<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gulfteam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gulfteam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 22 Oct 2025 05:49:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gulfteam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കടല്‍ കടന്നെത്തി; കളിച്ചിട്ടു തന്നെ കാര്യം</title>
		<link>https://www.chandrikadaily.com/the-sea-has-passed-the-thing-is-after-playing.html</link>
					<comments>https://www.chandrikadaily.com/the-sea-has-passed-the-thing-is-after-playing.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 22 Oct 2025 05:49:26 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Local Sports]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[gulfteam]]></category>
		<category><![CDATA[kayikamela]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359666</guid>

					<description><![CDATA[36 ആണ്‍കുട്ടികള്‍ക്കൊപ്പം അഞ്ച് പെണ്‍കുട്ടികളും ഇക്കുറി കായിക മാമാങ്കത്തിനായി തലസ്ഥാനത്തെത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എങ്ങും ആളും ആരവവും ആര്&#x200d;പ്പുവിളികളും, ഇതുവരെ കാണാത്ത കാഴ്ചകള്&#x200d;. ശരിക്കും ഉത്സവ ലഹരിയിലേക്കാണ് അവര്&#x200d; പറന്നിറങ്ങിയത്. മലയാളികള്&#x200d; പൊന്നുവാരാന്&#x200d; ഗള്&#x200d;ഫിലേക്ക് പോകുമ്പോള്&#x200d; അവിടെ നിന്നും സുവര്&#x200d;ണ കിരീടം അണിയാന്&#x200d; മലയാളക്കരയില്&#x200d; എത്തിയവര്&#x200d;. കൗമാര കായിക മേളയില്&#x200d; മാറ്റുരക്കാന്&#x200d; കടല്&#x200d; കടന്നെത്തിയ ഗള്&#x200d;ഫ് സംഘം ശരിക്കും &#8216;ഉത്സവ&#8217;മൂടിലാണ്. കഴിഞ്ഞ തവണ തട്ടിക്കൂട്ടായിരുന്നുവെങ്കില്&#x200d; ഇക്കുറി ശരിക്കും ഒരുങ്ങി തന്നെയാണ് &#8216;വിദേശ&#8217; സംഘത്തിന്റെ വരവ്.<br />
36 ആണ്&#x200d;കുട്ടികള്&#x200d;ക്കൊപ്പം അഞ്ച് പെണ്&#x200d;കുട്ടികളും ഇക്കുറി കായിക മാമാങ്കത്തിനായി തലസ്ഥാനത്തെത്തിയിട്ടുണ്ട്. ട്രാക്കിലും ഫീല്&#x200d;ഡിലും ഒരു കൈനോക്കാന്&#x200d; തന്നെയാണ് ഇവരുടെ വരവ്. കഴിഞ്ഞ തവണ കൊച്ചിയില്&#x200d; നടന്ന മേളയില്&#x200d; പങ്കെടുത്ത രണ്ട് കുട്ടികള്&#x200d; ഒഴികെയുള്ളവര്&#x200d; എല്ലാം മേളയില്&#x200d; പുതുമുഖങ്ങളാണ്. കരുത്തരായ സ്‌കൂളുകളില്&#x200d; നിന്നുള്ള കുട്ടികളും വിദഗ്ധ പരിശീലനം ലഭിക്കുന്ന സ്‌പോട്‌സ് സ്‌കൂളുകളില്&#x200d; നിന്നുള്ള കുട്ടികളും ഉയര്&#x200d;ത്തുന്ന കടുത്ത വെല്ലുവിളികള്&#x200d; നേരിട്ട് മെഡല്&#x200d; പട്ടികയില്&#x200d; ഇടം പിടിക്കാന്&#x200d; കഴിയുമെന്ന പ്രതീക്ഷയിലാണ് വിദേശ മലയാളി സംഘം. </p>
<p>അത്‌ലറ്റിക്‌സില്&#x200d; തന്നെയാണ് ഗള്&#x200d;ഫ് സംഘത്തിന്റെ പ്രതീക്ഷ. നിംസ് ദുബായ്, ന്യു ഇന്ത്യന്&#x200d; മോഡല്&#x200d; സ്‌കൂള്&#x200d; ദുബായ്, ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂള്&#x200d;, മോഡല്&#x200d; പ്രൈവറ്റ് സ്‌കൂള്&#x200d; അബുദാബി, ഗള്&#x200d;ഫ് മോഡല്&#x200d; സ്‌കൂള്&#x200d; ദുബായ്, ഇന്ത്യന്&#x200d; സ്‌കൂള്&#x200d; ഫുജൈറ, ദി മോഡല്&#x200d; സ്‌കൂള്&#x200d; അബുദാബി എന്നീ സ്‌കൂളുകളില്&#x200d; നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പേരിനിറങ്ങുന്നത്. ചരിത്രത്തിന്റെ ഭാഗമായി ആദ്യ മായി മേളയുടെ ഭാഗമാകുന്ന അഞ്ച് പെണ്&#x200d;കുട്ടികളും ദുബായ് നിംസ് സ്‌കൂളില്&#x200d; നിന്നുള്ളവരാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്&#x200d; സ്വദേശികളായ അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിയ എന്നിവരാണ് ഈ പെണ്&#x200d;പട. സ്‌കൂളിലെ സ്‌പോര്&#x200d;ട്‌സ് കോ ഓഡിനേറ്റര്&#x200d; ഹഫ്‌സയും ഇവര്&#x200d;ക്കൊപ്പമുണ്ട്.<br />
യു.എ.ഇയിലെ കേരള സിലബസ് പഠിക്കുന്ന വിവിധ സ്‌കൂളുകളിലെ കുട്ടികള്&#x200d; സെലക്ഷന്&#x200d; ക്യാമ്പിലൂടെയാണ് സ്‌കൂള്&#x200d; ഒളിമ്പിക്‌സിന്&#x200d; പങ്കെടുക്കാനെത്തുന്നത്. കേരളത്തില്&#x200d; ജനിച്ച് പിന്നീട് യു.എ.ഇയില്&#x200d; സ്ഥിരതാമസമാക്കിയവരും യു.എ.ഇയില്&#x200d; മലയാളി കുടുംബത്തില്&#x200d; ജനിച്ചവരുമാണ് കുട്ടികളെല്ലാം. അത്‌ലറ്റിക്‌സിന് പുറമെ ഫുട്ബാള്&#x200d;, ബാഡ്മിന്റണ്&#x200d;, ബാസ്‌കറ്റ് ബാള്&#x200d; എന്നിവയിലാണ് ഗള്&#x200d;ഫ് സംഘം മാറ്റുരക്കുന്നത്. നരേന്&#x200d;, അലി, മഹേഷ്, ചന്ദ്രന്&#x200d;, മുഹമ്മദ് നസീര്&#x200d;, സുഹൈല്&#x200d;, മുകുന്ദന്&#x200d; എന്നീ അധ്യാപകരും കുട്ടികള്&#x200d;ക്കൊപ്പമുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-sea-has-passed-the-thing-is-after-playing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
