gujarath election – Chandrika Daily https://www.chandrikadaily.com Thu, 01 Dec 2022 16:59:26 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg gujarath election – Chandrika Daily https://www.chandrikadaily.com 32 32 ഗുജറാത്ത് തിരഞ്ഞെടുപ്പ്: 60.2 ശതമാനം പോളിങ് പൂര്‍ത്തിയാക്കി ആദ്യഘട്ട വോട്ടെടുപ്പ് https://www.chandrikadaily.com/gujarat-elections-60-2-percent-polling-completed-in-first-phase-of-voting.html https://www.chandrikadaily.com/gujarat-elections-60-2-percent-polling-completed-in-first-phase-of-voting.html#respond Thu, 01 Dec 2022 16:59:26 +0000 https://www.chandrikadaily.com/?p=224644 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 60.2 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തികച്ചും സമാധാനപരമായിരുന്നു വോട്ടെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്.

14,382 പോളിങ് സ്‌റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും 89 സീറ്റുകളിലും മത്സരിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ വരവ് ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 339 സ്വതന്ത്രര്‍ ഉള്‍പ്പടെ ബി.എസ്.പി.(57), ഭാരതീയ െ്രെടബല്‍ പാര്‍ട്ടി(14), സി.പി.എം.(4) എന്നിങ്ങനെയാണ് മത്സരരംഗത്തുണ്ടായിരുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം.

2017ലെ തിരഞ്ഞെടുപ്പില്‍ 89 മണ്ഡലങ്ങളില്‍ 48 എണ്ണം ബി.ജെ.പി. യുടെ കയ്യിലായിരുന്നു. 40 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയുമാണ് ജയിച്ചത്.

]]>
https://www.chandrikadaily.com/gujarat-elections-60-2-percent-polling-completed-in-first-phase-of-voting.html/feed 0
യു.പി.യെ ഒഴിവാക്കി രാജസ്ഥാനിലും ബംഗാളിലും 29ന് ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും വിവാദത്തില്‍ https://www.chandrikadaily.com/rajasthan-bengal-byelection-january-29th-news.html https://www.chandrikadaily.com/rajasthan-bengal-byelection-january-29th-news.html#respond Mon, 01 Jan 2018 10:47:59 +0000 http://www.chandrikadaily.com/?p=62506 ന്യൂഡല്‍ഹി: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള ആറ് മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം തിയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാനിലും ബംഗാളിലും തിയ്യതി പ്രഖ്യാപിച്ച കമ്മീഷന്‍ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാതിരുന്നത് വിവാദമായി.

രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ ഒരു മണ്ഡലത്തിലും ജനുവരി 29-നാണ് തെരഞ്ഞെടുപ്പ് നടക്കുക. രാജസ്ഥാനിലെ ആള്‍വാര്‍, അജ്‌മേര്‍, ബംഗാളിലെ ഉലുബേരിയ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലം ഫൂല്‍പൂര്‍, അരാരിയ എന്നീ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കമ്മീഷന്‍ നീട്ടിവെച്ചിരിക്കുകയാണ്. ഇത് വിവാദമാവുകയും ചെയ്തു. ആര്‍.ജെ.ഡി നേതാവിന്റെ മരണത്തെ തുടര്‍ന്നാണ് അരാരിയില്‍ സീറ്റൊഴിവ് വന്നത്. യോഗിയും കേശവ് പ്രസാദും നിയമസഭയിലേക്കെത്തിയതോടെ ആ മണ്ഡലങ്ങളിലും ഒഴിവുവരികയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിക്കെതിരെ വിവാദം ശക്തമാവുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാവുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

നേരത്തെ, ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ബി.ജെ.പിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന വിവാദം.

]]>
https://www.chandrikadaily.com/rajasthan-bengal-byelection-january-29th-news.html/feed 0
ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടിയായത് കര്‍ഷക രോഷമെന്ന് ചീഫ് സെക്രട്ടറി https://www.chandrikadaily.com/farmer-anguish-led-to-voting-against-bjp-says-gujarat-chief-secretary-j-n-singh.html https://www.chandrikadaily.com/farmer-anguish-led-to-voting-against-bjp-says-gujarat-chief-secretary-j-n-singh.html#respond Fri, 29 Dec 2017 15:15:18 +0000 http://www.chandrikadaily.com/?p=61908 അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിട്ടതിന് കാരണം കര്‍ഷക രോഷവും യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയുമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ജെ.എന്‍ സിങ്. ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സിന് കീഴിലുള്ള അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ 12ാം പ്രാദേശിക കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണകക്ഷിക്കെതിരെ കര്‍ഷക വികാരം ശക്തമായിരുന്നു, പ്രത്യേകിച്ചും സൗരാഷ്ട്രയില്‍. അവര്‍ അവരുടെ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. തൊഴിലില്ലായ്മയും തിരിച്ചടിയുടെ പ്രധാനപ്പെട്ട ഘടകമായിരുന്നു – അദ്ദേഹം പറഞ്ഞു.

തെരഞ്ഞെുപ്പില്‍ 182 സീറ്റില്‍ 99 സീറ്റ് മാത്രം നേടിയാണ് തുടര്‍ച്ചയായി ആറാം വര്‍ഷവും ബി.ജെ.പി അധികാരത്തിലെത്തിയത്. 2012ലെ 115ല്‍ നിന്നാണ് ബി.ജെ.പി 99ലേക്ക് ചുരുങ്ങിയത്. കോണ്‍ഗ്രസ് 77 സീറ്റില്‍ വിജയിച്ചിരുന്നു. കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് വേദിയായ സൗരാഷ്ട്രയിലെ 48 സീറ്റില്‍ 19 ഇടത്ത് മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. കോണ്‍ഗ്രസിന് 28 സീറ്റു കിട്ടി. 2012ല്‍ ബി.ജെ.പി 30 ഇടത്തും കോണ്‍ഗ്രസ് 15 ഇടത്തുമാണ് വിജയിച്ചിരുന്നത്.

]]>
https://www.chandrikadaily.com/farmer-anguish-led-to-voting-against-bjp-says-gujarat-chief-secretary-j-n-singh.html/feed 0
ഗുജറാത്തില്‍ വിജയ് രൂപാണി മന്ത്രിസഭ അധികാരമേറ്റു https://www.chandrikadaily.com/vijay-rupani-to-take-oath-as-gujarat-chief-minister-today-pm-modi-to-attend.html https://www.chandrikadaily.com/vijay-rupani-to-take-oath-as-gujarat-chief-minister-today-pm-modi-to-attend.html#respond Tue, 26 Dec 2017 10:21:34 +0000 http://www.chandrikadaily.com/?p=61339 അഹമ്മദാബാദ്: ഗുജറാത്തില്‍ വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കോലി വിജയ് രൂപാണിക്ക് സത്യവാചക ചൊല്ലിക്കൊടത്തു. ചടങ്ങില്‍ ഉപ മുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. 20 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്.

തുടര്‍ച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രിയായി രൂപാണിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും അധികാരത്തിലെത്തുന്നത്. ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 24 സിറ്റിങ് എംഎല്‍എമാര്‍ പരാജയപ്പെട്ടതിനാല്‍ കൂടുതല്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് പുതിയ മന്ത്രിസഭ രൂപപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മറ്റു മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും അടുത്ത ബന്ധവും ആര്‍.എസ്.എസിന്റെ ശക്തമായ പിന്തുണയാണ് വിജയ് രൂപാണിക്ക് വീണ്ടും മുഖ്യമന്ത്രി കസേരക്കുള്ള നറുക്കു വീണത്. രാജ്‌കോട്ട് വെസ്റ്റില്‍ നിന്നും നിയമസഭയിലെത്തിയ വിജയ് രൂപാണി ജൈനമത വിശ്വാസിയാണ്. പ്രദേശിക നേതാക്കളുമായും സമുദായ നേതാക്കളുമായും നല്ല ബന്ധപുലര്‍ത്തുന്ന രൂപാണിയിലൂടെ ഇത്തരക്കാരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താനാണ് ബി.ജെ.പിയുടെ നീക്കം.

അതേസമയം തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും ശക്തമായ മത്സരം നേരിട്ട സാഹചര്യത്തില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയുള്ള മന്ത്രിസഭയാകും വിജയ് രൂപാണിയുടേത്. മെഹ്‌സാനയില്‍ നിന്നുള്ള പട്ടേല്‍ നേതാവാണ് നിതിന്‍ പട്ടേല്‍, അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുന്നതോടെ പട്ടേല്‍ സമുദായത്തിന്റെ പിന്തുണയും തങ്ങള്‍ക്കുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

ഇത് ആറാം തവണയാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലേറുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുമായി അധികാരം നിലനിര്‍ത്തിയ ബി.ജെ.പി ഡിസംബര്‍ 23ന് ഗവര്‍ണര്‍ ഓം പ്രകാശ് കോലി കണ്ട് മന്ത്രിസഭാ രൂപികരിക്കാനുള്ള അവകാരവാദം ഉന്നയിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/vijay-rupani-to-take-oath-as-gujarat-chief-minister-today-pm-modi-to-attend.html/feed 0
തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തില്‍, വിമര്‍ശനം നേരിടാനൊരുങ്ങി ബി.ജെ.പി ക്യാമ്പ് https://www.chandrikadaily.com/rahul-gandhi-will-visits-gujarath-tomorrow-and-analyse-assembly-election-results.html https://www.chandrikadaily.com/rahul-gandhi-will-visits-gujarath-tomorrow-and-analyse-assembly-election-results.html#respond Thu, 21 Dec 2017 08:25:47 +0000 http://www.chandrikadaily.com/?p=60517  

ന്യൂഡല്‍ഹി: ഗുജറാത്തിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തിലെത്തും.

ഗുജറാത്ത് സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി ജാതി-പാര്‍ട്ടി തല നേതാക്കളുമായി തെരഞ്ഞെടുപ്പിലെ നേട്ടങ്ങളെയും കോട്ടങ്ങളെയും വിലയിരുത്താന്‍ പ്രതേക കൂട്ടിക്കാഴച നടത്തും . ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് നേരിട്ട്  പ്രചാരണത്തിനിറങ്ങിയത് തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പോരാട്ടമാണ് ഗുജറാത്തില്‍ അരങ്ങേറിയതെന്ന് രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം കാഴ്ചവെച്ച കോണ്‍ഗ്രസ് സഖ്യം 80 സീറ്റാണ് നേടിയത്. ഇതില്‍ 77 സീറ്റുകള്‍ കോണ്‍ഗ്‌സും രണ്ടു സീറ്റുകള്‍ സഖ്യകക്ഷിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും ഒരു സീറ്റ് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര ദളിത് യുവ നേതാവ് ജിഗ്നേഷ് മേവാനിവുമാണ് നേടിയത്. അതേസമയം അധികാരം നിലനിര്‍ത്തിയെങ്കിലും 115 സീറ്റില്‍ നിന്നും 99 ചുരുങ്ങുന്നതായിരുന്നു ബി.ജെ.പിയുടെ പ്രകടനം. 1995നു ശേഷം സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഏറ്റവും മോശപ്പെട്ട പ്രകടനമാണിത്

നോട്ടുനിരോധനവും ചരക്ക് സേവന നികുതി (ജി.എസ്.ടി) തുടങ്ങി നിര്‍ണ്ണായക കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ശേഷം നടന്ന തെരഞ്ഞടുപ്പ് എന്ന നിലയില്‍ രാജ്യം വളരെയധികം ശ്രദ്ധനേടിയ തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്ത്. പ്രചാരണത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പാക് ബന്ധം തുടങ്ങി ഗുരുതര പരാമര്‍ശം മോദി ഉയര്‍ത്തിയിരുന്നു. ഇത്തരം മോശമായ പ്രചാരണ ആയുധങ്ങള്‍ പ്രയോഗിച്ചിട്ടും മോദിയുടെ ജന്മനാട്ടായ മണ്ഡലത്തില്‍ ബി.ജെ.പിക്ക് തോല്‍വിയായിരുന്നു ഫലം.അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പ് കാമ്പെയ്‌നിന്റെ ഭാഗമായി ദിവസേന ഒരു ചോദ്യം ഉയര്‍ത്തിയ രാഹുലിന് കൃത്യമായ മറുപടി നല്‍കാന്‍ ബി.ജെ.പിക്ക് ഇതുവരെ ആയിട്ടില്ല. ഇത്തവണ രാഹുല്‍ കൂടുതല്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ മറുപടി നല്‍കാന്‍ ഒരുങ്ങി തന്നെയാവും ബി.ജെ.പി ക്യാമ്പ്.

]]>
https://www.chandrikadaily.com/rahul-gandhi-will-visits-gujarath-tomorrow-and-analyse-assembly-election-results.html/feed 0
ഗുജറാത്ത് തെരഞ്ഞെടുപ്പ് : മുസ്‌ലിംകള്‍ ആര്‍ക്കൊപ്പം നിന്നു….? https://www.chandrikadaily.com/muslim-community-supports-who-in-gujarath-assembly-election.html https://www.chandrikadaily.com/muslim-community-supports-who-in-gujarath-assembly-election.html#respond Tue, 19 Dec 2017 12:11:00 +0000 http://www.chandrikadaily.com/?p=60180 അഹമ്മദാബാദ് : രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടര്‍മാര്‍ ആരെ തുണച്ചു. തീവ്രഹിന്ദുത്വവും മുസ്‌ലിം വിരോധവും ഗുജറാത്തില്‍ ഒരിക്കല്‍കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും പഴറ്റിയപ്പോള്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിക്കുപോലും മത്സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് നല്‍കിയില്ല.

ആറു സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് മത്സരംഗത്തിറക്കിയത്. ഇതില്‍ മൂന്നു പേര്‍ വിജയിക്കുകയും ചെയ്തു.അതേസമയം സ്വതന്ത്ര്യരായും മറ്റു പാര്‍ട്ടികള്‍ക്കു കീഴിലും മത്സരിച്ച മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് ജയമൊരുക്കുകയാണ് ചെയ്തതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍ .

പതിനാറോളം സീറ്റുകളില്‍ ഇരുനൂറ് മുതല്‍ രണ്ടായിരം വരെ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് ബി.ജെ.പിയോട് തോറ്റത്. മുസ്‌ലിം വോട്ടുകള്‍ ഇത്തരത്തില്‍ ഭിന്നിച്ചിരുന്നില്ലെങ്കില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തിയ സാഹചര്യം തന്നെ ചിലപ്പോള്‍ മാറിയേനെ.

ജമല്‍പൂര്‍ ഖാദിയയില്‍ നിന്ന് ഇംറാന്‍ ഖേഡാവാല, ദരിയാപൂരില്‍ നിന്ന് ഗിയാസുദ്ദീന്‍ ഷെയ്ക്ക്, വാങ്കനീറില്‍ നിന്ന് മുഹമ്മദ് പിര്‍സാദ എന്നിവരാണ് ജയം സ്വന്തമാക്കിയ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ ബി.ജെ.പി 42 വര്‍ഷമായി സ്വന്തമാക്കി വെച്ചിരുന്ന ഖാദിയ 29,339 വോട്ടുകള്‍ക്ക് പിടിച്ചെടുത്ത ഇംറാന്‍ ഖേഡാവാലയുടേതാണ് ഏറ്റവും വലിയ വിജയം. വോട്ടര്‍മാരില്‍ 61 ശതമാനം ഉള്ള ഖാദിയയില്‍ ബി.ജെ.പിയുടെ അശോക് ഭട്ടിനെയാണ് ഖേഡാവാല തോല്‍പ്പിച്ചത്.

ദരിയാപൂരില്‍ എം.എല്‍.എ ആയിരുന്ന ഗിയാസുദ്ദീന്‍ ഷെയ്ക്ക് മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ പിര്‍സാദ 1361 വോട്ടുകള്‍ക്ക് കടന്നു കൂടുകയാണുണ്ടായത്. ആദം ചാകി (ഭുജ്), ഇഖ്ബാല്‍ പട്ടേല്‍ (സൂറത്ത് വെസ്റ്റ്), സുലൈമാന്‍ പട്ടേല്‍ (വാഗ്ര) എന്നിവരാണ് തോറ്റ കോണ്‍ഗ്രസ് മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍.

2011ലെ സെന്‍സെസ് പ്രകാരം ഗുജറാത്തിലെ ജനസംഖ്യ നിരക്കില്‍ 9.65 ശതമാനം മുസ്‌ലിം മത വിശ്വാസികളാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗവും ഇവര്‍തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ മുഴുവനായും കോണ്‍ഗ്രസിന് അനുകൂലമായി ലഭിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ രണ്ടുപതിറ്റാണ്ടായി തുടരുന്ന അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി കഴിയില്ലായിരുന്നു. സ്വതന്ത്രരെ കൂടാതെ ബി.എസ്.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളാണ് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരംഗത്ത് ഇറക്കിയത്.

]]>
https://www.chandrikadaily.com/muslim-community-supports-who-in-gujarath-assembly-election.html/feed 0
ഗുജറാത്ത് തെരഞ്ഞെടുപ്പ്; എ.എ.പിക്ക് കനത്ത തിരിച്ചടി, പലയിടത്തും കെട്ടിവെച്ച കാശു നഷ്ടമായി https://www.chandrikadaily.com/gujarath-assembly-election-aap-tasted-huge-defeat.html https://www.chandrikadaily.com/gujarath-assembly-election-aap-tasted-huge-defeat.html#respond Tue, 19 Dec 2017 10:58:07 +0000 http://www.chandrikadaily.com/?p=60175 അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം ദയനീയമെന്ന് കണക്കുകള്‍. ഗുജറാത്തില്‍ 29 സീറ്റുകളില്‍ എ.എ.പി മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്ക്‌മൊത്തം കിട്ടിയ വോട്ട് 29,517. അതേസമയം നോട്ടയ്ക്ക് ലഭിച്ചതാകട്ടെ 75,880 വോട്ടുകളും. പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം, ഗുജറാത്തിലും സ്ഥിതി ഒട്ടും മെച്ചപ്പെടുത്താന്‍ ആംആദ്മി പാര്‍ട്ടിക്കായില്ല.

എ.എ.പി ടിക്കറ്റില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ചോട്ട ഉദയ്‌പോര്‍ മണ്ഡലത്തില്‍ മത്സരിച്ച അര്‍ജുന്‍ഭായ് വെര്‍സിങ്ഭായ് റത്‌വയ്ക്കാണ് .4551 വോട്ടുകളാണ് റത്‌വയ്ക്ക് ലഭിച്ചത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍സിന് ചോട്ടുഭായ് 46.04 ശതമാനം വോട്ടുമായി ജയിച്ചപ്പോള്‍ എ.എ.പി സ്ഥാനാര്‍ത്ഥിക്ക് 2.79 ശതമാനമാണ്. ഇവിടെയും നോട്ടയാണ് മൂന്നാം സ്ഥാനത്ത്.

അങ്കലേഷ്‌വാര്‍ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് നേടിയ എ.എ.പി സ്ഥാനാര്‍ത്ഥിയുള്ളത്. 243 വോട്ടുകളാണ് ഇവിടെ നേടിയത്. ഒട്ടുമിക്ക മണ്ഡലങ്ങളിലും നോട്ടയ്ക്ക് ലഭിച്ച വോട്ടിനെക്കാളും കുറവാണ് ആംആദ്മി പാര്‍ട്ടി നേടിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പലയിടത്തും പാര്‍ട്ടിക്ക് കെട്ടിവെച്ച കാശുപോലും നഷ്ടമായി.

തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച പാര്‍ട്ടി, ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയില്‍ കടുത്ത നിരാശ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ എ.എ.പി നേടിയ വോട്ടുകളുടെ എണ്ണം പാര്‍ട്ടിയെ നിരാശപ്പെടുത്തുന്നതാണ്. പ്രചാരണത്തിലുണ്ടായ കുറവും പോരായ്മയുമാണ് പരാജയത്തിനു പിന്നിലെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.

 

മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡല്‍ഹി ഭരണത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യപ്പെടുന്നതെന്നും എ.എ.പി നേതാക്കള്‍ പറഞ്ഞിരുന്നു.എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം മാറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

]]>
https://www.chandrikadaily.com/gujarath-assembly-election-aap-tasted-huge-defeat.html/feed 0
കൂറ്മാറിയവരോട് കൂറ് കാണിക്കാതെ ഗുജറാത്ത്; ചതിയന്മാര്‍ക്ക് ജനം കൊടുത്ത മറുപടിയെന്ന് കോണ്‍ഗ്രസ് https://www.chandrikadaily.com/in-sweet-revenge-congress-wins-seats-of-vaghela-other-defectors.html https://www.chandrikadaily.com/in-sweet-revenge-congress-wins-seats-of-vaghela-other-defectors.html#respond Tue, 19 Dec 2017 08:20:42 +0000 http://www.chandrikadaily.com/?p=60151 അഹമ്മദാബാദ്: തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച നേതാക്കള്‍ക്ക് ഗുജറാത്തിലെ വോട്ടര്‍മാര്‍ പണികൊടുത്തു. കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് പോയ മുന്‍ പ്രതിപക്ഷ നേതാവ് ശേഖര്‍സിങ് വഘേലയടക്കം മധ്യ, വടക്കന്‍ ഗുജറാത്തില്‍ ഇത്തരത്തില്‍ കൂറുമാറി മത്സരിച്ച മിക്കയിടങ്ങളിലും കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി.

എട്ടുപേരില്‍ മൂന്നുപേര്‍ മാത്രമാണ് വിജയിച്ചത്. അഹമ്മദ് പട്ടേലിനെതിരേ കൂറുമാറി വോട്ടുചെയ്ത 14 കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ എട്ടുപേര്‍ക്കാണ് ബി.ജെ.പി. സീറ്റുനല്‍കിയിരുന്നത്. ഇവരില്‍ അമുല്‍ ചെയര്‍മാനും പലവട്ടം എം.എല്‍.എ.യുമായിരുന്ന രാംസിങ് പാര്‍മര്‍ തസ്രയില്‍ തോറ്റു. അമിത് ഷായെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടി വിവാദപുരുഷനായ രാഘവ്ജി പട്ടേലിന് ജാംനഗര്‍ റൂറലിലെ ജനങ്ങള്‍ വിജയം നിഷേധിച്ചു.

അഹമ്മദ് പട്ടേലിനൊപ്പം പത്രികാസമര്‍പ്പണത്തിനു പോയിട്ട് അടുത്തദിവസം ബി.ജെ.പി.യില്‍ ചേര്‍ന്ന തേജശ്രീ പട്ടേല്‍ വീരാംഗാമില്‍ തോല്‍വിയടഞ്ഞു. ഹാര്‍ദിക് പട്ടേലിന്റെയും അല്‍പ്പേഷ് ഠാക്കൂറിന്റെയും നാടുകൂടിയാണ് വീരാംഗാം. മാണ്‍സയില്‍ മത്സരിച്ച അമിത് ചൗധരിയും ബലാസിനോറില്‍ മാന്‍സിങ് ചൗഹാനും പരാജയപ്പെട്ടു.

ഗോധ്രയില്‍ സി.കെ. റൗള്‍ജി 258 വോട്ടിനാണ് കടന്നുകൂടിയത്. ബെംഗളൂരു റിസോര്‍ട്ടില്‍ പാര്‍പ്പിച്ച എം.എല്‍.എമാരില്‍ കൂറുമാറിയ ഏകയാളായ കരംശി പട്ടേലിന്റെ മകന്‍ കനു പട്ടേല്‍ സാനന്ദില്‍ ബി.ജെ.പി.ക്കുവേണ്ടി ജയിച്ചു. ജാംനഗര്‍ വടക്ക് മണ്ഡലത്തിലെ ധര്‍മേന്ദര്‍ സിങ് ജഡേജയാണ് വിജയിച്ച മൂന്നാമന്‍.
ഇവരുടെയൊക്കെ നേതാവായ ശങ്കര്‍സിങ് വഗേലയുടെ പാര്‍ട്ടിക്ക് സീറ്റൊന്നും കിട്ടിയില്ല. 0.3 ശതമാനം വോട്ടാണ് ആകെ ലഭിച്ചത്.

ചതിയന്മാരായ നേതാക്കള്‍ക്ക് ജനം കൊടുത്ത മറുപടിയാണിതെന്നാണ് കൂറുമാറിയവരുടെ പരാജയത്തെകുറിച്ച് കോണ്‍ഗ്രസ് സ്‌റ്റേറ്റ് പ്രസിഡന്റ് ഭാരത് സിങ് സോളങ്കി പ്രതികരിച്ചത്. ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പാണ് കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ കൂറുമാറിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ വിഷമമുണ്ടെങ്കിലും കൂറുമാറിയവരുടെ പരാജയം ഗുജറാത്ത് ജനത കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പക്കുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്വന്തം നേതാക്കളായിരുന്നവരെ തന്നെ നേരിടേണ്ടി വന്ന സീറ്റുകളിലെല്ലാം വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഗുജറാത്ത് ജനത ചതിയന്മാരായ നേതാക്കളെയല്ല കോണ്‍ഗ്രസിനെയാണ് വിശ്വസിക്കുന്നതെന്ന് ഇത് തെളിയിക്കുന്നു.’ കോണ്‍ഗ്രസ് സ്‌റ്റേറ്റ് പ്രസിഡന്റ് ഭാരത് സിങ് സോളങ്കി കൂട്ടിച്ചേര്‍ത്തു.

നഗരങ്ങളില്‍ ബന്ധങ്ങളുടെയും അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തകരുടെയും കുറവു കാരണമാണ് പാര്‍ട്ടിക്ക് നഗരപ്രദേശങ്ങളില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സൂറത്ത്, വഡോദര പോലുളള മേഖലകളില്‍ പാര്‍ട്ടി വിജയിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെയെനനും അദ്ദേഹം അഭിപ്രായപ്പെട്ടു.

]]>
https://www.chandrikadaily.com/in-sweet-revenge-congress-wins-seats-of-vaghela-other-defectors.html/feed 0
മുന്‍നിരക്കാരുടെ അതിസമ്മര്‍ദ്ദം സിദാന് തലവേദന https://www.chandrikadaily.com/third-eye-kamal-varadoor-sidan.html https://www.chandrikadaily.com/third-eye-kamal-varadoor-sidan.html#respond Mon, 18 Dec 2017 18:59:47 +0000 http://www.chandrikadaily.com/?p=60118 കമാല്‍ വരദൂര്‍

കാല്‍പ്പന്ത് ലോകം കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോക്ക് ഇനി നാല് ദിവസമാണുള്ളത്. ബാര്‍സിലോണ റയല്‍ മാഡ്രിഡിന്റെ തട്ടകമായ ബെര്‍ണബുവിലേക്ക് വരുമ്പോള്‍ സ്പാനിഷ് ഫുട്‌ബോളില്‍ മാത്രമല്ല ലോക ഫുട്‌ബോളിലെ തന്നെ രണ്ട് അതികായരുടെ പോരാട്ടത്തിന്റെ പ്രസക്തി വലുതാണ്. റയല്‍ ഫിഫ ലോക ക്ലബ് ഫുട്‌ബോളില്‍ കിരീടം സ്വന്തമാക്കി ക്ലാസിക് പോരാട്ടത്തിന് ഒരുങ്ങിയപ്പോള്‍ കഴിഞ്ഞ ദിവസം ലാലീഗയില്‍ ഡിപ്പോര്‍ട്ടീവോയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാര്‍സ ഒരുങ്ങിയിരിക്കുന്നത്. ലാലീഗയില്‍ രണ്ട് ടീമുകളും തമ്മിലുള്ള അന്തരമിപ്പോള്‍ പതിനൊന്ന് പോയന്റായിരിക്കുന്നു. ബാര്‍സ ഒരു മല്‍സരം കൂടുതല്‍ കളിച്ചു എന്ന യാഥാര്‍ത്ഥ്യമുള്ളപ്പോള്‍ തന്നെ റയല്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്. അബുദാബിയില്‍ സമാപിച്ച ലോക ക്ലബ് ഫുട്‌ബോളില്‍ അവരുടെ പ്രകടനം നേരില്‍ കണ്ടപ്പോള്‍ മനസ്സിലാവുന്ന യാഥാര്‍ത്ഥ്യവും കാര്യങ്ങള്‍ ബാര്‍സക്ക് അനുകൂലമാണെന്നാണ്.

അബുദാബിയിലെ ചാമ്പ്യന്‍ ക്ലബായ അല്‍ ജസീറ, ലാറ്റിനമേരിക്കയിലെ ചാമ്പ്യന്‍ ടീമായ ബ്രസീലിലെ ഗ്രീമിയോ എന്നിവര്‍ക്കെതിരെയാണ് ക്ലബ് ലോകകപ്പില്‍ അവര്‍ കളിച്ചത്. രണ്ട് മല്‍സരങ്ങളില്‍ നിന്ന് ആകെ നേടിയത് മൂന്ന് ഗോളുകള്‍. ഒരു ഗോള്‍ കൈലര്‍ നവാസ് എന്ന ഗോള്‍ക്കീപ്പര്‍ വഴങ്ങുകയും ചെയ്തു. കൃസ്റ്റിയാനോ റൊണാള്‍ഡോ, സെര്‍ജിയോ റാമോസ്, കരീം ബെന്‍സേമ, മാര്‍സിലോ, കാര്‍വജാല്‍, കാസിമിറോ, നാച്ചോ, ഇസ്‌ക്കോ തുടങ്ങി സൈനുദ്ദീന്‍ സിദാന്‍ എല്ലാവരയും ഈ രണ്ട് മല്‍സരത്തില്‍ പരീക്ഷിച്ചിരുന്നു.

ദുര്‍ബലരായ പ്രതിയോഗികളെ റയല്‍ കാര്യമായി കണ്ടില്ല എന്ന വാദം നിലനില്‍ക്കുമ്പോള്‍ തന്നെ ഇതാണോ റയല്‍ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. വ്യക്തിഗതമായി എല്ലാവരും മികച്ച താരങ്ങളാണ്. പാസിംഗില്‍ സുന്ദര ചലനങ്ങള്‍. പരസ്പര ധാരണയില്‍ പരാതികള്‍ ആരും പറയില്ല. പക്ഷേ ഗോളടിക്കുന്ന കാര്യത്തില്‍ ടീം ദയനീയമാണ്. രണ്ട് മല്‍സരങ്ങളില്‍ നിന്നായി നൂറോളം അവസരങ്ങളാണ് മുന്‍നിരക്കാര്‍ക്ക് ലഭിച്ചത്. അതില്‍ ആകെ പിറന്നത് മൂന്ന് ഗോളുകള്‍ മാത്രം. ഒരു ടീം ലോകോത്തരമാവുന്നത് ലോക താരങ്ങള്‍ കളിക്കുമ്പോഴല്ല മറിച്ച് അവര്‍ ടീമെന്ന നിലയില്‍ പ്രകടിപ്പിക്കുന്ന ശക്തിയിലാണ്.

ഇവിടെയാണ് മെസിയുടെ ബാര്‍സ വിത്യസ്തരാവുന്നത്. റയല്‍ പോലെ തന്നെ ലോകോത്തര നിലവാരമുളളവരാണ് ബാര്‍സക്കുള്ളത്. ഇവര്‍ പക്ഷേ അവസരോചിതം മനോഹരമായി കളിക്കുന്നുണ്ട്. പുതിയ സീസണില്‍ റയലിന്റെ മുന്‍നിരക്കാര്‍ അവസരങ്ങളെ പ്രയോജനപ്പെടുത്തിയ ഏക മല്‍സരം സെവിയെക്കെതിരെയായിരുന്നു. അവര്‍ അഞ്ച് ഗോളിനാണ് ആ മല്‍സരം നേടിയത്. ഇത്തരത്തില്‍ തുറന്ന വരുന്ന അവസരങ്ങളില്‍ പന്തിനെ ഗോള്‍ വലയത്തിലേക്ക് എത്തിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് എല്‍ ക്ലാസിക്കോയില്‍ റയലിന് സാധ്യത.ബെര്‍ണബുവില്‍ സമീപകാലത്തൊന്നും ബാര്‍സയെ തോല്‍പ്പിക്കാന്‍ റയലിന് കഴിഞ്ഞിട്ടില്ല എന്ന സത്യം സിദാനറിയാം. കഴിഞ്ഞ അഞ്ച് സീസണുകളില്‍ ബെര്‍ണബുവില്‍ നടന്ന ക്ലാസിക്കില്‍ നാലും ജയിച്ചത് മെസി സംഘമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇഞ്ച്വറി ടൈമില്‍ മെസി നേടിയ ക്ലാസിക് ഗോളില്‍ റൊണാള്‍ഡോ സംഘം തല താഴ്ത്തിയത് ഇപ്പോഴും ലോകം മറന്നിട്ടില്ല. അതിന് തൊട്ട് മുമ്പ് നാല് ഗോളാണ് ബാര്‍സ റയല്‍ വലയില്‍ അടിച്ചു കയറ്റിയത്. ഈ തോല്‍വിയിലാണ് റാഫേല്‍ ബെനിറ്റസ് എന്ന പരിശീലകന്റെ തൊപ്പി തെറിപ്പിച്ചതും. ആറ് സീസണുകള്‍ എടുത്താല്‍ റയല്‍ ഒരു ഗോളടിക്കാത്ത എല്‍ ക്ലാസികോ അതായിരുന്നു.രണ്ട് പേരും തമ്മിലുള്ള അങ്കം സമീപകാലത്തായി കയ്യാങ്കളി അങ്കങ്ങളാവാറുണ്ട്. കഴിഞ്ഞ ആറ് സീസണുകളായി ഏഴ് ചുവപ്പ് കാര്‍ഡുകളും 97 മഞ്ഞക്കാര്‍ഡുകളുമാണ് റഫറിമാര്‍ പുറത്തെടുത്തിരിക്കുന്നത്. ഇത്തവണയും അതിന് മാറ്റമുണ്ടാവില്ല. പക്ഷേ റയല്‍ മുന്‍നിരക്കാര്‍ ക്ലിക്ക് ചെയ്യാത്ത പക്ഷം ബാര്‍സ ബെര്‍ണബുവില്‍ മിന്നും

]]>
https://www.chandrikadaily.com/third-eye-kamal-varadoor-sidan.html/feed 0
ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; ബി.ജെ.പിയെ തുണച്ച് നഗരങ്ങള്‍ https://www.chandrikadaily.com/gujarath-result-bjp-congress.html https://www.chandrikadaily.com/gujarath-result-bjp-congress.html#respond Mon, 18 Dec 2017 18:26:12 +0000 http://www.chandrikadaily.com/?p=60108 അഹമ്മദാബാദ്: ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ബിജെപിയെ പിന്തുണച്ചത് നഗരങ്ങള്‍ മാത്രം. പാര്‍ട്ടിദാര്‍ ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലകളില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി. മുന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പം നിന്ന വടക്കന്‍ ഗുജറാത്തിലെ ഗ്രാമങ്ങള്‍ ഇത്തവണ മാറി ചിന്തിക്കുകയായിരുന്നു. ഗ്രാമങ്ങളില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍്ഗ്രസിനാണ്.

കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന കച്ച്-സൗരാഷ്ട്ര മേഖലകളില്‍ കോണ്‍ഗ്രസ് പിടിമുറുക്കി. മികച്ച മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചത്. മുന്‍ തെരഞ്ഞെടുപ്പില്‍ കച്ഛില്‍ ആകെയുള്ള ആറ് സീറ്റുകളില്‍ അഞ്ചും ബിജെപി നേടിയിരുന്നു. എന്നാല്‍, ഇക്കുറി മൂന്ന് -മൂന്ന് എന്നാണ് സീറ്റ് നില. 48 ബിജെപി സീറ്റുകളുണ്ടായിരുന്ന സൗരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഇക്കുറി നേടിയത് മുപ്പതോളം സീറ്റുകള്‍. വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് വീണ്ടും നില മെച്ചപ്പെടുത്തി. 17 സീറ്റുകളില്‍ നിന്നു് 20 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസിന്റ നേട്ടം. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നഗര പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മധ്യ-തെക്കന്‍ ഗുജറാത്ത് ബിജെപിയ്‌ക്കൊപ്പം ഉറച്ചു നിന്നു. കഴിഞ്ഞ തവണ നേടിയ 37 സീറ്റുകളില്‍ എത്താനായില്ലെങ്കിലും മേല്‍ക്കൈ നിലനിര്‍ത്താന്‍ ബിജെപിയ്ക്കായി. തെക്കന്‍ ഗുജറാത്തും വഡോദരയുമാണ് ബിജെപിയ്ക്ക് തുണയായത്.

ട്രൈബല്‍ ജില്ലകളും കോണ്‍ഗ്രസിനൊപ്പം നിന്നു. ഖേദാ ജില്ലയില്‍ കോണ്‍ഗ്രസിനായിരുന്നു മുന്നേറ്റം. നര്‍മദ അടക്കമുള്ള ജില്ലകളില്‍ ബിജെപി ഏറെ മങ്ങി. കോണ്‍ഗ്രസ്-ഭാരതീയ ട്രൈബല്‍ പാര്‍ട്ടി സഖ്യമാണ് ഇവിടെ വിജയം നേടിയത്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളാണ് ബിജെപിയെ ഗ്രാമങ്ങളില്‍ നിന്നും അകറ്റിയത്. വസ്ത്ര വ്യാപാര തൊഴിലാളികള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം കാഴ്ചവയ്ക്കാനായി.

]]>
https://www.chandrikadaily.com/gujarath-result-bjp-congress.html/feed 0