<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>goldcase &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/goldcase/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 30 Dec 2025 05:44:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>goldcase &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8220;സഖാവ് പറഞ്ഞു, ഞങ്ങള്‍ അനുസരിച്ചു&#8221;;  പോറ്റിക്ക് വേണ്ടി എ.പത്മകുമാര്‍ ദേവസ്വം മാന്വല്‍ തിരുത്തിയെന്ന് വിജയകുമാര്‍</title>
		<link>https://www.chandrikadaily.com/comrade-said-we-obeyed-vijayakumar-said-that-a-padmakumar-has-corrected-the-devaswom-manual-for-potti.html</link>
					<comments>https://www.chandrikadaily.com/comrade-said-we-obeyed-vijayakumar-said-that-a-padmakumar-has-corrected-the-devaswom-manual-for-potti.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 30 Dec 2025 05:44:01 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[goldcase]]></category>
		<category><![CDATA[sabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371535</guid>

					<description><![CDATA[എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളിൽ ഒപ്പിട്ടത്.]]></description>
										<content:encoded><![CDATA[<p>ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ എൻ വിജയകുമാറിന്റെ റിമാന്റ് റിപ്പോർട്ട് പുറത്ത്. പത്മകുമാറിനെ വിശ്വസിച്ച് വായിച്ചു പോലും നോക്കാതെയാണ് രേഖകളിൽ ഒപ്പിട്ടതെന്ന് വിജയകുമാറിന്റെ മൊഴി. സമ്മർദ്ദം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ വരെ തോന്നിയെന്നും മൊഴിയിൽ പറയുന്നുണ്ട്. ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് കീഴടങ്ങാൻ തീരുമാനിച്ചത്.</p>
<p>എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളിൽ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാർ എസ്‌ഐടിയോട് പറഞ്ഞു. പോറ്റിയെ അതിരുവിട്ട് സഹായിക്കാൻ ദേവസ്വം മാന്വൽ തിരുത്തി. മാന്വൽ തിരുത്തിയതിൽ പത്മകുമാറിനും വിജയകുമാറിനും ശങ്കരദാസിനും പങ്കുണ്ട്. മിനിറ്റ്‌സിലെ തിരുത്തൽ പത്മകുമാർ രണ്ടുപേരെയും അറിയിച്ചു. മൂവരും അറിഞ്ഞുകൊണ്ടാണ് പാളികൾ പോറ്റിക്ക് കൊടുത്തുവിട്ടത്. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിൽക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/comrade-said-we-obeyed-vijayakumar-said-that-a-padmakumar-has-corrected-the-devaswom-manual-for-potti.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂര്&#x200d; സ്വര്&#x200d;ണക്കടത്ത്: കസ്റ്റംസില്&#x200d; കൂട്ടപ്പിരിച്ചുവിടല്&#x200d;, 9പേരെ പുറത്താക്കി</title>
		<link>https://www.chandrikadaily.com/karipur-gold-smuggling-mass-dismissal-in-customs-9-people-expelled.html</link>
					<comments>https://www.chandrikadaily.com/karipur-gold-smuggling-mass-dismissal-in-customs-9-people-expelled.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Apr 2023 01:52:27 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[goldcase]]></category>
		<category><![CDATA[karipur]]></category>
		<category><![CDATA[smuggling]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249649</guid>

					<description><![CDATA[മറ്റൊരു സര്&#x200d;ക്കാര്&#x200d; ജോലിയില്&#x200d; പ്രവേശിപ്പിക്കരുതെന്ന് കര്&#x200d;ശനനിര്&#x200d;ദേശവുമുണ്ട്]]></description>
										<content:encoded><![CDATA[<p>കരിപ്പൂര്&#x200d; വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിന് ഒത്താശ ചെയ്ത 9കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. രണ്ട് പേരെ മറ്റൊരു സര്&#x200d;ക്കാര്&#x200d; ജോലിയില്&#x200d; പ്രവേശിപ്പിക്കരുതെന്ന് കര്&#x200d;ശനനിര്&#x200d;ദേശവുമുണ്ട്. മൊത്തം 11പേര്&#x200d;ക്കെതിരെയാണ് നടപടി.</p>
<p>സ്വര്&#x200d;ണമടക്കം കരിപ്പൂര്&#x200d; വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് ഇടപാടുകള്&#x200d;ക്ക് 11 കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്&#x200d;. കള്ളക്കത്തുമായി ബന്ധപ്പെട്ട് നേരത്തെ ഡിആര്&#x200d;ഐയും ഉദ്യോഗസ്ഥ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും അന്വേഷണം നടത്തിയിരുന്നു. ഇവര്&#x200d;കൂടി നല്&#x200d;കിയ റിപ്പോര്&#x200d;ട്ടുകളുടെ കൂടി പശ്ചാത്തലത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തി വകുപ്പുതല നടപടി.</p>
<p>കസ്റ്റംസ് സൂപ്രണ്ടുമാരായ ആഷ എസ്, ഗണപതിപോറ്റി എന്നിവര്&#x200d;ക്കെതിരെയാണ് കര്&#x200d;ശന നടപടിയുള്ളത്. ഇന്&#x200d;സ്‌പെക്ടര്&#x200d;മാരായ യോഗേഷ്, യാസര്&#x200d; അറഫാത്ത്, സുധീര്&#x200d;കുമാര്&#x200d;, നരേഷ് ഗുലിയ, മിനിമോള്&#x200d; എന്നിവരേയും സര്&#x200d;വീസില്&#x200d; നിന്ന് പുറത്താക്കി. കസ്റ്റംസ് സൂപ്രണ്ടായ സത്യേന്ദ സിംഗിന്റെ വാര്&#x200d;ഷിക ശമ്പള വര്&#x200d;ധനവ് രണ്ട് തവണ തടയാനും തീരുമാനമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karipur-gold-smuggling-mass-dismissal-in-customs-9-people-expelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും</title>
		<link>https://www.chandrikadaily.com/goldcasepinarayihighcourt.html</link>
					<comments>https://www.chandrikadaily.com/goldcasepinarayihighcourt.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 12 Apr 2023 01:50:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[goldcase]]></category>
		<category><![CDATA[highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247416</guid>

					<description><![CDATA[കോട്ടയം പാല സ്വദേശി അജി കൃഷ്‌ണൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറയുക]]></description>
										<content:encoded><![CDATA[<p>സ്വർണ്ണം കറൻസി കടത്ത് കേസുകളിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈകോടതി ഇന്ന് വിധി പറയും. കോട്ടയം പാല സ്വദേശി അജി കൃഷ്‌ണൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറയുക. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കേസുകളിൽ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് ഹർജി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/goldcasepinarayihighcourt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദം എത്തി നില്&#x200d;ക്കുന്നത് ക്ലിഫ് ഹൗസില്&#x200d;; പിന്നാമ്പുറകഥകളുടെ ചുരുളഴിയുന്നു</title>
		<link>https://www.chandrikadaily.com/controversy-erupts-at-cliff-house-the-scroll-of-backstory-unfolds.html</link>
					<comments>https://www.chandrikadaily.com/controversy-erupts-at-cliff-house-the-scroll-of-backstory-unfolds.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 16 Jun 2022 02:12:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[goldcase]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[swapna suresh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=214062</guid>

					<description><![CDATA[മറ്റൊരു രാജ്യത്തെ ഭരണാധികാരിയോട് സ്വകാര്യ ആവശ്യത്തിനായി ചര്&#x200d;ച്ച നടത്തുന്നത് ചട്ടലംഘനവും അധികാര ദുര്&#x200d;വിനിയോഗവുമാണെന്നിരിക്കെ സ്വര്&#x200d;ണക്കടത്തിന്റെ പിന്നാമ്പുറക്കഥകളുടെ ചുരുളഴിയുകയാണ്.]]></description>
										<content:encoded><![CDATA[<p>രാജ്യത്തിന്റെ ചരിത്രത്തിലിതുവരെ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഗുരുതരമായ ആരോപണം ചുമന്ന് പിണറായി വിജയന്&#x200d;. മകളുടെ ബിസിനസിന് ഷാര്&#x200d;ജാ ഭരണാധികാരിയുടെ സഹായം തേടിയെന്നും അതിനായി ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയില്&#x200d; ചര്&#x200d;ച്ച നടത്തിയെന്നുമുള്ള സ്വപ്‌നയുടെ മൊഴി കേരളം ഞെട്ടലോടെയാണ് കേട്ടത്. മറുപടിയില്ലാതെ മാധ്യമങ്ങളില്&#x200d; നിന്നകന്നും നിശബ്ദനായും തത്വത്തില്&#x200d; മുഖ്യമന്ത്രിയും ഇപ്പോള്&#x200d; അടച്ചിട്ട മുറിയിലാണ്.</p>
<p>മറ്റൊരു രാജ്യത്തെ ഭരണാധികാരിയോട് സ്വകാര്യ ആവശ്യത്തിനായി ചര്&#x200d;ച്ച നടത്തുന്നത് ചട്ടലംഘനവും അധികാര ദുര്&#x200d;വിനിയോഗവുമാണെന്നിരിക്കെ സ്വര്&#x200d;ണക്കടത്തിന്റെ പിന്നാമ്പുറക്കഥകളുടെ ചുരുളഴിയുകയാണ്. നയതന്ത്ര ചാനലിലൂടെ സ്വര്&#x200d;ണം കടത്തിയ കേസ് ക്ലിഫ് ഹൗസില്&#x200d; എത്തിനില്&#x200d;ക്കുന്നത് സര്&#x200d;ക്കാരിനെയും സി.പി.എമ്മിനെയും സംബന്ധിച്ച് വളരെ ദുര്&#x200d;ഘടമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.</p>
<p>ഏത് വിവാദത്തിനും വ്യക്തമായ മറുപടിയുമായി തിരിച്ചടിക്കുന്ന പിണറായി, ഇതാദ്യമായി സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്&#x200d;ക്കു മുന്നില്&#x200d; പതറുന്ന കാഴ്ചയാണിപ്പോള്&#x200d;. സ്വര്&#x200d;ണക്കടത്തില്&#x200d; മുഖ്യമന്ത്രിക്കും ഭാര്യ കമലക്കും മകള്&#x200d; വീണക്കും പങ്കുണ്ടെന്ന സ്വപ്‌നയുടെ ആരോപണത്തോട് മുഖ്യമന്ത്രി ഇനിയും പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രഹസ്യമൊഴിക്ക് മുന്നോടിയായി കോടതിയില്&#x200d; സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്&#x200d; പുറത്തുവന്നത്. ഇരട്ടച്ചങ്കുള്ള നേതാവ് എന്ന് അനുയായികള്&#x200d; കൊട്ടിഘോഷിക്കന്ന പിണറായി തീര്&#x200d;ത്തും സമ്മര്&#x200d;ദ്ദത്തിലായിരിക്കുകയാണ്. വെളിപ്പെടുത്തല്&#x200d; തെറ്റെങ്കില്&#x200d; മാനനഷ്ടത്തിന് കേസ് ഫയല്&#x200d; ചെയ്യാത്തത് എന്തെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല.</p>
<p>ഒരു വര്&#x200d;ഷം മുന്&#x200d;പ് കസ്റ്റംസിനും ഇ.ഡിക്കും നല്&#x200d;കിയ രഹസ്യമൊഴിയില്&#x200d; ഈ വിവരങ്ങളെല്ലാം ഉണ്ടായിരുന്നെന്നും എന്നാല്&#x200d; അതില്&#x200d; തുടര്&#x200d;നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് എറണാകുളം കോടതിയില്&#x200d; അപേക്ഷ നല്&#x200d;കി രഹസ്യമൊഴി നല്&#x200d;കിയതെന്നും സ്വപ്‌ന പറയുന്നു. കേന്ദ്ര അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്ക് ഇത്രയും സുപ്രധാനമായ മൊഴി ലഭിച്ചിട്ടും എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ല എന്നത് വിചിത്രമാണ്. അതേസമയം മുന്&#x200d;കൂര്&#x200d; ജാമ്യമെന്ന നിലയില്&#x200d; സത്യവാങ്മൂലത്തിലെ വിവരങ്ങള്&#x200d; പുറത്തുവരുന്നതിന് തൊട്ടുമുന്&#x200d;പ് രണ്ടുവര്&#x200d;ഷം മുന്&#x200d;പുള്ള വീഡിയോ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. സ്വപ്‌ന ക്ലിഫ് ഹൗസില്&#x200d; ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സ്ഥിരീകരിക്കുന്ന വിഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്‌ടോബര്&#x200d; 13ന് നടന്ന വാര്&#x200d;ത്താസമ്മേളനത്തിന്റെ വിഡിയോയാണിത്. കോണ്&#x200d;സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് അവര്&#x200d; അന്നു വന്നതെന്നും ആ നിലക്കാണ് അവരെ പരിചയമെന്നു നേരത്തെ പറഞ്ഞിട്ടുണ്ടെന്നുമാണ് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; മുഖ്യമന്ത്രി പറയുന്നത്. കോണ്&#x200d;സുലേറ്റ് ജനറല്&#x200d; വരുന്ന സമയത്തൊക്കെ ഇവര്&#x200d; ഉണ്ടാകുമെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നല്&#x200d;കുന്നത് വിഡിയോയിലുണ്ട്.</p>
<p>തന്നെ അറിയില്ലെന്നു മുഖ്യമന്ത്രി മുന്&#x200d;പു പറഞ്ഞത് കള്ളമാണെന്ന് സ്വപ്‌ന മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ക്ലിഫ് ഹൗസില്&#x200d; മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്&#x200d;, മകന്&#x200d; എന്നിവര്&#x200d;ക്കൊപ്പം ഒരുപാടു കാര്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്തു തീരുമാനമെടുത്തിട്ടുണ്ട്. അതെല്ലാം അദ്ദേഹം ഇപ്പോള്&#x200d; മറന്നുപോയെങ്കില്&#x200d; അവസരം വരുമ്പോള്&#x200d; എല്ലാം ഓര്&#x200d;മിപ്പിക്കാമെന്നും സ്വപ്‌ന പറഞ്ഞിരുന്നു. പുതിയ സംഭവങ്ങളില്&#x200d; മുഖ്യമന്ത്രിയോ സി.പി.എമ്മോ ഇത് വരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രതികരിച്ചാല്&#x200d; ക്ലിഫ് ഹൗസ് ചര്&#x200d;ച്ചകളുടെ കുടുതല്&#x200d; വിശദാംശങ്ങള്&#x200d; വെളിപ്പെടുത്തുമെന്നാണ് സ്വപ്നയുടെ ഭീഷണി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/controversy-erupts-at-cliff-house-the-scroll-of-backstory-unfolds.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊരിപ്പിടിച്ച വാളുകള്&#x200d;ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ജനത്തെയും കറുത്ത മാസ്‌കിനെയും ഭയക്കുന്നതെന്തിന്; വിഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/0why-is-the-cm-afraid-of-the-people-and-the-black-mask-who-walked-through-the-drawn-swords-vd-satheesan.html</link>
					<comments>https://www.chandrikadaily.com/0why-is-the-cm-afraid-of-the-people-and-the-black-mask-who-walked-through-the-drawn-swords-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 11 Jun 2022 06:50:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goldcase]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=213909</guid>

					<description><![CDATA[പൊതുജനത്തെ ബുദ്ധിമൂട്ടിച്ച്, മുഖ്യമന്ത്രി എന്തിനാണ് ഇത്ര സുരക്ഷയില്&#x200d; സഞ്ചരിക്കുന്നത്. ഉമ്മന്&#x200d; ചാണ്ടിയെ സി.പി.എം കല്ലെറിഞ്ഞത് പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒരു യു.ഡി.എഫുകാരനും കല്ലെറിയില്ല.]]></description>
										<content:encoded><![CDATA[<p>രാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ വിജിലന്&#x200d;സ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നോതാവ് വിഡി സതീശന്&#x200d;.സ്വര്&#x200d;ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന നടപടികളാണ് സര്&#x200d;ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേസ് ഒത്തുതീര്&#x200d;പ്പാക്കാന്&#x200d; ശ്രമിച്ച മുന്&#x200d; മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; പോലീസിന്റെ ഉപകരണമായി പ്രവര്&#x200d;ത്തിക്കുകയായിരുന്നു. 33 തവണയാണ് സംസ്ഥാന വിജിലന്&#x200d;സ് മേധാവി ഇയാളെ ഫോണില്&#x200d; വിളിച്ചത്. മൊഴി കൊടുത്തത് നന്നായെന്ന് രാവിലെ പറഞ്ഞ ഇയാള്&#x200d;, പൊലീസിന്റെ നിര്&#x200d;ദ്ദേശപ്രകാരം കോടതിയില്&#x200d; കൊടുത്ത മൊഴി പിന്&#x200d;വലിപ്പിക്കാന്&#x200d; ശ്രമം നടത്തി. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെ വിജിലന്&#x200d;സ് ഡയറക്ടര്&#x200d; മൊഴി പിന്&#x200d;വലിപ്പിക്കാനും മറ്റൊരു പ്രതിയെ തട്ടിക്കൊണ്ട് വരാനും ശ്രമിക്കില്ല. ഇടനിലക്കാരനായ മുന്&#x200d; മാധ്യമ പ്രവര്&#x200d;ത്തകനെ ചോദ്യം ചെയ്യാന്&#x200d; പോലീസ് ഇതുവരെ തയാറായിട്ടില്ല. സ്വര്&#x200d;ണക്കടത്ത് കേസിലെ പ്രതിയെ ഫ്ളാറ്റില്&#x200d; നിന്നും ഗുണ്ടകളെ പോലെയെത്തി പിടിച്ചുകൊണ്ട് പോയ പൊലീസുകാര്&#x200d; ഇയാളെ ചോദ്യം ചെയ്യാന്&#x200d; തയാറാകാത്തത് എന്തുകൊണ്ടാണ്? സര്&#x200d;ക്കാരിന്റെ ഇടനിലക്കാരനായത് കൊണ്ടാണ് അങ്ങനെയൊന്നും ചെയ്യാത്തത്. ഇടനിലക്കാരനാക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടു. ഇത് കേരളത്തിന് നാണക്കേടാണ് അദ്ദേഹം പറഞ്ഞു.</p>
<p>പൊതുജനത്തെ ബുദ്ധിമൂട്ടിച്ച്, മുഖ്യമന്ത്രി എന്തിനാണ് ഇത്ര സുരക്ഷയില്&#x200d; സഞ്ചരിക്കുന്നത്. ഉമ്മന്&#x200d; ചാണ്ടിയെ സി.പി.എം കല്ലെറിഞ്ഞത് പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒരു യു.ഡി.എഫുകാരനും കല്ലെറിയില്ല. കോട്ടയത്ത് പൊലീസ് ജനങ്ങളും തമ്മില്&#x200d; റോഡില്&#x200d; തര്&#x200d;ക്കമാണ്. എന്തിനാണ് മുഖ്യമന്ത്രി ഇത്രയും ഭയപ്പെടുന്നത്. ഊരിപ്പിടിച്ച വാളുകള്&#x200d;ക്കിടയിലൂടെ നടന്ന ആളല്ലേ? അങ്ങനെയുള്ള ആള്&#x200d; ആരെയാണ് ഭയപ്പെടുന്നത്. മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; ഒരു മണിക്കൂര്&#x200d; മുന്&#x200d;പ് വരണമെന്നും കറുത്ത് മാസ്‌ക് ധരിക്കരുതെന്നും യു.ഡി.എഫ് നേതാക്കളാണ് പറഞ്ഞതെങ്കില്&#x200d; മാധ്യമങ്ങള്&#x200d; ആ പരിപാടി തന്നെ ബഹിഷിക്കരിച്ചേനെ അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>സ്വര്&#x200d;ണക്കടത്ത് കേസ് പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത് വന്നതിന് പിന്നാലെ സര്&#x200d;ക്കാരിനും മുഖ്യമന്ത്രിക്കും സമനില തെറ്റിയിരിക്കുകയാണ്. സര്&#x200d;ക്കാരിനും സര്&#x200d;ക്കാരുമായി ബന്ധപ്പെട്ട ആളുകള്&#x200d;ക്കും സമനില തെറ്റി. ഭീതിയും വെപ്രാളവും കൊണ്ടാണ് മാധ്യമ പ്രവര്&#x200d;ത്തകരെയും ജനങ്ങളെയും ഭീഷണിപ്പെടുത്തുന്നതും കറുത്ത മാസ്‌ക് കാണുമ്പോള്&#x200d; ഭയക്കുന്നതും. ഗൗരവതരമായ എന്തൊക്കെയോ പുറത്ത് വരാനുണ്ട്. ദൂരൂഹതയുണ്ടെന്നും സര്&#x200d;ക്കാരിന് ഇക്കാര്യത്തില്&#x200d; ഭീതിയും വെപ്രാളവുമാണെന്നും പൊലീസ് അനധികൃതമായി ഇടപെടുന്നെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്&#x200d; ഇപ്പോള്&#x200d; ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്. ഇത്രയും വലിയ സുരക്ഷ ഒരുക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്. ഊരി പിടിച്ച വാളുകള്&#x200d;ക്ക് ഇടയിലൂടെ നടന്നു നീങ്ങിയ പിണറായി വിജയന് ഇപ്പോള്&#x200d; എന്താണ് ഭയവും വെപ്രാളവും? അദ്ദേഹം ചോദിച്ചു.</p>
<p>മുഖ്യമന്ത്രിയും സര്&#x200d;ക്കാരും നിയമപരമായ വഴി തേടാതെ തെറ്റായ വഴികളിലൂടെയാണ് പോകുന്നത്. മുഖ്യമന്ത്രി ഇനിയും മൗനം തുടരരുത്. എല്ലാം ജനങ്ങളോട് തുറന്ന് പറയാനുള്ള ബാധ്യതയുണ്ട്. പാര്&#x200d;ട്ടി സെക്രട്ടറിയെ കൊണ്ട് പ്രസ്താവന ഇറക്കിച്ചും ഗൂഡാലോചനയാണെന്ന സ്ഥിരം പല്ലവി ആവര്&#x200d;ത്തിച്ചും രക്ഷപ്പെടാനാകില്ല. ബി.ജെ.പിക്കാര്&#x200d;ക്കും മിണ്ടാട്ടമില്ല. കേന്ദ്ര ഏജന്&#x200d;സികള്&#x200d; എന്തുകൊണ്ടാണ് അന്വേഷണം ആരംഭിക്കാത്തതെന്ന് ബി.ജെ.പി നേതാക്കള്&#x200d; വ്യക്തമാക്കണം.സ്വപ്നയുടെ വെളിപ്പെടുത്തല്&#x200d; വരുമെന്ന് കണ്ടാണ് സുരേന്ദ്രനെതിരെ ഒരു വര്&#x200d;ഷമായി എടുക്കാതിരുന്ന കേസെടുത്തത്. ഈ രണ്ടു കേസുകളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മില്&#x200d; ഒത്തുതീര്&#x200d;പ്പുണ്ടാക്കും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0why-is-the-cm-afraid-of-the-people-and-the-black-mask-who-walked-through-the-drawn-swords-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാരിന് വെപ്രാളവും ഭീതിയും; ജലീലിന്റെ പരാതിയില്&#x200d; എടുത്ത കേസ് കോടതി വരാന്തയില്&#x200d; പോലും നില്&#x200d;ക്കില്ല;വിഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/the-government-is-in-a-state-of-panic-and-fear-the-case-taken-up-on-jaleels-complaint-will-not-even-stand-in-the-courtroom-vidy-satheesan.html</link>
					<comments>https://www.chandrikadaily.com/the-government-is-in-a-state-of-panic-and-fear-the-case-taken-up-on-jaleels-complaint-will-not-even-stand-in-the-courtroom-vidy-satheesan.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 09 Jun 2022 12:01:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goldcase]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=213858</guid>

					<description><![CDATA[ഭീതിയിലും വെപ്രാളത്തിലുമായ സര്&#x200d;ക്കാര്&#x200d; ചെയ്യുന്ന കാര്യങ്ങള്&#x200d; കേരളത്തെയാകെ വിസ്മയിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;.]]></description>
										<content:encoded><![CDATA[<p>ഭീതിയിലും വെപ്രാളത്തിലുമായ സര്&#x200d;ക്കാര്&#x200d; ചെയ്യുന്ന കാര്യങ്ങള്&#x200d; കേരളത്തെയാകെ വിസ്മയിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;. അന്വേഷണവുമായി യാതൊരു ബന്ധവുമില്ലാത്ത പാലക്കാട്ടെ വിജിലന്&#x200d;സ് സംഘം വീട്ടില്&#x200d; ഇരച്ചുകയറി കള്ളക്കടത്ത് കേസിലെ പ്രതിയെ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്ത് മൊബൈല്&#x200d; പിടിച്ചുവച്ച ശേഷം വിട്ടയച്ചു. മജിസ്ട്രേറ്റിന് മുന്നില്&#x200d; കുറ്റസമ്മത മൊഴി നല്&#x200d;കിയതിന്റെ പേരില്&#x200d; മറ്റൊരു പ്രതിയുടെ പേരില്&#x200d; കേസെടുത്തിരിക്കുകയാണ്. കോടതിയുടെ വരാന്തയില്&#x200d; പോലും നില്&#x200d;ക്കാത്ത ഈ കേസ് അന്വേഷിക്കാന്&#x200d; 12 അംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇനി ഒരു തെളിവും ഒരാളും നല്&#x200d;കാതിരിക്കാന്&#x200d; വേണ്ടിയാണ് സര്&#x200d;ക്കാര്&#x200d; ഇതൊക്കെ ചെയ്യുന്നത്. ഇതൊന്നും കേട്ടുകേള്&#x200d;വിയില്ലാത്തതാണ്. കേരളം വെള്ളരിക്കാപട്ടണമാണോ? മുഖ്യമന്ത്രിക്കെതിരെ മൊഴി നല്&#x200d;കിയതിനാണ് ഈ ബഹളമൊക്കെ കാണിക്കുന്നത്. ഞങ്ങള്&#x200d;ക്ക് എതിരെ ആരെങ്കിലും തെളിവ് കൊടുത്താല്&#x200d; ഇതായിരിക്കും അനുഭവമെന്ന് ഭീഷണിപ്പെടുത്തുകയാണ് സര്&#x200d;ക്കാര്&#x200d;. കുറ്റസമ്മത മൊഴിയില്&#x200d; കേന്ദ്ര അന്വേഷണ ഏജന്&#x200d;സികള്&#x200d; എന്ത് നടപടിയെടുക്കുമെന്നാണ് യു.ഡി.എഫ് ഉറ്റുനോക്കുന്നത് അദ്ദേഹം പറഞ്ഞു.</p>
<p>പ്രതി ആദ്യമായല്ല കുറ്റസമ്മത മൊഴി കൊടുത്തത്. നേരത്തെ കസ്റ്റംസ് കോടതിയിലും ഷോക്കോസ് നോട്ടീസിനുള്ള മറുപടിയിലും കുറ്റസമ്മതമൊഴിയിലുള്ള കാര്യങ്ങള്&#x200d; തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഇതൊന്നും നേരത്തെ കൊടുത്തതായി അറിയില്ലെന്നാണ് ഇപ്പോള്&#x200d; ബി.ജെ.പി നേതാക്കള്&#x200d; പറയുന്നത്. ഇത്രയും ഗൗരവതരമായ ആരോപണങ്ങള്&#x200d; നേരത്തെ തന്നെ പ്രതി ഉന്നയിച്ചിട്ടും കേന്ദ്ര ഏജന്&#x200d;സികള്&#x200d; എന്തുകൊണ്ടാണ് അതേക്കുറിച്ച് അന്വേഷിക്കാത്തതെന്ന ചോദ്യം യു.ഡി.എഫ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. സി.പി.എം- ബി.ജെ.പി നേതാക്കള്&#x200d; തമ്മിലുണ്ടാക്കിയ ഒത്തുതീര്&#x200d;പ്പിനെ തുടര്&#x200d;ന്നാണ് അന്വേഷണം മരവിപ്പിച്ചത്. ഇക്കാര്യത്തില്&#x200d; ബി.ജെ.പി നേതാക്കളും മറുപടി പറയണം. സംഘപരിവാറിന്റെ ആഗ്രഹം കോണ്&#x200d;ഗ്രസ് മുക്തഭാരതം, സി.പി.എമ്മിന്റേത് തുടര്&#x200d;ഭരണവും. ഇത് രണ്ടും സന്ധിക്കുന്ന പോയിന്റിലാണ് ഇരുവരും തമ്മില്&#x200d; ധാരണയില്&#x200d; എത്തിയതും അന്വേഷണങ്ങള്&#x200d; അവസാനിച്ചതും. സി.പി.എമ്മും ബി.ജെ.പിയും തമ്മില്&#x200d; പ്രണയത്തിലായിരുന്നുവെന്ന് യു.ഡി.എഫ് പറഞ്ഞത് ഇപ്പോള്&#x200d; എല്ലാവര്&#x200d;ക്കും ബോധ്യമായിട്ടുണ്ട്. പ്രശ്നം തീര്&#x200d;ക്കാര്&#x200d; ഇടനിലക്കാര്&#x200d; ഇപ്പോഴും ഉണര്&#x200d;ന്ന് പ്രവര്&#x200d;ത്തിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>മുഖ്യമന്ത്രിയും സര്&#x200d;ക്കാരും പരിഭ്രാന്തിയിലും വെപ്രാളത്തിലും ഭീതിയിലുമാണെന്ന് വ്യക്തമാകുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. കാലം ഒരു കാര്യത്തിലും കണക്ക് ചോദിക്കാതിരിക്കില്ല. കേസിലെ പ്രതിയായ ഒരു സ്ത്രീയെ വിളിച്ച് വരുത്തി ഉമ്മന്&#x200d; ചാണ്ടിക്കെതിരെ പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് വിട്ടയാളാണ് പിണറായി വിജയന്&#x200d;. മുഖ്യമന്ത്രി ഉളുപ്പുണ്ടെങ്കില്&#x200d; രാജിവയ്ക്കണമെന്ന് പറഞ്ഞ് അന്നത്തെ സര്&#x200d;ക്കാരിനെതിരെ ആഞ്ഞടിച്ച പാര്&#x200d;ട്ടി സെക്രട്ടറിയാണ് ഇപ്പോള്&#x200d; മുഖ്യമന്ത്രി. കാലം കണക്ക് ചോദിക്കുന്ന പ്രകൃതി നിയമമാണ് ഇപ്പോള്&#x200d; കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കോടതിയുടെ മേല്&#x200d; നോട്ടത്തില്&#x200d; കേസ് ഡയറി ഉള്&#x200d;പ്പെടെ ദിവസേന പരിശോധിക്കുന്ന തലത്തിലാകയിരിക്കണം അന്വേഷണം. കേന്ദ്ര ഏജന്&#x200d;സികള്&#x200d; നടപടി എടുത്തില്ലെങ്കില്&#x200d; നിയമപരമായി നടപടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകും അദ്ദേഹം ഓര്&#x200d;മിപ്പിച്ചു.</p>
<p>സാമാന്യ യുക്തിക്ക് നിരക്കാത്ത രീയിലാണ് കേസെടുത്തിരിക്കുന്നത്. വാളയാര്&#x200d; കേസില്&#x200d; ഇത്രയും ശ്രദ്ധ പുലര്&#x200d;ത്തിയിരുന്നെങ്കില്&#x200d; ഒന്&#x200d;പതും പതിമൂന്നും വയസുള്ള സഹോദരിമാരെ കൊലപ്പെടുത്തിയവര്&#x200d; ജയിലിലാകുമായിരുന്നു. അട്ടപ്പാടിയില്&#x200d; ആള്&#x200d;ക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ കേസിലും സര്&#x200d;ക്കാരിന് താല്&#x200d;പര്യമില്ല. പണം കൊടുക്കാത്തത് കൊണ്ട് പ്രോസിക്യൂട്ടര്&#x200d;മാര്&#x200d; ഒഴിഞ്ഞു പോയി. സ്വന്തം പാര്&#x200d;ട്ടിക്കാരാണ് മധുവിനെ കൊന്നതിന് പിന്നില്&#x200d;. അതിജീവിതയുടെ കേസിലും ഈ സര്&#x200d;ക്കാര്&#x200d; എന്താണ് ചെയ്തത്? ഈ സര്&#x200d;ക്കാരാണ് ക്രൈംബ്രാഞ്ച് മേധാവിയെ ഉള്&#x200d;പ്പെടുത്തി 12 അംഗ അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുന്നത്. നാണമുണ്ടോ ഈ സര്&#x200d;ക്കാരിന്? അദ്ദേഹം ചോദിച്ചു.</p>
<p>മുഖ്യമന്ത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്നയുടെ അടുത്തേക്ക് ഇടനിലക്കാരനെ അയച്ചത് യു.ഡി.എഫല്ല. ഭീഷണിപ്പെടുത്തലും കേസെടുക്കലും ഉള്&#x200d;പ്പെടെ ഇവര്&#x200d; പലവഴികളും നോക്കുന്നുണ്ട്. ബിരുദം ഇല്ലെന്ന് അറിഞ്ഞു കൊണ്ടാണ് സ്വപ്നയെ ഈ സര്&#x200d;ക്കാര്&#x200d; മാനേജരാക്കിയത്. ഈ കേസില്&#x200d; രണ്ട് കൊല്ലമായിട്ടും ഒരു അന്വേഷണവുമില്ല. ഇപ്പോള്&#x200d; അന്വേഷിക്കുന്നത് ഭയപ്പെടുത്താനാണ്. ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ഏജന്&#x200d;സികളെ കുറിച്ച് പഠിക്കാന്&#x200d; വച്ച കമ്മീഷന്റെ സമയം നീട്ടി നല്&#x200d;കിയിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത വിഭ്രാന്തിയിലാണ് സര്&#x200d;ക്കാര്&#x200d;.<br />
നാട്ടില്&#x200d; നടക്കുന്നത് കണ്ട് ജനങ്ങള്&#x200d; തലയില്&#x200d; കൈവച്ചിരിക്കുകയാണ്. യു.ഡി.എഫും കോണ്&#x200d;ഗ്രസും സമരത്തിലാണ്. പി.സി ജോര്&#x200d;ജ് സംസാരിക്കുന്നത് ഈ കേസിന്റെ വിശ്വാസ്യത കുറയ്ക്കും. സര്&#x200d;ക്കാരിനെ രക്ഷിക്കാന്&#x200d; വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു അദ്ദേഹം കൊച്ചിയില്&#x200d; നടത്തിയ വാര്&#x200d;ത്ത സമ്മേളനത്തില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-is-in-a-state-of-panic-and-fear-the-case-taken-up-on-jaleels-complaint-will-not-even-stand-in-the-courtroom-vidy-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്വേഷണം നടക്കട്ടെ-എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/let-the-investigation-take-place-editorial.html</link>
					<comments>https://www.chandrikadaily.com/let-the-investigation-take-place-editorial.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 09 Jun 2022 09:53:27 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[goldcase]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=213841</guid>

					<description><![CDATA[പിണറായിയുടെ മടിയില്&#x200d; കനമുണ്ടെന്നതിന് തെളിവാണ് അദ്ദേഹം സ്വപ്‌നയുടെ ആരോപണങ്ങള്&#x200d;ക്ക് ഉത്തരം നല്&#x200d;കുന്നില്ല എന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്&#x200d; വീണ, മന്ത്രിയായിരുന്ന കെ.ടി ജലീല്&#x200d;, പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്&#x200d;, ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ എന്നിവരെയാണ് സ്വപ്‌ന പ്രതിക്കൂട്ടില്&#x200d; നിര്&#x200d;ത്തിയിരിക്കുന്നത്. മാത്രമല്ല, താനിത് ആദ്യമായല്ല പറയുന്നതെന്നും ഇക്കാര്യങ്ങള്&#x200d; മുമ്പ് അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്ക് മുമ്പാകെ വെളിപ്പെടുത്തിയതാണെന്നും പറയുമ്പോള്&#x200d; അവ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ.]]></description>
										<content:encoded><![CDATA[<p>അന്താരാഷ്ട്ര സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; ഏഴാം പ്രതി സ്വപ്‌നസുരേഷ് നടത്തിയ രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്&#x200d;ക്ക് നേരിട്ട് മറുപടി പറയാതെ ഒഴിഞ്ഞുമാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. തനിക്കും ഇടതുപക്ഷ മുന്നണിക്കും ജനം രണ്ടാമതും തുടര്&#x200d;ച്ചയായി അധികാരത്തിലേറാന്&#x200d; അനുമതി തന്നില്ലേ എന്നാണ് ഇത്രയും വലിയൊരു ആരോപണത്തിന് പിണറായി വിജയന്&#x200d; നല്&#x200d;കിയ മറുപടി. താനുമായും തന്റെ കുടുംബാംഗങ്ങളുമായും നേരിട്ട് ബന്ധപ്പെട്ട ആരോപണമാണ് സ്വപ്‌ന സുരേഷ് ചൊവ്വാഴ്ച മാധ്യമങ്ങള്&#x200d;ക്കുമുമ്പാകെ ഉയര്&#x200d;ത്തിയത്. മുഖ്യമന്ത്രിയുടെ വിദേശയാത്രക്കിടെ മറ്റൊരു രാജ്യത്തിന്റെ കോണ്&#x200d;സുലേറ്റിന്റെ അധികാരമുപയോഗിച്ച് ഡോളര്&#x200d; വിദേശത്തേക്ക് കടത്തിയെന്ന ഗുരുതര ആരോപണമാണ് പ്രതി ഉന്നയിച്ചിട്ടുള്ളത്. മാത്രമല്ല, പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലേക്ക് സ്വര്&#x200d;ണം കടത്തിയെന്ന് സൂചിപ്പിക്കുന്ന വിധത്തില്&#x200d; ബിരിയാണി ചെമ്പ് കടത്തിയതായും സ്വപ്‌ന പറയുന്നു. ഇതാകട്ടെ രാജ്യത്ത് ഒരു മുഖ്യമന്ത്രിക്ക് നേരെ ഉയര്&#x200d;ന്ന ഏറ്റവും അപകീര്&#x200d;ത്തികരമായ ആരോപണമാണ്. കൊച്ചിയിലെ മജിസ്‌ട്രേട്ട് കോടതിയില്&#x200d; ഐ.പി.സി 164 അനുസരിച്ചുള്ള മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പ്രതിയുടെ പരസ്യ വെളിപ്പെടുത്തല്&#x200d; എന്നതിനാല്&#x200d; കേസില്&#x200d; വലിയ വഴിത്തിരിവാണ് ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ചും ഇതേ മുഖ്യമന്ത്രിയുടെ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി എം ശിവശങ്കര്&#x200d; നിയമിച്ച സര്&#x200d;ക്കാറിലെ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട മുന്&#x200d; ഉദ്യോഗസ്ഥയാണ് ഇതെല്ലാം തുറന്നുപറയുന്നതെന്ന പശ്ചാത്തലത്തില്&#x200d;. മുമ്പ് സോളാര്&#x200d; ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്&#x200d; യു.ഡി.എഫ് മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.എമ്മും ഇടതുമുന്നണിയും നടത്തിയിട്ടുള്ള സമര കോലാഹലങ്ങള്&#x200d; ഓര്&#x200d;ത്താല്&#x200d; അതേ ധാര്&#x200d;മികത എന്തുകൊണ്ട് പിണറായി വിജയന് ബാധകമല്ല എന്ന് ജനം ചോദിച്ചാല്&#x200d; അവരെ കുറ്റപ്പെടുത്താനാവുമോ.</p>
<p>പിണറായിയുടെ മടിയില്&#x200d; കനമുണ്ടെന്നതിന് തെളിവാണ് അദ്ദേഹം സ്വപ്‌നയുടെ ആരോപണങ്ങള്&#x200d;ക്ക് ഉത്തരം നല്&#x200d;കുന്നില്ല എന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്&#x200d; വീണ, മന്ത്രിയായിരുന്ന കെ.ടി ജലീല്&#x200d;, പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്&#x200d;, ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ എന്നിവരെയാണ് സ്വപ്‌ന പ്രതിക്കൂട്ടില്&#x200d; നിര്&#x200d;ത്തിയിരിക്കുന്നത്. മാത്രമല്ല, താനിത് ആദ്യമായല്ല പറയുന്നതെന്നും ഇക്കാര്യങ്ങള്&#x200d; മുമ്പ് അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്ക് മുമ്പാകെ വെളിപ്പെടുത്തിയതാണെന്നും പറയുമ്പോള്&#x200d; അവ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ. കൂടെക്കിടന്നവര്&#x200d;ക്കല്ലേ രാപ്പനിയറിയൂ. സ്വര്&#x200d;ണക്കടത്തു കേസില്&#x200d; കേന്ദ്ര കസ്റ്റംസ് വകുപ്പിന്റെ അന്വേഷണം നിലച്ചിരിക്കുന്ന സാഹചര്യത്തില്&#x200d; വിശേഷിച്ചും. കേസില്&#x200d; കുറ്റപത്രം നല്&#x200d;കാനിരിക്കെയുള്ള പുതിയ വെളിപ്പെടുത്തല്&#x200d; തീര്&#x200d;ച്ചയായും കസ്റ്റംസിനും പ്രതിപക്ഷ നേതാക്കളെ ആവശ്യത്തിനും അല്ലാതെയും വിരട്ടുന്ന സാമ്പത്തിക കുറ്റാന്വേഷണ ഏജന്&#x200d;സിക്കും (ഇ.ഡി) മുന്നില്&#x200d; വലിയ ചോദ്യശരങ്ങളാണ് ഉയര്&#x200d;ത്തിയിരിക്കുന്നത്. എന്തുകൊണ്ട് ഇക്കാര്യങ്ങള്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സികള്&#x200d; അന്വേഷിച്ചില്ലെന്ന സംശയം വിഷയം മോദി സര്&#x200d;ക്കാരിലേക്കും സി.പി.എം-ബി.ജെ.പി രഹസ്യബാന്ധവത്തിലേക്കുമാണ് വെളിച്ചംവീശുന്നത്.</p>
<p>യു.എ.ഇ കോണ്&#x200d;സുലേറ്റിന്റെ തിരുവനന്തപുരത്തെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പത്രയും നടന്നതെന്നതിനെക്കുറിച്ച് ഇതിനോടകം സംശയമെല്ലാം ദൂരീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതിലെ ഉദ്യോഗസ്ഥരെ ആ രാജ്യം തിരിച്ചുവിളിക്കുകയും പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അതിലെ ഉദ്യോഗസ്ഥയാണ് ശിവശങ്കറുമായി അടുപ്പമുണ്ടായിരുന്ന സ്വപ്‌ന. അവരെ വ്യവസായ വകുപ്പില്&#x200d; നിയമിച്ചതിനും തെളിവുണ്ട്. ഇത് വ്യക്തമാക്കുന്നത് മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളില്&#x200d; നേരിട്ടറിവുണ്ടെന്നുതന്നെയാണ്. എന്നിട്ടും അദ്ദേഹത്തെ എന്തുകൊണ്ട് ഇതുവരെയും കേന്ദ്ര ഏജന്&#x200d;സികള്&#x200d; ചോദ്യംചെയ്യുന്നില്ല. ഉമ്മന്&#x200d;ചാണ്ടിക്കെതിരെയടക്കം സരിത നായര്&#x200d; ഉന്നയിച്ച ആരോപണത്തിന്റെ പേരില്&#x200d; സി.ബി. ഐ അന്വേഷണത്തിനുത്തരവിട്ട പിണറായി വിജയന്&#x200d; ചെയ്യേണ്ടത് തനിക്കെതിരായി സ്വന്തം അന്വേഷണ ഏജന്&#x200d;സികളെക്കൊണ്ട് അന്വേഷണം പ്രഖ്യാപിക്കലാണ്. കേരളത്തിന്റെ രാഷ്ട്രീയത്തിന് അതൊരു മാതൃകയാകും. മുഖ്യമന്ത്രിയായിരിക്കവെ സോളാര്&#x200d; കേസില്&#x200d; അദ്ദേഹംതന്നെ പ്രഖ്യാപിച്ച ജുഡീഷ്യല്&#x200d; കമ്മീഷനുമുന്നില്&#x200d; മണിക്കൂറുകളോളം ഇരുന്നുകൊടുത്തയാളാണ് ഉമ്മന്&#x200d;ചാണ്ടി. പിണറായിയുടെ ക്രൈംബ്രാഞ്ചാണ് അദ്ദേഹത്തിന് ക്ലീന്&#x200d;ചിറ്റ് നല്&#x200d;കിയത്. ആര്&#x200d;ജവവും ആത്മാര്&#x200d;ഥതയുമുണ്ടെങ്കില്&#x200d; മുമ്പ് അര്&#x200d;ധരാത്രി സെക്രട്ടറിയേറ്റിനുമുന്നില്&#x200d; കിടത്തിയ സ്വന്തം അണികള്&#x200d;ക്കുവേണ്ടിയെങ്കിലും പിണറായി അന്വേഷണത്തിന് തയ്യാറാകണം.</p>
<p>എന്നാല്&#x200d; പിണറായി ചെയ്തത് ഇന്നലെ സ്വപ്‌നയുടെ സുഹൃത്തും വടക്കാഞ്ചേരി ലൈഫ് മിഷന്&#x200d; #ാറ്റ് നിര്&#x200d;മാണക്കേസിലെ ഏഴാം പ്രതിയുമായ സരിത്തിനെ തട്ടിക്കൊണ്ടുപോകലാണെന്നത് നാടിനെയും ജനാധിപത്യത്തെയും കളങ്കപ്പെടുത്തലാണ്. പിണറായിയുടെ ഗുണ്ടാസംഘത്തെപോലെയാണ് പാലക്കാട്ടെ സ്വന്തം വീട്ടില്&#x200d;നിന്ന് സരിത്തിനെ വിജിലന്&#x200d;സ് റാഞ്ചിക്കൊണ്ടുപോയത്. സ്വപ്‌നയുടെ വെളിപ്പെടുത്തലിനുപിന്നില്&#x200d; ആരാണെന്നാണ് പൊലീസ് ചോദിച്ചതത്രെ. ലോകത്ത് ഏകാധിപത്യംമാത്രം ശീലിച്ചിട്ടുള്ള കമ്യൂണിസ്റ്റുകള്&#x200d;ക്ക് ജനകീയാധികാരം കിട്ടിയാല്&#x200d; എന്താകും നാടിന്റെ ഗതിയെന്നതിന് ഇതില്&#x200d;പരം തെളിവുകള്&#x200d;വേണോ?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/let-the-investigation-take-place-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മുഖ്യപങ്ക്&#8217; ചര്&#x200d;ച്ചയില്&#x200d; ഇടതു രാഷ്ട്രീയം</title>
		<link>https://www.chandrikadaily.com/left-politics-in-the-main-role-debate.html</link>
					<comments>https://www.chandrikadaily.com/left-politics-in-the-main-role-debate.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 09 Jun 2022 07:03:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goldcase]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=213827</guid>

					<description><![CDATA[സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സംശയനിഴലിലായിരിക്കെ സി.പി.എമ്മിലും എല്&#x200d;.ഡി.എഫിലും അസാധാരണ രാഷ്ട്രീയ പ്രതിസന്ധി. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലില്&#x200d; പതറിയ പിണറായി, പതിവു മറുപടി കൊണ്ട് പ്രതിരോധം തീര്&#x200d;ക്കാന്&#x200d; ശ്രമിച്ചെങ്കിലും ഇടതുമുന്നണിയുടെ ആഭ്യന്തരരാഷ്ട്രീയത്തിലും വലിയ ചര്&#x200d;ച്ചകള്&#x200d;ക്കാണ് വിവാദം വഴിതുറക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സംശയനിഴലിലായിരിക്കെ സി.പി.എമ്മിലും എല്&#x200d;.ഡി.എഫിലും അസാധാരണ രാഷ്ട്രീയ പ്രതിസന്ധി. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലില്&#x200d; പതറിയ പിണറായി, പതിവു മറുപടി കൊണ്ട് പ്രതിരോധം തീര്&#x200d;ക്കാന്&#x200d; ശ്രമിച്ചെങ്കിലും ഇടതുമുന്നണിയുടെ ആഭ്യന്തരരാഷ്ട്രീയത്തിലും വലിയ ചര്&#x200d;ച്ചകള്&#x200d;ക്കാണ് വിവാദം വഴിതുറക്കുന്നത്. ഇതോടെ പിണറായിയെ ന്യായീകരിക്കാന്&#x200d; സി.പി.എമ്മും എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; എം.വി ജയരാജനും രംഗത്തെത്തി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇതാദ്യമായി ഇത്ര ഗുരുതരമായ ആരോപണം നേരിടുമ്പോള്&#x200d; കാടടച്ച് വെടിവെക്കലല്ല വേണ്ടതെന്നും തെറ്റുകാരനല്ലെങ്കില്&#x200d; ശക്തമായി തിരിച്ചടിക്കണമെന്നും പാര്&#x200d;ട്ടിയിലെയും മുന്നണിയിലെയും ഒരുവിഭാഗം നേതാക്കള്&#x200d;ക്ക് അഭിപ്രായമുണ്ട്.</p>
<p>എന്നാല്&#x200d; പരസ്യമായി പിണറായിയെ പിന്തുണക്കുകയല്ലാതെ മറ്റ് മാര്&#x200d;ഗമില്ലെന്നിരിക്കെ മുഖ്യമന്ത്രിക്കു വേണ്ടി മുണ്ടുമുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. വിവാദത്തെ തുടര്&#x200d;ന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമ്പോള്&#x200d; കൂടുതല്&#x200d; പ്രതിരോധത്തിലാവുകയാണ് സി.പി.എം. ഇതിനിടെ 27ന് നിയമസഭാ സമ്മേളനം കൂടി ചേരാനിരിക്കെ ഭരണബെഞ്ചിനുമേല്&#x200d; കൂരമ്പുകള്&#x200d; പതിക്കുമെന്നതില്&#x200d; സംശയമില്ല. എന്നാല്&#x200d; അതിനുമുന്&#x200d;പുതന്നെ പരമാവധി പ്രതിരോധം തീര്&#x200d;ക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.</p>
<p>കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്&#x200d; വീണ്ടും പ്രചരിപ്പിക്കുകയാണെന്നും കഴമ്പില്ലെന്ന് കണ്ടെത്തിയ കാര്യങ്ങള്&#x200d; വീണ്ടും ആവര്&#x200d;ത്തിക്കുകയാണെന്നും പറഞ്ഞാണ് മുഖ്യമന്ത്രിക്ക് സി.പി.എം കവചമൊരുക്കുന്നത്. നട്ടാല്&#x200d; മുളക്കാത്ത നുണകളെ വീണ്ടും നനച്ച് വളര്&#x200d;ത്താനാണ് ശ്രമമാണ് ഇപ്പോള്&#x200d; നടക്കുന്നതെന്നും ഇത് കേരളീയ സമൂഹം പുച്ഛിച്ച് തള്ളുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കി.</p>
<p>ആരോപണം ബോധപൂര്&#x200d;വ്വം കെട്ടിചമച്ചതാണെന്ന് എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; ഇ.പി ജയരാജന്&#x200d; പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് സര്&#x200d;ക്കാരിനോട് എല്&#x200d;.ഡി.എഫ് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിക്കെതിരായ നീക്കത്തിന് പിന്നില്&#x200d; രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി വി. ശിവന്&#x200d;കുട്ടി ആരോപിച്ചു.</p>
<p>അതേസമയം അന്വേഷണത്തെ അന്വേഷണം കൊണ്ടുതന്നെ നേരിടുന്ന ശൈലിയാണ് സര്&#x200d;ക്കാര്&#x200d; പുറത്തെടുത്തത്. സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സികളുടെ അന്വേഷണത്തിലൂടെയുള്ള തിരിച്ചടിയാണ് പിണറായിയുടെ ആയുധം. ഇതിന്റെ ഭാഗമായാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുന്&#x200d; മന്ത്രി കെ.ടി ജലീല്&#x200d; പൊലീസിന് പരാതി നല്&#x200d;കിയതും ഇന്നലെ നാടകീയമായി സരിത്തിനെ വിജിലന്&#x200d;സ് കൊണ്ടുപോയതും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/left-politics-in-the-main-role-debate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d;ചാണ്ടി രാജിവെക്കണമെന്ന് അന്ന് പിണറായി; പ്രസ്താവന തിരിച്ചടിക്കുന്നു</title>
		<link>https://www.chandrikadaily.com/pinarayi-then-demanded-the-resignation-of-oommen-chandy-the-statement-retorts.html</link>
					<comments>https://www.chandrikadaily.com/pinarayi-then-demanded-the-resignation-of-oommen-chandy-the-statement-retorts.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 09 Jun 2022 06:59:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goldcase]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=213825</guid>

					<description><![CDATA[മുഖ്യമന്ത്രിയായിരുന്ന ഉമ്മന്&#x200d;ചാണ്ടിക്കെതിരെ സോളാര്&#x200d; കമ്മിഷന് മുന്നില്&#x200d; തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണന്&#x200d; തെറ്റായ മൊഴി നല്&#x200d;കിയപ്പോള്&#x200d; അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്&#x200d; നടത്തിയ രാജി ആവശ്യം വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം തിരിച്ചടിക്കുന്നു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുഖ്യമന്ത്രിയായിരുന്ന ഉമ്മന്&#x200d;ചാണ്ടിക്കെതിരെ സോളാര്&#x200d; കമ്മിഷന് മുന്നില്&#x200d; തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണന്&#x200d; തെറ്റായ മൊഴി നല്&#x200d;കിയപ്പോള്&#x200d; അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്&#x200d; നടത്തിയ രാജി ആവശ്യം വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം തിരിച്ചടിക്കുന്നു. 2015 ഡിസംബര്&#x200d; രണ്ടിനാണ് ഉമ്മന്&#x200d;ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പിണറായി വിജയന്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; ദീര്&#x200d;ഘമായ കുറിപ്പും പ്രസ്താവനയും ഇറക്കിയത്.</p>
<p><img src="https://scontent.fcok10-2.fna.fbcdn.net/v/t39.30808-6/285884819_560374952121435_984013921512087876_n.jpg?_nc_cat=1&amp;ccb=1-7&amp;_nc_sid=8bfeb9&amp;_nc_ohc=dA1wExl4Kf8AX_BCKe-&amp;_nc_ht=scontent.fcok10-2.fna&amp;oh=00_AT_6x0L57WVEgRcx9g48FowoYvGo-XkGbX1lKWjUjF_M9w&amp;oe=62A6F066" alt="May be a Twitter screenshot of 1 person and text that says 'Pinarayi Vijayan 28-Mar-2014 ഇനിയെങ്കിലും ഉമ്മൻചാണ്ടിക്ക് രാജി വെക്കാനുള്ള ബുദ്ധി തെളിയും എന്നാണു കരുതുന്നത്. 19K 9.3K comments 2.9K shares'" /></p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>അന്ന് പിണറായി ഉന്നയിച്ച എല്ലാ ആരോപണവും ഇന്ന് അദ്ദേഹത്തിനു നേരെ തന്നെ തിരിച്ചുകൊള്ളുകയാണ്. സോളാര്&#x200d; കമ്മിഷന് മുന്നില്&#x200d; ബിജു രാധാകൃഷ്ണന്&#x200d; നടത്തിയ വെളിപ്പെടുത്തല്&#x200d; വിശ്വസനീയമാണെന്നായിരുന്നു പിണറായിയുടെ വാദം. ഇതേ ബിജുവുമായി ഉമ്മന്&#x200d;ചാണ്ടിക്ക് നേരത്തെ പരിചയം ഉണ്ടെന്ന കാര്യമാണ് അതിന് കാരണമായി പിണറായി നിരത്തിയത്.കാലം മാറിയപ്പോള്&#x200d; പിണറായിയും അദ്ദേഹത്തിന്റെ സര്&#x200d;ക്കാറുമായും ബന്ധം സൂക്ഷിച്ച മറ്റൊരു സ്ത്രീയില്&#x200d; നിന്നുണ്ടായ വെളിപ്പെടുത്തല്&#x200d; രാഷ്ട്രീയ ആരോപണം എന്ന് പറഞ്ഞ് തള്ളിക്കളയാന്&#x200d; എല്&#x200d;.ഡി.എഫിന് എളുപ്പമാകില്ല.</p>
<p>&nbsp;</p>
<p><img src="https://scontent.fcok10-2.fna.fbcdn.net/v/t39.30808-6/287168214_560374878788109_1167462090006214636_n.jpg?_nc_cat=1&amp;ccb=1-7&amp;_nc_sid=8bfeb9&amp;_nc_ohc=XX-d5ff_bvsAX8T8LMw&amp;tn=Xok9bkquyOr6tWem&amp;_nc_ht=scontent.fcok10-2.fna&amp;oh=00_AT8jFGMt_G5S9-aNu5OHdEA_wdTvD_Y0E_4CHcz82ssarQ&amp;oe=62A5ED5B" alt="May be an image of text that says 'Pinarayi Vijayan 02-Dec-2015 മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നൽകിയെന്ന ബിജു രാധാകൃഷ്‌ണൻ്റെ മൊഴിയോടെ ഉമ്മൻചാണ്ടിക്ക് രക്ഷപ്പെടാൻ ഒരു പഴുതും ഇല്ലാതായി. സോളാർകമ്മീഷനുമുന്നിൽ ബിജു രാധാകൃഷ്‌ണൻ നടത്തിയ വെളിപ്പെടുത്തൽ വിശ്വസനീയമാകുന്നത്, ഇതേ ബിജു രാധാകൃഷ്‌ണനുമായി ഉമ്മൻചാണ്ടിക്ക് നേരത്തെ ബന്ധം ഉണ്ട് എന്നതിനാലാണ്. സർക്കാർ അതിഥി മന്ദിരത്തിൽ അടച്ചിട്ട മുറിയിൽ ബിജു രാധാകൃഷ്‌ണനുമായി രഹസ്യ ചർച്ച ഉമ്മൻചാണ്ടി നടത്തിയത് ഈ ഇടപാട് സുഗമമാക്കാനാണ്. സോളാർ തട്ടിപ്പിൽ ഉമ്മൻചാണ്ടി ഒന്നാം പ്രതിയാണ് എന്ന് തുടക്കം മുതൽ തെളിവുകൾ നിരത്തി പ്രതിപക്ഷം പറയുന്നതാണ്. അന്വേഷണം അട്ടിമറിച്ചും തെളിവുകൾ നശിപ്പിച്ചും പണം ഒഴുക്കി സാക്ഷികളെ സ്വാധീനിച്ചും നഗ്നമായ അധികാര ദുർവിനിയോഗത്തിലൂടെയും രക്ഷപ്പെടാൻ ശ്രമിച്ച ഉമ്മൻചാണ്ടിയുടെ തനിനിറം കൂട്ടുപ്രതിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തു വന്നിരിക്കുന്നു. മൂന്ന് ഘട്ടമായാണ് പണം കൈമാറിയതെന്നും ടീം സോളാറിൻ്റെ വളർച്ചയിൽ മുഖ്യമന്ത്രിക്കും'" /></p>
<p><img src="https://scontent.fcok10-2.fna.fbcdn.net/v/t39.30808-6/287131875_560374925454771_4509503876592409627_n.jpg?_nc_cat=1&amp;ccb=1-7&amp;_nc_sid=8bfeb9&amp;_nc_ohc=NcdE5bTtKOsAX-Fksnl&amp;tn=Xok9bkquyOr6tWem&amp;_nc_ht=scontent.fcok10-2.fna&amp;oh=00_AT8pSIg2do-5XzdeiejLKQBmkZ18BJflckQimKNPc-K4xQ&amp;oe=62A763B4" alt="May be an image of text that says 'പങ്കുണ്ടെന്നും ലാഭം 60: 40 എന്ന നിലയിൽ വീതിച്ചെടുക്കാനാണ് ധാരണഉണ്ടാക്കിയതെന്നുമുള്ള ബിജു രാധാകൃഷ്‌ണൻ്റെ മൊഴി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എത്രമാത്രംഅധപ്പതിച്ചു എന്നാണു ആവർത്തിച്ചു തെളിയിക്കുന്നത്. തട്ടിപ്പ് മുതലിൽ പങ്കു പറ്റുന്ന മുഖ്യമന്ത്രി കേരളത്തിൻ്റെയും കേരളീയൻ്റെയും അഭിമാനത്തിന് തീരാകളങ്കമാണ്. യു ഡി എഫിലും കോണ്ഗ്രസ്സിലും ആത്മാഭിമാനമുള്ളവർ ഉണ്ടെങ്കിൽ ഈ നിമിഷം ഉമ്മൻചാണ്ടിയെ ഇറക്കി വിടണം. ആ കടമ ജനങ്ങളെ ഏൽപ്പിക്കരുത്.'" /></p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-then-demanded-the-resignation-of-oommen-chandy-the-statement-retorts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇതെല്ലാം ചെറുത്, ഇനിയും ഏറെ പറയാനുണ്ട്; ആരോപണങ്ങള്&#x200d; ആവര്&#x200d;ത്തിച്ച് സ്വപ്ന</title>
		<link>https://www.chandrikadaily.com/all-this-is-small-and-there-is-much-more-to-be-said-dreaming-of-repeated-allegations.html</link>
					<comments>https://www.chandrikadaily.com/all-this-is-small-and-there-is-much-more-to-be-said-dreaming-of-repeated-allegations.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 08 Jun 2022 06:29:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goldcase]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[swapna suresh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=213771</guid>

					<description><![CDATA[സ്വര്&#x200d;ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലിന് പിന്നില്&#x200d; രാഷ്ട്രീയ അജണ്ട ഇല്ലെന്ന് സ്വപ്ന സുരേഷ്.]]></description>
										<content:encoded><![CDATA[<p>സ്വര്&#x200d;ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലിന് പിന്നില്&#x200d; രാഷ്ട്രീയ അജണ്ട ഇല്ലെന്ന് സ്വപ്ന സുരേഷ്. എല്ലാ കാര്യങ്ങളും രഹസ്യമൊഴിയില്&#x200d; ഉണ്ട്, ഇനിയും ഏറെ പറയാനുണ്ട്. രഹസ്യമൊഴി ആയതിനാല്&#x200d; കൂടുതല്&#x200d; വെളിപ്പെടുത്താനാകില്ല സ്വപ്ന സുരേഷ് പറഞ്ഞു.</p>
<p>അതേസമയം മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്&#x200d; സ്വപ്ന സുരേഷ് ഉറച്ചുനില്&#x200d;ക്കുന്നു.ആര് മുഖ്യമന്ത്രിയായാലും തനിക്ക് പ്രശ്‌നമില്ല, വ്യക്തിപരമായി ഒന്നും നേടാനില്ല, തന്റെ വെളിപ്പെടുത്തലിനെ രാഷ്ട്രീയമായി ഉപയോഗിക്കരുത്, തനിക്ക് ഭീഷണിയുണ്ട് സ്വപ്നസുരേഷ് ആവര്&#x200d;ത്തിച്ചു.</p>
<p>കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ് എത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്&#x200d; 2016ല്&#x200d; നടത്തിയ വിദേശസന്ദര്&#x200d;ശനത്തിനിടെ കറന്&#x200d;സി കടത്തിയെന്ന ഗുരുതര ആരോപണവുമായിരുന്നു സ്വര്&#x200d;ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. സ്വര്&#x200d;ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്&#x200d; സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയില്&#x200d; രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു സ്വപ്‌ന സുരേഷിന്റെ പ്രതികരണം. &#8216;എം.ശിവശങ്കര്&#x200d;, മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, ഭാര്യ കമല, മകള്&#x200d; വീണ, സെക്രട്ടറി സി.എം രവീന്ദ്രന്&#x200d;, നളിനി നെറ്റോ ഐ.എ.എസ്, അന്നത്തെ മന്ത്രി കെ.ടി ജലീല്&#x200d;&#8230;, ഇങ്ങനെയുള്ള എല്ലാവരുടെയും ഇന്&#x200d;വോള്&#x200d;വ്‌മെന്റ് എന്താണോ, ഇത് എന്റെ രഹസ്യമൊഴിയില്&#x200d; വിശദമായി പറഞ്ഞിട്ടുണ്ട്.&#8217; &#8211; സ്വപ്ന പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും രഹസ്യമൊഴി നല്&#x200d;കിയ ശേഷം സ്വപ്‌ന മാധ്യമങ്ങളോട് വെളിപ്പെടുത്തി.രഹസ്യമൊഴി അന്വേഷണത്തിന്റെ നിര്&#x200d;ണായക ഭാഗമായതിനാല്&#x200d; എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ല. തനിക്ക് പറയാവുന്ന കാര്യങ്ങള്&#x200d; പറയാമെന്ന് പറഞ്ഞാണ് സ്വപ്‌ന മാധ്യമങ്ങളോട് സംസാരിച്ചത്.</p>
<p>&#8216;2016ല്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ദുബായ്‌യില്&#x200d; പോകുന്ന സമയത്താണ് പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിയായിരുന്ന എം ശിവശങ്കര്&#x200d; ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്&#x200d; കോണ്&#x200d;സുല്&#x200d; ജനറലിന്റെ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണമെന്നാണ് ശിവശങ്കര്&#x200d; ആവശ്യപ്പെട്ടത്. നിര്&#x200d;ബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോണ്&#x200d;സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോണ്&#x200d;സുലേറ്റ് ഓഫീസില്&#x200d; കൊണ്ടുവന്നപ്പോള്&#x200d; നമ്മള്&#x200d; മനസിലാക്കിയത് അത് കറന്&#x200d;സിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. അതിനൊപ്പം തന്നെ വളരെ സര്&#x200d;പ്രൈസിങായിട്ട് ബിരിയാണി പാത്രങ്ങളും കോണ്&#x200d;സുലേറ്റില്&#x200d; നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ ഭാരമുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കള്&#x200d; ഉണ്ടായിരുന്നതായിട്ടാണ് സൂചന.</p>
<p>ഇങ്ങനെ നിരവധി തവണ കോണ്&#x200d;സുലേറ്റില്&#x200d; നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്, ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോള്&#x200d; പറയാന്&#x200d; പറ്റുന്നതല്ല&#8217; -സ്വപ്ന പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിക്കറിയാമായിരുന്നോ എന്ന ചോദ്യത്തിന്, &#8216;ക്ലിഫ് ഹൗസില്&#x200d; കൊണ്ടുപോകുമ്പോള്&#x200d; കോമണ്&#x200d; സെന്&#x200d;സനുസരിച്ച് ഇത് മുഖ്യമന്ത്രിക്കറിയാമല്ലോ&#8217; എന്നായിരുന്നു സ്വപ്നയുടെ മറുപടി. ഇതല്ലാതെ പല വിവരങ്ങളും വിശദമായി രഹസ്യമൊഴിയില്&#x200d; നല്&#x200d;കിയിട്ടുണ്ടെന്നും സമയം വരുമ്പോള്&#x200d; എല്ലാ കാര്യങ്ങളും പുറത്തുപറയാമെന്നും സ്വപ്ന പ്രതികരിച്ചു. &#8216;തന്റെ മൊഴികളില്&#x200d; ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജണ്ടയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടല്&#x200d; എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാന്&#x200d; എവിടെയും പോകുന്നില്ല,. എല്ലാം നിങ്ങളുടെ മുന്നില്&#x200d;വന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതല്&#x200d;കാര്യങ്ങള്&#x200d; വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങളല്ലേ സ്വപ്‌ന സുരേഷിനെ സ്വപ്‌ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങള്&#x200d; അന്വേഷിക്കൂ&#8217;വെന്നും സ്വപ്ന പറഞ്ഞു.</p>
<p>ഇഡിക്കെതിരെ സംസാരിക്കാന്&#x200d; സംസ്ഥാന പൊലീസ് നിര്&#x200d;ബന്ധിച്ചതടക്കമുള്ള വെളിപ്പെടുത്തലുകളില്&#x200d; സ്വപ്‌ന മൊഴി നല്&#x200d;കിയതായാണ് സൂചന. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്&#x200d; സുരക്ഷ വേണമെന്ന് കോടതിയില്&#x200d; ആവശ്യപ്പെട്ടതായും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ എറണാകുളം ജില്ലാ കോടതിയെ അറിയിച്ചതിനെ തുടര്&#x200d;ന്ന് സ്വപ്‌നയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്&#x200d; കോടതി നിര്&#x200d;ദേശിച്ചിരുന്നു. സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; മുഖ്യമന്ത്രിയുടെ പേര് പറയാന്&#x200d; അന്വേഷണ ഏജന്&#x200d;സി സമ്മര്&#x200d;ദം ചെലുത്തിയെന്ന് സ്വപ്‌ന പറഞ്ഞതായി നേരത്തെ വാര്&#x200d;ത്തകള്&#x200d; പുറത്തുവന്നിരുന്നു. എന്നാല്&#x200d; ജയിലില്&#x200d; നിന്നിറങ്ങിയ ശേഷം അങ്ങനെ പറഞ്ഞത് പൊലീസ് സമ്മര്&#x200d;ദം ചെലുത്തിയത് കൊണ്ടാണെന്ന് സ്വപ്‌ന തിരുത്തി. ഇതേതുടര്&#x200d;ന്ന് ഇ.ഡി എടുത്ത കേസില്&#x200d; അന്വേഷണം പുരോഗമിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-this-is-small-and-there-is-much-more-to-be-said-dreaming-of-repeated-allegations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
