<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Greta Thunberg &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/greta-thunberg/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Sep 2025 07:09:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Greta Thunberg &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗ്രെറ്റ തുന്‍ബെര്‍ഗ് സഞ്ചരിച്ച ഗസ്സ സഹായ കപ്പലിനുനേര്‍ക്ക് തുനീഷ്യയില്‍ ഡ്രോണ്‍ ആക്രമണം</title>
		<link>https://www.chandrikadaily.com/1drone-attack-on-gaza-aid-ship-carrying-greta-thunberg-in-tunisia.html</link>
					<comments>https://www.chandrikadaily.com/1drone-attack-on-gaza-aid-ship-carrying-greta-thunberg-in-tunisia.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 09 Sep 2025 07:08:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Greta Thunberg]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353354</guid>

					<description><![CDATA[സഹായ വസ്തുക്കളുമായി ഗസ്സയിലേക്ക് തിരിച്ച ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല (ജി.എസ്.എഫ്) സംഘത്തിലെ കപ്പലിനുനേര്‍ക്ക് ഡ്രോണ്‍ ആക്രമണം നടത്തി.]]></description>
										<content:encoded><![CDATA[<p>തൂനിസ് സഹായ വസ്തുക്കളുമായി ഗസ്സയിലേക്ക് തിരിച്ച ഗ്രെറ്റ തുന്&#x200d;ബെര്&#x200d;ഗ് അടക്കമുള്ളവര്&#x200d; സഞ്ചരിക്കുന്ന ഗ്ലോബല്&#x200d; സുമുദ് ഫ്‌ലോട്ടില്ല (ജി.എസ്.എഫ്) സംഘത്തിലെ കപ്പലിനുനേര്&#x200d;ക്ക് ഡ്രോണ്&#x200d; ആക്രമണം നടത്തി. ആക്രമണത്തില്&#x200d; കപ്പലിന് തീപിടിച്ചതായാണ് റിപ്പോര്&#x200d;ട്ട്. ഗ്രെറ്റയോടൊപ്പം 44 രാഷ്ട്രങ്ങളില്&#x200d;നിന്നുള്ള പൗരന്മാരും ഉണ്ടായിരുന്നു. </p>
<p>ജി.എസ്.എഫ് കപ്പല്&#x200d; സംഘത്തിലെ സംഘാടക സമിതി അംഗങ്ങള്&#x200d; പോര്&#x200d;ച്ചുഗീസ് പതാക നാട്ടിയ &#8216;ഫാമിലി ബോട്ട്&#8217; എന്ന കപ്പലില്&#x200d; ഉണ്ടായിരുന്നു.<br />
കപ്പല്&#x200d; തുനീഷ്യയിലെ സിദി ബൗ സെദ് തീരത്ത് നങ്കൂരമിട്ട സമയത്താണ് കത്തിപിടിച്ചത്. സംഭവത്തില്&#x200d; ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ദൗത്യത്തില്&#x200d; നിന്നും പിന്&#x200d;മാറില്ലെന്നും ജി.എസ്.എഫ് പറഞ്ഞു. ഡ്രോണ്&#x200d; ആക്രമണ നടന്നെന്ന വാര്&#x200d;ത്ത അറിഞ്ഞതോടെ കപ്പലിലുള്ളവര്&#x200d;ക്ക്  &#8216;ഫ്രീ ഫലസ്തീന്&#x200d;&#8217; മുദ്രാവാക്യവുമായി ജനങ്ങള്&#x200d; പിന്തുണച്ചു.</p>
<p> പ്രാഥമിക അന്വേഷണ റിപ്പോര്&#x200d;ട്ടുകള്&#x200d; തള്ളി കപ്പലിനുള്ളിലെ സാങ്കേതിക തകരാര്&#x200d; മൂലമാണ് തീ പിടുത്തമുണ്ടായതെന്നും അന്വേഷണത്തില്&#x200d; കപ്പലിനടുത്ത് ഡ്രോണുകള്&#x200d; കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും തുനീഷ്യ അറിയിച്ചു.</p>
<p>ഗസ്സയിലെ പട്ടിണി നേരിടുന്ന ജനങ്ങള്&#x200d;ക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പെയിനിലെ ബാഴ്‌സലോണ തുറമുഖത്തുനിന്നാണ് ആഗോള സുമുദ് ഫ്‌ലോട്ടിലയിലെ ആദ്യ സംഘം ഗസ്സയിലേക്ക് യാത്ര തിരിച്ചത്. ഭക്ഷണവും, മരുന്നും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യാനായി 50 ലധികം കപ്പലുകളുകളാണ് സംഘത്തിലുള്ളത്.</p>
<p>കപ്പല്&#x200d; മാര്&#x200d;ഗ്ഗം ഗസ്സയിലേക്ക് സഹായം എത്തിക്കാന്&#x200d; ശ്രമിച്ച ആക്ടിവിസ്റ്റുകളുടെ ശ്രമത്തെ ഇസ്രയീല്&#x200d; തടഞ്ഞിരുന്നു. ജൂണ്&#x200d;, ജൂലൈ മാസം ഗസ്സയിലേക്ക് രണ്ട് ഫ്‌ലോട്ടിലകള്&#x200d; സഞ്ചരിച്ചിരുന്നു. എന്നാല്&#x200d; ഗസ്സയില്&#x200d; നിന്ന് 185 കിലോമീറ്റര്&#x200d; പടിഞ്ഞാറ് വെച്ച് കപ്പലിലുണ്ടായിരുന്ന 12 ആക്ടിവിസ്റ്റുകളെ ഇസ്രയീല്&#x200d; സൈന്യം തടഞ്ഞുവെക്കുകയും ഗ്രെറ്റ അടക്കമുള്ളവരെ മടക്കിയയ്ക്കുകയുമായിരുന്നു. ജൂലൈയില്&#x200d; &#8216;ഹന്ദല&#8217; എന്ന കപ്പലില്&#x200d; ഗസ്സയിലേക്ക് പുറപ്പെട്ട 10 രാജ്യങ്ങളില്&#x200d; നിന്നുള്ള 21 ആക്ടിവിസ്റ്റുകളെയും തടഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1drone-attack-on-gaza-aid-ship-carrying-greta-thunberg-in-tunisia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഗസ്സ സഹായ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കണം&#8217;; ഇസ്രാഈല്‍ നാടുകടത്തിയ ഗ്രെറ്റ തുന്‍ബെര്‍ഗ് പാരീസിലെത്തി</title>
		<link>https://www.chandrikadaily.com/further-action-must-bbe-taken-to-support-gaza-aid-efforts-greta-thunberg-exiled-by-israel-has-arrived-in-paris.html</link>
					<comments>https://www.chandrikadaily.com/further-action-must-bbe-taken-to-support-gaza-aid-efforts-greta-thunberg-exiled-by-israel-has-arrived-in-paris.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 11 Jun 2025 02:25:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Greta Thunberg]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[sweden]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344279</guid>

					<description><![CDATA[ഗസ്സയിലേക്ക് പോകുന്ന സഹായ കപ്പലായ മാഡ്ലീനില്‍, അന്താരാഷ്ട്ര സമുദ്രത്തില്‍ ഇസ്രാഈല്‍ നാവികസേന തടയുകയായിരുന്നു. ]]></description>
										<content:encoded><![CDATA[<p>സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്&#x200d;ബെര്&#x200d;ഗ് ചൊവ്വാഴ്ച (ജൂണ്&#x200d; 10, 2025) ഇസ്രാഈല്&#x200d; വിട്ടു. ഗസ്സയിലേക്ക് പോകുന്ന സഹായ കപ്പലായ മാഡ്ലീനില്&#x200d;, അന്താരാഷ്ട്ര സമുദ്രത്തില്&#x200d; ഇസ്രാഈല്&#x200d; നാവികസേന തടയുകയായിരുന്നു. </p>
<p>ഗസ്സയ്ക്കുള്ള സഹായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് കൂടുതല്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി മിസ് തന്&#x200d;ബര്&#x200d;ഗ് പാരിസാന്&#x200d;ഡില്&#x200d; എത്തി.</p>
<p>പാരീസിലെ ചാള്&#x200d;സ് ഡി ഗല്ലെ എയര്&#x200d;പോര്&#x200d;ട്ടില്&#x200d; എത്തിയപ്പോള്&#x200d;, ഫ്രീഡം ഫ്‌ലോട്ടില്ലയില്&#x200d; തടവിലാക്കപ്പെട്ട മറ്റ് പ്രവര്&#x200d;ത്തകരെ മോചിപ്പിക്കണമെന്ന് മിസ് തന്&#x200d;ബര്&#x200d;ഗ് ആവശ്യപ്പെട്ടു. തടങ്കലില്&#x200d; വച്ചിരിക്കുന്ന സമയത്തെ &#8216;തികച്ചും അരാജകവും അനിശ്ചിതത്വവുമുള്ള&#8217; സാഹചര്യം അവള്&#x200d; വിവരിച്ചു.</p>
<p>ഫലസ്തീനിലും പ്രത്യേകിച്ച് ഗസ്സയിലും ആളുകള്&#x200d; ഇപ്പോള്&#x200d; അനുഭവിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്&#x200d; അവര്&#x200d; അഭിമുഖീകരിക്കുന്ന അവസ്ഥകള്&#x200d; ഒന്നുമല്ലെന്ന് അവര്&#x200d; പറഞ്ഞു.</p>
<p>തിങ്കളാഴ്ച (ജൂണ്&#x200d; 9, 2025) പുലര്&#x200d;ച്ചെ ഗാസയോട് അടുക്കുമ്പോള്&#x200d; ഇസ്രാഈലി സൈന്യം ചാരിറ്റി കപ്പലില്&#x200d; കയറി, തീരദേശ എന്&#x200d;ക്ലേവിന്റെ വര്&#x200d;ഷങ്ങള്&#x200d; പഴക്കമുള്ള നാവിക ഉപരോധം മറികടക്കാന്&#x200d; ശ്രമിച്ചു, സ്വീഡിഷ് പ്രചാരകന്&#x200d; തന്&#x200d;ബെര്&#x200d;ഗ് ഉള്&#x200d;പ്പെടെ 12 അംഗ സംഘത്തെ പിടികൂടി.</p>
<p>ബ്രിട്ടീഷ് പതാക ഘടിപ്പിച്ച യാച്ച് ഇസ്രാഈലി തുറമുഖമായ അഷ്ഡോഡിലേക്ക് കൊണ്ടുപോയി, പ്രവര്&#x200d;ത്തകരെ ഒറ്റരാത്രികൊണ്ട് ബെന്&#x200d; ഗുറിയോണ്&#x200d; വിമാനത്താവളത്തിലേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.</p>
<p>അരിയും ബേബി ഫോര്&#x200d;മുലയും ഉള്&#x200d;പ്പെടെയുള്ള മാനുഷിക സഹായത്തിന്റെ ഒരു ചെറിയ ചരക്ക് ആക്ടിവിസ്റ്റുകള്&#x200d; വഹിച്ചിരുന്നു, മാസങ്ങള്&#x200d; നീണ്ട യുദ്ധത്തില്&#x200d; തകര്&#x200d;ന്ന ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് അന്താരാഷ്ട്ര അവബോധം വളര്&#x200d;ത്താന്&#x200d; അവര്&#x200d; ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/further-action-must-bbe-taken-to-support-gaza-aid-efforts-greta-thunberg-exiled-by-israel-has-arrived-in-paris.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്രെറ്റ തുൻബർഗ് അടക്കം പന്ത്രണ്ട് പേർ ഗസ്സയിലേക്ക്; ബോട്ട് നടുക്കടലിൽ തടഞ്ഞ് ഇസ്രയേൽ സേന</title>
		<link>https://www.chandrikadaily.com/twelve-people-including-greta-thunberg-headed-to-gaza-israeli-forces-intercept-boat-in-the-mediterranean-sea.html</link>
					<comments>https://www.chandrikadaily.com/twelve-people-including-greta-thunberg-headed-to-gaza-israeli-forces-intercept-boat-in-the-mediterranean-sea.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 09 Jun 2025 05:43:48 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Greta Thunberg]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344005</guid>

					<description><![CDATA[ടെല്‍ അവീവ്: ഗസയിലേക്ക് അവശ്യവസ്തുക്കളുമായി യാത്ര തിരിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗ് ഉള്‍പ്പെടെ സഞ്ചരിച്ച കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍. ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്തുനിന്ന് ഗാസ ലക്ഷ്യമാക്കി ജൂണ്‍ ഒന്നിന് പുറപ്പെട്ട മദ്‌ലീന്‍ എന്ന കപ്പലാണ് ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റ ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരെ കപ്പലില്‍ തടഞ്ഞുവച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗസയിലെ ഇസ്രായേലി ഉപരോധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്‌ലോട്ടില്ലയുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഗസയിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ടെല്&#x200d; അവീവ്: ഗസയിലേക്ക് അവശ്യവസ്തുക്കളുമായി യാത്ര തിരിച്ച പരിസ്ഥിതി പ്രവര്&#x200d;ത്തക ഗ്രെറ്റ തുൻബർഗ് ഉള്&#x200d;പ്പെടെ സഞ്ചരിച്ച കപ്പല്&#x200d; തടഞ്ഞ് ഇസ്രയേല്&#x200d;. ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്തുനിന്ന് ഗാസ ലക്ഷ്യമാക്കി ജൂണ്&#x200d; ഒന്നിന് പുറപ്പെട്ട മദ്‌ലീന്&#x200d; എന്ന കപ്പലാണ് ഇസ്രയേല്&#x200d; കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റ ഉള്&#x200d;പ്പെടെ 12 സന്നദ്ധപ്രവര്&#x200d;ത്തകരെ കപ്പലില്&#x200d; തടഞ്ഞുവച്ചതായും റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു.</p>
<p>ഗസയിലെ ഇസ്രായേലി ഉപരോധത്തിന് എതിരെ പ്രവര്&#x200d;ത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്‌ലോട്ടില്ലയുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്&#x200d;ത്തകര്&#x200d; ഗസയിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലര്&#x200d;ച്ചെ രണ്ട് മണിയോടെ ഇവര്&#x200d; സഞ്ചരിച്ച കപ്പല്&#x200d; അന്താരാഷ്ട്ര ജലപാതയില്&#x200d; വച്ച് ഇസ്രയേല്&#x200d; സൈന്യം കസ്റ്റഡിയില്&#x200d; എടുക്കുകയായിരുന്നു.</p>
<p>ഗ്രെറ്റ തുൻബർഗിന് പുറമെ റിമ ഹസ്സന്&#x200d;, യാസെമിന്&#x200d; അകാര്&#x200d;(ജര്&#x200d;മനി), ബാപ്റ്റിസ്റ്റെ ആന്&#x200d;ഡ്രെ (ഫ്രാന്&#x200d;സ്), തിയാഗോ അവില (ബ്രസീല്&#x200d;), ഒമര്&#x200d; ഫൈയാദ് (ഫ്രാന്&#x200d;സ്), പാസ്‌കല്&#x200d; മൗറീറാസ് (ഫ്രാന്&#x200d;സ്), യാനിസ് (ഫ്രാന്&#x200d;സ്), സുയൈബ് ഒര്&#x200d;ദു (തുര്&#x200d;ക്കി), സെര്&#x200d;ജിയോ ടൊറിബിയോ (സ്‌പെയിന്&#x200d;), മാര്&#x200d;ക്കോ വാന്&#x200d; റെന്നിസ് (നെതര്&#x200d;ലന്&#x200d;ഡ്), റെവ വിയാഡ് (ഫ്രാന്&#x200d;സ്). ഇവര്&#x200d;ക്കൊപ്പം ഗെയിം ഓഫ് ത്രോണ്&#x200d;സ് താരവും അയര്&#x200d;ലന്&#x200d;ഡുകാരനുമായ ലിയാം കണ്ണിങ്ഹാം എന്നിവരാണ് പട്ടികയിലുള്ളത്.</p>
<p>കപ്പല്&#x200d; ഗസയില്&#x200d; എത്താതിരിക്കാന്&#x200d; ആവശ്യമായ നടപടികള്&#x200d; കൈക്കൊള്ളാന്&#x200d; ഇസ്രയേല്&#x200d; നേരത്തെ തന്നെ നടപടികള്&#x200d; എടുത്തിരുന്നു. പലസ്തീന്&#x200d; പ്രദേശത്തെ നാവിക ഉപരോധം മറികടക്കാന്&#x200d; ഇസ്രയേല്&#x200d; ആരെയും അനുവദിക്കില്ലെന്നാണ് ഇസ്രയേല്&#x200d; നിലപാട്. കപ്പല്&#x200d; തടയാന്&#x200d; പ്രതിരോധ മന്ത്രി ഇസ്രയേല്&#x200d; കാട്‌സ് ഡിഫന്&#x200d;സ് ഫോഴ്‌സിന് നിര്&#x200d;ദേശം നല്&#x200d;കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/twelve-people-including-greta-thunberg-headed-to-gaza-israeli-forces-intercept-boat-in-the-mediterranean-sea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീഷണി കൊണ്ടോ വിദ്വേഷം കൊണ്ടോ നിലപാട് മാറ്റില്ല; കര്&#x200d;ഷകര്&#x200d;ക്ക് പിന്തുണ ആവര്&#x200d;ത്തിച്ച് ഗ്രെറ്റ ത്യുന്&#x200d;ബര്&#x200d;ഗ്</title>
		<link>https://www.chandrikadaily.com/greta-thunbaerg-news.html</link>
					<comments>https://www.chandrikadaily.com/greta-thunbaerg-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 04 Feb 2021 13:23:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Greta Thunberg]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=178905</guid>

					<description><![CDATA['സമാധാനപരമായി പ്രതിഷേധിക്കുന്ന കര്&#x200d;ഷകരെ പിന്തുണയ്ക്കുന്നു. വിദ്വേഷം കൊണ്ടോ ഭീഷണി കൊണ്ടോ മനുഷ്യാവകാശ ലംഘനം കൊണ്ടോ നിലപാട് മാറ്റാന്&#x200d; കഴിയില്ല.' ഗ്രേറ്റ ട്വീറ്റ് ചെയ്തു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹി പൊലീസ് കേസെടുത്തിട്ടും കര്&#x200d;ഷകര്&#x200d;ക്ക് അനുകൂല നിലപാട് മാറ്റാതെ സ്വീഡിഷ് പരിസ്ഥിതി പ്രവര്&#x200d;ത്തക ഗ്രേറ്റ ത്യുന്&#x200d;ബര്&#x200d;ഗ്. ഭീഷണികള്&#x200d;ക്ക് മുന്നില്&#x200d; നിലപാട് മാറ്റാന്&#x200d; ആകില്ലെന്നും ഗ്രേറ്റ. ട്വിറ്ററിലൂടെയാണ് പ്രതികരണം.</p>
<p>&#8216;സമാധാനപരമായി പ്രതിഷേധിക്കുന്ന കര്&#x200d;ഷകരെ പിന്തുണയ്ക്കുന്നു. വിദ്വേഷം കൊണ്ടോ ഭീഷണി കൊണ്ടോ മനുഷ്യാവകാശ ലംഘനം കൊണ്ടോ നിലപാട് മാറ്റാന്&#x200d; കഴിയില്ല.&#8217; ഗ്രേറ്റ ട്വീറ്റ് ചെയ്തു.</p>
<p>കര്&#x200d;ഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് ഗ്രെറ്റ ത്യുന്&#x200d;ബര്&#x200d;ഗിനെതിരെ കേസെടുത്തത്. മതത്തിന്റെ പേരില്&#x200d; ശത്രുത പരത്തുകയും ക്രിമിനല്&#x200d; ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് കേസ്.</p>
<p>കര്&#x200d;ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഗ്രെറ്റ തുന്&#x200d;ബെയും ട്വീറ്റ് ചെയ്തത്. ഇന്ത്യയില്&#x200d; നടക്കുന്ന കര്&#x200d;ഷക സമരത്തിന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ ട്വീറ്റ്. കര്&#x200d;ഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റര്&#x200d;നെറ്റ് അടക്കമുള്ളവ വിച്ഛേദിച്ച സര്&#x200d;ക്കാര്&#x200d; നടപടിയെക്കുറിച്ചുള്ള സിഎന്&#x200d;എന്&#x200d; വാര്&#x200d;ത്തയും അവര്&#x200d; ട്വീറ്റില്&#x200d; ഉള്&#x200d;പ്പെടുത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/greta-thunbaerg-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷക സമരത്തെ പിന്തുണച്ച ഗ്രെറ്റ ത്യുന്&#x200d;ബെയ്‌ക്കെതിരെ കേസെടുത്ത് ഡല്&#x200d;ഹി പൊലീസ്</title>
		<link>https://www.chandrikadaily.com/delhi-police-news-2.html</link>
					<comments>https://www.chandrikadaily.com/delhi-police-news-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 04 Feb 2021 13:03:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Greta Thunberg]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=178902</guid>

					<description><![CDATA[മതത്തിന്റെ പേരില്&#x200d; ശത്രുത പരത്തുകയും ക്രിമിനല്&#x200d; ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് കേസ്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കര്&#x200d;ഷകര്&#x200d;ക്ക് പിന്തുണയര്&#x200d;പ്പിച്ച് രംഗത്തെത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്&#x200d;ത്തക ഗ്രെറ്റ ത്യുന്&#x200d;ബെയ്‌ക്കെതിരെ കേസെടുത്ത് ഡല്&#x200d;ഹി പൊലീസ്. കര്&#x200d;ഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് കേസെടുത്തത്. മതത്തിന്റെ പേരില്&#x200d; ശത്രുത പരത്തുകയും ക്രിമിനല്&#x200d; ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് കേസ്.</p>
<p>കര്&#x200d;ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഗ്രെറ്റ തുന്&#x200d;ബെയും ട്വീറ്റ് ചെയ്തത്. ഇന്ത്യയില്&#x200d; നടക്കുന്ന കര്&#x200d;ഷക സമരത്തിന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ ട്വീറ്റ്. കര്&#x200d;ഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റര്&#x200d;നെറ്റ് അടക്കമുള്ളവ വിച്ഛേദിച്ച സര്&#x200d;ക്കാര്&#x200d; നടപടിയെക്കുറിച്ചുള്ള സിഎന്&#x200d;എന്&#x200d; വാര്&#x200d;ത്തയും അവര്&#x200d; ട്വീറ്റില്&#x200d; ഉള്&#x200d;പ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-police-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചില്&#x200d; ഡൊണാള്&#x200d;ഡ്, ചില്&#x200d;; ട്രംപിനെ ട്രോളി ഗ്രെറ്റ തന്&#x200d;ബര്&#x200d;ഗ്</title>
		<link>https://www.chandrikadaily.com/greta-thunberg-trolls-trump-with-his-own-diss-chill-donald-chill.html</link>
					<comments>https://www.chandrikadaily.com/greta-thunberg-trolls-trump-with-his-own-diss-chill-donald-chill.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 06 Nov 2020 06:14:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[Greta Thunberg]]></category>
		<category><![CDATA[us election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=166214</guid>

					<description><![CDATA[യുഎസില്&#x200d; ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥിയായ ജോ ബൈഡന്&#x200d; പ്രസിഡണ്ടാകുമെന്ന് ഏകദേശം ഉറപ്പായി.]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്&#x200d; പരാജയത്തിലേക്ക് അടുക്കുന്ന ഡൊണാള്&#x200d;ഡ് ട്രംപിനെ ട്രോളി പരിസ്ഥിതി പ്രവര്&#x200d;ത്തക ഗ്രെറ്റ തന്&#x200d;ബര്&#x200d;ഗ്. ചില്&#x200d; ഡൊണാള്&#x200d;ഡ്, ചില്&#x200d; എന്നാണ് ഗ്രെറ്റയുടെ പരിഹാസം.</p>
<p>&#8216;ഡൊണാള്&#x200d;ഡ് അദ്ദേഹത്തിന്റെ ദേശ്യപ്രശ്‌നം പരിഹരിക്കണം. എന്നിട്ട് ഒരു സുഹൃത്തിന്റെ കൂടെ പഴയ ഒരു സിനിമയ്ക്ക് പോകൂ. ചില്&#x200d; ഡൊണാള്&#x200d;ഡ് ചില്&#x200d;!&#8217; &#8211; ഗ്രെറ്റ ട്വിറ്ററില്&#x200d; കുറിച്ചു. വോട്ടെണ്ണല്&#x200d; നിര്&#x200d;ത്തി വയ്ക്കാന്&#x200d; ആവശ്യപ്പെട്ടുള്ള ട്രംപിന്റെ ട്വീറ്റ് ഷെയര്&#x200d; ചെയ്താണ് 17 കാരിയുടെ പ്രതികരണം.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">So ridiculous. Donald must work on his Anger Management problem, then go to a good old fashioned movie with a friend! Chill Donald, Chill! <a href="https://t.co/4RNVBqRYBA">https://t.co/4RNVBqRYBA</a></p>
<p>&mdash; Greta Thunberg (@GretaThunberg) <a href="https://twitter.com/GretaThunberg/status/1324439705522524162?ref_src=twsrc%5Etfw">November 5, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>2019ലെ ടൈംസ് പേഴ്‌സണ്&#x200d; ഓഫ് ദ ഇയറായിരുന്നു ഗ്രെറ്റ. പുരസ്‌കാരത്തോട് പ്രതികരിക്കവെ ട്രംപ് ഉപയോഗിച്ച അതേ വാക്കുകള്&#x200d; എടുത്താണ് ഇവര്&#x200d; ഇത്തവണ ട്രംപിനെ പരിഹസിച്ചത്. ചില്&#x200d; ഗ്രെറ്റ ചില്&#x200d; എന്നായിരുന്നു അന്ന് ട്രംപിന്റെ അവസാന വാക്ക്.</p>
<p>അതിനിടെ, യുഎസില്&#x200d; ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥിയായ ജോ ബൈഡന്&#x200d; പ്രസിഡണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. ആറു ഇലക്ടോറള്&#x200d; വോട്ടുകള്&#x200d; മാത്രമാണ് ഇനി ബൈഡന് വേണ്ടത്. ജനവിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/greta-thunberg-trolls-trump-with-his-own-diss-chill-donald-chill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
