<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>GUJARATH RAJYASABHA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gujarath-rajyasabha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 20 Nov 2017 11:32:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>GUJARATH RAJYASABHA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗുജറാത്ത് തെരഞ്ഞെടുപ്പ്; 15എം.എല്‍.എമാരെ വെട്ടി, മൂന്ന് മന്ത്രിമാരെ കൂട്ടി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക</title>
		<link>https://www.chandrikadaily.com/gujarat-elections-bjp-drops-15-mlas-including-3-ministers-in-third-list-news.html</link>
					<comments>https://www.chandrikadaily.com/gujarat-elections-bjp-drops-15-mlas-including-3-ministers-in-third-list-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Nov 2017 11:28:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[BJP Candidate list]]></category>
		<category><![CDATA[bjp gujarat]]></category>
		<category><![CDATA[gujarath election]]></category>
		<category><![CDATA[GUJARATH RAJYASABHA]]></category>
		<category><![CDATA[hardik patel]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55127</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബി.ജെ.പി. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ബി.ജെ.പി ഇന്ന് പുറത്തിറക്കി. നിലവിലുള്ള 15 എം.എല്‍.എംമാരെ വെട്ടിയും മൂന്ന് പട്ടീദാര്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തിയുമാണ് മൂന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക ഇറക്കിയിട്ടുള്ളത്. കോണ്‍ഗ്രസ്സും-പട്ടീദാര്‍ വിഭാഗവുമുള്‍പ്പെടെ സര്‍ക്കാരിനെതിരെ ശക്തമായി മുന്നോട്ടുവരുന്നതിനിടെയാണ് പട്ടിക പുറത്തുവരുന്നത്. മന്ത്രിമാരായ നാനു വാനാനി, ജയന്തി കാവടിയ, വല്ലഭ് വഗാഷ്യ എന്നിവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. മുന്‍ മന്ത്രിയായ ആനന്ദി ബെന്‍ പട്ടേലിന്റെ അടുത്ത സുഹൃത്തും മുന്‍ മന്ത്രി കൂടിയായ [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നാംഘട്ട സ്ഥാനാര്&#x200d;ത്ഥി പട്ടികയുമായി ബി.ജെ.പി. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്&#x200d;ത്ഥികളുടെ ലിസ്റ്റ് ബി.ജെ.പി ഇന്ന് പുറത്തിറക്കി. നിലവിലുള്ള 15 എം.എല്&#x200d;.എംമാരെ വെട്ടിയും മൂന്ന് പട്ടീദാര്&#x200d; മന്ത്രിമാരെ ഉള്&#x200d;പ്പെടുത്തിയുമാണ് മൂന്നാമത്തെ സ്ഥാനാര്&#x200d;ത്ഥി പട്ടിക ഇറക്കിയിട്ടുള്ളത്. കോണ്&#x200d;ഗ്രസ്സും-പട്ടീദാര്&#x200d; വിഭാഗവുമുള്&#x200d;പ്പെടെ സര്&#x200d;ക്കാരിനെതിരെ ശക്തമായി മുന്നോട്ടുവരുന്നതിനിടെയാണ് പട്ടിക പുറത്തുവരുന്നത്.</p>
<p>മന്ത്രിമാരായ നാനു വാനാനി, ജയന്തി കാവടിയ, വല്ലഭ് വഗാഷ്യ എന്നിവര്&#x200d; ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെട്ടിട്ടില്ല. മുന്&#x200d; മന്ത്രിയായ ആനന്ദി ബെന്&#x200d; പട്ടേലിന്റെ അടുത്ത സുഹൃത്തും മുന്&#x200d; മന്ത്രി കൂടിയായ വസുഭന്&#x200d; ത്രിവേദി, ഐ,കെ ജഡേജ, ആനന്ദിബെന്&#x200d; തുടങ്ങിയവര്&#x200d;ക്കും ലിസ്റ്റില്&#x200d; ഇടമില്ല. സ്പീക്കര്&#x200d; രാമന്&#x200d;ലാല്&#x200d;, മുന്&#x200d; ഊര്&#x200d;ജ്ജമന്ത്രി സൗരഭ് പട്ടേല്&#x200d;, മുന്&#x200d; സംസ്ഥാന അധ്യക്ഷന്&#x200d; ആര്&#x200d;.സി ഫാല്&#x200d;ദ് തുടങ്ങിയവരെ മണ്ഡലം മാറ്റി പരീക്ഷിക്കാനുമാണ് ബി.ജെ.പിയുടെ തീരുമാനം. പട്ടീദാര്&#x200d; വിഭാഗങ്ങള്&#x200d; ശക്തമായ മണ്ഡലങ്ങളില്&#x200d; അതീവശ്രദ്ധയോടെയാണ് ബി.ജെ.പിയുടെ നീക്കം. ഗുജറാത്തില്&#x200d; ഹാര്&#x200d;ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്&#x200d; പട്ടീദാര്&#x200d; വിഭാഗം ഇളകിമറിഞ്ഞു നില്&#x200d;ക്കുന്ന സാഹചര്യത്തിലാണ് പാര്&#x200d;ട്ടിയുടെ ആത്മവിശ്വാസക്കുറവ് വെളിപ്പെടുന്ന രീതിയിലുള്ള സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണ്ണയമുണ്ടാവുന്നത്. 182 മണ്ഡലങ്ങളിലേക്കുള്ള 134 സ്ഥാനാര്&#x200d;ത്ഥികളെ ബി.ജെ.പി നേരത്തെതന്നെ തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഇതില്&#x200d; നിലവിലുള്ള 30 എം.എല്&#x200d;.എമാരെ ഉള്&#x200d;പ്പെടുത്തിയിട്ടില്ല. 20 പട്ടേല്&#x200d; വിഭാഗക്കാരടക്കം 77 സ്ഥാനാര്&#x200d;ത്ഥികളുടെ പട്ടിക കോണ്&#x200d;ഗ്രസ് പുറത്തിറക്കിയതിനു ശേഷമാണ് ബി.ജെ.പിയുടെ മൂന്നാംഘട്ട പട്ടിക പുറത്തുവരുന്നത്.</p>
<p>ഡിസംബര്&#x200d; 9നും 14 നുമായി രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്&#x200d; 18നറിയാം. ഹാര്&#x200d;ദ്ദിക് പട്ടേല്&#x200d;, ജിഗ്‌നേഷ് മേവാനി തുടങ്ങിയ നേതാക്കളെ ഒപ്പം കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മുന്നേറാനാണ് കോണ്&#x200d;ഗ്രസ്സിന്റെ ശ്രമം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-elections-bjp-drops-15-mlas-including-3-ministers-in-third-list-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് തെരഞ്ഞെടുപ്പ്: ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് തളര്‍ച്ച; കോണ്‍ഗ്രസ്സിന് മുന്നേറ്റമെന്ന് സര്‍വ്വേ</title>
		<link>https://www.chandrikadaily.com/bjp-set-to-win-gujarat-but-with-reduced-vote-share-survey-gujrath-election-news-india.html</link>
					<comments>https://www.chandrikadaily.com/bjp-set-to-win-gujarat-but-with-reduced-vote-share-survey-gujrath-election-news-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Nov 2017 04:08:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[gujarahth attck\]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[gujarath election]]></category>
		<category><![CDATA[GUJARATH RAJYASABHA]]></category>
		<category><![CDATA[gujrat]]></category>
		<category><![CDATA[pm narendramodi]]></category>
		<category><![CDATA[rahul ghandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53049</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തളരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം. സര്‍വ്വേപ്രകാരം ഗുജറാത്തില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. 113-മുതല്‍ 121സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുമ്പോള്‍ 58-64സീറ്റുകളാണ് കോണ്‍ഗ്രസ്സിന് ലഭിക്കുക. എന്നാല്‍ ആഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും ബി.ജെ.പി താഴോട്ടുപോയതായാണ് റിപ്പോര്‍ട്ട്. ആദ്യതവണ നടത്തിയ സര്‍വ്വേയില്‍ 59ശതമാനം വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നായിരുന്നുപ്രവചനം. എന്നാല്‍ പുതിയ സര്‍വ്വേ പ്രകാരം അത് 47ശതമാനമായിമാറി. കോണ്‍ഗ്രസ്സിന് 41ശതമാനം വോട്ടും ലഭിക്കുവെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി തളരുന്നുവെന്ന് സര്&#x200d;വ്വേ റിപ്പോര്&#x200d;ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്&#x200d;വ്വേയില്&#x200d; ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്&#x200d; കോണ്&#x200d;ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം.</p>
<p>സര്&#x200d;വ്വേപ്രകാരം ഗുജറാത്തില്&#x200d; ബി.ജെ.പി തന്നെ അധികാരത്തില്&#x200d; വരുമെന്നാണ് പറയുന്നത്. 113-മുതല്&#x200d; 121സീറ്റുകള്&#x200d; ബി.ജെ.പിക്ക് ലഭിക്കുമ്പോള്&#x200d; 58-64സീറ്റുകളാണ് കോണ്&#x200d;ഗ്രസ്സിന് ലഭിക്കുക. എന്നാല്&#x200d; ആഗസ്റ്റില്&#x200d; നടത്തിയ സര്&#x200d;വ്വേയില്&#x200d; നിന്നും ബി.ജെ.പി താഴോട്ടുപോയതായാണ് റിപ്പോര്&#x200d;ട്ട്. ആദ്യതവണ നടത്തിയ സര്&#x200d;വ്വേയില്&#x200d; 59ശതമാനം വോട്ടുകള്&#x200d; ബി.ജെ.പിക്ക് ലഭിക്കുമെന്നായിരുന്നുപ്രവചനം. എന്നാല്&#x200d; പുതിയ സര്&#x200d;വ്വേ പ്രകാരം അത് 47ശതമാനമായിമാറി. കോണ്&#x200d;ഗ്രസ്സിന് 41ശതമാനം വോട്ടും ലഭിക്കുവെന്നും സര്&#x200d;വ്വേ പ്രവചിക്കുന്നു.</p>
<p>സൗരാഷ്ട്ര കച്ച്, വടക്കന്&#x200d; ഗുജറാത്ത് എന്നിവിടങ്ങളില്&#x200d; ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാവുമെന്നും സര്&#x200d;വ്വേ പറയുന്നു. എന്നാല്&#x200d; അവിടെ ബി.ജെ.പിക്കും കോണ്&#x200d;ഗ്രസ്സിനും 42% വോട്ടുനേടാന്&#x200d; കഴിയും. ബി.ജെ.പിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന വടക്കന്&#x200d; ഗുജറാത്തില്&#x200d; കോണ്&#x200d;ഗ്രസ് 49% വോട്ടുകള്&#x200d; നേടും. ബി.ജെ.പിയുടെ വോട്ടുഷെയര്&#x200d; 44% ആയി കുറയുമെന്നും അഭിപ്രായ സര്&#x200d;വ്വേ പറയുന്നു.</p>
<p>അതേസമയം, തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്കൊപ്പം നില്&#x200d;ക്കാതെ ഒറ്റക്ക് മത്സരിക്കുമെന്നാണ് ശിവസേനയുടെ നിലപാട്. പാര്&#x200d;ട്ടിയുടെ ഔദ്യോഗിക വൃത്തങ്ങള്&#x200d; ഇക്കാര്യം അറിയിച്ചു. എന്നാല്&#x200d; മറ്റേതെങ്കിലും പാര്&#x200d;ട്ടി സഖ്യത്തിനൊപ്പം നില്&#x200d;ക്കുമോ എന്നതിനെക്കുറിച്ച് ശിവസേന വ്യക്തമാക്കിയിട്ടില്ല. പാര്&#x200d;ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സൂററ്റ് മുതല്&#x200d; അഹമ്മദാബാദ് വരെയുള്ള മണ്ഡലങ്ങളില്&#x200d; ശിവസേന ഒറ്റക്ക് മത്സരിക്കുമെന്ന് ഗുജറാത്ത് വിംഗ് കോര്&#x200d;ഡിനേറ്റര്&#x200d; രാജുല്&#x200d; പട്ടേല്&#x200d; പറഞ്ഞു. രാജ്‌കോട്ടിലുള്&#x200d;പ്പെടെ സ്ഥാനാര്&#x200d;ഥികളെ നിര്&#x200d;ത്തുന്നതിനെക്കുറിച്ചുള്ള ചര്&#x200d;ച്ച നടക്കുകയാണ്. എന്നാല്&#x200d; തെരഞ്ഞെടുപ്പില്&#x200d; ഏതെങ്കിലും രാഷ്ട്രീയപാര്&#x200d;ട്ടിക്കൊപ്പം നില്&#x200d;ക്കുമോ എന്നത് പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; ഉദ്ധവ് താക്കറെയുടെ അന്തിമതീരുമാനത്തിനനുസരിച്ചാണെന്നും പട്ടേല്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. ഗുജറാത്തില്&#x200d; ബി.ജെ.പിയുമായി അകന്ന ശിവസേന നേതാവ് താക്കറെ എന്&#x200d;.സി.പി നേതാവ് ശരത് പവാറുമായും മമതബാനര്&#x200d;ജിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിസംബര്&#x200d; ഒന്&#x200d;പതിനും പതിനാലിനുമാണ് ഗുജറാത്തില്&#x200d; തെരഞ്ഞെടുപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-set-to-win-gujarat-but-with-reduced-vote-share-survey-gujrath-election-news-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പട്ടേല്‍ തീവ്രവാദ ആരോപണം; ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്നു</title>
		<link>https://www.chandrikadaily.com/congress-against-bjp-on-link-terrarism.html</link>
					<comments>https://www.chandrikadaily.com/congress-against-bjp-on-link-terrarism.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 29 Oct 2017 09:17:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Ahammed patel]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[gujarahth attck\]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[GUJARATH RAJYASABHA]]></category>
		<category><![CDATA[gujarath riot]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pm narendramodi]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[soniya gandhi]]></category>
		<category><![CDATA[vijay roopani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50523</guid>

					<description><![CDATA[ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് പട്ടേല്‍ അഭിഭാഷകരോട് നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ചയാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പട്ടേലിന് തീവ്രവാദബന്ധമുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി.ജെ.പിയുടെ അടിസ്ഥാന രഹിതമായ ആരോപണമുണ്ടാവുന്നത്. ഇതിന് പിന്നാലെ ബി.ജെ.പിക്ക് മറുപടിയുമായി പട്ടേല്‍ രംഗത്തെത്തി. ഗുജറാത്ത് തെരഞ്ഞെടുപ്പ് മനസ്സില്‍ കണ്ട് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബി.ജെ.പി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോണ്&#x200d;ഗ്രസിന്റെ മുതിര്&#x200d;ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിനെതിരെ കോണ്&#x200d;ഗ്രസ് രംഗത്ത്. ബി.ജെ.പിക്കെതിരെ മാനനഷ്ടക്കേസ് നല്&#x200d;കുമെന്ന് കോണ്&#x200d;ഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് പട്ടേല്&#x200d; അഭിഭാഷകരോട് നിയമോപദേശം തേടിയതായാണ് റിപ്പോര്&#x200d;ട്ട്. ശനിയാഴ്ച്ചയാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പട്ടേലിന് തീവ്രവാദബന്ധമുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്.</p>
<p>ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി.ജെ.പിയുടെ അടിസ്ഥാന രഹിതമായ ആരോപണമുണ്ടാവുന്നത്. ഇതിന് പിന്നാലെ ബി.ജെ.പിക്ക് മറുപടിയുമായി പട്ടേല്&#x200d; രംഗത്തെത്തി. ഗുജറാത്ത് തെരഞ്ഞെടുപ്പ് മനസ്സില്&#x200d; കണ്ട് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്&#x200d; ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് പട്ടേല്&#x200d; പറഞ്ഞു. അറസ്റ്റിലായ വ്യക്തിയുടെ നിയമനവുമായി തന്നെ ബന്ധപ്പെടുത്താനാവില്ലെന്നും പട്ടേല്&#x200d; വ്യക്തമാക്കി. അതേസമയം, അറസ്റ്റിലായ വ്യക്തി താല്&#x200d;ക്കാലിക ജീവനക്കാരനാണ്. ഒക്ടോബര്&#x200d; നാലിന് രാജിവെക്കുകയും ചെയ്തിരുന്നു. പട്ടേലിനോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്&#x200d;ക്കോ ആസ്പത്രിയുമായി ബന്ധമില്ലെന്നും അധികൃതര്&#x200d; വ്യക്തമാക്കി.</p>
<p>സൂററ്റില്&#x200d; നിന്നും ഐ.എസ് ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റിലായവരില്&#x200d; ഒരാള്&#x200d;ക്ക് അഹമ്മദ് പട്ടേലുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ആരോപണവുമായി രംഗത്തെത്തിയത്. അറസ്റ്റിലായവരില്&#x200d; ഒരാള്&#x200d; അങ്കലേശ്വറിലെ സര്&#x200d;ദാര്&#x200d; പട്ടേല്&#x200d; ആസ്പത്രിയില്&#x200d; ലാക് ടെക്‌നീഷ്യനായിരുന്നുവെന്നും അറസ്റ്റിലാവുന്നിന് രണ്ടു ദിവസം മുമ്പ് മാത്രമാണ് ജോലിയില്&#x200d; നിന്നും രാജിവെക്കുന്നതെന്നുമായിരുന്നു ബി.ജെ.പിയുടെ വാദം. ആസ്പത്രിയുടെ ട്രസ്റ്റില്&#x200d; ഒരാളാണ് പട്ടേല്&#x200d;. പട്ടേല്&#x200d; നടത്തുന്ന ആസ്പത്രിയിലെ ഒരാള്&#x200d; ഇത്തരത്തില്&#x200d; പിടിക്കപ്പെടുന്നത് ഗുരുതരമാണെന്നും ബി.ജെ.പി പറഞ്ഞിരുന്നു. സോണിയാഗാന്ധിയും രാഹുല്&#x200d;ഗാന്ധിയും ഇതിന് മറുപടി പറയണമെന്നുമായിരുന്നു ബി.ജെ.പിയുടെ ആവശ്യം. കൂടാതെ പട്ടേല്&#x200d; എം.പി സ്ഥാനം രാജിവെക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. അടിസ്ഥാന രഹിതമായ ആരോപണത്തിന് ശക്തമായ തിരിച്ചടി നല്&#x200d;കാനാണ് കോണ്&#x200d;ഗ്രസ്സിന്റെ തീരുമാനം. വിജയ് രൂപാനിക്കെതിരെ മാനനഷ്ടക്കേസ് നല്&#x200d;കാനാണ് കോണ്&#x200d;ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കോണ്&#x200d;ഗ്രസ് നിയമോപദേശം തേടി. ഇതോടെ ബി.ജെ.പിയുടെ നില പരുങ്ങലിലാവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-against-bjp-on-link-terrarism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഹമ്മദ് പട്ടേലിന്റെ വിജയം; ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി</title>
		<link>https://www.chandrikadaily.com/ahmed-patels-rs-win-challenged-in-gujarat-hc.html</link>
					<comments>https://www.chandrikadaily.com/ahmed-patels-rs-win-challenged-in-gujarat-hc.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 Aug 2017 15:42:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ahmad patel]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[GUJARATH RAJYASABHA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40769</guid>

					<description><![CDATA[അഹമ്മദാബാദ്: നാടകീയതക്കൊടുവില്‍ ഗുജറാത്തിലെ രാജ്യസഭാ സീറ്റില്‍ വിജയിച്ച അഹമ്മദ് പട്ടേലിനെതിരെ ബി.ജെ.പി കോടതിയെ സമീപിച്ചു. കൂറുമാറിയ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ത്ഥി ബല്‍വന്ത് സിങ് രാജ്പുത് ആണ് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വോട്ടുകളുടെ സാധുത പരിഗണിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നാണ് ബല്‍വന്ത് സിങിന്റെ വാദം. ഏത് വിധേനേയും വിജയിക്കുക എന്ന ലക്ഷ്യത്തോടെ എം.എല്‍.എമാരെ കുതിരക്കച്ചവടം നടത്തിയ ബി.ജെ.പിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കും തിരിച്ചടിയായിരുന്നു പട്ടേലിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: നാടകീയതക്കൊടുവില്&#x200d; ഗുജറാത്തിലെ രാജ്യസഭാ സീറ്റില്&#x200d; വിജയിച്ച അഹമ്മദ് പട്ടേലിനെതിരെ ബി.ജെ.പി കോടതിയെ സമീപിച്ചു. കൂറുമാറിയ രണ്ട് കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാരുടെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നടപടി ചോദ്യം ചെയ്ത് എതിര്&#x200d;സ്ഥാനാര്&#x200d;ത്ഥി ബല്&#x200d;വന്ത് സിങ് രാജ്പുത് ആണ് ഗുജറാത്ത് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. വോട്ടുകളുടെ സാധുത പരിഗണിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നാണ് ബല്&#x200d;വന്ത് സിങിന്റെ വാദം. ഏത് വിധേനേയും വിജയിക്കുക എന്ന ലക്ഷ്യത്തോടെ എം.എല്&#x200d;.എമാരെ കുതിരക്കച്ചവടം നടത്തിയ ബി.ജെ.പിക്കും പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അമിത് ഷാക്കും തിരിച്ചടിയായിരുന്നു പട്ടേലിന്റെ വിജയം. തെരഞ്ഞെടുപ്പിന് മുമ്പ് പട്ടേലിന്റെ വിജയം ഉറപ്പിക്കാനും ബി.ജെ.പി വലയില്&#x200d; എം.എല്&#x200d;.എമാര്&#x200d; വീഴാതിരിക്കാനും ബംഗളൂരുവിലേക്ക് കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാരെ മാറ്റിയിരുന്നു. ഇതും ബല്&#x200d;വന്ദ് സിങ് ഹര്&#x200d;ജിയില്&#x200d; ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂറുമാറി ബി.ജെ.പിക്ക് വോട്ട് ചെയ്ത രണ്ട് കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാര്&#x200d; അമിത് ഷായേയും ബി.ജെ.പി നേതാക്കളേയും ബാലറ്റ് പേപ്പര്&#x200d; ഉയര്&#x200d;ത്തിക്കാണിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; വോട്ടുകള്&#x200d; അസാധുവാക്കിയത്. ഇതാണ് അഹമ്മദ് പട്ടേലിന് തുണയായതും. വീറും വാശിയും രാഷ്ട്രീയ നാടകങ്ങളും കലര്&#x200d;ന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; പട്ടേലിന് പുറമെ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വിജയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ahmed-patels-rs-win-challenged-in-gujarat-hc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്‍ഗ്രസ് ഗുജറാത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന് അഹമദ് പട്ടേല്‍</title>
		<link>https://www.chandrikadaily.com/politics-and-nationahmed-patel-says-congress-will-win-gujarat-targets-pm-modi-amit-shah.html</link>
					<comments>https://www.chandrikadaily.com/politics-and-nationahmed-patel-says-congress-will-win-gujarat-targets-pm-modi-amit-shah.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Aug 2017 13:49:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AHAMD PATEL]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[GUJARATH RAJYASABHA]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39690</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഗൂഢമായ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് രാഷ്ട്രീയത്തില്‍ വിജയക്കൊടി പാറിച്ച അഹമ്മദ് പട്ടേല്‍ ബ.ജെ.പിക്ക് കൂടുതല്‍ തലവേദനയാവും. രാഷ്ട്രീയ നാടകാന്തം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തിരിച്ചെത്തിയ പട്ടേല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കുന്തമുനയാകുമെന്നാണ് വിലയിരുത്തല്‍. രാജ്യസഭാ എംപിയായി തിരിച്ചെത്തിയ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷ്യന്‍ അമിത് ഷാക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ഗുജറാത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ പട്ടേല്‍, ബിജെപി സര്‍ക്കാര്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു. ഗുജറാത്തിലെ രാജ്യസഭാ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗൂഢമായ രാഷ്ട്രീയ തന്ത്രങ്ങള്&#x200d;ക്കൊടുവില്&#x200d; ഗുജറാത്ത് രാഷ്ട്രീയത്തില്&#x200d; വിജയക്കൊടി പാറിച്ച അഹമ്മദ് പട്ടേല്&#x200d; ബ.ജെ.പിക്ക് കൂടുതല്&#x200d; തലവേദനയാവും. രാഷ്ട്രീയ നാടകാന്തം രാജ്യസഭാ സ്ഥാനാര്&#x200d;ത്ഥിയായി തിരിച്ചെത്തിയ പട്ടേല്&#x200d; ഗുജറാത്തില്&#x200d; കോണ്&#x200d;ഗ്രസിന്റെ കുന്തമുനയാകുമെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>രാജ്യസഭാ എംപിയായി തിരിച്ചെത്തിയ പട്ടേല്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷ്യന്&#x200d; അമിത് ഷാക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്&#x200d;ത്തിയത്.</p>
<p>കോണ്&#x200d;ഗ്രസ് ഗുജറാത്തില്&#x200d; ഭരണം തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ പട്ടേല്&#x200d;, ബിജെപി സര്&#x200d;ക്കാര്&#x200d; രാജ്യത്തെ അന്വേഷണ ഏജന്&#x200d;സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്&#x200d;ക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി തന്ത്രങ്ങള്&#x200d; മറികടന്ന് വിജയം നേടിയതിന് പിന്നാലെയാണ് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് കൂടിയായ പട്ടേല്&#x200d; വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്&#x200d; പ്രവര്&#x200d;ത്തകരില്&#x200d; ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ജന്ദര്&#x200d;മന്തറില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്&#x200d;ച്ചിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.</p>
<p>പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്&#x200d; അമിത് ഷായെയും ലക്ഷ്യംവച്ചാണ് അദ്ദേഹം പരോക്ഷ വിമര്&#x200d;ശം ഉന്നയിച്ചത്.<br />
&#8221;ബി.ജെ.പിക്കാര്&#x200d; പോലും ഈ രണ്ടു പേരെ ഭയക്കുകയാണ്. നിങ്ങള്&#x200d;ക്ക് അറിയാം ആ രണ്ടു പേരെ. ഒരാള്&#x200d; നിയമമേഖയിലെ അധികാരിയാണ് രണ്ടാമന്&#x200d; അതിനു മുകളിലെ അധികാരിയുമാണ്. അവര്&#x200d; എല്ലാ ഏജന്&#x200d;സികളേയും ദുരുപയോഗം ചെയ്യുകയാണ്&#8221;, ബി.ജെ.പി നേതൃത്വത്തിന്റെ പേര് പറയാതെ പട്ടേല്&#x200d; പറഞ്ഞു.</p>
<p>ഓരോ വര്&#x200d;ഷവും രണ്ട് കോടി തൊഴിലവസരങ്ങള്&#x200d; സൃഷ്ടിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. കര്&#x200d;ഷകരുടെ വരുമാനം വര്&#x200d;ധിക്കും, വിലക്കയറ്റവും അഴിമതിയും കുറച്ചുകൊണ്ടുവരും തുടങ്ങി അനേകം വാഗ്ദാനങ്ങളുമായാണ് ബിജെപി എത്തിയത്. എന്നാല്&#x200d; ബി.ജെ.പി എല്ലാ മേഖലയിലും പരാജയപ്പെട്ടുവെന്ന് പട്ടേല്&#x200d; കുറ്റപ്പെടുത്തി. രാജ്യത്തെ യുവാക്കള്&#x200d;തന്നെ ബി.ജെ.പിയോട് അധികാരം വിട്ടൊഴിയാന്&#x200d; ആവശ്യപ്പെടുമെന്നും അഹമദ് പട്ടേല്&#x200d; ബിജെപിയെ പരിഹസിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/politics-and-nationahmed-patel-says-congress-will-win-gujarat-targets-pm-modi-amit-shah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പട്ടേലിന്റെ ജയം പോരാട്ടത്തിന്റെ തുടക്കം; വെല്ലുവിളി ഒഴിയാതെ കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/ahmed-patel-win-starting-of-congress-run-in-gujarat.html</link>
					<comments>https://www.chandrikadaily.com/ahmed-patel-win-starting-of-congress-run-in-gujarat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Aug 2017 18:58:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Ahammed patel]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[GUJARATH RAJYASABHA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39613</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളില്‍ നിന്ന്, അഹമ്മദ് പട്ടേലിന്റെ ജയം ചെറിയ ആശ്വാസം നല്‍കിയെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്് വന്‍ വെല്ലുവിളി. ഡിസംബറില്‍ വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടി നേരിടേണ്ട യഥാര്‍ത്ഥ അഗ്നിപരീക്ഷ. &#8216;ഞാന്‍ സന്തോഷവാനാണ്. കോണ്‍ഗ്രസ് എം. എല്‍.എമാര്‍ക്ക് നന്ദി. ഇതേ ഉത്സാഹത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടും&#8217; എന്നായിരുന്നു വിജയ ശേഷമുള്ള പട്ടേലിന്റെ പ്രതികരണമെങ്കിലും കാര്യങ്ങള്‍ അത്രയെളുപ്പമാകില്ല. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബി.ജെ. പി ആരംഭിച്ച സാഹചര്യത്തില്‍ വിശേഷിച്ചും. 182 അംഗ സഭയില്‍ മിഷന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളില്&#x200d; നിന്ന്, അഹമ്മദ് പട്ടേലിന്റെ ജയം ചെറിയ ആശ്വാസം നല്&#x200d;കിയെങ്കിലും ഗുജറാത്തില്&#x200d; കോണ്&#x200d;ഗ്രസിനെ കാത്തിരിക്കുന്നത്് വന്&#x200d; വെല്ലുവിളി. ഡിസംബറില്&#x200d; വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പാണ് പാര്&#x200d;ട്ടി നേരിടേണ്ട യഥാര്&#x200d;ത്ഥ അഗ്നിപരീക്ഷ.<br />
&#8216;ഞാന്&#x200d; സന്തോഷവാനാണ്. കോണ്&#x200d;ഗ്രസ് എം. എല്&#x200d;.എമാര്&#x200d;ക്ക് നന്ദി. ഇതേ ഉത്സാഹത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടും&#8217; എന്നായിരുന്നു വിജയ ശേഷമുള്ള പട്ടേലിന്റെ പ്രതികരണമെങ്കിലും കാര്യങ്ങള്&#x200d; അത്രയെളുപ്പമാകില്ല. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്&#x200d; ബി.ജെ. പി ആരംഭിച്ച സാഹചര്യത്തില്&#x200d; വിശേഷിച്ചും. 182 അംഗ സഭയില്&#x200d; മിഷന്&#x200d; 150 പ്ലസ് എന്ന പദ്ധതി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ ബി.ജെ.പിയില്&#x200d; അവതരിപ്പിച്ചിട്ടുള്ളത്. എപ്പോഴും കൂടുമാറാവുന്ന എം. എല്&#x200d;.എമാരെ ഒപ്പം നിര്&#x200d;ത്തുക എന്ന ഭാരിച്ച ജോലിയാണ് കോണ്&#x200d;ഗ്രസിന മുമ്പിലുള്ളത്. തെരഞ്ഞെടുപ്പില്&#x200d; 57 അംഗങ്ങളാണ് കോണ്&#x200d;ഗ്രസ് ടിക്കറ്റില്&#x200d; സഭയിലെത്തിയിരുന്നത്. എന്നാല്&#x200d; രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; പാര്&#x200d;ട്ടിക്ക് ഉറപ്പാക്കാനായത് 43. വോട്ടുകള്&#x200d; മാത്രം. പാര്&#x200d;ട്ടിയില്&#x200d; നിന്നുള്ള രാജി, ക്രോസ് വോട്ടുകള്&#x200d; എന്നിവയിലാണ് ബാക്കി 14 വോട്ടുകള്&#x200d; നഷ്ടമായത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 44 എം.എല്&#x200d;.എമാരെയാണ് കൂറുമാറ്റം ഭയന്ന് കോണ്&#x200d;ഗ്രസ് കര്&#x200d;ണാടകയിലെ റിസോര്&#x200d;ട്ടില്&#x200d; ഒളിപ്പിച്ചു താമസിപ്പിച്ചത്. ഇവരെ വോട്ടെടുപ്പിന്റെ തലേന്ന് അഹമ്മദാബാദിലെത്തിച്ച ശേഷവും നേരെ ആനന്ദിലെ റിസോര്&#x200d;ട്ടിലേക്കാണ് മാറ്റിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി ഡല്&#x200d;ഹിയിലേക്ക് പോയതിനു ശേഷം സംസ്ഥാനം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പു കൂടിയാണ് ഡിസംബറിലേത്. ബി.ജെ.പിയെ നേരിടാന്&#x200d; മുന്&#x200d; ആര്&#x200d;.എസ്.എസ് നേതാവു കൂടിയായ ശങ്കര്&#x200d;സിങ് വഗേലയുടെ നേതൃത്വം ഇത്തവണ കോണ്&#x200d;ഗ്രസിന് ലഭിക്കില്ല.<br />
വഗേലയും അദ്ദേഹത്തിന്റെ കൂടെ രാജിവെച്ച ആറു എം. എല്&#x200d;.എമാരും ബി.ജെ.പിക്കു വേണ്ടി രംഗത്തിറങ്ങുകയും ചെയ്യും. ഇതില്&#x200d; മൂന്നു പേര്&#x200d; ഇപ്പോള്&#x200d; തന്നെ ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നിട്ടുണ്ട്. ഈ വെല്ലുവിളിയെയും അതിജീവിക്കേണ്ടിയിരിക്കുന്നു. തേജശ്രീ പട്ടേല്&#x200d;, പ്രഹ്ലാദ് പട്ടേല്&#x200d;, ബല്&#x200d;വന്ത് സിന്&#x200d;ഹ് രജ്പുത് എന്നിവരാണ് ബി.ജെ. പിയില്&#x200d; ചേര്&#x200d;ന്നിട്ടുള്ളത്. ഉത്തരഗുജറാത്തില്&#x200d; നിന്നുള്ള നേതാക്കളാണിവര്&#x200d;. പരമ്പരാഗതമായ കോണ്&#x200d;ഗ്രസ് ശക്തികേന്ദ്രവും ഒ.ബി.സി സംവരണത്തിനു വേണ്ടിയുള്ള പട്ടിദാര്&#x200d; സമരത്തിന്റെ ഉത്ഭവകേന്ദ്രവുമാണ് ഉത്തര ഗുജറാത്ത്. പട്ടേല്&#x200d;മാര്&#x200d; ഇവിടെ ബി.ജെ.പിക്കു പിന്തുണ നല്&#x200d;കുന്നത് കോണ്&#x200d;ഗ്രസിന് ക്ഷീണം ചെയ്യും. പട്ടേല്&#x200d; സംവരണ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; കൂടിയാണ് തേജശ്രീയും പ്രഹല്&#x200d;ദും. സമരത്തില്&#x200d; പരിക്കേറ്റ പട്ടേല്&#x200d;മാരെ ആശുപത്രിയില്&#x200d; പോയി സന്ദര്&#x200d;ശിക്കുകയും അവര്&#x200d;ക്ക് വേണ്ട കാര്യങ്ങള്&#x200d; ചെയ്യുകയും ചെയ്യുന്ന കോണ്&#x200d;ഗ്രസ് നേതാവായിരുന്നു പ്രഹല്&#x200d;ദ്.<br />
കോണ്&#x200d;ഗ്രസ് വിട്ട മറ്റൊരു നേതാവായ രാമന്&#x200d;സിന്&#x200d;ഹ് പര്&#x200d;മര്&#x200d; കര്&#x200d;ഷകര്&#x200d;ക്കിടയില്&#x200d; വന്&#x200d;സ്വാധീനമുള്ള നേതാവാണ്. പര്&#x200d;മറിനു പുറമേ, വഗേല അനുയായികളായ രാഘവ്ജി പട്ടേല്&#x200d;, ധര്&#x200d;മേന്ദ്രസിന്&#x200d;ഹ് ജഡേജ, ഭോല ഗോഹില്&#x200d; എന്നിവര്&#x200d;ക്ക് സൗരാഷ്ട്ര മേഖലയില്&#x200d; ചെറുതല്ലാത്ത സ്വാധീനമുണ്ട്. കോണ്&#x200d;ഗ്രസ് വിട്ട മാന്&#x200d;സിന്&#x200d;ഹ് ചൗഹാന്&#x200d;, ഛന്ന ചൗധരി എന്നിവര്&#x200d; ഗോത്രവര്&#x200d;ഗ നേതാക്കളാണ്. വരുംതെരഞ്ഞെടുപ്പിലെ ഫലങ്ങളില്&#x200d; നിര്&#x200d;ണായക സ്വാധീനം ചെലുത്താനാകുന്നവരാണ് ഗോത്രവിഭാഗക്കാര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ahmed-patel-win-starting-of-congress-run-in-gujarat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് നേതൃത്വം</title>
		<link>https://www.chandrikadaily.com/gujarath-congress-news.html</link>
					<comments>https://www.chandrikadaily.com/gujarath-congress-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Aug 2017 07:53:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Ahammed patel]]></category>
		<category><![CDATA[GUJARATH RAJYASABHA]]></category>
		<category><![CDATA[Rahul gandi]]></category>
		<category><![CDATA[soniya gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39522</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതൃത്വം. അഹമ്മദ് പട്ടേലിന് വോട്ടുചെയ്ത നളില്‍ കൊത്താഡിയയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിക്കുകയായിരുന്നു എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയ. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് അഹമ്മദ് പട്ടേലിന്റെ രാജ്യസഭയിലേക്കുള്ള വിജയം ഉറപ്പിക്കുന്നത്. ഒരു ബി.ജെ.പി വോട്ട് കൂറുമാറിയതും രണ്ട് വിമത എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയതുമാണ് പട്ടേലിന് വിജയത്തിലേക്കുള്ള വാതില്‍ തുറന്നത്. ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് 44 എം.എല്‍.എമാരെ കോണ്‍ഗ്രസ് ബാംഗളൂരുവില്‍ താമസിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്തില്&#x200d; ബി.ജെ.പി എം.എല്&#x200d;.എയെ കോണ്&#x200d;ഗ്രസ്സിലേക്ക് ക്ഷണിച്ച് കോണ്&#x200d;ഗ്രസ് നേതൃത്വം. അഹമ്മദ് പട്ടേലിന് വോട്ടുചെയ്ത നളില്&#x200d; കൊത്താഡിയയെ കോണ്&#x200d;ഗ്രസ്സിലേക്ക് ക്ഷണിക്കുകയായിരുന്നു എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയ. പാര്&#x200d;ട്ടിക്കുള്ളില്&#x200d; ഇക്കാര്യം ചര്&#x200d;ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ വിവാദങ്ങള്&#x200d;ക്കൊടുവിലാണ് അഹമ്മദ് പട്ടേലിന്റെ രാജ്യസഭയിലേക്കുള്ള വിജയം ഉറപ്പിക്കുന്നത്. ഒരു ബി.ജെ.പി വോട്ട് കൂറുമാറിയതും രണ്ട് വിമത എം.എല്&#x200d;.എമാരുടെ വോട്ട് അസാധുവാക്കിയതുമാണ് പട്ടേലിന് വിജയത്തിലേക്കുള്ള വാതില്&#x200d; തുറന്നത്. ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് 44 എം.എല്&#x200d;.എമാരെ കോണ്&#x200d;ഗ്രസ് ബാംഗളൂരുവില്&#x200d; താമസിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അവരെ ഡല്&#x200d;ഹിയിലെത്തിച്ചതും. ഇത്തരത്തില്&#x200d; ബി.ജെ.പിയെ നേരിടാന്&#x200d; കോണ്&#x200d;ഗ്രസ് ശ്രമിച്ച സാഹചര്യമുണ്ടായിരുന്നു. പ്രതികൂല സാഹചര്യത്തിലും വിജയം നേടിയ കോണ്&#x200d;ഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം പട്ടേലിന് വോട്ടുചെയ്ത നളിന്&#x200d; കൊത്താഡിയയെ കോണ്&#x200d;ഗ്രസിലേക്ക് ക്ഷണിക്കുകയാണിപ്പോള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarath-congress-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പട്ടേലുണ്ടാവരുതെന്ന ഷായുടെ ആഗ്രഹം പൊലിഞ്ഞു; രാജ്യസഭയിലേക്ക് മിന്നും വിജയവുമായി പട്ടേല്‍</title>
		<link>https://www.chandrikadaily.com/amith-sha-patel-news.html</link>
					<comments>https://www.chandrikadaily.com/amith-sha-patel-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Aug 2017 06:48:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Ahammed patel]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[GUJARATH RAJYASABHA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39515</guid>

					<description><![CDATA[അഹമ്മദാബാദ്: അത്യന്തം നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് രാജ്യസഭയിലേക്കള്ള കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയം. പട്ടേലിനെ തോല്‍പ്പിക്കാനുള്ള അമിത്ഷായുടെ എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ട് 44വോട്ട് നേടി പട്ടേല്‍ വിജയിക്കുകയായിരുന്നു. താന്‍ രാജ്യസഭയിലുണ്ടാവുമ്പോള്‍ പട്ടേല്‍ അവിടെയുണ്ടാവരുതെന്ന അമിത്ഷായുടെ ആഗ്രഹം ഇതോടെ വിഫലമാവുകയായിരുന്നു. അമിത്ഷായുടെ എക്കാലത്തേയും എതിരാളിയായിരുന്നു കോണ്‍ഗ്രസ് നേതാവും സോണിയാഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേല്‍. സോണിയയുടെ വിശ്വസ്തന്‍ ആയതുകൊണ്ടുമാത്രമല്ല, അമിത്ഷായെ പല കേസുകളിലും കുടുക്കിയത് പട്ടേല്‍ ആണെന്നുമാണ് ഷായുടെ വിശ്വാസം. ഈ കാരണങ്ങള്‍ കൊണ്ട്തന്നെ താന്‍ രാജ്യസഭയിലുണ്ടാവുമ്പോള്‍ പട്ടേല്‍ ഉണ്ടാവരുതെന്നത് [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: അത്യന്തം നാടകീയ രംഗങ്ങള്&#x200d;ക്കൊടുവിലാണ് രാജ്യസഭയിലേക്കള്ള കോണ്&#x200d;ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയം. പട്ടേലിനെ തോല്&#x200d;പ്പിക്കാനുള്ള അമിത്ഷായുടെ എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ട് 44വോട്ട് നേടി പട്ടേല്&#x200d; വിജയിക്കുകയായിരുന്നു. താന്&#x200d; രാജ്യസഭയിലുണ്ടാവുമ്പോള്&#x200d; പട്ടേല്&#x200d; അവിടെയുണ്ടാവരുതെന്ന അമിത്ഷായുടെ ആഗ്രഹം ഇതോടെ വിഫലമാവുകയായിരുന്നു.</p>
<p>അമിത്ഷായുടെ എക്കാലത്തേയും എതിരാളിയായിരുന്നു കോണ്&#x200d;ഗ്രസ് നേതാവും സോണിയാഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേല്&#x200d;. സോണിയയുടെ വിശ്വസ്തന്&#x200d; ആയതുകൊണ്ടുമാത്രമല്ല, അമിത്ഷായെ പല കേസുകളിലും കുടുക്കിയത് പട്ടേല്&#x200d; ആണെന്നുമാണ് ഷായുടെ വിശ്വാസം. ഈ കാരണങ്ങള്&#x200d; കൊണ്ട്തന്നെ താന്&#x200d; രാജ്യസഭയിലുണ്ടാവുമ്പോള്&#x200d; പട്ടേല്&#x200d; ഉണ്ടാവരുതെന്നത് ഷായുടെ വാശിയായിരുന്നു. കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയായി തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായ പട്ടേല്&#x200d; എത്തുന്നുവെന്നറിഞ്ഞതു മുതല്&#x200d; അമിത് ഷാ രംഗത്തിറങ്ങി. ഏതുനിലക്കും പട്ടേലിനെ തോല്&#x200d;പ്പിക്കാനായിരുന്നു പദ്ധതി. വഗേലയടക്കമുള്ള കോണ്&#x200d;ഗ്രസ് വിമത നേതാക്കളെ കണ്ട് ചര്&#x200d;ച്ച നടത്തുകയും ചെയ്തു അമിത് ഷാ. എന്നാല്&#x200d; നാടകീയ രംഗങ്ങള്&#x200d;ക്കൊടുവില്&#x200d; വിജയം പട്ടേലിനായിരുന്നു. ഗുജറാത്തില്&#x200d; നിന്നും ഡല്&#x200d;ഹിയിലെത്തിയ തെരഞ്ഞെടുപ്പ് ചൂട് ഏറെ വൈകി പുലര്&#x200d;ച്ചയോടെ അവസാനിക്കുമ്പോള്&#x200d; രണ്ട് വോട്ടുകള്&#x200d; റദ്ദ് ചെയ്ത നടപടിയില്&#x200d; വിജയം പട്ടേലിനൊപ്പമെത്തി. ഇതോടെ താന്&#x200d; രാജ്യസഭയിലെത്തുമ്പോള്&#x200d; തന്റെ കടുത്ത രാഷ്ട്രീയ എതിരാളി അവിടെ ഉണ്ടാവരുതെന്നുള്ള അമിത് ഷായുടെ ആഗ്രഹം പൊലിയുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amith-sha-patel-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടെണ്ണല്‍ ഉടന്‍; കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി</title>
		<link>https://www.chandrikadaily.com/bjp-gujarath.html</link>
					<comments>https://www.chandrikadaily.com/bjp-gujarath.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Aug 2017 15:03:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[GUJARATH RAJYASABHA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39435</guid>

					<description><![CDATA[അഹമ്മദാബാദ്: രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വൈകുന്നു. ബി.ജെ.പിയ്ക്ക് വോട്ടുചെയ്തുവെന്ന ആരോപണം നേരിടുന്ന രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ട്. വോട്ടെണ്ണാന്‍ തുടങ്ങാന്‍ റിട്ടേണിംങ് ഓഫീസര്‍ ഉടന്‍ നിര്‍ദേശം നല്‍കും. വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ അസാധുവാക്കാന്‍ കഴിയില്ല, പാര്‍ട്ടി മാറി വോട്ട് ചെയ്യുന്നത് തടയാന്‍ നിയമില്ല, പാര്‍ട്ടിക്ക് വേണമെങ്കില്‍ എം.എല്‍.എമാര്‍ക്ക് നേരെ [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: രണ്ട് എം.എല്&#x200d;.എമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെത്തുടര്&#x200d;ന്ന് ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്&#x200d; വൈകുന്നു. ബി.ജെ.പിയ്ക്ക് വോട്ടുചെയ്തുവെന്ന ആരോപണം നേരിടുന്ന രണ്ട് എം.എല്&#x200d;.എമാരുടെ വോട്ട് റദ്ദാക്കണമെന്നാണ് കോണ്&#x200d;ഗ്രസിന്റെ ആവശ്യം. എന്നാല്&#x200d; കോണ്&#x200d;ഗ്രസിന്റെ ആവശ്യം തള്ളിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപോര്&#x200d;ട്ട്. വോട്ടെണ്ണാന്&#x200d; തുടങ്ങാന്&#x200d; റിട്ടേണിംങ് ഓഫീസര്&#x200d; ഉടന്&#x200d; നിര്&#x200d;ദേശം നല്&#x200d;കും.</p>
<p>വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്&#x200d; അസാധുവാക്കാന്&#x200d; കഴിയില്ല, പാര്&#x200d;ട്ടി മാറി വോട്ട് ചെയ്യുന്നത് തടയാന്&#x200d; നിയമില്ല, പാര്&#x200d;ട്ടിക്ക് വേണമെങ്കില്&#x200d; എം.എല്&#x200d;.എമാര്&#x200d;ക്ക് നേരെ നടപടി എടുക്കാം, ഈ ഘട്ടത്തില്&#x200d; കൂറുമാറ്റ നിയമം ബാധകമാകില്ല തുടങ്ങിയവയാണ് കമ്മീഷന്റെ വാദം.</p>
<p>കോണ്&#x200d;ഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പരിശോധിക്കുന്നതിനിടെ നാടകീയ നീക്കങ്ങളാണ് രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. കേന്ദ്രമന്ത്രിമാരും മുതിര്&#x200d;ന്ന ബി.ജെ.പി നേതാക്കളും അടക്കമുള്ളവര്&#x200d; സമ്മര്&#x200d;ദ്ദ നീക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ആസ്ഥാനത്തെത്തി. അരുണ്&#x200d; ജെയ്റ്റ്‌ലി, ആര്&#x200d;.എസ് പ്രസാദ്, നിര്&#x200d;മല സീതാരാമന്&#x200d;, മുക്താര്&#x200d; അബ്ബാസ് നഖ്വി, പീയുഷ് ഗോയല്&#x200d;, ധര്&#x200d;മേന്ദ്ര ഗോയല്&#x200d; എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ആസ്ഥാനത്തെത്തിയത്. കോണ്&#x200d;ഗ്രസ് നേതാക്കളായ ആനന്ദ് ശര്&#x200d;മ, രണ്&#x200d;ദീപ് സുര്&#x200d;ജേവാല എന്നിവരും തൊട്ടുപിന്നാലെ അവിടെയെത്തി.</p>
<p>വോട്ടെണ്ണല്&#x200d; അഞ്ചു മണിക്ക് തുടങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാല്&#x200d; രാഘവ്ജി പട്ടേല്&#x200d;, ഭോല ഗോഹില്&#x200d; എന്നിവര്&#x200d; ബാലറ്റ് പേപ്പര്&#x200d; കോണ്&#x200d;ഗ്രസിന്റെയും ബി.ജെ.പിയുടെയും ഏജന്റുമാരെ കാണിച്ചുവെന്നാണ് ആരോപണം. ബി.ജെ.പി അധ്യക്ഷനും രാജ്യസഭാ സ്ഥാനാര്&#x200d;ഥിയുമായ അമിത് ഷായെയും ബാലറ്റ് പേപ്പര്&#x200d; കാണിച്ചുവെന്ന് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; ആരോപിക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്&#x200d; ഉണ്ടെന്നും കോണ്&#x200d;ഗ്രസ് അവകാശപ്പെടുന്നു.</p>
<p>കോണ്&#x200d;ഗ്രസ് ഉന്നയിച്ച പരാതിയില്&#x200d; തീരുമാനമാകാതെ വോട്ടെണ്ണല്&#x200d; തുടങ്ങില്ലെന്ന് പ്രിസൈഡിങ് ഓഫീസര്&#x200d; ഡി.എം പാട്ടില്&#x200d; പറഞ്ഞു. പരാജയപ്പെടുമെന്ന് ഉറപ്പായ നിരാശയിലാണ് കോണ്&#x200d;ഗ്രസ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് ബി.ജെ.പി ആരോപിച്ചു. കോണ്&#x200d;ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്&#x200d;ഥി കടുത്ത ഭീഷണി നേരിടുന്നതിനിടെയാണ് അവര്&#x200d; പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. കോണ്&#x200d;ഗ്രസില്&#x200d;നിന്ന് ബി.ജെ.പിയിലെത്തിയ ബല്&#x200d;വന്ത് സിങ് രാജ്പുട്ടാണ് പട്ടേലിന്റെ എതിരാളി.</p>
<p>മുന്&#x200d;പ് രാജസ്ഥാനിലും ഹരിയാനയിലും സമാന സാഹചര്യത്തില്&#x200d; വോട്ടിങ് റദ്ദാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-gujarath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
