<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gsakthidharan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gsakthidharan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 17 Aug 2023 08:34:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gsakthidharan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൈതോലപ്പായയില്&#x200d; പണം കൊണ്ടുപോയത് പിണറായി വിജയനെന്ന്  ജി ശക്തിധരന്&#x200d;</title>
		<link>https://www.chandrikadaily.com/115gsakthidharan-facebookpost-pinarayivijayan.html</link>
					<comments>https://www.chandrikadaily.com/115gsakthidharan-facebookpost-pinarayivijayan.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 17 Aug 2023 08:29:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gsakthidharan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270198</guid>

					<description><![CDATA[അത് തിരുവനന്തപുരത്ത് എ കെ ജി സെന്&#x200d;ററില്&#x200d; എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്‌തമാക്കി]]></description>
										<content:encoded><![CDATA[<p>കൈതോലപ്പായയില്&#x200d; പണം കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനാണെന്ന് ദേശാഭിമാനി മുന്&#x200d; അസോസിയേറ്റ് എഡിറ്റര്&#x200d; ജി ശക്തിധരന്&#x200d; വെളിപ്പെടുത്തി.അത് തിരുവനന്തപുരത്ത് എ കെ ജി സെന്&#x200d;ററില്&#x200d; എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്‌തമാക്കി.രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട്‌ കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച്‌ സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്&#x200d;ററില്&#x200d; എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നുമാണ് ജി .ശക്തിധരന്റെ വെളിപ്പെടുത്തൽ.</p>
<p>കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അതേ ഹോട്ടലിന്&#x200d;റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകൾക്കുള്ളിൽ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റുമായി രാത്രി പതിനൊന്നുമണിയോടെ എകെജി സെന്&#x200d;ററിലെ മുഖ്യ കവാടത്തിന് മുന്നിൽ കാറിൽ ഇറങ്ങിയത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്ന് എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാൽ അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് അദ്ദേഹം പുതിയ പോസ്റ്റില്&#x200d; പറയുന്നു</p>
<p><strong>ഫെയ്‌സ്ബൂക് പോസ്റ്റ്‌</strong></p>
<p>നട്ടുച്ചയ്ക്ക് ഇരുട്ടോ?<br />
രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട്‌ കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച്‌ സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടിസെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും ഞാൻ തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോ .. കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അതേ ഹോട്ടലിന്റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകൾക്കുള്ളിൽ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റ് രാത്രി പതിനൊന്നുമണിയോടെ എകെജി സെന്ററിലേ മുഖ്യ കവാടത്തിന് മുന്നിൽ കാറിൽ ഇറങ്ങിയത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്ന് ഞാൻ എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാൽ അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നു. യഥാർത്ഥ മാഫിയ രാജാവാണ് പിണറായി വിജയനെന്നും തന്റെ കമ്പ്യൂട്ടറിൽ അതിന്റെ തെളിവുകൾ ഉണ്ടെന്നും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. അതാണ് പിണറായിവിജയൻ</p>
<p>കരിമണലിന് പകരം എറണാകുളത്തെ മാലിന്യമല കച്ചവടവടമോ ഗോകുലം ഗോപാലന്റെ പങ്ക്‌ കച്ചവടമോ ഫാരിസ് അബൂബക്കറും അതുപോലുള്ള വൻകിടക്കാർക്ക് ഇവരിൽ ആരെങ്കിലുമായുള്ള ഗൂഢ ഇടപാടുകളോ പുറത്തു വന്നാലും ഒന്നും സംഭവിക്കാനില്ല..<br />
എത്രയായാലും തനിക്ക് കോടി ആസ്തി വരാനിടയില്ല എന്നു സങ്കടത്തോടെ വീണാ തായ്‌ക്കണ്ടിയിൽ പറഞ്ഞ ദിവസത്തെ ഗ്രാഫല്ല ഇന്നത്തേതെന്ന് വ്യക്തം.<br />
2 .35 കോടിരൂപ ഒരു രേഖയുമില്ലാതെ രാത്രി കടത്തിയതിനെക്കുറിച്ചു ഞാൻ എഴുതിയപ്പോൾ ആ പണം പൊതിഞ്ഞുവെച്ച കൈതോല പായ് ക്ക് അമിത പ്രാധാന്യം കണ്ടെത്തിയ മാധ്യമ പ്രതിഭകൾക്കു നല്ലനമസ്‌ക്കാരം പറയാതിരിക്കാനാവില്ല.ഇത്രയും ഗൗരവതരമായ ഒരാരോപണം ഏതെങ്കിലും രാഷ്ട്രീയ നേതാവിനെക്കുറിച്ചു കേരളം കേട്ടിട്ടുണ്ടോ? ആ ദശലക്ഷങ്ങൾ ആവിയാക്കി കളഞ്ഞു അതിലെ പായയെ മാത്രം ഊരിയെടുത്ത് നടത്തിയ മാധ്യമപ്രവർത്തകരുടെ ആഘോഷത്തിന് മാധ്യമ രംഗത്തെ പുലിറ്റ്സർ സമ്മാനത്തിന് അർഹർ തന്നെ. 2 .35 കോടി രൂപക്ക് ഒരുവില യുമില്ല. മൂല്യം മുഴുവൻ കൈതോലപ്പായ്ക്ക്. ഓക്സ്ഫോർഡിലെയും കേംബ്രിഡ്‌ജിലെയും മാധ്യമപരിശീലന സ്ഥാപന ങ്ങളിൽ നിന്ന് മലയാളി വിദഗ്‌ധർ ഒന്നും ഇറങ്ങുന്നില്ലേ . ? അതോ ചെങ്കൽച്ചൂളയാണ് ഇപ്പോൾ മാധ്യമപ്രവർത്തനത്തിന്റെ തലസ്ഥാനം?</p>
<p>അതിലേറെ കിടിലൻ മാധ്യമ അവലോകനങ്ങൾ കാണാനിടയായി. , എന്റെ വാർത്തയിൽ ആരുടേയും പേര് പറഞ്ഞില്ലത്രേ .ഇതെന്ത് പത്രപ്രവർത്തനം എന്നാണ് ചോദ്യം. .ഞാൻ പേരുകൾ അണ്ണാക്കിൽ കൊണ്ട് വെച്ച് കൊടുത്തിരുന്നെങ്കിൽ ഉപ്പുതൊടാതെ വിഴുങ്ങുമായിരുന്നോ? അമേരിക്കൻ പ്രസിഡന്റ് ക്ലിന്റന്റെയും മൊണിക്ക ലെവിൻസ്കിയുടെയും അവിശുദ്ധ ബന്ധം ചിത്രീകരിച്ചിരിക്കുന്ന പുസ്തകങ്ങൾ ഒന്ന് കണ്ണോടിച്ചു നോക്ക് എന്നിട്ട് .ഒരു നല്ല പത്രപ്രവർത്തകൻ ആകൂ.ലെവിൻസ്കിയുടെ അടിവസ്ത്രം വരെ യുള്ള വർണ്ണനയുടെ ധ്വനികൾ വായിച്ചവരിൽ ആരുമില്ലേ? .<br />
സാമ്പത്തിക കുറ്റാന്വേഷണ വാർത്തകളിലെ ഫിക്ഷൻ ആദ്യം വായിച്ചുപഠിക്കണം. .എന്നിട്ട് ആസ്വാദിക്കണം.മാധ്യമ പടുക്കളേ.!<br />
ലോകപ്രശസ്തമായ കമ്മ്യുണിസ്റ്റ് വിരുദ്ധ നോവലായ &#8221; നട്ടുച്ചക്ക് ഇരുട്ട്&#8221; എഴുതിയ ആർതർ കൊയ്‌ത്‌സറിൽ &#8220;നമ്പർ വൺ&#8221; എന്ന് കാണുന്നിടത്തെല്ലാം സ്റ്റാലിനെയാണ് ദ്യോതിപ്പിക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത് . .ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ പട്ടികയിൽ ഈ പുസ്തകം എട്ടാം സ്ഥാനത്താണ്. കോസ്റ്റലർ പേരിടാത്ത സ്റ്റാലിന്റെ കാലത്തെ ജയിലാണ് ഒരു കഥാപാത്രം. ഭയാനകമായ ഏകാധിപതിയുടെ വിവരണം അനുപമാണ് .സൈനിക മേധാവികൾ പ്രേയസിമാർക്ക് കൈമാറുന്ന കത്തുകളിൽ പോലും &#8220;നട്ടുച്ചയ്ക്ക് ഇരുട്ട്&#8221; കടന്നു കയറിവന്ന് കൈമാറേണ്ട ആശയം പൂർത്തീകരിക്കപ്പെടുന്നു. എന്തെന്ത് പ്രഹേളികകൾ നോവലിൽ അങ്ങിങ്ങായി കിടക്കുന്നു.</p>
<p>ഞാൻ ആ പോസ്റ്റിൽ ലക്‌ഷ്യം വെച്ച തെല്ലാം സഫലമാക്കിയത് അതിലെ വായനക്കാരാണ് .ആരാണ് അനധികൃത പിരിവ് നടത്തിയതെന്ന് വിളിച്ചുപറഞ്ഞത് വായനക്കാർ തന്നെയാണ്, അതിനപ്പുറം ഞാൻ എന്ത് ചെയ്യണമായിരുന്നു, രാത്രിയിലെന്നപോലെ ഉച്ചവെയിലിലും സത്യം കാണാതെ തപ്പിത്തടയുന്ന വരെ ആർക്കും സഹായിക്കാനാകില്ല. അവരെ നയിക്കുന്നത് എം വി ഗോവിന്ദന്മാരാണ് .അവർ പകൽ രാത്രിയിലെന്നപോലെ ഇരുട്ടിനെ തപ്പുന്നവരാണ്.<br />
, കേരളത്തിന്റെ വിപ്ലവ സംസ്കാരം അതിന്റെ പടുതിരി കത്തിച്ചു കൊണ്ടിരിക്കുകയാണ്.ആ .വിപ്ലവ സംസ്കാരത്തിന്റെ ഉദയത്തിന്റെ നേരിയ അരുണിമ പോലും ഇപ്പോൾ കാണാനില്ല. ഈ ഘട്ടത്തിലും<br />
.സിപിഎമ്മിന്റെ വിജയം ഗോവിന്ദൻ സഖാവ് പ്രവചിക്കണമെങ്കിൽ ഉച്ചക്കിറിക്ക് ആവാനേ വഴിയുള്ളൂ.</p>
<p>പിണറായിവിജയൻ പറയുന്നതിനപ്പുറം രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന മൂഢന്മാരെ സൃഷ്ടിച്ചുവെന്നതാണ് പിണറായിസത്തിന്റെ മഹത്വം. ഇത്രയൊക്കെ കണ്ടിട്ടും ഒന്നും സംഭവിക്കില്ലെന്ന് പറയണമെങ്കിൽ ഉച്ചക്കിറുക്ക്‌ പിടിപെട്ടവനായിരിക്കും.ഫാസിസ്റ്റ് വാഴ്ചകൾ ഭൂമുഖത്ത് എങ്ങിനെ ഉദയം ചെയ്തു എന്നത് ലോകത്ത്‌ നേരിൽ കണ്ട പ്രസ്ഥാനം കമ്മ്യുണിസ്റ്റുകാരുടേതാണ് .കമ്മ്യുണിസ്റ്റുകാർക്ക് കാലുകുത്താൻ ഒരു പിടിമണ്ണുപോലും അവശേഷിക്കരുതെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ജനത അതിന്റെ ആക്രമണം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വരെ എത്തിക്കഴിഞ്ഞു . ഇനി അത് ധൂളിയാകാൻ എത്ര സമയം വേണ്ടിവരുമെന്നേ സംശയമുള്ളൂ. കമ്മ്യുണിസത്തിന് തകരണമെങ്കിൽ അതിന് പോന്ന എതിർ ശക്തി ഉയർന്നുവരണം.അതാണ് ബംഗാളിൽ സംഭവിച്ചത്.കേരളത്തിൽ അൽപ്പം കൂടി സമയമെടുക്കുന്നു എന്നേയുള്ളൂ..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/115gsakthidharan-facebookpost-pinarayivijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്മയെ വെറുതെ വിടൂ ആ രോദനമെങ്കിലും കേൾക്കുന്നില്ലേ? ടി.പി ചന്ദ്രശേഖരൻ വധത്തിൻ്റെ പതിനൊന്നാം വാർഷികത്തിൽ &#8216;ഇരട്ടച്ചങ്ക&#8217;നെ ആസകലം വിമർശിച്ച് ഇടതു ചിന്തകൻ ജി. ശക്തിധരൻ</title>
		<link>https://www.chandrikadaily.com/tpmurder11thyearfacebookpostgsakthidharan.html</link>
					<comments>https://www.chandrikadaily.com/tpmurder11thyearfacebookpostgsakthidharan.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 04 May 2023 11:21:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gsakthidharan]]></category>
		<category><![CDATA[tpchandrasekharan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251560</guid>

					<description><![CDATA[ടി.പി ചന്ദ്രശേഖരൻ വധത്തിൻ്റെ പതിനൊന്നാം വാർഷികത്തിൽ ഇരട്ടച്ചങ്കനെ ആസകലം വിമർശിച്ച് ഇടതു ചിന്തകൻ ജി. ശക്തിധരന്റെ  ഫെയ്സ് ബുക് പോസ്റ്റ്
]]></description>
										<content:encoded><![CDATA[<p>ടി.പി ചന്ദ്രശേഖരൻ വധത്തിൻ്റെ പതിനൊന്നാം വാർഷികത്തിൽ &#8216;ഇരട്ടച്ചങ്ക&#8217;നെ ആസകലം വിമർശിച്ച് ഇടതു ചിന്തകൻ ജി. ശക്തിധരന്റെ ഫെയ്സ് ബുക് പോസ്റ്റ്. രാഷ്ട്രീയമായി വിയോജിക്കുന്നവനെ &#8220;നീ കുലം കുത്തിയാണ് എന്ന് : കരിമുദ്ര ചാർത്തി പൊതുസ്ഥലത്തു വെച്ച് ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുക . തുടർന്ന് വിചാരണയും കുറ്റപത്രവും തെളിവെടുപ്പും വിധിയും . അതോടെ എല്ലാം അവസാനിക്കുകയാണ്.പിന്നെ അയാളുടെ നാളുകൾ എണ്ണപ്പെട്ടു എന്ന് ഓർത്താൽ മതി.അതാണ് ടിപിയുടെ കാര്യത്തിൽ സംഭവിച്ചത്.ശക്തിധരൻ കുറിക്കുന്നു.വാടക കൊലയാളികളെ കൊണ്ട് ഒരു വീരാംഗനക്ക് കൂടി ,വൈധവ്യം സമ്മാനിച്ചതോടെ ആ ദൗത്യത്തിന് പിന്നിലെ &#8216;ഇരട്ടച്ചങ്കൻ&#8217; ഇരട്ടപ്പീരങ്കി വിജയം നേടി !മുഖം ഒറ്റനോട്ടത്തിൽ എത്രപണിപ്പെട്ടാലും തിരിച്ചറിയാനോ നഗ്ന നേത്രങ്ങൾക്ക് ശരീരം ഒന്നാകെ കാണാനോ ആവാത്തവിധം മനുഷ്യന്റെ പച്ചശരീരം ബീഭൽസ രൂപത്തിലാക്കണമെന്ന് വാടക കൊലയാളികളോട് ചട്ടം കെട്ടിയ ഒരുവൻ എത്ര ഉന്നത പദവിയിലിരിക്കുന്നവനാണെങ്കിലും എത്ര ചങ്കുള്ളവനാണെങ്കിലും ആ മനസിലെ കുഷ്ഠം എങ്ങിനെ മറച്ചുപിടിക്കാനാകും ? അദ്ദേഹം ചോദിക്കുന്നു.</p>
<p>കുറിപ്പിന്റെ പൂർണ്ണരൂപം ;</p>
<p>&#8220;എനിക്ക് വേണ്ടിയെങ്കിലും<br />
അമ്മയെ വിട്ടുകൂടെ?<br />
അമ്മയെ കൊന്നുകളയരുതേ .&#8221;</p>
<p>മനുഷ്യൻ പിശാചായി പരകായപ്രവേശം ചെയ്‌താൽ എന്ത് സംഭവിക്കുമെന്ന് കേരളം ലോകത്തിനു മുന്നിൽ തെളിയിച്ച ദിനമാണ്. 2012 മെയ് 4. സ്വതന്ത്ര കേരളം മുമ്പൊരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത പൈശാചികതയുടെ കീട ഫാസിസ്റ്റ് മുഖം ജനമധ്യത്തിൽ തുറന്ന് കാട്ടപ്പെട്ട കാള രാത്രികൂടിയാണത്. . ക്രിമിനോളജിയിൽ രാക്ഷസീയമായ കൈത്തഴക്കമുള്ള വാടക കൊലയാളികൾ വീര രക്തസാക്ഷികളുടെ മണ്ണായ ഒഞ്ചിയത്തു ബോംബും കത്തിയും വടിവാളും ചുരികയും എല്ലാമായി താണ്ഡവമാടിയ ദിനം. വാടക കൊലയാളികളെ കൊണ്ട് ഒരു വീരാംഗനക്ക് കൂടി ,വൈധവ്യം സമ്മാനിച്ചതോടെ ആ ദൗത്യത്തിന് പിന്നിലെ &#8216;ഇരട്ടച്ചങ്കൻ&#8217; ഇരട്ടപ്പീരങ്കി വിജയം നേടി !<br />
മുളക്കോടി മലയിലെ രഹസ്യ താവളത്തിൽ അന്ന് കൊലയാളികളെ ഭദ്രമായി പാർപ്പിച്ചു എന്ന സന്ദേശം കിങ്കരന്മാരിൽ നിന്ന് കേട്ടശേഷമാണ് ഇരട്ടചങ്കൻ ആ രാത്രി കിടപ്പറയിലെത്തിയത് . കപ്പലുകൾ മുക്കുന്ന കൊടുങ്കാറ്റിനെ പിടിച്ചുകെട്ടുന്ന ക്യാപറ്റൻ അതോടെ കേരളത്തിന്റെയും &#8216;ക്യാപ്റ്റ&#8217;നെന്ന അപരനാമം സ്വയം വരിച്ചു.<br />
ഇതുപോലൊരു അഹങ്കാരിയായ അരിച്ചെമ്പനെ തളയ്ക്കാൻ കയ്യൂക്കുള്ളവർ നാട്ടിൽ ഇല്ലാഞ്ഞിട്ടല്ല. ഒരു മനുഷ്യനിലെ കൊടും ക്രൂരത പരമകാഷ്ഠയിൽ എത്തിപ്പോയെങ്കിൽ അയാളെ മറ്റേതെങ്കിലും പ്ലാനറ്റിലേക്ക് വിടുകയല്ല വേണ്ടത്. ഭൂമിയിൽ തന്നെ തളച്ചിട്ട് കെട്ടു കെട്ടു നാറി മണ്ണിൽ അടിയുന്നത് തന്നെ കാണണം. .മുഖം ഒറ്റനോട്ടത്തിൽ എത്രപണിപ്പെട്ടാലും തിരിച്ചറിയാനോ നഗ്ന നേത്രങ്ങൾക്ക് ശരീരം ഒന്നാകെ കാണാനോ ആവാത്തവിധം മനുഷ്യന്റെ പച്ചശരീരം ബീഭൽസ രൂപത്തിലാക്കണമെന്ന് വാടക കൊലയാളികളോട് ചട്ടം കെട്ടിയ ഒരുവൻ എത്ര ഉന്നത പദവിയിലിരിക്കുന്നവനാണെങ്കിലും എത്ര ചങ്കുള്ളവനാണെങ്കിലും ആ മനസിലെ കുഷ്ഠം എങ്ങിനെ മറച്ചുപിടിക്കാനാകും ?<br />
രാഷ്ട്രീയമായി വിയോജിക്കുന്നവനെ &#8220;നീ കുലം കുത്തിയാണ് എന്ന് : കരിമുദ്ര ചാർത്തി പൊതുസ്ഥലത്തു വെച്ച് ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുക . തുടർന്ന് വിചാരണയും കുറ്റപത്രവും തെളിവെടുപ്പും വിധിയും . അതോടെ എല്ലാം അവസാനിക്കുകയാണ്.പിന്നെ അയാളുടെ നാളുകൾ എണ്ണപ്പെട്ടു എന്ന് ഓർത്താൽ മതി.അതാണ് ടിപിയുടെ കാര്യത്തിൽ സംഭവിച്ചത്!. .<br />
കമ്മ്യുണിസ്റ്റുകാർ രാഷ്ട്രീയ സംശുദ്ധി കൈവെടിയരുത്, അത് മുറുകെപ്പിടിക്കണം എന്ന് പാർട്ടിയുടെ സ്ഥാപകൻ പറയുന്നത്, പാർട്ടി മേധാവിയായ തന്നെ അട്ടിമറിക്കാൻ ലക്ഷ്യം വെച്ചാണെന്ന് തോന്നിപ്പോകുമ്പോഴാണ് ആ സ്ഥാപകൻ ബക്കറ്റിലെ തിരയും പാർട്ടിയിലെ ജീർണ്ണതയുടെ അധീശത്വം വഹിക്കുന്നവന് കടലിലെ തിരയുമാണെന്ന് സ്വയം വീമ്പടിക്കുന്നത് .. അതാണ് വി എസിന്റെയും രാഷ്ട്രീയ പതനത്തിന് കാരണം.<br />
കുലംകുത്തിയുടെ അന്ത്യനിമിഷങ്ങൾ എങ്ങിനെയായിരിക്കണം എന്ന് സ്റ്റാലിന്റെ മസ്തിഷ്ക്കം ബുദ്ധിപരമായി ഭുജിച്ചിട്ടുള്ളവർക്ക് മനഃപാഠമാണ്. .ആ അളവുകോൽ വെച്ച് സ്വന്തം ബുദ്ധിയെ തടങ്കലിൽ വെച്ചുകാണിക്കുന്നവർക്കാണ് ഇവിടെ സ്ഥാനമാനങ്ങൾ. ദുഷ്ടതകളുടെ ഒരു സമാഹാരമാണത് . .<br />
ആ ഹീനകൃത്യം ചെയ്യാൻ മുട്ടാളന്മാരായ കൊലയാളികളെ തെരെഞ്ഞുപിടിച്ചു കണ്ടെത്തിയവരുടെ നൃശംസത കഴിഞ്ഞ 11 വർഷം കൊണ്ട് കൂടുതൽ ഊറ്റം കൊണ്ടത് കണ്ടിട്ടാവാം<br />
സംഭവം നടക്കുമ്പോൾ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ടിപിയുടെ മകൻ നന്ദു ഒന്നരമാസം മുമ്പ് തുറന്ന അഭ്യർഥനയിലൂടെ പൊതുസമൂഹത്തോട് തന്റെ മനസിലെ നൊമ്പരങ്ങൾ പങ്ക് വെച്ചത്. . .അച്ഛനെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരാണ് ഏകഛത്രാധിപതിയുടെ അഭീഷ്ടപ്രകാരം വെട്ടിമുറിച്ചു പല പല കഷണങ്ങളാക്കിയതെന്ന് മകനറിയാം. , അമ്മയെയും അതേരീതിയിൽ വകവരുന്നുമെന്ന മുന്നറിയിപ്പുകൾ കത്തുകളിലൂടെയും സന്ദേശങ്ങളിലൂടെയും ലഭിക്കുമ്പോൾ ആ കുരുന്നു മനസ് പരിഭ്രാന്തമായിട്ടുണ്ടാകും. . അമ്മയും കൂടി കൊല്ലപ്പെട്ടാൽ തന്റെ ഭാവി എന്തെന്ന് ചിന്തിച്ചുപോകുക സ്വാഭാവികം. അതുകൊണ്ടാകും ടിപിയുടെ ഏക മകൻ നന്ദു ഹൃദയസ്പൃക്കായ ഒരു അഭ്യർത്ഥന ഒന്നരമാസം മുമ്പ് കേരളസമൂഹത്തോടു നടത്തിയത്. ആരാണ് തന്റെ ശത്രുവെന്നും അച്ഛനെ കൊല്ലിച്ചതാരെന്നും നന്ദുവിനറിയാം. &#8216;അമ്മ തന്നെ എത്രയോവട്ടം ഒരു മറയുമില്ലാതെ വെട്ടിത്തുറന്ന് പറഞ്ഞതല്ലേ? അതുകൊണ്ടാണ് ചുരുങ്ങിയ വാക്കുകളിൽ ആണെങ്കിലും അർത്ഥപൂർണ്ണമായ കത്ത് ഹൃദയത്തിൽ നിന്ന് ഒഴുകി വരുന്ന ഭാഷയിൽ എഴുതിയത്. അതിലെ വാക്കുകൾ അവസാനിക്കുന്നത് ഇപ്രകാരമാണ് : &#8220;എനിക്ക് വേണ്ടിയെങ്കിലും അമ്മയെ വിട്ടുകൂടെ .എന്റെ അച്ഛന്റെ ഓർമ്മയിൽ ജീവിക്കാൻ എനിക്ക് അമ്മയെ വേണം .കൊന്നുകളയരുത്.&#8221;</p>
<p>ഈ രക്തസാക്ഷിത്വത്തിന്റെ പതിനൊന്നാം വാർഷി കത്തിൽ. ഒരു നിയമസഭാ അംഗം കൂടിയായ ഒരമ്മയുടെ ജീവനുവേണ്ടി ഭൂമിയിലെ രാക്ഷസക്കൂട്ടത്തോടു ലോകം എന്തെന്ന് തിരിച്ചറിയാൻ പാകമായിട്ടില്ലാത്ത ഒരു കുരുന്ന് മനസ്സ് വെന്തുരുകി കൈകൂപ്പി യാചിക്കുകയാണ്. വിഹ്വലതയാർന്ന അവന്റെ മുഖത്ത് ഘനീഭവിച്ചു നിൽക്കുന്ന ദുഃഖം കേരളം കാണുന്നില്ലേ? കേരളമേ ലജ്ജിച്ചു; തലതാഴ്ത്തൂ. എന്നേ പറയാനുള്ളൂ,</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tpmurder11thyearfacebookpostgsakthidharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
