<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>greenfield &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/greenfield/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 27 Oct 2023 16:17:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>greenfield &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാലക്കാട് &#8211; കോഴിക്കോട് ഗ്രീൻഫീല്&#x200d;ഡ് ദേശീയപാത; വില നിര്&#x200d;ണയത്തിലെ അപാകത പരിഹരിക്കാൻ തീരുമാനം</title>
		<link>https://www.chandrikadaily.com/palakkad-kozhikode-greenfield-national-highway-decision-to-correct-the-error-in-pricing.html</link>
					<comments>https://www.chandrikadaily.com/palakkad-kozhikode-greenfield-national-highway-decision-to-correct-the-error-in-pricing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 27 Oct 2023 16:17:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[greenfield]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[National Highway]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280948</guid>

					<description><![CDATA[ഭൂമി വിവിധ വിഭാഗങ്ങളാക്കി തരം തിരിച്ചതില്&#x200d; മാറ്റങ്ങള്&#x200d; ഉണ്ടാകുന്നതോടെ നഷ്ടപരിഹാര തുകയും വര്&#x200d;ധിക്കും.]]></description>
										<content:encoded><![CDATA[<p>പാലക്കാട് &#8211; കോഴിക്കോട് ഗ്രീൻഫീല്&#x200d;ഡ് ദേശീയ പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ വില നിര്&#x200d;ണയത്തിലെ അപാകത തീര്&#x200d;ക്കാൻ തീരുമാനം. കഴിഞ്ഞ 30ന് ജില്ലയില്&#x200d; എത്തിയ ലാൻഡ് റവന്യൂ കമ്മീഷ്ണര്&#x200d; ഡോ.എ. കൗശികിന്&#x200d;റെ നിര്&#x200d;ദേശമാണ് നടപ്പാക്കുന്നത്.</p>
<p>ഭൂമി വിവിധ വിഭാഗങ്ങളാക്കി തരം തിരിച്ചതില്&#x200d; മാറ്റങ്ങള്&#x200d; ഉണ്ടാകുന്നതോടെ നഷ്ടപരിഹാര തുകയും വര്&#x200d;ധിക്കും. കാറ്റഗറി മാറ്റം ആവശ്യപ്പെട്ട് ഇതുവരെ 45 പരാതികളാണ് ദേശീയപാത ഭൂമിയേറ്റെടുക്കല്&#x200d; വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്&#x200d; ലഭിച്ചത്. നിലവില്&#x200d; നിശ്ചയിച്ച നഷ്ട പരിഹാരമാണ് വിതരണം ചെയ്യുക. കാറ്റഗറിയില്&#x200d; മാറ്റം വരുന്നതോടെ കൂടുതല്&#x200d; ആവശ്യമായി വരുന്ന തുക പിന്നീട് വിതരണം ചെയ്യും.</p>
<p>മൂന്ന് മീറ്ററില്&#x200d; താഴെയുള്ള വഴികളും ചവിട്ടുവഴികളും പാലക്കാട് ജില്ലയില്&#x200d; ചെയ്തത് പോലെ വഴിയായിട്ട് അംഗീകരിക്കുക, ഭൂ ഉടമകള്&#x200d; പരസ്പരം വിട്ടുകൊടുത്ത് ഉപയോഗിച്ചു പോരുന്നതും സ്ഥല പരിശോധനയില്&#x200d; കാണാൻ കഴിയുന്നതുമായ എല്ലാ വഴികളും അംഗീകരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാകും പരിഗണിക്കുക.</p>
<p>ഭൂമി വിവിധ വിഭാഗങ്ങളാക്കി തിരിച്ചപ്പോള്&#x200d; തന്നെ ഇരകള്&#x200d; ഇതിനെതിരേ പ്രതിഷേധം ഉയര്&#x200d;ത്തുകയും ഡെപ്യൂട്ടി കളക്ടറെ ഉപരോധിക്കുകയും ചെയ്തിരുന്നു. ഏറ്റെടുത്ത കൈവശങ്ങളുടെ ഉടമകള്&#x200d;ക്കുള്ള നഷ്ട പരിഹാരമായി ഇതുവരെ 311 കോടി രൂപ വിതരണം ചെയ്തു. 455 കൈവശങ്ങള്&#x200d;ക്കാണ് ഇത്രയും തുക നല്&#x200d;കിയത്. 53 കിലോമീറ്റര്&#x200d; ദൂരമാണ് ജില്ലയിലൂടെ പാത കടന്നു പോകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkad-kozhikode-greenfield-national-highway-decision-to-correct-the-error-in-pricing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആളില്ലാ കസേരകള്&#x200d; നല്&#x200d;കുന്ന മുന്നറിയിപ്പ്- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-50.html</link>
					<comments>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-50.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Jan 2023 17:34:21 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[greenfield]]></category>
		<category><![CDATA[Stadium]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233200</guid>

					<description><![CDATA[പാവപ്പെട്ടവരുടെ പാര്&#x200d;ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം മന്ത്രിസഭയിലെ ഒരംഗത്തിന്റെ അഹങ്കാരത്തോടെയുള്ള വാക്കുകള്&#x200d; പ്രബുദ്ധ കേരളത്തെ ഞെട്ടിക്കുക മാത്രമല്ല ചെയ്തത്. മന്ത്രിയുടെ വാക്കുകളുടെ പൊരുള്&#x200d; ഉള്&#x200d;ക്കൊണ്ട് കേരള ജനത മന്ത്രിയെയും സര്&#x200d;ക്കാറിനെയും ഒരു പാഠം പഠിപ്പിക്കുകകൂടി ചെയ്തിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>&#8216;പട്ടിണി കിടക്കുന്നവര്&#x200d; കളി കാണാന്&#x200d; പോകേണ്ട. ജീവിതത്തില്&#x200d; ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമര്&#x200d;ശിക്കുന്നത്. 400ഉം 500ഉം രൂപ മുടക്കി ടിക്കറ്റെടുക്കുന്നവര്&#x200d;ക്ക് നികുതിയിളവ് എന്തിനാണ്. നാടിനോ നാട്ടിലെ കായിക താരങ്ങള്&#x200d;ക്കോ ഒരുതരത്തിലും പ്രയോജനമില്ലാത്ത കാര്യത്തില്&#x200d; എന്തിന് സര്&#x200d;ക്കാര്&#x200d; നികുതിയിളവ് നല്&#x200d;കണം. കഴിഞ്ഞ തവണ നികുതിയിളവ് നല്&#x200d;കിയിട്ടും ടിക്കറ്റ് നിരക്കില്&#x200d; ഇത് പ്രതിഫലിച്ചില്ല. ഇതൊക്കെ ആരാണ് കൊണ്ടുപോകുന്നതെന്ന് പരിശോധിക്കണം. നികുതിപ്പണം കൊണ്ട് മുട്ടത്തറയില്&#x200d; #ാറ്റ് നിര്&#x200d;മിക്കും&#8217;. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വാക്കുകളാണിത്.</p>
<p>പാവപ്പെട്ടവരുടെ പാര്&#x200d;ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം മന്ത്രിസഭയിലെ ഒരംഗത്തിന്റെ അഹങ്കാരത്തോടെയുള്ള വാക്കുകള്&#x200d; പ്രബുദ്ധ കേരളത്തെ ഞെട്ടിക്കുക മാത്രമല്ല ചെയ്തത്. മന്ത്രിയുടെ വാക്കുകളുടെ പൊരുള്&#x200d; ഉള്&#x200d;ക്കൊണ്ട് കേരള ജനത മന്ത്രിയെയും സര്&#x200d;ക്കാറിനെയും ഒരു പാഠം പഠിപ്പിക്കുകകൂടി ചെയ്തിരിക്കുകയാണ്. കാര്യവട്ടം ഗ്രീന്&#x200d;ഫീല്&#x200d; സ്റ്റേഡിയത്തില്&#x200d; ഞായറാഴ്ച നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരമാണ് കാണികളില്ലാതെ നാണംകെട്ടത്. ഗ്രീന്&#x200d;ഫീല്&#x200d;ഡിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളുമായാണ് മത്സരം നടന്നത്. നാല്&#x200d;പതിനായിരത്തോളം പേര്&#x200d;ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്&#x200d; ആകെ കാണികള്&#x200d; 16,210 പേര്&#x200d; മാത്രമായിരുന്നു. ഇതില്&#x200d; പണം നല്&#x200d;കി ടിക്കറ്റ് വാങ്ങിയവര്&#x200d; 6201 പേര്&#x200d; മാത്രവും. കോംപ്ലിമെന്ററി ടിക്കറ്റ് ലഭിച്ചവരായിരുന്നു അധികവും.</p>
<p>മത്സരത്തിന്റെ ടിക്കറ്റിന് ജി.എസ്.ടിക്ക്പുറമെയുള്ള വിനോദ നികുതിയാണ് കുത്തനെ ഉയര്&#x200d;ത്തിയത്. കഴിഞ്ഞ സെപ്തംബറില്&#x200d; നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്&#x200d; അഞ്ച് ശതമാനമായിരുന്ന വിനോദ നികുതിയാണ് ഇത്തവണ 12 ശതമാനമാക്കി വര്&#x200d;ധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തില്&#x200d; മാത്രം അധികം നല്&#x200d;കേണ്ടിവന്നു. ഇതിന്പുറമെ 18 ശതമാനം ജി.എസ്.ടിയും അടക്കം ആകെ നികുതി 30 ശതമാനമായി. നികുതി എത്ര ഉയര്&#x200d;ത്തിയാലും അതിന്റെ ബാധ്യത ടിക്കറ്റ് എടുക്കുന്നവരുടെ തലയിലാണ് വന്നുചേരുക.</p>
<p>മത്സരം കാണാന്&#x200d; ആളു കുറഞ്ഞതിന് കാരണം മന്ത്രി വി. അബ്ദുറഹ്മാന്റെ പിടിവാശിയും അഹങ്കാരവുമാണ്. സാധാരണക്കാര്&#x200d;ക്കും വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും താങ്ങാനാവാത്തതായിരുന്നു ടിക്കറ്റ് നിരക്ക്. പണമുള്ളവര്&#x200d; കണ്ടാല്&#x200d; മതിയെന്നും അല്ലാത്തവര്&#x200d; വരേണ്ടെന്നുമുള്ള മന്ത്രിയുടെ അഹങ്കാരം നിറഞ്ഞ വാക്കുകളാണ് തിരിച്ചടിയായത്. മലയാളിയുടെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യം ചെയ്തത്. കേരളത്തെ നാണം കെടുത്തിയതിന്റെ മുഴുവന്&#x200d; ഉത്തരവാദിത്തവും മന്ത്രി അബ്ദുറഹ്മാനാണ്. എങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക എന്നതാണ് സര്&#x200d;ക്കാരിന്റെ രീതി.</p>
<p>മന്ത്രിയുടെ പ്രസ്താവനയും ഒഴിഞ്ഞ സ്റ്റേഡിയവും ചില കാര്യങ്ങള്&#x200d; ഓര്&#x200d;മിപ്പിക്കുന്നുണ്ട്. അത് സര്&#x200d;ക്കാറിനുകൂടിയുള്ള മുന്നറിയിപ്പാണ്. മാളികപ്പുറത്തിരിക്കുന്ന മന്ത്രിക്ക് നാട്ടിലെ വിലക്കയറ്റത്തെക്കുറിച്ച് അറിയണമെന്നില്ല. മുണ്ടു മുറുക്കിയുടുത്തുതന്നെയാണ് ആളുകള്&#x200d; ഇവിടെ കഴിഞ്ഞുകൂടുന്നത്. ഉപ്പു തൊട്ട് കര്&#x200d;പ്പൂരം വരെ എല്ലാ സാധനങ്ങള്&#x200d;ക്കും അതിരൂക്ഷ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. അവശ്യ സാധനങ്ങളുടെ വില വര്&#x200d;ധന കാരണം ജനങ്ങള്&#x200d; വല്ലാത്ത പ്രയാസത്തിലാണ്. പലരുടെയും കുടുംബ ബജറ്റ് താളംതെറ്റി. വിലക്കയറ്റമുണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയതാണ് പിണറായി സര്&#x200d;ക്കാര്&#x200d;. എന്നാല്&#x200d; കഴിഞ്ഞ സര്&#x200d;ക്കാറിന്റെ കാലത്തും ഇപ്പോഴും വിലക്കയറ്റം രൂക്ഷമായ അവസ്ഥയാണ്.</p>
<p>വെള്ളക്കരം വര്&#x200d;ധിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. പാലുള്&#x200d;പ്പെടെ എല്ലാത്തിനും വില കൂടിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം സര്&#x200d;ക്കാര്&#x200d; ഗൗരവത്തിലെടുക്കുന്നില്ല. അവശ്യസാധനങ്ങള്&#x200d;ക്കുമാത്രമല്ല നിര്&#x200d;മാണ സാമഗ്രികളുള്&#x200d;പ്പെടെ സകലതിനും അതിരൂക്ഷ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ഇതുകാരണം സാധാരണ കൂലി പണിക്കുപോകുന്നവര്&#x200d;ക്ക് ആഴ്ചയില്&#x200d; രണ്ടോ മൂന്നോ ദിവസം മാത്രമാണ് തൊഴില്&#x200d; ലഭിക്കുന്നത്. ഇതുകൊണ്ട് ഒരു കുടുംബം എങ്ങനെ കഴിയും. അക്ഷരാര്&#x200d;ത്ഥത്തില്&#x200d; മുഴു പട്ടിണിയുടെ നാളുകളാണ് കേരളത്തിലിപ്പോഴുള്ളത്. അധികാരത്തിന്റെ അഹങ്കാരം തലക്കുപിടിച്ച മന്ത്രിമാര്&#x200d;ക്കും പരിവാരങ്ങള്&#x200d;ക്കും ഇതൊന്നുമറിയില്ല എന്നതാണ് സത്യം. അവരെ ഇക്കാര്യങ്ങളൊന്നു ബോധ്യപ്പെടുത്താന്&#x200d; കിട്ടിയ അവസരമാണ് മന്ത്രിയായിട്ടുതന്നെ സാധാരണക്കാര്&#x200d;ക്ക് നല്&#x200d;കിയത്. അതവര്&#x200d; ശരിക്കും ഉപയോഗപ്പെടുത്തിയതാണ് ഗ്രീന്&#x200d;ഫീല്&#x200d; സ്റ്റേഡിയത്തില്&#x200d; കണ്ട ആളില്ലാ കസേരകള്&#x200d;. കേരളം മുഴുവന്&#x200d; പട്ടിണിയിലാണെന്ന് വിളിച്ചുപറയുന്നതാണിത്. സര്&#x200d;ക്കാറിനുകൂടിയുള്ള മുന്നറിയിപ്പായി ഇതിനെ കാണണം.</p>
<p>ജനങ്ങള്&#x200d;ക്ക് ഇനിയൊരവസരമുണ്ടായിരുന്നുവെങ്കില്&#x200d; അവര്&#x200d; ഈ ജനദ്രോഹ സര്&#x200d;ക്കാറിനെ മറിച്ചിടുമായിരുന്നു എന്നാണ് ജനങ്ങളുടെ പ്രതികരണം കാണിക്കുന്നത്. പാവപ്പെട്ട ജനങ്ങളെ മറന്നാണ് പിണറായി സര്&#x200d;ക്കാര്&#x200d; ആറാടുന്നത്. ഇത്ര അഹങ്കാരത്തോടെ മന്ത്രി നടത്തിയ പ്രസ്താവന ജനങ്ങള്&#x200d; ഉള്&#x200d;ക്കൊണ്ട സാഹചര്യത്തില്&#x200d; ആ സ്ഥാനത്ത് തുടരാന്&#x200d; മന്ത്രിക്ക് അര്&#x200d;ഹതയുണ്ടോ എന്ന് ആലോചിക്കണം. കേരള ജനതയോട് മാപ്പുപറയാനും മന്ത്രി തയാറാകണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-50.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാണികള്&#x200d; കുറയാന്&#x200d; കാരണം സംഘാടകരുടെ പിടിപ്പുകേട്; സംഘാടകരെ പഴിചാരി കായികമന്ത്രി</title>
		<link>https://www.chandrikadaily.com/the-sports-minister-blamed-the-organizers.html</link>
					<comments>https://www.chandrikadaily.com/the-sports-minister-blamed-the-organizers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Jan 2023 12:58:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[greenfield]]></category>
		<category><![CDATA[karyavattam stadiom 20twenty team india]]></category>
		<category><![CDATA[Stadium]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232998</guid>

					<description><![CDATA[സമൂഹ മാധ്യമങ്ങളില്&#x200d; മന്ത്രിയടെ പരാമര്&#x200d;ശത്തിനെതിരെ നിരവധി ട്രാളുകളാണ് പ്രത്യക്ഷപ്പെട്ടത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഇന്ത്യ ശ്രീലങ്ക മത്സരം കാണാന്&#x200d; കാണികള്&#x200d; കുറഞ്ഞതിന് കാരണം സംഘാടകരുടെ പിടിപ്പുകേടെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്&#x200d;. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെയാണ് കായികമന്ത്രിയുടെ പഴിചാരല്&#x200d;. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളാണെന്നും സംഘാടകര്&#x200d; ആവശ്യപ്പെടുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഏര്&#x200d;പ്പെടുത്തി കൊടുക്കുന്ന ചുമതല മാത്രമാണ് സര്&#x200d;ക്കാരിനുള്ളതെന്നുമാണ് മന്ത്രിയുടെ വാദം. മത്സര നടത്തിപ്പിലോ, ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലോ ഒരു പങ്കുമില്ലെന്നും മന്ത്രി പറഞ്ഞു.</p>
<p>3 മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ശ്രീലങ്കയുമായി കളിച്ചത്. ഇതില്&#x200d; ആദ്യ രണ്ട് കളികള്&#x200d; ഇന്ത്യ ജയിച്ചതോടെ മൂന്നാം മത്സരം അപ്രസക്തമായി. കടുത്ത വെയിലും ചൂടും ആളുകുറയാന്&#x200d; കാരണമായി. ദുര്&#x200d;ബല എതിരാളികളായതിനാല്&#x200d; കാണികള്&#x200d; കുറയും. മന്ത്രി കാരണമായി പറഞ്ഞു. അബദ്ധം മനസ്സിലായപ്പോള്&#x200d; ക്രിക്കറ്റ് അസോസിയേഷന്&#x200d; കുറ്റം മന്ത്രിക്കു മേല്&#x200d; ചാരി തടിതപ്പാന്&#x200d; നോക്കുകയാണ്. വസ്തുതകള്&#x200d; ജനങ്ങള്&#x200d;ക്കു മുന്നിലുണ്ട്. അവര്&#x200d; തീരുമാനിക്കട്ടെയെന്നും മന്ത്രി ഫെയ്‌സ് ബുക്കില്&#x200d; കുറിച്ചു.</p>
<p>എന്നാല്&#x200d; മന്ത്രിയുടെ പരാമര്&#x200d;ശം സ്റ്റേഡിയത്തില്&#x200d; കാണികള്&#x200d; കുറയാന്&#x200d; കാരണമായെന്ന് അസോസിയേഷന്&#x200d; കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളില്&#x200d; മന്ത്രിയടെ പരാമര്&#x200d;ശത്തിനെതിരെ നിരവധി ട്രാളുകളാണ് പ്രത്യക്ഷപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-sports-minister-blamed-the-organizers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്; കായിക മന്ത്രിയോട് വിഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/vd-satheesan-to-sports-minister.html</link>
					<comments>https://www.chandrikadaily.com/vd-satheesan-to-sports-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 15 Jan 2023 16:51:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[greenfield]]></category>
		<category><![CDATA[thiruvananthapuram]]></category>
		<category><![CDATA[v abdurahman]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232859</guid>

					<description><![CDATA[പട്ടിണി കിടക്കുമ്പോള്&#x200d; ഇതൊക്കെ ആസ്വദിക്കുക പ്രയാസമായിരിക്കും എന്നതാണ് മന്ത്രി ഉദ്ദേശിച്ചതെന്നാണ് എം.വി ഗോവിന്ദന്&#x200d; ന്യായീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മലയാളികളുടെ ആത്മാഭിമാനത്തെ ഇനിയെങ്കിലും ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;. പട്ടിണി കിടക്കുന്നവര്&#x200d; ക്രിക്കറ്റ് കാണാന്&#x200d; വരേണ്ടെന്ന കായിക മന്ത്രിയുടെ പ്രസ്താവന കാരണമാണ് കാര്യവട്ടത്ത് കാണികള്&#x200d; കുറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിമര്&#x200d;ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്&#x200d;ശനം.</p>
<p>ഫേസ്ബുക്ക് കുറിപ്പിലൂടെ വി.ഡി. സതീശന്&#x200d; പറഞ്ഞു,<br />
പട്ടിണി കിടക്കുന്നവര്&#x200d; കളി കാണാന്&#x200d; വരണ്ടെന്ന് കായികമന്ത്രി&#8230; ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നില്&#x200d;&#8230; ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ഗ്രീന്&#x200d; ഫീല്&#x200d;ഡില്&#x200d; സെഞ്ച്വറി നേടിയ ഗില്ലിനും കോഹ്ലിക്കും അഭിനന്ദനങ്ങള്&#x200d;&#8230;</p>
<p>ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയര്&#x200d;ത്തിയത് ന്യായീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാന്&#x200d; നടത്തിയ പരാമര്&#x200d;ശം വലിയ വിവാദമായിരുന്നു സൃഷ്ടിച്ചത്. നികുതി കുറക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവര്&#x200d; കളി കാണാന്&#x200d; പോകേണ്ടതില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. വിമര്&#x200d;ശനമുയര്&#x200d;ന്നെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; മന്ത്രിയെ പിന്തുണച്ചിരുന്നു. പട്ടിണി കിടക്കുമ്പോള്&#x200d; ഇതൊക്കെ ആസ്വദിക്കുക പ്രയാസമായിരിക്കും എന്നതാണ് മന്ത്രി ഉദ്ദേശിച്ചതെന്നാണ് എം.വി ഗോവിന്ദന്&#x200d; ന്യായീകരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vd-satheesan-to-sports-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആളൊഴിഞ്ഞ കാര്യവട്ടം സ്റ്റേഡിയം വ്യാജം; ഒന്നാംതരം ട്രാളോടെ വിടി ബല്&#x200d;റാം</title>
		<link>https://www.chandrikadaily.com/a-deserted-karivattam-stadium-is-fake-vt-balram-left-with-a-first-class-trawl.html</link>
					<comments>https://www.chandrikadaily.com/a-deserted-karivattam-stadium-is-fake-vt-balram-left-with-a-first-class-trawl.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 15 Jan 2023 14:20:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[greenfield]]></category>
		<category><![CDATA[karyavttom]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232840</guid>

					<description><![CDATA[ആളൊഴിഞ്ഞ സ്‌റ്റേഡിയത്തിന്റെ ചിത്രം വ്യാജമാണെന്നും ട്രോളിയാണ് പോസ്റ്റ്]]></description>
										<content:encoded><![CDATA[<p>ആളൊഴിഞ്ഞ കാര്യവട്ടം ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്റ്റേഡിയത്തിന് പകരം കാണികള്&#x200d; നിറഞ്ഞ ചിത്രം പങ്ക് വെച്ച് വിടി ബല്&#x200d;റാം. കാണികളെ വിലകുറച്ച് കണ്ടതിന് കിട്ടിയ തിരിച്ചടിയുടെ ഭാഗമായി ഫേസ്ബുക്കിലൂടെയാണ് വിടി ബല്&#x200d;റാം പ്രതികരണം പങ്കുവെച്ചത്. ചിത്രം ഒറിജിനല്&#x200d; ആണെന്നും ആളൊഴിഞ്ഞ സ്‌റ്റേഡിയത്തിന്റെ ചിത്രം വ്യാജമാണെന്നും ട്രോളിയാണ് പോസ്റ്റ്. പങ്കുവെച്ച പ്രതികരണത്തിന് വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളില്&#x200d; നിന്ന് ലഭിക്കുന്നത്.</p>
<p><img loading="lazy" class="alignleft" src="https://scontent.fcjb3-2.fna.fbcdn.net/v/t39.30808-6/325998242_508730241360117_1198224890590412193_n.jpg?_nc_cat=103&amp;ccb=1-7&amp;_nc_sid=8bfeb9&amp;_nc_ohc=qyjcDdU6KUEAX_g8gVi&amp;_nc_ht=scontent.fcjb3-2.fna&amp;oh=00_AfBOXu0pVypJhPVMsYj8UKdIL4MI7g1nq3HOTKWJKZ3NvQ&amp;oe=63C85F96" alt="May be an image of stadium" width="297" height="133" /></p>
<p>പങ്കുവെച്ച ചിത്രത്തിനൊപ്പം വിടി ബല്&#x200d;റാം നല്&#x200d;കിയ വശദീകരണം.<br />
യഥാര്&#x200d;ത്ഥത്തില്&#x200d; ഇങ്ങനെ നിറഞ്ഞു കവിഞ്ഞു നില്&#x200d;ക്കുകയാണ് കാര്യവട്ടം സ്‌റ്റേഡിയം. ആളൊഴിഞ്ഞ് കിടക്കുന്ന തരത്തില്&#x200d; പ്രചരിക്കുന്ന ഫോട്ടോസ് ഒക്കെ വ്യാജമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-deserted-karivattam-stadium-is-fake-vt-balram-left-with-a-first-class-trawl.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് &#8211; കോഴിക്കോട് ഗ്രീന്&#x200d;ഫീല്&#x200d;ഡ് ദേശീയപാതയുടെ അതിര്&#x200d;ത്തി നിര്&#x200d;ണയം പൂര്&#x200d;ത്തിയായി</title>
		<link>https://www.chandrikadaily.com/road-greenfieldhighway-pkd-clt.html</link>
					<comments>https://www.chandrikadaily.com/road-greenfieldhighway-pkd-clt.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 29 Nov 2022 02:52:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[greenfield]]></category>
		<category><![CDATA[highway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224080</guid>

					<description><![CDATA[
ഗ്രീന്&#x200d;ഫീല്&#x200d;ഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്&#x200d; സംബന്ധിച്ച് ലഭിച്ച പരാതികളില്&#x200d; ദേശീയപാത അതോറിറ്റിയില്&#x200d; നിന്നും മറുപടി ലഭ്യമാക്കി എല്ലാ പരാതികളിലും തീര്&#x200d;പ്പ് കല്&#x200d;പിക്കും. പരാതികളിലെ തീര്&#x200d;പ്പിന് ശേഷമാകും അന്തിമ വിജ്ഞാപനമായ 3ഡി പുറത്തിറക്കുക. ഒരുമാസത്തിനകം 3ഡി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: നിര്&#x200d;ദിഷ്ട പാലക്കാട് &#8211; കോഴിക്കോട് ഗ്രീന്&#x200d;ഫീല്&#x200d;ഡ് ദേശീയപാതയുടെ മലപ്പുറം ജില്ലയിലെ അതിര്&#x200d;ത്തി നിര്&#x200d;ണയം പൂര്&#x200d;ത്തിയായി. പാലക്കാട് &#8211; മലപ്പുറം ജില്ലാ അതിര്&#x200d;ത്തിയായ എടപ്പറ്റയില്&#x200d; നിന്നുതുടങ്ങിയ ഗ്രീന്&#x200d;ഫീല്&#x200d;ഡ് അതിര്&#x200d;ത്തി നിര്&#x200d;ണയം 36 പ്രവൃര്&#x200d;ത്തി ദിനങ്ങള്&#x200d;ക്കുള്ളിലാണ് പൂര്&#x200d;ത്തിയായത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെക്കോര്&#x200d;ഡ് വേഗത്തിലാണ് ജില്ലയിലെ അതിര്&#x200d;ത്തി നിര്&#x200d;ണയം പൂര്&#x200d;ത്തിയാക്കാനായത്. മലപ്പുറം &#8211; കോഴിക്കോട് ജില്ലാ അതിര്&#x200d;ത്തിയായ വാഴയൂര്&#x200d; പഞ്ചായത്തില്&#x200d; ചാലിയാറിനോട് ചേര്&#x200d;ന്നാണ് ജില്ലയിലെ ഗ്രീന്&#x200d;ഫീല്&#x200d;ഡ് പാതയുടെ അവസാനത്തെ അതിര്&#x200d;ത്തിക്കുറ്റിയടിച്ചത്. ദേശീയപാത ഭൂമി ഏറ്റെടുക്കല്&#x200d; വിഭാഗം ഡെപ്യൂട്ടി കലക്ടര്&#x200d; ഡോ. ജെ.ഒ അരുണ്&#x200d;, വാഴയൂര്&#x200d; പഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവന്&#x200d; എന്നിവര്&#x200d; ചേര്&#x200d;ന്നാണ് ഗ്രീന്&#x200d;ഫീല്&#x200d;ഡ് ദേശീയപാതയുടെ ജില്ലയിലെ അവസാന അതിര്&#x200d;ത്തിക്കുറ്റിയടിച്ചത്. ചടങ്ങില്&#x200d; തഹസില്&#x200d;ദാര്&#x200d; സി.കെ നജീബ്, ഡെപ്യൂട്ടി തഹസീല്&#x200d;ദാര്&#x200d; കോമു കമര്&#x200d;, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരായ റിട്ട. ഡെപ്യൂട്ടി കലക്ടര്&#x200d; എന്&#x200d;. പ്രേമചന്ദ്രന്&#x200d;, റിട്ട. തഹസില്&#x200d;ദാര്&#x200d; വര്&#x200d;ഗീസ് മംഗലം, കണ്&#x200d;സല്&#x200d;ടന്റായ ടി.പി.എഫ് എഞ്ചിനീയറിങ് ലിമിറ്റഡ് കേരള മാനേജര്&#x200d; രതീഷ് കുമാര്&#x200d;, ദേശീയപാത ഭൂമി ഏറ്റെടുക്കല്&#x200d; വിഭാഗത്തിലേയും ദേശീയപാത അതോറിറ്റിയിലേയും ഉദ്യോഗസ്ഥര്&#x200d;, സ്ഥലം ഉടമകള്&#x200d; തുടങ്ങിയവര്&#x200d; പങ്കെടുത്തു.</p>
<p>ഗ്രീന്&#x200d;ഫീല്&#x200d;ഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്&#x200d; സംബന്ധിച്ച് ലഭിച്ച പരാതികളില്&#x200d; ദേശീയപാത അതോറിറ്റിയില്&#x200d; നിന്നും മറുപടി ലഭ്യമാക്കി എല്ലാ പരാതികളിലും തീര്&#x200d;പ്പ് കല്&#x200d;പിക്കും. പരാതികളിലെ തീര്&#x200d;പ്പിന് ശേഷമാകും അന്തിമ വിജ്ഞാപനമായ 3ഡി പുറത്തിറക്കുക. ഒരുമാസത്തിനകം 3ഡി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.</p>
<p>ജില്ലയിലെ എടപ്പറ്റ, കരുവാരകുണ്ട്, തുവ്വൂര്&#x200d;, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, പോരൂര്&#x200d;, എളങ്കൂര്&#x200d;, കാരക്കുന്ന്, പെരകമണ്ണ, കാവനൂര്&#x200d;, അരീക്കോട്, മുതുവല്ലൂര്&#x200d;, ചീക്കോട്, വാഴക്കാട്, വാഴയൂര്&#x200d; എന്നീ 15 വില്ലേജുകളിലൂടെയായി 52.85 കിലോമീറ്റര്&#x200d; ദൂരത്തിലാണ് പുതിയപാത കടന്നുപോകുക. പദ്ധതിയ്ക്കായി 238 ഹെക്ടര്&#x200d; ഭൂമിയാണ് ജില്ലയില്&#x200d; നിന്നും ഏറ്റെടുക്കുന്നത്. ഗ്രീന്&#x200d;ഫീല്&#x200d;ഡ് പാതയുടെ അതിര്&#x200d;ത്തി നിര്&#x200d;ണയത്തിനായി പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഓരോ 50 മീറ്ററിലും ഇരു വശത്തും 1057 വീതം അതിര്&#x200d;ത്തി കല്ലുകളാണ് സ്ഥാപിക്കുന്നത്. അതിര്&#x200d;ത്തി നിര്&#x200d;ണയത്തിനോടൊപ്പം ഓരോ സര്&#x200d;വ്വേ നമ്പറില്&#x200d; നിന്നും എറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് കൃത്യമായി വിവരങ്ങള്&#x200d; ലഭ്യമാക്കുന്നതിനുള്ള സര്&#x200d;വ്വെ ജോലികളും ഇതോടൊപ്പം പൂര്&#x200d;ത്തിയായി. ഡി.ജി.പി.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്&#x200d; സര്&#x200d;വേയാണ് അതിര്&#x200d;ത്തി നിര്&#x200d;ണയത്തിനും സ്‌കെച്ചുകള്&#x200d; തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/road-greenfieldhighway-pkd-clt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
