<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gulfnews &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gulfnews/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 07 Jan 2026 06:26:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gulfnews &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡിഫ ചാമ്പ്യൻസ് ലീഗിന് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും</title>
		<link>https://www.chandrikadaily.com/the-dfa-champions-league-will-begin-on-friday.html</link>
					<comments>https://www.chandrikadaily.com/the-dfa-champions-league-will-begin-on-friday.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 07 Jan 2026 06:26:14 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gulfnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372924</guid>

					<description><![CDATA[ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്‌സ് സ്റ്റേഡിയമാണ് മത്സര വേദി.]]></description>
										<content:encoded><![CDATA[<p>ദമാം : സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ഫുട്&#x200d;ബോൾ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്&#x200d;ബോൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് ജനുവരി 09 ന് തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്‌സ് സ്റ്റേഡിയമാണ് മത്സര വേദി. മേളയുടെ ഔദ്യോഗിക കിക്കോഫ് കായിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയോടെ ജനുവരി 16ന് നടക്കും.</p>
<p>ബിസിനസ് രംഗത്തെ പ്രമുഖരായഎച്.എം.ആർ കമ്പനി ലിമിറ്റഡാണ് മേളയുടെ മുഖ്യ പ്രായോജകർ. ഡിഫക്ക് കീഴിൽ രണ്ട് വർഷത്തോളമായി നടന്ന് വന്ന ടൂര്ണമെന്റുകളിലെ ടീമുകളുടെ പോയന്റിനെ അടിസ്ഥാനമാക്കി എ,ബി,സി എന്നീ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു. മൂന്ന് ഗ്രുപ്പുകളിൽ നിന്നുമായി മൂന്ന് ചാമ്പ്യന്മാരെ ഫൈനൽ മത്സരത്തിലൂടെ നിശ്ചയിക്കും. 45 മത്സരങ്ങളുള്ള ടൂർണമെന്റ് മെയ് അവസാന വാരം വരെ നീണ്ടുനിൽക്കും. റമദാനിൽ മത്സരങ്ങൾ ഉണ്ടായിരിക്കില്ല. വിജയികൾക്ക് ട്രോഫിയും കാശ് അവാർഡും സമ്മാനിക്കും. ടൂർണമെന്റിന്റെ ഭാഗമായി വിവിധ കലാ സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.</p>
<p>ഡിഫയിൽ രജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധിക്കുക. ഇതാദ്യമായാണ് ഡിഫക്ക് കീഴിൽ ലീഗ് ഫുട്&#x200d;ബോൾ മേള സംഘടിപ്പിക്കപ്പെടുന്നത്. ദമാമിലെ കാൽപന്ത് സംഘാടനത്തിന് ഏകീക്യത വേദിയെന്ന രൂപത്തിൽ 2009 ജനുവരി 08ന് പിറവി കൊണ്ട ഡിഫ പ്രശംസനീയമായ പ്രവർത്തനങ്ങളിലൂടെയാണ് പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡിഫ സാരഥികൾ പറഞ്ഞു. 24 ക്ലബുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഡിഫയിൽ ആയിരത്തിൽ പരം പ്രൊഫഷണൽ കളിക്കാരുണ്ട്. ഇടവേളകളില്ലാതെ ടൂര്ണമെന്റുകൾക്ക് വേദിയാവുന്ന പ്രവാസ ലോകത്തെ ഒരിടമാണ് ദമാം.</p>
<p>പ്രവാസികളിൽ കായിക അവബോധം ഉണ്ടാക്കിയെടുക്കുകയും ഫുട്&#x200d;ബോൾ വികാസത്തിനായി നിരവധി പ്രവർത്തന പരിപാടികളും, ഒപ്പം മറുകൈ അറിയാതെയുള്ള നിരവധി ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളും ഡിഫക്ക് കീഴിൽ സംഘടിപ്പിച്ച് വരുന്നുണ്ടെന്ന് സംഘാടകർ വിശദീകരിച്ചു. ക്ലബുകൾക്ക് കീഴിലുള്ള കുട്ടികൾക്കായുള്ള അക്കാദമികളും നിസ്തുലമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഡിഫ പ്രസിഡന്റും ടൂർണമെന്റ് കമ്മറ്റി ചെയർമാനുമായ ഷമീർ കൊടിയത്തൂർ, ജനറൽ കൺവീനർ മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, ട്രഷറർ ജുനൈദ് നീലേശ്വരം, മീഡിയ കോഡിനേറ്റർ ആസിഫ് മേലങ്ങാടി എന്നിവർ പങ്കെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-dfa-champions-league-will-begin-on-friday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്: 55 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബഹ്റൈൻ കോടതി ഉത്തരവ്</title>
		<link>https://www.chandrikadaily.com/pedestrian-seriously-injured-bahrain-court-orders-rs-55-lakh-compensation.html</link>
					<comments>https://www.chandrikadaily.com/pedestrian-seriously-injured-bahrain-court-orders-rs-55-lakh-compensation.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 31 Dec 2025 14:19:37 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[gulfnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371956</guid>

					<description><![CDATA[അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയും ഇൻഷുറൻസ് കമ്പനിയും ചേർന്നാണ് ഈ തുക നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>മനാമ: അശ്രദ്ധയോടെ വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കാൽനടയാത്രക്കാരന് 25,097 ബഹ്റൈനി ദിനാർ (ഏകദേശം 55 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ബഹ്റൈൻ കോടതി ഉത്തരവിട്ടു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയും ഇൻഷുറൻസ് കമ്പനിയും ചേർന്നാണ് ഈ തുക നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.</p>
<p>ഇതിന് പുറമെ മെഡിക്കൽ ഫീസ്, കോടതി ചെലവുകൾ എന്നിവയും പ്രതികളിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. വാഹനമോടിച്ചിരുന്ന വ്യക്തിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് കോടതി കണ്ടെത്തിയത്.</p>
<p>അപകടത്തിൽ കാൽനടയാത്രക്കാരന്റെ താടിയെല്ല് പൊട്ടുകയും ഓർമ്മശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. കൂടാതെ ശരീരത്തിന്റെ 40 ശതമാനം വരെ തളർച്ച അനുഭവപ്പെട്ടതായി കോടതി രേഖപ്പെടുത്തി. പരുക്കേറ്റ് 25 ദിവസം ഇയാൾ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.</p>
<p>സംഭവത്തിന് പിന്നാലെ ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരേ കാൽനടയാത്രക്കാരൻ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. വിചാരണക്കിടെ പ്രതിക്ക് മുൻപും സമാന കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി കനത്ത പിഴയും നഷ്ടപരിഹാരവും വിധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pedestrian-seriously-injured-bahrain-court-orders-rs-55-lakh-compensation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദോഹ വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട: ഷാംപൂ കുപ്പികളില്‍ ഒളിപ്പിച്ച 4.7 കിലോ കഞ്ചാവ് പിടികൂടി</title>
		<link>https://www.chandrikadaily.com/drug-raid-at-doha-airport-4-7-kg-of-cannabis-hidden-in-shampoo-bottles-seized.html</link>
					<comments>https://www.chandrikadaily.com/drug-raid-at-doha-airport-4-7-kg-of-cannabis-hidden-in-shampoo-bottles-seized.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 07:32:04 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dhoha]]></category>
		<category><![CDATA[drugcase]]></category>
		<category><![CDATA[gulfnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366960</guid>

					<description><![CDATA[ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.]]></description>
										<content:encoded><![CDATA[<p>ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വന്&#x200d;തോതില്&#x200d; കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്&#x200d; തടഞ്ഞു. ഒരു യാത്രക്കാരനില്&#x200d; നിന്ന് 4.7 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്&#x200d; അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്&#x200d; ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.</p>
<p>സൂക്ഷ്മ പരിശോധനയില്&#x200d; ഒന്നിലധികം ഷാംപൂ കുപ്പികള്&#x200d;ക്കുള്ളില്&#x200d; ഒളിപ്പിച്ച നിലയില്&#x200d; കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം തുടരുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തിനെതിരായ ശക്തമായ നടപടികള്&#x200d; തുടരുമെന്നും കസ്റ്റംസ് അധികൃതര്&#x200d; അറിയിച്ചു. അതേസമയം, കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങള്&#x200d;ക്കുമെതിരായ ദേശീയ ക്യാമ്പയിനായ &#8216;കഫെ&#8217;യെ (KAFIH) കൂടുതല്&#x200d; ശക്തിപ്പെടുത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അധികൃതര്&#x200d; അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>കള്ളക്കടത്ത്, മയക്കുമരുന്ന്, കസ്റ്റംസ് ലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്&#x200d; 16500 എന്ന ഹോട്ട്‌ലൈന്&#x200d; നമ്പറിലൂടെയോ kafih@customs.gov.qa എന്ന ഇമെയില്&#x200d; വിലാസത്തിലൂടെയോ രഹസ്യമായി അറിയിക്കാം. രാജ്യത്തെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതില്&#x200d; പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drug-raid-at-doha-airport-4-7-kg-of-cannabis-hidden-in-shampoo-bottles-seized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 61 കോടി ബിഗ് ടിക്കറ്റ് സമ്മാനം, ഡ്രീം കാര്‍ അടക്കമുള്ള വന്‍സമ്മാനങ്ങള്‍ പ്രവാസികള്‍ക്ക്</title>
		<link>https://www.chandrikadaily.com/an-end-to-the-15-year-wait-61-crore-big-ticket-prize-big-prizes-including-dream-car-for-expatriates.html</link>
					<comments>https://www.chandrikadaily.com/an-end-to-the-15-year-wait-61-crore-big-ticket-prize-big-prizes-including-dream-car-for-expatriates.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 10:36:33 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gulfnews]]></category>
		<category><![CDATA[lottery winner]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366797</guid>

					<description><![CDATA[. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം.]]></description>
										<content:encoded><![CDATA[<p>അബുദാബി: മലയാളിയും ബംഗ്ലദേശ് പ്രവാസിയും ഉള്&#x200d;പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റിന്റെ നവംബര്&#x200d; നറുക്കെടുപ്പ്. 15 വര്&#x200d;ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്&#x200d; പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്&#x200d;ക്കും 25 ലക്ഷം ദിര്&#x200d;ഹം. അതായത് ഏകദേശം 61 കോടി രൂപ, സമ്മാനമായി ലഭിച്ചതോടെ ഉപജീവനത്തിനായി വിദേശത്ത് കഴിയുന്ന ഒരു കൂട്ടത്തിന്റെ വലിയ സ്വപ്നം സഫലമായി.</p>
<p>സൗദിയില്&#x200d; 30 വര്&#x200d;ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുള്ള ക്വാളിറ്റി കണ്&#x200d;ട്രോള്&#x200d; സൂപ്പര്&#x200d;വൈസറായ രാജന് നവംബര്&#x200d; 8ന് എടുത്ത 282824 നമ്പര്&#x200d; ടിക്കറ്റാണ് ഭാഗ്യം നേടിക്കൊടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിലൂടെയാണ് ടിക്കറ്റെടുപ്പ് ആരംഭിച്ചതെന്നും വര്&#x200d;ഷങ്ങളായി തത്സമയ നറുക്കെടുപ്പുകള്&#x200d; കാണുമ്പോള്&#x200d; വിജയികളുടെ കഥകള്&#x200d; തന്നെ കൂടുതല്&#x200d; ശ്രമിക്കാന്&#x200d; പ്രചോദിപ്പിക്കാറുണ്ടായിരുന്നുവെന്നും രാജന്&#x200d; പറയുന്നു. വിജയവാര്&#x200d;ത്ത ഫോണ്&#x200d; വഴി അറിഞ്ഞ നിമിഷം സന്തോഷവും അമ്പരപ്പും ഒരുമിച്ചെത്തി. ഈ സന്തോഷം തനിക്കൊന്നല്ല, കൂട്ടുകാരനും അവരുടെ കുടുംബങ്ങള്&#x200d;ക്കും ഒരു പോലെ പകരുന്നൊരു സ്വപ്നനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എല്ലാവര്&#x200d;ക്കും തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. തന്റെ വിഹിതത്തില്&#x200d; നിന്ന് ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും കുടുംബത്തിനായി ചില പ്രത്യേക കാര്യങ്ങള്&#x200d; ചെയ്യുമെന്നും രാജന്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>ഇതോടൊപ്പം, ബിഗ് ടിക്കറ്റിന്റെ ജനപ്രിയമായ &#8216;ഡ്രീം കാര്&#x200d;&#8217; നറുക്കെടുപ്പും ഈ മാസം പ്രവാസിജീവിതത്തിന് പുതു നിറങ്ങള്&#x200d; പകര്&#x200d;ന്നു. അബുദാബിയില്&#x200d; 20 വര്&#x200d;ഷമായി താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ബെല്&#x200d; സിദ്ദീഖ് അഹമ്മദിന് മാസെരാട്ടി ഗ്രെസൈല്&#x200d; ആഡംബര കാര്&#x200d; ലഭിച്ചു. നവംബര്&#x200d; 17ന് എടുത്ത 020002 നമ്പര്&#x200d; ടിക്കറ്റാണ് ജീവനക്കാരനായ റുബെലിനെ ഭാഗ്യവാനാക്കിയത്. സമ്മാനം നേടിയ വിവരം ആദ്യം ഓണ്&#x200d;ലൈനിലൂടെ കണ്ടത് അദ്ദേഹത്തിന്റെ സഹോദരനാണ്. വിശ്വസിക്കാനാകാതെ നിന്നെങ്കിലും തുടര്&#x200d;ഫോണ്&#x200d;കോളുകളിലാണ് സ്ഥിതിഗതികള്&#x200d; വ്യക്തമാകുന്നത്. ഈ ആനന്ദം വ്യക്തമാക്കാന്&#x200d; തന്നെ വാക്കുകളില്ലെന്നും കാര്&#x200d; വിറ്റ് പണമാക്കി അതും സുഹൃത്തുക്കളുമായി തുല്യമായി പങ്കിടാനാണെന്നും റുബെല്&#x200d; വ്യക്തമാക്കി. പ്രധാന സമ്മാനങ്ങള്&#x200d;ക്കൊപ്പം ഒരു ലക്ഷം ദിര്&#x200d;ഹം വീതം 10 ഭാഗ്യശാലികള്&#x200d;ക്കും ലഭിച്ചു.</p>
<p>വിജയികളില്&#x200d; മലയാളികളടക്കമുള്ള ഇന്ത്യന്&#x200d; പ്രവാസികളായ മുഹമ്മദ് കൈമുല്ല ഷെയ്ഖ്, മുഹമ്മദ് നാസിര്&#x200d;, സുനില്&#x200d; കുമാര്&#x200d;, രാകേഷ് കുമാര്&#x200d; കോട്വാനി, അജ്മാനിലെ ടിന്റോ ജെസ്മോണ്&#x200d; എന്നിവരും ഉള്&#x200d;പ്പെടുന്നു. ഒക്ടോബറില്&#x200d; 25 കോടി ദിര്&#x200d;ഹം നേടിയ ഇന്ത്യന്&#x200d; പ്രവാസി ശരവണന്&#x200d; വെങ്കടാചലം ഈ മാസത്തെ വിജയിയുടെ ടിക്കറ്റ് പ്രഖ്യാപിക്കാന്&#x200d; വേദിയിലെത്തിയിരുന്നു. നവംബര്&#x200d; നറുക്കെടുപ്പ് പ്രവാസിജീവിതത്തിന്റെ കഠിനാധ്വാനത്തിനിടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും ഉണര്&#x200d;ത്തിയ അത്ഭുതനിമിഷങ്ങളായി മാറി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-end-to-the-15-year-wait-61-crore-big-ticket-prize-big-prizes-including-dream-car-for-expatriates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൈലറ്റിന് അസുഖം; ദുബായ്-കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകുന്നു</title>
		<link>https://www.chandrikadaily.com/ththe-pilot-is-ill-dubai-kozhikode-indigo-flight-delayed.html</link>
					<comments>https://www.chandrikadaily.com/ththe-pilot-is-ill-dubai-kozhikode-indigo-flight-delayed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 10:32:13 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gulfnews]]></category>
		<category><![CDATA[indigo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366599</guid>

					<description><![CDATA[പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല.]]></description>
										<content:encoded><![CDATA[<p>ദുബായ്: ദുബായില്&#x200d; നിന്ന് കോഴിക്കോട് പോകാനിരുന്ന ഇന്&#x200d;ഡിഗോ വിമാനത്തിന് ഗണ്യമായ വൈകിപ്പ്. പുലര്&#x200d;ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്&#x200d; നിന്നു പുറപ്പെട്ടിട്ടില്ല. രാത്രി പന്ത്രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പെടെ യാത്രക്കാര്&#x200d; ഇപ്പോഴും ടെര്&#x200d;മിനലില്&#x200d; കാത്തിരിക്കുകയാണ്.</p>
<p>പൈലറ്റിന് അസുഖം തോന്നിയതിനെ തുടര്&#x200d;ന്നാണ് വിമാനം വൈകുമെന്ന് ആദ്യം അധികൃതര്&#x200d; അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം യുഎഇ സമയം ഉച്ചയ്ക്ക് 12.30ന് വിമാനത്തിന് പുറപ്പെടാനാണ് സാധ്യത. യാത്രക്കാരുടെ താമസം ലഘൂകരിക്കാന്&#x200d; ആവശ്യമായ സൗകര്യങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തണമെന്ന് യാത്രക്കാര്&#x200d; ആവശ്യപ്പെടുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ththe-pilot-is-ill-dubai-kozhikode-indigo-flight-delayed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/1accident-in-oman-two-asians-killed-many-injured-in-truck-collision.html</link>
					<comments>https://www.chandrikadaily.com/1accident-in-oman-two-asians-killed-many-injured-in-truck-collision.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 05:51:23 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[gulfnews]]></category>
		<category><![CDATA[oman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366040</guid>

					<description><![CDATA[സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം]]></description>
										<content:encoded><![CDATA[<p>മസ്‌കത്ത്: ഒമാനിലെ ഷര്&#x200d;ഖിയ ഗവര്&#x200d;ണറേറ്റിലെ ബിദിയയില്&#x200d; നടന്ന ട്രക്ക് കൂട്ടിയിടിയില്&#x200d; രണ്ട് ഏഷ്യന്&#x200d; പൗരന്മാര്&#x200d; ദുരുദേഹിതരായി. സുല്&#x200d;ത്താന്&#x200d; തുവൈനി ബിന്&#x200d; സഈദ് റോഡിലെ ബിദ്ബിദ്-ഷര്&#x200d;ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്&#x200d; അതേ റോഡില്&#x200d; സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്&#x200d; കൂടി തകര്&#x200d;ന്നു.</p>
<p>അപകടത്തെ തുടര്&#x200d;ന്ന് രണ്ട് ഏഷ്യന്&#x200d; പൗരന്മാര്&#x200d; മരിച്ചു, നിരവധി പേര്&#x200d;ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്&#x200d; ഒമാന്&#x200d; പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്&#x200d; തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്&#x200d; കൂടുതല്&#x200d; അന്വേഷണം തുടരുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1accident-in-oman-two-asians-killed-many-injured-in-truck-collision.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം</title>
		<link>https://www.chandrikadaily.com/the-stolen-money-was-handed-over-congratulations-to-the-girl-who-showed-her-sense-of-community.html</link>
					<comments>https://www.chandrikadaily.com/the-stolen-money-was-handed-over-congratulations-to-the-girl-who-showed-her-sense-of-community.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 05:12:10 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[gulfnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365548</guid>

					<description><![CDATA[വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്. ]]></description>
										<content:encoded><![CDATA[<p>അജ്മാന്&#x200d;: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്&#x200d;പിച്ച ബാലികയെ അജ്മാന്&#x200d; പൊലീസ് ആദരിച്ചു. വഴിയില്&#x200d; കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്&#x200d; തന്നെയാണ് പണം ഏല്&#x200d;പിച്ചത്. </p>
<p>കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്&#x200d; ജനറല്&#x200d; അല്&#x200d; മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്&#x200d; പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്&#x200d;ട്ടിഫിക്കറ്റും സമ്മാനവും നല്&#x200d;കി. കുട്ടികളില്&#x200d; മൂല്യബോധം വളര്&#x200d;ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്&#x200d; തിരികെ നല്&#x200d;കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്&#x200d; മുഹൈരി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-stolen-money-was-handed-over-congratulations-to-the-girl-who-showed-her-sense-of-community.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി</title>
		<link>https://www.chandrikadaily.com/madina-bus-tragedy-graves-of-46-pilgrims-dead-completed.html</link>
					<comments>https://www.chandrikadaily.com/madina-bus-tragedy-graves-of-46-pilgrims-dead-completed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 12:12:30 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[gulfnews]]></category>
		<category><![CDATA[madina]]></category>
		<category><![CDATA[Madina accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364796</guid>

					<description><![CDATA[ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.]]></description>
										<content:encoded><![CDATA[<p>മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.</p>
<p>മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.</p>
<p>ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.</p>
<p>ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madina-bus-tragedy-graves-of-46-pilgrims-dead-completed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി</title>
		<link>https://www.chandrikadaily.com/umrah-pilgrim-bus-accident-in-madinah-death-toll-rises-to-45.html</link>
					<comments>https://www.chandrikadaily.com/umrah-pilgrim-bus-accident-in-madinah-death-toll-rises-to-45.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 10:17:20 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gulfnews]]></category>
		<category><![CDATA[Umrah accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363987</guid>

					<description><![CDATA[ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>മദീനയ്ക്കടുക്കെ ഇന്ത്യന്&#x200d; ഉംറ തീര്&#x200d;ത്ഥാടകര്&#x200d; യാത്ര ചെയ്ത ബസ് ഡീസല്&#x200d; ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്&#x200d; മരണസംഖ്യ 45 ആയി ഉയര്&#x200d;ന്നു. ബസിലുണ്ടായിരുന്ന 46 പേര്&#x200d; ഒരാള്&#x200d;ഹൈദരാബാദ് സ്വദേശി 24 കാരന്&#x200d; മുഹമ്മദ് അബ്ദുല്&#x200d; ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്&#x200d; സൗദി ജര്&#x200d;മ്മന്&#x200d; ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്&#x200d; ചികിത്സയിലാണ്.</p>
<p>തെലങ്കാനയിലെ ഹൈദരാബാദില്&#x200d; നിന്നുള്ള തീര്&#x200d;ത്ഥാടകരാണ് അധികവും അപകടത്തില്&#x200d;പ്പെട്ടത്. മക്കയില്&#x200d; ഉംറ പൂര്&#x200d;ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്&#x200d; സമയം പുലര്&#x200d;ച്ചെ 1.30) മദീനയില്&#x200d; നിന്ന് 25 കിലോമീറ്റര്&#x200d; അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.</p>
<p>നവംബര്&#x200d; 9ന് ഹൈദരാബാദില്&#x200d; നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്&#x200d; 46 പേര്&#x200d; ബസില്&#x200d; സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്&#x200d; കുറഞ്ഞത് 16 പേര്&#x200d; ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്&#x200d;ഘട്ട് മേഖലയില്&#x200d; നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്&#x200d; ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്&#x200d;ക്കാര്&#x200d; ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/umrah-pilgrim-bus-accident-in-madinah-death-toll-rises-to-45.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു</title>
		<link>https://www.chandrikadaily.com/1umrah-bustanker-collides-and-catches-fire-in-madinah-the-control-room-was-opened.html</link>
					<comments>https://www.chandrikadaily.com/1umrah-bustanker-collides-and-catches-fire-in-madinah-the-control-room-was-opened.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 07:06:12 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[gulfnews]]></category>
		<category><![CDATA[soudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363963</guid>

					<description><![CDATA[സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>മക്ക: മദീനയില്&#x200d; ഉംറ തീര്&#x200d;ഥാടക ബസ് ഡീസല്&#x200d; ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്&#x200d; ദാരുണമായി മരിച്ച സംഭവത്തെ തുടര്&#x200d;ന്ന് ജിദ്ദയിലെ ഇന്ത്യന്&#x200d; കോണ്&#x200d;സുലേറ്റ് പ്രത്യേക കണ്&#x200d;ട്രോള്&#x200d; റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കുകയും സഹായങ്ങള്&#x200d;ക്കും വിവരങ്ങള്&#x200d;ക്കും താഴെ നല്&#x200d;കിയിരിക്കുന്ന നമ്പറുകളില്&#x200d; ബന്ധപ്പെടുകയും ചെയ്യാം:</p>
<p>സഹായ ഡെസ്‌ക് നമ്പറുകള്&#x200d;:<br />
8002440003 (ടോള്&#x200d; ഫ്രീ)<br />
0122614093<br />
0126614276<br />
0556122301</p>
<p>സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്&#x200d; സമയം പുലര്&#x200d;ച്ചെ 1.30) മക്കയില്&#x200d; നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്&#x200d;പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്&#x200d; ബസിലുണ്ടായിരുന്നു. ഇതില്&#x200d; 20 സ്ത്രീകളും 11 കുട്ടികളും ഉള്&#x200d;പ്പെടെ 42 പേര്&#x200d; മരിച്ചു. ഒരു പേര്&#x200d; മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്&#x200d; ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.</p>
<p>മക്കയില്&#x200d; തീര്&#x200d;ത്ഥാടനം പൂര്&#x200d;ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്&#x200d; ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്&#x200d; ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്&#x200d; തന്നെ ബസിന് തീപിടിച്ച് തീര്&#x200d;ത്ഥാടകര്&#x200d;ക്ക് രക്ഷപ്പെടാനായില്ല.</p>
<p>ബസിലുണ്ടായിരുന്നവര്&#x200d; മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്&#x200d; കൂടുതല്&#x200d; അന്വേഷണം പുരോഗമിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1umrah-bustanker-collides-and-catches-fire-in-madinah-the-control-room-was-opened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
