<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Gulf crisis &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gulf-crisis/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 26 Jul 2018 15:04:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Gulf crisis &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രവാസികള്&#x200d;ക്ക് സ്വയം തൊഴിലിന് വായ്പ; അപേക്ഷ ക്ഷണിച്ചു</title>
		<link>https://www.chandrikadaily.com/indian-emigrant-from-other-countries-will-get-job-in-india.html</link>
					<comments>https://www.chandrikadaily.com/indian-emigrant-from-other-countries-will-get-job-in-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 26 Jul 2018 14:56:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bank loan news]]></category>
		<category><![CDATA[employement]]></category>
		<category><![CDATA[Gulf crisis]]></category>
		<category><![CDATA[norka]]></category>
		<category><![CDATA[unemployment]]></category>
		<category><![CDATA[visa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96168</guid>

					<description><![CDATA[കോഴിക്കോട്: ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്&#x200d;പ്പെട്ടവരും ചുരുങ്ങിയത് രണ്ടു വര്&#x200d;ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയയെത്തിയവരുമായ പ്രവാസികളില്&#x200d; നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്&#x200d;പ്പറേഷന്&#x200d; റീ-ടേണ്&#x200d; പദ്ധതി പ്രകാരം വായ്പാ അപേക്ഷ ക്ഷണിച്ചു. ആറ് മുതല്&#x200d; ഏഴ് ശതമാനം വരെ പലിശ നിരക്കില്&#x200d; പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെ. പ്രായപരിധി 65 വയസ്സ്. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയായി അനുവദിക്കും. ബാക്കി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്&#x200d;പ്പെട്ടവരും ചുരുങ്ങിയത് രണ്ടു വര്&#x200d;ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയയെത്തിയവരുമായ പ്രവാസികളില്&#x200d; നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്&#x200d;പ്പറേഷന്&#x200d; റീ-ടേണ്&#x200d; പദ്ധതി പ്രകാരം വായ്പാ അപേക്ഷ ക്ഷണിച്ചു. ആറ് മുതല്&#x200d; ഏഴ് ശതമാനം വരെ പലിശ നിരക്കില്&#x200d; പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെ. പ്രായപരിധി 65 വയസ്സ്. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പ അനുവദിക്കുന്നതിന് മതിയായ ജാമ്യം ഹാജരാക്കണം.</p>
<p>ഡയറി ഫാം, പൗള്&#x200d;ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്&#x200d;ത്തല്&#x200d;, പച്ചക്കറി കൃഷി, അക്വാകള്&#x200d;ച്ചര്&#x200d;, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്&#x200d;ഡ്‌വെയര്&#x200d; ഷോപ്പ്, ഫര്&#x200d;ണ്ണിച്ചര്&#x200d; ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാര്&#x200d;ലര്&#x200d;, ഹോളോബ്രിക്‌സ് യൂണിറ്റ്, പ്രൊവിഷന്&#x200d; സ്റ്റോര്&#x200d;, ഡ്രൈവിംഗ് സ്‌കൂള്&#x200d;, ഫിറ്റ്‌നെസ്സ് സെന്റര്&#x200d;, സൂപ്പര്&#x200d; മാര്&#x200d;ക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാര്&#x200d;മെന്റ് യൂണിറ്റ്, ഫ്‌ളോര്&#x200d; മില്&#x200d;, ഡ്രൈക്‌ളീനിംഗ് സെന്റര്&#x200d;, ഫോട്ടോസ്റ്റാറ്റ്,ഡി.റ്റി.പി. സെന്റര്&#x200d;, മൊബൈല്&#x200d; ഷോപ്പ്, ഫാന്&#x200d;സി,സ്റ്റേഷനറി സ്റ്റോള്&#x200d;, മില്&#x200d;മാ ബൂത്ത്, പഴം,പച്ചക്കറി വില്പനശാല, ഐസ്‌ക്രീം പാര്&#x200d;ലര്&#x200d;, മീറ്റ് സ്റ്റാള്&#x200d;, ബുക്ക് സ്റ്റാള്&#x200d;, എഞ്ചിനീയറിംഗ് വര്&#x200d;ക്ക്‌ഷോപ്പ് തുടങ്ങി വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും സ്വയംതൊഴിലില്&#x200d; കണ്ടെത്തുന്നതിനും ഓട്ടോറിക്ഷ/ടാക്‌സി/പിക്കപ്പ് വാഹനം വാങ്ങുന്നതിനും വായ്പ ലഭിക്കും.</p>
<p>പ്രവാസികള്&#x200d;ക്കുവേണ്ടി ആവിഷ്‌കരിച്ചിട്ടുള്ളതില്&#x200d; ഏറ്റവും ആകര്&#x200d;ഷകമായ വായ്പ പദ്ധതിയാണിത്. പദ്ധതി പ്രകാരം വായ്പ എടുക്കുന്നവര്&#x200d;ക്ക് പദ്ധതി അടങ്കലിന്റെ 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ) വായ്പാ തിരിച്ചടവിന്റെ ആദ്യ 4 വര്&#x200d;ഷം 3 ശതമാനം പലിശ സബ്‌സിഡിയും നോര്&#x200d;ക്കാ റൂട്ട്‌സ് അനുവദിക്കും. ഇതിനുപുറമേ വായ്പാ തിരിച്ചടവില്&#x200d; വീഴ്ച വരുത്താത്തവര്&#x200d;ക്ക് ആകെ തിരിച്ചടയ്ക്കുന്ന പലിശയുടെ 5 ശതമാനം ഗ്രീന്&#x200d;കാര്&#x200d;ഡ് ആനുകൂല്യമായി കോര്&#x200d;പ്പറേഷന്&#x200d; അനുവദിക്കും.</p>
<p>ഈ ആനുകൂല്യങ്ങള്&#x200d; ലഭ്യമാകുന്നതു വഴി പലിശ സഹിതമുള്ള തിരിച്ചടവ് വായ്പ തുകയേക്കാള്&#x200d; കുറവാണെന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്. നോര്&#x200d;ക്കാ റൂട്ട്‌സ് ശുപാര്&#x200d;ശ ചെയ്യുന്ന പ്രവാസികള്&#x200d;ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഇതിനുവേണ്ടി നോര്&#x200d;ക്കാ റൂട്ട്‌സിന്റെ www.norkaroots.net എന്ന വെബ്‌സൈറ്റില്&#x200d; ഓണ്&#x200d;ലൈന്&#x200d; രജിസ്‌ട്രേഷന്&#x200d; ചെയ്യണം. രജിസ്റ്റര്&#x200d; ചെയ്ത ശേഷം വായ്പാ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോര്&#x200d;ക്കാറൂട്ട്‌സില്&#x200d; നിന്നും ലഭിക്കുന്ന ശുപാര്&#x200d;ശ കത്ത് സഹിതം കേര്&#x200d;പ്പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളെ സമീപിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-emigrant-from-other-countries-will-get-job-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗള്&#x200d;ഫ് പ്രതിസന്ധി പരിഹാരം: ആവശ്യപ്പെട്ടാല്&#x200d; ഇടപെടുമെന്ന് ഫ്രാന്&#x200d;സ്</title>
		<link>https://www.chandrikadaily.com/amir-praises-french-leader-position-on-gulf-crisis.html</link>
					<comments>https://www.chandrikadaily.com/amir-praises-french-leader-position-on-gulf-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Jul 2018 06:50:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Gulf crisis]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93430</guid>

					<description><![CDATA[ദോഹ: നിരവധി പ്രശ്്‌നങ്ങള്&#x200d; അഭിമുഖീകരിക്കുന്ന ഗള്&#x200d;ഫ് മേഖലയുടെ പ്രതിസന്ധി പരിഹാരത്തിന്് ആവശ്യപ്പെട്ടാല്&#x200d; ഇടപെടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d;. ഗള്&#x200d;ഫ് പ്രതിസന്ധിയില്&#x200d; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d; സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ഖത്തര്&#x200d; അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി. പാരീസിലെ എലിസീ പാലസില്&#x200d; സംയുക്ത വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു ഇരുവരും. എല്ലാ കക്ഷികളും ഉള്&#x200d;പ്പെട്ട ചര്&#x200d;ച്ചയിലൂടെയെ ഗള്&#x200d;ഫ് പ്രതിസന്ധി പരിഹരിക്കാനാകുകയുള്ളുവെന്ന ഫ്രഞ്ച് നിലപാട് ശ്രദ്ധേയമാണ്. ഖത്തറിന് ഫ്രാന്&#x200d;സ് നല്&#x200d;കുന്ന പിന്തുണ ഏറെ വിലമതിക്കുന്നു അമീര്&#x200d; പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: നിരവധി പ്രശ്്‌നങ്ങള്&#x200d; അഭിമുഖീകരിക്കുന്ന ഗള്&#x200d;ഫ് മേഖലയുടെ പ്രതിസന്ധി പരിഹാരത്തിന്് ആവശ്യപ്പെട്ടാല്&#x200d; ഇടപെടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d;.<br />
ഗള്&#x200d;ഫ് പ്രതിസന്ധിയില്&#x200d; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d; സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ഖത്തര്&#x200d; അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി. പാരീസിലെ എലിസീ പാലസില്&#x200d; സംയുക്ത വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു ഇരുവരും. എല്ലാ കക്ഷികളും ഉള്&#x200d;പ്പെട്ട ചര്&#x200d;ച്ചയിലൂടെയെ ഗള്&#x200d;ഫ് പ്രതിസന്ധി പരിഹരിക്കാനാകുകയുള്ളുവെന്ന ഫ്രഞ്ച് നിലപാട് ശ്രദ്ധേയമാണ്. ഖത്തറിന് ഫ്രാന്&#x200d;സ് നല്&#x200d;കുന്ന പിന്തുണ ഏറെ വിലമതിക്കുന്നു അമീര്&#x200d; പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെ പ്രചരിക്കുന്ന നിരവധി വിവരങ്ങളും റിപ്പോര്&#x200d;ട്ടുകളും സത്യമല്ല. ലോകസമാധാനത്തിനും മേഖലാ സമാധാനത്തിനും ഖത്തര്&#x200d; ചെയ്യുന്നതെന്താണെന്ന് കാണാന്&#x200d; എല്ലാവരെയും ക്ഷണിക്കുകയാണ്. ഖത്തറിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും ഫ്രാന്&#x200d;സ്ഖത്തരി സൗഹൃദത്തിനും ഫ്രഞ്ച് ജനത നല്&#x200d;കുന്ന അംഗീകാരത്തെ പ്രശംസിക്കുന്നതായും അമീര്&#x200d; പറഞ്ഞു. റഷ്യന്&#x200d; മിസൈല്&#x200d; പ്രതിരോധ സംവിധാനം(എസ്400) വാങ്ങുന്നത് സംബന്ധിച്ച് ചര്&#x200d;ച്ചകളിലാണ്.<br />
ഈ വിഷയത്തില്&#x200d; ഇതുവരെയും യാതൊരു കരാറിലേക്കും എത്തിയിട്ടില്ലെന്നും അമീര്&#x200d; പറഞ്ഞു. ഖത്തര്&#x200d; വിശ്വാസയോഗ്യ പങ്കാളിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്&#x200d; പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള ആഗ്രഹവും കാഴ്ചപ്പാടുമുള്ള സൗഹൃദ രാജ്യം കൂടിയാണ് ഖത്തര്&#x200d;. തീവ്രവാദത്തിനെതിരെ രണ്ടുരാജ്യങ്ങളും സഹകരിച്ചുപ്രവര്&#x200d;ത്തിക്കുന്നുണ്ട്. ഗള്&#x200d;ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്&#x200d; കുവൈത്തി മധ്യസ്ഥതയ്ക്കുള്ള പിന്തുണ ഫ്രാന്&#x200d;സ് ആവര്&#x200d;ത്തിച്ചു. ഖത്തറിനെതിരായ നടപടികളിലൂടെ പ്രതിദിനം ജനങ്ങള്&#x200d; അനുഭവിക്കുന്ന പ്രയാസങ്ങളും മാക്രോണ്&#x200d; പരാമര്&#x200d;ശിച്ചു. നേരത്തെ നടന്ന കൂടിക്കാഴ്ചയില്&#x200d; ഇരുരാജ്യങ്ങള്&#x200d;ക്കുമിടയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് വിശദമായ ചര്&#x200d;ച്ച നടന്നു. 2022 ഫിഫ ലോകകപ്പ് ഖത്തറിലും 2024 ഒളിമ്പിക്‌സ് ഫ്രാന്&#x200d;സിലും നടക്കുന്ന സാഹചര്യത്തില്&#x200d; കായിക സഹകരണത്തിനും രണ്ടു രാജ്യങ്ങളും വലിയ പ്രാധാന്യം നല്&#x200d;കുന്നുണ്ട്.<br />
തീവ്രവാദ സംബന്ധിയായി രണ്ടു രാജ്യങ്ങളും കഴിഞ്ഞ ഡിസംബറില്&#x200d; ലെറ്റര്&#x200d; ഓഫ് ഇന്റന്റില്&#x200d; ഒപ്പുവച്ചിരുന്നു. നിലവില്&#x200d; തുടര്&#x200d;ന്നുവരുന്ന ശ്രമങ്ങള്&#x200d; ഏകോപിപ്പിക്കുന്നതിനായി റോഡ്മാപ്പും വികസിപ്പിച്ചിരുന്നു. ഗള്&#x200d;ഫ് പ്രതിസന്ധി, ഫലസ്തീന്&#x200d;, സിറിയ, ലബനാന്&#x200d;, യമന്&#x200d; എന്നിവിടങ്ങളിലെ മാനുഷിക വെല്ലുവിളികള്&#x200d;, സുരക്ഷാ സാഹചര്യങ്ങള്&#x200d; എന്നിവയും ചര്&#x200d;ച്ചയായി. അമീറിനോടുള്ള ബഹുമാനാര്&#x200d;ഥം ഫ്രഞ്ച് പ്രസിഡന്റ് ഒരുക്കിയ ഉച്ചവിരുന്നിലും അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി പങ്കെടുത്തു. എലിസീ പാലസില്&#x200d; നടന്ന ഉച്ചവിരുന്നില്&#x200d; അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധിസംഘവും ഫ്രഞ്ച് പക്ഷത്തുനിന്നും നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.<br />
നേരത്തെ പാരീസിലെ മിലിട്ടറി പാലൈസ് ദെസ് ഇന്&#x200d;വാലിദെസിലായിരുന്നു അമീറിന് ഔപചാരിക വരവേല്&#x200d;പ്പ്. കൊട്ടാരത്തിലെത്തിയ അമീറിനെ ഫ്രഞ്ച് സാമ്പത്തിക ധനകാര്യമന്ത്രി ബ്രൂണോ ലിമെറി സ്വീകരിച്ചു. ഖത്തറിന്റെയും ഫ്രാന്&#x200d;സിന്റെയും ദേശീയഗാനാലാപനത്തോടെയായിരുന്നു പരിപാടികള്&#x200d;ക്ക് തുടക്കമായത്. ഫ്രഞ്ച് ഗാര്&#x200d;ഡ് ഓഫ് ഹോണര്&#x200d; അമീര്&#x200d; പരിശോധിച്ചു. വ്യാഴാഴ്ച രാവിലെ മോണ്ട്‌ഡെമാര്&#x200d;സനിലെ സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കി അന്നു വൈകുന്നേരത്തോടെയാണ് അമീര്&#x200d; പാരീസിലെത്തിയത്. ഫ്രാന്&#x200d;സിലെ ഭരണപക്ഷ പാര്&#x200d;ട്ടിയിലെ സെനറ്റര്&#x200d;മാര്&#x200d;ക്കും മുതിര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d;ക്കും വ്യവസായ പ്രമുഖര്&#x200d;ക്കുമായി അമീര്&#x200d; അത്താഴവിരുന്ന് ഒരുക്കിയിരുന്നു.<br />
ഖത്തറും ഫ്രാന്&#x200d;സും തമ്മില്&#x200d; സൗഹൃദവും സഹകരണവും വിപുലീകരിക്കുന്നതു സംബന്ധിച്ച് ഇരുകൂട്ടരും തങ്ങളുടെ കാഴ്ചപ്പാടുകള്&#x200d; പങ്കുവച്ചു. ഫ്രഞ്ച് സന്ദര്&#x200d;ശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച മോണ്ട്‌ഡെമാര്&#x200d;സന്&#x200d; എയര്&#x200d;ബേസിലെ ഖത്തരി റാഫേല്&#x200d; വ്യോമപരിശീലനകേന്ദ്രം(ഖത്തരി റാഫേല്&#x200d; സ്‌ക്വാഡ്രോ ക്യുആര്&#x200d;എസ്) അമീര്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്&#x200d;സ് പാര്&#x200d;ലിയുമായി അമീര്&#x200d; കൂടിക്കാഴ്ച നടത്തുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amir-praises-french-leader-position-on-gulf-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗള്&#x200d;ഫ് പ്രതിസന്ധി: സെപ്തംബറില്&#x200d; ജിസിസി  യോഗത്തിനായുള്ള നീക്കങ്ങള്&#x200d; സജീവം</title>
		<link>https://www.chandrikadaily.com/gulf-crisis-gcc-to-held-meeting.html</link>
					<comments>https://www.chandrikadaily.com/gulf-crisis-gcc-to-held-meeting.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 06 Jun 2018 10:51:56 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Gulf crisis]]></category>
		<category><![CDATA[kuwait]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88769</guid>

					<description><![CDATA[&#160; ദോഹ: സെപ്തംബറില്&#x200d; ജിസിസി യോഗം സംഘടിപ്പിക്കുന്നതിനായി നയതന്ത്രനീക്കങ്ങള്&#x200d; സജീവമായി നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ലുല്&#x200d;വ അല്&#x200d;ഖാതിര്&#x200d;.ഗള്&#x200d;ഫ് പ്രതിസന്ധി പരിഹരിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്&#x200d; ഇതു നടക്കുമോ എന്നതില്&#x200d; ഉറപ്പുപറയാനാവില്ലെന്നും പന്ത് ഇപ്പോള്&#x200d; ഉപരോധരാജ്യങ്ങളുടെ കോര്&#x200d;ട്ടിലാണെന്നും അവര്&#x200d; പറഞ്ഞു. ഇപ്പോഴത്തെ നയതന്ത്ര നീക്കങ്ങള്&#x200d;ക്കു മുന്&#x200d;കൈയെടുത്തിരിക്കുന്നതും സഹോദരരാജ്യമായ കുവൈത്ത് ആണ്. സെപ്റ്റംബറില്&#x200d; ആറു ജിസിസി രാജ്യങ്ങളെയും ഒരു വേദിയിലെത്തിക്കാനാണ് ശ്രമം. എന്നാല്&#x200d; ഇതു സാധ്യമാകുമോ എന്ന് ഇപ്പോള്&#x200d; പറയാനാവില്ല. യോഗം നടക്കുമോ ഇല്ലയോ എന്നത് ഉപരോധ രാജ്യങ്ങളുടെ നിലപാടിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ദോഹ: സെപ്തംബറില്&#x200d; ജിസിസി യോഗം സംഘടിപ്പിക്കുന്നതിനായി നയതന്ത്രനീക്കങ്ങള്&#x200d; സജീവമായി നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ലുല്&#x200d;വ അല്&#x200d;ഖാതിര്&#x200d;.ഗള്&#x200d;ഫ് പ്രതിസന്ധി പരിഹരിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്&#x200d; ഇതു നടക്കുമോ എന്നതില്&#x200d; ഉറപ്പുപറയാനാവില്ലെന്നും പന്ത് ഇപ്പോള്&#x200d; ഉപരോധരാജ്യങ്ങളുടെ കോര്&#x200d;ട്ടിലാണെന്നും അവര്&#x200d; പറഞ്ഞു.<br />
ഇപ്പോഴത്തെ നയതന്ത്ര നീക്കങ്ങള്&#x200d;ക്കു മുന്&#x200d;കൈയെടുത്തിരിക്കുന്നതും സഹോദരരാജ്യമായ കുവൈത്ത് ആണ്. സെപ്റ്റംബറില്&#x200d; ആറു ജിസിസി രാജ്യങ്ങളെയും ഒരു വേദിയിലെത്തിക്കാനാണ് ശ്രമം. എന്നാല്&#x200d; ഇതു സാധ്യമാകുമോ എന്ന് ഇപ്പോള്&#x200d; പറയാനാവില്ല. യോഗം നടക്കുമോ ഇല്ലയോ എന്നത് ഉപരോധ രാജ്യങ്ങളുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും.<br />
നിര്&#x200d;ഭാഗ്യവശാല്&#x200d; അവരുടെ മുന്&#x200d;സമീപനങ്ങള്&#x200d; പ്രവചാനീതമായിരുന്നുവെന്നും അല്&#x200d;ഖാതിര്&#x200d; ചൂണ്ടിക്കാട്ടി. ഉപരോധത്തിന്റെ ഒരു വര്&#x200d;ഷം: സത്യവും മിഥ്യയും എന്ന വിഷയത്തില്&#x200d; ഖത്തര്&#x200d; സര്&#x200d;വകലാശാല സംഘടിപ്പിച്ച സെമിനാറില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്കു മറുപടിയായാണ് അവര്&#x200d; ഈ വിശദീകരണം നല്&#x200d;കിയത്. വംശീയ വേര്&#x200d;തിരിവ് തുടച്ചുനീക്കുന്നതിനായുള്ള യുഎന്&#x200d; കമ്മിറ്റിയില്&#x200d; പരാതി നല്&#x200d;കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് ഖത്തര്&#x200d; എന്നും അവര്&#x200d; പറഞ്ഞു. ഏകപക്ഷീയ ഉപരോധംമൂലം ഖത്തരി കുടുംബങ്ങള്&#x200d;ക്കുണ്ടായ കഷ്ടനഷ്ടങ്ങള്&#x200d;ക്കു പരിഹാരം ലക്ഷ്യമിട്ടാണിത്. ഐക്യരാഷ്ട്ര സംഘടനയുടെ വംശീയവിവേചന നിര്&#x200d;മാര്&#x200d;ജന സമിതി(സിഇആര്&#x200d;ഡി)ക്കു പരാതി നല്&#x200d;കും. ഉപരോധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്&#x200d; പൂര്&#x200d;ണമായി മറികടക്കാനായെങ്കിലും സാമൂഹ്യപ്രത്യാഘാതങ്ങള്&#x200d;ക്കും വംശീയ വിവേചനത്തിനും പരിഹാരം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സിഇആര്&#x200d;ഡിക്കു പരാതി നല്&#x200d;കുന്നതെന്ന് അവര്&#x200d; വിശദീകരിച്ചു.<br />
ഗള്&#x200d;ഫ് പ്രതിസന്ധി ദീര്&#x200d;ഘിക്കുന്നത് മേഖലയുടെ സുരക്ഷ കൂടുതല്&#x200d; ദുര്&#x200d;ബലമാക്കും, എങ്കിലും നല്ലൊരു നാളെ മുന്നിലുണ്ടെന്ന പ്രത്യാശ ഖത്തറിനു നഷ്ടപ്പെട്ടിട്ടില്ല. പൗരന്മാരുടെ ഒരു അവകാശവും അടിയറവയ്ക്കില്ല. മനുഷ്യാവകാശ ലംഘനങ്ങള്&#x200d;ക്കെതിരെ രാജ്യാന്തര കോടതികളില്&#x200d; ഇതിനകം നല്&#x200d;കിയിട്ടുള്ള വ്യവഹാരങ്ങള്&#x200d; ശക്തമായി മുന്നോട്ടു കൊണ്ടുപോകും. വ്യാപാര തര്&#x200d;ക്കങ്ങളില്&#x200d; ലോകവ്യാപാര സംഘടന(ഡബ്ല്യുടിഒ)യില്&#x200d; നല്&#x200d;കിയിട്ടുള്ള കേസുകളിലും നിയമനടപടി ഊര്&#x200d;ജിതമാക്കും. ഏതു പ്രതിസന്ധിയിലും ജിസിസി സംവിധാനം ഉറച്ചനിലപാടാണ് നേരത്തെ സ്വീകരിച്ചത്.<br />
എന്നാല്&#x200d; ഇപ്പോഴത്തെ പ്രതിസന്ധി ജിസിസിയുടെ നിലനില്&#x200d;പിനേയും മേഖലയുടെ സുരക്ഷിതത്വത്തേയും അപകടകരമായ വിധത്തില്&#x200d; ബാധിച്ചതായും അവര്&#x200d; ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gulf-crisis-gcc-to-held-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിഡിലീസ്റ്റിലെ മൂല്യമുള്ള 50 ബ്രാന്&#x200d;ഡ് പട്ടികയില്&#x200d; എട്ടെണ്ണം ഖത്തറില്&#x200d;</title>
		<link>https://www.chandrikadaily.com/qatar-home-to-eight-of-top-50-middle-eastern-brands.html</link>
					<comments>https://www.chandrikadaily.com/qatar-home-to-eight-of-top-50-middle-eastern-brands.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Apr 2018 03:58:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Emirates]]></category>
		<category><![CDATA[Gulf crisis]]></category>
		<category><![CDATA[Middle East]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81801</guid>

					<description><![CDATA[ദോഹ: മിഡിലീസ്റ്റിലെ മൂല്യമുള്ള ബ്രാന്&#x200d;ഡുകളുടെ പട്ടികയില്&#x200d; ഖത്തര്&#x200d; നാഷനല്&#x200d; ബാങ്ക്(ക്യുഎന്&#x200d;ബി), ഖത്തര്&#x200d; എയര്&#x200d;വെയ്‌സ് ഉള്&#x200d;പ്പടെ എട്ട് ഖത്തരി കമ്പനികള്&#x200d; ഇടം നേടി. അഞ്ചു ബ്രാന്&#x200d;ഡുകളും ബാങ്കിങ് മേഖലയില്&#x200d;നിന്നുള്ളതാണ്. ബ്രിട്ടീഷ് മാര്&#x200d;ക്കറ്റിങ് കമ്പനിയായ ബ്രാന്&#x200d;ഡ് ഫിനാന്&#x200d;സ് തയ്യാറാക്കിയ 50 കമ്പനികളുടെ പട്ടികയില്&#x200d; ഖത്തറിലെ ഏറ്റവും മൂല്യമുള്ള ബ്രാന്&#x200d;ഡ് ഖത്തര്&#x200d; നാഷണല്&#x200d; ബാങ്കാ(ക്യുഎന്&#x200d;ബി)ണ്. മിഡില്&#x200d;ഈസ്റ്റിലെ ഏറ്റവും മൂല്യമേറിയ ബാങ്ക് ബ്രാന്&#x200d;ഡും ക്യുഎന്&#x200d;ബിയാണ്. ഖത്തര്&#x200d; എയര്&#x200d;വേയ്‌സ്, ഊരിദൂ, മസ്‌റഫ് അല്&#x200d;റയ്യാന്&#x200d; തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയില്&#x200d; ഇടംനേടിയിട്ടുണ്ട്. തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയിലുണ്ട്. ബ്രാന്&#x200d;ഡുമായുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: മിഡിലീസ്റ്റിലെ മൂല്യമുള്ള ബ്രാന്&#x200d;ഡുകളുടെ പട്ടികയില്&#x200d; ഖത്തര്&#x200d; നാഷനല്&#x200d; ബാങ്ക്(ക്യുഎന്&#x200d;ബി), ഖത്തര്&#x200d; എയര്&#x200d;വെയ്‌സ് ഉള്&#x200d;പ്പടെ എട്ട് ഖത്തരി കമ്പനികള്&#x200d; ഇടം നേടി. അഞ്ചു ബ്രാന്&#x200d;ഡുകളും ബാങ്കിങ് മേഖലയില്&#x200d;നിന്നുള്ളതാണ്. ബ്രിട്ടീഷ് മാര്&#x200d;ക്കറ്റിങ് കമ്പനിയായ ബ്രാന്&#x200d;ഡ് ഫിനാന്&#x200d;സ് തയ്യാറാക്കിയ 50 കമ്പനികളുടെ പട്ടികയില്&#x200d; ഖത്തറിലെ ഏറ്റവും മൂല്യമുള്ള ബ്രാന്&#x200d;ഡ് ഖത്തര്&#x200d; നാഷണല്&#x200d; ബാങ്കാ(ക്യുഎന്&#x200d;ബി)ണ്. മിഡില്&#x200d;ഈസ്റ്റിലെ ഏറ്റവും മൂല്യമേറിയ ബാങ്ക് ബ്രാന്&#x200d;ഡും ക്യുഎന്&#x200d;ബിയാണ്. ഖത്തര്&#x200d; എയര്&#x200d;വേയ്‌സ്, ഊരിദൂ, മസ്‌റഫ് അല്&#x200d;റയ്യാന്&#x200d; തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയില്&#x200d; ഇടംനേടിയിട്ടുണ്ട്. തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയിലുണ്ട്.<br />
<img loading="lazy" class="alignleft size-full wp-image-31495" src="https://www.chandrikadaily.com/wp-content/uploads/2017/06/qatar-airways.jpg" alt="" width="1168" height="606" srcset="https://www.chandrikadaily.com/wp-content/uploads/2017/06/qatar-airways.jpg 1168w, https://www.chandrikadaily.com/wp-content/uploads/2017/06/qatar-airways-300x156.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/qatar-airways-768x398.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/06/qatar-airways-1024x531.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/06/qatar-airways-696x361.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/06/qatar-airways-1068x554.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/06/qatar-airways-810x420.jpg 810w" sizes="(max-width: 1168px) 100vw, 1168px" />ബ്രാന്&#x200d;ഡുമായുള്ള വൈകാരിക ബന്ധം, കമ്പനിയുടെ സാമ്പത്തിക പ്രകടനം, സുസ്ഥിരത, ആസ്ഥി തുടങ്ങിയ കാര്യങ്ങളാണ് റാങ്കിങില്&#x200d; പരിഗണിക്കുന്നത്. ഇവയുടെ അടിസ്ഥാനത്തില്&#x200d; ഈ ബ്രാന്&#x200d;ഡ് ഉപയോഗിക്കുന്നതിന് ഒരാള്&#x200d; മുടക്കേണ്ട സാങ്കല്&#x200d;പ്പിക റോയല്&#x200d;റ്റി കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.</p>
<p>യു.എ.ഇ ടെലികോം ഓപ്പറേറ്റര്&#x200d; ഇത്തിസലാത്ത് സൗദി ടെലികോം കമ്പനിയാണ് മിഡില്&#x200d; ഈസ്റ്റിലെ മികച്ച 50 ബ്രാന്&#x200d;ഡുകളുടെ പട്ടികയില്&#x200d; ഒന്നാമത്. എമിറേറ്റ്‌സും ആദ്യ പട്ടികയില്&#x200d; സ്ഥാനം പിടിച്ചിട്ടുണ്ട്‌.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-home-to-eight-of-top-50-middle-eastern-brands.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാനയാത്രക്കിടെ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു</title>
		<link>https://www.chandrikadaily.com/air-india-malappuram-death-kerala-news.html</link>
					<comments>https://www.chandrikadaily.com/air-india-malappuram-death-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Nov 2017 04:03:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ItsMurder]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[Gulf crisis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54213</guid>

					<description><![CDATA[വിമാനയാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി യാത്രക്കാരന്‍ മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര്‍ സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ മരിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി അബൂദാബിയില്‍ ഇറക്കിയെങ്കിലും സലീമിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിമാനം പറന്നുയര്‍ന്ന ഉടന്‍ സലീമിന് അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ജീവനക്കാര്‍ പ്രാഥമിക ശ്രുശ്രൂഷ നല്‍കിയാണ് അബൂദാബി വിമാനത്താവളത്തിലിറക്കിയത്. മഫ്‌റഖ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും സലീം മരണത്തിന് കീഴടങ്ങി. റിയാദില്‍ നിന്ന് ഉച്ചക്ക് 1.15ന് പുറപ്പെട്ട കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് [&#8230;]]]></description>
										<content:encoded><![CDATA[<p>വിമാനയാത്രക്കിടയില്&#x200d; ഹൃദയാഘാതമുണ്ടായതിനെ തുടര്&#x200d;ന്ന് മലയാളി യാത്രക്കാരന്&#x200d; മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര്&#x200d; സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് റിയാദില്&#x200d; നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ മരിച്ചത്. എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി അബൂദാബിയില്&#x200d; ഇറക്കിയെങ്കിലും സലീമിന്റെ ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>വിമാനം പറന്നുയര്&#x200d;ന്ന ഉടന്&#x200d; സലീമിന് അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ജീവനക്കാര്&#x200d; പ്രാഥമിക ശ്രുശ്രൂഷ നല്&#x200d;കിയാണ് അബൂദാബി വിമാനത്താവളത്തിലിറക്കിയത്. മഫ്‌റഖ് ആസ്പത്രിയില്&#x200d; എത്തിച്ചെങ്കിലും സലീം മരണത്തിന് കീഴടങ്ങി. റിയാദില്&#x200d; നിന്ന് ഉച്ചക്ക് 1.15ന് പുറപ്പെട്ട കോഴിക്കോട് എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരന്&#x200d; ആയിരുന്നു സലീം.<br />
റിയാദില്&#x200d; 14 വര്&#x200d;ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു സലീം. ഒരാഴ്ച മുമ്പ് ജോലിക്കിടയില്&#x200d; ഹൃദയാഘാതമുണ്ടായതിനെ തുടര്&#x200d;ന്നായിരുന്നു നാട്ടിലേക്കുള്ള മടക്കം. മൃതദേഹം നാട്ടില്&#x200d; കൊണ്ടുപോയി സംസ്‌കരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/air-india-malappuram-death-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗള്‍ഫ് പ്രതിസന്ധി:  ഉര്‍ദുഗാന്‍ സഊദിയില്‍</title>
		<link>https://www.chandrikadaily.com/gulf-crisis.html</link>
					<comments>https://www.chandrikadaily.com/gulf-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Jul 2017 16:50:39 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[erdogan]]></category>
		<category><![CDATA[Gulf crisis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36893</guid>

					<description><![CDATA[&#160; അങ്കാറ: ഖത്തറുമായി ബന്ധപ്പെട്ട അറബ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രണ്ടു ദിവസത്തെ ഗള്‍ഫ് പര്യടനം തുടങ്ങി. സഊദി അറേബ്യയിലെ ജിദ്ദയിലെത്തിയ അദ്ദേഹം സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് രാജകുമാരനുമായും കൂടിക്കാഴ്ച നടത്തും. ഗള്‍ഫ് പ്രതിസന്ധിയില്‍ മുഖ്യ മധ്യസ്ഥത വഹിക്കുന്ന രാജ്യമെന്ന നിലക്ക് കുവൈത്ത് സന്ദര്‍ശിച്ച ശേഷം ഖത്തറിലേക്ക് പോകും. സഹോദര രാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കത്തിന് പരിഹാരമാകുന്നതുവരെ പ്രവര്‍ത്തിക്കുമെന്ന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. സഊദി, യു.എ.ഇ., [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
അങ്കാറ: ഖത്തറുമായി ബന്ധപ്പെട്ട അറബ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d; രണ്ടു ദിവസത്തെ ഗള്&#x200d;ഫ് പര്യടനം തുടങ്ങി. സഊദി അറേബ്യയിലെ ജിദ്ദയിലെത്തിയ അദ്ദേഹം സല്&#x200d;മാന്&#x200d; രാജാവുമായും കിരീടാവകാശി മുഹമ്മദ് രാജകുമാരനുമായും കൂടിക്കാഴ്ച നടത്തും. ഗള്&#x200d;ഫ് പ്രതിസന്ധിയില്&#x200d; മുഖ്യ മധ്യസ്ഥത വഹിക്കുന്ന രാജ്യമെന്ന നിലക്ക് കുവൈത്ത് സന്ദര്&#x200d;ശിച്ച ശേഷം ഖത്തറിലേക്ക് പോകും. സഹോദര രാഷ്ട്രങ്ങള്&#x200d;ക്കിടയിലെ തര്&#x200d;ക്കത്തിന് പരിഹാരമാകുന്നതുവരെ പ്രവര്&#x200d;ത്തിക്കുമെന്ന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഉര്&#x200d;ദുഗാന്&#x200d; പറഞ്ഞിരുന്നു. സഊദി, യു.എ.ഇ., ബഹ്‌റൈന്&#x200d;, ഈജിപ്ത് എന്നീ രാജ്യങ്ങള്&#x200d; തുര്&#x200d;ക്കിയുമായുള്ള ബന്ധങ്ങള്&#x200d; വിച്ഛേദിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. കര,നാവിക,വ്യോമ ഉപരോധത്തെ തുടര്&#x200d;ന്ന് ഒറ്റപ്പെട്ട ഖത്തറിനു പിന്നില്&#x200d; തുടക്കം മുതല്&#x200d; തുര്&#x200d;ക്കി ഉറച്ചുനില്&#x200d;ക്കുന്നുണ്ട്. തുര്&#x200d;ക്കിയില്&#x200d; ഖത്തര്&#x200d; പുതുതായി തുറന്ന വ്യോമതാവളം അടക്കണമെന്നതുള്&#x200d;പ്പെടെ 13 ആവശ്യങ്ങളാണ് ഉപരോധം പിന്&#x200d;വലിക്കുന്നതിന് മൂന്ന് ഗള്&#x200d;ഫ് രാജ്യങ്ങളും ഉപാധിവെച്ചിരിക്കുന്നത്. ആ ആവശ്യങ്ങള്&#x200d; നിയമവിരുദ്ധമാണെന്ന് ഉര്&#x200d;ദുഗാന്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന് പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള ഏത് ചര്&#x200d;ച്ചക്കും സന്നദ്ധമാണെന്ന് ഖത്തര്&#x200d; അമീര്&#x200d; ഷെയ്ഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;ത്താനി വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gulf-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്‍ പ്രതിസന്ധി; ഒത്തുതീര്‍പ്പിന് ഖത്തറിന് നിര്‍ദ്ദേശങ്ങളുമായി കുവൈത്ത്</title>
		<link>https://www.chandrikadaily.com/qatar-diplomatic-crisis-kuwait-given-list-of-demands.html</link>
					<comments>https://www.chandrikadaily.com/qatar-diplomatic-crisis-kuwait-given-list-of-demands.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Jun 2017 06:11:55 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[GCC]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[Gulf crisis]]></category>
		<category><![CDATA[kuwait]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[turkey]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33332</guid>

					<description><![CDATA[യു.എ.ഇ, സഊദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ അനുസരിക്കണമെന്ന ആവശ്യവുമായി പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യം കുവൈത്ത് രംഗത്ത്. പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിനോട് കുവൈത്ത് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അല്‍ജസീറ ചാനല്‍ നിര്‍ത്തലാക്കണമെന്നാണ് കര്‍ശനമായ നിര്‍ദ്ദേശം. അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണം. ഇറാനുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പെടുന്നു. കൂടാതെ തുര്‍ക്കിക്ക് സൈനിക താവളത്തിനുള്ള അനുമതി റദ്ദാക്കാന്‍ ഖത്തര്‍ തയ്യാറാവണമെന്നും പറയുന്നുണ്ട്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ 10 ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്. ചാനല്‍പൂട്ടുന്നതിനടക്കമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>യു.എ.ഇ, സഊദി അറേബ്യയുള്&#x200d;പ്പെടെയുള്ള രാജ്യങ്ങള്&#x200d; ഖത്തറിന് ഏര്&#x200d;പ്പെടുത്തിയ ഉപരോധങ്ങള്&#x200d; പിന്&#x200d;വലിക്കണമെങ്കില്&#x200d; ചില കാര്യങ്ങള്&#x200d; അനുസരിക്കണമെന്ന ആവശ്യവുമായി പ്രശ്‌നത്തില്&#x200d; മധ്യസ്ഥത വഹിക്കുന്ന രാജ്യം കുവൈത്ത് രംഗത്ത്. പ്രതിസന്ധി പരിഹരിക്കാന്&#x200d; ഖത്തറിനോട് കുവൈത്ത് നിര്&#x200d;ദ്ദേശങ്ങള്&#x200d; മുന്നോട്ടുവെച്ചു. അല്&#x200d;ജസീറ ചാനല്&#x200d; നിര്&#x200d;ത്തലാക്കണമെന്നാണ് കര്&#x200d;ശനമായ നിര്&#x200d;ദ്ദേശം.</p>
<p>അല്&#x200d;ജസീറ ചാനല്&#x200d; അടച്ചുപൂട്ടണം. ഇറാനുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും പൂര്&#x200d;ണ്ണമായും ഉപേക്ഷിക്കണമെന്നും നിര്&#x200d;ദ്ദേശങ്ങളില്&#x200d; പെടുന്നു. കൂടാതെ തുര്&#x200d;ക്കിക്ക് സൈനിക താവളത്തിനുള്ള അനുമതി റദ്ദാക്കാന്&#x200d; ഖത്തര്&#x200d; തയ്യാറാവണമെന്നും പറയുന്നുണ്ട്. നിര്&#x200d;ദ്ദേശങ്ങള്&#x200d; നടപ്പിലാക്കാന്&#x200d; 10 ദിവസത്തെ സമയവും നല്&#x200d;കിയിട്ടുണ്ട്. ചാനല്&#x200d;പൂട്ടുന്നതിനടക്കമാണ് നല്&#x200d;കിയിരിക്കുന്ന സമയം.</p>
<p>ഈ മാസം ആദ്യമാണ് ജി.സി.സി രാജ്യങ്ങള്&#x200d; ഖത്തറിനെ ഉപരോധിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഖത്തര്&#x200d; തീവ്രവാദ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് പ്രോത്സാഹനം നല്&#x200d;കുന്നുവെന്നായിരുന്നു ആരോപണം. എന്നാല്&#x200d; തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്&#x200d; ഇടപെടരുതെന്നായിരുന്നു ഖത്തര്&#x200d;നിലപാട്. അല്&#x200d;ജസീറയും വിദേശനയങ്ങളും തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന് കഴിഞ്ഞ ദിവസം ഖത്തര്&#x200d; ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ചാനല്&#x200d; പൂട്ടുന്നതടക്കമുള്ള പരിഹാരനിര്&#x200d;ദ്ദേശങ്ങളുമായി കുവൈത്ത് രംഗത്തെത്തിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-diplomatic-crisis-kuwait-given-list-of-demands.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.എസ് തലവന്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യ</title>
		<link>https://www.chandrikadaily.com/russia-says-it-may-have-killed-islamic-state-leader-abu-bakr-al-baghdadi.html</link>
					<comments>https://www.chandrikadaily.com/russia-says-it-may-have-killed-islamic-state-leader-abu-bakr-al-baghdadi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Jun 2017 09:51:36 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bagdadi]]></category>
		<category><![CDATA[Gulf crisis]]></category>
		<category><![CDATA[isis]]></category>
		<category><![CDATA[russia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32441</guid>

					<description><![CDATA[മോസ്‌കോ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മേയ് 28ന് ബഗാദാദി കൊല്ലപ്പെട്ടതായ വിവരമാണ് സൈന്യമാണ് പുറത്തുവിട്ടത്. സിറിയയിലെ ഐഎസ് അധീന പ്രദേശങ്ങളില്‍ അര്‍ദ്ധരാത്രി റഷ്യന്‍ സൈന്യം നടത്തിയ പത്തു മിനിറ്റ് നേരത്തെ വ്യോമാക്രമണത്തിലാണ് ബഗ്ദാദി ഉള്‍പ്പെടെ 330ഓളം പേര്‍ മരിച്ചത്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് യുഎസ് [&#8230;]]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്&#x200d; അബൂബക്കര്&#x200d; അല്&#x200d; ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്&#x200d;ട്ട്. ഇക്കഴിഞ്ഞ മേയ് 28ന് ബഗാദാദി കൊല്ലപ്പെട്ടതായ വിവരമാണ് സൈന്യമാണ് പുറത്തുവിട്ടത്.</p>
<p>സിറിയയിലെ ഐഎസ് അധീന പ്രദേശങ്ങളില്&#x200d; അര്&#x200d;ദ്ധരാത്രി റഷ്യന്&#x200d; സൈന്യം നടത്തിയ പത്തു മിനിറ്റ് നേരത്തെ വ്യോമാക്രമണത്തിലാണ് ബഗ്ദാദി ഉള്&#x200d;പ്പെടെ 330ഓളം പേര്&#x200d; മരിച്ചത്.<br />
റഷ്യന്&#x200d; വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്&#x200d; പോസ്റ്റ് ചെയ്ത പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവന്നത്.</p>
<p><img loading="lazy" class="alignnone wp-image-32446 size-full" src="https://www.chandrikadaily.com/wp-content/uploads/2017/06/baghdadi.jpg" alt="baghdadi" width="1218" height="914" srcset="https://www.chandrikadaily.com/wp-content/uploads/2017/06/baghdadi.jpg 1218w, https://www.chandrikadaily.com/wp-content/uploads/2017/06/baghdadi-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/baghdadi-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/06/baghdadi-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/06/baghdadi-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/06/baghdadi-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/06/baghdadi-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/06/baghdadi-1068x801.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/06/baghdadi-560x420.jpg 560w" sizes="(max-width: 1218px) 100vw, 1218px" /></p>
<p>എന്നാല്&#x200d; സംഭവത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് യുഎസ് സഖ്യസേനയുടെ വക്താവ് അറിയിച്ചു. വാര്&#x200d;ത്തക്ക് സ്ഥിരീകരണമില്ലെന്നും വിഷയം പരിശോധിച്ചുവരികയാണെന്നും ഐഎസിനെതിരെ പൊരുതുന്ന കേണല്&#x200d; ജോണ്&#x200d; ഡോറിയാന്&#x200d; പ്രതികരിച്ചു. അതേസമയം ബഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്&#x200d;ട്ട് സിറിയന്&#x200d; സര്&#x200d;ക്കാരും സ്ഥിരീകരിച്ചിട്ടില്ല.</p>
<p>വടക്കന്&#x200d; സിറിയയിലെ ഐഎസ് ആസ്ഥാനമായ റാഖയില്&#x200d; നടന്ന ഐഎസ് സൈനിക യോഗത്തെ ലക്ഷ്യമിട്ടായിരുന്നു വ്യോമാകമണം. ഐഎസ് നേതൃത്വത്തിലെ പ്രമുഖര്&#x200d; സംബന്ധിച്ച ഈ യോഗത്തില്&#x200d; ബഗാദാദിയും പങ്കെടുത്തതായാണ് വിവരം. യോഗത്തിന് സുരക്ഷ നല്&#x200d;കിയ ഐ.എസിന്റെ 30 കമാന്&#x200d;ഡര്&#x200d;മാരും റഷ്യന്&#x200d; ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടതായി റിപ്പോര്&#x200d;ട്ട് പറയുന്നു. കൊല്ലപ്പെട്ട 330 പേരില്&#x200d; ബഗ്ദാദിയും ഉള്&#x200d;പ്പെട്ടതായ സംശയമാണ് റഷ്യന്&#x200d; മന്ത്രാലയം പുറത്തുവിട്ടത്.</p>
<p>യുഎസ് വ്യോമാക്രമണത്തില്&#x200d; ബഗ്ദാദി കൊല്ലപ്പെട്ടതായ വാര്&#x200d;ത്ത മുന്&#x200d;പും പലവട്ടം പ്രചരിച്ചിരുന്നു. ബഗ്ദാദിക്കും മുതിര്&#x200d;ന്ന മൂന്നു നേതാക്കള്&#x200d;ക്കും ഭക്ഷണത്തില്&#x200d; വിഷം ചേര്&#x200d;ത്തു നല്&#x200d;കിയെന്നും ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും വരെ റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. അതേസമയം, 2014ലാണ് ഐഎസ് തലവന്&#x200d; ബാഗ്ദാദിയുടെ ദൃശ്യങ്ങള്&#x200d; അവസാനമായി പുറത്തുവന്നത്. കറുത്ത വസ്ത്രത്തില്&#x200d; ഐഎസ് പോരാളികളെ അഭിസംബോധന ചെയ്യുന്ന ബാഗ്ദാദിയുടെ ദൃശ്യമാണ് പുറത്തുവന്നത്. എന്നാല്&#x200d; ബഗ്ദാദി എവിടെയാണന്നതിനെ സംബന്ധിച്ച വ്യക്തമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russia-says-it-may-have-killed-islamic-state-leader-abu-bakr-al-baghdadi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗള്‍ഫ്; ഐക്യം പുലരട്ടെ</title>
		<link>https://www.chandrikadaily.com/gulf-countries-be-united.html</link>
					<comments>https://www.chandrikadaily.com/gulf-countries-be-united.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Jun 2017 19:42:41 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Gulf crisis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31615</guid>

					<description><![CDATA[തീവ്രവാദസംഘടനകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് സഊദിഅറേബ്യ, യു.എ.ഇ തുടങ്ങിയ ഒന്‍പതു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത് ഗള്‍ഫ് മേഖലയില്‍ വീണ്ടുമൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഫലസ്തീന്‍, സിറിയ, യമന്‍ പ്രശ്‌നങ്ങള്‍ക്കുപുറകെയാണ് പുതിയ നടപടി ലോകത്തെ സമാധാനകാംക്ഷികളെ അലട്ടുന്നത്. പ്രശ്‌നത്തില്‍ മധ്യസ്ഥതയുമായി കുവൈത്ത് അമീര്‍ സബാഅഹമ്മദ് അല്‍സബാ സഊദിയില്‍ നടത്തിവരുന്ന സന്ദര്‍ശനം പ്രതീക്ഷകള്‍ക്ക് വകനല്‍കുന്നതിനിടെയാണ് മുസ്്‌ലിംബ്രദര്‍ഹുഡ്, ഹമാസ് പോലുള്ള സംഘടനകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ പ്രസ്താവന ഇന്നലെ പുറത്തുവന്നത്. സൈനിക നടപടിയെക്കുറിച്ചുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>തീവ്രവാദസംഘടനകള്&#x200d;ക്ക് സഹായം നല്&#x200d;കുന്നുവെന്ന് ആരോപിച്ച് സഊദിഅറേബ്യ, യു.എ.ഇ തുടങ്ങിയ ഒന്&#x200d;പതു രാജ്യങ്ങള്&#x200d; ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത് ഗള്&#x200d;ഫ് മേഖലയില്&#x200d; വീണ്ടുമൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഫലസ്തീന്&#x200d;, സിറിയ, യമന്&#x200d; പ്രശ്‌നങ്ങള്&#x200d;ക്കുപുറകെയാണ് പുതിയ നടപടി ലോകത്തെ സമാധാനകാംക്ഷികളെ അലട്ടുന്നത്. പ്രശ്‌നത്തില്&#x200d; മധ്യസ്ഥതയുമായി കുവൈത്ത് അമീര്&#x200d; സബാഅഹമ്മദ് അല്&#x200d;സബാ സഊദിയില്&#x200d; നടത്തിവരുന്ന സന്ദര്&#x200d;ശനം പ്രതീക്ഷകള്&#x200d;ക്ക് വകനല്&#x200d;കുന്നതിനിടെയാണ് മുസ്്‌ലിംബ്രദര്&#x200d;ഹുഡ്, ഹമാസ് പോലുള്ള സംഘടനകള്&#x200d;ക്ക് ഖത്തര്&#x200d; സഹായം നല്&#x200d;കുന്നത് നിര്&#x200d;ത്തണമെന്ന സഊദി വിദേശകാര്യമന്ത്രി ആദില്&#x200d; അല്&#x200d; ജുബൈറിന്റെ പ്രസ്താവന ഇന്നലെ പുറത്തുവന്നത്. സൈനിക നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് &#8216;ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ&#8217; എന്നായിരുന്നു അല്&#x200d;ജുബൈറിന്റെ മറുപടി . അതിനിടെ അമേരിക്കന്&#x200d; പ്രസിഡണ്ട് ഡൊണാള്&#x200d;ഡ്ട്രംപ് സഊദിയിലെ സല്&#x200d;മാന്&#x200d;രാജാവിനെ ടെലഫോണില്&#x200d; വിളിച്ച് നടപടിക്കനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. പെന്റഗണ്&#x200d; ഖത്തര്&#x200d; പ്രതിരോധവകുപ്പ് മേധാവിയുമായി ഇന്നലെ ആശയവിനിമയം നടത്തിയതായും വാര്&#x200d;ത്തയുണ്ട്. ഹമാസും സഊദിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. തുര്&#x200d;ക്കി പ്രസിഡണ്ട് ഉര്&#x200d;ദുഗാനും ഖത്തറിനെതിരായ നടപടിയെ അപലപിച്ചുരംഗത്തുവന്നു.<br />
സഊദി, യു.എ.ഇ, ബഹറൈന്&#x200d;, ഈജിപ്ത്, ജോര്&#x200d;ദാന്&#x200d;, മാലിദ്വീപ് ,മൗറീഷ്യസ്, ലിബിയയിലെ പൗരസ്ത്യഭരണകൂടം, യമനിലെ അന്താരാഷ്ട്ര അംഗീകൃതഭരണകൂടം എന്നിവയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഖത്തറുമായി നയതന്ത്രം വിഛേദിച്ചിരിക്കുന്നത്. കൂടുതല്&#x200d;രാജ്യങ്ങള്&#x200d; ഇതില്&#x200d; ചേരണമെന്ന് സഊദി ആവശ്യപ്പെടുന്നു. നാല്&#x200d;പത്തെട്ടു മണിക്കൂറിനകം നയതന്ത്രഉദ്യോഗസ്ഥരും പതിനാലുദിവസത്തിനുള്ളില്&#x200d; ഖത്തര്&#x200d;പൗരന്മാരും രാജ്യം വിടണമെന്നാണ് രാജ്യങ്ങള്&#x200d; കല്&#x200d;പിച്ചിട്ടുള്ളത്. എന്നാല്&#x200d; ഇത് &#8216;അനീതി&#8217; യാണെന്നും രാഷ്ട്രീയമേധാവിത്വത്തിനാണ് ഈ രാജ്യങ്ങള്&#x200d; ശ്രമിക്കുന്നതെന്നുമാണ് ഖത്തറിന്റെ പ്രതികരണം. മുസ്‌ലിംബ്രദര്&#x200d;ഹുഡ്, ഐ.എസ്, ഹമാസ് എന്നീ തീവ്രവാദഗ്രൂപ്പുകള്&#x200d;ക്ക് സഹായം നല്&#x200d;കുന്നുവെന്ന ആരോപണം ഖത്തറിലെ അല്&#x200d;താനിഭരണകൂടം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് തര്&#x200d;ക്കങ്ങള്&#x200d; തുടങ്ങിയിട്ട് വര്&#x200d;ഷങ്ങളായി. നാലു രാജ്യങ്ങളാണ് തിങ്കളാഴ്ച ഏതാണ്ട് ഒരേസമയം ഖത്തറുമായുള്ള ബന്ധങ്ങള്&#x200d; പൊടുന്നനെ അറുത്തുമുറിച്ചത്. ആകാശ-കടല്&#x200d;-കര ഗതാഗതം നിര്&#x200d;ത്തിയത് അവശ്യസാധനങ്ങളുടെ നീക്കത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും തല്&#x200d;കാലത്തേക്ക് പ്രശ്‌നങ്ങളില്ലെന്നാണ് ദോഹയില്&#x200d; നിന്നുള്ള റിപ്പോര്&#x200d;ട്ട്. ഖത്തറിലെ പ്രവാസിഇന്ത്യക്കാരുടെ കാര്യമാണ് ഇപ്പോള്&#x200d; ഉയരുന്ന ആശങ്കകളിലൊന്ന്. ആറേമുക്കാല്&#x200d;ലക്ഷം ഇന്ത്യക്കാര്&#x200d;- ജനസംഖ്യയുടെ 25 ശതമാനം- ഖത്തറിലുണ്ടെന്നാണ് കണക്ക്. ഇവരില്&#x200d; മൂന്നുലക്ഷംപേരും കേരളത്തില്&#x200d; നിന്നുള്ളവരാണ്. 33 ശതമാനം പേര്&#x200d; ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്&#x200d; നിന്നും. ജൂണ്&#x200d;പതിനഞ്ചിനാരംഭിക്കുന്ന സ്‌കൂള്&#x200d; അവധിക്കാലത്ത് നാട്ടിലേക്ക് വരുന്നതിന് വിമാനടിക്കറ്റെടുത്തവരാണ് ഇവരില്&#x200d; പലരും. ഇത്തിഹാദ്, എമിറേറ്റ്‌സ്, സഊദിയ, ഫ്‌ളൈദുബൈ, എയര്&#x200d;അറേബ്യ തുടങ്ങിയ വിമാനങ്ങളില്&#x200d; കേരളത്തിലേക്ക് ടിക്കറ്റെടുത്തവര്&#x200d; പലരും പുതിയ ടിക്കറ്റിനായി ഓട്ടത്തിലാണ്. ഇതിനുപുറമെ ഭാവിയില്&#x200d; ഖത്തറില്&#x200d; സംഭവിക്കാനിരിക്കുന്ന സാമ്പത്തിക മാറ്റങ്ങളും ഇന്ത്യക്കാരെ അലട്ടുന്നുണ്ട്. 2022ല്&#x200d; നടക്കാനിരിക്കുന്ന ഫിഫലോകകപ്പ് ഫുട്‌ബോള്&#x200d;മല്&#x200d;സരത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് ആശങ്കയുയര്&#x200d;ന്നെങ്കിലും നടപടി ഒരുതരത്തിലും ബാധിക്കില്ലെന്ന് ഫിഫഅധികൃതര്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ നിര്&#x200d;മാണമേഖലയിലും വിവിധ വാണിജ്യ-വ്യാപാരമേഖലകളിലും വിവിധ രാജ്യങ്ങളില്&#x200d; നിന്ന് നിരവധി പേര്&#x200d; ജോലിചെയ്യുന്നുണ്ട്. കേരളസര്&#x200d;ക്കാര്&#x200d; ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ ഇടപെടലാണ് സുപ്രധാനം. ഏഷ്യയിലെ പ്രധാനശക്തിയെന്ന നിലയില്&#x200d; ഇന്ത്യ അനുരഞ്ജനത്തിനുള്ള നീക്കം നടത്തുകയും വേണം.<br />
1971ല്&#x200d; സ്വാതന്ത്ര്യം ലഭിച്ച ശേഷം പടിപടിയായി ഉയര്&#x200d;ന്ന് അറേബ്യയിലെ പ്രമുഖസാമ്പത്തികശക്തിയാണ് ഇപ്പോള്&#x200d; ഖത്തര്&#x200d;. അന്താരാഷ്ട്രമാധ്യമമേഖലയിലെ ഗണനീയശക്തി. രാജ്യത്തെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം മാത്രമാണ് സ്വന്തംരാജ്യത്തെ പൗരന്മാര്&#x200d;. 26 ലക്ഷത്തില്&#x200d; 23ഉം വിദേശികള്&#x200d;. ഖത്തര്&#x200d;-ഇറാന്&#x200d; നാവികാതിര്&#x200d;ത്തികള്&#x200d;ക്കിടയിലാണ് ലോകത്തെ വാതകസമ്പത്തിന്റെ മൃഗീയപങ്കുമുള്ളത്. ഇരുരാജ്യങ്ങളും തമ്മില്&#x200d; ഇത്തരത്തില്&#x200d; വര്&#x200d;ഷങ്ങളായി ബന്ധം നിലവിലുണ്ട്. അന്താരാഷ്ട്രവിപണിയിലെ മുപ്പതുശതമാനം പ്രകൃതിവാതകവും ഖത്തറിന്റേതാണ്. നടപടി അസംസ്‌കൃതഎണ്ണയുടെ വില ഉയര്&#x200d;ത്തിയിട്ടുണ്ട്. ഖത്തറുമായി അതിര്&#x200d;ത്തിപങ്കിടുന്ന സഊദിയുമായി 1992 മുതല്&#x200d;തന്നെ അതിര്&#x200d;ത്തിത്തര്&#x200d;ക്കവും നിലനില്&#x200d;ക്കുന്നുണ്ട്. ദോഹ തങ്ങളുടെ ഖാത്തിഫ്പ്രവിശ്യയിലും ബഹറൈനിലും ഭീകരര്&#x200d;ക്ക് സഹായം നല്&#x200d;കുന്നതായി സഊദി ആരോപിക്കുന്നു. ഈജിപ്ത്, ബഹറൈന്&#x200d; ഭരണാധികാരികളും സമാനമായ ആരോപണമാണ് ഖത്തറിനെതിരെ ഉന്നയിക്കുന്നത്. എങ്കിലും സിറിയയിലും യമനിലും അറബ്‌സഖ്യത്തിന്റെ ഭാഗമായാണ് ഖത്തര്&#x200d;, സഊദിസൈന്യങ്ങള്&#x200d; പോരാടുന്നത്. ഗള്&#x200d;ഫ് യുദ്ധകാലത്തും ഇഖിനെതിരായ യുദ്ധമുന്നണിയില്&#x200d; സഊദിയുടെ മികച്ചപങ്കാളിയായിരുന്നു ഈരാജ്യം. സിറിയയില്&#x200d; ബഷറുല്&#x200d; അസദിനെതിരെയുള്ള പോരാട്ടത്തിലും അതേ നിലയിലാണ് .<br />
തിരശീലക്കുപിന്നില്&#x200d; ഇറാനുണ്ടെന്നതാണ് സമാധാനകാംക്ഷികളെ കൂടുതല്&#x200d; അലോസരപ്പെടുത്തുന്നത്.അമേരിക്കക്കും സഊദിക്കും മേഖലയിലെ വന്&#x200d;ശക്തികളിലൊന്നായ ഇറാന്&#x200d; വലിയവെല്ലുവിളി ഉയര്&#x200d;ത്തുന്ന സന്ദര്&#x200d;ഭം കൂടിയാണിത്. ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതിവിമതര്&#x200d;ക്ക് ഖത്തര്&#x200d; പിന്തുണനല്&#x200d;കുന്നുവെന്ന ആരോപണവും സഊദി ഉന്നയിക്കുന്നുണ്ട്. എന്നാല്&#x200d; ഇറാനുമായി അബൂദാബിക്കും ബന്ധമുണ്ടല്ലോ എന്നാണ് ഖത്തറിന്റെ മറുചോദ്യം. ഇറാന്റെ പ്രതികരണവും ആലോചിച്ചുറപ്പിച്ചതാണ്. ഈ ഭിന്നതയെ സ്വാഗതം ചെയ്യുന്നില്ലെന്നും അതേസമയം പന്ത്രണ്ട് മണിക്കൂറിനുള്ളില്&#x200d; ഖത്തറിന് ഭക്ഷ്യവസ്തുക്കളെത്തിക്കുമെന്ന് ഇറാന്&#x200d; കാര്&#x200d;ഷികകയറ്റുമതിസംഘടനയുടെ തലവന്&#x200d; റീസനൂറാനി പറയുമ്പോള്&#x200d; വ്യക്തമാക്കുന്നത് ഇറാന്&#x200d; കിട്ടിയഅവസരം മുതലാക്കുന്നുവെന്നാണ്. നടപടി മേഖലയില്&#x200d; ഇറാന്റെ ശക്തി വര്&#x200d;ധിപ്പിക്കുമെന്ന വാദവും ചില പശ്ചിമേഷ്യന്&#x200d; നിരീക്ഷകര്&#x200d; ഉയര്&#x200d;ത്തുന്നുണ്ട്. മേയില്&#x200d; സഊദി സന്ദര്&#x200d;ശിച്ച അമേരിക്കന്&#x200d; പ്രസിഡണ്ട് ട്രംപ് സഊദി ഭരണകൂടവുമായി പതിനൊന്നായിരം ബില്യന്&#x200d;ഡോളറിന്റെ ആയുധകരാറാണ് ഒപ്പുവെച്ചത്. ഖത്തര്&#x200d; ഭരണാധികാരിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2003മുതല്&#x200d; അമേരിക്കയുടെ സെന്&#x200d;ട്രല്&#x200d;കമാണ്ടും ഖത്തറിലാണ്. ഏതുവിധേനയും അറബ്-ഗള്&#x200d;ഫ് ഐക്യം തകരാതെ നോക്കുകയാണ് ഇപ്പോള്&#x200d; അടിയന്തിര ആവശ്യം. പശ്ചിമേഷ്യ നെരിപ്പോടായിത്തന്നെ നിലനില്&#x200d;ക്കണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. ഇസ്രാഈല്&#x200d; പോലുള്ള പൊതുശത്രുക്കളെ നേരിടുന്നതിന് ഈ തര്&#x200d;ക്കം തടസ്സമായിക്കൂടാ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gulf-countries-be-united.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
