<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>GRETATHUNBERG &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gretathunberg/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 06 Oct 2025 05:50:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>GRETATHUNBERG &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗ്രെറ്റ തന്‍ബര്‍ഗിനെ ഇസ്രാഈലില്‍ നിന്നും ഇന്ന് നാടുകടത്തും</title>
		<link>https://www.chandrikadaily.com/greta-thunberg-will-be-deported-from-israel-today.html</link>
					<comments>https://www.chandrikadaily.com/greta-thunberg-will-be-deported-from-israel-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 06 Oct 2025 05:50:00 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[flottilla]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[greta]]></category>
		<category><![CDATA[GRETATHUNBERG]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357067</guid>

					<description><![CDATA[ഇസ്രാഈല്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നവരെ ഗ്രീസിലേക്ക് കൊണ്ടുപോകും. ]]></description>
										<content:encoded><![CDATA[<p>ഗ്രെറ്റ തന്&#x200d;ബര്&#x200d;ഗിനെ ഇസ്രായേലില്&#x200d; നിന്നും ഇന്ന് നാടുകടത്തും. വിവിധ രാജ്യങ്ങളില്&#x200d; നിന്നുള്ള 70 ലധികം ആക്ടിവിസ്റ്റുകളെ ഗസ്സ എയ്ഡ് ഫ്‌ലോട്ടില്ലയില്&#x200d; നിന്ന് ഇസ്രാഈല്&#x200d; സൈന്യം തടവിലാക്കിയിരുന്നു. </p>
<p>ഇസ്രാഈല്&#x200d; തടങ്കലില്&#x200d; നിന്ന് മോചിപ്പിക്കപ്പെടുന്നവരെ ഗ്രീസിലേക്ക് കൊണ്ടുപോകും. അവിടെ അവര്&#x200d;ക്ക് അവരുടെ മാതൃരാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്&#x200d; ലഭിക്കും, അതത് സര്&#x200d;ക്കാരുകള്&#x200d; ഞായറാഴ്ച പറഞ്ഞു.</p>
<p>തിങ്കളാഴ്ച ഇസ്രാഈലില്&#x200d; നിന്ന് പുറപ്പെടുന്നവരില്&#x200d; 28 ഫ്രഞ്ച് പൗരന്മാരും 27 ഗ്രീക്കുകാരും 15 ഇറ്റലിക്കാരും ഒമ്പത് സ്വീഡിഷുകാരും ഉള്&#x200d;പ്പെടുന്നു.</p>
<p>ഇരുപത്തിയൊന്ന് സ്‌പെയിന്&#x200d;കാര്&#x200d; ഇസ്രാഈലില്&#x200d; നിന്ന് ഞായറാഴ്ച സ്‌പെയിനിലേക്ക് മടങ്ങി.</p>
<p>28 സ്പാനിഷ് പൗരന്മാര്&#x200d; ഉള്&#x200d;പ്പെടെ നിരവധി വിദേശികള്&#x200d; ഇപ്പോഴും ഇസ്രാഈലി കസ്റ്റഡിയില്&#x200d; അവശേഷിക്കുന്നു.</p>
<p>ബോട്ടുകളില്&#x200d; ഉണ്ടായിരുന്ന 470-ലധികം ആളുകളെ തടവിലാക്കി ഇസ്രാഈല്&#x200d; ബുധനാഴ്ച അന്താരാഷ്ട്ര സമുദ്രത്തില്&#x200d; കപ്പലുകള്&#x200d; തടയാന്&#x200d; തുടങ്ങി.</p>
<p>മോചിതരായ തങ്ങളുടെ പൗരന്മാര്&#x200d; തിങ്കളാഴ്ച ഇസ്രാഈലില്&#x200d; നിന്ന് ഏഥന്&#x200d;സിലേക്ക് പറക്കുമെന്ന് ഇറ്റാലിയന്&#x200d;, ഗ്രീക്ക് വിദേശകാര്യ മന്ത്രാലയങ്ങള്&#x200d; അറിയിച്ചു. ഇറ്റാലിയന്&#x200d; വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി 15 ഇറ്റലിക്കാര്&#x200d;ക്ക് ഇറ്റലിയിലേക്കുള്ള തുടര്&#x200d;ന്നുള്ള കൈമാറ്റത്തിന് സഹായം ഉണ്ടായിരിക്കുമെന്ന് എക്സില്&#x200d; പറഞ്ഞു.</p>
<p>28 ഫ്രഞ്ച് പൗരന്മാരെ ഗ്രീസിലേക്ക് കൊണ്ടുപോകുമെന്ന് ഫ്രാന്&#x200d;സിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. </p>
<p>സ്വീഡിഷുകാര്&#x200d; എവിടേക്കാണ് പറക്കുന്നതെന്ന് സ്വീഡിഷ് വിദേശകാര്യ മന്ത്രാലയം പറഞ്ഞില്ല, എന്നാല്&#x200d; അവരെയും ഗ്രീസിലേക്കുള്ള വിമാനത്തില്&#x200d; കയറ്റാമെന്ന് സ്വീഡിഷ് മാധ്യമങ്ങള്&#x200d; പറഞ്ഞു.</p>
<p>ഗ്രീസിലേക്ക് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകളെ വഹിച്ചുകൊണ്ടുള്ള വിമാനം തെക്കന്&#x200d; ഇസ്രാഈലിലെ റാമോണ്&#x200d; എയര്&#x200d;പോര്&#x200d;ട്ടില്&#x200d; നിന്ന് പറന്നുയര്&#x200d;ന്ന് ഏഥന്&#x200d;സില്&#x200d; ലാന്&#x200d;ഡ് ചെയ്യും.</p>
<p>ഇതുവരെ 170 ഫ്‌ലോട്ടില്ല പ്രവര്&#x200d;ത്തകരെ നാടുകടത്തിയിട്ടുണ്ട്. ശേഷിക്കുന്നവര്&#x200d; കെറ്റ്സിയോട്ട് ജയിലിലാണ്.</p>
<p>കസ്റ്റഡിയിലെടുത്ത പ്രവര്&#x200d;ത്തകരോട് ഇസ്രാഈലി ജയില്&#x200d; സേവനം മോശമായി പെരുമാറുന്നതായി നിയമ സഹായ സംഘടനയായ അദാല റിപ്പോര്&#x200d;ട്ട് ചെയ്തു. അവര്&#x200d;ക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചതായി പറയുന്നു.</p>
<p>ഇസ്രാഈല്&#x200d; സൈന്യം മോശമായി പെരുമാറിയെന്ന ആരോപണത്തെ ഇസ്രാഈല്&#x200d; വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞപ്പോള്&#x200d;, ഇസ്രാഈല്&#x200d; ജയില്&#x200d; സംവിധാനത്തിന്റെ മേല്&#x200d;നോട്ടം വഹിക്കുന്ന തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്&#x200d; ബെന്&#x200d; ഗ്വിര്&#x200d;, ആക്ടിവിസ്റ്റുകളെ തീവ്രവാദികളെപ്പോലെ പരിഗണിക്കുന്നതില്&#x200d; അഭിമാനമുണ്ടെന്ന് പറഞ്ഞു.</p>
<p>ആഗസ്ത് അവസാനത്തോടെ കപ്പല്&#x200d; കയറിയ സുമുദ് ഫ്‌ലോട്ടില്ല, ഇസ്രാഈല്&#x200d; വര്&#x200d;ഷങ്ങളായി ഗാസയില്&#x200d; നടത്തുന്ന നാവിക ഉപരോധത്തെ വെല്ലുവിളിക്കാനുള്ള ആക്ടിവിസ്റ്റുകളുടെ ഏറ്റവും പുതിയ ശ്രമത്തെ അടയാളപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/greta-thunberg-will-be-deported-from-israel-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാനവികതയെ പരിഹസിക്കുന്ന ഇസ്രാഈല്‍ ക്രൂരത</title>
		<link>https://www.chandrikadaily.com/israeli-brutality-that-makes-a-mockery-of-humanity.html</link>
					<comments>https://www.chandrikadaily.com/israeli-brutality-that-makes-a-mockery-of-humanity.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 03 Oct 2025 04:42:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[flottilla]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[GRETATHUNBERG]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356575</guid>

					<description><![CDATA[EDITORIAL
]]></description>
										<content:encoded><![CDATA[<p>ഗസ്സ മുനമ്പിലേക്ക് സഹായവുമായി പുറപ്പെട്ട ഗ്ലോബല്&#x200d; സുമൂദ് ഫ്‌ലോട്ടില്ലക്ക് നേരെയുണ്ടായ ഇസ്രാഈല്&#x200d; സൈനിക നടപടി, ലോക മനസ്സാക്ഷിക്കു മുന്നില്&#x200d; വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. നിരായുധരായ സന്നദ്ധ പ്രവര്&#x200d;ത്തകരും മനുഷ്യാവകാശ പ്രവര്&#x200d;ത്തകരും അടങ്ങുന്ന ഒരു കൂട്ടം മനുഷ്യര്&#x200d;, പതിറ്റാണ്ടുകളായി ഉപരോധത്തില്&#x200d; ഞെരിഞ്ഞമരുന്ന ജനതക്ക് ആശ്വാസത്തിന്റെ കൈ നീട്ടം നല്&#x200d;കാന്&#x200d; ശ്രമിച്ചപ്പോള്&#x200d;, അതിനെ ഇരുപതോളം പടക്കപ്പലുകളുടെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടത് കേവലം സൈനിക നടപടിയായയല്ല കാണേണ്ടത്, മറിച്ച് മനുഷ്യത്വത്തിനെതിരായ കടുത്ത വെല്ലുവിളിയായിതന്നെയാണ് കരുതേണ്ടത്. അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക പരിഗണനകളെയും കാറ്റില്&#x200d;പ്പറത്തുന്നതാണ് ഇസ്രാഈലിന്റെ ഈ കിരാത നടപടി.</p>
<p>ഗ്ലോബല്&#x200d; സുമൂദ് ഫ്ലോട്ടില്ലയുടെ ലക്ഷ്യം വ്യക്തമായിരുന്നു; യുദ്ധവും ഉപരോധവും തീര്&#x200d;ത്ത മുറിവില്&#x200d; ഒറ്റപ്പെട്ടു പോയ ഫലസ്തീന്&#x200d; ജനതക്ക് ഭക്ഷണവും മരുന്നും എത്തിക്കുക, ഒപ്പം ഗസ്സയിലെ യാഥാര്&#x200d;ത്ഥ്യങ്ങളിലേക്ക് ലോക ശ്രദ്ധ ക്ഷണിക്കുക. എന്നാല്&#x200d; സമാധാനപരമായ ഈ ഉദ്യമത്തെ ഇസ്രാഈല്&#x200d; കണ്ടത് സുരക്ഷാ ഭീഷണിയായാണ്. ബോട്ടുകള്&#x200d; ബലമായി പിടിച്ചെടുക്കുകയും ആഗോള പരിസ്ഥിതി പ്രവര്&#x200d;ത്തക ഗ്രേറ്റ തുംബര്&#x200d;ഗ് അടക്കമുള്ള സന്നദ്ധ പ്രവര്&#x200d;ത്തകരെ തടവിലാക്കുകയും ചെയ്ത നടപടി, തങ്ങളുടെ ക്രൂരമായ ഉപരോധം ലോകത്തിനുമുന്നില്&#x200d; തുറന്നു കാട്ടപ്പെടുമോ എന്ന ഭയത്തില്&#x200d; നിന്നാണ് ഉടലെടുക്കുന്നത്. ഫ്‌ലോട്ടില്ലയിലെ ഒരു കപ്പലിനെ കടലില്&#x200d; വെച്ച് ഇടിച്ചതും മറ്റു ബോട്ടുകള്&#x200d;ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചതും ഈ ഭയത്തിന്റെ പ്രതിഫലനമാണ്. തങ്ങള്&#x200d; തീര്&#x200d;ത്ത തുറന്ന ജയിലിലേക്ക് ഒരു തരി സഹായം പോലും എത്തരുതെന്ന നിര്&#x200d;ബന്ധബുദ്ധിയാണ് ഈ ആക്രമണത്തില്&#x200d; ഉടനീളം നിഴലിക്കുന്നത്.<br />
ഇസ്രാഈലിന്റെ നടപടി പല സുപ്രധാന ചോദ്യങ്ങളും ഉയര്&#x200d;ത്തുന്നുണ്ട്. അന്താരാഷ്ട്ര സമുദ്രപാതയിലൂടെ സഞ്ചരിക്കാനുള്ള ഒരു കൂട്ടം സിവിലിയന്&#x200d; കപ്പലുകളുടെ അവകാശത്തെ ഒരു സൈനിക ശക്തിക്ക് എപ്രകാരം ഇല്ലാതാക്കാന്&#x200d; കഴിയും ഒരു ജനതയെ ഒന്നടങ്കം ശിക്ഷിക്കുന്ന &#8216;കൂട്ടശിക്ഷ&#8217;യായ ഗസ്സ ഉപരോധം നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ ഉള്&#x200d;പ്പെടെയുള്ള വേദികള്&#x200d; ആവര്&#x200d;ത്തിക്കുമ്പോഴും, ആ ഉപരോധം ഭേദിക്കാനുള്ള മാനുഷിക ശ്രമങ്ങളെപ്പോലും കടല്&#x200d;ക്കൊള്ളയെ അനുസ്മരിപ്പിക്കുന്ന രീതിയില്&#x200d; അടിച്ചമര്&#x200d;ത്തുന്നത് എന്ത് നിയമത്തിന്റെ പിന്&#x200d;ബലത്തിലാണ് സുരക്ഷയുടെ പേര് പറഞ്ഞ് ഏത് നിയമലംഘനവും നടത്താന്&#x200d; തങ്ങള്&#x200d;ക്ക് അധികാരമുണ്ടെന്ന ഇസ്രാഈലിന്റെ ധാര്&#x200d;ഷ്ട്യമാണ് ഇവിടെ പ്രകടമാകുന്നത്.</p>
<p>പായ്ക്കപ്പലുകളും ബോട്ടുകളുമുപയോഗിച്ച് ഗസ്സയിലേക്ക് സഹായം എത്തിക്കാന്&#x200d; ശ്രമിക്കുന്ന സംഘടനയാണ് ജി.എസ്.എഫ്. 44 ബോട്ടുകളുള്ള ഗ്ലോബല്&#x200d; സുമൂദ് ഫ്‌ലോട്ടിലയില്&#x200d; 500 ലധികം ആക്ടിവിസ്റ്റുകളാണുള്ളത്. ഗസ്സ തീരത്ത് നിന്ന് 70 നോട്ടിക്കല്&#x200d; മൈല്&#x200d; അകലെവെച്ചാണ് ഇസ്രാഈല്&#x200d; നാവികസേന ഫ്‌ളോട്ടില്ലയെ തടഞ്ഞത്. വ്യാഴാഴ്ച രാവിലെയോടെ ഗസ്സയില്&#x200d; എത്തുമെന്നായിരുന്നു സംഘം പ്രതീക്ഷിച്ചിരുന്നത്. ഇസ്രാഈല്&#x200d; ഫ്‌ളോട്ടില്ലയെ തടഞ്ഞതില്&#x200d; ലോകത്താകമാനം വന്&#x200d; പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ജീവകാരുണ്യ സഹായം നല്&#x200d;കാന്&#x200d; നിരായുധരായി പുറപ്പെട്ട സംഘത്തെ അന്താരാഷ്ട്ര സമദ്രാതിര്&#x200d;ത്തിയില്&#x200d; തടഞ്ഞത് ആഗോള നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഫ്‌ലോട്ടില സംഘാടകര്&#x200d; കുറ്റപ്പെടുത്തി. ഗ്രീസ്, ഇറ്റലി, ടുണീഷ്യ, തുര്&#x200d;ക്കി എന്നിവിടങ്ങളില്&#x200d; പ്രതിഷേധങ്ങള്&#x200d; നടന്നു. റോം, ബ്രസല്&#x200d;സ്, ഇസ്തംബൂള്&#x200d; നഗരങ്ങളില്&#x200d; ആയിരങ്ങള്&#x200d; തെരുവിലിറങ്ങി. രാജ്യവ്യാപക ബന്ദിന് ഇറ്റലിയിലെ പ്രധാന തൊഴിലാളി യൂണിയന്&#x200d; ആഹ്വാനം ചെയ്തു. ഫ്‌ലോട്ടില തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് യു.എന്&#x200d; പ്രത്യേക റിപ്പോര്&#x200d;ട്ടര്&#x200d; ഫ്രാന്&#x200d;സെസ്‌ക അല്&#x200d;ബനീസ് വ്യക്തമാക്കി കൊളംബിയന്&#x200d; പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്ത് അവശേഷിക്കുന്ന എല്ലാ ഇസ്രാഈലി നയതന്ത്രജ്ഞരെയും പുറത്താക്കുകയും സംഭവത്തെ നെതന്യാഹുവിന്റെ അന്താരാഷ്ട്ര കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 2020 മുതല്&#x200d; നിലവിലുള്ള ഇസ്രാഈലുമായുള്ള കൊളംബിയയുടെ സ്വതന്ത്ര വ്യാപാര കരാറും പെട്രോ റദ്ദാക്കി. ഫ്‌ലോട്ടില്ലയിലുണ്ടായിരുന്ന രണ്ട് കൊളംബിയക്കാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.</p>
<p>ഗ്ലോബല്&#x200d; സുമുദ് ഫ്‌ലോട്ടില്ല പ്രവര്&#x200d;ത്തകര്&#x200d; ചൂണ്ടിക്കാണിച്ചതുപോലെ, ഗസ്സ പട്ടിണിയിലും ഒറ്റപ്പെടലിലും തുടരുന്നുവെന്ന് ഉറപ്പാക്കാന്&#x200d; അധിനിവേശ ശക്തി ഏതറ്റം വരെയും പോകുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ലോകമെമ്പാടും പ്രതിഷേധങ്ങള്&#x200d; ഉയരുമ്പോഴും, പ്രമുഖ ലോക ശക്തികള്&#x200d; പാലിക്കുന്ന അര്&#x200d;ത്ഥഗര്&#x200d;ഭമായ മൗനം നിരാശാജനകമാണ്. ഈ മൗനമാണ് ഇത്തരം നിയമ ലംഘനങ്ങള്&#x200d; ആവര്&#x200d;ത്തിക്കാന്&#x200d; ഇസ്രാഈലിന് പ്രചോദനമാകുന്നത്. ഇത് കേവലം കുറച്ച് ബോട്ടുകള്&#x200d; പിടിച്ചെടുത്തതിന്റെ മാത്രം പ്രശ്നമല്ല മറിച്ച്, ഒരു ജനതയുടെ അതിജീവനത്തിനുള്ള അവകാശത്തെയും അവര്&#x200d;ക്ക് സഹായമെത്തിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങളെയും നിഷേധിക്കുന്നതിനെക്കുറിച്ചുള്ളതാണ്. തടവിലാക്കപ്പെട്ട സന്ന ദ്ധപ്രവര്&#x200d;ത്തകരുടെ മോചനത്തിനും പിടിച്ചെടുത്ത ബോട്ടുകള്&#x200d; വിട്ടുകിട്ടുന്നതിനും അപ്പുറം, ഗസ്സയിലെ മനുഷ്യത്വരഹിതമായ ഉപരോധം അവസാനിപ്പിക്കാനുള്ള ശക്തമായ അന്താരാഷ്ട്ര സമ്മര്&#x200d;ദ്ദമാണ് ഇനി ഉയരേണ്ടത്. അല്ലെങ്കില്&#x200d;, സമാധാനത്തിന്റെ വെള്ളക്കൊടി ഉയര്&#x200d;ത്തി വരുന്ന കപ്പലുകളെ യുദ്ധക്കപ്പലുകള്&#x200d; കൊണ്ട് നേരിടുന്ന ദുരന്ത ചിത്രം ചരിത്രത്തില്&#x200d; ആവര്&#x200d;ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഗസ്സയുടെ കണ്ണീരിന് അറുതിവരുത്താന്&#x200d; ലോകം ഇനിയെങ്കിലും ഒരുമിക്കേണ്ടിയിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-brutality-that-makes-a-mockery-of-humanity.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്‌ലോട്ടിലക്കെതിരായ ഇസ്രാഈല്‍ ആക്രമണം; അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നവും ഭീകരവുമായ ലംഘനമെന്ന് ഇറാന്‍</title>
		<link>https://www.chandrikadaily.com/iisraeli-attack-on-flotilla-iran-says-it-is-a-flagrant-and-heinous-violation-of-international-law.html</link>
					<comments>https://www.chandrikadaily.com/iisraeli-attack-on-flotilla-iran-says-it-is-a-flagrant-and-heinous-violation-of-international-law.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 02 Oct 2025 06:22:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[flottilla]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[GRETATHUNBERG]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356441</guid>

					<description><![CDATA[ഗസ്സയിലേക്ക് സഹായ ഹസ്തവുമായി യാത്ര തിരിച്ച ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടിലക്കെതിരായ ഇസ്രാഈലിന്റെ അതിക്രമത്തെ അപലപിച്ച് ഇറാന്‍.]]></description>
										<content:encoded><![CDATA[<p>ഗസ്സയിലേക്ക് സഹായ ഹസ്തവുമായി യാത്ര തിരിച്ച ഗ്ലോബല്&#x200d; സുമൂദ് ഫ്‌ലോട്ടിലക്കെതിരായ ഇസ്രാഈലിന്റെ അതിക്രമത്തെ അപലപിച്ച് ഇറാന്&#x200d;. ഫലസ്തീനികള്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള മാനുഷിക ശ്രമങ്ങളെ അടിച്ചമര്&#x200d;ത്താനുള്ള ഇസ്രാഈലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നവും ഭീകരവുമായ ലംഘനമാണെന്ന് ഇറാന്&#x200d; വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്&#x200d; ബഗായ് പറഞ്ഞു.</p>
<p>ഫ്‌ലോട്ടിലയിലെ 13 സഹായ കപ്പലുകള്&#x200d; ഇസ്രാഈല്&#x200d; പിടിച്ചെടുത്തിരുന്നു. ഗ്രെറ്റ തുന്&#x200d;ബര്&#x200d;ഗ് അടക്കമുള്ളവരെ ഇസ്രാഈല്&#x200d; സൈന്യം തടവിലാക്കുകയും ചെയ്തിരുന്നു. വിവിധ രാജ്യങ്ങളില്&#x200d; നിന്നുള്ള ആക്ടിവിസ്റ്റുകളുടെയും സാമൂഹിക സംഘങ്ങളുടെയും മാനുഷിക ശ്രമങ്ങളെ ഇറാന്&#x200d; വിദേശകാര്യ മന്ത്രി പ്രശംസിച്ചു. ഫലസ്തീനൊപ്പം നില്&#x200d;ക്കേണ്ട സമയമാണിതെന്നും ഒറ്റക്കെട്ടായി ഈ ഉപരോധം തകര്&#x200d;ക്കാനാകുമെന്നും ഇസ്മയില്&#x200d; ബഗായ് പറഞ്ഞു.</p>
<p>പുറംലോകവുമായുള്ള കപ്പലിന്റെ ആശയവിനിമയമായ തത്സമയ സംപ്രേഷണം ഇസ്രാഈല്&#x200d; തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. 2023 ഒക്ടോബര്&#x200d; മുതല്&#x200d; തുടരുന്ന ഇസ്രാഈലിന്റെ വംശഹത്യയില്&#x200d; കനത്ത നാശനഷ്ടങ്ങള്&#x200d; നേരിടുന്ന ഫലസ്തീന് പിന്തുണ അറിയിച്ചുകൊണ്ട് മാനുഷീക സഹായങ്ങളുമായാണ് സുമൂദ് ഫ്‌ലോട്ടില ഗസ്സയിലേക്ക് അടുക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iisraeli-attack-on-flotilla-iran-says-it-is-a-flagrant-and-heinous-violation-of-international-law.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
