<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Gulf &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gulf/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 11 Jan 2026 10:25:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Gulf &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നാല്‍പതു തവണ ഹജ്ജ്‌ കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;</title>
		<link>https://www.chandrikadaily.com/2saudi-arabias-oldest-person-who-performed-hajj-forty-times-passes-away.html</link>
					<comments>https://www.chandrikadaily.com/2saudi-arabias-oldest-person-who-performed-hajj-forty-times-passes-away.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 11 Jan 2026 10:23:10 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[oldest man]]></category>
		<category><![CDATA[passed away]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373479</guid>

					<description><![CDATA[142 വയസ്സിലാണ് മരണം സംഭവിച്ചത്]]></description>
										<content:encoded><![CDATA[<p>റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്നവകാശപ്പെടുന്ന നാസര്&#x200d; ബിന്&#x200d; റദാന്&#x200d; ആലുറാശിദ് അല്&#x200d;വാദഇ റിയാദില്&#x200d; അന്തരിച്ചു. 142 വയസ്സിലാണ് മരണം സംഭവിച്ചത്.</p>
<p>അധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്&#x200d; അസീസ് രാജാവ് രാജ്യം ഏകീകരിക്കുന്നതിന് സാക്ഷ്യം വഹിച്ചയാളാണ് നാസര്&#x200d; അല്&#x200d;വാദഇ. അബ്ദുല്&#x200d; അസീസ് രാജാവ്, സൗദ് രാജാവ്, ഫൈസല്&#x200d; രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് മുതല്&#x200d; തിരുഗേഹങ്ങളുടെ സേവകന്&#x200d; സല്&#x200d;മാന്&#x200d; രാജാവിന്റെ കാലഘട്ടം വരെയുള്ള രാജ്യത്തിന്റെ പ്രയാണത്തിനും ചരിത്രത്തിനും സാക്ഷ്യം വഹിച്ചു.</p>
<p>ദക്ഷിണ സൗദിയിലെ അസീര്&#x200d; പ്രവിശ്യയില്&#x200d; പെട്ട ദഹ്റാന്&#x200d; അല്&#x200d;ജനൂബില്&#x200d; ഹിജ്റ 1305 ലാണ് ജനനം. ജനിക്കുന്നതിനു മുമ്പു തന്നെ പിതാവ് മരണപ്പെട്ടിരുന്നു. വളരെ ചെറുപ്പത്തില്&#x200d; തന്നെ സൗദിയിലെ വിവിധ പ്രദേശങ്ങളിലും യെമനിലും ജീവിതമാര്&#x200d;ഗം തേടി സഞ്ചരിച്ചു. മുഴുവന്&#x200d; സൗദി ഭരണാധികാരികളെയും സന്ദര്&#x200d;ശിക്കാന്&#x200d; പ്രത്യേകം താല്&#x200d;പര്യം കാണിച്ചിരുന്നു. അബ്ദുല്&#x200d; അസീസ് രാജാവിനെ സന്ദര്&#x200d;ശിക്കുകയും രാജാവ് ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്&#x200d; ഉപഹാരം നല്&#x200d;കിയത് അബ്ദുല്ല രാജാവായിരുന്നു. അബ്ദുല്ല രാജാവ് ഒരു ലക്ഷം റിയാലാണ് സമ്മാനിച്ചത്.</p>
<p>നാല്&#x200d;പതു തവണ ഹജ് കര്&#x200d;മം നിര്&#x200d;വഹിച്ചു. മൂന്ന് ആണ്&#x200d; മക്കളും പത്തു പെണ്&#x200d;മക്കളുമാണുള്ളത്. ആണ്&#x200d; മക്കളില്&#x200d; ഒരാളും പെണ്&#x200d;മക്കളില്&#x200d; നാലു പേരും നേരത്തെ മരണപ്പെട്ടിട്ടുണ്ട്. മക്കളും പേരമക്കളുമായി 134 പേരുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2saudi-arabias-oldest-person-who-performed-hajj-forty-times-passes-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂടപ്പിറപ്പുകള്‍ പോയതറിയാതെ കുഞ്ഞുപെങ്ങള്‍</title>
		<link>https://www.chandrikadaily.com/little-girls-unaware-that-their-siblings-are-gone.html</link>
					<comments>https://www.chandrikadaily.com/little-girls-unaware-that-their-siblings-are-gone.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 Jan 2026 04:34:04 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident death]]></category>
		<category><![CDATA[family]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372913</guid>

					<description><![CDATA[ദുബൈ: തന്റെ നാലുകൂടപ്പിറപ്പുകള്‍ പോയതറിയാതെ കുഞ്ഞുപെങ്ങള്‍. അബുദാബി വാഹനപകടത്തില്‍ മരണമടഞ്ഞ തന്റെ നാലു സഹോദരങ്ങളുടെ മരണ വാര്‍ത്ത അവശേഷിച്ച ഒരേയൊരു കുട്ടിയായ ഇസ്സയെ ഇതുവരെ അറിയിച്ചിട്ടില്ല. അബ്ദുല്‍ലത്തീഫ്-റുക്‌സാന ദമ്പതികളുടെ അഞ്ചുമക്കളില്‍ നാലുപേരും അപകടത്തില്‍ മരണപ്പെട്ടു. അവശേഷിക്കുന്ന ഒരേയൊരാള്‍ ഇസ്സയാണ്. തന്റെ മൂത്ത രണ്ടുസഹോദരന്മാരും ഇളയ രണ്ടു സഹോദരന്മാരും എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞ കാര്യം പത്തുവയസ്സുകാരിയായ ഇസ്സ അറിഞ്ഞിട്ടില്ല.]]></description>
										<content:encoded><![CDATA[<div>ദുബൈ: തന്റെ നാലുകൂടപ്പിറപ്പുകള്&#x200d; പോയതറിയാതെ കുഞ്ഞുപെങ്ങള്&#x200d;. അബുദാബി വാഹനപകടത്തില്&#x200d; മരണമടഞ്ഞ തന്റെ നാലു സഹോദരങ്ങളുടെ മരണ വാര്&#x200d;ത്ത അവശേഷിച്ച ഒരേയൊരു കുട്ടിയായ ഇസ്സയെ ഇതുവരെ അറിയിച്ചിട്ടില്ല.</div>
<div></div>
<div>അബ്ദുല്&#x200d;ലത്തീഫ്-റുക്‌സാന ദമ്പതികളുടെ അഞ്ചുമക്കളില്&#x200d; നാലുപേരും അപകടത്തില്&#x200d; മരണപ്പെട്ടു. അവശേഷിക്കുന്ന ഒരേയൊരാള്&#x200d; ഇസ്സയാണ്. തന്റെ മൂത്ത രണ്ടുസഹോദരന്മാരും ഇളയ രണ്ടു സഹോദരന്മാരും എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞ കാര്യം പത്തുവയസ്സുകാരിയായ ഇസ്സ അറിഞ്ഞിട്ടില്ല.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/little-girls-unaware-that-their-siblings-are-gone.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്കളെ അന്ത്യയാത്രയക്കാന്‍ മരവിച്ച മനസ്സുമായി ബാപ്പ വീല്‍ ചെയറിലെത്തി</title>
		<link>https://www.chandrikadaily.com/father-arrives-in-wheelchair-with-frozen-heart-to-send-his-children-off-on-their-last-journey.html</link>
					<comments>https://www.chandrikadaily.com/father-arrives-in-wheelchair-with-frozen-heart-to-send-his-children-off-on-their-last-journey.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 Jan 2026 04:22:45 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[family]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372910</guid>

					<description><![CDATA[ദുബൈ: മക്കളെ അവസാനമായി ഒരുനോക്ക് കാണാനും ജനാസ നമസ്‌കരിക്കുന്നതിനുമായി പിതാവ് അബ്ദുല്‍ ലത്തീഫ് വീല്‍ ചെയറിലാണ് എത്തിയത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് പ്ലാസ്റ്ററിട്ട കൈകളുമായി വീല്‍ ചെയറില്‍ എത്തിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ സജലങ്ങളായി. ഊഹിക്കാന്‍ പോലും കഴിയാനാവാത്ത ഒരു പിതാവിന്റെ അവസ്ഥ നേരിട്ടുകണ്ടവരും സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി. ജനാസ നമസ്‌കാരത്തിനായി പള്ളിയിലേക്കെടുത്ത നാലു മയ്യിത്തുകള്‍ അബ്ദുല്‍ ലത്തീഫ് മരവിച്ച മനസ്സുമായി നോക്കിയിരിക്കുകയായിരുന്നു. ലിവ ഫെസ്റ്റ് കണ്ട സന്തോഷത്തോടെ മടങ്ങി വരികയായിരുന്നു ലത്തീഫും കുടുംബവും. ഒരു നിമിഷത്തില്‍ ഉറക്കത്തിലേക്ക് വഴുതിയതാവാം [&#8230;]]]></description>
										<content:encoded><![CDATA[<div>ദുബൈ: മക്കളെ അവസാനമായി ഒരുനോക്ക് കാണാനും ജനാസ നമസ്‌കരിക്കുന്നതിനുമായി പിതാവ് അബ്ദുല്&#x200d; ലത്തീഫ് വീല്&#x200d; ചെയറിലാണ് എത്തിയത്. അപകടത്തില്&#x200d; പരിക്കേറ്റതിനെത്തുടര്&#x200d;ന്ന് പ്ലാസ്റ്ററിട്ട കൈകളുമായി വീല്&#x200d; ചെയറില്&#x200d; എത്തിയപ്പോള്&#x200d; കണ്ടുനിന്നവരുടെ കണ്ണുകള്&#x200d; സജലങ്ങളായി. ഊഹിക്കാന്&#x200d; പോലും കഴിയാനാവാത്ത ഒരു പിതാവിന്റെ അവസ്ഥ നേരിട്ടുകണ്ടവരും സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി. ജനാസ നമസ്‌കാരത്തിനായി പള്ളിയിലേക്കെടുത്ത നാലു മയ്യിത്തുകള്&#x200d; അബ്ദുല്&#x200d; ലത്തീഫ് മരവിച്ച മനസ്സുമായി നോക്കിയിരിക്കുകയായിരുന്നു.</div>
<div></div>
<div>ലിവ ഫെസ്റ്റ് കണ്ട സന്തോഷത്തോടെ മടങ്ങി വരികയായിരുന്നു ലത്തീഫും കുടുംബവും. ഒരു നിമിഷത്തില്&#x200d; ഉറക്കത്തിലേക്ക് വഴുതിയതാവാം അപകട കാരണമെന്നാണ് അനുമാനിക്കുന്നത്. ലത്തീഫിന് അക്കാര്യം വ്യക്തമായി ഓര്&#x200d;ക്കാനാവുന്നില്ല. അല്ലെങ്കിലും അദ്ദേഹത്തോട് കൂടുതലൊന്നും ചോദിച്ചറിയുവാന്&#x200d; കഴിയുന്ന മാനസികാവസ്ഥയിലുമല്ല ഉള്ളത്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/father-arrives-in-wheelchair-with-frozen-heart-to-send-his-children-off-on-their-last-journey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി</title>
		<link>https://www.chandrikadaily.com/abu-dhabi-car-accident-fourth-child-dies.html</link>
					<comments>https://www.chandrikadaily.com/abu-dhabi-car-accident-fourth-child-dies.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 05 Jan 2026 16:47:13 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372758</guid>

					<description><![CDATA[അബുദാബി: കഴിഞ്ഞദിവസം അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ ഒരുകുട്ടി കൂടി മരണത്തിന് കീഴടങ്ങി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അസം (7) ആണ് ഇന്ന് യുഎഇ സമയം ആറരയോടെ മരണപ്പെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ശസ്ത്രക്രിയ ഇന്നായിരുന്നു കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശിനി റുക്‌സാനയുടെയും മൂന്നുമക്കളും ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയും കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. അബ്ദുല്‍ലത്തീഫും ഭാര്യ റുക്‌സാനയും ഇവരുടെ മൂന്നാമത്തെ മകള്‍ പത്തുവയസ്സുകാരി ഇസ്സയും അബുദാബി ഷഖ്ബൂത്ത് ആശുപത്രിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<div>അബുദാബി: കഴിഞ്ഞദിവസം അബുദാബിയിലുണ്ടായ വാഹനപകടത്തില്&#x200d; ഒരുകുട്ടി കൂടി മരണത്തിന് കീഴടങ്ങി. അപകടത്തില്&#x200d; ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അസം (7) ആണ് ഇന്ന് യുഎഇ സമയം ആറരയോടെ മരണപ്പെട്ടത്. ഇതോടെ അപകടത്തില്&#x200d; മരിച്ചവരുടെ എണ്ണം അഞ്ചായി. ശസ്ത്രക്രിയ ഇന്നായിരുന്നു</div>
<div></div>
<div>കൊണ്ടോട്ടി സ്വദേശി അബ്ദുല്&#x200d;ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശിനി റുക്‌സാനയുടെയും മൂന്നുമക്കളും ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയും കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. അബ്ദുല്&#x200d;ലത്തീഫും ഭാര്യ റുക്‌സാനയും ഇവരുടെ മൂന്നാമത്തെ മകള്&#x200d; പത്തുവയസ്സുകാരി ഇസ്സയും അബുദാബി ഷഖ്ബൂത്ത് ആശുപത്രിയില്&#x200d; ചികിത്സയിലാണ്. മൂവരുടെയും പരുക്ക് ഗുരുതരമല്ല. റുക്‌സാനയുടെ കൈക്ക ഇന്നലെ ശസ്ത്രക്രിയ നടത്തി.</div>
<div></div>
<div>ശനിയാഴ്ച രാത്രി അബുദാബിയിലെ പടിഞ്ഞാറന്&#x200d; പ്രവിശ്യയായ ലിവയില്&#x200d; ലിവ ഫെസ്റ്റിന് പോയി മടങ്ങുന്ന വഴിയില്&#x200d; ഷഹാമക്കു സമീപമാണ് അപകടം സംഭവിച്ചത്. ഇവര്&#x200d; സഞ്ചരിച്ച നിസ്സാന്&#x200d; പട്രോള്&#x200d; ഇടിച്ചു മറിയുകയായിരുന്നു. സഹോദരങ്ങളായ അഷാസ് (14) അമ്മാര്&#x200d; (12) അയാഷ്(5) എന്നിവരാണ് അപകടദിവസംതന്നെ മരിച്ചത്.  മരി ച്ച കുട്ടികളുടെ മയ്യിത്തുകള്&#x200d; ബനിയാസ് ഖബര്&#x200d;സ്ഥാനില്&#x200d; മറവ് ചെയ്യും. വീട്ടുജോലിക്കാരി ചെമ്രവട്ടം സ്വദേശിനി ബുഷറയുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abu-dhabi-car-accident-fourth-child-dies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ; കുറഞ്ഞ നിരക്കില്‍ അധിക ബാഗേജ്</title>
		<link>https://www.chandrikadaily.com/airindia-announces-relief-expatriates-additional-baggage-at-a-reduced-rate.html</link>
					<comments>https://www.chandrikadaily.com/airindia-announces-relief-expatriates-additional-baggage-at-a-reduced-rate.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 03 Jan 2026 11:01:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AirIndia]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[news]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372410</guid>

					<description><![CDATA[ജനുവരി 16 മുതല്‍ മാര്‍ച്ച് 10 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.]]></description>
										<content:encoded><![CDATA[<p>ദുബായ്: ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്&#x200d;ക്ക് എയര്&#x200d; ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ പ്രഖ്യാപനം. നിലവിലുള്ള 30 കിലോ ബാഗേജ് പരിധിക്ക് പുറമെ,കുറഞ്ഞ നിരക്കില്&#x200d; അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ രണ്ട് ലോട്ടുകളായി അധിക ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യ ഒരുക്കി . ഇതോടെ പ്രവാസികള്&#x200d;ക്ക് ആകെ 40 കിലോ വരെ ചെക്ക്-ഇന്&#x200d; ബാഗേജ് നാട്ടിലേക്ക് കൊണ്ടുപോകാന്&#x200d; സാധിക്കും.</p>
<p>ജനുവരി 16 മുതല്&#x200d; മാര്&#x200d;ച്ച് 10 വരെയുള്ള കാലയളവില്&#x200d; യാത്ര ചെയ്യുന്നവര്&#x200d;ക്കാണ് ഈ ഓഫര്&#x200d; ലഭ്യമാകുക. എയര്&#x200d; ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈല്&#x200d; ആപ്പ്, മറ്റ് ബുക്കിങ് ചാനലുകള്&#x200d; എന്നിവ വഴി ടിക്കറ്റ് എടുക്കുന്നവര്&#x200d;ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്ളെക്സ്, എക്‌സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്&#x200d;ക്കും ഈ ഓഫര്&#x200d; ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.</p>
<p>ഗള്&#x200d;ഫിലെ വിവിധ രാജ്യങ്ങളില്&#x200d; നിന്ന് വ്യത്യസ്തമായ നിരക്കുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. യുഎഇയില്&#x200d; 5 കിലോ അധികമായി കൊണ്ടുപോകുന്നതിന് 10 ദിര്&#x200d;ഹവും, 10 കിലോയ്ക്ക് 20 ദിര്&#x200d;ഹവും നല്&#x200d;കിയാല്&#x200d; മതി. ബഹ്‌റൈനിലും കുവൈത്തിലും അധികമായി കൊണ്ടുപോകുന്ന ഒരോ കിലോയ്ക്കും 0.2 ദിനാര്&#x200d; വീതം ചാര്&#x200d;ജ് നല്&#x200d;കിയാല്&#x200d; മതി. ഒമാനില്&#x200d; ഒരു കിലോയ്ക്ക് 0.2 റിയാലും ഖത്തറിലും സൗദി അറേബ്യയിലും 2 റിയാല്&#x200d; നിരക്കിലും അധിക ബാഗേജ് കൊണ്ടുപോകാം. ഈ പ്രത്യേക ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി 31-നകം ടിക്കറ്റുകള്&#x200d; ബുക്ക് ചെയ്യേണ്ടതുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/airindia-announces-relief-expatriates-additional-baggage-at-a-reduced-rate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം</title>
		<link>https://www.chandrikadaily.com/security-guard-used-his-own-body-to-protect-pilgrim-in-mecca-world-praises-him.html</link>
					<comments>https://www.chandrikadaily.com/security-guard-used-his-own-body-to-protect-pilgrim-in-mecca-world-praises-him.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 26 Dec 2025 16:41:48 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[makkha]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police officer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370915</guid>

					<description><![CDATA[മക്ക: മസ്ജിദുൽ ഹറാമിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച തീർത്ഥാടകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സൗദി സുരക്ഷാ ഉദ്യോഗസ്ഥൻ ശ്രദ്ധേയനായി. റിയാൻ ബിൻ സഈദ് അബു ഫൈദ അൽ മഗിദി അൽ അസീരി എന്ന ഉദ്യോഗസ്ഥനാണ് സ്വന്തം ജീവൻ പണയപ്പെടുത്തി തീർത്ഥാടകനെ രക്ഷിച്ചത്. ഡിസംബർ 25-നായിരുന്നു സംഭവം. മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ ഉദ്യോഗസ്ഥൻ അതിവേഗം ഓടിയെത്തുകയും സ്വന്തം ശരീരത്തിലേക്ക് വീഴ്ത്തുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് തീർത്ഥാടകൻ വീണത് എന്നതിനാൽ മാരകമായ [&#8230;]]]></description>
										<content:encoded><![CDATA[<p>മക്ക: മസ്ജിദുൽ ഹറാമിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച തീർത്ഥാടകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സൗദി സുരക്ഷാ ഉദ്യോഗസ്ഥൻ ശ്രദ്ധേയനായി. റിയാൻ ബിൻ സഈദ് അബു ഫൈദ അൽ മഗിദി അൽ അസീരി എന്ന ഉദ്യോഗസ്ഥനാണ് സ്വന്തം ജീവൻ പണയപ്പെടുത്തി തീർത്ഥാടകനെ രക്ഷിച്ചത്. ഡിസംബർ 25-നായിരുന്നു സംഭവം.</p>
<p>മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ ഉദ്യോഗസ്ഥൻ അതിവേഗം ഓടിയെത്തുകയും സ്വന്തം ശരീരത്തിലേക്ക് വീഴ്ത്തുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് തീർത്ഥാടകൻ വീണത് എന്നതിനാൽ മാരകമായ അപകടം ഒഴിവായി. വീഴ്ചയുടെ ആഘാതത്തിൽ ഇരുവർക്കും പരിക്കേറ്റു. ഉദ്യോഗസ്ഥന്റെ എല്ലുകൾക്ക് പൊട്ടലും മറ്റ് പരിക്കുകളുമുണ്ടെങ്കിലും നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ളവർ ഉദ്യോഗസ്ഥന്റെ ധീരതയെ പ്രശംസിച്ചു.</p>
<p>സംഭവമറിഞ്ഞ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് പരിക്കേറ്റ ഉദ്യോഗസ്ഥനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ കാണിക്കുന്ന ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുൽ ഹറാമിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ആരാധനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹറം കാര്യ മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആത്മഹത്യ ഇസ്ലാമിക വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/security-guard-used-his-own-body-to-protect-pilgrim-in-mecca-world-praises-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോം ഒരുക്കി ദുബൈ</title>
		<link>https://www.chandrikadaily.com/dubai-launches-digital-platform-to-ease-post-death-procedures.html</link>
					<comments>https://www.chandrikadaily.com/dubai-launches-digital-platform-to-ease-post-death-procedures.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 10 Dec 2025 13:30:43 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cremation]]></category>
		<category><![CDATA[death certificate]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367957</guid>

					<description><![CDATA[ദുബൈ: മരണാനന്തര നടപടികൾ ഇനി മുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ഇതിനായി ‘ജാബിർ&#8217; എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്​ ദുബൈ  ഹെൽത്ത്​ അതോറിറ്റി. ഇതോടെ മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾക്കായി ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും. ഓരോ മരണവുമായി ബന്ധപ്പെട്ട കേസുകൾക്കും ഒരു സര്‍ക്കാര്‍ സേവന ഉദ്യോഗസ്ഥനെ (GSO) അധികൃതർ നിയോഗിക്കും. ശവ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ മുതൽ മൃതദേഹം നാട്ടിലേക്ക് അയക്കണമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ വരെ ഉദ്യോഗസ്ഥൻ പൂർത്തിയാക്കും. പൊതു, സ്വകാര്യ [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബൈ: മരണാനന്തര നടപടികൾ ഇനി മുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ഇതിനായി ‘ജാബിർ&#8217; എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്​ ദുബൈ  ഹെൽത്ത്​ അതോറിറ്റി. ഇതോടെ മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾക്കായി ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും.</p>
<p>ഓരോ മരണവുമായി ബന്ധപ്പെട്ട കേസുകൾക്കും ഒരു സര്&#x200d;ക്കാര്&#x200d; സേവന ഉദ്യോഗസ്ഥനെ (GSO) അധികൃതർ നിയോഗിക്കും. ശവ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ മുതൽ മൃതദേഹം നാട്ടിലേക്ക് അയക്കണമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ വരെ ഉദ്യോഗസ്ഥൻ പൂർത്തിയാക്കും. പൊതു, സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങൾക്കും ഇത് സംബന്ധിച്ച വിവരം ലഭിക്കും.</p>
<p>ഇതോടെ മരണസർട്ടിഫിക്കറ്റ് അടക്കുമുള്ള രേഖകൾ ബന്ധുക്കൾക്ക് ഉടൻ തന്നെ ലഭിക്കുകയും ചെയ്യും. ഇതിനായി പ്രത്യേകം അപേക്ഷ നൽകുകയോ, ഓഫീസുകൾ കയറി ഇറങ്ങുകയോ വേണ്ട എന്നതും ബന്ധുക്കൾക്ക് നടപടികൾ എളുപ്പമാക്കാൻ സഹായിക്കും.</p>
<p>ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ അവസ്ഥയിൽ വൈകാരികമായും കാര്യക്ഷമവുമായ പിന്തുണ നൽകി മനൂഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ന് ദുബൈ അധികൃതർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dubai-launches-digital-platform-to-ease-post-death-procedures.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ കോളുകള്‍, ലിങ്കുകള്‍, പോസ്റ്ററുകള്‍, ലേലങ്ങള്‍ സൈബര്‍ തട്ടിപ്പ് &#8216;ജാഗ്രത പാലിക്കുക&#8217; ബോധവല്‍ക്കരണവുമായി അബുദാബി പോലീസ്</title>
		<link>https://www.chandrikadaily.com/fake-calls-links-posters-auctions-cyber-%e2%80%8b%e2%80%8bscams-beware-abu-dhabi-police-with-awareness.html</link>
					<comments>https://www.chandrikadaily.com/fake-calls-links-posters-auctions-cyber-%e2%80%8b%e2%80%8bscams-beware-abu-dhabi-police-with-awareness.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 07 Dec 2025 14:13:01 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367351</guid>

					<description><![CDATA[ സൈബര്‍ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. ]]></description>
										<content:encoded><![CDATA[<p>അബുദാബി: സൈബര്&#x200d; തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്&#x200d; കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്&#x200d;കി. അബുദാബി പോലീസിന്റെ എക്‌സ്റ്റേണല്&#x200d; റീജിയണ്&#x200d;സ് പോലീസ് ഡയറക്ടറേറ്റിന്റെ ഭാഗമായ ബനിയാസ് പോലീസ് സ്റ്റേഷന്&#x200d;, അല്&#x200d;മഫ്‌റഖ് പ്രദേശത്തെ അല്&#x200d;റാഹ വര്&#x200d;ക്കേഴ്സ് വില്ലേജില്&#x200d; ഇതുസംബന്ധിച്ചു &#8216;ജാഗ്രത പുലര്&#x200d;ത്തുക&#8217; എന്ന സന്ദേശവുമായി ബോധവല്&#x200d;ക്കരണ പരിപാടി സംഘടിപ്പിച്ചു. </p>
<p>ആധുനിക സൈബര്&#x200d; തട്ടിപ്പ് രീതികളെക്കുറിച്ച് അവബോധം വളര്&#x200d;ത്തുക എന്നതാണ് വര്&#x200d;ക്ക്ഷോപ്പിന്റെ ലക്ഷ്യം. ഡിജിറ്റല്&#x200d; സുരക്ഷ വര്&#x200d;ദ്ധിപ്പിക്കുന്നതിനും ആധുനിക തട്ടിപ്പ് സാങ്കേതിക വിദ്യകളില്&#x200d;നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കു ന്നതിനുമുള്ള അബുദാബി പോലീസിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ബോധവല്&#x200d;ക്കരണം സംഘടിപ്പിക്കുന്നത്. അജ്ഞാത ഫോണ്&#x200d; കോളുകള്&#x200d;, വ്യാജ ലിങ്കുകള്&#x200d;, റിയല്&#x200d; എസ്റ്റേറ്റ് തട്ടിപ്പ്, വ്യാജ ജോലി പോസ്റ്ററുകള്&#x200d;, വഞ്ചനാപരമായ ഓണ്&#x200d;ലൈന്&#x200d; പരസ്യങ്ങള്&#x200d;, വ്യാജ ലേലങ്ങള്&#x200d;, ക്രിപ്റ്റോ കറന്&#x200d;സി നിക്ഷേപങ്ങള്&#x200d; തുടങ്ങിയ ഏറ്റവും പ്രചാരത്തിലു ള്ള സൈബര്&#x200d; തട്ടിപ്പ് രീതികളെക്കുറിച്ചു പൊലീസ് പ്രത്യേകം എടുത്തുപറഞ്ഞു. വ്യാജ ഫോണ്&#x200d; നമ്പറുകള്&#x200d;, വാഹനങ്ങള്&#x200d; അല്ലെങ്കില്&#x200d; മൊബൈല്&#x200d; ഫോണുകള്&#x200d; വില്&#x200d;ക്കുന്നതിനുള്ള പണ അഭ്യര്&#x200d;ത്ഥനകള്&#x200d;ക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&#8216;ജാഗ്രത പാലിക്കുക&#8217; എന്ന സന്ദേശത്തിലൂടെ ഡിജിറ്റല്&#x200d; സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും വ്യത്യസ്ത വഞ്ചനാരീതികള്&#x200d; തിരിച്ചറിയാനുള്ള പൊതുജനങ്ങളുടെ കഴിവ് വര്&#x200d;ദ്ധിപ്പിക്കുന്നതിനും അബുദാബി പോലീസ് ലക്ഷ്യമി ടുന്നു. ചൂഷണങ്ങളില്&#x200d;നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിന് അബുദാബിയിലെ ഡിജിറ്റല്&#x200d; സുരക്ഷാ സംവിധാനത്തിന്റെ വ്യക്തമായ മുന്നറിയിപ്പ് സന്ദേശങ്ങളിലൂടെയും മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങളിലൂടെയും മോചനം നേടാനാകുമെന്ന് പൊലീസ് വ്യക്തമാക്കി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-calls-links-posters-auctions-cyber-%e2%80%8b%e2%80%8bscams-beware-abu-dhabi-police-with-awareness.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശൈഖ് സായിദ് പൈതൃകനഗരിയില്‍ വിനോദ നഗരി പ്രവര്‍ത്തനമാരംഭിച്ചു</title>
		<link>https://www.chandrikadaily.com/entertainment-city-has-started-operations-in-sheikh-zayed-heritage-city.html</link>
					<comments>https://www.chandrikadaily.com/entertainment-city-has-started-operations-in-sheikh-zayed-heritage-city.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 07 Dec 2025 13:26:46 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367345</guid>

					<description><![CDATA[ശൈഖ് സായിദ് പൈതൃകനഗരിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആസ്വാദ്യകരമായ വിനോദനഗരി പ്രവര്‍ത്തനമാരംഭിച്ചു.]]></description>
										<content:encoded><![CDATA[<p>അബുദാബി: പ്രശസ്തമായ ശൈഖ് സായിദ് പൈതൃകനഗരിയില്&#x200d; മുതിര്&#x200d;ന്നവര്&#x200d;ക്കും കുട്ടികള്&#x200d;ക്കും ആസ്വാദ്യകരമായ വിനോദനഗരി പ്രവര്&#x200d;ത്തനമാരംഭിച്ചു. അല്&#x200d;വത്ബയുടെ ഹൃദയഭാഗത്ത് വിനോദവും വ്യത്യസ്ഥമായ അനുഭവ ങ്ങളും സംയോജിപ്പിക്കുന്ന കുടുംബ സൗഹൃദ ലക്ഷ്യസ്ഥാനമായാണ് പുതിയ സംവിധാനത്തെ വിലയിരുത്തപ്പെടുന്നത്. സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷത്തില്&#x200d; മുതിര്&#x200d;ന്നവര്&#x200d;ക്കും കുട്ടികള്&#x200d;ക്കും വേണ്ടിയുള്ള ആകര്&#x200d;ഷണീയമായ കേന്ദ്രമായിരിക്കുമെന്ന് അധികൃതര്&#x200d; വ്യക്തമാക്കി. </p>
<p>നാഷണല്&#x200d; ആന്റിനാര്&#x200d;ക്കോട്ടിക്‌സ് അതോറിറ്റി ചെയര്&#x200d;മാന്&#x200d; ശൈഖ് സായിദ് ബിന്&#x200d; ഹമദ് ബിന്&#x200d; ഹംദാന്&#x200d; അല്&#x200d;നഹ്യാന്&#x200d;, പ്രസിഡന്&#x200d;ഷ്യല്&#x200d; കോര്&#x200d;ട്ട് ഓഫീസ് ഡയറക്ടറും ഫെസ്റ്റിവല്&#x200d; ഹയര്&#x200d; കമ്മിറ്റി വൈസ് ചെയര്&#x200d;മാനുമായ ഹമീദ് സയീദ് അല്&#x200d;നിയാദിയും നിരവധി ഉദ്യോഗസ്ഥരും ചേര്&#x200d;ന്ന് ഉദ്ഘാടനം ചെയ്തു. </p>
<p>ആസ്വാദനവും സുരക്ഷയും സംയോജിപ്പിച്ച് സമ്പൂര്&#x200d;ണ്ണ കുടുംബ വിനോദാനുഭവം നല്&#x200d;കുന്ന വിധത്തിലാണ് രൂപകല്&#x200d;പ്പന ചെയ്തിരിക്കുന്നത്. മനോഹരമായ നടപ്പാതകളും സുഖപ്രദമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ഫെസ്റ്റിവല്&#x200d; നഗരിയുടെ സാമീപ്യം വിവിധ കവാടങ്ങളില്&#x200d;നിന്ന് എളുപ്പത്തില്&#x200d; പ്രവേശനം ഉറപ്പാക്കുന്നു. </p>
<p>റോളര്&#x200d; കോസ്റ്റര്&#x200d;, ഐസ് സ്‌കേറ്റിംഗ് റിങ്ക്, പ്രേതഭവനം, കണ്ണാടി മേസ്, നെറ്റ് മേസ് സോണ്&#x200d;, ദിനോസര്&#x200d; പാര്&#x200d;ക്ക്, അമ്പെയ്ത്ത് പ്രവര്&#x200d;ത്തന ങ്ങള്&#x200d;, വൈദഗ്ധ്യാധിഷ്ഠിത ഗെയിമുകള്&#x200d;, ബമ്പര്&#x200d; കാറുകള്&#x200d;, ഇലക്ട്രോണിക് ഗെയിമിംഗ് ഹാള്&#x200d;, കൊച്ചുകുട്ടികള്&#x200d;ക്കുള്ള പോണി റൈഡുകള്&#x200d; എന്നിവയുള്&#x200d;പ്പെടെ കുട്ടികള്&#x200d;ക്കും കൗമാരക്കാര്&#x200d;ക്കും മുതിര്&#x200d;ന്നവര്&#x200d;ക്കും അനുയോജ്യമായ വൈവി ധ്യമാര്&#x200d;ന്ന ആകര്&#x200d;ഷണങ്ങള്&#x200d; വണ്ടര്&#x200d;ലാന്റിലുണ്ട്. വിപുലമായ ഇലക്ട്രോണിക് ലെയ്നുകള്&#x200d; സജ്ജീകരിച്ചിരിക്കുന്ന ഇവിടെ പ്രായത്തിനനുസരിച്ചുള്ള ഉപകരണങ്ങളുള്ള തിളക്കമുള്ള തീം, കുട്ടികളുടെ ബൗളിംഗ് ഹാള്&#x200d; എന്നിവയുമുണ്ട്.</p>
<p>ഉയര്&#x200d;ന്ന സുരക്ഷയാണ് ഏര്&#x200d;പ്പെടുത്തിയിട്ടുള്ളത്. വിനോദ നഗരത്തിലുടനീളം സുഗമമായ നാവിഗേഷന്&#x200d; ഉറപ്പാ ക്കുന്നതിന് കഫേകള്&#x200d;, ലഘുഭക്ഷണ ഔട്ട്ലെറ്റുകള്&#x200d; പോലുള്ള പാതകളും സേവന മേഖലകളും ആസൂത്രണം ചെയ്തി ട്ടുണ്ട്. പൈതൃകം, കല, സംസ്‌കാരം, വിനോദം എന്നിവ ഒരുമിച്ച് സമഗ്രമായ സാംസ്‌കാരിക, വിനോദ കേന്ദ്രമായ ഇ വിടെ കുടുംബങ്ങളെയും യുവാക്കളെയും കുട്ടികളെയും ഉള്&#x200d;പ്പെടുത്തുന്നതിനായി രൂപകല്&#x200d;പ്പന ചെയ്ത നൂതന സംവിധാനങ്ങള്&#x200d; സന്ദര്&#x200d;ശകര്&#x200d;ക്ക് പുതിയ അനുഭവം പകരും. വൈകുന്നേരം 4 മുതല്&#x200d; അര്&#x200d;ദ്ധരാത്രി വരെയും വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും വൈകുന്നേരം 4 മുതല്&#x200d; പുലര്&#x200d;ച്ചെ 1 വരെയുമാണ് പ്രവര്&#x200d;ത്തിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/entertainment-city-has-started-operations-in-sheikh-zayed-heritage-city.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദാനശീലം, സേവനം, മാനുഷിക മൂല്യങ്ങള്‍ വര്‍ധിപ്പിക്കുക; അബുദാബിയില്‍ ആഗോള വളണ്ടിയര്‍ ഫോറം സംഘടിപ്പിച്ചു</title>
		<link>https://www.chandrikadaily.com/enhancing-philanthropy-service-and-humanitarian-values-global-volunteer-forum-was-organized-in-abu-dhabi.html</link>
					<comments>https://www.chandrikadaily.com/enhancing-philanthropy-service-and-humanitarian-values-global-volunteer-forum-was-organized-in-abu-dhabi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 07 Dec 2025 12:41:52 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[volunteer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367338</guid>

					<description><![CDATA[അബുദാബി: അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച്, യുഎഇ തലസ്ഥാനമായ അബുദാബിയില്‍ &#8216;നമ്മുടെ രാഷ്ട്രത്തിനായി സായിദിന്റെ ദാനത്തിന്റെയും നന്മയുടെയും പാതയും പൈതൃകവും പിന്തുടരുക&#8217; എന്ന സന്ദേശവു മായി ആഗോള വളണ്ടിയര്‍ ഫോറം സംഘടിപ്പിച്ചു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്‍ സ്ഥാപിച്ച ആഴത്തില്‍ വേരൂന്നിയ മാനുഷിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതായിരുന്നു പരിപാടി. ദാനം ചെയ്യല്‍ സംസ്‌കാ രം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വികസനത്തിന് സംഭാവന നല്‍കുന്ന സന്നദ്ധസേവനം, മാനുഷിക മൂല്യങ്ങള്‍ എ ന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടി. ലോകമെമ്പാടുമുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>അബുദാബി: അന്താരാഷ്ട്ര വളണ്ടിയര്&#x200d; ദിനത്തോടനുബന്ധിച്ച്, യുഎഇ തലസ്ഥാനമായ അബുദാബിയില്&#x200d; &#8216;നമ്മുടെ രാഷ്ട്രത്തിനായി സായിദിന്റെ ദാനത്തിന്റെയും നന്മയുടെയും പാതയും പൈതൃകവും പിന്തുടരുക&#8217; എന്ന സന്ദേശവു മായി ആഗോള വളണ്ടിയര്&#x200d; ഫോറം സംഘടിപ്പിച്ചു. </p>
<p>രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്&#x200d; സുല്&#x200d;ത്താന്&#x200d; അല്&#x200d;നഹ്യാന്&#x200d; സ്ഥാപിച്ച ആഴത്തില്&#x200d; വേരൂന്നിയ മാനുഷിക മൂല്യങ്ങളെ ഉള്&#x200d;ക്കൊള്ളുന്നതായിരുന്നു പരിപാടി. ദാനം ചെയ്യല്&#x200d; സംസ്‌കാ രം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വികസനത്തിന് സംഭാവന നല്&#x200d;കുന്ന സന്നദ്ധസേവനം, മാനുഷിക മൂല്യങ്ങള്&#x200d; എ ന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടി. </p>
<p>ലോകമെമ്പാടുമുള്ള വളണ്ടിയര്&#x200d; നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്&#x200d; പ്രാദേശികമായും അന്തര്&#x200d;ദേശീയമായും സന്നദ്ധസേവന സംരംഭങ്ങളെ പിന്തുണക്കുന്ന ആഗോള വേദി എന്ന നിലയില്&#x200d; യുഎഇയുടെ പദവി ശ്രദ്ധേയമായി. സമൂഹം, ആരോഗ്യം, പരിസ്ഥിതി, കായികം, സന്നദ്ധസേവനം എന്നിവയെക്കുറിച്ചുള്ള പ്രഭാഷണ ങ്ങള്&#x200d;, പാനല്&#x200d; ചര്&#x200d;ച്ചകള്&#x200d;, വര്&#x200d;ക്ക്‌ഷോപ്പുകള്&#x200d;, പ്രായോഗിക പരിശീലന സെഷനുകള്&#x200d; എന്നിവ നടന്നു. </p>
<p>ഉദ്ഘാടന ചട ങ്ങില്&#x200d;, വിവിധ രാജ്യങ്ങളിലെ മെഡിക്കല്&#x200d; വളണ്ടിയര്&#x200d; റിസര്&#x200d;വ് ടീമുകളില്&#x200d; പങ്കെടുക്കുന്ന യുഎഇ വളണ്ടിയര്&#x200d; ഡോക്ടര്&#x200d;മാ ര്&#x200d; നടത്തിയ മാനുഷിക, മെഡിക്കല്&#x200d; ദൗത്യങ്ങള്&#x200d; വിവരിക്കുന്ന &#8221;സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ്&#8221;ന്റെ 25 വര്&#x200d;ഷത്തെ ഹൃദയസ്പര്&#x200d;ശിയായ ഡോക്യുമെന്ററി പ്രദര്&#x200d;ശിപ്പിച്ചു. പ്രാദേശികമായും അന്തര്&#x200d;ദേശീയമായും ആയിരക്കണക്കിന് വളണ്ടി യര്&#x200d;മാരെ പരിശീലിപ്പിക്കുന്നതിലും യോഗ്യത നേടുന്നതിലും യുഎഇ മെഡിക്കല്&#x200d; റെഡിനെസ് ആന്റ് റെസ്‌പോണ്&#x200d;സ് പ്രോഗ്രാമായ ജഹെസിയയുടെ നിര്&#x200d;ണായക പങ്ക് ശ്രദ്ധേയമായി.  </p>
<p>വോളണ്ടിയര്&#x200d; സംരംഭങ്ങളെ സ്വീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ആഗോള വേദിയാണ് യുഎഇ യെന്ന് സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ് സിഇഒയും യുഎഇ ഡോക്ടര്&#x200d;മാരുടെ തലവനും യുഎഇ നാഷണല്&#x200d; റെഡിനെസ് ആന്റ് റെസ്പോണ്&#x200d;സ് പ്രോഗ്രാം (ജഹെസിയ) സിഇഒയുമായ ഡോ.ആദില്&#x200d; അല്&#x200d;ഷംരി അല്&#x200d;അജ്മി വ്യക്തമാക്കി. ദാ ന സംസ്‌കാരത്തെയും മാനുഷിക പ്രവര്&#x200d;ത്തനങ്ങളെയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണിത്. സന്നദ്ധസേ വനം ഇമാറാത്തി ഐഡന്റിറ്റിയുടെ അനിവാര്യഘടകമായി മാറിയിട്ടുണ്ട്. സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും രാഷ്ട്രത്തെ സേവിക്കുന്നതിനും നന്മ പ്രചരിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്ന യുവാക്കളുടെ പരിശ്രമങ്ങളെ ആദരിക്കു കയും ചെയ്യുന്ന ദേശീയ മൂല്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. </p>
<p> യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്&#x200d; സായിദ് അല്&#x200d; നഹ്യാന്&#x200d;, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്&#x200d; റാഷിദ് അല്&#x200d;മക്തൂം എന്നിവരുടെ പിന്തുണയില്&#x200d; രൂപപ്പെട്ട സ ന്നദ്ധസേവനം യുഎഇയുടെ മാനുഷികവും നാഗരികവുമായ സമീപനത്തിന്റെ പ്രധാന സ്തംഭമാണെന്ന് ഡോ. അല്&#x200d;ഷ മേരി വ്യക്തമാക്കി. </p>
<p>ഇമാറാത്തി യുവാക്കളെ അവരുടെ നേതൃത്വത്തിന്റെയും  മാതാപിതാക്കളുടെയും മാതൃക പിന്തുടര്&#x200d;ന്ന് സ്വയം നയിക്കുന്ന സംരംഭങ്ങളിലൂടെ സന്നദ്ധപ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്താന്&#x200d; പ്രചോദിപ്പിച്ചത് ബുദ്ധിമാന്മാരായ നേതൃത്വ മാണ്. ലോകമെമ്പാടുമുള്ള സന്നദ്ധസേവനം, സഹിഷ്ണുത, സന്തോഷം, പോസിറ്റീവിറ്റി എന്നിവയുടെ അംബാ സഡര്&#x200d; മാരാണെന്ന ഖ്യാതി നേടാന്&#x200d; യുഎഇക്ക് സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/enhancing-philanthropy-service-and-humanitarian-values-global-volunteer-forum-was-organized-in-abu-dhabi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
