<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Gujarat Riot &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gujarat-riot/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 13 Apr 2025 12:43:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Gujarat Riot &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗുജറാത്ത് കലാപം; കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിരുന്ന കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ പ്രായ ഇളവ് ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു</title>
		<link>https://www.chandrikadaily.com/gujarat-rebellion-the-home-ministry-has-withdrawn-the-age-relaxation-in-central-government-jobs-given-to-relatives-of-those-killed.html</link>
					<comments>https://www.chandrikadaily.com/gujarat-rebellion-the-home-ministry-has-withdrawn-the-age-relaxation-in-central-government-jobs-given-to-relatives-of-those-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 13 Apr 2025 12:43:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[home ministry]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337927</guid>

					<description><![CDATA[2007 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ നിയമനത്തില്‍ പ്രായ ഇളവ് നടപ്പിലാക്കിയിരുന്നത്]]></description>
										<content:encoded><![CDATA[<p>ഗുജറാത്ത് കലാപത്തില്&#x200d; കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്&#x200d;ക്ക് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ജോലികളിലെ നിയമനത്തില്&#x200d; നല്&#x200d;കിയിരുന്ന പ്രായ ഇളവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്&#x200d;വലിച്ചു. 2007 മുതലാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ജോലികളിലെ നിയമനത്തില്&#x200d; പ്രായ ഇളവ് നടപ്പിലാക്കിയിരുന്നത്.</p>
<p>മാര്&#x200d;ച്ച് 28ന് ഗുജറാത്ത് ചീഫ് സെക്രട്ടറിയെ അഭിസംബോധന ചെയ്ത് പുറപ്പെടുവിച്ച ഉത്തരവില്&#x200d;, ഗുജറാത്തില്&#x200d; 2002ലെ കലാപത്തില്&#x200d; മരിച്ചവരുടെ ബന്ധുക്കള്&#x200d;ക്ക് സംസ്ഥാന പൊലീസ് സേനകള്&#x200d;, പാരാ മിലിട്ടറി സേനകള്&#x200d;, ഐ.ആര്&#x200d; ബറ്റാലിയനുകള്&#x200d;, പൊതുമേഖലാ സ്ഥാപനങ്ങള്&#x200d;, മറ്റ് സംസ്ഥാന-കേന്ദ്ര സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d; എന്നിവയിലെ നിയമനങ്ങളില്&#x200d; പ്രായ ഇളവ് നല്&#x200d;കിക്കൊണ്ടുള്ള ഉത്തരവ് ഉടനടി പിന്&#x200d;വലിക്കുന്നതായി അറിയിച്ചു.</p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്&#x200d;ക്കാരാണ് 2007 ജനുവരിയില്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; ഭരണത്തിലിരിക്കെ നടപ്പിലാക്കിയ ഇളവുകള്&#x200d; പിന്&#x200d;വലിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014ല്&#x200d;, ഈ ഇളവ് സി.എ.എസ്.എഫ് അടക്കമുള്ള കൂടുതല്&#x200d; സേനകളിലേക്കും കേന്ദ്ര സര്&#x200d;ക്കാര്&#x200d; വ്യാപിപ്പിച്ചിരുന്നു. എന്നാല്&#x200d;, ഇളവ് പിന്&#x200d;വലിച്ചുകൊണ്ടുള്ള പുതിയ തീരുമാനത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇതുവരെ വിശദീകരണം നല്&#x200d;കിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-rebellion-the-home-ministry-has-withdrawn-the-age-relaxation-in-central-government-jobs-given-to-relatives-of-those-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ബി.സിയിലെ പരിശോധന: ചര്&#x200d;ച്ചയില്&#x200d; ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി</title>
		<link>https://www.chandrikadaily.com/bbc-britishminister-doccumentary.html</link>
					<comments>https://www.chandrikadaily.com/bbc-britishminister-doccumentary.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Mar 2023 11:21:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bbc]]></category>
		<category><![CDATA[bbc documentary]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240500</guid>

					<description><![CDATA[ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെയായിരുന്നു 
പരിശോധന ]]></description>
										<content:encoded><![CDATA[<p>ഇന്ത്യയിലെ ബി.ബി.സി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്&#x200d;ച്ചയില്&#x200d; ഉന്നയിച്ചതായി ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്&#x200d;ലി വെളിപ്പെടുത്തി. ഇന്നലെ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് വിഷയം ഉന്നയിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.</p>
<p>രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഇവിടത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്ന<br />
മറുപടിയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അദ്ധഹത്തിന് നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ന്യൂഡല്&#x200d;ഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിൽ നടന്ന പരിശോധന വിമർശനങ്ങൾ ഉയർത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bbc-britishminister-doccumentary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് കലാപത്തില്&#x200d; മോദിയെ വെള്ളപൂശി കലാപം അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ആത്മകഥ</title>
		<link>https://www.chandrikadaily.com/narendra-modi-gujarat-riots-sit-questioning-rk-raghavan.html</link>
					<comments>https://www.chandrikadaily.com/narendra-modi-gujarat-riots-sit-questioning-rk-raghavan.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 27 Oct 2020 09:31:49 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[Gujarat Riot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164498</guid>

					<description><![CDATA[ഗുജറാത്ത് കലാപം അന്വേഷിച്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്നു ആര്&#x200d;.കെ രാഘവനാണ് അദ്ദേഹത്തിന്റെ ആത്മകഥയില്&#x200d; മോദിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗുജറാത്ത് കലാപത്തില്&#x200d; അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വെള്ളപൂശി പുതിയ പുസ്തകം. ഗുജറാത്ത് കലാപം അന്വേഷിച്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്നു ആര്&#x200d;.കെ രാഘവനാണ് അദ്ദേഹത്തിന്റെ ആത്മകഥയില്&#x200d; മോദിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്. &#8216;എ റോഡ് വെല്&#x200d; ട്രാവല്&#x200d;ഡ്&#8217; എന്ന പുസ്തകത്തിലാണ് അദ്ദേഹം മോദിക്ക് ക്ലീന്&#x200d; ചിറ്റ് നല്&#x200d;കിയിരിക്കുന്നത്. ഗുജറാത്ത് കലാപം അന്വേഷിക്കുന്നതിന് മുമ്പ് സിബിഐ തലവനായിരുന്ന അദ്ദേഹം ബോഫോഴ്‌സ് കേസ്, ഇന്ത്യ-സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് കോഴക്കേസ് തുടങ്ങിയ പ്രമാദമായ കേസുകളും അന്വേഷിച്ചിട്ടുണ്ട്.</p>
<p>ഒമ്പത് മണിക്കൂര്&#x200d; നീണ്ട മാരത്തോണ്&#x200d; ചോദ്യം ചെയ്യലില്&#x200d; ഒരിക്കല്&#x200d; പോലും മുഷിയാതെ മുഴുവന്&#x200d; ചോദ്യങ്ങള്&#x200d;ക്കും മോദി മറുപടി നല്&#x200d;കിയെന്ന് പുസ്തകത്തില്&#x200d; പറയുന്നു. ഒമ്പത് മണിക്കൂറിനിടയില്&#x200d; ഒരു കപ്പ് ചായപോലും അദ്ദേഹം ആവശ്യപ്പെട്ടില്ല. ഗാന്ധി നഗറിലെ എസ്എടി ഓഫീസില്&#x200d; എത്തുമ്പോള്&#x200d; അദ്ദേഹം കൊണ്ടുവന്ന ഒരു കുപ്പി വെള്ളം മാത്രമാണ് അദ്ദേഹം കുടിച്ചതെന്നും ആര്&#x200d;.കെ രാഘവന്&#x200d; പറയുന്നു.</p>
<p>പ്രത്യേക അന്വേഷണസംഘത്തില്&#x200d; അംഗമായിരുന്ന അശോക് മല്&#x200d;ഹോത്രയാണ് മോദിയോട് ചോദ്യങ്ങള്&#x200d; ചോദിച്ചത്. ഭാവിയില്&#x200d; ചില ആരോപണങ്ങള്&#x200d; ഒഴിവാക്കാനാണ് താന്&#x200d; ഈ അസാധാരണ നടപടി സ്വീകരിച്ചത്. ഒമ്പത് മണിക്കൂര്&#x200d; നീണ്ട ചോദ്യം ചെയ്യല്&#x200d; രാത്രിയാണ് അവസാനിച്ചത്. വളരെ ശാന്തനായാണ് മോദി ചോദ്യങ്ങളോട് പ്രതികരിച്ചതെന്ന് ആര്&#x200d;.കെ മല്&#x200d;ഹോത്ര പിന്നീട് തന്നോട് പറഞ്ഞു.</p>
<p>2012 ഫെബ്രുവരിയിലാണ് നരേന്ദ്ര മോദി ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് ഗുജറാത്ത് കലാപത്തില്&#x200d; യാതൊരു പങ്കുമില്ലെന്ന് കാണിച്ച് ആര്&#x200d;.കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യോക അന്വേഷണസംഘം സുപ്രീംകോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയത്. വളരെ പ്രൊഫഷണലായ റിപ്പോര്&#x200d;ട്ടാണ് എസ്‌ഐടി സുപ്രീംകോടതിയില്&#x200d; നല്&#x200d;കിയത്. ഇതിനെ തുടര്&#x200d;ന്ന് തനിക്കെതിരെ ഡല്&#x200d;ഹിയില്&#x200d; ഗൂഢാലോചന നടന്നു. തന്നെ ഫോണ്&#x200d; ചോര്&#x200d;ത്തല്&#x200d; അടക്കമുള്ള ശ്രമങ്ങള്&#x200d; നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/narendra-modi-gujarat-riots-sit-questioning-rk-raghavan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജീവ് ഭട്ടിന് മതിയായ ബഹുമാനമില്ലെന്ന്; ജാമ്യം നിഷേധിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/gujarat-hc-declines-to-suspend-sentence-of-ips-sanjiv-bhatts-convictions.html</link>
					<comments>https://www.chandrikadaily.com/gujarat-hc-declines-to-suspend-sentence-of-ips-sanjiv-bhatts-convictions.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Oct 2019 09:25:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[IPS]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[sanjiv bhatt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141393</guid>

					<description><![CDATA[അഹമ്മദാബാദ്: കസ്റ്റഡി മരണക്കേസില്&#x200d; ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്&#x200d; ഐപിഎസ് ഉദ്യോഗസ്ഥന്&#x200d; സഞ്ജീവ് ഭട്ട് നല്&#x200d;കിയ ഹര്&#x200d;ജി തള്ളിക്കളയുന്നതിനിടെ, അദ്ദേഹത്തിന് കോടതിയോട് ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കസ്റ്റഡി മരണക്കേസില്&#x200d; ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭട്ട് നല്&#x200d;കിയ ഹര്&#x200d;ജി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എ.സി റാവു എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഭട്ടിന് കോടതികളോട് മതിയായ ബഹുമാനമില്ലെന്നും നിയമത്തെ ദുരുപയോഗം ചെയ്യലും കോടതികളെ അപകീര്&#x200d;ത്തിപ്പെടുത്തുന്നതും സ്ഥിരം സംഭവമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭട്ടിനെ ശിക്ഷിച്ചതില്&#x200d; കോടതിക്ക് [&#8230;]]]></description>
										<content:encoded><![CDATA[
<p>അഹമ്മദാബാദ്: കസ്റ്റഡി മരണക്കേസില്&#x200d; ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്&#x200d; ഐപിഎസ് ഉദ്യോഗസ്ഥന്&#x200d; സഞ്ജീവ് ഭട്ട് നല്&#x200d;കിയ ഹര്&#x200d;ജി തള്ളിക്കളയുന്നതിനിടെ, അദ്ദേഹത്തിന് കോടതിയോട് ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടു. </p>



<p>കസ്റ്റഡി മരണക്കേസില്&#x200d; ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭട്ട് നല്&#x200d;കിയ ഹര്&#x200d;ജി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എ.സി റാവു എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഭട്ടിന് കോടതികളോട് മതിയായ ബഹുമാനമില്ലെന്നും നിയമത്തെ ദുരുപയോഗം ചെയ്യലും കോടതികളെ അപകീര്&#x200d;ത്തിപ്പെടുത്തുന്നതും സ്ഥിരം സംഭവമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭട്ടിനെ ശിക്ഷിച്ചതില്&#x200d; കോടതിക്ക് പ്രാഥമിക സംതൃപ്തിയുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്&#x200d; ഭട്ട് മുമ്പ് മനപൂര്&#x200d;വ്വം ശ്രമിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ആശ്വാസം നല്&#x200d;കാന്&#x200d; ചായ്‌വ് കാണിച്ചിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സിആര്&#x200d;പിസി സെക്ഷന്&#x200d; 389 പ്രകാരം നടപ്പാക്കിയ ശിക്ഷ താല്&#x200d;ക്കാലികമായി നമരവിപ്പിക്കുന്നതിനുള്ള അപേക്ഷയാണ് ഭട്ട് കോടതിയില്&#x200d; നല്&#x200d;കിയത്.</p>



<p>1990 നവംബറില്&#x200d; ജംജോദ്പൂര്&#x200d; നിവാസിയായ പ്രഭുദാസ് വൈഷ്ണാനിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്&#x200d; ഭട്ടിനെ വിചാരണക്കൊടുവില്&#x200d; ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഐപിസിയുടെ 34, 114 വകുപ്പുകള്&#x200d; പ്രകാപം സെക്ഷന്&#x200d; 323, 302, 506 (1) വകുപ്പുകള്&#x200d; പ്രകാരം ഗുജറാത്തിലെ ജാംനഗര്&#x200d; സെഷന്&#x200d;സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.<br> ഗുജറാത്ത് കലാപത്തിലും തുടര്&#x200d;ന്നും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും സംഘപരിവാറിനുമെതിരെ രൂക്ഷ വിമര്&#x200d;ശനം നടത്തുന്ന ആളായിരുന്നു മുന്&#x200d; ഐപിഎസ് ഉദ്യോഗസ്ഥനായി സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപ വിവാദത്തിന് പിന്നാലെയാണ് ഭട്ടിനെ ഐപിഎസ് ഉദ്യോഗസ്ഥ തലത്തില്&#x200d; നിന്നും പുറത്താക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-hc-declines-to-suspend-sentence-of-ips-sanjiv-bhatts-convictions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നരേന്ദ്രമോദിയെ പൊതുയിടത്തില്&#x200d; വെച്ച് വാജ്‌പേയി വിമര്&#x200d;ശിക്കുന്ന ദൃശ്യങ്ങള്&#x200d; വീണ്ടും വിവാദമാവുന്നു</title>
		<link>https://www.chandrikadaily.com/when-atal-bihari-vajpayee-teaches-raj-dharma-to-narendra-modi.html</link>
					<comments>https://www.chandrikadaily.com/when-atal-bihari-vajpayee-teaches-raj-dharma-to-narendra-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 May 2019 16:21:59 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[feku modi]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[vajpayee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127039</guid>

					<description><![CDATA[മോദി ഭരണകാലത്ത് ഗുജറാത്തില്&#x200d; നടന്ന ക്രൂരമായ വംശഹത്യയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോദിയ മുന്നില്&#x200d; നിര്&#x200d;ത്തി അന്നത്തെ പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയി നടത്തിയ പരാമര്&#x200d;ശം വീണ്ടും ചര്&#x200d;ച്ചയാകുന്നു. വാജ്‌പേയിയുടെ മറുപടിയില്&#x200d; അസ്വസ്ഥനാകുന്ന മോദിയെ തുറന്നുകാട്ടുന്ന വീഡിയോയാണ് ഇപ്പോള്&#x200d; വീണ്ടും വിവാദമാകുന്നത്. ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം 2002 ഏപ്രില്&#x200d; നാലിന് ഗുജറാത്ത് സന്ദര്&#x200d;ശിച്ച അന്നത്തെ പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും പങ്കെടുക്കുന്ന വാര്&#x200d;ത്താസമ്മേളനമാണ് വേദി. കലാപത്തിനെക്കുറിച്ചു സംസാരിക്കുന്നതിനിടയില്&#x200d; പ്രധാനമന്ത്രിയോട് ഗുജറാത്ത് മുഖ്യമന്ത്രിയെ സംബന്ധിച്ച് റിപ്പോര്&#x200d;ട്ടര്&#x200d;മാര്&#x200d;ക്കിടയില്&#x200d; നിന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>മോദി ഭരണകാലത്ത് ഗുജറാത്തില്&#x200d; നടന്ന ക്രൂരമായ വംശഹത്യയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോദിയ മുന്നില്&#x200d; നിര്&#x200d;ത്തി അന്നത്തെ പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയി നടത്തിയ പരാമര്&#x200d;ശം വീണ്ടും ചര്&#x200d;ച്ചയാകുന്നു. വാജ്‌പേയിയുടെ മറുപടിയില്&#x200d; അസ്വസ്ഥനാകുന്ന മോദിയെ തുറന്നുകാട്ടുന്ന വീഡിയോയാണ് ഇപ്പോള്&#x200d; വീണ്ടും വിവാദമാകുന്നത്.</p>



<p>ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം 2002 ഏപ്രില്&#x200d; നാലിന്  ഗുജറാത്ത് സന്ദര്&#x200d;ശിച്ച അന്നത്തെ പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും പങ്കെടുക്കുന്ന വാര്&#x200d;ത്താസമ്മേളനമാണ് വേദി.</p>



<p>കലാപത്തിനെക്കുറിച്ചു സംസാരിക്കുന്നതിനിടയില്&#x200d; പ്രധാനമന്ത്രിയോട് ഗുജറാത്ത് മുഖ്യമന്ത്രിയെ സംബന്ധിച്ച് റിപ്പോര്&#x200d;ട്ടര്&#x200d;മാര്&#x200d;ക്കിടയില്&#x200d; നിന്ന് ചോദ്യമുയര്&#x200d;ന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് താങ്കളുടെ മുഖ്യമന്ത്രിയോട് എന്തെങ്കിലും പറയാന്&#x200d; ഉണ്ടോ എന്ന് മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; ചോദിച്ചപ്പോള്&#x200d; നരേന്ദ്രമോദിയെ രൂക്ഷമായി വിമര്&#x200d;ശിക്കുകയാണ് വാജ്‌പേയി ചെയ്തത്.</p>



<p>ഭരണാധികാരി രാജ്യധര്&#x200d;മ്മം പാലിക്കണം. രാജനീതി എന്നത് എല്ലാവരെയും സമമായി കാണുക എന്നതാണ്. പ്രതേക ജാതിയുടെ പേരിലോ കുലത്തിന്റെ പേരിലോ അല്ല ഭരണം നടത്തേണ്ടത്. ജനങ്ങള്&#x200d;ക്കിടയില്&#x200d; വേര്&#x200d;തിരിവ് സൃഷ്ടിക്കരുതെന്നായിരുന്നു വാജ്‌പേയിയുടെ വിമര്&#x200d;ശനം. നിരവധി സാധുക്കളുടെ ജീവന്&#x200d; എടുത്തു കൊണ്ടുള്ള ഭരണം ഒരിക്കലും നിലനില്&#x200d;ക്കില്ല. അത് മോദി ഭായ് ഓര്&#x200d;ത്താല്&#x200d; നന്നെന്നും മുഖ്യമന്ത്രി മോദിയെ മുന്&#x200d;നിര്&#x200d;ത്തി വാജ്‌പേയി പറയുന്നുണ്ട്. വിമര്&#x200d;ശനത്തില്&#x200d; മോദി അസ്വസ്ഥനാകുന്നത് വീഡിയോയില്&#x200d; കാണാന്&#x200d; കഴിയും. രാജധര്&#x200d;മ്മത്തെക്കുറിച്ച് വാജ്‌പേയി വിശദീകരിക്കുന്നതിനിടയില്&#x200d; &#8216; അതാണ് ഞങ്ങളിവിടെ ചെയ്യുന്നത്&#8217; എന്ന് മോദി ചമ്മിയ ചിരിയോടെ പറയുന്നുമുണ്ട്.  എന്നാല്&#x200d; ഒരു നിമിഷം നിശബ്ദനായ ശേഷം വാജ് പേയി  &#8216;അങ്ങനെയാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു&#8217; എന്ന് പറഞ്ഞ് പത്ര സമ്മേളനം അവസാനിക്കുകയാണ്.</p>







<p>വാജ്‌പേയിയുടെ ഉപദേശം മോദിക്കെതിരെയുള്ള വിമര്&#x200d;ശനമായി കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെയുള്ള പാര്&#x200d;ട്ടികള്&#x200d; ഉയര്&#x200d;ത്തിയിരുന്നു. എന്നാല്&#x200d; ഗുജറാത്തില്&#x200d; രാജധര്&#x200d;മ്മം അനുസരിച്ചുള്ള ഭരണമാണ് നടക്കുന്നതെന്നാണ് വാജ്‌പേയി പറഞ്ഞതെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു മോദി. <br>
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപം വലിയ തെറ്റായിരുന്നെന്ന് അന്നത്തെ പ്രധാനമന്ത്രിയും മുതിര്&#x200d;ന്ന ബി.ജെ.പി. നേതാവുമായ അടല്&#x200d; ബിഹാരി വാജ്പേയി കരുതിയിരുന്നുവെന്ന് റോയുടെ മുന്&#x200d;മേധാവി എ.എസ്. ദൗളത്ത് നടത്തിയ വെളിപ്പെടുത്തലും വിവാദമായിരുന്നു.</p>



<iframe loading="lazy" width="697" height="392" src="https://www.youtube.com/embed/HJBItuHzUR0" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>



<p>മോദിയെ പുറത്താക്കണമെന്ന് വാജ്‌പേയി പറഞ്ഞിരുന്നതായ ബിജെപി മുന്&#x200d; കേന്ദ്രമന്ത്രി യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d; കഴിഞ്ഞ ദിവസം വിവാദമായിരുന്നു. എന്നാല്&#x200d; മോദിയുടെ ക്രൂര മുഖം തുറന്നു കാട്ടുന്ന ഈ വിഡിയോ ഇപ്പോള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറല്&#x200d; ആവുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/when-atal-bihari-vajpayee-teaches-raj-dharma-to-narendra-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി ബയോപ്പിക്ക്; ഗോധ്ര കലാപത്തിനായി ട്രെയിന്&#x200d; കോച്ചിന് തീയിട്ട് ചിത്രീകരണം</title>
		<link>https://www.chandrikadaily.com/pm-narendra-modi-biopic-train-fire-godhra-riot.html</link>
					<comments>https://www.chandrikadaily.com/pm-narendra-modi-biopic-train-fire-godhra-riot.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 04 Mar 2019 13:48:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[GODHRA]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[modi fake]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[Modi Ruling]]></category>
		<category><![CDATA[rahul-modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120289</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിക്കായി ട്രെയിനിന്റെ കോച്ചിന് തീവെച്ച സംഭവം വിവാദത്തില്&#x200d;. ലായിരിക്കുകയാണിപ്പോള്&#x200d; ബി.ജെ.പി. ഗുജറാത്തിലെ ഗോധ്രയില്&#x200d; 2002-ല്&#x200d; സബര്&#x200d;മതി എക്‌സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവം ഷൂട്ട് ചെയ്യാനാണ് അണിയറപ്രവര്&#x200d;ത്തകര്&#x200d; ട്രെയിനിന്റെ കോച്ചിന് തീവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഷൂട്ടിങ് ഭ്രമത്തെ കുറിച്ചും പിആര്&#x200d; വര്&#x200d;ക്കിനെ കുറിച്ചും കോണ്&#x200d;്ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി വിമര്&#x200d;ശനം ഉന്നയിക്കുന്നതിനിയിലാണ് ബിജെപിക്ക് തലവേദനയായി പുതിയ വിവാദം. എല്ലാവിധ പ്രചരണതന്ത്രങ്ങളും ഉപയോഗിച്ച് മുന്നേറാനുള്ള ശ്രമത്തിനിടെയാണ് ഗുജറാത്തിലെ ഗോധ്ര കലാപവും ഉള്&#x200d;പ്പെടുത്തിയ [&#8230;]]]></description>
										<content:encoded><![CDATA[
<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിക്കായി ട്രെയിനിന്റെ കോച്ചിന് തീവെച്ച സംഭവം വിവാദത്തില്&#x200d;. ലായിരിക്കുകയാണിപ്പോള്&#x200d; ബി.ജെ.പി. ഗുജറാത്തിലെ ഗോധ്രയില്&#x200d; 2002-ല്&#x200d; സബര്&#x200d;മതി എക്‌സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവം ഷൂട്ട് ചെയ്യാനാണ് അണിയറപ്രവര്&#x200d;ത്തകര്&#x200d; ട്രെയിനിന്റെ കോച്ചിന് തീവെച്ചത്. </p>



<p>പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഷൂട്ടിങ് ഭ്രമത്തെ കുറിച്ചും പിആര്&#x200d; വര്&#x200d;ക്കിനെ കുറിച്ചും കോണ്&#x200d;്ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി വിമര്&#x200d;ശനം ഉന്നയിക്കുന്നതിനിയിലാണ് ബിജെപിക്ക് തലവേദനയായി പുതിയ വിവാദം. </p>



<p>എല്ലാവിധ പ്രചരണതന്ത്രങ്ങളും ഉപയോഗിച്ച് മുന്നേറാനുള്ള ശ്രമത്തിനിടെയാണ് ഗുജറാത്തിലെ ഗോധ്ര കലാപവും ഉള്&#x200d;പ്പെടുത്തിയ ഷൂട്ടിങ് ശ്രമം . ചിത്രീകരണത്തിനായി വഡോദരയിലെ വിശ്വാമിത്രി റെയില്&#x200d;വേ സ്റ്റേഷന്&#x200d; ഉപയോഗിക്കാന്&#x200d; റെയില്&#x200d;വേ അനുമതി നല്&#x200d;കിയിരുന്നു. റെയില്&#x200d;വേ സ്റ്റേഷന്&#x200d; ഉള്&#x200d;പ്പെടുന്ന കുറച്ച് സീനുകള്&#x200d; ചിത്രീകരിക്കാനായിരുന്നു അനുമതി. മോദി ചെറുപ്പത്തില്&#x200d; ചായവില്&#x200d;പന നടത്തുന്നതടക്കം ചില സീനുകള്&#x200d; ചിത്രീകരിക്കാനാണ് റെയില്&#x200d;വേ അനുമതി നല്&#x200d;കിയത്. എന്നാല്&#x200d; റെയില്&#x200d;വേ മോക് ഡ്രില്ലിനുപയോഗിക്കുന്ന ട്രെയിന്&#x200d; ബോഗിക്ക് തീയിട്ടാണ് ചിത്രീകരണ സംഘം ഷൂട്ടിംഗ് നടത്തിയത്. തീവെപ്പിലൂടെ റെയില്&#x200d;വേയ്ക്ക് നാശനഷ്ടമുണ്ടായെന്നാണ് റെയില്&#x200d;വേയുടെ നിലപാട്. ഗോധ്ര കലാപം ഉള്&#x200d;പ്പെടുത്തി ഡോക്യുമെന്ററി ചിത്രീകരിക്കുന്ന വിവരം റെയില്&#x200d;വെ അധികൃതരെ അറിയിച്ചിരുന്നില്ല. ഇതാണ് ഇപ്പോള്&#x200d; വിവാദമായിരിക്കുന്നത്.</p>



<p>ഗോധ്രകലാപവും മോദിയുടെ ജീവിതവും സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിപ്പിക്കാനായിരുന്നു ഈ ചിത്രീകരണം. 2002ല്&#x200d; ഗുജറാത്തിലെ ഗോധ്രയില്&#x200d; സബര്&#x200d;മതി എക്‌സ്പ്രസിന് തീവെച്ച് കൂട്ടക്കൊല നടത്തിയത്. അയോധ്യയില്&#x200d;നിന്നു മടങ്ങുകയായിരുന്ന കര്&#x200d;സേവകര്&#x200d; സഞ്ചരിച്ച സബര്&#x200d;മതി എക്സ്പ്രസിന്റെ എസ്-6 ബോഗി 2002 ഫെബ്രുവരി 27നാണ് അഗ്‌നിക്കിരയായത്. ഈ സംഭവം വീണ്ടും പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്&#x200d;ത്തിക്കൊണ്ടുവന്ന് വോട്ട് നേടാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. 59 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നീട് നടന്ന ഗുജറാത് കലാപം 1200 ഓളം പേരുടെയും മരണത്തിനിടയാക്കി. ഈ സമയത്ത് നരേന്ദ്ര മോദിയായിരുന്നു ഗുജറാത് മുഖ്യമന്ത്രി. ഈ സംഭവം വീണ്ടും പ്രചരാണായുധമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ഡോക്യുമെന്ററി ചിത്രീകരണം. എന്തായാലും വീണ്ടും കോച്ചുകള്&#x200d; കത്തിച്ചത് വന്&#x200d; വിവാദമായിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-narendra-modi-biopic-train-fire-godhra-riot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്&#x200d; കേസ്; മോദിക്ക് തിരിച്ചടി; റിപ്പോര്&#x200d;ട്ട് കൈമാറണമെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/gujarat-encounter-killings-share-bedi-committee-report-with-petitioners-sc-tells-govts.html</link>
					<comments>https://www.chandrikadaily.com/gujarat-encounter-killings-share-bedi-committee-report-with-petitioners-sc-tells-govts.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Jan 2019 03:16:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[bjp gujarat]]></category>
		<category><![CDATA[fake encounter]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[Sohrabuddin Sheikh encounter case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115764</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 21 വ്യാജ ഏറ്റുമുട്ടല്&#x200d; സംഭവങ്ങളെക്കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്&#x200d;ട്ട് കേസിലെ മുഴുവന്&#x200d; കക്ഷികള്&#x200d;ക്കും കൈമാറണമെന്ന് സുപ്രീംകോടതി. റിപ്പോര്&#x200d;ട്ട് കൈമാറാനാവില്ലെന്ന ഗുജറാത്ത് സര്&#x200d;ക്കാറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്&#x200d; കവി ജാവേദ് അക്തര്&#x200d;, അന്തരിച്ച മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; ബി.ജി വര്&#x200d;ഗീസ് എന്നിവര്&#x200d; സമര്&#x200d;പ്പിച്ച പൊതുതാല്&#x200d;പര്യ ഹര്&#x200d;ജി പരിഗണിച്ചാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 21 വ്യാജ ഏറ്റുമുട്ടല്&#x200d; സംഭവങ്ങളെക്കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്&#x200d;ട്ട് കേസിലെ മുഴുവന്&#x200d; കക്ഷികള്&#x200d;ക്കും കൈമാറണമെന്ന് സുപ്രീംകോടതി. റിപ്പോര്&#x200d;ട്ട് കൈമാറാനാവില്ലെന്ന ഗുജറാത്ത് സര്&#x200d;ക്കാറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.</p>
<p>ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്&#x200d; കവി ജാവേദ് അക്തര്&#x200d;, അന്തരിച്ച മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; ബി.ജി വര്&#x200d;ഗീസ് എന്നിവര്&#x200d; സമര്&#x200d;പ്പിച്ച പൊതുതാല്&#x200d;പര്യ ഹര്&#x200d;ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. റിപ്പോര്&#x200d;ട്ടിലെ വിവരങ്ങള്&#x200d; മാധ്യമങ്ങള്&#x200d;ക്ക് കൈമാറുന്നതില്&#x200d;നിന്ന് പരാതിക്കാരെ തടയണമെന്ന ഗുജറാത്ത് സര്&#x200d;ക്കാറിന്റെ ആവശ്യവും കോടതി തള്ളി.</p>
<p>ബേദി കമ്മിറ്റിയുടെ 11ാമത്തെയും അവസാനത്തേതുമായ അന്വേഷണ റിപ്പോര്&#x200d;ട്ട് 2018 ജനുവരിയിലാണ് സംസ്ഥാന സര്&#x200d;ക്കാറിനു സമര്&#x200d;പ്പിച്ചത്. എന്നാല്&#x200d; ഇതുവരെ റിപ്പോര്&#x200d;ട്ട് പുറത്തുവിടാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; തയ്യാറായിട്ടില്ല.കേസിലെ കക്ഷികളെക്കുറിച്ചും ഇരകളെക്കുറിച്ചുമുള്ള മുന്&#x200d;വിധിയാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നിലപാടിനു പിന്നിലെന്ന് കോടതി കുറ്റപ്പെടുത്തി.</p>
<p>സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്ത മറ്റൊരു ബെഞ്ച് മുമ്പാകെ ഹാജരായിക്കൊണ്ടിരിക്കുന്നതിനാല്&#x200d; കേസ് മാറ്റിവെക്കണമെന്നാണ് ഗുജറാത്ത് സര്&#x200d;ക്കാറിനു വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്&#x200d;സല്&#x200d; രജത് നായര്&#x200d; ആദ്യം ആവശ്യപ്പെട്ടത്. എന്നാല്&#x200d; ഈ ആവശ്യവും കോടതി തള്ളി. തുടര്&#x200d;ന്ന് ഇന്നലെ തന്നെ കേസ് പരിഗണിക്കുകയായിരുന്നു. താങ്കള്&#x200d; ആരാണെന്നായിരുന്നു ഗുജറാത്ത് സ്റ്റാന്റിങ് കോണ്&#x200d;സലിനോടുള്ള ചീഫ് ജസ്റ്റിസിന്റെ ആദ്യ ചോദ്യം. ഗുജറാത്ത് സര്&#x200d;ക്കാറിന്റെ അഭിഭാഷകനാണെന്ന് മറുപടി നല്&#x200d;കിയപ്പോള്&#x200d; താങ്കളുടെ താല്&#x200d;പര്യങ്ങള്&#x200d; മാത്രം കണക്കിലെടുത്താല്&#x200d; പോരെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. റിട്ട. സുപ്രീംകോടതി ജഡ്ജി എന്ന നിലയില്&#x200d; ബേദി കമ്മിറ്റിയുടെ റിപ്പോര്&#x200d;ട്ടിലെ ഉപസംഹാരം സ്വീകരിക്കാന്&#x200d; കഴിയണമെന്നില്ല. റിപ്പോര്&#x200d;ട്ട് ഞങ്ങള്&#x200d; സ്വീകരിക്കുന്നു എന്നല്ല ഇതിനര്&#x200d;ത്ഥം. കേസിലെ കക്ഷികള്&#x200d;ക്ക് റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് നല്&#x200d;കണമെന്നാണ് പറഞ്ഞത്. പകര്&#x200d;പ്പ് ലഭിക്കാന്&#x200d; പരാതിക്കാര്&#x200d;ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.</p>
<p>225 പേജ് വരുന്നതാണ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്&#x200d;ട്ട്. റിപ്പോര്&#x200d;ട്ടില്&#x200d; എന്താണ് പറയുന്നതെന്ന് അറിയില്ല. അതുകൊണ്ടു തന്നെ റിപ്പോര്&#x200d;ട്ട് സ്വീകരിക്കണോ തള്ളണോ എന്നത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നേരത്തെയുള്ള ഉത്തരവു പ്രകാരമാണ് നിങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചത്. എന്നാല്&#x200d; പിന്നീട് ചോദിക്കുമ്പോഴൊക്കെ കേസ് പിന്നീട് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അത് സ്വീകാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാക്കാല്&#x200d; പരാമര്&#x200d;ശിച്ചു.</p>
<p>പ്രതികളാകാന്&#x200d; സാധ്യതയുള്ളവര്&#x200d;ക്കു വേണ്ടിയെന്ന പേരില്&#x200d; കോടതിയില്&#x200d; ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; രാകേഷ് ദ്വിവേദിയും കക്ഷികള്&#x200d;ക്ക് റിപ്പോര്&#x200d;ട്ട് കൈമാറുന്നതിനെ എതിര്&#x200d;ത്തു. പൊതുതാല്&#x200d;പര്യ ഹര്&#x200d;ജി നല്&#x200d;കിയവര്&#x200d;ക്ക് റിപ്പോര്&#x200d;ട്ട് ലഭിക്കാന്&#x200d; യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം വാദിച്ചു. കേസില്&#x200d; ഉള്&#x200d;പ്പെട്ട ചിലരുടെ ക്രിമിനല്&#x200d; പശ്ചാത്തലങ്ങളും വസ്തുതാപരമായ കാര്യങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ബേദി കമ്മിറ്റി റിപ്പോര്&#x200d;ട്ട്. വിചാരണക്കോടതിയാണ് റിപ്പോര്&#x200d;ട്ട് പരിഗണിക്കേണ്ടത്. പരാതിക്കാര്&#x200d;ക്ക് റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് കൈമാറാന്&#x200d; സുപ്രീംകോടതി ഉത്തരവിട്ടാല്&#x200d; വിവരങ്ങള്&#x200d; വെളിച്ചത്തു വരുന്നതിനും കേസിനെക്കുറിച്ച് മുന്&#x200d;വിധികള്&#x200d; രൂപപ്പെടുന്നതിനും വഴിയൊരുക്കുമെന്ന് ദ്വിവേദി ആരോപിച്ചു. എന്നാല്&#x200d; കേസെടുക്കാന്&#x200d; സുപ്രീംകോടതി തന്നെ നേരിട്ട് റിപ്പോര്&#x200d;ട്ട് കീഴ്‌ക്കോടതിക്ക് അയച്ചു കൊടുക്കണോ എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ ചോദ്യം.</p>
<p>നേരത്തെ കേസ് പരിഗണിക്കവെ തന്നെ റിപ്പോര്&#x200d;ട്ടിന്റെ സ്വീകാര്യതയെ ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; ചോദ്യം ചെയ്തിരുന്നു. മോണിട്ടറിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് ജസ്റ്റിസ് ബേദി റിപ്പോര്&#x200d;ട്ട് തയ്യാറാക്കിയതെന്നായിരുന്നു പ്രധാന വിമര്&#x200d;ശനം. ഇതേതുടര്&#x200d;ന്ന് ജസ്റ്റിസ് ബേദിയോട് സുപ്രീംകോടതി നിലപാട് എഴുതി അറിയിക്കാന്&#x200d; നിര്&#x200d;ദേശിച്ചു. 2012ലെ സുപ്രീംകോടതി ഉത്തരവിലൂടെ ലഭിച്ച അധികാരത്തിന്റെ പരിധിയില്&#x200d; നിന്നുകൊണ്ടാണ് താന്&#x200d; പ്രവര്&#x200d;ത്തിച്ചതെന്നാണ് ജസ്റ്റിസ് ബേദി സമര്&#x200d;പ്പിച്ച മറുപടിയില്&#x200d; പറയുന്നതെന്നും റിട്ട. ജഡ്ജിന്റെ വാക്കുകളെ വിശ്വാസത്തില്&#x200d; എടുക്കാതിരിക്കാന്&#x200d; കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-encounter-killings-share-bedi-committee-report-with-petitioners-sc-tells-govts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്&#x200d; വിധി; വിമര്&#x200d;ശനവുമായി രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/no-one-killed-haren-pandya-tulsiram-prajapati-justice-loya-they-just-died.html</link>
					<comments>https://www.chandrikadaily.com/no-one-killed-haren-pandya-tulsiram-prajapati-justice-loya-they-just-died.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Dec 2018 13:12:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[fake encounter]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[justice loya]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[rss attack]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114455</guid>

					<description><![CDATA[മുംബൈ: സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട സംഭവത്തില്&#x200d; പ്രതികരണവുമായി കേണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. തെളിവുകള്&#x200d; നിരത്തുന്നതില്&#x200d; പ്രോസിക്യൂഷന്&#x200d; പൂര്&#x200d;ണ്ണമായും പരാജയപ്പെട്ട കേസില്&#x200d; കൊല്ലപ്പെട്ട ആളുകളുടെ മരണകാരണം ചോദ്യമാക്കി ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഗുജറാത്ത് മുന്&#x200d;മന്ത്രി ഹരേന്&#x200d; പാണ്ഡ്യ മുതല്&#x200d; ജഡ്ജ് ലോയയുടെ ദുരൂഹ മരണം വരെയുള്ള കേസിന്റെ കാലഘട്ടത്തിലെ തുടര്&#x200d; മരണങ്ങള്&#x200d; സാധാരണ മരണമാണോ എന്ന വിമര്&#x200d;ശനമാണ് രാഹുല്&#x200d; ഉയര്&#x200d;ത്തിയത്. ബി.ജെ.പി ദേശീയ അധ്യക്ഷ്യന്&#x200d; അമിത് [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട സംഭവത്തില്&#x200d; പ്രതികരണവുമായി കേണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. തെളിവുകള്&#x200d; നിരത്തുന്നതില്&#x200d; പ്രോസിക്യൂഷന്&#x200d; പൂര്&#x200d;ണ്ണമായും പരാജയപ്പെട്ട കേസില്&#x200d; കൊല്ലപ്പെട്ട ആളുകളുടെ മരണകാരണം ചോദ്യമാക്കി ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.</p>
<p>ഗുജറാത്ത് മുന്&#x200d;മന്ത്രി ഹരേന്&#x200d; പാണ്ഡ്യ മുതല്&#x200d; ജഡ്ജ് ലോയയുടെ ദുരൂഹ മരണം വരെയുള്ള കേസിന്റെ കാലഘട്ടത്തിലെ തുടര്&#x200d; മരണങ്ങള്&#x200d; സാധാരണ മരണമാണോ എന്ന വിമര്&#x200d;ശനമാണ് രാഹുല്&#x200d; ഉയര്&#x200d;ത്തിയത്.</p>
<p>ബി.ജെ.പി ദേശീയ അധ്യക്ഷ്യന്&#x200d; അമിത് ഷായും മറ്റു നേതാക്കളും ആരോപണവിധേയരായ വ്യാജ ഏറ്റുമുട്ടല്&#x200d; കേസുകളില്&#x200d; പ്രതികള്&#x200d; ശിക്ഷിക്കപ്പെടാത്തതെന്തെന്ന ചോദ്യം പ്രസക്തമാകുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ട്വീറ്റ്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi">NO ONE KILLED&#8230;</p>
<p>Haren Pandya.</p>
<p>Tulsiram Prajapati.</p>
<p>Justice Loya.</p>
<p>Prakash Thombre.</p>
<p>Shrikant Khandalkar.</p>
<p>Kauser Bi.</p>
<p>Sohrabuddin Shiekh.</p>
<p>THEY JUST DIED.</p>
<p>— Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1076444221446459392?ref_src=twsrc%5Etfw">December 22, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഹരെന്&#x200d; പാണ്ഡ്യ, തുളസിറാം പ്രജാപതി, ജസ്റ്റിസ് ലോയ, പ്രകാശ് തോബ്ര, ശ്രീകാന്ത് ഖണ്ഡല്&#x200d;ക്കര്&#x200d;, കൗസര്&#x200d; ബി, സോറാബുദ്ദീന്&#x200d; ഷെയ്ഖ് ഇവര്&#x200d; ആരും കൊലപ്പെട്ടതല്ല. എല്ലാം സാധാരണ മരണമായിരുന്നു, രാഹുല്&#x200d; ട്വീറ്റ് ചെയ്തു.</p>
<p>ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അമിത്ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസിന് വര്&#x200d;ഷങ്ങളുടെ പഴക്കമുണ്ട്.</p>
<p>ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷാക്കും വേണ്ടി ആസൂത്രണം ചെയ്യപ്പെട്ടതാണ് സൊഹ്റാബുദ്ദീന്റെയും ഭാര്യ കൗസര്&#x200d;ബിയുടെയും തുളസീറാം പ്രജാപതിയുടെയും കൊലപാതകങ്ങള്&#x200d; എന്ന ആരോപണങ്ങള്&#x200d; ശക്തമായിരുന്നു. ഗുജറാത്ത് മുന്&#x200d;മന്ത്രി ഹരേന്&#x200d; പാണ്ഡ്യയുടെ വധത്തെ തുടര്&#x200d;ന്നാണ് കൊട്ട്വേഷന്&#x200d; സംഘത്തിലെ ആള്&#x200d; കൂടിയായ സൊഹ്റാബുദ്ദീന്&#x200d; കൊല്ലപ്പെടുന്നത്. ഗുജറാത്ത് മുന്&#x200d; ആഭ്യന്തര മന്ത്രിയുടെ മരണത്തില്&#x200d; സൊഹ്റാബുദ്ദീനും പ്രജാപതിക്കും ബന്ധമുണ്ടെന്ന വാദങ്ങള്&#x200d; ശക്തമാണ്.</p>
<p><img loading="lazy" class="alignnone wp-image-114456 size-full" src="https://www.chandrikadaily.com/wp-content/uploads/2018/12/DvBQ-RQW0AAb0ku.jpg" alt="" width="720" height="804" srcset="https://www.chandrikadaily.com/wp-content/uploads/2018/12/DvBQ-RQW0AAb0ku.jpg 720w, https://www.chandrikadaily.com/wp-content/uploads/2018/12/DvBQ-RQW0AAb0ku-269x300.jpg 269w, https://www.chandrikadaily.com/wp-content/uploads/2018/12/DvBQ-RQW0AAb0ku-696x777.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/12/DvBQ-RQW0AAb0ku-376x420.jpg 376w" sizes="(max-width: 720px) 100vw, 720px" />2005 നവംബര്&#x200d; 26 നാണ് സൊഹ്‌റാബുദ്ദീന്&#x200d; കൊല്ലപ്പെടുന്നത്. മോദിയെ വധിക്കാന്&#x200d; വന്ന ഭീകരനെന്ന് ആരോപിച്ചായിരുന്നു സൊഹ്റാബുദ്ദീനെയും ഭാര്യയെയും ഗുജറാത്ത് പൊലീസ് സംഘം കൊലപ്പെടുത്തിയത്. ഒരു വര്&#x200d;ഷത്തിന് ശേഷം 2006 ഡിസംബര്&#x200d; 26ന് സൊഹറാബുദ്ദീന്റെ സന്തത സഹചാരിയായിരുന്ന തുളസീറാം പ്രജാപതിയും സമാന രീതിയില്&#x200d; കൊല്ലപ്പെട്ടു. കേസില്&#x200d; ആദ്യം അന്വേഷണം നടത്തിയ ഇന്&#x200d;സ്പെക്ടര്&#x200d; വി.എല്&#x200d; സോളങ്കി ഏറ്റുമുട്ടല്&#x200d; മരണം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു.<br />
മഹാരാഷ്ട്രയിലേക്കുളള ബസ് യാത്രക്കിടെ ഇവരെ ഗുജറാത്ത്-രാജസ്ഥാന്&#x200d; പൊലീസ് സംഘം പിടികൂടുകയും ഗുജറാത്തിലെ വല്&#x200d;സദിലേക്ക് കൊണ്ടു പോകുകയും ചെയ്തുവെന്ന് സോളങ്കി കണ്ടെത്തിയിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്&#x200d; വെച്ചതിന് ശേഷം നവംബര്&#x200d; 25ന് രാത്രി സൊഹ്റാബുദ്ദീനെ കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം കൗസര്&#x200d;ബിയും കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തി. ഇവര്&#x200d;ക്കൊപ്പം യാത്രചെയ്തിരുന്ന ബസ് യാത്രികനെയടക്കം സോളങ്കി കണ്ടെത്തിയിരുന്നു.<br />
മരണത്തില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് സൊഹ്റാബുദ്ദീന്റെ സഹോദരന്&#x200d; സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്&#x200d;ന്നാണ് കേസില്&#x200d; പ്രാഥമിക അന്വേഷണം നടത്താന്&#x200d; കോടതി സോളങ്കിയെ നിയമിച്ചത്. സൊഹ്റാബുദ്ദീനെ വെടിവെച്ചുകൊല്ലുന്നതിന് ദൃക്സാക്ഷിയെന്ന് സോളങ്കി വിശേഷിപ്പിച്ച തുളസീറാം പ്രജാപതിയെ ചോദ്യംചെയ്യുന്നതിന് അദ്ദേഹം അനുമതി ആവശ്യപ്പെട്ട് പത്ത് ദിവസത്തിനകമാണ് പ്രജാപതി ഏറ്റുമുട്ടലില്&#x200d; കൊലപ്പെടുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടര്&#x200d;ന്ന് ഗുജറാത്ത് ക്രിമിനല്&#x200d; ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; ഡിപ്പാര്&#x200d;ട്ട്മെന്റ് 2007 ല്&#x200d; അന്വേഷണം ഏറ്റെടുത്തു. കൊലപാതകങ്ങള്&#x200d; വ്യാജ ഏറ്റുമുട്ടലാണെന്നും കൗസര്&#x200d;ബിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സി.ഐ.ഡി കണ്ടെത്തി. കേസ് പിന്നീട് 2010 ല്&#x200d; സിബിഐയിലേക്ക് മാറ്റപ്പെട്ടു. കേസില്&#x200d; നീതിപൂര്&#x200d;വ്വമായ വിചാരണ നടക്കില്ലെന്ന സിബിഐ അപേക്ഷയെ തുടര്&#x200d;ന്നാണ് വിചാരണ നടപടികള്&#x200d; മുംബൈയിലേക്ക് മാറ്റിയത്. 2010 ജൂലായില്&#x200d; അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തെ തടവിന് ശേഷം ജാമ്യത്തില്&#x200d; ഇറങ്ങിയ അമിത് ഷായ്ക്ക് രണ്ട് വര്&#x200d;ഷത്തേക്ക് ഗുജറാത്തില്&#x200d; പ്രവേശിക്കുന്നതിന് കോടതി വിലക്കേര്&#x200d;പ്പെടുത്തി.<br />
സെപ്റ്റംബര്&#x200d; 2012-നാണ് അമിത് ഷായടക്കം 47 പ്രതികള്&#x200d;ക്കെതിരെ ഗുജറാത്ത് കോടതിയില്&#x200d; സി.ബി.ഐ കുറ്റപത്രം സമര്&#x200d;പ്പിച്ചത്. അഹമ്മദാബാദ് ഭീകര വിരുദ്ധ സംഘത്തിലെ മുന്&#x200d; പൊലീസ് എസ്.പി രാജ്മാകുമാര്&#x200d; പാണ്ഡ്യന്&#x200d;, അന്നത്തെ സി.ഐ.ഡി വിഭാഗം ഐ.ജി ഗീത ജോഹ്രി, മുന്&#x200d; ഐ.പി.എസ് ഉദ്യോഗസ്ഥന്&#x200d; ഡി.ജി വന്&#x200d;സാര എന്നിവര്&#x200d;കൂടിയടങ്ങുന്ന പ്രതികള്&#x200d;ക്കെതിരെ കൊലപാതകം, കുറ്റകരമായ ഗൂഡാലോചന, തെളിവ് നശിപ്പിക്കല്&#x200d;എന്നീ വകുപ്പുകള്&#x200d; അനുസരിച്ചാണ് കുറ്റം ചുമത്തിയത്. കേസ് രാഷ്ട്രീയലക്ഷ്യം വെച്ചു കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് അമിത് ഷാ വിടുതല്&#x200d; ഹര്&#x200d;ജി നല്&#x200d;കി.<br />
കൊല്ലപ്പെട്ട മൂന്നുപേരെയും ഇല്ലാതാക്കാന്&#x200d; ഗൂഢാലോചന നടത്തിയവരിലെ മുഖ്യകക്ഷിയാണ് അമിത് ഷായാണെന്ന് കുറ്റപത്രത്തില്&#x200d; സി.ബി.ഐ വാദിച്ചത്. എന്നാല്&#x200d; പിന്നീടുളള കുറ്റപത്രങ്ങളിലും സുപ്രീംകോടതില്&#x200d; നല്&#x200d;കിയ റിപ്പോര്&#x200d;ട്ടുകളിലും അമിത്ഷായുടെ പങ്കിനെ കുറിച്ച് സി.ബി.ഐ മൗനം പാലിച്ചു. മുഖ്യസൂത്രധാരനെന്ന വാദത്തില്&#x200d; നിന്നും സി.ബി.ഐ പിന്നോട്ട് പോയി. പിന്നീട് അമിത്ഷായുടെ വിടുതല്&#x200d; ഹര്&#x200d;ജി പരിഗണിച്ച കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.<br />
2014 ഡിസംബറില്&#x200d; ആണ് അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കിയത്. മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് ശേഷമായിരുന്നു അത്. 2017ല്&#x200d; വന്&#x200d;സാര അടക്കമുള്ള ഉദ്യോഗസ്ഥരെയും കോടതി വെറുതെ വിട്ടു. അമിത്ഷാക്ക് പുറമെ അന്നത്തെ രാജസ്ഥാന്&#x200d; ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കഠാരിയ, ഗുജറാത്ത് പൊലീസ് മേധാവി പിസി പാണ്ഡെ മുന്&#x200d; ഡിഐജി ഡിജി വന്&#x200d;സാരെ എന്നിവരെയും വിട്ടയച്ചിരുന്നു. ഗുജറാത്ത് മുന്&#x200d;മന്ത്രി ഹരേന്&#x200d; പാണ്ഡ്യയുടെ വധവുമായി സൊഹ്റാബുദ്ദീനും പ്രജാപതിക്കും ബന്ധമുണ്ടെന്ന വാദങ്ങളും ശക്തമായിരുന്നു.<br />
മോദിയുമായും അമിത്ഷായുമായും അടുത്ത ബന്ധമുണ്ടായിരുന്ന പൊലീസ് ഓഫീസര്&#x200d; ഡി.ജി വന്&#x200d;സാരയാണ് ഹരേന്&#x200d; പാണ്ഡ്യയെ കൊല്ലാനുള്ള കരാര്&#x200d; സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖിന് നല്&#x200d;കിയതെന്ന് പാണ്ഡ്യ വധക്കേസില്&#x200d; പ്രോസിക്യൂഷന്&#x200d; സാക്ഷിയായ അസംഖാന്&#x200d; തുറന്ന കോടതിയില്&#x200d; വെളിപ്പെടുത്തിയിരുന്നു. കേസില്&#x200d; വാദം കേട്ടിരുന്ന സി.ബി.ഐ കോടതി ജഡ്ജ് ലോയയുടെ ദുരൂഹ മരണവും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-one-killed-haren-pandya-tulsiram-prajapati-justice-loya-they-just-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൊറാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d;; 22 പ്രതികളെയും സി.ബി.ഐ കോടതി വെറുതെ വിട്ടു</title>
		<link>https://www.chandrikadaily.com/no-proof-of-fake-encounter-in-sohrabuddin-case-says-court.html</link>
					<comments>https://www.chandrikadaily.com/no-proof-of-fake-encounter-in-sohrabuddin-case-says-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Dec 2018 08:45:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi crisis]]></category>
		<category><![CDATA[fake encounter]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<category><![CDATA[Sohrabuddin Sheikh encounter case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114316</guid>

					<description><![CDATA[മുംബൈ: ഗുജറാത്തിലെ സൊറാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; 22 പ്രതികളെയും വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാന്&#x200d; പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ 22 പൊലീസുകാരെയും കോടതി വെറുതെ വിട്ടത്. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ് ജെ ശര്&#x200d;മ്മയാണ് കേസില്&#x200d; വിധി പറഞ്ഞത്. പ്രതികള്&#x200d;ക്കെതിരെ കുറ്റം തെളിയിക്കുന്നതില്&#x200d; പ്രോസിക്യൂഷന്&#x200d; പൂര്&#x200d;ണമായി പരാജയപ്പെട്ടെന്നും കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. വീണ്ടും വാദം കേള്&#x200d;ക്കണമെന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി. തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തിലെ ഗൂഡാലോചന [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ഗുജറാത്തിലെ സൊറാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; 22 പ്രതികളെയും വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാന്&#x200d; പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ 22 പൊലീസുകാരെയും കോടതി വെറുതെ വിട്ടത്. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ് ജെ ശര്&#x200d;മ്മയാണ് കേസില്&#x200d; വിധി പറഞ്ഞത്. പ്രതികള്&#x200d;ക്കെതിരെ കുറ്റം തെളിയിക്കുന്നതില്&#x200d; പ്രോസിക്യൂഷന്&#x200d; പൂര്&#x200d;ണമായി പരാജയപ്പെട്ടെന്നും കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. വീണ്ടും വാദം കേള്&#x200d;ക്കണമെന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി. തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തിലെ ഗൂഡാലോചന തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.</p>
<p>സൊറാബുദ്ദീന്&#x200d; ഷെയ്ഖിനെയും ഭാര്യ കൗസര്&#x200d;ബിയെയും ഗുജറാത്ത് പൊലീസ് ഗാന്ധിനഗറിന് സമീപം വച്ച് 2005 നവംബറിലാണ് കൊലപ്പെടുത്തിയത്. പിന്നീട് ഇവരുടെ ഡ്രൈവര്&#x200d; തുളസിറാം പ്രജാപതിയും കൊല്ലപ്പെട്ടിരുന്നു.</p>
<p>2014ല്&#x200d; 38 പേര്&#x200d; പ്രതിയായ കേസില്&#x200d; അമിത് ഷായടക്കം 16 പേരെ കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 22 പ്രതികളുടെ വിധിയാണ് ഇപ്പോള്&#x200d; പുറത്തുവന്നിരിക്കുന്നത്. 210 സാക്ഷികളെ വിസ്തരിച്ച കേസില്&#x200d; 92 പേര്&#x200d; മൊഴിമാറ്റിയിരുന്നു. ആദ്യം ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ച കേസ് 2010 ലാണ് സിബിഐക്ക് കൈമാറിയത്. 2013 കേസിന്റെ വാദം ഗുജറാത്തില്&#x200d; നിന്നും സുപ്രീം കോടതിയുടെ നിര്&#x200d;ദ്ദേശത്തെ തുടര്&#x200d;ന്ന് മുംബൈയിലേക്ക് മാറ്റിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-proof-of-fake-encounter-in-sohrabuddin-case-says-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരേന്&#x200d; പാണ്ഡ്യയെ കൊന്നത് ഡിജി വന്&#x200d;സാരെയുടെ നിര്&#x200d;ദേശപ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി</title>
		<link>https://www.chandrikadaily.com/sohrabuddin-shaikh-killed-ex-minister-haren-pandya-on-vanzaras-orders-witness-tells-court.html</link>
					<comments>https://www.chandrikadaily.com/sohrabuddin-shaikh-killed-ex-minister-haren-pandya-on-vanzaras-orders-witness-tells-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Nov 2018 13:31:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[DG Vanzara]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<category><![CDATA[Sohrabuddin Sheikh encounter case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109423</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്&#x200d; പാണ്ഡ്യയെ സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ് കൊലപ്പെടുത്തിയത് ഐ.പി.എസ് ഓഫീസറായിരുന്ന ഡി.ജി വന്&#x200d;സാരയുടെ നിര്&#x200d;ദേശ പ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി. സൊഹ്‌റാബുദ്ദീന്&#x200d; വ്യാജഏറ്റമുട്ടല്&#x200d; കേസിലെ ഒരു സാക്ഷിയാണ് വെളിപ്പെടുത്തല്&#x200d; നടത്തിയത്. പ്രത്യേക സിബി.ഐ ജഡ്ജി എസ്.ജെ ശര്&#x200d;മ്മക്ക് മുമ്പാകെയാണ് സാക്ഷിയുടെ വെളിപ്പെടുത്തല്&#x200d;. 2002ലാണ് സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖുമായി പരിചയപ്പെടുന്നതെന്നും അന്ന് പാണ്ഡ്യയെ കൊല്ലാന്&#x200d; വന്&#x200d;സാര പണം നല്&#x200d;കിയെന്ന് സൊഹ്‌റാബുദ്ദീന്&#x200d; പറഞ്ഞിരുന്നുവെന്നും ഇയാള്&#x200d; പറയുന്നു. ഈ സമയത്ത് തന്നെയാണ് താന്&#x200d; സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്&#x200d;ബിയെയും സഹായി തുള്&#x200d;സി പ്രജാപതിയെയും പരിചയപ്പെടുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്&#x200d; പാണ്ഡ്യയെ സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ് കൊലപ്പെടുത്തിയത് ഐ.പി.എസ് ഓഫീസറായിരുന്ന ഡി.ജി വന്&#x200d;സാരയുടെ നിര്&#x200d;ദേശ പ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി. സൊഹ്‌റാബുദ്ദീന്&#x200d; വ്യാജഏറ്റമുട്ടല്&#x200d; കേസിലെ ഒരു സാക്ഷിയാണ് വെളിപ്പെടുത്തല്&#x200d; നടത്തിയത്. പ്രത്യേക സിബി.ഐ ജഡ്ജി എസ്.ജെ ശര്&#x200d;മ്മക്ക് മുമ്പാകെയാണ് സാക്ഷിയുടെ വെളിപ്പെടുത്തല്&#x200d;.</p>
<p>2002ലാണ് സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖുമായി പരിചയപ്പെടുന്നതെന്നും അന്ന് പാണ്ഡ്യയെ കൊല്ലാന്&#x200d; വന്&#x200d;സാര പണം നല്&#x200d;കിയെന്ന് സൊഹ്‌റാബുദ്ദീന്&#x200d; പറഞ്ഞിരുന്നുവെന്നും ഇയാള്&#x200d; പറയുന്നു. ഈ സമയത്ത് തന്നെയാണ് താന്&#x200d; സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്&#x200d;ബിയെയും സഹായി തുള്&#x200d;സി പ്രജാപതിയെയും പരിചയപ്പെടുന്നത്. ഹരേന്&#x200d; പാണ്ഡ്യയെ കൊന്നത് തെറ്റായിപ്പോയെന്ന് അന്നു തന്നെ സൊഹ്‌റാബുദ്ദീനോട് പറഞ്ഞിരുന്നുവെന്നും 2005ല്&#x200d; രാജസ്ഥാന്&#x200d; പൊലീസ് തന്നെ പിടികൂടിയപ്പോള്&#x200d; ഉദയ്പൂര്&#x200d; ജയിലില്&#x200d; വെച്ച് പ്രജാപതിയില്&#x200d; നിന്നാണ് സൊഹ്‌റാബുദ്ദീനും കൗസര്&#x200d;ബിയും ഗുജറാത്ത് പൊലീസിന്റെ ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ടുവെന്ന് അറിയുന്നതെന്നും സാക്ഷി പറഞ്ഞു.</p>
<p>2003ലാണ് ഹരേന്&#x200d; പാണ്ഡ്യ കൊല്ലപ്പെടുന്നത്. 2005ലാണ് സൊഹ്‌റാബുദ്ദീനും ഭാര്യ കൗസര്&#x200d;ബിയും കൊല്ലപ്പെടുന്നത്. കസ്റ്റഡിയിലിരിക്കെ 2006ല്&#x200d; തുള്&#x200d;സി റാം പ്രജാപതിയും കൊല്ലപ്പെട്ടു.</p>
<p>2002 ല്&#x200d; ഗോധ്രയില്&#x200d; ട്രെയിനില്&#x200d; വെന്തുമരിച്ച കര്&#x200d;സേവകരുടെ മൃതശരീരങ്ങള്&#x200d; പൊതുദര്&#x200d;ശനത്തിന് വെച്ച് സംഘര്&#x200d;ഷാവസ്ഥ സൃഷ്ടിക്കരുതെന്ന് നരേന്ദ്രമോദിയുടെ ക്യാബിനറ്റ് യോഗത്തില്&#x200d; പറഞ്ഞ മന്ത്രിയായിരുന്നത്രെ ഹരേന്&#x200d; പാണ്ഡെ. ഗോധ്ര സംഭവത്തില്&#x200d; ഹിന്ദുക്കള്&#x200d; പ്രതിഷേധിക്കുമ്പോള്&#x200d; അവരെ തടയരുതെന്ന് നിര്&#x200d;ദേശം നരേന്ദ്ര മോദി പ്രത്യേക യോഗം വിളിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് നല്&#x200d;കി എന്ന് ഔട്ട്‌ലുക്ക് മാഗസിനോട് വെളിപ്പെടുത്തിയതും ഹരേന്&#x200d; പാണ്ഡ്യയായിരുന്നു. താനാണ് വെളിപ്പെടുത്തിയതെന്നറിഞ്ഞാന്&#x200d; തന്നെ കൊലപ്പെടുത്തുമെന്നും പാണ്ഡ്യ പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sohrabuddin-shaikh-killed-ex-minister-haren-pandya-on-vanzaras-orders-witness-tells-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
