<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gunman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gunman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 08 Nov 2024 10:11:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gunman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രക്ഷാപ്രവര്&#x200d;ത്തകരുടെ മുഖത്തേറ്റ അടി; കുറ്റം ചെയ്ത പൊലീസ് ഗുണ്ടകളെ വെറുതെ വിടില്ല; അബിന്&#x200d; വര്&#x200d;ക്കി</title>
		<link>https://www.chandrikadaily.com/a-slap-in-the-face-by-rescue-workers-the-police-do-not-let-goons-who-have-committed-crimes-abin-varki.html</link>
					<comments>https://www.chandrikadaily.com/a-slap-in-the-face-by-rescue-workers-the-police-do-not-let-goons-who-have-committed-crimes-abin-varki.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 08 Nov 2024 10:11:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Abin Varki]]></category>
		<category><![CDATA[gunman]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316762</guid>

					<description><![CDATA[വിഷയത്തില്&#x200d; ആലപ്പുഴ ജുഡീഷ്യല്&#x200d; ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴയില്&#x200d; നവകേരള ബസിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്&#x200d; കുര്യാക്കോസ് , കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാന്&#x200d;മാര്&#x200d; മര്&#x200d;ദ്ദിച്ച കേസില്&#x200d; ,ഗണ്&#x200d;മാന്മാര്&#x200d;ക്ക് ക്ലീന്&#x200d;ചിറ്റ് നല്&#x200d;കിയ ക്രൈംബ്രാഞ്ച് റിപ്പോര്&#x200d;ട്ട് കോടതി തള്ളിയ നടപടി സര്&#x200d;ക്കാരിന്റെ മുഖത്തേറ്റ തിരിച്ചടിയെന്ന് യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്&#x200d; വര്&#x200d;ക്കി. വിഷയത്തില്&#x200d; ആലപ്പുഴ ജുഡീഷ്യല്&#x200d; ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.</p>
<p>കോടതിയുടെ മേല്&#x200d;നോട്ടത്തിലുള്ള തുടരന്വേഷണത്തിലൂടെ സത്യം പുറത്തുവരും എന്ന് യൂത്ത് കോണ്&#x200d;ഗ്രസ് പ്രതീക്ഷിക്കുന്നു. രക്ഷാപ്രവര്&#x200d;ത്തനം എന്ന ഓമനപ്പേരില്&#x200d; കാക്കിയിട്ട ഗുണ്ടകളും ഡിവൈഎഫ്‌ഐ ഗുണ്ടകളും ചേര്&#x200d;ന്ന് യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ ആക്രമിക്കാന്&#x200d; ശ്രമിച്ചത് നാടാകെ കണ്ടതാണ്. ഇവരെ രക്ഷിക്കാന്&#x200d; മുഖ്യമന്ത്രിയും സര്&#x200d;ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.</p>
<p>പക്ഷേ ഇന്നത്തെ കോടതി വിധിയിലൂടെ ‘രക്ഷാപ്രവര്&#x200d;ത്തനത്തെ’ ഏറ്റെടുത്ത പിണറായി വിജയനാണ് കോടതി മറുപടി പറഞ്ഞിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ അവസാന ബഞ്ചുവരെ ഈ നിയമ പോരാട്ടം യൂത്ത് കോണ്&#x200d;ഗ്രസ് തുടരും. ഭരണകൂട ഭീകരതയുടെ ചുവന്ന ദണ്ഡു വെച്ച് ആക്രമിച്ച കൈകളില്&#x200d; നിയമത്തിന്റെ കയ്യാമം വയ്ക്കും വരെ വിശ്രമരഹിതമായി പോരാടുമെന്നും യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അബിന്&#x200d; വര്&#x200d;ക്കി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-slap-in-the-face-by-rescue-workers-the-police-do-not-let-goons-who-have-committed-crimes-abin-varki.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാന്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ്പ്രവര്&#x200d;ത്തകരെ മര്&#x200d;ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി</title>
		<link>https://www.chandrikadaily.com/the-case-of-chief-ministers-gunman-beating-youth-congress-workers-the-court-ordered-further-investigation.html</link>
					<comments>https://www.chandrikadaily.com/the-case-of-chief-ministers-gunman-beating-youth-congress-workers-the-court-ordered-further-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 08 Nov 2024 08:55:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[gunman]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316749</guid>

					<description><![CDATA[സംഭവത്തില്&#x200d; തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നയിച്ച നവകേരള യാത്രക്കിടെ യൂത്ത് കോണ്&#x200d;ഗ്രസ്-കെഎസ്‌യു നേതാക്കളെ വളഞ്ഞിട്ടു തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാന്&#x200d; അനില്&#x200d;കുമാറിനെയും സുരക്ഷാജീവനക്കാരന്&#x200d; സന്ദീപിനെയും കുറ്റവിമുക്തരാക്കി ജില്ലാ ക്രൈം ബ്രാഞ്ച് നല്&#x200d;കിയ റിപ്പോര്&#x200d;ട്ട് കോടതി തള്ളി. അക്രമസംഭവത്തില്&#x200d; തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.</p>
<p>സംഭവത്തില്&#x200d; തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. ഹര്&#x200d;ജിക്കാരായ യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അജയ് ജുവല്&#x200d; കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ അഭിഭാഷകന്റെ വാദം കോടതി നേരത്തെ കേട്ടിരുന്നു.</p>
<p>മുന്&#x200d; ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകരായ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്&#x200d; രാഷ്ട്രീയവിരോധം തീര്&#x200d;ക്കുകയായിരുന്നെന്നും മര്&#x200d;ദനത്തെ കൃത്യനിര്&#x200d;വഹണത്തിന്റെ ഭാഗമായി കാണരുതെന്നും ഹര്&#x200d;ജിക്കാരുടെ അഭിഭാഷകന്&#x200d; കോടതിയില്&#x200d; വാദിച്ചിരുന്നു. മര്&#x200d;ദ്ദന ദൃശ്യങ്ങളും കോടതിക്ക് കൈമാറിയിരുന്നു.</p>
<p>കഴിഞ്ഞ ഡിസംബര്&#x200d; 15നാണ് അജയ് ജുവല്&#x200d; കുര്യാക്കോസിനെയും എ ഡി തോമസിനെയും സുരക്ഷാജീവനക്കാര്&#x200d; വളഞ്ഞിട്ടുതല്ലിയത്. ആലപ്പുഴ ജനറല്&#x200d; ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു മര്&#x200d;ദ്ദനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-case-of-chief-ministers-gunman-beating-youth-congress-workers-the-court-ordered-further-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി തോല്&#x200d;വിയില്&#x200d; വിമര്&#x200d;ശനം; അയോധ്യയിലെ പൂജാരിയുടെ ഗണ്&#x200d;മാനെ പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/criticism-on-bjps-defeat-pujaris-gunman-in-ayodhya-withdrawn.html</link>
					<comments>https://www.chandrikadaily.com/criticism-on-bjps-defeat-pujaris-gunman-in-ayodhya-withdrawn.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jun 2024 07:27:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[BJP's defeat]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[gunman]]></category>
		<category><![CDATA[Pujari]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300815</guid>

					<description><![CDATA[അയോധ്യയിലെ പ്രശസ്തമായ ഹനുമാന്&#x200d; ഗാര്&#x200d;ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാണ് രാമക്ഷേത്രം ഉള്&#x200d;പ്പെട്ട ഫൈസാബാദില്&#x200d; ബി.ജെ.പിക്കേറ്റ തിരിച്ചടിയില്&#x200d; ഭരണകൂടത്തെ വിമര്&#x200d;ശിച്ചത്]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ രാമക്ഷേത്രം ഉള്&#x200d;പ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ കനത്ത തോല്&#x200d;വിയില്&#x200d; വിമര്&#x200d;ശിച്ച പൂജാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്&#x200d;വലിച്ചു. അയോധ്യയിലെ പ്രശസ്തമായ ഹനുമാന്&#x200d; ഗാര്&#x200d;ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ മഹന്ത് രാജുദാസിനെതിരെയാണു നടപടിയെന്ന് ദേശീയ മാധ്യമം റിപ്പോര്&#x200d;ട്ട് ചെയ്തു. കഴിഞ്ഞ ദിവസം യു.പി മന്ത്രിമാരായ സൂര്യപ്രതാപ് ഷാഹിയും ജെയ്വീര്&#x200d; സിങ്ങും വിളിച്ചുചേര്&#x200d;ത്ത തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു പ്രകോപനത്തിനിടയാക്കിയ സംഭവം.</p>
<p>യോഗത്തില്&#x200d; വൈകിയെത്തിയ പൂജാരി ഫൈസാബാദിലെ ബി.ജെ.പി തോല്&#x200d;വിക്കുള്ള കാരണം നിരത്തി. ജില്ലാ ഭരണകൂടത്തിന്റെ പ്രവര്&#x200d;ത്തനങ്ങളാണ് പാര്&#x200d;ട്ടിയുടെ സിറ്റിങ് എം.പി ലല്ലു സിങ്ങിന്റെ പരാജയത്തിനു പിന്നിലെ പ്രധാന കാരണമെന്നായിരുന്നു വാദം. തോല്&#x200d;വിക്ക് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ജില്ലാ ഭരണകൂടത്തിനും ഇതില്&#x200d; ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പിനു തൊട്ടുമുന്&#x200d;പ് രാമക്ഷേത്രത്തിനടുത്തുള്ള വ്യാപാരസ്ഥാപനങ്ങളും മറ്റും ഒഴിയണമെന്നു നിര്&#x200d;ദേശിച്ച് ഭരണകൂടം നോട്ടിസ് നല്&#x200d;കിയിരുന്നു. ക്ഷേത്രപരിസരത്തെ വികസന പ്രവൃത്തികള്&#x200d;ക്കായാണ് ഉത്തരവെന്നാണു പറഞ്ഞിരുന്നത്. എന്നാല്&#x200d;, നടപടി ബി.ജെ.പിക്കെതിരെ ജനവികാരം ശക്തമാക്കാനാണ് ഇടയാക്കിയതെന്നും രാജുദാസ് വാദിച്ചു.</p>
<p>എന്നാല്&#x200d;, യോഗത്തിലുണ്ടായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാറിനു പൂജാരിയുടെ വാദങ്ങള്&#x200d; പിടിച്ചില്ല. രാജുദാസിന്റെ വാദങ്ങള്&#x200d; തള്ളി അദ്ദേഹം രംഗത്തെത്തുകയും ഇതു കൂടുതല്&#x200d; വാഗ്വാദത്തിലേക്കു നയിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സൂപ്രണ്ടിനെ കൂട്ടി യോഗത്തില്&#x200d;നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഏതാനും മിനിറ്റുകള്&#x200d;ക്കു ശേഷം യോഗം നടക്കുന്ന ഹാളില്&#x200d;നിന്നു പുറത്തിറങ്ങിയ രാജുദാസിന് അറിയാനായത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്&#x200d;വലിച്ചെന്ന വിവരമാണ്.</p>
<p>സംഭവത്തില്&#x200d; ആര്&#x200d;ക്കും പരാതി നല്&#x200d;കാന്&#x200d; ഉദ്ദേശിക്കുന്നില്ലെന്നു പൂജാരി പ്രതികരിച്ചു. സന്ന്യാസിമാരുടെ സര്&#x200d;ക്കാരിലാണ് ഇത്തരത്തില്&#x200d; സന്ന്യാസിമാര്&#x200d; അപമാനിക്കപ്പെടുന്നതെന്ന് രാജുദാസ് പറഞ്ഞു.</p>
<p>രാജുദാസിനെതിരെ ക്രിമിനല്&#x200d; കേസുകള്&#x200d; നിലനില്&#x200d;ക്കുന്നതിനാല്&#x200d; അദ്ദേഹത്തിന്റെ ഗണ്&#x200d;മാന്മാരെ പിന്&#x200d;വലിക്കാനുള്ള നടപടികള്&#x200d; നടന്നുവരികയായിരുന്നുവെന്നാണ് സംഭവത്തില്&#x200d; പ്രതികരണം തേടിയപ്പോള്&#x200d; ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞത്. 2013, 2017, 2023 വര്&#x200d;ഷങ്ങളിലായി രാജുദാസിനെതിരെ മൂന്ന് ക്രിമിനല്&#x200d; കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്&#x200d; അദ്ദേഹത്തിന്റെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്&#x200d;വലിക്കാന്&#x200d; തീരുമാനിച്ചിരുന്നു. ഇതില്&#x200d; ആദ്യത്തെ 2 പേരെ നേരത്തെ തന്നെ പിന്&#x200d;വലിക്കുകയും ചെയ്തതാണെന്നും മജിസ്ട്രേറ്റ് നിതീഷ് കുമാര്&#x200d; പറഞ്ഞു.</p>
<p>ജീവിതം അപകടത്തിലാണെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് രാജുദാസിന് ഗണ്&#x200d;മാന്മാരെ അനുവദിച്ചിരുന്നതെന്നും മജിസ്ട്രേറ്റ് പറഞ്ഞു. എന്നാല്&#x200d;, ജനങ്ങളെ ഭീഷണിപ്പെടുത്താനും മറ്റുമൊക്കെയായി ഇതിനെ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ട്. ഭരണകൂടത്തിനും അയോധ്യക്കാര്&#x200d;ക്കുമെതിരെ മോശം ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മജിസ്ട്രേറ്റ് ആരോപിച്ചു.</p>
<p>തെരഞ്ഞെടുപ്പും വികസന പ്രവൃത്തികളും അവലോകനം ചെയ്യാനായി വിവിധ സംഘടനാ നേതാക്കളുടെയും ജില്ലാ ഭരണകൂട ഓഫിസര്&#x200d;മാരുടെയും യോഗമാണ് വിളിച്ചിരുന്നതെന്ന് യു.പി കൃഷി മന്ത്രി സൂര്യപ്രതാപ് ഷാഹി പറഞ്ഞു. യോഗത്തിലേക്ക് രാജുദാസിനു ക്ഷണമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്&#x200d;, യോഗത്തില്&#x200d; പൂജാരിയും ജില്ലാ മജിസ്ട്രേറ്റും തമ്മില്&#x200d; ഒന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.</p>
<p>യു.പി ബി.ജെ.പി അധ്യക്ഷന്&#x200d; ഭൂപേന്ദ്ര സിങ് ചൗധരിയുടെയും ബ്രജ് മേഖലാ അധ്യക്ഷന്&#x200d; ദുര്&#x200d;വിജയ് സിങ് ഷാക്യയുടെയും നേതൃത്വത്തില്&#x200d; ഫൈസാബാദ് തോല്&#x200d;വി ചര്&#x200d;ച്ച ചെയ്യാന്&#x200d; രഹസ്യയോഗം ചേര്&#x200d;ന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്.</p>
<p>സിറ്റിങ് എം.പിയെന്ന നിലയ്ക്ക് ലല്ലു സിങ്ങിനെതിരെ ജനരോഷമുണ്ടായിരുന്നുവെന്നാണ് യോഗത്തിലെ ഒരു കണ്ടെത്തല്&#x200d;. ഇതോടൊപ്പം ബി.ജെ.പി 400 സീറ്റ് നേടിയാല്&#x200d; ഭരണഘടന തിരുത്തുമെന്ന അദ്ദേഹത്തിന്റെ പരാമര്&#x200d;ശവും തിരിച്ചടിയായി. ഇതോടൊപ്പം പ്രാദേശിക ഭരണകൂടത്തിനെതിരായ ജനവികാരമെല്ലാം പാര്&#x200d;ട്ടി തോല്&#x200d;വിയില്&#x200d; പ്രതിഫലിച്ചെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്&#x200d;..</p>
<p>ഫൈസാബാദില്&#x200d; എസ്.പിയുടെ അവദേശ് പ്രസാദിനോട് 54,567 വോട്ടിനാണ് ലല്ലു സിങ് പരാജയപ്പെട്ടത്. ലോക്സഭാ പരിധിയിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളില്&#x200d; അയോധ്യ സദറില്&#x200d; മാത്രമാണ് ബി.ജെ.പിക്ക് മുന്നിലെത്താനായിരുന്നത്. ഇവിടെ തന്നെ 2019ലുണ്ടായിരുന്ന 25,587ന്റെ ഭൂരിപക്ഷം 4,667 ആയി കുത്തനെ ഇടിയുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticism-on-bjps-defeat-pujaris-gunman-in-ayodhya-withdrawn.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗണ്&#x200d;മാന്&#x200d; അനില്&#x200d;കുമാര്&#x200d; മുഖ്യമന്ത്രിക്കൊപ്പം നിയമസഭയില്&#x200d;; ഇന്നും ചോദ്യംചെയ്യലിന് ഹാജരായില്ല</title>
		<link>https://www.chandrikadaily.com/1gunman-anilkumar-in-assembly-with-chief-minister-he-did-not-appear-for-questioning-today.html</link>
					<comments>https://www.chandrikadaily.com/1gunman-anilkumar-in-assembly-with-chief-minister-he-did-not-appear-for-questioning-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 29 Jan 2024 05:03:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[gunman]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[youthcongress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289114</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാന് വീണ്ടും സമന്&#x200d;സ് അയക്കുമെന്ന് ആലപ്പുഴ പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴയില്&#x200d; നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ മര്&#x200d;ദിച്ച സംഭവത്തില്&#x200d; മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല. മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടിയുള്ളതിനാല്&#x200d; ഹാജരാകാന്&#x200d; കഴിയില്ലെന്ന് ഗണ്&#x200d;മാന്&#x200d; അനില്&#x200d;കുമാറിന്റെ വിശദീകരണം.</p>
<p>ഇന്ന് ഡ്യൂട്ടിയുള്ളതിനാല്&#x200d; അവധി നല്&#x200d;കണമെന്ന് ഇവര്&#x200d; ആവശ്യപ്പെട്ടു. ഇ മെയില്&#x200d; മുഖേനെയാണ് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാന് വീണ്ടും സമന്&#x200d;സ് അയക്കുമെന്ന് ആലപ്പുഴ പൊലീസ് അറിയിച്ചു. ഗണ്&#x200d;മാന്&#x200d; അനില്&#x200d;കുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന്&#x200d; എസ്.സന്ദീപിനോടും രാവിലെ പത്തിന് ആലപ്പുഴ സൗത്ത് സ്‌റ്റേഷനില്&#x200d; ഹാജരാകാന്&#x200d; ആവശ്യപ്പെട്ട് നോട്ടീസ് നല്&#x200d;കിയിരുന്നത്.</p>
<p>ഡിസംബര്&#x200d; 15ന് ജനറല്&#x200d; ആശുപത്രി ജംഗ്ഷനില്&#x200d; വച്ചാണ് യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ മര്&#x200d;ദിച്ചത്. അനില്&#x200d;കുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് 3 ഉദ്യോഗസ്ഥരും കേസില്&#x200d; പ്രതികളാണ്. കേസില്&#x200d; അനില്&#x200d;കുമാര്&#x200d; ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്. കോടതി നിര്&#x200d;ദേശപ്രകാരമാണ് ഇരുവര്&#x200d;ക്കുമെതിരെ കേസ് റജിസ്റ്റര്&#x200d; ചെയ്തിരുന്നത്.</p>
<p>പരാതിക്കാരായ അജയ് ജ്യുവല്&#x200d; കുര്യാക്കോസിനെയും എ.ഡി.തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റിയശേഷം മര്&#x200d;ദിച്ചെന്നാണ് എഫ്‌ഐആറില്&#x200d; പറയുന്നത്. അജയിനും തോമസിനും തലയ്ക്കും കൈകാലുകള്&#x200d;ക്കും ഗുരുതര പരുക്കുകളുണ്ടായെന്നും എഫ്‌ഐആറിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1gunman-anilkumar-in-assembly-with-chief-minister-he-did-not-appear-for-questioning-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ മര്&#x200d;ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാനെ ചോദ്യംചെയ്യും</title>
		<link>https://www.chandrikadaily.com/case-of-beating-up-youth-congress-workers-the-chief-ministers-gunman-will-be-questioned.html</link>
					<comments>https://www.chandrikadaily.com/case-of-beating-up-youth-congress-workers-the-chief-ministers-gunman-will-be-questioned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Jan 2024 05:31:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[gunman]]></category>
		<category><![CDATA[news]]></category>
		<category><![CDATA[questioned]]></category>
		<category><![CDATA[workers]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288739</guid>

					<description><![CDATA[കോടതിയില്&#x200d; കുറ്റം തെളിഞ്ഞാല്&#x200d; 7 വര്&#x200d;ഷം വരെ തടവ് ലഭിക്കും.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴയില്&#x200d; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ മര്&#x200d;ദിച്ച സംഭവത്തില്&#x200d; സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച ഹാജരാകന്&#x200d; ഗണ്&#x200d;മാന്&#x200d; അനില്&#x200d; കുമാറിനും സുരക്ഷാ സേനയിലെ എസ് സന്ദീപിനും നോട്ടീസ് നല്&#x200d;കി. ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്&#x200d; തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.</p>
<p>കോടതി നിര്&#x200d;ദ്ദേശപ്രകാരം കേസെടുത്ത് ഒരു മാസം പിന്നിടുമ്പോഴാണ് പൊലീസ് നടപടി. ഗണ്&#x200d;മാന്&#x200d; അനില്&#x200d; കുമാറാണ് ഒന്നാം പ്രതി. സുരക്ഷാ സേനയിലെ എസ് സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികള്&#x200d;. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേല്&#x200d;പ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്‌റ്റേഷന്&#x200d; ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയില്&#x200d; കുറ്റം തെളിഞ്ഞാല്&#x200d; 7 വര്&#x200d;ഷം വരെ തടവ് ലഭിക്കും.</p>
<p>അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്സില്&#x200d; പങ്കെടുക്കാന്&#x200d; മുഖ്യമന്ത്രിയും സംഘവും ബസില്&#x200d; പോകുമ്പോഴാണ് റോഡരികില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് കെ.എസ്.യു പ്രവര്&#x200d;ത്തകര്&#x200d; കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പൊലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്&#x200d;മാനും അംഗരക്ഷകരും വണ്ടിനിര്&#x200d;ത്തി, ലാത്തികൊണ്ട് വളഞ്ഞിട്ടു മര്&#x200d;ദിക്കുകയായിരുന്നു. എന്നാല്&#x200d;, സുരക്ഷാ ഉദ്യോഗസ്ഥരുടേത് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.</p>
<p>മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാനെതിരേയും സുരക്ഷാ ഉദ്യോഗസ്ഥര്&#x200d;ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്&#x200d;ഗ്രസ് എസ്പി ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് പരാതി നല്&#x200d;കിയിരുന്നു. എന്നാല്&#x200d;, ജോലിയുടെ ഭാഗമായുള്ള പ്രവര്&#x200d;ത്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥര്&#x200d; നല്&#x200d;കിയ റിപ്പോര്&#x200d;ട്ട്. തുടര്&#x200d;ന്നാണ് മര്&#x200d;ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്&#x200d; അടക്കം ഉള്&#x200d;പ്പെടുത്തി കോടതിയില്&#x200d; സ്വകാര്യ അന്യായം ഫയല്&#x200d; ചെയ്തത്. ആലപ്പുഴ ജുഡീഷ്യല്&#x200d; ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-of-beating-up-youth-congress-workers-the-chief-ministers-gunman-will-be-questioned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരിൻ്റെ അഴിഞ്ഞാട്ടം; പ്രതിഷേധം  അതിശക്തം</title>
		<link>https://www.chandrikadaily.com/the-release-of-chief-ministers-gunman-anil-kalliyur-the-protest-is-overwhelming.html</link>
					<comments>https://www.chandrikadaily.com/the-release-of-chief-ministers-gunman-anil-kalliyur-the-protest-is-overwhelming.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Dec 2023 08:10:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Anil Kalliyur]]></category>
		<category><![CDATA[gunman]]></category>
		<category><![CDATA[ksu]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285791</guid>

					<description><![CDATA[മറ്റൊരു ക്രമസമാധാന പ്രശ്‌നത്തിനും സാധ്യതയില്ലാത്ത വിധം പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് മാറ്റി അവരുടെ നിയന്ത്രണത്തിലാക്കിയതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാന്&#x200d; അനില്&#x200d; കല്ലിയൂരിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ അംഗരക്ഷകര്&#x200d; ക്രൂരമായി ആക്രമിച്ചത്.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴയില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ്-കെ.എസ്.യു പ്രവര്&#x200d;ത്തകരെ മര്&#x200d;ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാന്&#x200d; അനില്&#x200d; കല്ലിയൂരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകവെ ആലപ്പുഴ ജനറല്&#x200d; ആശുപത്രി ജംഗ്ഷനില്&#x200d; മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്&#x200d;ഗ്രസ്-കെ.എസ്.യു പ്രവര്&#x200d;ത്തകരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സംഘം പിടിച്ച് മാറ്റിയിരുന്നു.</p>
<p>മറ്റൊരു ക്രമസമാധാന പ്രശ്‌നത്തിനും സാധ്യതയില്ലാത്ത വിധം പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് മാറ്റി അവരുടെ നിയന്ത്രണത്തിലാക്കിയതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാന്&#x200d; അനില്&#x200d; കല്ലിയൂരിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ അംഗരക്ഷകര്&#x200d; ക്രൂരമായി ആക്രമിച്ചത്.</p>
<p>പൊലീസുകാര്&#x200d; പിടിച്ചുവച്ചിരുന്ന യൂത്ത് കോണ്&#x200d;ഗ്രസ്-കെ.എസ്.യു പ്രവര്&#x200d;ത്തകരെ അരൂര്&#x200d; എസ്‌ഐയെ പിടിച്ച് തള്ളിയതിന് ശേഷം അനില്&#x200d; കല്ലിയൂരാണ് ക്രൂരമായ മര്&#x200d;ദ്ദനം ആദ്യം അഴിച്ച് വിടുന്നത്.</p>
<p>പിന്നീട് മുഖ്യമന്ത്രിയുടെ അംഗരക്ഷകര്&#x200d; നിലത്തുവീണു പോയ യൂത്ത് കോണ്&#x200d;ഗ്രസ്-കെഎസ്യു പ്രവര്&#x200d;ത്തകരെ വളഞ്ഞിട്ട് അതിക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്&#x200d; അടക്കം പങ്കുവച്ച് സോഷ്യല്&#x200d; മീഡിയയിലും മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാനെതിരായ പ്രതിഷേധം വ്യാപകമാകുകയാണ്.</p>
<p>വ്യഴാഴ്ച മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യൂത്ത്‌കോണ്&#x200d;ഗ്രസ് സെക്രട്ടറി അജയ് ജൂവല്&#x200d; കുര്യാക്കോസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനിടെ പ്രവര്&#x200d;ത്തകരെ മര്&#x200d;ദ്ദിച്ചതിനെതിരെ എഐസിസി ജനറല്&#x200d; സെക്രട്ടറി കെ സി വേണുഗോപാല്&#x200d; രംഗത്തെത്തി.</p>
<p>മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും യാത്ര കുട്ടികളുടെ തല തല്ലിപ്പൊളിക്കുന്നുവെന്ന് കെ സി വേണുഗോപാല്&#x200d; ആരോപിച്ചു. ഇത് കേട്ടിട്ടില്ലാത്ത രീതിയാണെന്നും ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്നും വേണുഗോപാല്&#x200d; വിമര്&#x200d;ശിച്ചു.</p>
<p>ഓടിച്ചിട്ട് തലതല്ലിപ്പൊളിക്കുന്നത് എവിടുത്തെ രീതിയാണെന്ന് ചോദിച്ച കെ സി വേണുഗോപാല്&#x200d; തല്ലുന്നതിന് പൊലീസ് കാവല്&#x200d; നില്&#x200d;ക്കുന്നുവെന്നും കുറ്റപ്പെടുത്തി. എല്ലാക്കാലത്തും പിണറായി ആവില്ല മുഖ്യമന്ത്രിയെന്ന് പൊലീസുകാര്&#x200d; ഓര്&#x200d;മ്മിക്കണമെന്നും വേണുഗോപാല്&#x200d; പറഞ്ഞു.</p>
<p>മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്&#x200d;ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും മന്ത്രിമാര്&#x200d; കൃത്യസമയത്ത് മരുന്ന് നല്&#x200d;കണമെന്നുമായിരുന്നു വി ഡി സതീശന്റെ വിമര്&#x200d;ശനം. ക്രിമിനലും സാഡിസ്റ്റുമാണ് മുഖ്യമന്ത്രിയെന്നും സതീശന്&#x200d; കുറ്റപ്പെടുത്തി. യൂത്ത് കോണ്&#x200d;ഗ്രസ്-കെഎസ്യു പ്രവര്&#x200d;ത്തകരെ മര്&#x200d;ദ്ദിച്ച ഗണ്&#x200d;മാന്&#x200d;മാര്&#x200d; നാട്ടിലിറങ്ങി നടക്കില്ലെന്നും വി ഡി സതീശന്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>യൂത്ത്‌കോണ്&#x200d;ഗ്രസുകാരെ മര്&#x200d;ദിച്ച സുരക്ഷ ഉദ്യോഗസ്ഥരെ നേരിടും. അവരുടെ വീടും നാടും ഞങ്ങള്&#x200d;ക്കറിയാം. കോണ്&#x200d;ഗ്രസുകാര്&#x200d; വിചാരിച്ചാല്&#x200d; അവര്&#x200d; നാട്ടിലിറങ്ങി നടക്കില്ല. രക്ഷാപ്രവര്&#x200d;ത്തനം കോണ്&#x200d;ഗ്രസുകാരും നടത്തുമെന്നും വി ഡി സതീശന്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-release-of-chief-ministers-gunman-anil-kalliyur-the-protest-is-overwhelming.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
