<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>GULF NEWS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gulf-news/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Nov 2025 16:19:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>GULF NEWS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു</title>
		<link>https://www.chandrikadaily.com/mansoor-pallurs-arabs-amma-released.html</link>
					<comments>https://www.chandrikadaily.com/mansoor-pallurs-arabs-amma-released.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 16:19:53 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[latest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364390</guid>

					<description><![CDATA[കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.]]></description>
										<content:encoded><![CDATA[<p>ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.</p>
<p>നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.</p>
<p>, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.<br />
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mansoor-pallurs-arabs-amma-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2: അസ്റി ഷിപ്പ് യാർഡിൽ കൗതുകം നിറഞ്ഞ വിദ്യാഭ്യാസ സന്ദർശനം</title>
		<link>https://www.chandrikadaily.com/protein-summer-fiesta-season-2-a-fascinating-educational-visit-to-azri-shipyard.html</link>
					<comments>https://www.chandrikadaily.com/protein-summer-fiesta-season-2-a-fascinating-educational-visit-to-azri-shipyard.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 26 Jul 2025 15:42:22 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348653</guid>

					<description><![CDATA[കപ്പലുകളുടെ നിർമ്മാണം, പരിചരണം, ടാർഗറ്റ് മാനേജുമെന്റ് തുടങ്ങി വ്യവസായിക പ്രവർത്തനങ്ങളെ കുറിച്ച് നേരിൽ കണ്ടും ഉദ്യോഗസ്ഥരുമായി സംവദിച്ചും വലിയൊരു വിദ്യാഭ്യാസ അനുഭവമാണ് സംഘത്തിന് ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p>മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2-യുടെ പതിനാലാമത് ദിവസം വിദ്യാർത്ഥികൾക്ക് ആവേശം നിറഞ്ഞൊരു പഠനാനുഭവമായി.</p>
<p>അറബ് ഷിപ്ബിൽഡിംഗ് ആൻഡ് റിപയർ യാർഡ് (ASRY) സന്ദർശനം വിദ്യാർത്ഥികൾക്കും പരിശീലകർക്കും ഒരുപോലെ കൗതുകമുണർത്തി. കപ്പലുകളുടെ നിർമ്മാണം, പരിചരണം, ടാർഗറ്റ് മാനേജുമെന്റ് തുടങ്ങി വ്യവസായിക പ്രവർത്തനങ്ങളെ കുറിച്ച് നേരിൽ കണ്ടും ഉദ്യോഗസ്ഥരുമായി സംവദിച്ചും വലിയൊരു വിദ്യാഭ്യാസ അനുഭവമാണ് സംഘത്തിന് ലഭിച്ചത്.</p>
<p>വിദ്യാർത്ഥികൾക്ക് നിർമാണ രംഗത്തെ താത്പര്യങ്ങൾ വളർത്താനും പുതിയ തൊഴിൽ ദിശകളെ കുറിച്ച് ആലോചിക്കാനും പ്രചോദനമായ സന്ദർശനം, പഠനത്തോടൊപ്പം അനുഭവം കൂടി ചേർന്നപ്പോൾ വളർച്ചക്ക് പുതിയ വഴികളാണ് തുറന്നത്.</p>
<p>പ്രത്യേകമായി തയ്യാറാക്കിയ വീഡിയോ പ്രദര്&#x200d;ശനം, ഷിപ്പ് യാർഡിൽ ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന ടൂർ, സംശയ നിവാരണം എന്നിവ വിദ്യാര്&#x200d;ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും തങ്ങളുടെ കാഴ്ചപ്പാടുകളും ചോദ്യങ്ങളും തുറന്നു പറയാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു. ഷിപ്പ്യാർഡ് സേഫ്റ്റി ഓഫിസർ അഹമ്മദ് ദിൽഷാദ്, മുഹമ്മദ് ദർവേഷ് എന്നിവർ ഷിപ്പ് യാർഡ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്ത പരിപാടിയിൽ അസ്റി പബ്ലിക് റിലേഷൻ ടീം അംഗങ്ങളായ ഫാത്തിമ അൽ മാജിദ്‌ , ഇമാൻ ഹമീദ്, മഹ്മൂദ് ഖുർബാൻ, നൂർ അൽ സാഖർ, തുടങ്ങിയവർ പങ്കെടുത്തു.</p>
<p>പ്രവാസ ജീവിതത്തിലെ പരിമിതികളെ മറികടന്ന് , വിദ്യാർത്ഥികളെ മൂല്യാധിഷ്ഠിത ആശയങ്ങളിൽ ഉറപ്പിച്ചു നിറുത്തി വ്യക്തിത്വ വികസനം , ലൈഫ് സ്‌കിൽസ്, ഹാബിറ്റ്‌സ് മോൾഡിങ്, ക്രീയേറ്റീവിറ്റി, ഫിനാൻഷ്യൽ മാനേജ്‌മന്റ്, ഡിജിറ്റൽ ലിറ്ററസി, തുടങ്ങിയവ അഭിവ്യദ്ധിപെടുത്താൻ വേണ്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റയുടെ ഭാഗമായി ഇനിയുള്ള ദിവസങ്ങളിലും വ്യത്യസ്ത അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് ഒരുക്കുന്നതായി ട്രൈനർമാരായ റസീം ഹാറൂൺ, ഹിഷാം അരീക്കോട്, അൻഷിദ് പാലത്ത് എന്നിവർ അറിയിച്ചു.</p>
<p>അഹമ്മദ് മേപ്പാട്ട് കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് അലി ,സെക്രട്ടറി മുജീബ് റഹ്മാൻ , കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ കോട്ടക്കൽ, ജാഫർ തറമ്മൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് റബീഹ് , സൈനബ ,<br />
അര്ഷല ഷഫ്‌റി , അർഷിബ , ദിമാ അയ്ൻ, ബഷ്റിയ , നാസിം തെന്നട തുടങ്ങിയവർ നിയന്ത്രിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ യുടെ ഗ്രാൻഡ് ഫിനാലെ ആഗസ്ത് ഒന്നിന് കെഎംസിസി ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protein-summer-fiesta-season-2-a-fascinating-educational-visit-to-azri-shipyard.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ</title>
		<link>https://www.chandrikadaily.com/muslim-league-leaders-recalled-historical-truths.html</link>
					<comments>https://www.chandrikadaily.com/muslim-league-leaders-recalled-historical-truths.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 21 Jun 2025 16:27:46 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[muslim league leaders]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345361</guid>

					<description><![CDATA[അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.]]></description>
										<content:encoded><![CDATA[<p>ജിദ്ദ; ഒരു ഭാഗത്ത് ഫാസിസ്റ്റ് സംഘ് പരിവാർ ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ രക്ഷകരാണെന്ന് തെറ്റിദ്ധരിപ്പിച്ചു സമുദായത്തെ വഞ്ചിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം സമുദായം തിരിച്ചറിയേണ്ടതുണ്ടെന്ന് റഷ്യൻ വിപ്ലവത്തിലെ ചരിത്ര യാഥാർഥ്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് വേദികളിലെ നിറ സാന്നിധ്യമായ സിദ്ദിഖ്‌അലി രാങ്ങാട്ടൂർ അഭിപ്രായപ്പെട്ടു. ഖലീഫ ഉസ്മാൻ (റ) വിന്റെ രക്തകറ പുരണ്ട ഖുർആൻ വീണ്ടെടുക്കാനാണന്ന് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു റഷ്യൻ വിപ്ലവത്തിൽ കൂടെ നിർത്തി, അധികാരത്തിലേറിയ ശേഷം ഇസ്ലാമിനെയും മുസ്ലിം സമൂഹത്തിനെതിരിലും കമ്മ്യൂണിസം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിലെ പാഠമാണ് . മത ധാർമിക വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള അവസരങ്ങൾ ശ്രഷ്ഠിച്ചും മത നിരാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും വളർന്നു വരുന്ന തലമുറയിൽ മത ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള മാർക്ക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമുദായം തിരിച്ചറിയേണ്ടതുണ്ട്. അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.</p>
<p>നേതൃത്വത്തെ അംഗീകരിച്ചു, സംഘടനാ ഗ്രൂപുകളിൽ മതപരമായ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയാക്കാതെ, ഭിന്നിക്കാതെ ഉലമ ഉമറാ ബന്ധം ശിഥിലമാകാതെ സൂക്ഷിക്കേണ്ടതിന് കെഎംസിസി മുസ്ലിം ലീഗ് പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് പ്രവർത്തകരെ ഉണർത്തി.</p>
<p>ആരോടും നോ പറയാതെ , സൗമ്യതയോടെയും , സ്നേഹത്തോടെയും സംസാരം കുറച്ചും കൂടുതൽ ശ്രവിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന പാണക്കാട് നേതൃത്വ സ്വാഭാവം പ്രവാചക ചര്യയുടെ ഭാഗമാണെന്ന് ചരിത്ര സംഭവങ്ങൾ ഉദ്ധരിച്ചു പ്രമുഖ ഗ്രന്ധകാരനും ,ചിന്തകനും വാഗ്മിയുമായ സി. ഹംസ സാഹിബ് അഭിപ്രായപ്പെട്ടു . അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു നേതൃത്വത്തെ അംഗീകരിച്ചും സംഘടനാ പ്രവർത്തനം നടത്തേണ്ടുന്നതിന്റെ ആവശ്യകതയും സമുദായത്തിന്റെ ഐക്യത്തിന് പ്രാധാന്യവും സമകാലിക വിഷയങ്ങളെ സൂചിപ്പിച്ചു അദ്ദേഹം സദസിനെ ഓർമിപ്പിച്ചു.</p>
<p>ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ രാഷ്ട്രീയ ചരിത്ര വിശദീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണങ്ങൾ നടത്തുകയായിരുന്നു ഇരുവരും. കെ കെ ഹംസക്കുട്ടി (തൃശ്ശൂർ ജില്ലാ മുസ്ലിം ലീഗ് സെക്രെട്ടറി), എസ് മുഹമ്മദ് (വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല മുസ്ലിം ലീഗ്), പി വി മുഹമ്മദലി (പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), റഷീദ് (മേലാറ്റൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രെട്ടറി), സയ്യിദ് ഉബൈദുള്ള തങ്ങൾ (സൗദി എസ്. ഐ, സി. പ്രസിഡണ്ട്), യൂസഫ് ഹാജി തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു.</p>
<p>അധികൃതരുടെ കർശന നിബന്ധനകൾക്കിടയിലും പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മിനായിൽ മലയാളി ഉമ്മമാരുടെ ഇഷ്ട വിഭവമായ കഞ്ഞി വിളമ്പിയും പ്രായാധിക്യം ചെന്ന ഹാജിമാർക്ക് വേണ്ട മറ്റു സഹായം ചെയ്‌തും സേവനമനുഷ്ഠിച്ച ജിദ്ദ കെഎംസിസി ഹജ്ജ് വളണ്ടിയർമാരെ ഹജ്ജിനെത്തിയ മുസ്ലിം ലീഗ് നേതാക്കൾ മുക്തകണ്ഠം പ്രശംസിച്ചു .</p>
<p>ജിദ്ദ കെഎംസിസിയുടെ സൗത്ത് സോൺ ഘടകം സ്ഥാപക നേതാവും, ഈരാറ്റുപേട്ട മുസ്ലിം ലീഗ് സെക്രെട്ടറിയുമായിരുന്ന പി.പി. ഇസ്മായിൽ സാഹിബിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി, അദ്ദേഹത്തിന്റ പേരിൽ പ്രാർത്ഥനയും അനുസ്മരണവും നടത്തി. നാഷണൽ കെഎംസിസി സെക്രട്ടറി നാസർ എടവനക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.</p>
<p>അരിമ്പ്ര അബൂബക്കർ അധ്യക്ഷം വഹിച്ച യോഗം നിസാം മമ്പാട് ഉത്ഘാടനം ചെയ്തു, വിപി മുസ്തഫ സ്വാഗതവും അബ്ദുൽ റഹ്മാൻ വെള്ളിമാടകുന്ന് നന്ദിയും പറഞ്ഞു.</p>
<p>സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, സി.കെ റസാക്ക് മാസ്റ്റർ, എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസഹാക്ക് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സിറാജ് കണ്ണവം, സുബൈർ വട്ടോളി, അഷ്റഫ് താഴെക്കോട് ഹുസൈൻ കരിങ്കറ ലത്തീഫ് വെള്ളമുണ്ട എന്നിവർ യോഗം നിയന്ത്രിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-leaders-recalled-historical-truths.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം വനിത കെഎംസിസി കമ്മിറ്റി രൂപീകരിച്ചു</title>
		<link>https://www.chandrikadaily.com/dubai-kmcc-kottakal-constituency-women-kmcc-committee-formed.html</link>
					<comments>https://www.chandrikadaily.com/dubai-kmcc-kottakal-constituency-women-kmcc-committee-formed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 21 Jun 2025 12:01:33 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345336</guid>

					<description><![CDATA[മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു ,ദുബൈ കെഎംസി സംസ്ഥാന,ജില്ല നേതാക്കൾ ആശംസ അർപ്പിച്ചു സംസാരിച്ചു]]></description>
										<content:encoded><![CDATA[<p>ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച എക്സലൻസ് സമ്മിറ്റിൽ മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ എറയസ്സൻ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു ,ദുബൈ കെഎംസി സംസ്ഥാന,ജില്ല നേതാക്കൾ ആശംസ അർപ്പിച്ചു സംസാരിച്ചു</p>
<p>ദുബൈ കെഎംസിസി മലപ്പുറം ജില്ല ട്രഷറർ മുബശിറ മുസ്തഫ പുതിയ കോട്ടക്കൽ മണ്ഡലം വനിത കെഎംസിസി കമ്മിറ്റി പ്രഖ്യാപനം നടത്തി പ്രസിഡൻ്റ് ലുലു എടയൂർ, ജനറൽ സെക്രട്ടറി ഡോ. സിനു അഫ്സൽ മാറാക്കര, ട്രഷറർ:നാജിയ സുഹറ കോട്ടക്കൽ, ഓർഗനൈസിംഗ് സെക്രട്ടറി:ഫെബിൻ റിയാസ് കുറ്റിപ്പുറം, വൈസ് പ്രസിഡന്റ്മാരായി, ഷാദിയ ബീവി കുറ്റിപ്പുറം , ജുസൈന പലാറ വളാഞ്ചേരി, റഹമത്ത് മൊയ്തീൻ ഇരിമ്പിളിയം , ഹാഫില പൊന്മള, നൂർജഹാൻ കോട്ടക്കൽ , ഫാസില നിസാർ, കോട്ടക്കൽ, അഡ്വ:ജസ്ന ജിംഷീർ കോട്ടക്കൽ എന്നിവരെയും സെക്രട്ടറിമാരായി ഷഹനാസ് ബഷീർ കോട്ടക്കൽ , മുർഷിദ അർഷാദ് വളാഞ്ചേരി, റിസ് വാന ജയ്ഷാൻ ഇരിമ്പിളിയം , സുൽത്താന ഇല്യാസ് എടയൂർ, മിസ്രിയ എംപി പൊന്മള, നുസ്രത്ത് ഫക്രുദ്ദീൻ മാറാക്കര , സുഹൈല കോട്ടക്കൽ ,എന്നിവരെയും തെരെഞ്ഞെടുത്തു</p>
<p>ചടങ്ങിൽ മലപ്പുറം ജില്ലാ വനിത കെഎംസിസി നേതാക്കളായ മുബശിറ മുസ്തഫ,ഷബ്ന മറാക്കര,സഹല റാഷിദ് പുതിയ കമ്മിറ്റി ഭാരവാഹികളെ ഹരാർപ്പണം ചെയ്തു. കോട്ടക്കൽ മണ്ഡലം ഭാരവാഹികളായ അബൂബക്കർ തലകാപ്പ്,സൈദ് വരിക്കോട്ടിൽ,റാഷിദ് കെ.കെ ,അബ്ദുസലാം ഇരിമ്പിളിയം,ഷെരീഫ് ടിപി,മുസ്തഫ സികെ ,അഷറഫ് എടയൂർ ,റസാഖ് വളാഞ്ചേരി എന്നിവർ എക്സലൻസ് സമ്മിറ്റിന് നേതൃത്വം നൽകി , ജനറൽ സെക്രട്ടറി പിടി അഷറഫ് വിഷയാവതരണം നടത്തി. ഷരീഫ് പിവി കരേക്കാട് സ്വാഗതവും ട്രഷറർ അസീസ് വേളേരി നന്ദിയും പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dubai-kmcc-kottakal-constituency-women-kmcc-committee-formed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേനലവധിക്കാലം ആഘോഷമാക്കാൻ &#8216;സമ്മർ വിത്ത് ലുലു&#8217; ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി</title>
		<link>https://www.chandrikadaily.com/summer-with-lulu-campaign-has-started-in-uae-to-celebrate-the-summer-season.html</link>
					<comments>https://www.chandrikadaily.com/summer-with-lulu-campaign-has-started-in-uae-to-celebrate-the-summer-season.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 16 Jun 2025 13:33:46 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[local]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[Summer with Lulu]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344826</guid>

					<description><![CDATA[വമ്പൻ ഓഫറുകളും സർപ്രൈസ് സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്; ലുലു ഹാപ്പിനെസ് അംഗങ്ങൾക്കായി 20 ലക്ഷം ദിർഹത്തിന്റെ ഡയമണ്ട് ഗിഫ്റ്റുകൾ]]></description>
										<content:encoded><![CDATA[<p>ദുബായ്: വേനലവധിക്കാലത്തിന്റെ തയ്യാറെടുപ്പിലാണ് യുഎഇയിലെ പ്രവാസി കുടുംബങ്ങൾ. നാട്ടിൽ അവധി ആഘോഷമാക്കാനും പുതിയ യാത്രാനുഭവങ്ങൾ സ്വന്തമാക്കാനുമുള്ള ഒരുക്കത്തിലാണ് ഏവരും. അവധിക്കാലം ബജറ്റ് ഫ്രണ്ട്ലിയായി ആഘോഷമാക്കാൻ ഏറ്റവും മികച്ച ഓഫറുകളുമായി &#8216;സമ്മർ വിത്ത് ലുലു&#8217; ക്യാമ്പെയിൻ യുഎഇയിൽ ആരംഭിച്ചു. ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ക്യാമ്പെയിന് ഔദ്യോഗിക തുടക്കമായി. ഗ്രോസറി, നട്സ്, ഡ്രൈ ഫ്രൂട്സ്, ചോക്ലേറ്റ്, ട്രാവൽ ആക്സസറീസ്, ഫാഷൻ ഉത്പന്നങ്ങൾ, ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സൺഗ്ലാസ് തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണ് യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി ഫ്രീ സമ്മർ ക്യാമ്പെയിൻ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.</p>
<p>ജന്മനാട്ടിലേക്ക് യാത്രക്കൊരുങ്ങുന്ന പ്രവാസി കുടുംബങ്ങളുടെ ഷോപ്പിംഗ് ബജറ്റ് ഫ്രണ്ട്ലിയാക്കാൻ &#8216;ഹോളിഡേ സേവ്ഴ്സ്&#8217;, ബാഗുകൾ, ലഗേജ് ട്രാവൽ ആക്സസറീസ് എന്നിവയ്ക്ക് മികച്ച ഓഫറുകളുമായി ട്രാവൽ ഫെസ്റ്റ്, കോസ്മെറ്റിക്സ്-സ്കിൻ കെയർ- ബ്യൂട്ടി ഉത്പന്നങ്ങൾക്കായി &#8216;സീസൺ ടു ഗ്ലോ&#8217;, വേനൽക്കാലത്തിന് അനുയോജ്യമായ ഫാഷൻ ശേഖരവുമായി &#8216;ട്രാവൽ ഇൻ സ്റ്റൈൽ&#8217;, സൺഗ്ലാസുകൾക്ക് മികച്ച ഓഫറുകളുമായി &#8216;ഹലോ സമ്മർ&#8217; തുടങ്ങി ആകർഷകമായ പ്രൊമോഷനുകളാണ് ലുലു സ്റ്റോറുകളിൽ നടക്കുന്നത്.</p>
<p>വൈവിധ്യമാർന്ന ജ്യൂസുകളുടെയും പാനീയങ്ങളുടെയും രുചിഭേദങ്ങളുമായി &#8216;സിപ് സമ്മർ&#8217;, &#8216;മെലൺ ഫെസ്റ്റ്&#8217;, ചോക്ലേറ്റുകളുടെ വ്യത്യസ്ഥമായ ശേഖരവുമായി &#8216;ഹാപ്പിനസ്സ് ഇൻ എവരി ബൈറ്റ്&#8217; പ്രൊമോഷനും ഏവരുടെയും മനംകവരുന്നതാണ്. ഓർഗാനിക്- ഹെൽത്തി ഭക്ഷ്യോത്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമായി &#8216;ഹെൽത്തി ഈറ്റ്സ്&#8217; പ്രൊമോഷനും ക്യാമ്പെയിനിന്റെ ഭാഗമായുണ്ട്.</p>
<p>എസി, റഫ്രിജറേറ്റർ, കൂളർ തുടങ്ങിയവയ്ക്ക് ഏറ്റവും മികച്ച ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറീസ് തുടങ്ങിയവയ്ക്കും നല്ല ഓഫറുകളാണുള്ളത്.</p>
<p>കുട്ടികൾക്കായി ഇ-ഗെയിമിംഗ് ചാമ്പ്യൻഷിപ്പുകളും ഫ്രീ സമ്മർ ക്യാമ്പെയിനും ഒരുക്കിയിട്ടുണ്ട്.</p>
<p>ലുലുവിന്റെ വാല്യൂ ഷോപ്പിംഗ് സ്റ്റോറായ ലോട്ടിലും മികച്ച ഓഫറുകളാണ് ഉറപ്പാക്കിയിരിക്കുന്നത്. 19 ദിർഹത്തിൽ താഴെ വിലയിലാണ് ലോട്ടിൽ നിരവധി ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.</p>
<p>ഉപഭോക്താക്കൾക്കായി സർപ്രൈസ് സമ്മാനങ്ങളും ക്യാമ്പെയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 100 ദിർഹത്തിൽ കൂടുതൽ ഷോപ്പ് ചെയ്യുന്ന ഹാപ്പിനെസ് അംഗങ്ങൾക്കായി 20 ലക്ഷം ദിർഹം വരെയുള്ള ഡയമണ്ട് ഗിഫ്റ്റുകളും വൗച്ചറുകളും കാത്തിരിക്കുന്നു. പ്രമുഖ ജുവലറി ബ്രാൻഡായ തനിഷ്കുമായി സഹകരിച്ചാണ് ഈ സമ്മാനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ജൂലൈ 31 വരെയാണ് സമ്മർ വിത്ത് ലുലു ക്യാമ്പെയിൻ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/summer-with-lulu-campaign-has-started-in-uae-to-celebrate-the-summer-season.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി തീര്‍ത്ഥാടക</title>
		<link>https://www.chandrikadaily.com/hajj-2025-pilgrim-gave-birth-to-a-baby-boy-at-the-holy-ground.html</link>
					<comments>https://www.chandrikadaily.com/hajj-2025-pilgrim-gave-birth-to-a-baby-boy-at-the-holy-ground.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 12 Jun 2025 16:22:15 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[Pilgrim gave birth]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344482</guid>

					<description><![CDATA[ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.]]></description>
										<content:encoded><![CDATA[<p>ഹജ്ജ് തീര്&#x200d;ത്ഥാടനത്തിനിടെ അറഫാ മൈതാനില്&#x200d; ടോഗോ സ്വദേശിനിയായ യുവതി ആണ്&#x200d;കുഞ്ഞിന് ജന്മം നല്&#x200d;കി. ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്&#x200d;ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്&#x200d; സ്പര്&#x200d;ശിച്ചു.</p>
<p>മാതാവിന്റെ ആത്മാര്&#x200d;ത്ഥമായ തീവ്രവിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ഭാഗമായി കുഞ്ഞിന് അറഫാത്ത് എന്ന പേരാണ് നല്&#x200d;കിയത്. ഈ വിശുദ്ധ മണ്ണില്&#x200d; ജനിച്ച കുഞ്ഞിന് അര്&#x200d;ഹമായ പേരാണെന്നും, അറഫാത്തിന്റെ സ്മരണയായും ഈ നാമകരണമെന്നും അധികൃതര്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>സൗദി ഭരണകൂടത്തിന്റെ സമയോജിതമായ ഇടപെടല്&#x200d; മൂലമാണ് പ്രസവം വിജയകരമായി നടക്കാനായത്. അമ്മയും കുഞ്ഞും പൂര്&#x200d;ണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-2025-pilgrim-gave-birth-to-a-baby-boy-at-the-holy-ground.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വൈബ്രന്റ് തലശ്ശേരി &#8216; ജൂണ്‍ 21 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും</title>
		<link>https://www.chandrikadaily.com/vibrant-thalassery-will-be-held-on-june-21-at-the-indian-islamic-centre.html</link>
					<comments>https://www.chandrikadaily.com/vibrant-thalassery-will-be-held-on-june-21-at-the-indian-islamic-centre.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 12 Jun 2025 14:44:46 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abudabi kmcc]]></category>
		<category><![CDATA[fathima thahaliya]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[Thalassery]]></category>
		<category><![CDATA[Zainul Abideen Safari]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344476</guid>

					<description><![CDATA[മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്‍കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.]]></description>
										<content:encoded><![CDATA[<p>അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി &#8216;വൈബ്രന്റ് തലശ്ശേരി &#8216;എന്ന പേരില്&#x200d; സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂണ്&#x200d; 21 ശനിയാഴ്ച രാത്രി 7:30 മുതല്&#x200d; അബുദാബി ഇന്ത്യന്&#x200d; ഇസ്ലാമിക് സെന്ററില്&#x200d; വെച്ച് നടക്കും.</p>
<p>മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്&#x200d; ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്&#x200d;കുന്ന പരിപാടിയില്&#x200d; മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.<br />
തുടര്&#x200d;ന്ന് അബുദാബി സ്‌കൂളുകളില്&#x200d; നിന്നും ടടഘഇ, ജഘഡട ഠണഛ പരീക്ഷയില്&#x200d; ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തില്&#x200d; പെട്ട വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും ബിസിനസ്സ് സംരംഭകര്&#x200d;ക്കും മുന്&#x200d; കേരള നിയമസഭ സ്പീക്കര്&#x200d; സീതിസാഹിബിന്റെ പേരിലുള്ള എക്‌സലന്&#x200d;സ് അവാര്&#x200d;ഡ് വിതരണവും നടക്കും. ഡഅഋ ഗങഇഇ യുടെ പ്രധാന നേതാക്കളും ചടങ്ങില്&#x200d; സംബന്ധിക്കുമെന്ന് സംഘാടകര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vibrant-thalassery-will-be-held-on-june-21-at-the-indian-islamic-centre.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് ശുഭസമാപ്തിയിലേക്ക്; ഹാജിമാര്‍ ഇന്ന് മിനയോട് വിടപറയും</title>
		<link>https://www.chandrikadaily.com/1hajj-to-an-auspicious-conclusion-hajimar-will-say-goodbye-to-mina-today.html</link>
					<comments>https://www.chandrikadaily.com/1hajj-to-an-auspicious-conclusion-hajimar-will-say-goodbye-to-mina-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 09 Jun 2025 05:54:11 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[hajj mubarak]]></category>
		<category><![CDATA[news]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344008</guid>

					<description><![CDATA[ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആയാസരഹിതമായി നിര്‍വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്‍ അവശേഷിക്കുന്നവര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് വെങ്ങാട്</strong></p>
<p>പ്രപഞ്ച നാഥനില്&#x200d; സര്&#x200d;വ്വതും സമര്&#x200d;പ്പിച്ച് വിശുദ്ധ ഹജ്ജിന്റെ പുണ്യം നുകര്&#x200d;ന്ന് ഹാജിമാര്&#x200d; ഇന്ന് മിനായില്&#x200d; നിന്ന് വിടപറയും. ആത്മീയാനന്ദത്തില്&#x200d; കഴിഞ്ഞ ആറ് നാളുകള്&#x200d;ക്ക് ഇന്നത്തോടെ അ റുതിയായതോടെ ഇക്കൊല്ലത്തെ പുണ്യകര്&#x200d;മ്മത്തിന് വിജയകരവും സമാധാനപരവുമായ സമാപ്തിയാകും. ദുല്&#x200d;ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്&#x200d;മ്മങ്ങള്&#x200d; ആയാസരഹിതമായി നിര്&#x200d;വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്&#x200d; അവശേഷിക്കുന്നവര്&#x200d; ഇന്ന് മിന താഴ്വരയോട് വിടപറയും.</p>
<p>തീര്&#x200d;ത്ഥാടകര്&#x200d;ക്ക് സുരക്ഷിതമായ ഹജ്ജ് ഉറപ്പാക്കുന്നതിന് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്&#x200d;മാന്&#x200d; രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരനും ശക്തമായ നടപടികള്&#x200d; സ്വീകരിച്ചിരുന്നു. വ്യവസ്ഥാ പിതമായ മുന്നൊരുക്കങ്ങള്&#x200d; നടത്തിയതോടൊപ്പം ഹജ്ജിന്റെ കര്&#x200d;മ്മങ്ങള്&#x200d; തുടങ്ങിയത് മുതല്&#x200d; മിന കേന്ദ്രീകരിച്ച് ഹജ്ജിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത് കിരീടാവകാശി നേരിട്ടായിരുന്നു.</p>
<p>വിശുദ്ധ കര്&#x200d;മ്മത്തിനെത്തിയ ഹാജിമാരെല്ലാം സഊദി ഭരണകൂടത്തിന്റെ സംവിധാനങ്ങളെ വാനോളം പുകഴ്ത്തി. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യത്തിലും സുഖകരമായി തന്നെ കര്&#x200d;മ്മങ്ങള്&#x200d; പൂര്&#x200d; ത്തിയാക്കാന്&#x200d; സാധിച്ചു.</p>
<p>പാപഭാരങ്ങളെല്ലാം ഇറക്കി വെച്ച് പിറന്നുവീണ കുഞ്ഞിന്റെ പവിത്രതയുമായാണ് പുണ്യ നഗരികളോട് ഹാജിമാര്&#x200d; വിടപറയുക. ഇന്നലെ തന്നെ ജംറകളിലെ കല്ലേറ് പൂര്&#x200d;ത്തിയാക്കിയ ആഭ്യന്തര ഹാജിമാരും ഗള്&#x200d;ഫ് നാടുകളില്&#x200d; നിന്നുള്ള ഹാജിമാരും ചില വിദേശ ഹജ്ജ് സംഘങ്ങളും മഗ്‌രിബിന് മുമ്പേ തന്നെ മിനയുടെ അതിര്&#x200d;ത്തി വിട്ടിരുന്നു. ഇവര്&#x200d; വിശുദ്ധ ഹറമിലെത്തി ത്വവാഫുല്&#x200d; ഇഫാദ നിര്&#x200d;വഹിച്ച ശേഷം തങ്ങളുടെ പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചു. പുണ്യഗേഹത്തോട് വിടപറയവേ പൊട്ടിക്കരഞ്ഞ ഹാജിമാര്&#x200d; ഭാഗ്യം നല്&#x200d;കിതുണച്ച നാഥന് സ്തുതി യോതി.</p>
<p>ശക്തമായ ചൂടില്&#x200d; തീര്&#x200d;ത്ഥാടകര്&#x200d; ഏറെ പ്രതിസന്ധി നേരിട്ടെങ്കിലും സഊദി ഭരണ കൂടം ഒരുക്കിയ സംവിധാനങ്ങള്&#x200d; ഏറെ ഗുണം ചെയ്തു. നടപ്പാതകളിലെ ശീതീകരണവും, ഹരിതവല്&#x200d;ക്കരണവും ശീ തജലം സ്‌പ്രേ ചെയ്യുന്ന സംവിധാനവുമെല്ലാം അത്യുഷ്ണത്തെ ഒരളവോളം തടുക്കാന്&#x200d; പ്രേരകമായി. 44 മുതല്&#x200d; 46 ഡിഗ്രി വരെയായിരുന്നു പുണ്യ നഗരികളിലെ വിവിധയിടങ്ങളില്&#x200d; താപനില. ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള്&#x200d; ഹാജിമാരുടെ സുരക്ഷക്ക് വേണ്ടി നല്&#x200d;കിയ മുന്നറിയിപ്പുകള്&#x200d; പരിധിവരെ ഗുണം ചെയ്തു. കടുത്ത വെയിലില്&#x200d; രാവിലെ പത്ത് മണിക്കും വൈകിട്ട് നാലിനുമിടയില്&#x200d; ഹാജിമാരോട് പുറത്തിറങ്ങരുതെന്ന് മന്ത്രാലയം കര്&#x200d;ശനമായ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1hajj-to-an-auspicious-conclusion-hajimar-will-say-goodbye-to-mina-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെഎംസിസി ഹജ്ജ് സെൽ മിന മേപ്പ് പുറത്തിറക്കി</title>
		<link>https://www.chandrikadaily.com/kmcc-released-hajj-cell-mina-map.html</link>
					<comments>https://www.chandrikadaily.com/kmcc-released-hajj-cell-mina-map.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 05 Jun 2025 16:19:53 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[Hajj Cell Mina Map]]></category>
		<category><![CDATA[KMCC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343747</guid>

					<description><![CDATA[വിശുദ്ധ ഹറമിൽ നിന്ന് 7 കിലോമീറ്റർ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട തമ്പുകളുടെ താഴ് വരയായ മിനയിൽ 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തമ്പുകൾ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകൾ പാലങ്ങൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മേപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് വഴി കാണിച്ച് കൊടുക്കുക.]]></description>
										<content:encoded><![CDATA[<p>ഹജ്ജിൻ്റെ ദിനരാത്രങ്ങളിൽ കർമ്മങ്ങൾ നിർവഹിക്കാൻ ഹാജിമാർ ഏറ്റവും കൂടുതൽ സമയം ചില വഹിക്കുക മിന താഴ് വരയിലാണ്. വിശുദ്ധ ഹറമിൽ നിന്ന് 7 കിലോമീറ്റർ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട തമ്പുകളുടെ താഴ് വരയായ മിനയിൽ 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തമ്പുകൾ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകൾ പാലങ്ങൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മേപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് വഴി കാണിച്ച് കൊടുക്കുക.</p>
<p>സൗദി KMCC നാഷണൽ ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റും ഹജ്ജ് സെൽ ചീഫ് കോഡിനേറ്ററുമായ അബൂബക്കർ അരിമ്പ്രക്ക് നൽകി മേപ്പിൻ്റെ പ്രകാശനം നിർവഹിച്ചു. ജിദ്ദ kmcc ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, നാസർ വെളിയംകോട്, വി.പി. അബ്ദുറഹ്മാൻ ഇസ്മായീൽ മുണ്ടക്കുളം, സി.കെ.എ റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ,സിറാജ് കണ്ണവം , ഹുസൈൻ കരിങ്കറ, സാബിൽ മമ്പാട്,അശ്റഫ് താഴെക്കോട്, ഷൗക്കത്ത് ഞാറക്കോടൻ, ജലാൽ തേഞ്ഞിപ്പാലം,സുബൈർ വട്ടോളി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്,അബുട്ടി നിലമ്പൂർ, മുസ്തഫ മാസ്റ്റർ, ശിഹാബ് കണ്ണമംഗലം,<br />
എന്നിവർ സംസാരിച്ചു.</p>
<p>നിസാർ മടവൂർ, അബു കട്ടുപ്പാറ, ശിഹാബ് താമരകുളം, സിറാജ് കണ്ണവം ,ഷബീറലി കോഴിക്കോട്, ആബിദ് പട്ടാമ്പി എന്നിവരാണ് മിന മേപ്പിൻ്റെ ശില്പികൾ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kmcc-released-hajj-cell-mina-map.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി</title>
		<link>https://www.chandrikadaily.com/1the-first-malayali-owned-company-to-provide-health-services-for-hajj-in-saudi-arabia.html</link>
					<comments>https://www.chandrikadaily.com/1the-first-malayali-owned-company-to-provide-health-services-for-hajj-in-saudi-arabia.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 05 Jun 2025 12:08:14 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[latest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343718</guid>

					<description><![CDATA[ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്‌പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ജിദ്ദ: ഹജ്ജ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ മലയാളികൾക്ക് അഭിമാനമായി ഒരപൂർവ നേട്ടം. ഈ വർഷത്തെ ഹജ്ജിനുള്ള സമ്പൂർണ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നത് മലയാളി ഉടമസ്ഥതയിൽ ഉള്ള കമ്പനി. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് ഹാജിമാർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസ് പ്ലസിന്റെ അനുബന്ധ സ്ഥാപനമായ റെസ്പോൺസ് പ്ലസ് മെഡിക്കലിലൂടെയാണ് (ആർപിഎം) തീർത്ഥാടകർക്ക് ഓൺ സൈറ്റ് അടിയന്തര ആരോഗ്യ സേവനങ്ങൾ നൽകി വരുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ, അടിയന്തര ചികിത്സാ ദാതാവാണ് റെസ്പോൺസ് പ്ലസ് ഹോൾഡിങ്.</p>
<p>ഏകദേശം മൂന്ന് ദശലക്ഷത്തിലധികം തീർത്ഥാടകരാണ് ഓരോ വർഷവും ഹജ്ജിനായി സൗദി അറേബ്യയിൽ എത്തുന്നത്. ഇന്ത്യയിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് ഈ ആത്മീയ യാത്രയിൽ പങ്കാളികളാകാൻ ഈ വർഷം എത്തി ചേർന്നിട്ടുള്ളത്. ഈ പുണ്യ യാത്രയിലുടനീളം തീർത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി റെസ്പോൺസ് പ്ലസിന്റെ 18 ക്ലിനിക്കുകളാണ് പ്രവർത്തിച്ചു വരുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പൂർണമായും സജ്ജീകരിച്ചിരിക്കുന്ന ക്ലിനിക്കുകളിൽ 350 വിദഗ്ധരടങ്ങുന്ന സംഘമാണ് ചികിത്സ നൽകുന്നത്. നൂതന സാങ്കേതികവിദ്യകൾ അടങ്ങിയ 125 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.</p>
<p>ഗൾഫിലെ പ്രധാന കായിക മത്സരങ്ങളിൽ വിപുലമായ ആരോഗ്യ സേവനങ്ങൾ നൽകി വരുന്ന ആർപിഎമ്മിന്റെ സേവനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിലൊന്നായ ഹജ്ജിന് സേവനങ്ങൾ നൽകുന്നത്. &#8220;ഹജ്ജിനെത്തുന്ന എല്ലാവർക്കും അടിയന്തര ആരോഗ്യ സേവനങ്ങൾ ഏറ്റവും വേഗത്തിൽ നൽകുക എന്നതാണ് ആർപിഎമ്മിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടാഴ്ചയായി കർശന തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയത്,&#8221; ആർപിഎം സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു.</p>
<p>തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് ഡോ. ഷംഷീർ വയലിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. യുഎഇ യിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത് കെയർ, മെഡിക്കൽ എമർജൻസി സർവീസസ്, ഒക്യുപേഷണൽ ഹെൽത്ത് സൊല്യൂഷൻസ് ദാതാവായ ആർപിഎം 2010 മുതൽ പ്രവർത്തന രംഗത്തുണ്ട്. നിലവിൽ 65-ലധികം രാജ്യങ്ങളിലായി ആരോഗ്യ സേവനങ്ങൾ നൽകുന്ന കമ്പനിക്ക് 426 ആംബുലൻസുകളുണ്ട്; 10,000-ത്തിലധികം ഹെലികോപ്റ്റർ മെഡിക്കൽ എമർജൻസി ഇവാക്വേഷനുകൾ നടത്തിയിട്ടുണ്ട്.</p>
<p>കഴിഞ്ഞ വർഷം യുകെ ആസ്ഥാനമായുള്ള ആരോഗ്യ പരിശീലന, കൺസൾട്ടൻസി കമ്പനിയായ പ്രോമിത്യൂസ് ആർപിഎം ഏറ്റെടുത്തിരുന്നു. ഏഷ്യ കപ്പ് 2022, ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് 2022, ഐ‌എം‌എം‌എ‌എഫ് വേൾഡ് ചാമ്പ്യൻ‌ഷിപ്പ് 2022, യു‌എ‌എം മുവായ് തായ് വേൾഡ് ചാമ്പ്യൻ‌ഷിപ്പ് 2022, യുഎഇ ടൂർ 2022, സൗദി ടൂർ 2022 എന്നിവയിൽ ആരോഗ്യ സേവന പങ്കാളിയായിരുന്നു കമ്പനി. ഗാസയിലെ കുട്ടികൾക്ക് വൈദ്യ സഹായം എത്തിക്കാനുള്ള ഡോ. ഷംഷീറിന്റെ ദൗത്യത്തിലും ആർപിഎം പങ്കാളിയായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-first-malayali-owned-company-to-provide-health-services-for-hajj-in-saudi-arabia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
