കൂടങ്ങളായി കാണാന്&#x200d; പരിശീലിക്കണം. വെള്ളപ്പൊക്കം തടഞ്ഞു നിര്&#x200d;ത്തുന്ന നെല്&#x200d;വയലേലകളും തണ്ണീര്&#x200d;തടങ്ങളും മണ്ണിട്ട് നികത്തുന്ന സമീപനം ദുരന്തം വിളിച്ചു വരുത്തുന്നതാണെന്ന കാര്യം ഓരോരുത്തര്&#x200d;ക്കും സ്വയം ബോധ്യപ്പെടണം. മലമുകളിലെ മരങ്ങള്&#x200d; മുറിച്ചു മാറ്റപ്പെടുമ്പോള്&#x200d; ആദ്യം അത് മണ്ണൊലിപ്പിലും ഏറ്റവുമവസാനം ഉരുള്&#x200d;പൊട്ടലിലും കലാശിക്കും. മണ്ണുമാന്തിയന്ത്രങ്ങളും കോടാലി കൈകളുമായി മലമടക്കുകളിലേക്ക് എഴുന്നള്ളുന്ന പ്രകൃതി ഘാതകര്&#x200d;ക്ക് മുന്നില്&#x200d; ഒറ്റപ്പെട്ടവരുടെ ദീനരോദനങള്&#x200d;ക്കു പകരം അരുതെന്നും സമ്മതിക്കില്ലെന്നും ഉറക്കെ ശബ്ദിക്കാന്&#x200d; ആള്&#x200d;കൂട്ടങ്ങള്&#x200d;ക്കാവണം. ആര്&#x200d;ത്തലച്ചു വരുന്ന കടലിലെ തിരമാലകളില്&#x200d; നിന്നും കൊടുങ്കാറ്റില്&#x200d; നിന്നും മനുഷ്യര്&#x200d; അധിവസിക്കുന്ന കരയെ സംരക്ഷിക്കുന്ന കരസേനയാണ് കണ്ടല്&#x200d;കാടുകള്&#x200d;. അതിന്റെ വേരുകള്&#x200d; പിഴുതെറിയുന്നവര്&#x200d;ക്ക് മുന്നില്&#x200d; കാവല്&#x200d; നില്&#x200d;ക്കുന്ന കാവല്&#x200d;സേനക്കാരായി മാറാന്&#x200d; ഓരോരുത്തരും തയ്യാറാവണം. മഴ നിന്നാലുടന്&#x200d; മലകള്&#x200d; തുരക്കണമെന്നും മരങ്ങള്&#x200d; മുറിക്കണമെന്നും പുഴകള്&#x200d; കയ്യേറണമെന്നുമുള്ള മനോവ്യാപാരത്തില്&#x200d; നിന്നും ആളുകളെ മാറ്റിയെടുക്കാനും കഴിയണം.</p>
<p>പാര്&#x200d;ട്ടി സമ്മേളനങ്ങള്&#x200d;ക്കും പാര്&#x200d;ട്ടി മന്ദിരങ്ങളുടെ നിര്&#x200d;മാണത്തിനും അനധികൃത ക്വാറി മുതലാളിമാരും ഭൂമാഫിയക്കാരും വെച്ച് നീട്ടുന്ന പണം ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരും, ജനങ്ങളോടും പ്രകൃതിയോടും തരിമ്പ് കടപ്പാടുപോലുമില്ലാത്തവരുമായ രാഷ്ട്രീയക്കാരെ ജനകീയ വിചാരണ നടത്തേണ്ടതും ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണം എന്നത് മരം നടീല്&#x200d; മാത്രമല്ല. ഭക്ഷ്യവസ്തുക്കള്&#x200d; പാഴാക്കി കളയുമ്പോള്&#x200d; അതിന്റെ ഉദ്പാദനത്തിനായി ചിലവു വന്നതും നമ്മള്&#x200d; കാണാത്തതുമായ ലിറ്റര്&#x200d; കണക്കിന് ജലമാണ് നാം കാരണം നഷ്ടപ്പെടുന്നതെന്ന് അറിയണം. പ്ലാസ്റ്റിക് മാലിന്യങ്ങള്&#x200d; മണ്ണിലേക്ക് വലിച്ചെറിയുന്നതും മാലിന്യങ്ങള്&#x200d; പുഴകളിലേക്കും പൊതു ഇടങ്ങളിലേക്കും പുറംതള്ളുന്നതും പ്രകൃതിയോട് കാട്ടുന്ന ക്രൂരതയാണ്. ഇക്കാര്യങ്ങളെല്ലാം കുടുംബങ്ങളില്&#x200d; ചര്&#x200d;ച്ചാ വിഷയമാകും വിധമുള്ള ബോധവല്&#x200d;ക്കരണവും ശീലവല്&#x200d;ക്കരണവും വളര്&#x200d;ത്തിയെടുക്കേണ്ടതും അനിവാര്യമാണ്. വികസിത രാഷ്ട്രങ്ങളില്&#x200d; പ്രകൃതിദുരന്തമുണ്ടാവുമ്പോള്&#x200d; ഇവിടത്തെ അപേക്ഷിച്ച് നാശനഷ്ടങ്ങള്&#x200d; തുലോം കുറവാണ്. അപകട സാധ്യതയുള്ള ഇടങ്ങളില്&#x200d; കെട്ടിട നിര്&#x200d;മാണത്തിന് അനുമതി നിഷേധിച്ചും ദുരന്തനിവാരണ സാക്ഷരത നടപ്പിലാക്കിയുമാണ് അവര്&#x200d; അതിനെ അതിജയിക്കുന്നത്. ഈ വഴിയിലേക്ക് കേരളീയരെ നടത്താന്&#x200d; ഭരണകൂടം ഇഛാശക്തി പ്രകടിപ്പിക്കേണ്ട സമയം കൂടിയാണിപ്പോള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-by-p-ismail-wayanad-on-26-08-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്‍ സൈന്യത്തിന്റെ അധികമാര്‍ക്കുമറിയാത്ത പ്രത്യേകതകള്‍</title>
		<link>https://www.chandrikadaily.com/general-blog-01.html</link>
					<comments>https://www.chandrikadaily.com/general-blog-01.html#comments</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Oct 2016 15:33:14 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[general_blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=1636</guid>

					<description><![CDATA[1. ലോകത്തിലെ ഏറ്റവും വലിയ വളണ്ടിയര്‍ ഫോഴ്‌സ് ഇന്ത്യയുടേതാണ് &#8211; സ്വന്തം താല്‍പര്യപ്രകാരം സൈനിക ജീവിതം തെരഞ്ഞെടുത്തവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സൈന്യത്തിലാണെന്നര്‍ത്ഥം. സൈനികരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള പല രാജ്യങ്ങളിലും നിര്‍ബന്ധിത സൈനിക സേവനം ഉണ്ട്. 2. ലോകമെമ്പാടും ഐക്യരാഷ്ട്ര സഭ നടത്തുന്ന സമാധാന ഉദ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കുചേരുന്ന സൈന്യം ഇന്ത്യയുടേതാണ്. 3. ലോകത്ത് വെറും മൂന്ന് കാവല്‍റി റെജിമെന്റുകള്‍ (കുതിരപ്പട) മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ. അതിലൊന്ന് ഇന്ത്യയുടേതാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ 61-ാം കാവല്‍റി ലോകത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>1. ലോകത്തിലെ ഏറ്റവും വലിയ വളണ്ടിയര്&#x200d; ഫോഴ്‌സ് ഇന്ത്യയുടേതാണ് &#8211; സ്വന്തം താല്&#x200d;പര്യപ്രകാരം സൈനിക ജീവിതം തെരഞ്ഞെടുത്തവര്&#x200d; ഏറ്റവും കൂടുതല്&#x200d; ഇന്ത്യന്&#x200d; സൈന്യത്തിലാണെന്നര്&#x200d;ത്ഥം. സൈനികരുടെ എണ്ണത്തില്&#x200d; മുന്&#x200d;നിരയിലുള്ള പല രാജ്യങ്ങളിലും നിര്&#x200d;ബന്ധിത സൈനിക സേവനം ഉണ്ട്.</p>
<p>2. ലോകമെമ്പാടും ഐക്യരാഷ്ട്ര സഭ നടത്തുന്ന സമാധാന ഉദ്യമങ്ങളില്&#x200d; ഏറ്റവും കൂടുതല്&#x200d; പങ്കുചേരുന്ന സൈന്യം ഇന്ത്യയുടേതാണ്.</p>
<p>3. ലോകത്ത് വെറും മൂന്ന് കാവല്&#x200d;റി റെജിമെന്റുകള്&#x200d; (കുതിരപ്പട) മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ. അതിലൊന്ന് ഇന്ത്യയുടേതാണ്. ഇന്ത്യന്&#x200d; സൈന്യത്തിന്റെ 61-ാം കാവല്&#x200d;റി ലോകത്തെ ഏറ്റവും വലിയ കാവല്&#x200d;റി യൂണിറ്റാണ്.</p>
<p>4. ഭരണകൂടത്തെ അട്ടിമറിക്കുന്ന ഉദ്യമങ്ങളില്&#x200d; ഇന്ത്യന്&#x200d; സൈന്യം ഇതുവരെ പങ്കെടുത്തിട്ടില്ല. ഇന്ത്യന്&#x200d; സൈന്യം ഒരു യുദ്ധവും തുടങ്ങിവെച്ചിട്ടില്ല.</p>
<p>5. ഉന്നത നിരപ്പിലുള്ള (ഹൈ ആള്&#x200d;ട്ടിറ്റിയൂഡ്) യുദ്ധമുഖങ്ങളില്&#x200d; ഏറ്റവും മികച്ചത് ഇന്ത്യന്&#x200d; സൈന്യമാണ്. മലനിരകളിലെ മികച്ച പ്രകടനവും ഇന്ത്യയുടേതു തന്നെ.</p>
<p>6. ഇന്ത്യയിലെ മിക്ക ഗവണ്&#x200d;മെന്റ് ജോലികളിലും ജാതി, മത അധിഷ്ഠിത സംവരണമുണ്ട്; എന്നാല്&#x200d; സൈന്യത്തില്&#x200d; അത് ഇല്ല. ശാരീരിക ക്ഷമതയടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിലെടുക്കാന്&#x200d; പരിഗണിക്കുന്നത്.</p>
<p>7. 2013-ല്&#x200d; വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തില്&#x200d; ഇന്ത്യന്&#x200d; സൈന്യം നടത്തിയ &#8216;ഓപറേഷന്&#x200d; റാഹത്ത്&#8217; ലോകത്തെ ഏറ്റവും വലിയ സിവിലിയന്&#x200d; രക്ഷാപ്രവര്&#x200d;ത്തനങ്ങളിലൊന്നാണ്. 19,600 പേരെയാണ് വ്യോമ മാര്&#x200d;ഗം മാത്രം രക്ഷപ്പെടുത്തിയത്.</p>
<p>8. സമുദ്രനിരപ്പില്&#x200d; നിന്ന് ഏറ്റവും ഉയര്&#x200d;ന്ന തലത്തിലുള്ള യുദ്ധഭൂമി ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. സിയാച്ചിന്&#x200d; മഞ്ഞു പ്രതലത്തിലുള്ള ഈ യുദ്ധമുഖം സമുദ്രനിരപ്പില്&#x200d; നിന്ന് 5 കിലോമീറ്റര്&#x200d; ഉയരെയാണ്.</p>
<p>9. &#8216;സ്വന്തത്തേക്കാള്&#x200d; പ്രധാനം സേവനം&#8217; എന്നതാണ് ഇന്ത്യന്&#x200d; കാലാള്&#x200d;പ്പടയുടെ മുദ്രാവാക്യം. &#8216;സമുദ്രദേവന്&#x200d; നമ്മെ അനുഗ്രഹിക്കട്ടെ&#8217; എന്നത് നാവിക സേനയുടെയും &#8216;അഭിമാനത്തോടെ ആകാശം തൊടാം&#8217; എന്നത് വ്യോമസേനയുടെയും മുദ്രാവാക്യമാണ്.</p>
<p>10. ഇന്ത്യന്&#x200d; ആര്&#x200d;മിക്ക് 1,252,090 സജീവ അംഗങ്ങളും 1,155,000 റിസര്&#x200d;വ് അംഗങ്ങളും 136 വിമാനങ്ങളുമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/general-blog-01.html/feed</wfw:commentRss>
			<slash:comments>1</slash:comments>
		
		
			</item>
	</channel>
</rss>
