gulmehar – Chandrika Daily https://www.chandrikadaily.com Wed, 01 Mar 2017 18:06:44 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg gulmehar – Chandrika Daily https://www.chandrikadaily.com 32 32 ഗുര്‍മെഹറിന് പിന്തുണയുമായി ബോളിവുഡ് https://www.chandrikadaily.com/vidya-balan-speaks-up-in-support-of-gurmehar-kaur.html https://www.chandrikadaily.com/vidya-balan-speaks-up-in-support-of-gurmehar-kaur.html#respond Wed, 01 Mar 2017 18:05:10 +0000 http://www.chandrikadaily.com/?p=21340 ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരുടെ ഭീഷണി നേരിട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിനു പിന്തുണയുമായി ബോളിവുഡ്. ‘ഗുര്‍മെഹര്‍ അഭിപ്രായ സ്വാതന്ത്രമാണ് വ്യക്തമാക്കിയത്. അതിനു ഗുര്‍മെഹറിനെ എതിര്‍ക്കേണ്ടതില്ല’. നടി വിദ്യാബാലന്‍ വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്രങ്ങള്‍ക്കു നേരെ ആക്രമണം നടക്കുന്നതായി അനുരാഗ് കശ്യപ് പറഞ്ഞു. എന്നാല്‍, സോഷ്യല്‍ മീഡിയ വിഭാഗീയത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓരോരുത്തരും അവരുടേതായ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ചിലത് ചിലരെ പ്രകോപിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, എബിവിപിക്കെതിരായ സമരങ്ങളില്‍ നിന്നു പിന്‍മാറുന്നതായി ഗുര്‍മെഹര്‍ കൗര്‍ അറിയിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയ്ക്കു കീഴിലുള്ള രാംജാസ് കോളജില്‍ നടന്ന എബിവിപി-എഐഎസ്എ സംഘര്‍ഷത്തെ തുടര്‍ന്നാണ് ലേഡി ശ്രീ രാം കോളജ് വിദ്യാര്‍ത്ഥിയായ ഗുര്‍മെഹര്‍ എബിവിപെയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനു ശേഷം എബിവിപി പ്രവര്‍ത്തകര്‍ മാനഭംഗഭീഷണി മുഴക്കുന്നതായി ഗുര്‍മെഹര്‍ ആരോപിച്ചിരുന്നു.

]]>
https://www.chandrikadaily.com/vidya-balan-speaks-up-in-support-of-gurmehar-kaur.html/feed 0
ഗുല്‍മെഹറിനെതിരെ പരിഹാസം; സെവാഗിനെതിരെ ആഞ്ഞടിച്ച് ഗംഭീര്‍ https://www.chandrikadaily.com/gambeer-against-sewag.html https://www.chandrikadaily.com/gambeer-against-sewag.html#respond Wed, 01 Mar 2017 12:12:19 +0000 http://www.chandrikadaily.com/?p=21326 ഗുല്‍മെഹറിനെ പരിഹസിച്ച് രംഗത്തെത്തിയ വീരേന്ദ്രര്‍ സെവാഗിനെതിരെ ആഞ്ഞടിച്ച് ഗംതം ഗംഭീര്‍ രംഗത്ത്. ഇന്ത്യന്‍ സൈന്യത്തോട് അത്യന്തം ബഹുമാനമുള്ളയാളാണ് താനെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗംഭീര്‍ പറയുന്നു.

അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പരിഹസിക്കുന്നത് നിന്ദ്യമായ പ്രവൃത്തിയാണ്. ഒരു സ്വതന്ത്ര രാജ്യത്താണ് നാം ജീവിക്കുന്നത്. ഇവിടെ സ്വന്തം അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. യുദ്ധഭീതിയെക്കുറിച്ച് പോസ്റ്റ് ഇടാന്‍ അച്ഛന്‍ നഷ്ടപ്പെട്ടമകള്‍ക്ക് അവകാശമുണ്ടെന്നും ഗംഭീര്‍ പറയുന്നു. ഒരാളുടെ അഭിപ്രായത്തോട് യോജിക്കാം, അല്ലെങ്കില്‍ വിയോജിക്കാം. പക്ഷേ അഭിപ്രായം പറഞ്ഞുവെന്നു കരുതി ഒരാളെ പരിഹസിക്കുന്നത് നിന്ദ്യമാണെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു. വീരേന്ദ്രന്‍ സെവാഗുള്‍പ്പെടെ ഗുല്‍മെഹറിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

നേരത്തെ എ.ബി.വി.പിക്കെതിരെയുള്ള ക്യാംപെയിനില്‍ ഗുല്‍മെഹര്‍ പങ്കെടുത്തിരുന്നു. തന്റെ പിതാവിനെ കൊന്നത് യുദ്ധമാണെന്നും മറിച്ച് പാക്കിസ്താനല്ലെന്നും ഗുല്‍മെഹര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ എ.ബി.വി.പി രംഗത്തെത്തി. സെവാഗുള്‍പ്പെടെയുള്ളവര്‍ പരിഹാസവുമായും എത്തിയിരുന്നു. പിന്നീട് വിവാദം കൊഴുത്തപ്പോള്‍ എ.ബി.വി.പിക്കെതിരായുള്ള ക്യാപെയിനില്‍ നിന്നും ഗുല്‍മെഹര്‍ പിന്‍മാറുന്നതായി ഇന്നലെ അറിയിച്ചിരുന്നു. പേടിച്ചിട്ടല്ല പിന്‍മാറുന്നതെന്നും പറയാനുള്ളത് പറഞ്ഞെന്നും ഗുല്‍മെഹര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ വെറുതെ വിടണമെന്നും ഗുല്‍മെഹര്‍ ആവശ്യപ്പെട്ടിരുന്നു.

]]>
https://www.chandrikadaily.com/gambeer-against-sewag.html/feed 0
ഗുല്‍മെഹറിനെ പിന്തുണച്ചവര്‍ പാക്കിസ്താനിലേക്ക് പോകണമെന്ന് ഹരിയാനയിലെ മന്ത്രി അനില്‍ വിജ് https://www.chandrikadaily.com/anil-vju-against-gulmehar.html https://www.chandrikadaily.com/anil-vju-against-gulmehar.html#respond Wed, 01 Mar 2017 11:19:31 +0000 http://www.chandrikadaily.com/?p=21322 ന്യൂഡല്‍ഹി: എ.ബി.വി.പിക്കെതിരെ പ്രചാരണം നടത്തിയ വിദ്യാര്‍ത്ഥിനി ഗുല്‍മെഹറിനെ പിന്തുണച്ചവര്‍ക്കെതിരെ ഹരിയാനയിലെ ബി.ജെ.പി മന്ത്രി അനില്‍ വിജ്. അവരെ പിന്തുണച്ചവര്‍ പാക് അനുകൂലികള്‍ ആണെന്നും അവരെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും മന്ത്രി പറഞ്ഞു.

തന്റെ പിതാവിനെ കൊന്നത് യുദ്ധമാണെന്നും മറിച്ച് പാക്കിസ്താനല്ലെന്നും ഗുല്‍മെഹര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.ഗുല്‍മെഹറിനെ ബലാത്സംഗം ചെയ്യുമെന്ന് എ.ബി.വി.പി ഭീഷണിപ്പെടുത്തി രംഗത്തെത്തി. ക്രിക്കറ്റ് താരം വീരേന്ദ്രന്‍ സെവാഗും ഹരിയാന ഗുസ്തി താരങ്ങളായ ബബിത ഫൊഗാട്ടും യോഗേശ്വര്‍ ദത്തും ഗുര്‍മെഹര്‍ കൗറിനെ വിമര്‍ശിച്ചു. താനല്ല ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചതെന്നും ബാറ്റാണെന്നുമുള്ള പ്ലക്കാര്‍ഡും പിടിച്ചുകൊണ്ടായിരുന്നു സെവാഗിന്റെ ട്വീറ്റ്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ട്വീറ്റ് തിരുത്തി സെവാഗ് രംഗത്തെത്തി. തമാശയായാണ് ട്വീറ്റ് ചെയ്തതെന്നും ബലാത്സംഗം ചെയ്യുമെന്നുള്ള എ.ബി.വി.പിയുടെ ഭീഷണി തറ പരിപാടിയാണെന്നും സെവാഗ് വ്യക്തമാക്കി.

പിന്നീട് വിവാദം കൊഴുത്തപ്പോള്‍ എ.ബി.വി.പിക്കെതിരായുള്ള ക്യാപെയിനില്‍ നിന്നും ഗുല്‍മെഹര്‍ പിന്‍മാറുന്നതായി ഇന്നലെ അറിയിച്ചിരുന്നു. പേടിച്ചിട്ടല്ല പിന്‍മാറുന്നതെന്നും പറയാനുള്ളത് പറഞ്ഞെന്നും ഗുല്‍മെഹര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ വെറുതെ വിടണമെന്നും ഗുല്‍മെഹര്‍ ആവശ്യപ്പെട്ടിരുന്നു.

]]>
https://www.chandrikadaily.com/anil-vju-against-gulmehar.html/feed 0