<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>govindan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/govindan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 06 Sep 2023 12:57:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>govindan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗോവിന്ദന്&#x200d; ക്യാപ്‌സൂള്&#x200d; നേരത്തെ ഇറക്കിയെന്ന് കെ സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/k-sudhakaran-said-that-govindan-capsule-has-already-been-released.html</link>
					<comments>https://www.chandrikadaily.com/k-sudhakaran-said-that-govindan-capsule-has-already-been-released.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 06 Sep 2023 12:57:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[capsule]]></category>
		<category><![CDATA[govindan]]></category>
		<category><![CDATA[k sudhakaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273234</guid>

					<description><![CDATA[പുതുപ്പള്ളിയില്&#x200d; ചാണ്ടി ഉമ്മന്&#x200d; വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സിപിഎം ഈ ക്യാപ്‌സൂള്&#x200d; തയാറാക്കി വച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>പുതുപ്പള്ളിയില്&#x200d; യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന ക്യാപ്‌സൂള്&#x200d; നേരത്തെ ഇറക്കി സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്&#x200d; അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്&#x200d;. എട്ടാം തീയതിയിലേക്കു വച്ചിരുന്ന ക്യാപ്‌സൂള്&#x200d; അറിയാതെ അദ്ദേഹത്തിന്റെ നാവില്&#x200d;നിന്നു പുറത്തുവന്നു.<br />
പുതുപ്പള്ളിയില്&#x200d; ചാണ്ടി ഉമ്മന്&#x200d; വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സിപിഎം ഈ ക്യാപ്‌സൂള്&#x200d; തയാറാക്കി വച്ചിരിക്കുന്നത്.</p>
<p>ഫലം പുറത്തുവരുന്നതിനു മുമ്പേ സിപിഎമ്മില്&#x200d; ആഭ്യന്തരകലാപത്തിന്റെ കൊടി ഉയര്&#x200d;ന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്&#x200d;ക്കാരിന്റെ വിലയിരുത്തല്&#x200d; ആകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കിട്ട് ഒന്നാന്തരം പണികൊടുത്ത ഗോവിന്ദനെ സഹായിക്കാന്&#x200d; സിപിഎമ്മിന്റെ മുതിര്&#x200d;ന്ന നേതാവ് കൂടിയായ തോമസ് ഐസക്ക് ഭരണ യന്ത്രം തുരുമ്പിച്ചു എന്ന് വരെ ലേഖനം എഴുതി. ഭരണയന്ത്രം തുരുമ്പിക്കുകയും ഭരിക്കുന്നവര്&#x200d; അഴുകുകയും ചെയ്തു. ഇനിയും പാര്&#x200d;ട്ടിയിലെ പലരുടെയും പലതും പുറത്തുവരാനുണ്ട്.</p>
<p>പിണറായി വിജയന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാന്&#x200d; പോകുന്നത്. സര്&#x200d;ക്കാരിനെതിരേ ആളിക്കത്തുന്ന ജനരോഷമാണ് പുതുപ്പള്ളിയില്&#x200d; കാണാനായത്. ഇക്കാര്യം തിരിച്ചറിഞ്ഞ മന്ത്രിമാര്&#x200d; ഒരു നേര്&#x200d;ച്ചപോലെ അവിടെയെത്തി മടങ്ങിപ്പോകുകയാണു ചെയ്തത്. പിണറായിയുടെ മാടമ്പി സ്വഭാവം സ്വന്തം പാര്&#x200d;ട്ടിക്കാര്&#x200d;ക്ക് പോലും സഹിക്കാവുന്നതിനപ്പുറമാണ്. ഇടതുമുന്നണിയിലും സര്&#x200d;ക്കാരിലും ജനങ്ങള്&#x200d;ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. കര്&#x200d;ഷകരുടെ അന്നവും സ്‌കൂള്&#x200d; കുട്ടികളുടെ ഉച്ചക്കഞ്ഞിയും മുടക്കിയ സര്&#x200d;ക്കാരാണിത്. ഇടതുമുന്നണിയുടെ തകര്&#x200d;ച്ചയുടെ ആഘാതം കൂട്ടുന്നതായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന്&#x200d; പറഞ്ഞു.</p>
<p>കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; സിപിഎമ്മും ബിജെപിയും തമ്മില്&#x200d; ഉണ്ടാക്കിയ സഖ്യത്തിന്റെ ആവര്&#x200d;ത്തനം ഇത്തവണ പുതുപ്പള്ളിയിലും ഉണ്ടായിട്ടുണ്ട്. ചില ബൂത്തുകളില്&#x200d; പോളിങ് വൈകിയതിനാല്&#x200d; ഒട്ടേറെ പേര്&#x200d;ക്ക് വോട്ട് ചെയ്യാന്&#x200d; കഴിയാത്ത സാഹചര്യവും ഉണ്ടായി. സാങ്കേതിക തകരാര്&#x200d; എന്നാണ് വിശദീകരണമെങ്കിലും ഇത് പരിശോധിക്കേണ്ട വിഷയമാണ്.പുതുപ്പള്ളിയില്&#x200d; വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടല്&#x200d; ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നും സുധാകരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-sudhakaran-said-that-govindan-capsule-has-already-been-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡി.ജി.പിക്ക് പരാതി; സുധാകരനെതിരായ പരാമര്&#x200d;ശത്തിന് കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന്</title>
		<link>https://www.chandrikadaily.com/complaint-to-dgp-against-cpm-state-secretary-mv-govindan-a-case-should-be-filed-against-sudhakar-for-his-remarks-against-sudhakar.html</link>
					<comments>https://www.chandrikadaily.com/complaint-to-dgp-against-cpm-state-secretary-mv-govindan-a-case-should-be-filed-against-sudhakar-for-his-remarks-against-sudhakar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 18 Jun 2023 13:25:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[govindan]]></category>
		<category><![CDATA[sudakaran mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259960</guid>

					<description><![CDATA[കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ പരാമര്&#x200d;ശത്തില്&#x200d; സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡി.ജി.പിക്ക് പരാതി. പൊതുപ്രവര്&#x200d;ത്തകന്&#x200d; പായിച്ചിറ നവാസാണ് പരാതി നല്&#x200d;കിയത്. പോക്‌സോ കേസില്&#x200d; സുധാകരനെതിരേ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനം എന്നാണ് പരാതിയില്&#x200d; പറയുന്നത്. പോക്‌സോ കേസില്&#x200d; ആജീവനാന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്&#x200d;സന്&#x200d; മാവുങ്കല്&#x200d;, പെണ്&#x200d;കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്&#x200d; സ്ഥലത്തുണ്ടായിരുന്നുവെന്ന് എം.വി. ഗോവിന്ദന്&#x200d; നേരത്തെ ആരോപിച്ചിരുന്നു. ഈ പരാമര്&#x200d;ശത്തിലാണ് ഇപ്പോള്&#x200d; കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്&#x200d;കിയിരിക്കുന്നത്. പ്രസ്താവന കലാപം ലക്ഷ്യമിട്ടു കൊണ്ടാണെന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ പരാമര്&#x200d;ശത്തില്&#x200d; സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡി.ജി.പിക്ക് പരാതി. പൊതുപ്രവര്&#x200d;ത്തകന്&#x200d; പായിച്ചിറ നവാസാണ് പരാതി നല്&#x200d;കിയത്. പോക്‌സോ കേസില്&#x200d; സുധാകരനെതിരേ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനം എന്നാണ് പരാതിയില്&#x200d; പറയുന്നത്.</p>
<p>പോക്‌സോ കേസില്&#x200d; ആജീവനാന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്&#x200d;സന്&#x200d; മാവുങ്കല്&#x200d;, പെണ്&#x200d;കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്&#x200d; സ്ഥലത്തുണ്ടായിരുന്നുവെന്ന് എം.വി. ഗോവിന്ദന്&#x200d; നേരത്തെ ആരോപിച്ചിരുന്നു.</p>
<p>ഈ പരാമര്&#x200d;ശത്തിലാണ് ഇപ്പോള്&#x200d; കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്&#x200d;കിയിരിക്കുന്നത്. പ്രസ്താവന കലാപം ലക്ഷ്യമിട്ടു കൊണ്ടാണെന്നാണ് പരാതിയില്&#x200d; പറയുന്നത്. സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്&#x200d;ഷങ്ങള്&#x200d; ലക്ഷ്യമിട്ട് ബോധപൂര്&#x200d;വ്വമാണ് ഇത്തരത്തില്&#x200d; പരാമര്&#x200d;ശം നടത്തിയത്. എം.വി. ഗോവിന്ദനെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണം. തിരുവനന്തപുരത്തെ എല്ലാ മാധ്യമങ്ങളുടേയും മേധാവികളെ സാക്ഷികളാക്കണമെന്നും പരാതിയില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-to-dgp-against-cpm-state-secretary-mv-govindan-a-case-should-be-filed-against-sudhakar-for-his-remarks-against-sudhakar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിപുരയിലെ തോല്&#x200d;വി ന്യായീകരിച്ച് ഗോവിന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/tripura-govindan.html</link>
					<comments>https://www.chandrikadaily.com/tripura-govindan.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 02 Mar 2023 06:32:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[govindan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240650</guid>

					<description><![CDATA[തദ്ദേശതെരഞ്ഞെടുപ്പിലെ തോല്&#x200d;വികള്&#x200d; ബി.ജെ.പി-യു.ഡി.എഫ് സഖ്യം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ത്രിപുരയില്&#x200d; കോണ്&#x200d;ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും വിജയിക്കാനാകാത്തതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്&#x200d;. പാലക്കാട്ട് ജാഥയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്&#x200d;ഗ്രസുമായി ചേര്&#x200d;ന്നിട്ടും വിജയിക്കാനാകാഞ്ഞത് ബി.ജെ.പിയുടെ അക്രമരാഷ്ട്രീയം കാരണമാണെന്നും കഴിഞ്ഞദിവസം തദ്ദേശതെരഞ്ഞെടുപ്പിലെ തോല്&#x200d;വികള്&#x200d; ബി.ജെ.പി-യു.ഡി.എഫ് സഖ്യം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tripura-govindan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം-ആര്&#x200d;.എസ്.എസ് ചര്&#x200d;ച്ച പുറത്തറിഞ്ഞത് മധ്യസ്ഥന്&#x200d; പറഞ്ഞ്; ഗോവിന്ദന്&#x200d; പറയുന്നത് പച്ചക്കള്ളം</title>
		<link>https://www.chandrikadaily.com/4cpim-rss-govindan.html</link>
					<comments>https://www.chandrikadaily.com/4cpim-rss-govindan.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 22 Feb 2023 07:09:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[govindan]]></category>
		<category><![CDATA[lie]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239315</guid>

					<description><![CDATA[2021 മാര്&#x200d;ച്ച്2നാണ് പി.ജയരാജന്&#x200d; ചര്&#x200d;ച്ചയെക്കുറിച്ച് സമ്മതിക്കുന്നത്. അതാകട്ടെ പാര്&#x200d;ട്ടി അണികള്&#x200d;ക്കിടയിലെ ആശയക്കുഴപ്പത്തെതുടര്&#x200d;ന്നും.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>മലപ്പുറം: സി.പി.എമ്മും ആര്&#x200d;.എസ്.എസ്സും തമ്മില്&#x200d; മുമ്പ് നടത്തിയ ചര്&#x200d;ച്ച രഹസ്യമായിരുന്നില്ലെന്നും അന്നുതന്നെ അക്കാര്യം പാര്&#x200d;ട്ടി വെളിപ്പെടുത്തിയതാണെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; കഴിഞ്ഞ രണ്ടുദിവസമായി ആവര്&#x200d;ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്&#x200d; ഇത് പച്ചക്കള്ളമാണെന്നതിന് സി.പി.എം നേതാവിന്റെ ഫെയ്‌സ്ബുക്ക്തന്നെ തെളിവ്. 2021ലായിരുന്നു പി.ജയരാജന്&#x200d; ചര്&#x200d;ച്ചയെക്കുറിച്ച് വെളിപ്പെടുത്തുന്നത്. അതാകട്ടെ ചര്&#x200d;ച്ചക്ക് മാധ്യസ്ഥ്യം വഹിച്ച ശ്രീ.എം എന്ന ആത്മീയാചാര്യന്&#x200d; പരസ്യമാക്കിയതിനെതുടര്&#x200d;ന്നും. പാര്&#x200d;ട്ടി മുന്&#x200d;കണ്ണൂര്&#x200d; ജില്ലാസെക്രട്ടറി പി.ജയരാജന്&#x200d;ആണ് വിവരം പിന്നീട് സമ്മതിച്ചത്. 2021 മാര്&#x200d;ച്ച്2നാണ് പി.ജയരാജന്&#x200d; ചര്&#x200d;ച്ചയെക്കുറിച്ച് സമ്മതിക്കുന്നത്. അതാകട്ടെ പാര്&#x200d;ട്ടി അണികള്&#x200d;ക്കിടയിലെ ആശയക്കുഴപ്പത്തെതുടര്&#x200d;ന്നും. ചര്&#x200d;ച്ച രഹസ്യമായിരുന്നുവെന്ന് അന്നുതന്നെ മധ്യസ്ഥനും വെളിപ്പെടുത്തിയിരുന്നതാണ്.</p>
<p>ജമാഅത്തെ ഇസ്‌ലാമി നേതാക്കളും മറ്റും ആര്&#x200d;.എസ്.എസ് നേതാക്കളുമായി ജനുവരിയില്&#x200d; ഡല്&#x200d;ഹിയില്&#x200d; നടത്തിയ ചര്&#x200d;ച്ചയെതുടര്&#x200d;ന്നാണ് ഇതുസംബന്ധിച്ച വിവാദം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. സി.പി.എം നേതാക്കളായ മുഖ്യമന്ത്രിയും എം.വി ഗോവിന്ദനും മറ്റും ജമാഅത്തിനും യു.ഡി.എഫിനുമെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഗോവിന്ദന്&#x200d; പഴയ ചര്&#x200d;ച്ചയെക്കുറിച്ച് പ്രതിരോധ യാത്രയില്&#x200d; കള്ളം പ്രചരിപ്പിക്കുന്നത്. അതേസമയം ജയരാജനും ഗോവിന്ദനും പറയുന്നതിലെ വൈരുധ്യവും പുറത്തുവന്നു. ചര്&#x200d;ച്ചയുടെ ഫലമായി കേരളത്തില്&#x200d; ക്രമസമാധാനം മെച്ചപ്പെട്ടുവെന്ന് ഗോവിന്ദന്&#x200d; അവകാശപ്പെടുമ്പോള്&#x200d;, ചര്&#x200d;ച്ചക്ക് ശേഷവും സി.പി.എം പ്രവര്&#x200d;ത്തകരെ ആര്&#x200d;.എസ്.എസ്സുകാര്&#x200d; കൊലപ്പെടുത്തിയതായാണ് പി.ജയരാജന്&#x200d; പോസ്റ്റില്&#x200d; പറയുന്നത്. ഈ ചര്&#x200d;ച്ചകള്&#x200d;ക്കുശേഷം കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരാണ് കൂടുതല്&#x200d; കൊലചെയ്യപ്പെട്ടതെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് വി.ഡി സതീശനും പറഞ്ഞിരുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-239325" src="https://www.chandrikadaily.com/wp-content/uploads/2023/02/Untitled-10-copy-6-300x180.jpg" alt="" width="300" height="180" srcset="https://www.chandrikadaily.com/wp-content/uploads/2023/02/Untitled-10-copy-6-300x180.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-10-copy-6-1024x614.jpg 1024w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-10-copy-6-768x461.jpg 768w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-10-copy-6-1000x600.jpg 1000w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-10-copy-6-590x354.jpg 590w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-10-copy-6-400x240.jpg 400w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-10-copy-6.jpg 1280w" sizes="(max-width: 300px) 100vw, 300px" /></p>
<p>പി.ജയരാജന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതാണ്:</p>
<p>&#8221;<br />
യോഗാചാര്യന്&#x200d; ശ്രീ.എം ് ന്റെ സാന്നിധ്യത്തില്&#x200d; സി.പി.ഐ.എം- ആര്&#x200d;.എസ്സ്.എസ്സ് നേതാക്കള്&#x200d; ചര്&#x200d;ച്ച നടത്തിയതായി അദ്ദേഹം തന്നെ പറഞ്ഞത് ഇപ്പോള്&#x200d; ചര്&#x200d;ച്ച വിഷമായിരിക്കുകയാണ്.ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞ് ചില മാധ്യമങ്ങള്&#x200d; എന്നെ സമീപിക്കുകയുണ്ടായി. മാത്രമല്ല ഈ ചര്&#x200d;ച്ചയെ ആര്&#x200d;.എസ്സ്.എസ്സ്- സി.പി.ഐ.എം രഹസ്യ ബാന്ധവമായി ചിത്രീകരിക്കാനും ശ്രമിക്കുന്ന സാഹചര്യത്തില്&#x200d; ഇതേക്കുറിച്ചുളള വസ്തുതകള്&#x200d; സമൂഹം മനസ്സിലാക്കണം എന്നത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.<br />
തിരുവനന്തപുരത്ത് മുഖ്യമന്ത്രി സ:പിണറായി വിജയന്&#x200d; കൂടി പങ്കെടുത്ത ചര്&#x200d;ച്ചയെത്തുര്&#x200d;ന്നാണ് കണ്ണൂരിലെ യോഗം നടക്കുന്നത്.ഇത്തരം ഉഭയകക്ഷി ചര്&#x200d;ച്ചകള്&#x200d; അതിന് മുമ്പും ശേഷവും നടന്നിട്ടുണ്ട്.എന്നാല്&#x200d; ശ്രീ.എം ന്റെ സാന്നിദ്ധ്യത്തില്&#x200d; നടന്ന ചര്&#x200d;ച്ചയ്ക്ക് ഒരു സവിശേഷത ഉണ്ട്. മറ്റെല്ലാ ഉഭയകക്ഷി ചര്&#x200d;ച്ചകളും അതത് സമയത്തെ ജില്ലാ ഭരണ കൂടത്തിന്റെ ചുമതലപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. അതായത് കലക്ടറുടെയും എസ്.പിയുടെയും സാന്നിദ്ധ്യത്തില്&#x200d;. എന്നാല്&#x200d; മേല്&#x200d; പറഞ്ഞ ചര്&#x200d;ച്ച ആവട്ടെ ശ്രീ. എം മുന്&#x200d;കൈ എടുത്ത് നടത്തിയതാണ്.<br />
സി.പി.ഐ.എം-ആര്&#x200d;.എസ്സ്.എസ്സ് സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. അതാവട്ടെ കേരളീയ സമൂഹത്തില്&#x200d; നുഴഞ്ഞു കയറാനുളള ആര്&#x200d;.എസ്സ്.എസ്സ് പദ്ധതിയെ സി.പി.ഐ.എം ചെറുത്തതിന്റെ പേരിലാണ്. മറ്റൊരു പാര്&#x200d;ട്ടിയും ഇത്തരം ചെറുത്ത് നില്&#x200d;പ്പുകള്&#x200d; നടത്തിയിട്ടില്ലന്ന് ഉറപ്പിച്ച് പറയാം. നുഴഞ്ഞു കയറ്റത്തിനുളള ആര്&#x200d;.എസ്സ്.എസ്സ് പദ്ധതിയുടെ ഭാഗമായിരുന്നു ആസൂത്രിതമായ തലശ്ശേരി വര്&#x200d;ഗ്ഗീയ കലാപം. ഈ കലാപം തടയാന്&#x200d; ഒരു രാഷ്ട്രീയ പാര്&#x200d;ട്ടി എന്ന നിലയ്ക്ക് പരിശ്രമിച്ചതും സി.പി.ഐ.എം മാത്രമാണ്. ഇതില്&#x200d; നിരാശ പൂണ്ട ആര്&#x200d;.എസ്സ്.എസ്സ് നടത്തിയ സി.പി.ഐ.എം വിരുദ്ധ കായിക ആക്രമണങ്ങളുടെ പ്രധാന കേന്ദ്രം തന്നെ തലശ്ശേരി താലൂക്ക് ആയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന സംഘര്&#x200d;ഷങ്ങളില്&#x200d; നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. ഒട്ടേറെ പേര്&#x200d;ക്ക് അംഗ ഭംഗം വന്നു. ഇത്തരം സംഘര്&#x200d;ഷങ്ങള്&#x200d; അവസാനിപ്പിക്കാനുളള ചര്&#x200d;ച്ചകളും തീരുമാനങ്ങളും ഉണ്ടായി. അതിന്റെ ഫലമായിരുന്നു കുറേ കാലത്തേക്ക് സംഘര്&#x200d;ഷ രഹിതമായ അന്തരീക്ഷമുണ്ടായത്. ഇക്കാര്യത്തില്&#x200d; ശാശ്വത സമാധാനം ഉണ്ടാവണം എന്ന സദുദ്ദേശത്തോടെ ശ്രീ.എം നടത്തിയ ശ്രമങ്ങള്&#x200d; അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്&#x200d; സി.പി.ഐ.എം നിലപാട് പകല്&#x200d; വെളിച്ചംപോലെ വ്യക്തമാണ്.<br />
ആര്&#x200d;.എസ്സ്.എസ്സ് മുന്നോട്ട് വെക്കുന്ന മത രാഷ്ട്ര സംങ്കല്&#x200d;പത്തോട് ശക്തമായ എതിര്&#x200d;പ്പാണ് സി.പി.ഐ.എം ന് ഉളളത്. ഈ മത രാഷ്ട്ര സ്ഥാപനത്തിന് തടസ്സം മൂന്ന് ആഭ്യന്തര ഭീക്ഷണികളാണെന്നാണ് ഗുരുജി ഗോള്&#x200d;വാക്കര്&#x200d; തന്നെ പറഞ്ഞ് വെച്ചത്. മുസ്ലീങ്ങളും കൃസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ആണ് അവയെന്ന് ഗോള്&#x200d;വാക്കര്&#x200d; പേരടുത്ത് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്&#x200d; നടന്ന ന്യൂനപക്ഷ വിരുദ്ധ വര്&#x200d;ഗ്ഗീയ കലാപങ്ങളുടെ പശ്ചാത്തലം എന്താണെന്ന് ഇതിലൂടെ വ്യക്തമാണ്. അതോടൊപ്പം കേരളത്തിലെ പതിനാല് ജില്ലകളിലും നടന്ന സി.പി.ഐ.എം-ആര്&#x200d;.എസ്സ്.എസ്സ് സംഘര്&#x200d;ഷത്തിന്റെ സാഹചര്യവും ഏവര്&#x200d;ക്കും മനസ്സിലാക്കാന്&#x200d; ആകും. ഇവിടെയാണ് രണ്ട് സംഘടനകളും നടത്തുന്ന ചര്&#x200d;ച്ചകളുടെ പ്രാധാന്യം വ്യക്തമാകുക. ആശയപരവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങളില്&#x200d; ഭിന്ന ധ്യുവങ്ങളിലാണ് സി.പി.ഐ.എംമും-ആര്&#x200d;.എസ്സ്.എസ്സും. അതിപ്പോഴും നില നില്&#x200d;ക്കുന്നു. എന്നാല്&#x200d; നാടിന്റെ സമാധാന അന്തരീക്ഷം തകര്&#x200d;ക്കുന്ന നിലയിലുളള കായിക ആക്രമണങ്ങള്&#x200d; തുടരാന്&#x200d; തങ്ങള്&#x200d; ആഗ്രഹിക്കുന്നില്ലെന്ന് ആര്&#x200d;.എസ്സ്.എസ്സ് നേതൃത്വം ശ്രീ.എം നെ അറിയിച്ചു. ഇന്ന് മറ്റ് പാര്&#x200d;ട്ടികളില്&#x200d;പെട്ട സാധാരണക്കാരും കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് അനുസരിച്ച് വര്&#x200d;ഗ അടിസ്ഥാനത്തില്&#x200d; പരിശോധിക്കുമ്പോള്&#x200d; സി.പി.ഐ.എം ന്റെ പിന്നില്&#x200d; അണി നിരക്കേണ്ടവരാണ്. അതിനാല്&#x200d; സമാധാന പരമായ അന്തരീക്ഷം ഉണ്ടാവേണ്ടത് പ്രസ്ഥാനത്തിന്റെ വളര്&#x200d;ച്ചയ്ക്ക് അത്യാവശ്യമാണ്. കാരണം സമാധാനപരമായ സാഹചര്യത്തിലാണ് ജനാധിപത്യത്തിന്റെ കണിക പോലും തൊട്ട് തീണ്ടിയിട്ടില്ലാത സംഘ പരിവാരത്തിനകത്ത് വൈരുദ്ധ്യങ്ങള്&#x200d; രൂപപ്പെടുക. ഈ കാഴ്ചപ്പാട് ശരിയാണ് എന്നതിന്റെ തെളിവാണ് കേരളത്തിലുടനീളം സംഘപരിവാര ബന്ധം ഉപേക്ഷിച്ച് ചെങ്കൊടി പിടിക്കാന്&#x200d; നൂറ് കണക്കിന് ആളുകള്&#x200d; മുന്നോട്ട് വന്ന് തെളിയിക്കുന്നത്.</p>
<p>മേല്&#x200d; പറഞ്ഞ ചര്&#x200d;ച്ചയ്ക്ക് ശേഷവും കണ്ണൂര്&#x200d; ജില്ലയില്&#x200d; സി.പി.ഐ.എം-ആര്&#x200d;.എസ്സ്.എസ്സ് സംഘര്&#x200d;ഷം ഉണ്ടായിട്ടുണ്ട്. കേരളത്തിലാണെങ്കില്&#x200d; തദ്ദേശഭരണ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രണ്ട് സി.പി.ഐ.എം പ്രവര്&#x200d;ത്തകരെയാണ് ആര്&#x200d;.എസ്സ്.എസ്സുകാര്&#x200d; കൊലപ്പെടുത്തിയത്. അതിനാല്&#x200d; തന്നെ സി.പി.ഐ.എംനോടുളള ആര്&#x200d;.എസ്സ്.എസ്സ് നിലപാട് വ്യക്തമാണ്. സംഘര്&#x200d;ഷത്തിന്റെ അന്തരീക്ഷം ഉണ്ടാക്കുകയല്ല, ആശയ സമരത്തിലൂടെ സംഘപരിവാരിന്റെ പിന്നില്&#x200d; അണി നിരന്ന സാധാരണക്കാരെപ്പോലും പാര്&#x200d;ട്ടിയുടെ ഭാഗമാക്കാനാണ് പരിശ്രമിക്കേണ്ടത്.<br />
നാടിന്റെ സമാധാനം പരമ പ്രധാനമായി കണ്ടു കൊണ്ടുളള പാര്&#x200d;ട്ടി നിലപാടിനെ സി.പി.ഐ.എം-ആര്&#x200d;.എസ്സ്.എസ്സ് രഹസ്യ ബാന്ധവമായി ചിത്രീകരിക്കാന്&#x200d; ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്&#x200d; ഫ്രണ്ടും കൊണ്ട് പിടിച്ച് ശ്രമിക്കുന്നുണ്ട്. ആര്&#x200d;.എസ്സ്.എസ്സ് ആശയങ്ങളെ നഖശിഖാന്തം എതിര്&#x200d;ക്കാന്&#x200d; സി.പി.ഐ.എം ആണ് മുന്നിലെന്നത് ആര്&#x200d;ക്കാണ് നിഷേധിക്കാനാവുക? ആര്&#x200d;.എസ്സ്.എസ്സ് ആക്രമണങ്ങളില്&#x200d; ജീവാര്&#x200d;പ്പണം ചെയ്ത കേരളത്തിലെ ഇരുന്നൂറിലധികം സി.പി.ഐ.എം പ്രവര്&#x200d;ത്തകരുടെ രക്ത സാക്ഷിത്വമാണ് ഇവര്&#x200d;ക്കുളള മറുപടി. അതേ സമയം ആര്&#x200d;.എസ്സ്.എസ്സിനോട് മൃദു സമീപനം സ്വീകരിച്ച്, ഗോഡ്‌സെയ്ക്ക് സ്മാരകമായി അമ്പലം പണിത ബാബുലാല്&#x200d; ചൗരസ്യയെ പോലും കെട്ടിപുണര്&#x200d;ന്ന കോണ്&#x200d;ഗ്രസ്സിന് എതിരായി ജമാഅത്തും, പോപ്പുലര്&#x200d; ഫ്രണ്ടും ഒന്നും മിണ്ടുന്നില്ല എന്നതാണ് ചിന്തിക്കേണ്ട വിഷയം.&#8221;</p>
<p>പി. ജയരാജന്&#x200d; കുറിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/4cpim-rss-govindan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
