<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>gurdaspur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/gurdaspur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 16 Oct 2017 17:57:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>gurdaspur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗുര്‍ദാസ്പൂര്‍ ഫലം  നല്‍കുന്ന പാഠം</title>
		<link>https://www.chandrikadaily.com/editorial-55.html</link>
					<comments>https://www.chandrikadaily.com/editorial-55.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Oct 2017 17:57:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[gurdaspur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48150</guid>

					<description><![CDATA[ഒരു ഇടവേളയിലൊഴികെ 1998 മുതല്‍ നാലുതവണ തുടര്‍ച്ചയായി ബി.ജെ.പി വിജയക്കൊടി നാട്ടിയ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാമണ്ഡലത്തില്‍ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന് സര്‍വകാലറെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയരഥത്തിലേറാനായത് രാജ്യത്തെ സമകാലിക രാഷ്ട്രീയസാമൂഹിക അവസ്ഥയിലേക്കുള്ള അതിശക്തമായ ചൂണ്ടുപലകയായിരിക്കുന്നു. ലോക്‌സഭയില്‍ 45 അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിന് ഗുരുദാസ് ലോക്‌സഭാഉപതിരഞ്ഞെടുപ്പിലെ മിന്നുന്നവിജയം തെല്ലൊന്നുമല്ല ആശ്വാസമേകുന്നത്. രാജ്യം കണ്ട മികച്ച ഭൂരിപക്ഷങ്ങളിലൊന്നാണ് കോണ്‍ഗ്രസിന്റെ സുനില്‍ഝാക്കര്‍ ഇവിടെ നിന്ന് കരഗതമാക്കിയിരിക്കുന്നത്. കേരളത്തിലെ വേങ്ങര നിയമസഭാമണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ അതേദിവസം തന്നെയാണ് പഞ്ചാബിലെ കോണ്‍ഗ്രസിന്റെ ബി.ജെ.പി ഉരുക്കുകോട്ടയിലും വോട്ടെടുപ്പ് നടന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ഒരു ഇടവേളയിലൊഴികെ 1998 മുതല്&#x200d; നാലുതവണ തുടര്&#x200d;ച്ചയായി ബി.ജെ.പി വിജയക്കൊടി നാട്ടിയ പഞ്ചാബിലെ ഗുര്&#x200d;ദാസ്പൂര്&#x200d; ലോക്‌സഭാമണ്ഡലത്തില്&#x200d; ഇന്ത്യന്&#x200d;നാഷണല്&#x200d; കോണ്&#x200d;ഗ്രസിന് സര്&#x200d;വകാലറെക്കോര്&#x200d;ഡ് ഭൂരിപക്ഷത്തോടെ വിജയരഥത്തിലേറാനായത് രാജ്യത്തെ സമകാലിക രാഷ്ട്രീയസാമൂഹിക അവസ്ഥയിലേക്കുള്ള അതിശക്തമായ ചൂണ്ടുപലകയായിരിക്കുന്നു. ലോക്‌സഭയില്&#x200d; 45 അംഗങ്ങള്&#x200d; മാത്രമുള്ള കോണ്&#x200d;ഗ്രസിന് ഗുരുദാസ് ലോക്‌സഭാഉപതിരഞ്ഞെടുപ്പിലെ മിന്നുന്നവിജയം തെല്ലൊന്നുമല്ല ആശ്വാസമേകുന്നത്. രാജ്യം കണ്ട മികച്ച ഭൂരിപക്ഷങ്ങളിലൊന്നാണ് കോണ്&#x200d;ഗ്രസിന്റെ സുനില്&#x200d;ഝാക്കര്&#x200d; ഇവിടെ നിന്ന് കരഗതമാക്കിയിരിക്കുന്നത്. കേരളത്തിലെ വേങ്ങര നിയമസഭാമണ്ഡലത്തില്&#x200d; നടന്ന ഉപതിരഞ്ഞെടുപ്പിന്റെ അതേദിവസം തന്നെയാണ് പഞ്ചാബിലെ കോണ്&#x200d;ഗ്രസിന്റെ ബി.ജെ.പി ഉരുക്കുകോട്ടയിലും വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞതവണ, 2014ല്&#x200d; ബി.ജെ.പിയുടെ ഹാട്രിക്‌വിജയി ബോളിവുഡ് നടന്&#x200d; വിനോദ്ഖന്നയാണ് 1,36,065 വോട്ടിന് വിജയിച്ചിരുന്നത്. കോണ്&#x200d;ഗ്രസിന്റെ ഭൂരിപക്ഷം 1,93,219 വോട്ടുകളാണ്. മൊത്തത്തില്&#x200d; മൂന്നരലക്ഷത്തോളം വോട്ടുകളാണ് പുതുതായി ബി.ജെ.പിയില്&#x200d; നിന്ന് നിലവിലെ പഞ്ചാബ് ഭരണകക്ഷിയായ കോണ്&#x200d;ഗ്രസ്് അധികം നേടിയിരിക്കുന്നത്. നോട്ടുനിരോധനത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു, ഇനി വോട്ട് നിഷേധത്തിന്റെ കാലമാണെന്നാണ് പ്രതീകാത്മകമായി ജനത ബി.ജെ.പിക്ക് നല്&#x200d;കിയിരിക്കുന്ന മുന്നറിയിപ്പ്. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്&#x200d; നിയമസഭകളിലേക്കും 2019ലെ പൊതുതിരഞ്ഞെടുപ്പിലേക്കും രാജ്യത്തെ പ്രതിപക്ഷകക്ഷികള്&#x200d;ക്ക് ഈ വിജയം ഉത്തേജകൗഷധമായിരിക്കുമെന്നതില്&#x200d; രണ്ടുപക്ഷമില്ല.<br />
ഈ വര്&#x200d;ഷം ഫെബ്രുവരിയില്&#x200d; ഗോവ, അരുണാചല്&#x200d;, യു.പി തുടങ്ങിയവക്കൊപ്പം പഞ്ചാബ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്&#x200d; 46ല്&#x200d; നിന്നാണ് 77 സീറ്റായി കോണ്&#x200d;ഗ്രസ് ഉയര്&#x200d;ന്നത്. ഭരണകക്ഷിയായ അകാലിദള്&#x200d;-ബി.ജെ.പി സഖ്യം 56ല്&#x200d; നിന്ന് 15ലേക്ക് ചുരുങ്ങി. ക്യാപ്റ്റന്&#x200d; അമരീന്ദര്&#x200d;സിംഗും മുന്&#x200d;ഇന്ത്യന്&#x200d;ക്രിക്കറ്റ് താരം നവജ്യോത്സിംഗ് സിദ്ദുവുമടക്കമുള്ള നേതാക്കളുടെയും ആത്മാര്&#x200d;ത്ഥതയാര്&#x200d;ന്ന പ്രവര്&#x200d;ത്തനവും പ്രചാരണവുമാണ് സിക്ക് മുദായത്തിന് മഹാഭൂരിപക്ഷമുള്ള സംസ്ഥാനത്ത് കോണ്&#x200d;ഗ്രസിനെ കൈപിടിച്ചുയര്&#x200d;ത്തിയത്. കേന്ദ്രസര്&#x200d;ക്കാരിന്റെയും സംഘപരിവാറിന്റെയും വിഷലിപ്തവും ന്യൂനപക്ഷവിരുദ്ധവുമായ വെറുപ്പിന്റെ രാഷ്ട്രീയവും സംസ്ഥാനസര്&#x200d;ക്കാരിന്റെ ജനക്ഷേമകരമായ നടപടികളുമായിരിക്കണം സുനില്&#x200d; ഝാക്കറിന്റെ ഈ തട്ടുപൊളിപ്പന്&#x200d; വിജയത്തിന് നിദാനം എന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്. തൊട്ടടുത്ത രാജസ്ഥാനിലും ഹരിയാനയിലും ഡല്&#x200d;ഹിയിലുമൊക്കെ പശുവിന്റെയും മറ്റും പേരില്&#x200d; മുസ്്‌ലിംകളെയുംദലിതുകളെയും കൊന്നടുക്കുമ്പോള്&#x200d; താരതമ്യേന മെച്ചപ്പെട്ട ക്രമസമാധാനനില പുലരുന്ന സംസ്ഥാനമാണ് പഞ്ചാബ്.<br />
പ്രമുഖരായ സാമ്പത്തികവിദഗ്ധര്&#x200d; മുതല്&#x200d; ലോകബാങ്ക്, അന്താരാഷ്ട്രനാണയനിധി പോലുള്ള സ്ഥാപനങ്ങളും ബി.ജെ.പിയുടെ തന്നെ മുന്&#x200d;കേന്ദ്രധനമന്ത്രിയുമുള്&#x200d;പ്പെടെയുള്ളവര്&#x200d; വരെ മോദിസര്&#x200d;ക്കാരിന്റെ കാടന്&#x200d; നയപരിപാടികള്&#x200d;ക്കെതിരായി രംഗത്തുവന്നിരിക്കുന്ന സമയത്താണ് വേങ്ങരയും ഗുരുദാസ്പൂരും രാജ്യത്തിന് പുനര്&#x200d;മാതൃക സൃഷ്ടിക്കുന്നത്. വേങ്ങര യു.ഡി.എഫിന്റെയും പ്രത്യേകിച്ച് മുസ്്‌ലിംലീഗിന്റെയും ഉരുക്കുകോട്ടയാണെന്ന കാര്യത്തില്&#x200d; സംശയമില്ല. എന്നാല്&#x200d; അന്നുതന്നെ വോട്ടെടുപ്പ് നടന്ന ഗുരുദാസ്പൂരിനെസംബന്ധിച്ച് അത്തരമൊരു പ്രതീക്ഷയായിരുന്നില്ല രാഷ്ട്രീയനിരീക്ഷകര്&#x200d;ക്കുണ്ടായിരുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തികപരിപാടികളും വടക്കേഇന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; നേടിക്കൊണ്ടിരിക്കുന്ന തുടര്&#x200d;വിജയങ്ങളുമൊക്കെ ബി.ജെ.പിയുടെ അവകാശവാദത്തിന് ബലമേകുന്നതും കോണ്&#x200d;ഗ്രസിന്റെ ഭാവിപ്രതീക്ഷകള്&#x200d;ക്ക് മങ്ങലേല്&#x200d;പിക്കുന്നതുമായിരുന്നു. എന്നാല്&#x200d; മറിച്ച് ,സകലകണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ് ഗുരുദാസ്പൂര്&#x200d; കോണ്&#x200d;ഗ്രസിനെയും മതേതരവിശ്വാസികളെയും രാഷ്ട്രീയപിന്തുണയുടെ ആട്ടുതൊട്ടിലിലിട്ട് അമ്മാനമാടിയിരിക്കുന്നത്. അവര്&#x200d;ക്ക് പുത്തന്&#x200d; ഊര്&#x200d;ജമാണ് ദുരുദാസ്പൂരും വേങ്ങരയും പകര്&#x200d;ന്നുനല്&#x200d;കിയിരിക്കുന്നതെന്നത് നിസ്സംശയം പറയാം. മൂന്നരലക്ഷത്തിലധികം വോട്ടുകളാണ് ബി.ജെ.പിയുടെ സ്വരണ്&#x200d; സരാലിയയേക്കാള്&#x200d; സുനില്&#x200d;ഖന്ന ഗുരുദാസ്പൂരില്&#x200d; പെട്ടിയിലാക്കിയിരിക്കുന്നത്. കോണ്&#x200d;ഗ്രസ്‌നേതാവും മുന്&#x200d;കേന്ദ്രആഭ്യന്തരമന്ത്രിയുമായിരുന്ന ബല്&#x200d;റാംഝാക്കറുടെ മകന്&#x200d;കൂടിയാണ് സുനില്&#x200d;ഝാക്കര്&#x200d;. വിനോദ്ഖന്നയുടെ മരണത്തെതുടര്&#x200d;ന്നുള്ള ഉപതിരഞ്ഞെടുപ്പായിട്ടും ഇവിടെ സഹതാപതരംഗംപോലും വീശിയില്ല എന്നതും ബി.ജെ.പിയോടും മോദിസര്&#x200d;ക്കാരിനോടുമുള്ള ജനതയുടെ രോഷപ്രകടനം എത്രത്തോളമുണ്ടെന്നാണ് ഗുരുദാസ്പൂര്&#x200d; ഫലം നമ്മോട് വിളിച്ചുപറയുന്നത്.<br />
ജീവിക്കാന്&#x200d; കൊള്ളില്ലെന്നുപറഞ്ഞ് അമിത്ഷാമുതല്&#x200d; ബി.ജെ.പിയുടെ സകലമുഖ്യമന്ത്രിമാരും തേരാപാരാ പദയാത്ര നടത്തിയ കേരളത്തിന്റെ മണ്ണില്&#x200d; ബി.ജെ.പിയെ അമ്പരിപ്പിച്ചിരിക്കുന്ന ഫലമാണ് വേങ്ങരയിലും ആ വര്&#x200d;ഗീയപാര്&#x200d;ട്ടിയുടെ വോട്ടുകള്&#x200d; കുത്തനെ ഇടിയാന്&#x200d; ഇടയാക്കിയിരിക്കുന്നത്. ചുരുക്കം സംസ്ഥാനങ്ങളായ ഡല്&#x200d;ഹിയിലും കേരളത്തിലും പശ്ചിബംഗാളിലും കര്&#x200d;ണാടകയിലും മറ്റുമാണ് ബി.ജെ.പി ഭരണമുള്ളത്. നോട്ടുനിരോധനകാലത്ത് കള്ളപ്പണത്തെയും തീവ്രവാദത്തെയും മറ്റും നേരിടുമെന്ന് ആയിരം തവണ ആണയിട്ട മോദിയും അമിത്ഷായും കൂട്ടരും അതിന്റെയൊക്കെ തിക്തഫലം അനുഭവിച്ചുതുടങ്ങിയ ജനങ്ങള്&#x200d; മറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നുവെന്ന ് തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. നോട്ടുനിരോധനവും തലതിരിഞ്ഞ പരോക്ഷനികുതിസമ്പ്രദായം രാജ്യത്തിന്റെ വളര്&#x200d;ച്ച രണ്ടുശതമാനത്തിലേറെ പിറകോട്ടുവലിച്ചുകൊണ്ടുപോകവെ അതിശക്തമായ കിഴുക്കാണ് മോദി-ഷാ പ്രഭൃതികള്&#x200d;ക്ക് ജനം നല്&#x200d;കിയിരിക്കുന്നത്. കോണ്&#x200d;ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയുടെയും വൈസ്പ്രസിഡണ്ട്് രാഹുല്&#x200d;ഗാന്ധിയുടെയും മുന്&#x200d; ബി.ജെ.പി ധനമന്ത്രി യശ്വന്ത് സിന്&#x200d;ഹയുടെയും അരുണ്&#x200d;ഷൂരിയുടെയും ശത്രുഖ്ന്&#x200d;സിന്&#x200d;ഹയുടെയും മറ്റും പ്രതിഷേധസ്വരങ്ങളാണ് സ്വമനസ്സാലെ ശിരസ്സാവഹിച്ചുകൊണ്ട് ജനം ബാലറ്റിലൂടെ മറുപടി നല്&#x200d;കിയിരിക്കുന്നത്. ഭൂരിപക്ഷവും വ്യാപാരിസമൂഹമായ സിക്കുകാരടങ്ങുന്ന പഞ്ചാബില്&#x200d; ചരക്കുസേവനനികുതിയുടെ തിക്തഫലം അവര്&#x200d; നന്നായി മനസ്സിലാക്കിയിരിക്കണം.<br />
ബി,ജെ.പിയേതര സര്&#x200d;ക്കാരുകള്&#x200d;ക്കും നേതാക്കള്&#x200d;ക്കുമെതിരെ സകലമാന കേന്ദ്രസര്&#x200d;ക്കാര്&#x200d; സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുകയും ഫണ്ട് തടഞ്ഞുവെക്കുകയും ആ സംസ്ഥാനമുഖ്യമന്ത്രിമാരെ പരസ്യമായി അവഹേളിക്കുകയും ചെയ്യുന്ന ബി.ജെ.പിക്കും മോദിക്കും ഇനിയെങ്കിലും തലയിലിത്തിരി വെളിപാടുണ്ടാകണം. ദേശീയതലത്തില്&#x200d; വര്&#x200d;ഗീയശക്തികള്&#x200d;ക്കെതിരായ മതേതരസഖ്യമെന്ന ആശയത്തിന് ആശയക്കരുത്തും പ്രായോഗികതയും നല്&#x200d;കുന്നതിന് പഞ്ചാബും മറ്റ് ബി.ജെ.പി ഇതര സംസ്ഥാനങ്ങളുമൊത്ത് മുന്നോട്ടുനീങ്ങുമെന്നാണ് ജനം പ്രതീക്ഷിക്കുന്നതും ആശിക്കുന്നതും. വരാനിരിക്കുന്ന രാഹുല്&#x200d;ഗാന്ധിയുടെ നേതൃസ്ഥാനാരോഹണവും ഈ ദൗത്യത്തിന് ഉശിരുപകരുമെന്നാണ് രാജ്യം കാത്തിരിക്കുന്നത്. രാഹുല്&#x200d;ഗാന്ധി ഈയിടെ മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്&#x200d; നടത്തിയ യാത്രയുടെ വിജയവും അമിത്ഷായുടെ റാലിക്കെതിരെ ഉയര്&#x200d;ന്ന എതിര്&#x200d;പ്പും സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. പട്ടീദാര്&#x200d; സമുദായമടക്കമുള്ള ഗുജറാത്തിലെ ബി.ജെ.പിയുടെ അടിത്തറ ഇളകിത്തുടങ്ങിയിട്ട് നാളുകളേറെയായി. അടുത്തിടെ കോണ്&#x200d;ഗ്രസ് നേതാവ് അഹമ്മദ്പട്ടേലിന്റെ രാജ്യസഭാവിജയവും കോണ്&#x200d;ഗ്രസിന്റെ പുരോപ്രയാണത്തിന് ഇന്ധനം പകരുന്നുണ്ട്.<br />
അതേസമയം രാജ്യത്തെ മതേതരവിശ്വാസികളുടെ ആഹ്ലാദത്തിന് അവസരമേകുന്ന സംഭവവികാസങ്ങള്&#x200d; നടന്നുകൊണ്ടിരിക്കെ സി.പി.എമ്മിനെപോലുള്ള പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസുമായി ചേര്&#x200d;ന്ന് ബി.ജെ.പിയുടെ മഹാമാരിയെ നേരിടുന്നതിനുപകരം ഇക്കാര്യത്തില്&#x200d; തൊഴുത്തില്&#x200d; കുത്തുന്ന കാഴ്ച അതിദയനീയമായിരിക്കുന്നു.<br />
പാര്&#x200d;ട്ടി കേന്ദ്രകമ്മിറ്റിയിലും പി.ബിയിലും കോണ്&#x200d;ഗ്രസ് ബാന്ധവത്തെച്ചൊല്ലി ഉണ്ടായിരിക്കുന്ന വിഭാഗീയത മുയലിളകുമ്പോള്&#x200d; വേട്ടനായ മറ്റെന്തിനോ പോയി എന്ന സ്ഥിതിയിലേക്കാണ് സി.പി.എമ്മിനെ എത്തിക്കുന്നത്. ഇത് രാജ്യത്തെ വേദയനുഭവിക്കുന്ന ഓരോ പൗരനോടും തങ്ങളുയര്&#x200d;ത്തിപ്പിടിക്കുന്ന മതേതതരത്വജനാധിപത്യനയങ്ങളോടുമുള്ള തിരസ്‌കാരവുമായേ എണ്ണപ്പെടൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-55.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഗുര്‍ദാസ്പൂര്‍ വിജയം&#8217;; മോദിയുടെ ജനദ്രോഹനയങ്ങള്‍ക്കുള്ള തിരിച്ചടിയെന്ന് സുനില്‍ ജാഖര്‍</title>
		<link>https://www.chandrikadaily.com/suni-jakhaer-about-gurdaspur-victory.html</link>
					<comments>https://www.chandrikadaily.com/suni-jakhaer-about-gurdaspur-victory.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 11:39:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gurdaspur]]></category>
		<category><![CDATA[gurdaspur election]]></category>
		<category><![CDATA[pm narendramodi]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Sunil Jakhar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47987</guid>

					<description><![CDATA[ഗുര്‍ദാസ്പൂര്‍: ഗുര്‍ദാസ്പൂരിലെ ഉജ്ജ്വല വിജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ജനവിധി. സര്‍ക്കാറിന്റെ നയങ്ങളോട് തങ്ങള്‍ക്കുള്ള എതിര്‍പ്പ് ഗുരുദാസ്പൂര്‍ ജനത വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഗുര്‍ദാസ്പൂരില്‍ 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുനില്‍ ജാഖര്‍ വിജയിച്ചത്. ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗുര്‍ദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>ഗുര്&#x200d;ദാസ്പൂര്&#x200d;: ഗുര്&#x200d;ദാസ്പൂരിലെ ഉജ്ജ്വല വിജയത്തില്&#x200d; പ്രതികരണവുമായി കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി സുനില്&#x200d; ജാഖര്&#x200d;. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്&#x200d;ക്കാറിന്റെ ജനദ്രോഹ നയങ്ങള്&#x200d;ക്കുള്ള ശക്തമായ മറുപടിയാണ് ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>നരേന്ദ്രമോദി സര്&#x200d;ക്കാറിന്റെ ജനദ്രോഹ നയങ്ങള്&#x200d;ക്കുള്ള ശക്തമായ മറുപടിയാണ് ജനവിധി. സര്&#x200d;ക്കാറിന്റെ നയങ്ങളോട് തങ്ങള്&#x200d;ക്കുള്ള എതിര്&#x200d;പ്പ് ഗുരുദാസ്പൂര്&#x200d; ജനത വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഗുര്&#x200d;ദാസ്പൂരില്&#x200d; 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുനില്&#x200d; ജാഖര്&#x200d; വിജയിച്ചത്. ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്&#x200d;ന്നാണ് ഗുര്&#x200d;ദാസ്പൂരില്&#x200d; ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1,36,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിനോദ ഖന്ന ഈ മണ്ഡലത്തില്&#x200d; നിന്ന് വിജയിച്ചത്. കോണ്&#x200d;ഗ്രസ് അധ്യക്ഷനായി ചുമതലയേല്&#x200d;ക്കാന്&#x200d; പോകുന്ന ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയ്ക്കുള്ള ദിപാവലി സമ്മാനമാണ് ഗുരുദാസ്പൂര്&#x200d; വിജയമെന്നായിരുന്നു കോണ്&#x200d;ഗ്രസ് നേതാവ് നവജോത് സിദ്ധുവിന്റെ പ്രതികരണം. അകലാദള്&#x200d;- ബി.ജെ.പി കൂട്ടുകെട്ടിന്റെ മുഖത്തേറ്റ അടിയാണിത്. ഗുരുദാസ്പൂര്&#x200d; ആ കൂട്ടുകെട്ടിനെ പാക്കുചെയ്ത് തിരിച്ചയച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്&#x200d; സിങ്ങിന്റെ അടുത്ത അനുയായിയായ ജാഖര്&#x200d; കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്നു. ലോക്സഭാ മുന്&#x200d; സ്പീക്കര്&#x200d; ബല്&#x200d;റാം ജാഖറിന്റെ മകനാണ് സുനില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suni-jakhaer-about-gurdaspur-victory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുര്‍ദാസ്പൂര്‍: തൂത്തുവാരി കോണ്‍ഗ്രസ്; ഭൂരിപക്ഷം രണ്ടു ലക്ഷത്തിലേക്ക്</title>
		<link>https://www.chandrikadaily.com/congress-set-for-a-massive-win-in-punjab.html</link>
					<comments>https://www.chandrikadaily.com/congress-set-for-a-massive-win-in-punjab.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 07:05:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gurdaspur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47945</guid>

					<description><![CDATA[ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം. കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം രണ്ടു ലക്ഷത്തിലേക്ക് ഉയരുന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 11.50 വരെയുള്ള റിപ്പോര്‍്ട്ട് അനുസരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖറിന് 1,60,140 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. സുനില്‍ ജാഖറിന് 3,93,279 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്വരണ്‍ സലേറിയക്കു 2,33,139 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുരേഷ് കുജേരിയക്ക് 18,855 വോട്ടുകളാണുള്ളത്.]]></description>
										<content:encoded><![CDATA[<p>ഗുര്&#x200d;ദാസ്പൂര്&#x200d;: പഞ്ചാബിലെ ഗുര്&#x200d;ദാസ്പൂര്&#x200d; ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിന് വന്&#x200d; വിജയം.<br />
കോണ്&#x200d;ഗ്രസിന്റെ ഭൂരിപക്ഷം രണ്ടു ലക്ഷത്തിലേക്ക് ഉയരുന്നതായാണ് ഒടുവില്&#x200d; പുറത്തുവരുന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നത്.<br />
11.50 വരെയുള്ള റിപ്പോര്&#x200d;്ട്ട് അനുസരിച്ച് കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി സുനില്&#x200d; ജാഖറിന് 1,60,140 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. സുനില്&#x200d; ജാഖറിന് 3,93,279 വോട്ടുകള്&#x200d; ലഭിച്ചപ്പോള്&#x200d; ബിജെപി സ്ഥാനാര്&#x200d;ത്ഥി സ്വരണ്&#x200d; സലേറിയക്കു 2,33,139 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള ആം ആദ്മി പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥി സുരേഷ് കുജേരിയക്ക് 18,855 വോട്ടുകളാണുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-set-for-a-massive-win-in-punjab.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുര്‍ദാസ്പൂരില്‍ ബിജെപിക്കെതിരായ വിധിയെഴുത്ത്; കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം ലക്ഷം കടന്നു</title>
		<link>https://www.chandrikadaily.com/gurdaspur-congress-lead-to-onelakh.html</link>
					<comments>https://www.chandrikadaily.com/gurdaspur-congress-lead-to-onelakh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 06:18:55 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gurdaspur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47925</guid>

					<description><![CDATA[ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് കോണ്‍ഗ്രസ് മുന്നേറുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖറിന്റെ ഭൂരിപക്ഷം ലക്ഷം കടന്നു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കാഴ്ചവെക്കുന്നത്. ബിജെപി രണ്ടാം സ്ഥാനത്തും ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തുമാണുള്ളത്. ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗുരുദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആദ്യ റൗണ്ടില്‍ തന്നെ 14,316 വോട്ടുകളുടെ ലീഡ് നേടി സുനില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഗുരുദാസ്പൂര്&#x200d;: പഞ്ചാബിലെ ഗുര്&#x200d;ദാസ്പൂര്&#x200d; ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; ബിജെപിക്ക് കനത്ത തിരിച്ചടി നല്&#x200d;കി കൊണ്ട് കോണ്&#x200d;ഗ്രസ് മുന്നേറുന്നു. കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി സുനില്&#x200d; ജാഖറിന്റെ ഭൂരിപക്ഷം ലക്ഷം കടന്നു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് കോണ്&#x200d;ഗ്രസ് വന്&#x200d; മുന്നേറ്റം കാഴ്ചവെക്കുന്നത്.<br />
ബിജെപി രണ്ടാം സ്ഥാനത്തും ആം ആദ്മി പാര്&#x200d;ട്ടി മൂന്നാം സ്ഥാനത്തുമാണുള്ളത്. ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്&#x200d;ന്നാണ് ഗുരുദാസ്പൂരില്&#x200d; ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.<br />
ആദ്യ റൗണ്ടില്&#x200d; തന്നെ 14,316 വോട്ടുകളുടെ ലീഡ് നേടി സുനില്&#x200d; ജാഖര്&#x200d; ആധിപത്യം ഉറപ്പിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്&#x200d; സിങ്ങിന്റെ അടുത്ത അനുയായിയായ ജാഖര്&#x200d; കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്നു. ലോക്‌സഭാ മുന്&#x200d; സ്പീക്കര്&#x200d; ബല്&#x200d;റാം ജാഖറിന്റെ മകനാണ് സുനില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gurdaspur-congress-lead-to-onelakh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
