<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gow slaughter &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gow-slaughter/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 28 May 2017 18:23:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gow slaughter &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്വന്തം ജനതക്കുമേലുള്ള സാമ്പത്തിക ഉപരോധം</title>
		<link>https://www.chandrikadaily.com/editorial-5-28-2017.html</link>
					<comments>https://www.chandrikadaily.com/editorial-5-28-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 28 May 2017 18:22:26 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[gow slaughter]]></category>
		<category><![CDATA[slaughter issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30325</guid>

					<description><![CDATA[കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് ഇതിനകം തന്നെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. നോട്ടു നിരോധനം പോലെത്തന്നെ കാടടച്ചുള്ള ഈ വെടി എവിടെയൊക്കെ ചെന്നു തറയ്ക്കും, ആര്‍ക്കൊക്കെ മുറിവേല്‍ക്കും എന്നത് പൂര്‍ണമായി ബോധ്യപ്പെടാന്‍ സമയമെടുക്കും. എന്നാല്‍ ചില കണക്കുകള്‍ അതിന്റെ അപായ സാധ്യത സംബന്ധിച്ച മുന്നറിയിപ്പു നല്‍കാന്‍ ഉപകരിക്കും. മൃഗസമ്പത്ത് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>കശാപ്പിനു വേണ്ടി കന്നുകാലികളെ വില്&#x200d;പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഉത്തരവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്&#x200d; വലിയ പ്രത്യാഘാതങ്ങള്&#x200d; സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് ഇതിനകം തന്നെ വിവിധ കോണുകളില്&#x200d;നിന്ന് ഉയര്&#x200d;ന്നു വന്നിട്ടുണ്ട്. നോട്ടു നിരോധനം പോലെത്തന്നെ കാടടച്ചുള്ള ഈ വെടി എവിടെയൊക്കെ ചെന്നു തറയ്ക്കും, ആര്&#x200d;ക്കൊക്കെ മുറിവേല്&#x200d;ക്കും എന്നത് പൂര്&#x200d;ണമായി ബോധ്യപ്പെടാന്&#x200d; സമയമെടുക്കും. എന്നാല്&#x200d; ചില കണക്കുകള്&#x200d; അതിന്റെ അപായ സാധ്യത സംബന്ധിച്ച മുന്നറിയിപ്പു നല്&#x200d;കാന്&#x200d; ഉപകരിക്കും.<br />
മൃഗസമ്പത്ത് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവില്&#x200d; പറയുന്നത്. കേന്ദ്ര സര്&#x200d;ക്കാറിന്റെ ഈ വാദം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് കണക്കുകള്&#x200d;കൊണ്ട് ആര്&#x200d;ക്കും ബോധ്യപ്പെടുന്നതാണ്. ചെറു ന്യൂനപക്ഷം മാത്രമായ സവര്&#x200d;ണ സംഘ്പരിവാര്&#x200d; ശക്തികളുടെ താല്&#x200d;പര്യങ്ങള്&#x200d; രാജ്യത്തെ ബഹുഭൂരിഭാഗം വരുന്ന ജനങ്ങള്&#x200d;ക്കുമേല്&#x200d; അടിച്ചേല്&#x200d;പ്പിക്കാനുള്ള മോദി സര്&#x200d;ക്കാറിന്റെ കുത്സിത ശ്രമം മാത്രമാണ് ഈ നീക്കത്തിനു പിന്നില്&#x200d;. വെറുപ്പും വിദ്വേഷവും അടിസ്ഥാന പ്രമാണമായി സ്വീകരിച്ചവര്&#x200d; രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കൈക്കൊള്ളുന്ന ഭിന്നിപ്പിന്റെയും ഛിദ്രതയുടേയും അടവുനയങ്ങള്&#x200d; മാത്രമാണിത്. അത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് രാജ്യം അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അപകടവും.<br />
കശാപ്പുശാലകളുടെ പ്രവര്&#x200d;ത്തനങ്ങളിലോ മാംസാഹാര ലഭ്യതയിലോ ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ തീരുമാനത്തിന്റെ അനന്തരഫലങ്ങള്&#x200d;. പ്രത്യക്ഷമായും പരോക്ഷമായും കാര്&#x200d;ഷിക, വ്യാപാര, വ്യവാസയ മേഖലകളിലെ അനവധി സംരംഭങ്ങളെ ഇത് ബാധിക്കും. രാജ്യത്തെ നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളില്&#x200d; ബഹുഭൂരിഭാഗവും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. അവരുടെ നിലനില്&#x200d;പ്പിന്റെ അടിസ്ഥാനവും ആശ്രയവും നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥയും അതു വഴിയുള്ള കൊള്ളക്കൊടുക്കലുകളുമാണ്. കോര്&#x200d;പ്പറേറ്റുകളുടെ കൂട്ടിക്കിഴക്കലുകള്&#x200d;ക്ക് അപ്പുറമാണ് ഈ സമ്പദ് വ്യവസ്ഥയുടെ സാന്നിധ്യവും പ്രസക്തിയും. നികുതിവിധേയമല്ലാത്ത ചെറിയ സാമ്പത്തി ഇടപാടുകള്&#x200d;ക്ക് പോലും കടിഞ്ഞാണ്&#x200d; ഇടുന്ന മോദിയുടെ നോട്ടു നിരോധനവും ഇപ്പോള്&#x200d; നടത്തിയിട്ടുള്ള കാലി വില്&#x200d;പ്പന നിരോധനവുമെല്ലാം പ്രഹരമേല്&#x200d;പ്പിക്കുന്നത് ഈ ഗ്രാമീണ സമ്പദ് വ്യവസ്ഥക്കുമേലാണ്. ചന്തകള്&#x200d; എന്നാല്&#x200d; കാര്&#x200d;ഷികാവശ്യത്തിനു വേണ്ടിയുള്ളതാണെന്നും അവിടെ കശാപ്പിനു വേണ്ടി മൃഗങ്ങളെ വില്&#x200d;ക്കാന്&#x200d; പാടില്ല എന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങള്&#x200d; ഈ തീരുമാനത്തെ ന്യായീകരിക്കുന്നത്. ചന്തകള്&#x200d; കാര്&#x200d;ഷിക താല്&#x200d;പര്യങ്ങള്&#x200d;ക്കു വേണ്ടിയല്ല, അടിസ്ഥാനപരമായി വാണിജ്യ താല്&#x200d;പര്യങ്ങള്&#x200d;ക്കു വേണ്ടി പ്രവര്&#x200d;ത്തിക്കുന്നവയാണ്. വില്&#x200d;ക്കുന്നയാളിന്റെയും വാങ്ങുന്നയാളിന്റെയും താല്&#x200d;പര്യങ്ങള്&#x200d;ക്കും ക്രയശേഷിക്കും മാത്രമാണ് അവിടെ പ്രാഥമിക പരിഗണന. മറ്റുള്ളവയെല്ലാം അതിനു ശേഷം മാത്രമാണ് പരിഗണിക്കപ്പെടുന്നത്. പ്രാചീന കാലംമുതല്&#x200d; മനുഷ്യന്&#x200d; ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ വേട്ടയാടിയിരുന്നതിന് തെളിവുകളുണ്ട്. കാര്&#x200d;ഷിക ആവശ്യങ്ങള്&#x200d;ക്ക് മൃഗങ്ങളെ ഉപയോഗിക്കാന്&#x200d; തുടങ്ങിയത് ഇതിനു ശേഷമാണ്. നൂറ്റാണ്ടുകളായി മാംസം ഭക്ഷണക്രമത്തിന്റെ ഭാഗമായി പിന്തുടര്&#x200d;ന്ന് പോരുന്നവരാണ് ഇന്ത്യന്&#x200d; സമൂഹം. 2006ല്&#x200d; നടത്തിയ ഹിന്ദു-സി.എന്&#x200d;.എന്&#x200d;-ഐബി.എന്&#x200d; സര്&#x200d;വേ പ്രകാരം ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്&#x200d; 31 ശതമാനം മാത്രമാണ് മാംസാഹാരം ഉപയോഗിക്കാത്തത്( വെജിറ്റേറിയന്&#x200d;). ശേഷിക്കുന്ന 69 ശതമാനവും മാംസാഹാരം ജീവിതക്രമത്തിന്റെ ഭാഗമാക്കിയവരാണ്. വിശ്വാസത്തിന്റെ ഭാഗമായി മാംസാഹാരം ഉപയോഗിക്കാത്തത് മേല്&#x200d;പറഞ്ഞ 31 ശതമാനത്തില്&#x200d;തന്നെ ചെറിയൊരു വിഭാഗം മാത്രമാണ്. ലിംഗായത്, വൈഷ്ണവ് സമുദായക്കാരും ബ്രാഹ്മണരും ജൈന മതക്കാരുമാണ് ഇതില്&#x200d; വരുന്നത്. അനേക ജാതി, ഉപജാതി വിഭാഗങ്ങളായി പരന്നുകിടക്കുന്ന ഇന്ത്യന്&#x200d; സമൂഹത്തില്&#x200d; ചെറിയൊരു വിഭാഗം മാത്രമാണ് ഈ സമുദായങ്ങള്&#x200d;.<br />
പ്രതിവര്&#x200d;ഷം ഒരു ലക്ഷം കോടി രൂപയുടെ മാട്ടിറച്ചി വ്യാപാരമാണ് ഇന്ത്യയില്&#x200d; നടക്കുന്നത്. 23,303 കോടി രൂപയുടെ ബീഫ് കയറ്റുമതി തന്നെ നടക്കുന്നുണ്ട്. 2014-15 സാമ്പത്തിക വര്&#x200d;ഷം 65 വിദേശ രാജ്യങ്ങളിലേക്കായി ഇന്ത്യ കയറ്റി അയച്ചത് 24 ലക്ഷം ടണ്&#x200d; മാട്ടിറച്ചിയാണ്. മാത്രമല്ല, രാജ്യത്ത് കശാപ്പു ചെയ്യപ്പെടുന്ന മാടുകളില്&#x200d; 30 ശതമാനം മാത്രമാണ് മാംസാവശ്യത്തിന്(ആഭ്യന്തര കയറ്റുമതി ആവശ്യങ്ങള്&#x200d; ഉള്&#x200d;പ്പെടെ) ഉപയോഗിക്കപ്പെടുന്നത്. ശേഷിക്കുന്നവ ബട്ടന്&#x200d;സ്, സോപ്പ്, ടൂത്ത്‌പേസ്റ്റ്, പെയിന്റ്, ബ്രഷ് തുടങ്ങി 40ലധികം വ്യാവസായിക ഉത്പന്നങ്ങളുടെ നിര്&#x200d;മാണത്തിനാണ് ഉപയോഗിക്കുന്നത്. ഈ മേഖലകളിലെല്ലാം മോദിയുടെ നിരോധന അമ്പ് ചെന്ന് തറയ്ക്കുകയും മുറിവേല്&#x200d;പ്പിക്കുകയും ചെയ്യും.<br />
കാലി സമ്പത്ത് സംരക്ഷിക്കാന്&#x200d; വേണ്ടിയാണ് നടപടിയെന്ന സര്&#x200d;ക്കാര്&#x200d; വാദവും കഴമ്പില്ലാത്തതാണ്. ഓരോ വര്&#x200d;ഷവും 2.2 കോടി മുതല്&#x200d; 2.3 കോടി വരെ കാലികള്&#x200d; മാംസ, വ്യാവസായിക ആവശ്യങ്ങള്&#x200d;ക്കായി കശാപ്പു ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. സ്വാഭാവികമായി ചത്തൊടുങ്ങുന്നതിനു പുറമെയാണിത്. എന്നാല്&#x200d; കഴിഞ്ഞ കുറേ വര്&#x200d;ഷമായി രാജ്യത്തെ കാലി സമ്പത്തിന്റെ എണ്ണം 18- 19 കോടിയില്&#x200d; സ്ഥായിയായി തുടരുകയാണ്. കശാപ്പ് കാലിസമ്പത്തിന്റെ എണ്ണം കുറയാന്&#x200d; ഇടയാക്കുന്നില്ല എന്ന് ഇതില്&#x200d;നിന്ന് വ്യക്തമാണ്. ട്രാക്ടര്&#x200d; ഉള്&#x200d;പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്&#x200d; കാര്&#x200d;ഷിക മേഖലയില്&#x200d; വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞ കാലത്താണ്, കാര്&#x200d;ഷിക പുരോഗതിക്ക് കാലിസമ്പത്തിനെ ഉപയോഗിക്കണമെന്ന കേന്ദ്ര സര്&#x200d;ക്കാറിന്റെ ഉപദേശം.<br />
കന്നുകാലി വളര്&#x200d;ത്തലിനെ ജീവിതോപാധിയായി കാണുന്നവരില്&#x200d; വലിയൊരു വിഭാഗം രാജ്യത്തെ ദരിദ്ര ദളിത് ജനവിഭാഗങ്ങളാണ്. കശാപ്പിനു വേണ്ടി മൃഗങ്ങളെ വില്&#x200d;ക്കാന്&#x200d; കഴിയാതാകുന്നതോടെ ഏറ്റവും കൂടുതല്&#x200d; പ്രതിസന്ധി നേരിടേണ്ടിവരുന്നതും ഈ വിഭാഗമായിരിക്കും. കാര്&#x200d;ഷിക ആവശ്യങ്ങള്&#x200d;ക്കും ക്ഷീരോത്പാദനം വഴിയുള്ള വരുമാനത്തിനും മാത്രമായി കാലി സമ്പത്തിനെ സംരക്ഷിക്കുന്നത് എത്രത്തോളം പ്രായോഗികമായിരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കാലിസമ്പത്തിന്റെ സംരക്ഷണമോ കാര്&#x200d;ഷിക പുരോഗതിയോ അല്ല, മറിച്ച് സംഘ്പരിവാര്&#x200d; താല്&#x200d;പര്യങ്ങള്&#x200d; മാത്രമാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനു പിന്നിലെന്ന വസ്തുതയാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്. ഒരു തീരുമാനം കൊണ്ട് രാജ്യത്തെ ദളിതരേയും മുസ്്‌ലിംകളേയും ഒരേ സമയം സാമ്പത്തികമായും സാമൂഹികമായും തകര്&#x200d;ക്കാന്&#x200d; കഴിയുമെന്ന സംഘ്പരിവാറിന്റെ കണക്കുകൂട്ടല്&#x200d; മാത്രമാണ് ഈ തീരുമാനത്തിനു പിന്നിലെ ആദ്യത്തേയും അവസാനത്തേയും പ്രേരണ. സ്വന്തം ജനതക്കുമേല്&#x200d; ഒരു ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം എന്നതില്&#x200d; കവിഞ്ഞ് മറ്റൊരു വിശേഷണവും മോദി സര്&#x200d;ക്കാറിന്റെ ഈ തീരുമാനത്തിന് നല്&#x200d;കാനാവില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-5-28-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ സയ്യിദ്  ഗോവധം എതിര്‍ത്തിരുന്നു</title>
		<link>https://www.chandrikadaily.com/sir-syd-were-not-intrasted-at-cow-slaguter.html</link>
					<comments>https://www.chandrikadaily.com/sir-syd-were-not-intrasted-at-cow-slaguter.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Apr 2017 10:58:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[gow slaughter]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26623</guid>

					<description><![CDATA[&#160; അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപകനായിരുന്ന സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ഗോവധത്തെ എതിര്‍ത്തിരുന്നുവെന്ന് ഉര്‍ദു എഴുത്തുകാരന്‍ റാഹത്ത് അബ്‌റാര്‍. ഗോവധത്തെ എതിര്‍ക്കുകയും ഈദ് വേളകളില്‍ തന്റെ സ്ഥാപനകളില്‍ അറുക്കുന്നത് വ്യക്തിപരമായി തടയുകയും ചെയ്തിരുന്നുവെന്നാണ് റാഹത്ത് പറയുന്നത്. സര്‍ സയ്യിദ് എന്ന വിദ്യാഭ്യാസ വിചക്ഷണ്‍ ഹൈന്ദവരുടെയും മുസ്ലിംകളുടേയും ഇടയില്‍ സമാധാനം നിലനിര്‍ത്താന്‍ ഗോവധം തടയാന്‍ താല്‍പര്യപ്പെട്ടിരുുന്നു. സര്‍ സയ്യിദിന്റെ ഇരുനൂറാം ജന്മദിന ചടങ്ങിനെ അഭിസംബോധനം ചെയ്യുകയായിന്ന അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ ഉര്‍ദു അക്കാദമി ഡയറകടര്‍ അബ്‌റാര്‍ പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപകനായിരുന്ന സര്&#x200d; സയ്യിദ് അഹ്മദ് ഖാന്&#x200d; ഗോവധത്തെ എതിര്&#x200d;ത്തിരുന്നുവെന്ന് ഉര്&#x200d;ദു എഴുത്തുകാരന്&#x200d; റാഹത്ത് അബ്‌റാര്&#x200d;. ഗോവധത്തെ എതിര്&#x200d;ക്കുകയും ഈദ് വേളകളില്&#x200d; തന്റെ സ്ഥാപനകളില്&#x200d; അറുക്കുന്നത് വ്യക്തിപരമായി തടയുകയും ചെയ്തിരുന്നുവെന്നാണ് റാഹത്ത് പറയുന്നത്.</p>
<p>സര്&#x200d; സയ്യിദ് എന്ന വിദ്യാഭ്യാസ വിചക്ഷണ്&#x200d; ഹൈന്ദവരുടെയും മുസ്ലിംകളുടേയും ഇടയില്&#x200d; സമാധാനം നിലനിര്&#x200d;ത്താന്&#x200d; ഗോവധം തടയാന്&#x200d; താല്&#x200d;പര്യപ്പെട്ടിരുുന്നു. സര്&#x200d; സയ്യിദിന്റെ ഇരുനൂറാം ജന്മദിന ചടങ്ങിനെ അഭിസംബോധനം ചെയ്യുകയായിന്ന അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്&#x200d; ഉര്&#x200d;ദു അക്കാദമി ഡയറകടര്&#x200d; അബ്‌റാര്&#x200d; പറഞ്ഞു.</p>
<p>തന്റെ ലേഖനത്തില്&#x200d; സര്&#x200d; സയ്യിദ് ഇങ്ങനെയും എഴുതുന്നു&#8217; ഗോവധം മുസ്ലിംകള്&#x200d;ക്കും ഹൈന്ദവര്&#x200d;ക്കുമിടയില്&#x200d; സമാധാനം കൊണ്ടുവരുമെങ്കില്&#x200d;,് മുസ്ലിംകളുടെ മാത്രം താല്&#x200d;പര്യം പരിഗണിച്ച് അതിനെതിരെ നില്&#x200d;ക്കാത്തത് അല്ലേ നല്ലത്&#8217;</p>
<p>ഒരു ബലിപെരുന്നാള്&#x200d; ദിനത്തില്&#x200d; ഹോസ്റ്റലിലെത്തി വരെ സര്&#x200d;സയ്യിദ് വിദ്യാര്&#x200d;ത്ഥികളെ ഗോവധത്തില്&#x200d; നിന്ന് പിന്തിരിപ്പിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sir-syd-were-not-intrasted-at-cow-slaguter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
