gurmeet ram rahim singh – Chandrika Daily https://www.chandrikadaily.com Sun, 17 Sep 2017 18:53:26 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg gurmeet ram rahim singh – Chandrika Daily https://www.chandrikadaily.com 32 32 ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപ്പെട്ടതായി പൊലീസ് https://www.chandrikadaily.com/gurmeeth-ram-raheem-sing-harmeeth-dera-sacha-souda.html https://www.chandrikadaily.com/gurmeeth-ram-raheem-sing-harmeeth-dera-sacha-souda.html#respond Sun, 17 Sep 2017 18:33:16 +0000 http://www.chandrikadaily.com/?p=44356 ചണ്ഡിഗഢ്: ബലാത്സംഗ കേസില്‍ 20 വര്‍ഷം തടവുശിക്ഷ വിധിച്ച ദേര സച്ച സൗധ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ രണ്ടു അനുയായികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദേര സച്ച സൗദയുടെ സജീവ പ്രവര്‍ത്തകനായ പ്രദീപ് ഗോയല്‍, ദേര വക്താവ് ആദിത്യ ഇന്‍സാന്റെ മരുമകന്‍ പ്രകാശ് (വിക്കി) എന്നിവരാണ് പിടിയിലായത്.

ഗുര്‍മീത് ശിക്ഷിക്കപ്പെട്ട ദിവസമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രദീപിനെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നും പ്രകാശിനെ പഞ്ചാബിലെ മൊഹാലിയില്‍ നിന്നുമാണ് പിടികൂടിയത്. ദേരയുടെ ഉദയ്പൂര്‍ ആശ്രമത്തിന്റെ ചുമതല പ്രദീപിനായിരുന്നു. ഇവരുടെ കൂട്ടാളിയായ വിജയ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ആഗസ്റ്റ് 25ന് അരങ്ങേറിയ അക്രമസംഭവങ്ങളുങ്ങളില്‍ ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ട്.

അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പഞ്ചകുള ഡി.വൈ.എസ്.പി മന്‍ബിര്‍ സിങ് പറഞ്ഞു. അതേസമയം ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപ്പെട്ടതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഹണി പ്രീതിനെ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ നേപ്പാളിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അറസ്റ്റിലായ പ്രദീപിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹണി പ്രീത് നേപ്പാളിലേക്ക് കടന്നു കളഞ്ഞെന്ന സൂചന പൊലീസിന് ലഭിച്ചത്. കേസില്‍ വിധി വരുന്ന ദിസം പഞ്ചകുളയിലെ സി.ബി.ഐ കോടതിക്ക് മുന്നിലെത്താന്‍ തനിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും അവിടെയെത്തുന്ന ഓരോരുത്തര്‍ക്കും 25000 രൂപ വീതം ഗുര്‍മീത് വാഗ്ദാനം ചെയ്തുവെന്നും പ്രദീപ് മൊഴി നല്‍കിയിട്ടുണ്ട്.

നേരത്തെ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പഞ്ചാബ് റജിസ്‌ട്രേഷനിലുള്ള വാഹനം പിടികൂടിയിരുന്നു. ഇത് ഹണിപ്രീത് രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനാമാണെന്ന സൂചനയെ തുടര്‍ന്ന് ഈമേഖലയില്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെത്തുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. അതേസമയം നേപ്പാളില്‍ ഹണിപ്രീതിന്റെ ഒളിത്താവളത്തെക്കുറിച്ച് വിശ്വസനീയമായ വിവരം ലഭിച്ചിട്ടില്ലെന്നും ഇത് ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.

]]>
https://www.chandrikadaily.com/gurmeeth-ram-raheem-sing-harmeeth-dera-sacha-souda.html/feed 0
ശ്രീ.ശ്രീ രവിശങ്കറിന് ഡ്രൈവറായി ചീഫ് ജസ്റ്റിസ്; ദൃശ്യം വിവാദമാവുന്നു https://www.chandrikadaily.com/chief-justice-of-gauhati-high-court-becomes-chauffeur-for-sri-sri-ravi-shankar.html https://www.chandrikadaily.com/chief-justice-of-gauhati-high-court-becomes-chauffeur-for-sri-sri-ravi-shankar.html#respond Mon, 11 Sep 2017 11:59:10 +0000 http://www.chandrikadaily.com/?p=43453 ഗുഹാവത്തി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെ സ്വന്തം വാഹനമോടിച്ച് വിമാനത്താവളത്തിലെത്തിച്ച ചീഫ് ജസ്റ്റിസ് വിവാദത്തില്‍. ആത്മീയാചാര്യനായ രവിശങ്കറിനെ സ്വന്തം കാറില്‍ ഗുവാഹട്ടി വിമാനത്താവളത്തിലെത്തിച്ച ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങാണ് വിവാദത്തിലായിരിക്കുന്നത്. അജിത് സിങിനെതിരെ ഇതിനകം ഗുഹാവത്തി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നടപടി തുടങ്ങി.

കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ജസ്റ്റിസ് അജിത് സിങും അരികെ ശ്രീ ശ്രീ രവിശങ്കറും ഇരിക്കുന്ന ദൃശ്യം പുറത്തായതോടെയാണ് രൂക്ഷവിമര്‍ശനവുമായി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയത്. നിയമ ചട്ടങ്ങള്‍ ലംഘിക്കുന്ന പ്രവൃത്തിയാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.

സെപ്തംബര്‍ 5ന് നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ആചാര്യന് ജീഫ് ജസ്റ്റിസ് ഡ്രൈവറായത്. അജിത് സിങാണ് സ്വന്തം കാറില്‍ ശ്രീ ശ്രീ രവിശങ്കറിനെ ഗുവാഹട്ടി വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.

സംഭവത്തില്‍ ശക്തമായി പ്രതികരിച്ച ഗുഹാവത്തി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, ജസ്റ്റിസ് അജിത് സിങിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ്.

]]>
https://www.chandrikadaily.com/chief-justice-of-gauhati-high-court-becomes-chauffeur-for-sri-sri-ravi-shankar.html/feed 0
വ്യാജ സന്യാസിമാരുടെ വിവരങ്ങള്‍ പുറത്തു വിട്ട് അഖാഢ പരിഷത്ത് https://www.chandrikadaily.com/asaram-bapu-radhe-maa-gurmeet-ram-rahim-make-it-to-fake-babas-list.html https://www.chandrikadaily.com/asaram-bapu-radhe-maa-gurmeet-ram-rahim-make-it-to-fake-babas-list.html#respond Sun, 10 Sep 2017 17:48:23 +0000 http://www.chandrikadaily.com/?p=43392 അലഹബാദ്: വ്യാജ സന്യാസിമാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് അഖില ഭാരതീയ അഖാഢ പരിഷത്ത്. ആശാറാം ബാപ്പു, രാധേമാ, നിര്‍മല്‍ ബാബാ എന്നിവര്‍ അടക്കം ഏറ്റവും ഒടുവില്‍ ജയില്‍ ശിക്ഷക്കു വിധിച്ച ഗുര്‍മീത് റാം റഹിം സിങ് വരെയുള്ള 14 വ്യാജ സന്യാസികളുടെ പേരും വിവരങ്ങളുമാണ് പുറത്തു വിട്ടത്.

വ്യാജ സന്യാസികളെയും ഗുരുക്കന്മാരെയും നിയന്ത്രിക്കുന്നതിനു പ്രത്യേക നിയമം കൊണ്ടുവരണമെന്നും അഖാഢ പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ മൂലം വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെടുന്നതായി അഖാഢ പരിഷത്ത് പ്രസിഡന്റ് നരേന്ദ്ര ഗിരി പറഞ്ഞു. ഇത്തരം സന്യാസിമാര്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു. ബാബ എന്ന പേര് ഉപയോഗിക്കുന്നതില്‍ ഏറെ വിഷമം തോന്നുന്നു. ഇവരൊന്നും ബാബ അല്ല. ഇത്തരക്കാരുടെ ചെറിയൊരു പട്ടിക മാത്രമാണെന്നും ഗിരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സച്ച്ദാരംഗി, ഓം ബാബാ അഖാ വിവേകാനന്ദ്, നിര്‍മല്‍ ബാബാ, ഇച്ഛാചന്ദ്രായി വിശ്വാനന്ദ്, ഓം നമശിവായി, നാരായണ്‍ സായി രാംപാല്‍ എന്നിവരാണ് അഖാര പരിഷത്ത് പുറത്തു വിട്ട പട്ടികയിലെ മറ്റുള്ളവര്‍. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഇത്തരം ആളുകളെ ജയിലില്‍ അടച്ചു വിശ്വാസികളെ രക്ഷിക്കണമെന്നും ഇത്തരക്കാരുടെ സ്വത്തു വകകള്‍ കണ്ടു കെട്ടണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഎച്ച്പിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖില ഭാരതീയ അഖാഢ പരിഷത്ത്.

]]>
https://www.chandrikadaily.com/asaram-bapu-radhe-maa-gurmeet-ram-rahim-make-it-to-fake-babas-list.html/feed 0
ഗുര്‍മീത് റാംറഹീം സിങിന്റെ വസതിയില്‍ നിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കം https://www.chandrikadaily.com/gurmeet-ram-rahim-singh-home-tunnel.html https://www.chandrikadaily.com/gurmeet-ram-rahim-singh-home-tunnel.html#respond Sat, 09 Sep 2017 13:19:19 +0000 http://www.chandrikadaily.com/?p=43278 ഛണ്ഡിഗഡ്: മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാംറഹീം സിങിന്റെ ആശ്രമത്തിനുള്ളില്‍ രണ്ട് തുരങ്കകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വന്‍ സുരക്ഷാ സന്നാഹങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് തുരങ്കങ്ങള്‍ കണ്ടെത്തിയത്.

തുരങ്കങ്ങളില്‍ ഒന്ന് ഗുര്‍മീത് സിങിന്റെ സ്വകാര്യ വസതിയില്‍ നിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലില്‍ അവസാനിക്കുന്നതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളില്‍ നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റര്‍ അകലെ റോഡിലേക്കു തുറക്കുന്നതാണ്.

അത്യാവശ്യ ഘട്ടങ്ങളില്‍ ഗുര്‍മീതിനും മറ്റും ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയാകാമെന്ന് രണ്ടാമത്തെ തുരങ്കമെന്നാണ് പൊലീസ് നിഗമനം.

അത്യാഢംബര കെട്ടിടങ്ങളായ പാരിസിലെ ഈഫല്‍ ടവര്‍, ആഗ്രയിലെ താജ് മഹല്‍, ഫ്‌ളോറിഡയിലെ ഡിസ്‌നി വേള്‍ഡ്, മോസ്‌കോയിലെ ക്രെംലിന്‍ കൊട്ടാരം തുടങ്ങിയവയുടെ അനുകരണ നിര്‍മിതികളും ആശ്രമത്തിനുള്ളിലുണ്ട്.

സ്‌ഫോടക വസ്തു നിര്‍മാണശാലയും ആശ്രമപരിസരത്ത് കണ്ടെത്തി. ഇവിടെ നിന്ന് 85 പെട്ടി സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഫോറന്‍സീക് പരിശോധനക്കായി അയച്ചു.

]]>
https://www.chandrikadaily.com/gurmeet-ram-rahim-singh-home-tunnel.html/feed 0
ഗുര്‍മീതിന്റെ ആശ്രമപരിസരത്ത് അനധികൃത സ്‌ഫോടകവസ്തു ഫാക്ടറി കണ്ടത്തി https://www.chandrikadaily.com/egal-explosives-factory-found-inside-dera-sacha-sauda-premises-fire-cracker-luxury-car-old-notes.html https://www.chandrikadaily.com/egal-explosives-factory-found-inside-dera-sacha-sauda-premises-fire-cracker-luxury-car-old-notes.html#respond Sat, 09 Sep 2017 06:28:56 +0000 http://www.chandrikadaily.com/?p=43245 ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷയനുഭവിക്കുന്ന ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സിര്‍സയിലെ ആശ്രമത്തിനുള്ളില്‍ അനധികൃത സ്‌ഫോടകവസ്തു നിര്‍മാണ ഫാക്ടറി കണ്ടെത്തി. സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും കണ്ടെടുത്ത ഫാക്ടറി പൂട്ടി സീല്‍ വച്ചു.

 Haryana police in Sira

ഇവിടെനിന്നും സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും കണ്ടെടുത്തതായും ഫാക്ടറി പൂട്ടി സീല്‍ വച്ചതായും ഹരിയാന ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്‌റ അറിയിച്ചു.

ആശ്രമത്തിലും പരിസരത്തുമായി നടക്കുന്ന റെയ്ഡിനിടയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതലാണ് റെയ്ഡ് ആരംഭിച്ചത്. കോടതിയുടെ മേല്‍നോട്ടത്തിലാണ് പരിശോധന. എണ്ണൂറോളം ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഗുര്‍മീതിന്റെ ആശ്രമം. രജിസ്റ്റര്‍ ചെയ്യാത്ത ആഡംബര കാര്‍, നിരോധിച്ച നോട്ടുകള്‍, പ്ലാസ്റ്റിക് നാണയങ്ങള്‍ തുടങ്ങിയവും കഴിഞ്ഞദിവസങ്ങളിലെ റെയ്ഡില്‍ പോലീസ് കണ്ടെടുത്തിരുന്നു.

]]>
https://www.chandrikadaily.com/egal-explosives-factory-found-inside-dera-sacha-sauda-premises-fire-cracker-luxury-car-old-notes.html/feed 0
ആള്‍ ദൈവം ഗുര്‍മീതിന്റെ അത്യാഡംബര ആശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് https://www.chandrikadaily.com/you-wont-believe-what-all-police-saw-when-they-raided-bedroom-inside-dera-of-ram-rahim-watch-video-to-see-it.html https://www.chandrikadaily.com/you-wont-believe-what-all-police-saw-when-they-raided-bedroom-inside-dera-of-ram-rahim-watch-video-to-see-it.html#respond Thu, 31 Aug 2017 09:00:33 +0000 http://www.chandrikadaily.com/?p=42452 പഞ്ച്കുള: ബലാത്സംഗ കേസില്‍ ജീവപര്യന്ത തടവില്‍ കഴിയുന്ന വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര ആശ്രമത്തിലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുര്‍മീതിന്റെ ആഡംബര ആശ്രമമായ ദേര സച്ച സൗദയുടെ കിടപ്പുമുറിയക്കമുള്ള ദൃശ്യങ്ങളാണ് പോലീസ് റെയ്ഡില്‍ പുറത്തായത്. സിബിഐ കോടതി 20 വര്‍ഷം ശിക്ഷിച്ച ആള്‍ ദൈവത്തിന്റെ വീട് കഴിഞ്ഞ ദിവസമാണ് പോലീസ് റെയ്ഡ് നടത്തിയത്.

സിര്‍സയിലെ ദേര സച്ചാ സൗദ ആസ്ഥാനത്ത് റെയ്ഡിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തായിരിക്കുന്നത്. ആശ്രമത്തില്‍ മധ്യകാല യുഗത്തിലെ രാജാക്കന്മാരെപ്പോലെയാണ് ഗുര്‍മീത് കഴിഞ്ഞിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തായ ദൃശ്യങ്ങള്‍. വീട്ടിലെ അത്യാഡംബരങ്ങള്‍ കണ്ട് പൊലീസിന്റെ അത്ഭുതപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രത്യേക സുരക്ഷകളോടെ പണിത അത്യാഡംബരങ്ങള്‍ നിറഞ്ഞ ആശ്രമത്തിലെ സ്വീകരണ ചുവരില്‍ റാം റഹീമിന്റെ വലിയ ഛായചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്.

സ്വീകരണ മുറിയുടെ ഒരു ഭാഗത്തായാണ് സ്ത്രീപീഢന വീരന്‍ കൂടിയായ ആള്‍ദൈവത്തിന്റെ കിടപ്പുമുറിയിലേക്കുള്ള വാതില്‍. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ പണിത ഈ വാതില്‍ തകര്‍ത്താണ് പൊലീസ് അകത്ത് കടന്നത്. രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് വാതില്‍ ചവിട്ടിപൊളിക്കുകയായിരുന്നു.

നേരത്തെ, ഗുരാമീത് ആസ്ഥാനത്തുണ്ടായിരുന്ന സമയത്ത് സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തന്നെ കഠിനമായ ജോലിയായിരുന്നു. അന്വേഷണാര്‍ത്ഥം വീട് സന്ദര്‍ശിക്കാനായി എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ഗുര്‍മിതിന്റെ ഗുണ്ടകള്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/you-wont-believe-what-all-police-saw-when-they-raided-bedroom-inside-dera-of-ram-rahim-watch-video-to-see-it.html/feed 0
ഗുര്‍മിത് റാം റഹീം സിങ്ങിനെ ശിക്ഷിച്ച നടപടി ആത്മീയ നേതൃത്വങ്ങളെ വിഷമിപ്പിച്ചു; ബാബാ രാംദേവ് https://www.chandrikadaily.com/gurmeet-ram-rahims-case-has-embarrassed-religious-figures-says-baba-ramdev.html https://www.chandrikadaily.com/gurmeet-ram-rahims-case-has-embarrassed-religious-figures-says-baba-ramdev.html#respond Tue, 29 Aug 2017 14:59:15 +0000 http://www.chandrikadaily.com/?p=42220 ഇന്ദോര്‍: ബലാത്സംഗക്കേസില്‍ ദേര സച്ച സൗധ മേധാവി ഗുര്‍മിത് റാം റഹീം സിങ്ങിനെ ശിക്ഷിച്ച നടപടി ആത്മീയ നേതൃത്വങ്ങളെ വിഷമിപ്പിച്ചതായി യോഗ ഗുരു ബാബാ രാംദേവ്. ഒരു ആള്‍ദൈവം ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് മുഴുവന്‍ സന്യാസി വര്‍ഗത്തെയും തെറ്റായ രീതിയില്‍ കാണാന്‍ പാടില്ലെന്ന് രാംദേവ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി ഇത്തരം കേസുകള്‍ ഉയര്‍ന്നുവരുന്നത് അഭിമുഖീകരിക്കാന്‍ വിഷമമുണ്ടായെന്നത് സത്യമാണ്. ഇന്ദോറില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാംദേവ്.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്ത്യന്‍ സന്യാസിമാര്‍ നിര്‍വഹിച്ച നിലപാടുകള്‍ പിന്തുടരാന്‍ രാംദേവ് മതആത്മീയ നേതാക്കളെ ഉപദേശിച്ചു. സത്യസന്ധതയും വിശുദ്ധിയും പൊതുജന സേവനവും നിറഞ്ഞ ജീവിതം നയിക്കുന്ന, ദശലക്ഷക്കണക്കിന് സന്യാസിമാര്‍ ഇപ്പോഴും രാജ്യത്തുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ ചിഹ്നമാണ് ശ്രീരാമന്‍.

രാമന്റെ പേരുള്ള ഒരാളില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ സ്വഭാവത്തിന്റേത് മാത്രമാണ്. അതിനെ മുഴുവന്‍ മതവുമായോ സംസ്‌കാരവുമായോ ബന്ധപ്പെടുത്തരുത്. മതആത്മീയ നേതാക്കള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ തങ്ങളുടെ സന്യാസികള്‍ സ്ഥാപിച്ച പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണമെന്നും രാംദേവ് പറഞ്ഞു.

]]>
https://www.chandrikadaily.com/gurmeet-ram-rahims-case-has-embarrassed-religious-figures-says-baba-ramdev.html/feed 0
വോട്ടു തന്നാല്‍ പീഡനക്കേസില്‍ നിന്നൊഴിവാക്കാം; അമിത്ഷായുടെ വാഗ്ദാനം വെളിപ്പെടുത്തി ഗുര്‍മീത് റാമിന്റെ മകള്‍ https://www.chandrikadaily.com/gurmeet-daughter-against-amit-shah.html https://www.chandrikadaily.com/gurmeet-daughter-against-amit-shah.html#respond Tue, 29 Aug 2017 06:04:04 +0000 http://www.chandrikadaily.com/?p=42167 ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് സിങ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ രംഗത്ത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുകയാണെങ്കില്‍ ബലാത്സംഗക്കേസുകളില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നതായി ഹണിപ്രീത് പറഞ്ഞു. രണ്ടു ബലാത്സംഗക്കേസുകളിലായി 20 വര്‍ഷത്തെ കഠിന തടവിന് സ്വയം പ്രഖ്യാപിത് ആള്‍ദൈവം ഗുര്‍മീതിനെ കോടതി ശിക്ഷിച്ചതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി മകള്‍ രംഗത്തുവന്നത്. വോട്ടു തന്നാല്‍ പീഡനക്കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് അമിത് ഷാ തന്നെ നേരിട്ട് ഉറപ്പു നല്‍കുകയായിരുന്നു. ബിജെപിയുടെ ദേശീയ നേതാക്കളില്‍ ഒരാളായ അനില്‍ ജെയിനെയാണ് ആദ്യം ഗുര്‍മീത് കണ്ടത്. പിന്നീട് അനില്‍ ജെയിന്‍ വഴിയാണ് അമിത് ഷായെ കാണുന്നത്. 28 നിയമസഭാ സീറ്റുകളില്‍ തന്റെ അനുയായികളുടെ മുഴുവന്‍ വോട്ടും നല്‍കാമെന്ന് ഗുര്‍മീത് അമിത് ഷാ ഉറപ്പു നല്‍കുകയും ചെയ്തു.
ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖട്ടാറും ഗുര്‍മീതും തമ്മിലുള്ള അടുപ്പം നേരത്തെ വാര്‍ത്തയായിരുന്നു. കൂടാതെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്കായി ഗുര്‍മീത് നല്‍കിയ പിന്തുണയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഹണിപ്രീതും രംഗത്തു വന്നത്.

]]>
https://www.chandrikadaily.com/gurmeet-daughter-against-amit-shah.html/feed 0
ഗുര്‍മീതിനുള്ള ശിക്ഷ നാളെ വിധിക്കും; ഭീതിയോടെ ഉത്തരേന്ത്യ https://www.chandrikadaily.com/gurmeeth-ram-raheem-case-news.html https://www.chandrikadaily.com/gurmeeth-ram-raheem-case-news.html#respond Sun, 27 Aug 2017 11:14:38 +0000 http://www.chandrikadaily.com/?p=41973 ബലാത്സംഗക്കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ കോടതി നാളെ വിധിക്കും. കഴിഞ്ഞ ദിവസം കുറ്റക്കാരനാണെന്ന് വിധിച്ച കോടതി നടപടിയെതുടര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളില്‍ സംഘര്‍ഷം ഉലെടുത്തിരുന്നു. ഒട്ടേറെ പേര്‍ മരിക്കുകയും ചെയ്തു.

നാളെയാണ് കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ഗുര്‍മീതിനുള്ള ശിക്ഷ വിധിക്കുന്നത്. നിലവില്‍ സംഘര്‍ഷം നടക്കുന്നതിനാല്‍ ഗുര്‍മീതിനെ കോടതിയില്‍ ഹാജരാക്കില്ല. പകരം ജയിലില്‍വെച്ച് തന്നെ ശിക്ഷ പ്രഖ്യാപിക്കും. പ്രത്യേക സിബിഐ കോടതി ജഡ്ജി തിങ്കളാഴ്ച്ച റോത്തക്ക് ജയിലിലെത്തി റാം റഹീം സിങിന്റെ ശിക്ഷ വിധിക്കും. വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ദേരാ സച്ചാ സൗദ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആയിരം ഏക്കറോളം സ്ഥലത്താണ് ആശ്രമം സ്ഥിതിചെയ്യുന്നത്. ഇവിടെ തമ്പടിച്ചിരിക്കുന്ന 30,000 ഓളം അനുയായികളുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ മൈക്കിലൂടെ ഉച്ചത്തില്‍ ആശ്രമം വിട്ടുവരാന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അനുയായികള്‍ ചെവിക്കൊള്ളാത്ത സാഹചര്യമാണ്. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അനുയായികളും ഇവിടേക്ക് കടന്നിട്ടുണ്ടെന്ന് സൂചനയുണ്ട്. കലാപം പൊട്ടിപ്പുറപ്പെട്ട അഞ്ചു സംസ്ഥാനങ്ങള്‍ നാളത്തെ വിധിയോടെ കൂടുതല്‍ സംഘര്‍ഷത്തിലെക്കുന്നതിനാണ് സാധ്യത.എന്നാല്‍ ആശ്രമത്തിനകത്തേക്ക് സൈന്യത്തിന് പ്രവേശനമുണ്ടായിരിക്കില്ല. ജയില്‍ സ്ഥിതി ചെയ്യുന്ന റോത്തക്കിലേക്ക് അനുയായികളേയും പ്രവേശിപ്പിക്കില്ല. ഇവിടെ 287 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

കോടതി വിധി ഗുര്‍മീതിന് അനുകൂലമല്ലെങ്കില്‍ സംഘര്‍ഷമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ടത്ര രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തയ്യാറാകാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നാളത്തെ വിധി നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍.

]]>
https://www.chandrikadaily.com/gurmeeth-ram-raheem-case-news.html/feed 0
ഒടുവില്‍ മൗനം വെടിഞ്ഞ് മോദി; ‘ആരും നിയമത്തിന് അതീതരല്ല’ https://www.chandrikadaily.com/modi-against-gurmeet-issue.html https://www.chandrikadaily.com/modi-against-gurmeet-issue.html#respond Sun, 27 Aug 2017 07:34:36 +0000 http://www.chandrikadaily.com/?p=41936 ന്യൂഡല്‍ഹി: പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങിന്റെ അനുയായികളുടെ അഴിഞ്ഞാട്ടത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ആരും നിയമത്തിന് അതീതരല്ലെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതിലൂടെയാണ് പ്രധാനമന്ത്രി ഗുര്‍മീത് വിഷയത്തില്‍ പ്രതികരിച്ചത്.

മഹാത്മാഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടില്‍ അക്രമങ്ങള്‍ക്ക് സ്വീകാര്യതയില്ല. ആഘോഷവേളകളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആശങ്ക തോന്നുന്നത് സ്വാഭാവികമാണ്. നിയമം കയ്യിലെടുക്കുന്നത് ആരായാലും വെറുതെവിടില്ലെന്നും മോദി പറഞ്ഞു.

അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി ഇടപെടല്‍ നടത്താത്തതിനെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മോദി ബിജെപിയുടെ പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും കോടതി കഴിഞ്ഞ ദിവസം ഓര്‍മിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദി മൗനം വെടിഞ്ഞത്.

]]>
https://www.chandrikadaily.com/modi-against-gurmeet-issue.html/feed 0