<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gorakhpur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gorakhpur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 25 Mar 2018 16:10:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gorakhpur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി: യോഗി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു</title>
		<link>https://www.chandrikadaily.com/expansion-of-yogi-cabinet-may-be-given-next-month-in-up.html</link>
					<comments>https://www.chandrikadaily.com/expansion-of-yogi-cabinet-may-be-given-next-month-in-up.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Mar 2018 15:56:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[gorakhpur]]></category>
		<category><![CDATA[UP byelection]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76911</guid>

					<description><![CDATA[ലക്‌നോ: ഉത്തര്&#x200d; പ്രദേശില്&#x200d; യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു. ഗോരക്പൂര്&#x200d;, ഫുല്&#x200d;പൂര്&#x200d; ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്&#x200d; തോറ്റതിനു പിന്നാലെയാണ് മന്ത്രിസഭ പുനസംഘടിപ്പിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ജാതി സമവാക്യങ്ങള്&#x200d; ശരിയാക്കുകയാണ് പുനസംഘടനയുടെ ലക്ഷ്യം. പിന്നാക്ക, ദളിത് വിഭാഗങ്ങളില്&#x200d; നിന്നും പുതുമുഖങ്ങളെ മന്ത്രിസഭയിലേക്കു കൊണ്ടുവരാനാണ് ബി.ജെ.പി നേതൃത്വം ആലോചിക്കുന്നതെന്ന് യോഗിയുമായി അടുത്ത വൃത്തങ്ങള്&#x200d; അറിയിച്ചു. എസ്.പി-ബി.എസ്.പി സഖ്യം ഉയര്&#x200d;ത്തുന്ന ഭീഷണി ഇതുവഴി മറികടക്കാനാവുമെന്നും പാര്&#x200d;ട്ടി വിലയിരുത്തുന്നു. യോഗി മന്ത്രിസഭയില്&#x200d; പിന്നാക്ക, ദളിത് [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: ഉത്തര്&#x200d; പ്രദേശില്&#x200d; യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു. ഗോരക്പൂര്&#x200d;, ഫുല്&#x200d;പൂര്&#x200d; ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്&#x200d; തോറ്റതിനു പിന്നാലെയാണ് മന്ത്രിസഭ പുനസംഘടിപ്പിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്.</p>
<p>2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ജാതി സമവാക്യങ്ങള്&#x200d; ശരിയാക്കുകയാണ് പുനസംഘടനയുടെ ലക്ഷ്യം. പിന്നാക്ക, ദളിത് വിഭാഗങ്ങളില്&#x200d; നിന്നും പുതുമുഖങ്ങളെ മന്ത്രിസഭയിലേക്കു കൊണ്ടുവരാനാണ് ബി.ജെ.പി നേതൃത്വം ആലോചിക്കുന്നതെന്ന് യോഗിയുമായി അടുത്ത വൃത്തങ്ങള്&#x200d; അറിയിച്ചു. എസ്.പി-ബി.എസ്.പി സഖ്യം ഉയര്&#x200d;ത്തുന്ന ഭീഷണി ഇതുവഴി മറികടക്കാനാവുമെന്നും പാര്&#x200d;ട്ടി വിലയിരുത്തുന്നു. യോഗി മന്ത്രിസഭയില്&#x200d; പിന്നാക്ക, ദളിത് വിഭാഗങ്ങള്&#x200d;ക്ക് മന്ത്രിസഭയില്&#x200d; വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്ന് നേരത്തെ തന്നെ ആരോപണമുയര്&#x200d;ന്നിരുന്നു.</p>
<p>ഫുല്&#x200d;പൂരില്&#x200d; കുര്&#x200d;മി വിഭാഗക്കാരും, ഗോരക്പൂരില്&#x200d; നിഷാദ് വിഭാഗക്കാരും പൂര്&#x200d;ണമായും ബി.ജെ.പിയെ കൈവിട്ടതാണ് വന്&#x200d; പരാജയത്തിന് കാരണമായതെന്നാണ് മുതിര്&#x200d;ന്ന പാര്&#x200d;ട്ടി നേതാക്കളുടെ വിലയിരുത്തല്&#x200d;. ഇതിനു പുറമെ രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; പിന്തുണച്ചവരേയും പുതുതായി പാര്&#x200d;ട്ടിയിലെത്തിയവരേയും ഉള്&#x200d;പ്പെടുത്താനും ആലോചനയുണ്ട്. കുര്&#x200d;മി വിഭാഗക്കാരെ പ്രതിനിധീകരിക്കുന്ന ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്‌ന ദളിനും മന്ത്രിസഭയില്&#x200d; പ്രാതിനിധ്യം ലഭിച്ചേക്കും. അടുത്ത മാസം ആദ്യം നടക്കുന്ന മന്ത്രിസഭ പുനസംഘടനയില്&#x200d; നിലവിലെ മന്ത്രിമാരില്&#x200d; ചിലര്&#x200d;ക്ക് സ്ഥാനം നഷ്ടമാവുമെന്ന് പാര്&#x200d;ട്ടി നേതൃത്വം സൂചന നല്&#x200d;കിയിട്ടുണ്ട്. ഇവരില്&#x200d; പലരുടേയും പ്രകടനത്തില്&#x200d; പാര്&#x200d;ട്ടി തൃപ്തരല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/expansion-of-yogi-cabinet-may-be-given-next-month-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയിലെ ഗോരക്പൂര്&#x200d; പരീക്ഷണം കഴിഞ്ഞു; ഇനി എല്ലാ കണ്ണുകളും ഖൈറാനയിലേക്ക്</title>
		<link>https://www.chandrikadaily.com/bjps-next-crucial-test-in-kairana-noorpur-bypoll-sp-bsp-too-to-consolidate-foundation-of-alliance.html</link>
					<comments>https://www.chandrikadaily.com/bjps-next-crucial-test-in-kairana-noorpur-bypoll-sp-bsp-too-to-consolidate-foundation-of-alliance.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Mar 2018 09:36:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Akhilesh Yaadav]]></category>
		<category><![CDATA[BSP]]></category>
		<category><![CDATA[by-election]]></category>
		<category><![CDATA[gorakhpur]]></category>
		<category><![CDATA[sp]]></category>
		<category><![CDATA[sp-bsp allaince]]></category>
		<category><![CDATA[up election]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75309</guid>

					<description><![CDATA[ലക്‌നോ: ഗോരഖ്പൂരിലും, ഫൂല്&#x200d;പുര്&#x200d; ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്&#x200d; നേരിട്ട കനത്ത പരാജയത്തിന് ശേഷം യോഗി ആദിത്യനാഥ് സര്&#x200d;ക്കാറിന്റെ ഉത്തര്&#x200d;പ്രദേശില്&#x200d; ബിജെപിക്ക് വീണ്ടും അഗ്നി പരീക്ഷ. ഉത്തര്&#x200d; പ്രദേശില്&#x200d; അഖിലേഷ്, മായാവതി ദ്വയം നടത്തിയ പരീക്ഷണം ഗോരക്പൂര്&#x200d;, ഫുല്&#x200d;പൂര്&#x200d; മണ്ഡലങ്ങളില്&#x200d; വന്&#x200d; വിജയമായതോടെ ഇനി ഏവരും ഉറ്റു നോക്കുന്നത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഖൈറാന ലോക്‌സഭാ മണ്ഡലത്തിലേലേക്കും നൂര്&#x200d;പുര്&#x200d; നിയമസഭാ മണ്ഡലത്തിലേക്കുമാണ്. ബി.ജെ.പി എം.പി ഹുകും സിങിന്റെ മരണത്തെ തുടര്&#x200d;ന്ന് ഒഴിവു വന്ന ഷാംലി ജില്ലയിലെ ഖൈറാന ലോകസഭാ മണ്ഡലത്തിലും ബി.ജെ.പി എം.എല്&#x200d;.എ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: ഗോരഖ്പൂരിലും, ഫൂല്&#x200d;പുര്&#x200d; ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്&#x200d; നേരിട്ട കനത്ത പരാജയത്തിന് ശേഷം യോഗി ആദിത്യനാഥ് സര്&#x200d;ക്കാറിന്റെ ഉത്തര്&#x200d;പ്രദേശില്&#x200d; ബിജെപിക്ക് വീണ്ടും അഗ്നി പരീക്ഷ. ഉത്തര്&#x200d; പ്രദേശില്&#x200d; അഖിലേഷ്, മായാവതി ദ്വയം നടത്തിയ പരീക്ഷണം ഗോരക്പൂര്&#x200d;, ഫുല്&#x200d;പൂര്&#x200d; മണ്ഡലങ്ങളില്&#x200d; വന്&#x200d; വിജയമായതോടെ ഇനി ഏവരും ഉറ്റു നോക്കുന്നത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഖൈറാന ലോക്‌സഭാ മണ്ഡലത്തിലേലേക്കും നൂര്&#x200d;പുര്&#x200d; നിയമസഭാ മണ്ഡലത്തിലേക്കുമാണ്.</p>
<p>ബി.ജെ.പി എം.പി ഹുകും സിങിന്റെ മരണത്തെ തുടര്&#x200d;ന്ന് ഒഴിവു വന്ന ഷാംലി ജില്ലയിലെ ഖൈറാന ലോകസഭാ മണ്ഡലത്തിലും ബി.ജെ.പി എം.എല്&#x200d;.എ ലോകേന്ദ്ര സിംഗ് ചൗഹാന്റെ മരണത്തെ തുടര്&#x200d;ന്ന് ഒഴിവു വന്ന നൂര്&#x200d;പുര്&#x200d; നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. അതേസമയം മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള തീയതികള്&#x200d; പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എസ്.പി, ബി.എസ്.പി സഖ്യം ഇവിടേയും തുടരുമെന്ന സൂചനകള്&#x200d; ഇരു പാര്&#x200d;ട്ടി നേതാക്കളും നല്&#x200d;കിക്കഴിഞ്ഞു.</p>
<p><img loading="lazy" class="alignleft size-full wp-image-75335" src="https://www.chandrikadaily.com/wp-content/uploads/2018/03/yogi-mayawati-akhilesh-1.jpg" alt="" width="759" height="422" srcset="https://www.chandrikadaily.com/wp-content/uploads/2018/03/yogi-mayawati-akhilesh-1.jpg 759w, https://www.chandrikadaily.com/wp-content/uploads/2018/03/yogi-mayawati-akhilesh-1-300x167.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/03/yogi-mayawati-akhilesh-1-696x387.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/03/yogi-mayawati-akhilesh-1-755x420.jpg 755w" sizes="(max-width: 759px) 100vw, 759px" />അടുത്ത ഏതാനും ദിവസത്തിനുള്ളില്&#x200d; തന്നെ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്&#x200d; ആരംഭിക്കുമെന്ന് എസ്.പി നേതാക്കള്&#x200d; അറിയിച്ചു. 2014ല്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി ഹുകും സിങ് 2.35 ലക്ഷം വോട്ടുകള്&#x200d;ക്കാണ് മണ്ഡലത്തില്&#x200d; നിന്നും വിജയിച്ചത്. ഹുകും സിങിന് 5.65 ലക്ഷം വോട്ടുകള്&#x200d; ലഭിച്ചപ്പോള്&#x200d; എസ്.പി സ്ഥാനാര്&#x200d;ത്ഥി നാഹിദ് ഹസന് 3.29 ലക്ഷം വോട്ടുകളും ബി.എസ്.പി സ്ഥാനാര്&#x200d;ത്ഥി കര്&#x200d;താര്&#x200d; സിങ് ബന്ദനക്ക് 1.60 ലക്ഷം വോട്ടുകളും ആര്&#x200d;.എല്&#x200d;.ഡി സ്ഥാനാര്&#x200d;ത്ഥിക്ക് 40,000 വോട്ടുകളും ലഭിച്ചിരുന്നു. പക്ഷേ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മണ്ഡലത്തിലെ ബി.ജെ.പി വോട്ട് 4.32 ലക്ഷമായി കുറഞ്ഞപ്പോള്&#x200d; എസ്.പി, ബി.എസ്.പി, ആര്&#x200d;.എല്&#x200d;.ഡി വോട്ടുകള്&#x200d; ഒരുമിച്ച് 5.59 ലക്ഷമായി ഉയരുകയും ചെയ്തിട്ടുണ്ട്.</p>
<p>സഖ്യമായി മത്സരിക്കുകയാണെങ്കില്&#x200d; ബി.ജെ.പിയെ പരാജയപ്പെടുത്തുക പ്രയാസമല്ലെന്നാണ് എസ്.പി നേതാക്കള്&#x200d; പറയുന്നത്. ഉത്തര്&#x200d; പ്രദേശില്&#x200d; സമാജ് വാദി പാര്&#x200d;ട്ടിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗോരക്പൂര്&#x200d;, ഫുല്&#x200d;പൂര്&#x200d; മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്&#x200d; ബി.എസ്.പിയുടെ സഹായത്തോടെ ബി.ജെ.പിയെ തറപറ്റിക്കാനായതിന് പിന്നാലെയാണ് സഖ്യം തുടരുമെന്ന വ്യക്തമായ സൂചനയുമായി എസ്.പി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ് രംഗത്തെത്തിയത്.</p>
<p>ഭൂത കാലത്തെ അഭിപ്രായ ഭിന്നതകളൊക്കെ മറക്കാനാവുമെന്നും അഖിലേഷ് വ്യക്തമാക്കി. കടുത്ത എതിരാളികളായ മായവതിയും അഖിലേഷും ബി.ജെ.പിക്കെതിരെ ഒരുമിച്ച് നിന്നത് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഖൈറാന ഉപതെരഞ്ഞെടുപ്പിലും സഖ്യമായി തന്നെയായിരിക്കും മത്സരിക്കുകയെന്ന് അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന സൂചനകള്&#x200d; അദ്ദേഹം നല്&#x200d;കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മായാവതിയുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.<br />
<iframe loading="lazy" src="//vidshare.indianexpress.com/players/hyNOMyrc-xe0BVfqu.html" width="320" height="260" frameborder="0" scrolling="auto"></iframe><br />
പലരും പഴയ സംഭവങ്ങള്&#x200d; ഓര്&#x200d;മിപ്പിക്കുന്നു. പക്ഷേ ആര്&#x200d;ക്കെങ്കിലും മായാവതിയുമായി മികച്ച ബന്ധമുണ്ടെങ്കില്&#x200d; അത് തങ്ങള്&#x200d;ക്കാണെന്ന് പാര്&#x200d;ട്ടി ആസ്ഥാനത്ത് നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; അഖിലേഷ് പറഞ്ഞു. കോണ്&#x200d;ഗ്രസുമായും തങ്ങളുടെ ബന്ധം മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; ഒരു സീറ്റിലേക്ക് ബി.എസ്.പി സ്ഥാനാര്&#x200d;ത്ഥിയെ പിന്തുണക്കുമെന്ന് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്&#x200d; ഇരു മണ്ഡലങ്ങളിലും കെട്ടിവെച്ച പണം കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് നഷ്ടമായെങ്കിലും ബി.ജെ.പിക്കെതിരായ ജനങ്ങളുടെ വിരോധമാണ് തെരഞ്ഞെടുപ്പില്&#x200d; പ്രതിഫലിച്ചതെന്ന് രാഹുല്&#x200d; ട്വീറ്റ് ചെയ്തിരുന്നു. അഖിലേഷുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന രാഹുല്&#x200d; ഖൈറാന ഉപതെരഞ്ഞെടുപ്പില്&#x200d; സഖ്യത്തിന്റെ ഭാഗമാവുമെന്നാണ് കരുതുന്നത്.</p>
<p>അതേസമയം ഹുകൂം സിങിന്റെ മകള്&#x200d; മൃഗംക സിങിനെ സഹതാപ തരംഗം ലക്ഷ്യമിട്ട് മണ്ഡലത്തില്&#x200d; മത്സരിപ്പിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjps-next-crucial-test-in-kairana-noorpur-bypoll-sp-bsp-too-to-consolidate-foundation-of-alliance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമാജ് വാദി പാര്&#x200d;ട്ടിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/n-sp-bsp-alliance-stitched-together-by-akhilesh-yadav.html</link>
					<comments>https://www.chandrikadaily.com/n-sp-bsp-alliance-stitched-together-by-akhilesh-yadav.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Mar 2018 18:27:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[Akhilesh-Rahul]]></category>
		<category><![CDATA[BSP]]></category>
		<category><![CDATA[gorakhpur]]></category>
		<category><![CDATA[mayawati]]></category>
		<category><![CDATA[Rahul]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75018</guid>

					<description><![CDATA[ലക്‌നോ: ഉത്തര്&#x200d; പ്രദേശില്&#x200d; സമാജ് വാദി പാര്&#x200d;ട്ടിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്. ഗോരക്പൂര്&#x200d;, ഫുല്&#x200d;പൂര്&#x200d; മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്&#x200d; ബി.എസ്.പിയുടെ സഹായത്തോടെ ബി.ജെ.പിയെ തറപറ്റിക്കാനായതിന് പിന്നാലെയാണ് സഖ്യം തുടരുമെന്ന വ്യക്തമായ സൂചനയുമായി എസ്.പി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ് രംഗത്തെത്തിയത്. ഭൂത കാലത്തെ അഭിപ്രായ ഭിന്നതകളൊക്കെ മറക്കാനാവുമെന്നും അഖിലേഷ് വ്യക്തമാക്കി. കടുത്ത എതിരാളികളായ മായവതിയും അഖിലേഷും ബി.ജെ.പിക്കെതിരെ ഒരുമിച്ച് നിന്നത് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഖൈറാന ഉപതെരഞ്ഞെടുപ്പിലും സഖ്യമായി തന്നെയായിരിക്കും മത്സരിക്കുകയെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: ഉത്തര്&#x200d; പ്രദേശില്&#x200d; സമാജ് വാദി പാര്&#x200d;ട്ടിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്. ഗോരക്പൂര്&#x200d;, ഫുല്&#x200d;പൂര്&#x200d; മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്&#x200d; ബി.എസ്.പിയുടെ സഹായത്തോടെ ബി.ജെ.പിയെ തറപറ്റിക്കാനായതിന് പിന്നാലെയാണ് സഖ്യം തുടരുമെന്ന വ്യക്തമായ സൂചനയുമായി എസ്.പി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ് രംഗത്തെത്തിയത്.</p>
<p>ഭൂത കാലത്തെ അഭിപ്രായ ഭിന്നതകളൊക്കെ മറക്കാനാവുമെന്നും അഖിലേഷ് വ്യക്തമാക്കി. കടുത്ത എതിരാളികളായ മായവതിയും അഖിലേഷും ബി.ജെ.പിക്കെതിരെ ഒരുമിച്ച് നിന്നത് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഖൈറാന ഉപതെരഞ്ഞെടുപ്പിലും സഖ്യമായി തന്നെയായിരിക്കും മത്സരിക്കുകയെന്ന് അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന സൂചനകള്&#x200d; അദ്ദേഹം നല്&#x200d;കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മായാവതിയുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.</p>
<p>പലരും പഴയ സംഭവങ്ങള്&#x200d; ഓര്&#x200d;മിപ്പിക്കുന്നു. പക്ഷേ ആര്&#x200d;ക്കെങ്കിലും മായാവതിയുമായി മികച്ച ബന്ധമുണ്ടെങ്കില്&#x200d; അത് തങ്ങള്&#x200d;ക്കാണെന്ന് പാര്&#x200d;ട്ടി ആസ്ഥാനത്ത് നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; അഖിലേഷ് പറഞ്ഞു. കോണ്&#x200d;ഗ്രസുമായും തങ്ങളുടെ ബന്ധം മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; ഒരു സീറ്റിലേക്ക് ബി.എസ്.പി സ്ഥാനാര്&#x200d;ത്ഥിയെ പിന്തുണക്കുമെന്ന് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്&#x200d; ഇരു മണ്ഡലങ്ങളിലും കെട്ടിവെച്ച പണം കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് നഷ്ടമായെങ്കിലും ബി.ജെ.പിക്കെതിരായ ജനങ്ങളുടെ വിരോധമാണ് തെരഞ്ഞെടുപ്പില്&#x200d; പ്രതിഫലിച്ചതെന്ന് രാഹുല്&#x200d; ട്വീറ്റ് ചെയ്തിരുന്നു. അഖിലേഷുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന രാഹുല്&#x200d; ഖൈറാന ഉപതെരഞ്ഞെടുപ്പില്&#x200d; സഖ്യത്തിന്റെ ഭാഗമാവുമെന്നാണ് കരുതുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/n-sp-bsp-alliance-stitched-together-by-akhilesh-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയുടെ ആരോഗ്യ മേഖലയെ &#8216;ഇനി രാമന്&#x200d; വന്ന് രക്ഷിക്കട്ടെ&#8217;; യോഗി സര്&#x200d;ക്കാറിനെ ട്രോളി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/high-court-against-up-cm-yogi-adityanath-in-hospitalization.html</link>
					<comments>https://www.chandrikadaily.com/high-court-against-up-cm-yogi-adityanath-in-hospitalization.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Mar 2018 17:57:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[gorakhpur]]></category>
		<category><![CDATA[Gorakhpur Hospital]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[up bjp]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75011</guid>

					<description><![CDATA[അലഹാബാദ്: യോഗി ആദിത്യനാഥ് സര്&#x200d;ക്കാറിന്റെ നേതൃത്വത്തില്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഭരണം കെയ്യാളുന്ന യു.പിയിലെ ആരോഗ്യമേഖലയെ രൂക്ഷമായി വിമര്&#x200d;ശിച്ച് ഹൈക്കോടതി. ആരോഗ്യ മേഖല ആകെ താറുമാറായി കിടക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്&#x200d;നിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് പരാതി നല്&#x200d;കിയ സ്‌നേഹലത എന്ന യുവതിയുടെ കേസ് പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലുള്ള പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയത്. സംസ്ഥാനത്തെ ആരോഗ്യ മേഖല തകര്&#x200d;ന്നിരിക്കുന്നു. ഇനി രാമന്&#x200d; വന്ന് രക്ഷിക്കട്ടെയെന്നും, മറ്റൊന്നു പറയാനില്ല എന്നും കോടതി പരാമര്&#x200d;ശിച്ചു. ആരോഗ്യ മേഖല മെച്ചപ്പെടുത്താന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>അലഹാബാദ്: യോഗി ആദിത്യനാഥ് സര്&#x200d;ക്കാറിന്റെ നേതൃത്വത്തില്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഭരണം കെയ്യാളുന്ന യു.പിയിലെ ആരോഗ്യമേഖലയെ രൂക്ഷമായി വിമര്&#x200d;ശിച്ച് ഹൈക്കോടതി. ആരോഗ്യ മേഖല ആകെ താറുമാറായി കിടക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്&#x200d;നിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് പരാതി നല്&#x200d;കിയ സ്‌നേഹലത എന്ന യുവതിയുടെ കേസ് പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലുള്ള പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയത്.</p>
<p>സംസ്ഥാനത്തെ ആരോഗ്യ മേഖല തകര്&#x200d;ന്നിരിക്കുന്നു. ഇനി രാമന്&#x200d; വന്ന് രക്ഷിക്കട്ടെയെന്നും, മറ്റൊന്നു പറയാനില്ല എന്നും കോടതി പരാമര്&#x200d;ശിച്ചു. ആരോഗ്യ മേഖല മെച്ചപ്പെടുത്താന്&#x200d; ചില നിര്&#x200d;ദ്ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥര്&#x200d; സര്&#x200d;ക്കാര്&#x200d; ആസ്പത്രികളില്&#x200d; ചികിത്സ തേടുക, വനിതാ ഡോക്ടര്&#x200d;മാരുടെ സേവനം എല്ലാ ആസ്പത്രികളിലും ഉറപ്പുവരുത്തുക, ഒഴിവുകള്&#x200d; നികത്തുക എന്നിങ്ങനെയുള്ള നിരവധി നിര്&#x200d;ദ്ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്.</p>
<p>ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പില്&#x200d; സ്വന്തം തട്ടകത്തില്&#x200d; തന്നെ കനത്ത തിരിച്ചടി നേരിട്ട യോഗി ആദിത്യനാഥിന് കോടതിയുടെ വിമര്&#x200d;ശം ഇരട്ടി പ്രഹരമാവുകയാണ്. കേരളത്തിലും കര്&#x200d;ണാടകയിലും പ്രചാരണത്തിനായി എത്തിയ യോഗി ആരോഗ്യ, ക്രമസമാധാനം എന്നിവയില്&#x200d; യു.പിയെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.</p>
<p>ക്രമസമാധാന നിലയില്&#x200d; രാജ്യത്തെ ഏറ്റവും മോശം റെക്കോര്&#x200d;ഡാണ് യു.പിക്കെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്&#x200d;ക്കാര്&#x200d; പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ച രേഖകള്&#x200d; സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്ത് കഴിഞ്ഞ വര്&#x200d;ഷം ഏറ്റവും കൂടുതല്&#x200d; വര്&#x200d;ഗീയ കലാപങ്ങള്&#x200d; നടന്നത് യു.പിയില്&#x200d; യോഗി മന്ത്രിസഭ അധികാരമേറ്റ ശേഷമാണെന്ന് കേന്ദ്രം ലോക്‌സഭയില്&#x200d; വെച്ച രേഖ ചൂണ്ടിക്കാണിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-against-up-cm-yogi-adityanath-in-hospitalization.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പി ഉപതെരഞ്ഞെടുപ്പ്; യോഗിയുടെ ഗൊരക്പുരില്&#x200d; 43% പോളിങ്; ഫുല്&#x200d;പുരില്&#x200d; 37 ശതമാനം മാത്രം</title>
		<link>https://www.chandrikadaily.com/low-turnout-marks-up-bypoll-battle-gorakhpur-registers-47-percent-phulpur-37-percent.html</link>
					<comments>https://www.chandrikadaily.com/low-turnout-marks-up-bypoll-battle-gorakhpur-registers-47-percent-phulpur-37-percent.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Mar 2018 17:56:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[by poll]]></category>
		<category><![CDATA[by-election]]></category>
		<category><![CDATA[byelection]]></category>
		<category><![CDATA[gorakhpur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74269</guid>

					<description><![CDATA[ലക്‌നോ: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്&#x200d;പ്രദേശിലെ ഗൊരക്പുര്&#x200d;, ഫുല്&#x200d;പുര്&#x200d; ലോക്‌സഭാ മണ്ഡലങ്ങളില്&#x200d; കുറഞ്ഞ പോളിങ്. ഗൊരക്പുരില്&#x200d; 43 ശതമാനവും ഫുല്&#x200d;പുരില്&#x200d; 37.39 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും എം.പി.സ്ഥാനം രാജിവെച്ച ഒഴിവിലായിരുന്നു വോട്ടെടുപ്പ്. ഗൊരക്പുരില്&#x200d; 10 ഉം ഫുല്&#x200d;പുരില്&#x200d; 22 സ്ഥാനാര്&#x200d;ത്ഥികളും ജനവിധി തേടി. ഇത്തവണ സ്ഥാനാര്&#x200d;ത്ഥിയെ മല്&#x200d;സരിപ്പിക്കാത്ത ബി.എസ്.പി, എസ്.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്&#x200d; നിയമസഭയിലേക്ക് എസ്.പി.യുമായി സഖ്യമുണ്ടാക്കിയ കോണ്&#x200d;ഗ്രസ് രണ്ടിടങ്ങളിലും സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തി. ഗൊരക്പുരിനെ അഞ്ചു തവണ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്&#x200d;പ്രദേശിലെ ഗൊരക്പുര്&#x200d;, ഫുല്&#x200d;പുര്&#x200d; ലോക്‌സഭാ മണ്ഡലങ്ങളില്&#x200d; കുറഞ്ഞ പോളിങ്. ഗൊരക്പുരില്&#x200d; 43 ശതമാനവും ഫുല്&#x200d;പുരില്&#x200d; 37.39 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും എം.പി.സ്ഥാനം രാജിവെച്ച ഒഴിവിലായിരുന്നു വോട്ടെടുപ്പ്. ഗൊരക്പുരില്&#x200d; 10 ഉം ഫുല്&#x200d;പുരില്&#x200d; 22 സ്ഥാനാര്&#x200d;ത്ഥികളും ജനവിധി തേടി. ഇത്തവണ സ്ഥാനാര്&#x200d;ത്ഥിയെ മല്&#x200d;സരിപ്പിക്കാത്ത ബി.എസ്.പി, എസ്.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.<br />
എന്നാല്&#x200d; നിയമസഭയിലേക്ക് എസ്.പി.യുമായി സഖ്യമുണ്ടാക്കിയ കോണ്&#x200d;ഗ്രസ് രണ്ടിടങ്ങളിലും സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തി. ഗൊരക്പുരിനെ അഞ്ചു തവണ പ്രതിനിധീകരിച്ച ആദിത്യനാഥ് മുഖ്യമന്ത്രിയായി ഒരു വര്&#x200d;ഷം തികയുന്ന സമയത്താണ് വോട്ടെടുപ്പ്. പ്രഥമ പ്രധാനമന്ത്രി ജവാഹര്&#x200d;ലാല്&#x200d; നെഹ്‌റു മത്സരിച്ച മണ്ഡലം കൂടിയാണ് ഫുല്&#x200d;പുര്&#x200d;. ഉത്തര്&#x200d;പ്രദേശിലേത് കൂടാതെ ബിഹാറില്&#x200d; ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പുകള്&#x200d; നടന്നു. ആര്&#x200d;.ജെ.ഡി എം.പി മുഹമ്മദ് തസ്‌ലിമുദ്ദീന്റെ മരണത്തെ തുടര്&#x200d;ന്നായിരുന്നു അറാറിയ മണ്ഡലത്തില്&#x200d; ഉപതെരഞ്ഞെടുപ്പ്. ഇവിടെ 57 ശതമാനമാണ് പോളിങ്. നിയമസഭാ മണ്ഡലങ്ങളായ ജെഹാനാബാദില്&#x200d; 51 ഉം ഭാബുവയില്&#x200d; 55 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഫലപ്രഖ്യാപനം 14ന് നടക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/low-turnout-marks-up-bypoll-battle-gorakhpur-registers-47-percent-phulpur-37-percent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോരക്പൂര്&#x200d;, ഫുല്&#x200d;പൂര്&#x200d; ഉപതെരഞ്ഞെടുപ്പ് നാളെ; ബി.ജെ.പിക്ക് അഗ്നി പരീക്ഷ; വര്&#x200d;ഗീയ കാര്&#x200d;ഡിറക്കി യോഗി</title>
		<link>https://www.chandrikadaily.com/yogi-adityanath-invokes-aurangzeb-rule-goes-all-out-to-hold-gorakhpur-by-election.html</link>
					<comments>https://www.chandrikadaily.com/yogi-adityanath-invokes-aurangzeb-rule-goes-all-out-to-hold-gorakhpur-by-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Mar 2018 11:23:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[by-election]]></category>
		<category><![CDATA[gorakhpur]]></category>
		<category><![CDATA[up election]]></category>
		<category><![CDATA[utterpradesh]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74035</guid>

					<description><![CDATA[ഗോരക്പൂര്&#x200d;: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്&#x200d; പ്രദേശിലെ ഗോരക്പൂരില്&#x200d; ബി.ജെ.പി ഇത്തവണ നേരിടുന്നത് പതിവില്ലാത്ത അഗ്നി പരീക്ഷ. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.പി-ബി.എസ്.പി, നിഷാദ് പാര്&#x200d;ട്ടി, പീസ് പാര്&#x200d;ട്ടി സഖ്യ സ്ഥാനാര്&#x200d;ത്ഥി യോഗി ആദിത്യനാഥിന്റെ തട്ടകത്തില്&#x200d; ബി.ജെ.പിക്ക് ഉയര്&#x200d;ത്തുന്നത് ചെറുതല്ലാത്ത വെല്ലുവിളിയാണ്. യോഗിയെ തുടര്&#x200d;ച്ചയായി അഞ്ച് തവണ പാര്&#x200d;ലമെന്റിലെത്തിച്ച ലോക്‌സഭാ മണ്ഡലമാണ് ഗോപാല്&#x200d;പുര്&#x200d;. മണ്ഡലത്തിലെ എം.പിയായിരുന്ന യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിനെ തുടര്&#x200d;ന്ന് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്&#x200d; തന്നെ മണ്ഡലത്തിലെ ഫലം യോഗി സര്&#x200d;ക്കാറിനെ വിലയിരുത്തുന്നതാവും. [&#8230;]]]></description>
										<content:encoded><![CDATA[<p>ഗോരക്പൂര്&#x200d;: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്&#x200d; പ്രദേശിലെ ഗോരക്പൂരില്&#x200d; ബി.ജെ.പി ഇത്തവണ നേരിടുന്നത് പതിവില്ലാത്ത അഗ്നി പരീക്ഷ. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.പി-ബി.എസ്.പി, നിഷാദ് പാര്&#x200d;ട്ടി, പീസ് പാര്&#x200d;ട്ടി സഖ്യ സ്ഥാനാര്&#x200d;ത്ഥി യോഗി ആദിത്യനാഥിന്റെ തട്ടകത്തില്&#x200d; ബി.ജെ.പിക്ക് ഉയര്&#x200d;ത്തുന്നത് ചെറുതല്ലാത്ത വെല്ലുവിളിയാണ്.</p>
<p>യോഗിയെ തുടര്&#x200d;ച്ചയായി അഞ്ച് തവണ പാര്&#x200d;ലമെന്റിലെത്തിച്ച ലോക്‌സഭാ മണ്ഡലമാണ് ഗോപാല്&#x200d;പുര്&#x200d;. മണ്ഡലത്തിലെ എം.പിയായിരുന്ന യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിനെ തുടര്&#x200d;ന്ന് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്&#x200d; തന്നെ മണ്ഡലത്തിലെ ഫലം യോഗി സര്&#x200d;ക്കാറിനെ വിലയിരുത്തുന്നതാവും. അതേസമയം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്&#x200d; വര്&#x200d;ഗീയ കാര്&#x200d;ഡിറക്കി രംഗത്തെത്തിയിരിക്കുകയാണ് സംസഥാന മുഖ്യമന്ത്രിയായ യോഗി. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ് യോഗി എതിരാളിയായ സമാജ് വാദി പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ഥിക്കെതിരെ വര്&#x200d;ഗീയ പരാമര്&#x200d;ശം നടത്തിയത്. സമാജ് വാദി പാര്&#x200d;ട്ടി ഒരു സ്ഥാനാര്&#x200d;ത്ഥി ഇറക്കിയിട്ടുണ്ടെന്നും എന്നാല്&#x200d; സംസ്ഥാനത്തെ ജനങ്ങള്&#x200d;ക്ക് ഔറംഗസേബ് ഭരണം ആവശ്യമില്ലെന്നുമായിരുന്നു ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രിയുയുടെ വിവാദ പരാമര്&#x200d;ശം.</p>
<p>ഗോരഖ്പൂരില്&#x200d; ബിജെപി റാലി അഭിസംബോധന ചെയ്ത യോഗി ആദിത്യനാഥ്, എസ്.പി-ബി.എസ്.പി സഖ്യത്തെ പരിഹസിക്കുന്ന തരത്തിലാണ് വിമര്&#x200d;ശനമാണ് ഉയര്&#x200d;ത്തിയത്. പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകനായ ഉപേന്ദ്ര ശുക്ലയാണ് ബി.ജെ.പിയുടെ സ്ഥാനാര്&#x200d;ഥി. അതേസമയം നിഷാദ് പാര്&#x200d;ട്ടി നേതാവ് പ്രവീണ്&#x200d; കുമാര്&#x200d; നിഷാദാണ് വിശാല സഖ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്നത്. എസ്പിയുടെ ഇറക്കുമതി സ്ഥാനാര്&#x200d;ത്ഥി എന്നാരോപിച്ചായിരുന്നു നിഷാദിനെതിരായ യോഗിയുടെ വര്&#x200d;ഗീയ പരാമര്&#x200d;ശം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Visuals of preparation for by-poll in Gorakhpur; Phulpur and Gorakhpur to undergo voting tomorrow. <a href="https://twitter.com/hashtag/UttarPradesh?src=hash&amp;ref_src=twsrc%5Etfw">#UttarPradesh</a> <a href="https://t.co/MSbh8ouNEN">pic.twitter.com/MSbh8ouNEN</a></p>
<p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/972418368786616320?ref_src=twsrc%5Etfw">March 10, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>നാലു പാര്&#x200d;ട്ടികള്&#x200d; ചേരുന്നതോടെ ദളിത്, മുസ്്‌ലിം, യാവദ, നിഷാദ് വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് ബി.ജെ.പി ഭയപ്പെടുന്നത്. 1998ലും 99ലും ബി.എസ്.പി സ്ഥാനാര്&#x200d;ത്ഥിക്കെതിരെ യോഗി ആദിത്യനാഥ് വിയര്&#x200d;ത്തതിന് തുല്യമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; പറയുന്നത്. 98ല്&#x200d; യോഗി 26,206 വോട്ടിനും 99ല്&#x200d; 7,000 വോട്ടിനുമാണ് മണ്ഡലത്തില്&#x200d; നിന്നും ജയിച്ചു കയറിയത്.</p>
<p>ഗോരക്പൂര്&#x200d; മഠത്തില്&#x200d; നിന്നുള്ളവരാണ് സ്ഥിരമായി ബി.ജെ. പിയെ മണ്ഡലത്തില്&#x200d; പ്രതിനിധീകരിക്കുന്നത്. ബി.ജെ.പി വിജയിക്കുമെന്ന് ഉറപ്പ് പറയുമ്പോഴും ബി.എസ്.പി-എസ്.പി വോട്ടുകളുടെ ഏകീകരണം ജയപരാജയങ്ങളില്&#x200d; പ്രതിഫലിക്കുമെന്ന കാര്യം വ്യക്തമാണ്. 2014ല്&#x200d; രണ്ട് ലക്ഷത്തിലധികം വോട്ടുകള്&#x200d;ക്കാണ് മണ്ഡലത്തില്&#x200d; നിന്നും യോഗി ആദിത്യനാഥ് വിജയിച്ചത്. പിന്നാക്ക വിഭാഗക്കാരായ നിഷാദ് വോട്ടുകളായിരിക്കും യോഗിയുടെ പിന്&#x200d;ഗാമിയുടെ വിധി നിര്&#x200d;ണയിക്കുന്നതില്&#x200d; പ്രധാനം. സുര്&#x200d;ഹിത ചാറ്റര്&#x200d;ജി കരീമാണ് കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയെങ്കിലും ഇവര്&#x200d; നേടുന്ന വോട്ടുകളും നിര്&#x200d;ണായകമാവും. നേരത്തെ മേയര്&#x200d; സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ഇവര്&#x200d; 80,000 വോട്ടുകള്&#x200d; നേടിയിരുന്നു.<br />
പരമ്പരാഗത ബ്രാഹ്മണ സവര്&#x200d;ണ വോട്ടുകളാണ് ബി.ജെ. പിയുടെ ശക്തി. എസ്.പി-ബി.എസ്.പി സഖ്യം തുടരാന്&#x200d; നേതാക്കള്&#x200d; സമ്മതിക്കുകയാണെങ്കില്&#x200d; 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിയെ യു.പിയില്&#x200d; നിന്നും തുരത്താനാവുമെന്ന് എസ്.പി ജില്ലാ പ്രസിഡന്റ് പ്രഹ്ലാദ് യാദവ് പറയുന്നു. ഗോരക്പൂരിനൊപ്പം ഫുല്&#x200d;പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-adityanath-invokes-aurangzeb-rule-goes-all-out-to-hold-gorakhpur-by-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപതെരഞ്ഞെടുപ്പ്: യോഗിയുടെ തട്ടകത്തില്&#x200d; വനിതാ ഡോക്ടറെ ഇറക്കി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/goragpur-election-congress.html</link>
					<comments>https://www.chandrikadaily.com/goragpur-election-congress.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Feb 2018 15:59:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[gorakhpur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70501</guid>

					<description><![CDATA[ലക്‌നോ: ഉത്തര്&#x200d; പ്രദേശില്&#x200d; ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോരക്പൂര്&#x200d;, ഫുല്&#x200d;പൂര്&#x200d; മണ്ഡലങ്ങളിലേക്കുള്ള കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരക്പൂരില്&#x200d; വനിതാ ഡോക്ടറെയാണ് കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഗോരക്പൂരിലെ അറിയപ്പെടുന്ന പ്രസവ രോഗ വിദഗ്ധ ഡോ. സുര്&#x200d;ഹിത കരീമാണ് കോണ്&#x200d;ഗ്രസിനായി മണ്ഡലത്തില്&#x200d; മത്സരിക്കുന്നത്. നേരത്തെ മേയര്&#x200d; തെരഞ്ഞെടുപ്പില്&#x200d; മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും കോണ്&#x200d;ഗ്രസിന് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരുന്നു. ഫുല്&#x200d;പൂരില്&#x200d; കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി മനീഷ് മിശ്രയാണ് കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി. അതേ സമയം എസ്.പിയുമായുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലക്‌നോ:</strong> ഉത്തര്&#x200d; പ്രദേശില്&#x200d; ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോരക്പൂര്&#x200d;, ഫുല്&#x200d;പൂര്&#x200d; മണ്ഡലങ്ങളിലേക്കുള്ള കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരക്പൂരില്&#x200d; വനിതാ ഡോക്ടറെയാണ് കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>ഗോരക്പൂരിലെ അറിയപ്പെടുന്ന പ്രസവ രോഗ വിദഗ്ധ ഡോ. സുര്&#x200d;ഹിത കരീമാണ് കോണ്&#x200d;ഗ്രസിനായി മണ്ഡലത്തില്&#x200d; മത്സരിക്കുന്നത്. നേരത്തെ മേയര്&#x200d; തെരഞ്ഞെടുപ്പില്&#x200d; മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും കോണ്&#x200d;ഗ്രസിന് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരുന്നു. ഫുല്&#x200d;പൂരില്&#x200d; കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി മനീഷ് മിശ്രയാണ് കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി. അതേ സമയം എസ്.പിയുമായുള്ള സഖ്യ നീക്കം വിജയിക്കാത്തതിനാല്&#x200d; കോണ്&#x200d;ഗ്രസ് നേരത്തെ സ്ഥാനാര്&#x200d;ത്ഥിയെ പ്രഖ്യാപിച്ചത് സമ്മര്&#x200d;ദ്ദ തന്ത്രമായാണ് വിലയിരുത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/goragpur-election-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൊരഖ്പൂര്‍ ദുരന്തം: ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/gorakhpur-hospital-tragedy-doctor-in-charge-of-encephalitis-ward-arrested-kafeel-ahmed-khan-on-eid.html</link>
					<comments>https://www.chandrikadaily.com/gorakhpur-hospital-tragedy-doctor-in-charge-of-encephalitis-ward-arrested-kafeel-ahmed-khan-on-eid.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 02 Sep 2017 05:16:01 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[gorakhpur]]></category>
		<category><![CDATA[Gorakhpur Hospital]]></category>
		<category><![CDATA[khafeelkahan]]></category>
		<category><![CDATA[yogi adhithyanath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42576</guid>

					<description><![CDATA[ലഖ്നൗ: ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് ആസ്പത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ കഫീല്‍ ഖാനെയാണ് അറസ്റ്റ് ചെയ്തത്. ഗോരഖ്പുര്‍ ശിശുമരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഡോക്ടറെ സ്വന്തം വസതിയില്‍നിന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ലഖ്നൗ: ഗൊരഖ്പൂര്&#x200d; ബാബ രാഘവ് ദാസ് ആസ്പത്രിയില്&#x200d; കുഞ്ഞുങ്ങള്&#x200d; ഓക്സിജന്&#x200d; ലഭ്യമാകാതെ മരിച്ച സംഭവത്തില്&#x200d; സ്വന്തം പണം മുടക്കി ഓക്സിജന്&#x200d; എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്&#x200d; ശ്രമിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. ബി.ആര്&#x200d;.ഡി മെഡിക്കല്&#x200d; കോളജിലെ ശിശുരോഗ വിഭാഗം മുന്&#x200d; മേധാവി ഡോക്ടര്&#x200d; കഫീല്&#x200d; ഖാനെയാണ് അറസ്റ്റ് ചെയ്തത്. ഗോരഖ്പുര്&#x200d; ശിശുമരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് കഫീല്&#x200d; ഖാനെ അറസ്റ്റ് ചെയ്തത്.</p>
<p>സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നീ കുറ്റങ്ങള്&#x200d; ചുമത്തിയാണ് അറസ്റ്റ്. ഡോക്ടറെ സ്വന്തം വസതിയില്&#x200d;നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിശുമരണം ആസ്പത്രിയില്&#x200d; തുടര്&#x200d; കഥയായിയിരിക്കെയാണ് യോഗി സര്&#x200d;ക്കാരിന്റെ പൊലീസ് ബലി പെരുന്നാള്&#x200d; ദിനത്തില്&#x200d; ഡോക്ടറെ  അറസ്റ്റ് ചെയ്തത്.</p>
<p>കഫീല്&#x200d; ഖാന്&#x200d; ഉള്&#x200d;പ്പെടെയുള്ള ഏഴ്പേര്&#x200d;ക്കെതിരെ ഗോരഖ്പുര്&#x200d; കോടതി വെള്ളിയാഴ്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.</p>
<p>ദുരന്തം നടക്കുമ്പോള്&#x200d; കഫീല്&#x200d; ഖാനായിരുന്നു ശിശുരോഗ വിഭാഗത്തിന്റെ തലവന്&#x200d;. ഓക്സിജന്&#x200d; ക്ഷാമമുണ്ടായതോടെ സ്വന്തം കൈയില്&#x200d; നിന്ന് പോലും പണംകൊടുത്ത് ഓക്സിജന്&#x200d; സിലിണ്ടറുകള്&#x200d; കഫീല്&#x200d; ഖാന്&#x200d; എത്തിച്ചത് കുറച്ചുകുഞ്ഞുങ്ങളുടെയെങ്കിലും ജീവന്&#x200d; രക്ഷിക്കാന്&#x200d; ഉതകിയിരുന്നു. ഇത് പല മാതാപിതാക്കളും മാധ്യമങ്ങളോട് പറഞ്ഞത് ദേശീയ തലത്തില്&#x200d; വാര്&#x200d;ത്തയായിരുന്നു. ഇതോടെ ഡോക്ടക്കെതിരെ യോഗി സര്&#x200d;ക്കാര്&#x200d; നടപടികളുമായി ഇറങ്ങുന്നതാണ് കണ്ടത്.</p>
<p>ശിശുമരണവുമായി ബന്ധപ്പെട്ട് നേരത്തെ മെഡിക്കല്&#x200d; കോളജിലെ മുന്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; ഡോ. രാജീവ് മിശ്രയേയും ഭാര്യ പൂര്&#x200d;ണിമ ശുക്ലയേയും റിമാന്&#x200d;ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണു കഫീല്&#x200d; ഖാന്റെ അറസ്റ്റ്. ഈദ് ദിനത്തിലെ അറസ്റ്റിനെതിരെ സോഷ്യല്&#x200d;മീഡിയയില്&#x200d; വന്&#x200d; പ്രതിഷേധമാണ് ഉയരുന്നത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Dr. Kafeel Khan arrested. On Eid!</p>
<p>While children continue to die in Gorakhpur.</p>
<p>Welcome to <a href="https://twitter.com/hashtag/NewIndia?src=hash">#NewIndia</a> &#8211; impoverished &amp; communalised!</p>
<p>— Shehla Rashid (@Shehla_Rashid) <a href="https://twitter.com/Shehla_Rashid/status/903837580336160768">September 2, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Absconder Dr Kafeel Khan is arrested. Media made him Hero without diving fully into Story. Thanks to Social Media who exposed him with Facts</p>
<p>— Anshul Saxena (@AskAnshul) <a href="https://twitter.com/AskAnshul/status/903834691211468801">September 2, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>കഴിഞ്ഞമാസമാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആസ്പത്രിയായ ബി.ആര്&#x200d;.ഡി മെഡിക്കല്&#x200d; കോളജില്&#x200d; ഓക്സിജന്&#x200d; കിട്ടാതെ 68 കുട്ടികള്&#x200d; മരിച്ചത്. ആസ്പത്രിയിലെ ഓക്‌സിജന്&#x200d; സിലിണ്ടറുകളുടെ ക്ഷാമമാണ് കുഞ്ഞുങ്ങളുടെ കൂട്ട മരണത്തിലേക്കു നയിച്ചത്. വാടക നല്&#x200d;കാത്തതിനെ തുടര്&#x200d;ന്നു വിതരണക്കമ്പനി ആസ്പത്രിയിലേക്കാവശ്യമായ സിലിണ്ടറുകള്&#x200d; നല്&#x200d;കിയിരുന്നില്ല. അതേസമയം, സ്വന്തം കയ്യില്&#x200d;നിന്നു പണം നല്&#x200d;കി ആവശ്യമായ ഓക്‌സിജന്&#x200d; സിലിണ്ടറുകള്&#x200d; ശിശു വിഭാഗം മേധാവി കൂടിയായ ഡോ കഫീല്&#x200d; ഖാന്&#x200d; വാങ്ങിയെത്തിക്കുകയായിരുന്നു. എന്നാല്&#x200d; നിരവധി ആരോപണങ്ങള്&#x200d; ഉന്നയിച്ച് ഡോ കഫീല്&#x200d;ഖാനെ ശിശുരോഗ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് നീക്കുന്ന നടപടിയാണ് പീന്നീടുണ്ടായത്. സസ്‌പെന്&#x200d;ഡ് ചെയ്തതു ദേശീയ തലത്തില്&#x200d; തന്നെ വന്&#x200d; വിവാദമായി. ദുരന്തവും തുടര്&#x200d;ന്നടപടികളും ഉത്തര്&#x200d;പ്രദേശിലെ ബിജെപി സര്&#x200d;ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.</p>
<p>ഔദ്യോഗിക കണക്കനുസരിച്ചു ബി.ആര്&#x200d;.ഡി മെഡിക്കല്&#x200d; കോളജ് ആസ്പത്രിയില്&#x200d; ആഗസ്തില്&#x200d; 290 കുട്ടികളുടെ മരണം സംഭവിച്ചിട്ടുണ്ട്. ഇതില്&#x200d; 213 കുട്ടികളും നവജാത ശിശുക്കള്&#x200d;ക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഈ വര്&#x200d;ഷം ആകെ 1250 കുട്ടികള്&#x200d; മരിച്ചെന്നാണ് ആസ്പത്രിക്കണക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gorakhpur-hospital-tragedy-doctor-in-charge-of-encephalitis-ward-arrested-kafeel-ahmed-khan-on-eid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൊരഖ്പൂര്‍ ദുരന്തം: ആസ്പത്രി സന്ദര്‍ശനം ഉപേക്ഷിച്ച് രാഹുല്‍; കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടു</title>
		<link>https://www.chandrikadaily.com/hospital-tragedy-aicc-vice-president-rahul-gandhi-arrived-in-gorakhpur.html</link>
					<comments>https://www.chandrikadaily.com/hospital-tragedy-aicc-vice-president-rahul-gandhi-arrived-in-gorakhpur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Aug 2017 11:26:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gorakhpur]]></category>
		<category><![CDATA[Gorakhpur Hospital]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[yogi adhityanath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40891</guid>

					<description><![CDATA[ഗൊരഖ്പൂര്‍: കുരുന്നുകളുടെ കൂട്ടമരണത്താല്‍ വിവാദകേന്ദ്രമായ ഗോരഖ്പുരില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാബ രാഘവ്ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആസ്പത്രി സന്ദര്‍ശനം ഉപേക്ഷിച്ചു. ചികിത്സയില്‍ കഴിയുന്ന കുരുന്നുകളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണു രാഹുല്‍ സന്ദര്‍ശനത്തില്‍ മാറ്റം വരുത്തിയത്. അതേസമയം ഉത്തര്‍പ്രദേശിലെത്തിയ രാഹുല്‍, ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചു. കുരുന്നുകളുടെ കൂട്ടമരണത്തെ തുടര്‍ന്ന് വിവദത്തിലായ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു രാഹുല്‍ ഗാന്ധി ഗോരഖ്പുരിലെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സന്ദര്‍ശനത്തിനെതിരെ യോഗി പരിഹാസം ഉയര്‍ത്തുകയാണുണ്ടായത്. ഡല്‍ഹിയിലെ &#8216;യുവരാജാവിന്&#8217; [&#8230;]]]></description>
										<content:encoded><![CDATA[<p>ഗൊരഖ്പൂര്&#x200d;: കുരുന്നുകളുടെ കൂട്ടമരണത്താല്&#x200d; വിവാദകേന്ദ്രമായ ഗോരഖ്പുരില്&#x200d; എത്തിയ കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി ബാബ രാഘവ്ദാസ് (ബിആര്&#x200d;ഡി) മെഡിക്കല്&#x200d; കോളജ് ആസ്പത്രി സന്ദര്&#x200d;ശനം ഉപേക്ഷിച്ചു. ചികിത്സയില്&#x200d; കഴിയുന്ന കുരുന്നുകളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണു രാഹുല്&#x200d; സന്ദര്&#x200d;ശനത്തില്&#x200d; മാറ്റം വരുത്തിയത്. അതേസമയം ഉത്തര്&#x200d;പ്രദേശിലെത്തിയ രാഹുല്&#x200d;, ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകള്&#x200d; സന്ദര്&#x200d;ശിച്ചു.</p>
<p>കുരുന്നുകളുടെ കൂട്ടമരണത്തെ തുടര്&#x200d;ന്ന് വിവദത്തിലായ യോഗി ആദിത്യനാഥ് സര്&#x200d;ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു രാഹുല്&#x200d; ഗാന്ധി ഗോരഖ്പുരിലെത്തിയത്. എന്നാല്&#x200d; കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്റെ സന്ദര്&#x200d;ശനത്തിനെതിരെ യോഗി പരിഹാസം ഉയര്&#x200d;ത്തുകയാണുണ്ടായത്. ഡല്&#x200d;ഹിയിലെ &#8216;യുവരാജാവിന്&#8217; ഗൊരഖപുര്&#x200d; ഒരു ഉല്ലാസകേന്ദ്രമാക്കാന്&#x200d; അനുവദിക്കില്ലെന്നായിരുന്നു യോഗിയുടെ പരിഹാസം. എന്നാല്&#x200d; യോഗിയുടെ പരിഹാസത്തിന് കടുത്ത മറുപടിയായി രാഹുലിന്റെ തീരുമാനം.</p>
<p>പുറത്തുനിന്നുള്ളവര്&#x200d; ആസ്പത്രിയിലും ശിശു വാര്&#x200d;ഡുകളിലും കയറുന്നത് അണുബാധയ്ക്കു കാരണമാകുമെന്ന വിദഗ്ധരുടെ അഭിപ്രായത്തെത്തുടര്&#x200d;ന്നാണ് രാഹുല്&#x200d; ഗാന്ധി സന്ദര്&#x200d;ശനത്തില്&#x200d; മാറ്റം വരുത്തിയത്. ഗൊരഖ്പൂരിലെത്തുന്ന രാഹുല്&#x200d; ഗാന്ധി, ജപ്പാന്&#x200d;ജ്വരം ബാധിച്ച് ആസ്പത്രിയില്&#x200d; ചികില്&#x200d;സയില്&#x200d; കഴിയുന്ന കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും സന്ദര്&#x200d;ശിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Gorakhpur: Congress Vice President Rahul Gandhi met the families of <a href="https://twitter.com/hashtag/Gorakhpur?src=hash">#Gorakhpur</a> victims, Ghulam Nabi Azad &amp; Raj Babbar also present <a href="https://t.co/BvOQGHGOFh">pic.twitter.com/BvOQGHGOFh</a></p>
<p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/898871274813837314">August 19, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
അതേസമയം ആസ്പത്രി സന്ദര്&#x200d;ശനം ഒഴിവാക്കിയ രാഹുല്&#x200d; കുഞ്ഞുങ്ങളുടെ വീടുകള്&#x200d; സന്ദര്&#x200d;ശിക്കുന്നത് യോഗി സര്&#x200d;ക്കാറിന് കൂടുതല്&#x200d; വെല്ലുവിളിയുയര്&#x200d;ത്തിയിരിക്കുകയാണ്. രാഹുല്&#x200d; ഗാന്ധിയുടെ ഗോരഖ്പുര്&#x200d; സന്ദര്&#x200d;ശനം, ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ സമരപരിപാടികള്&#x200d;ക്ക് കൂടുതല്&#x200d; ഊര്&#x200d;ജം പകരാന്നിരിക്കയാണ്.</p>
<p>മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ഗുലാം നബി ആസാദും രാഹുലിനൊപ്പമുണ്ടായിരുന്നു. അഞ്ചുതവണ തുടര്&#x200d;ച്ചയായി ഗോരഖ്പുരില്&#x200d; നിന്ന് എം.പിയായിട്ടും മെഡിക്കല്&#x200d; കോളജിനുവേണ്ടി യോഗി ആദിത്യനാഥ് ഒന്നും ചെയ്തിട്ടില്ലെന്ന് ഗുലാംനബി ആസാദ് ആരോപിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">In spite of being 5-time MP from Gorakhpur he (UP CM) did nothing for the hospital: Congress leader Ghulam Nabi Azad in <a href="https://twitter.com/hashtag/Gorakhpur?src=hash">#Gorakhpur</a> <a href="https://t.co/DKYfoScuqr">pic.twitter.com/DKYfoScuqr</a></p>
<p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/898812533317840896">August 19, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതിനിടെ, സംസ്ഥാന സര്&#x200d;ക്കാരിനെതിരെ കടുത്ത വിമര്&#x200d;ശനവുമായി മുന്&#x200d; മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. യോഗി സര്&#x200d;ക്കാറിന്റെ കെടുകാര്യസ്ഥതയാണ് കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് കാരണമെന്ന് അഖിലേഷ് ആരോപിച്ചു. കുഞ്ഞുങ്ങള്&#x200d; കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തില്&#x200d; സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണം നടത്തണമെന്നും മുന്&#x200d; മുഖ്യമന്ത്രി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hospital-tragedy-aicc-vice-president-rahul-gandhi-arrived-in-gorakhpur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പി ബി.ജെ.പിയില്‍ പൊട്ടിത്തെറി; യോഗി ആദിത്യനാഥിനെതിരെ ഉപമുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/gorakpur-bjp-yogi.html</link>
					<comments>https://www.chandrikadaily.com/gorakpur-bjp-yogi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 14 Aug 2017 05:28:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gorakhpur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40193</guid>

					<description><![CDATA[ലക്‌നൗ:ലക്‌നൗ; ഖൊരക്പുര്‍ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭിന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചുവെന്നും മൗരി വ്യക്തമാക്കി. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നെന്നാണ് ആഭിന്തരം ഒവിയാന്‍ ആവശ്യപ്പെട്ടതിന്റെ കാരണമായി പറയുന്നത്. വര്‍ഷങ്ങളോളം ഗോരഖ്പുര്‍ എംപി ആയിരുന്നിട്ടും വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്കായില്ലെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ:ലക്‌നൗ; ഖൊരക്പുര്&#x200d; ബാബ രാഘവ്ദാസ് സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ കുഞ്ഞുങ്ങള്&#x200d; മരിച്ച സംഭവത്തില്&#x200d; ഉത്തര്&#x200d;പ്രദേശ് ബി.ജെ.പിയില്&#x200d; പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭിന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി. ഇക്കാര്യം പാര്&#x200d;ട്ടി നേതൃത്വത്തെ ധരിപ്പിച്ചുവെന്നും മൗരി വ്യക്തമാക്കി. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നെന്നാണ് ആഭിന്തരം ഒവിയാന്&#x200d; ആവശ്യപ്പെട്ടതിന്റെ കാരണമായി പറയുന്നത്.</p>
<p>വര്&#x200d;ഷങ്ങളോളം ഗോരഖ്പുര്&#x200d; എംപി ആയിരുന്നിട്ടും വിഷയം വേണ്ട രീതിയില്&#x200d; കൈകാര്യം ചെയ്യാന്&#x200d; മുഖ്യമന്ത്രിക്കായില്ലെന്ന് പാര്&#x200d;ട്ടിയിലെ ഒരുവിഭാഗം പറയുന്നു. തനിക്ക് ആഭ്യന്തരവകുപ്പ് വേണമെന്നു സര്&#x200d;ക്കാര്&#x200d; രൂപീകരണസമയത്തുതന്നെ മൗര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; ആഭ്യന്തരമില്ലെങ്കില്&#x200d; മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് നിലപാടെടുത്തതോടെ വകുപ്പ് അദ്ദേഹത്തിനു നല്&#x200d;കുകയായിരുന്നു. ആഭ്യന്തരം, വിജിലന്&#x200d;സ്, നഗരവികസനം തുടങ്ങി സുപ്രധാനമായ 36 വകുപ്പുകളാണ് മുഖ്യമന്ത്രി വഹിക്കുന്നത്.</p>
<p>സംസ്ഥാനത്തെ ക്രമസമാധാനനില പാലിക്കുന്നതില്&#x200d; സര്&#x200d;ക്കാരിന് വീഴ്ച പറ്റുന്നതായും വിമര്&#x200d;ശനമുയര്&#x200d;ന്നിട്ടുണ്ട്. പ്രതിപക്ഷം ഇത് സര്&#x200d;ക്കാരിനെതിരെ ആയുധമാക്കുന്നുമുണ്ട്. അതിനാല്&#x200d; സര്&#x200d;ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്&#x200d;പ്പിക്കുന്ന ഇത്തരം നടപടികളില്&#x200d;നിന്ന് പിന്നോട്ടുപോകണമെന്നും മൗര്യ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്&#x200d; കേന്ദ്രനേതൃത്വം എന്തു തീരുമാനമെടുക്കുമെന്നുള്ളത് കാത്തിരുന്നു കാണേണ്ടതാണ്  എന്നും മൗര്യ പറഞ്ഞു.</p>
<p>അതേ സമയം ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജിലെ ദുരന്തത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാരിനെയും ഉത്തര്&#x200d; പ്രദേശ് സര്&#x200d;ക്കാരിനെയും രൂക്ഷമായി വിമര്&#x200d;ശിച്ച് സഖ്യകക്ഷി ശിവസേന രംഗത്തെത്തി. യുപിയിലെ കുഞ്ഞുങ്ങളുടെ മരണം കൂട്ടക്കൊലപാതകമാണെന്ന് മുഖപത്രമായ സാമ്‌നയില്&#x200d; ശിവസേന ആരോപിച്ചു. ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് അപമാനമാണെന്നും സേന പറഞ്ഞു.</p>
<p>നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്&#x200d;ക്കാരിനെയും മുഖപ്രസംഗത്തില്&#x200d; ശിവസേന കുറ്റപ്പെടുത്തി. അധികാരത്തില്&#x200d; എത്തുമ്പോള്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; വാഗ്ദാനം ചെയ്തിരുന്ന &#8216;അച്ഛേദിന്&#x200d;&#8217; ഇതുവരെ സാധാരണക്കാര്&#x200d;ക്കു വന്നിട്ടില്ലെന്നും മുഖപ്രസംഗത്തില്&#x200d; ആരോപിക്കുന്നു.</p>
<p>എന്നാല്&#x200d; വിഷയത്തില്&#x200d; ഇതുവരെ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തതില്&#x200d; പതിഷേധം ഉയരുന്നു. എന്തു സംഭവമുണ്ടായാലും സമൂഹമാധ്യമത്തില്&#x200d; ഉടന്&#x200d; പ്രതികരിക്കുകയും ദുരന്തങ്ങളില്&#x200d; അനുശോചിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്&#x200d; മാത്രം മൗനം പാലിച്ചതാണു ചര്&#x200d;ച്ചയായത്.</p>
<p>സംഭവം നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്&#x200d;ക്ക് കേന്ദ്രമന്ത്രിമാര്&#x200d; ഉള്&#x200d;പ്പെടെയുള്ളവരെ ചുമതലപ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d; കൂട്ടമരണം ഉണ്ടായിട്ടും<br />
പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്താത്തതു വിവാദമായി. മുഖ്യമന്ത്രിയുടെ മണ്ഡലമായിരുന്നിട്ടും ദുരന്തം നടന്ന് മൂന്നു ദിവസത്തിനു ശേഷം മാത്രം യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തിയതും വിമര്&#x200d;ശന വിധേയമായിട്ടുണ്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി സിദ്ധാര്&#x200d;ഥ് നാഥ് സിങ്ങും ദുരന്തത്തിന്റെ ഗൗരവം കുറച്ചുകാണുന്ന സമീപനമാണ് സ്വീകരിച്ചതെന്ന ആക്ഷേപവും ഉയര്&#x200d;ന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gorakpur-bjp-yogi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
