gurmeeth – Chandrika Daily https://www.chandrikadaily.com Sat, 09 Sep 2017 17:36:34 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg gurmeeth – Chandrika Daily https://www.chandrikadaily.com 32 32 ഹണിപ്രീതിന് ദേര ക്യാമ്പില്‍ നിന്ന് വധഭീഷണി https://www.chandrikadaily.com/has-honeypreet-insan-been-arrested.html https://www.chandrikadaily.com/has-honeypreet-insan-been-arrested.html#respond Sat, 09 Sep 2017 17:20:32 +0000 http://www.chandrikadaily.com/?p=43299 സിര്‍സ: ദേര സച്ചാ സൗദ നേതാവ് ഹണിപ്രീത് ഇന്‍സാന് ദേര ക്യാമ്പിനകത്തു നിന്നു തന്നെ വധഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ ഹരിയാന പൊലീസിന് കൈമാറി. ഐ.ബി റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണെന്ന് ഹരിയാന ഡി.ജി.പി ബി.എസ് സന്ധു വ്യക്തമാക്കി. ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
സെപ്തംബര്‍ ഒന്നു മുതല്‍ ഒളിവിലുള്ള ഹണിപ്രീതിനായി പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുര്‍മീത് റാം റഹിമിനെ ജയിലിലടച്ചതിന് പിന്നാലെയാണ് ഇവരെ കാണാതായത്. ഗുര്‍മീതിന്റെ സന്തത സഹചാരിയായിരുന്ന ഇവര്‍ക്ക് ദേര ആസ്ഥാനത്തെ എല്ലാ രഹസ്യവും അറിയാം. ഇതു തന്നെയാണ് ഭീഷണിക്കു പിന്നിലുള്ള കാരണവും എന്നാണ് ഐ.ബി കരുതുന്നത്.
പപ്പാസ് എയ്ഞ്ചല്‍ എന്നാണ് ഹണിപ്രീത് സ്വന്തം പരിചയപ്പെടുത്താറുള്ളത്. ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഇവര്‍ സജീവമാണ്. ട്വിറ്ററില്‍ പത്ത് ലക്ഷവും ഫേസ്ബുക്കില്‍ അഞ്ചു ലക്ഷവും പേര്‍ ഇവരെ പിന്തുടരുന്നുണ്ട്.
റാം റഹിം അഭിനയിച്ച എം.എസ്.ജി 2 മെസെഞ്ചര്‍, എം.എസ്.ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് എന്നീ സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര്. റാം റഹിമിന്റെ അടുത്തെത്തിയതോടെ പേരു മാറ്റുകയായിരുന്നു. മുന്‍ ദേര അനുയായി വിശ്വാസ് ഗുപ്തയുമായി 1999 ഫെബ്രുവരി നാലിന് ഇവരുടെ വിവാഹം നടന്നിട്ടുണ്ട്.

ഹണിപ്രീത് എവിടെ?

ഓഗസ്റ്റ് 28നാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ജഗ്ദീപ് സിങ് കേസില്‍ ദേര മേധാവിക്ക് 20 വര്‍ഷത്തെ തടവു വിധിച്ചത്. വിധി പ്രസ്താവത്തിനു ശേഷം ഹണിപ്രീതിനെ കുറിച്ച് വിവരമില്ല. ഇവര്‍ നേപ്പാളിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്.
വിധി കേള്‍ക്കാനായി ഹണിപ്രീത് പഞ്ച്കുള കോടതിയിലെത്തിയിരുന്നു. റോഹ്തകിലെ ജയിലിലേക്ക് ഹെലികോപ്ടറില്‍ കൊണ്ടു പോകുമ്പോഴും ഇവര്‍ കൂടെയുണ്ടായിരുന്നു.
റാം റഹിം സിങിന് ഭാര്യയുമായി അവിഹിത ബന്ധമുണ്ട് എന്ന് പരാതിപ്പെട്ട് 2011ല്‍ വിശ്വാസ് ഗുപ്ത കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം ഇവര്‍ പിരിഞ്ഞു. ഹണിപ്രീത് റാം റഹിമിനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

]]>
https://www.chandrikadaily.com/has-honeypreet-insan-been-arrested.html/feed 0
ഹണിപ്രീതിനെ തന്റെ കൂടെ താമസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഗുര്‍മീത് https://www.chandrikadaily.com/hani-preeeth.html https://www.chandrikadaily.com/hani-preeeth.html#respond Sat, 02 Sep 2017 17:17:58 +0000 http://www.chandrikadaily.com/?p=42662  

ചണ്ഡീഗഡ്: ജയിലില്‍ തന്നോടൊപ്പം നില്‍ക്കാന്‍ വളര്‍ത്തുമകള്‍ ഹണിപ്രീതിനെയും അനുവദിക്കണമെന്ന ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിമിന്റെ ആവശ്യം സി.ബി.ഐ കോടതി തള്ളി.
തന്റെ ഫിസിയോ തെറാപ്പിസ്റ്റും ഉഴിച്ചിലുകാരിയുമാണ് ഹണിപ്രീത് എന്നും അവരെ തന്റെ കൂടെ നില്‍ക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു കേസ് പരിഗണിക്കവെ ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, കോടതിയില്‍ നിന്ന രക്ഷപ്പെടാന്‍ പദ്ധതിയൊരുക്കിയതിന്റെ പേരില്‍ ഹണിപ്രീതിനെതിരെ ഹരിയാന കോടതി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഗുര്‍മീതിന് ശിക്ഷ പ്രഖ്യാപിച്ച ശേഷം ഇവര്‍ ഒളിവിലാണ്. രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ വിധി കേള്‍ക്കാനായി ഹണിപ്രീത് ദേര നേതാവിന്റെ കൂടെ കോടതിയിലെത്തിയിരുന്നു. കോടതിയില്‍ നിന്ന് ജയിലിലേക്ക് മാറ്റുമ്പോള്‍ ഹെലികോപ്ടറിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. നിലവില്‍ റോഹ്തകിലെ സുനരിയ ജയിലിലാണ് ഗുര്‍മീതിനെ താമസിപ്പിച്ചിട്ടുള്ളത്.പപ്പാസ് എയ്ഞ്ചല്‍ എന്നാണ് ഹണിപ്രീത് സ്വന്തം പരിചയപ്പെടുത്താറുള്ളത്. ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഇവര്‍ സജീവമാണ്. ട്വിറ്ററില്‍ പത്ത് ലക്ഷവും ഫേസ്ബുക്കില്‍ അഞ്ചു ലക്ഷവും പേര്‍ ഇവരെ പിന്തുടരുന്നുണ്ട്. റാം റഹിം അഭിനയിച്ച എം.എസ്.ജി 2 മെസെഞ്ചര്‍, എം.എസ്.ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് എന്നീ സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടാം സിനിമയുടെ സംവിധായികയും ഇവരാണ്. പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര്.
റാം റഹിമിന്റെ അടുത്തെത്തിയതോടെ പേരു മാറ്റുകയായിരുന്നു. മുന്‍ ദേര അനുയായി വിശ്വാസ് ഗുപ്തയുമായി 1999 ഫെബ്രുവരി നാലിന് ഇവരുടെ വിവാഹം നടന്നിട്ടുണ്ട്.റാം റഹിം സിങിന് ഭാര്യയുമായി അവിഹിത ബന്ധമുണ്ട് എന്ന് പരാതിപ്പെട്ട് 2011ല്‍ വിശ്വാസ് ഗുപ്ത കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം ഇവര്‍ പിരിഞ്ഞു. ഹണിപ്രീത് റാം റഹിമിനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

]]>
https://www.chandrikadaily.com/hani-preeeth.html/feed 0
ചുവപ്പ് ബാഗുകാണിച്ച് ഗുര്‍മീത്, നിമിഷങ്ങള്‍ക്കുള്ളില്‍ കലാപം പടര്‍ന്നു; പോലീസ് https://www.chandrikadaily.com/security-men-assigned-to-dera-chief-planned-his-escape-says-haryana-cop.html https://www.chandrikadaily.com/security-men-assigned-to-dera-chief-planned-his-escape-says-haryana-cop.html#respond Thu, 31 Aug 2017 06:03:08 +0000 http://www.chandrikadaily.com/?p=42444 ചണ്ഡീഗഢ്: ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ കോടതിവിധി വന്നതിനുശേഷം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഗുര്‍മീത് ആദ്യമേ ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തല്‍. കുറ്റക്കാരനാണെന്ന വിധിക്കുശേഷം റോത്തക് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീത് ചുവപ്പ് ബാഗ് ആവശ്യപ്പെട്ടുവെന്ന് ഹരിയാന പോലീസ് ഉദ്യോഗസ്ഥനായ കെ.കെ റാവു പറഞ്ഞു. ഇത് ആക്രമണം തുടങ്ങാന്‍ അനുയായികള്‍ക്ക് നല്‍കിയ മുന്നറിയിപ്പായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്യാവശ്യ സാധനങ്ങളാണ് ബാഗിലെന്ന് ഗുര്‍മീത് പറയുകയായിരുന്നു. ബാഗ് വേണമെന്ന ആവശ്യപ്പെട്ട ഗുര്‍മീത് വാഹനത്തില്‍ കയറാനും കൂട്ടാക്കിയില്ല. ഇത് അനുയായികള്‍ക്കുള്ള മുന്നറിയിപ്പായിരുന്നു. ബാഗ് കയ്യില്‍ കൊടുത്തതോടെ കോടതിക്കടുത്ത് രണ്ട് കിലോമീറ്ററുകള്‍ക്കപ്പുറത്ത് സംഘര്‍ഷം ഉടലെടുത്തുക്കുകയായിരുന്നു. ഇതോടെയാണ് 37പേരുടെ മരണത്തിന് കാരണമായ കലാപം തുടങ്ങിയത്. കോടതിക്ക് പുറത്ത് ഗുര്‍മീതിന്റെ അനുയായികളുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരുന്നു. വാഹനങ്ങളില്‍ നിറയെ ആയുധങ്ങളുമുണ്ടായിരുന്നു. എങ്ങനെയെങ്കിലും സംഘര്‍ഷമുണ്ടാക്കി ഗുര്‍മീതിനെ രക്ഷിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിന് നേതൃത്വം കൊടുത്തിരുന്നത് വളര്‍ത്തുമകളായ ഹണിപ്രീതുമായിരുന്നു. എന്നാല്‍ തന്ത്രം മനസ്സിലാക്കിയ പോലീസ് ഗുര്‍മീതിനെ തന്ത്രപരമായി ഹെലിപാഡിലെത്തിക്കുകയായിരുന്നു. കുറച്ചധികം പോലീസ് വാഹനങ്ങള്‍ സജ്ജമാക്കി ഡി.സി.പിയുടെ വാഹനത്തില്‍ ഗുര്‍മീതിനെ നിര്‍ബന്ധിച്ചു കയറ്റിയിരുത്തി. തുടര്‍ന്ന് ഒരേസമയം രണ്ട് വാഹനവ്യൂഹങ്ങളായി രണ്ട് ദിശകളിലേക്ക് പോയി. ഗുര്‍മീതിനെ മറ്റൊരു വഴിയാണ് ഹെലിപാഡില്‍ എത്തിച്ചത്. രണ്ടാമത്തെ വാഹന വ്യൂഹം ആക്രമിക്കപ്പെടുകയും ചെയ്തു. ഗുര്‍മീതിന്റെ സുരക്ഷയ്ക്ക് കമാന്റോകളെയും ഏര്‍പ്പെടുത്തിയിരുന്നവെന്നും അദ്ദേഹം പറയുന്നു. കുറ്റക്കാരനാണെന്ന് വിധിച്ച സി.ബി.ഐ കോടതി ഗുര്‍മീതിന് 20 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 15 ലക്ഷം രൂപ വീതം ഇരകള്‍ക്ക് പിഴയായി നല്‍കാനും വിധിയുണ്ട്.

]]>
https://www.chandrikadaily.com/security-men-assigned-to-dera-chief-planned-his-escape-says-haryana-cop.html/feed 0
രണ്ടു മാനഭംഗക്കേസുകളിലായി ഗുര്‍മീതിന് 20 വര്‍ഷം തടവ്, 30 ലക്ഷം പിഴ https://www.chandrikadaily.com/gurmeeth-ram-jailed-10-year.html https://www.chandrikadaily.com/gurmeeth-ram-jailed-10-year.html#respond Mon, 28 Aug 2017 10:49:16 +0000 http://www.chandrikadaily.com/?p=42094  

കോടതിയില്‍ വിചാരണക്കിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.പത്തു മിനുറ്റ് വീതമാണ ഇരു വിഭാഗങ്ങള്‍ക്കും വാദങ്ങള്‍ക്കായി അനുവദിച്ചിരുന്നത്. ഇരുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ ്അലമുറയിട്ട് കരഞ്ഞു. പുറത്ത് പോകാന്‍ വിസമ്മതിച്ച ഗുര്‍മീതിനെ വലിച്ചിഴച്ചാണ് സുരക്ഷാ ജീവനക്കാര്‍ കൊണ്ടു പോയത്. വൈദ്യ പരിശോധനക്കിടയിലും ഗുര്‍മീത് അലമുറയിട്ട് കരയുന്നുണ്ടായിരുന്നു.

ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ 15 വര്‍ഷം മുമ്പ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ദേര സച്ചാ ദൗന്‍ തലവന്‍ ഗുര്‍മീത് റാം റഹീമിന് 10 വര്‍ഷം കഠിന തടവ് വിധിച്ച സാഹചര്യത്തില്‍ പഞ്ചാബ്, ഹരിയാന കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11.30 വരെ ഇരു സംസ്ഥാനങ്ങളിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കിയിട്ടുമുണ്ട്. . നിയന്ത്രണം വ്യാഴാഴ്ച വൈകിട്ട് മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുര്‍മീതിന്റെ അനുയായികള്‍ തുടങ്ങിവെച്ച കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 38 ആയി ഉയര്‍ന്നിട്ടുണ്ട്.

കേസില്‍ റാം റഹീമിനെതിരെ പ്രത്യക്ഷമായ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസിന്റെ വിധി പ്രസ്താവം കേള്‍ക്കാന്‍ കോടതി പരിസരത്ത് തടിച്ചുകൂടിയ അനുയായികള്‍ കലാപം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തിലാണ് റാം റഹിമിനെ വ്യോമമാര്‍ഗം റോഹ്തക് ജയിലിലേക്ക് മാറ്റിയത്.

റോഹ്ത്തക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യാന്‍ സാധ്യതയുളള ഗുര്‍മീതിന്റെ ഏതാനും അനുയായികളെ കരുതല്‍ തടങ്കലിലുമാക്കിയിട്ടുണ്ട്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ വെടിവെപ്പ് ഉണ്ടാകുമെന്ന സൂചനയും റോഹ്ത്തക് ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്

]]>
https://www.chandrikadaily.com/gurmeeth-ram-jailed-10-year.html/feed 0
ഗുര്‍മീതിന് 10 വര്‍ഷം കഠിന തടവ്; അക്രമകാരികളെ വെടിവെച്ചിടാന്‍ നിര്‍ദ്ദേശം https://www.chandrikadaily.com/gurmeeth-ram-rahim.html https://www.chandrikadaily.com/gurmeeth-ram-rahim.html#respond Mon, 28 Aug 2017 10:45:28 +0000 http://www.chandrikadaily.com/?p=42087  

കോടതിയില്‍ വിചാരണക്കിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.പത്തു മിനുറ്റ് വീതമാണ ഇരു വിഭാഗങ്ങള്‍ക്കും വാദങ്ങള്‍ക്കായി അനുവദിച്ചിരുന്നത്. ഇരുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ ്അലമുറയിട്ട് കരഞ്ഞു. പുറത്ത് പോകാന്‍ വിസമ്മതിച്ച ഗുര്‍മീതിനെ വലിച്ചിഴച്ചാണ് സുരക്ഷാ ജീവനക്കാര്‍ കൊണ്ടു പോയത്. വൈദ്യ പരിശോധനക്കിടയിലും ഗുര്‍മീത് അലമുറയിട്ട് കരയുന്നുണ്ടായിരുന്നു.

ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ 15 വര്‍ഷം മുമ്പ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ദേര സച്ചാ ദൗന്‍ തലവന്‍ ഗുര്‍മീത് റാം റഹീമിന് 10 വര്‍ഷം കഠിന തടവ് വിധിച്ച സാഹചര്യത്തില്‍ പഞ്ചാബ്, ഹരിയാന കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11.30 വരെ ഇരു സംസ്ഥാനങ്ങളിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കിയിട്ടുമുണ്ട്. . നിയന്ത്രണം വ്യാഴാഴ്ച വൈകിട്ട് മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുര്‍മീതിന്റെ അനുയായികള്‍ തുടങ്ങിവെച്ച കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 38 ആയി ഉയര്‍ന്നിട്ടുണ്ട്.

കേസില്‍ റാം റഹീമിനെതിരെ പ്രത്യക്ഷമായ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസിന്റെ വിധി പ്രസ്താവം കേള്‍ക്കാന്‍ കോടതി പരിസരത്ത് തടിച്ചുകൂടിയ അനുയായികള്‍ കലാപം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തിലാണ് റാം റഹിമിനെ വ്യോമമാര്‍ഗം റോഹ്തക് ജയിലിലേക്ക് മാറ്റിയത്.

റോഹ്ത്തക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യാന്‍ സാധ്യതയുളള ഗുര്‍മീതിന്റെ ഏതാനും അനുയായികളെ കരുതല്‍ തടങ്കലിലുമാക്കിയിട്ടുണ്ട്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ വെടിവെപ്പ് ഉണ്ടാകുമെന്ന സൂചനയും റോഹ്ത്തക് ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്

]]>
https://www.chandrikadaily.com/gurmeeth-ram-rahim.html/feed 0