<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>goa &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/goa/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Nov 2025 05:20:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>goa &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗോവയിലെ തടാകത്തില്‍ മാലിന്യം വലിച്ചെറിഞ്ഞ് സഞ്ചാരികള്‍</title>
		<link>https://www.chandrikadaily.com/tourists-throw-garbage-in-goas-lake.html</link>
					<comments>https://www.chandrikadaily.com/tourists-throw-garbage-in-goas-lake.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 29 Nov 2025 05:20:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[goa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365876</guid>

					<description><![CDATA[കഴിഞ്ഞദിവസം പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട ഈ പ്രദേശത്ത്, മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഒരു ദമ്പതികള്‍ കുട്ടികളുടെ നാപ്കിന്‍, കളിപ്പാട്ടങ്ങള്‍ അടക്കമുള്ള മാലിന്യം തടാകത്തിലേക്ക് വലിച്ചെറിയുന്നത് നാട്ടുകാര്‍ നേരിട്ട് പിടികൂടുകയായിരുന്നു. ]]></description>
										<content:encoded><![CDATA[<p>പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്&#x200d; ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കുന്നുവെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്&#x200d; നിരന്തരം ഉയരുന്നുണ്ടെങ്കിലും, പലരും കിട്ടുന്നിടത്തൊക്കെ മാലിന്യം വലിച്ചെറിഞ്ഞ് മുന്നോട്ടാണ് പോവുന്നത്. ഇതിന് പുതിയ ഉദാഹരണമാണ് ഗോവയിലെ പോര്&#x200d;വോറിമിലെ ടോര്&#x200d;ഡ ക്രീക്കില്&#x200d; നടന്ന സംഭവം. </p>
<p>കഴിഞ്ഞദിവസം പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട ഈ പ്രദേശത്ത്, മഹാരാഷ്ട്രയില്&#x200d; നിന്നെത്തിയ ഒരു ദമ്പതികള്&#x200d; കുട്ടികളുടെ നാപ്കിന്&#x200d;, കളിപ്പാട്ടങ്ങള്&#x200d; അടക്കമുള്ള മാലിന്യം തടാകത്തിലേക്ക് വലിച്ചെറിയുന്നത് നാട്ടുകാര്&#x200d; നേരിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വ്യാപകമായ വിമര്&#x200d;ശനങ്ങളാണ് ഉയര്&#x200d;ന്നത്. വീഡിയോയുടെ തുടക്കത്തില്&#x200d; തടാകത്തിനരികില്&#x200d; നിര്&#x200d;ത്തിയ മാരുതി ആള്&#x200d;ട്ടോ കാറിന്റെ ദൃശ്യങ്ങളാണ് കാണുന്നത്. </p>
<p>തങ്ങള്&#x200d; ചെയ്ത തെറ്റ് ബോധ്യപ്പെട്ടതുപോലെ, കാറിലുള്ള പുരുഷനും സ്ത്രീയും മുഖം മറയ്ക്കാന്&#x200d; ശ്രമിക്കുന്നതും വീഡിയോയില്&#x200d; വ്യക്തമാണ്. പിന്നാലെ ക്യാമറ തടാകത്തിലേക്ക് തിരിയുമ്പോള്&#x200d;, അവിടെ ഉപേക്ഷിച്ചിരിക്കുന്ന കുട്ടികളുടെ നാപ്കിനുകളും കളിപ്പാട്ടങ്ങളും വ്യക്തമായി കാണാം. സമൂഹമാധ്യമങ്ങളില്&#x200d; വീഡിയോ പ്രചരിച്ചതോടെ ഉത്തരവാദിത്തമുള്ള ടൂറിസത്തിനെതിരെ നിരവധി പേരാണ് കടുത്ത വിമര്&#x200d;ശനവുമായി രംഗത്തെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tourists-throw-garbage-in-goas-lake.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ &#8216;കിരീടം&#8217; 4K പ്രീമിയര്‍; &#8216;ഇത് ഒരു ബഹുമതിയെന്ന് മോഹന്‍ലാല്‍</title>
		<link>https://www.chandrikadaily.com/1keeretam-4k-premiere-at-goa-international-film-festival-mohanlal-said-this-is-an-honor.html</link>
					<comments>https://www.chandrikadaily.com/1keeretam-4k-premiere-at-goa-international-film-festival-mohanlal-said-this-is-an-honor.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 06:33:44 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film industry]]></category>
		<category><![CDATA[film]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[goa]]></category>
		<category><![CDATA[Keeretam]]></category>
		<category><![CDATA[mohanlal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365584</guid>

					<description><![CDATA[മോഹന്‍ലാല്‍-തിലകന്‍ താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. ]]></description>
										<content:encoded><![CDATA[<p>ഗോവ: മലയാളത്തിന്റെ ക്ലാസിക് ചിത്രമായ &#8216;കിരീടം&#8217; 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്&#x200d; (IFFI) 4k ദൃശ്യഗുണത്തോടെ പ്രദര്&#x200d;ശിപ്പിച്ചു. മോഹന്&#x200d;ലാല്&#x200d;-തിലകന്&#x200d; താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്&#x200d;ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. നാഷണല്&#x200d; ഫിലിം ആര്&#x200d;ക്കൈവ് ഓഫ് ഇന്ത്യ (NFAI) 35mm റിലീസ് പ്രിന്റില്&#x200d; നിന്നാണ് ചിത്രം സൂക്ഷ്മതയോടെ പുനഃസ്ഥാപിച്ചത്. യഥാര്&#x200d;ത്ഥ ക്യാമറ നെഗറ്റീവ് ജീര്&#x200d;ണ്ണിച്ചിരുന്നുവെങ്കിലും, പതിറ്റാണ്ടുകളായി ആര്&#x200d;ക്കൈവ് അത് സംരക്ഷിച്ചുവെന്നാണ് വിവരം. ചിത്രത്തിന് അന്തിമ ഗ്രേഡിങ് നിര്&#x200d;വഹിച്ചത് ഇതിന്റെ ഛായാഗ്രാഹകനായ എസ്. കുമാറിന്റെ മേല്&#x200d;നോട്ടത്തിലായിരുന്നു. </p>
<p>ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് മോഹന്&#x200d;ലാല്&#x200d; പ്രതികരിച്ചു. &#8216;കിരീടം പുനഃസ്ഥാപിച്ച് ലോകപ്രീമിയര്&#x200d; കാണാന്&#x200d; കഴിയുന്നത് ഒരു ബഹുമതിയാണ്, ഇന്ത്യയുടെ സിനിമാറ്റിക് പൈതൃകം ഭാവി തലമുറകള്&#x200d;ക്കായി സംരക്ഷിക്കുന്ന 	NFAIക്ക് അഭിനന്ദനങ്ങള്&#x200d;&#8217; എന്നാണ് അദ്ദേഹം കുറിച്ചത്. മോഹന്&#x200d;ലാല്&#x200d;-തിലകന്&#x200d; വികാരാധിഷ്ഠിതമായി അവതരിപ്പിച്ച അച്ഛന്&#x200d;-മകന്&#x200d; ബന്ധം, പ്രത്യേകിച്ച് &#8216;കത്തി താഴെയിടെടാ&#8217; എന്ന ഐക്കോണിക് രംഗം, ഇന്നും മലയാളസിനിമയിലെ ഏറ്റവും ശക്തമായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.</p>
<p>ചിത്രത്തിന്റെ നിര്&#x200d;മാതാക്കളായ എന്&#x200d;. ഉണ്ണിക്കൃഷ്ണനും ദിനേഷ് പണിക്കറും നല്&#x200d;കിയ പഴയ അഭിമുഖത്തില്&#x200d;, &#8216;കിരീടത്തിന് ജനങ്ങളില്&#x200d; നിന്ന് ലഭിച്ച സ്വീകാര്യത, പിന്നീടുണ്ടാക്കിയ സിനിമകള്&#x200d;ക്കുപോലും ലഭിച്ചിട്ടില്ല. കഥയുടെ ആഴമാണ് അതിന്റെ ശക്തി&#8217; എന്ന് വ്യക്തമാക്കിയിരുന്നു. കിരീടത്തിന്റെ തുടര്&#x200d;ച്ചയായിരുന്ന ചെങ്കോല്&#x200d; ഈ സ്വീകാര്യതയിലേക്കുയര്&#x200d;ന്നില്ല എന്നും അവര്&#x200d; പറഞ്ഞിരുന്നു. ലോഹിതദാസിന്റെ തിരക്കഥയും സിബി മലയില്&#x200d; സംവിധാനം ചെയ്ത സംവിധാന മികവും ഒന്നിച്ചെത്തി 1989 ജൂലൈ ഏഴിന് പുറത്തിറങ്ങിയ കിരീടം, ഒരു യുവാവിന്റെ ജീവിതം സാഹചര്യങ്ങള്&#x200d; എങ്ങനെ വഴിമാറിക്കുന്നു എന്നതിന്റെ കടുത്ത സാമൂഹിക-വൈകാരിക അവതരണമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്&#x200d;ലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്&#x200d; പ്രത്യേക പരാമര്&#x200d;ശം ലഭിച്ചിരുന്നു. മോഹന്&#x200d;ലാല്&#x200d; അഭിനയിച്ച &#8216;ഭരതം&#8217; ഉള്&#x200d;പ്പെടെ നിരവധി ക്ലാസിക് സിനിമകളുടെ റെസ്റ്ററേഷന്&#x200d; നടപടികളും ഇപ്പോള്&#x200d; അവസാനഘട്ടത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1keeretam-4k-premiere-at-goa-international-film-festival-mohanlal-said-this-is-an-honor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്? എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍-നാസറും എഫ്സി ഗോവയും ഒരേ ഗ്രൂപ്പില്‍</title>
		<link>https://www.chandrikadaily.com/cristiano-ronaldo-to-india-al-nasr-will-arrive-in-goa-for-the-afc-champions-league-match.html</link>
					<comments>https://www.chandrikadaily.com/cristiano-ronaldo-to-india-al-nasr-will-arrive-in-goa-for-the-afc-champions-league-match.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 15 Aug 2025 08:48:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[afc]]></category>
		<category><![CDATA[alnasar]]></category>
		<category><![CDATA[cristianoronaldo]]></category>
		<category><![CDATA[fcgoa]]></category>
		<category><![CDATA[goa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350484</guid>

					<description><![CDATA[ വെള്ളിയാഴ്ച മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ടു 2025-26 നറുക്കെടുപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ് അല്‍-നാസറും ഇന്ത്യന്‍ ഫുട്ബോള്‍ ടീമായ എഫ്സി ഗോവയും ഒരേ ഗ്രൂപ്പില്‍.]]></description>
										<content:encoded><![CDATA[<p>എഎഫ്സി ചാമ്പ്യന്&#x200d;സ് ലീഗ് രണ്ടിന്റെ നറുക്കെടുപ്പ് ഫുട്ബോള്&#x200d; ഐക്കണ്&#x200d; ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോ ഇന്ത്യയിലേക്ക് വരാനുള്ള സാധ്യത ഉയര്&#x200d;ത്തി. വെള്ളിയാഴ്ച മലേഷ്യയിലെ ക്വാലാലംപൂരില്&#x200d; നടന്ന എഎഫ്സി ചാമ്പ്യന്&#x200d;സ് ലീഗ് ടു 2025-26 നറുക്കെടുപ്പില്&#x200d; ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോയുടെ ക്ലബ് അല്&#x200d;-നാസറും ഇന്ത്യന്&#x200d; ഫുട്ബോള്&#x200d; ടീമായ എഫ്സി ഗോവയും ഒരേ ഗ്രൂപ്പില്&#x200d;.</p>
<p>ഗ്രൂപ്പ് ഡിയില്&#x200d; അല്&#x200d;-നാസര്&#x200d;, എഫ്സി ഗോവ, അല്&#x200d; സവ്റ, എഫ്സി ഇസ്തിക്ലോള്&#x200d; എന്നിവ ഉള്&#x200d;പ്പെടുന്നു. </p>
<p>മത്സരത്തിലെ രണ്ടാമത്തെ ഇന്ത്യന്&#x200d; ടീമായ മോഹന്&#x200d; ബഗാന്&#x200d; സൂപ്പര്&#x200d; ജയന്റ്, ഇറാന്റെ ഫൂലാദ് മൊബാരാകെ സെപഹാന്&#x200d; എസ്സി, ജോര്&#x200d;ദാനിലെ അല്&#x200d; ഹുസൈന്&#x200d;, തുര്&#x200d;ക്ക്‌മെനിസ്ഥാന്റെ അഹല്&#x200d; എഫ്സി എന്നിവരോടൊപ്പമാണ് ഗ്രൂപ്പ് സിയില്&#x200d; സമനില നേടിയത്.</p>
<p>മത്സരം സെപ്റ്റംബര്&#x200d; 16-ന് ആരംഭിക്കും, ഗ്രൂപ്പ് ഘട്ടങ്ങള്&#x200d; 2025 ഡിസംബര്&#x200d; 24-ന് അവസാനിക്കും. 16-ാം റൗണ്ട് ഏറ്റുമുട്ടലുകള്&#x200d; ഫെബ്രുവരി 10-19, 2026-നും ക്വാര്&#x200d;ട്ടര്&#x200d; ഫൈനലുകളും സെമിഫൈനലുകള്&#x200d; യഥാക്രമം മാര്&#x200d;ച്ച് 3-12-നും ഏപ്രില്&#x200d; 7-15-നും ക്രമീകരിച്ചിരിക്കുന്നു. ഫൈനല്&#x200d; 2026 മെയ് 16 ന് നടക്കും.</p>
<p>ജോവോ ഫെലിക്സ്, മാഴ്സെലോ ബ്രോസോവിച്ച്, തുടങ്ങിയവര്&#x200d;ക്കൊപ്പം മത്സരത്തിന്റെ ഭാഗമാകുന്ന ഒരു വലിയ പേര് റൊണാള്&#x200d;ഡോ ആകുമെന്നതിനാല്&#x200d; നറുക്കെടുപ്പ് ഇന്ത്യന്&#x200d; ഫുട്ബോളിന്റെ ആരാധകര്&#x200d;ക്ക് പ്രതീക്ഷകള്&#x200d; ഉയര്&#x200d;ത്തി. എന്നാല്&#x200d; ലോക ഐക്കണ്&#x200d; ഇന്ത്യയിലേക്ക് വരുമോ?</p>
<p>റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രകാരം, അല്&#x200d; നാസറുമായുള്ള കരാറില്&#x200d; റൊണാള്&#x200d;ഡോയ്ക്ക് ഒരു നിബന്ധനയുണ്ട്. പോര്&#x200d;ച്ചുഗീസ് സൂപ്പര്&#x200d; താരത്തിന് ടൂര്&#x200d;ണമെന്റിലെ മത്സരങ്ങളില്&#x200d; നിന്ന് വിട്ടുനില്&#x200d;ക്കാമെന്നാണ് ക്ലോസ് പറയുന്നത്. എന്നിരുന്നാലും, അല്&#x200d;-അവ്വല്&#x200d; പാര്&#x200d;ക്കില്&#x200d; ഇന്ത്യന്&#x200d; ടീമിനെ നേരിടാന്&#x200d; റൊണാള്&#x200d;ഡോ നിരത്തിലുണ്ടാകും. എവേ മത്സരങ്ങളില്&#x200d; റൊണാള്&#x200d;ഡോ കളിക്കുന്നത് സംബന്ധിച്ച ക്ലോസിന് ഔദ്യോഗിക സ്ഥിരീകരണമില്ല.</p>
<p>കഴിഞ്ഞ വര്&#x200d;ഷം എഎഫ്സി ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; ഒരു എവേ മത്സരം മാത്രമാണ് റൊണാള്&#x200d;ഡോ കളിച്ചത്. പോര്&#x200d;ച്ചുഗീസ് താരത്തെ മത്സരത്തില്&#x200d; സംശയമുണ്ടെങ്കിലും ഫെലിക്സ്, സാഡിയോ മാനെ, ഇനിഗോ മാര്&#x200d;ട്ടിനെസ് എന്നിവര്&#x200d;ക്ക് എഫ്സി ഗോവയ്ക്കെതിരെ ഗ്രൂപ്പ് ഗെയിം കളിച്ചേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cristiano-ronaldo-to-india-al-nasr-will-arrive-in-goa-for-the-afc-champions-league-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ</title>
		<link>https://www.chandrikadaily.com/air-india-cancels-flight-on-kkuwait-goa-sector.html</link>
					<comments>https://www.chandrikadaily.com/air-india-cancels-flight-on-kkuwait-goa-sector.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 26 Jul 2025 09:40:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[goa]]></category>
		<category><![CDATA[kuwait]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348606</guid>

					<description><![CDATA[ മെയ് മാസത്തില്‍ ആരംഭിച്ച സര്‍വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ]]></description>
										<content:encoded><![CDATA[<p>കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്&#x200d; ഇന്ത്യ. മെയ് മാസത്തില്&#x200d; ആരംഭിച്ച സര്&#x200d;വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്&#x200d; അധികൃതര്&#x200d; തീരുമാനിച്ചത്. ഗോവയില്&#x200d; നിന്നുള്ള നിരവധി ആളുകളാണ് കുവൈത്തില്&#x200d; ജോലി ചെയ്യുന്നത്. അവര്&#x200d;ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. ആ യാത്രക്കാര്&#x200d; ഇനി മുതല്&#x200d; മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.</p>
<p>നേരിട്ടുള്ള സര്&#x200d;വീസ്, ചെലവ് കുറവ് എന്നിങ്ങനെ നിരവധി കാരണങ്ങളാണ് കുവൈത്ത് -ഗോവ സെക്ടറില്&#x200d; യാത്ര ചെയ്യുന്നവര്&#x200d; എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ്സ് തെരഞ്ഞെടുക്കാന്&#x200d; കാരണം. എന്നാല്&#x200d; ഇനി പ്രവാസികള്&#x200d; കൂടുതല്&#x200d; പണം മുടക്കി മറ്റ് വിമാനങ്ങളില്&#x200d; യാത്ര ചെയ്യേണ്ടി വരും. </p>
<p>സര്&#x200d;വീസുകള്&#x200d; വര്&#x200d;ധിപ്പിക്കാന്&#x200d; ഇന്ത്യയും കുവൈത്തും തമ്മില്&#x200d; പുതിയ വ്യോമയാന കരാര്&#x200d; ഒപ്പു വെച്ചതോടെ മറ്റു കമ്പനികള്&#x200d; കൂടുതല്&#x200d; സര്&#x200d;വീസുകള്&#x200d; നടത്താന്&#x200d; നടപടികള്&#x200d; ആരംഭിക്കുമ്പോഴാണ് എയര്&#x200d; ഇന്ത്യയുടെ ഈ നീക്കം. വിഷയത്തില്&#x200d; ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഗോവ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്&#x200d;കി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/air-india-cancels-flight-on-kkuwait-goa-sector.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോവ ശിര്‍ഗാവ് ക്ഷേത്രോത്സവത്തില്‍ തിരക്കില്‍പ്പെട്ട് ഏഴുപേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/1seven-people-die-in-stampede-at-goas-shirgaon-temple-festival.html</link>
					<comments>https://www.chandrikadaily.com/1seven-people-die-in-stampede-at-goas-shirgaon-temple-festival.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 03 May 2025 04:28:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[goa]]></category>
		<category><![CDATA[temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339830</guid>

					<description><![CDATA[ഗോവയിലെ പ്രശസ്തമായ ശിര്‍ഗാവ് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ദുരന്തത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയില്‍ കഴിയുന്ന എട്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഒരു സ്ലോപ്പിലൂടെ ഭക്തര്‍ താഴേക്കിറങ്ങിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണെന്നും പിന്നില്‍ വന്നവര്‍ അതിന് മുകളിലേക്ക് വീണെന്നുമാണ് ദൃക്‌സാക്ഷികള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഗോവയിലെ പ്രശസ്തമായ ശിര്&#x200d;ഗാവ് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്&#x200d; മരിച്ചു. അമ്പതിലേറെ പേര്&#x200d;ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>തിരക്ക് നിയന്ത്രിക്കാന്&#x200d; കൃത്യമായ സംവിധാനങ്ങള്&#x200d; ഇല്ലാത്തതാണ് ദുരന്തത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയില്&#x200d; കഴിയുന്ന എട്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഒരു സ്ലോപ്പിലൂടെ ഭക്തര്&#x200d; താഴേക്കിറങ്ങിയപ്പോള്&#x200d; ഒരു കൂട്ടം ആളുകള്&#x200d;ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണെന്നും പിന്നില്&#x200d; വന്നവര്&#x200d; അതിന് മുകളിലേക്ക് വീണെന്നുമാണ് ദൃക്‌സാക്ഷികള്&#x200d; പറയുന്നത്. അപകടം നടന്ന് ഉടന്&#x200d; തന്നെ പൊലീസും നാട്ടുകാരും ചേര്&#x200d;ന്ന് രക്ഷാപ്രവര്&#x200d;ത്തനം നടത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും മുന്&#x200d;പ് തന്നെ ചിലര്&#x200d; മരണത്തിന് കീഴടങ്ങിയിരുന്നു.</p>
<p>ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോര്&#x200d;ത്ത് ഗോവ ജില്ലാ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്&#x200d;ശിച്ചു. സംഭവത്തില്&#x200d; വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നോര്&#x200d;ത്ത് ഗോവയിലെ ശിര്&#x200d;ഗാവ് ക്ഷേത്രോത്സവത്തില്&#x200d; ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കാറുള്ളത്. ഭക്തര്&#x200d; തീക്കനലിലൂടെ നഗ്നപാദരായി നടക്കുന്നത് ഉള്&#x200d;പ്പെടെ നിരവധി സുപ്രധാന ചടങ്ങുകള്&#x200d; ഇന്നലെ നടന്നിരുന്നു. ഇതില്&#x200d; പങ്കെടുക്കാനാണ് ആയിരക്കണക്കിന് പേര്&#x200d; ക്ഷേത്രത്തിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1seven-people-die-in-stampede-at-goas-shirgaon-temple-festival.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എല്ലാ മന്ത്രിമാരും പണം എണ്ണുന്ന തിരക്കിലാണ്&#8217;; സ്വന്തം സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ഗോവ ബിജെപി നേതാവ്</title>
		<link>https://www.chandrikadaily.com/all-ministers-are-busy-counting-money-goa-bjp-leader-alleges-corruption-against-his-own-government.html</link>
					<comments>https://www.chandrikadaily.com/all-ministers-are-busy-counting-money-goa-bjp-leader-alleges-corruption-against-his-own-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Mar 2025 06:12:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[goa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332910</guid>

					<description><![CDATA[ഒരു ചെറിയ ജോലിക്ക് വേണ്ടി ഒരു ബിജെപി മന്ത്രിക്ക് 20 ലക്ഷം രൂപ കൈക്കൂലി നല്&#x200d;കാന്&#x200d; താന്&#x200d; നിര്&#x200d;ബന്ധിതനായെന്നും അദ്ദേഹം അവകാശപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>സ്വന്തം പാര്&#x200d;ട്ടിയുടെ സര്&#x200d;ക്കാരിനെതിരെ അഴിമതി ആരോപണവുമായി ഗോവ ബിജെപി നേതാവ്. മുന്&#x200d; മന്ത്രിയായ പാണ്ഡുരംഗ് മദ്‌കൈക്കര്&#x200d; ആണ് ഗോവയിലെ ബിജെപി സര്&#x200d;ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സര്&#x200d;ക്കാര്&#x200d; അഴിമതിയില്&#x200d; മാത്രം ഏര്&#x200d;പ്പെട്ടിരിക്കുകയാണെന്നാണ് മദ്‌കൈക്കറുടെ ആരോപണം.</p>
<p>&#8216;കൊള്ള നടക്കുന്നുണ്ട്. ഒന്നും അനങ്ങുന്നില്ല. അവര്&#x200d; പണം എണ്ണുന്ന തിരക്കിലാണ്. എല്ലാ മന്ത്രിമാരും പണം എണ്ണുന്ന തിരക്കിലാണ്. ഗോവയില്&#x200d; ഒന്നും സംഭവിക്കുന്നില്ല,&#8217; സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്&#x200d;ക്കാരിലെ മുന്&#x200d; മന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിമാര്&#x200d;ക്ക് ഫയലുകള്&#x200d; ശരിയാക്കാന്&#x200d; ലക്ഷങ്ങള്&#x200d; നല്&#x200d;കേണ്ടിവരുമെന്ന് മദ്‌കൈക്കര്&#x200d; ആരോപിച്ചു. ഒരു ചെറിയ ജോലിക്ക് വേണ്ടി ഒരു ബിജെപി മന്ത്രിക്ക് 20 ലക്ഷം രൂപ കൈക്കൂലി നല്&#x200d;കാന്&#x200d; താന്&#x200d; നിര്&#x200d;ബന്ധിതനായെന്നും അദ്ദേഹം അവകാശപ്പെട്ടു.</p>
<p>പാര്&#x200d;ട്ടിയുടെ ഉന്നത ദേശീയ നേതാക്കളിലൊരാളായ ബി.എല്&#x200d;. സന്തോഷിന്റെ രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്&#x200d;ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മദ്‌കൈക്കര്&#x200d; ആരോപണങ്ങള്&#x200d; ഉയര്&#x200d;ത്തിയത്. കൈക്കൂലി നല്&#x200d;കിയ മന്ത്രി ആരാണെന്ന് അദ്ദേഹം പക്ഷെ വെളിപ്പെടുത്തിയില്ല. എന്നാല്&#x200d; പാര്&#x200d;ട്ടി വിടുമ്പോള്&#x200d; മന്ത്രിയുടെ പേര് പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>വിഷയത്തില്&#x200d; അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം ആര്&#x200d;ക്കെതിരെയാണോ അവരോട് ചോദിക്കൂ എന്നായിരുന്നു മുഖ്യമന്ത്രി സാവന്തിന്റെ പ്രതികരണം. എന്നാല്&#x200d; സര്&#x200d;ക്കാരിനെതിരെ ഉയര്&#x200d;ന്ന അഴിമതിയാരോപണം അദ്ദേഹം നിഷേധിച്ചില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-ministers-are-busy-counting-money-goa-bjp-leader-alleges-corruption-against-his-own-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോവയില്&#x200d; വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/a-case-of-rape-and-murder-of-a-foreign-woman-in-goa-accused-gets-life-imprisonment.html</link>
					<comments>https://www.chandrikadaily.com/a-case-of-rape-and-murder-of-a-foreign-woman-in-goa-accused-gets-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 17 Feb 2025 10:59:29 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[foreign woman]]></category>
		<category><![CDATA[goa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330347</guid>

					<description><![CDATA[തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് രണ്ട് വർഷം തടവും ലഭിക്കും.]]></description>
										<content:encoded><![CDATA[<p>ഗോവ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ്-ഐറിഷ് ടൂറിസ്റ്റുമായി സൗഹൃദം സ്ഥാപിക്കുകയും ശേഷം അവരെ കല്ലുകൊണ്ട് തലക്കടിച്ച് കൊല​പ്പെടുത്തുകയും ചെയ്ത കേസിൽ ഗോവ സ്വദേശിയായ യുവാവിന് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് രണ്ട് വർഷം തടവും ലഭിക്കും.</p>
<p>2017ലാണ് ഐറിഷ്-ബ്രിട്ടീഷ് പൗരയായ ഡാനിയേൽ മക്‌ലോഗിനെ (28) ഗോവൻ നഗരവാസിയായ വികാത് ഭഗത് (31) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ അയർലണ്ടിലെ ഡൊണഗൽ സ്വദേശിയായ മക്‌ലോഗിൻ 2017 മാർച്ചിൽ ഗോവ സന്ദർശിക്കുന്നതിനിടെയാണ് ഭഗത് അവളുമായി സൗഹൃദത്തിലായത്. അവരോടൊപ്പം ഒരു വൈകുന്നേരം ചെലവഴിച്ച ശേഷം പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഗോവ പൊലീസ് സമർപ്പിച്ച കുറ്റപത്രം പറയുന്നു.</p>
<p>ദക്ഷിണ ഗോവയിലെ കാനകോണ ഗ്രാമത്തിലെ വനപ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലക്കും മുഖത്തും പരിക്കേറ്റ നിലയിൽ വസ്ത്രങ്ങളില്ലാതെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് 10,000 രൂപ പിഴയും ജില്ലാ സെഷൻസ് ജഡ്ജി ക്ഷമ ജോഷി ശിക്ഷ വിധിക്കുകയായിരുന്നു.</p>
<p>‘നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുത്ത എല്ലാവരോടും വളരെ നന്ദിയുള്ളവരാണ്. അവർ ഒരു മകളെപ്പോലെയാണ് അവളെ പരിഗണിച്ചത്. പൊലീസും അധികൃതരും അക്ഷീണം പോരാടിയെന്ന്’ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-case-of-rape-and-murder-of-a-foreign-woman-in-goa-accused-gets-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുസംരക്ഷക ഗുണ്ടകളുടെ ക്രൂര ആക്രമണം; ബീഫ് കടകള്&#x200d; അടച്ചിട്ട് ഗോവയില്&#x200d; വ്യാപാരികളുടെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/brutal-attack-by-cow-vigilantes-traders-protest-in-goa-after-beef-shops-are-closed.html</link>
					<comments>https://www.chandrikadaily.com/brutal-attack-by-cow-vigilantes-traders-protest-in-goa-after-beef-shops-are-closed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Dec 2024 06:38:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[brutal attack]]></category>
		<category><![CDATA[cow vigilantes]]></category>
		<category><![CDATA[goa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323082</guid>

					<description><![CDATA[മഡ്ഗാവില്&#x200d; കഴിഞ്ഞയാഴ്ച പശുസംരക്ഷക ഗുണ്ടകള്&#x200d; ബീഫ് വ്യാപാരികളെ ആക്രമിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സൂചകമായി തിങ്കളാഴ്ച കടകള്&#x200d; അടച്ചിട്ടത്. ചൊവ്വാഴ്ചയും കടകള്&#x200d; അടഞ്ഞുകിടക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>പശുസംരക്ഷക ഗുണ്ടകളുടെ നിരന്തര ഭീഷണിയിലും ആക്രമണത്തിലും പ്രതിഷേധിച്ച് ഗോവയിലുടനീളം ബീഫ് കടകള്&#x200d; അടച്ചിട്ടു. മഡ്ഗാവില്&#x200d; കഴിഞ്ഞയാഴ്ച പശുസംരക്ഷക ഗുണ്ടകള്&#x200d; ബീഫ് വ്യാപാരികളെ ആക്രമിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സൂചകമായി തിങ്കളാഴ്ച കടകള്&#x200d; അടച്ചിട്ടത്. ചൊവ്വാഴ്ചയും കടകള്&#x200d; അടഞ്ഞുകിടക്കുകയാണ്.</p>
<p>തങ്ങളുടെ സുരക്ഷയില്&#x200d; കടുത്ത ആശങ്കയാണ് ഖുറൈശി മീറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്&#x200d; ഭാരവാഹികള്&#x200d; പങ്കുവെക്കുന്നത്. &#8216;ഒരു കച്ചവടക്കാരനും ബീഫ് വില്&#x200d;ക്കില്ല. ഞങ്ങളുടെ ആവശ്യങ്ങളില്&#x200d; ഉറച്ചുനില്&#x200d;ക്കുകയാണ്&#8217; അസോസിയേഷന്&#x200d; ജനറല്&#x200d; സെക്രട്ടറി അന്&#x200d;വര്&#x200d; ബെപാരി &#8216;ടൈംസ് ഓഫ് ഇന്ത്യ&#8217;യോട് പറഞ്ഞു.</p>
<p>മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ചയാണ് വ്യാപാരികള്&#x200d; ഉന്നയിക്കുന്ന പ്രധാന ആവശ്യം. പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണങ്ങള്&#x200d; തടയുകയും ഉരുക്കളെ വാഹനങ്ങളില്&#x200d; കൊണ്ടുപോകുമ്പോള്&#x200d; സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും ഇവര്&#x200d; ആവശ്യപ്പെടുന്നു.</p>
<p>&#8216;ഗോവ എക്കാലത്തും അതിന്റെ സമാധാനപരമായ സഹവര്&#x200d;ത്തിത്വത്തില്&#x200d; അഭിമാനിക്കുന്നു. വ്യാപാരികള്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d; തടയാന്&#x200d; സര്&#x200d;ക്കാര്&#x200d; അടിയന്തര നടപടികള്&#x200d; സ്വീകരിക്കണം. മതത്തിന്റെ മറവില്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d; വര്&#x200d;ധിക്കുന്നത് ആശങ്കാജനകമാണ്.</p>
<p>പതിറ്റാണ്ടുകളായി ഗോവ കാത്തുസൂക്ഷിക്കുന്ന ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാണിത്&#8217; മുഖ്യമന്ത്രി സാവന്തിന് എഴുതിയ കത്തില്&#x200d; അസോസിയേഷന്&#x200d; ഓഫ് ഓള്&#x200d; ഗോവ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ബഷീര്&#x200d; അഹമ്മദ് ഷെയ്ഖ് ചൂണ്ടിക്കാട്ടി.</p>
<p>&#8216;പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടര്&#x200d; പശുക്കളെ ശരിക്കും ശ്രദ്ധിക്കുന്നില്ല. കൊള്ളയടിക്കുന്നതിലാണ് അവര്&#x200d;ക്ക് താല്&#x200d;പര്യം. കച്ചവടം തുടരണമെങ്കില്&#x200d; പണം നല്&#x200d;കണമെന്ന് അവര്&#x200d; ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവര്&#x200d; നേരത്തെ സംസ്ഥാന അതിര്&#x200d;ത്തിയില്&#x200d; വന്ന് ഞങ്ങളെ ഉപദ്രവിക്കുമായിരുന്നു. ഇപ്പോള്&#x200d; അവര്&#x200d; ഞങ്ങളുടെ കടകളിലേക്ക് കടന്നുകയറുന്നു. നിയമപരമായ രീതിയില്&#x200d; കച്ചവടം നടത്തുന്ന ഞങ്ങള്&#x200d;ക്ക് അവരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കാന്&#x200d; കഴിയില്ല&#8217; അസോസിയേഷന്&#x200d; വൈസ് പ്രസിഡന്റ് ഷബീര്&#x200d; ഷെയ്ഖ് പറഞ്ഞു.</p>
<p>ഗോവയിലുടനീളം 75ലേറെ ബീഫ് കടകളുണ്ടെന്നാണ് കണക്ക്. ഇവയില്&#x200d; 250ലേറെപ്പേര്&#x200d; ജോലി ചെയ്യുന്നു. ദിവസം 25 ടണ്ണിലേറെ ബീഫാണ് ഗോവയില്&#x200d; വില്&#x200d;ക്കുന്നത്. ഇതില്&#x200d; പകുതിയോളവും വരുന്നത് അടുത്ത സംസ്ഥാനങ്ങളില്&#x200d;നിന്നാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brutal-attack-by-cow-vigilantes-traders-protest-in-goa-after-beef-shops-are-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീഡനക്കേസില്&#x200d; ജാമ്യത്തിലിറങ്ങിയ പ്രതി 9 വര്&#x200d;ഷത്തിന് ശേഷം പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/1accused-arrested-after-9-years-on-bail-in-rape-case.html</link>
					<comments>https://www.chandrikadaily.com/1accused-arrested-after-9-years-on-bail-in-rape-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 06 Dec 2024 16:46:07 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[goa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320723</guid>

					<description><![CDATA[ഗോവയിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാൾ തിരികെ നാട്ടിലേക്ക് വരുമ്പോഴാണ് കോഴിക്കോടു നിന്ന് പിടിയിലായത്. ]]></description>
										<content:encoded><![CDATA[<p>ജാമ്യത്തിലിറങ്ങി മുങ്ങിയ പീഡനക്കേസ് പ്രതി ഒമ്പത് വർഷത്തിനു ശേഷം പിടിയിൽ. കോഴിക്കോട് മുണ്ടക്കല്&#x200d; സ്വദേശി ദീപേഷ് മക്കട്ടില്&#x200d;(48)നെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. ​ഗോവയിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാൾ തിരികെ നാട്ടിലേക്ക് വരുമ്പോഴാണ് കോഴിക്കോടു നിന്ന് പിടിയിലായത്.</p>
<p>2014ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്&#x200d;കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ആറുലക്ഷം രൂപ നല്&#x200d;കിയില്ലെങ്കില്&#x200d; നഗ്നദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.</p>
<p>യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്&#x200d; ഹാജരാക്കിയെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്&#x200d;ഡ് ചെയ്തു. വെള്ളമുണ്ട ഇന്&#x200d;സ്‌പെക്ടര്&#x200d; എസ്.എച്ച്.ഒ സുരേഷ് ബാബുവിന്റെ നിര്&#x200d;ദേശപ്രകാരം സിവില്&#x200d; പൊലീസ് ഓഫിസര്&#x200d;മാരായ മുഹമ്മദ് നിസാര്&#x200d;, റഹീസ്, ജിന്റോ സ്‌കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1accused-arrested-after-9-years-on-bail-in-rape-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രാൻസിസ് സേവ്യറിനെ അപമാനിച്ച സംഭവം; ഗോവ മുൻ ആർ.എസ്.എസ് മേധാവി വെലിങ്കറിന് ജാമ്യം</title>
		<link>https://www.chandrikadaily.com/insulting-francis-xavier-goa-former-rss-chief-velingar-granted-bail.html</link>
					<comments>https://www.chandrikadaily.com/insulting-francis-xavier-goa-former-rss-chief-velingar-granted-bail.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 16 Oct 2024 04:28:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[goa]]></category>
		<category><![CDATA[insulting]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313583</guid>

					<description><![CDATA[ഒക്‌ടോബർ 10 ന് വെലിങ്കറിന് മുൻ‌കൂർ ജാമ്യം അനുവദിച്ച ജസ്റ്റിസ് ബി.പി ദേശ്പാണ്ഡെയുടെ സിംഗിൾ ബെഞ്ച്, മുൻകൂർ ജാമ്യത്തിനായുള്ള പ്രധാന ഹർജിയും ക്രിസ്തുമത വിശ്വാസികൾ സമർപ്പിച്ച മറ്റ് അഞ്ച് ഹരജികളും തീർപ്പാക്കിയിരുന്നു. ]]></description>
										<content:encoded><![CDATA[<p>കത്തോലിക്കാ സഭയുടെ വിശുദ്ധൻ സെന്റ് ഫ്രാൻസിസ് സേവ്യറിനെക്കുറിച്ചുള്ള പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ മുൻ സംസ്ഥാന ആർ.എസ്.എസ് മേധാവി സുഭാഷ് വെലിങ്കറിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി.</p>
<p>ഒക്‌ടോബർ 10 ന് വെലിങ്കറിന് മുൻ‌കൂർ ജാമ്യം അനുവദിച്ച ജസ്റ്റിസ് ബി.പി ദേശ്പാണ്ഡെയുടെ സിംഗിൾ ബെഞ്ച്, മുൻകൂർ ജാമ്യത്തിനായുള്ള പ്രധാന ഹർജിയും ക്രിസ്തുമത വിശ്വാസികൾ സമർപ്പിച്ച മറ്റ് അഞ്ച് ഹരജികളും തീർപ്പാക്കിയിരുന്നു.</p>
<p>മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒക്‌ടോബർ ആറിന് മുൻ ആർ.എസ്.എസ് നേതാവിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നല്കപ്പെട്ടിരുന്നു. തുടർന്നാണ് ബിച്ചോലിം പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.</p>
<p>എ.എ.പി എം.എൽ.എ ക്രൂസ് സിൽവ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് ഭാരതീയ ന്യായ് സംഹിതയുടെ സെക്ഷൻ 35 (ശരീരത്തിൻ്റെയും സ്വത്തിൻ്റെയും സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം) പ്രകാരം വെലിങ്കറിന് നോട്ടീസ് നൽക്കുകയായിരുന്നു.</p>
<p>‘ദുരുദ്ദേശത്തോടെ പ്രതി സെൻ്റ് ഫ്രാൻസിസ് സേവ്യറിനെതിരെ അപകീർത്തികരമായ പ്രസംഗം നടത്തി, പരാതിക്കാരൻ്റെയും അദ്ദേഹത്തിന്റെ മതത്തിലെ മുഴുവൻ വിഭാഗത്തിൻ്റെയും മറ്റുള്ളവരുടെയും മതവികാരങ്ങളെ പ്രകോപിപ്പിക്കുകയും മതവിശ്വാസങ്ങളെ അവഹേളിക്കുകയും ചെയ്തു,’ എഫ്.ഐ.ആറിൽ പറയുന്നു.</p>
<p>പൊലീസ് വിളിക്കുമ്പോൾ സ്റ്റേഷനിൽ ഹാജരാകുമെന്നും അന്വേഷണ ഏജൻസിയുമായി സഹകരിക്കുമെന്നും വെലിങ്കറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ഡി. ലോട്ട്‌ലിക്കർ വാദിച്ചു.</p>
<p>വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെക്കുറിച്ചുള്ള വെലിങ്കറുടെ പ്രസ്താവന ഒക്ടോബർ ആറിന് സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഈ ആഴ്ച ആദ്യം, വെലിങ്കർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പുകളുടെ ഡി.എൻ.എ ടെസ്റ്റ് നടത്താൻ ആഹ്വാനം ചെയ്യുകയും വിശുദ്ധനെ ‘ഗോഞ്ചോ സായ്ബ്’ (ഗോവയുടെ സംരക്ഷകൻ) എന്ന് വിളിക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു.</p>
<p>പിന്നാലെ വലിയ പ്രതിഷേധം ഉയരുകയായിരുന്നു. പ്രധാന പ്രതിഷേധം മർഗോ ടൗണിൽ നടന്നു, ജനങ്ങൾ അവിടെ ദിവസം മുഴുവൻ ഹൈവേ തടഞ്ഞു. പ്രതിഷേധക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സെൻ്റ് ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പുകൾ പഴയ ഗോവയിലെ ബോം ജീസസ് ബസിലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/insulting-francis-xavier-goa-former-rss-chief-velingar-granted-bail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
