<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Government &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/government/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 20 Dec 2025 09:00:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Government &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശ്രീനിവാസന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; ഉത്തരവിറക്കി സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/srinivasans-cremation-with-official-honours-the-government-issued-an-order.html</link>
					<comments>https://www.chandrikadaily.com/srinivasans-cremation-with-official-honours-the-government-issued-an-order.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 09:00:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor sreenivasan]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[Srinivasanscremation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369761</guid>

					<description><![CDATA[പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടന്&#x200d; ശ്രീനിവാസന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താന്&#x200d; ഉത്തരവിറക്കി സര്&#x200d;ക്കാര്&#x200d;. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് കണ്ടനാട്ടെ വസതിയില്&#x200d; നടക്കും. പൂര്&#x200d;ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.</p>
<p>ഇന്ന് ഉച്ചയ്ക്ക് 1 മണിമുതല്&#x200d; 3 വരെ എറണാകുളം ടൗണ്&#x200d;ഹാളില്&#x200d; പൊതുദര്&#x200d;ശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുള്&#x200d;പ്പെടെ ആദരാഞ്ജലി അര്&#x200d;പ്പിക്കാനെത്തും. ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളര്&#x200d;ച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതും. ഭാര്യ വിമലയായിരുന്നു ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/srinivasans-cremation-with-official-honours-the-government-issued-an-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗര്‍ഭിണിയായ സ്ത്രീയോടും കുടുംബത്തോടുമുള്ള അക്രമം; പരാതിലഭിച്ചിട്ടും പോലീസ് അത് ഒളിച്ചുവെച്ചു- വിഡി സതീശന്‍</title>
		<link>https://www.chandrikadaily.com/violence-against-the-pregnant-woman-and-her-family-despite-receiving-a-complaint-the-police-hid-it-vd-satheesan.html</link>
					<comments>https://www.chandrikadaily.com/violence-against-the-pregnant-woman-and-her-family-despite-receiving-a-complaint-the-police-hid-it-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 19 Dec 2025 09:45:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369600</guid>

					<description><![CDATA[2024-ല്‍ ഈ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അത് ഒളിച്ചുവെച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഗര്&#x200d;ഭിണിയായ സ്ത്രീയോടും കുടുംബത്തോടും പൊലീസ് നടത്തിയ ക്രൂരമായ അതിക്രമത്തില്&#x200d; ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്&#x200d;ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;.</p>
<p>പിണറായി വിജയന്&#x200d; പൊലീസിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. 2024 ജൂണ്&#x200d; 20നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് പൊതുസ്ഥലത്ത് വച്ച് രണ്ടുപേരെ മര്&#x200d;ദിക്കുന്നത് യുവതിയുടെ ഭര്&#x200d;ത്താവ് ഫോണില്&#x200d; പകര്&#x200d;ത്തിയിരുന്നു. മഫ്തിയിലെത്തിയ പോലീസ് ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലെ സ്റ്റേഷനിലെത്തിയ യുവതിയെയാണ് എസ്‌ഐ പ്രതാപചന്ദ്രന്&#x200d; മര്&#x200d;ദിച്ചത്. യുവതിയുടെ നെഞ്ചില്&#x200d; പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്&#x200d; വ്യക്തമാണ്.</p>
<p>നിസ്സാര കാര്യത്തിന് കസ്റ്റഡിയിലെടുത്ത ഭര്&#x200d;ത്താവിനെ പൊലീസ് മര്&#x200d;ദ്ദിക്കുന്നത് തടയാന്&#x200d; ശ്രമിച്ച ഗര്&#x200d;ഭിണിയായ ഭാര്യയെ പൊലീസ് ഉദ്യോഗസ്ഥന്&#x200d; ക്രൂരമായി മര്&#x200d;ദ്ദിച്ച സംഭവം കേട്ടുകേള്&#x200d;വി പോലും ഇല്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-ല്&#x200d; ഈ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അത് ഒളിച്ചുവെച്ചു.</p>
<p>ഒരു പൊലീസ് സ്റ്റേഷനില്&#x200d; നടക്കുന്ന കാര്യങ്ങള്&#x200d; പോലും അറിയാന്&#x200d; കഴിയുന്നില്ലെങ്കില്&#x200d; മുഖ്യമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെന്നും കുറ്റവാളികളെ സംരക്ഷിക്കാന്&#x200d; മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് അതിക്രമങ്ങളില്&#x200d; മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.</p>
<p>ക്രിമിനലുകളില്&#x200d;നിന്ന് കൈക്കൂലി വാങ്ങി ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്&#x200d; ടി.പി. കേസിലെ പ്രതികളെ വരെ പരോളില്&#x200d; വിടുകയാണ്. പണം നല്&#x200d;കിയാല്&#x200d; കൊടും ക്രിമിനലുകള്&#x200d;ക്ക് ജയിലില്&#x200d;നിന്ന് വീട്ടില്&#x200d; പോയി ഇരിക്കാമെന്ന അവസ്ഥയാണെന്നും തൃശൂരില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് നേതാവിനെ മര്&#x200d;ദ്ദിച്ച ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violence-against-the-pregnant-woman-and-her-family-despite-receiving-a-complaint-the-police-hid-it-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോറ്റിയേ കേറ്റിയേ&#8217; പാരഡി വിവാദം; കേസ് എടുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം</title>
		<link>https://www.chandrikadaily.com/potiye-kateiye-parody-controversy-the-government-decided-not-to-take-the-case.html</link>
					<comments>https://www.chandrikadaily.com/potiye-kateiye-parody-controversy-the-government-decided-not-to-take-the-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 19 Dec 2025 05:53:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[PotiyeKateiyeControversy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369543</guid>

					<description><![CDATA[സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ&#8217; പാരഡി വിവാദത്തില്&#x200d; കേസ് എടുക്കേണ്ടതില്ലെന്ന് സര്&#x200d;ക്കാര്&#x200d; തീരുമാനം. എടുത്ത കേസുകള്&#x200d; പിന്&#x200d;വലിക്കണമെന്ന് എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കി. തുടര്&#x200d;നീക്കങ്ങള്&#x200d; മരവിപ്പിക്കാനും തീരുമാനം. സാമൂഹികമാധ്യമങ്ങളില്&#x200d; നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.</p>
<p>അതേസമയം `പോറ്റിയേ കേറ്റിയേ&#8217; ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d; കത്ത് നല്&#x200d;കി. പാട്ട് നീക്കണം എന്ന പൊലീസ് നിര്&#x200d;ദേശത്തിനെതിരെയാണ് വിഡി സതീശന്റെ കത്ത്. കോടതിയുടെ നിര്&#x200d;ദ്ദേശം ഇല്ലാത്ത സാഹചര്യത്തില്&#x200d; ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>പാട്ട് നവമാധ്യമങ്ങളില്&#x200d; നിന്ന് നീക്കം ചെയ്യാന്&#x200d; മെറ്റ, യുട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ മൊഴി സൈബര്&#x200d; പൊലീസ് നാളെ രേഖപ്പെടുത്തുകയും ചെയ്യുമെന്നാണ് വിവരങ്ങള്&#x200d;. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പാട്ടിന്റെ അണിയറക്കാര്&#x200d; പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/potiye-kateiye-parody-controversy-the-government-decided-not-to-take-the-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വര്‍ഷമായി ഉയര്‍ത്തും; കരട് വിജ്ഞാപനം പുറത്തിറക്കി</title>
		<link>https://www.chandrikadaily.com/the-tenure-of-government-vehicles-will-be-increased-to-20-years-draft-notification-issued.html</link>
					<comments>https://www.chandrikadaily.com/the-tenure-of-government-vehicles-will-be-increased-to-20-years-draft-notification-issued.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 18 Dec 2025 09:03:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[centragovernment]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[vehicleact]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369405</guid>

					<description><![CDATA[കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിന് വിരുദ്ധമായി നിയമനിര്‍മാണം പാടില്ലെന്ന വ്യവസ്ഥ ലംഘിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സര്&#x200d;ക്കാര്&#x200d; വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വര്&#x200d;ഷമായി ഉയര്&#x200d;ത്തര്&#x200d;ത്തുന്നതിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d;, പൊതുമേഖലാ സ്ഥാപനങ്ങള്&#x200d;, സര്&#x200d;ക്കാരിന് പങ്കാളിത്തമുള്ള സ്വയംഭരണ സ്ഥാപനങ്ങള്&#x200d; എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്&#x200d; 20 വര്&#x200d;ഷം ഉപയോഗിക്കാന്&#x200d; കഴിയുന്ന വിധത്തിലാണ് ഭേദഗതി.</p>
<p>കേന്ദ്ര മോട്ടോര്&#x200d; വാഹന ചട്ടത്തിന് വിരുദ്ധമായി നിയമനിര്&#x200d;മാണം പാടില്ലെന്ന വ്യവസ്ഥ ലംഘിക്കുന്നതാണ് സംസ്ഥാന സര്&#x200d;ക്കാരിന്റെ നീക്കം. വാഹനങ്ങളുടെ ഉപയോഗ കാലാവധി നിശ്ചയിക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d;ക്ക് അധികാരമില്ലാത്തപ്പോഴാണ് നിയമനിര്&#x200d;മാണമെന്നും ആക്ഷേപമുണ്ട്.</p>
<p>2021-ലെ കേന്ദ്രസര്&#x200d;ക്കാരിന്റെ പഴയവാഹനം പൊളിക്കല്&#x200d; നയത്തെത്തുടര്&#x200d;ന്ന് 15 വര്&#x200d;ഷം പിന്നിട്ട 4500 സര്&#x200d;ക്കാര്&#x200d; വാഹനങ്ങളുടെയും 1115 കെഎസ്ആര്&#x200d;ടിസി ബസുകളുടെയും രജിസ്ട്രേഷന്&#x200d; റദ്ദാക്കിയിരുന്നു. സര്&#x200d;ക്കാര്&#x200d; വാഹനങ്ങള്&#x200d; പൊളിക്കാന്&#x200d; തീരുമാനിച്ചപ്പോള്&#x200d; പ്രത്യേക ഉത്തരവിലൂടെ രണ്ടുതവണ കാലാവധി നീട്ടി കെഎസ്ആര്&#x200d;ടിസി ബസുകള്&#x200d; നിരത്തിലിറക്കി. നടപടിക്ക് അധികപരിരക്ഷ നല്&#x200d;കാനാണ് നിയമഭേദഗതി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-tenure-of-government-vehicles-will-be-increased-to-20-years-draft-notification-issued.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമ്മുടെ വീട്ടുമുറ്റത്തെ സര്‍ക്കാരിനെ തെരഞ്ഞെടുക്കുമ്പോള്‍</title>
		<link>https://www.chandrikadaily.com/when-electing-the-government-in-our-backyard-k-zainul-abideen-national-vice-president-muslim-league.html</link>
					<comments>https://www.chandrikadaily.com/when-electing-the-government-in-our-backyard-k-zainul-abideen-national-vice-president-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Dec 2025 06:05:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[electing]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[KZainulAbideen]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[NationalVicePresident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367848</guid>

					<description><![CDATA[കേരളത്തിന്റെ സമഗ്രമായ വളര്‍ച്ചയില്‍ ഈ പ്രാദേശിക ഭരണകൂടങ്ങള്‍ വഹിക്കുന്ന പങ്ക് അത്രമേല്‍ വലുതും അടിസ്ഥാനപരവുമാണ്.]]></description>
										<content:encoded><![CDATA[<p>കെ. സൈനുല്&#x200d; ആബിദീന്&#x200d;</p>
<p>കേരളം ചരിത്രപരവും നിര്&#x200d;ണ്ണായകവുമായ ഒരു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്&#x200d; എത്തിനില്&#x200d;ക്കുകയാണ്. പഞ്ചായത്തുകള്&#x200d;, മുനിസിപ്പാലിറ്റികള്&#x200d;, കോര്&#x200d;പ്പറേഷനുകള്&#x200d; എന്നിങ്ങനെയുള്ള നമ്മുടെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഈ തിരഞ്ഞെടുപ്പ്, കേവലം ഒരു രാഷ്ട്രീയ മത്സരമായി മാത്രമല്ല കേരളത്തിലെ ജനങ്ങള്&#x200d; കാണുന്നത്.</p>
<p>മറിച്ച്, നമ്മുടെ നാടിന്റെ ഭാവി വികസനത്തിന്, സമൂഹത്തിന്റെ സമഗ്ര വളര്&#x200d;ച്ചയ്ക്ക്, ഓരോ പൗരന്റെയും ജീവിത നിലവാരം ഉയര്&#x200d;ത്തുന്നതിന് അടിത്തറയിടുന്ന നിര്&#x200d;ണ്ണായകമായ ഒരു പ്രക്രിയായാണ് സാക്ഷര കേരളം കാണുന്നത്. സ്വന്തം വീട്ടുമുറ്റത്തെ സര്&#x200d;ക്കാര്&#x200d; പ്രതിനിധിയെയോ സ്ഥാപനത്തെയോ തെരഞ്ഞെടുക്കുന്ന പ്രതീതിയാണ് ഇക്കാര്യത്തില്&#x200d; ഓരോ കേരളീയനുമുള്ളത്. കേരളത്തിന്റെ സമഗ്രമായ വളര്&#x200d;ച്ചയില്&#x200d; ഈ പ്രാദേശിക ഭരണകൂടങ്ങള്&#x200d; വഹിക്കുന്ന പങ്ക് അത്രമേല്&#x200d; വലുതും അടിസ്ഥാനപരവുമാണ്.</p>
<p>നമ്മുടെ ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെ ശക്തിപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;, കേവലം പദ്ധതികള്&#x200d; നടപ്പാക്കുന്ന ഏജന്&#x200d;സികള്&#x200d;ക്കപ്പുറം, യഥാര്&#x200d;ത്ഥത്തില്&#x200d; നമ്മുടെ ഭരണ സംവിധാനത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള സര്&#x200d;ക്കാരുകളാണ്. വികേന്ദ്രീകൃത ആസൂത്രണം എന്ന മഹത്തായ ആശയം യാഥാര്&#x200d;ത്ഥ്യമാക്കുന്നത് ഈ സ്ഥാപനങ്ങളാണ്.</p>
<p>കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; ആവിഷ്‌കരിക്കുന്ന കാഴ്ചപ്പാടുകള്&#x200d;, ഓരോ വാര്&#x200d;ഡിലും ഗ്രാമത്തിലും എത്തിച്ച്, അവിടുത്തെ മണ്ണിനും മനുഷ്യനും അനുയോജ്യമായ രീതിയില്&#x200d; പരിവര്&#x200d;ത്തനം ചെയ്ത് നടപ്പിലാക്കുന്ന വികസനത്തിന്റെ ചാലകശക്തി തദ്ദേശസ്ഥാപനങ്ങളാണ്.</p>
<p>കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മരണ കയത്തിലേക്ക് തള്ളിവിടുന്ന പല നിയമഭേദഗതികളും നിയമനിര്&#x200d;മ്മാണങ്ങളും നടത്തിയ ഇടത് സര്&#x200d;ക്കാരിന് മറുപടി നല്&#x200d;കാനുള്ള അവസരം കൂടിയായിട്ടാണ് ജനങ്ങള്&#x200d; ഈ തെരഞ്ഞടെുപ്പിനെ കാണുന്നത്.</p>
<p>അധികാര വികേന്ദ്രീകരണത്തിന്റെ ഉത്തമ ഉദാഹരണമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ജനകീയമാക്കുന്നതിലും അതിന്റെ സ്വയം ഭരണാശയങ്ങളെ പ്രായോഗികമാക്കുന്നതിലും മികച്ച ഇടപെടലുകളായിരുന്നു യു.ഡി.എഫ് സര്&#x200d;ക്കാരുകളുടെ കാലത്ത് നടത്തിയിരുന്നത്. ഭരണഘടന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ വിഭാവനം ചെയ്യുന്നത് നമ്മുടെ ഭരണ സംവിധാനത്തിന്റെ മൂന്നാമത്തെ നിലയായിട്ടാണ്. കേന്ദ്ര ഗവണ്&#x200d;മെന്റിനെപോലെ സംസ്ഥാന ഗവണ്&#x200d;മെന്റിനെപോലെ സ്വയം ഭരണ അധികാരമുള്ള പ്രാദേശിക ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരങ്ങള്&#x200d; തിരിച്ചെടുക്കാന്&#x200d; വ്യഗ്രത കാണിച്ച സര്&#x200d;ക്കാരാണ് ഇപ്പോള്&#x200d; കേരളം ഭരിക്കുന്നതെന്നും നമ്മള്&#x200d; ഓര്&#x200d;ക്കണം.</p>
<p>ചരിത്ര താളുകള്&#x200d; പരിശോധിച്ചു നോക്കുമ്പോള്&#x200d; തദ്ദേശ സ്ഥാപനങ്ങളുടെ അധികാര വികേന്ദ്രീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് കനത്ത സംഭാവന നല്&#x200d;കിയത് മുസ്്ലിം ലീഗും യു.ഡി.എഫുമാണെന്ന് വ്യക്തമാവും. കേരളത്തില്&#x200d; ആദ്യത്തെ പഞ്ചായത്ത്/മുന്&#x200d;സിപ്പല്&#x200d; ആക്ട് നിലവില്&#x200d; വന്നത് ബഹുമാനപ്പെട്ട പട്ടംതാണുപ്പിള്ള മുഖ്യമന്ത്രിയായകാലത്താണ്.</p>
<p>ആ മന്ത്രിസഭയില്&#x200d; മുസ്്ലിം ലീഗുമുണ്ടായിരുന്നു. അധികാര വികേന്ദ്രീകരണ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ ഒരു ബില്ലുകൊണ്ട് വന്നത് തന്നെ മുസ്്ലിം ലീഗ് നേതാവായിരുന്ന അഹമ്മദ് കുരിക്കളാണ് വികസനവുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും ജില്ലാ പരിഷത്തിന് കൈമാറണമെന്ന നിര്&#x200d;ദ്ദേശമായിരുന്നു അതില്&#x200d; പ്രധാനപ്പെട്ടത്.</p>
<p>ജില്ലാ ഭരണബില്ല് നിയമസഭയില്&#x200d; അവതരിപ്പിച്ച് നിയമമാക്കുന്ന വേളയില്&#x200d; ബഹുമാനപ്പെട്ട സി.എച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞ വാക്കുകളാണ് ഓര്&#x200d;ത്തു പോവുകയാണ്.  താഴെ തലത്തില്&#x200d; നടക്കേണ്ട ഒരുകാര്യത്തിനും ആരും തിരുവനന്തപുരത്ത് വരേണ്ടാത്ത അവസ്ഥ ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.  ഈ കാഴ്ചപ്പാട് കേരളത്തിലെ ജനങ്ങള്&#x200d;ക്ക് നല്&#x200d;കിയ വലിയ സൗകര്യം വിസ്മരിക്കാന്&#x200d; കഴിയില്ല.</p>
<p><strong>അടിത്തട്ടിലുള്ള ആസൂത്രണവും നിര്&#x200d;വ്വഹണവും: ജനകീയ ഭരണത്തിന്റെ ആത്മാവ്</strong></p>
<p>പ്രാദേശിക വികസനത്തിന്റെ നട്ടെല്ലാണ് ഗ്രാമസഭകളും വാര്&#x200d;ഡ് സഭകളും വഴി നടക്കുന്ന ജനകീയ ആസൂത്രണം. ഏത് പദ്ധതിക്കാണ് മുന്&#x200d;ഗണന നല്&#x200d;കേണ്ടത്, ആര്&#x200d;ക്കാണ് സഹായം ലഭിക്കേണ്ടത്, റോഡാണോ വെള്ളമാണോ ആദ്യം വേണ്ടത് എന്ന് തീരുമാനിക്കുന്നത് ഈ വേദികളിലാണ്. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.</p>
<p>തദ്ദേശ സ്ഥാപനങ്ങളില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവര്&#x200d;ക്ക്, തങ്ങള്&#x200d; ഭരിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ യഥാര്&#x200d;ത്ഥ ആവശ്യങ്ങള്&#x200d; അടുത്തറിയാന്&#x200d; സാധിക്കുന്നു. സംസ്ഥാന തലത്തില്&#x200d; നിന്ന് താഴോട്ട് വരുന്ന പദ്ധതികളെ അവിടുത്തെ പ്രാദേശിക ആവശ്യങ്ങളുമായി കൂട്ടിയോജിപ്പിച്ച്, ഫലപ്രദമായ രീതിയില്&#x200d; നടപ്പാക്കുമ്പോളാണ് വികേന്ദ്രീകൃത ആസൂത്രണം വിജയിക്കുന്നത്. ഇതിന് കഴിവുള്ളവരും, ജനകീയ പങ്കാളിത്തത്തെ മാനിക്കുന്നവരുമായ യു.ഡിഎഫ് സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് വേണ്ടി നമ്മള്&#x200d; തെരഞ്ഞെടുപ്പിനിറങ്ങേണ്ട അനിവാര്യതയും ഇതാണ്.</p>
<p><strong>അടിസ്ഥാന സൗകര്യ വികസനം: വികസനത്തിന്റെ നട്ടെല്ല്</strong></p>
<p>നമ്മുടെ നാടുകളിലെയും നഗരങ്ങളിലെയും റോഡുകള്&#x200d;, പാലങ്ങള്&#x200d;, കലുങ്കുകള്&#x200d;, തെരുവ് വിളക്കുകള്&#x200d;, പൊതു മാര്&#x200d;ക്കറ്റുകള്&#x200d;, കമ്മ്യൂണിറ്റി ഹാളുകള്&#x200d; തുടങ്ങിയവയുടെയെല്ലാം നിര്&#x200d;മ്മാണവും കൃത്യമായ പരിപാലനവുമെല്ലാം മികച്ച രീതിയില്&#x200d; നടക്കേണ്ടതുണ്ട്. ഈ അടിസ്ഥാന സൗകര്യങ്ങള്&#x200d; മെച്ചപ്പെടുമ്പോളാണ് ഗതാഗതം സുഗമമാവുകയും, ചരക്ക് നീക്കവും വാണിജ്യവും മെച്ചപ്പെടുകയും, സാധാരണക്കാരുടെ ജീവിത നിലവാരം ഉയരുകയും ചെയ്യുന്നത്. കേവലം കോണ്&#x200d;ക്രീറ്റ് ചെയ്യുക എന്നതിലുപരി, സുസ്ഥിരവും ദീര്&#x200d;ഘവീക്ഷണത്തോടെയുമുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഈ കാലഘട്ടത്തില്&#x200d; വേണ്ടത്. വിദേശ രാജ്യങ്ങളിലൊക്കെയുള്ള ഈ മാതൃകയെ നമ്മളും പിന്തുടരണം.</p>
<p><strong>ആരോഗ്യം, ശുചിത്വം, കുടിവെള്ളം: മനുഷ്യന്റെ അടിസ്ഥാനാവകാശ സംരക്ഷണം</strong></p>
<p>ഖര-ദ്രവമാലിന്യ സംസ്‌കരണം, ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്&#x200d;ത്തനം, സാംക്രമിക രോഗ നിയന്ത്രണം, സുരക്ഷിതമായ കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം, പൊതു ശുചിത്വ പരിപാടികള്&#x200d; എന്നിവയെല്ലാം നമ്മുടെ നാട്ടില്&#x200d; വളരെ വ്യവസ്ഥാപിതമായി നടപ്പിലാക്കേണ്ടതുണ്ട്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്&#x200d;, പ്രാദേശിക തലത്തില്&#x200d; ശക്തമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സംസ്‌കാരവും വളര്&#x200d;ത്തിയെടുക്കണം.</p>
<p><strong>വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം: നാളത്തെ തലമുറയുടെ കരുത്ത്</strong></p>
<p>വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അങ്കണവാടികളുടെയും മേല്&#x200d;നോട്ടം, സാമൂഹ്യ സുരക്ഷാ പെന്&#x200d;ഷനുകളുടെ കൃത്യമായ വിതരണം, സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കും വേണ്ടിയുള്ള ക്ഷേമപദ്ധതികള്&#x200d; എന്നിവയെല്ലാം കാര്യക്ഷമമായി നടപ്പാക്കുന്നതിലും പാര്&#x200d;ശ്വവല്&#x200d;ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികള്&#x200d; രൂപകല്&#x200d;പ്പന ചെയ്ത് നടപ്പാക്കുന്നതിലും പ്രാപ്തരായ ആളുകള്&#x200d; അധികാരത്തിലെത്തണം. മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് തദ്ദേശ സ്ഥാപനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാന്&#x200d; സാധിക്കും.</p>
<p>പൊതുപണം ചെലവഴിക്കുന്നതില്&#x200d; അതീവ ശ്രദ്ധയും കൃത്യതയും പാലിക്കുക. എല്ലാ പ്രവര്&#x200d;ത്തനങ്ങളും ജനങ്ങള്&#x200d;ക്ക് മുന്നില്&#x200d; അവതരിപ്പിക്കുക. പഴയ രീതികളിലൂന്നി നില്&#x200d;ക്കാതെ, സാങ്കേതിക വിദ്യയും പുതിയ ആശയങ്ങളും വികസനത്തിനായി ഉപയോഗിക്കുക. മാലിന്യം ഊര്&#x200d;ജ്ജമായി മാറ്റുന്നതുപോലുള്ള നൂതന പദ്ധതികള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുക.</p>
<p>മുസ്ലിം ലീഗ് ഭരിക്കുന്ന സ്ഥാപനങ്ങളില്&#x200d; പൗര കേന്ദ്രീകൃത സേവനങ്ങള്&#x200d; കാര്യക്ഷമമായി നടപ്പാക്കുന്നു. സമയബന്ധിതമായ നിര്&#x200d;വ്വഹണം, അഴിമതിരഹിതമായ ഭരണം എന്നിവ ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവുകളാണ്. പ്രാദേശിക വിഭവങ്ങള്&#x200d; കണ്ടെത്തി അവ ഉപയോഗിച്ച് വികസനം യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; മുസ്ലിം ലീഗ് പ്രതിനിധികള്&#x200d;ക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രതിനിധിയെ തിരഞ്ഞെടുത്താല്&#x200d;, ആ തദ്ദേശ സ്ഥാപനം അടുത്ത അഞ്ചു വര്&#x200d;ഷം കൊണ്ട് എത്രമാത്രം മുന്നോട്ട് പോകുമെന്നതിന് യു.ഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വളരെ വ്യക്തമായ പാരമ്പര്യമുണ്ട്.</p>
<p>വ്യക്തിപരമായ നേട്ടങ്ങള്&#x200d;ക്കപ്പുറം നാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന, സേവനസന്നദ്ധരും കാര്യശേഷിയുള്ളവരുമായ സ്ഥാനാര്&#x200d;ത്ഥികളെ തിരഞ്ഞെടുക്കാന്&#x200d; സാധിക്കണം.</p>
<p>കേരളത്തിന്റെ വികസന ചക്രവാളത്തില്&#x200d; ദൂരെയെങ്ങും കാണുന്ന വന്&#x200d; പദ്ധതികളെക്കുറിച്ചുള്ള വാഗ്ദാനങ്ങളെക്കാള്&#x200d;, നമ്മുടെ അടുക്കളയിലും മുറ്റത്തും അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്&#x200d;ക്ക് പരിഹാരം കാണാന്&#x200d; പ്രാദേശിക ഭരണകൂടത്തിന് കഴിയണം. ശക്തമായ പ്രാദേശിക ഭരണത്തിലൂടെ മാത്രമേ സംസ്ഥാന തലത്തിലും രാജ്യത്തലത്തിലുമുള്ള പുരോഗതി പൂര്&#x200d;ണ്ണമാവുകയുള്ളൂ. അടിത്തറ ബലപ്പെട്ടാല്&#x200d; മാത്രമേ കെട്ടിടം സുരക്ഷിതമാവുകയുള്ളൂ.</p>
<p>വികസനത്തില്&#x200d; അധിഷ്ഠിതമായ ഒരു പ്രോഗ്രസ്സീവ്, ഇന്&#x200d;ക്ലൂസീവ്, വികസനോന്മുഖമായ കേരളം കെട്ടിപ്പടുക്കാന്&#x200d; ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗ് ഉള്&#x200d;ക്കൊള്ളുന്ന യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ ക്ഷേമം, സാമൂഹ്യ നീതി, അതിവേഗത്തിലുള്ള വികസനം, അഴിമതിരഹിത ഭരണം തുടങ്ങിയയാണ് മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്ന മുദ്രാവാക്യങ്ങള്&#x200d;.</p>
<p>ഈ തിരഞ്ഞെടുപ്പില്&#x200d;, വിവേകത്തോടെ വോട്ട് രേഖപ്പെടുത്തി, കേരളത്തിന്റെ തദ്ദേശ ഭരണ സംവിധാനത്തിന് പുതിയ ഊര്&#x200d;ജ്ജവും ദിശാബോധവും നല്&#x200d;കാന്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥികളെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കല്&#x200d; നമ്മുടെ ഉത്തരവാദിത്വമാണ്. നമുക്ക് ഒരുമിച്ച്, ശക്തമായ പ്രാദേശിക ഭരണത്തിലൂടെ ഒരു മികച്ച കേരളത്തെ യാഥാര്&#x200d;ത്ഥ്യമാക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/when-electing-the-government-in-our-backyard-k-zainul-abideen-national-vice-president-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; കനിവ് കാട്ടിയില്ല; വിങ്ങിപ്പൊട്ടി കരഞ്ഞ് ആശാവര്&#x200d;ക്കര്&#x200d;മാര്&#x200d;</title>
		<link>https://www.chandrikadaily.com/the-government-showed-no-mercy-asha-workers-burst-into-tears.html</link>
					<comments>https://www.chandrikadaily.com/the-government-showed-no-mercy-asha-workers-burst-into-tears.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Mar 2025 09:59:34 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Asha workers]]></category>
		<category><![CDATA[Government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334689</guid>

					<description><![CDATA[മുപ്പത്തിയെട്ടു ദിനം നീണ്ട സമരത്തിനോട് സര്&#x200d;ക്കാര്&#x200d; അനുഭാവം പ്രകടിപ്പിക്കുമെന്നുള്ള പ്രതീക്ഷ അതോടെ തകര്&#x200d;ന്നു.]]></description>
										<content:encoded><![CDATA[<p>ആശാവര്&#x200d;ക്കര്&#x200d;മാരുമായി എന്&#x200d; എച്ച് എം ഡയറക്ടര്&#x200d; നടത്തിയ ചര്&#x200d;ച്ച ഫലംകണ്ടില്ല. സര്&#x200d;ക്കാരുമായി ആശമാര്&#x200d; നടത്തിയ ആദ്യവട്ട ചര്&#x200d;ച്ച പരാജയപ്പെട്ടതോടെ  സെക്രട്ടറിയറ്റിനു മുന്നിലെ സമരപന്തല്&#x200d; ശോകമൂകമായി. ആവേശത്തോടെ മുദ്രാവാക്യമുയര്&#x200d;ത്തിയ പലരും വിങ്ങിപ്പൊട്ടി. മുപ്പത്തിയെട്ടു ദിനം നീണ്ട സമരത്തിനോട് സര്&#x200d;ക്കാര്&#x200d; അനുഭാവം പ്രകടിപ്പിക്കുമെന്നുള്ള പ്രതീക്ഷ അതോടെ തകര്&#x200d;ന്നു.</p>
<p>ഉന്നയിച്ച ഒരാവശ്യത്തെക്കുറിച്ചും ചര്&#x200d;ച്ച നടന്നില്ലെന്ന് ഹാളിനു പുറത്തു വന്ന സമരസമിതി നേതാക്കള്&#x200d; അറിയിച്ചു. പ്രധാന ആവശ്യങ്ങള്&#x200d; പരിഗണിച്ചതു പോലുമില്ല. ഓണറേറിയം വര്&#x200d;ധിപ്പിക്കണം എന്ന ആവശ്യം ചര്&#x200d;ച്ച ചെയ്യുവാന്&#x200d; ഡയറക്ടര്&#x200d; തയ്യാറായില്ല. വിരമിക്കല്&#x200d; ആനുകൂല്യത്തെക്കുറിച്ചും ഒരു ചര്&#x200d;ച്ചയും ഉണ്ടായില്ല.</p>
<p>സമരം അവസാനിപ്പിക്കണം എന്ന നിര്&#x200d;ദ്ദേശമാണ് ഉദ്യോഗസ്ഥര്&#x200d; ആദ്യം തന്നെ മുന്നോട്ടുവച്ചത്. അതേസമയം മന്ത്രിയുമായി ചര്&#x200d;ച്ച വേണമെന്ന് ആവശ്യം സമരസമിതിയും മുന്നോട്ടുവച്ചു. എന്നാല്&#x200d; ഇതില്&#x200d; ഒരു ഉറപ്പും നല്&#x200d;കിയില്ല. ഒരാവശ്യവും അംഗീകരിക്കുവാന്&#x200d; ഉദ്യോഗസ്ഥര്&#x200d; തയ്യാറായില്ല. കേവലം കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവിനെ കുറിച്ചുള്ള ചര്&#x200d;ച്ചകള്&#x200d; മാത്രമാണ് ഹാളില്&#x200d; നടന്നത്</p>
<p>ഖജനാവില്&#x200d; പണമില്ലെന്നതാണ് ഇതേക്കുറിച്ചുള്ള പരാമര്&#x200d;ശമായി ചര്&#x200d;ച്ചയ്ക്കിടെ വന്നത്. ആനുകൂല്യങ്ങള്&#x200d; വര്&#x200d;ദ്ധിപ്പിക്കുന്നതില്&#x200d; സമയം വേണമെന്നും ഉദ്യോഗസ്ഥര്&#x200d; നിലപാട് എടുത്തു. സമരം ഒത്തുതീര്&#x200d;പ്പാകാത്ത സാഹചര്യത്തില്&#x200d; ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതാക്കള്&#x200d; അറിയിച്ചു. നാളെ മുതല്&#x200d; അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ആ തീരുമാനത്തില്&#x200d; മാറ്റമില്ല. നാളെ രാവിലെ 11 മണി മുതല്&#x200d; നിരാഹാര സമരം ആരംഭിക്കും. ഒട്ടേറെ ആശാ പ്രവര്&#x200d;ത്തകര്&#x200d; നിരാഹാര സമരത്തിന് സന്നദ്ധരായിട്ടുണ്ട്. അതിനാല്&#x200d; നറുക്കെടുപ്പിലൂടെ ആകും നിരാഹാര സമരക്കാരെ കണ്ടെത്തുക</p>
<p>ആശമാരുടെ ജീവിത സാഹചര്യങ്ങള്&#x200d; വ്യക്തമാക്കിയിട്ടും സര്&#x200d;ക്കാര്&#x200d; കനിവ് കാട്ടിയില്ല എന്ന് ആശമാര്&#x200d; പരാതിപ്പെട്ടു. ചിലര്&#x200d; വിങ്ങിപ്പൊട്ടി കരഞ്ഞു. എങ്കിലും അവരുടെ പ്രതീക്ഷകള്&#x200d; അസ്തമിച്ചിട്ടില്ല. കനത്ത മഴയും കടുത്ത വെയിലും ഏറ്റ് ആശാവര്&#x200d;ക്കര്&#x200d;മാര്&#x200d; അവരുടെ അതിജീവന സമരം തുടരും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-showed-no-mercy-asha-workers-burst-into-tears.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാരിന്&#x200d;റെ ഇടുക്കി പാക്കേജ് ജനങ്ങളെ പാക്ക് ചെയ്യാനുള്ള പദ്ധതി; വിഷയം അടിയന്തര പ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/governments-idukki-package-plan-to-pack-the-people-the-opposition-raised-the-matter-through-an-urgent-motion.html</link>
					<comments>https://www.chandrikadaily.com/governments-idukki-package-plan-to-pack-the-people-the-opposition-raised-the-matter-through-an-urgent-motion.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Mar 2025 09:24:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[Package]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334537</guid>

					<description><![CDATA[പരുന്തുംപാറയിലെ ഉള്&#x200d;പ്പെടെ വിവിധ വന്&#x200d;കിട കയ്യേറ്റങ്ങള്&#x200d; അടിയന്തര പ്രമേയത്തിലൂടെ സഭയില്&#x200d; അവതരിപ്പിച്ച് പ്രതിപക്ഷം.]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് ഇടുക്കിയില്&#x200d; നിന്ന് ജനങ്ങളെ പാക്ക് ചെയ്യുന്നതിനുള്ള പദ്ധതിയായിരുന്നുവെന്ന് പ്രതിപക്ഷം. ഇടുക്കിയില്&#x200d; വ്യാജ പട്ടയം ഉണ്ടാക്കി സര്&#x200d;ക്കാര്&#x200d; ഭൂമി വ്യാപകവുമായി തട്ടിയെടുക്കുകയും വിറ്റഴിയ്ക്കുകയും ചെയ്യുന്ന ലോബി പ്രവര്&#x200d;ത്തിക്കുന്നെന്നും ഈ ലോബിക്ക് സര്&#x200d;ക്കാര്&#x200d; പിന്തുണ ലഭിക്കുന്നെന്നും പ്രതിപക്ഷം.</p>
<p>പരുന്തുംപാറയിലെ ഉള്&#x200d;പ്പെടെ വിവിധ വന്&#x200d;കിട കയ്യേറ്റങ്ങള്&#x200d; അടിയന്തര പ്രമേയത്തിലൂടെ സഭയില്&#x200d; അവതരിപ്പിച്ച് പ്രതിപക്ഷം. ഭൂമാഫിയായ്ക്കു ഒത്താശ ചെയ്യുന്നസര്&#x200d;ക്കാര്&#x200d; നിലപാടിനെ സഭയില്&#x200d; വിചാരണ ചെയ്തു. സര്&#x200d;ക്കാര്&#x200d; സ്ഥലത്ത് പാറ പൊട്ടിച്ച് റോഡ് ഉണ്ടാക്കിയിട്ട് സര്&#x200d;ക്കാര്&#x200d; അനങ്ങപ്പാറ നിലപാട് തുടരുന്നെന്നും കയ്യേറ്റക്കാര്&#x200d;ക്കെതിരെ ഭൂ സംരക്ഷണ നിയമപ്രകാരം കേസെടുക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.</p>
<p>ഉന്നത രാഷ്ട്രീയ ബന്ധത്തില്&#x200d; സര്&#x200d;ക്കാര്&#x200d; പിന്തുണയോടെ ഇടുക്കിയിലെ പരുന്തുംപാറയില്&#x200d; ഉള്&#x200d;പ്പെടെയുള്ള വന്&#x200d;കിട ഭൂമി കയ്യേറ്റങ്ങള്&#x200d; അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭയില്&#x200d; ഉയര്&#x200d;ത്തിയാണ് മാത്യൂ കുഴല്&#x200d;നാടന്&#x200d; സര്&#x200d;ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങള്&#x200d;ക്ക് പിന്നില്&#x200d; വലിയൊരു ലോബി സര്&#x200d;ക്കാരിന്റെ പിന്തുണയോടെ പ്രവര്&#x200d;ത്തിക്കുന്നതായദ്ദേഹം കുറ്റപ്പെടുത്തി. പാറക്കെട്ടുകള്&#x200d;ക്ക് വരെ വ്യാജ പട്ടയം തരപ്പെടുത്തി സര്&#x200d;ക്കാര്&#x200d; ഭൂമി വ്യാപകവുമായി തട്ടിയെടുക്കുകയും വിറ്റഴിയ്ക്കുകയും ചെയ്യുന്നതായദ്ദേഹം ചൂണ്ടിക്കാട്ടി. മറുവശത്ത് സര്&#x200d;ക്കാര്&#x200d; ഇല്ലാത്ത നിബന്ധനകള്&#x200d; അടിച്ചേല്&#x200d;പ്പിച്ച് മലയോര കര്&#x200d;ഷകരെ ദ്രോഹിക്കുകയാണെന്നും സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് ഇടുക്കിയില്&#x200d; നിന്ന് ജനങ്ങളെ പാക്ക് ചെയ്യുന്നതിനുള്ള പദ്ധതിയായിരുന്നുവെന്നും കുഴല്&#x200d;നാടന്&#x200d; ആരോപിച്ചു.</p>
<p>കയ്യേറ്റക്കാരെയും കൊടിയേറ്റക്കാരെയും സര്&#x200d;ക്കാര്&#x200d; രണ്ടായി കാണണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ഇടുക്കിയില്&#x200d; രാഷ്ട്രീയ സര്&#x200d;ക്കാര്&#x200d; പിന്തുണയോടെ നടക്കുന്ന ഭൂമികയ്യേറ്റത്തിന്റെ കണക്കുകള്&#x200d; ഒന്നൊന്നായി സഭയില്&#x200d; നിരത്തി. സര്&#x200d;ക്കാര്&#x200d; സ്ഥലത്ത് പാറ പൊട്ടിച്ച് റോഡ് ഉണ്ടാക്കിയിട്ട് സര്&#x200d;ക്കാര്&#x200d; അനങ്ങപ്പാറ നിലപാട് തുടരുന്നെന്നും കയ്യേറ്റക്കാര്&#x200d;ക്കെതിരെ ഭൂ സംരക്ഷണ നിയമപ്രകാരം കേസെടുക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. കയ്യേറ്റങ്ങള്&#x200d; ശക്തമായി പ്രതിരോധിക്കുവാന്&#x200d; സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d; പരാജയപ്പെടുന്നതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.</p>
<p>കയ്യേറ്റങ്ങള്&#x200d;ക്കെതിരെ സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച ചില നടപടികള്&#x200d; ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങളില്&#x200d; റവന്യൂ മന്ത്രി സഭയില്&#x200d; മറുപടി നല്&#x200d;കിയത്.അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ച സര്&#x200d;ക്കാര്&#x200d; നിലപാടില്&#x200d; പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്&#x200d; നിന്ന് ഇറങ്ങിപ്പോയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governments-idukki-package-plan-to-pack-the-people-the-opposition-raised-the-matter-through-an-urgent-motion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>30 ദിനങ്ങളും കടന്ന് സമരം; ആശാ പ്രവര്&#x200d;ത്തകരോട് മുഖം തിരിച്ച് സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/strike-after-30-days-the-government-has-turned-its-back-on-asha-activists.html</link>
					<comments>https://www.chandrikadaily.com/strike-after-30-days-the-government-has-turned-its-back-on-asha-activists.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Mar 2025 04:16:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ashaworkers]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333451</guid>

					<description><![CDATA[ഈ മാസം 17നു ആശാ പ്രവര്&#x200d;ത്തകര്&#x200d; സെക്രട്ടേറിയറ്റ് ഉപരോധിക്കും.]]></description>
										<content:encoded><![CDATA[<p>വിവിധ ആവശ്യങ്ങള്&#x200d; ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവര്&#x200d;ത്തകര്&#x200d; നടത്തുന്ന രാപ്പകല്&#x200d; സമരം 30 ദിനങ്ങളും കടക്കുന്നു. കേരള ആശ ഹെല്&#x200d;ത്ത് വര്&#x200d;ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്തില്&#x200d; സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. ഒരു മാസം പിന്നിട്ടിട്ടും സര്&#x200d;ക്കാര്&#x200d; മുഖം തിരിക്കുന്ന സാഹചര്യത്തില്&#x200d; സമരം കടുപ്പിക്കാനാണ് പ്രവര്&#x200d;ത്തകരുടെ തീരുമാനം.</p>
<p>ഈ മാസം 17നു ആശാ പ്രവര്&#x200d;ത്തകര്&#x200d; സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് ഉപരോധം. ന്യായമായ ആവശ്യങ്ങള്&#x200d; സംബന്ധിച്ചു ചര്&#x200d;ച്ച നടത്താന്&#x200d; പോലും സര്&#x200d;ക്കാര്&#x200d; തയ്യാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്&#x200d; തീരുമാനിച്ചതെന്നു സമര സമിതി നേതാവ് എസ് മിനി വ്യക്തമാക്കി.</p>
<p>ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്&#x200d; ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്&#x200d;കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്&#x200d; ഉന്നയിക്കുന്നത്. ചര്&#x200d;ച്ച നടത്തുകയോ പരിഹരിക്കാന്&#x200d; ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് സമരക്കാര്&#x200d; നിയമലംഘനത്തിനു തയാറാകുന്നതെന്ന് അസോസിയേഷന്&#x200d; നേതാവ് എസ്. മിനി പറഞ്ഞു.</p>
<p>സമരം ചെയ്യുന്നവരെ കടുത്ത സമ്മര്&#x200d;ദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്നും നിയമം അനുസരിച്ചു സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സര്&#x200d;ക്കാര്&#x200d; മുഖം തിരിച്ചതിനാലാണ് നിയമലംഘന സമരത്തിലേക്ക് കടക്കുന്നതെന്നു പ്രവര്&#x200d;ത്തകര്&#x200d; വ്യക്തമാക്കി.</p>
<p>സമരം നടത്തുന്ന ആശാ പ്രവര്&#x200d;ത്തകരുടെ നേതൃത്തില്&#x200d; 13നു ആറ്റുകാല്&#x200d; പൊങ്കാലയിടും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/strike-after-30-days-the-government-has-turned-its-back-on-asha-activists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സർക്കാരിന് തിരിച്ചടി; ബോഡി ബിൽഡിംഗ് താരങ്ങൾക്ക് ചട്ടം മറികടന്ന് നിയമനം നൽകാനുളള തീരുമാനത്തിന് സ്റ്റേ</title>
		<link>https://www.chandrikadaily.com/setback-for-the-government-stay-on-the-decision-to-give-appointments-to-bodybuilding-stars-violating-the-rules.html</link>
					<comments>https://www.chandrikadaily.com/setback-for-the-government-stay-on-the-decision-to-give-appointments-to-bodybuilding-stars-violating-the-rules.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Mar 2025 14:43:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bodybuilding]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332493</guid>

					<description><![CDATA[ആംഡ് പൊലീസ് ബറ്റാലിയൻ ഇൻസ്പെക്ടർ ബിജുമോൻ പി.ജെ നൽകിയ ഹരജിയിലാണ് സ്റ്റേ.]]></description>
										<content:encoded><![CDATA[<p>ബോഡി ബിൽഡിങ് താരങ്ങൾക്ക് നിയമനം നൽകാനുള്ള തീരുമാനത്തിന് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്. ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എന്നിവരുടെ നിയമന നീക്കത്തിനെതിരെയാണ് നടപടി. ആംഡ് പൊലീസ് ബറ്റാലിയൻ ഇൻസ്പെക്ടർ ബിജുമോൻ പി.ജെ നൽകിയ ഹരജിയിലാണ് സ്റ്റേ.</p>
<p>ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയില്&#x200d; പരാജയപ്പെട്ടിരുന്നു. ചിത്തരേഷ് നടേശനും ഷിനു ചൊവ്വക്കും ആംഡ് പൊലീസ് ബാറ്റലിയനിൽ ഇൻസ്പെക്ടർ റാങ്കിൽ നിയമനം നടത്താനായിരുന്നു മന്ത്രിസഭ തീരുമാനിച്ചത്.</p>
<p>നേരത്തെ ഒളിമ്പ്യൻ ശ്രീശങ്കറിന് നിയമനം നൽകാൻ ഡിജിപി ശിപാർശ നൽകിയെങ്കിലും സർക്കാർ ഇത് പരിഗണിച്ചില്ല . ബോഡി ബിൽഡേഴ്‌സിനെ സാധാരണ സ്പോര്&#x200d;ട്സ് ക്വാട്ടയിൽ നിയമിക്കാൻ വ്യവസ്ഥയിലെന്ന് ആഭ്യന്ത വകുപ്പ് ഡിജിപിക്ക് അയച്ച കത്തിൽ പറയുന്നു.</p>
<p>എന്നാൽ മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകി നിയമനം നടത്തണമെന്നാണ് നിർദേശം. സൂപ്പർ ന്യൂമറി തസ്തികയിലാണ് നിയമനം നടത്തേണ്ടത്. കായിക താരങ്ങളെ ഒഴിവാക്കിയാണ് ബോഡി ബിൽഡേഴ്സിന് നിയമനം നൽകാൻ തീരുമാനിച്ചത്. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്നതിനാലാണ് നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകി നിയമനം എന്ന വിമർശനവും ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/setback-for-the-government-stay-on-the-decision-to-give-appointments-to-bodybuilding-stars-violating-the-rules.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിസാ തോമസിന് പെന്&#x200d;ഷന്&#x200d; ആനുകൂല്യങ്ങള്&#x200d; നല്&#x200d;കാന്&#x200d; ഉത്തരവ്</title>
		<link>https://www.chandrikadaily.com/order-to-pay-pension-benefits-to-zisa-thomas.html</link>
					<comments>https://www.chandrikadaily.com/order-to-pay-pension-benefits-to-zisa-thomas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 11 Feb 2025 11:11:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[pay pension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329376</guid>

					<description><![CDATA[ഡിജിറ്റല്&#x200d; സര്&#x200d;വകലാശാലയുടെ നിലവിലെ വൈസ് ചാന്‌സലര്&#x200d; കൂടിയായ ശ്രീമതി സിസാ തോമസിന് താത്കാലിക പെന്&#x200d;ഷനും 2023 മുതലുള്ള കുടിശികയും നല്&#x200d;കാനാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് .]]></description>
										<content:encoded><![CDATA[<p>ഗവ: എഞ്ചിനീയറിംഗ് കോളേജ്  മുന്&#x200d;പ്രിന്&#x200d;സിപ്പല്&#x200d; ഡോ:സിസാ തോമസിന് താല്&#x200d;ക്കാലിക പെന്&#x200d;ഷനും കുടിശികയും രണ്ട് ആഴ്ചയ്ക്കുള്ളില്&#x200d; നല്&#x200d;കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുനല്&#x200d; ഉത്തരവിട്ടു. ഡിജിറ്റല്&#x200d; സര്&#x200d;വകലാശാലയുടെ നിലവിലെ വൈസ് ചാന്‌സലര്&#x200d; കൂടിയായ ശ്രീമതി സിസാ തോമസിന് താത്കാലിക പെന്&#x200d;ഷനും 2023 മുതലുള്ള കുടിശികയും നല്&#x200d;കാനാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് .</p>
<p>ഹര്&#x200d;ജിക്കാരിക്ക് സ്ഥിരം പെന്&#x200d;ഷനും മറ്റ് സര്&#x200d;വീസ് ആനുകൂല്യങ്ങളും ഇത്രയും നാള്&#x200d; എന്തുകൊണ്ട് നല്&#x200d;കിയില്ലെന്നതിന്റെ കാരണം കാണിച്ചുകൊണ്ട് ട്രിബ്യൂണലില്&#x200d; മറുപടി ഫയല്&#x200d; ചെയ്യാന്&#x200d; സര്&#x200d;ക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടും നിര്&#x200d;ദ്ദേശിച്ചു.</p>
<p>തനിക്കെതിരായുള്ള എല്ലാ നടപടികള്&#x200d;ക്കും പിന്നില്&#x200d; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഡിഷണല്&#x200d; സെക്രട്ടറിയായ സി. അജയന്&#x200d; ആണെന്ന സിസാ തോമസിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്&#x200d; അദ്ദേഹത്തെ വ്യക്തിപരമായി കേസില്&#x200d; എതിര്&#x200d; കക്ഷി ആയി ചേര്&#x200d;ത്താണ് ഹര്&#x200d;ജി ഫയല്&#x200d; ചെയ്തത്. സി അജയന് നോട്ടീസ് അയയ്ക്കാനും ട്രിബ്യൂണല്&#x200d; ഉത്തരവിട്ടു.</p>
<p>2022 നവംബറില്&#x200d; ആണ് ഗവര്&#x200d;ണറുടെ ഉത്തരവ് പ്രകാരം സിസാ തോമസ് സാങ്കേതിക സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സിലറുടെ ചുമതല ഏറ്റെടുത്തത്. ഇതിനെതിരെ സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയെ സമീപിച്ചുവെങ്കിലുംസിസയുടെ നിയമനം കോടതി ശരിവയ്ക്കുകയായിരുന്നു. തുടര്&#x200d;ന്ന് സിസയ്ക്ക് എതിരെ അച്ചടക്കനടപടിയെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നടത്തിയ ശ്രമം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനെതിരെ സര്&#x200d;ക്കാര്&#x200d; സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും സര്&#x200d;ക്കാരിന്റെ അപ്പീല്&#x200d; കോടതി തള്ളി. എന്നിട്ടും സിസാ തോമസിന് പെന്&#x200d;ഷനും മറ്റു ആനുകൂല്യങ്ങളും നല്&#x200d;കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയാറായില്ല</p>
<p>2023 ഓഗസ്റ്റില്&#x200d; താത്കാലിക പെന്&#x200d;ഷന്&#x200d; പാസ്സാക്കി കൊണ്ട് ഉത്തരവുണ്ടായെങ്കിലും പണം നല്&#x200d;കിയില്ല. ഈ സാഹചര്യത്തിലാണ് സിസാ തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്. ഹര്&#x200d;ജിക്കാരിക്കു വേണ്ടി മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; ജോര്&#x200d;ജ് പൂന്തോട്ടം ഹാജരായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/order-to-pay-pension-benefits-to-zisa-thomas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
