<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gold theft &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gold-theft/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Dec 2025 15:21:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gold theft &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശബരിമല സ്വർണക്കടത്ത്​ കേസ്​: ഇ.ഡി ഹരജി കൊല്ലം വിജിലൻസ് കോടതി 17ലേക്ക്​ മാറ്റി</title>
		<link>https://www.chandrikadaily.com/sabarimala-gold-smuggling-case-ed-petition-transferred-to-kollam-vigilance-court-on-17th.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-smuggling-case-ed-petition-transferred-to-kollam-vigilance-court-on-17th.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 10 Dec 2025 15:20:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[gold theft]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[sabarimala]]></category>
		<category><![CDATA[sit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367969</guid>

					<description><![CDATA[കൊല്ലം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഡിസംബർ 17ലേക്ക്​ മാറ്റി. എതിർവാദം സമർപ്പിക്കാൻ പ്രത്യേക അന്വേഷണംസംഘം (എസ്.ഐ.ടി) സാവകാശം ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. ആവശ്യപ്പെട്ട രേഖകൾ നൽകാത്തത്​ നടപടി വൈകിപ്പിക്കാനാണെന്നാണ്​ ഇ.ഡിയുടെ നിലപാട്. അതേസമയം, സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സർക്കാറും എസ്.ഐ.ടിയും. തങ്ങളുടേതായ അന്വേഷണം പൂർത്തിയാക്കിയതിനു ശേഷം മതി മറ്റൊരു ഏജൻസിയുടെ അന്വേഷണം എന്നതാണ് എസ്.ഐ.ടി നിലപാട്. ഇ.ഡി അന്വേഷണം [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്ലം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഡിസംബർ 17ലേക്ക്​ മാറ്റി. എതിർവാദം സമർപ്പിക്കാൻ പ്രത്യേക അന്വേഷണംസംഘം (എസ്.ഐ.ടി) സാവകാശം ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. ആവശ്യപ്പെട്ട രേഖകൾ നൽകാത്തത്​ നടപടി വൈകിപ്പിക്കാനാണെന്നാണ്​ ഇ.ഡിയുടെ നിലപാട്.</p>
<p>അതേസമയം, സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സർക്കാറും എസ്.ഐ.ടിയും. തങ്ങളുടേതായ അന്വേഷണം പൂർത്തിയാക്കിയതിനു ശേഷം മതി മറ്റൊരു ഏജൻസിയുടെ അന്വേഷണം എന്നതാണ് എസ്.ഐ.ടി നിലപാട്. ഇ.ഡി അന്വേഷണം നടത്തുകയാണെങ്കിൽ മറ്റു ഉന്നത വ്യക്തികളിലേക്കും കേസ് നീങ്ങും എന്നതിലാണ് സർക്കാറിന്റെ ആശങ്ക.</p>
<p>പിടിച്ചെടുത്ത രേഖകൾ, കേസിന്റെ എഫ്.ഐ.ആർ, അറസ്റ്റിലായവരുടെ മൊഴികൾ, റിമാൻഡ് റിപ്പോർട്ടുകൾ തുടങ്ങിയ തെളിവുകളുടെ സർട്ടിഫൈഡ് പകർപ്പിനായാണ് അപേക്ഷ നൽകിയതെന്ന് ഇ.ഡിയുടെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് വ്യക്തമാക്കി. തങ്ങൾക്കു സ്വതന്ത്ര അന്വേഷണത്തിന് അധികാരമുണ്ടെങ്കിലും രേഖകൾ ലഭിച്ചാൽ നടപടി വേഗത്തിലാക്കാമെന്ന വിലയിരുത്തലിലാണ് കോടതിയെ സമീപിച്ചതെന്നാണ്​ സൂചന.</p>
<p>കേസിൽ ഐ.പി.സി 467ാം വകുപ്പ് ഉൾപ്പെട്ടതിനാൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇവ പരിശോധനക്ക്​ വിധേയമാക്കുമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഉള്&#x200d;പ്പെടെയുള്ള ഉന്നതർ കേസിൽ പ്രതികളായിരിക്കുന്നതിനാൽ കുറ്റത്തിൽനിന്ന് ലഭിച്ച തുക (പ്രോസീഡ്സ് ഓഫ് ക്രൈം) കണക്കാക്കുകയും കണ്ടുകെട്ടുകയും ചെയ്യാനുള്ള അധികാരം തങ്ങൾക്കുണ്ടെന്നും ലഭിക്കുന്ന രേഖകൾ മാധ്യമങ്ങൾക്ക് നൽകുകയോ മറ്റ് ആവശ്യങ്ങൾക്കുപയോഗിക്കുകയോ ചെയ്യില്ലെന്നും കൊച്ചി സോണൽ ഓഫിസ് അസി. ഡയറക്ടർ ആഷു ഗൊയലിന്റെ അപേക്ഷ വ്യക്തമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-smuggling-case-ed-petition-transferred-to-kollam-vigilance-court-on-17th.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം: സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളത്&#8217;: സണ്ണി ജോസഫ്</title>
		<link>https://www.chandrikadaily.com/tp-shaji-and-around-200-followers-join-congress-2.html</link>
					<comments>https://www.chandrikadaily.com/tp-shaji-and-around-200-followers-join-congress-2.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 06 Nov 2025 09:28:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[gold theft]]></category>
		<category><![CDATA[suuny joseph]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362279</guid>

					<description><![CDATA[ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും സണ്ണി ജോസഫ് പറഞ്ഞു. ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതെങ്കിലും ആഭ്യന്തര വകുപ്പ് അവരുടെ കരങ്ങള്‍ ബന്ധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത്. നീതിപൂര്‍വ്വമായ അന്വേഷണം നടത്താന്‍ പ്രത്യേക [&#8230;]]]></description>
										<content:encoded><![CDATA[<p>ശബരിമല സ്വര്&#x200d;ണ്ണ കൊള്ളയില്&#x200d; രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്&#x200d;എ. എന്നിട്ടും സംസ്ഥാന സര്&#x200d;ക്കാര്&#x200d; നിസംഗത തുടരുകയാണ്. അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്&#x200d;ക്കാരിന്റേതെന്നും സണ്ണി ജോസഫ് പറഞ്ഞു.</p>
<p>ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതെങ്കിലും ആഭ്യന്തര വകുപ്പ് അവരുടെ കരങ്ങള്&#x200d; ബന്ധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്&#x200d; സെക്രട്ടറിയുമാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത്. നീതിപൂര്&#x200d;വ്വമായ അന്വേഷണം നടത്താന്&#x200d; പ്രത്യേക അന്വേഷണ സംഘത്തിന് ഭയമാണ്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് കടന്നാല്&#x200d; ഉദ്യോഗസ്ഥരുടെ സര്&#x200d;വീസിനെ തന്നെ ബാധിക്കുമെന്ന ഭീഷണിയുണ്ട്. അതിനാലാണ് ദേവസ്വം ബോര്&#x200d;ഡ് അംഗങ്ങളുടെയും സിപിഎം രാഷ്ട്രീയ നേതൃത്വത്തിന്റെയും പങ്ക് പകല്&#x200d;പോലെ വ്യക്തമായിട്ടും അന്വേഷണം അവരിലേക്ക് നീളാത്തത്. നഷ്ടപ്പെട്ട സ്വര്&#x200d;ണ്ണം പൂര്&#x200d;ണ്ണമായും വീണ്ടെടുക്കാന്&#x200d; ഇതുവരെ സാധിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാന്&#x200d; അവസരം നല്&#x200d;കുന്നു. ലക്ഷക്കണക്കിന് വരുന്ന വിശ്വാസസമൂഹത്തെ വഞ്ചിക്കുകയാണ് സര്&#x200d;ക്കാര്&#x200d;. പ്രതികളെ നിയമത്തിന് മുന്നില്&#x200d; കൊണ്ടുവരുന്നതിന് ജനകീയമായ ഇടപെടല്&#x200d; തുടര്&#x200d;ന്നും കോണ്&#x200d;ഗ്രസ് നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.</p>
<p>വോട്ട് ചോരിയുമായി ബന്ധപ്പെട്ട് തെളിവുകള്&#x200d; സഹിതം രാഹുല്&#x200d; ഗാന്ധി ആക്ഷേപം ഉന്നയിച്ചതിലൂടെ ഹരിയാനയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചത് കള്ളവോട്ട് കൊണ്ടാണെന്ന് വ്യക്തമായി. യഥാര്&#x200d;ത്ഥ ജനവിധി കോണ്&#x200d;ഗ്രസിന് അനുകൂലമായിരുന്നുവെന്ന് രാഹുല്&#x200d; ഗാന്ധിക്ക് കണക്കുകള്&#x200d; സഹിതം തെളിയിച്ചു. അതിന് മറുപടിപറയാന്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല.ബിഹാറിലും ലക്ഷക്കണക്കിന് വോട്ടര്&#x200d;മാരെ ഒഴിവാക്കിയാണ് അവിടത്തെ ഭരണസംവിധാനം മുന്നോട്ട് പോകുന്നത്. ജനാധിപത്യത്തില്&#x200d; ഭരണഘടന ഉറപ്പാക്കുന്ന വോട്ടവകാശം സംരക്ഷിക്കാനുള്ള ജനങ്ങളുടെ പോരാട്ടത്തിനാണ് കോണ്&#x200d;ഗ്രസ് നേതൃത്വം നല്&#x200d;കുന്നത്. രാഹുല്&#x200d; ഗാന്ധിയുടെ ഈ പോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്&#x200d;കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഒപ്പ് ശേഖരിച്ച് എഐസിസിക്ക് കൈമാറും. ഈ പോരാട്ടത്തില്&#x200d; രാഷ്ട്രീയത്തിന് അതീതമായ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-shaji-and-around-200-followers-join-congress-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വർണക്കൊള്ള; പോറ്റി കടന്നുകൂടിയത് തന്ത്രി കുടുംബത്തെ മറയാക്കി</title>
		<link>https://www.chandrikadaily.com/sabarimala-gold-robbery-thantris-family-was-covered-up-by-the-potty-infiltration.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-robbery-thantris-family-was-covered-up-by-the-potty-infiltration.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 07:00:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold theft]]></category>
		<category><![CDATA[murari babu]]></category>
		<category><![CDATA[sabarimala]]></category>
		<category><![CDATA[sit]]></category>
		<category><![CDATA[unnikrishnan potti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361088</guid>

					<description><![CDATA[SIT അന്വേഷണം ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും]]></description>
										<content:encoded><![CDATA[<p>ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്&#x200d; സംഘം ശേഖരിച്ചിട്ടുണ്ട് ,ഇതും വിശദമായി പരിശോധിക്കും. തെളിവ് ശക്തമായാൽ ചോദ്യംചെയ്യലിലേക്ക് കടക്കാനും സംഘം തീരുമാനിച്ചിട്ടുണ്ട്.</p>
<p>ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല മറയാക്കി നടത്തിയ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. തന്ത്രി കുടുംബത്തെ മറയാക്കിയാണ് ഉണ്ണികൃഷ്ണന്&#x200d; പോറ്റി സ്വാധീനമുണ്ടാക്കിയതെന്ന് എസ്.ഐ.ടി അന്വേഷണത്തിൽ വ്യക്തമായി. ശബരിമലയില്&#x200d; കയറിക്കൂടിയ ശേഷം തന്ത്രി കുടുംബവുമായി പരിചയമുണ്ടാക്കുകയായിരുന്നു പോറ്റി. ഈ പരിചയം ഉപയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്&#x200d; ധനികരുമായി സൗഹൃദമുണ്ടാക്കിയത്. ദേവസ്വം ബോര്&#x200d;ഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്തായിരുന്നു. ഉണ്ണികൃഷ്ണന്&#x200d; പോറ്റി ശബരിമലയിലെ മുഖ്യപൂജാരിയാണെന്നായിരുന്നു ഇതര സംസ്ഥാനങ്ങളിലുളളവര്&#x200d; ധരിച്ചിരുന്നത്. എന്നാൽ ഇത് മറയാക്കി ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് എസ്‌ഐടിയ്ക്ക് ലഭിച്ച തെളിവ്.</p>
<p>പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഇതടക്കമുള്ള കാര്യങ്ങൾ റാന്നി കോടതിയിൽ അന്വേഷണസംഘം അറിയിക്കും. കസ്റ്റഡി കാലാവധി വീണ്ടും നീട്ടി നൽകാനും സംഘം ആവശ്യപ്പെട്ടേക്കും.</p>
<p>അതേസമയം, ശബരിമല കട്ടിളപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും,ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കേസിൽ ആറാം പ്രതിയുമായ മുരാരി ബാബുവിനെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചത്. പിന്നാലെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു മുരാരി ബാബുവിനെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തു വരികയാണ്.സ്വർണക്കൊള്ളയിൽ ഉന്നത ഇടപെടൽ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് SIT നീക്കം.ഇരുവരുടെയും ആസ്തി വിവരങ്ങളുടെ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇക്കാര്യത്തിലും വ്യക്തത തേടും.</p>
<p>സംസ്ഥാനത്തിന് പുറത്തു നിന്നും തെളിവെടുപ്പിടിനിടെ കണ്ടെടുത്ത സ്വർണം റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ആകെ 608 ഗ്രാം സ്വർണമാണ് ഹാജരാക്കിയത്. ബെല്ലാരിയിലെ വ്യവസായി ഗോവർദ്ധന്റെ പക്കൽ നിന്നും കണ്ടെടുത്ത സ്വർണം സ്വർണപ്പാളികളിലെ ആണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന ഉടൻ നടത്തും. സ്മാർട്ട് ക്രിയേഷൻസിനെ കേന്ദ്രീകരിച്ചും എസ്ഐടി കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-robbery-thantris-family-was-covered-up-by-the-potty-infiltration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാലുശേരി കോട്ട ക്ഷേത്രത്തിലും സ്വർണ മോഷണം: മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാനില്ലെന്ന് പരാതി</title>
		<link>https://www.chandrikadaily.com/gold-theft-at-balussery-kota-temple-too-malabar-devaswom-board-also-complains-that-gold-is-missing.html</link>
					<comments>https://www.chandrikadaily.com/gold-theft-at-balussery-kota-temple-too-malabar-devaswom-board-also-complains-that-gold-is-missing.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 08 Oct 2025 02:13:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold theft]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[malabar devasam board]]></category>
		<category><![CDATA[temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357351</guid>

					<description><![CDATA[സ്ഥലം മാറി പോയ എക്സിക്യുട്ടീവ് ഓഫീസർ മാസങ്ങൾ കഴിഞ്ഞിട്ടും വഴിപാട് സ്വർണ ഉരുപ്പടികൾ പുതിയ ഉദ്യോഗസ്ഥർക്ക് കൈമാറാതെ വന്നതോടെയാണ് ദേവസ്വം ബോർഡിന്റെ ഇടപെടൽ]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കോഴിക്കോട്: കോഴിക്കോട് ബാലുശേരി കോട്ട ക്ഷേത്രത്തിലും സ്വർണ മോഷണം. വഴിപാട് സ്വർണം മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ. പിന്നാലെ സ്വർണം ഇന്ന് തന്നെ ഹാജരാക്കണമെന്ന് ദേവസ്വം നിർദേശം നൽകിയിട്ടുണ്ട്. സ്ഥലം മാറി പോയ എക്സിക്യുട്ടീവ് ഓഫീസർ മാസങ്ങൾ കഴിഞ്ഞിട്ടും വഴിപാട് സ്വർണ ഉരുപ്പടികൾ പുതിയ ഉദ്യോഗസ്ഥർക്ക് കൈമാറാതെ വന്നതോടെയാണ് ദേവസ്വം ബോർഡിന്റെ ഇടപെടൽ.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ബാലുശേരി കോട്ട ക്ഷേത്രത്തിൽ നിന്നും കാണാതായ വഴിപാട് സ്വർണം ഇന്ന് ഹാജരാക്കണമെന്ന് മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് അധികൃതരുടെ നിർദേശം. 2023 ൽ ബാലുശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും സ്ഥലം മാറിപ്പോയ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദ് , വഴിപാടായി ലഭിച്ച സ്വർണ ഉരുപ്പടികൾ അധികൃതർക്ക് കൈമാറിയിരുന്നില്ല. സാധാരണ ഒരു ഉദ്യോഗസ്ഥൻ സ്ഥലം മാറുമ്പോൾ അവിടുത്തെ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ഉരുപ്പടികൾ എന്നിവ പുതിയതായി ചുമതലയേറ്റ ഉദ്യോഗസ്ഥന് കൈമാറണം. എന്നാൽ വഴിപാട് സ്വർണം സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ വിനോദ് കൈവശം വെക്കുകയായിരുന്നു.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇതിനിടെ രണ്ട് എക്സിക്യൂട്ടീവ് ഓഫീസർമാർ ചുമതലയേറ്റിട്ടും ലോക്കർ തുറന്ന് സ്വർണ ഉരുപ്പടികൾ കൈമാറാൻ വിനോദ് തയ്യാറായില്ല. പുതിയതായി ചുമതലയേറ്റ എക്സിക്യൂട്ടീവ് ഓഫീസർ ദിനേശ്, സംഭവത്തിൽ അധികൃതർക്ക് പരാതി നൽകി. ഇതോടെ സെപ്തംബർ 18 ന് വിനോദ് ക്ഷേത്രത്തിലെത്തി താക്കോൽ കൈമാറുകയും, ലോക്കറിൽ സൂക്ഷിച്ച ഉരുപ്പടികൾ എടുത്ത് നൽകുകയും ചെയ്തു. എന്നാൽ പരിശോധനയിൽ വഴിപാടായി ലഭിച്ച മുഴുവൻ സ്വർണവും ഇല്ലെന്ന് കണ്ടെത്തി. ബാക്കി സ്വർണം ഇന്ന് കൈമാറണമെന്നാണ് നിർദേശം.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ബാക്കിയുള്ള സ്വർണ ഉരുപ്പടികൾ ഇന്ന് ഹാജരാക്കിയില്ലെങ്കിൽ, വിനോദിനെതിരെ കേസുമായി മുന്നോട്ട് പോകാനാണ് ദേവസ്വത്തിന്റെ തീരുമാനം. ആരോപണവിധേയനായ എക്സിക്യൂട്ടീവ് ഓഫീസറെ 2024 മേയ് 29 ന് കൊയിലാണ്ടി പിഷാരികാവ് ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സര്&#x200d;വ്വീസില്&#x200d; നിന്ന് സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു. ബാലുശേരി കോട്ടയില്&#x200d; പരദേവതക്ക് ചാര്&#x200d;ത്തുന്നത് അകത്തെ ലോക്കറിലും വഴിപാട് സ്വർണം പുറത്തെ ലോക്കറിലുമാണ് സൂക്ഷിക്കാറുള്ളത്. ഇവ ബാങ്ക് ലോക്കറില്&#x200d; സൂക്ഷിക്കാത്തതിനു പിന്നിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.</p>
<p>&nbsp;</p>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-theft-at-balussery-kota-temple-too-malabar-devaswom-board-also-complains-that-gold-is-missing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോട്ടപ്പളളിയിലെ കൊലപാതകം: അബൂബക്കറിനെതിരെ ബലാത്സംഗക്കുറ്റം</title>
		<link>https://www.chandrikadaily.com/murder-in-thottapalli-rape-case-against-abu-bakar.html</link>
					<comments>https://www.chandrikadaily.com/murder-in-thottapalli-rape-case-against-abu-bakar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 25 Aug 2025 05:41:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[gold theft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351559</guid>

					<description><![CDATA[തോട്ടപ്പളളിയിലെ വയോധികയുടെ കൊലപാതകത്തില്‍ കൊലയാളിയെന്ന് കരുതി അറസ്റ്റ് ചെയ്ത അബൂബക്കറിനെ മൂന്നാം പ്രതിയാക്കാനൊരുങ്ങി പൊലീസ്.]]></description>
										<content:encoded><![CDATA[<p>തോട്ടപ്പളളിയിലെ വയോധികയുടെ കൊലപാതകത്തില്&#x200d; കൊലയാളിയെന്ന് കരുതി അറസ്റ്റ് ചെയ്ത അബൂബക്കറിനെ മൂന്നാം പ്രതിയാക്കാനൊരുങ്ങി പൊലീസ്. ഇയാള്&#x200d;ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കും. വയോധികയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടത്തി. കൊലപാതകത്തില്&#x200d; പങ്കില്ലെന്നും അബൂബക്കര്&#x200d; കുറ്റം ചെയ്തിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ ദമ്പതികള്&#x200d; ഒന്നും രണ്ടും പ്രതികളാണ്. സൈനുലാബ്ദീനെയും ഭാര്യ അനീഷയെയും പൊലീസ് കസ്റ്റഡിയില്&#x200d; വാങ്ങും. കോടതിയില്&#x200d; ഇന്ന് റിപ്പോര്&#x200d;ട്ട് നല്&#x200d;കും.</p>
<p>പൊലീസിനെതിരെ അബൂബക്കറിന്റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അബൂബക്കര്&#x200d; റംലത്തിന്റെ വീട്ടില്&#x200d;പോയത് കത്ത് നല്&#x200d;കാനാണെന്നും ഇല്ലാത്ത തെളിവുകള്&#x200d; ഉണ്ടാക്കി അബൂബക്കറിനെ കൊലപാതകിയാക്കി എന്നും അബൂബക്കര്&#x200d; അല്ല കൊലയാളി എന്ന് തെളിഞ്ഞിട്ടും കുടുക്കാന്&#x200d; ശ്രമിക്കുന്നു എന്നുമാണ് മകന്&#x200d; റാഷിം പറഞ്ഞത്. റംലയുടേത് മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമല്ലെന്ന് പൊലീസ് സംശയിക്കുന്നു. കാണാതെ പോയ റംലയുടെ ആഭരണം വീട്ടില്&#x200d; നിന്ന് കണ്ടെത്തിയതോടെയാണ് മോഷണമല്ലെന്ന നിഗമനത്തില്&#x200d; പൊലീസ് എത്തിയത്.</p>
<p>തനിച്ചു താമസിക്കുകയായിരുന്ന റംലത്തിനെ ഈ മാസം 17 നാണ് വീടിനുള്ളില്&#x200d; മരിച്ചനിലയില്&#x200d; കണ്ടെത്തിയത്. നിലവില്&#x200d; റിമാന്&#x200d;ഡിലുളള അബൂബക്കര്&#x200d; റംലത്തിന്റെ വീട്ടില്&#x200d; പോയിരുന്നെങ്കിലും ഇയാള്&#x200d; മടങ്ങിയതിന് ശേഷമാണ് കൊലപാതകം നടന്നത്. ശ്വാസംമുട്ടലുണ്ടെന്ന് റംല പറഞ്ഞപ്പോള്&#x200d; അബൂബക്കര്&#x200d; അവിടെ ഉണ്ടായിരുന്ന ശീതളപാനീയം അവര്&#x200d;ക്ക് നല്&#x200d;കുകയും അവര്&#x200d; ഉറങ്ങിയ ശേഷം 11 മണിയോടെ മടങ്ങി വരുകയും ചെയ്തിരുന്നു. അബൂബക്കര്&#x200d; പോയതിനു ശേഷം ദമ്പതിമാരായ മോഷ്ടാക്കള്&#x200d; റംലയുടെ വീട്ടില്&#x200d; കയറുകയും മോഷണശ്രമത്തിനിടെ റംലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.</p>
<p>കൊല്ലം മൈനാഗപ്പള്ളിയില്&#x200d; നിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത് . പ്രതിയായ സ്ത്രീ അപസ്മാര ലക്ഷണങ്ങള്&#x200d; കാട്ടിയതിനെ തുടര്&#x200d;ന്നു മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; നിരീക്ഷണത്തിലാണ്. പ്രതിയായ ഭര്&#x200d;ത്താവ് പൊലീസ് കസ്റ്റഡിയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-in-thottapalli-rape-case-against-abu-bakar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹ വീട്ടില്‍ മോഷണം; 10 പവന്‍ സ്വര്‍ണവും 6000 രൂപയും കവര്‍ന്നു</title>
		<link>https://www.chandrikadaily.com/theft-in-the-matrimonial-home-10-pawan-of-gold-and-6000-rupees-were-stolen.html</link>
					<comments>https://www.chandrikadaily.com/theft-in-the-matrimonial-home-10-pawan-of-gold-and-6000-rupees-were-stolen.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 20 Aug 2025 06:33:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold theft]]></category>
		<category><![CDATA[kozhikkode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351006</guid>

					<description><![CDATA[കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ വിവാഹ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് ഇരിങ്ങണ്ണൂരില്&#x200d; വിവാഹ വീട്ടില്&#x200d; നിന്നും 10 പവന്&#x200d; സ്വര്&#x200d;ണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. നാദാപുരം പോലീസ് അനേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.  50,000 രൂപയും 10 പവന്&#x200d; സ്വര്&#x200d;ണവുമാണ് അലമാരയില്&#x200d; സൂക്ഷിച്ചത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/theft-in-the-matrimonial-home-10-pawan-of-gold-and-6000-rupees-were-stolen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം</title>
		<link>https://www.chandrikadaily.com/attempt-to-steal-necklace-by-throwing-chili-powder-on-palakkad-anganwadi-teachers-face.html</link>
					<comments>https://www.chandrikadaily.com/attempt-to-steal-necklace-by-throwing-chili-powder-on-palakkad-anganwadi-teachers-face.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 11 Jul 2025 11:13:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold theft]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347315</guid>

					<description><![CDATA[ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മോഷണശ്രമം.]]></description>
										<content:encoded><![CDATA[<p>പാലക്കാട് പഴയ ലക്കിടിയില്&#x200d; അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്&#x200d; ശ്രമം. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മോഷണശ്രമം.</p>
<p>പഴയലക്കിടി പതിനാലാം നമ്പര്&#x200d; അങ്കണവാടിയിലാണ് മോഷണശ്രമം ഉണ്ടായത്. അങ്കണവാടി ടീച്ചറായ കൃഷ്ണകുമാരിയുടെ കഴുത്തില്&#x200d; ഉണ്ടായിരുന്ന മൂന്നര പവനോളം തൂക്കം വരുന്ന സ്വര്&#x200d;ണ്ണമാലയാണ് മോഷ്ടാവ് കവരാന്&#x200d; ശ്രമിച്ചത്.</p>
<p>സമീപത്ത് വാടകയ്ക്ക് താമസിക്കുകയാണെന്നും, കുട്ടിയെ ചേര്&#x200d;ക്കുന്നതിനുള്ള വിവരം അന്വേഷിക്കാന്&#x200d; എത്തിയതാണെന്ന വ്യാജേനെയായിരുന്നു മോഷണ ശ്രമം. ടീച്ചറും കുട്ടികളും ഉറക്കെ നിലവിളിച്ചതോടെ അയല്&#x200d;വാസികള്&#x200d; ഓടിയെത്തുകയായിരുന്നു. തുടര്&#x200d;ന്ന് മോഷ്ടാവ് മാല ഉപേക്ഷിച്ച് കടന്നു കളഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempt-to-steal-necklace-by-throwing-chili-powder-on-palakkad-anganwadi-teachers-face.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം</title>
		<link>https://www.chandrikadaily.com/theft-at-ernakulam-high-court-judges-house.html</link>
					<comments>https://www.chandrikadaily.com/theft-at-ernakulam-high-court-judges-house.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 27 Jun 2025 06:04:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[eranakulam]]></category>
		<category><![CDATA[gold theft]]></category>
		<category><![CDATA[High Court judge]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345953</guid>

					<description><![CDATA[വീട്ടിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന ആറ് പവന്‍ സ്വര്‍ണം മോഷ്ടിച്ചതായാണ് പരാതി.]]></description>
										<content:encoded><![CDATA[<p>ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്&#x200d; മോഷണം. എറണാകുളം പത്തടിപ്പാലത്തെ എ ബദറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ചാണ് മോഷണം നടന്നത്. വീട്ടിലെ മുറിയില്&#x200d; സൂക്ഷിച്ചിരുന്ന ആറ് പവന്&#x200d; സ്വര്&#x200d;ണം മോഷ്ടിച്ചതായാണ് പരാതി.</p>
<p>വീട്ടുജോലിക്കാരിയാണ് മോഷണം നടന്നതായി പരാതി നല്&#x200d;കിയത്. കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചെന്നും മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/theft-at-ernakulam-high-court-judges-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശ്ശൂരിൽ സ്വർണം കവർന്ന മുഖ്യപ്രതി ഉപയോഗിച്ചത് മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ</title>
		<link>https://www.chandrikadaily.com/the-prime-accused-in-thrissurs-gold-robbery-used-the-car-of-former-dyfi-leader.html</link>
					<comments>https://www.chandrikadaily.com/the-prime-accused-in-thrissurs-gold-robbery-used-the-car-of-former-dyfi-leader.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 30 Sep 2024 07:36:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[gold theft]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311442</guid>

					<description><![CDATA[കേസിൽ മുഖ്യപ്രതി തിരുവല്ലാ സ്വദേശി റോഷൻ ഉൾപ്പെടെ അഞ്ചു പേരെ തൃശൂർ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു]]></description>
										<content:encoded><![CDATA[<p>തൃശ്ശൂർ:തൃശ്ശൂരിൽ രണ്ടര കിലോ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ. ഡിവൈഎഫ്ഐ ടൗൺ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും, നാങ്കരമല യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഷാഹുൽ ഹമീദിന്റെ വാഹനമാണ് പ്രതികൾ ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. ഷാഹുൽ ഹമീദിനെതിരെ അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ പൊലീസ് ഷാഹുൽഹമീദിന്റെ തിരുവല്ലയിലെ വീട്ടിൽ തിരച്ചിൽ നടത്തി. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ മുഖ്യപ്രതി തിരുവല്ലാ സ്വദേശി റോഷൻ ഉൾപ്പെടെ അഞ്ചു പേരെ തൃശൂർ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.</p>
<p>ദേശീയ പാതയിൽ കാര്&#x200d; തടഞ്ഞ് രണ്ടര കിലോ സ്വര്&#x200d;ണം തട്ടിയെടുത്ത കേസില്&#x200d; മുഖ്യപ്രതി അടക്കം അഞ്ചുപേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. പത്തനംതിട്ട സ്വദേശികളായ റോഷന്&#x200d; വര്&#x200d;ഗീസ് (29), ഷിജോ വര്&#x200d;ഗീസ് (23), തൃശൂര്&#x200d; സ്വദേശികളായ സിദ്ദിഖ് (26), നിശാന്ത് (24), നിഖില്&#x200d; നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്&#x200d;-പാലക്കാട് ദേശീയപാതയിലെ കല്ലിടുക്കില്&#x200d; ഈ മാസം 25 നാണ് സംഭവം നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-prime-accused-in-thrissurs-gold-robbery-used-the-car-of-former-dyfi-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
